Kerala

യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വിധി അറിയാൻ ഇനി 5 നാൾ മാത്രമാണ് ബാക്കിയുള്ളത്. ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചു.

2017 ജൂലൈ 25നാണ് നിമിഷ പ്രിയയുടെ ജീവിതത്തെ മലക്കംമറിച്ച കൊലപാതകം നടക്കുന്നത്. നിരന്തരം കൊടുംക്രൂരത കാട്ടിയ യെമൻ പൗരനായ തലാൽ അബ്ദു മഹദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളർന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. കേസിൽ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസിൽ കോടതി നിമിഷയ്ക്ക് വിധിച്ചത്.

ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീൽ കോടതിയെ സമീപിച്ചു. തലാൽ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അപ്പീൽ കോടതി കേസ് പരി​ഗണിക്കവെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി എത്തി. ഇതോടെ ഈ മാസം 28ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.

സനയിൽ ഒരു ക്ലിനിക്കിൽ നഴ്‌സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭർത്താവ് യെമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇരുവരുടെയും കുറഞ്ഞ സാലറിയും ഓന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലിൽ നിമിഷയുടെ ഭർത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭർത്താവും യെമനിൽ ഒരു ക്ലിനിക് തുടങ്ങാൻ ആലോചനയിടുന്നു. പക്ഷേ യമനിൽ ക്ലിനിക്കിന് ലൈസൻസ് ലഭിക്കാൻ ഒരു യെമൻ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാൻ പൗരനുമായ തലാലിനെ നിമിഷ നിർദേശിക്കുന്നു.

പക്ഷേ നിമിഷ ലൈസൻസിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭർത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിൽ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്‌നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാൻ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു. അങ്ങനെ നിമിഷ 2015ൽ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാൽ യെമനിൽ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭർത്താവിനും കുട്ടിക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്.

ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കൾ വാങ്ങിക്കാനും മറ്റ് കാര്യങ്ങൾക്കുമൊക്കെ തലാൽ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാൽ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാൽ ഇടപെടാൻ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും നിമിഷ പറയുന്നു.

പിന്നീട് നിമിഷ പോലും അറിയാതെ അയാൾ ക്ലിനിക്കിന്റെ ഷെയർ ഹോൾഡറായി തന്റെ പേര് കൂടി ഉൾപ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാൽ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയർ നൽകിയതെന്നും അറിയുന്നത്. എന്നാൽ തലാലിനോട് ഇത് ചോദിച്ചപ്പോൾ താൻ ഓറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാർ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാൽ ഈ പരാതി ഉന്നയിച്ചതിന് യെമൻ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാൽ അത് കോടതിയിൽ സമർപ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.

‘2015ൽ തലാൽ എന്നോടൊപ്പം കാഴ്ചകൾ കാണാൻ കേരളത്തിൽ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭർത്താവിന്റെ വീട്ടിൽ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോർഫ് ചെയ്യുകയും ഞങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു’ നിമിഷ പറഞ്ഞു

തന്റെ ഭർത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നതും. അയാൾ അവളെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നിൽവച്ച് പോലും മർദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്‌പോർട്ടും കൈക്കലാക്കിയ തലാൽ അവളെ അവനോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.

പലപ്പോഴും ഓടിപ്പോവാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കാത്ത യെമൻ പോലൊരു സ്ഥലത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ റോഡിലൂടെ പലതവണ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാൽ ജയിലിൽ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.

2017 ജൂലൈയിൽ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പരാതികളുടെ അടിസ്ഥാനത്തിൽ തലാലിനെ പലപ്പോഴും ജയിലിലടച്ചിരുന്നു. തന്റെ പ്രശ്‌നങ്ങൾ അറിഞ്ഞ ജയിൽ വാർഡൻ തലാലിൽ നിന്നും രക്ഷപ്പെടാൻ പാസ്‌പോർട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാൻ ശ്രമിക്കണമെന്നും പറയുന്നു.

അതിനാൽ അവസരം ലഭിച്ചപ്പോൾ നിമിഷ തലാലിന്റെ മേൽ കെറ്റാമൈൻ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, അവൻ തറയിൽ വീഴുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് അവൻ നിശ്ചലനായി. അവന്റെ പൾസ് പരിശോധിച്ചപ്പോൾ നിശ്ചലമായിരുന്നെന്നും നിമിഷ ഓർക്കുന്നു.

ആകെ ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാനായി അവൾ നിർദേശിക്കുകയും തുടർന്ന് ഹനാൻ മൃതദേഹം വെട്ടിമാറ്റി വാട്ടർ ടാങ്കിൽ വയ്ക്കുകയുമായിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാൽ പരിഭ്രാന്തിയായപ്പോൾ താൻ സെഡേറ്റീവ് ഗുളികകൾ കഴിച്ചെന്നും അത് തനിക്ക് ഓർമയില്ലെന്നും നിമിഷ പറഞ്ഞിരുന്നു. അങ്ങനെ 2017 ഓഗസ്റ്റിൽ ഹനാനെയും നിമിഷയെയും അറസ്റ്റ് ചെയ്തു. വിചാരണ കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുകയും കേസിലെ കൂട്ടുപ്രതി കൂടിയായ ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.

ജയിലിൽ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോടതിക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകുമായിരുന്നു. അതിൽ എന്റെ പേര് പോലുമില്ല. തലാൽ എന്റെ ഫോട്ടോ ഇട്ടിരിക്കുന്നത് ഒരു മുസ്ലീം പേരിലാണ്. എന്റെ പാസ്പോർട്ട് ഉപയോഗിച്ച് ജഡ്ജി ക്രോസ് ചെക്ക് ചെയ്താൽ ഇക്കാര്യം വെളിപ്പെടുമായിരുന്നു. പക്ഷേ അതൊന്നും നടന്നിട്ടില്ലെന്നും നിമിഷ പറയുന്നു. ജഡ്ജി ഇടപെട്ട് ജൂനിയർ അഭിഭാഷകനെ നിയോഗിച്ചെങ്കിലും അദ്ദേഹം വേണ്ട രീതിയിൽ കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും നിമിഷ ഓർക്കുന്നു.

എന്നാൽ ഇപ്പോൾ വധ ശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിക്കുകയാണ്. വാദം കേൾക്കൽ ജനുവരി 10നു പൂർത്തിയായിരുന്നു. പ്രായമായ അമ്മയും 7 വയസ്സുള്ള മകളും നാട്ടിലുണ്ടെന്നും അവരുടെ ഏക അത്താണിയാണെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. അപ്പീലിന്മേൽ വിധി പറയുന്നതു സനയിലെ ഹൈക്കോടതി 28 ലേക്കു മാറ്റിയതോടെ നിമിഷയുടെ ജീവിതത്തിൽ ഇനി എന്തെങ്കിലും പ്രതീക്ഷയുണ്ടാവുമോ എന്നതും അറിയേണ്ടിയിരിക്കുന്നു.

റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് വ്യോമതാവളങ്ങള്‍ അടക്കം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഉക്രൈനില്‍ കുടുങ്ങിയ മലയാളിതകള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു.

ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള

ഇ മെയില്‍ ഐ ഡി; [email protected].

നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍
1800 425 3939. ഇ മെയില്‍ ഐ ഡി; [email protected].

കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാം.

വിദേശകാര്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍

1800118797
+91 11 23012113
+91 11 23014101
+91 11 23017905

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആശങ്കകള്‍ പങ്കുവച്ച് കീവ് അടക്കമുള്ള പ്രധാന നഗരങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍. പല ബാങ്കുകളുടെയും എടിഎമ്മുകളില്‍ പണം കുറവാണെന്നും വരുംദിവസങ്ങളില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്നും മലയാളി വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ടര്‍ ടിവി 3പിഎം ചര്‍ച്ചയില്‍ പറഞ്ഞു. താത്കാലികമായി പാശ്ചാത്യരാജ്യങ്ങളിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നതായി എംബസി അറിയിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ നിന്ന് 45 മിനിറ്റ് മാത്രം ദൂരമുള്ള നഗരത്തില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഗസാലിയുടെ വാക്കുകള്‍:

”ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് ഷെല്ലിംഗ് ആരംഭിച്ചത്. ഇതുവരെ ഭയമൊന്നുമില്ലായിരുന്നു. ഷെല്ലിംഗിന്റെ ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത്. എട്ടു മണിയോടെ എല്ലാവരും സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാന്‍ തുടങ്ങി. ഏകദേശം ഒരാഴ്ചത്തേക്ക്. ഏകദേശം ബാങ്കുകളുടെ എടിഎമ്മുകളില്‍ പണം തീര്‍ന്ന സാഹചര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മെട്രോയിലേക്ക് വരാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ടിലാണ് മെട്രോ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് സുരക്ഷിതമാണ്. പണം എടുക്കാന്‍ വേണ്ടി ഞാന്‍ ഇപ്പോള്‍ മെട്രോയിലാണ് എത്തിയിരിക്കുന്നത്.”

”പുറത്തിറങ്ങണമെങ്കില്‍ രേഖകള്‍ വേണം. വീട്ടില്‍ തന്നെയിരിക്കാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഭക്ഷണസാധനങ്ങള്‍ക്ക് ഇപ്പോള്‍ വലിയ ക്ഷാമം ഇല്ല. പക്ഷെ വരും ദിവസങ്ങളില്‍ ക്ഷാമത്തിന് സാധ്യതയുണ്ട്. സിറ്റിക്ക് അടുത്ത് തന്നെ ഷെല്ലിംഗ് ഉണ്ടായിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ തന്നിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണ്. ഷെല്ലിംഗ് ശബ്ദം കേള്‍ക്കുന്നുണ്ട്. ഇന്നലെ രാത്രി ഒരു അപാര്‍ട്ട്‌മെന്റിന് നേരെ ഷെല്ലിംഗ് നടന്നതായി കണ്ടിരുന്നു. കീവില്‍ നിന്ന് താത്കാലികമായി ഏതെങ്കിലും പാശ്ചാത്യരാജ്യങ്ങളിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നതായി എംബസി അറിയിച്ചിട്ടുണ്ട്. പ്ലാന്‍ ചെയ്യുന്നതായി അറിയിച്ച് കൊണ്ടുള്ള നോട്ടീസാണ് വന്നിട്ടുള്ളത്.”-ഗസാലി പറഞ്ഞു.

കീവില്‍ താമസിക്കുന്ന അഫ്‌സല്‍ പറഞ്ഞത്: ”എടിഎമ്മുകളില്‍ പണമില്ല. അത്യാവശ്യ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏപ്പോഴും രേഖകള്‍ കൈയില്‍ തന്നെ കൊണ്ട് നടക്കണമെന്നാണ് നിര്‍ദേശം. ഞങ്ങള്‍ താമസിക്കുന്ന റോഡുകളില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. സാധാരണ ദിവസങ്ങളിലൊന്നും തിരക്ക് ഇല്ലാത്ത സ്ഥലമാണ്. കീവില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് ആളുകള്‍ പലായനം ചെയ്യുന്നുണ്ട്. അതാണ് ഇപ്പോഴത്തെ ട്രാഫിക്കിന്റെ കാരണം. ഹോസ്റ്റലുകളില്‍ നിന്ന് ആരും പുറത്തുപോകരുതെന്നാണ്. റോഡുകളില്‍ ഷെല്ലിംഗ് നടന്നിട്ടുണ്ട്. അതാണ് വീട്ടില്‍ തന്നെ ഇരിക്കാന്‍ പറയുന്നത്. ഹോസ്റ്റലിന്റെ മുന്നിലൊന്നും സ്‌ഫോടനമുണ്ടായിട്ടില്ല. ശബ്ദം കേട്ട കാര്യമാണ് രാവിലെ മാധ്യമങ്ങളിലൂടെ പറഞ്ഞത്. ഹോസ്റ്റലില്‍ സുരക്ഷിതനാണ്.”

ഹോം സിനിമയിലെ കുട്ടിയമ്മ ആണ് നടി മഞ്ജു പിള്ളയുടെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്ത് സജീവമാണ് മഞ്ജു. പല സിനിമകളും നല്ല കഥാപാത്രങ്ങളും ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ തുറന്നു പറയുന്നത്.

തനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടു പേരും ബിസിയായാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്‍പര്യം തനിക്കില്ലായിരുന്നു.

ശ്രീബാല ചെയ്ത ലൗ 24*7ല്‍ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്‌മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ചെയ്തിട്ടുള്ളൂ.

ഡേവിഡ് ആന്‍ഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉള്‍പ്പടെ വേണ്ടെന്ന് വച്ചു. മകള്‍ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. താന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു എന്നാണ് മഞ്ജു ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പക്ഷേ അന്ന് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോള്‍ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം എന്നും ഗംഗേശാനന്ദ പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്ന് പേരുണ്ടെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ കൊച്ചിയില്‍ പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി ഗംഗേശാനന്ദ. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ബി.സന്ധ്യയാണ്. തന്റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. എന്നിട്ടും കേസില്‍ അഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.

2017 മേയില്‍ തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

പരാതിക്കാരിയുടെ കുടുംബത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമായതിനാല്‍ കേസില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.

പൂച്ചാക്കല്‍(ആലപ്പുഴ): അഞ്ച്‌ വയസുള്ള മകനെ ഉപേക്ഷിച്ച്‌ നാടുവിട്ട യുവതിയും കാമുകനും അറസ്‌റ്റില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയേയും കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാലൂര്‍ കോടനിയില്‍ മുഹമ്മദ്‌ നിസാറി (26)നെയുമാണ്‌ പൂച്ചാക്കല്‍ എസ്‌.ഐ: കെ.ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ മാസം 27 നാണ്‌ യുവതിയെ വീട്ടില്‍നിന്ന്‌ കാണാതായത്‌. അനേ്വഷണത്തില്‍ തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം കടന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന ഇവരെക്കുറിച്ച്‌ പിന്നീട്‌ വിവരം ലഭിച്ചില്ല. തുടര്‍ന്ന്‌ ചേര്‍ത്തല ഡിവൈ.എസ്‌.പി: കെ.ബി. വിജയന്റെ നിര്‍ദേശ പ്രകാരം പ്രത്യേക അനേ്വഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

സാമൂഹികമാധ്യമങ്ങള്‍ വഴിയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. യുവതി വീട്ടില്‍നിന്ന്‌ കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ്‌ കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളില്‍ താമസിച്ച്‌ ആര്‍ഭാട ജീവിതം നയിച്ചശേഷം ഇവര്‍ പാലക്കാട്‌ എത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ ചെയ്‌തു.

മോഹന്‍ലാലിന്റെ അടുത്ത രണ്ട് സിനിമകള്‍ പുതുതലമുറ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം. ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ടിനു പാപ്പച്ചന്‍റെയും ആഷിഖ് അബുവിന്‍റെയും സംവിധാനത്തില്‍ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. രണ്ട് സിനിമകളും ആശിര്‍വാദ് സിനിമാസ് ആയിരിക്കില്ല നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചുവെന്ന സൂചനയുണ്ട്. ബോക്‌സിങ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പരിശീലന വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ‘ബറോസാ’ണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തിയ ‘അജഗജാന്തര’മാണ് ടിനു പാപ്പച്ചന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയെ നായകനാക്കി പുതിയ ചിത്രവും ടിനു പാപ്പച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാരദന്‍’ ആണ് ആഷ്ഖ് അബുവിന്റേതായി റിലീസ്‌ന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

മലയാളസിനിമയിൽ ഉയരങ്ങളിലേക്ക് കയറി പോകുമ്പോഴും ജീവിതത്തിൽ കെ പി എ സി ലളിത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.എന്നാൽ ഇവയൊക്കെ താരം മറികടന്ന് മുന്നോട്ടു ജീവിച്ചു.ചെറുപ്പം മുതൽ കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച കെ പി എ സി ലളിതയ്ക്ക് സംവിധായകൻ ഭരതനുയുള്ള ദാമ്പത്യവും പരാജയമായിരുന്നു.

ഭരതന്റെ എല്ലാ പ്രണയങ്ങളും അറിഞ്ഞുകൊണ്ടാണ് കെപിഎസി ലളിത അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടക്കുന്നത്.വിവാഹത്തിനുശേഷം പഴയ കാമുകിയായ ശ്രീവിദ്യയെ തേടി ഭരതൻ പോയപ്പോഴും കെപിഎസി ലളിത തളർന്നില്ല.

തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെയാണ്,ഭരതന് ശ്രീവിദ്യയുമായുള്ള പ്രണയത്തിന് ഇടനിലക്കാരിയായി നിന്നത് താൻ ആയിരുന്നു.അവരുടെ പ്രണയത്തെ കുറിച്ച് എല്ലാം വളരെ വ്യക്തമായി തനിക്ക് അറിയാമായിരുന്നു.എന്റെ വീട്ടിൽ വന്ന് ആണ് സാർ അന്ന് വിദ്യയെ വിളിച്ചിരുന്നത്.അവരുടെ പ്രണയം പൊട്ടിപ്പാളീസായതിന്റെ കാരണം എനിക്കറിയാം.

അതിനെല്ലാം ഞാൻ സാക്ഷിയായിരുന്നു. ശ്രീവിദ്യ മായുള്ള പ്രണയം പരാജയപ്പെട്ട ശേഷം സാർ വല്ലാതെ തളർന്നു പോയി.അതിനുശേഷവും ഒരുപാട് പ്രണയവും പരാജയവും ഉണ്ടായി.അതിനെല്ലാം ഞാനും സാക്ഷിയാണ്. ശാന്തി ആയിരുന്നു ഒരു കാമുകീ.അതും എനിക്കറിയാം. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്ന് പറയുന്നത് കൊണ്ട് ഞാൻ കല്യാണരാമൻ എന്നു വിളിച്ചിരുന്നു.

നീലത്താമര എന്ന സെറ്റിൽവെച്ച് ഞങ്ങളെ കുറിച്ച് ഒരു ഇല്ലകഥ വന്നു.ഞാൻ അദ്ദേഹത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തു എന്ന്. ആ കഥ അങ്ങനെ പടർന്നു കൊണ്ടിരിക്കുമ്പോഴാണ്എന്നാൽ അത് സത്യം ആയിക്കൂടെ എന്ന് ചിന്തിച്ചത്.കളി തമാശയ്ക്ക് ഞാൻ ഇല്ല കല്യാണം ആണെങ്കിൽ നേരിട്ട് എന്ന് ഞാൻ പറഞ്ഞു.

പക്ഷേ ഞാൻ നേരത്തെ വിവാഹിതയാണെന്നും അതിൽ മക്കളും എന്നൊക്കെ ഇല്ലാക്കഥകൾ അദ്ദേഹത്തിന്റെ വീട്ടുകാരെ ആരൊക്കെയോ അറിയിച്ചത് കൊണ്ട് ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തു.അന്നെനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് ഓടി.അതിനുശേഷം വീണ്ടും ശ്രീവിദ്യയുമായുള്ള പ്രണയം തുടങ്ങി.അപ്പോഴേക്കും മകൻ സിദ്ധാർത്ഥ് ജനിച്ചിരുന്നു.എനിക്ക് വിഷമം ഉണ്ടായിരുന്നു.

ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. പക്ഷേ എതിർപ്പ് പറഞ്ഞിട്ടില്ല.അതാണ് ഇഷ്ടമെങ്കിൽ ആയിക്കോളു പക്ഷേ മറ്റൊരാൾ പറഞ്ഞു ഞാൻ ഒന്നും അറിയാൻ പാടില്ല.എന്തും എന്നോട് നേരിട്ട് പറയണം എന്ന് ഞാൻ പറഞ്ഞിരുന്നു.പിന്നെ പിന്നെ എല്ലാം പറയും.സാറിനെ ഞാൻ എടുത്തത് ശ്രീവിദ്യയിൽ നിന്ന് തന്നെയാണ്.പക്ഷേ മകനെ തരില്ല എന്ന് പറഞ്ഞു.മക്കൾക്ക് വേണ്ടി ഞാൻ ജീവിച്ചു. എന്നായിരുന്നു കെപിഎസി ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മലയാള സിനിമയുടെ തീരാനഷ്ടമാണ് കെപിഎസി ലളിത യുടെ വിയോഗം.നാല് സംസ്ഥാന അവാർഡു നേടിയതാരം അഞ്ഞൂറിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.സിനിമകളിൽ മുന്നേറുമ്പോൾ ജീവിതത്തിൽ പ്രതിസന്ധികളും നേരിടേണ്ടി വന്നു.

കടങ്ങൾ ആയിരുന്നു അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധ്യത ഉണ്ടാക്കിയത്.
സംവിധായകനായ ഭർത്താവ് ഭരതൻ ഉണ്ടാക്കി വച്ച കോടികളുടെ കടം വീട്ടാൻ രാപ്പകലില്ലാതെ കെപിഎസി ലളിത അധ്വാനിച്ചു.വൈശാലി എന്ന സിനിമ ഭരതന്റെ സ്വപ്നമായിരുന്നു.

സൂപ്പർ ഹിറ്റായ സിനിമ സാമ്പത്തികമായി വിജയമാണ് ഉണ്ടാക്കിയത്.ചെന്നൈയിൽ വൈശാലി എന്ന പേരിൽ ഒരു വീട് വച്ചു.തന്റെ കലാഹൃദയം പ്രതിഫലിക്കുന്ന മണിമാളിക ആയിരുന്നു അത്.ഭരതൻ എന്ന കലാ കാരനന്റെ ജീവിതം താളം തെറ്റിയതായിരുന്നു.

കിട്ടുന്നതെല്ലാം പലർക്കായി നൽകുന്ന ജീവിതം,ആ ജീവിതം കെപിഎസി ലളിത യെ തളർത്തി.വൈശാലി എന്ന വീടിന്റെ കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.ആ കടം വീട്ടാൻ ആയി ആ വീടും വിറ്റു.എന്നിട്ടും കടങ്ങൾ ഒന്നും തീർന്നിരുന്നില്ല. ശേഷം ഭരതന്റെ മരണം.ബാക്കിയുള്ള കടങ്ങളെല്ലാം ലളിതയുടെ തൊളിലായി.മകനെയും മകളെയും മുന്നോട്ട് വളർത്തണം കടങ്ങളെല്ലാം തീർക്കണം.

അപ്രതീക്ഷിതമായി മകൻ സിദ്ധാർത്ഥ് വിവാദങ്ങളിലേക്ക് വീണു.വിവാഹത്തിലെ പ്രശ്നങ്ങൾക്കൊപ്പം അപകടവും മകനെ തളർത്തി.എല്ലാം അതിജീവിച്ച് സിദ്ധാർ‌ത് ജീവിതത്തിലേക്ക് തിരികെ വന്നു.എന്നാൽ കെപിഎസി ലളിതയെ രോഗം പിടിച്ചുലച്ചു.പിന്നീട് ചികിത്സയ്ക്കുവേണ്ടി ഉള്ള നെട്ടോട്ടം.അഭിനയത്തിലും സജീവമാകാൻ കഴിയാത്ത രോഗാവസ്ഥ ആയിരുന്നു.അപ്പോഴും തട്ടിമുട്ടിയുമടക്കം ടെലിവിഷൻ കെപിഎസി ലളിത അഭിനയിച്ചു.

ലളിതയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടം, സഹായിക്കാനായി മലയാളത്തിലെ സൂപ്പർ താര പരിവേഷം ഉള്ള നടനോട് പണം കടമായി ചോദിച്ചപ്പോൾ തന്റെ ഭാര്യയോട് ചോദിക്കാൻ ആയിരുന്നു പറഞ്ഞത്.ഭരതനും പദ്മരാജനും എല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ വാക്കുകൾ ലളിതയെ തളർത്തി.ഒടുവിൽ അമ്പതിനായിരം രൂപ വിവാഹത്തിന് സമ്മാനമായി നൽകി.

മകളുടെ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് ദിലീപായിരുന്നു.മകനു അപകടം ഉണ്ടായപ്പോഴും സഹായവുമായെത്തി ദിലീപായിരുന്നു.മകന്റെ തിരിച്ചുവരവിനായി സിനിമ പോലും ദിലീപ് ഒരുക്കാൻ തയ്യാറായി.ചികിത്സാ സമയത്ത് സുരേഷ് ഗോപിയും സഹായവുമായി എത്തി.അതല്ലാതെ ഒരു നടനും തന്നെ സഹായിച്ചത് കെപിസി ലളിത ഒരിടത്തും പറഞ്ഞിട്ടില്ല.

പല അഭിമുഖങ്ങളിൽ സഹായിക്കുന്നവരുടെ പേരുകൾ വ്യക്തമായി പറയാറുള്ള നടിയായിരുന്നു കെപിഎസി ലളിത.കെപിഎസി ലളിതയുടെ അവസാന നാളുകളിൽ ഫോൺ വിളിക്കുമ്പോൾ പണം കടം ചോദിക്കാൻ വിളിക്കുന്നതാണ് എന്ന് കരുതിയ നടന്മാരും നടിമാരും ഉണ്ടായിരുന്നു.ദിലീപ് വന്നവഴി മറക്കാത്തആളാണ്,ലളിതയുടെ മകളുടെ വിവാഹത്തിന് സഹായിച്ചതും നടനും സംവിധായകനുമായ ലാൽ ആയിരുന്നു.അതുപോലെ ഫാസിലും ജയരാജും സഹായിച്ചതായി അവർ പറഞ്ഞിട്ടുണ്ട്.

കൊച്ചി : കൊറോണ വൈറസ്‌ ഭീഷണി കുറയുന്ന സാഹചര്യത്തില്‍ സാനിറ്റൈസര്‍ ഉപയോഗം ഒഴിവാക്കാവുന്നതാണെന്നു വിദഗ്‌ധര്‍. ടി.പി.ആര്‍. ഒന്നില്‍ താഴെയെത്തിയാല്‍ മാസ്‌ക്‌ ഉപയോഗം പരിമിതപ്പെടാത്താമെന്നും നിരീക്ഷണം. എന്നാല്‍, തല്‍ക്കാലം മാസ്‌ക്‌ ഉപയോഗം തുടരണം.
കോവിഡ്‌ 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ്‌ സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞത്‌. അതേസമയം സാനിറ്റൈസര്‍ ഉപയോഗം വ്യാപകമാണ്‌. പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കോവിഡ്‌വൈറസുകളെ നശിപ്പിക്കാനാണ്‌ സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍, കൊറോണവൈറസുകള്‍ വായുവിലൂടെയാണ്‌ മറ്റൊരാളിലേക്ക്‌ രോഗം പകര്‍ത്തുന്നതെന്നുവൈദ്യശാസ്‌ത്രം കണ്ടെത്തിക്കഴിഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈറസിന്റെ തീവ്രമായ പുതിയ വകദേഭങ്ങള്‍ക്ക്‌ സാധ്യത കുറഞ്ഞിട്ടുണ്ടെന്ന്‌ കോവിഡ്‌ രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടി.വൈറസിന്‌ ഗുണം ചെയ്യത്തക്ക രീതിയിലുള്ള പരിണാമങ്ങള്‍ ഉണ്ടായിട്ടുള്ളതായി സമീപകാലങ്ങളില്‍ റിപ്പോര്‍ട്ടുകളില്ല.
ഒമിക്രോണിന്റെ ബി.എ. 1, ബി.എ. 2 എന്നീ വകഭേദങ്ങളാണ്‌ കേരളത്തില്‍ ഒടുവില്‍ രോഗം പടര്‍ത്തിയത്‌. അതില്‍ ബി.എ.2 വാണ്‌ കൂടുതലായി രോഗംപകര്‍ത്തിയതെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടി. ടി.പി.ആര്‍. ഒന്നില്‍ കുറഞ്ഞാല്‍ സംസ്‌ഥാനത്ത്‌ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക്‌ ധരിക്കുന്ന വിധത്തിലാക്കുന്ന കാര്യം സര്‍ക്കാരിന്‌ പരിഗണിക്കാവുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. ആറുമാസത്തേക്ക്‌ നിരീക്ഷിക്കണം. അതിനിടെ മറ്റു വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു കൂടി നോക്കണമെന്നൂം അദ്ദേഹം പറഞ്ഞു.

മാസ്‌ക്‌ മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന്‌ കോവിഡ്‌ പകര്‍ച്ചവ്യാധി നേരിടുന്ന ഐ.എം.എ. ദേശീയ ടാസ്‌ക്‌ ഫോഴ്‌സ്‌ കോ ചെയര്‍മാന്‍ ഡോ. രാജീവ്‌ ജയദേവന്‍ പറഞ്ഞു. മാസ്‌ക്‌ ധരിക്കുന്നത്‌ ശീലമായതുകൊണ്ട്‌ തിടുക്കത്തില്‍ മാറ്റേണ്ടതില്ല. വിദേശത്ത്‌ പ്രത്യേകിച്ച്‌ അമേരിക്കയില്‍ മാസ്‌ക്‌ ഉപയോഗം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്‌. പൊതുവേ അവര്‍ക്ക്‌ മാസ്‌ക്‌ ധരിക്കുന്നത്‌ അപ്രിയമായതാണ്‌ മുഖ്യകാരണം. കോവിഡിന്റെ വകഭേദങ്ങള്‍ കുറേക്കാലം കൂടി തുടരും. അതുകൊണ്ട്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ വടക്കാഞ്ചേരിയുടെ പ്രിയപ്പെട്ട മരുകളായിരുന്നു കെ.പി.എ.സി. ലളിത. ഭരതന്റെ സഹധർമിണിയായി വടക്കാഞ്ചേരി എങ്കക്കാട് വന്ന ശേഷം നാലരപതിറ്റാണ്ട് ലളിതയുടെ കൂടെ നാടായിരുന്നു ഇത്.

1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. പിന്നെ, ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി. ഭരതന്റെ ജൻമനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി. ഭരതന്റെ വീട്ടുപേര് പാലിശേരിയിൽ എന്നാണ്. തറവാട് വീടിനോട് ചേർന്ന ഭൂമിയിൽ പുതിയ വീടു പണിതപ്പോൾ വീടിനിടേണ്ട പേരിന്റെ കാര്യത്തിൽ ലളിതയ്ക്കു സംശയമുണ്ടായിരുന്നില്ല. പാലിശേരിയിൽ ഓർമ എന്നായിരുന്നു വീടിനിട്ട പേര്. 2004 ജനുവരിയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി.

നാടുമായി ഇഴുകിച്ചേർന്നായിരുന്നു പിന്നീടുള്ള ജീവിതം. വടക്കാഞ്ചേരിയുടെ മരുമകൾ എന്ന വിളി എല്ലായ്പ്പോഴും ഇഷ്ടപ്പെട്ടിരുന്നു. 18 വർഷത്തെ താമസത്തിനിടയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നു. ഭരതനു നാട്ടുകാരിൽ നിന്ന് കിട്ടിയ സ്നേഹവും ആദരവും ലളിതയ്ക്കും കിട്ടി. സംഗീത നാടക അക്കാദമി അധ്യക്ഷയായതോടെ വടക്കാഞ്ചേരിയിലായിരുന്നു കൂടുതൽ ദിവസങ്ങളിലും താമസം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചതു ലളിതയെ ആയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. പക്ഷേ, പ്രാദേശികമായി പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നു. പരസ്യമായ പ്രതിഷേധങ്ങൾ കണ്ടതോടെ ലളിത തന്നെ പിന്മാറുകയായിരുന്നു. എന്നും പാർട്ടിക്കൊപ്പം നിന്നു.

ഇതു തിരിച്ചറിഞ്ഞിട്ടുള്ള പാർട്ടി നേതൃത്വം കയ്യൊഴിഞ്ഞില്ല. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനമായിരുന്നു പാർട്ടിക്കൂറിനുള്ള സമ്മാനം. ശുചിത്വ അംബാസഡർ പദവി നൽകി വടക്കാഞ്ചേരി നഗരസഭയും ഒപ്പംനിർത്തി. നാട്ടിലെ വിവാഹങ്ങൾക്കും എന്തിന് തീരെ ചെറിയ ചടങ്ങുകളിൽ പോലും പങ്കെടുക്കുമായിരുന്നു. എങ്കക്കാടിന്റെ ഹൃദയത്തിൽ ജീവിച്ച പ്രിയപ്പെട്ട മരുകൾ ഒരിക്കൽക്കൂടി അതേനാട്ടിലേക്ക് എത്തുകയാണ്. അന്ത്യവിശ്രമത്തിനായി.

RECENT POSTS
Copyright © . All rights reserved