ഉന്നാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിനും കൂട്ടുപ്രതികൾക്കും ഇരയുടെ പിതാവിന്റെ മരണം സംബന്ധിച്ച കേസിൽ തടവ് ശിക്ഷ. കേസിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്ത് വർഷം തടവിന് വിധിച്ചത്.
2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി എം.എൽ.എ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കുറ്റകരമായ നരഹത്യയ്ക്കും ക്രിമിനൽ ഗൂഡാലോചനക്കുറ്റത്തിനും സെൻഗറും സഹോദരനും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴു പേരെ ഈ മാസം ആദ്യം ശിക്ഷിച്ചിരുന്നു. ആകെയുള്ള 11 പ്രതികളിൽ കുൽദീപ് സെൻഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്നായിരുന്നു കോടതി കണ്ടെത്തൽ.
തടവിന് പുറമെ കുൽദീപ് സിംഗ് സെൻഗാറും സഹോദരനും പത്ത് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം. കുടുംബത്തിന്റെ അത്താണിയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം ഒരു പൊതുപ്രവർത്തകൻ കൂടിയായ പ്രതി ഇത്തരത്തിൽ ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായത് ഒരിക്കലും നീതികരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിയമ വാഴ്ച ഉറപ്പ് വരുത്താൻ പ്രവർത്തിക്കാൻ ഇടപെടേണ്ടവരാണ് പൊതുപ്രവർത്തകരെന്നും ജില്ലാ ജഡ്ജി ധർമേഷ് ശർമ ചൂണ്ടിക്കാട്ടി.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് മരിച്ചിരുന്നു. ഏപ്രിൽ മൂന്നിന്, പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകനും അവരുടെ ഗ്രാമമായ മഖിയിലേക്ക് മടങ്ങുമ്പോൾ ശശി പ്രതാപ് സിങ് എന്നയാൾ ലിഫ്റ്റ് നിഷേധിക്കുകയും ഇത് വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തതായി അതേ വർഷം ജൂലൈയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ കഴിഞ്ഞ വർഷം കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് ബന്ധുക്കൾ തൽക്ഷണം മരിക്കുകയും പെൺകുട്ടി ഗുരുതര അവസ്ഥയിലാവുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്ക് മാറ്റുകയും വിചാരണ അതിവേഗം പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.
മലയാള സിനിമയിക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തിൽ പൂച്ചക്കൊരു മൂക്കുത്തിയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രിയദർശൻ എത്തുന്നത്. മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം ഒരുപാട് കാലത്തെ പഴയക്കമുണ്ട്. സംവിധായകന്-നടന് എന്നതിനപ്പുറം ഏറെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ബന്ധമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ളത്
ഒരു കാലത്ത് മലയാള സിനിമയില്‍ തനിക്ക് ഉണ്ടായ ശനിദശ ഉണ്ടായിരുന്നു. ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം വലിയ പരാജയം നേരിട്ട ഒരു സിനിമ താന്‍ ചെയ്തു. പിന്നീട് ‘കിലുക്കം’ എന്ന സിനിമയാണ് തന്നെ മലയാളത്തില്‍ വീണ്ടും തിരിച്ചെത്തിച്ചതെന്നും പ്രിയദര്ശന് പറയുന്നു.
രണ്ടു കാര്യങ്ങള്‍ എനിക്ക് അന്തസോടെ ആരോടും പറയാം. എനിക്ക് ശത്രുക്കളില്ല, അഹങ്കാരവുമില്ല. എന്റെ സിനിമാ ജീവിതത്തില്‍ മൂന്ന് പ്രാവശ്യം എന്റെ കരിയര്‍ താഴോട്ടു പോയിട്ടുണ്ട്. ‘ചിത്രം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ കഴിഞ്ഞു എനിക്ക് ‘കടത്തനാടന്‍ അമ്ബാടി’ പോലെയുള്ള ചില സിനിമകള്‍ മോശമായി വന്നു, ഇത് പോലെ എനിക്ക് ബോളിവുഡിലും സംഭവിച്ചു. പിന്നീട് മലയാളത്തില്‍ ‘കിലുക്ക’വും ബോളിവുഡില്‍ ‘ഹംഗാമ’ എന്ന ചിത്രവും വീണ്ടും ഉയര്‍ച്ച നല്കി.
മലയാളത്തില്‍ ഒരു നിര്‍മ്മാതാവും എന്നെ വിളിക്കാതിരുന്ന സമയം ഉണ്ടായിട്ടുണ്ട്. ആ സമയം ഞാന്‍ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാളത്തില്‍ ഞാന്‍ പരാജയങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സിനിമയായിരുന്നു ചിത്രം. പിന്നീട് എനിക്ക് തുടര്‍ച്ചയായി ഹിറ്റുകള്‍ ചെയ്യാന്‍ കഴിഞ്ഞു. അങ്ങനെ സിനിമയില്‍ നിന്ന് കിട്ടിയ പ്രഹരം എനിക്ക് ഒരു കാര്യം ഇല്ലാതാക്കി അഹങ്കാരം. ഇനിയും എപ്പോഴും ഇത് സംഭവിക്കാം എന്നുള്ള നല്ല ബോധ്യമുള്ളത് കൊണ്ട് അഹങ്കാരം എന്നതിനെ ഞാന്‍ എന്നേന്നുക്കുമായി ദൂരെ ഉപേക്ഷിച്ചു’.
മോഹൻലാലിനെ തന്നെ വച്ച് ചെയ്തു സൂപ്പർ മെഗാ ഹിറ്റ് ആയ ‘ഒപ്പം’ ആണ് പ്രിയദര്ശന് അവസാനമായി ചെയ്ത മലയാള ചിത്രം. ചിത്രം, കിലുക്കം, വെള്ളാനകളുടെ നാട്, അക്കരെയക്കരെയക്കരെ, മിന്നാരം, കിളിച്ചുണ്ടന്‍ മാമ്പഴം, പൂച്ചയ്ക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, താളവട്ടം, ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, തേന്മാവിന് കൊമ്പത്ത്, കാക്കക്കുയില്‍ തുടങ്ങിയവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച പ്രധാനചിത്രങ്ങള്‍.
ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്ശനത്തിനൊരുങ്ങുകയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി യാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഈ ചൂടുകാലത്ത് ഏറ്റവും കൂടുതൽ ശരീരത്തിന് കുളിർമ്മ ഏകുന്ന വെള്ളങ്ങൾ അല്ലെങ്കിൽ പഴങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ കൂടുതൽ പേരും, അതിൽ ഈ സമയത്ത് ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് തണ്ണീർമത്തൻ അധവാ വത്തക്ക(വാട്ടർമെലൺ) ആണ്.
ഇത് സാധാരണ രീതിയിൽ മുറിച്ചു കഴിക്കാതെ കഴിക്കാതെയും ജ്യൂസ് അടിച്ചു കുടിക്കാതെയും ഒരു പ്രത്യേക രീതിയിൽ ഇൗ പാനീയം തയ്യാറാക്കിയാൽ അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഒരു പുതുമ തന്നെയായിരിക്കും.
ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ള അത്രയും വാട്ടർമെലൺ എടുക്കുക ശേഷം ഇത് ചെറിയ ചെറിയ നുറുക്കുകൾ ആക്കി ഒരു ബൗളിലേക്ക് ചെത്തി ഇടുക ഏകദേശം ഒന്നര കപ്പ് തണ്ണീർമത്തൻ നുറുക്കിയത് ഒരു വലിയ കഷണത്തിൽ നിന്ന് ലഭിക്കും). ശേഷം ഇൗ വത്തക്ക ഒരു തവി വെച്ച് നല്ലപോലെ ഉടച്ച് കൊടുക്കണം നല്ല രീതിയിൽ ഉടഞ്ഞു വരുമ്പോൾ ഇതിലേക്ക് ഒന്നര കപ്പ് കാച്ചി ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച പാൽ ഒഴിച്ച് കൊടുക്കാം, എന്നിട്ട് ഇത് രണ്ടും മിക്സ് ചെയ്യണം.
ഇനി നിങ്ങൾക്ക് പെട്ടെന്ന് തന്നെ കുടിക്കുവാൻ ആണെങ്കിൽ അല്പം തണുപ്പിനു വേണ്ടി ഐസ് ക്യൂബ്സ് മിക്സിയുടെ ജാറിൽ ഒന്ന് പൊടിച്ചു എടുത്ത് ഇട്ടു കൊടുക്കാവുന്നതാണ് (പെട്ടെന്ന് കുടിക്കാൻ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാൽ മതിയാകും). ഇനി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ റോസ് സിറപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം.
ഇങ്ങനെ ചെയ്താൽ നമ്മുടെ സ്പെഷ്യൽ തണ്ണീർമത്തൻ/വത്തക്ക/വാട്ടർമെലൺ പാനീയം തയ്യാറാകും.ഇതിനു മുകളിലായി താൽപര്യം ഉണ്ടെങ്കിൽ കുറച്ചു കസ്കസ് വെള്ളത്തിലിട്ട് കുതിർത്തത് കൂടി ചേർത്ത് കുടിക്കാവുന്നതാണ്.
തീർച്ചയായും ഇതു ചൂടിന് കുടിക്കാവുന്ന ഒന്നാന്തരം ജ്യൂസ് തന്നെയാണ്.
കോട്ടയത്ത് കൊറോണ നിരീക്ഷണത്തില്‍ ഉള്ളയാള്‍ മരിച്ചു. കൊറോണ സംശയത്തെ തുടര്‍ന്ന് രണ്ടാം ഘട്ട നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാളാണ് മരിച്ചത്. അതേസമയം, കൊറോണ സ്ഥിരീകരിച്ചിട്ടില്ല. സാമ്പിളികള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയക്കും. പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. കൊറോണയെ തുടര്‍ന്ന് ചെങ്ങളം സ്വദേശികളായ രണ്ട് പേര് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
കണ്ണൂരിൽ ദമ്പതിമാരെ കെട്ടിയിടുകയും 3 ദിവസത്തോളം ഭാര്യയേ ഭർത്താവിന്റെ മുന്നിലിട്ട് പീഢിപ്പിക്കുകയും ചെയ്തിരിക്കുന്നു. കണ്ണൂർ വയനാട് അതിർത്തിയിൽ കൊട്ടിയൂരിലെ അമ്പായത്തോട്ടിലാണ് സംഭവം. ബംഗളൂരുവിലുള്ള മലയാളി ദമ്പതിമാരെയാണ് ഇത്തരത്തിൽ ഉപദ്രവിച്ചത്. ഈ മലയാളി ദമ്പതിമാർക്ക് അമ്പായ തോട്ടിൽ ഫാം ഹൗസ് ഉണ്ടായിരുന്നു.മലയുടെ ഒരുപാട് ഉയരത്തിൽ വന്യ മൃഗ ശല്യം ഉള്ള ഒരു പ്രദേശം കർഷകർ ഒഴിഞ്ഞ് പോയപ്പോൾ ഇവർ അത് വിലക്ക് വാങ്ങിയതായിരുന്നു. 4.5ഏക്കർ സ്ഥലം. അവിടെ ഫാം ഹൗസ്, ഹോസ്ം സ്റ്റേ, ആയുർ വേദ റിസോട്ട് എന്നിവ ഉണ്ടാക്കി. മലമുകളിലേക്ക് കോൺക്രീറ്റ് റോഡും നിർമ്മിച്ചു. അങ്ങിനെ സ്ഥാപനം എല്ലാം പണി പൂർത്തിയാക്കി നോക്കി നടത്താൻ ഏറ്റവും വിശ്വസ്ഥനായ കോഴിക്കോട് കില്ലയിലെ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോൻ എന്നയാളിനേ ഏല്‍പ്പിച്ചു. എന്നാൽ ജിഷ്മോൻ ആഭാസനും പെണ്ണു പിടിയനും, മോഷ്ടാവും ആയിരുന്നു. പരാതികൾ ഏറെ വന്നതോടെ ഉടമസ്ഥർ സ്ഥാപനം ഏറ്റെടുക്കാനും ജിസ്മോനേ ഒഴിവാക്കാനും പലരെയും അയച്ചു. എല്ലാവരെയും ജിസ്മോനും സംഘവും ഓടിച്ചു
ഒടുവിൽ യഥാർഥ ഉടമകളായ മലയാളി ദമ്പതിമാർ ബാന്മ്ഗ്ളൂരിൽ നിന്നും നേരിട്ട് ഫാം ഹൗസിൽ എത്തി. എന്നാൽ പിന്നെ ഇവരുടെ ജീവിതത്തിലെ ഇരുണ്ട രാത്രികൾ തുടങ്ങുകയായിരുന്നു. യഥാർഥ ഉടമകൾ വന്നപ്പോൾ ജിസ്മോനും സംഘവും ഭർത്താവിനെ ബന്ധിച്ച് കിടത്തി മർദ്ദിച്ചു. പിന്നീട് മയക്ക് മരുന്ന് നല്കി. ഈ സമയം ഭാര്യയേ കെട്ടിയിട്ട് പീഢിപ്പിച്ചു. 3 ദിവസം ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയേ 5 പേർ ചേർന്ന് ഈ ഫാം ഹൗസിൽ വയ്ച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. കേട്ടാൽ ആരും തലയിൽ കൈവയ്ക്കുന്ന അരുതായ്മകൾ. ഈശ്വരാ എന്ന് സ്വയം വിളിച്ച് പോകുന്ന സംഭവം.
ഒരു ദിവസം പ്രതികൾ ഉറങ്ങിയപ്പോൾ ഒരു വിധം കെട്ടിയിട്ട കയർ പൊട്ടിച്ച് സമീപത്തേ വീട്ടിൽ എത്തുകയായിരുന്നു ഭർത്താവ്. സമീപത്ത് അടുത്തൊന്നും വീടുകൾ ഇല്ലായിരുന്നു. കാട് നിറഞ്ഞ പ്രദേശത്തായിരുന്നു ഈ ആയുർ വേദ റിസോട്ടും ഫാം ഹൗസും. ഭർത്തവ് രക്ഷപെട്ടതറിഞ്ഞ് പ്രതികൾ ഉടൻ തന്നെ സ്ഥലത്ത് നിന്നും മുങ്ങി. ഈ സമയവും മറ്റൊരു ഷെഡിൽ ഭാര്യ ബന്ധിപ്പിക്കപ്പെട്ട നിലയിൽ ആയിരുന്നു എന്നും അറിയുന്നു. ഏതായാലും മനസാക്ഷിയേ പിടിച്ചുലയ്ക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു പോലും വ്യക്തമല്ല.
രക്ഷപെട്ട സ്ത്രീ പറയുന്നത് ഇങ്ങിനെ. അവർ 5 പേർ ഉണ്ടായിരുന്നു. മദ്യവും കഞ്ചാവും ഉപയോഗിച്ച അവർ എന്നെ അതി ക്രൂരമായി പീഢിപ്പിച്ചു. എനിക്ക് വിവരിക്കാൻ ആവുന്നില്ല. പ്രായം പോലും അവർക്ക് ഒരു വിഷയം അല്ലായിരുന്നു….3 ദിവസമാണ് ബന്ധനസ്ഥനായി കിടന്ന് ഈ സ്ത്രീ പീഢനങ്ങൾ ഏറ്റു വാങ്ങിയത്. കോഴിക്കോട് കില്ലയിലെ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോൻ ആണ് ക്രൂരമായ പീഢനത്തിന്റെ സൂത്ര ധാരനും ഒന്നാം പ്രതിയും. ഇയാൾ ഇപ്പോൾ കേരളം വിട്ടതായും സംശയിക്കുന്നു. ഇയാളെ കിട്ടിയാലേ കൂടെ ഉണ്ടായിരുന്ന മറ്റ് 4 പേർ ആരെല്ലാം എന്ന് അറിയൂ.കുറെ കാലമായി ഈ മലയാളി ദമ്പതിമാർ ബാംഗ്ളൂരിൽ ആയിരുന്നു താമസം. അമ്പായത്തോട്ടിൽ ദമ്പതിമാർ നാലേക്കർ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താൻ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോന് അനുമതിയും നൽകി.
ഇതിനിടെയാണ് ജിഷ് മോൻ ക്രിമിനൽ എന്നറിയുന്നത്. ജിഷ്മോൻ െബംഗളൂരുവിലെത്തി ആഡംബരക്കാറും കവർന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു. ജിഷ്മോന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പിൽ പറഞ്ഞു.ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കിൽ പോലീസിൽ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്മോനും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭർത്താവിനെ പിടിച്ച് കെട്ടുകയും മയക്ക് മരുന്ന് കൊടുക്കുകയും ആയിരുന്നു. തുടർന്നായിരുന്നു ഭാര്യയേ കെട്ടിയിട്ട് കൂട്ട മാനഭംഗം ചെയ്തത്.3 ദിവസങ്ങൾ ആ സ്ത്രീ അനുഭവിച്ചു.
ദമ്പതിമാർ വരുന്നുണ്ട് എന്നറിഞ്ഞ് ജിഷ്മോന് കൂട്ടുകാരെയും സംഘടിപ്പിച്ച് ക്രൂര കൃത്യം പ്ളാൻ ചെയ്ത് കാത്തിരിക്കുകയായിരുന്നു. തുടർന്ന് ദമ്പതിമാർ സ്വന്തം ഫാം ഹൗസിൽ എത്തിയപ്പോൾ രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു. മർദിച്ചതിനു പുറമേ മൊബൈൽ ഫോണും എ.ടി.എം. കാർഡും കൈക്കലാക്കി. ഷെഡ്ഡിൽവെച്ച് ജിഷ്മോൻ ആയിരുന്നു യുവതിയേ പ്രധാനമായും പീഢിപ്പിച്ചത്.കേസിൽ ഒന്നാം പ്രതിയേ കിട്ടിയാൽ മാത്രമേ മറ്റുള്ളവരേ കുറിച്ച് സൂചനകൾ ലഭിക്കൂ. എന്തായാലും സ്വന്തം സ്ഥലത്തും വീട്ടിലും എത്തിയ ദമ്പതിമാർക്ക് ഈ ദുരനുഭവം ഉണ്ടായത് കേരലത്തേ തന്നെ ഞടുക്കുന്നതാണ്. കൊട്ടിയൂർ റിസർവ് വനത്തോട് ചേർന്ന് കിടക്കുന്ന വന സാമിപ്യ പ്രദേശമാണ് അമ്പായത്തോട്. അവിടെയായിരുന്നു ദമ്പതിമാർക്ക് മോശമായ അനുഭവം ഉണ്ടായ ഫാം ഹൗസും അവരുടെ 4 ഏക്കർ ഭൂമിയും. കാട് നിറഞ്ഞ മേഖല. സമീപത്ത് ഒന്നും ഒരു വീടും ഇല്ല. ഇതു കുറ്റകൃത്യം നടത്താൻ പ്രതികൾക്ക് ധൈര്യവും നല്കി.ജനുവരി 16 മുതൽ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. സംഭവത്തിന്റെ ഷോക്കിൽ ആയിരുന്ന ദമ്പതിമാർ ഇപ്പോഴാണ് പരാതിയുമായി രംഗത്ത് വരുന്നത്.
വീട്ടമ്മമാർ ഒളിച്ചോടുന്ന വാർത്തകളും അവരെ പൂട്ടുന്ന പോലീസും ആയിരുന്നു എന്നും വാർത്തകളിൽ. എന്നാൽ ഇപ്പോൾ 2 കുട്ടികളുടെ പിതാവായ തൃശൂരുലെ പോലീസുകാരൻ കാമുകിയുമായി ഒളിച്ചോടുകയും മരണപെടുകയും ചെയ്ത ദാരുണ വാർത്തയാണ് വന്നിരിക്കുന്നത്. കാമുകിയുടെ കൂടെ ഒളിച്ചോടിയ പോലീസ് ഉദ്യോഗസ്ഥനെ വിഷം ഉള്ളില്‍ ചെന്ന് ജീവനറ്റ നിലയില്‍ കന്യാകുമാരി കടല്‍ തീരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂര്‍ പോലീസ് അക്കാഡമിയിലെ ഡ്രൈവറായ കൊല്ലം പേരൂര്‍ തടാടാര്‍ക്കോണം പരുത്തിപ്പള്ളി വീട്ടില്‍ ബോസ് എന്ന 37 കാരനെയാണ് കന്യാകുമാരിയില്‍ മരിച്ച നലിയില്‍ മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്. ഇയാളുടെ കാമുകിയായ 33 കാരി കിളികൊല്ലൂര്‍ സ്വദേശിയായ യുവതിയെ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയിലും കണ്ടെത്തിയിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ യുവതി. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.
സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്നത് ഇങ്ങനെ;
ബോസിനെയും കാമുകി ആയ യുവതിയെയും കഴിഞ്ഞ മാസം നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹിതനായ ബോസ് രണ്ട് കുട്ടികളുടെ പിതാവാണ്. കാമുകിയായ യുവതി വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇവര്‍ നേരത്തെ സഹപാഠികളായിരുന്നു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം.
ഈ മാസം ആറാം തീയതി മുതല്‍ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ ഇരുവരും ചേര്‍ന്ന് റൂം വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. പകല്‍ മുഴുവന്‍ പുറത്ത് ചുറ്റി നടന്ന ശേഷം രാത്രിയിലാണ് ഇവര്‍ റൂമില്‍ വരാറുള്ളതെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പറഞ്ഞതായി പോലീസ് പറയുന്നു. ഇന്നലെ രാവിലെ 5.30 ഓടെ കടല്‍ തീരത്ത് ബോസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ കന്യാകുമാരി പോലീസിന് വിവരം നല്കി. പോലീസ് പരിശോധനയില്‍ ബോസ് താമസിച്ചിരുന്ന ലോഡ്ജിലെ വിവരവും മറ്റും ലഭിച്ചു. തുടര്‍ന്ന് ലോഡ്ജില്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ ആണ് യുവതിയെ ആബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇരുവരും വിഷം കഴിച്ചിരുന്നതായി വ്യക്തമായി. ബോസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
താമര എന്നാണ് ആർട്ടിക്കിൾ 21ലെ കഥാപാത്രത്തിന്റെ പേര്. ഇതുവരെ ചെയ്തതിൽവെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും താമരയാണ്. ഞാൻ ഏറ്റവും ആധികം പരിശ്രമിച്ചിട്ടുള്ളതും താമരയ്ക്കുവേണ്ടിയാണ്. ആക്രി പെറുക്കി ജീവിക്കുന്ന ഒരു തമിഴ് സ്ത്രീയാണ് താമര. താമരയ്ക്ക് രണ്ട് മക്കളുണ്ട്. അവരുടെ കൂടി കഥ പറയുന്ന ചിത്രമാണ് ആർട്ടിക്കിൾ 21. താമര എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ ധാരണ സംവിധായകൻ ലെനിൻ ബാലകൃഷ്ണനുണ്ടായിരുന്നതും ഏറെ സഹായകമായി.
യഥാർഥ ആക്രി ഗോഡൗണിലായിരുന്നു ഷൂട്ടിങ്ങ്. അവിടെയുള്ള ആളുകളെ നിരീക്ഷിച്ചും അവരോടൊപ്പം ഇടപഴകിയുമാണ് താമരയായി മാറിയത്. ആർട്ടിക്കിൾ 21ന് മുൻപ് ചെയ്ത ചിത്രം സാജൻ ബേക്കറി സിൻസ് 1962 ആയിരുന്നു. അതിൽ അഭിനയിക്കുമ്പോൾ അത്യാവശ്യം നല്ല തടിയുണ്ടായിരുന്നു. ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ അധികം സമയം കിട്ടിയിരുന്നില്ല.
താമര അധികം തടിയില്ലാത്ത സ്ത്രീയാണ്. തടികുറയ്ക്കാനായി നാലുദിവസം വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞത്. താമരയുടെ മേക്കോവറും ഞാൻ ഏറെ ആസ്വദിച്ച ഒന്നാണ്. തല മുതൽ കാലുവരെ പ്രത്യേക ടോണിലുള്ള മേക്കപ്പാണ്. രണ്ട് മണിക്കൂറോളും ഇതിന് വേണ്ടി മാത്രം ചെലവഴിച്ചു. റഷീദ് അഹമ്മദാണ് മേക്കപ്പ് ചെയ്തത്. പല്ലിലെ കറയൊക്കെ കുറേ സമയമെടുത്താണ് ചെയ്തത്. നല്ല വെയിലത്തായിരുന്നു ഷൂട്ടിങ്ങ് അതുകാരണം ഇടയ്ക്ക് ടച്ച് ചെയ്യുകയും വേണമായിരുന്നു. മേക്കപ്പ് മാറ്റാൻ തന്നെ പിന്നെയും ഒരു മണിക്കൂർ എടുക്കും. മേക്കപ്പ് ഡിപ്പാർട്ട്മെന്റ് നിഴൽ പോലെ കൂടെയുണ്ടായിരുന്നു. താമരയെ ആദ്യമായി കണ്ണാടിയിൽ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.
ഞാൻ അദൃശ്യയായ ഫീലായിരുന്നു. കൊച്ചിയിൽ ബ്രോഡ്വെയിൽ നല്ല തിരക്കുള്ള സമയത്തൊക്കെ ഹിഡൻ ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. ഒരു മനുഷ്യരും എന്നെ തിരിച്ചറിയാതിരുന്നത് ഞാൻ ഏറെ ആസ്വദിച്ചു. ബ്രോഡ്വെ പോലെയൊരു സ്ഥലത്ത് ആരും തിരിച്ചറിയാതെ നടക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ സുഖം പറഞ്ഞറിയിക്കാനാകില്ല. ചില കടകളിലൊക്കെ പോയി ഞാൻ വിലപേശി. അവിടെ നിന്ന് എന്നെ ഇറക്കിവിട്ടതുമൊക്കെ രസകരമായ സംഭവങ്ങളാണ്. ഒറ്റ മനുഷ്യർ പോലും തിരിഞ്ഞുനോക്കുന്നില്ലായിരുന്നു.
മനാമ: ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരായ ഇവര്‍ കാസര്‍ഗോഡ്, തിരുവനന്തപുരം സ്വദേശികളാണ്. കൊറോണ സ്ഥിരീകരിച്ച ഒരു നഴ്സിന്റെ ഭർത്താവിനും കുട്ടിക്കും കൊറോണ ബാധിച്ചിട്ടുണ്ട് എന്നാണ് മലയാളം യുകെയ്ക്ക് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .
രോഗബാധയെ തുടര്‍ന്ന് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്റൈനില്‍ ഇതുവരെ നാല് ഇന്ത്യാക്കാര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് ഭീതിയില്‍ കായിക ലോകം. ചെന്നൈയിന് – എടികെ ഐഎസ്എല്‍ ഫൈനല്‍ മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. സ്പെയിനില്‍ രണ്ടാഴ്ച്ചത്തേക്ക് ഫുട്ബോള്‍ മല്‍സരങ്ങള്‍ വിലക്കി. റയല്‍ മഡ്രിഡ്, യുവന്റസ് താരങ്ങള്‍ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ചെന്നൈയിന് എടികെ ഐഎസ് എല്‍ ഫൈനല്‍ . ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുന്ന കാര്യം ശനിയാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ പരിഗണിക്കുമെന്ന് ബി സി സി ഐ പറഞ്ഞു.
റയല്‍ മഡ്രിഡ് ബാസ്ക്കറ്റ് ബോള്‍ ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഫുട്ബോള്‍ താരങ്ങളും നിരീക്ഷണത്തിലാണ്. ലാ ലിഗ അടക്കം സ്പെയിനിലെ എല്ലാ ഫുട്ബോള്‍ മല്‍സരങ്ങളും രണ്ടാഴ്ച്ചത്തേക്ക് വിലക്കി. യുവന്റസ് പ്രതിരോധതാരം ഡാനിയേലെ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ റൊണാള്‍ഡോ അടക്കം എല്ലാ യുവന്റസ് താരങ്ങളും നിരീക്ഷണത്തിലാണ്. ടീമംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മക്ലാരന് ഫോര്‍മുല വണ്‍ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിയില്‍ നിന്ന് പിന്മാറി. അമേരിക്കയില്‍ എന്‍.ബി.എ.മല്‍സരങ്ങള്‍ നിര്‍ത്തിവച്ചു.
സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും വന്നവര്‍ക്കാണ് രോഗം. ഇവര്‍ തൃശൂരിലും കണ്ണൂരിലും ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുനിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി.പ്രായമായവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വയോജനകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ സഞ്ചാരപാത പുറത്തുവിട്ടു. പത്തനംതിട്ട, കോട്ടയം കൊല്ലം ജില്ലകളിലായി പതിനാലിടങ്ങളിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. പരമാവധി ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകള്‍ക്കും മരുമകനുമാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മാതാപിതാക്കളെയും സഹോദരനെയും വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഇവരാണ്. 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന എട്ടാം തീയതി വരെ മൂന്ന് ജില്ലകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പത്തനംതിട്ടയിലും കൊല്ലത്തും റാന്നിയിലെ ബന്ധുക്കളോടൊപ്പമാണ് ഇവര്‍ എത്തിയത്.
കോട്ടയം ജില്ലയില്‍ ഒന്‍പതിടങ്ങളിലാണ് രോഗബാധിതര്‍ എത്തിയത്. മാര്‍ച്ച് ഒന്നിന് ചെങ്ങളത്തെ പെട്രോള്‍ പമ്പിലാണ് ആദ്യം എത്തിയത്. മൂന്നാം തീയതി തിരുവാതുക്കലിലെ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടു. നാലിന് ചിങ്ങവനത്തെ വര്‍ക്ഷോപ്പിലെത്തിയ ശേഷം കോടിമതയിലെ കടയിലുമെത്തി. ഇവരുടെ കാറിലായിരുന്നു ഈ ദിവസങ്ങളിലെ യാത്ര. പിന്നീട് റാന്നിയില്‍ പോയ ഇവര്‍ അഞ്ചാം തീയതി കോട്ടയത്ത് മടങ്ങിയെത്തി. രാത്രി സിഎംഎസ് കോളജിന് സമീപത്തെ ബേക്കറിയിലെത്തിയ ഇരുവരും തൊട്ടടുത്ത ദിവസം തിരുവാതുക്കലെത്തി വീണ്ടും ഡോക്ടറെ കണ്ടു. ഏഴാം തീയതി സുഹൃത്തിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇല്ലിക്കലിലും ചെങ്ങളത്തെ തട്ടുകടയിലുമെത്തി.
ക്ലിനിക്കിലെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും ഇതിനോടകം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. വിട്ടുപോയവരെ കണ്ടെത്താനാണ് സഞ്ചാരപാത പുറത്തിറക്കിയത്. കോട്ടയതെത്തിയ റാന്നി സ്വദേശികളുടെ യാത്രാ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് കൂട്ടരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 74 പേരെ കണ്ടെത്തി. പരോക്ഷ സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേരെയും തിരിച്ചറിഞ്ഞു.