തൊടുപുഴ :പുറപ്പുഴ പാലത്തിനാൽ വീടിന്റെ മുറ്റത്തു നിന്ന് കേരള കോൺഗ്രസിന്റെ ഒരു ലയന പ്രഖ്യാപനം കൂടി .ജനാധിപത്യ കേരളാകോൺഗ്രസ്സിലെ ഫ്രാൻസിസ് ജോർജും കൂട്ടരും പി ജെ ജോസെഫിനൊപ്പം ചേരുന്നതായി വെള്ളിയാഴ്ച പുറപ്പുഴയിലെ പി ജെ ജോസഫിന്റെ വസതിയിൽ വച്ചാണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത് .മൂവാറ്റുപുഴയിൽ യോഗം ചേർന്നു അവിടെ അവതരിപ്പിച്ച ലയന പ്രമേയം ഇവിടെ വച്ച് ഫ്രാൻസിസ് ജോർജ് വായിച്ചു .കേരള കോൺഗ്രസ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നാലുകൊല്ലമായി വേർപിരിഞ്ഞാണ് പ്രവർത്തിച്ചതെങ്കിലും ഒന്നിച്ചെന്നപോലെയാണ് പ്രവർത്തിച്ചതെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു .തറവാട് വിട്ടുപോയി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ജോണി നെല്ലൂരും ഒത്തു ചേരലിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു . മാത്യു സ്റ്റീഫൻ ,എം പി പോളി,തോമസ് ഉണ്ണിയാടൻ ,ടി യു കുരുവിള ,മോൻസ് ജോസഫ് തുടങ്ങി നിരവധി നേതാക്കളും എത്തിയിരുന്നു .കേരളകോൺഗ്രസ്സുകളുടെ ലയന നീക്കം തുടരുമെന്ന് പി ജെ ജോസഫ് പറഞ്ഞു .അപ്പുറത്തു നിൽക്കുന്നവരും വരുവാൻ സാധ്യതയുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു .വിഘടിച്ചു നിൽക്കേണ്ട സമയമല്ലിതെന്നും ജോസഫ് കൂട്ടിച്ചേർത്തു .ഇതേ സമയം ജനാധിപത്യ കേരള കോൺഗ്രസ് എൽ ഡി എഫിൽ ഉറച്ചു നിൽക്കുമെന്ന് പി സി ജോസഫ് ,ജോർജ് അഗസ്റ്റിൻ എന്നിവർ തൊടുപുഴയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു .
പിളർപ്പിന്റെ ചരിത്രം ..
വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്നാണ് കേരളകോൺഗ്രസിന് മാണിസാർ തന്നെ നൽകിയ വിശേഷണം .
പാർട്ടിയുടെ അരനൂറ്റാണ്ടിലേറെക്കാലമായുള്ള രാഷ്ട്രീയാസ്തിത്വത്തിന്റെ ചരിത്രം ഈ വിശേഷണത്തെ ദൃഢീകരിക്കുന്നതാണ്.
കോട്ടയം ആസ്ഥാനമായ, പ്രധാനമായും കോട്ടയം, ഇടുക്കി ജില്ലകളിലെ ക്രിസ്ത്യൻ വിഭാഗത്തിന്റെ പാർട്ടിയായ കേരളാ കോൺഗ്രസ് 1964-ൽ കെ.എം.ജോർജിന്റെ നേതൃത്വത്തിലാണ് രൂപീകരിക്കപ്പെടുന്നത്. ആദ്യത്തെ എട്ടുവർഷം പിളർപ്പുകളൊന്നും കൂടാതെ പാർട്ടി മുന്നോട്ടുപോയി.
72-ലാണ് ആദ്യപിളർപ്പുണ്ടാകുന്നത്. അന്നു തൊട്ട് അതൊരു രാഷ്ട്രീയപാരമ്പര്യമായി മാറി. ഇംഗ്ലീഷ് അക്ഷരമാലയിലെ മിക്കവാറും എല്ലാ അക്ഷരങ്ങളും ബ്രാക്കറ്റിലിട്ട് കേരളാകോൺഗ്രസുകളുണ്ടായി.
ഇതുവരെ ഉണ്ടായ കേരളാകോൺഗ്രസ് പിളർപ്പുകളിലേക്ക് ഒന്നു കണ്ണോടിക്കാം:
1972- ഇ.ജോൺ ജേക്കബും ജെ.എ ചാക്കോയും പുതിയ കേരളാകോൺഗ്രസ് ഉണ്ടാക്കുന്നു
1976 കെ.എം.ജോർജും കെ.എം മാണിയും വഴി പിരിയുന്നു. പുതിയ കേരളാകോൺഗ്രസുകൾ ഉണ്ടാക്കുന്നു
1977 ആർ.ബാലകൃഷ്ണ പിള്ള പുതിയ കേരളാകോൺഗ്രസ് ഉണ്ടാക്കുന്നു
1979 14 എം.എൽ.എ മാരുടെ പിൻബലത്തോടെ മാണിയുടെ നേതൃത്വത്തിൽ കേരളാകോൺഗ്രസ് എമ്മും ആറ് എം.എൽ.എ മാരുടെ പിന്തുണയോടെ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ കേരളാകോൺഗ്രസ് (ജെ)യും പിറവിയെടുക്കുന്നു.
1982 മാണി ഗ്രൂപ്പ് യു.ഡി.എഫിൽ; ബാലകൃഷ്ണപിള്ളയും കൂടെ ചേരുന്നു.
1985 മാണിയും ജോസഫും ഒറ്റപ്പാർട്ടിയാകുന്നു.
1987 മാണിയും ജോസഫും വേർപിരിയുന്നു. ടി.എം. ജേക്കബ് മാണിയോടൊപ്പവും പിള്ള ജോസഫിനൊപ്പവും.
1989 ജോസഫ് ഗ്രൂപ്പ് എൽ.ഡി.എഫിൽ മാണി യു.ഡി.എഫിനൊപ്പവും
1993 പിള്ള കേരളാകോൺഗ്രസ് (ബി) പുനരുജ്ജീവിപ്പിക്കുന്നു.
1997 കേരളാകോൺഗ്രസ് ജോസഫിൽ നിന്ന് പുറത്തുപോന്ന ടി.വി. എബ്രഹാം കേരളാകോൺഗ്രസ് എമ്മിൽ ചേരുന്നു.
2003 കേരളാകോൺഗ്രസ് (ജെ)യിൽ നിന്ന് പുറത്തുവന്ന പി.സി. ജോർജ് കേരളാകോൺഗ്രസ് (സെക്യുലർ) രൂപീകരിക്കുന്നു.
മാണി ഗ്രൂപ്പിൽ നിന്ന് പുറത്തുപോന്ന പി.സി. തോമസ് ഐ.എഫ്.ഡി.പി രൂപീകരിക്കുന്നു.
2005 ഐ.എഫ്.ഡി.പി. എൻ.ഡി.എ ഘടകകക്ഷിയാകുന്നു.
2009 പി.സി.ജോർജിന്റെ കേരളാകോൺഗ്രസ് കേരളാകോൺഗ്രസ് എമ്മിൽ ലയിക്കുന്നു.
2010 മാണി-ജോസഫ് വിഭാഗങ്ങൾ ലയിച്ച് ഒറ്റപ്പാർട്ടിയാകുന്നു. എന്നാൽ പി.സി. തോമസ് എൽ.ഡി.എഫിനൊപ്പം തുടരുന്നു
2015 പി.സി.ജോർജ് കേരളാകോൺഗ്രസ് മാണിഗ്രൂപ്പിനെ വീണ്ടും പിളർക്കുന്നു.
2016- ബാലകൃഷ്ണ പിള്ള വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേരുന്നു.
കേരളാകോൺഗ്രസ് എം എന്ന ഏറ്റവും വലിയ കേരളാകോൺഗ്രസ് കഷണം മറ്റൊരു പിളർപ്പിന്റെ വക്കിലാണ് എന്നതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. ജോസ് കെ മാണിയും പി ജെ ജോസ്ഫ്ഉം
പതിനേഴ് പിളർപ്പുകൾ; ലയനങ്ങൾ നിരവധി തവണ ചേരിമാറ്റങ്ങൾ. ഇപ്പോൾ എല്ലാ കേരളാകോൺഗ്രസുകൾക്കും കൂടി നിയമസഭയിൽ ഒമ്പത് അംഗങ്ങൾ. രാജ്യസഭയിലും ലോക്സഭയിലും ഓരോന്നുവീതം.
വ്യാജ പാസ്പോർട്ട് കൈവശം വച്ച് പരഗ്വായിലെത്തിയ റൊണാൾഡീന്യോയെ പോലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്ത ഞെട്ടലോടെയാണ് ഫുട്ബോൾ ലോകം കേട്ടത്. ഒരു കാലത്ത് തന്റെ മാന്ത്രിക ചലനങ്ങൾ കൊണ്ട് പുൽമൈതാനങ്ങളെ ത്രസിപ്പിച്ച താരം കയ്യിൽ വിലങ്ങും വച്ചു നടക്കുന്ന ചിത്രം ഫുട്ബോൾ ആരാധകർക്ക് വലിയ വേദനയും സമ്മാനിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു കസിനോ ഉടമയുടെ ക്ഷണപ്രകാരം കുട്ടികൾക്കുള്ള ഫുട്ബോൾ ക്ലിനികിന്റെ പരിപാടിക്കും ഒരു പുസ്തകം പുറത്തിറക്കുന്നതിനുമായാണ് റൊണാൾഡീന്യോ വ്യാജ പാസ്പോർടുമായി പരഗ്വായിലെത്തിയത്. പോലീസ് അറസ്റ്റു ചെയ്ത താരത്തിന്റെ പേരിലുള്ള മറ്റു കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റൊണാൾഡീന്യോയെ ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നത്.
റൊണാൾഡീന്യോയെ ജയിലിൽ നിന്നും പുറത്തിറക്കുന്നതിനായി ബാഴ്സലോണ നായകൻ ലയണൽ മെസി തന്റെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റൊണാൾഡീന്യോയുടെ കേസ് വാദിക്കുന്നതിനും താരത്തെ പുറത്തിറക്കുന്നതിനു വേണ്ടി നാലു അഭിഭാഷകരെ മെസി ഏർപ്പാടാക്കുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റൊണാൾഡീന്യോയെ പുറത്തിറക്കാൻ വേണ്ടി മെസ്സി നാൽപതു ലക്ഷം യൂറോയോയുടെ (33 കോടിയോളം ഇന്ത്യൻ രൂപ) അടുത്ത് ചിലവഴിക്കേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു.
മെസിയെ പൂർണ്ണതയിലെത്തിച്ച കളിക്കാരനായാണ് റൊണാൾഡീന്യോയെ ഭൂരിഭാഗം ആളുകളും കണക്കാക്കുന്നത്. റൊണാൾഡീന്യോ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സമയത്താണ് മെസി സീനിയർ ഫുട്ബോളിലേക്ക് ആദ്യ ചുവടു വെക്കുന്നത്. മെസി ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ആദ്യത്തെ ഗോൾ നേടുമ്പോൾ അതിനു പന്തെത്തിച്ചത് റൊണാൾഡീന്യോ ആയിരുന്നു. അവിടെ നിന്നും തുടങ്ങിയ മെസി ഇന്നു ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ ഒരാളായും ആറു ബാലൺ ഡി ഓർ നേടിയ ഏക കളിക്കാരനായും നിൽക്കുന്നു. സ്വാഭാവികമായും റൊണാൾഡീന്യോയോട് വലിയ കടപ്പാട് മെസിക്കുണ്ട്.
അതേ സമയം എപ്പോഴത്തെയും പോലെ ജയിലിലും റൊണാൾഡീന്യോ തന്റെ ജീവിതം ആസ്വദിക്കുകയാണ്. പരഗ്വായ് ജയിലിലെ സഹതടവുകാർക്കൊപ്പം റൊണാൾഡീന്യോ ബിയർ കഴിക്കുന്നതിന്റെയും ഓട്ടോഗ്രാഫ് നൽകുന്നതിന്റെയും ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ടാക്സ് സംബന്ധമായ കേസ് നിലനിൽക്കുന്നതിനാൽ റൊണാൾഡീന്യോയുടെ പാസ്പോർട്ട് അടക്കം എല്ലാ സ്വത്തുക്കളും ബ്രസീലിയൻ പോലീസിന്റെ കയ്യിലാണ്. ഇതിനെത്തുടർന്നാണ് താരം വ്യാജ പാസ്പോർട്ടുമായി പരഗ്വായിലെത്തിയത്.
With former Brazil superstar Ronaldinho potentially facing six months behind bars, FC Barcelona captain Lionel Messi is reportedly determined to help his former teammate and friend get out of jail. #SLInt https://t.co/Tn6DBDMsy0
— Soccer Laduma (@Soccer_Laduma) March 12, 2020
മൂന്നംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. കഴക്കൂട്ടം കുളത്തൂരിൽ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. പട്ടത്തെ ഒക്സല്‍ സൂപ്പര്‍ ഷോപ്പിയില്‍ ജീവനക്കാരിയായിരുന്നു സിന്ധു. കുളത്തൂര്‍ മണ്‍വിള കുന്നുംപുറത്ത് ബാലന് - സുന്ദരി ദമ്പതികളുടെ മകളാണ്. കാര്യവട്ടം സി.എസ്.ഐ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍.
നാടിനെ ഞെട്ടിച്ച ഈ സംഭവത്തിന് പിന്നിൽ പരപുരുഷ ബന്ധമാണെന്ന് സംശയമാണ് ഇപ്പോൾ ഉയരുന്നത്. മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നതായും, വിളിക്കുമ്പോളൊക്കെ അയാള്‍ക്കൊപ്പം പോയിരുന്നതായും സിന്ധുവിന്റെ അച്ഛന് ബാലന് പറയുന്നു. “അവള്‍ക്കൊരു കൂട്ടുകാരനുണ്ട്. ജോണി എന്നാണ് പേര്.അവന് എവിടെ വിളിച്ചാലും ഇവള് പോകും. ഉള്ള സത്യമാണ് പറയുന്നത്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ല”- അദ്ദേഹം പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വഴക്കിനൊടുവില്‍ ഭാര്യയെയും മകനെയും കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. സിന്ധുവിന്റെ മൃതദേഹം അടുക്കളയിലും ഷാരോണിന്റേത് കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടത്.
കിടപ്പുമുറിയിലെ ജനലിന് സമീപത്തെ തടിയില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വീടുവയ്ക്കാനായി സുരേഷ് കൊഞ്ചിറയില്‍ വാങ്ങിയ സ്ഥലത്ത് സംസ്കരിക്കും. കന്യാകുളങ്ങര കൊഞ്ചിറ സിയോന്‍കുന്ന് തടത്തരികത്ത് വീട്ടില്‍ ജോണ്സണ് -ഓമന ദമ്പതികളുടെ മകനായ സുരേഷ് ഒരുവര്‍ഷം മുന്‍പാണ് ഭാര്യയും മകനുമൊപ്പം കുളത്തൂരില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. മുന്‍പ് കന്യാകുളങ്ങരയില്‍ ആട്ടോ ഡ്രൈവറായിരുന്ന സുരേഷ് പിന്നീട് ഗള്‍ഫില്‍ പോയി ഫെബ്രുവരി 20ന് തിരിച്ചെത്തി. മടങ്ങിപ്പോകുന്നില്ലെന്ന് തീരുമാനിച്ച് രണ്ടാഴ്ച മുമ്ബ് ആട്ടോറിക്ഷ വാങ്ങി ഓട്ടം തുടങ്ങി. വ്യാഴാഴ്ച രാത്രി സുരേഷ് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി.
അടുക്കളയില്‍ പാത്രം കഴുകുകയായിരുന്ന സിന്ധുവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മകന് ഷാരോണിനെയും അതേ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ ആറരയ്ക്ക് സിന്ധുവിന്റെ അനുജത്തിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് സുരേഷിന്റെ വോയിസ് കാള്‍ വന്നു. എട്ടു മണിക്ക് വീട്ടില്‍ എത്തണമെന്നായിരുന്നു സന്ദേശം. പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ മെസേജ് ശ്രദ്ധയില്‍പ്പെട്ട അനുജത്തിയുടെ ഭര്‍ത്താവ് പലവട്ടം തിരികെ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് സിന്ധുവിന്റെ അമ്മ പതിനൊന്നു മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് സുരേഷ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കതക് തുറന്നിട്ടിരിക്കുകയായിരുന്നു. അവര്‍ ഉടനെ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് സിന്ധുവിന്റെയും ഷാരോണിന്റെയും മൃതദേഹം കണ്ടത്.
ഒടുവിൽ ആ ദിനം വന്നിരിക്കുകയാണ്. മോഡലും മുന്‍ പോണ് സിനിമാ താരവുമായിരുന്ന മിയ ഖലീഫ വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹതിയ്യതി ആരാധകരുമായി പങ്കുവെച്ചത് . കാമുകന് റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് വരൻ. ജൂണ്‍ 10 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
സണ്ണി ലിയോണിന് ശേഷം ഇന്ത്യയിൽ ഏറെ ആരാധകരുള്ള പോൺ താരമാണ് മിയ ഖലീഫ. സ്വീഡിഷുകാരനായ കാമുകന് റോബർട്ട് സാന്‍ഡ് ബർഗാണു മിയയെ വിവാഹം ചെയ്യാൻ പോകുന്നത്. മിയ വിവാഹത്തിനു സമ്മതിച്ചതായി റോബർട്ട് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചിക്കാഗോയിലെ ഹോട്ടലിലായിരുന്നു റോബർട്ട് വിവാഹാഭ്യർഥന നടത്തി താരത്തെ മോതിരം അണിയിച്ചത്
റോബർട്ട് ഷെഫ് ആണ്. പോൺ സിനിമാ അഭിനയത്തിൽ നിന്നു വിരമിച്ച മിയ ഇപ്പോൾ സ്പോർട്സ് കമന്റേറ്ററായി ജോലി ചെയ്യുന്നു.. 2011 ലായിരുന്നു മിയാ ഖലീഫയുടെ ആദ്യ വിവാഹം. സ്കൂളില്‍ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാൽ മുന്നു വർഷത്തിനുശേഷം ഈ ബന്ധം അവസാനിപ്പിച്ചു. 2016ൽ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നത്.
നടന് വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നല്‍കിയതിനു പിന്നാലെ നടി ഖുശ്ബു രംഗത്ത്. വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടാണ് ഖുശ്ബു എത്തിയത്. വിജയ്യുടെ അടുത്ത സുഹൃത്താണ് ഖുശ്ബു.
നികുതി അടയ്ക്കുന്ന കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നാണ് ഖുശ്ബു പറയുന്നത്. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖുശ്ബു വിവരങ്ങള്‍ പുറത്ത് വിട്ടത്. ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്.
ഏപ്രില്‍ ഒന്‍പതിന് പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന് 80 കോടിയും വിജയ് വാങ്ങി. എന്നാല്‍ നികുതിയുടെ കാര്യത്തില്‍ വിജയ് വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്ന് ഖുശ്ബു വ്യക്തമാക്കി.
മാസ്റ്ററിന്റെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്യിനെ കസ്റ്റഡിയിലെടുത്തത്. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു റെയ്ഡ് നടന്നത്.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.
തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനും പുറമെ യുകെയിൽ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ ഒൻപത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഇറ്റാലിയൻ പൗരനായ വിദേശി തിരുവനന്തപുരത്താണ് ചികിത്സയിൽ ഉള്ളത്.
ഇറ്റലിക്കാരൻ 14 ദിവസമായി റിസോർട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ 5468 നിരീക്ഷണത്തിലുണ്ട്. 69 പേര് ഇന്ന് അഡ്മിറ്റായി. 1715 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങളും നെഗേറ്റിവ് ആണ്. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ പട്ടണക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആതിരയെയാണ് ഇന്ന് രാവിലെ കാണാതായത്. രാവിലെ പിതാവിന്റെ കടയില്‍ വന്നതിന് ശേഷം തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കുട്ടിയെ കാണാതായത്.
അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കട്ടപ്പനയില്‍ നിന്ന് കണ്ടെത്തിയത്. പരീക്ഷാ പേടിയെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പട്ടണക്കാട് പബ്ലിക്ക് സ്കൂളില്‍ പത്തില്‍ പഠിക്കുന്ന ആതിരയെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാണാതാകുന്നത്. രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ്വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. എന്നാല്‍ കുട്ടി സ്കൂളിലോ സുഹൃത്തുക്കളുടെ വീട്ടിലോ എത്തിയിട്ടില്ലെന്ന് മനസിലാക്കിയതോടെ പിതാവ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി കാണാതായ വിവരം പ്രചരിപ്പിച്ചു.
വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരം മാത്രമാണ് സ്കൂളിലേക്കുണ്ടായിരുന്നത്. രാവിലെ വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇറങ്ങുമ്പോള്‍ പരീക്ഷയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സ്കൂളിലേക്ക് വിദ്യാര്‍ത്ഥി എത്താതിരുന്നതോടെ ക്ലാസ് അദ്ധ്യാപിക പ്രധാന അദ്ധ്യാപികയെ വിവരം അറിയിക്കുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.
കാഥികനും, നടനും, കുറവിലങ്ങാട് എച്ച്. എം. മേജർ പ്രസ്സ് ഉടമയുമായ ജോസഫ് ചാക്കോ ഓർമ്മയായി. അമ്പത് വർഷം പരി. അമ്മയുടെ മുമ്പിൽ പാടിയ ചാക്കോച്ചന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ യാത്രാമൊഴി.
കുറവിലങ്ങാട്: കഥാപ്രസംഗ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് ചാക്കോ (88) നിര്യാതനായി. ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശവസംസ്ക്കാരം നാളെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടത്തപ്പെടും.
കുറവിലങ്ങാട് കടവും കണ്ടത്തിൽ കുടുംബാംഗമാണ്. കാണക്കാരി വടക്കേ പുതുശ്ശേരി കുടുംബാംഗമായ മേരിയാണ് ഭാര്യ. ആനി ജോയ്, സാലി ജോയ്, സണ്ണി ജേക്കബ്ബ്, ടോമി ജേക്കബ്ബ്, ജോമോൻ ജേക്കബ്ബ് എന്നിവർ മക്കളും ജോയ് ചെരുവിൽ, ജോയി വെള്ളയമ്പള്ളിൽ, ആലീസ് മണിമല, ബെറ്റി അടിച്ചിറ, റോസ് വൈക്കം എന്നിവർ മരുമക്കളുമാണ്.
കലാരംഗത്ത് ജോസഫ് ചാക്കോയുടെ സംഭാവനകൾ നിരവധിയാണ്. 1980കളിൽ കഥാപ്രസംഗ രംഗത്ത് കേരളത്തിൽ തിളങ്ങി നിന്ന കലാകാരനായിരുന്നു ജോസഫ് ചാക്കോ. ”അഭിലാഷം” എന്ന കഥാപ്രസംഗം ജനശ്രദ്ധ നേടിയിരുന്നു. നല്ലൊരു ഗായകനും നടനും അതിലുപരി വിവിധ തരത്തിലുള്ള വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ജോസഫ് ചാക്കോ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാർമോണിയം ആയിരുന്നു ഇതിൽ പ്രധാനം. അമ്പതു വർഷത്തിനു മേൽ കുറവിലങ്ങാട് മർത്ത്മറിയം ദേവാലയത്തിൽ തിരുക്കർമ്മങ്ങൾക്ക് ഗാനമാലപിച്ചു എന്ന ഖ്യാദിയും ജോസഫ് ചാക്കോയ്ക്ക് സ്വന്തം. മക്കളും മരുമക്കളുമായിരുന്നു ഇക്കാലമത്രയും ക്വയർ ഗ്രൂപ്പിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നത്. ജോസഫ് ചാക്കോയുടെ മരണ വാർത്തയറിഞ്ഞ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
അച്ചടി പ്രസ്ഥാനം കേരളത്തിൽ സജ്ജീവമാകുന്നതിന് വളരെ മുമ്പുതന്നെ എച്ച്. എം. മേജർ പ്രസ്സ് എന്ന പേരിൽ ഒരു പ്രിന്റിംഗ് പ്രസ്സ് ജോസഫ് ചാക്കോ കുറവിലങ്ങാട്ട് സ്ഥാപിച്ചു. പ്രിന്റിംഗ് മേഖലയിൽ കുറവിലങ്ങാടിനും സമീപ പ്രദേശങ്ങൾക്കും ഏക ആശ്രയമായിരുന്നു എച്ച്. എം. മേജർ പ്രസ്സ്. അതു കൊണ്ടു തന്നെ ഒരു കലാകാരനെന്നതിലുപരി എച്ച്. എം. മേജർ പ്രസ്സിലെ ചാക്കോച്ചൻ എന്ന പേരിലാണു കുറവിലങ്ങാട്ട് അറിയുന്നത്. ജോസഫ് ചാക്കോയുടെ വേർപാട് കലാരംഗത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.
ജോസഫ് ചാക്കോയ്ക്കും കുടുംബത്തിനും മലയാളം യു. കെ. ന്യൂസിന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.
തുപ്പറിവാളന്‍ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടുള്ള വിശാല്‍-മിഷ്കന്‍ പോര് രൂക്ഷമാകുന്നു. മിഷ്കിനെ മാറ്റി വിശാല്‍ തന്നെ സിനിമയുടെ സംവിധാനം ഏറ്റെടുത്തതിനു പിന്നാലെ, ‘ സൈക്കോ’ സംവിധായകനെതിരേ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, വിശാലിന്റെ ആരോപണങ്ങള്‍ക്കെല്ലാം കടുത്ത ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മിഷ്കിന്.
തമിഴ്നാട്ടില്‍ എല്ലാവരും മോശമായി കാണുകയും പറയുകയും ചെയ്യുന്ന വിശാലിനെ സ്വന്തം സഹോദരനെക്കാള്‍ ഏറെ സ്നേഹിച്ച് ആ സ്ഥാനം നല്കി കൂടെ കൊണ്ടുനടന്നവനായിരുന്നു താനെന്നാണ് മിഷ്കിന് പറയുന്നത്. അങ്ങനെയുള്ള തന്നെ വിശാല്‍ അപമാനിച്ചു. തന്നെ പറ്റി ഇല്ലാത്തക്കഥകള്‍ പറഞ്ഞു പരത്തി. എന്റെ അമ്മയെ വേശ്യയെന്നു വിളിച്ചു. സഹോദരനെ മര്‍ദ്ദിച്ചു. ഒരിക്കല്‍ തമിഴ്നാട്ടില്‍ വിശാലിലെ സംരക്ഷിച്ചു നിര്‍ത്തിയ താന്‍, ഇപ്പോള്‍ വിശാലില്‍ നിന്നും തമിഴ്നാടിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അത്രയും മോശമായൊരാളാണ് വിശാല്‍ എന്നായിരുന്നു വികാരാധീനനായി മിഷ്കിന് സംസാരിച്ചത്. ഒരു സിനിമ പ്രമോഷന് ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയാന്‍ തനിക്കൊരു പത്തു മിനിട്ട് സമയം തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മിഷ്കിന് വിശാലിനെതിരേ ആഞ്ഞടിച്ചത്.
തുപ്പറിവാളന്‍ 2 എന്റെ സഹോദരനുവേണ്ടി എഴുതിയതാണ് (വിശാലിനെയാണ് സഹോദരന് എന്ന് മിഷ്കിന് ഉദ്ദേശിച്ചത്). കോഹിനൂര്‍ ഡയമണ്ടുമായി ബന്ധപ്പെട്ടതായിരുന്നു പ്രമേയം. അതൊരു പാന്‍ ഇന്ത്യന്‍ സിനിമയാക്കാനായിരന്നു ആലോചന. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം ഒരു നിര്‍മാതാവിനെ കണ്ടു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. എനിക്ക് അഡ്വാന്‍സും തന്നു. അതിനുശേഷമാണ് വിശാലിനെ കണ്ട് കഥ പറയുന്നത്. കഥ കേട്ട വിശാല്‍ കരഞ്ഞു, എന്നെ കെട്ടിപ്പിടിച്ചു. ആ സിനിമ അവന് നിര്‍മിക്കണമെന്നു പറഞ്ഞു. ഈ സിനിമയോടെ തന്റെ എല്ലാ കടങ്ങളും തീര്‍ക്കാനാകുമെന്നായിരുന്നു അവന് പറഞ്ഞത്. അതുവേണോ എന്നു ചോദിച്ചു. സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍ 20 കോടിയെങ്കിലും വേണം. വിശാലിന് ഇപ്പോള്‍ തന്നെ കടമേറെയുണ്ട്. ഇനി റിലീസ് ചെയ്യാന്‍ പോകുന്ന ആക്ഷന്‍ എന്ന സിനിമ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടും. അതുകൊണ്ട് ഈ സിനിമ വേണമെങ്കില്‍ തുപ്പറിവാളന്‍ 3 ആയി ചെയ്യാം. അതിനു മുമ്പ് ചെന്നൈയില്‍ മാത്രം നടക്കുന്ന കഥയായി തുപ്പറിവാളന്‍ 2 ആക്കി വേറൊരു സിനിമ പത്തു കോടി ബഡ്ജറ്റില്‍ ചെയ്തു തരാമെന്നു പറഞ്ഞു നോക്കിയെങ്കിലും ഈ കഥ തന്നെ സിനിമയാക്കണമെന്നായിരുന്നു വിശാലിന് നിര്‍ബന്ധം. അവിടെ തുടങ്ങിയതാണ് എന്റെ തലവിധി.
ഈ സിനിമയുടെ തിരക്കഥയ്ക്കു വേണ്ടി ഞാന്‍ ആകെ വാങ്ങിയത് ഏഴരലക്ഷം രൂപയാണ്. അതില്‍ ഏഴു ലക്ഷം ചെലവാക്കി. വിശാല്‍ ഇപ്പോള്‍ പറയുന്നത് 35 ലക്ഷം രൂപ ചെലവാക്കിയെന്നാണ്. ഞാന്‍ സംവിധായകന് മാത്രമല്ല, ഒരു നിര്‍മാതാവും കൂടിയാണ്. 35 ലക്ഷം രൂപ ചെലവാക്കിയെങ്കില്‍ അതിന്റെ തെളിവ് വിശാല്‍ ഹാജരാക്കണം.
32 ദിവസം തുപ്പറിവാളന്‍ 2 ഞാന്‍ ചിത്രീകരിച്ചു. ഒരു ദിവസം പതിനഞ്ചു ലക്ഷം വച്ച് 32 ദിവസം കൊണ്ട് 13 കോടി രൂപ ഞാന്‍ ചെലവാക്കിയെന്നാണ് വിശാല്‍ പറയുന്നത്. ഇത്രയും തുക ചെലവായെന്നതിനുള്ള തെളിവും ഹാജരാക്കണം.വിദേശത്ത് ഒരു സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ പുതിയൊരു കമ്പനി രജിസ്റ്റര്‍ ചെയ്ത് അതിലൂടെ വേണം പണം ചെലവഴിക്കാന്‍. ഈ സിനിമയ്ക്കു വേണ്ടി യു കെ യില്‍ പുട്ടൂര്‍ അമ്മന്‍ എന്നൊരു കമ്പനി തുടങ്ങി. ആ കമ്പനിയിലേക്ക് വിശാല്‍ ഫിലിം ഫാക്ടറിയില്‍ നിന്നും എത്ര രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ എല്ലാം മനസിലാകും.
ഒന്നരവര്‍ഷത്തോളം സ്വന്തം സഹോദരനായി കൊണ്ടു നടന്നവനാണ് എന്നെ ഇപ്പോള്‍ അപമാനിക്കുന്നത്. എനിക്ക് ആരും സിനിമ തരരുതെന്നാണ് നിര്‍മാതാക്കളോട് പറയുന്നത്. അവനൊരു നിര്‍മാതാവിന്റെ മകനാണ്. ഞാനൊരു പാവപ്പെട്ട തയ്യല്‍ക്കാരന്റെ മകനും. എനിക്ക് കഥയെഴുതാന്‍ അറിയാം. ഒരു വെള്ള പേപ്പറും പെന്‍സിലും തന്നാല്‍ ഞാന്‍ കഥയെഴുതും. അല്ലെങ്കില്‍ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിപ്പിക്കും. അതല്ലെങ്കില്‍ റോഡില്‍ ഇറങ്ങി പാട്ടു പാടിയും കഥ പറഞ്ഞും പത്തു രൂപയെങ്കിലും സമ്പാദിക്കും, ഏതെങ്കിലും ഹോട്ടലില്‍ ജോലിക്കു പോകും. ഒരിക്കലും ഞാന്‍ പിച്ചയെടുക്കാന്‍ ഇറങ്ങില്ല. ഇവനൊരു കഥയെഴുതാന്‍ അറിയാമോ? ടോള്‍സ്റ്റോയി ആരാണെന്നറിയാമോ? എന്റെ അമ്മയെ അവന് വേശ്യയെന്നു വിളിച്ചു. അതു ചോദ്യം ചെയ്ത എന്റെ സഹോദരനെ തല്ലി. ഞാനപ്പോഴും അവനോട് വഴക്കിനു പോയില്ല, എന്റെ സഹോദരനെയാണ് ശാസിച്ചത്. ഒന്നുമില്ലെങ്കിലും ഇത്രയും നാള് എന്നെ അണ്ണന് എന്നു വിളിച്ചനല്ലേ, വിട്ടേക്കൂ എന്നാണ് പറഞ്ഞത്. ഞാന്‍ കഷ്ടപ്പെട്ട് എഴുതിയ തിരക്കഥയുടെ അവകാശം വേണമെന്നു പറഞ്ഞ് എന്റെ ഓഫിസില്‍ കയറിയിറങ്ങി സമാധാനം തരാത്ത അവസ്ഥയിലാക്കി. എനിക്കു വേണമെങ്കില്‍ സംവിധായകരുടെ സംഘടനയിലോ നിര്‍മാതാക്കളുടെ സംഘടനയിലോ പോയി പരാതി കൊടുക്കാമായിരുന്നു. എങ്കില്‍ അവനീ സിനിമ ചെയ്യുമായിരുന്നോ? ഇപ്പോള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട്, അതിനു കഴിയുമായിരുന്നോ? എന്റെ സഹോദരനാണ് പറഞ്ഞത്, അണ്ണാ അതവന് കൊടുത്തു വിട്ടേക്കെന്ന്.
വിശാല്‍ ആരാണെന്ന് ഇവിടെ എല്ലാവര്ക്കും അറിയാം.ഞാന്‍ ആരാണെന്നും. എന്റെ സിനിമകള്‍ പറയും ഞാന്‍ ആരാണെന്ന്. ഇവന് ഇവിടെ ചെയ്യുന്നതെല്ലാം എല്ലാവരും കാണുന്നുണ്ട്. ഞാന്‍ നിന്നോട് എങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് നിന്റെ വീട്ടിലുള്ളവരോട് ചോദിച്ചാല്‍ പറഞ്ഞു തരും. തമിഴ്നാട്ടില്‍ ഞാന്‍ മാത്രമാണ് അവനെ നന്നായി നോക്കിയത്. ഇപ്പോള്‍ ഞാന്‍ അവനില്‍ നിന്നും തമിഴ്നാടിനെ സംരക്ഷിക്കാനാണ് നോക്കുന്നത്. ഇതൊരു തമിഴന്റെ കോപമാണ്. അവന്റെ ആരോപണങ്ങള്‍ ഒന്നും എന്നെ തളര്‍ത്തില്ല. കാഴ്ച്ച പോയാലും ഞാന്‍ കഥയെഴുതി ജീവിക്കും. വിശാല്‍, നിനക്കെതിരേയുള്ള പോരാട്ടം ഞാന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ നിനക്ക് ഉറക്കമില്ലാത്തതാണ്.
മിഷ്കിന്റെ സംവിധാനത്തില്‍ വിശാല്‍ നായകനായി എത്തിയ തുപ്പറിവാളന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതുമുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലുമായിരുന്നു. പെട്ടെന്നാണ് വിശാലും മിഷ്കിനും തമ്മില്‍ തെറ്റിയെന്നും ചിത്രത്തിന്റെ സംവിധാനം വിശാല്‍ തന്നെ ഏറ്റെടുത്തതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. മിഷ്കിന് അനാവശ്യമായി പണം ചെലവാക്കുകയാണെന്നും സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുകയാണെന്നും അതു ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നുമാണ് വിശാല്‍ പറയുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട് വിശാല്‍ കാണിച്ച ചതിയാണ് എല്ലാത്തിനും കാരണമെന്നാണ് മിഷ്കിനും ആരോപിക്കുന്നത്.
പ്രമുഖ പോണ്‍സൈറ്റ് ആയ പോണ് ഹബ്ബ് ഇറ്റലിയില്‍ തങ്ങളുടെ പ്രീമിയം സര്‍വീസുകള്‍ സൗജന്യമാക്കി. ഐസൊലേഷനില്‍ കഴിയുന്ന കൊറോണബാധിതര്‍ക്ക് ആശ്വാസം നല്‍കാനാണ് തീരുമാനമെന്ന് പോണ്‍ഹബ്ബ് പറയുന്നു. കൊറോണദുരിതമനുഭവിക്കുന്ന ഇറ്റലിക്ക് പണം നല്‍കും. ഒരു മാസത്തിയേക്ക് പോണ് ഹബ് പ്രീമിയം അക്കൗണ്ടുകളിലെ വീഡിയോകള്‍ ഇറ്റലിക്കാര്‍ക്ക് സൗജന്യമായി കാണാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിലാണ് പോണ്‍ഹബ് ഇക്കാര്യം പറയുന്നത്.
“ഫോഴ്സ ഇറ്റാലിയ, വീ ലവ് യൂ” എന്ന് ട്വീറ്റില്‍ പറയുന്നു. കൊറോണ വൈറസും ആരോഗ്യപ്രവര്‍ത്തകരേയും പ്രതിപാദിക്കുന്ന പോണും പോണ്‍ഹബ് അവതരിപ്പിച്ചിട്ടുണ്ട്. വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് പ്രീമിയം ഫ്രീ ആക്കിയതിനെ തുടർന്ന് ട്വിറ്ററിൽ പോൺ ഹബ്ബിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Pornhub is donating its March proceeds from Modelhub to support Italy during this unfortunate time (model earnings will remain untouched). Italy will also have free access to Pornhub Premium throughout the month. Forza Italia, we love you! 🧡 pic.twitter.com/DD0nYDyrJ4
— Pornhub ARIA (@Pornhub) March 12, 2020