Latest News

വാഷിങ്ടൻ ∙ ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് മഹാമാരിയിൽ ചൈനയ്ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകൾ. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂൾ സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്‌സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അനധികൃത ജൈവായുധമായി ചൈനീസ് സർക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം.

ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയാണിത്. ചൈനീസ് ജനത നല്ലവരാണ്, എന്നാൽ അവിടത്തെ സർക്കാർ അങ്ങനെയല്ല. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു.  ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനയ്ക്കെതിരെ നിലപാട് എടുത്തിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിക്കണമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. കോവിഡിനെപ്പറ്റി ‘തെറ്റായ വിവരങ്ങൾ’ പ്രചരിപ്പിക്കുന്ന റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ കഴിഞ്ഞദിവസം യുഎസ് വിമർശിച്ചു. കോവിഡ് വ്യാപനം തടയാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ താഴ്‍ത്തിക്കെട്ടുന്ന സമീപനമാണ് ഈ രാജ്യങ്ങളുടേതെന്നാണു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തിയത്.

വ്യാജവിവരങ്ങളിൽ ചിലതു സർക്കാരുകളും മറ്റുള്ളവ വ്യക്തികളുമാണു പ്രചരിപ്പിക്കുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ റഷ്യ, ചൈന, ഇറാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും പോംപെയോ പറഞ്ഞു. യുഎസിൽ നേരത്തേയുണ്ടായ ചില ഇൻഫ്ലുവൻസ മരണങ്ങൾ കോവിഡ് മൂലമാണെന്നു തെളിഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാൻ സാവോ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമമാണിതെന്നാണു ചൈന കരുതുന്നത്.

ടോം ജോസ് തടിയമ്പാട്

ആധുനിക കാലത്ത് നഴ്സിംഗ് അല്ലെങ്കിൽ ഹെൽത്ത് കെയർ എന്ന് പറയുന്നത് ഏറ്റവും പ്രസിദ്ധമായ പബ്ലിക് സർവ്വീസ് ആയി മാറിയിരിക്കുന്നു . –

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒട്ടേറെ മാനുഷിക അധ്വാനത്തെ ലഘൂകരിക്കുവാൻ ഈ മേഖലയിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഹെൽത്ത് സർവ്വീസിൽ ഇന്നും മനുഷ്യാദ്ധ്വാനത്തിന് സാരമായ കുറവ് വരുത്തുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പബ്ലിക് സർവ്വീസായി എൻ എച്ച് എസ് നിലനിൽക്കുന്നത് .

നഴ്സിംഗിന്റെ ചരിത്രം അന്വേഷിച്ച് ചെന്നാൽ മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തുതന്നെ നഴ്സിംഗിന്റെ ചരിത്രവും ആരംഭിച്ചു എന്നുവേണം കരുതാൻ . കാരണം മനുഷ്യന് മനുഷ്യന്റെ ശുശ്രൂഷ എല്ലാ കാലത്തും ആവശ്യമായിരുന്നു .

ബൈബിളിൽ നോക്കിയാൽ മാതാവിന്റെ സഹോദരി ഗർഭിണിയായിരുന്ന സമയത്ത് മൂന്ന് മാസക്കാലം മാതാവ് ശുശ്രൂഷകൾ ചെയ്തുകൊടുത്തതായി കാണാം , അതുപോലെ ഭാരതത്തിന്റെ വേദങ്ങളിൽ കാണുന്ന ആയുർവ്വേദ ചികിത്സയ്ക്കും ഒട്ടേറെ നഴ്സിംഗ് സഹായം ആവശ്യമായിരുന്നു . കുറച്ചുകൂടി മുൻപോട്ടുവരുമ്പോൾ WET NURSE എന്നു പറയുന്ന ഒരു വിഭാഗം ജോലി ചെയ്തിരുന്നതായി ചരിത്ര ത്തിൽ കാണാം . പ്രസവശേഷം പലതരത്തിലുള്ള രോഗകാരണങ്ങളാൽ കുഞ്ഞിന് മുലയൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ അത്തരം കുഞ്ഞുങ്ങളെ മുലയൂട്ടുക എന്ന തായിരുന്നു ഇവരുടെ ജോലി .

പിന്നീട് കുറച്ചുകൂടി മുമ്പോട്ടുവരുമ്പോൾ നഴ്സിംഗിന് നിർവ്വചനമായി കാണു ന്നത് “ Women Looking after the child ” എന്നതായിരുന്നു . കാലം മാറിയപ്പോ വീണ്ടും നഴ്സിംഗിന് നിർവ്വചനം മാറി , “ Women Looking after the sick person ‘ ” എന്നതായി , കാലം കഴിഞ്ഞപ്പോൾ നഴ്സിംഗ് മേഖലയിൽ സ്ത്രീകളുടെ കുത്തക അവസാനിച്ചു . ആ മേഖലയിൽ ഒട്ടേറെ പുരുഷന്മാരും ഇന്ന് സ്തുത്യർഹമായ സേവനം നടത്തുന്നു . അങ്ങനെ നഴ്സിന്റെ നിർവ്വചനവും മാറ്റി നിർണ്ണയിക്കപ്പെട്ടു . ഇന്ന് നഴ്സിന്റെ നിർവ്വചനമായി അറിയപ്പെടുന്നത് Nursing is a science and art that promoting quality of life as defined by person and family throughout their life experience from birth to care at the end of life ” എന്നായി .

ആധുനിക നഴ്സിംഗ് ചരിത്രത്തിന്റെ വേരുകൾ അന്വേഷിച്ച് ചെന്നാൽ അത് ചെന്ന് നിൽക്കുന്നത് കന്യാസ്ത്രീകളിലും പട്ടാളസർവ്വീസിലുമാണ് . മൂറിവറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നത് ഒരു ജോലിയായിട്ടാണ് പട്ടാളത്തിൽ ചെയ്തിരുന്നത് . എങ്കിൽ മനുഷ്യസേവനം ദൈവസേവയുടെ ഭാഗമായിട്ടാണ് കന്യാസ്ത്രീകൾ ഈ ജോലി ചെയ്തിരുന്നത് . ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇംഗ്ലണ്ടുൾപ്പടെ ഒട്ടേറെ രാജ്യങ്ങളിൽ നഴ്സിംഗ് സൂപ്പർവൈസർ അറിയപ്പെടുന്നത് സിസ്റ്റർ എന്നാണ് .

 

19 -ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ പോലും നഴ്സിംഗ് ജോലിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചിരുന്നില്ല . കൂടുതലും ഈ ജോലി ചെയ്തിരുന്നത് സമൂഹത്തിലെ പാവപ്പെട്ട സ്ത്രീകളായിരുന്നു . ഈ ജോലി അടുക്കള ജോലിക്ക് സമാന മായിട്ടാണ് ഈ കാലത്ത് കണ്ടിരുന്നത് .

വളരെ നല്ല നിലയിൽ സാമ്പത്തികവും സാമൂഹ്യ അംഗീകാരവും ഉണ്ടായിരുന്ന ഇംഗ്ലീഷ് മാതാപിതാക്കൾക്ക് ഇറ്റലിയിൽ ഫ്ളോറൻസ് എന്ന സ്ഥലത്ത് ജനിച്ച് ദൈവവിളിയുടെ ഭാഗമായി നഴ്സിംഗ് ജോലി തിരഞ്ഞെടുക്കുകയും പിന്നീട് ആധുനിക നഴ്സിംഗിന്റെ വഴികാട്ടി എന്നറിയപ്പെട്ട Florence Nightingale ന്റെ നഴ്സിംഗ് പ്രവേശനത്തോടുകൂടിയാണ് ആധുനിക നഴ്സിംഗിന് തുടക്കം കുറിച്ചത് .

” Crimean War ” ൽ മുറിവേറ്റ പട്ടാളക്കാരെ രക്ഷിക്കുവാൻ കൈവിളക്കുമായി നടന്ന് അവരെ ശുശ്രൂഷിക്കുക മാത്രമല്ല നഴ്സിംഗ് മേഖലയിൽ അവർ നടപ്പാക്കിയ ശുചിത്വത്തിൽ ഊന്നിയ നഴ്സിംഗ് സേവനത്തിലൂടെ ഒട്ടേറെ പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . ഇതിലൂടെ ഫ്ളോറൻസ് നെറ്റിംഗേലും നഴ്സിംഗ് മേഖലയും ലോകത്തിന്റെ സമസ്ത മേഖലയിലേക്കും വളരുകയായിരുന്നു .

എന്നാൽ നഴ്സിംഗ് ജോലിയിൽ രാജ്യസ്നേഹത്തിന്റെയും ദൈവസ്നേഹത്തിന്റെയും ഭാഗമാക്കിയ വ്യക്തിത്വങ്ങളായിരുന്നു ഈഡിത്ത് കോവലും മഹാത്മാ ഗാന്ധിയും പമീല മൗണ്ട് ബാറ്റണും 1915 ഒക്ടോബർ 12 ന് ഈഡിത്ത് കോവലിനെ ” റ്റീർ ‘ കൊല കേന്ദ്രത്തിലേക്ക് നയിക്കപ്പെട്ടു . അവിടെ അവളെ കാത്തുനിന്നത് ജർമ്മൻ പട്ടാളത്തിലെ Firing Squad ആയിരുന്നു .

ഈഡിത്തിനെ കൊലക്കളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് അവസാനമായി കണ്ട ക്രിസ്ത്യൻ പാതിരിയോട് അവൾ പറഞ്ഞു . “ ഞാൻ ഒട്ടേറെ തുടരെ തുടരെയുള്ള മരണം കണ്ടിട്ടുണ്ട് . മരണം എന്നെ സംബന്ധിച്ചിടത്തോളം പരിചിത മാണ് . അത് എന്നെ ഭയപ്പെടുത്തുന്നില്ല .

ഇംഗ്ലണ്ട് നേതൃത്വം കൊടുത്ത ഒന്നാം ലോകമഹായുദ്ധത്തിലെ ഐക്യസേന ഒട്ടേറെ പട്ടാളക്കാരെ രക്ഷപെടുത്തിയ അവൾ ജോലിചെയ്ത ഹോസ്പിറ്റലിലെ സുഹൃത്തുക്കൾക്ക് അവസാനനിമിഷം അവൾ ഇങ്ങനെ എഴുതി ഞാൻ നിങ്ങളോട് പറയുന്നു . നിങ്ങളുടെ സമർപ്പിത മനോഭാവം നിങ്ങൾക്ക് യഥാർത്ഥമായ സന്തോഷം നൽകും , മരണത്തിനും ജീവിതത്തിനുമിടയിൽ നിങ്ങൾ നൽകിയ സഹായങ്ങൾ ദൈവത്തിന്റെ മുമ്പിലും എന്റെ ഓർമ്മയിലുമുണ്ടാകും , രാവിലെ 9 മണിക്ക് ഫയ റിംഗ് ഓർഡർ വന്നു . അങ്ങനെ ഈഡിത് കോവൽ എന്ന ദേശസ്നേഹിയും യഥാർത്ഥ ദൈവവിശ്വാസിയും ആയിരുന്ന നഴ്സ് വെടികൊണ്ട് മരിച്ചു . മരിക്കുന്നതിനുമുൻപ് അവൾ വീണ്ടും ധൈര്യം കാണിച്ചു . തന്റെ കൊലപാതകികളോട് കുരിശിൽ കിടന്ന് ക്രിസ്തു ക്ഷമിച്ചതുപോലെ അവളും ക്ഷമിച്ചു . അതു മാത്രമല്ല താൻ ചെയ്ത എല്ലാ പ്രവർത്തികളും ന്യായീകരിക്കുവാനും ശ്രമിച്ചു . അങ്ങനെ ഒരു കുറ്റബോധവുമില്ലാതെ അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു . ”

Sir Winston churchil ഒരിക്കൽ പറഞ്ഞു . ” Courage is the first of human qualities because it is the quality which guarantees all others ” ഈ ഡിത്തിന്റെ ‘ പ്രതിജ്ഞാബദ്ധതയും രാജ്യസ്നേഹവും ധൈര്യവും ഒട്ടേറെ സഖ്യകക്ഷികളിൽ പട്ടാളക്കാരെയും പൗരന്മാരെയും രക്ഷിക്കാൻ സാധിച്ചു . അങ്ങനെ അവർ ബ്രിട്ടീഷ് സമൂഹത്തിന്റെ പ്രതീക്ഷയും ബ്രിട്ടീഷ് പ്രൈംമിനിസ്റ്റർ ആയിരുന്ന Gordon Brown ഉൾപ്പെടെ ഒട്ടേറെ മനുഷ്യരുടെ ആദർശവനിതയും ആയിമാറി . അതുമാത്രമല്ല Gordon Brown ഈഡിത്തിനെപ്പറ്റി ഒരു പുസ്തകവും രചിച്ചിട്ടുണ്ട് .

1865ൽ ഇംഗ്ലണ്ടിലെ നോർഫോക്ക് എന്ന് സ്ഥലത്തായിരുന്നു ഈഡിത്ത് ജനി ച്ചതെങ്കിൽ 50 വർഷങ്ങൾക്കുശേഷം അവളെ ജർമ്മൻ പട്ടാളങ്ങൾ വെടിവച്ചുകൊന്നത് അവിടെ നിന്നും വളരെ അകലെ ബൽജിയത്തിലായിരുന്നു.

.കുടുംബത്തിൽ നിന്നും ആയിരുന്നു ആതുരസേവനത്തിന്റെ ബാലപാഠങ്ങൾ ഈഡിത്ത് അഭ്യസിച്ചിരുന്നത് . Sunday Dinner – ന്റെ ഒരു ഭാഗം എല്ലാ ആഴ്ചയിലും അയൽപക്കത്തുള്ള പാവങ്ങൾക്കുവേണ്ടി ഈഡിത്തിന്റെ കുടുംബം മാറ്റി വയ്ക്കുമായിരുന്നു .

ഒരിക്കൽ ഈഡിത്ത് അവളുടെ കസിന് ഒരു കത്തെഴുതി . ഞാൻ പാവപ്പെട്ട മനുഷ്യർക്കുവേണ്ടി ചിലത് ചെയ്യാൻ പോകുന്നു . അത് എന്താണ് എങ്ങനെയാണ് എന്ന് എനിക്കറിയില്ല . പക്ഷേ ഞാൻ അത് ചെയ്യും .

ഒരു യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായിട്ടാണ് BAVIR FREE HOSPITAL അവൾ കണ്ടെത്തിയത് . പിന്നീട് ഇംഗ്ലീഷ് എയ്ഞ്ചൽ എന്ന് അതേ ഹോസ്പിറ്റലിൽ അവൾ അറിയപ്പെട്ടു . ഇവിടെ നിന്നുമായിരുന്നു അവളുടെ നഴ്സിംഗിന്റെ തുടക്കം കുറിച്ചത് . പാരമ്പര്യമായി കിട്ടിയ സ്വത്ത് ആ ഹോസ്പിറ്റലിലെ തീയേറ്ററിലേക്ക് ഉപ കരണങ്ങൾ വാങ്ങാൻ അവൾ സംഭാവന ചെയ്തു . ഇതിനിടയിൽ സ്വന്തം പിതാവിന് വളരെ കൂടുതലായ രോഗബാധ ഉണ്ടായതിനെതുടർന്ന് തിരിച്ചുവന്ന് അദ്ദേഹത്ത പരിചരിച്ച് സുഖപ്പെടുത്തിയതിനുശേഷം ലണ്ടനിലെ Foundation Fever Hospital ലിൽ ട്രെയിനിംഗിന് അപേക്ഷിക്കുകയും അവിടെ നിന്നും പൂർണ്ണമായി നഴ്സിംഗ് ട്രെയിനിംഗ് നേടുകയും ചെയ്തു .

ഈഡിത്തിന് പരിശീലനം കിട്ടിയത് ഇവാലുക്ക് എന്ന മേട്രണിന്റെ കീഴിലായിരുന്നു . ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കിയ ഒരു വ്യ ക്തിയായിരുന്ന EVA , മാത്രവുമല്ല നഴ്സിംഗിന്റെ നിലവാരം ഉയർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വ്യക്തി കൂടിയായിരൂന്നു .

ഈഡിത്ത് ആ കാലത്ത് എഴുതിയിരുന്ന കത്തുകളിൽ നിറഞ്ഞുനിന്നിരുന്നത് കൂടുതൽ അറിവും കഴിവും നേടി മറ്റുള്ളവരെ സഹായിക്കാനുള്ള ഉത്സാഹമായിരു ന്നു . ഇതിന് അവൾക്ക് കിട്ടിയ വലിയ ഒരു അവസരമായിരുന്നു യൂറോപ്പിലെ ഏറ്റവും അറിയപ്പെടുന്ന സർജൻ ഡോ . ആന്റണി ഡിപേജ് 1907ൽ പുതിയതായി ബെൽജിയത്തിലെ ബസലിൽ ആരംഭിക്കുന്ന ഹോസ്പിറ്റലിൽ ഞെടൺ ആകാനുള്ള ക്ഷണം . ഈ കാലഘട്ടത്തിൽ ബൽജിയത്തിൽ നഴ്സിംഗ് ജോലി ചെയ്തിരുന്നത് സമൂഹ ത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകളും ദൈവസേവയുടെ ഭാഗമായി കന്യാസ്ത്രീകളുമായിരുന്നു . അക്കാലത്ത് നഴ്സിംഗ് ഒരു വിലമതിക്കാത്ത തൊഴിൽ മേഖല യായിരുന്നു . തന്നെയുമല്ല ട്രെയ്ൻഡ് ആയിട്ടുള്ള നഴ്സുമാരെപ്പോലെ ശുചിത്വബോധം ഉള്ളവരായിരുന്നില്ല . മേൽ പറഞ്ഞവർ .

ആദ്യമായി ഈഡിത്ത് ചെയ്തത് പുതിയ യൂണിഫോം അവർക്ക് നൽകുകയായിരുന്നു , അങ്ങനെ ശുചിത്വത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അവർ തുടങ്ങിവച്ച നഴ്സിംഗ് കോഴ്സിന് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും അത് ബെൽജി യത്തിലെ നഴ്സിംഗ് പ്രാഫഷനിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു . അതിലൂടെ നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . അങ്ങനെ ഈഡിത്തിന്റെ ആശുപ്രതി ബൽജിയത്തിൽ വളരെയേറെ അറിയപ്പെട്ടു എന്നുള്ളതിന്റെ തെളിവാണ് അക്കാലത്ത് ബൽജിയത്തിലെ രാജ്ഞിയായ എലിസബത്തിന്റെ കൈ ഒടിഞ്ഞപ്പോൾ ബർക്കിൻഡെൽ ഹോസ്പിറ്റലിൽ നിന്നാണ് നഴ്സുമാരെ അയച്ചുകൊടുത്തത് . ഈഡിത്ത് തന്റെ വിധവയായ അമ്മയെ കാണാൻ ഇംഗ്ലണ്ടിൽ വന്ന സമയത്തായിരുന്നു ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് . റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും വലിയ തിരക്കായിരുന്നു . എല്ലാവരും അവരുടെ ഭവനങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും എത്തിപ്പെടുവാൻ തിരക്കു കൂട്ടുകയായിരുന്നു എന്നാൽ ഈഡിത്ത് തന്റെ യാത്ര വെട്ടിച്ചുരുക്കി വീട്ടിൽ നിന്നും തിരിച്ച് ഹോസ്പിറ്റലിലേക്ക്പോകാൻ തീരുമാനിക്കുകയായിരുന്നു . യുദ്ധത്തിന്റെ തീഷ്ണഫലം അനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം .എന്നാൽ ആ യാത്ര അവരുടെ അവസാന യാത്രയായി മാറുകയായിരുന്നു . പിന്നീട് ഒരിക്കലും തന്റെ മാതാവിനെ കാണാൻ അവൾക്ക് ഇംഗ്ലണ്ടിലേക്ക് വരാൻ കഴിഞ്ഞില്ല .

1914 ആഗസ്റ്റ് 4 -ാം തീയതി ബ്രിട്ടൻ ജർമ്മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു . അടുത്ത നിമിഷം തന്നെ ജർമ്മൻ പട്ടാളം ബൽജിയത്തിൽ പ്രവേശിക്കുന്നത് ഈഡിത്തും അവളുടെ സുഹൃത്തുക്കളും അവരുടെ ഹോസ്പിറ്റലിന്റെ മേൽകൂരയിൽ കയറി നിന്ന് കണ്ടു . വലിയ വെടിയൊച്ചകളുടെ ശബ്ദത്തിൽ ഹോസ്പ്പിറ്റലിന്റെ ജനാലകൾ തകർന്നു വീണു . പേടിച്ച് വിറച്ച് ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരുന്ന നഴ്സ് ജാക്വിലിനോട് ഈഡിത്ത് കാവൽ ഇങ്ങനെ പറഞ്ഞു . ഭയപ്പെടരുത് നമ്മുടെ ജീവിതം കേവലം നമ്മുടേത് മാത്രമല്ല അത് ഒരു സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണ് . ‘ ‘

ഈഡിത്ത് വീട്ടിലേക്ക് എഴുതിയ കത്തിൽ ഇങ്ങനെ വിവിരിച്ചു “ പട്ടണം ( ബ്രസൽ ) ശത്രുക്കളുടെ കൈയിൽ അകപ്പെട്ടു കഴിഞ്ഞു.അവർ ഞങ്ങളുടെ അടുത്തെത്തികഴിഞ്ഞു കൂടുതൽ ദുരിതങ്ങൾ അനുഭവിക്കാണ് ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു . പക്ഷെ നിസ്സംശയം ഞാൻ വിശ്വസിക്കുന്നു . എൻെറ മാതൃരാജ്യം നേതൃത്വം കൊടുക്കുന്ന സഖ്യസൈന്യത്തിന് ശത്രുക്കളെ തടയാമെന്ന് . ഒരു പക്ഷേ ഞാനിവിടെ മരിച്ചേക്കാം . നമ്മുടെ സമൂഹത്തിനുവേണ്ടി മരിക്കേണ്ടി വന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അതിൽ നിന്നും പിൻതിരിയുകില്ല . ‘ദൈവം നിങ്ങളെ സുരക്ഷിതരാക്കട്ടെ ‘ എന്ന് എഴുതി കത്ത് ചുരുക്കി .

ജർമ്മൻ ആർമി അവരുടെ ആശുപത്രി കയ്യേറി റെഡ്ക്രോസ് ഹോസ്പിറ്റൽ ആക്കി മാറ്റി . ഈഡിത്ത് Matron എന്നുള്ള നിലയിൽ അവരുടെ കീഴിലുള്ള നഴ്‌സുമാർക്ക് ഇങ്ങനെ നിർദ്ദേശം നൽകി ഇവിടെ പരിക്കുപറ്റി വരുന്ന എല്ലാ പട്ടാളക്കാരെയും ശുശ്രൂഷിക്കണം . അത് ബ്രിട്ടീഷ് എന്നോ ജർമ്മൻ എന്നോ നമ്മൾ പരിഗണിക്കേണ്ടതില്ല . എല്ലാ ജീവനും ദൈവത്തിന്റെ മുമ്പിൽ ശ്രേഷ്ടമാണ് .

യുദ്ധത്തിൽ അഭയാർത്ഥികളും മുറിവേറ്റ പട്ടാളക്കാരും ഈഡിത്തിൻെറ ഹോസ്പിറ്റലിലേക്ക് ഒഴുകി . അവരെയെല്ലാം കഴിയുന്നത്ര ചികിത്സകൾ നൽകിയും വസ്ത്രങ്ങൾ നൽകിയും സഹായിച്ചു .

ജർമ്മൻ തടവറയിൽ നിന്നും ചാടി വന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാർക്ക് സാധാരണ ആളുകളുടെ സർജിക്കൽ വാർഡിൽ ഒളിപ്പിച്ച് താമസിപ്പിച്ച് ശുശ്രൂഷിച്ച് രക്ഷപ്പെടാൻ ഈഡിത്തും അവരുടെ ഡപ്യൂട്ടി മേട്രണും സഹായിച്ചു . അക്കാലത്ത് ജർമ്മൻ പട്ടാളക്കാർ വ്യാപകമായി പതിച്ചിരുന്ന പോസ്റ്ററുകളിൽ ഇങ്ങനെ എഴുതിയിരുന്നു . ആരെങ്കിലും ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിക്കുവാൻ ശ്രമിച്ചാൽ വെ ടിയുണ്ടയായിരിക്കും പ്രതിഫലമായി ലഭിക്കുകയെന്ന് .

ഈഡിത്തിന്റെ സഹായത്താൽ ഏകദേശം 200 ഓളം ബ്രിട്ടീഷ് പട്ടാളക്കാരും ഒട്ടേറെ ബ്രിട്ടീഷ് ഫ്രഞ്ച് പൗരൻമാരും രക്ഷപ്പെട്ടു . ജർമ്മൻ ചാരസംഘടനയുടെ ചാരകണ്ണുകൾ ഈഡിത്തിന്റെ നേർക്ക് പതിച്ചു . ജർമ്മൻ പട്ടാളം അവളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥന്റെ മുമ്പിൽ അവൾ ഒന്നും മറച്ചു വച്ചില്ല .അവൾ ബ്രിട്ടീഷ് പട്ടാളക്കാരെ രക്ഷിക്കാൻ ശ്രമിച്ചത് നിഷേധിക്കാനും തയ്യാറായില്ല .കാരണം അവളുടെ പ്രവർത്തനങ്ങൾ മാതൃരാജ്യത്തോടും ദൈവത്തോടുമുള്ള – സ്നേഹത്തിന്റെ ഭാഗമായിരുന്നു . അവൾക്ക് Death warrent നല്കി അവളെ ജയിലിലടച്ചു . എന്നാൽ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതാൻ പട്ടാളം അനുവദിച്ചിരുന്നു .

ഈഡിത്ത് എഴുതി dearest grace എല്ലാവരോടും പറയുക എനിക്കിവിടെ സുഖ മാണെന്ന് . Jackie ( ഈഡിത്തിന്റെ പട്ടി ) അവൻ ദു : ഖിതനാണെങ്കിൽ അവനോടു പറയുക ഞാൻ എത്രയും വേഗം മടങ്ങിവരുമെന്ന് . നല്ലത് പ്രതീക്ഷിച്ച് നിങ്ങൾ മുമ്പോട്ട് പോകുക എന്നെപ്പറ്റി ഒട്ടും വിഷമിക്കരുത് . Assistant Matron എഴുതിയ കത്തിൽ കുറെ സാധനങ്ങൾ ആവശ്യപ്പെട്ടു . അവൾ ഉപയോഗിച്ചിരുന്ന ബൈബിളും കുരിശുരൂപവും , വിചാരണയിലും മരണത്തിലും ഉപയോഗിക്കുന്നതിനുള്ള വസ്ത്ര ങ്ങളും മാത്രം .

ഒരാഴ്ചത്തെ വിചാരണയിൽ ഒരിക്കലും ഐക്യസൈന്യത്തെ സഹായിച്ചത് അവർ നിഷേധിച്ചില്ല. വിചാരണ അവസാനിച്ച് മൂന്ന് വേദനാജനകമായ ദിവസങ്ങൾക്ക് ശേഷം വധശിക്ഷയ്ക്കുള്ള വിധിവന്നു .ഇത് ഒക്ടോബർ 11 നായിരുന്നു. അവൾ ബൈബിളെടുത്ത് underline ചെയ്തിരുന്ന വാക്കുകൾ വായിച്ചു .

അത് താഴെ പറയുന്ന വചനങ്ങളായിരുന്നു .
I indeed labour in the sweat of my brows. I am racked with grief of heart, I am burdened with sins , I am troubled with temptations, I am entangled and appressed with many evil passions, and there is none to help me ,none to deliver and save me , but thou , O ‘ Lord God my saviour , to whom I commit myself and all that is mine that thou mayest keep watch over me , and bring me safe to life everlasting . അതിനുശേഷം അതിനടിയിൽ October 11 എന്ന് കുറിച്ചു . അവളുടെ ജീവിതത്തിലെ അവസാന ദിവസമായിരുന്നു .

മരണത്തിന്റെ അവസാന നിമിഷങ്ങളിൽ അവളുടെ മരണം അവൾ ഇഷ്ടപ്പെട്ട പ്രകാരം അവളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിനു വേണ്ടി നല്കുന്നതാണെന്നും ഒത്തിരി മരണങ്ങൾ കണ്ട് എനിക്ക് മരിക്കാൻ ഭയമില്ല എന്ന് അവളുടെ സുഹൃത്തുക്കൾ അറി യാൻ അവൾ ആഗ്രഹിച്ചു . ആ നിമിഷങ്ങളിൽ അവളുടെ അടുത്ത് ഉണ്ടായിരുന്ന ഇംഗ്ലീഷ് ചാപ്റ്റളിൽ String Gahan നോട് അവൾ ഇങ്ങനെ പറഞ്ഞു എന്റെ ആത്മാവ് സുരക്ഷിതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു . എന്റെ മാതൃരാജ്യത്തിന് വേണ്ടി – – മരിക്കുന്നത് എനിക്ക് സന്തോഷമാണ് .

ഈഡിത്തിന്റെ ജീവൻ രക്ഷിക്കാൻ നയതന്ത്രതലത്തിൽ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല .

Chapline Cell ൽ നിന്നും പോയി കഴിഞ്ഞപ്പോൾ തന്റെ പ്രിയപ്പെട്ടവർക്ക് – എഴുതിയ കത്തിൽ അവൾ ഇങ്ങനെ പറഞ്ഞു “ ഞാൻ എന്റെ ജീവിതത്തിൽ ശാന്ത മായിരുന്നത് എന്നെ ജയിലിൽ അടച്ചിരുന്ന സമയത്ത് മാത്രമാണ് . എന്റെ ജീവിതം മുഴുവൻ ഞാൻ അധ്വാനിച്ചു . ഞാൻ നിങ്ങളോട് വിട ചോദിക്കുന്നു . ഞാൻ തികഞ്ഞ അവബോധത്തോടെയാണ് ഞാനെന്റെ മരണത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് . ദൈവം അനുവദിക്കുകയാണെങ്കിൽ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ഞാൻ നിങ്ങളെ കാണും . ”

അതിനു ശേഷം കാത്തുനിന്ന Firing Squad ന്റെ മുമ്പിലേക്ക് അവളെ കൊണ്ടു പോയി , അവളുടെ കണ്ണുകൾ കെട്ടിയ ജർമ്മൻ പട്ടാളക്കാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു . അങ്ങനെ 1914 ഒക്ടോബർ 12 , കാലത്ത് 2 മണിക്ക് അവസാനത്തെ Firing Command വന്നു . അങ്ങനെ Edith Cavell എന്ന രാജ്യസ്നേഹിയും മനുഷ്യസ്നേഹിയും കടുത്ത ക്രിസ്തീയ വിശ്വാസിയും ഈ ലോകത്തോട് വിടപറ ഞ്ഞു .

മഹാനായ ചിന്തകൻ ഏർണസ്റ്റ് ഹെമിംങ്ങ് പറഞ്ഞത് ഇവിടെ അന്വർത്വമാകുന്നു നിങ്ങൾക്ക് മനുഷ്യനെ കൊല്ലാം , പക്ഷെ അവനെ തോൽപ്പിക്കുവാൻ കഴിയുകയില്ല .

ഒരുപക്ഷെ ഭൗതിക ജീവിതത്തിൽ നിന്ന് ഈഡിത്ത് കാവലിനെ ഇല്ലാതാ ക്കാൻ ജർമ്മൻ പട്ടാളക്കാർക്ക് കഴിഞ്ഞിരിക്കാം , എന്നാൽ അവർ ഉയർത്തിയ മൂല്യ ങ്ങളും രാജ്യസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സ്മരണയും ഉണർത്തിക്കൊണ്ട് അവളിന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു .

നമ്മുടെ രാഷ്ട്രപിതാവും സമാധാനത്തിന്റെ വെള്ളരിപ്രാവായ മഹാത്മാഗാന്ധിക്കും ഒരു നഴ്സിന്റെ ചരിത്രമുണ്ട് .അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു . “ സുലു കലാപം ” പൊട്ടിപുറപ്പെട്ടത് ബ്രിട്ടിഷുകാർ പുതിയതായി നടപ്പിലാക്കിയ നികുതി നിഷേധിക്കാൻ സുലു വർഗ്ഗ ക്കാരുടെ നേതാവ് ആഹ്വാനം ചെയ്തു . നികുതി പിരിക്കാൻ ചെന്ന സർക്കാരിന്റെ പ്രതിനിധിയെ അവർ കൊലപ്പെടുത്തി . ഇതിനെതിരെ നടന്ന യുദ്ധത്തിൽ തന്റെ അഹിംസയ്ക്ക് പ്രസക്തി ഇല്ല എന്നു മനസ്സിലാക്കിയ ഗാന്ധി യുദ്ധത്തിൽ മുറിവേൽക്കുന്നവരെ സഹായിക്കുവാൻ ഉണ്ടാക്കിയ ആംബുലൻസ് മേഖലയിൽ സർജന്റ് മേജർ ആയി ജോലി ചെയ്തു . യുദ്ധത്തിൽ മുറിവേറ്റ സുളു വർഗ്ഗക്കാരെ ചികിത്സിക്കാൻ വെള്ളക്കാരായ നഴ്സുമാർ വിസമ്മതിച്ചപ്പോൾ അവരെ ചികിത്സിക്കാൻ ഗാന്ധിക്കും സംഘത്തിനും അവസരം കിട്ടി . അവരുടെ സഹായത്താൽ ഒട്ടേറെ സുളു വർഗ്ഗക്കാരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഗാന്ധിജിയുടെ ‘ സത്യാന്വേഷണ പരീക്ഷണം ‘ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് .

ഈ ലേഖകന് ഇന്റർവ്യൂ നടത്താൻ അവസരം കിട്ടിയ ലോർഡ് മൗണ്ട്ബാറ്റന്റെ മകൾ പമീല മൗണ്ട് ബാറ്റനോട് “ മാഡം ഇന്ത്യയിലായിരുന്നപ്പോൾ ഞങ്ങളുടെ രാജ്യ ത്തിന് വേണ്ടി എന്താണ് ചെയ്തത് ? എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി “ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യ – പാകിസ്ഥാൻ വിഭജനം ഹിന്ദു – മുസ്ലീം കലാപത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഹൈകമ്മീഷണർ ഓഫീസിനടുത്ത് തുറന്ന ക്ലിനിക്കിൽ ഞാൻ നഴ്സിംഗ് അസിസ്റ്റന്റായി ജോലി നോക്കി അവരെ സഹായിക്കുകയായിരുന്നു ” എന്നാണ് .

കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോക ജനതയെ കാർന്നു തിന്നുകയാണ്. ലോകരാജ്യങ്ങൾ എല്ലാം ജനസമൂഹത്തെ കാർന്നു തിന്നുന്ന വൈറസിനെ പിടിച്ചുകെട്ടാൻ അക്ഷീണം ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ. മരണം താണ്ഡവമാടുന്ന കാഴ്ച്ചയാണ് ഇറ്റലിയിൽ നിന്നും പുറത്തുവരുന്നത്. രോഗത്തിന്റെ കാഠിന്യമെത്രയെന്ന് അവിടെയുള്ള മലയാളികൾ നമ്മോടു വിളിച്ചുപറയുന്നു.. അത്തരത്തിൽ ഒരു വൈദീകൻ തന്റെ ജീവിതം ഒരു ചെറുപ്പക്കാരാനായി മാറ്റിവെച്ചു മരണത്തെ വരിച്ചപ്പോൾ ലോകമൊന്നാകെ പുകഴ്ത്തുകയാണ് ആ പ്രവർത്തിയെ… ഫാ. ജുസേപ്പേ ബെരാര്‍ദല്ലി എന്ന 72 – കാരന്‍ ഇറ്റാലിയന്‍ വൈദികന്‍, തന്നെക്കാളും ചെറുപ്പക്കാരനായ ഒരാള്‍ക്ക് തന്റെ ശ്വസന യന്ത്രം നല്കി (respirator), മരണത്തിലേയ്ക്ക് യാത്രയായി. ഈ ധീരമരണം വി. മാക്‌സി മില്ല്യന്‍ കോള്‍ബേയുടെ മരണത്തെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ലോകം മുഴുവന്‍ മരണത്തിന്റെ മണമാണ് ഇപ്പോള്‍. കൊറോണ എന്ന കോവിഡ് 19 – ന്റെ ഫലം. ഒരു മനുഷ്യന്‍ ജീവിക്കണമോ വേണ്ടയോ എന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന ഒരു കാലം. സിമിത്തേരികള്‍ നിറഞ്ഞു സ്ഥലമില്ലാതായതോടെ പാഴ്‌വസ്തുക്കള്‍ കത്തിക്കുന്ന ലാഘവത്തോടെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുന്ന നിസ്സഹായതയുടെ നാളുകള്‍. എങ്ങും നിറയുന്ന ഭീതി. പട്ടാളം ഇറങ്ങി ശവസംക്കാരം നടത്തുന്ന കാഴ്ച്ച.. വിവരിക്കാൻ പറ്റാത്ത വേദനയുടെ നാളുകളിൽ കൂടി കടന്നു പോകുന്ന ലോക ജനത..

എങ്ങനെയും ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ആളുകളുടെ അലച്ചിലുകള്‍ക്കിടയിലും സ്വന്തം വെന്റിലേറ്റര്‍ നല്‍കി ഒരു യുവാവിനെ ജീവിക്കാന്‍ അനുവദിച്ചു കൊണ്ട് വിശുദ്ധ സ്‌നേഹത്തിന്റെ പരിമളം പടര്‍ത്തി സ്വര്‍ഗ്ഗപിതാവിന്റെ പക്കലേയ്ക്ക് യാത്രായായിരിക്കുകയാണ് ജുസേപ്പേ ബെരാര്‍ദല്ലി എന്ന വൈദികന്‍. എഴുപത്തി രണ്ടുകാരനായ ഈ വിശുദ്ധ വൈദികന്റെ മരണ വാര്‍ത്ത അറിഞ്ഞ ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത് സ്‌നേഹത്തിന്റെ രക്തസാക്ഷി എന്നാണ്.

കൊറോണ ബാധിതനായി ഇറ്റലിയിലെ ലോവേരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടയില്‍ ആണ് അദ്ദേഹം തനിക്കായി നല്‍കിയ ചികിത്സാ ഉപകരണങ്ങള്‍ ഒരു യുവാവിന് നല്‍കി മാര്‍ച്ച് 15 നു മരണത്തെ പുല്‍കിയത്.

ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു ഫാ. ജുസേപ്പേ ദരാര്‍ദില്ലി. വിശ്വാസികളില്‍ സാമ്പത്തിക സഹായം ആവശ്യമായവര്‍ക്കായി സഹായങ്ങള്‍ നല്‍കുവാന്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ എത്തിയിരുന്ന അദ്ദേഹത്തിന്റെ മുഖം ജനങ്ങള്‍ക്ക് ഇന്നും മറക്കാന്‍ കഴിയുന്നില്ല. സ്വന്തം ജീവന്‍ ബലിനല്‍കി വിശുദ്ധിയുടെ പടവുകള്‍ കയറിയ മാക്‌സിമില്യന്‍ കോള്‍ബെയുടെ പിന്‍ഗാമി എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്.

ഒന്ന് വളരെ വ്യക്തം… ഏതൊരാവസ്ഥയിലും തന്റെ മരണത്തിൽ പോലും.. അതെ തന്റെ ജീവൻ തന്നെ മറ്റുള്ളവർക്കായി നൽകുക വഴി നമുക്ക് നൽകുന്ന സന്ദേശം… നന്മകളുടെ ജീവിതം.. നമ്മളിലും മറ്റുള്ളവരിലും നിലനിൽക്കുമാറാകട്ടെ…

 

ജീത്തു ജോസഫ് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ്. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും പറയുകയാണ് ജീത്തു ജോസഫ് .

സഹസംവിധായകന്റെ കുപ്പായം ഉപേക്ഷിച്ച്‌ പോയ സംഭവത്തെ കുറച്ചുള്ള ചോദ്യങ്ങള്‍ക്ക് ജീത്തു നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. ‘സിനിമയും രാഷ്ട്രീയവും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്‍ എംഎല്‍എ ആയിരുന്നത് കൊണ്ട് രാഷ്ട്രീയത്തിലെ ചതിക്കുഴികളും ഒതുക്കലുമെല്ലാം ചെറുപ്പം മുതലെ കേട്ടിട്ടുണ്ട്.

സിനിമയിലാണോ രാഷ്ട്രീയത്തിലാണോ ഇതു കൂടുതല്‍ എന്ന് ചോദിച്ചാല്‍ അത് രാഷ്ട്രീയത്തിലാണെന്ന് ഞാന്‍ തുറന്നുപറയും. എന്നാല്‍ ‍സിനിമയില്‍ ‍ഞാനും അത്തരം സന്ദര്‍ഭത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഞാന്‍ ജയരാജ് സാറിന്റെ സഹസംവിധായകനായി നില്‍ക്കുന്ന കാലം. സിനിമ എന്ന ഒറ്റ സ്വപ്നമാണ് മനസില്‍. എങ്ങനെയും അത് പൂര്‍ത്തീകരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്.

അതുതിരിച്ചറിഞ്ഞാവണം ജയരാജ് സാറിന് എന്നോട് അല്‍പം സ്നേഹമുണ്ടായിരുന്നു. എന്നാല്‍ ഇത് മറ്റ് പലരെയും അസ്വസ്ഥരാക്കുന്നത് ഞാനറിഞ്ഞില്ല. സിനിമയില്‍ കോസ്റ്റ്യൂം അടങ്ങുന്ന വിഭാഗത്തിന്റെ ചുമതലയാണ് അന്ന് സാറ് എന്നെ ഏല്‍പ്പിച്ചിരുന്നത്.

സെറ്റില്‍ നിന്നും കോസ്റ്റ്യൂമുകള്‍ മോഷണം പോയി തുടങ്ങി. കാണാതെ വരുമ്ബോള്‍ സാര്‍ എന്നോട് ദേഷ്യപ്പെടും. ഇതെങ്ങനെ കാണാതാകുന്നു എന്ന് എനിക്ക് ആദ്യമൊന്നും മനസിലായില്ല. പക്ഷേ ഇത് സ്ഥിരമായി, ഒരുദിവസം കാണാതായ കോസ്റ്റ്യൂം അപ്പുറത്തെ റബര്‍ തോട്ടത്തില്‍ നിന്ന് എനിക്ക് കിട്ടി.

ഇതോടെ എനിക്ക് മനസിലായി എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന്. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്. പക്ഷേ പീന്നീട് തോന്നി എല്ലാം നിമിത്തമാണ്. ഇതായിരുന്നു എനിക്ക് ദൈവം കരുതിയിരുന്നത്.’ ജീത്തു പറയുന്നു.

കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കാന്റീൻ സ്റ്റോറുകൾ അടച്ചുപൂട്ടി ഇന്ത്യൻ ആർമി. പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും ഹോം ഡെലിവറി സംവിധാനത്തിൽ വീട്ടിൽ എത്തിക്കാൻ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. എല്ലാ സൈനിക സ്ഥാപനങ്ങളും കന്റോൺമെന്റുകളും യൂണിറ്റുകളും നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നുവെന്നു സൈന്യം അറിയിച്ചു. അതുപോലെ തന്നെ ജോലിചെയ്യുന്ന എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ആർമി ആവശ്യപ്പെട്ടു. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തടസ്സമില്ലാതെ തുടരണമെന്നും പ്രസ്താവനയിൽ പറയുന്നു.

കന്റോൺമെന്റുകളിലും സൈനിക സ്റ്റേഷനുകളിലും സൈന്യം നീക്കങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങളായ മെഡിക്കൽ സ്ഥാപനങ്ങൾ, വൈദ്യുതി, ജലവിതരണം, ആശയവിനിമയം, പോസ്റ്റോഫീസുകൾ, ശുചിത്വ സേവനങ്ങൾ എന്നിവ അനുവദനീയമാണെന്നും സൈന്യം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിലും ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലും അവശ്യ വിഭാഗങ്ങളും ഓഫീസുകളും മാത്രമേ ദിവസേന പ്രവർത്തിക്കൂ എന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സമ്മേളനങ്ങളും സെമിനാറുകളും മാറ്റിവയ്ക്കുമെന്നും പതിവ് മീറ്റിംഗുകളും മറ്റ് കൂട്ടായ്മകളും നിയന്ത്രണ വിധേയമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോകമെങ്ങും കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ്. കൊവിഡ് വൈറസ് പടരാതിരിക്കാൻ ശ്രദ്ധയോടെ നോക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. അതേസമയം തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് ഹോളിവുഡ് നടനും ഗായകനുമായ ആരോണ്‍‌ ട്വെയ്‍റ്റ് അറിയിച്ചതാണ് സിനിമ ലോകത്ത് നിന്നുള്ള വാര്‍‌ത്ത. കൊവിഡ് 19 സ്ഥിരീകരിച്ച കാര്യം അറിയിച്ച ആരോണ്‍ ട്വെയ്‍റ്റ് രോഗ ലക്ഷണങ്ങളെ കുറിച്ചും പറഞ്ഞു.

എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. 12ന് ബ്രോഡ്‍വെ ഷോപ്പുകള്‍ അടച്ചുപൂട്ടിയതു മുതല്‍ ക്വാറന്റൈനിലാണ്. ഇപ്പോള്‍ കുറച്ചു സുഖം തോന്നുന്നുണ്ട്. പനിയും ജലദോഷവുമാണ് ഉണ്ടായത്. പക്ഷേ ചിലര്‍ക്ക് വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്. രുചിയും ഗന്ധവും നഷ്‍ടപ്പെട്ടു. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ വീട്ടില്‍ തന്നെയിരിക്കണം. സുരക്ഷിതരായിരിക്കുകയെന്നും ആരോണ്‍ ട്വെയ്റ്റ് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം മൂലം ടോക്കിയോ ഒളിംപിക്‌സ് 2021-ലേക്ക് മാറ്റിവച്ചേക്കുമെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി (ഐഒസി) അംഗം വെളിപ്പെടുത്തി. ഈ വര്‍ഷം ജൂലൈ 24-നാണ് ഒളിംപിക്‌സ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീയതിയില്‍ ഒളിംപിക്‌സ് ആരംഭിക്കില്ലെന്ന് കമ്മിറ്റി അംഗം ഡിക് പൗണ്ട് പറഞ്ഞു.

യുഎസ്‌എ ടുഡേയോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ലഭ്യമായ വിവരം അനുസരിച്ച് ഐഒസി ഒളിംപിക്‌സ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മറ്റുകാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ, ജൂലൈ 24-ന് ഗെയിംസ് ആരംഭിക്കുകയില്ല. അത്രയും എനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോയില്‍ നടക്കുന്ന വേനല്‍ക്കാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ബ്രിട്ടണ്‍ ടീമിനെ അയയ്ക്കില്ലെന്ന് ബ്രിട്ടീഷ് ഒളിംപിക് അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞതിന് പിന്നാലെയാണ് ഐഒസി കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തല്‍ വന്നത്. നേരത്തെ, ഓസ്‌ട്രേലിയയും കാനഡയും ജപ്പാനിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനുള്ള ഏക പോംവഴി ഒളിംപിക്‌സ് മാറ്റിവയ്ക്കുന്നതാണെന്ന് ജപ്പാന്റെ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞിരുന്നു.

ലോക അത്‌‌ലറ്റിക്‌സ് പ്രസിഡന്റ് ലോര്‍ഡ് കോ ഗെയിംസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് മഹാമാരി കാരണം ഒളിംപിക്‌സ് 2020 ജൂലൈയില്‍ നടത്തുന്നത് സാധ്യമോ അഭിലക്ഷണീയമോ അല്ലെന്ന് കോ ഐഒസി പ്രസിഡന്റ് തോമസ് ബാഷിന് അയച്ച കത്തില്‍ പറഞ്ഞു.

ഒളിംപിക്‌സ് ഗെയിംസ് മാറ്റി വയ്ക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. പക്ഷേ, എന്ത് വില കൊടുത്തും ഗെയിംസ് നടത്താനാകില്ല. പ്രത്യേകിച്ച് കായിക താരങ്ങളുടെ സുരക്ഷയുടെ ചെലവിലെന്ന് പരസ്യമായി ഞാന്‍ പറയുന്നു, അദ്ദേഹം കത്തിലെഴുതി.

ലോകമെമ്പാടും വ്യാപിച്ച കൊണോണ വൈറസ് ബാധയെ നേരിടാൻ കെൽപ്പുള്ള രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ജെ റയാൻ. പോളിയോ, സ്മാൾ പോക്സ് (വസൂരി) എന്നിവയെ ഫലപ്രഥമായി പ്രതിരോധിച്ച നടപടികളെ ചൂണ്ടിക്കാട്ടിയായിരുന്നുഡബ്ല്യൂ എച്ച്ഒ എക്സിക്യൂട്ടീവ് ഡയറക്ടർ ചൊവ്വാഴ്ച നടത്തിയ പ്രതികരണം.

ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ഇന്ത്യയിൽ കുടൂതൽ ലാബുകളുടെ ആവശ്യമുണ്ട്. ഇന്ത്യ വളരെ ജനസംഖ്യയുള്ള രാജ്യമാണ്. ജനസാന്ദ്രത കൂടിയ രാജ്യത്ത് ഈ വൈറസിന്റെ പടർച്ചയെന്നത് തീർത്തും നിർണായകമാണ്. എന്നാൽ സ്മോൾ-പോക്സ്, പോളിയോ എന്നീ രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ലോകത്തെ തന്നെ വഴികാട്ടിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ കൊറോണയെ നേരിടാൻ‌ ഇന്ത്യയ്ക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിവ് വാർത്താ സമ്മേളനത്തിലായിരുന്നു പരാമർശം.

കൊറോണയെ നേരിടാൻ നിലവിൽ എളുപ്പമുള്ള മാർഗ്ഗങ്ങൾ ഒന്നും ഇല്ല. എന്നാൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ മുമ്പ് ചെയ്തതുപോലുള്ള നടപടികള്‍‌ വളരെ പ്രധാനമാണ്, “അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 3,30,000 കവിഞ്ഞിട്ടുണ്ട്. മരണം 14,000 കവിയുകയും ചെയ്തു. കഴിഞ്ഞ ചില ആഴ്ചകളിലായിരുന്നു രോഗ ബാധികരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കപ്പെട്ട ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം. ഒമര്‍അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13-ന് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമറിന്റെ മോചനം.

ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരിസാറ അബ്ദുള്ള പൈലറ്റ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയില്‍ കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി വിശദീകരണവും തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മോചനം. പൊതുസുരക്ഷാ നിയമ പ്രകാരം ഒമര്‍ അബ്ദുള്ളയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം ചൊവ്വാഴ്ച പിൻവലിച്ചതോടെയാണ് മോചനം സാധ്യമായത്.

2019 ഓഗസ്റ്റ് 5 നാണ് ഒമർ അബ്ദുള്ളയെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് തുടർച്ചയായ 232 ദിവസം തടങ്കലിൽ. നാഷണൽ കോൺഫറൻസ് നേതാവായ അദ്ദേഹത്തെ ആദ്യഘട്ടത്തിൽ കരുതൽ കസ്റ്റഡിയിലെടുക്കുകയും തടങ്കലിലാക്കുകയുമായിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊതു സുരക്ഷാ നിയമം പ്രകാരമുള്ള കുറ്റം ചുമത്തി തടങ്കൽ നീട്ടിയത്.

അതേസമയം, മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. ഇവരെയുൾപ്പെടെ സംസ്ഥാനത്തെ നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യവുമായി നിരവധി ഹർ‌ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ചൈനയില്‍ കൊറോണ കേസുകള്‍ കുറഞ്ഞെന്ന ആശ്വാസത്തിനിടയിലും 75 കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് 75 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് വീണ്ടും ആശങ്ക ജനിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ചത്തെ അപേക്ഷിച്ച രോഗം സ്ഥിരീകരിച്ചവര്‍ ചൊവ്വാഴ്ചയായപ്പോള്‍ ഇരട്ടിയായി. വിദേശത്തുനിന്ന് വന്നവരിലാണ് ഇതില്‍ ഏറിയ പങ്കും സ്ഥിരീകരിച്ചത്.

കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാകുകയാണോ എന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്. ഒരാഴ്ചയായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വുഹാനിലും ഒരാള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. വുഹാനില്‍ ഏഴ് പേര്‍ കൂടി മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

രണ്ടാം ഘട്ട വ്യാപന സാധ്യത എന്ന മുന്നറിയിപ്പോടെയാണ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ പ്രധാന വാര്‍ത്ത പറയുന്നത്, സമ്പര്‍ക്ക വിലക്ക് പര്യാപ്തമല്ല. രണ്ടാം ഘട്ട വ്യാപനത്തിനാണ് എല്ലാ സാധ്യതയും എന്നാണ്.

Copyright © . All rights reserved