മിനി സ്ക്രീനിലെയും ബിഗ്സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു പിള്ള.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധേയമായിട്ടുള്ളത്.സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഹാസ്യ കഥാപാത്രങ്ങളിലാണ് കൂടുതലും മഞ്ജു പിള്ളയ്ക്ക് വിജയം നേടി നൽകിയത്.ഭർത്താവ് സുജിത് വാസുദേവിനും മകൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് നടി.
ഇപ്പോളിതാ 85ൽ നിന്ന് 62ലേക്കെത്തിയ കഥ പറയുകയാണ് താരം.ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്
മഞ്ജുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ,
ഡയറ്റിലൂടെയാണ് ഞാൻ ശരീരഭാരം ഇത്രയും കുറച്ചത്. ഒരു വർഷത്തിലേറെയായി ഡയറ്റ് തുടങ്ങിയിട്ട്. ഇടയ്ക്കിടെ ചെയ്യും. വിടും. വീണ്ടും തടി കൂടി എന്നു തോന്നുമ്പോൾ ചെയ്യും. വിടും. ഇതാണ് എന്റെ രീതി. തിരുവനന്തപുരത്തെ ലക്ഷ്മി മനീഷ് എന്ന ഡയറ്റീഷ്യന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള ഡയറ്റ് ആണ് ചെയ്യുന്നത്. നേരത്തേ ഞാൻ 85 കിലോ ആയിരുന്നു. അതിൽ നിന്നാണ് പടി പടിയായി കുറച്ചു കൊണ്ടു വന്നത്. എന്റെ ബോഡി വെയിറ്റ് എപ്പോഴും ഒരു പരിധിക്കപ്പുറം കുറയ്ക്കാൻ ലക്ഷ്മി സമ്മതിക്കാറില്ല.
ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് ഇണങ്ങുന്ന തരം ഡയറ്റാണ് ലക്ഷ്മി തരുക. ഡയറ്റ് തുടങ്ങും മുമ്പ് ഹെൽത്ത് ചെക്കപ്പ് നടത്തി, ഭക്ഷണ ശീലങ്ങൾ മനസ്സിലാക്കി, ഓരോരുത്തരുടെയും ശരീരത്തിനും ആരോഗ്യത്തിനും യോജിക്കുന്ന ഡയറ്റ് സ്‌റ്റൈൽ നിർദേശിക്കും. ഞാൻ നോൻ വെജിനോട് വലിയ താൽപര്യമുള്ള ആളല്ലാത്തതിനാൽ എനിക്ക് പ്രോട്ടീൻ ടൈപ്പ് ഡയറ്റ് ആണ് തന്നത്.
സോയ, കടല, പയർ എന്നിവയാണ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ. അത് പാചകം ചെയ്തും കഴിക്കാം. വർക്കൗട്ടിന്റെ കാര്യത്തിൽ ഞാൻ നല്ല മടിയുള്ള ആളാണ്. തുടർച്ചയായി ചെയ്യാറില്ല. അതിനാൽ ഡയറ്റ് മാത്രമാണ് കൃത്യമായി പിന്തുടരുന്നത്
1995ൽ പുറത്തിറങ്ങിയ മഴയെത്തും മുൻപെ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്.ചിത്രത്തിലെ അഞ്ജന എന്ന കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പിന്നീട ഇരട്ടക്കുട്ടികളുടെ അച്ഛൻ,മിസ്റ്റർ ബട്ട്ലർ,ഇരക്കുട്ടികളുടെ അച്ഛൻ,നാല് പെണ്ണുങ്ങൾ,ലവ് 24X7തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.അടുർ ഗോപാലകൃഷ്ണൻ ചിത്രമായ നാലുപെണ്ണുങ്ങളിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ഡോ. ഷർമദ് ഖാൻ
രോഗലക്ഷണങ്ങളൊന്നും കൂടാതെ തന്നെ വർഷങ്ങളോളം നിലനിൽക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. അതുകൊണ്ടുതന്നെ രോഗമുണ്ടെന്ന് മനസ്സിലാക്കുവാൻ വളരെ പെട്ടെന്ന് കഴിഞ്ഞുവെന്ന് വരില്ല. സൂക്ഷിച്ചില്ലെങ്കിൽ നിശബ്ദമായി മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗമാണിത്. തലചുറ്റൽ, തലവേദന, ഉറക്കമില്ലായ്മ ,ബുർബലത,ശാരീരികവും മാനസികവുമായ ക്ഷീണം മുതലായ ലക്ഷണങ്ങളും ചിലരിൽ ക്രമേണ കണ്ടുവരുന്നു.
ശരിയായ ചികിത്സ ചെയ്യാതിരുന്നാൽ പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്കരോഗം,കാഴ്ചശക്തി നഷ്ടപ്പെടുക എന്നിവയുണ്ടാകുന്നു. സാധാരണ രക്തസമ്മർദ്ദത്തെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾക്ക് അഞ്ച് പ്രാവശ്യം പക്ഷാഘാതവും, രണ്ടുപ്രാവശ്യം ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
രക്തസമ്മർദ്ദം വിഭിന്ന വ്യക്തികളിലും, ഒരു വ്യക്തിയിൽ തന്നെ പല സമയത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. മാനസികമായി പിരിമുറുക്കം ഉണ്ടാകുമ്പോഴും, തൊഴിലിൽ ഏർപ്പെട്ടിരിക്കുമ്പോഴും, ഉറക്കമൊഴിയുന്ന അവസരത്തിലും ബി.പി വർദ്ധിച്ച് കാണുന്നു. ഉറങ്ങുന്ന സമയത്ത് താരതമ്യേന ബി.പി കുറവായിരിക്കും.
നോർമൽ ബ്ലഡ് പ്രഷർ ലെവൽ സിസ്റ്റോളിക് 120, ഡയസ്റ്റോളിക് 80 എന്നിങ്ങനെ ആണ്. പൊതുവേ പറഞ്ഞാൽ ബിപി കുറഞ്ഞിരിക്കുന്നതാണ് നല്ലത്. കുറഞ്ഞ ബി.പി ഉള്ളവർ കൂടുതൽ ബി.പി ഉള്ളവരേക്കാൾ അധികനാൾ ജീവിച്ചിരിക്കുന്നതായി കാണുന്നു. ബി.പി120 /80 ഉള്ളവരെ അപേക്ഷിച്ച് 100/60 ഉള്ളവർ അധികനാൾ ജീവിച്ചിരിക്കുന്നതായി കാണുന്നു. ബി.പി കൂടുന്നതിനനുസരിച്ച് പക്ഷാഘാതത്തിനും ഹാർട്ട് അറ്റാക്കിനും ഉള്ള സാധ്യത വർധിക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണം.
പ്രായമേറിയവരിൽ നോർമൽ ബിപി 140 /90 ആയിരിക്കും. 140 മുതൽ 160 വരെയുള്ള സിസ്റ്റോളിക് പ്രഷറും 90 മുതൽ 95 വരെയുള്ള ഡയസ്റ്റോളിക് പ്രഷറും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ബോർഡർലൈൻ ആയി കണക്കാക്കാം. സിസ്റ്റോളിക് പ്രഷർ 160 നും ഡയസ്റ്റോളിക് പ്രഷർ 95 നും മുകളിലാണെങ്കിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെന്ന് മനസ്സിലാക്കുകയും മരുന്നുകൾ കഴിക്കുകയും വേണം.
ചെറിയൊരു മനോവികാരം പോലും കുറച്ചുസമയത്തേക്ക് സിസ്റ്റോളിക് പ്രഷറിനെ വർദ്ധിപ്പിച്ചു എന്നു വരാം. എന്നാൽ വളരെ പെട്ടെന്നൊന്നും ഡയസ്റ്റോളിക് പ്രഷറിന് വ്യത്യാസം സംഭവിക്കുന്നില്ല. അതുകൊണ്ട് ഉയർന്ന സിസ്റ്റോളിക് പ്രഷറിനെ അപേക്ഷിച്ച് ഉയർന്ന ഡയസ്റ്റോളിക് പ്രഷറിന് കൂടുതൽ പരിഗണന നൽകണം.
*എങ്ങനെയൊക്കെ നിയന്ത്രിക്കാം*
*സ്ഥൗല്യം അഥവാ വണ്ണ ക്കൂടുതൽ*
ഈ ഒരു കാരണം മാത്രം മതിയാകും ബിപി വർദ്ധിക്കുവാൻ. അതിനാൽ പൊണ്ണത്തടിയന്മാർ വളരെവേഗം തടി കുറയ്ക്കുക. അതിനുള്ള ശരിയായ മാർഗ്ഗം കൂടുതൽ വ്യായാമം ചെയ്യുകയും കുറച്ചു ഭക്ഷണം കഴിക്കുകയും ആണ്. ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കിൽ
1) പ്രധാന ആഹാര സമയങ്ങൾക്കിടയ്ക്കുള്ള ലഘുഭക്ഷണം ഒഴിവാക്കുക.
2) കുക്കിംഗ് ഓയിൽ, പഞ്ചസാര അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്സ്, ഐസ്ക്രീം, ബേക്കറി പലഹാരങ്ങൾ ഇവ ഒഴിവാക്കുക.
3) പഞ്ചസാര ചേർക്കാത്ത ധാന്യങ്ങൾ കഴിക്കുക
4)ഉണങ്ങിയവയെക്കാൾ വേകിച്ച ഭക്ഷണം ഉപയോഗിക്കുക
5) മദ്യം കഴിക്കരുത്
6) ഇറച്ചി, പാൽ,മുട്ട,ബട്ടർ ഇവ കഴിക്കാതിരിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടാനിടയുള്ള അമിത കൊഴുപ്പിനെ അകറ്റുവാൻ കഴിയും.
7)ഒരുദിവസത്തെ ഏറ്റവും പ്രധാന ആഹാരമായ പ്രഭാത ഭക്ഷണത്തെ ഒഴിവാക്കാതിരിക്കുക. പകരം അത്താഴത്തിന്റെ അളവ് കുറയ്ക്കാം.
8) ജലത്തിന്റേയും നാരിന്റേയും അളവ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുക.
പയറുവർഗങ്ങൾ, ക്യാരറ്റ്, ബീൻസ് മുതലായവ
9)ഇവയിലെല്ലാം നിങ്ങൾ പരാജിതനാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ഠിക്കുക. പ്രമേഹരോഗം കൂടെയുള്ളവർ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഉപവസിക്കാൻ പാടുള്ളൂ.
*വ്യായാമം*
ബിപി കുറയ്ക്കുവാൻ വ്യായാമം വളരെ സഹായകമാണ്. തെരഞ്ഞെടുക്കുന്ന വ്യായാമം അതിന് അനുകൂലമായിരിക്കണമെന്ന് മാത്രം. കാരണം എല്ലാത്തരം വ്യായാമവും ബിപി കുറയ്ക്കുവാൻ കഴിവുള്ളവയല്ല. നടക്കുകയാണ് ഏറ്റവും നല്ല വ്യായാമം. ആദ്യം 20 മുതൽ 30 മിനിറ്റ് വരെയും ക്രമേണ ഈ സമയത്തിനുള്ളിൽതന്നെ വേഗതകൂട്ടി പിന്നിടുന്ന അകലം വർധിപ്പിക്കുകയും വേണം.
*സ്ട്രെസ്സും ടെൻഷനും*
ഇവ രണ്ടും ബിപി വർദ്ധിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള പല തരത്തിലുള്ള ശബ്ദം സ്ട്രെസ്സും ടെൻഷനും വർദ്ധിപ്പിക്കുന്നു. ടിവിയിലും മറ്റും കാണുന്ന പല പരിപാടികളും ബി.പി വർദ്ധിപ്പിക്കാനിടയുണ്ട്. ടെൻഷൻ വർദ്ധിപ്പിക്കാത്ത പരിപാടികൾ ആസ്വദിക്കുന്നതിനു മാത്രമായി ടി വി യും റേഡിയോയും ഉപയോഗിക്കുക. എപ്പോഴും എന്തെങ്കിലും (പലപ്പോഴും വേഗത്തിൽ) ചെയ്തുകൊണ്ടിരിക്കാതെ കുറച്ചുസമയം റിലാക്സ് ചെയ്യുവാൻ സമയം കണ്ടെത്തണം. ശവാസനം പോലുള്ള യോഗാസനങ്ങൾ ശീലിക്കുന്നത് കൊള്ളാം. ക്ഷമയോടെ പ്രശ്നങ്ങളെ നേരിട്ടാൽ ടെൻഷൻ കുറയുകയും അതിലൂടെ ബിപി കുറയ്ക്കുകയും ചെയ്യാം.
*ഉപ്പ്*
ബിപി കുറക്കുവാൻ വേണ്ടി ഉപേക്ഷിക്കേണ്ട അത്യാവശ്യ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സോഡിയം. ശരീരത്തിന് അധികമായും സോഡിയം ലഭിക്കുന്നത് ഉപ്പിൽ നിന്നാണ്. ഒരു അമേരിക്കൻ ഒരുദിവസം ശരാശരി മൂന്ന് ടീസ്പൂണിലധികം ഉപ്പ് ഉപയോഗിക്കുന്നു. ജപ്പാൻകാരൻ ആകട്ടെ 7 ടീസ്പൂണിലധികവും. എന്നാൽ ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമായ ഉപ്പിന്റെ അളവ് ഒരു ടീസ്പൂണിന്റെ 1/8 ഭാഗം മാത്രമാണ്. ആവശ്യമായതിലും എത്രയോ അധികമാണ് യാതൊരു ബോധവുമില്ലാതെ നമ്മൾ ഉപയോഗിക്കുന്നത് എന്ന് ആലോചിച്ചു നോക്കുക. ഉപ്പ് കുറയ്ക്കണമെങ്കിൽ ബേക്കറി സാധനങ്ങളും അച്ചാറും പൂർണമായും ഒഴിവാക്കേണ്ടി വരും.
*ഡയറ്റ്*
സസ്യഭോജികളിൽ രക്താതിമർദ്ദം ഉള്ളവർ കുറവാണെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ബിപി കുറക്കുവാൻ ആഹാരത്തിൽ നിന്നും മാംസ വർഗ്ഗങ്ങൾ പ്രത്യേകിച്ചും ബീഫ് കുറയ്ക്കുകയോ കഴിയുമെങ്കിൽ ഉപേക്ഷിക്കുകയോ ആണ് വേണ്ടത് .സസ്യഭുക്ക് ആയിട്ടുള്ള ഒരാളിന് രക്താതിമർദ്ദവും ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും തരണം ചെയ്യുവാൻ കഴിയും.
*പുകവലി*
ഉയർന്ന രക്തസമ്മർദ്ദമുള്ള നിങ്ങളൊരു പുകവലിക്കാരൻ കൂടിയാണെങ്കിൽ നിശ്ചയളായും ഈ ദുശ്ശീലം ഉപേക്ഷിക്കാതെ നിവൃത്തിയില്ല.
*ഈസ്ട്രൊജൻ* സാധാരണയായി ഗർഭനിരോധന ഗുളികകളിലും മറ്റും ഇത് ഉപയോഗിച്ചുവരുന്നു. ചില സ്ത്രീകളിൽ ബി.പി വർദ്ധിക്കുവാൻ ഇത് കാരണമാകുന്നു. ഇത്തരം ഗുളികകൾ കഴിച്ച ശേഷമാണ് ബിപി കൂടുതലായി കാണുന്നതെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
*ടൈറാമിൻ*
പാൽക്കട്ടി(ചീസ്)യിലാണ് സാധാരണയായി ടൈറാമിൻ കാണുന്നത്.അതിനാൽ ഇത് ഉപയോഗിക്കുന്നവരിൽ ബി.പി വർദ്ധിച്ചു കാണുന്നു.
*ചുരുക്കത്തിൽ* 1)നിങ്ങളുടെ ബി.പി തുടർച്ചയായി പരിശോധിക്കുക. കൂടുതലാണെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശം സൂക്ഷ്മതയോടെ അനുസരിക്കുക.
2) പതിവായി വ്യായാമം ചെയ്യുക.
3)പുകവലി,കോഫി,ചായ, മദ്യം ഇവ ഉപയോഗിക്കുന്ന ദുശീലങ്ങൾ മാറ്റി പകരം ആരോഗ്യകരമായ നല്ലതിനെ പുനസ്ഥാപിക്കുക.
4) നിങ്ങളുടെ ഭാരം കുറച്ച് നോർമൽ ആക്കുക.
5)സ്ട്രെസ്സ് ,ടെൻഷൻ ഇവയെ നിങ്ങളുടെ കൈക്കുള്ളിൽ പിടിച്ചു നിർത്തുക.
6)ഉപ്പ്, പഞ്ചസാര ,കൊഴുപ്പ് ഇവ അടങ്ങിയിട്ടില്ലാത്ത ആഹാരം കഴിക്കുക
ഉയർന്ന രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ പലരിലും ക്രമേണ കൂടുതലായ ക്ഷീണം, അമിതമായ ചിന്ത, പാദത്തിൽ നീര് വരിക, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക മുതലായ അവസ്ഥകളിൽ കൊണ്ടെത്തിക്കുന്നു. എന്നാൽ ആയുർവേദ ഔഷധം ഉപയോഗിച്ചുള്ള ചികിത്സയിൽ ഇവയൊക്കെ ഒഴിവാക്കുവാൻ കഴിയുന്നുണ്ട്. വെളുത്തുള്ളി, ചിറ്റരത്ത, സർപ്പഗന്ധ, ഞെരിഞ്ഞിൽ, കുറുന്തോട്ടിവേര്, മൂവില എന്നിവയുടെ വിവിധ പ്രയോഗങ്ങൾ രക്താതിമർദ്ദത്തെ കുറയ്ക്കുന്നതാണ്.
കൃത്യമായ ഔഷധങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിച്ചാൽ ഈ രോഗം കാരണമുണ്ടായേക്കാവുന്ന ദുരവസ്ഥകളിൾ നിന്നും രക്ഷ നേടാൻ കഴിയും എന്നതിന് സംശയമില്ല.

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുറപ്പായതോടെ വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കാനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയവരെ ന്യൂയോര്‍ക്ക് പോലീസ് കൈയേറ്റം ചെയ്തു. ഇതിനിടയില്‍ പോലീസിന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജയായ ദേവിന സംഗിനെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പോലീസാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നും തന്നെ വലിച്ചു താഴെയിടുകയായിരുന്നു എന്നും ദേവിന പ്രതികരിച്ചു. ‘ട്രംപിനേയും പോലീസിനെയും ഫാസ്റ്റിസ്റ്റുകള്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു’, ദേവിന പറഞ്ഞു.
ട്രംപിനെതിരെ ആദ്യം ഡെമോക്രാറ്റ് പാര്‍ട്ടി അനുയായികളാണ് മാന്‍ഹാട്ടനില്‍ തെരുവിലിറങ്ങിയത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞതോടെ ഇടതുപാര്‍ട്ടി അംഗങ്ങളും ഇതിനൊപ്പം ചേര്‍ന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു ഈ ഗ്രൂപ്പുകള്‍. അതുവരെ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് ആക്രമണം അഴിച്ചു വിടാന്‍ തുടങ്ങിയത് പൊടുന്നനെയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിടത്തൊക്കെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഉടന്‍ പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പോലീസാണ് ആദ്യം പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തത്.
ഇതിനിടെ ദേവിന സിംഗ് പോലീസിന്റെ മുഖത്ത് തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ പോലീസ് യാതൊരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ദേവിന പറയുന്നു. “ഞാന്‍ 7th അവന്യൂവിലേക്ക് നടന്നു പോവുകയായിരുന്നു. ഇതിനിടെയാണ് സ്ട്രാറ്റജിക് റസ്‌പോണ്‍സ് ഗ്രൂപ്പിലെ ഒരാള്‍ ബൈക്ക് എന്റെ മേലേക്ക് ഇടിച്ചു കയറ്റിയത്. ഞാന്‍ താഴെ വീണു”, ദേവിന പറയുന്നു. നിലത്തു നിന്ന് എഴുന്നേറ്റയുടനെയാണ് ഇതിനെ ചൊല്ലി ദേവിനയും പോലീസുമായി തര്‍ക്കമുണ്ടാക്കുന്നത്. ‘ഫ** യു ഫാസിസ്റ്റ്’ എന്ന് ദേവിന വിളിക്കുന്നതായി കേള്‍ക്കാമെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടര്‍ പറയുന്നു. ഇതിനു പിന്നാലെ ദേവിന പോലീസുകാരന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു.
“അയാളെന്നെ ബൈക്കുകള്‍ വച്ചിരുന്നിടത്തേക്ക് വലിച്ചിട്ടു. തല കുത്തിയാണ് ഞാന്‍ വീണത്. കാലുകള്‍ മുകളിലും. വീഴ്ചയില്‍ കൈകള്‍ കുത്തുകയും ചെയ്തു”, 24-കാരിയായ ദേവിന പറയുന്നു. തുടര്‍ന്ന് ദേവിന അടക്കമുള്ളവരെ പോലീസ് കൊണ്ടു പോയി. എന്നാല്‍ കൈകള്‍ക്ക് വേദന അനുഭവപ്പെട്ടതോടെ അശുപത്രിയിലാക്കി. അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലാകുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷവും ദേവിനയെ മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ വച്ചു. തുടര്‍ന്ന് പിറ്റേന്ന് രാവിലെയാണ് വിട്ടയച്ചത്. തുടര്‍ന്നും ഹാജരാകാന്‍ അവരോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പെന്‍സില്‍വാനിയ സ്വദേശി എന്നാണ് ദേവിനയെ കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. മുമ്പ് ബാര്‍ ടെണ്ടറായി ജോലി ചെയ്തിരുന്ന ദേവിനയ്ക്ക് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ജോലിയും നഷ്ടമായിരുന്നു.
ഒടിഞ്ഞ കൈയുമായി ദേവിന സിംഗ്; പോലീസ് ദേവിനയെ വലിച്ചെറിയുന്ന ദൃശ്യം
പോലീസിന്റെ മുഖത്ത് തുപ്പിയ നടപടി ബ്ലാക്ക് ലൈവ്‌സ് മാറ്ററിനെതിരായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നും ദേവിന പറയുന്നു. “പക്ഷേ, പോലീസിനെ ഫാസിസ്റ്റ് എന്നു വിളിച്ചതില്‍ ഞാന്‍ തരിമ്പും ഖേദിക്കുന്നില്ല. പോലീസ് വരുന്നതു വരെ അതൊരു സമാധാനപരമായ പ്രതിഷേധമായിരുന്നു”, അവര്‍ പറഞ്ഞു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയാതിനും കൈയേറ്റത്തിനുമാണ് അവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഒക്ടോബര്‍ 27-ന് ബ്രൂക്ക്ലിനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനും സെപ്റ്റംബാര്‍ 18-ന് മാന്‍ഹാട്ടനില്‍ നടന്ന പ്രതിഷേധത്തിനിടെയും അവര്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
A young woman was arrested after she spat in an officer’s face after screaming, “F–k you, fascist,” tonight in the West Village. pic.twitter.com/cfgVLYJ5pc
— elizabeth meryl rosner (@elizameryl) November 5, 2020
രണ്ട് മക്കളെയും കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ കുറ്റം സമ്മതിച്ച് കീഴടങ്ങി. നടരാജ നിത്യകുമാര്‍ എന്ന 41കാരനാണ് തന്റെ മകനെയും മകളെയും കൊന്നതായി പോലീസിനോട് സമ്മതിച്ചത്. താന്‍ വിഷാദത്തിലായിരുന്നുവെന്നും പ്രതി പറഞ്ഞു.
ലണ്ടനിലെ ഇല്‍ഫോര്‍ഡിലാണ് സംഭവം. ലോക്ഡൗണ്‍ സമയത്ത് ഏപ്രില്‍ 26 നായിരുന്നു രണ്ട് പിഞ്ചുമക്കളെ പിതാവ് കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാര്‍ കുത്തിക്കൊന്നത്.
സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തുമ്പോള്‍ ഇരുവരും പരുക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
നടരാജനും പരുക്കേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കു ശേഷം കൊലപാതകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മകനെയും മകളെയും കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. താന്‍ വിഷാദത്തിലായിരുന്നുവെന്നും ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും വിശദീകരിച്ചു.
അതേസയം, പ്രതിക്ക് മുന്‍കാല അക്രമ ചരിത്രമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബര്‍ 10 വരെ വിധി പറയുന്നത് നീട്ടി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
ഒമര്‍ ലുലു ഒരുക്കിയ അഡാറ് ലൗ എന്ന സിനിമയിലൂടെ എത്തിയ നടി പ്രിയ വാര്യര്‍ക്ക് ഇന്ന് ലോകം മുഴുവന്‍ ആരാധകരേറെയാണ്. സിനിമയിലെ ഒരൊറ്റ കണ്ണിറുക്കല്‍ സീനിലൂടെ ജനശ്രദ്ധ നേടിയ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

സമൂഹമാധ്യമത്തില്‍ സജീവമായ പ്രിയ തന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പ്രിയയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുന്നത്. ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അള്‍ട്രാഗ്ലാമര്‍ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
അസാനിയ നസ്രിന്‍ ആണ് പ്രിയയുടെ സ്‌റ്റൈലിസ്റ്റും ഡ്രസ് ഡിസൈനറും. ഫോട്ടോഗ്രഫി വഫാറ. മേക്കപ്പ് സാംസണ്‍ ലേ. ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തില്‍ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. എന്തായാലും പ്രിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ആദ്യം സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 68കാരനായ പുടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം 37-കാരിയായ പുടിന്റെ കാമുകി അലീന കബേവയും രണ്ടു പെണ്‍മക്കളും പുടിനെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്ത വര്‍ഷം ജനുവരിയോട് കൂടി അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പുടിന്‍ പരസ്യപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുകയാണ്. കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും പള്ളികളിലും എല്ലാം പരിശോധനകള്‍ തുടരുകയാണ്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്.
കോടികണക്കിനു രൂപയുടെ പണം ഇടപാടുകള്‍ പിടികൂടിയിട്ടുണ്ട്. റെയ്ഡ് നടത്തവേ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്റ്റാഫിന്റെ കാറില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം തിരുവല്ലയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ 70 കോടി രൂപയുമായി കടന്നു കളഞ്ഞതായി വിവരം ഉണ്ട്.
ഇയാള്‍ ഈ പണവുമായി മുങ്ങിയത് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടങ്ങിയ ശേഷമായിരുന്നു. തിരുവല്ലയില്‍ പരിശോധനയ്ക്കിടയില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 50 ലക്ഷം രൂപ പിടിച്ചെടുത്തത്.
ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പോലീസിനോട് ഇടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്.
ബിഷപ്പ് കെപി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.
പ്രസിഡന്റായാലും അംഗീകരിക്കില്ലെന്ന നിലപാട് എടുത്ത് യുഎസ് മാധ്യമങ്ങൾ. ട്രംപിന്റെ തത്സമയ വാർത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുത്തിരിക്ക
ുകയാണ് അമേരിക്കൻ വാർത്താ മാധ്യമങ്ങൾ.തെറ്റായതും നിയമത്തിന് എതിരായതുമായ കാര്യങ്ങൾ ചെയ്യുന്നത് ജനഹിതത്തെ സംശയിച്ച ട്രംപിന്റെ വാക്കുകളോട് പ്രതിഷേധിച്ചാണ് ചാനലുകൾ ലൈവ് സംപ്രേഷണം നിർത്തിവെച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾ അസാധാരണ നടപടി സ്വീകരിച്ചത്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസിഡന്റ് പറയുന്നു എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചു.
വിജയം തട്ടിയെടുക്കാൻ ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു എന്നാണ് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സമാന കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിനിടക്കാണ് ചാനലുകൾ സംപ്രേഷണം നിർത്തിയത്.
മാധ്യമങ്ങൾ ഒരു അസാധാരണ സാഹചര്യത്തിൽ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാർത്താ സമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എംഎസ്-എൻബിസി ചാനൽ സംപ്രേഷണം നിർത്തിയത്. എൻബിസി-എബിസി ന്യൂസും ഇത്തരത്തിൽ സംപ്രേഷണം നിർത്തി.
നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ വരുമ്പോഴാണ് കുടുംബം പുലര്‍ത്താന്‍ പലരും പ്രവാസലോകത്തേക്ക് ചേക്കേറുന്നത്. എന്നാല്‍ പ്രവാസലോകത്തു നിന്നും വരുന്ന അപ്രതീക്ഷിത മരണവാര്‍ത്തകള്‍ വേദനയുളവാക്കുന്നതാണ്.
നിതൃവൃത്തിക്കായി പ്രവാസ ലോകത്തെത്തി ഒടുവില്‍ മരണം കീഴടക്കിയ അസ്‌കര്‍ എന്ന യുവാവിനെകുറിച്ച് ഹൃദയവേദനയോടെ തുറന്നെഴുതുകയാണ് സ്റ്റാലിന്‍ രാജെന്ന യുവാവ്. പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടം തീര്‍ക്കാനും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുമാണ് 24 വയസ്സുകാരനായ അസ്‌കര്‍ പ്രവാസലോകത്തെത്തിയത്.
സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാല്‍ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.- സ്റ്റാലിന്‍ വേദനയോടെ പറയുന്നു.
നെഞ്ചുതകരും വേദനയോടെ കുറിപ്പ്
നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ ആയപ്പോഴാണ് പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടവും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും കൂലിപ്പണിക്കാരനായ ഉപ്പയ്ക്ക് സാമ്പത്തികമായി ഒരു സഹായവും ആവുമല്ലോ എന്ന് കരുതിയാണ് മൂന്ന് ആണ്മക്കളും , മൂന്ന് പെണ്മക്കളുമുള്ള കുടുംബത്തിലെ ഇരുപത്തിനാല് വയസ്സുള്ള രണ്ടാമത്തെ പുത്രനായ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയായ അസ്‌കര്‍ ദുബായിലേക്ക് വിസിറ്റിങ്ങില്‍ കയറി വന്നത്.
എന്നാല്‍ കൊറോണ എന്ന മഹാമാരി അസ്‌കറിന്റെ ഭാവിയിലും കരിനിഴല്‍ പരത്തി. ദിവസച്ചിലവിനും മറ്റുമായി ദുബായ് കറാമയിലെ അല്‍ അത്താര്‍ ഷോപ്പിംഗ് മാളില്‍ ചെറിയ ഒരു ജോലിയില്‍ കയറി. അതിനിടയില്‍ മൂന്ന് വിസിറ്റിങ്ങും എടുക്കേണ്ടി വന്നു. സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാല്‍ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.
ചുരുങ്ങിയ മാസം കൊണ്ട് തന്നെ നല്ല പെരുമാറ്റം കൊണ്ട് ഷോപ്പിങ്ങ് മാളിലെ എല്ലാവരുടേയും ഹൃദയം കീഴടക്കിയിരുന്നു . ഇന്നലെ മരിച്ചിട്ടും ഇന്നും കൂട്ടുകാരുടെ കണ്ണീര്‍ തോര്‍ന്നില്ല. ആ സഹോദരന്റെ കുടുംബത്തിന് സഹന ശക്തി നല്‍കണമേയെന്ന് പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു. മരണം എന്നത് ചെരിപ്പിന്റെ വാര്‍ കാലിനോടടുത്ത് നില്‍ക്കുന്നത് പോലെയാണ് എന്ന വചനം എത്ര സത്യമാണ്.
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സി.പി.എം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിൽ പറഞ്ഞതായാണ് റിപ്പോർട്ട്. ബിനീഷ് കോടിയേരി നേരിടുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടിയേരി സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു.
ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്‌തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടേയെന്നുമാണ് കോടിയേരി പറഞ്ഞത്.ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാര്‍ട്ടിയുടെ സഹായം ആവശ്യമില്ലെന്നും താനും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മിറ്റിയും അംഗീകരിച്ചു. എന്നാല്‍ 24 മണിക്കൂറിലധികം ബിനീഷിന്റെ കുടുംബത്തെ പൂട്ടിയിട്ട നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത്, ലൈഫ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സികള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനുളള തീരുമാനവും ഇന്നത്തെ കമ്മിറ്റിയിലുണ്ടായി.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവ തുറന്നുകാട്ടിക്കൊണ്ട് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് സി.പിഎം. തീരുമാനം.