Latest News

രാജ്യത്ത് കോവിഡ് മരണം ആറായിരം കടന്നു. ആകെ മരണസംഖ്യ 6075 ആയി. ഇന്നലെ മാത്രം മരണം 260 ആയി. രോഗവ്യാപനവും കൂടുകയാണ്. ഒരുദിവസത്തെ രോഗികളുടെ എണ്ണം ഇന്നലെ ആദ്യമായി 9000 കടന്നു. ആകെ രോഗികളുടെ എണ്ണം 2,16919 ആയി.

പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സൗത്ത് ബ്ലോക്കിലെ മുപ്പത്തിയഞ്ചു ജീവനക്കാരോട് ക്വാറന്‍റീനില്‍ പ്രവേശിക്കാൻ കേന്ദ്രം നിർദേശിച്ചു. പ്രതിരോധ‌മന്ത്രി രാജ്നാഥ് സിങ് ഇന്നലെ സൗത്ത് ബ്ലോക്കിലെ ഓഫീസിൽ എത്തിയില്ല.

സൗത്ത് ബ്ലോക്കിലെ ഒന്നാംനില സീൽ ചെയ്ത് അണുവിമുക്തമാക്കി. മന്ത്രിയുടെയും, സെക്രട്ടറിയുടെയും സർവ്വീസ് ചീഫുമാർ, ചീഫ് ഡിഫൻസ് സ്റ്റാഫ്‌ എന്നിവരുടെയും ഓഫീസുകൾ സൗത്ത് ബ്ലോക്കിലെ ഒന്നാം നിലയിൽ ആണ് പ്രവർത്തിക്കുന്നത്. സെക്രട്ടറിയുമായി ഇവർ സമീപ ദിവസങ്ങളിൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടും ചുവടുറപ്പിക്കുന്നു. വരുന്ന സീസണില്‍ കുറച്ച് മല്‍സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഇതോടെ രണ്ട് ഹോം ഗ്രൗണ്ടുള്ള ആദ്യ ഐഎസ്എല്‍ ക്ലബായി മാറും ബ്ലാസ്റ്റേഴ്സ്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നാലെ ഫുട്ബോള്‍ പ്രേമികള്‍ ഏറെയുള്ള കോഴിക്കോട്ടേക്കും പദ്ധതികള്‍ വ്യാപിപിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനവും

ഉയര്‍ന്ന ടിക്കറ്റ് നിരക്കും മല്‍സര ദിവസങ്ങളില്‍ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ നിന്ന് കാണികളെ അകറ്റി. ഇതും കോഴിക്കോട്ടേക്ക് കൂടി മല്‍സരങ്ങള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമായി. സ്റ്റേഡിയത്തിലെ വെളിച്ച സംവിധാനം പുനക്രമീകരിക്കുന്നത് അടക്കമുള്ള നവീകരണപ്രവര്‍ത്തികള്‍ ഉടന്‍

ആരംഭിച്ചേക്കും. ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ഇതിനുള്ള പട്ടിക തയ്യാറാക്കി അടുത്തയാഴ്ച കോര്‍പറേഷന് നല്‍കും. കോര്‍പറേഷന്‍ സ്റ്റേഡിയം നിലവില്‍ ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ്. ബ്ലാസ്റ്റേഴ്സ് കൂടി എത്തുമ്പോഴുളള ആശയക്കുഴപ്പം ഗോകുലവുമായി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തങ്ങളുടെ മല്‍സരങ്ങളുമായി ഇടകലരാതെ ബ്ലാസ്റ്റേഴ്സ് മല്‍സരം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗോകുലം പ്രതിനിധികള്‍ പ്രതികരിച്ചു

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുമരകം സ്വദേശിയായ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിന് ശേഷം കാറുമായി കടന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ചതാണ് വഴിത്തിരിവായത്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്നാണ്. മോഷണത്തിനിടെയാണ് കൊല നടന്നതെന്ന് പൊലീസ് അറിയിച്ചു. ആദ്യം ആക്രമിച്ചത് ഭര്‍ത്താവിനെയാണ്. മരണം ഉറപ്പാക്കാന്‍ വീണ്ടും വീണ്ടും ആക്രമിച്ചു. തെളിവ് നശിപ്പിക്കാനായി പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ടു. എന്നാൽ പ്രതിയുമായി കുടുംബത്തിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലന്ന് പൊലീസ് പറഞ്ഞു.

മുഹമ്മദ് ബിലാല്‍ നേരത്തെയും പല കേസുകളില്‍ പ്രതിയെന്ന് എസ്പി പറഞ്ഞു. ടീപോയ് വച്ചാണ് തലയ്ക്കടിച്ചത്. സ്വര്‍ണവും കാറും കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. സ്വന്തം വീട്ടില്‍ നിന്ന് പിണങ്ങിപ്പോന്നതാണ്. മുമ്പ് പിണങ്ങിപ്പോന്നപ്പോഴും സഹായിച്ചിരുന്നത് ഈ കുടുംബമാണ്.

കൊല്ലപ്പെട്ട ഷീബയുമായും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ സാലിയുമായും അടുപ്പമുള്ളയാളാണ് കൊലപാതകിയെന്ന് പൊലീസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉറപ്പിച്ചു. വീട്ടില്‍ നിന്ന് മോഷണംപോയ കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണം നിര്‍ണായകമായി. കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്നും ഉറപ്പിച്ചു.

ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിലവില്‍ കൊച്ചിയിലാണ് താമസം. കൊല നടന്ന സ്ഥലത്തു നിന്നു ലഭിച്ച ച്യൂയിംഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുമരകം സ്വദേശിയായ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിന് ശേഷം കാറുമായി കടന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ചതാണ് വഴിത്തിരിവായത്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്നാണ്. മോഷണത്തിനിടെയാണ് കൊല നടന്നതെന്ന് പൊലീസ് അറിയിച്ചു. ആദ്യം ആക്രമിച്ചത് ഭര്‍ത്താവിനെയാണ്. മരണം ഉറപ്പാക്കാന്‍ വീണ്ടും വീണ്ടും ആക്രമിച്ചു. തെളിവ് നശിപ്പിക്കാനായി പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ടു. എന്നാൽ പ്രതിയുമായി കുടുംബത്തിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലന്ന് പൊലീസ് പറഞ്ഞു.

മുഹമ്മദ് ബിലാല്‍ നേരത്തെയും പല കേസുകളില്‍ പ്രതിയെന്ന് എസ്പി പറഞ്ഞു. ടീപോയ് വച്ചാണ് തലയ്ക്കടിച്ചത്. സ്വര്‍ണവും കാറും കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. സ്വന്തം വീട്ടില്‍ നിന്ന് പിണങ്ങിപ്പോന്നതാണ്. മുമ്പ് പിണങ്ങിപ്പോന്നപ്പോഴും സഹായിച്ചിരുന്നത് ഈ കുടുംബമാണ്.

കൊല്ലപ്പെട്ട ഷീബയുമായും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ സാലിയുമായും അടുപ്പമുള്ളയാളാണ് കൊലപാതകിയെന്ന് പൊലീസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉറപ്പിച്ചു. വീട്ടില്‍ നിന്ന് മോഷണംപോയ കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണം നിര്‍ണായകമായി. കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്നും ഉറപ്പിച്ചു.

ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിലവില്‍ കൊച്ചിയിലാണ് താമസം. കൊല നടന്ന സ്ഥലത്തു നിന്നു ലഭിച്ച ച്യൂയിംഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

വിവാദ വ്യവസായി വിജയ് മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷം വിദേശത്തേക്ക് കടന്നത്. ബ്രിട്ടണിലേക്ക് പോയ മല്യ ഇവിടെ കഴിയുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന ഹരജിയുമായി മല്യ യുകെ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ അവസാനത്തെ ഹര്‍ജിയും മെയ് 14 ന് യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വഴി തുറന്നത്. ബ്രിട്ടണില്‍ നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിജയ് മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്‌സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്ന് സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

മനുഷ്യനെ സംബന്ധിച്ച് ബാല്യകൗമാര കാലം വളർച്ചാ കാലമാണ്. വളർച്ചയുടെ പൂർണത കൈവരിക്കുന്ന യൗവനം, യുവത്വം സ്ത്രീ പുരുഷന്മാരുടെ വസന്ത കാലമാണ്. ശരീരം അതിന്റെ സൗന്ദര്യത്തെ ഏറ്റവും മനോഹരം ആയി പ്രകടിപ്പിക്കുന്നു ഇക്കാലത്ത്.

കൗമാര കാലം സ്ത്രീ പുരുഷന്മാരിൽ വളരെ ഏറെ വ്യത്യസ്ഥത ഉള്ളതായി നമുക്കു കാണാം. ശാരീരികവും മാനസികവും ആയ വ്യക്തമായ മാറ്റം ആൺകുട്ടികളും പെൺകുട്ടികളുമായി ഉള്ള കാലമാണിത്. ശാരീരിക വളർച്ചയുടെയും പ്രത്യുല്പാദന വ്യവസ്ഥയുടെയും വ്യക്തത പെൺകുട്ടികളിൽ ഇക്കാലത്ത് പൂർണതയിലെത്തിയിരിക്കും. ആൺകുട്ടികളിൽ ആകട്ടെ ശബ്ദമാറ്റം, രോമ വളർച്ച എന്നീ മാറ്റങ്ങൾ തുടങ്ങുക ഇക്കാലത്താണ്. അതിന്റെ ആകുലതകൾ, ആശങ്കകൾ ഒക്കെ സ്വഭാവത്തിൽ തന്നെ പല മാറ്റങ്ങൾക്കു തുടക്കമാകും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം ഒരു ആകർഷകത, കുടുംബ ജീവിതത്തിലെ സ്വാതന്ത്ര്യം, പലതരം ആകുലതകൾ, സാമൂഹിക ജീവിതത്തോടുള്ള മനോഭാവം, സാമ്പത്തിക അച്ചടക്കം, ബുദ്ധിപരമായ വളർച്ച, വിശ്രമ വേളകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ, തന്റേതായ ജീവിതത്തോടുള്ള വീക്ഷണവും ഉൾക്കാഴ്ചയും, ഒക്കെ യൗവനത്തിന്റ പ്രശ്നങ്ങൾ ആണ്.

ജീവിതം എന്തെന്ന് അറിയാൻ തുടങ്ങുന്ന യൗവന, യുവത്വ കാലത്താണ്. വിവാഹ സങ്കല്പങ്ങൾ സ്വപ്‌നങ്ങൾ, കുടുംബം, കുട്ടികൾ, മാതാപിതാക്കളുമായുള്ള ബന്ധം നിലനിർത്തൽ, ആഹാര കാര്യത്തിൽ വരുന്ന മാറ്റം എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ യുവത്വകാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.

“ആരോഗ്യമദ്യം ഖലു ധർമ്മ സാധനം ”

ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ട കാലമാണിത്. എല്ലാത്തരത്തിലും ഉള്ള സ്വാതന്ത്ര്യം അവരവർക്കു ഗുണകമാകാൻ ആഹാര കാര്യത്തിൽ കടുത്ത നിയന്ത്രണം ആവശ്യം ആണ്. പ്രകൃതിതമായി ഏറെ സമരസപ്പെട്ടുള്ള ജീവിതം ആയുരാരോഗ്യ സൗഖ്യത്തിന് ഇടയാക്കും. ആഹാരം മിതമായിരിക്കണം. സമീകൃത ആഹാരം കഴിക്കുന്നു എന്നുറപ്പാക്കണം.
പരമ്പരാഗത ഭക്ഷണ രീതി പാടേ മാറ്റി പുതുമ നിറഞ്ഞ വിഭവങ്ങൾ വരുത്തി വെക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കി ഒഴിവാക്കേണ്ടവ ഒഴിവാക്കിയേ മതിയാകു. അര വയറാഹാരം കാൽ വയർ വെള്ളം ശേഷിക്കുന്നത് ദഹന സൗകര്യത്തിനും വായു സഞ്ചാരത്തിനും എന്ന പഴയ കാലത്തെ അളവ് ഓർക്കുക. പ്രാതലും അത്താഴവും എന്ന രണ്ടു നേരത്തെ ഭക്ഷണം മനുഷ്യന് മതിയായിരുന്നു. ഇന്ന് ഏത്ര തവണ എന്തെല്ലാം വിഭവങ്ങൾ. അവ ആരോഗ്യ ദായകമാണോ എന്ന ചിന്ത ആർക്കുമില്ല. ആഹാരത്തിലെ മിതത്വം ആരോഗ്യ രക്ഷക്ക് ഇടയാക്കും.

മതിയായ വ്യായാമം. ഓരോ മനുഷ്യനും വ്യത്യസ്ത ശരീര പ്രകൃതി ഉള്ളവരാണ് . അവനവന്റെ ശരീര പ്രകൃതിക്ക്, ശരീര ബലത്തിന് അനുസരിച്ചു ആവശ്യത്തിന് ഉള്ള വ്യായാമം സ്ഥിരമായി ചെയ്യുന്നതിലൂടെ ആരോഗ്യം കാത്തു സൂക്ഷിക്കുക.

പലതരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നവർ, പല സമയ ക്രമീകരണം ഉള്ള ജോലി ചെയ്യുന്നവർ, എന്നാൽ എല്ലാവർക്കും തങ്ങളുടെ ക്ഷീണം അകറ്റാനുള്ള വിശ്രമം, ഉറക്കം ആവശ്യത്തിന് ഉണ്ടാവണം. ശരീഅത്തിന്റെ പുനർ നിർമാണത്തിന്, നവീകരണത്തിന് ഇടയാക്കും വിധം ഉള്ള വിശ്രമവും ഉറക്കവും ഏതൊരാൾക്കും ആവശ്യം ആണ്.

മാനസികമായ ഉണർവിനും ഉന്മേഷത്തിനും സമചിത്തതക്കും ഇടയാക്കുന്ന സത്‌സംഘം നല്ല കൂട്ടായ്മകൾ പ്രകൃതിയുമായി സൗഹൃദമുള്ള ജീവിത ശൈലി കൂടി ആയാൽ ജീവിതം ആരോഗ്യ പൂർണമാക്കാം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

തുടർച്ചയായ 11–ാം ദിവസവും കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ ന്യൂസീലൻഡ് ഒരുങ്ങുന്നു. അടുത്തയാഴ്ചയോടെ സാധാരണഗതിയിലേക്ക് രാജ്യം മാറിയേക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രകടിപ്പിച്ചു. കോവിഡിനെ പൊരുതി തോൽപ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസീലൻഡ് മാറുമെന്നും ജസീന്ത പറയുന്നു.
ആയിരത്തി അഞ്ഞൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മരണം 22 ൽ ഒതുക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞു. വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലായിരുന്നു. ഏപ്രിലിൽ രോഗികളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും രോഗത്തെ പിടിച്ചു നിർത്താൻ ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒരുപോലെ പരിശ്രമിച്ചു. തുടക്കം മുതൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടുവെന്നും ജസീന്ത ആർഡൻ വ്യക്തമാക്കി.
50 ലക്ഷത്തോളം മാത്രമാണ് പസഫിക് ദ്വീപ് രാജ്യമായ ന്യൂസീലൻഡിലെ ജനസംഖ്യ. രോഗത്തെ വരുതിയിലാക്കുന്നതിൽ ഇതും ആരോഗ്യപ്രവർത്തകരെ സഹായിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 22 വരെ തുടരുമെന്നും പിന്നീട് പാർലമെന്റ് യോഗത്തിന് ശേഷം തീരുമാനം എടുക്കുമെന്നും ആയിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലായെന്നും സന്തോഷകരമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും കണ്ട് ജൂൺ എട്ടോടെ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാനാണ് സർക്കാരിന്റെ നീക്കം.

ഉത്രയ്ക്ക് ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനം ഏറ്റിരുന്നതായി അന്വേഷണ സംഘം വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന കേസുകള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസുകള്‍ കൂടി അന്വേഷിക്കുന്നതിനുള്ള ചുമതല കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചിന് കൈമാറി.

അതേസമയം, രാവിലെ കേസിലെ ഒന്നാം പ്രതി സൂരജിനെയും കൂട്ടിയാണ് ക്രൈംബ്രാഞ്ച് സംഘം അടൂരില്‍ എത്തിയത്. എന്നാല്‍ സൂരജിനെ ബാങ്കില്‍ പ്രവേശിപ്പിക്കാതെ പോലീസ് വാഹനത്തില്‍ തന്നെ ഇരുത്തുകയായിരുന്നു. സൂരജുമായി വീണ്ടും ബാങ്കിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴിച്ചിട്ടിരുന്ന മുപ്പത്തിയേഴര പവന്‍ സ്വര്‍ണം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് എടുത്തുനല്‍കിയിരുന്നു.

സൂരജിന്റെ അമ്മ രേണുകയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവരെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

കൊല്ലം: ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയാണ്.

ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട മനോവിഷമമാണ് ജീവനൊടുക്കാന്‍ കാണമെന്ന് സൂചനയുണ്ട്. ഇവര്‍ പെട്രോളുമായി ബാങ്കിലേക്ക് കയറി വരുന്നത് കണ്ട് ബാങ്കിലുണ്ടായിരുന്ന ജീവനക്കാര്‍ മറ്റൊരു വഴിയിലുടെ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

ബാങ്കിലേക്ക് കയറി വന്ന സത്യവതി താക്കോല്‍ സെക്യുരിറ്റിയെ ഏല്പിച്ചിരുന്നു. താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു ഇവര്‍ കഴിഞ്ഞ മാസം വന്ന ഒഴിവുകളില്‍ ഇവരെ സ്ഥിരപ്പെടുത്താമെന്ന്  ഭരണസമിതി ഉറപ്പ് നല്‍കിയെങ്കിലും വാക്ക് പാലിച്ചിരുന്നില്ല. ഇതില്‍ അവര്‍ അതീവ ദുഃഖിതയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

ഇവര്‍ തീകൊളുത്തി മരിച്ച സമയത്ത് ആരാണെന്ന് വെളിപ്പെടുത്താന്‍ പോലും ആദ്യം ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ബാങ്കിനു മുന്നില്‍ യുവതിയുടെ വീട്ടുകാര്‍ അടക്കമുള്ളവര്‍ എത്തി പ്രതിഷേധിക്കുകയാണ്. ബാങ്ക് പരിസരത്ത് സംഘര്‍ഷവാസ്ഥയും ഉടലെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

എടത്വാ: കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കള്‍ ‘മഴമിത്ര’ത്തില്‍ ഒന്നിച്ചു കൂടി.
പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തു പാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്നേഹിയായ ആന്റപ്പന്‍ അമ്പിയായം (38) 2013 ജൂണ്‍ 3ന് ആണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.

ആൻറപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെൻ്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ രാവിലെ 10ന് സുഹൃത്തുക്കളും ആൻറപ്പൻ്റ പിതാവ് ജോർജും മകൻ ഏബൽ ജോർജും ചേർന്ന് പുഷ്പാർച്ചന നടത്തി.തുടർന്ന് മഴ മിത്രത്തില്‍ ചേര്‍ന്ന അനുസ്മരണം കുട്ടനാട് നേച്ചർ ഫോറം പ്രസിഡൻ്റ് ബിൽബി മാത്യം കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര , കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വര്‍ഗ്ഗീസ്,ജോസഫ് ആൻറണി, പി.വി.എന്‍ മേനോന്‍,എ.ജെ കുഞ്ഞുമോൻ, അനില്‍ അമ്പിയായം,സജീവ് എന്‍.ജെ,സുദീർ കൈതവന,സുരേഷ് വാസവൻ, സോണിയ അമ്പിയായം എന്നിവർ സംബന്ധിച്ചു.
തുടർന്ന് സുഹൃത്തുക്കളും ആൻ്റപ്പൻ അമ്പിയായത്തിൻ്റെ മകൻ ഏബൽ ആൻറണിയും ചേർന്ന് മഴ മിഴത്തിൽ രാമച്ച തൈ നട്ടു.

മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനമായിരുന്നു ആന്റപ്പന്‍ എന്ന് മിസോറാം മുൻ ഗവർണർ ഡോ.കുമ്മനം രാജശേഖരൻ പറഞ്ഞു.മഴ മിത്രത്തിൽ ഒത്തുകൂടിയ പ്രവർത്തകർക്ക് നന്ദി അറിയിച്ച് ഫോണിലൂടെ സംസാരിച്ചു.കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ആൻ്റപ്പൻ്റെ ദർശനം സാക്ഷാത്കരിക്കുന്നതിനും ദൈവത്തിന്റെ ദാനമായ ശുദ്ധവായു,ശുദ്ധജലം,മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്നുള്ള ആഹ്വാനത്തോട് ആൻറപ്പൻ അമ്പിയായം അനുസ്മരണ സമ്മേളനം സമാപിച്ചു’.ലോക്ക് ഡൗൺ പ്രോട്ടോക്കോൾ മൂലം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ള സുഹൃത്തുക്കളും ഗ്രീൻ കമ്മൂണിറ്റി പ്രവർത്തകരും ഒത്തുകൂടുവാൻ സാധിക്കാഞ്ഞതിനാൽ വ്യക്ഷത്തൈ നട്ടു കൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചു.
2 Attachments

RECENT POSTS
Copyright © . All rights reserved