Kerala

കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറിയം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്ന ഓടിച്ച കാർ ഇടിക്കുകയായിരുന്നു.

കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

കേരളത്തെ നടുക്കിയ നരബലി നടന്ന സ്ഥലം കാണാൻ കൂട്ടത്തോടെ ആളുകള്‍ ഇലന്തൂരിലേക്ക് എത്തുന്നു. മിക്കപ്പോഴും വിജനമായിരുന്ന ഇലന്തൂർ ഗ്രാമത്തിലെ ചെറുനാട്ടുവഴികളിലെല്ലാം കഴിഞ്ഞ നാലു ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പല നാടുകളിൽ നിന്ന് പല തരക്കാരായ പല പ്രായക്കാരായ ആളുകളാണ് ഇലന്തൂരിലെ ഇരട്ടക്കൊല നടന്ന വീട് കാണാൻ ഒരു വിനോദ യാത്ര പോലെ എത്തുന്നത്.

വരുന്നവരെല്ലാം അപൂർവ കൊലപാതകം നടന്ന വീടിന്റെ ചിത്രമൊക്കെ പകർത്തി സെൽഫിയുമെടുത്താണ് മടങ്ങുന്നത്. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർ മുതൽ കോളജ് വിദ്യാർഥികൾ വരെയാണ് ആൾക്കൂട്ടത്തിലുള്ളത്. പൊലീസ് നിയന്ത്രണം മറികടക്കാൻ അയൽ വീടിന്‍റെ മതിലുവരെ ചാടിക്കടക്കും ചിലരുമുണ്ട് കൂട്ടത്തില്‍. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയുന്നതും കേള്‍ക്കുന്നതും.

അതുകൊണ്ടാണ് 60 ഓളം കിലോമീറ്ററുകള്‍ താണ്ടി ഭാര്യയുമായി ഇലന്തൂരില്‍ എത്തിയതെന്നാണ് മുണ്ടക്കയം സ്വദേശി പ്രതികരിച്ചത്. കേരളം മുഴുവന്‍ ഞെട്ടിയ ലോകം മുഴുവന്‍ അറിഞ്ഞ ഒരു സംഭവം നടന്ന സ്ഥലം കാണാനുള്ള കൗതുകം കൊണ്ടാണ് എത്തിയതെന്ന് ഒരു കോട്ടയം സ്വദേശിയും പറയുന്നു. കുപ്രസിദ്ധമായ ഒരു കൊലപാതകത്തിന്‍റെ പേരിൽ മാത്രം അറിയപ്പെടേണ്ട സ്ഥലമേ അല്ല ഇലന്തൂർ. മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശനത്തിൽ ഇടം നേടിയ ഗ്രാമമാണ് ഇത്. ഒപ്പം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്‍റെ ജന്മനാടും ഇതേ ഇലന്തൂരാണ്.

അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കൊല്ലപ്പെട്ട പത്മയുടെ സ്വർണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ഇന്ന് തെളിവെടുക്കും. പത്മയുടെ 39 ഗ്രാം സ്വർണം പണയം വച്ച് ഷാഫി ഒരു ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്തിരുന്നു.

രണ്ടാം പ്രതി ലൈല, മൂന്നാം പ്രതി ഭഗവൽ സിംഗ് എന്നിവരുടെ തെളിവെടുപ്പിന്‍റെ കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് തീരുമാനം എടുക്കും. ചോദ്യം ചെയ്യലിന്‍റെ പുരോഗതിയ്ക്കാകും തെളിവെടുപ്പെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കൂടുതൽ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണ സംഘം തേടുന്നുണ്ട്.

സോഷ്യൽ മീഡിയ വിവിധ പ്രതികാരങ്ങളുമായി മലയാളികൾക്ക് സുപരിചിതയാണ് അഡ്വ സംഗീതാ ലക്ഷ്മണ. കേരള ഹൈക്കോടതിയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് ഇവർ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പറയുന്നത്. ധാരാളം വിഷയങ്ങളിൽ ഇവർ ക്രിയാത്മകമായ ഇടപെടലുകൾ നടത്താറുണ്ട്. ദിലീപ് വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് എത്തിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരോട് മലയാളികൾക്ക് എപ്പോഴും ഒരു പ്രത്യേക ബഹുമാനം ഉണ്ടായിരിക്കും.

ഇപ്പോൾ എൽദോസ് കുന്നപ്പള്ളി വിഷയത്തിൽ ഇവർ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് ഇവർ പ്രതികരണം അറിയിച്ചിരിക്കുന്നത്. വളരെ ഹാസ്യം നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. കൃത്യമായ നിരീക്ഷണമാണ് മാഡം നടത്തിയിരിക്കുന്നത് എന്നാണ് ഇവരോട് മലയാളികൾ പറയുന്നത്. അതേസമയം ഇവർ പറഞ്ഞത് എല്ലാം തന്നെ പിന്നീട് സത്യമായ ചരിത്രമാണ് ഉള്ളത് എന്നാണ് മലയാളികൾ ഇപ്പോൾ മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് പീഡന പരാതി വന്നത്. എല്ലാവരും ആദ്യം കരുതിയത് ഭരണപക്ഷത്തിരിക്കുന്ന പാർട്ടിയുടെ നാടകം ആയിരിക്കും ഇത് എന്നാണ്. ഒരു പ്രമുഖ വനിതയെ ഉപയോഗിച്ചുകൊണ്ട് നാട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ എല്ലാം ബലാത്സംഗ പരാതി നൽകിപ്പിച്ച ചരിത്രമാണല്ലോ അവർക്കുള്ളത്. അതിൻറെ ഭാഗമായിരിക്കും ഇത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അതേസമയം ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡൻറ് കേ സുധാകരൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇയാളെ സംരക്ഷിക്കില്ല എന്നാണ് സുധാകരൻ നൽകിയിരിക്കുന്ന ഉറപ്പ്. അതിനുവേണ്ടി കോൺഗ്രസ് അന്വേഷണ കമ്മീഷനെ ഒന്നും പ്രഖ്യാപിക്കില്ല എന്നും സുധാകരൻ പറയുന്നു. അതേസമയം വി ഡി സതീശനും സമാനമായ നിലപാട് എടുത്തുകൊണ്ട് രംഗത്തെത്തി. എന്തായാലും അഭിഭാഷക സംഗീതാ ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് വ്യാകുലപ്പെടുന്നവര് ഇതൊന്ന് ഓർമ്മിച്ചെടുക്കുക. അന്ന് ഞാൻ ആക്കി പറഞ്ഞത് ജോസ് തെറ്റയിൽ MLA യെ കുറിച്ചായിരുന്നു. ആ കേസ് പിന്നീട് ഹൈക്കോടതി ഒടിച്ചുമടക്കി തുത്തുവാരി ചുരുട്ടിയെടുത്ത് ദൂരെയെറിഞ്ഞു. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാരിക്ക് അവിടുന്ന് കാല് മടക്കി തൊഴി കിട്ടിയില്ലെന്നേ ഉള്ളു.

തെറ്റയിൽ മാറി ഇന്നിപ്പോൾ കുന്നപ്പിള്ളി വന്നു. അത്രേ ഒള്ളു ന്ന്.
ഫീലിംഗ്: ആക്ച്വലി, ഇവന്റെയൊക്കെ വീട്ടിലിരിക്കുന്നവള്മാര് കെട്ടിയോന്മാരെ നന്നായി സുഖിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ ഇവനൊക്കെ പുറത്ത് പോയിയുണ്ടാക്കുന്നവളുമാരുടെ ചാരിത്ര്യപ്രസംഗം കേൾക്കേണ്ടതായ ഗതികേട് നാടിനും നാട്ടുകാർക്കും ഉണ്ടാവുമോ? കോടതികളുടെയും പോലീസിന്റെയും വിലപ്പെട്ട സമയം സത്യസന്ധതയുള്ള, ശരിയുള്ള പീഢനകേസുകൾക്ക് വേണ്ടി ചിലവഴിക്കരുതോ? ജസ്റ്റ് ആസ്കിംങേ ….!

 

സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിൻറെ ആത്മകഥയായ ചതിയുടെ പത്മവ്യുഹം പുറത്തിറങ്ങി . സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട് .സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ,

പുറത്തുവിട്ട കാര്യങ്ങൾക്ക് പുറമേ സ്വപ്നയുടെ സ്വകാര്യ ജീവിതത്തെ ബന്ധപ്പെട്ട കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട് .ശിവശങ്കറുമായുള്ള വിവാഹം ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത് .ശിവശങ്കറും വീട്ടിലെ മറ്റ് ബന്ധുക്കളുമായുള്ള ചിത്രം.

അങ്ങനെ ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞ് ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്ത ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .തൃശ്ശൂർ കറൻറ് ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ശിവശങ്കറിന്റെ പാർവതിയാണ് കയ്യിൽ പച്ചകുത്തിയത്. ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച് തൻറെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ,എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത് .

250 രൂപയാണ് പുസ്തകത്തിൻറെ വില .ആമസോണിൽ പുസ്തകം ലഭ്യമാണ്. എം ശിവശങ്കർ തൻറെ കഴുത്തിൽ താലിചാർത്തി എന്നും ഒരിക്കലും കൈവിടില്ല എന്നും പറഞ്ഞു എന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട് .ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു സ്വപ്നയെ ശിവശങ്കർ വിവാഹം ചെയ്തത് എന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ 2016 ലാണ് ശിവശങ്കറുമായി പരിചയത്തിലാകുന്നത് .തുടക്കത്തിലെ സൗഹൃദം ഒരു വർഷത്തിനകം അടുത്ത അനുബന്ധമായി മാറി.

2016 ദുബായിയിൽ മുഖ്യമന്ത്രി മറന്നുവെച്ച ബാഗ് ശിവശങ്കർ പറഞ്ഞപ്രകാരം താൻ കടത്തിക്കൊണ്ട് നൽകി. മുഖ്യമന്ത്രി ഈ ബാങ്ക് മറന്നു വച്ചതാണെന്ന് ശിവശങ്കർ പറഞ്ഞു .എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപ്പൂർവ്വം മറന്നതാണോ എന്നകാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിൽ ഏഴാം അധ്യായത്തിൽ ആണ് ഈ വെളിപ്പെടുത്തലുള്ളത്. എന്നെ പാർവതി എന്നാണ് ശിവശങ്കർ വിളിച്ചത് .ഒരു കൗമാരക്കാരനെപ്പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കരന് എന്നോടുള്ള പ്രണയം .എൻറെ പ്രണയം നേടാനും നിലനിർത്താനും എന്തുവില കൊടുക്കാനും,

എത്രവേണമെങ്കിലും താഴാനും ശിവ ശങ്കർ തയ്യാറായിരുന്നു .ഇത്രയേറെ അധികാരങ്ങളും പദവികളും ഉള്ള ഒരാൾ ഒരു കൗമാരക്കാരനെപ്പോലെ പ്രണയിക്കുകയും കരയുന്നതും വാശിപിടിക്കുന്നതും ഒക്കെ എന്നെ അത്ഭുതപ്പെടുത്തി .അതെന്നെ ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു .സ്വർണക്കടത്ത് കേസ് വിവാദമായി കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ താൻ എൻ ഐ എ യുടെ പിടിയിലാവുന്നവരെ ശിവശങ്കറിന്റെ പാർവ്വതി ആയിരുന്നു ഞാൻ .പുസ്തകത്തിലെ ഒരു അധ്യായത്തിൽ ശിവ ശങ്കറിന്റെ പാർവ്വതി എന്നാണ് സ്വപ്ന പേര് നൽകിയത്.

സ്വർണം പിടിക്കും വരെ കൂടെ നിന്ന് പിന്നെ കൈവിട്ടു. ശിവശങ്കർ എഴുതിയ പുസ്തകത്തിന് ബദലായി താനും പുസ്തകം എഴുതുന്നത് അന്നേ തന്നെ സ്വപ്ന പറഞ്ഞിരുന്നു .ഫോട്ടോകളും വിവരങ്ങളും ഉൾപ്പെടുത്തിയാൽ 10 പുസ്തകങ്ങൾ വരും എന്ന് സ്വപ്ന പറയുന്നു. നേരത്തെ അശ്വദ്ധാമാവ് വെറുമൊരു ആന എന്ന പേരിൽ ശിവശങ്കർ തൻറെ ആത്മകഥ പുറത്തിറക്കിയിരുന്നു. താനുമായി ഉണ്ടായിരുന്ന ബന്ധം സ്വപ്നസുരേഷ് ദുരുപയോഗം ചെയ്തു എന്നാണ് പുസ്തകത്തിൽ ശിവശങ്കർ ആരോപിച്ചിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിലുള്ളത് ഞടുക്കുന്ന വെളിപ്പെടുത്തൽ. ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്ക് പുറമേ സ്വപ്‌നയുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്. ഭാര്യ ഒപ്പമില്ലാതിരുന്ന സന്ദർഭത്തിൽ  എം.ശിവശങ്കർ തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയെന്നും ഈ ബെഡ്‌റൂമിൽ എനിക്കൊപ്പം നീയുണ്ടാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞതായും ആത്മകഥയിൽ പറയുന്നു,

പ്രസക്തഭാഗമിങ്ങനെ, ഒരുമിച്ചുള്ള ഒരു യാത്രാസമയത്ത് കാലുകൾ കാട്ടാൻ പറഞ്ഞ ശിവശങ്കർ തന്റെ കാലുകൾ രണ്ടും കൈയ്യിലെടുത്ത് സ്വർണക്കൊലുസുകൾ അണിയിച്ചു. മാസത്തിൽ രണ്ടുതവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതിൽ സെക്‌സ് പാടില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു. ഔദ്യോഗിക മീറ്റിംഗുകളുടെ പേരിൽ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി. തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഒരേ മുറിയിൽ ഒരേ കട്ടിലിൽ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. സ്‌നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്‌ക്കും. പിന്നെ കഥ കേൾക്കലും കളളുകുടിയുമാണ്. കേരളം വിട്ടുകഴിഞ്ഞാൽ റോഡിലൂടെ തന്റെ കൈപിടിച്ച് നടക്കും. കേരളത്തിലെ റോഡിൽ എനിക്കിത് പറ്റില്ലല്ലോ പാർവതീ എന്ന് അദ്ദേഹം ഇടയ്‌ക്കിടെ പറയും.

യാത്രകളിൽ കാല്‌പനികനായ കാമുകനായിരുന്നു അദ്ദേഹം. മാളുകളിൽ യുവ ദമ്പതികൾക്കിടയിലൂടെ എന്നെ ചേർത്തുപിടിച്ച് നടക്കുന്നതിൽ അദ്ദേഹം പ്രത്യേകം സന്തോഷം കണ്ടെത്തി. ഹോട്ടൽ മുറികളിൽ ഒരുമിച്ചിരിക്കുമ്പോൾ ഞാൻ ജനിക്കും മുമ്പുളള മലയാള ഗാനങ്ങൾ കേൾക്കും. മകളെ ഏത് കോളേജിൽ ചേർക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കറാണ്.

താനുമായുളള ബന്ധം ശിവശങ്കർ ഭാര്യയോട് പറഞ്ഞപ്പോൾ അവർ യാതൊരു വിഷമവും കൂടാതെ ആശംസിച്ചു. ആ കുട്ടിയിൽ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കർ വീട്ടിൽ നിന്ന് ഹെതർ അപ്പാർട്ട്‌മെന്റിൽ ഫ്ലാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്‌ചകളെല്ലാം ഫ്ലാറ്റിലാണ് നടന്നത്.

ചെന്നൈയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണമെന്ന് ഒരുദിവസം ശിവശങ്കർ പറഞ്ഞു. സാരി വാങ്ങിത്തരാമെന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണമെന്നും പറഞ്ഞു. പതിനൊന്നായിരം രൂപയുടെ കസവുമുണ്ടും നേര്യതും വാങ്ങി തന്നു. അതൊക്കെയുടുത്ത് ക്ഷേത്രത്തിൽ പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹമൊരു താലിയെടുത്ത് കഴുത്തിൽ കെട്ടി. മാലയിട്ടതും താലികെട്ടിയതും സ്വന്തം സന്തോഷത്തിനെന്നാണ് ശിവശങ്കർ പറഞ്ഞത്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016ലാണ് താൻ ശിവശങ്കറെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറയുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് ആത്മബന്ധമായി മാറി. ശിവശങ്കറുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും സ്വപ്‌ന വിശദമായി തന്നെ പുസ്തകത്തിൽ പറയുന്നു.

എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചിരുന്നത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചാണ് ശിവശങ്കർ തന്നെ പ്രണയിച്ചിരുന്നത്. എന്റെ പ്രണയം നിലനിർത്തുവാൻ എന്ത് വില നൽകുവാനും എത്ര താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്ര ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി പ്രണയം ലഭിക്കുവാൻ ഒരു കൗമാരക്കാരനെപ്പോലെ കരയുന്നതും വാശി പിടിക്കുന്നതും കാണുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നിയത്. സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലാകും വരെ തന്നെ പാർവ്വതി എന്നാണ് ശിവശങ്കർ വിളിച്ചതെന്ന് സ്വപ്‌ന പറയുന്നു.

ഇലന്തൂരില്‍നിന്ന് ഇരട്ട നരബലി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാല്‍ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം.

അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരിയാണ് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ഭഗവല്‍ സിങ്ങിന്റേയും ലൈലയുടേയും വീട് നില്‍ക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരികയായിരുന്നു സുമ.

ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഭഗവല്‍സിങ്ങിന്റെ വീടിന്റെ മുന്‍ഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോള്‍ ലൈല നില്‍ക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോള്‍ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടില്‍ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോള്‍ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല.

വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി ലൈല. എന്നാല്‍ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതംകണ്ട് എത്രയുംവേഗം പോകാന്‍ സുമ തീരുമാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കില്‍ ആവാമെന്ന് സുമ പറഞ്ഞപ്പോള്‍ 60 രൂപ കൊടുക്കുകയുംചെയ്തു. ബാബു എന്ന പേരില്‍ അതിന്റെ രസീതും കൊടുത്തു.

ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിര്‍ന്ന ഒരാള്‍ എത്തിനോക്കിയിരുന്നതായി സുമ ഓര്‍ക്കുന്നു. അത് ഭഗവല്‍സിങ്ങായിരുന്നെന്ന് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെടുകയും ചെയ്തു. ഷാഫിയുടെ നിര്‍ദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തില്‍നിന്ന് വായിച്ചെടുക്കാന്‍. സുമയെകണ്ട് രണ്ടരയാഴ്ച കഴിഞ്ഞശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മാമ്പഴം മോഷ്ടിച്ച സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബാണ് സംഭവത്തില്‍ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ പോലീസിനെ ട്രോളന്മാര്‍ എയറില്‍ കയറ്റിയിരുന്നു.

പോലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ രസകരമായ പല ട്രോളുകളും എത്തിയിരുന്നു. ഇപ്പോഴിത പോലീസ് ഉദ്യോഗസ്ഥന്റെ മാമ്പഴ മോഷണവുമായി ബന്ധപ്പെട്ട് പോലീസിന്റെ സോഷ്യല്‍ മീഡിയ പേജിന് താഴെ വന്ന കമന്റും ഇതിന് പോലീസിന്റെ മറുകമന്റുമാണ് ശ്രദ്ധ നേടുന്നത്.

മാംഗോ ജ്യൂസ് ഉണ്ടോ മാമ എന്നായിരുന്നു ഒരാള്‍ പരിഹാസ രൂപേണ കമന്റ് ചെയ്തത്. മാങ്ങ തിന്നു, ബാക്കിയുള്ളതേയുള്ളൂ, എടുക്കട്ടെ-എന്നായിരുന്നു പോലീസിന്റെ മറുകമന്റ്.

കമന്റും പോലീസിന്റെ മറുകമന്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.അതേസമയം കാഞ്ഞിരപ്പള്ളിയിലെ കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്.

പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത്.

കടയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമായിട്ടുള്ളത്. ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാമ്പഴം മാറ്റുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളിലെ സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പോലീസുകാരനാണെന്ന് വ്യക്തമായത്. അതേസമയം ഷിഹാബ് ബലാത്സംഗക്കേസിലും പ്രതിയാണ്.

ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലേക്ക് രണ്ടു പെണ്‍കുട്ടികളെയും കൊണ്ടുവന്നിട്ടുണ്ടെന്ന് നരബലി കേസിലെ ഒന്നാം പ്രതിയായ ഷാഫിയുടെ കുറ്റസമ്മതം. കൊച്ചിയിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്.

പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നെന്ന് ഷാഫി അന്വേഷണസംഘത്തോട് പറഞ്ഞു.പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും ഷാഫി പൊലീസിനോട് സമ്മതിച്ചു. ക്രൂരമായ പീഡനത്തിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചെന്നും ഷാഫി പറഞ്ഞു. ഷാഫിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇലന്തൂര്‍ നരബലി കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.

ഇലന്തൂരില്‍ പ്ലാസ്റ്റിക് കവറില്‍ ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം കണ്ടെത്തി. കേസിലെ പ്രതിയായ ഭഗവല്‍ സിംഗിന്റെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയില്‍ മനുഷ്യമാംസം കണ്ടെത്തിയത്. കൊല്ലപ്പെട്ട പത്മത്തിന്റേതാണ് ഈ ശരീരഭാഗങ്ങള്‍ എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാഗങ്ങള്‍ പാകം ചെയ്ത് ഭക്ഷിച്ചെന്ന് പ്രതിയായ ലൈല നേരത്തെ മൊഴി നല്‍കിയിരുന്നു. പത്മത്തിന്റെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിട്ടില്ലെന്നും സൂക്ഷിച്ചു വച്ചതായും ലൈല പൊലീസിനോട് പറഞ്ഞിരുന്നു. പാചകം ചെയ്ത് പിന്നീട് ഭക്ഷിക്കാന്‍ വേണ്ടിയാണ് മാംസം സൂക്ഷിച്ചുവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

അതേസമയം, മനുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഭഗവല്‍ സിംഗും ലൈലയും രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികളുടെ പ്രതികരണം.ജയിലില്‍ നിന്ന് ഇറക്കുമ്പോള്‍ മനുഷ്യമാസം കഴിച്ചോ എന്ന് ഭഗവല്‍ സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ലൈലയും ഇല്ല എന്നായിരുന്നു മറുപടി പറഞ്ഞത്. മൂന്ന് പ്രാവശ്യം ഇല്ല എന്ന മറുപടി അവര്‍ നല്‍കി.

എന്നാല്‍ ഭര്‍ത്താവ് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. നരബലിക്ക് പിന്നില്‍ ഷാഫി മാത്രമാണോ എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ ലൈല തയ്യാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.

കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.

കാഞ്ഞങ്ങാട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഗർഭ പാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട് ശശിരേഖ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റണെന്ന് നിർദേശിച്ചു. എന്നാൽ യാത്രാമധ്യേ തന്നെ യുവതി മരണപ്പെടുകയും ചെയ്തു.

പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്ത് വന്നത്. മംഗളൂരുവിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം, ആംബുലൻസിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടർ മുങ്ങിയതായും കുടുംബം ആരോപിച്ചു. അതേസമയം, ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

RECENT POSTS
Copyright © . All rights reserved