സിസ്റ്റര്‍ അഭയ കള്ളനെ പേടിച്ച് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍. അല്ലാതെ അഭയയെ ആരും കൊന്നതല്ലെന്നും അഭയയ്ക്ക് പുരുഷന്മാരെ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയ. അതിനാല്‍ പുരുഷന്മാരെ കാണുമ്പോള്‍ പേടിയായിരുന്നെന്നും അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
‘അടുത്ത ദിവസങ്ങളില്‍ ഒരു വാട്‌സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല.
ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.
ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫാ.മാത്യുവിന്റെ പ്രസംഗത്തിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അഭയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി ന്യായീകരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞിരുന്നു. അത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ.മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങളെ പിന്തുണച്ച് ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നടത്താനിരുന്ന ‘മഹാപഞ്ചായത്തി’െൻറ കൂറ്റൻ പന്തലും വേദിയും ആയിരക്കണക്കിന് കർഷകർ കൈയേറി അടിച്ചുതകർത്തു. വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി നേതാക്കളെ ഓടിച്ച കർഷകർ മുഖ്യമന്ത്രിക്കായി ഒരുക്കിയ പ്രസംഗപീഠവും പുറത്തേക്കെറിഞ്ഞു. പൊലീസിെൻറ കണ്ണീർ വാതക -ജല പീരങ്കി പ്രയോഗങ്ങൾ വകവെക്കാതെ മുന്നേറിയ കർഷകരുടെ രോഷത്തിനു മുന്നിൽ മഹാപഞ്ചായത്ത് റദ്ദാക്കലേ ഖട്ടറിന് മാർഗമുണ്ടായിരുന്നുള്ളൂ.
അതിർത്തിയിലെ കർഷക സമരത്തെ നേരിടാൻ ഹരിയാനയിൽ കർണാലിനടുത്ത കെംല ഗ്രാമത്തിലാണ് ബി.ജെ.പി സർക്കാർ പരിപാടി സംഘടിപ്പിച്ചത്. നാല് കിലോമീറ്റർ ദൂരത്തിൽ ബാരിക്കേഡുകൾ കെട്ടി ആയിരത്തിലേറെ പേർക്ക് ഇരിപ്പിടങ്ങളൊരുക്കി സജ്ജമാക്കി വെച്ച ‘മഹാപഞ്ചായത്തി’ലേക്ക് വയലുകൾക്കിടയിലൂടെയാണ് ആയിരക്കണക്കിന് കർഷകർ ആർത്തുവിളിച്ച് ഓടിയെത്തിയത്. സമരക്കാരെ തടയാൻ ഹൈവേയിൽ ബാരിക്കേഡുകളും ട്രെയ്ലറുകളും കൊണ്ട് വിലങ്ങിട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
സംസ്ഥാന മന്ത്രിമാർക്കും മുതിർന്ന ബി.ജെ.പി നേതാക്കൾക്കും വേണ്ടി ഒരുക്കിവെച്ച വി.ഐ.പി കസേരകളെല്ലാം പ്രതിഷേധക്കാർ എറിഞ്ഞുതകർത്തു. തെൻറ കസേര എറിഞ്ഞുതകർക്കുന്നത് കണ്ടാണ് മന്ത്രി ജംഗഡ് സ്ഥലം വിട്ടത്. പരിപാടിയുടെ ശബ്ദസംവിധാനങ്ങളും മാധ്യമങ്ങൾക്കായി ഒരുക്കിയ കമ്പ്യൂട്ടറുകളും പ്രിൻററുകളും എല്ലാം പ്രതിഷേധക്കാർ അടിച്ചുതകർത്തു.
അയൽ ജില്ലകളിൽനിന്ന് പോലും പൊലീസിനെ വരുത്തി വൻ സുരക്ഷസന്നാഹങ്ങളൊരുക്കിയ കർണാൽ പൊലീസ് സൂപ്രണ്ടിനും ഡെപ്യൂട്ടി സൂപ്രണ്ടിനും ഇതെല്ലാം കണ്ടുനിൽക്കേണ്ടിവന്നു. പന്തലും വേദിയുമൊരുക്കിയ വെള്ളിയാഴ്ചതന്നെ തദ്ദേശീയരായ പ്രതിഷേധക്കാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധക്കാരെ ‘മഹാ പഞ്ചായത്തി’ലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രാദേശിക ബി.ജെ.പി നേതാക്കൾ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.
പഞ്ചാബിൽനിന്ന് സമരവുമായി പ്രവേശിച്ചപ്പോൾ തടഞ്ഞതു മുതൽ കർഷകരുമായി നിരന്തരം ഏറ്റുമുട്ടലിെൻറ പാതയിലാണ് ഹരിയാന സർക്കാർ. നേരത്തേ കർഷകരുടെ കരിെങ്കാടി പ്രതിഷേധത്തിൽനിന്ന് പാടുപെട്ടാണ് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ പൊലീസ് രക്ഷിച്ചത്. അന്ന് പ്രതിഷേധിച്ചവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയെങ്കിലും കർഷകർ പിന്തിരിഞ്ഞില്ല.
വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ തട്ടുമെന്ന് പറഞ്ഞവര്‍ കൊജ്ഞാണന്‍മാരാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയോട് രൂക്ഷ പ്രതികരണവുമായി വ്‌ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം. കൊജ്ഞാണന്‍ എന്ന് വിളിക്കുന്നവരെ ചെറ്റേയെന്ന് തിരിച്ചുവിളിക്കുമെന്ന് ബെന്നി ജോസഫ് പറഞ്ഞു. തെറിയും ചീത്തയും പറയാന്‍ ആര്‍ക്കും പ്രത്യേക അവകാശമില്ല. പക്ഷെ, കൊടിവെച്ച കാറില്‍ ഒന്നാം നമ്പര്‍ കാറില്‍ ഇങ്ങട് വന്ന് വിരട്ടിക്കളയാം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടി മേടിച്ച് വെയ്ക്കും. തെറി പറഞ്ഞ് തോല്‍പിക്കാന്‍ ആകില്ലെന്നും. പച്ചയ്ക്ക് പറയല്‍ തുടരുമെന്നും ബെന്നി ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.
എന്നേക്കൊണ്ട് ഈ വാക്കൊക്കെ പറയിപ്പിക്കേണ്ട കാര്യമുണ്ടോ? കൊഞ്ഞാണന്‍ കിഞ്ഞാണന്‍ എന്നൊക്കെ വിളിക്കുക. അങ്ങനെയുള്ളവരെ ചെറ്റേ എന്നല്ലാതെ എന്ത് വിളിക്കും. എന്താ നിങ്ങള്‍ക്ക് മാത്രമാണോ തെറി പറയാനും ചീത്ത പറയാനും അവകാശം തന്നിരിക്കുന്നത്. ഒരു ആവശ്യത്തിനാണ് പോടാ പട്ടി എന്ന് പറയുന്നതെങ്കില്‍ കേള്‍ക്കും.
ബെന്നിയുടെ വാക്കുകൾ
വൈറ്റില മേല്‍പാലം കഴിഞ്ഞ സെപ്റ്റംബറില്‍ 98 ശതമാനം പണി തീര്‍ന്നിരുന്നു. പിന്നീട് ഒച്ചിഴയും വേഗത്തിലാണ് പണി നടന്നത്. നിര്‍മ്മാണം മനപൂര്‍വ്വം വൈകിപ്പിക്കുന്നു എന്നായിരുന്നു എന്റെ വീഡിയോ. ഇന്ത്യയില്‍ ഓടുന്ന എല്ലാ വാഹനങ്ങളും അഞ്ചേകാല്‍-അഞ്ചര മീറ്ററില്‍ താഴെയാണെന്ന് എനിക്കറിയാം. ആറ്, ആറേകാല്‍ മീറ്റര്‍ വെച്ചിരുന്നെങ്കില്‍ കൊച്ചി തുറമുഖത്തുനിന്നുള്ളതും എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, കൊച്ചി റിഫൈനറി തുടങ്ങിയ കമ്പനികളിലേക്കുമുള്ള വലിയ മെഷീനറികള്‍ കൊണ്ടുപോകാന്‍ പറ്റുമായിരുന്നു എന്നാണ് പറഞ്ഞത്. വണ്ടി കുനിയുമോ എന്ന വീഡിയോ ഒന്നുകൂടി കാണണം.
ഞാന്‍ കൊള്ളരുതായ്മകളും അഴിമതികളും ഇത്തിരി കടുപ്പിച്ചും പച്ചയ്ക്കും തുറന്നു പറയുന്നു. എന്റെ വാര്‍ത്ത ഒരു പാര്‍ട്ടിയ്ക്കും എതിരുമല്ല, സപ്പോര്‍ട്ടുമല്ല. ഒരു വര്‍ഷത്തിനിടെ മുന്നൂറോളം എപ്പിസോഡുകള്‍ ഞാന്‍ പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്. ചിലതിനൊക്കെ സുഹൃത്തുക്കള്‍ വിളിച്ചുപറയും ‘ബെന്നിച്ചേട്ടാ ചെയ്തത് നല്ലതാണ്’ എന്ന്. എന്നാല്‍ ചില അന്തംകമ്മി, സംഘി, സുഡാപ്പികള്‍..രാഷ്ട്രീയ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ മിക്ക വാട്‌സാപ്പ് ഗ്രൂപ്പിലും..അമേരിക്ക, ലണ്ടന്‍, കാനഡ, ദുബായ്, ബഹ്‌റിന്‍, ദോഹ, ഗള്‍ഫ് കണ്‍ട്രീസ് മുഴുവന്‍, ടാന്‍സാനിയ, ഉഗാണ്ട, സിംഗപ്പൂര്‍, മലേഷ്യ, കേരളത്തില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ, ഇന്ത്യയില്‍ ഡല്‍ഹി മുംബൈയിലുമൊക്കെത്തന്നെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എന്റെ നമ്പര്‍ ഇട്ടിട്ട് എന്നെ തെറി പറയാന്‍ ആഹ്വാനം ചെയ്‌തേക്കുകയാണ്. ഇന്നലെ പാലം ഉദ്ഘാടനം ചെയ്തതിന് ശേഷം 24 മണിക്കൂര്‍ തികയുന്നതിനിടയില്‍ ഒരു മൂവായിരം പേരെങ്കിലും വിളിച്ച് തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് തെറി പറഞ്ഞിട്ടുണ്ട്. ഞാന്‍ എടുക്കണില്ല. ഒന്ന് രണ്ട് കോള്‍ എടുക്കും. ബാക്കി കട്ട് ചെയ്യും. ആ ജാതി തെറിയാണ് ഈ പാര്‍ട്ടിക്കാര്‍ എന്നെ പറയുന്നത്. എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. ഈ തെറി മുഴുവന്‍ കേള്‍ക്കുന്നത് ഇവിടുത്തെ പുതിയ തലമുറയ്ക്ക് വേണ്ടിയാണ്.
വി ഫോര്‍ അവിടെ തകിട് വലിച്ചുമാറ്റിയതിനോട് ഞാന്‍ യോജിക്കുന്നില്ല. ഞാനോ ഞാന്‍ അറിയുന്നവരോ ആണ് അത് ചെയ്തത് എങ്കില്‍ ഏറ്റെടുക്കാന്‍ പറയും. അതാണ് ഗാന്ധിജി പറഞ്ഞ രാഷ്ട്രീയം. തെറ്റായ നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ്. എല്ലാ നിയമങ്ങളും അനുസരിക്കാനുള്ളതല്ല.
ചെറുപ്പക്കാര്‍ വിദ്യാഭ്യാസം കഴിഞ്ഞ് കട്ടും മോഷ്ടിച്ചുമല്ല ഇവിടെ ജീവിക്കേണ്ടത്. അന്തസായി പണിയെടുത്ത് വേറൊരുത്തനെ പറ്റിക്കാതെ ജീവിക്കാന്‍ വേണ്ടിയാണ് ഞാന്‍ പച്ചയ്ക്ക് പറയുന്നത്. ഇവിടുത്തെ മുഖ്യമന്ത്രിയും പിഡബ്ലിയുഡി മിനിസ്റ്ററും ഉദ്ഘാടനത്തിന് പറഞ്ഞത് എന്താണ്. ഞങ്ങള്‍ ചെയ്യുന്നത് അരാഷ്ട്രീയ വാദമാണെന്ന്. അഴിമതിയും കൊള്ളയും തുറന്നുകാട്ടുന്നത് അരാഷ്ട്രീയവാദമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ രാജാവ് അല്ല എന്ന് തെളിയിക്കാനും ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 30 വര്‍ഷം യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിച്ചിട്ടും കൊച്ചിയിലെ വെള്ളക്കെട്ട് മാറിയോ?
ഒരു അബദ്ധം സംഭവിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്. പക്ഷെ, 2500 പേര്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞാല്‍, എന്റെ കൈ കാല്‍ വെട്ടുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ വിഡ്ഡികളേ ഞാനിത് നിര്‍ത്തുമെന്ന്. 61 വയസുവരെ ഈ നശിച്ച രാഷ്ട്രീയത്തില്‍ എനിക്ക് ജീവിക്കാമെങ്കില്‍ ഇനി ഒരു മണിക്കൂര്‍ പോലും വേണ്ട. എന്നെ പാര്‍ട്ടിക്കാര്‍ വെട്ടിക്കൊല്ലണം. അല്ലെങ്കില്‍ ആ ശവം നിങ്ങളെടുത്ത് തിന്നണം. ഇത് നെഞ്ചില്‍ തട്ടിയാണ് പറയണത്. എനിക്ക് മൂന്നുമക്കളാണ്. അവരേയും കൂടി ബലി കഴിപ്പിച്ചിട്ടാണ് ഞാന്‍ ഈ പണി തുടങ്ങിയേക്കണത്. മൂന്ന് നാല് തലമുറയ്ക്ക് തിന്നാന്‍ സ്വത്തുണ്ടായിട്ട് ഞാന്‍ ഈ പണിയ്ക്ക് ഇറങ്ങുന്നത് എന്തിന് വേണ്ടിയാണ്? ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നവരല്ലേ കൂടുതലും രാഷ്ട്രീയത്തിലും വരുന്നത്. അവരെ മോശപ്പെടുത്തി പറയുന്നതല്ല. പക്ഷെ അങ്ങനെ വരുന്നവര്‍ പെട്ടെന്ന് കോടീശ്വരന്‍മാരാകുന്നു. ജനങ്ങളുടെ ഇടയില്‍ സത്യവും നീതിയും നിയമവും ഭരണഘടനയും അനുസരിച്ച് ജീവിക്കുന്ന എന്നെ എങ്ങനെയാണ് നിങ്ങള്‍ തെറി പറഞ്ഞ് തോല്‍പിക്കുന്നത്? അണികളേ. തല്ലിപ്പൊളി സഖാക്കളെ രാഷ്ട്രീയ പ്രവര്‍ത്തകരേ. നിങ്ങള്‍ക്ക് നാണില്ലേ? കുറെ തെറി പറഞ്ഞാല്‍ ഞാന്‍ തോറ്റുപോകുമെന്ന് വിചാരിച്ചോ? നിങ്ങള്‍ക്ക് എന്നെ അങ്ങനെ തോല്‍പിക്കാന്‍ പറ്റില്ലെടാ. തെറ്റുണ്ടെങ്കില്‍ കുഞ്ഞുകുട്ടിയാണെങ്കിലും മാപ്പ് പറയും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ജയിലില്‍ പോകാനോ മരിക്കാനോ തയ്യാറായിക്കൊണ്ട് എവനാണെങ്കിലും പോടാ പുല്ലേ എന്ന് പറഞ്ഞിരിക്കും. കാരണം, മതിയായി. സമസ്ത മേഖലയിലും അഴിമതിയും കൈക്കൂലിയും.
ഞാന്‍ പറഞ്ഞ വീഡിയോയില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ വന്ന് എന്റെ ചെരുപ്പ് ഊരിത്തരാം. എന്നെ തല്ലാന്‍. അടര്‍ത്തി മാറ്റി ഒട്ടിച്ചത് കാണരുത്. പച്ചയ്ക്ക് പറയല്‍ തുടരും. ഞാന്‍ ഭാര്യയോടും മക്കളോടും അനുവാദം വാങ്ങിച്ചു. അവരും ചാകാന്‍ തയ്യാറാണ്. വെട്ടിക്കൊല്ലട്ടേ എന്നാണ് പറയുന്നത്. എത്ര പേരെ നിങ്ങള്‍ വെട്ടിക്കൊന്നു. നിങ്ങളുടെ ചോരക്കൊതി തീര്‍ന്നില്ലേ? ഒന്നുകില്‍ ദൈവം എന്റെ ശബ്ദം എടുക്കണം. അല്ലെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. വി ഫോര്‍ കൊച്ചി പോല, ട്വന്റി ട്വന്റി കിഴക്കമ്പലം പോലെ ഒഐഒപി പോലെ ഏത് സംഘടന വന്നാലും ഞാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം കൊടുക്കും. ശാരീരികസഹായം കൊടുക്കും. എന്നേക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം കൊടുക്കും. കാരണം, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും നന്നാകണം. പക്ഷെ, കൊടിവെച്ച കാറില്‍ ഒന്നാം നമ്പര്‍ കാറില്‍ ഇങ്ങട് വന്ന് വിരട്ടിക്കളയാം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടി മേടിച്ച് വെയ്ക്കും. ഒരുത്തനും ഇനി പെട്ടി അന്വേഷിച്ച് പോകണ്ട.
എന്നേക്കൊണ്ട് ഈ വാക്കൊക്കെ പറയിപ്പിക്കേണ്ട കാര്യമുണ്ടോ? കൊഞ്ഞാണന്‍ കിഞ്ഞാണന്‍ എന്നൊക്കെ വിളിക്കുക. അങ്ങനെയുള്ളവരെ ചെറ്റേ എന്നല്ലാതെ എന്ത് വിളിക്കും. എന്താ നിങ്ങള്‍ക്ക് മാത്രമാണോ തെറി പറയാനും ചീത്ത പറയാനും അവകാശം തന്നിരിക്കുന്നത്. ഒരു ആവശ്യത്തിനാണ് പോടാ പട്ടി എന്ന് പറയുന്നതെങ്കില്‍ കേള്‍ക്കും.
റോഡില്‍ വെറുതെ നില്‍ക്കുന്നവനെ, സമരം ചെയ്യുന്നവനെ കൊഞ്ഞാണന്‍ എന്ന് വിളിക്കുക. ഇതൊക്കെ ശരിയാണോ? നിങ്ങള്‍ കണ്ണാടിയില്‍ നോക്കി സംസാരിക്കൂ. ഒരു ദിവസം. ഞാന്‍ പറയാത്ത കാര്യം പ്രചരിപ്പിക്കുന്നത് എന്ത് ഊച്ചാളി രാഷ്ട്രീയമാണ്. ഇതാണോ അന്തം കമ്മികള്‍ ചെയ്യേണ്ടത്. എനിക്ക് എന്റെ ജീവിതം മതിയായി. നാട്ടിലെ അഴിമതി കണ്ട് മടുത്തു. പെട്ടെന്ന് എന്നെ ദൈവം വിളിച്ചാല്‍ മതിയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്‍കൂളിലെ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്‍തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ്ആത്മഹത്യ ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ലോക്ഡൌണിന് മുമ്പേ ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്കൂളിലെ മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ സ്കൂളിനെതിരെ നടന്നിരുന്നു. പക്ഷേ തീരുമാനമൊന്നും ഉണ്ടായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി. ബിജെപി തയ്യാറാക്കിയ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശ്ശൂർ ജില്ലയുള്ളത്. ജില്ലയിൽ നിന്നുള്ള ഒമ്പത് മണ്ഡലങ്ങളിലാണ് പാർട്ടിക്ക് പ്രതീക്ഷ. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കൾ തൃശ്ശൂരിനായി ചരടുവലികളുമായി രംഗത്തെത്തിയിട്ടുമുണ്ട്.
കഴിഞ്ഞതവണ മത്സരിച്ച് നേട്ടമുണ്ടാക്കിയ മണലൂർ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടാൻ എഎൻ രാധാകൃഷ്ണൻ ശ്രമിക്കുകയാണ്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലേക്ക് രണ്ട് പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബി ഗോപാലകൃഷ്ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണനാണ് തൃശ്ശൂരിൽ നിന്ന് മത്സരിച്ചത്. തൃശ്ശൂരിൽ സ്ഥാനാർത്ഥിയായില്ലെങ്കിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.
മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരിൽ മത്സരിച്ചേക്കും. ഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരിൽ സ്ഥാനാർത്ഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ മത്സരിച്ചേക്കും. കുന്നംകുളത്ത് കെകെ അനീഷ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്നാണ് നടന്‍ സുരേഷ്‌ഗോപിയുടേത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവരത് സ്ഥിരീകരിച്ച മട്ടാണ്.
എന്നാല്‍ ഞങ്ങളുടെ അന്വേഷത്തിലും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സുരേഷ്‌ഗോപി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നില്ല.
നിലവില്‍ അദ്ദേഹം ബി.ജെ.പിയുടെ നോമിനേറ്റഡ് രാജ്യസഭാംഗമാണ്. ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി കൂടി അവശേഷിക്കുന്നുണ്ട്. രാജ്യസഭാംഗമായി ഒരവസരംകൂടി നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന്റെ പേരും സജീവ പരിഗണനയിലാണ്.
വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനുശേഷം നിരവധി സിനിമകളുടെ ഭാഗമാണ് സുരേഷ്‌ഗോപി. നിഥിന്‍ രഞ്ജിപണിക്കരുടെ കാവല്‍ പൂര്‍ത്തിയായി. ജോഷി, മേജര്‍ രവി, മാത്യുതോമസ് എന്നിവരുടെ പ്രോജക്ടുകളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജൂണിലാണ് മാത്യു തോമസിനുള്ള ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ അദ്ദേഹം തീരുമാനമെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിയമസഭാ ഇലക്ഷനില്‍ സുരേഷ്‌ഗോപി മത്സരിക്കില്ല. പക്ഷേ ബി.ജെ.പിയുടെ താരപ്രചാരകനായി സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. തല്‍ക്കാലം അദ്ദേഹത്തെ ബി.ജെ.പി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്.
പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലം താരം പരിഗണിച്ചേക്കും.
പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. യുവാവ് മരിച്ചത് സുഹൃത്തിന്റെ ചവിട്ടേറ്റാണെന്ന് പന്തീരങ്കാവ് പോലീസ് പറഞ്ഞു. മദ്യലഹരിയിലുള്ള തർക്കത്തിനിടെ സുഹൃത്ത് മജിത് വിപിനെ വയറിൽ ചവിട്ടിയതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പന്തീരാങ്കാവ് ജ്യോതി ബസ്റ്റോപ്പിന് സമീപത്തെ വീട്ടിൽ വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപിൻ വീണുകിടന്ന സ്ഥലത്ത് രക്തക്കറയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മരണം കൊലപാതമാണെന്ന് സംശയം ഉയർന്നിരുന്നു. ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിപിന്റെ വയറ്റിനേറ്റ ശക്തിയായ ചവിട്ടാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശക്തമായ ചവിട്ടിൽ ആന്തരീകാവയവയങ്ങൾക്കേറ്റ് പരിക്കേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് തന്നെ വിപിന്റെ മരണത്തിന് പിന്നിൽ സുഹൃത്ത് മജിത്താണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവം നടന്ന ദിവസം മജിത് വിപിന്റെ വീട്ടിൽ വന്നിരുന്നതായും വിപിനുമായി തർക്കമുണ്ടായിരുന്നതായും പോലീസിന് വിവരം കിട്ടിയിരുന്നു. നേരത്തെ ഗൽഫിലായിരുന്ന പ്രതി മജിതും വിപിനും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. സംഭവദിവസം വിപിന്റെ വീട്ടിലെത്തിയ മജിത് മദ്യലഹരിയിലായിരുന്നു.
ഇരുവരും തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ മജിത് വിപിന്റെ വയറിൽ ആഞ്ഞ് ചവിട്ടി. മജിത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണോ ചെയ്തത് എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പന്തീരങ്കാവ് പോലീസ്.
2016ലിറങ്ങിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ മുത്തശ്ശിയാണ് രജനി ചാണ്ടി. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനം കവരാന്‍ രജനിയ്ക്ക് സാധിച്ചിരുന്നു.
പിന്നീട് ബിഗ്ബോസ് അവസാന സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ ഏറെ വിവാദങ്ങള്‍ക്കും രജനി സാക്ഷ്യം വഹിച്ചു. രജിത് കുമാറുമായുണ്ടായ ബിഗ്ബോസ് ഹൗസിലെ പ്രശ്നങ്ങളും തുടര്‍ന്ന് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷം രജിത് കുമാറിനെ കുറിച്ച് നടത്തിയ പരാമര്‍ശവുമാണ് ഇത്തരത്തില്‍ വിവാദത്തിന് കളം ഒരുക്കിയിരുന്നത്. ഇപ്പോഴിതാ രജനി നാളുകള്‍ക്ക് ശേഷം ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തുകയാണ്.
ചര്‍മം കണ്ടാല്‍ പ്രായം പറയില്ല എന്ന് പറയുന്ന പോലെ ലുക്ക് കണ്ടാല്‍ പ്രായം പറയില്ല എന്നാണ് രജനി ചാണ്ടിയുടെ അള്‍ട്രാ മോഡേണ്‍ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു ഫ്രീക്കത്തി ഫോട്ടോഷൂട്ട് ചെയ്യുകയാണെന്നെ തോന്നു. അത്രയ്ക്കും ലുക്കിലും സ്റ്റൈലിഷായിട്ടുമാണ് രജനി ചാണ്ടി പ്രതൃക്ഷപ്പെട്ടിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ ഫോട്ടോഷൂട്ടിനും പിന്നാലെ വന്ന വിവാദങ്ങള്‍ക്കും മറുപടി നല്‍കി രജനി ചാണ്ടിയുടെ ഭര്‍ത്താനും ഫോട്ടോഗ്രഫറായ ആതിര ജോയിയും രംഗത്തെത്തുകയാണ്. ഞാന്‍ ഫൊട്ടോഷൂട്ടിന്റെ കാര്യം പറയുമ്പോള്‍ പുള്ളിക്കാരി ശരിക്കും ഞെട്ടിപ്പോയി. വേണോ, വേണ്ടയോ എന്ന് കണ്‍ഫ്യൂഷനിലായി. ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടിയോട് ചോദിക്കാതെ ഒരു ഫൊട്ടോഷൂട്ടും നടക്കില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. വീട്ടിലെത്തി അങ്കിളിനെ കണ്ട് തഞ്ചത്തില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. -ആതിര ജോയി പറയുന്നു.
എന്നാല്‍ വിമര്‍ശകരെ ഭയക്കാതെ കട്ടയ്ക്ക് നില്‍ക്കുന്ന മറുപടിയാണ് രാജിനി ചണ്ടിയുടെ ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടി നല്‍കുന്നത്.ഇത്രയും നാള്‍ അവള്‍ എന്റെ ഭാര്യയായി ജീവിച്ചു. അവള്‍ക്ക് അവളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതെല്ലാം. ഇനി അവള്‍ അവളായി ജീവിക്കട്ടെ, രാജിനിയായി അവള്‍ തിളങ്ങട്ടെ. രാജിനിയുടെ ഈ മോക്കോവര്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, മറ്റാരേക്കാളും. വിമര്‍ശകര്‍ എന്തു വേണമെങ്കിലും പറയട്ടെ. ആ ചിത്രങ്ങള്‍ ഭര്‍ത്താവായ എന്നെ അസ്വസ്ഥനാക്കുന്നില്ല.- വര്‍ഗീസ് ചാണ്ടി പ്രതികരിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി ശിവദ മാറി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ പുറം കാഴ്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് സു സു സുധീ വാത്മീകം എന്ന ജയസൂര്യ ചിത്രത്തിലൂടെ ജനപ്രിയ നടിയായി മാറി. വിവാഹിതയായ താരത്തിന് ഒരു കുഞ്ഞുമുണ്ട്. പലപ്പോഴും കുടുംബത്തിന് നടി നല്‍കുന്ന പ്രാധാന്യം അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.
ഇപ്പോള്‍ വിവാഹ ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. വിവാഹത്തിന് മുന്‍പ് സിനിമകള്‍ കിട്ടുന്നത് പോലെ വിവാഹത്തിന് ശേഷം സിനിമകള്‍ കിട്ടാത്ത നടിമാര്‍ക്ക് ഒരു തിരുത്താണ് താനെന്നും തനിക്ക് വിവാഹത്തിന് ശേഷമാണു ഏറ്റവും കൂടുതല്‍ സിനിമകള്‍ വരുന്നതെന്നും ശിവദ പറയുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശിവദയുടെ പ്രതികരണം. മകന്‍ ജനിച്ച സമയത്ത് തനിക്ക് തമിഴിലെ മൂന്ന് വലിയ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് മൂന്നും സൂപ്പര്‍ ഹിറ്റായപ്പോള്‍ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിരുന്നുവെന്നും നടി പറഞ്ഞു.
വിവാഹ ശേഷമാണ് എനിക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നത്. മുരളി എപ്പോഴും പറയും മുരളിയുടെ ഭാഗ്യം കൊണ്ടാണ് എന്നൊക്കെ. മകന്‍ ജനിച്ച സമയത്ത് എനിക്ക് തമിഴില്‍ നിന്ന് മൂന്ന് വലിയ പ്രോജക്റ്റുകള്‍ വന്നിരുന്നു. പക്ഷെ ചെയ്യാന്‍ കഴിഞ്ഞില്ല. അത് മൂന്നും സൂപ്പര്‍ ഹിറ്റായിരുന്നു. അന്നതില്‍ വിഷമം തോന്നിയിരുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ മകന്റെയൊപ്പം കൂടുതല്‍ നേരം സമയം ചെലവിടാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ്. ഇപ്പോള്‍ നിരവധി സിനിമകള്‍ വരുന്നുണ്ട്. എല്ലാ രീതിയിലും ഞാന്‍ ഹാപ്പിയാണ് ശിവദ പറഞ്ഞു.
ബിഗ് ബോസ് സീസണ്‍ 3 പ്രഖ്യാപിച്ചത് മുതല്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ പേരാണ് ഈ ലിസ്റ്റില്‍ ആദ്യം തന്നെ പ്രത്യക്ഷപ്പെട്ടത്. അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ബിഗ് ബോസില്‍ താന്‍ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോബി.
റിപ്പോര്‍ട്ടര്‍ ലൈവിനോട് താന്‍ മത്സരിക്കുന്നില്ല കാര്യം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോബി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസണ്‍ 3 ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍, രശ്മി നായര്‍, റിമി ടോമി, കനി കുസൃതി, അര്‍ച്ചന കവി, ഗോവിന്ദ് പത്മസൂര്യ, ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നത്. ഇതിനെതിരെ പ്രതികരണവുമായി ഗായിക റിമി ടോമി രംഗത്തെത്തിയിരുന്നു. താന്‍ മത്സരിക്കുന്നില്ല, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് റിമി വ്യക്തമാക്കിയത്.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8-ന്റെ വേദിയില്‍ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഗോ പുറത്തിറക്കിയത്. നിലവില്‍ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു.
ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
നാളെ യുഡിഎഫ് യോഗം ചേരുന്നുണ്ട്. യുഡിഎഫ് പ്രവേശനം കാത്തിരിക്കുന്ന ജനപക്ഷം സെക്കുലറിന്റെ കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യോഗത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുക്കണോയെന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്താന്‍ പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു.
താന്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നീക്കം യുഡിഎഫ് നേതൃത്വം തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന എതിര്‍പ്പാണ് പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് തടസ്സം ആയത്.
കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ലെന്ന് കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.
കഴിഞ്ഞ നാലു വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരു വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണം.
ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്നില്ല എന്നും പിസി ജോര്‍ജ് പറഞ്ഞു.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ താന്‍ വരുന്നതിനോട് വലിയ തോതില്‍ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത് എന്നും ജോര്‍ജ് പറയുന്നു. ആന്റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്‌നമില്ല എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത നേതാവ് എന്ന നിലയിലാണ് കെ സുരേന്ദ്രന് അനുകൂലമായ നിലപാട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എടുത്തത് എന്നും ജോര്‍ജ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉണ്ടായ വലിയ തിരിച്ചടിയാണ് ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ നിന്ന് അനുകൂല ചര്‍ച്ചകള്‍ ഉണ്ടായത്. താന്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം കുറവിലങ്ങാട് സീറ്റുകളാണ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണം ഉറപ്പായിരുന്നു എന്നും ജോര്‍ജ് പറയുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു. മുസ്ലിം വിഭാഗങ്ങളിലുള്ളവര്‍ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബിജെപിയുമായി ചേര്‍ന്ന് നിന്ന സമയത്തായിരുന്നു ജോര്‍ജ് ഫോണില്‍ കൂടി ഇങ്ങനെ സംസാരിച്ചത്. ഈ സംഭാഷണത്തില്‍ മാപ്പ് പറഞ്ഞാണ് പിസി ജോര്‍ജ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.
ഈരാറ്റുപേട്ടയിലെ മുസ്ലിം ജനങ്ങളുമായുള്ള പ്രശ്‌നം ‘പൊരുത്തപ്പെട്ടതാണ്’. മുസ്ലിങ്ങള്‍ പൊരുത്തപ്പെട്ടാല്‍ പിന്നീട് പ്രശ്‌നമില്ല. ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ മാപ്പ് അംഗീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നത്.