Latest News

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം. മെഡി.കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയിൽ സകൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ശവസംസ്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണമന്നതടക്കമുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മുസ്ലീം പള്ളികളില്‍ പൊതുഇടത്തിലെ ദേഹശുദ്ധി നിര്‍ത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്.

ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍വാര്‍ഡില്‍ മൂന്നുപേരെകൂടി പ്രവേശിപ്പിച്ചു. എഴുപേരെക്കൂടി ഐസോലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്നാണിത്. വയോധികരായ രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോടതികള്‍ ഈ മാസം പതിമൂന്നുവരെയുള്ള സിറ്റിങ് ഒഴിവാക്കി.

പാരഗ്വായിൽ അറസ്റ്റിലായ ബ്രസീൽ മുൻ താരം റൊണാൾഡീഞ്ഞോ ഇപ്പോഴും ജയിലിൽ തുടരുന്നു. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരായ റൊണാൾഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം നിഷേധിച്ചിരുന്നു. ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ നിർദ്ദേശിച്ച ജഡ്ജി ക്ലാര റൂയിസ് ഡയസ്, രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും പറഞ്ഞു. എന്നാൽ വ്യാജ പാസ്പോർട്ടായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും വാദം.

അസുൻസ്യോനിലെ സ്പെഷ‌ലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് ഇരുവരെയും തടവിൽ പാർപ്പിച്ചിരിക്കുന്നത്. സന്ദർശകരിലൊരാളാണ് താരത്തിന് ബെഡും പുതപ്പും നൽകിയത്. ജയിൽ അധികൃതർ സോപ്പും തലയിണയും കൊതുകുവലയും നൽകി. രാത്രി വൈകി ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്തു. ഇരുവർക്കും ജയിലിൽ സമ്പൂർണ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച കൈവിലങ്ങുവച്ചാണ് റൊണാൾഡീഞ്ഞോയെയും സഹോദരനെയും കോടതിയിൽ ഹാജരാക്കിയത്.

വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിനാണ് വ്യാഴാഴ്ച റൊണാൾഡീഞ്ഞോ അറസ്റ്റിലായത്. താരത്തിനൊപ്പം ബിസിനസ് മാനേജർ കൂടിയായ സഹോദരൻ റോബർട്ടോ, ബ്രസീലില്‍നിന്നുള്ള വ്യവസായി എന്നിവരും അറസ്റ്റിലായിരുന്നു. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. യാത്രാരേഖകളും പിടിച്ചെടുത്തു.

2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്.

ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയവര്‍ ഇന്ന് രാവിലെ നടത്തിയ അവകാശവാദങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്. അടുത്ത ബന്ധുവിന് രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയതോടെയാണ് ഇവർ ഇറ്റലിയിൽ നിന്നും ആണ്  നാട്ടിലെത്തിയത് എന്ന് അറിയുന്നത്. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ ഇവരുമായി ബന്ധപ്പെട്ടു. അന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് പറഞ്ഞു. അന്ന് ഹൈപ്പർ ടെൻഷനുള്ള ചികിത്സയാണ് തേടിയതെന്നാണ് പറഞ്ഞത്.

എന്നാൽ ആരോഗ്യപ്രവർത്തകർ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള ഡോളോ മരുന്നും വാങ്ങിയത് അറിയുന്നത്. കുടുംബം തുടക്കം മുതൽ രോഗവിവരം മറച്ചുവെക്കാനാണ് ശ്രമിച്ചത്. അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

അതേസമയം, റാന്നിയിലെ രോഗബാധിതര്‍ ബന്ധപ്പെട്ടത് 300 പേരെയെന്നാണ് നിഗമനം. ഈ 300 പേര്‍ 3000 പേരെ ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന. ഇവര്‍ ബന്ധപ്പെട്ടവര്‍ 3000 പേരെന്ന സൂചനയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു. അതേസമയം, റാന്നി സ്വദേശികള്‍ പലതും മറച്ചുവയ്ക്കുന്നുവെന്ന് എറണാകുളം ജില്ലാ കലക്ടർ പറഞ്ഞു. ആദ്യ പറഞ്ഞതു പലതും ശരിയല്ലെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞുവെന്നും എസ്.സുഹാസ് പറഞ്ഞു.

അതേസമയം, പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുകയാണ് ലക്ഷ്യം. ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്ന് കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

വിവാഹം അടക്കമുള്ള ചടങ്ങുകള്‍ രണ്ടാഴ്ചത്തേയക്ക് മാറ്റിവെയ്ക്കണം. അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തണം. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പത്തനംതിട്ട ജില്ലയിലെ അടച്ചിട്ട രണ്ടു ആശുപത്രികള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.

കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. നടപടി പൊതുജനാരോഗ്യച്ചട്ടം പ്രകാരമാകും. പലരും രോഗം മറച്ചുവയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്ത് 42 പേരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

വിശപ്പുള്ളവനെ ഒരു നേരത്തെ ആഹാരത്തിന്റെ വില മനസിലാകൂ. മൃഗങ്ങൾക്കായാലും പങ്കുവയ്ക്കാൻ ഒരു നല്ല മനസ്സുള്ളവർക്കേ സാധിക്കൂ. തനിക്ക് ലഭിച്ച ആഹാരത്തിന്‍റെ ഒരു പങ്ക് നായക്കുട്ടിക്ക് പങ്കുവയ്ക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പ്രിയപ്പെട്ട ആർക്കോ ഒപ്പം പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പെൺകുട്ടിയാണ് തെരുവുനായക്ക് ഭക്ഷണം പങ്കുവയ്ക്കുന്നത്. കൂടെയുള്ള ആൾ അറിയാതെ വളരെ വിദഗ്ധമായാണ് കുട്ടി നായയെ അടുത്തേക്ക് വിളിക്കുന്നത്. തുടർന്ന് താൻ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണിൽ നിന്ന് ഒരു ഭാഗം നായകുട്ടിക്ക് എറിഞ്ഞ് കൊടുക്കുന്നു.

നായയെ കൈ കാണിച്ച് അടുത്തേക്ക് വിളിക്കുന്നതും ആരും കാണാതെ കയ്യിലിരിക്കുന്ന ഭക്ഷണം കൊടുക്കുന്നതുമൊക്കെ വളരെ നിഷ്കളങ്കതയോടെ കുട്ടി ചെയ്യുന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പലപ്രാവശ്യം ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നുണ്ട്. കുട്ടിയോട് നായ കാട്ടുന്ന സ്നേഹവും ദൃശ്യങ്ങളിൽ കാണാം.

കുട്ടിക്കൊപ്പമുള്ള ആൾതന്നെയാണ് അവളറിയാതെ ഈ ദൃശ്യങ്ങൾ പകർത്തിയത്. സഹജീവികളോട് ഈ കു‍ഞ്ഞ് പ്രായത്തിൽ തന്നെ കാട്ടുന്ന കരുതലിനും സ്നേഹത്തിനും നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇതിനകം സോഷ്യൽ മിഡിയയില്‍ ദൃശ്യങ്ങൾ വൈറലാണ്

കേരളത്തിൽ ഒരു കുട്ടിക്കു കൂടി കൊറോണ (കോവിഡ്‌ 19) ബാധ സ്‌ഥിരീകരിച്ചതോടെ മുൻകരുതൽ കർശനമാക്കി ആരോഗ്യവകുപ്പ്. കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ച കുട്ടിയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും ഉടൻ തന്നെ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

ശനിയാഴ്ച രാവിലെ (മാർച്ച് ഏഴ്) ഇറ്റലിയിൽനിന്നും ദുബായ് വഴി മാതാപിതാക്കൾക്കൊപ്പം നെടുന്പാശേരിയിലെത്തിയ കുട്ടിക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇകെ-530 ദുബായ് എമിറേറ്റ്സ് വിമാനത്തിലാണ് കുടുംബം നെടുന്പാശേരിയിൽ എത്തിയത്.  വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ വിമാനത്താവള അധികൃതർ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.

ഇറ്റലിയിൽ നിന്നെത്തിയ കൊറോണ വൈറസ് ബാധിത കുടുംബത്തിന്‍റെ വാദം തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്. ഇറ്റലിയില്‍ നിന്നെത്തിയ വിവരം അവർ പുറത്തറിയിച്ചിരുന്നില്ല. ഇത് മറച്ചു വെച്ചതാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇടയാക്കിയതെന്നും കളക്ടർ പറഞ്ഞു.

ഫെബ്രുവരി 29ന് നാട്ടില്‍ എത്തിയ ഇവര്‍ ഈ മാസം ആറാം തീയതിയാണ് ആശുപത്രിയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുക്കൾ അസുഖ ബാധിതരായതിനു ശേഷം ഞങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തുന്നത്.

പിന്നീട് ആരോഗ്യ ഉദ്യോഗസ്ഥർ വിളിച്ച് സംസാരിച്ചപ്പോഴും അമ്മയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന് മരുന്നുവാങ്ങാനാണ് പോയതെന്നാണ് ഇവര്‍ പറഞ്ഞത്. ആംബുലന്‍സ് അയച്ചിട്ടു പോലും കുടുംബം സഹകരിച്ചില്ല. സ്വന്തം വാഹനത്തില്‍ വരാനാണ് അവര്‍ തയാറായതെന്നും കളക്ടര്‍ പറഞ്ഞു.

നമ്മുടെ കണ്ണ് നിറയുന്ന ഒരു സംഭവമാണ് പറയാന്‍ പോകുന്നത് മരിച്ചു നൂറ് വര്ഷം കഴിഞ്ഞിട്ടും അടക്കം ചെയ്യാത്ത കുഞ്ഞു മമ്മി അതെ നിങ്ങള്‍ ഒരുപക്ഷെ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും മാധ്യമങ്ങളില്‍ ഈ കുഞ്ഞു മുക്ഗം നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഈ പൂമുഖം കണ്ടാല്‍ ഒരു നിമിഷം നിങ്ങള്‍ നിശബ്ധയാകും അത്രയ്ക്കും ക്യൂട്ട് ആണ് ഈ പൊന്നുമോള്‍ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും എന്തുകൊണ്ടാണ് മരിച്ചിട്ടും ഇത്രയും നാള്‍ ഈ ശരീരം ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത് എന്ന് അതിനുള്ള മറുപടിയാണ് ഇത്. അവൾ പല പേരുകളിൽ അറിയപ്പെടുന്നു ഗ്ലാസ് പെട്ടിയിലെ പെൺകുട്ടി സ്ലീപ്പിംഗ് ബ്യൂട്ടി ലോകത്തിലെ ഏറ്റവും മനോഹരമായ മമ്മി ലോകത്തിലെ ഏറ്റവും മികച്ച സംരക്ഷിത മമ്മി. മരണത്തിൽ അവൾ ജീവിതത്തേക്കാൾ വലുതായിത്തീർന്നു. അവളുടെ ചെറിയ ശരീരത്തിന്റെ ഒരു കാഴ്ച കാണാൻ ഓരോ വർഷവും ആയിരക്കണക്കിന് സന്ദർശകർ സിസിലിയൻ കാറ്റകോമ്പുകളിലേക്ക് ഒഴുകുന്നു. മരിച്ച് ഏകദേശം 100 വർഷത്തിനുശേഷം, റോസാലിയയ്ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവളുടെ ചെറിയ ഗ്ലാസ് ശവപ്പെട്ടിക്കുള്ളിൽ ഇപ്പോഴും മുദ്രയിട്ടിരിക്കുന്നു റോസാലിയ ഉറങ്ങുന്നു അവളുടെ ചെറിയ തല മങ്ങുന്ന സിൽക്ക് പുതപ്പിന് മുകളിലൂടെ കുതിക്കുന്നു. സുന്ദരമായ മുടിയുടെ ടഫുകൾ ഇപ്പോഴും അവളുടെ കവിളുകളിൽ നിന്ന് ഒഴുകുന്നു ഒരു പട്ട് വില്ലു ഇപ്പോഴും അവളുടെ തലയിൽ ഉറപ്പിച്ചിരിക്കുന്നു.

റോസാലിയയുടെ പുതപ്പിന് മുകളിൽ നിൽക്കുന്ന കന്യാമറിയത്തിന്റെ ഓക്സിഡൈസിംഗ് അമ്യൂലറ്റ് മാത്രമാണ് അടയാള സമയം കടന്നുപോയത്. ഇത് വളരെ മങ്ങിയിരിക്കുന്നു ഇത് മിക്കവാറും തിരിച്ചറിയാൻ കഴിയില്ല. ഇതാണ് റൊസാലിയ ലോംബാർഡോ പ്രശസ്ത കുട്ടി മമ്മി. അപ്പോൾ ആരാണ് റോസാലിയ? 1920-ൽ മരിച്ച് ഏകദേശം 100 വർഷത്തിനിടയിൽ, റോസാലിയ സിസിലിയൻ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദുർബലവും ദുർബലനുമായി ജനിച്ച ഒരു കൊച്ചുകുട്ടിയെക്കുറിച്ച് അവർ പറയുന്നു, അവരുടെ ജീവിതകാലത്തേക്കാൾ കൂടുതൽ വേദനയും രോഗവും അവളുടെ ഹ്രസ്വ ജീവിതത്തിലുടനീളം സഹിച്ചു. രണ്ടാം വയസ്സിൽ അവളുടെ അകാല മരണം പിതാവിനെ ദുഖിപ്പിച്ചു. മകളെ നഷ്ടപ്പെടുത്താൻ കഴിയാതെ പിതാവ് റോസാലിയയെ നിത്യതയ്ക്കായി സംരക്ഷിക്കാൻ എംബാൽമർ ആൽഫ്രെഡോ സലാഫിയയുടെ സഹായം തേടി. ഫലം അത്ഭുതകരമായി കുറവല്ല. സലഫിയയുടെ എംബാമിംഗ് പ്രക്രിയയിലൂടെ റോസാലിയ തികച്ചും സംരക്ഷിക്കപ്പെട്ടു.

അവളുടെ പുതിയ അമർത്യതയ്ക്ക് അനുയോജ്യമായ ഒരു ഗ്ലാസ് ശവപ്പെട്ടിക്കുള്ളിൽ വയ്ക്കുകയും സിസിലിയിലെ കപുച്ചിൻ കാറ്റകോംബ്സിനകത്ത് സംസ്കരിക്കുകയും ചെയ്തു. റൊസാലിയയുടെ ജീവിതത്തെക്കുറിച്ചുള്ള സത്യം കാലാകാലങ്ങളിൽ നഷ്ടപ്പെട്ടു. ഇറ്റാലിയൻ മിലിട്ടറിയിലെ മരിയോ ലോംബാർഡോ എന്ന സമ്പന്നനായ സിസിലിയൻ പ്രഭുവിന്റെ മകളായിരുന്നുവെന്ന് ചിലർ പറയുന്നു. ഐതിഹ്യം അനുസരിച്ച് ജനറൽ തന്റെ ഏക മകളെ നിത്യതയ്ക്കായി സംരക്ഷിക്കാൻ ആഗ്രഹിച്ചു, തന്മൂലം ആൽഫ്രെഡോ സലഫിയയെ എംബാം ചെയ്യാൻ ബന്ധപ്പെട്ടു. റോസാലിയയുടെ ജീവനോടെയുള്ള ഫോട്ടോകളോ അവളുടെ മാതാപിതാക്കൾ ആരാണെന്ന് സ്ഥിരീകരിക്കുന്ന ഒഫീഷ്യല്‍ രേഖകളോ ഇല്ല. ഇതുവരെ ഇതിനെക്കുറിച്ച് കണ്ടിട്ടില്ലാത്തവരും കേട്ടിട്ടില്ലതവരും കാണുക ഇതാണ് ആ കുഞ്ഞു മമ്മി ലോകത്തിലെ ഏറ്റവും സൌന്ദര്യമുള്ള മമ്മി.

കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടിയെന്ന സംശയം. തുടർന്ന് പള്ളി ശ്മശാനത്തിലെ കുഴി മാന്തിയവർ കണ്ടത് തുണിയിൽ പൊതിഞ്ഞ വെള്ളരിക്ക. അമ്മയുടെ ഖബറിൽ പ്രാർത്ഥനയ്ക്ക് എത്തിയ നാട്ടുകാരന് തോന്നിയ സംശയമാണ് ഒരു നാടിനെ രണ്ട് ദിവസം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയത്. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്‍റെ ഖബര്‍സ്ഥാനിലായിരുന്നു നാടകീയ സംഭവങ്ങൾ. മണിക്കൂറുകളോളം നിരവധി പൊലീസുകാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ജോലി തടസ്സപ്പെടുത്തിയ വിരുതനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മശാനത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്നത്. സംശയം ആദ്യം പള്ളി കമ്മിറ്റിയിലേക്കും പിന്നാലെ പൊലീസിലേക്കും പടർന്നു. സംഭവമറിഞ്ഞ് നാടാകെ ഓടിയെത്തി. ഒടുവിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ കുഴി തുറന്ന് സാധനം പുറത്തെടുത്തു. കണ്ടതാകട്ടെ വെള്ളത്തുണിയിൽ പൊതിഞ്ഞ ചീഞ്ഞ വെള്ളരിക്ക! . അറബി അക്ഷരത്തിൽ ചിലതെല്ലാം വെള്ളരിക്കയിൽ കുറിച്ചിട്ടിട്ടുണ്ട്. കൂടോത്രക്കാരുടെ വേലയെന്നാണ് പൊലീസ് സംശയിക്കുന്നത്.

അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ ഓടയില്‍തള്ളിയ മകന്‍ അറസ്റ്റില്‍. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകന്‍ അലക്‌സ് ബേബിയെ (46) അറസ്റ്റുചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ പാലാ -തൊടുപുഴ സംസ്ഥാന പാതയില്‍ കാര്‍മ്മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മുക്കുട്ടിയും മകന്‍ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് രണ്ടര വര്‍ഷമായി താമസം.കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. എന്നാല്‍ അലക്സ് ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ തയ്യാറായില്ല. ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു.

രാത്രി ഒന്‍പതോടെ മൃതദേഹം ലോഡ്ജുമുറിയില്‍ നിന്നെടുത്ത് അലക്‌സ് സ്വന്തം കാറില്‍ കയറ്റി. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് പറഞ്ഞത്. മൃതദേഹം കാറിലിരുത്തി ചങ്ങനാശ്ശേരി-അയര്‍ക്കുന്നം വഴി കൊണ്ടുപോയി പാലാ-തൊടുപുഴ റോഡില്‍ കലുങ്കിനോട് ചേര്‍ന്നുള്ള ചെടികള്‍ നിറഞ്ഞ ഓടയില്‍ തള്ളുകയായിരുന്നു.

മൃതദേഹം മൂത്തമകന് കൈമാറും അലക്സിന്റെ സഹോദരന്‍ ഗള്‍ഫില്‍ ജോലിയിലാണ്. അദ്ദേഹം എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. രോഗിയായ ആള്‍ക്ക് തക്കസമയത്ത് വൈദ്യസഹായം നല്‍കാതെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഐ.പി.സി. 304-ാം വകുപ്പ് പ്രകാരമാണ് അലക്‌സിനെതിരേ കേസ്

തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം അറസ്റ്റിൽ. നേമം പൂഴികുന്നിൽ വച്ച് അപകടമുണ്ടാക്കിയ വനിതാ സീരിയൽ താരം ചിത്രലേഖയാണ് അറസ്റ്റിലായത്.പുലര്‍ച്ചെ രണ്ടര മരണിക്കാണ് അപകടം ഉണ്ടായത്. മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ചിത്രലേഖ ഓടിച്ച കാർ ഇടിച്ചത്.

RECENT POSTS
Copyright © . All rights reserved