Kerala

രണ്ട് ദിവസമായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയമായ ഗോപി സുന്ദറും അമൃതയിൽ മാറി കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം അഭയ ഹിരൺമയിയേ കുറിച്ചാണ്. അഭയ ഹിരണ്മയി സോഷ്യൽ മീഡിയയിൽ സജീവമായ ഒരു വ്യക്തിയാണ്. ഇപ്പോൾ ഗോപിസുന്ദറിന്റെ പിറന്നാൾ ദിവസം അഭയ ഹിരണ്മയി ഒരു പോസ്റ്റുമായി എത്തിയിട്ടുണ്ട്. ആ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രണയത്തിൽ ചാലിച്ച വാക്കുകളായിരുന്നു ഗോപി സുന്ദറിന് ആശംസകൾ പങ്കുവെച്ചുകൊണ്ട് ആണ് അമൃത സുരേഷ് എത്തിയത്.

ഒരായിരം ജന്മദിനാശംസകൾ എന്റെതുമാത്രം എന്നായിരുന്നു അമൃത പറഞ്ഞത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നതിന്റെ സന്തോഷമാണ് അഭയ പങ്കുവെച്ചത്. ശോ… എനിക്ക് വയ്യ എന്ന അടിക്കുറിപ്പോടെയാണ് അഭയ ചിത്രം പങ്കുവച്ചത്. അതോടൊപ്പം തന്നെ അഭയയും ഗോപീസുന്ദറും പരസ്പരം അക്കൗണ്ട് ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുന്നു എന്നും അറിയാൻ സാധിക്കുന്നുണ്ട്.

ഗോപിസുന്ദർ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണ് എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു വാർത്ത അറിയാൻ സാധിക്കുന്നത്. പത്ത് വർഷക്കാലമായി അഭയ ഹിരണ്മയിയും ഗോപി സുന്ദറും തമ്മിൽ ലിവിങ് ടുഗദറിലായിരുന്നു നിരവധി ആളുകളാണ് ഇവർക്ക് വിമർശനങ്ങളുമായി എത്തിയിരുന്നത്. എന്നാൽ പലരും ഇവരെ വിമർശിച്ചു എങ്കിലും ഇവർ തന്നെ മറുപടികളും നൽകിയിരുന്നു. ഗോപീസുന്ദറും താനും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ട് വിളിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും അയാളാണ് തനിക്ക് ഏറ്റവും വലുത് എന്നുമായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് അഭയ ഹിരണ്മയി പ്രതികരിച്ചിരുന്നത്.

ഒമ്പത് വർഷമായി ഒരു വ്യക്തിയുടെ കൂടെ ജീവിക്കുന്നതിന് നിങ്ങളുടെ നാട്ടിൽ എന്താണ് പറയുന്നത് അത് വിവാഹം തന്നെയല്ലേ എന്നായിരുന്നു ഒരു മോശം കമന്റ് ചെയ്ത് ആരാധകനോട് ഗോപിസുന്ദർ ചോദിച്ചത്.ഓരോ ദിവസവും ഇവരുടെ പ്രണയം വർദ്ധിക്കുകയായിരുന്നു ചെയ്തത്. ഈ പ്രണയത്തിനിടയിൽ എന്താണ് ഇരുവർക്കും സംഭവിച്ചതെന്ന് വ്യക്തമല്ല. ഒരു വേർപിരിയലിലേക്ക് എത്താൻ ഉള്ള കാരണം എന്തായിരുന്നു എന്നതും ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.. അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് ജീവിതമാരംഭിച്ചു എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ഗോപി സുന്ദറിനോട് ചേർന്നിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് അമൃതസുരേഷ് കുറിച്ചത്.

തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഇത് എന്നാണ്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വിമർശനങ്ങളാണ് കൂടുതലായും ലഭിക്കാറുള്ളത്. ഇപ്പോൾ അഭയ ഹിരണ്മയിയുടെ ചിത്രങ്ങൾ രസകരമായ രീതിയിൽ ഉള്ള ചില കമന്റുകളുമായി ആളുകൾ എത്താറുണ്ട്. മികച്ച മറുപടിയുമായാണ് താരം നൽകാറുള്ളത്. അതുകൊണ്ടുതന്നെ അഭയയുടെ ചിത്രത്തിൽ ചൊറിയൻ കമന്റുകൾ ഇടുന്നവർ വളരെ കുറവാണ്. കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് താരം നൽകാറുള്ളത്.

കൊച്ചി: തൃക്കാകരയിലെ പുതുചരിത്രം രചിച്ച് യുഡിഎഫ്. ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഉമ തോമസ് വിജയിച്ചു. 25,016 വോട്ടിനാണ് വിജയം. പോള്‍ ചെയ്ത വോട്ടില്‍ 72,767 വോട്ട് ഉമ തോമസും 47752 വോട്ട് ജോ ജോസഫും എ.എന്‍ രാധാകൃഷ്ണന്‍ 12,955 വോട്ടും നേടി. ആകെയുള്ള വോട്ടില്‍ 54 ശതമാനവും സ്വന്തം പെട്ടിയിലാക്കാന്‍ ഉമയ്ക്ക് കഴിഞ്ഞു.

ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലൂടെ പ്രതിപക്ഷ വനിത അംഗങ്ങളുടെ എണ്ണം രണ്ടായി. ഇതുവരെ കെ.കെ രമ മാത്രമായിരുന്നു പ്രതിപക്ഷ നിരയിലുണ്ടായിരുന്നത്.

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ തുടങ്ങിയ ലീഡ് അവസാനം വരെ നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു. എല്‍.ഡി.എഫിന് സ്വാധീനമുളള ബൂത്തുകളില്‍ പോലും യുഡിഎഫ് ലീഡ് നേടി.

യുഡിഎഫിന്റെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. കെ.വി തോമസ് അടക്കം ചിലകേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പിന് ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അവരെ ജനങ്ങള്‍ തന്നെ തള്ളിക്കളയുന്നതായിരുന്നു ഫലം.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിയിരുന്നു. വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്തും നാട്ടിലില്ലാത്തവരുടേയും മരിച്ചുപോയവരുടെയും എണ്ണം കൃത്യമായി എടുത്ത് കള്ളവോട്ട് തടയാനും ശ്രമം നടത്തി.

ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനും പ്രചാരണത്തില്‍ മുന്നിലെത്താനും യുഡിഎഫിന് കഴിഞ്ഞു. ആ മുന്നേറ്റം അവസാനം വരെ കൊണ്ടുപോകാനുമായി. വിവാദങ്ങളുടെ പിന്നാലെയുള്ള പ്രചാരണത്തില്‍ നിന്ന് അപകടം മണത്ത് പെട്ടെന്ന് തന്നെ പിന്മാറാനും അവര്‍ക്ക് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്ത്, സ്വന്തം ജില്ലയില്‍ അഭിമാന വിജയം നേടാന്‍ പ്രവര്‍ത്തിച്ചു.

പി.ടി തോമസിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോഴും ഇത്രയും വലിയ ഭൂരിപക്ഷം നേടുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നതാണ് സത്യം.

വോട്ടര്‍ പട്ടികയില്‍ 6700 വോട്ട് എന്റോള്‍ ചെയ്തിട്ട് 3700 വോട്ട് ചേര്‍ക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അവര്‍ ഇവിടെയുണ്ടായിരുന്ന കുറച്ചു നാള്‍ കൊണ്ട് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാണിച്ചു. അത് തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ പരാതി നല്‍കി സ്ഥലംമാറ്റിയെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.

ന്യൂഡല്‍ഹി: യുവഗായകന്‍ ഷെയില്‍ സാഗര്‍ (22) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ സംഗീത കൂട്ടായ്മ രംഗത്ത് പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍. ആലാപനത്തിന് പുറമെ ഗാനരചനയിലും, സാക്‌സോഫോണ്‍, പിയാനോ, ഗിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു ഈഫ് ഐ ട്രെയ്ഡ് എന്ന ആല്‍ബത്തിലൂടെയാണ് ശ്രദ്ധനേടിയത്. കഴിഞ്ഞ വര്‍ഷം ബിഫോര്‍ ഇറ്റ് ഗോസ്, സ്റ്റില്‍ തുടങ്ങിയ ആല്‍ബങ്ങള്‍ ഷെയില്‍ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.

 

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ ജയില്‍ മേധാവി ഡി.ജി.പി: സുധേഷ് കുമാറിന്റെ മകള്‍ കുറ്റക്കാരിയെന്നു റിപ്പോര്‍ട്ട്. ഐ.പി.സി. 294 (ബി), 324, 322 വകുപ്പുകള്‍ ചുമത്തിയുള്ള പ്രഥമവിവര റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

കാലില്‍ കാര്‍ കയറ്റിയിറക്കിയെന്നും സ്ത്രീത്വത്തെ അപമാനിച്ച് കൈയില്‍ കയറിപ്പിടിച്ചെന്നുമുള്ള പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തി തള്ളിക്കളയാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. കുറ്റപത്രം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. കേസില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനലറില്‍നിന്നു ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു.

2018 ജൂണ്‍ 13-ന് തിരുവനന്തപുരം കനകക്കുന്നിനു സമീപം പോലീസ് ഡ്രൈവര്‍ക്കു മര്‍ദനമേറ്റെന്നാണു കേസ്. സംഭവത്തിനു ദൃക്‌സാക്ഷികളില്ല. റോഡിലെ സി.സി. ടിവി ക്യാമറ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായി. അന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി കുറ്റപത്രസമര്‍പ്പണം വലിച്ചുനീട്ടി.

അന്വേഷണസംഘത്തിലെ പ്രധാനിയെ വിളിച്ചുവരുത്തി സ്വാധീനിക്കാനും ശ്രമം നടന്നു. എന്നാല്‍, ഉദ്യോഗസ്ഥന്‍ ഉറച്ചുനിന്നതോടെ ഈ നീക്കം പാളി. എതിര്‍പ്പുകളും പ്രലോഭനങ്ങളും അതിജീവിച്ചാണ് അനേ്വഷണസംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രഭാതസവാരിക്ക് ഔദ്യോഗികവാഹനത്തില്‍ സുേധഷ്‌കുമാറിന്റെ മകളും ഭാര്യയുമായി കനകക്കുന്നിലെത്തിയപ്പോള്‍ പോലീസ് ഡ്രൈവര്‍ക്കു മര്‍ദനമേെറ്റന്നാണു പരാതി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയത്.
ഒരുദിവസം പോലും സമയം അനുവദിക്കരുത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഈ വാദം ഹർജി പരി​ഗണിച്ച ജസ്റ്റിസ് കൗസർ എടപഗത്താണ് തള്ളി. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതി അറിയിച്ചിരുന്നു.

വിചാരണ വൈകിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ ആരോപണം. തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെയും നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണ്.

അതേസമയം ഡബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യല​ക്ഷ്മിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന് ഹർജി നൽകി. കേസിൽ കോടതിക്കെതിരെ ഭാ​ഗ്യല​ക്ഷ്മി മോശം പരാമർശം നടത്തിയെന്നാണ് ഹർജിയിൽ പറയുന്നത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ധനിലാണ് ഹർജി നൽകിയത്.

തൃക്കാക്കരയിലെ തോല്‍വി വ്യക്തിപരമല്ലെന്നും പാര്‍ട്ടി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും ജോയുടെ ആദ്യ പ്രതികരണം. കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. ഒരു തോല്‍വി കൊണ്ട് പാര്‍ട്ടി പിന്നോട്ടുപോവില്ലെന്നും. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച eജാലി കൃത്യമായി ചെയ്തു. രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവെച്ചു. താന്‍ ഉഷാറായി പൊരുതിയെന്നും ആരും പ്രതീക്ഷിക്കാത്ത തോല്‍വിയെന്നും ജോ മാധ്യമങ്ങളോട് പറഞ്ഞു.

ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍,മോഹനനും നേരത്തെ വ്യക്തമാക്കിയിരുന്നു‍. പോരായ്മ പരിശോധിക്കും, പ്രചാരണം നടത്തിയത് വന്‍രീതിയിലായിരുന്നുവെന്നും സി.എന്‍.മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയെയും പഴിചാരാതെയിരിക്കാനം ജില്ലാ നേതൃത്വം ശ്രദ്ധവച്ചു. മുഖ്യമന്ത്രിയല്ല ഇലക്ഷന്‍ നയിച്ചത്, ഭരണം വിലയിരുത്താന്‍ ഇത് സംസ്ഥാന തിരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം. ഉമ തോമസിന്‍റെ വിജയം 24,300 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ്. മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.

ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.

ആകാംക്ഷയുടെ മണിക്കൂറുകള്‍ക്ക് വിരാമമിട്ട് രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ യു.ഡി.എഫിന് ഒരു വോട്ടിന്റെ ലീഡ്. ആകെയുള്ള 10 പോസ്റ്റല്‍ വോട്ടുകളില്‍ ഉമാ തോമസിന് മൂന്നും എല്‍.ഡി.എഫിനും ബി.ജെ.പിക്കും രണ്ട് വീതം വോട്ടും ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 21 ബൂത്തുകളുള്ള ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസിന് 2249 വോട്ടിന്റെ ലീഡ്. ഇത്രയും ബൂത്തുകളില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടി വോട്ട്. അപ്പോഴേക്കും വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിന് പുറത്തും ഡിസിസി ഓഫീസിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണ 1258 ആയിരുന്നു പി.ടി തോമസിന്‍റെ ലീഡ്. അതേസമയം ഉമ തോമസ് 2249 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ 1180 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഉമയ്ക്ക് 1969 വോട്ടിന്‍റെ ലീഡ് ലഭിച്ചു. മൂന്നാം റൌണ്ടില്‍ 597 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ 2371 വോട്ടിന്‍റെ ലീഡ് ഉമ സ്വന്തമാക്കി. നാലാം റൌണ്ടില്‍ പി.ടിയുടെ ലീഡ് 1331 വോട്ടായിരുന്നു. എന്നാല്‍ ഉമയുടെ ലീഡ് 2401 വോട്ടാണ്. ഇങ്ങനെ ഓരോ റൌണ്ടിലും ഉമ തോമസ് ലീഡ് ഉയര്‍ത്തിക്കൊണ്ടുവന്നു.

പിന്നീട് എണ്ണിയ ഓരോ ബൂത്തും ഉമ തോമസിന്റെ ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ടിരുന്നു. നാലാം റൗണ്ട് കൂടി കഴിഞ്ഞതോടെ ലീഡ് 12,000 കടന്നു. ഏഴാം റൗണ്ട് എത്തിയപ്പോള്‍ 2021ല്‍ പി.ടി തോമസ് നേടിയ ഭൂരിപക്ഷവും മറികടന്ന് ലീഡ് 14,903ലെത്തി. കുതിപ്പ് ഓരോ ഘട്ടത്തിലും തുടര്‍ന്നുകൊണ്ടേയിരുന്നു

കുറച്ച് കാലങ്ങൾക്കുശേഷം വിജയത്തിന്റെ സന്തോഷം അനുഭവിക്കാനുണ്ടായ അവസരം അറിഞ്ഞ് പ്രതികരിക്കുകയാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരുമിപ്പോൾ. തൃക്കാക്കരയിലെ ഉമ തോമസിന്റെ വൻ മുന്നേറ്റത്തിന്റെ ആത്മവിശ്വാസവും ആഹ്ലാദവും നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രകടമാണ്.

ഉമയെ നിയമസഭയിലേക്ക് സ്വാഗതം ചെയ്താണ് ഷാഫി പറമ്പില്‍ രംഗത്തെത്തിയത്. വി.ടി.ബല്‍റാമിന്‍റെ പ്രതികരണം ഇങ്ങനെ: ‘തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു, ജനം കേട്ടു. തിരുത്തി, തൃക്കാക്കരക്കാർ ചെയ്തു കേരളത്തിന് വേണ്ടി’. ‘ഹൃദയാഘാതം’ എന്നാണ് ടി.സിദ്ദിഖിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള ആദ്യ പ്രതികരണം. ‘സെഞ്ച്വറി അല്ല ഇഞ്ച്വറി’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ പരിഹാസം.

പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്. ക്യാപ്റ്റൻ (ഒറിജിനൽ) എന്ന അടിക്കുറിപ്പോടെ വി.ഡി.സതീശനോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടാണ് ഹൈബി ഈടൻ സന്തോഷം പ്രകടിപ്പിച്ചത്. ‘അപ്പോളേ പറഞ്ഞില്ലേ പോരണ്ടാ പോരാണ്ടാന്ന് ’എന്ന വിഡിയോ പങ്കിട്ട് ഹൈബിയുടെ ഭാര്യ അന്നയും സമൂഹമാധ്യമത്തിലൂടെ ആഹ്ലാദം അറിയിച്ചു.

കെ.വി. തോമസിന്റെ പോസ്റ്റര്‍ കത്തിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍. ഉമാ തോമസ് വിജയമുറപ്പിച്ച ഘട്ടത്തില്‍ കെ.വി. തോമസിന്റെ വീടിന് മുന്നിലും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തി. യു.ഡി.എഫിന് ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ യു.ഡി.എഫ്. മുന്നേറ്റം ആഘോഷിച്ചത്.

തിരുത മീനുമായി എത്തിയ പ്രവര്‍ത്തകര്‍ തോമസ് മാഷിന്റെ ചിത്രം കത്തിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്കിയിട്ടും സെമിനാറില്‍ പങ്കെടുത്തത് മുതല്‍ കെ.വി. തോമസ് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്ക്.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ രംഗത്ത് വരികയും ഇടതുപക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തതോടെ എല്ലാം നല്‍കിയ പാര്‍ട്ടിയെ കെ.വി. തോമസ് ചതിച്ചുവെന്ന വികാരമായിരുന്നു പ്രവര്‍ത്തകര്‍ക്ക്.

കൊച്ചി: തൃക്കാക്കര നിയമസഭയില്‍ ചരിത്രം തിരുത്തി ഉമ തോമസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉമ രചിച്ചു കഴിഞ്ഞു. 2011ല്‍ ബെന്നി ബെഹ്നാന്‍ നേടിയ 22406 വോട്ടാണ് ഇതുവരെയുള്ള ഏറ്റവും വലിയ ലീഡ്. അത് വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഉമ നേടിക്കഴിഞ്ഞൂ.

മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 2011ലായിരുന്നു. 2009ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പും 2010ല്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പും മണ്ഡലം കടന്നു. 2016ല്‍ പി.ടി തോമസ് 11,000ല്‍ പരം ഭൂരിപക്ഷം നേടി. 2021ല്‍ അത് 14,000 കടത്തി.

ആകെ വോട്ട് ചെയ്ത 1,35,00 വോട്ടില്‍ ഇതുവരെ ഉമ 55773 നേടിക്കഴിഞ്ഞൂ. 33,290 വോട്ട് ജോയും 10,861 വോട്ട് എ.എന്‍ രാധാകൃഷ്ണനും നേടി.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളോടുള്ള തന്റെ ആത്മ ബന്ധത്തെ കുറിച്ച് പറഞ്ഞ് പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. മമ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.

‘എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും. തിരുവനന്തപുരത്ത് നിന്ന് ഒരു പാര എന്ന് വിളിക്കും. അത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയില്‍ ഉപയോഗിച്ചു. മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു’ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എന്‍ ജില്‍ ആണ് ഏറ്റവും പുതിയ സന്തോഷ് ശിവന്‍ ചിത്രം. കോമഡി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു ജാക് എന്‍ ജില്‍. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, എസ്തര്‍ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി തോമസിനെക്കാള്‍ ഇരട്ടി ലീഡില്‍ ഉമ തോമസ് മുന്നേറുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം ആരംഭിച്ചു. മഹാരാജാസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകരുടെ സന്തോഷ പ്രകടനം.

നിലിവില്‍ ഉമ തോമസിന്റെ ലീഡ് നില 13000 പിന്നിട്ടിരിക്കുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.

ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. 12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. വിജയപ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. 68.77 ശതമാനം മാത്രമാണ് ഇക്കുറി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്.

യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര. മണ്ഡലം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എല്‍.ഡി.എഫ് മണ്ഡലം പിടിച്ചാല്‍ അത് വന്‍ ചരിത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും.

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.

Copyright © . All rights reserved