ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ടീമില്‍ നിന്ന് രാജിവെച്ചതായുള്ള റിപോര്‍ട്ടുകള്‍ നിഷേധിച്ച് ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ‘വ്യാജവാര്‍ത്ത’ എന്ന് എഴുതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി നല്‍കിയായിരുന്നു താരത്തിന്റെ പ്രതികരണം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഫ്രാന്‍സ് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്ന് രാജിവെച്ചതായാണ് അന്തര്‍ദേശീയ മാധ്യമമായ ദ സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വാര്‍ത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് അധ്യാപകനായ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മാക്രോണ്‍ വിവാദപരാമര്‍ശം നടത്തിയത്.
47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. തുടര്‍ന്ന് അധ്യാപകന്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോന്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സാമുവല്‍ പാറ്റിയെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പോഗ്ബ വിരമിച്ചു എന്ന വാര്‍ത്ത ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, പോഗ്ബയുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോഗ്ബയോ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷനോ തയാറല്ലായിരുന്നു. ഷാര്‍ലി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച ‘വിവാദപരമായ’ കാര്‍ട്ടൂണുകളില്‍ പോഗ്ബ അസ്വസ്ഥനായിരുന്നുവെന്നും അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം പോഗ്ബയെ ഒടുവില്‍ ടീമില്‍ നിന്നും പുറത്തു പോവാന്‍ പ്രേരിപ്പിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2013ല്‍ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍നിര്‍ണായക പങ്കാണ് താരം വഹിച്ചത്.
തേങ്ങണ, കോവിഡ് സംശയത്തെ തുടർന്നു ചത്ത വളർത്തുനായയുടെ മറവു ചെയ്ത ജഡം പുറത്തെടുത്തു കോവിഡ് പരിശോധന നടത്തി മാടപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 19വാർഡിൽ ഒരു കുടുംബത്തിലെ 4അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയ്യി തേങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ സി എഫ് എൽ ടി സി അഡ്മിറ്റ് ചെയ്തിരുന്നു അവരുടെ വളർത്തുനായ പെട്ടന്നു മരണമടഞ്ഞപ്പോൾ നാട്ടുകാർ ആശങ്കയിലായി, തുടർന്ന് വിവരം പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അറിയിച്ചു, എന്നാൽ നാട്ടുകാരിൽ ആരോ നായയുടെ ജഡം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മറവു ചെയ്തു, തുടർന്നു ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും നിർദ്ദേശ പ്രകാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു പുറത്തെടുത്തു കോവിഡ് ടെക്സ്റ്റ് നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പുവരുത്തി പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുകയിരുന്നു
ജഡം പുറത്തെടുക്കുന്നതിനും ടെക്സ്റ്റ് ചെയ്യുന്നതിനും മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിധീഷ് കോച്ചേരിയും വെറ്റിനറി ഡോക്ടർ രാജി റോസ്, വെറ്റിനറി അസിസ്റ്റന്റ് മാത്യൂസ്, ഫയർ ഫോഴ്സ് സിവിൽ ഡിഫെൻസ് ഫോഴ്സ് അംഗം സോജി മാത്യു, സന്നദ്ധ പ്രവർത്തകൻ ടോണി കുട്ടമ്പേരൂർ, എന്നിവർ പി പി ഈ കിറ്റ് ധരിച്ചു നേതിര്ത്ഥം നൽകി കോവിഡ് ബാധിതരായി മരിച്ചവരുടെ സംസ്ക്കാര ചടങ്ങുകൾക്കു നിധീഷ് കൊച്ചേരിയുടെ നേതൃത്വത്തിൽ നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു, നായ ചത്തത് പഞ്ചായത്ത് അധികൃതരെ അറിയിച്ചത് സാമൂഹിക പ്രേവര്തകനായ മൈത്രി ഗോപി ആയിരുന്നു
പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, ആരോഗ്യ ചെയർപേഴ്സൺ അജിത കുമാരി, മെമ്പർമാരായ നിഷ ബിജു, മിനി റെജി, എന്നിവർ നേതിര്ത്ഥം നൽകി
കല്ലമ്പലം(തിരുവനന്തപുരം): വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയെടുത്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്ന കല്ലമ്പലം കരവാരം ശിവകൃപയിൽ ഡോ. ജെ.പി.അമൃതപ്രസാദ്(34) ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്.
2018 കാലത്ത് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന അമൃതപ്രസാദ് അതേ ആശുപത്രിയിൽ മെയിൽ നഴ്സായി ജോലിചെയ്തിരുന്ന വിനോദിൽനിന്നാണ് പണം തട്ടിയെടുത്തത്. ദുബായിലെ വൻകിട കമ്പനിയിൽ പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കുകയും വിസയും മറ്റും ശരിയാക്കുന്നതിനായി അഞ്ചുലക്ഷം രൂപയോളം കൈക്കലാക്കുകയുമായിരുന്നു. വിനോദിന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം ഡോക്ടർക്ക് അയച്ചുകൊടുത്തത്. പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും വിനോദിന് ജോലി സംബന്ധിച്ച രേഖകളോ വിസയോ ഒന്നുംതന്നെ ലഭിച്ചില്ല. കൊടുത്ത പണം തിരികെക്കിട്ടാതിരിക്കുകയും ചെയ്തപ്പോൾ വിനോദിന്റെ അച്ഛൻ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി കേസിൽ അന്വേഷണത്തിന് ഉത്തരവിടുകയും തുടർന്ന് കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ച് പരിശോധന ആരംഭിക്കുകയുമായിരുന്നു.
കരവാരത്തെ വീട്ടിൽനിന്നാണ് പോലീസ് ഡോക്ടറെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
.
കില്‍ക്കെനി : ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോൾ മരണമടഞ്ഞു. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്.
മുമ്പ് അയര്‍ലണ്ടിലായിരുന്ന മിയാമോളെ തിരികെ കൊണ്ട് വരാനായി ‘അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ എത്തിയത്. എന്നാല്‍ മൂവാറ്റുപുഴയില്‍ ക്വാറന്റൈനിലായിരുന്ന ജിഷ, മിയാമോളെ കാണാന്‍ കോതനല്ലൂരിലെ വീട്ടില്‍ എത്തും മുമ്പാണ് അപകടം സംഭവിച്ചത്..
മിയമോളോട് ഒപ്പമായിരുന്ന പിതാവ് , ജോമി, കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുമ്പാണ്.ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആയിരുന്നു മിയാമോള്‍.
കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ന്ന ശേഷം മോളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലേയ്ക്ക് പോയത്.
കില്‍ക്കെനിയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ നിന്ന് മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുന്ന ജോമി -ജിഷ ദമ്പതികളുടെ പ്രിയപ്പെട്ട മകളുടെ നിര്യാണവാര്‍ത്ത കില്‍ക്കെനി മലയാളികളും ഞെട്ടലോടെയാണ് കേട്ടത്. വിവരറിഞ്ഞു നിരവധി പേര്‍ ജോമിയുടെ വസതിയില്‍ എത്തിയിരുന്നു.
അടിമാലി കമ്പളിക്കണ്ടം നന്ദിക്കുന്നേല്‍ കുടുംബാംഗമാണ് ജോമി.മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ.
കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ മിയാമോളുടെ ഏക സഹോദരനാണ്.
മിയാമോളുടെ മരണ വാര്‍ത്ത അറിഞ്ഞ് ‘അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി പൊന്നുമോളെ കണ്ടു.
ഇപ്പോള്‍ അയര്‍ലണ്ടിലുള്ള ജോമിയും,ഡോണും മറ്റന്നാള്‍ കേരളത്തിലേക്ക് പോകുന്നുണ്ട്.
സംസ്‌കാരം എപ്പോഴാണ് നടത്തുന്നത് എന്നത് സംബന്ധിച്ച തീരുമാനം പിന്നീട്.
മിയാമോളുടെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഭോപാൽ∙ ഭാര്യമാരുമായുള്ള കിടപ്പറ രംഗങ്ങൾ തൽസമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച ഭർത്താവ് പൊലീസ് പിടിയിൽ. മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ 24 വയസ്സുകാരനാണ് കേസിൽ അറസ്റ്റിലായത്. യുവാവിന്റെ രണ്ടാം ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാളിൽ നിന്നും 12 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി.
വിവിധ ആപ്പുകളിലൂടെ യുവാവ് ഭാര്യമാരുമായുള്ള ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്ത് ഇയാൾ പലപ്പോഴായി പണം നേടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ലൈവ് സ്ട്രീമിങ് കാണുന്നതിന് 500 രൂപ മുതൽ 1000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡെമോ വിഡിയോയ്ക്ക് നൂറുരൂപയും ഈടാക്കി.
ഇങ്ങനെ ഒരു ദിവസം 4000 രൂപവരെ സമ്പാദിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിരിക്കുന്നത്. കേവലം പത്താം ക്ലാസ് മാത്രമാണ് യുവാവിന്റെ വിദ്യഭ്യാസം. ഭാര്യമാരുടെ അറിവോടൂ കൂടിയായിരുന്നില്ല ഇയാളുടെ തട്ടിപ്പെന്നും റിപ്പോർട്ടുകളുണ്ട്.
ഡോ. ഷർമദ് ഖാൻ
ശരീരത്തിനുള്ളിലുള്ള ഏതെങ്കിലും ഒരു അവയവം ബലക്കുറവുള്ള പേശി, ടിഷ്യു എന്നിവയുടെ ഒരു ഭാഗത്ത് കൂടി പുറത്തേക്ക് തള്ളുന്നതിനെയാണ് ഹെർണിയ എന്നു പറയുന്നത്. ഹെർണിയ ജീവഹാനി ഉണ്ടാകുന്ന ഒന്നല്ല. എന്നാൽ ഒരിക്കൽ ഉണ്ടായ ഹെർണിയ സ്വയം ശമിക്കുവാൻ ഇടയില്ലെന്ന് മാത്രമല്ല അപകടകരമായ ചില സങ്കീർണതകൾ തടയുവാൻ ഓപ്പറേഷൻ ഉൾപ്പെടെ വേണ്ടിവന്നേക്കാം.
തുടയിടുക്കിൽ രൂപം കൊള്ളുന്ന വീക്കം, നിൽക്കുമ്പോഴും കുനിയുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തടിപ്പായി പ്രത്യക്ഷപ്പെടാം. കിടക്കുമ്പോൾ അത് അപ്രത്യക്ഷമാകുകയും ചെയ്യാം. ഈ തടിപ്പിന് ചുറ്റുമുള്ള ഭാഗത്ത് അസ്വസ്ഥതയും വേദനയും വരാം.ദീർഘ നേരം ഇരിക്കുമ്പോൾ കാലിലേക്കുള്ള അസ്വസ്ഥത വർദ്ധിക്കുകയും ചെയ്യാം. ഈ സ്വഭാവമുള്ള ഹെർണിയയെ ഇൻഗ്വയിനൽ ഹെർണിയ എന്ന് പറയും. ഇത് പുരുഷന്മാരിലാണ് കൂടുതൽ കാണുന്നത്.
ഭക്ഷണം വിഴുങ്ങുന്നതിന് തടസ്സവും നെഞ്ചുവേദനയും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്ന ഹയാറ്റസ് ഹെർണിയ ഉരസ്സിനേയും ഉദരത്തേയും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രം എന്ന പേശിയിലേക്കാണ് തള്ളിക്കയറുവാൻ ശ്രമിക്കുന്നത് . 50 വയസ്സിനു മേൽ പ്രായമുള്ളവരിലും ജനന വൈകല്യമുള്ള കുട്ടികളിലും ഇത് കൂടുതലായി കാണുന്നു.
ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള ഭാഗത്ത് പിന്നീടുണ്ടാകുന്ന ഹെർണിയയെ ഇൻസിഷണൽ ഹെർണിയ എന്നാണ് വിളിക്കുന്നത്. പൊക്കിളിൽ സമ്മർദ്ദം ഉണ്ടാക്കുന്ന ഹെർണിയയെ അംബിലിക്കൽ ഹെർണിയ എന്നുവിളിക്കാം. ഹെർണിയ ഉള്ള ഒരാൾക്ക് ഓക്കാനം ,ഛർദ്ദി ,പനി, പെട്ടെന്നുള്ള വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ വേണ്ടിവന്നേക്കാം.
ഹെർണിയയുടെ ആരംഭത്തിൽ ചെയ്യുന്ന ചില മരുന്നുകളും ഭക്ഷണ ശൈലിയിലെ മാറ്റവും ശമനം നൽകുന്നതാണ്. ചിലപ്പോൾ സർജറി ആവശ്യമായി വരും. ഒരിക്കൽ സർജറി ചെയ്ത വരിലും വീണ്ടും സർജറി ആവശ്യമായി വരികയും ചെയ്യാം . ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം ,പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ.
വാർദ്ധക്യം, പരിക്ക്, ശസ്ത്രക്രിയകൾ , തുടർച്ചയായ ചുമ, കഠിനമായ വ്യായാമം, മലബന്ധവും മലശോധനയ്ക്ക് വേണ്ടിയുള്ള കഠിനശ്രമവും, അമിതവണ്ണം, പാരമ്പര്യം, ഗർഭകാലം, പുകവലി തുടങ്ങിയവ ഹെർണിയയ്ക്ക് കാരണമാകാം.
മലബന്ധം ഒഴിവാക്കുന്നതിനും ഗ്യാസ് കുറയ്ക്കുന്നതിനുമുള്ള മരുന്നുകൾ, ഭക്ഷണത്തിലെ മാറ്റങ്ങൾ, മിതമായ ഭക്ഷണം എന്നിവ ആവശ്യമാണ്. ഭക്ഷണം കഴിച്ചാലുടനെയുള്ള വ്യായാമം, മസാല, വറുത്തവ , പുകവലി എന്നിവ ഒഴിവാക്കണം.
രോഗത്തിന്റെ ആരംഭത്തിലും ഓപ്പറേഷൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലും ആയുർവേദ മരുന്നുകൾ ഉപയോഗിക്കണം. മറ്റുള്ളവരിൽ ശസ്ത്രക്രിയ കൂടുതൽ വേഗത്തിൽ ശമനം ഉണ്ടാക്കുന്നതാണ്.

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .

ന്യൂയോർക്ക്: ചൈന രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന അനുമാനവുമായി സാമ്പത്തിക വിദഗ്ധർ. വിവിധ രാജ്യങ്ങളുമായുളള ചൈനയുടെ ഇടപാടുകൾ നിരീക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു നിഗമനത്തിൽ സാമ്പത്തിക വിദഗ്ധർ എത്തിയത്. മിക്കരാജ്യങ്ങളുമായി ഭക്ഷ്യധാന്യങ്ങളും ഉല്പന്നങ്ങളും സംബന്ധിച്ച ഇടപാടാണ് ചൈനയ്ക്കുളളതെന്നും ഭക്ഷ്യവസ്തുക്കളുടെ വൻതോതിലുളള ഈ ഇടപാട് ചൈന വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ തെളിവാണെന്നുമാണ് വിദഗ്ധരുടെ നിഗമനം.
2020 ജൂലായിൽ ചൈനയിലെ ഭക്ഷ്യ വിലക്കയറ്റം 13.2 ശതമാനമായി ഉയർന്നിരുന്നു. ഒരു സാധാരണ ചൈനീസ് പൗരൻ ഉപയോഗിക്കുന്ന ധാന്യങ്ങൾ മുതൽ ഇറച്ചിവരെയുളള എല്ലാ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടേയും വില ക്രമാതീതമായി ഉയർന്നിരുന്നു. ചൈനക്കാർ ഏററവും കൂടുതൽ ഉപയോഗിക്കുന്ന മാട്ടിറച്ചി, പന്നിയിറച്ചി എന്നിവയുടെ വില 86 ശതമാനം ഉയർന്നിരുന്നതായി നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തിയിരുന്നു.
ലോകമെമ്പാടുനിന്നും തിടുക്കത്തിൽ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാണ് ചൈന ശ്രമിക്കുന്നത്. പ്രധാന ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ ശ്രമിക്കുന്നതിൽ നിന്നും രാജ്യം അഭിമുഖീകരിക്കുന്നത് ഗുരുതരമായ ഭക്ഷ്യക്ഷാമാണെന്ന് അനുമാനിക്കാം.
ചൈന ജനറൽ അഡ്മിനിസ്ട്രേഷൻ കസ്റ്റംസിന്റെ കണക്കനുസരിച്ച് ഈ വർഷം ആദ്യപകുതിയോടെ ധാന്യ ഇറക്കുമതി 22.7 ശതമാനം വർധിപ്പിച്ചു. 74.51 ദശലക്ഷം ടൺ ധാന്യമാണ് ചൈന ഇറക്കുമതി ചെയ്തത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സോയാബീന്റെ ഏറ്റവും വലിയ ഉല്പാദകരാണ് ചൈന, എന്നിട്ടും യുഎസിൽ നിന്നും ഈ വർഷം 40 ദശലക്ഷം സോയാബീൻ ഇറക്കുമതി ചെയ്യാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്.
ചൈനയുടെ ഇറക്കുമതി ഡേറ്റകൾ പ്രകാരം കഴിഞ്ഞ ഏഴുവർഷത്തിനുളളിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്തിരിക്കുന്നത് ഈ വർഷം ജൂണിലാണ്. ജൂൺ 2020ൽ 9,10,000 ടൺ ഗോതമ്പാണ് ചൈന ഇറക്കുമതി ചെയ്തത്. ഇതിനുപുറമേ 8,80,000 ടൺ ചോളം, 1,40,000 ടൺ പഞ്ചസാര എന്നിവയും ഇറക്കുമതി ചെയ്തിട്ടുണ്ട്.
ചൈനയിൽ വെള്ളപ്പൊക്കം, വെട്ടുകിളി ആക്രമണം, ആഫ്രിക്കൻ പന്നിപ്പനി എന്നിവയെ തുടർന്ന് രാജ്യത്തെ കാർഷികമേഖല ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്നു. ഭക്ഷ്യഉപഭോഗവും ഉല്പാദനവും തമ്മിലുളള അന്തരം പരിഹരിക്കുന്നതിനായി ആഫ്രിക്കൻ, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ ഫലഭൂയിഷ്ടമായ സ്ഥലങ്ങളും വിളനിലങ്ങളും വാങ്ങാനും പാട്ടത്തിനെടുക്കാനും ചൈന ആരംഭിച്ചിട്ടുണ്ട്. വിദേശങ്ങളിൽ കൃഷിനിലങ്ങൾ വാങ്ങുന്നതിനായി 94 ബില്യൺ യുഎസ് ഡോളറാണ് ചൈന ചെലവഴിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം വിട്ട് പി ജെ ജോസഫ് വിഭാഗത്തിലേയ്ക്ക് പോകുന്നു. മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം ജില്ല പ്രസിഡന്റുമായ ഇ ജെ അഗസ്തി അടക്കമുള്ളവരാണ് ജോസ് കെ മാണിയെ വിട്ട് ജോസഫിനൊപ്പം ചേരുന്നത്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ ജെ അഗസ്തി. 2017ല്‍ സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും അഗസ്തി പാര്‍ട്ടി വിട്ടിരുന്നില്ല. മറ്റൊരു പ്രമുഖ നേതാവായ ജോസഫ് എം പുതുശ്ശേരി നേരത്തെ മാണി ഗ്രൂപ്പ് വിട്ടിരുന്നു.
ഒക്ടോബർ 14ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജ്യസഭാംഗത്വം രാജി വയ്ക്കുന്നതായും ജോസ് കെ മാണി അറിയിച്ചത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയായി ഒക്ടോബർ 22ന് എൽഡിഎഫ് അംഗീകരിച്ചു. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി പക്ഷം എൽഡിഎഫിലേയ്ക്ക് വന്നതെന്ന് മുന്നണി കൺവീനർ എ വിജയരാഘവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനും എൻസിപിയും. 15 സീറ്റുകൾ ആവശ്യപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന് 12-13 സീറ്റുകൾ എൽഡിഎഫ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായും പാർട്ടി ചെയർമാൻ സ്ഥാനവുമായും ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ, കെ എം മാണിയുടെ മരണ ശേഷം പിളർപ്പിലേയ്ക്കെത്തിച്ചത്. ജോസ് കെ മാണി – പി ജെ ജോസഫ് പോര്, പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുന്നതിലേയ്ക്ക് നയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പേരിൽ യുഡിഎഫ് തങ്ങളെ അപമാനിച്ച് പുറത്താക്കിയെന്ന് ജോസഫ് ഗ്രൂപ്പും കോൺഗ്രസ്സും തന്നെ വ്യക്തിഹത്യ നടത്തിയതെന്നും ഇതുകൊണ്ടാണ് എൽഡിഎഫിലേയ്ക്ക് പോകുന്നതെന്നും ഇടതുമുന്നണിയുടെ നയങ്ങളോട് യോജിപ്പാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഈ വർഷം അവസാനം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ഏപ്രിൽ-മേയിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിും മധ്യകേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ ഇത് സഹായകമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
ഇതുവരെ കൊവിഡ് വ്യാപനം ഉണ്ടാകാത്ത രാജ്യമാണ് വടക്കന്‍ കൊറിയ എന്നാണ് അവിടുത്തെ അധികാരികള്‍ അവകാശപ്പെടുന്നത്. അതിര്‍ത്തികള്‍ അടച്ചും ശക്തമായ കരുതല്‍ നടപടികളെടുത്തുമാണ് ഇത് സാധ്യമായതെന്നും അവര്‍ പറയുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളുമായും ബന്ധം ഇല്ലാത്തതും ഇതിന് കാരണമായിട്ടുണ്ടാകാം. പൊടിക്കാറ്റ് വീശിയെങ്കിലും സുരക്ഷ സംവിധാനം തുടരാനാണ് നിര്‍ദ്ദേശം
എന്നാല്‍ ഇപ്പോള്‍ പുതിയൊരു ആശങ്ക വടക്കന്‍ കൊറിയയെ പിടികൂടിയിടിയിരിക്കുന്നു. ചൈനയില്‍നിന്നുള്ള മഞ്ഞ പൊടിക്കാറ്റാണ് വടക്കന്‍ കൊറിയ ഭീതിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വടക്കന്‍ കൊറിയയുടെ സെന്‍ട്രല്‍ ടെലിവിഷന്‍ പൊടിക്കാറ്റിനെതിരെ കനത്ത ജാഗ്രത പുലര്‍ത്താനാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു കാരണവശാലും പുറത്തിറങ്ങരുത്. വീടുകളില്‍ ജനലുകള്‍ അടച്ചു കഴിയാനാണ് നിര്‍ദ്ദേശം. കൊറോണ വൈറസ് വായുവിലൂടെ പടരുമെന്നതിനാല്‍ ചൈനയില്‍നിന്നുള്ള മഞ്ഞ പൊടിയില്‍ വൈറസിന്റെ സാന്നിധ്യമാണ് അധികാരികള്‍ ഭയക്കുന്നത്. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് ഇവരുടെ നിര്‍ദ്ദേശം.
വടക്കന്‍ കൊറിയയിലെ വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കൊറിയന്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്. വടക്കന്‍ കൊറിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം റഷ്യന്‍ എംബസ്സി അവരുടെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ വടക്കന്‍ കൊറിയ ആശങ്കപ്പെടുന്നതുപോലെ, മഞ്ഞ പൊടിക്കാറ്റിലൂടെ കൊറോണ വൈറസ് അവരുടെ നാട്ടിലെത്താന്‍ സാധ്യതയില്ലെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നത്. കൊറണ വൈറസ് വായുവില്‍ ഏറെ സമയം നില്‍ക്കുമെങ്കിലും ഈ രീതിയില്‍ രോഗം പടരില്ലെന്നാണ് അവര്‍ പറയുന്നത്.
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്ന രോഗിയുടെ സാമീപ്യമാണ് കോവിഡ് ബാധയ്ക്ക് പ്രധാനകാരണമാകുകയെന്നാണ് അവര്‍ പറയുന്നത്. ചൈനയില്‍നിന്നും മംഗോളിയയില്‍നിന്നും അതിശക്തിയില്‍ വീശി അടിക്കുന്ന പൊടിക്കാറ്റാണിത്. വ്യവസായിക മാലിന്യത്തൊടൊപ്പം കലരുന്ന പൊടിക്കാറ്റ് ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്
യെമനില്‍ വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതോടെ ദയാധനം ഉള്‍പ്പെടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. നഴ്‌സായ നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായത്തിന്റെ മറവില്‍ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനുള്ള തലാലിന്റെ ശ്രമം നിമിഷ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇതിനിടെ, വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്‌തെന്നു കാണിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡീപ്പികയും ചെയ്തു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. നിമിഷയെ സഹായിച്ച നഴ്സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ആഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തു. 90 ദിവസത്തിനകെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വധശിക്ഷക്കെതിരെ നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനു മുന്നില്‍ വാദിക്കണം. തലാലിന്റെ കുടുബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീര്‍പ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവര്‍ത്തകരും ശ്രമിക്കുന്നത്.