Latest News

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യമെമ്പാടും വാർത്തകൾ കൊണ്ട് നിറയുകയാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലെ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് ഇത്തരത്തിൽ പ്രതിഷേധ പിന്നിലെ കറുത്ത കരങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ പ്രമുഖ പാലമായ വെസ്റ്റ് മിൻസ്റ്ററിലെ പാലത്തിലാണ് ഇത്തരത്തിൽ കൂറ്റൻ ബാനറുകൾ പൊങ്ങിയത്. റിസൈൻ മോദി അഥവാ മോദി രാജി വയ്ക്കുക എന്ന രീതിയിലുള്ള മുദ്രാവാക്യമാണ് ബാനറുകളിലും കാണാൻ കഴിയുന്നത്.

പ്രതിഷേധക്കാർ കൂറ്റൻ ബാനറുകളുമായി പ്രതിഷേധം ഉയർത്തുകയും ഇത്തരത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ മുൻപിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ച് പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൽ ഒരു അന്യരാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് മൊത്തം ഇന്ത്യ മഹാരാജ്യത്തിലെ തന്നെ നാണക്കേടാണ്. മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങൾക്കെതിരെ ആണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഒരു തരത്തിൽ ഇത് ഇന്ത്യ ക്കെതിരെയുള്ള മറ്റ് രാജ്യങ്ങളുടെ അഥവാ മോദിയുടെ മുസ്ലിം നയങ്ങൾക്കെതിരെയുള്ള മറ്റു രാജ്യങ്ങളുടെ പ്രതിഷേധമാണ് കാണുന്നത്.

പ്രതിഷേധ സംഘം തന്നെ മോദിക്കെതിരെ യുള്ള ആരോപണങ്ങൾ കാരണം നിരത്തിയുള്ള വാർത്ത കുറിപ്പും പുറത്തിറക്കിയിരുന്നു. രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ വംശഹത്യ എം ആൾക്കൂട്ട ആക്രമണങ്ങളും ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ബലാൽസംഘ ശ്രമങ്ങളും കാർഷികമേഖലയിലെ കോർപ്പറേറ്റ് വൽക്കരണവും കാശ്മീരി നിലപാടുകളും മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നതും ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

എന്തായാലും ഈ പ്രതിഷേധം ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾക്കും ലോക മാധ്യമങ്ങൾക്ക് വിളയില് ചർച്ചയായിട്ടുണ്ട് പലരും മോദിയുടെ ഇത്തരത്തിലുള്ള നിലപാടുകളെ പിന്തുണച്ചുകൊണ്ട് ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത് മൊത്തത്തിൽ നാടിനു തന്നെ ആപത്താണ് എന്നാണ് പ്രതിപക്ഷ ത്തിന്റെ അഭിപ്രായം

ഗോപിക. എൽ

ഓരോ ഓണകാലവും പലതിലേക്കുമുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. കഴിഞ്ഞ ഓണദിവസം, ആർത്തലച്ചു പെയ്ത മഴയിൽ കലങ്ങിയ കണ്ണുമായി ഉമ്മറപടിയിൽ ഓടികയറിയ അവൾ പെയ്തൊഴിഞ്ഞ പേമാരി പോലെ ഇന്നും എന്നരികിലുണ്ട്. നിറഞ്ഞൊഴുകിയ എന്റെ കണ്ണുകളിൽ ഉടക്കിയ അവളുടെ കണ്ണുനീർ അടുത്ത ഓണകാലത്തെ വസന്തകാലമാണെന്നറിയാൻ ഈ ഓണക്കാലം വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഓണദിവസം വല്ലാതെ മാറിയിരിക്കുന്നു, കരഞ്ഞുകലങ്ങിയ കണ്ണുകളില്ല, പെയ്തൊഴിയാത്ത മഴക്കാറുകളില്ല, പ്രതീക്ഷയും സന്തോഷവും സ്നേഹവും ഒത്തുനിറഞ്ഞ സ്വർഗമായി എന്റെ വീട് മാറിയിരിക്കുന്നു.

“പാക്ക് അപ്പ്‌ “ദയ വിളിച്ചു പറഞ്ഞു.” ഹോ, സമാധാനമായി, ഇനി ഇതിനു പിന്നാലെ നടക്കേണ്ടതില്ലലോ, എഡിറ്റിംഗ് വർക്കുകൂടി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. എന്നിട്ടു വേണം കഴിഞ്ഞ രണ്ടു വർഷത്തെ ഓണം ചേർത്ത് ഇത്തവണ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ.” നിധിനോട് പറഞ്ഞു നിർത്തി. ” ശരിയാണ് ദയ, കോവിഡ് വന്നില്ല എങ്കിൽ ഇത് എപ്പോഴേ പൂർത്തിയാക്കേണ്ടതാണ് “.” ഇപ്പോഴും ഒന്നിനും മാറ്റമൊന്നുമില്ല, പക്ഷെ, ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഇനിയും ചെയ്യാതിരിക്കാൻ കഴിയുമോ?. വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും ഇത്തവണ എങ്കിലും ഒരു ചെറിയോണം വേണമെന്നാണ് എന്റെ ആഗ്രഹം “. കാറിന്റെ ഡോർ തുറന്നുകൊണ്ട് ദയ പറഞ്ഞു നിർത്തി. ” Anyway, thank you so much nidhin, ഈ മഹാമാരിയിലും ഒപ്പം നിന്നതിന്, wish you a small പൊന്നോണം ” ചിരിച്ചുകൊണ്ട് അവൾ യാത്ര പറഞ്ഞു.

മഹാമാരിയിലും ഓണം ഓർമകളായി മാത്രം മാറിയ എല്ലാവർക്കും ഇത്തവണ ഓണവസന്തം ആസ്വദിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് പോന്നോണ ആശംസകൾ.

ഗോപിക. എൽ

യൂണിവേഴ്സിറ്റി കോളേജ് പാളയത്തിൽ ഫിലോസഫി വിദ്യാർത്ഥിനി

 

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്.

ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന കെ എൽ രാഹുലിനെതിരെ ചിലർ ഷാംപെയ്ൻ കോർക്കുകൾ എറിയുകയായിരുന്നു. കാണികളുടെ ഈ പ്രവൃത്തി കമന്റെറ്റർമാർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകട്ടെ കോർക്കെടുത്ത് കാണികൾക്ക് നേരെ തിരിച്ചെറിയാൻ കെ എൽ രാഹുലിനോട് ആംഗ്യം കാണിക്കുകയും ചെയ്തു.

പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയ താരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 129 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുൽ കുറിച്ചത്.

ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ കെ എൽ രാഹുലിനൊപ്പം 83 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ്മയുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ 364 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൻ 62 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയിരുന്നു.

മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ആദ്യ ഇന്നിങ്‌സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടിയിട്ടുണ്ട്‌. 89 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 51 റൺസ് നേടിയ ജോണി ബെയർസ്റ്റോയുമാണ് ക്രീസിലുള്ളത്.

തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊന്ന പ്രതി പോലീസില്‍ കീഴടങ്ങി. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന പക്രു എന്നു വിളിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജാക്കി ലിവര്‍ കൊണ്ടാണ് അരുണ്‍ ഇരുവരുടെയും തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായ ഒന്നായിരുന്നു തിലകന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക്. 2010 ഏപ്രിലിലാണ് തിലകനെ അമ്മ താരസംഘടനയില്‍ നിന്നും പുറത്താക്കിയത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ പ്രതികരിച്ചത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ ഉണ്ടായിട്ടുണ്ട്. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനെ പ്രതിനിധീകിരിച്ചാണ് തനിക്ക് പങ്കെടുക്കേണ്ടി വന്നത്. അന്ന് അച്ഛനെ വിലക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ താനായിരുന്നു.

അച്ഛന്‍ എന്തു കൊണ്ടാണ് അങ്ങനെയുളള പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതിന് താന്‍ വിശദീകരണം നല്‍കി. എന്നാല്‍ പക്ഷേ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് അച്ഛനെതിരെ ഫെഫ്കയുടെ വിലക്ക് വരികയായിരുന്നു. ആ നടപടി ഫെഫ്കയ്ക്ക് പിന്നീട് തെറ്റായി തോന്നുകയും അവരത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അമ്മ സംഘടന അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ മരണശേഷവും പിന്‍വലിച്ചില്ല.

സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഷമ്മി ചേട്ടനും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈറ്റ് ചെയ്യുന്നു. അച്ഛനെ പുറത്താക്കിയത് വേണമെങ്കില്‍ മരണാനന്തരമെങ്കിലും തിരിച്ചെടുക്കാം. ഒരു സിമ്പോളിക്ക് ആയിട്ട്. തിലകന്‍ ഇപ്പോഴും അമ്മയിലുണ്ട് എന്ന ലെവലില്‍ തിരിച്ചെടുക്കാം. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു എന്നും ഷോബി പറഞ്ഞു.

പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് സ്വദേശി ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയും ശിവരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത്. ഒന്നിച്ച് പഠിക്കുകയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് പോലീസ് സ്റ്റേഷനിൽ വെച്ച് കൃഷ്ണരാജിനൊപ്പം പോകുവാൻ കൃഷ്ണപ്രഭ തീരുമാനിക്കുകയായിരുന്നു. കൃഷ്ണരാജുമായുമുള്ള വിവാഹത്തിന് ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നും കൃഷ്ണപ്രഭയുടെ മാതാപിതാക്കൾ പറയുന്നു.

മരിക്കുന്നതിന് മുൻപ് മകൾ ‘അമ്മ രാധയെ ഫോണിൽ വിളിച്ചതായും പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും പെട്ടെന്ന് വരണമെന്നും ആവിശ്യപെട്ടതായും ‘അമ്മ പറയുന്നു. എന്നാൽ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എറണാകുളത്ത് ജോലിയുടെ ആവിശ്യത്തിന് പോയ കൃഷ്ണപ്രഭ രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൃഷ്ണരാജിന്റെ ‘അമ്മ പറയുന്നു.

ബാംഗ്ലൂരിലുള്ള സഹോദരൻ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കാവു എന്ന് കൃഷ്ണപ്രഭയുടെ കുടുംബം ആവശ്യപ്പെട്ടു. അതിനാൽ മൃദദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തമിഴ് ചലച്ചിത്രതാരവും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. ജാതി അധിക്ഷേപം നടത്തിയ കേസിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം താരത്തെ അറസ്റ്റ് ചെയ്തത്. ജാതി അധിക്ഷേപം നടത്തിയതിന് പിന്നാലെ തമിഴ് നാട്ടിൽ നിന്നും മുങ്ങിയ താരം ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള താരം വിവാദമുണ്ടാക്കി ശ്രദ്ധ നേടുന്നത് നിത്യ സംഭവമായിരുന്നു. അത്തരത്തിൽ വിവാദമുണ്ടാക്കാനായി സോഷ്യൽ മീഡിയയിലൂടെ ദളിത് വിഭാഗങ്ങൾ ക്രിമിനലുകളാണെന്ന് പറയുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.

ദളിത് വിഭാഗത്തിലെ സംവിധായകന്മാരെയും നടി, നടന്മാരെയും തമിഴ് സിനിമയിൽ നിന്നും പുറത്താക്കണമെന്നും മീര മിഥുൻ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ ദളിത് സംഘടനകൾ പ്രതിഷേധവുമായെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് കെസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’യുടെ അന്യഭാഷാ റീമേക്കുകള്‍ തടഞ്ഞ് കോടതി. തെലുങ്ക് ഭാഷയിയല്‍ ഉള്‍പ്പെടെ ഒരുങ്ങുന്ന റീമേക്കുകളാണ് തടഞ്ഞത്. തങ്ങളുടെ അനുവാദമില്ലാതെയാണ് റീമേക്ക് ശ്രമങ്ങള്‍ നടത്തുന്നതെന്ന് ചിത്രത്തിന്റെ രചയിതാക്കളായ സുദാസ്, നിഖില്‍ എന്നിവര്‍ പ്രതികരിച്ചു. നേരത്തെ തന്നെ തങ്ങളുടെ പേര് സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നതായും ഇവര്‍ പറയുന്നു.

കപ്പേളയുടെ ഷൂട്ടിംഗിന് മുമ്പും ശേഷവും രചയിതാക്കള്‍ എന്ന ക്രെഡിറ്റില്‍ നിന്നും തങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ബുദ്ധിയുമായാണ് നിര്‍മ്മാതും സംവിധായകനും നീങ്ങിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി തരാതെ ഒരാള്‍ മറ്റൊരാളെ കുറ്റം പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത്. ഒരു കഥയും തിരക്കഥയും മാത്രം പോരല്ലോ ഒരു കഥയും സിനിമയാവാന്‍, അതിനു പണവും ആവശ്യമുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സിനിമാ മേഖലയിലുള്ള തകര്‍ച്ച നേരില്‍ കണ്ടത് കൊണ്ടാണ് ‘കപ്പേള’ എന്ന സിനിമയുടെ മലയാള പതിപ്പിനു നേരെ ഒരു തരത്തിലുള്ള നിയമനടപടികള്‍ക്കും മുതിരാതിരുന്നത്. ഇപ്പോള്‍ മറ്റു ഭാഷകളിലേക്കുള്ള കപ്പേളയുടെ റീമേക്കുകള്‍ രചയിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വില്‍ക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ തങ്ങള്‍ ചതിക്കപ്പെടുന്നത് പണത്തില്‍ മാത്രമല്ല, അവകാശം കൂടെയാണ് സംരക്ഷിക്കാതെ പോവുന്നത്.

അത്തരമൊരു നീക്കത്തിനുപകരം തങ്ങളെ അതില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് നീതിക്കായി കോടതിയില്‍ എത്തിയത് എന്ന് രചയിതാക്കള്‍ പറഞ്ഞു. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ കപ്പേള 2020ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ അനിഖ സുരേന്ദ്രന്‍ ആണ് നായികയാവുന്നത്.

എടത്വ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ ഇക്കുറി ആർപ്പുവിളികൾ ഇല്ല. കോവിഡിൻ്റെ പഞ്ചാത്തലത്തിൽ രണ്ടു വർഷമായി നെഹ്റു ട്രോഫി വള്ളംകളി മുടങ്ങിയതോടെ ജല രാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുകയാണ്. ഒപ്പം മറ്റ് ചെറുവള്ളംകളികളും മുടങ്ങിയതോടെ ജലോത്സവ പ്രേമികൾ നിരാശരാണ്.

മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ വള്ളംക്കളി പ്രേമികൾക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട് ഇടം പിടിച്ചിരുന്നു.

2017 നവംബർ 30 ന് ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്സൽ റിക്കോർഡ് ഫോറം അന്തരാഷ്ട്ര ജൂറി ചെയർമാൻ ഗിന്നസ് ഡോ.സുനിൽ ജോസഫ് , ഡോ.സൗദീപ് ചാറ്റർജി എന്നിവർ ചേർന്ന് നടത്തിയത്. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര.രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ പുളിക്കത്ര. വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം 4 ഹാട്രിക് ഉൾപെടെ 16 തവണയോളം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.

2017 ലെ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ഒരേ കുടുബത്തിൽ നിന്നും നീരണിഞ്ഞ വളളങ്ങൾ ആണെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയാണ് ശില്പി. നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ നിർമ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിനും ആണ് ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റന്‍ ആക്കി മത്സരിപ്പിച്ചതെന്നും ജോർജ് ചുമ്മാർ മാലിയിൽ (ജോർജി) പുളിക്കത്ര പറഞ്ഞു.ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ ,രജ്ഞന ജോർജ് എന്നീ ദമ്പതികളുടെ ഏകമകനാണ് ആദം പുളിക്കത്ര.ജോർജീന ജോർജ് ആണ് സഹോദരി. ജോർജിയുടെ മാതാവ് മോളി ജോണും സഹോദരിമാരും ഇന്ന് നിരാശയിലാണ്. പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ സ്തോത്രഗീതം പാടി മുത്തമിടുന്ന പതിവ് ഇക്കുറിയും ഇല്ല. ആ നല്ല ദിനങ്ങൾക്കായി വീണ്ടും കാത്തിരിക്കുകയാണ് ആദമിൻ്റെ മുത്തശ്ശി മോളി ജോൺ.

കൊല്ലം ജില്ലയിൽ വാഹന അപകടത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ടു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചത്. എന്നാൽ ഈ വാർത്തയുടെ കീഴിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് മലയാളികൾ കമൻറ് ചെയ്യുന്നത്. മരണപ്പെട്ടത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ് എന്നതാണ് ഇവരുടെ പ്രശ്നം. ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ സൗഹൃദത്തിന് പുറത്തേക്ക് ഇവർ തമ്മിൽ എന്താണ് ബന്ധം എന്നാണ് മലയാളികൾക്ക് അറിയേണ്ടത്. അത് അറിയാത്തതിൽ ഉള്ള ചൊറിച്ചിൽ ഇവർ ഇത്തരം വാർത്തകളുടെ താഴെ കരഞ്ഞു തീർക്കുകയാണ്.

പെൺകുട്ടിയെ ആക്ഷേപിക്കുക, പെൺകുട്ടിയുടെ വീട്ടുകാരെ ആക്ഷേപിക്കുക തുടങ്ങിയ പ്രവർത്തികൾ ഒക്കെ ഇവർ പതിവുപോലെ ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ മരണകാരണം അമിത വേഗത്തിൽ വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചത് ആണ്. ഒരു വ്യക്തി പോലും കാറോടിച്ച വ്യക്തിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. അയാളുടെ അശ്രദ്ധയെക്കുറിച്ച് ഒരാളും ഒരു കമൻ്റും ചെയ്യുന്നില്ല. കാരണം അതൊന്നും മലയാളികളുടെ സദാചാര ബോധത്തെ ബാധിക്കുന്ന വിഷയമല്ലല്ലോ. ഒരുമിച്ച് പഠിക്കുന്ന കുറച്ച് സുഹൃത്തുക്കൾ വിനോദയാത്രയ്ക്ക് പോയതാണ് ഇവരുടെ പ്രധാന പ്രശ്നം.

ഇത് ആദ്യമായിട്ടല്ല മലയാളികൾ ഇത്തരത്തിൽ തനി സ്വഭാവം കാണിക്കുന്നത്. ഇത്തരത്തിലുള്ള എന്തു വാർത്ത വന്നാലും അതിന് താഴെ പോയി സദാചാരം കരഞ്ഞു മെഴുകുക എന്നത് മലയാളികളുടെ സ്ഥിരം സ്വഭാവമാണ്. ആദ്യമൊക്കെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അമ്മാവന്മാരും അമ്മായിമാരും മാത്രമായിരുന്നു ഇത്തരം കമൻറുകൾ ചെയ്യാറുള്ളത്. ഇവറ്റകൾ അടുത്ത പ്രളയത്തിൽ ഒലിച്ചു പോകാൻ ഉള്ള വസ്തുക്കൾ ആയതുകൊണ്ട് ഇവറ്റകൾ പറയുന്നത് കാര്യമായി എടുക്കേണ്ട ആവശ്യമില്ല എന്നു കരുതാം. എന്നാൽ ഈ വാർത്തയുടെ താഴെ നോക്കിയാൽ 25 വയസ്സ് പോലും തികയാത്ത ആൺകുട്ടികളും പെൺകുട്ടികളും ധാരാളം സദാചാര കമൻറുകൾ ഇടുന്നുണ്ട്. ഇവറ്റകൾ ഒക്കെ ഈ ഭൂമിയിൽ ഒന്നും ഇല്ലാതായാൽ മാത്രമേ മനുഷ്യർക്ക് ഇവിടെ മനുഷ്യന്മാരെ പോലെ ജീവിക്കാൻ സാധിക്കുകയുള്ളൂ.

പച്ചക്കറിയിൽ കീടനാശിനി തളിച്ചു കൃമികളെ ഇല്ലാതാകുന്നത് പോലെ ഇത്തരം കമൻറുകൾ ഇടുന്ന ഞരമ്പ് രോഗികളെ കൂട്ടത്തോടെ നിർജീവം ആക്കാൻ എന്തെങ്കിലും ചെയ്യാതെ അടുത്തകാലത്തൊന്നും മനുഷ്യന്മാർക്ക് ഇവിടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

വായിച്ചു കഴിഞ്ഞ നിങ്ങളിലെയും ചില സദാചാര ഗുണ്ടകളായ മനോരോഗികൾക്കായി ചില വാക്കുകൾ

ലോകത്ത് എല്ലായിടത്തും കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചു. മൂന്ന് ശതമാനം മുതൽ 15 ശതമാനംവരെ ആയിരുന്നു മിക്ക രാജ്യങ്ങളിലെയും മരണ നിരക്ക്. എന്നാൽ കേരളത്തിൽ മാത്രം മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം ആയിരുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് അറിയുമോ? കേരളത്തിലെ ആരോഗ്യ മേഖല മികച്ചത് ആയതുകൊണ്ടല്ല. കാലന് പോലും മലയാളികളെ വേണ്ടാത്തതു കൊണ്ടാണ്. മലയാളികളെ പരലോകത്തേയ്ക്ക് കെട്ടി എടുക്കുന്നതിലും നല്ലത് ഭൂമിയിൽ തന്നെ ഇതുപോലെ അഴിഞ്ഞു പുഴുത്തു ജീവിക്കാൻ വിടുന്നത് ആയിരിക്കും നല്ലത് എന്ന് കാലന് തോന്നിക്കാണണം.

RECENT POSTS
Copyright © . All rights reserved