കേരളത്തെ തന്നെ കണ്ണീരണിയിച്ച് പെരുമ്പാവൂരിൽ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും ചർച്ചകളിൽ. തന്റെ കഷ്ടപ്പാടുകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും നിത്യചെലവിനായി ഭിക്ഷയെടുക്കേണ്ട അവസ്ഥയിലാണ് താനെന്നുമാണ് രാജേശ്വരിയുടെ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നത്.
മകൾ മരിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളും, സുമനസ്സുകളും നൽകിയ കോടിക്കണക്കിനു ധനസഹായം ബാങ്കിൽ ഉണ്ടെങ്കിലും അത് തനിക്ക് അധികൃതർ അനുവദിക്കുന്നില്ലെന്നും രാജേശ്വരി പറയുന്നു. ഭാരത് ലൈവ് എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജേശ്വരിയുടെ പുതിയ വെളിപ്പെടുത്തൽ.
സർക്കാർ വീട് വെച്ച് നൽകിയെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ, തനിക്ക് കിട്ടിയ പൈസയിൽ നിന്നു തന്നെയാണ് വീട് വെച്ചത്. മകൾ ദീപയ്ക്ക് സർക്കാർ ജോലി നൽകിയെങ്കിലും ദീപ തന്നെ സഹായിക്കുന്നില്ലെന്നും രാജേശ്വരി പറയുന്നു. മകൾ തന്റെ ഒപ്പം വീട്ടിൽ ഉണ്ടെങ്കിലും തനിക്ക് മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണെന്നാണ് രാജേശ്വരി പറയുന്നത്.
കൈയ്യിൽ ഉണ്ടായിരുന്ന പണമായ 6 ലക്ഷം രൂപ സീരിയൽ പിടിക്കാനായി ഷമീർ എന്ന ആളിന് കൊടുത്തതായും, പണം തിരിച്ചു ചോദിക്കുമ്പോൾ അവർ ‘നീ കൊണ്ട് കേസ് കൊടുക്ക്’ എന്ന് വിരട്ടിയതായും രാജേശ്വരി പറയുന്നു.
പെരുമ്പാവൂരുള്ള ഷമീറിനേയും റാഫിയേയും കുടുംബത്തേയും താൻ വിശ്വസിച്ചുപോയതാണെന്നണ് ഇവരുടെ വാദം. തനിക്ക് സുഖമില്ലാതെ വന്ന സമയത്തു ഷമീറിന്റെ ഭാര്യയും മക്കളും ഒക്കെ എനിക്ക് ചോറൊക്കെ കൊണ്ടുവന്നു തന്നിരുന്നു. അങ്ങനെയാണ് അവരെ കണ്ണടച്ച് വിശ്വസിച്ചത്.
ഷമീറും റാഫിയും ചേർന്നാണ് സീരിയൽ പിടിക്കാൻ വന്നത്. എന്നാൽ ഷമീർ ആണ് 6 ലക്ഷം രൂപ വാങ്ങിയെടുത്തത്. റാഫി പാവമാണ്. ഞാൻ ഷമീറിനെ വിശ്വസിച്ചു പോയി. സീരിയൽ എന്റെ മകളുടെ കഥ ആവണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവര് ഞാൻ പറഞ്ഞപോലെ അല്ല ചെയ്തത്. അതു മുഴുമിപ്പിച്ചുമില്ല. അഞ്ചാറ് ലക്ഷം രൂപ ഇതിനു വേണ്ടി കൊടുത്തു. ഇപ്പോൾ തിരിച്ചു കാശ് ചോദിച്ചപ്പോൾ എന്നോട് നിങ്ങൾ പോയി കേസ് കൊടുക്കെന്നാണ് പറയുന്നത്.
ഞാൻ ഉള്ള സ്വർണ്ണം ഒക്കെ പണയം വെച്ച കാരണം അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാർ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജീവിക്കാൻ യാതൊരു വഴിയുമില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് പ്രേക്ഷകർ സഹായിക്കണമെന്നും രാജേശ്വരി അഭ്യർത്ഥിക്കുകയാണ്.
ഷെറിൻ പി യോഹന്നാൻ
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാൻസ്‍പോര്‍ട്ടിന്റെ ബോട്ടില്‍ കണ്ടക്ടർ ആയി ജോലി ചെയ്യുകയാണ് രാധാമണി. ഒരത്യാവശ്യത്തിനായി മൂന്ന് പവന്റെ മാല പണയം വെക്കാൻ എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ടുവെന്ന കാര്യം രാധാമണിക്ക് മനസിലായത്. സ്വർണം ഒന്നര പവനെ ഉള്ളൂ. ബാക്കി മെഴുകാണ്. തന്നെ ചതിച്ച ജ്വല്ലറിക്കെതിരെ പോരാടാൻ രാധാമണി തയ്യാറാകുന്നു.
പ്രേക്ഷകന് വളരെ വേഗം റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് രാധാമണി. ഭർത്താവ് വിദേശത്താണെങ്കിലും നല്ലൊരു ജോലിയില്ല. നാട്ടിൽ വീട് പണി പൂർത്തിയായിട്ടില്ല. മക്കളുടെ കാര്യങ്ങൾ നോക്കി, ജോലിക്ക് പോകുന്ന രാധാമണിയെന്ന കഥാപാത്രം വളരെ റിയലിസ്റ്റിക്കായി പ്രേക്ഷകനോട് സംവദിക്കുന്നു.
നവ്യാ നായരുടെ മടങ്ങിവരവാണ് ‘ഒരുത്തീ’യുടെ USP. പത്തു വർഷത്തിന്റെ ഇടവേള നവ്യയുടെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നു മാത്രമല്ല, രാധാമണിയെന്ന കൊച്ചിക്കാരിയെ ഗംഭീരമായി സ്ക്രീനിലെത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വീട്ടമ്മയുടെ അന്തർസംഘർഷങ്ങൾ, നിസ്സഹായത, പോരാട്ടം എന്നിവ കൃത്യമായ അളവിൽ പ്രേക്ഷകനിലെത്തുന്നു. രണ്ടാം പകുതിയിലാണ് കഥാപാത്രം കൂടുതൽ കരുത്താർജിക്കുന്നത്.
വി കെ പ്രകാശിന്റെ കഥാഖ്യാനം പൂർണമായി വിജയിച്ചിട്ടില്ലെങ്കിലും ബോറടിക്കാത്ത വിധത്തിൽ ചിത്രം ഒരുക്കിയിട്ടുണ്ട്. രാധാമണിയുടെ ജീവിതത്തോടൊപ്പം എസ്. ഐ ആന്റണി (വിനായകൻ) യുടെ ജീവിതം കൂടി സാമാന്തരമായി പറഞ്ഞുപോകുന്നു. രണ്ടാം പകുതിയിൽ മാസ്സ് ഡയലോഗ് അടിക്കുന്ന, ഹീറോയിസം കാണിക്കുന്ന ആന്റണി ചിത്രത്തിന് ത്രിൽ മൂഡ് സമ്മാനിക്കുന്നു. നീതിയുടെ പക്ഷത്തു നിന്നാണ് അയാൾ സധൈര്യം പോരാടുന്നത്. എന്നാൽ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളും ഇല്ലാത്ത വിനായകനെയാണ് ഈ ചിത്രത്തിൽ കാണുന്നത്.
ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാം പകുതിയിൽ കഥ പുരോഗമിക്കുന്നത്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം അവിടെ മികവിലെത്തുന്നു. എന്നാൽ ചിത്രത്തിലെ റാപ് സോങ് സിനിമയുടെ മൂഡിനോട് ചേർന്നുപോകുന്നതായിരുന്നില്ല. പോരാടാൻ തീരുമാനമെടുത്ത ഒരു വീട്ടമ്മയിലാണ് സിനിമ അവസാനിക്കുന്നത്. എന്നാൽ ആ പോരാട്ടം ഇനിയും തുടരുമെന്നാണ് സൂചന. ‘സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ’ എന്ന സമുദ്രശിലയിലെ വാചകം എഴുതി കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് ‘ഒരുത്തീ 2’ എത്തുന്ന വിവരം അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
Last Word – സാധാരണക്കാരന്റെ ജീവിതപരിസരങ്ങളോട് അടുത്തുനിൽക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. വിഷയസ്വീകാര്യത കൊണ്ടും നവ്യാ നായരുടെ മികച്ച പ്രകടനം കൊണ്ടും ‘ഒരുത്തീ’ നല്ല സിനിമ അനുഭവമായി മാറുന്നു. VKP ചിത്രങ്ങളുടെ ഒടിടി റിലീസ് പ്രവാചനാതീതമായ സംഗതിയായതിനാൽ ഈ ചിത്രം തിയേറ്ററിൽ കാണുന്നതാവും ഉചിതം.
കോട്ടയം ∙ സിൽവർലൈൻ പദ്ധതി നടപ്പായാൽ മാടപ്പള്ളി പഞ്ചായത്തിലെ മൂന്നിലൊന്നു പ്രദേശം കുടിയൊഴിപ്പിക്കപ്പെടും. കല്ല് നാട്ടാനുള്ള ശ്രമം മാടപ്പള്ളിക്കാർ സർവശക്തിയുമെടുത്ത് തടഞ്ഞതിന് കാരണവും ഇതുതന്നെ. ചങ്ങനാശേരിക്കു കിഴക്ക് കറുകച്ചാൽ റോഡിൽ 5 കിലോമീറ്റർ പിന്നിട്ടാൽ മാടപ്പള്ളി പഞ്ചായത്ത് അതിർത്തിയായി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നിന്ന് സിൽവർലൈൻ പാത പ്രവേശിക്കുന്നത് മാടപ്പള്ളി പഞ്ചായത്തിലേക്കാണ്.
പഞ്ചായത്തിലെ 20 വാർഡുകളിൽ 7 വാർഡുകളിലൂടെയാണ് ഏഴര കിലോമീറ്റർ പാത കടന്നു പോകുന്നത്. മാടപ്പള്ളി വില്ലേജിൽ മാത്രം 50 സർവേ നമ്പറുകളിലെ ഭൂമിയിൽ സർവേയുണ്ട്. 400 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി വി.ജെ.ലാലിയും ചെയർമാൻ ബാബു കുട്ടൻചിറയും പറഞ്ഞു. ഗ്രാമ പ്രദേശത്തെ 3 പ്രധാന ജംക്‌ഷനുകൾ ഇല്ലാതാകും. വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും. 2 പള്ളികളും ഒരു കുടുംബ ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനവും ഏറ്റെടുക്കേണ്ടി വരുമെന്നാണ് ആശങ്ക. 10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പള്ളിയിൽ താമസിക്കുന്നത്. ഇവരിൽ ഏറെയും ഇടത്തരം കർഷകരാണ്.
പഞ്ചായത്തിലെ 2 പ്രധാന കോളനികളും കുടിയൊഴിപ്പിക്കേണ്ടിവരും. കോളനികളിലൊന്നിന്റെ നടുവിലൂടെയാണ് പാത കടന്നു പോകുന്നത്. മറ്റേതിന്റെ ഒരു ഭാഗത്തു കൂടിയും. ഓരോ കോളനിയിലും 100 പേർ താമസിക്കുന്നുണ്ട്. രണ്ടു സെന്റ് മുതൽ രണ്ടേക്കർ വരെ സ്ഥലം നഷ്ടപ്പെടുന്നവർ ഗ്രാമത്തിലുണ്ട്. കൂടുതൽ ഭൂമിയുള്ളവരുടെ പുരയിടത്തിന്റെ മധ്യഭാഗത്തു കൂടിയാണ് പാത പോകുന്നത്. ഫലത്തിൽ ഇവരുടെ ഭൂമിയുടെ വില ഇടിയും. കാര്യമായ നഷ്ടപരിഹാരവും ഇല്ല. സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർക്കു തന്റെ വീട് വിൽക്കാൻ തയാറാണെന്ന് പഞ്ചായത്തിലെ മാമ്മൂട് സ്വദേശി കോണമുടയ്ക്കൽ മനോജ് വർക്കി സമൂഹ മാധ്യമത്തിലിട്ട കുറിപ്പ് ചർച്ചയായിരുന്നു.
തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത. മഹാദേവേശ്വരത്തെ സ്വകാര്യ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന മണിയന്‍ എന്ന മണികണ്ഠന്‍ (45) ആണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകട സ്ഥലത്ത് ഒരു കാര്‍ പിന്നാലെ എത്തുന്നതും ചില ആളുകള്‍ പുറത്തിറങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ ദൃശ്യങ്ങള്‍ക്ക് നടവുവില്‍ തടസ്സമായി മതില്‍ ഉള്ളതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. കല്ലറ ചെറുവിളാകം സ്വദേശിയായ മണികണ്ഠന്‍ ഉടയന്‍കാവ് പ്രദേശത്താണ് താമസം. സുഹൃത്ത് സലാഹുദീനെ ഇരുചക്ര വാഹനത്തില്‍ വീട്ടില്‍ കൊണ്ടാക്കി മടങ്ങി വരുമ്പോഴാണ് അപകടം.
ഈ ഘട്ടത്തില്‍ മരണകാരണം എന്താണെന്ന് അറിയാന്‍ കഴിയില്ലെന്നും അതിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നുമാണ് കിളിമാനൂര്‍ പോലീസ് പറയുന്നത്. മരിച്ച മണികണ്ഠന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ് തന്നെ കോടതി നേരിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയതോടെയാണ് ഈ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാന്‍ അടക്കം ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതും.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തെ തുരന്വേഷണ തടയാന്‍ വേണ്ടി ദിലീപ് കോടതി വഴി പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്.
ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മ്മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്.ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ മൊഴി.
കടയ്ക്കലില്‍ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ നാല് പേര്‍ അറസ്റ്റിൽ.
പോതിയാരുവിള വിഷ്ണുഭവനില്‍ മോഹനന്‍ (59), ചിതറ കുളത്തറ ഫൈസല്‍ഖാന്‍ മന്‍സിലില്‍ ബഷീര്‍ (52), തുടയന്നൂര്‍ പോതിയാരുവിള സജീര്‍ മന്‍സിലില്‍ സുധീര്‍ (39), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 ജൂണ്‍ മുതല്‍ കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനം നല്‍കിയാണ് പ്രതികളായ സുധീറും, മുഹമ്മദ് നിയാസും കുട്ടിയെ പീഡിപ്പിച്ചത്. മോഹനനും, ബഷീറും വസ്ത്രങ്ങളും മറ്റും വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്.
സ്‌കൂളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.
കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന്‍(44) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. മണികണ്ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുണ്ടെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. പഴകച്ചവടക്കാരനായ കല്ലറ സ്വദേശി മണികണ്ഠൻ മഹാദേവേശ്വരത്തുള്ള ചന്തയിൽ നിന്നും ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സമീപവാസികൾ വന്ന് നോക്കിയപ്പോൾ റോഡരികിൽ ബൈക്ക് മറിഞ്ഞ് കിടക്കുന്നതും സമീപത്ത് മണികണ്ഠനെയും കണ്ടു. മണികണ്ഠനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹത്തിൽ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകളാണ് സംശയം സൃഷ്ടിക്കുന്നത്. അപകട സമയത്ത് സംശയാസ്പദമായ രീതിയിൽ എത്തിയ വാഹനത്തിന്റെ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാര്യത്തിൽ വ്യക്തത ലഭിക്കു.
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ ടീം. പതിനാറ് ചിത്രങ്ങളാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ മോളിവുഡില്‍ റിലീസ് ചെയ്തത്.
അതേസമയം ഇരുവരും തമ്മില്‍ പിണക്കത്തിലാണ് എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. ജയറാമുമായുളള അകല്‍ച്ചയെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ മനസുതുറന്നത് ഇങ്ങനെയാണ്
ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒകെയാണ് സംസാരിച്ചത്.
ജയറാമിന്റെ കോള്‍ വന്നാള്‍ മക്കള്‍ പറയും ഇനി കുറെ നേരത്തേക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
പന്ത്രണ്ട് പതിമൂന്ന് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങള്‍ കുറവാണ് എന്നും രാജസേനന്‍ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും. അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.
ഇടുക്കി ചീനികുഴിയിലെ മകനുൾപ്പടെ നാലംഗ കുടുംബത്തെ ചുട്ടുകൊന്ന പ്രതി ഹമീദിനെതിരെ മറ്റൊരു മകൻ ഷാജി. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാജി ഉന്നയിക്കുന്നത്.
പിതാവിന് നിയമ സഹായം ഒന്നും ചെയ്യില്ല. പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. ഈ ലോകത്ത് ഞങ്ങൾ മാത്രമേ ശത്രുവായിട്ടുള്ളൂവെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഹമീദ് മക്കളെയെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോയതാണ്. മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു താമസം. മൂന്നുവർഷം മുമ്പ് മടങ്ങിയെത്തിയ പിതാവിനെ വീട്ടിൽ കയറ്റി കിടത്തുകയാണ് ഞങ്ങൾ ചെയ്ത തെറ്റെന്നും ഷാജി പറയുന്നു. ഇതിനിടെ ഇയാൾ മക്കൾക്കെതിരെ വിവിധ കേസുകൾ നൽകി.
ഈ ഉപദ്രവങ്ങളെല്ലാം ഉണ്ടായിട്ടും അടുത്തിടെ മാത്രമാണ് ഇവർ പിതാവിനെതിരെ പരാതി നൽകിയത്. അതും സ്വന്തം മകളെ ഉപദ്രവിച്ചതിനെ തുടർന്ന് സഹികെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ പരാതി നൽകാൻ നിർബന്ധിതനാകുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പിതാവ് തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയത്തിലാണ് താനും കുടുംബവും കഴിയുന്നതെന്നും മൂത്ത മകൻ ഷാജി പറയുന്നു. ഞങ്ങളെ കൊല്ലുമെന്ന് പിതാവ് പലരോടും പറഞ്ഞിരുന്നു.
ഓർമ്മ വച്ച കാലം മുതൽ പിതാവിന് മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ട്. ഒരു ബാധ്യതയുമില്ലാത്ത നല്ല വില ലഭിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോഴും പിതാവിന്റെ പേരിലുണ്ട്. ഫൈസൽ പുതുതായി പണിത വീട്ടിൽ അവനെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
അതേസമയം, എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്നു കേസ അന്വേഷിക്കുന്ന അന്വേഷണ സംഘം പറഞ്ഞു. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
പാമ്പാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ ബിനീഷിന്റെ മൃതദേഹം കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത് കണ്ടത്തിയിരുന്നു.
തുടര്‍ന്ന് പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കല്ലാര്‍കുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ബിനീഷിന്റെ മൃതദേഹം ലഭിച്ചത്. മകള്‍ പാര്‍വതിക്കായുള്ള തെരിച്ചില്‍ തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.