Latest News

അനില്‍ അക്കര എംഎല്‍എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തി. തൃശൂര്‍ അടാട്ടുള്ള വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്.

ആരോ കൊണ്ടിട്ട പോലെയാണെന്നാണ് ആരോപണം. പുലര്‍ച്ച അഞ്ചരയോടെ വീടിന് മുന്നില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞിരുന്നു. ആളുകളെ പേടിപെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണെന്നാണ് എംഎല്‍എ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോകാരോഗ്യ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്‌ഒ ചൈനയ്ക്ക് മാത്രമാണ് പരിഗണന നല്‍കുന്നതൈന്ന് ട്രംപ് തുറന്നടിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കാറുള്ള പണം ഇനി നല്‍കില്ലെന്നും വ്യക്തമാക്കി. ഡബ്ല്യുഎച്ച്‌ഒയ്ക്ക് പണം നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്നത് സംബന്ധിച്ച്‌ തങ്ങള്‍ക്ക് ആലോചിക്കേണ്ടി വരുമെന്നായിരുന്നു ട്രംപ് ആദ്യം അറിയിച്ചത്. പിന്നീടാണ് പണം നല്‍കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. പറഞ്ഞത്. 58 മില്യണ്‍ രൂപയാണ് പ്രതിവര്‍ഷം അേമേരിക്ക ഡബ്ല്യുഎച്ച്‌ഒയ്ക്ക് നല്‍കുന്നത്.

അതേസമയം കോവിഡ്- 19ന്‍റെ വ്യാപനം നിര്‍ബാധം തുടരുന്നു. ലോകവ്യാപക മരണ സംഖ്യ 82,000ത്തിലേക്കെത്തുകയാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ വരെ 14,23,642 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 81,857 പേര്‍ മരണത്തിനു കീഴടങ്ങി. അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 3,94,182 പേര്‍ക്ക് അമേരിക്കയില്‍ വൈറസ് ബാധിച്ചപ്പോള്‍ 12,716 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,845 പേരാണ് ഇവിടെ മരിച്ചത്. ഫ്രാന്‍സിലും 24 മണിക്കൂറിനിടെ ആയിരത്തിലേറെപ്പേര്‍ മരിച്ചു. 1,417 പേരാണ് ഇവിടെ പുതുതായി മരണമടഞ്ഞത്. ഫ്രാന്‍സിലൈ ആകെ രോഗബാധിതരുടെ എണ്ണം 1,09,069 ആയി ഉയര്‍ന്നു. 11,059 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ഈ കൊറോണാ കാലത്ത്, ഗള്‍ഫിൽ പ്രവാസി ആയി നിൽക്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നതാണെന്ന് സന്തോഷ് പണ്ഡിറ്റ്. പണ്ഡിന്റെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്ക് വെച്ച് കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും എംഎൽഎ മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്റെയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കുമെന്നാണ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മാതൃക പിന്തുടരണം. കേന്ദ്രം എല്ലാ MP മാരുടേയും, പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും ശമ്ബളം 30% ഒരു വ൪ഷത്തേക്ക് വെട്ടി കുറച്ചു.എന്തിന് MP fund ഉം ഒഴിവാക്കി. ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായ്. കൊറോണാ കാലത്ത് തകരുന്ന ഇന്ത്യ൯ സാമ്പത്തിക വ്യവസ്ഥക്ക് ഈ 9,000 കോടി വലിയ മുതല്കൂട്ടാകും.

കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും MLA മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്ടേയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കും. ഓരോ ദിവസവും കിട്ടുന്ന ദിവസ വേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും. അത് കൊണ്ട് തന്നെ ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് ജോലിയും ഇല്ല കൂലിയും ഇല്ല.

കഴിഞ്ഞ പ്രളയത്തില് “കേരളത്തിന്ടെ സൈന്യം” എന്നൊക്കെ പറഞ്ഞ് വാക്കുകള് കൊണ്ട് മാത്രം സുഖിപ്പിച്ച മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികളും, ഓട്ടോ തൊഴിലാളികളും, മറ്റു കൂലി പണിക്കാരും etc etc മൊത്തം കഷ്ടപ്പാടിലാണേ..ആത്മാഭിമാനം കൊണ്ട് പലരും ദാരിദ്രം പുറത്ത് പറയുന്നില്ല.

പ്രവാസികളിൽ ലക്ഷ കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ കുടുംബവും ദുരിതത്തിലാണ്.
(ഇന്ന് കേരളത്തില് 3 നേരവും ഭക്ഷണം നല്ല രീതിയിര് കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള് ഒഴിച്ച്‌ ബാക്കി കൂലി പണിക്കാരെല്ലാം കഷ്ടപ്പാടിലാണ്).
കാസ൪ഗോഡ് ഇനിയെങ്കിലും നിലവാരമുള്ള ചില ആശുപത്രികൾ ഉടനെ ആരംഭിക്കണം. എന്നും ക൪ണ്ണാടകയെ മാത്രം ആശ്രയിച്ച്‌, അവരുടെ ഔദാര്യത്തിൽ ജീവിക്കാനാകില്ല.

അതോടൊപ്പം പച്ചക്കറിയും , കാ൪ഷിക ജോലിയും വലിയ തോതില് കേരളം തുടങ്ങണം. അല്ലെങ്കില് ക൪ണ്ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങള് ഭാവിയില് കേരളത്തോട് നിസ്സഹകരണം ചെയ്ത് സാധനങ്ങളൊന്നും കേരളത്തിലേക്ക് തരില്ല എന്നു പറഞ്ഞാല് മലയാളികള് പട്ടിണി കിടക്കും..നോക്കിക്കോ..മനുഷ്യനും, വിനിമയത്തിനായി മനുഷ്യനുണ്ടാക്കിയ പണത്തിനും വിലയില്ലാത്ത കാലമാണ് വരാന്‍ പോകുന്നത്.

വല്ലതും തിന്നണമെങ്കില് ദുരഭിമാനവും, 100% സാക്ഷരതയും ഒക്കെ മാറ്റി വെച്ച്‌ കൃഷി തുടങ്ങിക്കോ.(വാല് കഷ്ണം..ഈ കൊറോണാ കാലത്ത്, ഗള്‍ഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നത് ആയിരുന്നു)Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം. പണ്ഡിറ്റ് ഡാ.)

കോവിഡ് പരീക്ഷണകാലം കഴിഞ്ഞ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. മൂന്ന് മാസം നീണ്ട അടച്ചിടലിന് ശേഷം നഗരം സാധാരണ വേഗം വീണ്ടെടുക്കുകയാണ്.76 ദിവസങ്ങള്‍ നീണ്ട അടച്ചിടല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വുഹാന്‍ നഗരത്തിലുള്ളവര്‍ സ്വയം മറക്കുകയായിരുന്നു. എല്ലാ മുഖങ്ങളിലും കാണാം പ്രതീക്ഷയുടെ ശുഭാപ്തിവിശ്വാസത്തിന്റെ വിടര്‍ന്ന ചിരി. നാളുകള്‍ക്ക് ശേഷം തമ്മില്‍ക്കണ്ട അയല്‍ക്കാര്‍ എല്ലാം മറന്ന് കെട്ടിപ്പിടിച്ചു. കോവിഡിന്റെ ആക്രമണത്തില്‍ തകര്‍ന്ന്പോയ ഒരുനാട് അതിജീവനത്തിന്റെ കുതിപ്പ് തുടങ്ങുകയാണ്.

ശരവേഗത്തില്‍ വിപണികള്‍ സജീവമാകുന്നു. അടഞ്ഞു കിടന്ന ഫാക്ടറികളിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. ആദ്യമാദ്യം നഗരത്തില്‍ എത്തുന്നവര്‍ അവരവര്‍ക്ക് മനസിനിഷ്ടപ്പെട്ടവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. നൂഡില്‍സിന് പേരുകേട്ട നഗരമാണ് വുഹാന്‍. ലോക്ക് ഡൗണില്‍ എല്ലാം നിലച്ചപ്പോള്‍ hot നൂഡില്‍സെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചവര്‍ ആദ്യം അത് വാങ്ങിക്കൂട്ടി. സുഹൃത്തിനൊപ്പൊം സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വാങ്ങുന്ന തിരക്കിലാണ് വാങ്.

മാളുകളും മറ്റ് ഷോപ്പിങ് സെന്ററുകളും സജീവമായിത്തുടങ്ങി. പൂര്‍ണമായും ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ വുഹാനിലെ റെയില്‍ ഗതാഗതവും സാധാരണനിലയിലായി. മറ്റ് യാത്രാ സംവിധാനങ്ങളും പെട്ടന്ന് തന്നെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വലിയതോതില്‍ അസംസ്ക‍ൃത വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചിരുന്ന ഫാക്ടറികളും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിലക്കുറവും നികുതിയിളവും നല്‍കി വിപണികളെ കരുത്തുറ്റതാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തിന്റെ കരുത്തോടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന പ്രത്യാശയാണ് വുഹാനില്‍ ആദ്യമായി പുറത്തിറങ്ങിയവരുടെയെല്ലാം മുഖത്ത് കണ്ടത്.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ കേരളാ സർക്കാരിനും കേന്ദ്ര സർക്കാരിനും പൂർണ്ണ പിന്തുണ നൽകികൊണ്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി മുൻനിരയിലുണ്ട്. കേരളാ സർക്കാരിന് വേണ്ടി കോവിഡ് 19 ബോധവൽക്കരണ വീഡിയോകളും, മറ്റൊരുപാട് വഴികളിലൂടെ അദ്ദേഹം ആരോഗ്യ രംഗത്തും സഹായമെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അമ്പതു ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈ കാര്യം പുറത്തു വിട്ടിരിക്കുന്നത്. അതിനൊപ്പം മോഹൻലാൽ പിണറായി വിജയന് എഴുതിയ ഒരു കത്തും പുറത്തു വന്നിട്ടുണ്ട്. അതിൽ മോഹൻലാൽ പറയുന്നത് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത് വളരെ ദുരിതപൂർവ്വമായ ഒരു പരിതഃസ്ഥിതിയിലൂടെയാണെന്നും എന്നാൽ ഈ സമയത്തു കോവിഡ് പ്രതിരോധത്തിനായി പിണറായി സർക്കാർ കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം മികവുറ്റതാണെന്നുമാണ്.

ഈ സമയത്തെ പിണറായി വിജയന്റെ നേതൃപാടവം നമ്മുടെ ചരിത്രത്തിലാണ് ഇടം പിടിക്കാൻ പോകുന്നതെന്നും മോഹൻലാൽ പറയുന്നു. ഈ കത്തിനൊപ്പമാണ് തന്റെ എളിയ സംഭാവനയായ അമ്പതു ലക്ഷം രൂപ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് ഉപകരിക്കും എന്ന പ്രതീക്ഷയോടെ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത്. പിണറായി വിജയനൊപ്പം എന്നും തങ്ങൾ ഉണ്ടെന്നും അദ്ദേഹത്തിന്റെ കരുത്തുറ്റ പ്രവർത്തനങ്ങൾ തുടരാനും മോഹൻലാൽ തന്റെ കത്തിലെ വാക്കുകളിൽ പറയുന്നു. പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മോഹൻലാൽ. .

യുഎസിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികൾ 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോർക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ(82), ടെക്സസിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാൻഡർ സാബു എൻ. ജോണിന്റെ മകൻ പോൾ (21) എന്നിവരാണ് മരിച്ചത്.

ലാലുപ്രതാപ് ജോസ് ന്യുയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രഷനിൽ (സബ് വെ) ട്രാഫിക് കൺട്രോളറായിരുന്നു. മറിയാമ്മ മാത്യു കോവിഡ് ബാധിതയായി വിൻത്രോപ് ആശൂപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യയാണ്. മക്കള്‍: വിനി, വിജു, ജിജു.

ആലപ്പുഴ കരുവാറ്റ വടക്ക് താശിയിൽ സാംകുട്ടി സ്കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്സിയിൽ കഴിഞ്ഞ ദിവസം മരിച്ചു. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. 8 വർഷമായി യുഎസിലാണ്. മക്കൾ: സീന (ദുബായ്), സ്മിത, ക്രിസ് (ന്യൂ ജഴ്സി). മരുമകൻ: അനീഷ്.

പോളിന് ഹോസ്റ്റലിൽനിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയിൽനിന്നു വിരമിച്ച ശേഷം ഡാലസിൽ ഐബിഎമ്മിൽ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരൻ ഡേവിഡ്.

പൊതുഇടങ്ങള്‍ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ബാധകം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്‍റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച അതിനാല്‍ നിര്‍ണായകമാണ്. കേന്ദ്ര നിലപാടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും. മൂന്നുഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

സ്റ്റീവൻ സ്പീൽബെർഗ് നിർമിക്കുന്ന സിനിമയിൽ അഭിനയിക്കുക, അതിൽ ആക്‌ഷൻ സൂപ്പർതാരം ടോം ക്രൂസ് നായകനാവുക.. മലയാളിയായ മറ്റൊരു നടനും സ്വപ്നം കാണാൻപോലും പറ്റാത്ത ഒരവസരം നേടിയ അഭിനേതാവാണ് കലിംഗ ശശി.പക്ഷേ ആ സിനിമ വെള്ളിത്തിരയിൽ നേരിട്ടുകാണാനുള്ള അവസരം ലഭിക്കാതെയാണ് അദ്ദേഹം വിടവാങ്ങുന്നത്.

കമൽ സംവിധാനം ചെയ്ത ‘ഗദ്ദാമ’യുടെ ചിത്രീകരണം ദുബായിൽ നടക്കുമ്പോഴാണ് കലിംഗ ശശിയെത്തേടി ഹോളിവുഡ്ഡിന്റെ വിളി വന്നത്. ടോംക്രൂയിസ് നായകനാവുന്ന ചിത്രത്തിൽ ബൈബിൾ കഥാപാത്രമായ യൂദാസിനു ചേർന്ന മുഖം അന്വേഷിച്ചു നടക്കുകയായിരുന്നു സ്പീൽബെർഗും സംഘവും. ദുബായിലെ പ്രൊഡക്‌ഷൻ കമ്പനിയാണ് ശശിയുടെ ചിത്രം അയച്ചുനൽകിയത്. തുടർന്ന് 2015ൽ വിവിധ വിദേശരാജ്യങ്ങളിൽവച്ച് ചിത്രീകരണം പൂർത്തിയാക്കി.

താമസിച്ചിരുന്ന ഹോട്ടലിനു മുകളിൽ ദിവസവും രാവിലെ ഹെലികോപ്ടർ വന്ന് അദ്ദേഹത്തെ ലൊക്കേഷനിൽ എത്തിക്കുകയായിരുന്നുവെന്നു ഒരിക്കൽ കലിംഗശശി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ സൂപ്പർതാരങ്ങളേക്കാൾ ഉയർന്ന പ്രതിഫലമാണ് ആ ഒറ്റച്ചിത്രത്തിലൂടെ ശശിയെത്തേടിയെത്തിയത്.

കമ്പനിയുമായുള്ള കരാർപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന കാരണത്താൽ അദ്ദേഹം സിനിമയുടെ പേരോ സംവിധായകന്റെ പേരോ പുറത്തറിയിച്ചിരുന്നില്ല. ചലച്ചിത്ര താരം അജുവർഗീസാണ് കലിംഗശശി സ്റ്റീവൻ സ്പീൽബർഗ് സിനിമയിൽ ടോംക്രൂസിനൊപ്പം അഭിനയിച്ചെന്ന കാര്യം സമൂഹമാധ്യമം വഴി പുറത്തുവിട്ടത്. അപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില തൃപ്തിക്കരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍.പത്തു ദിവസം മുമ്പ് കോവിഡ് 19 ബാധിതനായ ജോണ്‍സനെ കഴിഞ്ഞ ദിവസമാണ് ആസ്പത്രിയിലേക്ക് മാറ്റിയത്.

ജോണ്‍സന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റിയതെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ കാര്യങ്ങള്‍ അത്ര ഗൗരവമാര്‍ന്നതല്ലെങ്കില്‍ ഈ ഘട്ടത്തില്‍ ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റുമായിരുന്നില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ സാറ ബോസ്ലെ ചൂണ്ടിക്കാട്ടുന്നത്.

സാധാരണ നിലയ്ക്കുള്ള പരിശോധനകള്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ തന്നെ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില തൃപ്തിക്കരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍.ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സനെ ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ആസ്പത്രിയിലേക്ക് മാറ്റിയത്.

നിരത്തിൽ മാത്രമല്ല ആകാശത്തും പറന്നു നടന്ന് നിരീക്ഷണത്തിലാണ് കേരള പൊലീസ്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനിടെ തലയിൽ തുണിയിട്ട് ഓടുന്നവരുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂട്ടമായി കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസിന്റെ ഡ്രോൺ എത്തുന്നതെങ്കിലോ? ആ കാഴ്ചയാണ് ഇപ്പോൾ ചിരി നിറയ്ക്കുന്നത്.

വയനാട് മാനന്തവാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതാണ് കുറച്ച് യുവാക്കൾ. ഇതിനിടയിലാണ് ഡ്രോൺ വരുന്നത്. പിന്നീട് സംഭവിച്ചത് പൊലീസ് ട്രോളാക്കി. വിഡിയോ കാണാം.

RECENT POSTS
Copyright © . All rights reserved