കോവിഡ് കാലത്തെ താരമാണ് സാനിറ്റൈസര്‍. എന്നിട്ടും മലയാളികള്‍ സാനിറ്റൈസര്‍ എന്നു പറയാന്‍ പഠിച്ചില്ലേ? സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന, സാനിയ മിര്‍സ പങ്കുവെച്ച വീഡിയോ പറഞ്ഞു തരും അതിനുള്ള ഉത്തരം.
കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും സാനിറ്റൈസറുമുണ്ട്. കടയില്‍ സാനിറ്റൈസര്‍ വാങ്ങാന്‍ വേണ്ടി അത് കടലാസില്‍ എഴുതിക്കൊണ്ടു വരുന്നു. കടലാസ് വായിച്ചയാള്‍ ഒന്നു ഞെട്ടി. കാര്യം മറ്റൊന്നുമല്ല, അതില്‍ സാനിറ്റൈസറിനു പകരം ‘സാനിയ മിര്‍സയുടെ ട്രൌസര്‍ എന്നാണ് എഴുതിയിരിക്കുന്നത്’. ഇതു കണ്ട കടക്കാരന്‍ കടയില്‍ വന്നയാളെ തിരുത്തുന്നു; ഇതാണ് വീഡിയോ.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വീഡിയോ ടിക് ടോക്കില്‍ ഇവര്‍ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, ഒപ്പം സാനിയ മിര്‍സയെ ടാഗും ചെയ്യുകയും ചെയ്തു. ഇത് കണ്ട സാനിയ ഒരേസമയം ചിരിക്കുകയും ‘തലയില്‍ കൈവച്ചു പോയി’ എന്ന ഇമോജികള്‍ സഹിതം വീഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു.
🤣🙆🏽♀️🤦🏽♀️ https://t.co/SNuENxL9uF
— Sania Mirza (@MirzaSania) May 11, 2020
കേരളത്തിൽ ഇന്ന് 16 പേർക്ക് കോവിഡ്. 7 പേർ വിദേശത്ത് നിന്ന് വന്നവർ ആണ്. 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതിൽ രണ്ട് പേർ മുംബൈയിൽ നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ 2, കോഴിക്കോട് 2, കൊല്ലം 1, പാലക്കാട് 1, കാസറഗോഡ് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് ആരുടേയും പരിശോധനാഫലം നെഗറ്റീവ് അല്ല. 576 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 311 പേർ വിദേശത്ത് നിന്നെത്തിയവരാണ്. നിലവിൽ 16 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
40639 സാമ്പിളുകൾ നെഗറ്റീവ് ആണ്.
48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വിദേശത്ത് നിന്ന് ഇതുവരെ 17 വിമാനങ്ങളെത്തി. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുകളും.
അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കും.
നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പൊലീസ് പട്രോളിംഗ് കർശനമാക്കും. നിരീക്ഷണത്തിന് മോട്ടോർ സൈക്കിൾ ബ്രിഗേഡ് ഉണ്ടാകും.
ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധി നൽകുന്നത് പുന:പരിശോധിക്കും.
ആരോഗ്യ വകുപ്പിന് 15 കോടി രൂപ അനുവദിച്ചു.
വായ്പാപരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അനുകൂല നടപടിയുണ്ടാകാത്തത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്.
ഡൽഹിയിലെ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നോൺ എ സി ട്രെയിൻ സർവീസ് ഉണ്ടാകും. ഡൽഹി ഹെൽപ്പ് ഡെസ്ത് ഏകോപനം നടത്തും. ഇതുവരെ ഡൽഹിയിൽ നിന്ന് ട്രെയിനിൽ എത്തിയത് 1045 പേർ.
എട്ട് സംസ്ഥാനങ്ങളിലേയ്ക്ക് പ്രത്യേക ട്രെയിൻ സർവീസിന് അനുമതി നൽകും. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഐലൻ്റ് എക്സ് പ്രസ് എല്ലാ ദിവസവും സർവീസ് നടത്തും. ജൂൺ 14 വരെ 28 ട്രെയിനുകൾ സർവീസ് നടത്തും.
മേയ് 18 മുതൽ അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേയ്ക്കയയ്ക്കും.
വയനാട് ജില്ലയിൽ നിന്ന് പുറത്തേയ്ക്കുള്ള യാത്ര അനുവദിക്കില്ല.
കണ്ടെയ്ൻമെൻ്റ് സോണുകളിലുള്ളവർ പുറത്തുപോകരുത്.
2,20,000 വീടുകൾ ലൈഫ് മിഷൻ വഴി നിർമ്മിച്ചുനൽകും.
ആഭ്യന്തര വരുമാനത്തിൽ 1,25,257 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോർട്ട് വന്നിട്ടുണ്ട്. സാമ്പത്തിക ചെലവ് കുറക്കുന്നത് പഠിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷനായി വിദഗ്ധ സമിതി.
ക്വാറൻ്റൈൻ ലംഘിച്ചതിന് 65 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു. 53 കേസ് തിരുവനന്തപുരത്ത്.
ബിജോ തോമസ്, അടവിച്ചിറ
കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡലിനെയും ആരോഗ്യമന്ത്രിയെയും പ്രശംസിച്ച് ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയൻ. റോക് സ്റ്റാർ എന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വാർത്താ രാജ്യാന്തരതലത്തിൽ ഇതിനോടകം ഒട്ടേറെ പേർ വായിച്ചു കഴിഞ്ഞു. പ്രമുഖ ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ലേഖനം തയാറാക്കിയത്.
കോവിഡിനെ പ്രതിരോധിക്കാൻ കേരളം മുന്നോട്ട് വയ്ക്കുന്ന നടപടി ക്രമങ്ങളെ ലേഖനത്തിൽ എടുത്തുപറയുന്നു. കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും അതേസമയം ബ്രിട്ടനില്‍ 40,000 കടന്നവുവെന്നും അമേരിക്കയില്‍ 51,000 മരണം കടന്നുവെന്നും ലേഖനത്തില്‍ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു. ശൈലജ ടീച്ചറുമായി സംസാരിച്ച ശേഷം തയാറാക്കിയ ലേഖനത്തില്‍ ലോകത്തിന് തന്നെ മാതൃകയാണ് ഈ കേരള മോഡലെന്ന് വ്യക്തമാക്കുന്നു
ജനുവരി 20 ന് കെ കെ ഷൈലജ മെഡിക്കൽ പരിശീലനം ലഭിച്ച ഒരു ഡെപ്യൂട്ടിക്ക് ഫോൺ ചെയ്തു. ചൈനയിൽ പടരുന്ന അപകടകരമായ പുതിയ വൈറസിനെക്കുറിച്ച് അവൾ ഓൺലൈനിൽ വായിച്ചിരുന്നു. “അത് ഞങ്ങൾക്ക് വരുമോ?” അവർ ചോദിച്ചു. “തീർച്ചയായും മാഡം,” അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ ഇന്ത്യയിലെ ആ കൊച്ചു സംസ്ഥാനം നിപയെ പ്രതിരോധിച്ച കേരളത്തിലെ ആരോഗ്യമന്ത്രി ഒരുക്കങ്ങൾ ആരംഭിച്ചു.
നാലുമാസത്തിനുശേഷം, കോവിഡ് -19, 524 രോഗികളും കേവലം നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം 3.5 കോടി ജനസംഖ്യയുണ്ട്, പ്രതിവർഷ ജിഡിപി 2,200 ഡോളർ മാത്രം ആണ് ഈ ഇന്ത്യൻ സംസ്ഥാനത്തിന്റെ വരുമാനം. ഇതിനു വിപരീതമായി, യുകെ (ജനസംഖ്യയുടെ ഇരട്ടി, പ്രതിശീർഷ ജിഡിപി 33,100 ഡോളർ) 40,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു, അതേസമയം യുഎസ് (ജനസംഖ്യയുടെ 10 ഇരട്ടി, ജിഡിപി പ്രതിശീർഷ 51,000 ഡോളർ) 82,000 മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ഇരു രാജ്യങ്ങൾക്കും വ്യാപകമായി കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഉണ്ട്.
63 കാരനായ മന്ത്രി ശൈലജ ടീച്ചർ സ്‌നേഹപൂർവ്വം ഞങ്ങളും അങ്ങനെ വിളിക്കുന്നു കൊറോണ വൈറസ് സ്ലേയർ, റോക്ക്സ്റ്റാർ ആരോഗ്യമന്ത്രി. മുൻ സെക്കണ്ടറി സ്കൂൾ സയൻസ് ടീച്ചറുമായി ഉല്ലാസവാനായ പേരുകൾ വിചിത്രമായി ഇരിക്കുന്നു, പക്ഷേ ഫലപ്രദമായ രോഗം തടയൽ ഒരു ജനാധിപത്യത്തിൽ മാത്രമല്ല, ഒരു ദരിദ്രനിലും സാധ്യമാണെന്ന് തെളിയിച്ചതിൽ അവർ പ്രകടിപ്പിച്ച പ്രശംസ പ്രതിഫലിപ്പിക്കുന്നു. എന്നും ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയുന്നു.
ഇത് എങ്ങനെ അവർ നേടി? കെകെ ഷൈലജയുടെ വാക്കുകൾ, ഗാർഡിയൻ പറയുന്നു…
ചൈനയിലെ പുതിയ വൈറസിനെക്കുറിച്ച് വായിച്ച് മൂന്ന് ദിവസത്തിന് ശേഷം, കോവിഡ് -19 ന്റെ ആദ്യത്തെ കേസ് കേരളത്തിന് മുമ്പ്, ശൈലജ തന്റെ ദ്രുത പ്രതികരണ സംഘത്തിന്റെ ആദ്യ യോഗം ചേർന്നു. അടുത്ത ദിവസം, ജനുവരി 24, ടീം ഒരു കൺട്രോൾ റൂം സ്ഥാപിക്കുകയും കേരളത്തിലെ 14 ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർക്ക് അവരുടെ തലത്തിൽ തന്നെ ഇത് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കേസ് എത്തുമ്പോഴേക്കും, ജനുവരി 27 ന്, വുഹാനിൽ നിന്നുള്ള ഒരു വിമാനം വഴി, ലോകം ആരോഗ്യ സംഘടനയുടെ പരിശോധന, കണ്ടെത്തൽ, അവരെ ക്വാറൻറൈൻ, പിന്തുണ അങ്ങനെ രോഗികളെ ട്രീറ്റമെന്റ് ചെയ്യേണ്ട സകല രീതികളും അവലംബിച്ചു.
വിദ്യാത്ഥികളായ സംസ്ഥാനത്തിലെ കുട്ടികൾ ചൈനീസ് വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ അവരുടെ താപനില പരിശോധിച്ചു. പനി ബാധിച്ചതായി കണ്ടെത്തിയ മൂന്നുപേരെ അടുത്തുള്ള ആശുപത്രിയിൽ ഒറ്റപ്പെടുത്തി. ബാക്കിയുള്ള യാത്രക്കാരെ ഹോം ക്വാറൻറൈനിൽ സ്ഥാപിച്ചു – പ്രാദേശിക ഭാഷയായ മലയാളത്തിൽ ഇതിനകം അച്ചടിച്ച കോവിഡ് -19 നെക്കുറിച്ചുള്ള വിവര ലഘുലേഖകളുമായി അവ അയച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾ കോവിഡ് -19 പോസിറ്റീവ് ആണെന്ന് പരിശോധിച്ചെങ്കിലും രോഗം അടങ്ങിയിരുന്നു. “ആദ്യ ഭാഗം ഒരു വിജയമായിരുന്നു,” ഷൈലജ പറയുന്നു. “എന്നാൽ വൈറസ് ചൈനയ്‌ക്കപ്പുറത്തേക്ക് വ്യാപിച്ചു, താമസിയാതെ അത് എല്ലായിടത്തും വ്യാപിച്ചു.”
തുടർന്ന് കേരളത്തിൽ ഇറ്റലിയിൽ നിന്നും വന്ന പ്രവാസി കുടുംബത്തെ പറ്റിയും അവരിൽ നിന്നും ബന്ധുക്കളിലേക്കു രോഗം പടർന്നതും. പ്രവാസിമലയാളികളെ നാട്ടിലെത്തിയവരെ കോറന്റിന് വിധായരാക്കി രോഗം പടരാതെ മരണസംഖ്യ നിരക്ക് കുറച്ചു രാജ്യത്തിനും ലോകത്തിനും മാതൃകയായ കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിനെ പറ്റി ലോകം ഉറ്റുനോക്കുന്ന എന്നും ബ്രിട്ടീഷ് മാധ്യമ ഭീമൻ ഗാർഡിയൻ റിപ്പോർട്ട് ചെയുന്നു……
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസർക്കാർ മുൻകയ്യെടുക്കാത്തതുകൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങൾ കേരളത്തിലേക്ക് വരാത്തതെന്ന് വി മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തീരുമാനിക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിയുന്നില്ലേയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. എന്തും പറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“കേരളത്തിലേക്ക് ഇപ്പോൾ വിമാനങ്ങൾ വരുന്നുണ്ടല്ലേ, ഇനിയും വരാനുമുണ്ട്. അതെല്ലാം മുൻകൂട്ടി അറിയാൻ ബാധ്യതപ്പെട്ടയാളാണല്ലോ മന്ത്രി. സംസ്ഥാനം പറഞ്ഞിട്ടാണോ അദ്ദേഹം അത് അറിയേണ്ടത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു പരിധി വേണ്ടേ.
കേന്ദ്ര സഹമന്ത്രിക്ക് എന്തോ പ്രശ്നമുണ്ട്. കേന്ദ്രസർക്കാരുമായി അദ്ദേഹം തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് നല്ലത്. അദ്ദേഹം കേന്ദ്രമന്ത്രി ആണ്, ശരിയാണ്. പക്ഷേ, കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല എന്നാണ് പല പ്രസ്താവനകളും കേൾക്കുമ്പോൾ തോന്നുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും എക്സൈസ് പിടിച്ചെടുത്തു. പോലീസിന്റെ വ്യാജ മദ്യ വേട്ടയിൽ കൊലകേസിലെ പ്രതിയും സീരിയൽ നടിയും അറസ്റ്റിലായി. 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് നെയ്യാറ്റിൻകര ആര്യൻകോട് നിന്ന് പിടിച്ചെടുത്തത്. നെയ്യാറ്റിൻകരയിലെ ചാരായ വാറ്റ് കേന്ദ്രത്തിൽ നിന്നും പിടിയിലായത്. പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂർ സ്വദേശി സിനിയെയും ആണ് പിടികൂടിയത്. രണ്ട് വർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സീരിയൽ ജുനിയർ ആർട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. ലോക് വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. കൊച്ചാലുംമൂട് സ്വദേശി നൂഹ് കണ്ണ്, മകൻ ഇർഷാദ്, കാഞ്ചിനട സ്വദേശി ശശി എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.
കാഞ്ഞങ്ങാട് സ്വദേശിയും ബ്രണന്‍ കോളേജ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ്- മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ.ഹരീഷി (21) നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.
തലശേരി ബ്രണ്ണന്‍ കോളേജിലെ ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജന. ജനുവരിയില്‍ അഞ്ജനയെ കാഞ്ഞങ്ങാട്ടെ ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൂട്ടുകാരിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ട്രാന്‍സ്ജെന്‍ഡര്‍മാര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ സത്യഗ്രഹം നടത്തിയിരുന്നു. അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് മുന്‍ നക്‌സല്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ അജിതയുടെ മകളോടൊപ്പം കോടതി യുവതിയെ വിട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മകളെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ മിനി ഹോസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അഞ്ജന ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് ഗാര്‍ഗി എന്ന സുഹൃത്തിനൊപ്പം കോടതി അഞ്ജനയെ വിട്ടയച്ചു. അതിനു ശേഷം ഇവരുടെ കൂടെയായിരുന്നു അഞ്ജന. ലോക്ക് ഡൗണിന് മുമ്പ് കൂട്ടുകാര്‍ക്കൊപ്പം അഞ്ജന ഗോവയില്‍ പോയതായി വിവരം ലഭിച്ചിരുന്നു. ഇന്ന് രാവിലെയാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെന്ന വിവരം പോലീസിന് കിട്ടിയത്.
പത്തനംതിട്ട കൊടുമണ്ണില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. 40വയസ് തോന്നിയ്ക്കുന്ന പുരുഷന്‍റെ മൃതദേഹം ആരുടെതന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.ജനവാസമേഖലയിലാണ് മൃതദേഹം കണ്ടെത്. റോഡിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് തീ ആളിക്കത്തുന്നത് കണ്ടവരുണ്ട്. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയക്ക് മാറ്റി
ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തർ എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരിൽ 14 പേർ പുറത്തുനിന്നുവന്നവരാണ്. ഇവരിൽ 7 പേർ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങിൽ നിന്നു വന്നവരാണ് മറ്റുള്ളവർ. 11 പേർക്ക് സംമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരിൽ രണ്ടുപേർ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാൾ കണ്ണൂരിൽനിന്നുള്ളയാളും. രോഗികളുടെ എണ്ണം വർധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് രോഗം സ്ഥിരീകരിച്ച 2 പേർ ആരോഗ്യപ്രവർത്തകരാണ്. വയനാട്ടിൽ ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു, 36,910 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,266 പേർ വീടുകളിലും 568 പേർ ആശുപത്രിയിലുമാണുള്ളത്. കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേർക്കാണ്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. ഇതുവരെ 40692 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനിൽക്കുമെന്നും പറയുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുക, ചികിത്സിച്ച് ഭേദമാക്കാനുള്ള ചികിൽസാ പ്രോട്ടോകോൾ ഉണ്ടാക്കുക എന്നിവ പ്രധാനപ്പെട്ടതാണ്. നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങൾ നടത്തേണ്ടത്. റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരും. 124 മലയാളികളാണ് വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളിൽ അതാതു രാജ്യങ്ങളുടെ മുൻകരുതൽ നടപടികൾ അനുസരിക്കാൻ പ്രവാസികൾ തയാറാകണം. നിങ്ങളോടെപ്പം നിങ്ങളുടെ നാട് എപ്പോഴും ഉണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തികളിലും ചെക്പോസ്റ്റുകളിലും എത്തുന്നവർക്കു ദിനചര്യകൾ നടത്താൻ 125 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിർത്തികളിൽ പണം വാങ്ങി ആളെ കടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത്തരം പ്രവണതകൾ സൃഷിടക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറിൽ കണ്ടത്. ചെന്നൈയിൽനിന്ന് മിനിബസിൽ വാളയാറിൽ എത്തിയ മലപ്പുറംകാരൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നിരവധി പേർ നിരീക്ഷണത്തിലുമാണ്. കൃത്യമായ സംവിധനങ്ങളിലൂടെ അല്ലാതെ കടന്നു വന്നാൽ ഒരു സമൂഹമാകെ പ്രതിസന്ധിയിലാകും. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മറ്റു തരത്തിൽ ചിത്രീകരിക്കേണ്ടതില്ല. ഇതു കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി കടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.
വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറന്റീനിലേക്ക് അയയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നാടകം കളിക്കേണ്ട അവസരമല്ലിത്. 32 ദിവസമായി ഗ്രീൻ സോണിലായ വയനാട്ടിലാണ് ചെന്നെയിൽനിന്നെത്തിയ ഡ്രൈവർക്ക് കോവിഡ് ബാധിച്ചത്. ഇയാളിൽനിന്നാണ് ബാക്കിയുള്ളവർക്ക് കോവിഡ് വന്നത്. ഇയാളുമായി ബന്ധപ്പെട്ടാണു മാനന്തവാടിയിലെ മൂന്ന് പൊലീസുകാർക്കും കോവിഡ് വന്നത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരിൽ 300ലേറെ പേർക്ക് ടെസ്റ്റ് നടത്തി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിവിധ മേഖലയിൽ പൊലീസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു.
ഇടവ(തിരുവനന്തപുരം):ലോക്ക് ഡൗൺ കാലത്ത് ലോകമെങ്ങുമുള്ള മലയാളി കൂട്ടായ്മയ്ക്കായി സൽമാൻ ഫാർസി രൂപം കൊടുത്ത ഫേസ്ബുക്ക് ഗ്രൂപ്പായ മലയാളം മൂവി ക്ലബ് ആണ് കാരിക്കേച്ചർ ലൈവ് നടത്തിയത്.കാൽ ലക്ഷം കലാപ്രേമികൾ ഈ ഫേസ്ബുക്ക് കൂട്ടായ്മയിൽ അംഗങ്ങളായതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്
വരമേള സംഘടിപ്പിച്ചത്.നീണ്ട 3 മണിക്കൂറിനുള്ളിൽ നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് നൗഷാദിന്റ മാന്ത്രിക വിരലുകളിലൂടെ തെളിഞ്ഞത്. ലോകത്തിൻ്റെ വിവിധ കോണുകളിൽ ഇരുന്ന് നിരവധി പേർ ആണ് വീക്ഷിച്ചത്.
കോഴിക്കോട് യൂണിവേർസ്സൽ ആർട്ട്സിൽ നിന്ന് ചിത്രകലാപഠനവും ചരിത്രത്തിൽ ബിരുദവും നേടിയിട്ടുള്ള നൗഷാദ് വെള്ളലശ്ശേരി ആണ് വരയ്ക്ക് നേതൃത്വം നല്കിയത്. കാരിക്കേച്ചർ രചനയിലും ചൈൽഡ് ഇലുസ്ട്രഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇദ്ദേഹം സംസ്ഥാന പാഠപുസ്തകങ്ങളിൽ (scert) ചിത്രീകരണം നടത്തിയിട്ടുണ്ട്. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സയൻസ് , ഇംഗ്ലീഷ് പാഠപുസ്തകങ്ങളിൽ ആണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. സ്കൂൾ പ്രവേശനോൽസവത്തിന്റെ 2015-16, 2016- 17വർഷങ്ങളിലെ പോസ്റ്റർ ഡിസൈൻ ചെയ്തത് നൗഷാദ് ആണ്. ബാലഭൂമി, മലർവാടി, യുറീക്ക, ‘Wow kids’ തുടങ്ങിയ ബാലമാസികകളിലും ഐഎഎംഇ, അൽബിർ തുടങ്ങിയ സമാന്തര പാഠപുസ്തകങ്ങളിലും ചിത്രീകരണം നടത്തുന്നു. ‘കേരളാ കാർട്ടുൺ അക്കാദമി’ അംഗമാണ് നൗഷാദ്.
കേരളാ കാർട്ടൂൺ അക്കാദമിയുടെ ബാനറിൽ പ്രളയദുരിതാശ്വാസനിധിക്ക് വേണ്ടിയും സംസ്ഥാന സ്കൂൾ കലോൽസവ വേദികളിലും മാതൃഭൂമിക്ക് വേണ്ടി മുംബൈ ഫെസ്റ്റിലും മറ്റും ലൈവ് കാരിക്കേച്ചർ നടത്തിയിട്ടുണ്ട്.വിവിധ ഇവെന്റുകൾക്ക് വേണ്ടിയും ലൈവ് കാരിക്കേച്ചർ ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടി കാർട്ടൂൺ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നു.’കാലിക്കറ്റ് ഗ്രീൻ കാർണ്ണിവൽ’ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ‘ബീച്ച് ബിനാലെ’ , കോഴിക്കോട് ഡി സി സി ഗാന്ധി ജയന്തിയോടനുബന്ധിച്ച് കിഡ്സൺ കോർണ്ണറിൽ വെച്ച് നടത്തിയ ‘വര വിചാരം ‘ എന്നിവയുടെ ‘ക്യുറേറ്റർ’ ആയിരുന്നു. ‘പുല്ലാഞ്ഞിമേട്ടിലെ വരിക്കപ്ലാവും കൂട്ടുകാരും’ എന്ന പേരിൽ ഒരു ബാലസാഹിത്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ കിഴിശ്ശേരി ഗാണപത് എ യു പി സ്കൂളിൽ ചിത്രകലാധ്യാപകനാണ് നൗഷാദ്.ആറു വർഷത്തോളമായി കാരിക്കേച്ചർ രംഗത്ത് സജീവമായി നില്ക്കുന്ന നൗഷാദിൻ്റ ഭാര്യ റസിയ സുൽത്താനും ഇശൽ, ഗസൽ എന്നിവർ മക്കളും ആണ്.
ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം പലരാജ്യങ്ങളിലായി പടർന്നു കിടക്കുന്ന മലയാളികളുടെ ഒരു സജീവ കൂട്ടായ്മയായി ഇതിനോടകം മലയാളം മൂവി ക്ലബ്ബ് മാറിക്കഴിഞ്ഞു.സകല കലകൾക്കും സംവദിക്കാൻ ഒരിടം അതാണ് ഗ്രൂപ്പിന് അഡ്മിൻ സൽമാൻ ഫാർസി നൽകുന്ന നിർവചനം. തിരുവനന്തപുരം ഇടവ സ്വദേശിയായ ഇദ്ദേഹം ചില ഷോർട്ട് മൂവികളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഹ്രസ്വമായ നമ്മുടെയൊക്കെ ജീവിതത്തിൽ നിറം പകരാൻ കലയ്ക്കു കഴിയും .സമൂഹത്തിൽ നന്മ പരത്തി എല്ലാവരെയും ചേർത്തുപിടിച്ച് കലയെ പരിപോഷിപ്പിച്ചുകൊണ്ടു മുന്നേറുകയാണ് മലയാളം മൂവിക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്നും വീണ്ടും നിരവധി കലാകാരൻമാരെ പങ്കെടുപ്പിച്ച് ലൈവ് സംഘടിപ്പിക്കുമെന്ന് അഡ്മിൻ സൽമാൻ ഫാർസി പറഞ്ഞു.
വിവിധ കലാകരൻമാരുടെ കഴിവുകൾ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന് സൽഫാൻ ഫാർസി നടത്തുന്ന ശ്രമങ്ങളെ യൂണിവേഴ്സൽ ബുക്ക് റിക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.
മാവേലിക്കര: അപകടകരമായ പ്രതിസന്ധിയിൽ നിത്യവൃത്തിയ്ക്ക് പോലും വകയില്ലാത്തവരായ വ്യാപാരികളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളത്തിലെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കോശി എം.കോശി പറഞ്ഞു. വ്യാപാരികളെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിൻ്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ വൈദ്യുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് അനിവർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡൻറ് കെ.ആർ.മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ഗോപൻ,മണ്ഡലം പ്രസിഡൻ്റ് രമേശ് ഉപ്പാൻസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മനു ഫിലിപ്പ്, വ്യാപാരി വ്യവസായി കോൺഗ്രസ് നേതാക്കളായ സജീവ്പ്രായിക്കര ,ബൈജു സി.മാവേലിക്കര ,മാത്യു കണ്ടത്തിൽ, മനോജ്ഓല കെട്ടിയമ്പലം, ജോർജ്ജ് കുര്യൻ, ബിജു പുതിയകാവ്, ഗ്രേയ്സ് തടത്തിലാൽ, ശങ്കർ മാവേലിക്കര എന്നിവർ പ്രസംഗിച്ചു , ലോക്ക് ഡൗൺ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന അവസ്ഥയിൽ രണ്ടു മാസത്തെ ബിൽ ഒഴിവാക്കുക, അമിതമായി കൂട്ടിയ ചാർജുകൾ പിൻവലിക്കുക, ആറു മാസത്തേക്ക് ഫിക്സഡ് ചാർജുകൾ ഒഴിവാക്കുക, മീറ്റർ ചാർജുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും നടത്തയ ധർണ്ണ അരൂരിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ., ചേർത്തലയിൽ കെ.പി.സി.സി.അംഗം സി.കെ.ഷാജി മോഹനൻ, ആലപ്പുഴയിൽ ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.എം.ലിജു, കുട്ടനാട്ടിൽ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, ചെങ്ങന്നൂരിൽ കെ.പി.സി.സി.വൈസ് പ്രസിഡൻ്റ് പി.സി.വിഷ്ണുനാഥ്, കായംകുളത്ത് ജി.എസ്.ടി.കൗൺസിൽ അംഗം എ.പി.ഷാജഹാൻ, ഹരിപ്പാട്ട് ഡി.സി.സി.ജനറൽ സെക്രട്ടറി എം.ബി.സജി എന്നിവർ ഉദ്ഘാടനം ചെയ്തു.