Latest News

കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു. അരുണിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നുദിവസം കൊണ്ടാണു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അരുണ്‍ പറയുന്നു.

ആളുകള്‍ കുറവായ ഉച്ചസമയം തന്നെ കൊലപാതകം ചെയ്യാനുള്ള സമയമെന്ന് ഉറപ്പിച്ചാണ് വീട്ടിലേയ്ക്ക് കയറിയതെന്നും അരുണ്‍ മൊഴി നല്‍കി. ഓഗസ്റ്റ് 30ന് ആയിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടില്‍ വച്ച് അരുണ്‍ കുത്തിപരുക്കേല്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സൂര്യഗായത്രി 31ന് പുലര്‍ച്ചെ മരിച്ചു.

അരുണിന്റെ വെളിപ്പെടുത്തല്‍;

കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ളതു പരിഗണിച്ചാണ് കൊലപാതകത്തിനു ഉച്ച സമയം തിരഞ്ഞെടുത്തത്. അടുക്കളയിലൂടെയാണ് വീടിന് അകത്തെത്തിയത്.

ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണു കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തിയത്. 32 തവണ കുത്തി. മരണം ഉറപ്പിച്ചു മടങ്ങാന്‍ നേരം ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഇതിനിടയില്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടിരക്ഷപ്പെട്ടു.

നേരത്തേ സ്‌നേഹബന്ധത്തിലായിരുന്ന സൂര്യഗായത്രി അതുപേക്ഷിച്ച് കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു. ആ ബന്ധം വേര്‍പെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി എനിക്കു ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതം നടത്തിയത്.

അഫ്ഗാനിസ്താനിലെ സ്ത്രീകളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതിനു പിന്നാലെ മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സ്ത്രീകളെ പിന്തുണക്കുന്നില്ലെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമുമായി നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറുന്നുവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.

ഈ വര്‍ഷം നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്.

‘വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൊബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു’- പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മുഖവും ശരീരവും മറയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് താലിബാന്‍ ഇത്തരത്തിലുള്ള നിലപാട് എടുത്തിരിക്കുന്നത്. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ ബുധനാഴ്ച വിശദമാക്കിയത്.

‘കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസ്ഥയില്‍ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവര്‍ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇത് മാധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകള്‍ അത് കാണാനും സാധ്യതയുണ്ട്. തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും അതിനാല്‍ സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ല’- താലിബാന്റെ സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക് വിശദമാക്കി.

ഈ തീരുമാനം അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ ടെസ്റ്റ് പദവിയും ഭീഷണിയിലാക്കിയിരിക്കുകയാണ്. ഐ സി സി അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എല്ലാം ഒരു ദേശീയ വനിതാ ടീം ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് പദവി ഐ സി സി അനുവദിക്കുക. അഫ്ഗാനില്‍ വനിതാ ക്രിക്കറ്റിന് വിലക്കു വന്നതിനാല്‍ അത് പുരുഷ ടീമിനെയും ബാധിച്ചേക്കും.

2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ സി ബി) തങ്ങളുടെ ആദ്യ വനിതാ ദേശീയ ടീമിനെ മത്സരിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ്, പുതുതായി രാജ്യം കീഴ്‌പ്പെടുത്തി ഭരണം സ്ഥാപിച്ച താലിബാന്‍ ഭീകരര്‍ വിലക്കുമായി എത്തിയത്.

കൊച്ചി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും നടത്തി മുങ്ങിയ പ്രതിയെ പൊക്കാന്‍ നേപ്പാള്‍ അതിര്‍ത്തിയിലെത്തിയ കൊച്ചി സിറ്റി പോലീസ് സംഘം മലയിടിച്ചിലില്‍ പെട്ടു. പ്രതിയ പിടികൂടി മടങ്ങും വഴിയാണ് രണ്ടുവട്ടം ഇവര്‍ മലയിടിച്ചിലിനെ അഭിമുഖീകരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ചില്ലും തകര്‍ന്നു.

കലൂര്‍ അശോക റോഡിലെ യുവതിയുടെ പരാതിയില്‍ കായംകുളം പട്ടോളി മാര്‍ക്കറ്റ് സുമാലയത്തില്‍ തമ്പി (47) യെ പിടികൂടാനാണ് സംഘം രാജ്യാതിര്‍ത്തിയിലെത്തിയത്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. എ.എസ്.ഐ. വിനോദ് കൃഷ്ണ, സി.പി.ഒ.മാരായ കെ.എസ്. സുനില്‍, കെ.സി. മഹേഷ് എന്നിവര്‍ തീവണ്ടിയില്‍ ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ തനക്പൂരിലെത്തി.

ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉത്തരാഖണ്ഡ്-നേപ്പാള്‍ അതിര്‍ത്തിയായ ദാര്‍ചുലയില്‍ ആണെന്നറിഞ്ഞു. മലമ്പാതയിലൂടെ 237 കിലോമീറ്റര്‍ അകലെയുള്ള ദാര്‍ചുലയിലേക്ക് ടാക്‌സി വിളിച്ചുപോയ ഇവര്‍ ചൊവ്വാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിതന്നെ തനക് പൂരിലേക്ക് മടങ്ങി. രാവിലെ 11-ന് തനക്പൂരില്‍ നിന്ന് ഡല്‍ഹിക്കുള്ള തീവണ്ടി പിടിക്കുകയായിരുന്നു ലക്ഷ്യം.

ഈ യാത്രയ്ക്കിടയിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. ബുധനാഴ്ച രാവിലെ അഞ്ചിന് ചമ്പാവത്ത് ദോണിലുണ്ടായ മലയിടിച്ചിലില്‍ ഇവരുടെ കാറിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ജീവന്‍ നഷ്ടമാകാതിരുന്നതെന്ന് എ.എസ്.ഐ. വിനോദ് കൃഷ്ണ പറഞ്ഞു. മണ്ണിടിഞ്ഞുവീണ് വാഹനങ്ങള്‍ കൊക്കയിലേക്ക് പതിക്കുന്നത് ഇവിടെ പതിവാണ്.

റോഡിന് ഇരുവശവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കുടുങ്ങി. ഒടുവില്‍ ജെ.സി.ബി. എത്തിച്ച് രാവിലെ 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. 15 മിനിറ്റ് യാത്ര ചെയ്യുന്നതിനിടെ വീണ്ടും മലയിടിഞ്ഞു. തനക്പൂരില്‍ തീവണ്ടി നഷ്ടമായതോടെ നൂറു കിലോമീറ്ററോളം അധികം സഞ്ചരിച്ച് ഹില്‍ദ്വാനിയിലെത്തിയാണ് ഡല്‍ഹിയിലേക്ക് തീവണ്ടി പിടിച്ചത്. വ്യാഴാഴ്ച രാവിലെ ഇവര്‍ ഡല്‍ഹിയില്‍നിന്ന് കൊച്ചിക്ക് പുറപ്പെടും.

ബിനോയ് എം. ജെ.

സമകാലീന രാഷ്ട്രീയ സംവാദങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സോഷ്യലിസവും കമ്മ്യൂണിസവും. ഈ ആശയങ്ങൾ മാനവരാശിക്ക് പ്രത്യാശയുടെ പ്രകാശം പകർന്നു കൊടുക്കുന്നു. ദുഷിച്ച മുതലാളിത്ത വ്യവസ്ഥിതിക്ക് പുറത്തു കടക്കാനും അതുവഴി സ്വപ്നതുല്യമായ ഒരു ലോകത്തെ കെട്ടിപ്പടുക്കാനും നമുക്ക് കഴിയുമെന്ന് അവ നമ്മെ പഠിപ്പിക്കുകയും ഉത്ബോധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി നമ്മുടെ ഭാവനയ്ക്ക് ചിറകുകൾ മുളയ്ക്കുകയും നാം സ്വാതന്ത്ര്യത്തിന്റ അനന്തവിഹായുസ്സിലേയ്ക്ക് പറക്കുകയും ചെയ്യുന്നു .മാർക്സ് ഈ ആശയം അവതരിപ്പിച്ച് അധികം താമസിയാതെ തന്നെ റഷ്യയിൽ അത് പരീക്ഷിക്കപ്പെട്ടു. . അത് തുടക്കത്തിൽ വിജയിച്ചതും പിന്നീട് പരാജയപ്പെട്ടതും നമുക്ക് അറിവുള്ള കാര്യമാണ്. ഇത്തരത്തിൽ ഈ സങ്കല്പങ്ങളെ കുറിച്ച് ഒരു പുനർവിചിന്തനം നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നു.

മനുഷ്യസമൂഹത്തിന്റെ കെട്ടുറപ്പിനും ആരോഗ്യകരമായ നിലനിൽപ്പിനും അവശ്യം ഉണ്ടായിരിക്കേണ്ട രണ്ടു ഗുണങ്ങളാണ് ‘സ്വാതന്ത്ര്യ’ വും’അച്ചടക്ക’വും. സ്വാതന്ത്ര്യം ഇല്ലാതെയുള്ള അച്ചടക്കവും അച്ചടക്കം ഇല്ലാതെയുള്ള സ്വാതന്ത്ര്യവും വർജ്ജ്യങ്ങളാണ്. വാസ്തവത്തിൽ സ്വാതന്ത്ര്യവും അച്ചടക്കവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. ഒന്ന് ഉള്ളിടത്ത് മറ്റതും ഉണ്ടായിരിക്കും .സമകാലീന മുതലാളിത്ത വ്യവസ്ഥിതിയിൽ ഇത് രണ്ടും ഇല്ലെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. കാരണം യഥാർത്ഥമായ സ്വാതന്ത്ര്യവും അച്ചടക്കവും നൈസർഗ്ഗികമാകണം. അവ നിയമത്താൽ ഉണ്ടാക്കിയെടുക്കുന്നത് ആവരുത് .മുതലാളിത്ത വ്യവസ്ഥ നിയമവാഴ്ച യിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയാണ്.

പ്രകൃതിയിലേയ്ക്ക് മടങ്ങുക കൃത്രിമത്വത്തെ ഉപേക്ഷിക്കുക -ഇതാണ് അത്യുന്നതമായ ഒരു സാമൂഹ്യ ഘടനയിലേക്ക് പ്രവേശിക്കുവാൻ നാം ചെയ്യേണ്ട കാര്യം. നിയമവാഴ്ച എല്ലാംകൊണ്ടും ദുഷിച്ചതാകുന്നു. നൈസർഗ്ഗികവും സ്വാഭാവികവും പ്രകൃതിയിൽ അധിഷ്ഠിതവുമായ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ മുൻപ് സൂചിപ്പിച്ച രണ്ട് ഗുണങ്ങളും (സ്വാതന്ത്ര്യവും അച്ചടക്കവും) ഉൾച്ചേർന്നിരിക്കുന്നു . അവയെ കൃത്രിമമായി സൃഷ്ടിക്കേണ്ട ആവശ്യമില്ല. മനുഷ്യന്റെ സാമൂഹിക ജീവിതത്തിനും വ്യക്തിജീവിതത്തിനും ഒരു പ്രകൃതം ഉണ്ട്; ഒരു രീതിയുണ്ട് . എങ്ങനെ വേണമെങ്കിലും ജീവിക്കുവാനുള്ള ഒരു സ്വാതന്ത്ര്യവും അവകാശവും അവസരവും അവനു കൊടുത്താലും അവൻ തോന്ന്യവാസം ജീവിക്കുക ഇല്ല .അവന്റെ ജീവിതത്തിൽ ചില പ്രകൃതിനിയമങ്ങൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കും .അതിനാൽ തന്നെ പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ അവന്റെ ജീവിതത്തിൽ പ്രകൃതിജന്യമായ ഒരു അച്ചടക്കവും സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇതാണ് ഉത്തമമായ സ്വാതന്ത്ര്യവും അച്ചടക്കവും. അവ മനുഷ്യനിർമ്മിത നിയമങ്ങളിലൂടെയും കൃത്രിമമായും കൊണ്ടുവരാവുന്നതല്ല.

സോഷ്യലിസം അച്ചടക്കത്തെ പ്രതിനിധീകരിക്കുമ്പോൾ, കമ്മ്യൂണിസം സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ തന്നെ അവ രണ്ടും ഒരുമിച്ച് സംഭവിക്കേണ്ടിയിരിക്കുന്നു. ‘സോഷ്യലിസത്തിലൂടെ കമ്മ്യൂണിസത്തിലേക്ക്’ എന്ന മാർക്സിന്റെ ആശയത്തിന് യുക്തി പോരാ .അതുകൊണ്ടുതന്നെ റഷ്യയിലും മറ്റും സോഷ്യലിസത്തിൽ, സ്വാതന്ത്ര്യം ഇല്ലാതെയുള്ള അച്ചടക്കം പരീക്ഷിക്കപ്പെടുകയും അതിനെ ജനങ്ങൾ വെറുക്കുകയും ചെയ്തു. അങ്ങനെ അത് പരാജയപ്പെട്ടു .അത് കേവലം മാർക്സിന്റെ പരാജയം ആകുന്നു. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പരാജയമല്ല. പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും അത് വിജയത്തിലേക്കുള്ള ചവിട്ടുപടി ആക്കുവാനും നമുക്ക് കഴിയണം. അനന്തമായ അച്ചടക്കവും സ്വാതന്ത്ര്യവുമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതി- അതാണ് നമുക്ക് വേണ്ടത്. അത് സാധ്യവുമാണ്. അതിന് ആദ്യമായി പ്രകൃതിയിലേക്ക് മടങ്ങുവാനുള്ള ചങ്കൂറ്റം കാണിക്കണം. മനുഷ്യനിർമ്മിത നിയമങ്ങളെ കുറേശ്ശെ കുറേശ്ശെയായി എടുത്തുകളയുക. കൃത്രിമത്വം തിരോഭവിക്കുന്നിടത്ത് പ്രകൃതി പ്രവർത്തിച്ചു തുടങ്ങുന്നു. മനുഷ്യൻ പ്രകൃതിയിൽ ആയിരിക്കുമ്പോൾ സ്വാതന്ത്ര്യവും അച്ചടക്കവും സ്വയമേവ വന്നു ചേരുന്നു.

 

നടുറോഡിലേക്ക് ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. അവിനാശി റോഡില്‍ ചിന്നിയപാളയം ചെക് പോസ്റ്റിന് സമീപമാണ് സംഭവം. മൃതദേഹം വലിച്ചെറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 5ന് ആണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കൂടുതല്‍ വ്യക്തത ലഭിച്ചില്ല. മൃദദേഹം ഏത് യുവതിയുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

പുലര്‍ച്ചെ ആയതിനാല്‍ ഇരുട്ട് കാരണവും റോഡില്‍ അധികം വാഹനങ്ങളും ഇല്ലാത്തതിരുന്നതിനാല്‍ റോഡില്‍ കിടന്ന മൃതദേഹത്തില്‍ പിറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങുകയും ചെയ്തു. ആകെ അലങ്കോലമായിരുന്ന മൃതദേഹത്തില്‍ നിരവധി പാടുകള്‍ ഉള്ളതായി പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ പറയുന്നു.

കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ പൊലീസ്. കാര്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുന്നു. 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

എടത്വ: ‘രക്ഷക’നായ അഭിഭാഷകനോട് നന്ദി പറയാൻ ഡോ.ജോൺസൺ വി. ഇടിക്കുള എത്തി.അഭിഭാഷകൻ്റെ അവസരോചിതമായ ഇടപെടൽ മൂലം സാമൂഹ്യ പ്രവർത്തകൻ്റെ ജീവൻ രക്ഷിച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.മുൻ എം.എൽഎ ഉമ്മൻ മാത്യംവിൻ്റെ മകനും തിരുവല്ല ബാറിലെ അഭിഭാഷകനുമായ അഡ്വ.ഉമ്മൻ എം മാത്യുവിനെ കണ്ട് നന്ദി അറിയിക്കാൻ ജീവകാരുണ്യ പ്രവർത്തകനായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള എത്തിയത് വികാരനിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ 31ന് തിരുവല്ല അമ്പലപ്പുഴ റോഡിൽ ഇവർ കാറിൽ യാത്ര ചെയ്യുമ്പോൾ പിൻസീറ്റിൽ ഇരുന്ന ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് ശാരിരിക അസ്വസ്ഥതകൾ ഉണ്ടാകുകയും ഗുരുതര നിലയിൽ ആകുകയും ചെയ്തു .പെട്ടെന്ന് അഡ്വ.ഉമ്മൻ എം മാത്യു ഡോ.ജോൺസൺ വി. ഇടിക്കുളയെ തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്കി.ഇസിജി ഉൾപ്പെടെ എടുത്തപ്പോഴേക്കും തളർന്നുവീണ
ഡോ.ജോൺസൺ വി. ഇടിക്കുളയെ ഉടനെ തന്നെ ഹൃദോഗ വിദഗ്ദ്ധനെ കാണിക്കണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആംബുലൻസ് ബുക്ക് ചെയ്തതിന് ശേഷം കാത്തു നില്ക്കാതെ പരമാവധി സ്പീഡിൽ തിരുവല്ല ഭാഗത്തേക്ക് അഡ്വ.ഉമ്മൻ എം മാത്യു കാർ ഓടിക്കുകയും വഴിമദ്ധ്യേ എടത്വയിൽ നിന്നും എൻ.ജെ.സജീവ് ആബുലൻസ് എത്തിച്ച് മരിയാപുരം ജംഗ്ഷനിൽ വെച്ച് നാട്ടുകാരുടെയും ഓട്ടോറിക്ഷക്കാരുടെയും സഹായത്തോടെ കാറിൽ നിന്നും ആബുലൻസിൽ കയറ്റി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആണ് കൂടിക്കാഴ്ച നടന്നത്.ദൈവത്തിൻ്റെ കരുതലിനും പരിപാലനത്തിനും സഹപ്രവർത്തകരുടെ സ്നേഹത്തിനും ഡോ.ജോൺസൺ വി.ഇടിക്കുളയും കുടുംബവും നന്ദി അറിയിച്ചു. ലോക രാഷ്ട്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഐഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 35 അംബാസിഡർമാരിൽ ഒരാളാണ് ഡോ.ജോൺസൺ വി.ഇടിക്കുള.

കോട്ടയം ആർപ്പൂക്കര വില്ലൂന്നി ടിജി സിറിയക് വിരുത്തിപറമ്പിലിൻ്റെ ഭാര്യയും സബാസാലം വാറാ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സുമായ ആശാ റ്റി ജേക്കബ് (വയസ്സ് 42) നിര്യാതയായി. അർബുദ രോഗത്തെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിൽ ആയിരുന്നു.  മക്കൾ: ജോയൽ ജേക്കബ് റ്റിജി, ജ്യൂവൽ ട്രീസാ റ്റിജി ( യുണൈറ്റഡ് ഇൻ്റർനാഷണൽ സ്കൂൾ കുവൈറ്റ് വിദ്യാർത്ഥികൾ) മൃതസംസ്ക്കാരം ഇടവക ദേവാലയമായ വില്ലൂന്നി സെൻ്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. പരേത മുണ്ടക്കയം പ്രത്താനം തഴക്കൽ കുടുംബാഗമാണ്.എസ്. എം. സി. എ. അബ്ബാസിയ സെൻറ് മറിയം ത്രേസ്യ കുടുംബയൂണിറ്റ് അംഗമായ ആശയുടെ നിര്യാണത്തിൽ എസ്.എം.സി.എ കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി

യുകെയിൽ 1.25% നാഷണൽ ഇൻഷുറൻസ് ടാക്സ് വർധന പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സോഷ്യൽ കെയർ മേഖലയ്ക്കും ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താൻ ദേശീയ തലത്തിൽ ഒരു പുതിയ ആരോഗ്യ, സാമൂഹിക പരിപാലന നികുതിയും ഏർപ്പെടുത്തും. കോവിഡ് മഹാമാറ്റി മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും സോഷ്യൽ കെയർ വ്യാപിപ്പിക്കുന്നതിനും ഒരു വർഷം 12 ബില്യൺ പൗണ്ട് സമാഹരിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി.

നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന ടോറി തെരഞ്ഞെടുപ്പ് പ്രകടന പത്രിക ലംഘിച്ചുവെന്ന ആരോപണം അംഗീകരിച്ച പ്രധാനമന്ത്രി ആഗോള മഹാമാരി പ്രതീക്ഷകൾ തകർത്തുതായും ചൂണ്ടിക്കാട്ടി. എന്നാൽ ഈ പ്രഖ്യാപനങ്ങൾ “സ്റ്റിക്കിംഗ് പ്ലാസ്റ്റർ” ആണെന്നായിരുന്നു ലേബർ നേതാവ് സർ കെയർ സ്റ്റാർമറുടെ പരിഹാസം. നിലവിൽ വകയിരുത്തിയിരിക്കുന്ന പണം ഒട്ടും പര്യാപ്തമല്ലെന്നും നിലവിലെ പ്രശ്നങ്ങൾ തുടരുമെന്നും എൻഎച്ച്എസ് നേതാക്കളും മുന്നറിയിപ്പ് നൽകി.

2022 ഏപ്രിൽ മുതൽ നാഷണൽ ഇൻഷുറൻസിൽ 1.25 ശതമാനം പോയിന്റ് വർദ്ധന നിലവിൽ വരും. ഇത് 2023 മുതൽ സമ്പാദിച്ച വരുമാനത്തിന് ഒരു പ്രത്യേക നികുതിയായി മാറുകയും ചെയ്യും. കൂടാതെ ഈ വരുമാനം നാഷണൽ ഇൻഷുറൻസ് പോലെ തന്നെ കണക്കാക്കുകയും പേസ്ലിപ്പിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. പ്രായമായ തൊഴിലാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന എല്ലാ മുതിർന്നവർക്കും ഈ മാറ്റങ്ങൾ ബാധകമാകും.

യുകെയിലുടനീളമുള്ള നികുതി ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിചരണത്തിന് ധനസഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും, എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് അവരുടെ സേവനങ്ങൾക്കായി 2.2 ബില്യൺ പൗണ്ട് അധികമായി ലഭിക്കും.

നികുതിയിൽ നിന്നുള്ള വരുമാനം പ്രതിവർഷം 12 ബില്യൺ പൗണ്ട് ഉയർത്താൻ ഇടയാക്കുമെന്ന് ജോൺസൺ പറഞ്ഞു. അധിക വരുമാനം കോവിഡ് സൃഷ്ടിച്ച എൻ‌എച്ച്‌എസിലെ ബാക്ക്‌ലോഗ് ഇല്ലാതാക്കാൻ കഴിയുമെന്നും ആശുപത്രി ശേഷി വർദ്ധിപ്പിക്കുകയും ഒൻപത് ദശലക്ഷം കൂടുതൽ ഡോക്ടര്മാരുമായുള്ള കൂടിക്കാഴ്‌ചകൾക്കും സ്കാനുകൾക്കും പ്രവർത്തനങ്ങൾക്കും അവസരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് എന്നിവര്‍ വേഷമിട്ട തൊമ്മനും മക്കളും സിനിമ ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന മമ്മൂട്ടിയുടെ മുഴുനീള കോമഡി കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു തൊമ്മനും മക്കളിലേത്. എന്നാല്‍ പൃഥ്വിരാജ് -ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ആയിരുന്നു സിനിമ ഒരുക്കാനിരുന്നത് എന്നാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം പറയുന്നത്.

തൊമ്മനും മക്കളും മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല എഴുതിയത്. പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ പൃഥ്വിരാജിന് തമിഴില്‍ ഒരു പടം അതേ ഡേറ്റില്‍ വന്നു. ആ സമയത്ത് ലാല്‍ നിര്‍മ്മിക്കുന്ന ബ്ലാക്ക് എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. ലാലേട്ടനാണ് മമ്മൂക്കയോട് കഥ പറഞ്ഞാലോ എന്ന് ചോദിക്കുന്നത്.

സ്‌ക്രിപ്റ്റില്‍ ആണെങ്കില്‍ അല്പം ലൗ ട്രാക്കൊക്കെയുണ്ട്. എന്നാലും മമ്മൂക്കയുടെ അടുത്ത് പോയി ഒന്നു കഥ പറയാമെന്നും ലൗ ട്രാക്കില്‍ കുറച്ചു മാറ്റം വരുത്തേണ്ടി വരുമെന്നും ലാല്‍ പറഞ്ഞു. എങ്കിലും മമ്മൂക്ക ചെയ്യുമോ എന്ന് സംശയം ഉണ്ടായിരുന്നു. അങ്ങനെ ബ്ലാക്കിന്റെ സെറ്റില്‍ പോയി. ഷൂട്ടിംഗ് കഴിയാറായിട്ടുണ്ട്. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു കഥ പറയാനുണ്ട്, പൃഥ്വിരാജാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ കാറില്‍ കയറ്. വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. കഥ പറയാന്‍ വേണ്ടി താന്‍ മുന്നിലാണ് ഇരിക്കുന്നത്. ലാലേട്ടന്‍ പിറകിലും. മമ്മൂക്ക വണ്ടിയോടിക്കുകയാണ്. മമ്മൂക്ക കഥ കേട്ടു. ഇത് ഗംഭീര റോളല്ലേ ഇത് പൃഥ്വിരാജ് എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. അല്ല, രാജു ഇല്ല അവന് ഒരു തമിഴ് പടമുണ്ട്. മമ്മൂക്കയ്ക്ക് ചെയ്യാമോയെന്ന് ലാലേട്ടന്‍ ചോദിച്ചു. പിന്നെന്താ നമുക്ക് ചെയ്യാമെന്ന് പറഞ്ഞ് കമ്മിറ്റ് ചെയ്തതാണ് ആ പടം എന്നാണ് ബെന്നി പി. നായരമ്പലം പറയുന്നത്.

അസമിലെ ജോർഹട്ടിലെ ബ്രഹ്മപുത്ര നദിയിൽ രണ്ട് യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. ഗുവാഹത്തിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജോർഹട്ടിലെ നിമതിഘട്ടിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇരുബോട്ടുകളിലുമായി നൂറോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

ഒരു ബോട്ട് മജുലിയിൽ നിന്ന് (ബ്രഹ്മപുത്ര നദിയിലെ ഒരു നദി ദ്വീപ്) നിമതി ഘട്ടിലേക്ക് വരികയായിരുന്നു, മറ്റൊരു ബോട്ട് എതിർദിശയിലേക്ക് പോവുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved