Kerala

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.

ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.

ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.

ഹരികൃഷ്ണന്‍ ഡ്രൈവറാണ്. നിജിഷയുടെ അച്ഛന്റെ പരാതിയില്‍ പാവറട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചാവക്കാട് തഹസില്‍ദാര്‍ എന്‍.ആര്‍. ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാസന്‍, സയന്റിഫിക് ഓഫീസര്‍ മഹേഷ്, പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബാങ്ക് വായ്പ മുടങ്ങിയതോടെ ആകെയുള്ള സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്നറിഞ്ഞ് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ മരണത്തെ തുടർന്നുണ്ടായ വിഷമം താങ്ങാനാകാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛൻ കുഴഞ്ഞുവീണും മരിച്ചു.

നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തിൽ അരുൺ (29), അച്ഛൻ മുരളീധരൻനായർ (60) എന്നിവരാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കിൽ നിന്നും നാല് സെന്റ് ഭൂമി ഈട് നൽകി വായ്പ എടുത്തിരുന്നു. ഈ വായ്പ ഉപയോഗിച്ചാണ് വീടുവെച്ചത്.

പിന്നീട് ലോൺ തിരിച്ചടവ് മുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് അരുൺ ജീവനൊടുക്കുകയുമായിരുന്നു. വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാർ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു.

ബാങ്കിൽ വായ്പ അടയ്ക്കാൻ പോയ അരുണിനെ ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്നേദിവസം രാത്രിയിലാണ് അരുൺ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് മുരളീധരൻനായർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, അരുൺ ജീവനൊടുക്കിയെന്നും ലോണടക്കാൻ സാവകാശം വേണമെന്നുമുള്ള വിവരം ബാങ്കുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അരുണിന്റെ മരണശേഷവും ബാങ്കുകാർ വീട്ടിലെത്തി ജപ്തിഭീഷണി മുഴക്കിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

അരുണിന്റെ മാതാവ് ശോഭനകുമാരി ഇരുവൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തിയാണ് ശോഭന ചികിത്സ തുടരുന്നത്. മുരളീധരൻനായരും ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആര്യ, അഖിൽ എന്നിവർ അരുണിന്റെ സഹോദരങ്ങളാണ്.

ഇരുമ്പ് തോട്ടിയുപയോഗിച്ച് കരിക്ക് അടര്‍ത്തുന്നതിനിടയില്‍ 11 കെ.വി. ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പുളിങ്കുടി ചൊവ്വരയിലെ സോമതീരം റോഡില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ജി.അപ്പുക്കുട്ടന്‍(66), മകന്‍ റിനില്‍(38) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30-ഓടെയായിരുന്നു അപകടം. ഹൃദ്രോഗിയായ ഭാര്യ സരസുവിനുവേണ്ടി കരിക്ക് അടര്‍ത്തുന്നതിനായിരുന്നു അപ്പുക്കുട്ടന്‍ തോട്ടിയുമായി വീടിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലെത്തിയത്.

തെങ്ങില്‍നിന്ന് കരിക്ക് വലിച്ചിടുന്നതിനിടയില്‍ വഴുതിവീണ തോട്ടിയുടെ ഹുക്ക് സമീപത്തെ 11 കെ.വി.ലൈനില്‍ ഉടക്കി. ഇത് വലിച്ചെടുക്കുന്നതിനിടെ അപ്പുക്കുട്ടന്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു.

ഈ സമയത്ത് കടയില്‍നിന്ന് അരിയും സാധനങ്ങളും വാങ്ങിവരുകയായിരുന്നു റിനില്‍. ടെറസിനു മുകളില്‍ നിന്ന് പുകയുയരുന്നതുകണ്ട് ഓടിയെത്തി അച്ഛനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ മകനും വൈദ്യുതാഘാതമേറ്റിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. ടെറസിനു മുകളില്‍നിന്ന് പുകയും തീയും ഉയരുന്നതുകണ്ട് സമീപവാസിയായ യുവാവാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. വിഴിഞ്ഞത്തുനിന്ന് അജയ് ടി.കെ.യുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി. കോട്ടുകാല്‍ കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൃതദേഹങ്ങള്‍ സ്ഥലത്തുനിന്ന് മാറ്റി.

ചൊവ്വരയിലെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറാണ് മരിച്ച റിനില്‍. സഹോദരന്‍ റെജി. സഹോദരി ജിജി. വിഴിഞ്ഞം പോലീസ് കേസെടുത്തു.

അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ ജിതിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കൂടുതല്‍ അപകടം ഒഴിവായത്.

സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്നു തീയും പുകയുമുയരുന്നത് കണ്ടാണ് അയല്‍വാസിയായ ജിതിന്‍ സംഭവം ശ്രദ്ധിച്ചത്.

എന്തു സംഭവിച്ചതെന്നറിയാന്‍ എതിര്‍വശത്തുള്ള കെട്ടിടത്തിന് മുകളില്‍ കയറി നോക്കിയപ്പോഴാണ് രണ്ടുപേര്‍ തറയില്‍ കിടക്കുന്നത് കണ്ടത്.

അവരുടെ ശരീരത്തില്‍നിന്നു തീയും പുകയും ഉയര്‍ന്നതോടെ ആശങ്കയിലായ ജിതിന്‍ താഴെ ഇറങ്ങിയെത്തി അപകടം നടന്ന സ്ഥലമായ കെട്ടിടത്തിലെത്തി.

11.കെ.വി.വൈദ്യുതി ലൈനില്‍ തോട്ട ഉടക്കി നില്‍ക്കുന്നതും കണ്ടു. അപകടം മനസ്സിലാക്കിയ ജിതിന്‍ നാട്ടുകാരോട് മുകളിലേക്ക് കയറരുതെന്ന് പറഞ്ഞു. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും.

അഞ്ചലില്‍ നിന്ന് ഇന്നലെ വൈകിട്ട് കാണാതായ രണ്ടര വയസ്സുകാരനെ സുരക്ഷിതനായി തിരികെ കിട്ടി. വീട്ടില്‍ നിന്നും മുക്കാല്‍ കിലോമീറ്ററോളം അകലെയുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ രാവിലെ കണ്ടെത്തിയത്. രാവിലെ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് തോട്ടത്തില്‍ കുട്ടി ഇരിക്കുന്നത് കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതോടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. രാത്രി മുഴുവന്‍ പോലീസ് കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ മഴ കനത്തതോടെ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

കുട്ടിയെ കാണാതായതില്‍ ദുരുഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു. എന്നാല്‍ കുട്ടി മുന്‍പും അമ്മയ്‌ക്കൊപ്പം റബര്‍ തോട്ടത്തില്‍ പോയിട്ടുണ്ടെന്നും ആ പരിചയത്തില്‍ പോയതാകാമെന്നുമാണ് പോലീസ് പറയുന്നത്.

ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് റബര്‍ തോട്ടത്തില്‍ കഴിഞ്ഞിട്ടും കുട്ടി കരച്ചില്‍ കേള്‍ക്കാത്തതും കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലാത്തതുമാണ് സംശയം സൃഷ്ടിക്കുന്നത്.

അഞ്ചല്‍ തടിക്കാട്ടില്‍ നിന്നാണ് ഇന്നലെ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകള്‍ ഫര്‍ഹാനെ കാണാതായത്

വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിനെ തല്‍സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഇടനില ചര്‍ച്ച നടത്താന്‍ ദൂതനായി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണിനെ അയച്ച സംഭവവുമായിബന്ധപ്പെട്ടാണ് സര്‍ക്കാരിന്റെ അസാധാരണമായ നടപടി.

ഷാജ് കിരണുമായി അടുത്ത ബന്ധം വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിനുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് ഐ.ജി: എച്ച്.വെങ്കടേഷിന് ചുമതല നല്‍കി. ഇന്നലെ രാത്രി ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയ പ്രശ്‌നം സങ്കീര്‍ണമാക്കാനിടയാക്കിയത് അജിത്കുമാറിന്റെ ഇടപെടല്‍ മൂലമാണെന്നു സര്‍ക്കാര്‍ കണ്ടെത്തി.

ടെലഫോണില്‍ ഷാജ് കിരണുമായി സംസാരിച്ചതിന്റെ തെളിവുകളും സര്‍ക്കാര്‍ കണ്ടെത്തി. അതീവ ഗുരുതരമായ സംഭവമായിട്ടാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതലവഹിക്കുന്ന എ.ഡി.ജി.പി: എം.ആര്‍.അജിത്കുമാറിന്റെ നടപടിയെ നോക്കിക്കാണുന്നത്. അടുത്തിടെയാണ് വിജിലന്‍സ് ഡയറക്ടറായി എം.ആര്‍. അജിത്കുമാറിനെ നിയമിച്ചത്. കടുത്തനടപടിയായിരിക്കും അജിത്കുമാറിനെതിരെ ഉണ്ടാകുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഷാജ്കിരണുമായി അടുത്തബന്ധമാണ് അജിത്കുമാറിനുളളത്.

ഷെറിൻ പി യോഹന്നാൻ

മലയാള സിനിമയിലെ താരമൂല്യമുള്ള നടനാണ് ആദി ശങ്കർ എങ്കിലും കരിയറിലെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോകുന്നത്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. സ്വയം നിർമിച്ച് പുറത്തിറക്കിയ സയൻസ് ഫിക്ഷൻ ചിത്രവും വൻ പരാജയമായി. യാതൊരുവിധ സമാധാനവുമില്ലാത്ത ജീവിതം നയിക്കുകയാണ് ആദി. അങ്ങനെയിരിക്കെ ഒരു ദിവസം ആദിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യമെന്ത്? നായകൻ എങ്ങനെ രക്ഷപെടും എന്നൊക്കെയാണ് സിനിമ തുടർന്നുപറയുന്നത്.

ഓവർ നന്മ പടങ്ങൾ തുടരെ തുടരെ ഇറക്കിയ സംവിധായകനാണ് ജിസ് ജോയ്. ഇത്തവണ അദ്ദേഹം ട്രാക്ക് മാറി ത്രില്ലറിലേക്ക് കടന്നിട്ടുണ്ടെങ്കിലും ത്രില്ലടിപ്പിക്കാത്ത, വളരെ പ്രെഡിക്റ്റബിളായ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിയത്. ജിസ് ജോയിയുടെ തിരക്കഥയിൽ തെളിഞ്ഞു നിൽക്കുന്ന നാടക ഡയലോഗുകളും കൂടി ചേരുമ്പോൾ സോണി ലിവിൽ പുറത്തിറങ്ങിയ മോശം മലയാള സിനിമ എന്ന പേര് ‘ഇന്നലെ വരെ’ ക്ക് സ്വന്തം.

ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ പല സംഭാഷണങ്ങളും കൃത്രിമമാണെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും. ഒരു ഹോസ്റ്റേജ് ഡ്രാമയിലേക്ക് രൂപം മാറുമ്പോൾ ആസിഫ് അലി, നിമിഷ എന്നിവരുടെ മികച്ച പ്രകടനം കാണാം. അവിടെയുള്ള ഒരു ഫൈറ്റും നന്നായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ വല്ലാതെ നീളുന്നുണ്ട്. ക്ലൈമാക്സിൽ ബുദ്ധിപരമായ എന്തെങ്കിലും ട്വിസ്റ്റ്‌ പ്രതീക്ഷിച്ചാലും പതിവ് ജിസ് ജോയ് പാറ്റേണിൽ നന്മ വിതറിയാണ് കഥ അവസാനിക്കുന്നത്.

സിനിമയുടെ അവതരണം മോശമാണെങ്കിലും ഒരു ഡാർക്ക്‌ മൂഡ് ക്രീയേറ്റ് ചെയ്യുന്ന ഛായാഗ്രഹണം നന്നായിരുന്നു. പ്രകടനങ്ങളിൽ ആസിഫ് അലിയും നിമിഷയും അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ ആന്റണി വർഗീസിന്റെ കഥാപാത്രം വിജയം കാണുന്നില്ല. ഒരു ശരാശരി പ്രേക്ഷകനു ഊഹിക്കാൻ കഴിയുന്ന ട്വിസ്റ്റുകൾ മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ എന്നതാണ് പ്രധാന പോരായ്മ.

ചിലയിടങ്ങളിൽ എൻഗേജ് ചെയ്യിപ്പിക്കുന്നെങ്കിലും നാം പ്രതീക്ഷിക്കുന്നിടത്തേക്ക് സിനിമ സഞ്ചരിക്കുന്നതോടെ തുടർന്നറിയാനുള്ള ആകാംഷ നഷ്ടമാവും. അതിനാൽ ബോബി – സഞ്ജയ്‌ ടീമിന്റെ ദുർബലമായ കഥയിൽ മോശം അവതരണത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇന്നലെ വരെ’. ഇന്നിന്റെ ചിത്രങ്ങളിലേക്ക് ചേർക്കാൻ കഴിയാത്തൊരു പടം.

Last Word – പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ജിസ് ജോയ് ചിത്രം. അവതരണത്തിലെ പോരായ്മയും കഥയിലെ പ്രെഡിക്ടബിലിറ്റിയും മോശം ക്ലൈമാക്സും ചിത്രത്തെ ശരാശരിയിൽ താഴേക്ക് എത്തിക്കുന്നു. ചിലയിടങ്ങളിൽ മാത്രം എൻഗേജ് ചെയ്യിപ്പിക്കുന്ന ചിത്രം.

” ഒരു വീടും ജപ്തി ചെയ്യണമെന്ന് നല്ല ബാങ്കേഴ്സിന് ആഗ്രഹം ഉണ്ടാവില്ല….! ” – ഒരു ജിസ് ജോയ് പടം

 

 

 

തൃശൂർ അന്തിക്കാട് സ്വദേശി ശ്രുതി ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും അമ്മയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റത്തിനാണ് അറസ്റ്റ്. 2020 ജനുവരി ആറിനാണ് ശ്രുതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 14-ാമത്തെ ദിവസമായിരുന്നു മരണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്രുതി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് പെരിങ്ങോട്ടുകര സ്വദേശി അരുണുമായുള്ള വിവാഹം.

ശുചിമുറിയിൽ കുഴഞ്ഞ വീണ് മരിച്ചെന്നായിരുന്നു ആദ്യം ഭർതൃവീട്ടുകാർ അറിയിച്ചത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം വീട്ടുകാർ ഉന്നയിച്ചത്. കേസിൽ ക്രൈം ബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതെ വന്നതോടെ മഹിള സംഘം ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരം ശക്തമാക്കിയിരുന്നു.

ഇതിനിടെയാണ് ക്രൈം ബ്രാഞ്ചിന്‍റെ നിർണായക നീക്കം. ഭർത്താവ് അരുണിനെയും അമ്മ ദ്രൗപതിയേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ശ്രുതിയുടെ മരണകാരണത്തിൽ ഇനിയും വ്യക്ത വരേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കേസ് ആദ്യം അന്വേഷിച്ചിരുന്ന അന്തിക്കാട് പൊലീസിന് വീഴ്ച പറ്റിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

തന്റെ അശ്ലീല വീഡിയോയെക്കുരിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ രൂക്ഷ പ്രതികരണവുമായി സ്വപ്ന സുരേഷ്. ഒളിക്യാമറ വച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്ത് വിടും മുമ്പ് സ്വപ്ന വ്യക്തമാക്കി.

‘ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യതകള്‍ പറഞ്ഞാണ്. എന്റെ ബാത്‌റൂമാലോ, ബെഡ്‌റൂമിലോ, ഡ്രസിംഗ് റൂമിലോ വേറെ എവിടെയെങ്കിലും ഹിഡന്‍ ക്യാമറ വച്ചോ എന്നറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഞാന്‍ നിയമ നടപടി സ്വീകരിക്കും.’

‘നിങ്ങള്‍ എല്ലാവരും അത് കാണണം. 100 ശതമാനം കണ്ടിട്ട് ശരിയാണോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്ക് ആണ് ഈ അവസ്ഥ വന്നിരിക്കുന്നത് എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയായി കണ്ട് എന്നെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ സത്യം പുറത്ത് വരില്ല. ഇതെല്ലാം കാരണം എനിക്ക് മടുത്തു’ സ്വപ്‌ന പറഞ്ഞു.

ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്‌ളാറ്റും പൊലീസ് വലയത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്‌നാ സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍. മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള ഓഡിയോ ക്‌ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്‌ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഈ കാര്യങ്ങള്‍ ഓഡിയോയിലുണ്ടെന്നുമാണ് സ്വപ്‌ന അവകാശപ്പെടുന്നത്. ഇത് മൂലമാണ് അവരുടെ എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നും സ്വപ്‌ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്‌ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.

ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല.’

‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഭീഷണി. ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്‌നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.

‘വിലപേശലടക്കം നടത്തി, മണിക്കൂറുകളടക്കം മാനസികമായി പീഢിപ്പിക്കപ്പെട്ടു. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. വീണ്ടും തടിലാകുമെന്നും മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. വാടകഗര്‍ഭത്തിന് സമ്മതിച്ചത് ഷാജിന്‍റെ ഭാര്യയുടെ വിഷമം കണ്ടിട്ടാണെന്നും സ്വപ്ന പറഞ്ഞു. നിവര്‍ത്തികേട് കൊണ്ടാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

നാദാപുരത്ത് പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച നാലംഗ സംഘമാണ് ഇന്ന് സോഷ്യൽമീഡിയയിലെ മിന്നും താരം. പാറക്കടവിൽ നിന്ന് ഉച്ചയൂണു കഴിക്കാനിറങ്ങിയ മൊയിലുകണ്ടി ഇല്ല്യാസ്, ചാമാളി ഹാരിസ്, തീക്കുന്നുമ്മൽ ആഷിഖ്, മുക്രിക്കണ്ടി ഷമീം എന്നിവരാണ് പെൺകുട്ടിയെ വീണ്ടും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്.

പുറത്തെവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുവാൻ വേണ്ടിയായിരുന്നു നാൽവർ സംഘം ഇറങ്ങി തിരിച്ചത്. പട്ടാണി കിണറിനും പേരോട് തട്ടാറത്ത് പള്ളിക്കും ഇടയിൽ എത്തിയപ്പോഴാണു വിജനമായ സ്ഥലത്ത് യുവതിയും യുവാവും തമ്മിലുള്ള മൽപിടിത്തം കണ്ടത്. എന്നാൽ പന്തികേട് തോന്നി കാർ നിർത്തി നോക്കിയപ്പോൾ കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണു കണ്ടത്.

ഉടനടി, മറ്റൊന്നും ആലോചിക്കാതെ കാറിൽ നിന്നു ചാടിയിറങ്ങി അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും പെൺകുട്ടിക്കു സാരമായി വെട്ടേറ്റിരുന്നു. ഉടൻ 2 പേർ ചേർന്ന് പെൺകുട്ടിയെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു.

കൊടുവാളുമായി നിന്നിരുന്ന യുവാവ് ഇതിനിടെ ‘ഞാൻ മരിക്കുകയാണ്’ എന്ന് ആക്രോശിച്ചു കൊണ്ട് കൈത്തണ്ടയിലെ ഞരമ്പിനു മുറിവേൽപ്പിക്കുകയായിരുന്നു. പിന്നാലെ യുവാവിനെയും കൂട്ടി മറ്റൊരു കാറിൽ ബാക്കി 2 പേരും താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു. ഈ ഇടപെടലിൽ നടുറോഡിൽ പൊലിയേണ്ടിയിരുന്ന രണ്ട് ജീവനുകളാണ് നാലുപേരുടെ കൈകളാൽ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.

RECENT POSTS
Copyright © . All rights reserved