Latest News

പ്രകടനവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ അടിച്ച് ഓടിക്കുന്ന മധ്യപ്രദേശിലെ സബ്കളക്ടര്‍ സബ് കളക്ടര്‍ പ്രിയ വര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാളെ സബ്കളക്ടര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പതാകയുമായി എത്തിയ ഒരാളുടെ പതാക പിടിച്ച് വാങ്ങി സബ്കളക്ടര്‍ പ്രിയ വര്‍മ മുഖത്തടിച്ചു. ഇതോടെ മറ്റ് പ്രവര്‍ത്തകര്‍ അടുത്തു പ്രിയയുടെ ചുറ്റിനും കൂടി, ഒരാള്‍ മുടിയില്‍ പിടിച്ചു വലിച്ചു.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ കളക്ടര്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു. പ്രിയ തല്ലി തുടങ്ങിയതോടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്ഗഡില്‍ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി എത്തിയത്. ഇതോടെയാണ് കലക്ടര്‍ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാര്‍ക്കുമിടയില്‍ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വര്‍മയുടെ മുടിക്ക് പിടിച്ച് വലിച്ച സംഭവം നടന്നത്.

ഇതിനിടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി. ‘കലക്ടര്‍ മാഡം, നിങ്ങള്‍ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂര്‍ണ്ണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴക്കാനും, കരണത്തടിക്കാനുമുള്ള അധികാരം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞുതരണം’ എന്നാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്ററില്‍ കുറിച്ചത്.

 

യുഎഇയിലെ വിധി ഇന്ത്യയിലും ബാധകമാകുന്നതോടെ മലയാളികൾ കുടുങ്ങും.യുഎഇയിലെ ബാങ്കുകളിൽ നിന്നും വായ്പ്പയെടുത്തു മുങ്ങിയ ഇന്ത്യക്കാരിൽ കുടുതലും മലയാളികൾ. ഇതിൽ തന്നെ മലപ്പുറം തൃശൂർ ജില്ലക്കാരാണ് പകുതിയിലേറെപേരും. യുഎഇയിലെ 55 ലേറെ ബാങ്കുകളിൽ നിന്നായി 1500 കോടിയോളം രൂപ വായ്പ്പയെടുത്തു ഇന്ത്യക്കാർ സ്ഥലം വിട്ടതായി രേഖകൾ പറയുന്നു.

പലരും ഭീമമമായ തുക വായ്പ്പയെടുത്തു മുങ്ങിയ സാഹചര്യത്തിൽ പല ബാഗ്‌ങ്കുകളും വൻ നഷ്ടത്തിലാണ്. ഇത്തരം കേസുകൾ വർധിച്ചതോടെ ആണ് ബാങ്കുകളുടെ ശ്രമങ്ങൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ വ്യക്തികൾക്ക് നൽകിയ വായ്‌പ്പാ തിരിച്ചടപ്പിക്കാൻ മുൻപ് യുഎഇയിലെ ബാങ്കുകൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ 2018 കേരള ഹൈകോടതി വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ റിക്കവറി നടത്താൻ അധികാരമില്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പ്പനല്കി പ്രതിസന്ധിയിലായ ബാങ്കുകൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ആശ്വാസം നേടിയിരിക്കുന്നത്. വായ്പ്പയെടുത്തു മുങ്ങിയവർ ഓരോരുത്തരായി പിടിവീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.

1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികൾ, ഇന്ത്യൻ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എൽ.എൽ.പി. മാനേജിങ് പാർട്ണർ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകൾ ഇന്ത്യയിൽ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എൽ.എൽ.പി.യാണ്.

യു.എ.ഇ.യിലെ എമിറേറ്റ്‌സ് എൻ.ബി.ഡി., ഫസ്റ്റ് ഗൾഫ് ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്‌സ്യൽ ബാങ്ക്, മഷ്‌റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നൽകിയിട്ടുള്ളത്. ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകൾ വിഷമിക്കുകയായിരുന്നു.

വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ.

വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.

പൗരത്വ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സ്‌റ്റേ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. കേന്ദ്രത്തിന് നാലാഴ്ച്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. അതേസമയം നിയമം സ്റ്റേ ചെയ്യണമെന്നാവശ്യം കേന്ദ്രം എതിര്‍ത്തു.

അതേസമയം പൗരത്വനിയമത്തിനെതിരായ ഹര്‍ജികളില്‍ സ്റ്റേ ആവശ്യപ്പെടുന്നില്ലെന്ന് ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം ഉന്നയിച്ചു. കേസ് മൂന്ന് മാസത്തേക്ക് മാറ്റിവെയ്ക്കണമെന്നും കബില്‍ സിബല്‍ ആവശ്യപ്പെട്ടു.

144 ഹര്‍ജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. യുഎസ്,പാകിസ്താന്‍ സുപ്രീംകോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മൂത്രത്തില്‍ കടുത്ത അണുബാധയുമായി എത്തിയ വയോധികനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. എണ്‍പതുകാരന്റെ വൃഷണത്തില്‍ കട്ടിയുള്ള എന്തോ ഉണ്ട് എന്നാണ് ആദ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ വൃഷണത്തില്‍ മുട്ടത്തോട് പോലെ ഉള്ള ഒരു വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലാണ് സംഭവം.

വൃഷണത്തില്‍ വെള്ളം നിറഞ്ഞ ഹൈഡ്രോസില്‍ എന്ന അവസ്ഥയാണ് രോഗിക്ക് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃഷണത്തില്‍ കാത്സ്യം അടിഞ്ഞുകൂടി മുട്ടത്തോട് പോലെ ഒരു രൂപപ്പെട്ടതാണ് ഇതിന് കാരണം. രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കാല്‍സ്യം എത്തുന്നുണ്ട് എങ്കിലും ഒരു ഭാഗത്ത് മാത്രം ഇത് അടിഞ്ഞു കൂടിയതാണ് പ്രശ്നമായത്. 1935ലാണ് ഇത്തരം ഒരു കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീടും വളരെ അപൂര്‍വമായി മാത്രം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്റീഫിലറിയല്‍ ഡ്രഗ്സ് ഉപയോഗിച്ചാണ് ഈ അണുബാധക്കെതിരെ ചികിത്സിക്കുന്നത്.

രോഗിയുടെ അവസ്ഥയ്ക്ക് കാരണം Wuchereria bancrofti എന്നതരം പുഴു ആകുമെന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതിയെങ്കിലും പിന്നീടാണ് രോഗം സ്ഥിരീകരിച്ചത്. 1935 ലാണ് ഇത്തരം മറ്റൊരു കേസ് റിപ്പോര്‍ട്ട്‌ ചെയ്തത്. പിന്നീട് അപൂര്‍വമായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് . Antifilarial drugs കൊണ്ടാണ് ഈ അണുബാധ ചികിത്സിക്കുന്നത്.

വനിത പോലീസു കാരിയോട് മോശമായ രീതിയില്‍ പെരുമാറിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥ എന്ന് അറിയാതെയാണ് ഇയാള്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തിയത്. ഷമീര്‍ എന്ന പാസ്റ്ററാണ് പോലീസ് പിടിയിലായത്. കൊല്ലത്താണ് സംഭവം ഉണ്ടായത്.

കൊല്ലം നഗരത്തിലൂടെ ഷമീര്‍ പാസ്റ്റര്‍ രാത്രി സഞ്ചരിക്കുക ആയിരുന്നു. ഈ സമയം രണ്ട് യുവതികള്‍ നില്‍ക്കുന്നത് കണ്ടു. മെല്ലെ ഒരു യുവതിക്കടുത്ത് ചെന്ന് പാസ്റ്റര്‍ ചോദിച്ചു – ‘ കൂടെപ്പോരുന്നോ ‘. എന്നാല്‍ ഇത് വനിതാ പോലീസുകാര്‍ ആയിരുന്നു എന്ന് പാസ്റ്റര്‍ക്ക് മനസ്സിലായില്ല. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സുവിശേഷ പ്രാസംഗികന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പോലീസാണ് പാസ്റ്ററിനെ അറസ്റ്റു ചെയ്തത്.

പിടിയിലായ ഷമീര്‍ പാസ്റ്റര്‍ മത പരിവര്‍ത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ്. പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്‍കാത്തതിനാല്‍ ആണ് പുറ്റിങ്ങല്‍ അപകടം ഉണ്ടായതെന്ന് ഇയാള്‍ നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദം ആയിരുന്നു. തല്ലു കിട്ടുമെന്നായപ്പോള്‍ അത് നിറുത്തുകയും ചെയ്തിരുന്നു.

നേരത്തെ മോശം പെരുമാറ്റത്തിന് സഭയില്‍ നിന്നും പാസ്റ്റര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം. പാസ്റ്ററെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.

അതേസമയം മറ്റൊരു സംഭവത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാര്‍ കല്ല് കൊണ്ട് വരഞ്ഞ് പുരോഹിതന്‍ വൃത്തികേടാക്കി. പത്തനംതിട്ട മലങ്കര കത്തോലിക്ക സഭയിലെ പുരോഹിതനായ മാത്യുവാണ് കാറില്‍ കല്ല് കൊണ്ട് കുത്തിവരച്ചത്. പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

 

നേപ്പാളിലെ ദമാനിലുണ്ടായ അപകടത്തിൽ വിനോദ സഞ്ചാരികളായ എട്ട് മലയാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഗ്യാസ് ഹീറ്ററില്‍ നിന്നും ഉണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ആണ് മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. എട്ട് പേരുടെ ജീവന്‍ നഷ്ടമായത് അറിയാതെ മറ്റൊരു മുറിയില്‍ സഹയാത്രികര്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു മാധവിന്റെ ജീവന്‍ രക്ഷപ്പെട്ടു.

ദുരന്തമറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കളും പരിചയക്കാരും കൂടെയുണ്ടായിരുന്ന സഹയാത്രികരും നടുങ്ങുമ്പോള്‍ അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ട മാധവ് കാര്യത്തിന്റെ ഗൗരവം അറിയാതെ കളിയും ചിരിയുമാണ്. നേപ്പാളിലെ വിനോദ യാത്ര സംഘത്തില്‍ ഉണ്ടായിരുന്ന മരിച്ച രഞ്ജിത് കുമാറിന്റെ മൂത്തമകനാണ് രണ്ടാം ക്ലാസുകാരന്‍ ആയ മാധവ്.

മാധവ് രക്ഷപ്പെട്ടത് അറിഞ്ഞു മലയാളി അസോസിയേഷന്‍ ഭാരവാഹി കൈലാസനാഥന്റെ ഫോണില്‍ രഞ്ജിത്തിന്റെ ഡല്‍ഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചിരുന്നു. മറ്റു യാത്രികര്‍ക്ക് ഒപ്പം. അപ്പോള്‍ കാഠ്മണ്ഡുവിൽ ആയിരുന്നു മാധവ്. എന്തു ചെയ്യുക ആണെന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക ആണെന്ന് ആയിരുന്നു മറുപടി. ‘ഞാന്‍ നാളെ എത്തു’മെന്നും അവന്‍ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. അച്ഛനും അമ്മയും തന്നെ തനിച്ചാക്കി പോയതിന്റെ വേദനകളൊന്നും അറിയാതെ നാട്ടിലെത്താനുള്ള തിടുക്കത്തില്‍ സംസാരിക്കുന്ന മാധവിന്റെ ശബ്ദം കേട്ട് വിങ്ങിപ്പൊട്ടുകയാണ് ബന്ധു.

യാത്രാസംഘത്തിനൊപ്പം രക്ഷിതാക്കള്‍ ആരുമില്ലാതെ മാധവ് തനിച്ചായതിനാല്‍ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപന്‍ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡല്‍ഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാല്‍ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വീടിനു മുന്നില്‍ വന്നപ്പോള്‍ പ്രവീണിന്റെ അച്ഛന് സംശയം. എന്താണിവിടെ ഇപ്പോള്‍ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ നേപ്പാളില്‍ സംഭവിച്ച ദുരന്ത വാര്‍ത്ത അറിഞ്ഞെത്തിയ നാട്ടുകാര്‍ മറുപടി പറഞ്ഞില്ല. അച്ഛന്‍ സി.കൃഷ്ണന്‍ നായര്‍ ഒന്നും മനസ്സിലാകാതെ നിന്നു. ഈ സമയത്തു പ്രവീണിന്റെ സഹോദരി പ്രസീത കഴക്കൂട്ടം എ ജെ കോളജില്‍ പഠിപ്പിക്കുകയായിരുന്നു. ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് പ്രസീതയെ വിളിച്ചു. ”വേഗം വീട്ടില്‍ പോകണം.” വിവരമറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെങ്കിലും വീട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മയ്ക്കും മുന്നില്‍ പിടിച്ചു നിന്നു.

മകളും ഒന്നും പറയാതിരുന്നതോടെ കൃഷ്ണന്‍നായര്‍ ടി വി ഓണ്‍ ചെയ്തെങ്കിലും കാര്യമുണ്ടായില്ല. സമീപത്തുള്ളവര്‍ കേബിള്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. കൂടുതല്‍പേര്‍ വീടിനു മുന്നിലേക്കു വന്നപ്പോള്‍ കൃഷ്ണന്‍ നായര്‍ക്കു ദുസ്സൂചന തോന്നി. നിര്‍ബന്ധത്തിനൊടുവില്‍ അടുത്ത ബന്ധു പറഞ്ഞു- ”പ്രവീണിനും കുടുംബത്തിനും നേപ്പാളില്‍ എന്തോ അപകടം. കുഴപ്പമില്ലെന്നാണു വിവരം.”

അല്‍പസമയത്തിനു ശേഷം വീടിന്റെ പിന്നാമ്പുറത്തു ബന്ധുക്കള്‍ എത്തിയതോടെ പ്രസന്നയ്ക്കും സംശയമായി. ഭര്‍ത്താവിനോടു കാര്യം തിരക്കിയപ്പോള്‍ പ്രവീണിന് അപകടം സംഭവിച്ചെന്നു മാത്രം അറിഞ്ഞു. വൈകിട്ടായപ്പോള്‍ ബന്ധുക്കളിലേറെയും വീട്ടുവളപ്പില്‍. ഒടുവില്‍ കൃഷ്ണന്‍ നായരും പ്രസന്നയും അറിഞ്ഞു, ആ ദുരന്തവാര്‍ത്ത.

മലപ്പുറം ∙ കാളികാവിലെ ഗൃഹനാഥന്റെ ദുരൂഹമരണം ഒന്നര വർഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു. മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലി(50)യെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉമ്മുൽ ഷാഹിറയെ(42)യും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരെയും തമിഴ്നാട്ടിൽനിന്നാണു പിടികൂടിയത്. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴി നൽകി.

2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയല്‍വാസി ജെയ്‌മോനൊപ്പം ഇയാള്‍ വീടിന്റെ ടെറസില്‍വച്ചു മദ്യപിച്ചിരുന്നു. ഇടയ്ക്ക് മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചു നല്‍കിയെന്നാണ് ജെയ്‌മോന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലില്‍ കിടത്തി. ഇതിനുശേഷമാണ് ജെയ്‌മോന്‍ പോയത്.

പിറ്റേന്നു പുലര്‍ച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച്‌ ഷാഹിറ മുഹമ്മദാലിയുടെ മരണവിവരം അറിയിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ ഷാഹിറ ബന്ധുക്കളോട് പറഞ്ഞത്.  എന്നാല്‍, മരണം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മുല്‍ ഷാഹിറയെയും മക്കളെയും കാണാതായതോടെയാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.

തുടര്‍ന്ന് മുഹമ്മദാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു.

രഹസ്യവിവരത്തെത്തുടർന്നു തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും 2 മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്മോനെ ഇന്നലെ ഡിണ്ടിഗലിൽ വച്ചു പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഉമ്മുൽ ഷാഹിറയെ റിമാൻഡ് ചെയ്തു. മക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

ട്രെയിനില്ലാത്ത ഇടുക്കിയിൽ നിന്ന് ആദ്യമായൊരു വനിതാ ലോക്കോ പൈലറ്റ്. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി കാർത്തികയാണ് തീവണ്ടിയോടിക്കാനൊരുങ്ങുന്നത്. റെയിൽപ്പാതകളില്ലാത്ത ഹൈറേഞ്ചിൽ മാറ്റത്തിന്റെ പാതവെട്ടുകയാണ് കാർത്തിക.

ഇതിന് മുമ്പ് രണ്ടേ രണ്ട് തവണ മാത്രം ട്രയിനിൽ കയറിയിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരി വളരെ അപ്രതീക്ഷിതമായാണ് ഈ ജോലിയിലേക്കെത്തുന്നത്. ബാങ്ക് കോച്ചിംഗിന് ഇടയിലാണ് റെയില്‍വേയുടെ വിജ്ഞാപനം ശ്രദ്ധിക്കുന്നത്. പഠിച്ചത് ഇലക്ട്രോണിക് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ആണ്. പഠിച്ച മേഖലയില്‍ തന്നെ ജോലി ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നതെന്ന് കാര്‍ത്തിക പറയുന്നു.

ഇതിന് മുന്‍പും ഇവിടെ നിന്നു ലോക്കോ പൈലറ്റൊക്കെ ഉണ്ടായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ആണ് ആദ്യം എന്ന് അറിയില്ലായിരുന്നു. ട്രെയ്നില്ലാത്ത ഇടുക്കിയില്‍ നിന്നും ട്രെയ്നോടിക്കാന്‍ പോകുന്ന കാര്‍ത്തിക തമിഴും മലയാളവും കലര്‍ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇടുക്കിയില്‍ നിന്നും ലോക്കോ പൈലറ്റാവുന്ന ആദ്യ വനിതയാണ് വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശി കാര്‍ത്തിക. ഇടുക്കിയിലായതിനാല്‍ തന്നെ അധികമൊന്നും ട്രെയിനില്‍ കയറാത്ത കാര്‍ത്തിക സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ജോലിയിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്.

അധികം ട്രൈനിലൊന്നും കയറിയിട്ടില്ലല്ലോ….അതുകൊണ്ട് തന്നെ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്. അത് എങ്ങനൊയണ് ഉണ്ടാവാ, എന്തോക്കെ ചെയ്യേണ്ടിവരും എന്നൊക്കെ ആലോചിക്കുമ്പോള്‍ എക്‌സൈറ്റ്‌മെന്റ് കൂടുന്നുണ്ട്. അതെ, കാര്‍ത്തിക ഭയങ്കര എക്‌സൈറ്റ്‌മെന്റില്‍ തന്നെയാണ്. അത് ട്രെയ്നില്ലാത്ത നാട്ടില്‍ നിന്നും ട്രെയ്നോടിക്കാന്‍ വരുന്നത് കൊണ്ട് മാത്രമല്ല, തോട്ടം തൊഴിലാളി മേഖലയില്‍ നിന്നും അധികം പേരൊന്നും ഇതുപോലെ സര്‍ക്കാര്‍ ജോലി ലഭിച്ച് പുറത്തു പോയിട്ടില്ല എന്നതുകൊണ്ട് കൂടിയാണ്.

കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ട്രെയ്നില്‍ കയറുന്നത്. അന്ന് അമ്മമ്മയുടെ വീട്ടില്‍ നിന്നുമായിരുന്നു കോളേജിലേക്ക് പോയിരുന്നത്. അതല്ലാതെ മറ്റെങ്ങോട്ടും ട്രെയ്നില്‍ പോയിട്ടില്ല. ട്രെയ്ന്‍ യാത്ര എനിക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ ലോക്കോ പൈലറ്റാവും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. കാര്‍ത്തിക പറയുന്നു.

2017 ല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം, വിവിധ തൊഴില്‍ പരീക്ഷകള്‍ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു കാര്‍ത്തിക. അപ്പോഴാണ് റെയില്‍വെ വിഞ്ജാപനം കാണുന്നത്. അങ്ങനെ അപേക്ഷ നല്‍കി. മൂന്ന് ഘട്ടമായിട്ടായിരുന്നു സെലക്ഷന്‍ നടന്നത്. ഒരു ഗവണ്‍മെന്റ് ജോലി സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ലോക്കോ പൈലറ്റ് ആകണമെന്നൊന്നും ആഗ്രഹമുണ്ടായിരുന്നില്ല. കാര്‍ത്തിക പറയുന്നു.

തമിഴ്‌നാട് സ്വദേശികളാണ് അച്ഛനും അമ്മയും എങ്കിലും കാര്‍ത്തിക ഇടുക്കിയിലാണ് പഠിച്ചതും വളര്‍ന്നതുമെല്ലാം. കാമരാജ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിക്കുന്നത്. പഠനം കഴിഞ്ഞ് ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ചിരുന്നെങ്കിലും, ഗവണ്‍മെന്റ് ജോലി നേടണമെന്നുളള മോഹം കൊണ്ട് ആ ജോലി വേണ്ടെന്നും വെച്ചു. മെഡിസിന്‍ പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ പ്ലസ്ടുവിന് മാര്‍ക്ക് കുറച്ച് കുറവായിരുന്നു. അതുകൊണ്ട് അതിന് സാധിച്ചില്ല. പ്രൈവറ്റില്‍ പോയി പഠിക്കാനുള്ള ഒരു സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പിന്നീട് എഞ്ചിനീയറിങിന് ചേരുകയായിരുന്നു. അച്ഛന്റെ ഇഷ്ടമായിരുന്നു എഞ്ചിനീയറിങ്. പഠനത്തെക്കുറിച്ച കാര്‍ത്തിക പറയുന്നു.

എല്ലാവര്‍ക്കും ഇപ്പോള്‍ സന്തോഷമാണ്. പഠിക്കുന്ന കാലം മുതല്‍ തന്നെ വീട്ടില്‍ നിന്നായാലും കൂട്ടുകാരുടെ അടുത്തു നിന്നായാലും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ഇനിയും പരീക്ഷയെല്ലാമെഴുതി അടുത്ത ലെവലിലേക്ക് പോകണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ പ്രദേശത്തു നിന്നും ഒത്തിരി പേരൊന്നും പരീക്ഷ എഴുതി ഗവണ്‍മെന്റ് ജോലിക്കൊന്നും പോകുന്നില്ല. ഇവിടെ നിന്നും കുട്ടികള്‍ പഠിക്കുകയും ജോലിക്ക് പോകുകയും വേണം. അതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. കാര്‍ത്തിക പറയുന്നു.

എന്റെ കുട്ടിക്ക് കിട്ടിയതില്‍ സന്തോഷമുണ്ടെനിക്ക്. ഈ തോട്ടം മേഖലയില്‍ ഇതുവരെ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഇതുപോലെ ഇവിടത്തെ മറ്റു കുട്ടികളും പഠിച്ച് ജോലി വാങ്ങണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങളുടെ കുട്ടികള്‍ക്ക് കോളേജില്‍ പോയി പഠിക്കാന്‍ പോലും സൗകര്യമില്ല. എത്ര ദൂരം പോകണമെന്നോ ഒന്ന് കോളേജില്‍ പോകണമെങ്കില്‍…അതുകൊണ്ടാണ് മോളെ തമിഴ് നാട്ടില്‍ കൊണ്ടുപോയി പഠിപ്പിച്ചത്. മോള്‍ക്ക് ഡോക്ടറാകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ജോലിയൊക്കെയായല്ലോ… സന്തോഷമായി. കാര്‍ത്തികയുടെ അമ്മ മനോന്മണി തന്റെ സന്തോഷം അഴിമുഖവുമായി  പങ്കുവെച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മെമ്പറാണ് അമ്മ മനോന്മണി. അച്ഛന്‍ രാജന്‍, അനിയത്തി നന്ദിനി.

ജനുവരി 22 മുതല്‍ നാലുമാസക്കാലം തിരുച്ചിറപ്പള്ളിയിലാണ് കാര്‍ത്തികയ്ക്ക് ട്രെയ്നിങ് ഉണ്ടായിരിക്കുക. കാര്‍ത്തികയ്‌ക്കൊപ്പം നാട്ടിലെ കല്‍വികുമാറിനും ലോക്കോ പൈലറ്റ് ട്രൈനിങിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.

ആമസോൺ സിഇ ഒ ജെഫ് ബെസോസിൻ്റെ ഫോൺ സൗദി കിരീടാവകാശി ചോർത്തി. മുഹമ്മദ് ബിൻ സൽമാൻ അയച്ച വാട്സ് ആപ് സന്ദേശത്തിന് പിന്നാലെ ജെഫ് ബെസോസിൻ്റെ ഫോണിൽനിന്നുള്ള നിരവധി വിവരങ്ങൾ ചോർത്തപ്പെട്ടതായി ഫോറൻസിക്ക് പരിശോധനയിൽ കണ്ടെത്തി. ദി ഗാർഡിയൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി കിരീടാവകാശിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

മുഹമ്മദ് ബിൻ സൽമാൻ ഉപയോഗിച്ച നമ്പറിൽ നിന്നുള്ള വാട്സ് ആപ് സന്ദേശത്തിലൂടെ ബെസോസിന്റെ ഫോണിലേക്ക് ഒരു ചാര ഫയൽ നുഴഞ്ഞു കയറിയെന്ന് പരിശോധന ഫലങ്ങൾ സൂചിപ്പിക്കുന്നതായി ഗാർഡിയൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു വീഡിയോ ഫയലാണ് സല്‍മാന്‍ ബെസോസിന് അയച്ചത്. സംഭവം നടന്ന 2018 മെയ് 1-ന് ഇരുവരും സാധാരണപോലെ സൗഹൃദപരമായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. അതിനിടയിലാണ് വീഡിയോ ഫയല്‍ അയക്കുന്നത്. തുടര്‍ന്ന് ബെസോസിന്റെ ഫോണിൽ നിന്ന് വലിയ അളവിലുള്ള ഡാറ്റ മണിക്കൂറുകൾക്കുള്ളിൽ ചോര്‍ത്തപ്പെട്ടതായാണ് കണ്ടെത്തിയത്. . എന്നാല്‍ എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയത്, അത് പിന്നീട് എന്തിനാണ് ഉപയോഗിച്ചത് എന്നതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വാഷിംങ്ടൺ പോസ്റ്റ് പത്രത്തിൻ്റെ ഉടമകൂടിയാണ് ബെസോസ്.

അമേരിക്കക്കാരനായ ആമസോണ്‍ മേധാവിയെ നിരീക്ഷിക്കാന്‍ സൗദി രാജാവ് നേരിട്ട് രംഗത്തിറങ്ങിയെന്നത് വാൾസ്ട്രീറ്റ് മുതല്‍ സിലിക്കൺ വാലിവരെ ഞെട്ടലോടെയാണ് കേട്ടത്. കൂടുതൽ പാശ്ചാത്യ നിക്ഷേപകരെ സൗദി അറേബ്യയിലേക്ക് ആകർഷിക്കാൻ കിരീടാവകാശി നടത്തുന്ന ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തും. തന്റെ വിമർശകരെയും എതിരാളികളേയും അടിച്ചമര്‍ത്തുന്നതിനു മേൽനോട്ടം വഹിച്ചും, രാജ്യത്തെ സാമ്പത്തികമായി പരിവർത്തനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തയാളാണ് സല്‍മാന്‍.

ഫോൺ വിവരങ്ങൾ ചോർത്തിയതിന് ശേഷം നടന്ന ഒൻപത് മാസങ്ങൾക്ക് ശേഷം ബെസോസിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അമേരിക്കന്‍ പത്രമായ നാഷണൽ എൻക്വയററില്‍ എങ്ങിനെ എത്തി എന്നത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹത്തിന്‍റെ സ്വകാര്യ സന്ദേശങ്ങള്‍ വരെ ഉള്‍പ്പെടുത്തിയാണ് എൻക്വയററില്‍ വാര്‍ത്ത വന്നിരുന്നത്. 2018 ഒക്ടോബറിൽ കൊല്ലപ്പെട്ട വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് മുമ്പുള്ള മാസങ്ങളിൽ കിരീടാവകാശിയും അദ്ദേഹത്തിനോട് അടുപ്പമുള്ളവരും എന്തുചെയ്യുകയായിരുന്നു എന്നതിനെകുറിച്ചും പുതിയ പരിശോധനയ്ക്കും ഇത് കാരണമായേക്കാം. ഖഷോഗി കൊല്ലപ്പെടുന്നതിന് മുമ്പായിരുന്നു ഫോൺ ചോർത്തൽ.

ബെസോസിൻ്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ നാഷണൽ എൻക്വയറിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമാണ് ഡിജിറ്റൽ ഫോറൻസിക് ടീം അദ്ദേഹത്തിൻ്റെ ഫോൺ പരിശോധിച്ചത്. ജെഫ് ബെസോസിൻ്റെ വിവാഹേതര ബന്ധമടക്കമുള്ള കാര്യങ്ങളായിരുന്നു അന്ന് പുറത്തുവന്നത്. നാഷണൽ എൻക്വയറിൻ്റെ സിഇഒയുമായി ഡേവിഡ് പെക്കറുമായി സൗദി കിരീടാവകാശി വാർത്ത പുറത്തുവരുന്നതിന് മുമ്പ് അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ബെസോസിൻ്റെ സുരക്ഷാ തലവൻ ഗവിൻ ഡെ ബെക്കർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചും സൗദിയെ കുറിച്ചുള്ള റിപ്പോർട്ടുകളുമായിരിക്കാം ബെസോസിനെതിരെ ചാര പണി നടത്താൻ കാരണമായതെന്നാണ് റിപ്പോർട്. ഇതേക്കുറിച്ചൊന്നും ഇതുവരെ സൗദി പ്രതികരിച്ചിട്ടില്ല

RECENT POSTS
Copyright © . All rights reserved