Latest News

മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. മാര്‍ച്ച് 26 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ തലപൊക്കിയിരിക്കുകയാണ്. ഇതിനോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍.

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും നേരത്തെ അറിയിച്ചിരിക്കുന്നപോലെ മാര്‍ച്ച് 26 ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ട്വിറ്ററിലാണ് മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ട മരക്കാര്‍ ഈദ് റിലീസായി മാറ്റിയെന്ന തരത്തില്‍ വിവിധ സ്‌ക്രീന്‍ ഷോട്ടുകളിലായി പ്രചരണം ഉണ്ടായത്. ട്രേഡ് അനലിസ്റ്റും ഫിലിം ജേണലിസ്റ്റുമായ ശ്രീധര്‍ പിള്ളയുടെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെയും മറ്റ് ചില അക്കൗണ്ടുകളിലെയും സ്‌ക്രീന്‍ ഷോട്ടുകളാണ് ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

യുവ ബോക്‌സിംഗ് താരം പ്രണവ് റൗത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയില്‍ അകോലയിലെ ഹോസ്റ്റല്‍ മുറിയിലാണ് പ്രണവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗ്പൂര്‍ ആണ് സ്വദേശം. ദേശീയ തലത്തില്‍ ശ്രദ്ധേയനായ താരമാണ് 19-കാരനായ പ്രണവ്.

അകോലയിലെ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്. ഇന്നലെ ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ പ്രണവ് പങ്കെടുക്കേണ്ടതായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ വെച്ച് നടന്ന നാഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പ്രണവ് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു.

ഇന്ത്യന്‍ 2 ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ രാധാരവി. സംവിധാന സഹായികളായ മൂന്ന് പേരാണ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാരവി ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ചത്. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാല്‍ അതിന് തക്കതായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാ രവി പറഞ്ഞു.

ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്.

കൊളംബോ: ശ്രീലങ്കയിൽ ബുർഖ ഉപയോഗിക്കുന്നത് നിരോധിക്കാൻ ശിപാർശ. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാർലമെന്‍ററി കാര്യസമിതിയാണ് പാർലമെന്‍റിൽ ഈ ശിപാർശ സമർപ്പിച്ചത്. ഈസ്റ്റർ ദിനത്തിൽ 250 പേർ മരിക്കാനിടയായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ശിപാർശ.

മതത്തിന്‍റെയോ ഒരു പ്രത്യേക വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികളെയും നിരോധിക്കാനും ശിപാർശയുണ്ട്. എംപിയായ മലിത് ജയതിലകയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ചറിപ്പോർട്ട് പാർലമെന്‍റിന്‍റെ പരിഗണനയ്ക്ക് വച്ചത്.

പൊതുസ്ഥലത്ത് ബുർഖ ധരിച്ചെത്തിയാൽ മുഖാവരണം മാറ്റാൻ പോലീസിന് അധികാരം നൽകണമെന്നും ശിപാർശയിലുണ്ട്. ഇത് അനുസരിച്ചില്ലെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 165 റണ്‍സിന് ഓൾഔട്ട്. രണ്ടാം ദിനം ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ന്യൂസിലൻഡ് പേസിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.<br> <br> അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റണ്‍സിന് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയക്ക് 43 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. ഇന്ന് തുടക്കത്തിൽ തന്നെ ഋഷഭ് പന്തിനെ ഇന്ത്യയ്ക്കു നഷ്ടമായി. പിന്നാലെ ആർ. അശ്വിനും (0) രഹാനയും (46) പവലിയൻ കയറി. വാലറ്റത് മുഹമ്മദ് ഷമിക്കു (21) മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. <br> <br> ടിം സൗത്തിയുടെയും കെയ്ൽ ജമൈസണിന്‍റെ തീപാറന്ന പന്തുകൾക്കു മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു വീഴുന്ന കാഴ്ചയാണ് രണ്ടാം ദിനം കാണാൻ സാധിച്ചത്. സൗത്തിയും ജമൈസണും നാല് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്‍റ് ബോൾട്ട് ഒരു വിക്കറ്റും നേടി.

ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ശ്രീജ ശ്രീനിവാസൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി . . മാഞ്ചസ്റ്ററിൽ നിന്ന് രാവിലെ 8മണിയ്ക്ക് മൃതുദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി രാവിലെ കൊച്ചിയിൽ എത്തിച്ചേരും. ഇന്ന് ഭർത്താവായ സന്തോഷ് (അനിൽകുമാർ) ഉച്ചയോടെയുള്ള വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 24 തിങ്കളാഴ്ച 10 മുതൽ 12 വരെ വീട്ടിൽ പൊതുദർശനത്തിനു ശേഷം 12 മണിയോടെ ഭർത്താവിന്റെ തിരുവല്ലയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും 3 മണിയോടുകൂടി ശവസംസ്കാരം നടത്തുകയും ചെയ്യും.

പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഭർത്താവായ സന്തോഷിന്റെ ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്.

തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .

ഷീജ ശ്രീനിവാസിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഒരു കാലത്ത് ബോളിവുഡിലെ പ്രണയജോടികളായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും. 2004 ല്‍ പുറത്തിറങ്ങിയ ഫിദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാഹിദും കരീനയും പ്രണയത്തിലാകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ അവര്‍ വേര്‍പിരിഞ്ഞു. ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍ പരസ്പരം അകലുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഷാഹിദുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് കരീന. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ്സു തുറന്നത്.

”ജബ് വി മെറ്റിലെ ഗീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞ് എനിക്ക് പിന്തുണ നല്‍കിയത് ഷാഹിദാണ്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിധി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ആ സിനിമയ്ക്കിടെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ജബ് വി മെറ്റില്‍ അഭിനയിക്കുന്നതിനിടെ ഞാന്‍ തഷാനിലും ജോലി ചെയ്തിരുന്നു. അതിനിടെ സെയ്ഫ് അലി ഖാനുമായി അടുത്തു. ജബ് വി മെറ്റ് എന്റെ കരിയര്‍ മാറ്റി മറിച്ചു, തഷാന്‍ എന്റെ ജീവിതവും”- കരീന പറഞ്ഞു.

2012 ലാണ് കരീന സെയ്ഫ് അലിഖാനെ വിവാഹം ചെയ്യുന്നത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മിറ രജ്പുതാണ് ഷാഹിദ് കപൂറിന്റെ ഭാര്യ. 2015 ലാണ് ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നത്.

 

സൂറത്ത്:  ഗുജറാത്തില്‍ വൈദ്യപരിശോധനയ്ക്കായി വനിത ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ നഗ്നരാക്കി നിര്‍ത്തി. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പത്തോളം വനിതാ ട്രെയിനി ക്ലര്‍ക്കുമാരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ നഗ്നരാക്കി നിര്‍ത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബഞ്ചനിധി പാനി ഉത്തരവിട്ടു.

സൂററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സൂററ്റ് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആശുപത്രിയില്‍ ഫെബ്രുവരി 20 നാണ് സംഭവം. ഗുജറത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയെന്ന വാര്‍ത്ത വന്‍ വിവാദമായിരിക്കെയാണ് പുതിയ സംഭവം.

അവിവാഹിതരായ സ്ത്രീകള്‍ക്ക് പോലും ഗര്‍ഭ പരിശോധന നടത്തിയതായി സൂററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എംപ്ലോയിസ് യൂണിയന്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

എന്നാല്‍ ചട്ടപ്രകാരം, എല്ലാ ട്രെയിനി ജീവനക്കാരും പരിശീലന കാലയളവ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ശാരീരിക ക്ഷമത തെളിയിക്കാന്‍ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തെ പരിശീലന കാലയളവ് പൂര്‍ത്തിയായപ്പോള്‍, ചില വനിതാ ട്രെയിനി ക്ലര്‍ക്കുകള്‍ വൈദ്യ പരിശോധനയ്ക്കായി എത്തിയതാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

നിര്‍ബന്ധിത പരിശോധനയ്ക്ക് എതിരല്ലെന്നും എന്നാല്‍ വൈദ്യപരിശോധനയ്ക്കായി സ്വീകരിച്ച മാര്‍ഗം ശരിയായില്ലെന്നുമാണ് യൂണിയന്‍ ആരോപിക്കുന്നത്. പരിശോധനയ്ക്കായി മുറിയിലേയ്ക്ക് സ്ത്രീകളെ ഒന്നിനുപുറകെ ഒന്നായി വിളിക്കുന്നതിനുപകരം, വനിതാ ഡോക്ടര്‍മാര്‍ അവരെ സംഘമായി നഗ്നരാക്കി നിര്‍ത്തി. ഇത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് യൂണിയര്‍ ആരോപിച്ചു.

ആരോപണം അന്വേണത്തിനായി സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ മൂന്ന് അംഗ സമിതി രൂപവത്കരിച്ചു. 15 ദിവസത്തിനുള്ളില്‍ ഇവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂർ∙ ഒന്നര വയസ്സുകാരനായ മകനെ കൊന്ന കേസിലെ പ്രതി തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ(22)യ്ക്കു ജയിലിൽ പ്രത്യേക സുരക്ഷയൊരുക്കും. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണു തീരുമാനം.കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമറ്ററിയിലാണു ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒരു വാർഡനു ചുമതല നൽകി.

ജയിൽ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ടെങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസലിങ്‌ നൽകും. സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താൻകണ്ടി സൗമ്യയുടെ അനുഭവമാണു ശരണ്യയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയ്ക്കു കാരണം. ഇതേ ജയിലിൽ കഴിഞ്ഞിരുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയിൽ വളപ്പിലെ കശുമാവ് കൊമ്പിൽ തൂങ്ങിമരിച്ചിരുന്നു. സുരക്ഷാ വീഴ്ചയാണ് ഇതിനു കാരണമായി കണ്ടെത്തിയത്. തുടർന്ന് 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

കൊറോണ വൈറസ്ന്റെ ഉത്ഭവ നഗരമായ ചൈനയിലെ വുഹാനില് നിന്ന് സ്വന്തം നാട്ടിലെത്തിയപ്പോള്‍ അവരെ വരവേറ്റത് കല്ലേറ്. യുക്രയിനിലാണ് വുഹാനില്‍ നിന്ന് തിരിച്ചെത്തിയവരെ കൊണ്ടുപോകുന്ന ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്. റോഡില്‍ ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

നാട്ടുകാരെ തടയാന്‍ പോലീസ് ഇറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വുഹാനില്‍ നിന്ന് വന്നവരെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.

മധ്യ യുക്രെയിനിലെ പൊള്‍ട്ടാവയിലെ നോവി സാന്‍ചറിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് വൈറസ് ബാധിത മേഖലകളില്‍ നിന്ന് വന്നവരെ കൊണ്ടുപോയത്. ഡസന്‍കണക്കിന് ഗ്രാമവാസികളാണ് റോഡ് തടസ്സപ്പെടുത്താനെത്തിയത്. വുഹാനില്‍ നിന്ന് വന്നവരെ ഗ്രാമത്തില്‍ താമസിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.

പോലീസെത്തി തടസ്സം നീക്കിയ ശേഷമാണ് ബസ് കടന്നുപോയത്. നിരവധി നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒത്തുകൂടിയ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ആശുപത്രിയുടെ ജനാലകള്‍ ഉള്‍പ്പെടെ കല്ലേറില്‍ തകര്‍ന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവരെ പോലീസ് തടയുമെന്നും പോലീസ് മേധാവി ഇവാര്‍ വ്യോഗോവ്‌സ്‌കി അറിയിച്ചു.

ഈയാഴ്ച ആദ്യം പടിഞ്ഞാറന്‍ നഗരങ്ങളായ ടെര്‍നോപിലിലും എല്‍വിവിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കനായുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇവിടെ ഒരുക്കുന്നതായുള്ള അഭ്യൂഹങ്ങളെ തുടര്‍ന്നായിരുന്നു ജനങ്ങള്‍ റോഡില്‍ തടസ്സങ്ങളുണ്ടാക്കി പ്രതിഷേധിച്ചത്.

വൈറസ് ബാധിത മേഖലകളില്‍ നിന്ന് വരുന്നവരോട് അനുതാപത്തോടെ പെരുമാണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റെ വ്‌ളാഡിമിര്‍ സെലന്‍സ്‌കി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എഴുപതോളം ആളുകളെയാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യുക്രെയ്‌നിലെത്തിയച്ചത്.

 

RECENT POSTS
Copyright © . All rights reserved