അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കാലിഖോ പുളിന്റെ മകൻ ശുഭാംസോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. യു.കെ.യിലെ സർവകലാശാലാ വിദ്യാർഥിയായ ശുഭാംസോ പുളിനെ സസെക്സിലെ ബ്രൈറ്റണിലുള്ള അപ്പാർട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുളിന് ആദ്യ ഭാര്യ ഡംഗ്വിംസായിയിലുള്ള മകനാണ് ശുംഭാംസോ. കാലിഖോ പുളും ജീവനൊടുക്കുകയായിരുന്നു
കോൺഗ്രസിലെയും ബി.ജെ.പി.യിലെയും അംഗങ്ങളുടെ പിന്തുണയോടെ 2016-ലാണ് കാലിഖോ പുൾ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. എന്നാൽ പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇറ്റാനഗറിലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കട സെന്റിൽ തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരുടേത് തൂങ്ങിമരണം തന്നെയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പുറമെനിന്നുള്ളവരുടെ ഇടപെടൽ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊലപാതകമാകാനുള്ള സൂചനയും ഇല്ല. വീടിന്റെ പ്രധാന 2 വാതിലുകളും അടച്ചിട്ടു ജീവനൊടുക്കുകയായിരുന്നെന്നാണു പൊലീസ് സർജന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നിഗമനം.
വിനോദിന്റെ പ്രേരണയാൽ ഒരുമിച്ചു ആത്മഹത്യ ചെയ്തതാവാമെന്നും വിനോദ് 3 പേരെയും ഉറക്കത്തിൽ കഴുത്തിൽ കയർ കുരുക്കി തൂക്കിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിനോദ്, നയന, നീരജ് എന്നിവർ മരിച്ച് 24 മണിക്കൂർ കഴിഞ്ഞാണു രമ മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീർണിച്ചിരുന്നില്ല.
ബലപ്രയോഗം നടന്നതിന്റെയോ ആക്രമണം നടന്നതിന്റെയോ ലക്ഷണം ഇല്ല. വിരലടയാള വിദഗ്ധരുടെ പരിശോധനയിലും ഒന്നും ലഭിച്ചില്ല. പ്ലാസ്റ്റിക് കയറിലെ കെട്ടുകൾ സമാനമാണ്. വിനോദ് തന്നെയാണ് ഇതു ചെയ്തതെന്നാണു നിഗമനം വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും ലഭിച്ചാലെ കൂടുതൽ അറിയാനാവൂ. ആന്തരികാവയവങ്ങൾ കാക്കനാട്ടെ രാസ പരിശോധന ലാബിലേക്ക് അയച്ചിട്ടുണ്ട്. ഒന്നര മാസം കഴിഞ്ഞേ ഈ ഫലം ലഭിക്കൂ.
വീട്ടിൽ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പ് വിശദ പരിശോധനയ്ക്കു വിധേയമാക്കും. വിനോദിന്റെയും രമയുടെയും കയ്യെഴുത്ത് ശേഖരിച്ചു വിദഗ്ധരെകൊണ്ടു താരതമ്യം ചെയ്യും. വിനോദും രമയും ഉപയോഗിച്ച മൊബൈൽ ഫോണുകൾ സൈബർ സെല്ലിൽ വിശദ പരിശോധന നടത്തും. വന്ന കോളുകൾ സുക്ഷ്മമായി നോക്കും. മരിക്കുന്നതിനു 2 ദിവസം മുൻപ് ഈ ഫോണിലേക്കു വിളിച്ചവരിൽ നിന്നു കൂടുതൽ വിവരങ്ങൾ തേടും. വിനോദും രമയും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണു പൊലീസ് നിഗമനം.
ഇന്നു ഞങ്ങളുടെ വിവാഹ വാർഷികമാണ്; നേരത്തെ പോകുകയാണ്. രമ കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കളോടു പറഞ്ഞതാണിത്. വടക്കേനടയിലെ കോംപ്ലക്സിൽ സ്റ്റേഷനറിക്കട ഏറ്റെടുത്തു നടത്തുന്ന രമയെപ്പറ്റി സമീപത്തെ വ്യാപാരികൾക്കും തൊഴിലാളികൾക്കും നല്ലതു മാത്രമേ പറയാനുള്ളു.വ്യാഴാഴ്ച മകൻ നീരജുമായാണു കടയിലെത്തിയത്. ആരോടും അധികം സംസാരിച്ചില്ല. പല്ലുവേദനയാണെന്നാണു കാരണം പറഞ്ഞത്സാമ്പത്തിക പ്രതിസന്ധിയിലായിരുന്നില്ല കുടുംബം എന്നു ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
വീട് വാങ്ങാനും മകളുടെ വിവാഹത്തിനും പണം സ്വരുക്കൂട്ടിയിരുന്നതായി രമയുടെ സഹോദരി ലത പറയുന്നു. വീട്ടിൽ നിന്നു ലഭിച്ച രമയുടെ പഴ്സിൽ അത്യാവശ്യം പണം ഉണ്ടായിരുന്നു.ആശുപത്രിയിൽ പോകുമ്പോൾ വിവരം പറയുന്ന പ്രകൃതമല്ലാത്തതിനാൽ ആശുപത്രിയിൽ പോയതായിരിക്കുമെന്നാണ് വെള്ളിയാഴ്ിച വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചതു കണ്ടപ്പോൾ കരുതിയത്.
ഇന്ത്യയില്‍ ആദ്യമായി വെള്ളത്തിനടിയിലൂടെയുള്ള ട്രെയിന്‍ സര്‍വീസിന് ആരംഭമാകുന്നു. ഈ മാസം 13 ന് വ്യാഴാഴ്ചയായിരിയ്ക്കും ആ പുതിയ യാത്ര . കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സെക്ടര്‍ 5നെയും ഹൗറയെയും ബന്ധിപ്പിച്ചായിരിക്കും ട്രെയിന്‍ സര്‍വ്വീസ് .
ഈസ്റ്റ്-വെസ്റ്റ് കോറിഡോര്‍ മെട്രോ ലൈനില്‍പ്പെടുന്ന ട്രെയിനാണ് വെള്ളത്തിനടിയിലൂടെ സര്‍വീസ് നടത്താന്‍ പോകുന്നത്. പതിനാറ് കിലോമീറ്റര്‍ നീളമുള്ള ഈ പാതയുടെ ചില ഭാഗങ്ങള്‍ കടന്നു പോവുക വെള്ളത്തിനടയിലൂടെയായിരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.
ആഴമേറിയ ഭാഗത്തായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക . രണ്ട് ടണലുകളിലൂടെയായിരിക്കും ട്രെയിന്‍ കടന്നു പോവുക. 1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് ടണലാണിത്. നൂതന സാങ്കേതിക വിദ്യകളാണ് സര്‍വീസിനായി ഉപയോഗിച്ചിരിക്കുന്നത്. ടണലില്‍ ഒരു തുള്ളി വെള്ളം പോലും കയറാത്ത രീതിയിലാണ് നിര്‍മ്മിതി. ഹൈഡ്രോഫിലിക് ഗാസ്‌കറ്റ് എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. 8500 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവായിട്ടുള്ളത്.
ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ്(56) കോട്ടയം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 നായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 17നാണ് അടിമാലി പൊലീസ് സ്റ്റേഷന് സമീപം ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന നിലയിലായിരുന്നു. ഭര്‍ത്താവ് മാത്യുവാണ് കാറില്‍ ഉപേക്ഷിച്ച് പോയത് എന്ന് ലൈലാമണി പൊലീസിനോട് പറഞ്ഞിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കൊളജിലേക്ക് മാറ്റുകയായിരുന്നു.
കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുത്തേക്ക് പോകും വഴിയാണ് ഇവരെ മാത്യു വഴിയില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് വാര്‍ത്തകളിലൂടെയാണ് മകന്‍ മഞ്ജിത്ത് വിവരം അറിയുന്നത്. 18 ന് മകന്‍ എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കൊളജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കൊളജ് ആശുപത്രിയുടെ മോര്‍ച്ചറിയിലാണ്.
ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ അപ്രതീക്ഷിതമായി വീശി ചുഴലി വീശി. കോളേജ് മൈതാനത്ത് കുട്ടികള്‍ കൂടി നില്‍ക്കുന്ന സമയത്താണ് പെട്ടന്ന് മണല്‍ ചുഴലി രൂപപ്പെട്ടത്. പേടിച്ച വിദ്യാര്‍ത്ഥികള്‍ ഓടി മാറി. ചൂട് കൂടുന്ന സമയത്താണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്.
അന്തരീക്ഷ താപനിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വായു പെട്ടന്ന് തെന്നി മാറുന്നതാണ് ഇത്തരം ചുഴലികള്‍ക്ക് പിന്നില്‍. മിന്നല്‍ ചുഴലി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കരയിലും വെള്ളത്തിലും ഇത്തരം മിന്നല്‍ ചുഴലികള്‍ ഉണ്ടാകാറുണ്ട്.
കേരളത്തിൽ പൊതുവേ കുറവായിരുന്ന ഇത്തരം പ്രതിഭാസങ്ങൾ അടുത്ത കാലത്തായി പലയിടത്തും കണ്ടു വരുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് എറണാകുളം ജില്ലയിൽ ഇത്തരം മിന്നൽ ചുഴലി രൂപപ്പെട്ടിരുന്നു. ജല ചുഴലിയായിരുന്നു അത്.
ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച 66 കോൺഗ്രസ് സ്ഥാനാര്‍ത്ഥികളിൽ 63 പേർക്കും കെട്ടിവെച്ച കാശ് പോയെന്ന് റിപ്പോർട്ട്. ഗാന്ധിനഗർ, കസ്തൂർബാനഗർ, ബാദ്‍ലി എന്നീ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണ് കെടിടവെച്ച കാശ് തിരിച്ചു പിടിക്കാനായത്. ഗാന്ധി നഗറിൽ അർവിന്ദർ സിങ് ലവ്ലിയും, ബാദ്ലിയിൽ ദേവേന്ദർ യാദവും കസ്തൂർബാ നഗറിൽ അഭിഷേക് ദത്തുമാണ് മത്സരിച്ചത്.രാഷ്ട്രീയ ജനതാദളുമായി ചേർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 66 സീറ്റുകളിൽ കോൺഗ്രസ്സും നാല് സീറ്റുകളിൽ ആർജെഡിയും മത്സരിച്ചു.
മിക്ക കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും അഞ്ച് ശതമാനത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ മകൾ ശിവാനി ചോപ്രയ്ക്കും തന്റെ മണ്ഡലത്തിൽ നിക്ഷേപത്തുക തിരിച്ചുകിട്ടാൻ പോന്നത്ര വോട്ട് ലഭിച്ചില്ല. മുൻ അസംബ്ലി സ്പീക്കർ യോഗാനന്ദ് ശാസ്ത്രിയുടെ മകളും തോറ്റു. ഡൽഹി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡണ്ടിന് തന്റെ മണ്ഡലത്തിൽ വെറും 3.6 ശതമാനം വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന്റെ പ്രചാരണസമിതി ചെയർമാന്റെ ഭാര്യയും ദയനീയ പരാജയമടഞ്ഞു. വെറും 2,604 വോട്ടാണ് ഇവർക്ക് ലഭിച്ചത്.
കെട്ടിവെച്ച കാശ് ലഭിച്ചവരിൽപ്പോലും ആരും രണ്ടാംസ്ഥാനത്തു പോലും വന്നില്ലെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എഎപിയെക്കാൾ പൗരത്വനിയമഭേദഗതിയെ എതിർത്തത് തങ്ങളാണെന്നതായിരുന്നു ആത്മവിശ്വാസം. എന്നാൽ, ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിൽപ്പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് ലഭിച്ചില്ല.
കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് ഫൈനലിലാണ് സൂപ്പര്‍ ഓവറിലെ പാകപ്പിഴവ് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. അന്ന് ലോര്‍ഡ്‌സില്‍ വെച്ച് സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയികളായി ഐസിസി പ്രഖ്യാപിച്ചു. തീരുമാനം ശരിയായിരുന്നോ? വാഗ്വാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്തായാലും ഇനിയുമൊരു വിവാദത്തിന് വഴിയൊരുക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് സൂപ്പര്‍ ഓവര്‍ നിയമം ക്രിക്കറ്റ് കൗണ്‍സില്‍ ഭേദഗതി ചെയ്തത്.
ബൗണ്ടറികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി വിജയികളെ തിരഞ്ഞെടുക്കുന്ന കീഴ്‌വഴക്കം ഇനിയില്ല. വിജയികളെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവര്‍ നടത്താനാണ് ഐസിസിയുടെ പുതിയ തീരുമാനം. നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ത്രിരാഷ്ട്ര പരമ്പര തൊട്ട് ഈ ചട്ടം രാജ്യാന്തര ക്രിക്കറ്റില്‍ പ്രാബല്യത്തില്‍ വരും.
‘മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ മാച്ച് റഫറി സൂപ്പര്‍ ഓവറിന് അനുമതി നല്‍കും. ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയില്‍ അവസാനിച്ചാല്‍ രണ്ടാമതും സൂപ്പര്‍ ഓവര്‍ സംഘടിപ്പിക്കണം. വിജയികളെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവര്‍ നടക്കും’, പുതിയ നിയമത്തില്‍ ഐസിസി വ്യക്തമാക്കി. നിലവില്‍ ഒരു മത്സരത്തില്‍ എത്ര സൂപ്പര്‍ ഓവറുകള്‍ വരെ നടത്താമെന്ന് ഐസിസി കൃത്യമായി പറഞ്ഞിട്ടില്ല. എന്നാല്‍ സമയപരിധിയുള്ള സാഹചര്യങ്ങളില്‍ മത്സരം ആരംഭിക്കും മുന്‍പ് ആതിഥേയ ബോര്‍ഡിന് പര്യടനം നടത്തുന്ന ടീമുമായി ചര്‍ച്ച നടത്താം; സൂപ്പര്‍ ഓവറുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാം.
സൂപ്പര്‍ ഓവര്‍ — അറിയണം ഇക്കാര്യങ്ങള്‍
1. സമയപരിധിയോ മറ്റു അസാധാരണ സാഹചര്യങ്ങളോ ഇല്ലെങ്കില്‍ വിജയിയെ കണ്ടെത്താന്‍ എത്രവേണമെങ്കിലും സൂപ്പര്‍ ഓവറുകള്‍ കളിക്കാം
2. സൂപ്പര്‍ ഓവറില്‍ ഓരോ ടീമും ഒരു ഓവര്‍ വീതമാണ് കളിക്കുക. കൂടുതല്‍ റണ്‍സടിക്കുന്ന ടീം മത്സരം ജയിക്കും.
3. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ബാറ്റിങ് ടീമിന് അനുവദിച്ചിരിക്കുന്നത്; രണ്ട് വിക്കറ്റും നഷ്ടപ്പെട്ടാല്‍ ഇന്നിങ്‌സ് അവസാനിക്കും.
4. സൂപ്പര്‍ ഓവറില്‍ ഓരോ ഇന്നിംഗ്സിലും ഒരു റിവ്യൂ അവസരം ഇരു ടീമുകള്‍ക്കുമുണ്ട് (മത്സരത്തില്‍ വിനിയോഗിച്ച റിവ്യൂ ഇതില്‍ കൂട്ടില്ല).
5. സാധാരണ സാഹചര്യങ്ങളില്‍ മത്സരം അവസാനിച്ച് അഞ്ച് മിനിറ്റിനുശേഷം സൂപ്പര്‍ ഓവര്‍ ആരംഭിക്കണം.
6. ഇരു ടീമുകളുടെയും അന്തിമ ഇലവനിലുള്ള കളിക്കാര്‍ക്ക് മാത്രമേ സൂപ്പര്‍ ഓവറില്‍ പങ്കെടുക്കാനാകൂ.
7. മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ ഏത് അംപയറാണോ ബൗളിങ് എന്‍ഡിലുള്ളത് അദ്ദേഹംതന്നെ സൂപ്പര്‍ ഓവറിലും തുടരും.
8. മത്സരത്തില്‍ രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമാണ് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യുക.
9. സൂപ്പര്‍ ഓവറില്‍ പുതിയ പന്ത് ഉപയോഗിക്കില്ല. അംപയര്‍മാര്‍ നല്‍കുന്ന സ്‌പെയര്‍ പന്തുകളിലൊന്ന് ഫീല്‍ഡിങ് ടീമിന്റെ ക്യാപ്റ്റന് തിരഞ്ഞെടുക്കാം. സൂപ്പര്‍ ഓവറില്‍ ആദ്യം ബൗളുചെയ്യുന്ന ടീമിന് മാത്രമേ പന്ത് തിരഞ്ഞെടുക്കാന്‍ അവകാശമുള്ളൂ. രണ്ടാം ഇന്നിങ്‌സിലും ഇതേ പന്തുതന്നെ ഉപയോഗിക്കും.
10. ഏതു എന്‍ഡില്‍ നിന്നും പന്തെറിയണമെന്ന കാര്യവും ഫീല്‍ഡിങ് ടീമിന് തീരുമാനിക്കാം.
11. സൂപ്പര്‍ ഓവര്‍ സമനിലയിലാണെങ്കില്‍ വിജയിയെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവറുകള്‍ തുടരും.
12. സാധാരണ സാഹചര്യങ്ങളില്‍ ആദ്യ സൂപ്പര്‍ ഓവര്‍ അവസാനിച്ച് അഞ്ച് മിനിറ്റിനുശേഷം അടുത്ത സൂപ്പര്‍ ഓവര്‍ ആരംഭിക്കണം.
13. കഴിഞ്ഞ സൂപ്പര്‍ ഓവറില്‍ രണ്ടാമത് ബാറ്റു ചെയ്ത ടീം തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യും.
14. ആദ്യ സൂപ്പര്‍ ഓവറില്‍ തിരഞ്ഞെടുത്ത പന്തുതന്നെ തുടര്‍ന്നുള്ള സൂപ്പര്‍ ഓവറുകളിലും ഉപയോഗിക്കും.
15. ആദ്യ സൂപ്പര്‍ ഓവറില്‍ ഏതു എന്‍ഡില്‍ നിന്നാണോ ഫീല്‍ഡിങ് ടീം ബൗളുചെയ്തത് ഇതിന് വിപരീതമായ എന്‍ഡില്‍ നിന്നാകണം അടുത്ത സൂപ്പര്‍ ഓവര്‍ തുടങ്ങേണ്ടത്.
16. ആദ്യ സൂപ്പര്‍ ഓവറില്‍ പുറത്തായ ബാറ്റ്‌സ്മാന്മാര്‍ക്ക് അടുത്ത സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ അനുവാദമില്ല.
17. ആദ്യ സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ ബൗളര്‍ക്ക് തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ പന്തെറിയാനും കഴിയില്ല.
ബംഗാളി നടി സുബര്‍ണ ജാഷിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബര്‍ദ്വാന്‍ സ്വദേശിയായ നടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിനിമയില്‍ കയറിപറ്റുന്നതിനുമായി കോല്‍ക്കത്തയിലായിരുന്നു താമസിച്ചിരുന്നത്. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം.
ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. എന്നാല്‍ നല്ല അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. വിഷാദ രോഗത്തിന് അടിമപ്പെട്ട അവര്‍ പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇവിടെ വെച്ചാണ് ജീവനൊടുക്കിയത്. ബര്‍ദ്വാന്‍ സ്വദേശിയായ നടി പഠനത്തിനായി കൊല്‍ക്കത്തയിലായിരുന്നു.
ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു. ചെറിയ റോളുകളില്‍ ചില ടിവി സീരിയലുകളില്‍ അവസരം ലഭിച്ചു. ‘മയൂര്‍പംഘി’ എന്ന സീരിയലില്‍ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു
1999ലായിരുന്നു ഐശ്വര്യ റായ് സൽമാൻ ഖാൻ താരജോഡികൾ ഡേറ്റിങ്ങിലാണെന്നു സംബന്ധിച്ച വാർത്തകൾ സജീവമായിരുന്നത് ഇരുവരും തമ്മിലുള്ള പ്രണയം അന്ന് മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. എന്നാല്‍ 2001ൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടു തന്നെ ഇരുവരും തങ്ങളുടെ ബന്ധം അവസാനിപ്പിച്ചു. ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൽമാന്റെ മുൻകാമുകി സോമി അലി ഐശ്വര്യ സൽമാനെ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് മനസുതുറന്നത്.
1997ൽ സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹം വരെ തീരുമാനിച്ചിരുന്നു. എന്റെ പിതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സൽമാന്‍ ചില സഹായങ്ങൾ ചെയ്തു. ഐശ്വര്യയോടു പറയാതെ യുഎസിലേക്കു പോകുകയും ചെയ്തു. ഇതിനു ശേഷം സൽമാനുമായുള്ള എല്ലാ ബന്ധങ്ങളും ഐശ്വര്യ അവസാനിപ്പികക്കുകയായിരുന്നു. പലതവണ ഐശ്വര്യയെ ഇക്കാര്യം പറഞ്ഞു മനസിലാക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.’– സോമി അലി പറഞ്ഞു.
എന്നാൽ സൽമാൻഖാൻ ഐശ്വര്യയുടെ മാതാപിതാക്കളോട് മോശമായി പെരുമാറിയതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. അവരോടു മോശമായി പെരുമാറിയാലും അവർക്ക് താനും ഐശ്വര്യയും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാൻ സാധിക്കില്ലെന്നും സൽമാൻ അക്കാലത്ത് പറഞ്ഞിരുന്നു. എന്നാൽ, സ്വന്തം പിതാവിനോട് ആരെങ്കിലും മോശമായി പെരുമാറിയാൽ അത്തരക്കാർക്ക് മാപ്പുനൽകാൻ താൻ തയാറാകില്ലെന്നും സൽമാൻ പറഞ്ഞിരുന്നു.
അതേസമയം, സൽമാനു മാത്രമായിരുന്നു പ്രണയം. ഐശ്വര്യക്ക്് തിരിച്ച് പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകപക്ഷം. ബന്ധം അവസാനിപ്പിച്ച ശേഷം സൽമാൻ തന്നോട് മോശം രീതിയിൽ പെരുമാറിയിരുന്നതായി മുൻപ് പല അഭിമുഖങ്ങളിലും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ മദ്യപിച്ച് ബോധരഹിതനായി സൽമാൻ ഐശ്വര്യയുടെ അപ്പാർട്മെന്റിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2001 നവംബറിലെ രാത്രിയിലായിരുന്നു അത്. മദ്യപിച്ചെത്തിയ സൽമാൻ ഐശ്വര്യയുടെ അപ്പാർട്മെന്റിലെത്തി ബഹളമുണ്ടാക്കി. എന്നാൽ വാതിൽ തുറക്കാൻ ഐശ്വര്യ തയാറായില്ല. സൽമാന്റെ കൈമുറിഞ്ഞ് രക്തം വന്നിരുന്നതായും പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു.
സല്‍മാന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണമാണ് ബന്ധം വേർപിരിഞ്ഞതെന്ന് ഐശ്വര്യ മുൻപ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഐശ്വര്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും മാധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുകയായിരുന്നു. എന്നാൽ ഒരു ബന്ധത്തിൽ തർക്കങ്ങൾ വന്നാൽ അത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഇരുവര്‍ക്കും ബോധ്യമായെന്ന് സൽമാൻ വ്യക്തമാക്കിയിരുന്നു. സൽമാൻ ശാരീരികമായി ഉപദ്രവിച്ചതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഒരുഘട്ടത്തിൽ ഐശ്വര്യ പറഞ്ഞിരുന്നു. വിളിച്ചപ്പോൾ ഫോണെടുക്കാൻ തയാറാകാത്തതിന്റെ പേരിലായിരുന്നു സൽമാന്റെ അതിക്രമമെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.
മാൽഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം നടന്നത്. അപൂർവമായ ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകാന മാൽഡീവ്സ് ടൂർ ഏജൻസിയിലെ മുങ്ങൽ വിദഗ്ധരായ സൈമൺ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയും ചേർന്നാണ് വിനോദസഞ്ചാരിളുമായി ബോട്ടിൽ ആഴക്കടലിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കൂറ്റൻ തിമിംഗലസ്രാവിനെ കണ്ടത്.
ബോട്ടിനു സമീപമെത്തിയ തിമിംഗലസ്രാവിന്റെ കഴുത്തിനു സമീപത്തായി കൂറ്റൻ വടം കുടുങ്ങിക്കിടക്കുന്നത് ഇവർ കാണുന്നത്. ഉടൻ തന്നെ സൈമണും അന്റേണിയോയും കടലിലേക്ക് ചാടി തിമിംഗലസ്രാവിന്റെ ശരീരത്തിൽ മുറുകിക്കിടന്ന കയർ അറുത്തുമാറ്റാൻ ശ്രമിച്ചു. തിംമിംഗലം വേഗത്തിൽ നീന്തുന്നതിനാൽ കയർ അറുത്തുമാറ്റുന്നത് ശ്രമകരമായിരുന്നു. പത്ത് മിനിട്ടോളമെടുത്താണ് തിമിംഗലസ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയ കൂറ്റൻ വടം ഇവർ അറുത്തുമാറ്റിയത്.
കയർ ശരീരത്തിൽ നിന്നും അറുത്തുമാറ്റിയപ്പോൾ തിമിംഗലസ്രാവിന്റെ ശരീരത്തിൽ അത് മുറുകിക്കിടന്നിടത്ത് വെളുത്ത പാട് അവശേഷിച്ചിരുന്നു. ശരീരത്തിൽ കുടുങ്ങിയ വടം മാറ്റിയപ്പോൾ അൽപ നിമിഷം തിമിംഗലസ്രാവ് ചലിക്കാതെ നിന്നു. പിന്നീട് മെല്ലെ കടലിനടിയിലേക്ക് നീന്തി മറഞ്ഞു.കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും തിമിംഗലസ്രാവ് നന്ദി പ്രകടിപ്പിക്കാനെന്നപോലെ ഇവർക്കരികിലേക്ക് നീന്തിയെത്തി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.