മഞ്ഞുമലയിടിച്ച് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ടെറ്റാനിക്ക്. 1912 ഏപ്രില്‍ 15 ന് കടലിന്റെ ആഴങ്ങളിലേക്ക് പോയ ടെറ്റാനിക്ക് ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലുണ്ടത്രേ.. 40 വര്‍ഷത്തിനകം ടൈറ്റാനിക്ക് പൂര്‍ണ്ണമായും കടലിനടിയില്‍ നിന്ന് മാഞ്ഞു പോകുമെന്ന് പരിവേഷക സംഘം വ്യക്തമാക്കുന്നു. ലോഹങ്ങള്‍ തിന്നു തീര്‍ക്കുന്ന ബാക്ടീരിയകള്‍ കപ്പലിന്റെ മിക്ക ഭാഗങ്ങളും നശിപ്പിച്ചു കഴിഞ്ഞു. കപ്പല്‍ ക്യാപ്റ്റനായിരുന്ന എഡ്വേഡ് സ്മിത്തിന്റെ ആഡംബര ബാത്ത്ടബ് പൂര്‍ണ്ണമായും അവ തിന്നു തീര്‍ത്തെന്നും സംഘം വെളിപ്പെടുത്തുന്നു.
ഇപ്പോഴിതാ ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ അന്തര്‍വാഹിനി ചെന്നിടിച്ചതാണ് പുതിയ സംഭവം. എയോസ് പര്യവേഷ്യണത്തിന്റെ ഭാഗമായി ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനിയാണ് ടൈറ്റാനിക്കിന് അടുത്തെത്തിയതും അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയതും. ഈ അന്തര്‍വാഹിനി ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്.ടെറ്റാനിക്കിന്റെ മുന്‍ഭാഗത്തിനു വലതുവശത്ത് ഇടിച്ചതായി ട്രൈറ്റണ്‍ സംഘവും സമ്മതിച്ചു. അതി ശക്തമായ അടിയൊഴുക്കും മറ്റും കാരണം നിയന്ത്രണം വിട്ട അന്തര്‍വാഹിനി കപ്പലില്‍ ഇടിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു.
അവിനാശിയിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെനര്‍ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.
കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്‍റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കൊച്ചി: ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളി പോണേക്കരയിലെ സാംരഗ് എന്ന വീട്ടിലേക്ക് എത്തേണ്ടതായിരുന്നു ഐശ്വര്യ. പക്ഷേ, ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഐശ്വര്യയുടെ യാത്ര കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ വെച്ച് അവസാനിച്ചു. കണ്ടെയ്‌നര്‍ ലോറിയുടെ രൂപത്തില്‍ മരണമെത്തിയപ്പോള്‍ പൊലിഞ്ഞത് ഐശ്വര്യയുടേത് ഉള്‍പ്പെടെ 19 പേരുടെ ജീവനായിരുന്നു.
ബെംഗളൂരുവില്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന ഐശ്വര്യ ഔദ്യോഗിക ആവശ്യത്തിന് വേണ്ടി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് ബസ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായിരുന്നു ഐശ്വര്യയും ഭര്‍ത്താവ് ആശിനും. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുമ്പുള്ള ഐശ്വര്യയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇരുകുടുംബങ്ങളും. ദുരന്തവാര്‍ത്ത വിശ്വസിക്കാനാകാതെ സാരംഗിലേക്ക് ഒഴുകിയെത്തുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഇടപ്പള്ളി പോണേക്കര സാരംഗില്‍ ഗോപകുമാറിന്റെയും രാജശ്രീയുടേയും മകളാണ് ഐശ്വര്യ. സംഭവത്തെ തുടര്‍ന്ന് ഐശ്വര്യയുടെ കുടുംബവും ഭര്‍ത്താവ് ആശിനും അവിനാശിയിലേക്ക് തിരിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന വോള്‍വോ കെഎസ്ആര്‍ടിസി ബസിലേക്ക് ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ വെച്ച് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറും കണ്ടക്ടറുമടക്കമുള്ള 18 പേരും മലയാളികളാണ്.
നടന്‍ റോണ്‍സണ്‍ വിന്‍സെന്റ് വിവാഹിതനായി. ബാലതാരമായി ശ്രദ്ധ നേടിയ നീരജയാണ് വധു. നീരജ ഇപ്പോള്‍ ഡോക്ടറാണ്. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.
സിനിമാ സീരിയല്‍ രംഗത്തെ സുഹൃത്തുക്കള്‍ക്കുമായി ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വിരുന്ന് സത്കാരം നടത്തും
തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും ഇരു കൂട്ടരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് ചടങ്ങ് നടത്തിയതെന്നും റോണ്‍സണ്‍ പറഞ്ഞു.
“ഒരു സുഹൃത്താണ് ഈ ആലോചന കൊണ്ടുവരുന്നത്. പരസ്പരം കണ്ടു ഇഷ്ടമായി. വീട്ടില്‍ സമ്മതം വാങ്ങാന്‍ നീരജ പറഞ്ഞു. വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ സമ്മതിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ രണ്ടുവീട്ടിലും പരിപൂര്‍ണ സമ്മതം. അങ്ങനെയാണ് ഫെബ്രുവരി രണ്ടിന് നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ച് താലികെട്ട് നടത്തിയത്. നീരജ പണ്ട് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. പക്ഷേ പുള്ളിക്കാരിക്ക് പഠനത്തിനായിരുന്നു മുന്‍ഗണന. അങ്ങനെയാണ് അഭിനയം വിട്ട് പഠനത്തിലേക്ക് തിരിഞ്ഞത്. ഇനി എന്തായാലും നീരജ അഭിനയരംഗത്തേക്കുണ്ടാകാന്‍ സാധ്യതയില്ല. കാരണം ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണ് അവള്‍ ഇന്ന് ചെയ്യുന്നത്.” റോണ്‍സണ്‍ പറഞ്ഞു
സംവിധായകന്‍ എ.വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍.
മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷികള്‍ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. പിന്നീട് പഠനത്തിനായി അഭിനയരംഗം ഉപേക്ഷിക്കുകയായിരുന്നു.
ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റോണ്‍സണ്‍. തെലുങ്കിലും പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനാണ്.
അവിനാശി വാഹനാപകടം; മരിച്ചവരിൽ കുന്നംകുളം എരുമപ്പെട്ടി സ്വദേശിനിയും. കുന്നംകുളം ഇയ്യാൽ കൊള്ളന്നൂർ വർഗ്ഗീസിൻ്റെ മകളും എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സ്നിജോയുടെ ഭാര്യയുമായ അനുവാണ് മരിച്ചത് .കഴിഞ്ഞ ജനുവരി 19 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.ബാംഗ്ലൂരിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലാണ് അനു ജോലി ചെയ്യുന്നത്. ഭർത്താവ് സിന്ജോ ഖത്തറിലാണ് ജോലി ചെയ്യുന്നത്.അടുത്ത ഞായറാഴ്ച സിന്ജോ ഖത്തറിലേക്ക് പോവുകയാണ്. യാത്രയാക്കാൻ വേണ്ടിയാണ് അനു നാട്ടിലേക്ക് തിരിച്ചത്
മരിച്ച അനുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു.സംസ്കാരം നാളെ രാവിലെ 10 മണിക്ക് ജൻമനാടായ എയ്യാൽ പള്ളിയിൽ നടക്കും. മേൽ നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് വൈകീട്ട് 6 മണിയോടെ എരുമപ്പെട്ടിയിലുള്ള ഭർതൃഗൃഹത്തിലെത്തിച്ചു. ജനപ്രതിനികളടക്കം നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ.സി. മൊയ്തീനും, ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ എസ്.ഷാനവാസും പുഷ്പചക്രം അർപ്പിച്ചു.
കുന്നംകുളം തഹസിൽദാർ., യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കലാമണ്ഡലം നിർവാഹക സമിതിയംഗം ടി.കെ.വാസു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ, പഞ്ചായത്ത് പ്രസിഡൻ്റ് മീന ശലമോൻ തുടങ്ങിയവർ അന്തിമോപാചാരമർപ്പിച്ചു.രാത്രി 7 മണിയോടെ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ പൊതുദർശനത്തിന് വെച്ചു. ഫാദർ ജോയ് അടമ്പുകുളത്തിൻ്റെ കാർമികത്വത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം എയ്യാലിലെ വീട്ടിലേക്ക് കൊണ്ട്പോയി.
നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. സഹനടൻ, വില്ലൻ, നായകൻ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.
കണ്ണൂരില്‍ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടെന്ന് ശരണ്യ പറഞ്ഞു. എന്നാൽ നൊന്ത് പെറ്റ കുഞ്ഞിനെ ക്രൂരമായി കൊലചെയ്യുമ്പോഴും ആ കൊലപതാകം പിടിക്കപെട്ടപ്പോഴും ശരണ്യക്ക് ഉൾപിടച്ചിൽ പോലും ഉണ്ടായിരുന്നില്ല.തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും രോഷം ആളിക്കത്തിയതോടെ ഭയം കൊണ്ട് കുറച്ച് സമയം പിടഞ്ഞു. തെളിവെടുപ്പ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുറച്ച് സമയത്തേക്ക് മൗനമായിരുന്നു.പിന്നെ രണ്ടു മിനിറ്റ് പൊട്ടിക്കരഞ്ഞു. അതേസമയം തെറ്റുചെയ്തതിലല്ല തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമാണ് പലപ്പോഴും ചോദ്യം ചെയ്യുമ്പോള്‍ ശരണ്യ പ്രകടിപ്പിച്ചത്. കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമൊന്നും കണ്ടില്ലെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവിനെ പ്രതിയാക്കാനുള്ള ലക്ഷ്യം മൊഴിയില്‍ വ്യക്തമായിരുന്നു. പക്ഷേ, മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ശരണ്യയെത്തന്നെ കുടുക്കിലാക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍. ശരണ്യയുടെ നമ്ബറിലേക്ക് അസമയത്ത് അടക്കം ഒട്ടേറെ വിളികളെത്തിയത് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ശരണ്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ചോദ്യം ചെയ്യലിനിടെ ശരണ്യയുടെ ഫോണിലേക്ക് വന്ന കാമുകന്റെ കോള്‍ ലൗഡ് സ്പീക്കറിലിട്ട് ശരണ്യയുടെ സാന്നിധ്യത്തില്‍ പൊലീസ് കേള്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് ശരണ്യയുടെ ഫോണിന്റെ കോള്‍ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കാമുകനുമൊത്ത് ജീവിക്കാനുള്ള ശരണ്യയുടെ ആഗ്രഹത്തിന്റെ ചിത്രം പൊലീസിന് വ്യക്തമായത്.
ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണ് ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് ദാമ്ബത്യത്തില്‍ ഉലച്ചിലുണ്ടാകുന്നത്. ഈ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫെയ്‌സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോണ്‍ വിളിയിലേക്കും ചാറ്റിലേക്കും നീളുകയായിരുന്നു.
വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്ന് ചാറ്റുകളില്‍ വ്യക്തമാണെന്ന് പൊലീസ് സൂചിപ്പിച്ചു. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, കാമുകനുമൊത്ത് ജീവിക്കാന്‍ കുട്ടി തടസ്സമാണെന്ന് തെറ്റിദ്ധരിച്ചാണ്, കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതേസമയം കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് വഴിയാണ് പ്രണവും ശരണ്യയും പരിചയപ്പെടുന്നതും. വ്യത്യസ്ത ജാതിയിലുള്ളവര്‍ ആയതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തു. എങ്കിലും ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു. ശരണ്യയ്ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകമായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ പുതിയ കാമുകനെ കിട്ടിയതും ഫെയ്‌സ്ബുക്ക് വഴിയാണ്. കാമുകനൊപ്പം ജീവിക്കാനായി കുഞ്ഞിനെയും ഭര്‍ത്താവിനെയും ഒരേസമയം ഒഴിവാക്കാനുള്ള പദ്ധതിയാണ് ശരണ്യ ആസൂത്രണം ചെയ്തത്.
കുട്ടിയെ കൊലപ്പെടുത്തിയത് പ്രണവ് ആണെന്ന് ശരണ്യ പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പ്രണവിനെ സംശയിക്കാനുള്ള സാഹചര്യങ്ങള്‍ മുതലെടുക്കാനായിരുന്നു ഈ നീക്കം. ഭാര്യയും കുഞ്ഞുമായുള്ള അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ് ഇതെല്ലാം കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണവാണെന്ന് സംശയിക്കാന്‍ ധാരാളമായിരുന്നു. ഇത്രയും നാള്‍ അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ ശരണ്യയിലേക്ക് സംശയം നീണ്ടതുമില്ല.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായതും സംശയം ഇരട്ടിപ്പിച്ചു. അതു ശ്രദ്ധയില്‍പെട്ട പൊലീസ്, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകള്‍ കടലിലോ മറ്റോ പോയിരിക്കാമെന്ന് സംശയിച്ചു. എന്നാല്‍, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് വീട്ടില്‍ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. അപ്പോഴും കൊലപാതകത്തിന് പിന്നിലാരെന്ന ചോദ്യം പൊലീസിന് മുന്നില്‍ കുരുക്കായി തുടര്‍ന്നു. കുഞ്ഞ് ഇല്ലാതായാല്‍ ആര്‍ക്കാണ് ഗുണം എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്. പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു.
അയാള്‍ക്കു മറ്റൊരു ജീവിതം തെരഞ്ഞെടുക്കാന്‍ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാല്‍ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്ക് കുഞ്ഞൊരു തടസ്സമായിത്തോന്നിയേക്കാം. ഈ ചിന്തയാണ് ശരണ്യയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിലേക്ക് എത്തിച്ചത്. ശരമ്യയുടെ മൊബൈല്‍ ചാറ്റുകളും ഫൊറന്‍സിക് പരിശോധന ഫലവും കിട്ടിയതോടെ കൊലപാതകി അമ്മ ശരണ്യ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ നില്‍ക്കക്കള്ളിയില്ലാതെ ശരണ്യ കുറ്റം ഏറ്റുപറഞ്ഞു.
പമ്പാവാലി∙കൊടുംവരൾച്ചയിൽ കുത്തിയ കിണറിൽ നിന്നു നിലയ്ക്കാത്ത ജലപ്രവാഹം. വെള്ളത്തിന്റെ ആധിക്യം മൂലം കിണർ കൂടുതൽ ആഴത്തിൽ കുഴിക്കാനായില്ല! എരുമേലി വനം റേഞ്ച് പരിധിയിലെ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപം വനപാലകർ കുത്തിയ കിണറാണ് അത്ഭുത നീരുറവയായി മാറിയത്.
8 അടി ആഴത്തിലെത്തും മുൻപ് വെള്ളം ഉണ്ടാവുമെന്നു നോട്ടക്കാരൻ പറഞ്ഞു. ജീവനക്കാരുടെയും മറ്റും നേതൃത്വത്തിൽ കിണർ കുഴിക്കാൻ തുടങ്ങി രണ്ട് ദിവസം കൊണ്ട് 5 അടി താഴ്ന്നതോടെ ഉറവക്കണ്ണികൾ പൊട്ടി കിണറ്റിലേക്കു കുതിച്ചു.ഏതാനും മണിക്കൂറുകൾക്കകം കിണറ്റിൽ വെള്ളം നിറഞ്ഞു. വനപാലകർക്കു പുറമെ ഇതുവഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന തീർഥാടകർക്കും വെള്ളം പ്രയോജനപ്പെടും. നിലവിൽ ഉൾവനത്തിൽ നിന്ന് ഹോസ് ഉപയോഗിച്ചാണു തീർഥാടകർക്കായി കാളകെട്ടിയിൽ വെള്ളം എത്തിക്കുന്നത്.
മിക്കപ്പോഴും ഹോസുകൾ ആനയയും മറ്റും ചവിട്ടിപ്പൊട്ടിക്കുന്നതിനാൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. ഈ പ്രശ്നത്തിനും കിണർ വെള്ളം പരിഹാരമായി.കിണറിന്റെ ഉദ്ഘാടനം വനസംരക്ഷണ സമിതി ചെയർമാൻ എം.എസ്. സതീഷ് നിർവഹിച്ചു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി. അനിൽകുമാർ, എസ്.ശിവരാജൻ, സാം വി. മാമ്മൻ എന്നിവർ പങ്കെടുത്തു.
പോണ്‍ താരമാകാന്‍ തീരുമാനിച്ചതായി വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ വളര്‍ത്തുപുത്രി. സ്പീല്‍ബര്‍ഗിന്‍റെ വളര്‍ത്തുപുത്രിയും ഇരുപത്തിമൂന്നുകാരിയുമായ മിഖായേലയാണ് തന്‍റെ മേഖല പോണ്‍ സിനിമയാണെന്ന് പ്രഖ്യാപിച്ചത്. ദ് സണിന് നല്‍കിയ അഭിമുഖത്തിലാണ് മിഖായേല യുടെ വെളിപ്പെടുത്തല്‍. സ്പീല്‍ബര്‍ഗും ഭാര്യ ക്യാപ്ഷോയും തനിക്കിഷ്ടമുള്ള മേഖല തെരഞ്ഞെടുക്കുന്നതില്‍ പ്രോല്‍സാഹിപ്പിക്കുക മാത്രമാണുള്ളതെന്നും മിഖായേല പറഞ്ഞു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോണ്‍ സിനിമകളിലേക്ക് തിരിയുന്നത്. സാമ്പത്തികമായി കെട്ടുപാടുകളിലേക്ക് നീങ്ങാന്‍ താല്‍പര്യമില്ല, സാമ്പത്തിക സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും മിഖായേല പറഞ്ഞു.
സമാധാനം കണ്ടെത്തുന്ന രീതിയില്‍ ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് മിഖായേല പറഞ്ഞു. ലൈംഗികമായി നൈസര്‍ഗിക കഴിവുകളുള്ള വ്യക്തിയാണ് താന്‍. അത് ഇതിന് മുന്‍പ് തന്നെ കുഴപ്പങ്ങളില്‍ എത്തിച്ചിട്ടുമുണ്ട്. എന്നാല്‍ വേട്ടയാടപ്പെടുന്ന രീതിയില്‍ ആയിരുന്നില്ല അതെന്നും മിഖായേല പറഞ്ഞു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും താന്‍ പറയുന്നത് സ്വീകാര്യമായിരിക്കുമെന്ന ധാരണ തനിക്കില്ലെന്നും മിഖായേല പറഞ്ഞു. പോണ്‍ ജോലി ചെയ്ത് വേണ്ട രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല അതിനാല്‍ തനിച്ചുള്ള വീഡിയോകള്‍ സ്വയം നിര്‍മ്മിക്കാനാണ് തീരുമാനമെന്നും മിഖായല പറഞ്ഞു.
പോണ്‍ താരമാകുന്നതിനേക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നു. തന്‍റെ സുരക്ഷിതത്വം അവര്‍ക്ക് ശ്രദ്ധയുള്ള കാര്യമാണ്. എന്നാല്‍ അവര്‍ തന്നെ നിരുല്‍സാഹപ്പെടുത്തിയിട്ടില്ലെന്ന് മിഖായേല പറയുന്നു. ചില പോണ്‍ സൈറ്റുകളില്‍ ഇതിനോടകം തന്‍റെ വീഡിയോകള്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് മിഖായേല പറഞ്ഞു. എന്നാല്‍ സെക്സ് വര്‍ക്കര്‍ ലൈസന്‍സ് ലഭിക്കാതിരുന്നതിനാല്‍ അവ പിന്‍വലിക്കേണ്ടതായി വന്നുവെന്നും മിഖായേല പറഞ്ഞു. ലൈസന്‍സ് ഉടന്‍ തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മിഖായേല പറഞ്ഞു. മിഖായേലയെ കൂടാതെ സ്പീല്‍ബര്‍ഗ് ദ്മപതികള്‍ക്ക് ആറ് വളര്‍ത്തുമക്കളാണ് ഉള്ളത്.
അവിനാശിക്കടുത്ത് ദേശീയപാതയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ്സിൽ വന്നിടിച്ച കണ്ടെയ്‍നർ ലോറി ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് സ്വദേശി ഹേമരാജാണ് അറസ്റ്റിലായത്. അപകടമുണ്ടായ സമയത്ത് ഓടി രക്ഷപ്പെട്ട ഇയാൾ പിന്നീട് പൂണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
മാർബിൾ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്‍നർ ടെർമിലനിൽ നിന്ന് ലോഡ് കയറ്റിക്കൊണ്ടുപോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതോടെ വണ്ടി നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച് കയറി. ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് കുറേ ദൂരം ലോറി നിരങ്ങി നീങ്ങി. ഇതോടെ, ചൂട് കാരണം ലോറിയുടെ പിന്നിലെ ടയർ പൊട്ടി. ഇതോടെ ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് വണ്ടിയിലുണ്ടായ കണ്ടെയ്‍നർ എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസിയിലിടിക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ വലത് ഭാഗം മുഴുവൻ കണ്ടെയ്‍നർ ഇടിച്ച് തകർത്തു. ആ നിരയിലിരുന്ന ആളുകൾക്കെല്ലാം സാരമായ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തു.
അപകടത്തിൽ തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നടുക്കം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന റിപ്പോർട്ട് എടപ്പാടി സ്ഥിരീകരിക്കുകയും ചെയ്തു. നിയമസഭയിലാണ് മുഖ്യമന്ത്രി എടപ്പാടിയുടെ പ്രസ്താവന.
അതേസമയം, കോയമ്പത്തൂർ അവിനാശിയിൽ 20 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് ദാരുണമായ അപകടം ഉണ്ടാക്കിയത്.
എന്നാൽ തന്‍റെ സഹോദരന് മദ്യപിക്കുന്ന ശീലമില്ലെന്നും മനഃപൂർവം അപകടമുണ്ടാക്കിയതല്ലെന്നും അറസ്റ്റിലായ ഡ്രൈവറുടെ സഹോദരൻ പറഞ്ഞു. ഇതുവരെ ഹേമരാജ് ഓടിച്ച വണ്ടിയിടിച്ച് ഒരു അപകടമുണ്ടായിട്ടില്ല. പുലർച്ചെ അപകടമുണ്ടായ ഉടൻ തന്നെ സഹോദരൻ വിളിച്ചിരുന്നു. ലോറിയുടെ ടയർ പൊട്ടിപ്പോയതാണെന്നും, അങ്ങനെയാണ് അപകടമുണ്ടായതെന്നുമാണ് ഹേമരാജ് സഹോദരനോട് പറഞ്ഞത്. താൻ ഉറങ്ങിപ്പോയിട്ടില്ലെന്ന് ഹേമരാജ് പറഞ്ഞതായും സഹോദരൻ.