Latest News

നാല് വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും താരത്തിന് ഫോം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരമ്പരയില്‍ ഒരു മത്സരം മാത്രം കളിച്ച താരം ആറ് റണ്‍സിന് പുറത്തായി. ആദ്യ പന്ത് സിക്സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നുവെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചത്.

ഇപ്പോള്‍ ഫോം തെളിയിക്കാന്‍ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചിരിക്കുകയതാണ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. ശ്രീലങ്കക്കെതിരെയുള്ള മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ശിഖര്‍ ധവാണ് വീണ് തോളിന് പരിക്കേറ്റതോടെ സഞ്ജുവിന് ഇടം നല്‍കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ എടീമിനൊപ്പം ന്യൂസിലന്റ് പര്യടനത്തിലാണ് സഞ്ജു. ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24നാണ് ആദ്യ ടി20 മത്സരം. പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലന്‍ഡിലെത്തിയിരുന്നു. അഞ്ച് മത്സര പരമ്പര ആയതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കാം.

വീരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, ചാഹല്‍, വാഷിങ് ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്രസ മുഹമ്മദ് ഷമി, നവദീപ് സെയ്നി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ട്വന്റി 20 ടീമിലുള്ളത്.

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ ബെംഗളൂരുവിൽ കസ്റ്റഡിയിൽ. ആതിത്യ റാവു എന്ന യുവാവാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇയാളാണ് വിമാനത്താവളത്തിൽ ഐഇഡിയുടെ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ്) വിഭാഗത്തിൽ പെടുന്ന സ്ഫോടക വസ്ഥു നിക്ഷേപിച്ചതെന്നാണ് റിപ്പോർട്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷിക്കുന്ന മംഗളൂരു സിറ്റി പോലീസിന്റെ അന്വേഷണ സംഘം ഉടൻ തന്നെ ബെംഗളൂരുവിലേക്ക് പുറപ്പെടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പിടിയിലായ ആളെ ചോദ്യം ചെയ്യുകയും ആവശ്യമായ നിയമനടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്നും കമ്മീഷണർ പിഎസ് ഹർഷ അറിയിച്ചു.

അതേസമയം, ഉഡുപ്പി സ്വദേശിയായ ആതിത്യ റാവു ബെഗളൂരു ഡിജിപി ഓഫീസിലെത്തി കീഴടുങ്ങുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളങ്ങളിൽ വിളിച്ച് ഭീഷണി മുഴക്കുന്നത് ഇയാളുടെ പതിവാണന്നതരത്തിലും റിപ്പോർട്ടുകളുണ്ട്. നേരത്തെ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെ‌എ‌എ) ഭീഷണി സന്ദേശം അയച്ച സംഭവത്തിലും ഇയാൾ ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.

തിങ്കളാഴ്ച രാവിലെയായിരുന്നു മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലിന് പുറത്തായി ഐഇഡി ഭാഗങ്ങള്‍ സിഐഎസ്എഫ് ജവാന്മാര്‍ കണ്ടെത്തിയത്. ബാറ്ററി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍, സ്‌ഫോടകമരുന്ന് എന്നിവയാണ് കണ്ടെത്തിയത്. ഉടന്‍ ബോംബ് സ്‌ക്വാഡിനെ എത്തിച്ച് ഇത് നിർവീര്യമാക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ക്രൂഡ് ഐഇഡിയാണ് എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങളും എയര്‍പോര്‍ട്ട് ടെര്‍മിനലും സിഐഎസ്എഫ് വിശദമായി പരിശോധിച്ചതോടെ ഓട്ടോറിക്ഷയിലെത്തിയ ഒരാള്‍ ഇന്‍ഡിഗോ കൗണ്ടറിന് സമീപം ബാഗ് വച്ച് പോകുന്നത് സിഐഎസ്എഫ് കണ്ടെത്തിയിരുന്നു. അതേ ഓട്ടോറിക്ഷയില്‍ തന്നെ അയാള്‍ സ്ഥലം വിടുകയും ചെയ്തു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

മംഗളൂരുവിലെ സംഭവത്തിന് പിന്നാലെ വൈകീട്ട് ബംഗളൂരുവിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി വന്നതും ആശങ്ക പരത്തി. ഇതേ തുടര്‍ന്ന് പുറപ്പെട്ട വിമാനം തിരികെ വിളിച്ചു. ഈ രണ്ട് സംഭവത്തിനും പിന്നില്‍ ഒരാളോ അല്ലെങ്കില്‍ ഒരേ വ്യക്തികളോ തന്നെയാണ് എന്ന നിഗമനത്തിലായിരുന്നു കര്‍ണാടക പൊലീസ്. പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ് വാർത്ത പുറത്ത് വരുന്നത്.

തെന്നിന്ത്യൻ നടി അമല പോളിൻ്റെ അച്ഛൻ പോൾ വര്‍ഗ്ഗീസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ അച്ഛൻ്റെ വിയോഗ വാര്‍ത്ത പുറത്തറിയുന്നത്. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 61 വയസ്സായിരുന്നു.

നാളെയാണ് അന്ത്യോപചാര കര്‍മ്മ ചടങ്ങുകൾ നടക്കുക. നാളെ മൂന്നു മണിക്കും അഞ്ചു മണിക്കുമിടെ കുറുപ്പംപടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ കാത്തോലിക് പള്ളിയിൽ വെച്ച് അന്ത്യോപചാര കര്‍മ്മങ്ങൾ നടക്കുമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അച്ഛൻ്റെ വിയോഗസമയത്ത് നടി ചെന്നൈയിലായിരുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ അധോ അന്ത പറവൈ പോല എന്ന ചിത്രത്തിൻറെ ട്രെയിലര്‍ ലോഞ്ച് ഫങ്ഷനിൽ പങ്കെടുക്കുകയായിരുന്നു.

വിവരമറിഞ്ഞ അമല പോൾ ഉടൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അമലയുടെ കുടുംബത്തിനുണ്ടായ നികത്താനാകാത്ത വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ അമല പോളിൻ്റെ സിനിമാ കരിയറിൻ്റെ ആദ്യഘട്ടത്തിൽ അച്ഛൻ വലിയ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് അത് അച്ഛൻ അംഗീകരിച്ചിരുന്നു. സഹോദരൻ അഭിജിത്ത് പോൾ ആദ്യഘട്ടം മുതൽ അമല പോളിന് അഭിനയരംഗത്ത് തുടരാൻ വലിയ പിന്തുണ് നൽകി. പിന്നീട് അഭിജിത്തും അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ മാനഭംഗ കുറ്റം ചുമത്തി. പ്രതി സഫര്‍ ഷായെ ആറു ദിവസത്തെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമൊടുവില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടഞ്ഞു വച്ചതിനും കൊലപ്പെടുത്തിയതിനും തെളിവു നശിപ്പിച്ചതിനും ഉള്‍പ്പെടെ വകുപ്പുകളാണ് പ്രതിക്കെതിരേ ആദ്യം ചുമത്തിയിരുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മാനഭംഗക്കുറ്റം ചുമത്തിയത്. കഴിഞ്ഞ ഏഴിനാണ് എറണാകുളം ഈശോഭവന്‍ കോളെജിലെ പ്ലസ് ടു വിദ്യാര്‍ഥിനി ഇവ ആന്റണിയെ തമിഴ്‌നാട്ടിലെ വാല്‍പ്പാറയ്ക്ക് സമീപം തേയിലത്തോട്ടത്തില്‍ കൊന്നു തള്ളിയത്.

നെട്ടൂരിലെ ഒരു വാഹന ഷോറൂമില്‍ ജീവനക്കാരനായ പ്രതി സഫര്‍ ഷായും കൊല്ലപ്പെട്ട ഇവയും നേരത്തെ അടുപ്പത്തിലായിരുന്നു. ഇവ പിന്നീട് താനുമായി അകലുകയാണെന്നും ഒഴിവാക്കുകയുമാണെന്ന പ്രതിയുടെ സംശയമാണു കൊലപാതകത്തില്‍ എത്തിച്ചത്. സംഭവദിവസം സെന്റ് ആല്‍ബര്‍ട്ട് കോളെജിന്റെ പരിസരത്ത് കാത്തുനിന്ന സഫര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തി തേയില തോട്ടത്തില്‍ തള്ളുകയായിരുന്നു.

സഫറുമായി നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവയുടെ സ്‌കൂള്‍ ബാഗ് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കൊലപാതകം നടന്ന ദിവസമല്ല ഇവ ആന്റണി പീഡിപ്പിക്കപ്പെട്ടതെന്നു വ്യക്തമായിട്ടുണ്ട്. സഫറുമൊപ്പം പെണ്‍കുട്ടി അടുപ്പത്തിലായിരുന്നപ്പോള്‍ ഇരുവരും ഒരുമിച്ചു യാത്രകള്‍ക്കും മറ്റും പോയിരുന്നു. ഈ കാലയളവിലാകാം പീഡിപ്പിച്ചതെന്നു കരുതുന്നു. കൊലപാതകത്തിനു മുന്‍പേ തന്നെ പെണ്‍കുട്ടിയുടെ കന്യകത്വം നഷ്ടപ്പെട്ടിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏറെ ആഗ്രഹിച്ച നേപ്പാൾ യാത്ര ഇവർക്ക് മരണയാത്രയായിരുന്നു. പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജിലെ സൗഹൃദത്തിന്റെ ഓര്‍മ പുതുക്കാനാണ് നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളിലേക്ക് പോയത്. കോളജിലെ 2000-2004 ബാച്ചിലുണ്ടായിരുന്നവരായിരുന്നു ഇവര്‍. കോളജ് ബാച്ചിലുണ്ടായിരുന്ന 56പേരും പഠത്തിന് ശേഷവും അടുത്ത ബന്ധം വെച്ചുപുലര്‍ത്തിയിരുന്നു. ഇടക്കിടെ യാത്രകളും പതിവായിരുന്നു. ഇത്രയും ദൂരേക്ക് യാത്ര പോകുന്നത് ആദ്യമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നേപ്പാളിലാണെന്നും വെള്ളിയാഴ്ച തിരിച്ചെത്തുമെന്നുമാണ് പ്രവീണ്‍ കൂട്ടുകാരോട് പറഞ്ഞിരുന്നത്.

ദുബായില്‍ എന്‍ജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ ശശി(34), ഇവരുടെ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് ശരണ്യ നായര്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് അടുത്തോലത്ത് പുനത്തില്‍ ടി ബി രഞ്ജിത് കുമാര്‍ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരന്‍ (34) ഇവരുടെ മകന്‍ വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഒരേ റൂമില്‍ രാത്രി തങ്ങിയ ഇവരുടെ രഞ്ജിത്തിന്റെ മകന്‍ മാധവ് മാത്രമാണ് രക്ഷപ്പെട്ടത്. മൊത്തം പതിനഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്.

സഹപാഠിയും ഡാര്‍ജിലിങില്‍ എഫ്‌സിഐയിലെ ഉദ്യോഗസ്ഥനുമായ രാംകുമാറിനെ കണ്ടശേഷമാണ് സംഘം നേപ്പാളിലേക്ക് പോയത്. സംഘത്തിലുണ്ടായിരുന്നവര്‍ വാട്‌സാപ്പിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കള്‍ അപകട വിവരം അറിഞ്ഞത്. അപകടത്തില്‍പ്പെട്ടവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്നവര്‍ റോഡ് മാര്‍ഗം കഠ്മണ്ഡുവില്‍ എത്തിച്ചേരുകയായിരുന്നു. അമ്ബലപ്പുഴ, പാപ്പനംകോട് നിവാസികളായ സുഹൃത്തുക്കളും കുടുംബവുമാണ് നേപ്പാള്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്നത്.

അതേസമയം ഇവരുടെ ജീവനെടുത്തത് കാർബൺ മോണോക്സൈഡ് എന്ന വാതകമാണ്. പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലെ താപപ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചില്‍ മൂലം ഉണ്ടാകുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഇതിന് മണമോ നിറമോ ഇല്ലാത്തതിനാല്‍ ഏറെ അപകടകാരിയാകുന്നു. നമ്മള്‍ അറിയാതെ തന്നെ ഇത് ശ്വാസകോശത്തില്‍ പ്രവേശിക്കുകയും ഉടന്‍ തന്നെ രക്തത്തില്‍ കലരുകയും ചെയ്യും. ഇതിലൂടെയാണ് മരണം സംഭവിക്കുന്നത്. കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലര്‍ന്നാല്‍ ശരീരത്തിലെ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാള്‍ അബോധാവസ്ഥയിലേയ്ക്കു പോവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അടച്ചിട്ട മുറിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ലീക്കാവുന്നതെങ്കില്‍ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണ്. ഉറക്കത്തിനിടയിലാണ് ലീക്ക് സംഭവിക്കുന്നതെങ്കില്‍ വളരെ നിശബ്ദമായി മരണത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്.

നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയും ദുബായില്‍ എഞ്ചിനീയറുമായ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരാണ് ദാരുണമായി മരിച്ചത്. രഞ്ജിതിന്റെ മൂത്ത മകന്‍ ആറുവയസുള്ള മാധവ് സുഹൃത്തിന്റെ കുടുംബത്തിനൊപ്പം മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത് ഉള്‍പ്പെടെ 15 പേരടങ്ങുന്ന നാലു കുടുംബങ്ങള്‍ ശനിയാഴ്ചയാണ് നേപ്പാളിലെത്തിയത്. ഇന്നലെ രാത്രി 9.30ഓടെ കാഠ്മണ്ഡുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തു. കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ റൂം ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.

ഒരുമുറിയില്‍ കിടന്നിരുന്ന എട്ടുപേരെ ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹീറ്ററില്‍ നിന്ന് പുറത്തേക്ക് വന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദാരുണമരണം വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് കോഴിക്കോട് കുന്ദമംഗലത്തെ ബന്ധുക്കളും നാട്ടുകാരും. മരണ വിവരം ഇപ്പോഴും രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും അറിയിച്ചിട്ടില്ല. കോളേജ് ഗെറ്റ് ടുഗെതറിന്റെ ഭാഗമായാണ് രഞ്ജിത്ത് ഡൽഹിയിലേക്കും അവിടെ നിന്നും നേപ്പാളിലേക്കും പോയത്.

കുന്നമംഗലത്തെ തറവാട് വീട്ടിലെത്തി നാട്ടിലെ ഉത്സവം കൂടിയ ശേഷമാണ് രഞ്ജിത്തും ഭാര്യയും രണ്ടു മക്കളും വെള്ളിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്. സഹപാഠികൾക്കൊപ്പം എല്ലാവർഷവും പതിവുള്ള ഒത്തുചേരലിനായി ഡൽഹിയിലേക്കു പോയവർ അവിടെ നിന്ന് പെട്ടെന്നെടുത്ത തീരുമാനപ്രകാരമാണ് നേപ്പാളിലേക്ക് പോയത്. ആ യാത്ര മരണത്തിലേക്കായിരുന്നുവെന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും കവർന്നത് വിശ്വസിക്കാനായിട്ടില്ല.

ടെക്നോപാർക്കിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്ത് അടുത്തകാലത്താണ് കോഴിക്കോട് സ്വന്തമായി ഐ.ടി കമ്പനി തുടങ്ങിയത്. ഭാര്യ ഇന്ദുലക്ഷ്മി സഹകരണ ബാങ്കിൽ ജീവനക്കാരിയാണ്. അച്ഛനും അമ്മയും കൂടാതെ ഒരു സഹോദരനും സഹോദരിയും അടങ്ങുന്നതാണ് രഞ്ജിത്തിന്റെ കുടുംബം. ഒരുമിച്ചുപോയ യാത്രയിൽ രണ്ടാം ക്ലാസ്സുകാരൻ മാധവ് മാത്രം മടങ്ങിയെത്തുമ്പോൾ അച്ഛനും അമ്മയും സഹോദരനും എന്നെന്നേക്കുമായി പോയ യാത്രയെ.

അതേസമയം, ദാമനയിലെ പനോരമ റിസോര്‍ട്ടിലെ സര്‍വീസിനെക്കുറിച്ച് മുന്‍പ് അവിടെ താമസിച്ചവര്‍ മോശം അഭിപ്രായമാണ് ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നരമാസം മുന്‍പ് അവിടെ താമസിച്ച ഓസ്ട്രേലിയയില്‍ നിന്നുള്ള വിനോദ സഞ്ചാരി ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കുറിച്ചിട്ടുണ്ട്. തകരാറിലായിരുന്ന ഹീറ്ററിലെ വിഷപുക ശ്വസിച്ചാണോ മരണം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ.

ഭക്തസഹസ്രങ്ങൾ വിശുദ്ധ സെബസ്ത്യാനോസിന്‍റെ അദ്ഭുത തിരുസ്വരൂപം ദർശിച്ചു സായൂജ്യരായി. സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിൽ പ്രാർഥനകളുടേയും സ്തുതി ഗീതങ്ങളുടേയും നിറവിൽ ഇന്നലെ നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.  ജനസഹസ്രങ്ങളെ സാക്ഷിനിർത്തി രാവിലെ 11നു നടന്ന സീറോ മലബാർ റീത്തിൽ ആഘോഷമായ ദിവ്യബലിക്ക് എറണാകുളം-അങ്കമാലി മെത്രാപ്പൊലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു.

ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികനായി. തുടർന്നു ബസിലിക്കയുടെ പ്രധാന കവാടത്തിനു സമീപം പൊതുദർശനത്തിനായി പ്രതിഷ്ഠിച്ചിരുന്ന വെളുത്തച്ചന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു. ഫാ. തോമസ് ഷൈജു ചിറയിൽ ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു.

ബസിലിക്ക റെക്ടർ ഫാ.ക്രിസ്റ്റഫർ എം. അർഥശേരിലും സഹവൈദികരും നേതൃത്വം നല്കി. ആചാരവെടികൾ മുഴങ്ങിയതോടെ തേരിന്‍റെ ആകൃതിയിലുള്ള രൂപക്കൂട്ടിൽ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപം പള്ളിയിൽനിന്നു പുറത്തേക്കെടുത്തു. വിശുദ്ധന്‍റെ തിരുസ്വരൂപം ദേവാലയത്തിനു പുറത്തേക്കെത്തിയപ്പോൾ അന്തരീക്ഷം പ്രാർഥനാമുഖരിതമായി. ഈ സമയം ആകാശത്തു പരുന്തുകൾ വട്ടമിട്ടു പറന്നു. പ്രദക്ഷിണത്തിന് ആയിരങ്ങൾ പങ്കെടുത്തു.  പ്രദക്ഷിണത്തിനു മുന്നിലായി കൊടിയും ചെണ്ടമേളവും ഇടവകയിലെ സ്നേഹസമൂഹങ്ങളുടെ പതാകകളുമേന്തിയവരും പിന്നിൽ നേർച്ചയായി നൂറുകണക്കിനു മുത്തുക്കുടകളുമേന്തി ഭക്തരും അണിനിരന്നിരുന്നു. ഇതിനു പിന്നിലായി ദർശന സമൂഹവും അദ്ഭുത തിരുസ്വരൂപവും തിരുശേഷിപ്പുമായി കാർമികരും അണിനിരന്നു.

കടൽതീരത്തെ കുരിശടിയിലേക്കുള്ള പ്രദക്ഷിണ വഴികൾക്കിരുവശവും തിങ്ങിനിറഞ്ഞ തീർഥാടകർ ഭക്ത്യാദരപൂർവം പൂക്കളും വെറ്റിലയും മലരും വാരിവിതറി വിശുദ്ധ സെബസ്ത്യാനോസിനു പാതയൊരുക്കി. കുരിശടിചുറ്റി പ്രദക്ഷിണം തിരികെ പള്ളിയിലെത്താൻ രണ്ടു മണിക്കൂറിലേറെയെടുത്തു. തിരക്കു നിയന്ത്രിക്കാൻ വോളന്‍റിയർമാരും പോലീസും നന്നെ പണിപ്പെട്ടു. രാവിലെ മുതൽ അർത്തുങ്കലിലേക്കു വാഹനങ്ങളിൽ പതിനായിരങ്ങൾ പ്രവഹിച്ചു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തി. രാത്രി വൈകിയും ബസിലിക്ക പരിസരത്തും കടപ്പുറത്തും ജനത്തിരക്ക് അനുഭവപ്പെട്ടു.

കടപ്പുറത്തെത്തി അസ്തമയം വീക്ഷിക്കാനും വിവിധയിടങ്ങളിൽ സജ്ജമാക്കിയ വിനോദോപാധികൾ ആസ്വദിക്കാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. എട്ടാം പെരുന്നാളായ 27നു കൃതജ്ഞതാദിനമായി ആചരിക്കും. അന്നു വൈകുന്നേരം നാലിനു നടക്കുന്ന പ്രദക്ഷിണത്തിനും വിശുദ്ധന്‍റെ ഈ തിരുസ്വരൂപമാണ് എഴുന്നള്ളിക്കുക.  രാത്രി 12ഓടെ തിരുസ്വരൂപ വന്ദനം, തിരുനട അടയ്ക്കൽ ചടങ്ങുകൾക്കു ശേഷം കൊടിയിറക്കൽ ശുശ്രൂഷയോടെ മകരം തിരുനാളിനു സമാപനമാകും.

തൊണ്ണൂറുകളിലെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരായിരുന്നു നാദിയ മൊയ്തുവും ലിസിയും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒപ്പം ഹിറ്റ് മേക്കര്‍ ജോഷിയും ചേര്‍ന്നപ്പോള്‍ പണ്ടത്തെ ഒരു ഓര്‍മ്മച്ചിത്രത്തോടൊപ്പം ഈ ഫ്രെയിം പങ്കുവച്ചിരിക്കുകയാണ് ലിസി.

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം പകര്‍ത്തുന്നതും.

‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ പകര്‍ത്തിയ ഫോട്ടോയ്‌ക്കൊപ്പമാണ് പുത്തന്‍ ചിത്രം ലിസി പങ്കുവച്ചിരിക്കുന്നത്. ആ ചിത്രത്തിലും ലിസിയും നാദിയയും ജോഷിയും തൊട്ടടുത്താണ് നില്‍ക്കുന്നത്. ശങ്കര്‍, മമ്മൂട്ടി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

“അന്നും ഇന്നും… ഓര്‍മ്മകള്‍… ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ വച്ച് കണ്ടുമുട്ടി. ഒരു പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സാര്‍ ഒരുക്കിയ ഒന്നിങ്ങ് വന്നെങ്കില്‍ എന്ന ചിത്രത്തിന്റെ സെറ്റിലാകും ഞാനും നാദിയയും ജോഷി സാറും ഒരു ഫ്രെയിമില്‍ ഒന്നിച്ചിട്ടുണ്ടാവുക,..” ഫോട്ടോ പങ്കുവച്ചികൊണ്ട് ലിസി കുറിച്ചു.

മൊസൂള്‍: മൊസൂളില്‍ പിടിയിലായ ‘വലിയ’ ഐസ് ഭീകരനെ പൊലീസ് വണ്ടിയില്‍ കയറ്റാന്‍ സാധിച്ചില്ല. 250 കിലോ തൂക്കമുള്ള ഐഎസ് പണ്ഡിതന്‍ മുഫ്‌തി അബു അബ്‌ദുൾ ബാരിയാണ് ഇറാഖ് പൊലീസിനെ വെട്ടിലാക്കിയത്.

‘ജബ്ബ ദ ജിഹാദി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന വ്യക്തിയാണ് മുഫ്‌തി അബു. ഇയാള്‍ക്ക് ഏകദേശം 560 പൗണ്ട് തൂക്കമുണ്ട്. അതായത് 250 കിലോ! ഇറാഖിലെ സ്വാറ്റ് സംഘമാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പൊലീസ് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും തൂക്കം കൂടുതലായതിനാല്‍ സാധിച്ചില്ല. കാറില്‍ ഒതുങ്ങി ഇരിക്കാന്‍ ഇയാള്‍ക്ക് സാധിക്കുമായിരുന്നില്ല. പിന്നീട് ഇറാഖി സ്വാറ്റ് സംഘം ഫ്‌ളാറ്റ് ബെഡ് പിക്ക്അപ്പ് ട്രക്ക് കൊണ്ടുവരികയായിരുന്നു. ന്യൂയോര്‍ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാഖിലെ അര്‍ധ സൈനിക വിഭാഗമാണ് സ്വാറ്റ്.

ഐഎസിലെ പ്രമുഖ നേതാവും പ്രകോന പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനാകുകയും ചെയ്‌ത വ്യക്തിയാണ് മുഫ്‌തി അബു അബ്‌ദുൾ. ഐഎസുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ഇസ്‌ലാമിക പണ്ഡിതന്മാരെ വധിക്കുന്നതിന് മുഫ്‌തി ഫത്വകള്‍ പുറത്തിറക്കിയിരുന്നു. ഇസ്ലാമിക പണ്ഡിതൻമാരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം ഐഎസിനു വേണ്ടിയുള്ളതാണെന്നാണ് വിലയിരുത്തൽ.

ഐഎസുകാർക്കേറ്റ കനത്ത തിരിച്ചടിയെന്നാണ് മുഫ്‌തിയുടെ അറസ്റ്റിനെ തീവ്ര ഇസ്‌ലാമികതയ്‌ക്ക് എതിരായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് നവാസ് വിശേഷിപ്പിച്ചത്. മുഫ്‌തിയുടെ ചിത്രവും മജീദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ, മുഫ്‌തിയുടെ ശരീരത്തെ പരിഹസിക്കുന്നതിനായി ചിത്രം ഉപയോഗിക്കരുതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രത്യേകം പറഞ്ഞിരുന്നു.

ഇടുക്കി: മേരികുളം ഇടപ്പൂക്കുളത്ത് മിനി ടൂറിസ്റ്റ് ബസ് പിക്കപ്പ് വാനിലിടിച്ച് മറിഞ്ഞ് 25 പേർക്ക് പരുക്ക്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. മേരികുളം ആനവിലാസം റോഡിൽ പുല്ലുമേടിനു സമീപം ഇടപ്പൂക്കുളത്തെ ആദ്യ വളവിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നെത്തിയ സഞ്ചാരികളാണ് ടൂറിസ്റ്റ് വാനിലുണ്ടായിരുന്നത്.

വളവിൽ നിയന്ത്രണം വിട്ട വാൻ പിക്ക് അപ് ജീപ്പിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനും പിക്ക് അപ്പും കൊക്കയിലേക്ക് മറിഞ്ഞു. ഉടൻ തന്നെ നാട്ടുകാരും വഴിയാത്രികരും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക

RECENT POSTS
Copyright © . All rights reserved