മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു ബീന ആൻറണി. താരത്തിന്റെ വിശേഷങ്ങൾ അറിയുന്നതും ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. അടുത്ത കാലത്ത് താരത്തിന് കോവിഡ് ബാധിച്ചപ്പോൾ എല്ലാ ആളുകൾക്കും അത് വലിയ വേദനയായിരുന്നു സമ്മാനിച്ചിരുന്നത്. ഭർത്താവായ മനു തന്നെയായിരുന്നു തൻറെ യൂട്യൂബ് ചാനലിലൂടെ വിവരം പങ്കുവെച്ചത്. ഏറെ വേദനയോട് ആയിരുന്നു പ്രിയപ്പെട്ടവൾക്ക് കോവിഡാണ് എന്ന വിവരം പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരുന്നത്. പിന്നീട് പൂർണ്ണ ആരോഗ്യവതിയായി തിരികെ വന്നിരുന്നു എന്നും പറഞ്ഞിരുന്നു. അതിനു ശേഷം നേരിട്ട് തന്നെ ബീന ക്യാമറയ്ക്കു മുൻപിൽ എത്തി. അതിനുശേഷം സംസാരിക്കുകയും ചെയ്തിരുന്നു.
തന്റെ ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്ക് പോകാതെ വീട്ടിൽ തന്നെ ഇരുന്ന് ആയിരുന്നു തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആയിരുന്നു ആ സമയത്ത് ബീന പറഞ്ഞിരുന്നത്. ആശുപത്രിയിൽ പോവുകയാണെങ്കിൽ പിന്നെ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാൻ സാധിക്കുമോ എന്ന പേടിയായിരുന്നു അതിൻറെ കാരണം. മറ്റൊന്നുമല്ല എൻറെ പ്രിയപ്പെട്ട ബെന്നിന്റെ മരണം കാരണം ആയിരുന്നു അങ്ങനെ പേടിച്ചത് എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ബീന പറയുന്നത്. വാക്കുകൾ ഇങ്ങനെ…
“ആറു മാസം മുൻപായിരുന്നു ചേച്ചി ആയ ബിന്ദുവിനെ മകൻ 23 വയസ്സുകാരൻ കോവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ പോലും സാധിക്കാതെ ആയിരുന്നു കിടന്നത്. പിന്നെ അവൻ മടങ്ങി വന്നില്ല. ആശുപത്രിയിലേക്ക് പോയാൽ എനിക്കും ആ വിധി ഉണ്ടാകുമോ എന്ന ഭയം എന്നിൽ ഉണ്ടായിരുന്നു. മോന്റെ മരണം ഞങ്ങളെ എല്ലാവരെയും അത്രമേൽ പിടിച്ചുലച്ച കഴിഞ്ഞിരുന്നു. മോൻ പോയി ആറുമാസം കഴിഞ്ഞിട്ടും ആ ഞെട്ടലിൽ നിന്നും ഞങ്ങളാരും മോചിതരായിട്ടില്ല.ചെറിയ പ്രായമല്ലേ 22 വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അവൻ. ഏത് പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നത് ദുഃഖം അത് വളരെ വലുതല്ലേ. ബെൻ ഫ്രാൻസ് എന്നായിരുന്നു പേര്. ഞങ്ങളുടെ വീട്ടിൽ മൂന്നു പെൺകുട്ടികളാണ് ആദ്യമുണ്ടായ ആൺകുട്ടിയായിരുന്നു അവൻ. എല്ലാവരും അവനെ ഒമനിച്ച് ആയിരുന്നു വളർത്തിയിരുന്നത്.താൻ പോലും ഷൂട്ടിങ്ങിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ബെന്നച്ചി എന്ന് ആയിരുന്നു അവനെ വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ ഓമന ആയിരുന്നു. ആരോടും ദേഷ്യപ്പെടുക പോലും ഇല്ല.എപ്പോഴും ചിരിച്ച മുഖം ആണ്. എപ്പോഴും ഞങ്ങളുടെ കുടുംബങ്ങൾ ഒത്തുകൂടും. ആ സമയത്ത് ഞങ്ങളെ കാത്തിരിക്കുന്നതാണ് അവന് പ്രധാനപ്പെട്ട സന്തോഷം. കഴിഞ്ഞവർഷം പോകാൻ പറ്റിയില്ല. വലിയ വിഷമം ഉണ്ടായിരുന്നു ഇനി എൻറെ മോൻ ഇല്ല എന്നെ കാത്തിരിക്കാൻ. ബോഡി പോലും ആരും കണ്ടില്ല. ഞാനും…അതോടെ ഞാൻ തകർന്നു പോയിരുന്നു അഭിമുഖത്തിൽ ബീന പറയുന്നു.”
| എന്‍ഡിഎയിൽ ചേരാൻ സി.കെ. ജാനു പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ശബ്ദരേഖ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്ട് പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോൺ സംഭാഷണം വാട്സ്ആപ്പിലൂടെ നേരത്തെ പുറത്തായിരുന്നു.
സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കെ. സുരേന്ദ്രന് നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സി.കെ. ജാനുവിന്റെ ആവശ്യം കെ.സുരേന്ദ്രന് അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ആറിന് തിരുവനന്തപുരത്ത് വച്ചാണ് കെ.സുരേന്ദ്രൻ ജാനുവിന് പണം നൽകിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നൽകിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു. ബത്തേരിയിൽ മാത്രം ഒന്നേമുക്കാൽ കോടി രൂപ തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണെന്നും പ്രസീത പറഞ്ഞു. ജിമ്മി ജോസഫ് ഗ്ലാസ്ഗോ നാടിനൊപ്പം യുസ്മ. നാട്ടിലുടനീളം വീണ്ടും കരുതലിന്റെ സഹായ ഹസ്തവുമായി യുണൈറ്റഡ് സ് കോട് ലാൻഡ് മലയാളി. കേരളക്കരയാകെ കോവിഡ് മഹാമാരിയുടെ രണ്ടാം താണ്ഡവത്തിൽ പകച്ചു നിന്നപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം കാരുണ്യ കരസ്പർശനമായി നിന്ന ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്റെ ഐ സേഫ് 2 വിന്റെ പങ്കാളികളായി യുണൈറ്റ്ഡ് സ്കോട് ലാൻഡ് മലയാളിയും.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള നഗര ഗ്രാമപ്രദേശങ്ങളിലുടനീളം പൾസോക്സി മീറ്ററെത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് യുസ്മ . നമ്മുടെ നാടിന്റെ ആവശ്യങ്ങളിൽ സമയോചിതമായി അത്യാവശ്യക്കാരിലേയ്ക്ക് താമസംവിനാ എങ്ങനെ നേരിട്ടു സഹായമെത്തിക്കാം എന്നുള്ളതിന്റെ ഒരുത്തമ ദൃഷ്ടാന്തം കൂടിയാണിത്. യുസ്മ എന്ന താരതമ്യേന ചെറിയ അംഗബലമുള്ള സംഘടന ഏകദേശം Rs.500000 (അഞ്ച് ലക്ഷം രൂപ) ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ച് ഐ എം എ (ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ) യുടെ ഐ സേഫിന്റെ രണ്ടാം ഘട്ട സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗഭാക്കായിമാറി.
യുണൈറ്റഡ് സ് കോട് ലാൻഡ് മലയാളിയുടെ ശ്രമഫലമായി 500 പൾസോക്സി മീറ്ററുകളും (കേരളത്തിലെ എല്ലാ ജില്ലകളിലും ) 9 ഓക്സിജൻ കോൺസൻട്രേറ്ററുകളും (തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം) നൽകുവാൻ സാധിച്ചു. കൂടാതെ സമചിത്ത സമഭാവനയുടെ സമവാക്യമായി ഗ്ലാസ്ഗോ ഹിന്ദു മന്ദിറും , യുണൈറ്റഡ് സ്കോട് ലാൻഡ് മലയാളി അസോസിയേഷനും, അസോസിയേഷൻ ഓഫ് ഇൻഡ്യൻ ഓർഗനൈസേഷൻസും സംയുക്തമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രധാനമായും കോവിഡ് മഹാമാരിയിൽ നട്ടം തിരിഞ്ഞ ബീഹാർ,ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു.
സ് കോട്ട്ലൻഡിലെ ഇന്ത്യൻ പ്രവാസ സമൂഹം കോവിഡ് 19 തരംഗത്തിലെ കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയുമിടയിൽ പൊതുജനോപകാരപ്രദമായ സഹായ സംരംഭങ്ങളുടെ ഭാഗമായി ഇന്ത്യൻ വംശജരായ സമാന ചിന്താഗതിക്കാരായ മൂന്ന് സ്കോട്ടിഷ് ചാരിറ്റികൾ ഗ്ലാസ്ഗോ ഹിന്ദു മന്ദിർ, അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻസ്, യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്തമായി പ്രാദേശിക ലോക്ക്ഡൗണിന്റെ ആദ്യ നാളുകളിൽ കൈകോർത്ത് പ്രവർത്തിച്ചിരുന്നു.
വന്ദേ ഭാരത് മിഷനിലൂടെ സ്കോട് ലാൻഡിൽ കുടുങ്ങിക്കിടക്കുന്ന അന്തർദ്ദേശീയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനും, താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും, നിത്യോപയോഗ സാധന ലഭ്യതയിലും സഹായിച്ചിരുന്നു. രണ്ടാം തരംഗത്തിൽ കേരളത്തിലെയും ദേശീയ തലത്തിലെയും ഐഎംഎ ഉദ്യോഗസ്ഥരുമായി അടുത്ത ആശയവിനിമയം നടത്താനും നിലവിലുള്ള കോവിഡ് പരിചരണത്തെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം പൾസ് ഓക്സിമീറ്ററുകളും ഓക്സിജൻ കോൺസൻ ട്രേറ്ററുകളും ആണ് എന്ന തിരിച്ചറിവിൽ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും (10 ബീഹാറിലേക്കും 9 എണ്ണം കേരളത്തിലേക്കും, ഒരെണ്ണം തമിഴ്നാട്ടിലേക്കും ) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ( ബീഹാർ, ന്യൂഡൽഹി, പഞ്ചാബ്, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം)1100 പൾസ് ഓക്സിമീറ്ററുകളും നൽകാൻ നാളിതു വരെയായി സാധിച്ചിട്ടുണ്ട്. ഗ്ലാസ്ഗോ ഹിന്ദു മന്ദിർ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 500 പൾസ് ഓക്സിമീറ്ററുകളും നല്കി ഈ സംരംഭത്തിന്റെ സുപ്രധാന പങ്കു വഹിച്ചു എന്നതും പ്രശംസനീയമായ കാര്യമാണ്.
അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻ 100 പൾസ് ഓക്സിമീറ്ററുകളും യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ 500 പൾസ് ഓക്സിമീറ്ററുകളും സംഭാവന ചെയ്തു. കോവിഡ് ബാധിതരായ രോഗികളുടെ നിലവിലുള്ള കമ്മ്യൂണിറ്റി, ആശുപത്രി പരിചരണം എന്നിവ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കരുത്തും കഴിവും കരുതലും ഉള്ള കൈകൾക്ക് കൈത്താങ്ങാകാൻ , രണ്ടാഴ്ചയ്ക്കുള്ളിൽ ഈ സംരംഭം പൂർത്തിയാക്കാൻ ഞങ്ങളുടെ കൂട്ടായ നേത്രത്വത്തിന് കഴിഞ്ഞു. ദേശീയ ആരോഗ്യ പ്രതിസന്ധിയുടെ ഈ സമയത്ത്, കോവിഡ് പരിചരണത്തിന് അർത്ഥവത്തായ സംഭാവന നൽകുന്നതിന് ഞങ്ങളുടെ ചെറിയ സഹായങ്ങളെ ആവശ്യക്കാരിലേക്കെത്തിക്കുന്നതിന് മാർഗ്ഗദർശികളായി മുന്നിൽ നിന്ന് ഞങ്ങളെ സഹായിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തോട് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇതൊരു വലിയ ജലാശയത്തിലെ ഒരു കൈക്കുമ്പിൾ മാത്രമാണ് എന്ന് ഞങ്ങൾക്കറിയാം. എന്നാൽ, സ്കോട്ടീഷ് പഴമൊഴി പറയും പോലെ “ധാരാളം ‘മിക്കിൾ ‘ ഒരു ‘മക്കിൾ’ ഉണ്ടാക്കുന്നു” . ( many a mickle makes a muckle) ” പല തുള്ളി പെരുവെള്ളം” പ്രവാസ സമൂഹത്തിന്റെ ആശംസകളും പ്രാർത്ഥനകളും എല്ലായ്പ്പോഴും നമ്മുടെ ഇന്ത്യൻ സഹോദരീ സഹോദരന്മാരോടൊപ്പമുണ്ട്. മാതൃരാജ്യത്തിന്റെ ആരോഗ്യം പരിരക്ഷിക്കുന്ന കോവിഡ് യോദ്ധാക്കൾക്കൊപ്പം . ഐ എം എ കേരള ഐ – സേഫ് 2 പദ്ധതിയുടെ ഉദ്ഘാടനം കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി നടന്ന വിതരണോദ്ഘാടന ചടങ്ങുകൾ ഭരണ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും മന്ത്രിമാരും ചേർന്ന് നിർവ്വഹിച്ചു. മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് പാർവതി. സ്വതന്ത്രമായ നിലപാടുകളും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ ഭയമില്ലാത്തതുമെല്ലാം പാർവതിയെ ശ്രദ്ധേയയാക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ, അഭിനയം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ, ഒപ്പം അഭിനയിക്കാൻ താനേറെ ഇഷ്ടപ്പെടുന്ന താരത്തെ കുറിച്ച് പാർവതി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കൂടെ അഭിനയിക്കാൻ ആഗഹമുള്ള നടൻമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം നസറുദ്ദീൻ ഷാ ആണെന്ന് പാർവതി പറയുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് തനിക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് പാർവതി കൂട്ടിച്ചേർക്കുന്നു. ‘‘അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് വലിയ അനുഭവമായിരിക്കും. അത് ഒരു സിനിമാസ്കൂളിൽ പോവുന്നതിന് തുല്യമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്. ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണമെന്നും പക്ഷേ, ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിരുന്നു. ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട്. അതേപോല ശ്രീവിദ്യയമ്മയ്ക്കൊപ്പം അഭിനയിക്കാനും കൊതിതോന്നിയിരുന്നു. അവർ നേരത്തേ പോയി എന്നത് എന്നിൽ നഷ്ടബോധം ഉണ്ടാക്കുന്ന കാര്യമാണ്,’’ അഭിമുഖത്തിനിടെയാണ് ഇഷ്ടതാരത്തെ കുറിച്ച് പാർവതി വാചാലയായത്. ‘ആർക്കറിയാം’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസിനെത്തിയ പാർവതി ചിത്രം. ബിജു മേനോൻ, പാർവതി, ഷറഫുദ്ദീൻ എന്നിവരുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുവരികയാണ് ഇപ്പോൾ. മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ‘പുഴു’ ആണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പാർവതി ചിത്രം. നവാഗതയായ രത്തീന സർഷാദ് ആണ് ചിത്രത്തിന്റെ സംവിധായിക. മമ്മൂട്ടിയ്ക്ക് ഒപ്പം പാർവതി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഹർഷാദ്, ഷറഹു, സുഹാസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിൽ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അക്കൗണ്ടിൽ 100 കോടി രൂപ എത്തിയെന്ന് ആരോപണവുമായി പാർട്ടി നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കേന്ദ്രനേതൃത്വം നൽകിയ ഫണ്ട് കെ. സുരേന്ദ്രൻ തട്ടിയെടുത്തെന്ന് സി ജയകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളിൽ നിർത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാർഥികളിലൂടെ 50 കോടിയും ബി ക്ലാസ് സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയിൽ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പ് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മൂന്നാം നാള് ആണെന്ന് തോന്നുന്നു സുരേന്ദ്രൻ എന്നെ കാണാൻ വീട്ടിൽ വന്നത്. കോന്നി ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രന് വേണ്ടി പരിശ്രമിച്ചതിന്റെ നന്ദിസൂചകമായിട്ടാണെന്ന് തോന്നി കോന്നി സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. സുരേട്ടൻ മത്സരിക്കുന്നില്ലേ ?? എന്റെ നോമിനിയായി ജയകൃഷ്ണന്റെ പേര് നിര്‍ദേശിക്കുമെന്നും തികച്ചും എന്നോടുള്ള വ്യക്തിപരമായ താല്പര്യം കൊണ്ടാണ് സ്ഥാനാർഥിപട്ടികയിൽ ഉൾക്കൊള്ളിക്കാൻ പോകുന്നതെന്നും പറഞ്ഞിട്ട് പോയ സുരേന്ദ്രൻ 2 ദിവസം കഴിഞ്ഞു വിളിച്ചിട്ട് പ്രചാരണത്തിന് പാർട്ടി നൽകുന്ന ഫണ്ടിനെക്കുറിച്ചു പറയുന്നു. തുക കേട്ട് ഞാൻ ഞെട്ടി. എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രനേതൃത്വം നൽകുന്ന തുകയുടെ 6ൽ ഒന്ന് മാത്രമാണ് സുരേന്ദ്രൻ ഓഫർ ചെയ്തിരിക്കുന്നത്..ബാക്കി തുകയോ എന്ന് ചോദിച്ചപ്പോൾ തല്ക്കാലം ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നും ഫണ്ട് വരുമെന്നും എന്തേലും കൂടെ തരാൻ ശ്രമിക്കാം ഞാനുമുണ്ട് പ്രചാരണത്തിന് എന്നുമുള്ള മറുപടിയും…..കാര്യം വ്യക്തമായി…2 ദിവസം ഇരുന്ന് ആലോചിചിട്ടാണ് കടം വരുത്തിവെച്ച് മത്സരിക്കണോ എന്നുള്ള കാര്യത്തിൽ ‘വേണ്ട’ എന്ന തീരുമാനത്തിലേക്കെത്തിചേർന്നത്.അത് സുരേന്ദ്രനെ വിളിച്ചു പറയുകയും ചെയ്തു /എതാനും ദിവസങ്ങൾ കഴിഞ്ഞു ബിജെപി സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. പല മണ്ഡലങ്ങളിലും അപ്രതീക്ഷിതസ്ഥാനാർഥികൾ എന്റെ ജില്ലയായ പത്തനംതിട്ടയിൽ പെടുന്ന എ ക്ലാസ് മണ്ഡലങ്ങളായ അടൂർ.തിരുവല്ല.ആറന്മുള. (പറയാൻ സീറ്റുകൾ ഒരുപാടുണ്ട് ) പലയിടത്തെയും സ്ഥാനാർഥികളെ കുറിച്ച് കേട്ട് കേൾവി പോലുമില്ല.വാർഡ് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്തവർ ബിജെപിയുടെ 40% അസംബ്ലിസീറ്റുകളിൽ മത്സരിക്കുന്നു..ഇതാണ് ഇതിന്റെ പിന്നാമ്പുറകഥകളിലേക്ക് എന്നെ എത്തിച്ചത്… ഒരു എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് 3കോടി മുതൽ 5 കോടി വരെയാണ്.ഈ ക്യാറ്റഗറിയിൽ ഉള്ള നാല്പതോളം മണ്ഡലങ്ങൾ ഉണ്ട്.പിന്നീടുള്ള 59 മണ്ഡലങ്ങൾ ബി ക്യാറ്റഗറിയിൽ ഉൾപ്പെടുന്നതാണ് 2 കോടി മുതൽ 4 കോടി വരെയാണ് ഈ മണ്ഡലങ്ങൾക്ക് നീക്കി വച്ചിരിക്കുന്നത്. സി ക്യാറ്റഗറിയിൽ വരുന്ന 41 സീറ്റിൽ 1-2 കോടിയും.ഘടകകക്ഷികളുടെ സീറ്റുകളും ഇതിൽ ഉൾപെടും.സുരേന്ദ്രൻ മുതിർന്നനേതാക്കളെ പലരെയും തഴഞ്ഞുകൊണ്ട് തന്റെ ഇഷ്ടക്കാർക്കും മറ്റും സീറ്റുകൾ വാരിക്കോരി കൊടുത്തതോടെ എനിക്ക് കാര്യം വ്യക്തമായി ഫിഫ്റ്റി ഫിഫ്റ്റി വീതിച്ചെടുക്കുക. ഒരു എ ക്ലാസ് മണ്ഡലത്തിന് അനുവദിച്ച 4 കോടി കോടിയിൽ നിന്ന് 2 കോടി കിട്ടിയാൽ എന്താ കൈയ്ക്കുമോ?? മുതിർന്നനേതാക്കളോടും മറ്റും വിലപേശാൻ പറ്റില്ല അടുപ്പക്കാരോട് മൂന്നിൽ രണ്ടോ.ഫിഫ്റ്റിഫിഫ്റ്റി യോ ഒക്കെ ആയി കാശ് വീതിച്ചെടുക്കാം..എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളിൽ നിർത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാർഥികളിലൂടെ 50 കോടിയും ബി ക്ലാസ് .സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയിൽ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്..ചുരുക്കത്തിൽ ഈ ഇലക്ഷൻ കഴിഞ്ഞപ്പോൾ ബിജെപിയുടെ അകൗണ്ട് കേരളത്തിൽ പൂട്ടിയെങ്കിലും കെ സുരേന്ദ്രന്റെ അകൗണ്ടിൽ 100 കോടി രൂപ ബാലൻസ് ആയി കിടപ്പുണ്ട്,. കോന്നിയിലെ കണക്ക് ഈ നൂറ് കോടിക്കിടയിൽ മുക്കിക്കളയരുത് കേട്ടോ ഒടുവിൽ.സംസ്ഥാനഅധ്യക്ഷൻ തന്നെ മത്സരിച്ച കോന്നിയിൽ അമിത് ഷാ അനുവദിച്ച 5 കോടിയും അപ്പാടെ നമ്മുടെ അധ്യക്ഷൻ വിഴുങ്ങി. ബിജെപിയുടെ മുഴുവൻ ഇലക്ഷൻഫണ്ടും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന ഒരേയൊരു സീറ്റെയുള്ളു അത് മഞ്ചേശ്വരം ആണ് ( തൃശൂർ.നേമം ഒഴിച്ച് ) അതിന്റെ പ്രയോജനം അവിടെ ഉണ്ടായി 2019 നെ അപേക്ഷിച്ചു 10000 വോട്ട് അവിടെ ബിജെപിക്ക് വർധിച്ചു അതെ സമയം പോസ്റ്റർ പോലും വേണ്ടത്ര ഒട്ടിക്കാതെ ഇലക്ഷൻ ഫണ്ട് മൊത്തമായി വിഴുങ്ങിയ കോന്നിയിൽ 20000 വോട്ട് 2019നെ അപേക്ഷിച്ചു കുറയുകയും ചെയ്തു. എ ക്ലാസ് ക്യാറ്റഗറിയിൽ പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതെ തങ്ങളുടെ നോമിനികളെ സ്ഥാനാർഥികൾ ആക്കുവാൻ ആകുന്നത് പയറ്റിസുരേന്ദ്രനും മുരളീധരനും, ശോഭ സ്ഥാനാർഥി ആയാൽ വീതം വെപ്പ് നടക്കില്ലെന്ന് അധ്യക്ഷന്‍ അറിയാമായിരുന്നു.ശോഭയോടുള്ള വ്യക്തിവിരോധം ഒന്നുമല്ലായിരുന്നു അതിന് കാരണം.രണ്ടു രണ്ടരകോടി രൂപ വഴുതിപോകുമല്ലോ എന്നുള്ള ഭയം മലപ്പുറം ലോക്സഭാഉപതെരഞ്ഞെടുപ്പിന്റെ കണക്ക് ഞാനിതിൽ ചേർത്തിട്ടില്ലെന്ന് വിനയപുരസ്സരം അറിയിക്കുന്നു.. സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായ കോവിഡ് വാക്സിനായ കോവിഷീൽഡ് ഒരു ഡോസ് എടുത്താൽ മതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചെന്ന വാർത്തകൾ വ്യാജമെന്ന് തെളിഞ്ഞു. കോവിഡ് വാക്സിനുകൾ ഒരു ഡോസ് മാത്രം എടുക്കുന്ന കാര്യം പരിഗണനയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. വാക്സിന്റെ രണ്ട് ഡോസും എല്ലാവരും സ്വീകരിക്കണമെന്നും വാക്സിൻ പ്രോട്ടോകോളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രണ്ട് ഡോസും വ്യത്യസ്ത വാക്സിനുകൾ എടുക്കുന്നതിനേയും ആരോഗ്യമന്ത്രാലയം തള്ളി. വ്യത്യസ്ത കൊവിഡ് വാക്സിനുകൾ തമ്മിൽ ഇടകലർത്തില്ല. വ്യത്യസ്ത കൊവിഡ് വാക്സിനുകൾ ഇടകലർത്തിയാൽ ഫലപ്രദമാണോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ഗുണപ്രദമായേക്കാമെങ്കിലും പാർശ്വഫലങ്ങളുടെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്നതുവരെ ഇടകലർത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. നേരത്തെ കൊവിഷീൽഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും കൊവാക്സിനും കൊവിഷീൽഡും രണ്ട് ഡോസ് തന്നെ നൽകുമെന്നും കൊവിഡ് ടാസ്ക് ഫോഴ്സ് തലവനും നീതി ആയോഗ് അംഗവുമായ വികെ പോൾ പറഞ്ഞു. അതേസമയം, ഒറ്റഡോസ് വാക്സിനായാണ് തുടക്കത്തിൽ കൊവിഷീൽഡ് തയ്യാറാക്കിയത്. ഫലപ്രാപ്തി കൂട്ടാൻ പിന്നീട് രണ്ട് ഡോസ് ആക്കുകയായിരുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്താലും കോവിഡിനെ 100 ശതമാനവും പ്രതിരോധിക്കാനാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ബൂസ്റ്റർ ഡോസ് കൂടി ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് പഠനം നടക്കുകയാണ്. ഓക്സ്ഫോഡ് സർവകലാശാല വികസിപ്പിച്ച കൊവിഷീൽഡിന്റെ അതേ സാങ്കേതികവിദ്യയാണ് ഒറ്റ ഡോസ് വാക്സിനുകളായ ജോൺസൺ ആൻഡ് ജോൺസണും സ്പുട്നിക് ലൈറ്റും പിന്തുടരുന്നത്. ദേവികുളം എംഎൽഎ എ. രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരയ്ക്കു സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്തതിലെ അപകാത മൂലമാണ് വീണ്ടും ചെയ്യേണ്ടിവരുന്നത്. രാജയുടെ ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ ഉണ്ടായിരുന്നില്ല. തമിഴിലായിരുന്നു രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി.അബ്ദുറഹ്മാന് അടക്കം മറ്റു മൂന്ന് എംഎല്‍എമാരും എംബി രാജേഷിന് മുമ്പാകെ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ചെറിയ മുന്‍തൂക്കമുണ്ടെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയതും അവിടെ ടെസ്റ്റ് പരമ്പര കളിക്കുന്നതും ന്യൂസിലന്‍ഡിന് ഏറെ ഗുണം ചെയ്യുമെന്നാണ് ഷമി പറയുന്നത്. ഫൈനലിന് മുമ്പ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ‘ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയത് ന്യൂസിലാന്‍ഡ് ആണ്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് രണ്ട് ടെസ്റ്റുകള്‍ അവര്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നുമുണ്ട്. ഇത് അവര്‍ക്ക് നേരിയ മുന്‍തൂക്കം നല്കുന്നു. ഹോം അഡ്വാന്റേജ് എന്നത് ഇരു ടീമുകള്‍ക്കും ലഭിക്കില്ല. ഇന്ത്യയെ പോലെ തന്നെ മികച്ച ടീമാണ് ന്യൂസിലാന്‍ഡും. അതിനാല്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുന്നവര്‍ വിജയികളാകും.’ ‘ഞങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റുകളൊന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ വരുന്നത്. ബോളിംഗ് വിഭാഗത്തിന് അവിടെ നന്നായി ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. എല്ലാവരും ആത്മവിശ്വാസത്തിലാണ്’ ഷമി പറഞ്ഞു. ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന് പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ക്രൂരമായ മർദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്നും ബാംഗ്ലൂർ പോലീസ് കണ്ടെത്തി. പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് രണ്ട് യുവതികൾ ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്ന് വന്ന ആറ് പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. വീഡിയോ ക്ലിപ്പും പ്രതികളുടെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും വെച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ബാംഗ്ലൂർ പോലീസ് വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നു. 22 വയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറുന്നത് വരെ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. മനുഷ്യക്കടത്തിലൂടെ ബാംഗ്ലൂരിൽ എത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിൽ എത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ചതിനു ശേഷമായിരുന്നു പീഡനം. പ്രതികളിലൊരാൾ തന്നെ പകർത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.അതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. തെളിവെടുപ്പിന് എതിരെ കടന്നു കളയാൻ ശ്രമിച്ച രണ്ട് പേരെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. എന്നാൽ ഇരയായ പെൺകുട്ടിയുടെ മൊഴി കോടതിക്ക് ലഭിച്ചാലേ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കൂ എന്ന് വ്യക്തമാക്കിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂട്ടിപാർലറിൽ ജീവനക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബാംഗ്ലൂരിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. അഞ്ചു മാസം പ്രായം ഉള്ള കുട്ടിയുടെ ശരീരവുമായിട്ട് സർക്കാർ ഹോസ്പിറ്റലിന് മുന്നിൽ ആ പിതാവിന്റെ വിലാപം.രണ്ടു മണിക്കൂർ ആയിട്ടും ഒരു ഡോക്റ്റർ പോലും എന്റെ കുട്ടിയെ നോക്കിയില്ല എന്നോട് ക്ഷമിക്കാനാണ് എല്ലാവരും പറഞ്ഞത്.അവൾ പോയി ഞാൻ ഇനി എന്ത് ക്ഷമിക്കാനാണ് നോക്കി നിൽക്കുന്നവരോടായി ആ പിതാവ് ചോദിച്ചു.ഉത്തർ പ്രദേശിലാണ് ഈ സംഭവം.കട്ടിലിൽ നിന്നും താഴെ വീണ കുട്ടിയുമായി ഹോസ്പിറ്റലിൽ എത്തുകയായിരുന്നു ആ മാതാ പിതാക്കൾ.എന്നാൽ ഡോക്ടർമാർ ഒന്നും ആ കുട്ടിയെ പരിശോധിക്കാൻ തയ്യാറായില്ല എന്നാണ് ഈ പിതാവ് പറയുന്നത്. എല്ലാവരും കോവിഡിനെ കുറിച്ചാണ് പറയുന്നത്.കോവിഡ് ബാധിക്കും എന്ന് ഭയന്നു കൊണ്ട് കുട്ടിയെ പരിശോധിക്കാൻ പോലും അദ്ദേഹം പറഞ്ഞു.നൂർ കിടക്ക ഉള്ള കോവിഡ് ആശുപത്രി ഈ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.അതെ സമയം കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ ചൗഹാൻ പറയുന്നത്.ടെറസിൽ നിന്നും വീണത് ആണെന്നാണ് പറഞ്ഞത്.അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്റ്ററും മെഡിക്കൽ ജീവനക്കാരും കുട്ടിയെ പരിശോധിച്ചത്ത് ആണെന്ന് ചൗഹാൻ പറഞ്ഞു.ശരിയായ സമയത്തു ചികിത്സ കിട്ടിയിരുന്നു എങ്കിൽ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു എന്ന് പിതാവ് പറഞ്ഞു.കോവിഡ് ഭയന്ന് കുട്ടിയെ രക്ഷിക്കാൻ ഡോക്ടമാർ തയ്യാർ ആവാത്തത് ആണ് കുട്ടിയുടെ മരണ കാരണം എന്നും അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു. RECENT POSTS
|