ഉന്നാവ് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിവേഗ വിചാരണയ്്ക്ക് നടപടി എടുക്കുമെന്നും യോഗി പറഞ്ഞു. ഉന്നാവ് പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവത്തിൽ യു.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിനു ഇരയായാൽ യു.പിയിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
അതിനിടെ, ഹൈദരാബാദില്‍ സംഭവിച്ച പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാല്‍സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. പരാതി നല്‍കിയതിന്‍റെ പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തിയത്.
എന്നാൽ ഉന്നാവിലെ മുറിവുണങ്ങും മുമ്പ് തന്നെ യുപിയിൽ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബിഹാറില്‍ അഞ്ചുവയസുകാരിയും പീഡനത്തിനിരയായി. ടെംബോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിമ്മി മൂലംകുന്നം : ” ടോട്ടാ പുൾക്രാ” ഗ്രേറ്റ് ബ്രിട്ടൺ രൂപതയടെ പ്രഥമ വനിതാ സമ്മേളനത്തിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ ബർമ്മിംഹാമിലെ ബഥേൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന സമ്മേളനത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയായതായി സംഘാടകർ അറിയ്ച്ചു. രൂപതയുടെ വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് , കൺവീനർ ഫാ. ജോസ് അഞ്ചാനിക്കൽ , ഫാ. ടെറിൻ മുള്ളക്കര , ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ , വിമൻസ് ഫോറം എക്സിക്യൂട്ടീവ് മെമ്പേഴ്സ് , കൈക്കാരന്മാർ എന്നിവരടങ്ങുന്ന ഒരു വലിയ ടീം തന്നെയാണ് നാളെ നടക്കാൻ പോകുന്ന മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത്. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളുടെ വ്യക്തമായ ട്രെയിനിംഗ് വോളനിയേഴ്സിനും ഇതിനോടകം നൽകിക്കഴിഞ്ഞു.
രൂപതയുടെ എട്ട് റീജിയണിൽ നിന്നുമായി രണ്ടായിരത്തി അഞ്ഞൂറോളം വനിതകൾ സമ്മേളനത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. പത്ത് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബർമ്മിംഗ്ഹാം അതിരൂപതയെ പ്രതിനിധീകരിച്ച് മോൺ. ഡാനിയേൽമക് ഹഗ് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാൻ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകർ വിശുദ്ധ ബലിയ്ക്ക് സഹകാർമ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകൾ നയിക്കും. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്ക്കാരിക പരിപാടികൾ ആരംഭിക്കും. എട്ട് റീജിയണിൽ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വർഷാചരണത്തിന്റെ ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിക്കും.
വിവാഹത്തിന്റെ 25, 40, 50 വർഷ ജൂബിലി ആഘോഷിക്കുന്നവർ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുൻകൂട്ടി നിശ്ചയിച്ചതിൻ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിമൻസ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും. സഭ എന്ന് പറയുന്നത് കുടുംബങ്ങളുടെ കൂട്ടായ്മയാണ്. കുടുംബം എന്നു പറഞ്ഞാൽ മാതാവിനും പിതാവിനും തുല്യ പങ്കാളിത്തവും. ഇത് സഭയുടെ പിതാക്കന്മാർ അംഗീകരിക്കുന്ന നഗ്നസത്യവുമാണ്. എങ്കിൽ പിന്നെ കുടുംബനാഥനെ മാറ്റി നിർത്തി കുടുംബനാഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപത വിമൻസ് ഫോറം എന്ന പ്രസ്ഥാനം തുടങ്ങാൻ എന്താണ് കാരണം? “ടോട്ടാ പുൾക്രാ ” എന്ന പേരിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ആദ്യ വാർത്തകൾ പുറത്ത് വന്നതുമുതൽ യുകെ മലയാളികളിൽ നിന്നും കേൾക്കുന്ന ചോദ്യമാണിത്. ഇതേ ചോദ്യം ഞങ്ങൾ മലയാളം യുകെ ന്യൂസും ചോദിച്ചു. ഞങ്ങളുടെ ചോദ്യത്തിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാളും പ്രോഗ്രാം കോർഡിനേറ്ററുമായ റെവ. ഫാ. ജിനോ അരീക്കാട്ട് മറുപടി പറഞ്ഞതിങ്ങനെ.. പിതൃവേദിയെ ഉപേക്ഷിച്ചു എന്ന് ഇതിനർത്ഥമില്ല. ഈ വിഷയം രൂപതയുടെ ചിന്തയിലുണ്ട്.
ആത്മീയ കാര്യങ്ങളിൽ ആഴത്തിലുള്ള ചിന്ത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്. അവർ അനുഭവിക്കുന്ന പ്രസവവേദന പോലെ തന്നെയാണ് കുടുംബ ജീവിതത്തെക്കുറിച്ചും അതിലെ വേദനകളെ സഹിക്കുവാനുള്ള അവരുടെ സഹിഷ്ണതയും.. സ്ത്രീകളുടെ മനോഭാവം ആത്മീയമായിട്ട് മാറിയാൽ കുടുംബത്തിൽ കൂടുതൽ പ്രകാശമുണ്ടാകും. അത് സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് അഭിവന്ദ്യ പിതാവ് രൂപതയുടെ ആരംഭത്തിൽ തന്നെ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കിയത്. അതിലൂടെ കെട്ടുറപ്പുള്ള കുടുംബത്തിലെ നായകന്മാരായി കുടുംബനാഥൻമാരും മാറും എന്നത് ഉറപ്പാണ്.. ആഗോള കത്തോലിക്കാ സഭയിലെ അംഗമാവുക എന്നതു തന്നെ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം അഭിമാനമായി മാറണം. വൈകാരികമായി എടുക്കേണ്ട വിഷയങ്ങൾ ഒന്നും ഈ സംഗമത്തിലില്ല. ഒരു സ്ത്രീ ഈ കൂട്ടായ്മയിൽ പങ്കെടുക്കുമ്പോൾ ഭർത്താക്കന്മാർ ചിന്തിക്കേണ്ടത് ഇത്രമാത്രം. “ഈ കൂട്ടായ്മയുടെ ഗുണം ഞങ്ങളുടെ കുടുംബത്തിന് “.
ന്യൂഡൽഹി: ദേശീയ തലത്തിൽ ചർച്ച് ആക്ട് കൊണ്ടു വരാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നിയമം നിർമ്മിക്കാൻ സർക്കാരിനോട് നിർദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ ചർച്ച് ആക്ട് നിലവിലുണ്ടെന്നും ദേശീയ തലത്തിൽ ചർച്ച് ആക്ട് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഗുഡല്ലൂർ എം ജെ ചെറിയാനും മറ്റ് മൂന്ന് പേരും നൽകിയ റിട്ട് ഹർജി ആണ് സുപ്രീം കോടതി തള്ളിയത്. 2009-ൽ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷൻ ചെയർമാൻ ആയിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണ് ചർച്ച് ആക്ടിന് രൂപം നൽകിയത്. ഇടവക അംഗങ്ങൾ യോഗം ചേർന്ന് തെരെഞ്ഞെടുക്കുന്നവർ സഭയുടെ ത്രിതല ട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനമാണ് ചർച്ച് ആക്ടിലൂടെ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ചർച്ച് ആക്ട് നടപ്പിലാകുന്നതിനെ കെ സി ബി സി ശക്തമായി എതിർത്തിരുന്നു.
നിലവിൽ പല സംസ്ഥാനങ്ങളിലും ചർച്ച് ആക്ട് ഉണ്ടെങ്കിലും കേരളത്തിൽ അത്തരമൊരു നിയമമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിൽ പാസാക്കണമെന്നാവശ്യപ്പെട്ടപ്പോൾ അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഒഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റിട്ട് ഹർജി ഫയൽ ചെയ്തതെന്നും ഹർജിക്കാർ വ്യക്തമാക്കി.
ലക്നൗ ∙ വിവാഹ സൽക്കാരത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ യുവതിക്കു നേരേ വെടിയുതിർത്തു. നൃത്തം ചെയ്യുന്നത് നിർത്തിയെന്ന് ആരോപിച്ചാണ് അജ്ഞാതന്‍ വെടിയുതിർത്തത്. മുഖത്തിനു ഗുരുതരമായി പരുക്കേറ്റ ഹിന (22) യെ കാൻപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ചിത്രകൂട്ടിലാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഡിസംബർ 1നു ടിക്‌രാ ഗ്രാമത്തിലെ ഗ്രാമമുഖ്യൻ സുദീർ സിങ് പട്ടേലിന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ നടത്തിയ നൃത്തപരിപാടിക്കിടെയാണ് സംഭവം. ഹിന, നൈന എന്നീ യുവതികൾ ചേർന്നു വേദിയിൽ നൃത്തം അവതരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്നു പാട്ട് നിലച്ചതിനെ തുടർന്നു അൽപനേരം ചുവടുകൾവയ്ക്കാതെ ഇവർ നിന്നപ്പോൾ സദസ്സിൽ നിന്നിരുന്ന ഒരാൾ ഹിനയുടെ മുഖത്തിനു നേരേ വെടിയുതിർക്കുകയായിരുന്നു. വേദിയിൽ ഉണ്ടായിരുന്നു വരന്റെ അമ്മാവന്മാരായ മിതിലേഷ്, അഖിലേഷ് എന്നിവർക്കും പരുക്കേറ്റു.
നൃത്തത്തിനിടെ, ‘വെടിവയ്ക്കും’, ‘സഹോദരാ, വെടിവയ്ക്കൂ’ എന്ന് രണ്ടു പേർ ചേർന്നു പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഗ്രാമുമുഖ്യന്റെ കുടുംബത്തിൽപെട്ടയാളാണ് വെടിയുതിർത്തതെന്നും ആരോപണമുണ്ട്. ഞായറാഴ്ച വരന്റെ ബന്ധുവാണ് സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്.പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും കുറ്റവാളികളെ നീതിപീഠത്തിനു മുൻപാകെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അങ്കിത് മിത്തൽ പറഞ്ഞു. 2016ൽ സമാന സംഭവത്തിൽ പഞ്ചാബിലെ ബത്തിൻഡയിൽ ഒരു വിവാഹ സൽക്കാര വേദിയിൽ നൃത്തം അവതിരിപ്പിക്കുന്നതിനിടെ ഗർഭിണിയായ ഇരുപത്തഞ്ചുകാരിക്കു നേരേ ഒരാൾ വെടിയുതിർക്കുകയും യുവതി തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു.
തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നവരെ പോലീസ് വെടിവെച്ച് കൊന്നു എന്ന വാര്‍ത്ത കേട്ട ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തിയ മുഖം ശങ്കരനാരായണന്റെതായിരിക്കണം.
മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണനെതിരായ കേസ് ആരും മറന്നിട്ടുണ്ടാവില്ല. കീഴ്‌ക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശങ്കരനാരായണനെ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.
പതിമൂന്ന് വയസുള്ള ഏക മകളുടെ ഘാതകനായ അയല്‍വാസി മുഹമ്മദ് കോയയെ വെടിവച്ചുകൊന്നു എന്നതായിരുന്നു ശങ്കരനാരായണന് എതിരെയുള്ള കുറ്റം. ശങ്കരനാരായണില്‍ നിന്ന് തെലങ്കാന പോലീസിലേക്കുള്ള ദൂരം വളരെ ചെറുതാണ്. രണ്ട് സംഭവങ്ങളിലും ഇരകളായ പെണ്‍കുട്ടികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ‘നീതി’ ലഭിച്ചു. പക്ഷേ ആ നീതി ഇന്ത്യയില്‍ നിലനിന്നു പോരുന്ന നീതിന്യായ വ്യവസ്ഥയ്ക്ക് മേല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
തെലങ്കാനയിലെ യുവ ഡോക്ടറര്‍ക്കും അവസാനമായി മകളുടെ മുഖം കാണാന്‍ പോലും നിര്‍ഭാഗ്യമില്ലാതെ പോയ അവളുടെ അച്ഛനമ്മമാര്‍ക്കും ‘നീതി’ ലഭിച്ചു. പക്ഷേ അതു നടപ്പാക്കേണ്ടിയിരുന്നത് ഇവിടുത്തെ ജുഡീഷ്യറി ആയിരുന്നില്ലേ? ഒരുപക്ഷേ കേസും വിചാരണയും ഒക്കെയായി സാധാരണ നടപടി ക്രമങ്ങളിലൂടെ ഈ പ്രതികളും കടന്നുപോകുമ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നതിനുപോലും എന്താണ് ഉറപ്പ്?
നീതി വൈകുന്നതും എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്നതിലുള്ള വിശ്വാസം കുറയുന്നതുമാണ് ഈ സംഭവത്തോടുള്ള പ്രതികരണം കാണിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ പരസ്യമായി വിചാരണ കൂടാതെ നീതി നടപ്പാക്കിയ പോലീസുകാര്‍ക്ക് ലഭിക്കുന്ന താരപരിവേഷം ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള അവിശ്വാസത്തിന്റെ അളവുകോലായി മാറുമോ?
പിന്നെയും എത്ര നിര്‍ഭയമാര്‍
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയ. ഇനിയൊരു നിര്‍ഭയ ആവര്‍ത്തിക്കില്ലെന്ന് രാജ്യം ഒന്നടങ്കം ഉറക്കെ പ്രഖ്യാപിച്ചു. പക്ഷേ പിന്നെയും ഇവിടെ എത്ര നിര്‍ഭയമാരെ നമ്മള്‍ കണ്ടു. ഉന്നാവിലെ പെണ്‍കുട്ടി ഒരു വിങ്ങലായി നില്‍ക്കുന്നു. അവള്‍ക്ക് ഒപ്പം നിന്ന അച്ഛനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഈ ഭൂമുഖത്തില്ല. അതേ ഉന്നാവില്‍ തന്നെ വീണ്ടും അത് ആവര്‍ത്തിക്കുന്നു
ഉന്നാവിലെ മറ്റൊരു പെണ്‍കുട്ടി 90 ശതമാനം തീപൊള്ളലേറ്റ് ജീവനുവേണ്ടി പിടയുകയാണ്. ബലാത്സംഗം അതിജീവിച്ച അവളെ തീകൊളുത്തി. ശരീരത്തില്‍ കത്തിപ്പടരുന്ന തീയുമായി അവള്‍ ഓടിയത് ഒരു കിലോമീറ്ററാണ്. തെലങ്കാന ഡോക്ടറുടെ കൊലപാതകത്തിന് പിറ്റേ ദിവസം ആറോളം ബലാത്സംഗ കേസുകളാണ് വാര്‍ത്തയായത്. അതില്‍ ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടും… നിര്‍ഭയയുടെ ഘാതകരെ തൂക്കികൊല്ലാന്‍ വിധിച്ചിട്ട് അത് ഇതുവരെ നടപ്പായിട്ടില്ല. പ്രതികളെ തൂക്കാന്‍ തയ്യാറായി ഒരു ആരാച്ചാര്‍ സ്വയം തയ്യാറായി വന്നത് രണ്ട് ദിവസം മുമ്പാണ്.
ഗോവിന്ദചാമി ബലാത്സംഗ വീരന്‍മാര്‍ക്ക് താക്കീതാണോ പ്രോത്സാഹനമാണോ എന്ന് ഇവിടുത്തെ നീതിന്യായവ്യവസ്ഥ ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും. സൗമ്യയെ ക്രൂരമായി കൊന്ന് ജയിലില്‍ പോയി പുറത്തിറങ്ങിയ ഗോവിന്ദചാമിയെ കണ്ടവര്‍ ഞെട്ടിപ്പോയിട്ടുണ്ട്. ജയിലിലെ ഭക്ഷണം ആ കൊടുംകൊലപാതകിയെ ആകെ മാറ്റിമറിച്ചിരുന്നു. നമ്മുടെ നികുതിപ്പണം കൊണ്ടാണോ നാം ഗോവിന്ദച്ചാമിമാരെ തീറ്റിപ്പോണ്ടേത്?
ശിക്ഷ പ്രതികള്‍ക്ക് മാത്രമല്ല സമൂഹത്തിനും താക്കീതാകണം. നിയമത്തിന് വിധികളെ നീതീകരിക്കാന്‍ കാരണങ്ങളുണ്ടാകും. പക്ഷേ ആ കാരണം പൊതുജനത്തിന് തീരെ താക്കീതാകുന്നില്ല എന്നതിന്റെ ഉദാഹരണമാണല്ലോ തെലങ്കാന പോലീസിന് ലഭിക്കുന്ന കയ്യടി. ഇവിടത്തെ സാമൂഹികവ്യവസ്ഥതിയെ ഒട്ടും ഭയക്കേണ്ടതില്ലെന്നാണ് ഓരോ ക്രിമിനലും നമ്മോടു പറയുന്നത്. അല്ലെങ്കില്‍ തെലങ്കാനയിലെ ഡോക്ടര്‍ ഇപ്പോഴും അവരുടെ ജോലിയില്‍ ഉണ്ടായിരുന്നേനെ.
ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബലാത്സംഗ വാര്‍ത്ത പുറത്തുവരാത്ത ഒരു ദിവസം പോലുമില്ല. ഈ സമയവും കടന്നുപോകും ഇനിയും നിര്‍ഭയമാര്‍ ആവര്‍ത്തിക്കപ്പെടും തെലങ്കാന ഡോക്ടര്‍ക്കും ഇനിയും ഇവിടെ പിന്‍ഗാമികളുണ്ടാകും.
ആദ്യം തിരുത്തല്‍ വേണ്ടത് നിയമവ്യവസ്ഥയ്ക്ക്
കാലഹരണപ്പെട്ടതാണ് ഇവിടുത്തെ നിയമസംവിധാനം. അത് തന്നെയല്ലേ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ പറയുന്നത്. ഫലപ്രദമാകുന്നില്ലെങ്കില്‍ പൊളിച്ചെഴുതുകയാണ് വേണ്ടത്. ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിച്ചുകൊണ്ടൊന്നും നീതി നടപ്പാകാന്‍ പോകുന്നില്ല. ഇനിയൊരാളും ഒരു സ്ത്രീയുടെ നേരെയും കാമവെറി തീര്‍ക്കാന്‍ ധൈര്യപ്പെടാത്ത വിധം നീതി സംവിധാനത്തെ പൊളിച്ചെഴുതിയെ പറ്റൂ.
തെലങ്കാനയിലെ ഡോക്ടറുടെ പിതാവ് പോലീസിനും മുഖ്യമന്ത്രിക്കും ഒക്കെ നന്ദിപറഞ്ഞുകഴിഞ്ഞു. അത് കേട്ട് തല ഉയര്‍ത്തരുത്. തല താഴ്ത്തണം. നാണക്കേടുകൊണ്ട് തല കുമ്പിടണം. ഇവിടെ നടപ്പായത് നിയമം അനുശാസിക്കുന്ന രീതിയിലുള്ള നീതിയല്ല. ജനം ആഗ്രഹിക്കുന്ന നീതിയാണ്. രണ്ടും വിപരീത ധ്രുവങ്ങളിലായിപ്പോയത് ആരുടെ കുറ്റമാണ്?
കൃഷ്ണപ്രിയയുടെ അച്ഛൻ പറയുന്നു; ഒരു വാക്കും അവരുടെ മനസ് തണുപ്പിക്കില്ല…
നാളെ സംഭവിക്കാന്‍ പോകുന്നത്
ബലാത്സംഗം ചെയ്യുന്നവനെ കൊന്നാല്‍ സമൂഹ മനഃസാക്ഷി കൂടെ നില്‍ക്കും. അത് ചെയ്തത് പോലീസ് ആയാലും അച്ഛനൊ അമ്മാവനൊ ആയാലും ഇനി അതുമല്ല കോടതികള്‍ ആയാലും. ആദ്യത്തെ രണ്ട് കൂട്ടര്‍ നീതി നടപ്പാക്കാന്‍ ഇടങ്ങിപ്പുറപ്പെട്ടാല്‍ നാളെ കോടതികള്‍ക്ക് പരിഗണിക്കാന്‍ ബലാത്സംഗ കേസുകള്‍ പോലും ഉണ്ടായെന്ന് വരില്ല.
ഇനിയും പോലീസും പൊതുജനവും നിയമം കയ്യിലെടുക്കരുത്. നിയമം കയ്യിലെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കണം. നീതി ഇങ്ങനെ നടപ്പായതില്‍ കയ്യടിക്കുമ്പോഴും ഇങ്ങനയെ ഇവിടെ നീതി നടപ്പാകൂ എന്നോര്‍ക്കുമ്പോള്‍ കരയാനുമാണ് നമുക്ക് യോഗം.
കോടതികള്‍ക്കും അഭിമാനിക്കാം സര്‍ക്കാരിനും
ഇങ്ങനെ പോലീസിനെകൊണ്ട് നിയമം കയ്യിലെടുപ്പിച്ച് അതിന് പൊതുജനങ്ങളെകൊണ്ട് കയ്യടിപ്പിച്ച് ഈ രാജ്യത്തെ ഈ അവസ്ഥയില്‍ കൊണ്ട് എത്തിച്ചതിന് ആരൊക്കെയാണ് ഉത്തരവാദികള്‍? തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപെടുന്നു. വളയാറിലെ രണ്ട് പിഞ്ചു സഹോദരിമാരെ നാം മറന്നുപോകരുത്..പലപ്പോഴും കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതെ പോകുന്നു. അതുകൊണ്ട് ഇത് ഈ രാജ്യത്തെ നീതി ആഗ്രഹിക്കുന്നവരുടെ വിജയമായിരിക്കാം. പക്ഷേ അതിനുള്ളിലെ അപകടകരവും നിയമവ്യവസ്ഥ കയ്യിലെടുക്കുന്നതിന്റെ ആപത്തും അടങ്ങിയിരിക്കുന്നു.
മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണനെതിരായ കേസ് ആരും മറന്നിട്ടുണ്ടാവില്ല. കീഴ്‌ക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശങ്കരനാരായണനെ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.
പതിമൂന്ന് വയസുള്ള ഏക മകളുടെ ഘാതകനായ അയല്‍വാസി മുഹമ്മദ് കോയയെ വെടിവച്ചുകൊന്നു എന്നതായിരുന്നു ശങ്കരനാരായണന് എതിരെയുള്ള കുറ്റം. ശങ്കരനാരായണില്‍ നിന്ന് തെലങ്കാന പോലീസിലേക്കുള്ള ദൂരം വളരെ ചെറുതാണ്. രണ്ട് സംഭവങ്ങളിലും ഇരകളായ പെണ്‍കുട്ടികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ‘നീതി’ ലഭിച്ചു. പക്ഷേ ആ നീതി ഇന്ത്യയില്‍ നിലനിന്നു പോരുന്ന നീതിന്യായ വ്യവസ്ഥയ്ക്ക് മേല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
തെലങ്കാനയിലെ യുവ ഡോക്ടറര്‍ക്കും അവസാനമായി മകളുടെ മുഖം കാണാന്‍ പോലും നിര്‍ഭാഗ്യമില്ലാതെ പോയ അവളുടെ അച്ഛനമ്മമാര്‍ക്കും ‘നീതി’ ലഭിച്ചു. പക്ഷേ അതു നടപ്പാക്കേണ്ടിയിരുന്നത് ഇവിടുത്തെ ജുഡീഷ്യറി ആയിരുന്നില്ലേ? ഒരുപക്ഷേ കേസും വിചാരണയും ഒക്കെയായി സാധാരണ നടപടി ക്രമങ്ങളിലൂടെ ഈ പ്രതികളും കടന്നുപോകുമ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നതിനുപോലും എന്താണ് ഉറപ്പ്?
നീതി വൈകുന്നതും എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്നതിലുള്ള വിശ്വാസം കുറയുന്നതുമാണ് ഈ സംഭവത്തോടുള്ള പ്രതികരണം കാണിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ പരസ്യമായി വിചാരണ കൂടാതെ നീതി നടപ്പാക്കിയ പോലീസുകാര്‍ക്ക് ലഭിക്കുന്ന താരപരിവേഷം ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള അവിശ്വാസത്തിന്റെ അളവുകോലായി മാറുമോ?
പിന്നെയും എത്ര നിര്‍ഭയമാര്‍
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയ. ഇനിയൊരു നിര്‍ഭയ ആവര്‍ത്തിക്കില്ലെന്ന് രാജ്യം ഒന്നടങ്കം ഉറക്കെ പ്രഖ്യാപിച്ചു. പക്ഷേ പിന്നെയും ഇവിടെ എത്ര നിര്‍ഭയമാരെ നമ്മള്‍ കണ്ടു. ഉന്നാവിലെ പെണ്‍കുട്ടി ഒരു വിങ്ങലായി നില്‍ക്കുന്നു. അവള്‍ക്ക് ഒപ്പം നിന്ന അച്ഛനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഈ ഭൂമുഖത്തില്ല. അതേ ഉന്നാവില്‍ തന്നെ വീണ്ടും അത് ആവര്‍ത്തിക്കുന്നു
ഉന്നാവിലെ മറ്റൊരു പെണ്‍കുട്ടി 90 ശതമാനം തീപൊള്ളലേറ്റ് ജീവനുവേണ്ടി പിടയുകയാണ്. ബലാത്സംഗം അതിജീവിച്ച അവളെ തീകൊളുത്തി. ശരീരത്തില്‍ കത്തിപ്പടരുന്ന തീയുമായി അവള്‍ ഓടിയത് ഒരു കിലോമീറ്ററാണ്. തെലങ്കാന ഡോക്ടറുടെ കൊലപാതകത്തിന് പിറ്റേ ദിവസം ആറോളം ബലാത്സംഗ കേസുകളാണ് വാര്‍ത്തയായത്. അതില്‍ ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടും… നിര്‍ഭയയുടെ ഘാതകരെ തൂക്കികൊല്ലാന്‍ വിധിച്ചിട്ട് അത് ഇതുവരെ നടപ്പായിട്ടില്ല. പ്രതികളെ തൂക്കാന്‍ തയ്യാറായി ഒരു ആരാച്ചാര്‍ സ്വയം തയ്യാറായി വന്നത് രണ്ട് ദിവസം മുമ്പാണ്.
ഗോവിന്ദചാമി ബലാത്സംഗ വീരന്‍മാര്‍ക്ക് താക്കീതാണോ പ്രോത്സാഹനമാണോ എന്ന് ഇവിടുത്തെ നീതിന്യായവ്യവസ്ഥ ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും. സൗമ്യയെ ക്രൂരമായി കൊന്ന് ജയിലില്‍ പോയി പുറത്തിറങ്ങിയ ഗോവിന്ദചാമിയെ കണ്ടവര്‍ ഞെട്ടിപ്പോയിട്ടുണ്ട്. ജയിലിലെ ഭക്ഷണം ആ കൊടുംകൊലപാതകിയെ ആകെ മാറ്റിമറിച്ചിരുന്നു. നമ്മുടെ നികുതിപ്പണം കൊണ്ടാണോ നാം ഗോവിന്ദച്ചാമിമാരെ തീറ്റിപ്പോണ്ടേത്?
ശിക്ഷ പ്രതികള്‍ക്ക് മാത്രമല്ല സമൂഹത്തിനും താക്കീതാകണം. നിയമത്തിന് വിധികളെ നീതീകരിക്കാന്‍ കാരണങ്ങളുണ്ടാകും. പക്ഷേ ആ കാരണം പൊതുജനത്തിന് തീരെ താക്കീതാകുന്നില്ല എന്നതിന്റെ ഉദാഹരണമാണല്ലോ തെലങ്കാന പോലീസിന് ലഭിക്കുന്ന കയ്യടി. ഇവിടത്തെ സാമൂഹികവ്യവസ്ഥതിയെ ഒട്ടും ഭയക്കേണ്ടതില്ലെന്നാണ് ഓരോ ക്രിമിനലും നമ്മോടു പറയുന്നത്. അല്ലെങ്കില്‍ തെലങ്കാനയിലെ ഡോക്ടര്‍ ഇപ്പോഴും അവരുടെ ജോലിയില്‍ ഉണ്ടായിരുന്നേനെ.
ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബലാത്സംഗ വാര്‍ത്ത പുറത്തുവരാത്ത ഒരു ദിവസം പോലുമില്ല. ഈ സമയവും കടന്നുപോകും ഇനിയും നിര്‍ഭയമാര്‍ ആവര്‍ത്തിക്കപ്പെടും തെലങ്കാന ഡോക്ടര്‍ക്കും ഇനിയും ഇവിടെ പിന്‍ഗാമികളുണ്ടാകും.
ആദ്യം തിരുത്തല്‍ വേണ്ടത് നിയമവ്യവസ്ഥയ്ക്ക്
കാലഹരണപ്പെട്ടതാണ് ഇവിടുത്തെ നിയമസംവിധാനം. അത് തന്നെയല്ലേ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ പറയുന്നത്. ഫലപ്രദമാകുന്നില്ലെങ്കില്‍ പൊളിച്ചെഴുതുകയാണ് വേണ്ടത്. ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിച്ചുകൊണ്ടൊന്നും നീതി നടപ്പാകാന്‍ പോകുന്നില്ല. ഇനിയൊരാളും ഒരു സ്ത്രീയുടെ നേരെയും കാമവെറി തീര്‍ക്കാന്‍ ധൈര്യപ്പെടാത്ത വിധം നീതി സംവിധാനത്തെ പൊളിച്ചെഴുതിയെ പറ്റൂ.
തെലങ്കാനയിലെ ഡോക്ടറുടെ പിതാവ് പോലീസിനും മുഖ്യമന്ത്രിക്കും ഒക്കെ നന്ദിപറഞ്ഞുകഴിഞ്ഞു. അത് കേട്ട് തല ഉയര്‍ത്തരുത്. തല താഴ്ത്തണം. നാണക്കേടുകൊണ്ട് തല കുമ്പിടണം. ഇവിടെ നടപ്പായത് നിയമം അനുശാസിക്കുന്ന രീതിയിലുള്ള നീതിയല്ല. ജനം ആഗ്രഹിക്കുന്ന നീതിയാണ്. രണ്ടും വിപരീത ധ്രുവങ്ങളിലായിപ്പോയത് ആരുടെ കുറ്റമാണ്?
കൃഷ്ണപ്രിയയുടെ അച്ഛൻ പറയുന്നു; ഒരു വാക്കും അവരുടെ മനസ് തണുപ്പിക്കില്ല…
നാളെ സംഭവിക്കാന്‍ പോകുന്നത്
ബലാത്സംഗം ചെയ്യുന്നവനെ കൊന്നാല്‍ സമൂഹ മനഃസാക്ഷി കൂടെ നില്‍ക്കും. അത് ചെയ്തത് പോലീസ് ആയാലും അച്ഛനൊ അമ്മാവനൊ ആയാലും ഇനി അതുമല്ല കോടതികള്‍ ആയാലും. ആദ്യത്തെ രണ്ട് കൂട്ടര്‍ നീതി നടപ്പാക്കാന്‍ ഇടങ്ങിപ്പുറപ്പെട്ടാല്‍ നാളെ കോടതികള്‍ക്ക് പരിഗണിക്കാന്‍ ബലാത്സംഗ കേസുകള്‍ പോലും ഉണ്ടായെന്ന് വരില്ല.
ഇനിയും പോലീസും പൊതുജനവും നിയമം കയ്യിലെടുക്കരുത്. നിയമം കയ്യിലെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കണം. നീതി ഇങ്ങനെ നടപ്പായതില്‍ കയ്യടിക്കുമ്പോഴും ഇങ്ങനയെ ഇവിടെ നീതി നടപ്പാകൂ എന്നോര്‍ക്കുമ്പോള്‍ കരയാനുമാണ് നമുക്ക് യോഗം.
കോടതികള്‍ക്കും അഭിമാനിക്കാം സര്‍ക്കാരിനും
ഇങ്ങനെ പോലീസിനെകൊണ്ട് നിയമം കയ്യിലെടുപ്പിച്ച് അതിന് പൊതുജനങ്ങളെകൊണ്ട് കയ്യടിപ്പിച്ച് ഈ രാജ്യത്തെ ഈ അവസ്ഥയില്‍ കൊണ്ട് എത്തിച്ചതിന് ആരൊക്കെയാണ് ഉത്തരവാദികള്‍? തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപെടുന്നു. വളയാറിലെ രണ്ട് പിഞ്ചു സഹോദരിമാരെ നാം മറന്നുപോകരുത്..പലപ്പോഴും കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതെ പോകുന്നു. അതുകൊണ്ട് ഇത് ഈ രാജ്യത്തെ നീതി ആഗ്രഹിക്കുന്നവരുടെ വിജയമായിരിക്കാം. പക്ഷേ അതിനുള്ളിലെ അപകടകരവും നിയമവ്യവസ്ഥ കയ്യിലെടുക്കുന്നതിന്റെ ആപത്തും അടങ്ങിയിരിക്കുന്നു.
പത്തനംതിട്ട ∙ ഒരേ സമയം അറബിക്കടലിൽ 2 ചുഴലിക്കാറ്റുകൾക്ക് കളമൊരുങ്ങുന്ന അസാധാരണ സാഹചര്യം. ഇതിൽ ഒരു ചുഴലി രൂപപ്പെട്ടെന്നു രാജ്യാന്തര ഏജൻസികളും ഇല്ലെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രവും. ഒപ്പം ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 2019 സമീപകാല റെക്കോഡ് ഭേദിക്കുമോ എന്ന ചോദ്യവും. അറബിക്കടലിൽ ‘പവൻ’ എന്ന പേരിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെയാണ് ഈ വർഷം ഇന്ത്യൻ തീരത്ത് രൂപപ്പെട്ട ചുഴലികളുടെ എണ്ണം 8 ആയത്.
ഗോവയ്‌ക്കടുത്ത് ഒരു ചുഴലിക്കാറ്റു കൂടി ഇന്നലെ രൂപപ്പെട്ടെന്ന വിദേശ ഏജൻസികളുടെ വാദം കാലാവസ്‌ഥാ കേന്ദ്രം കൂടി അംഗീകരിച്ചിരുന്നുവെങ്കിൽ ചുഴലികളുടെ എണ്ണം ഒൻപത് ആകുമായിരുന്നു. ജനുവരിയിൽ തായ്‌ലൻഡിൽ നിന്ന് ആൻഡമാൻസിലേക്കു കയറി വന്ന ‘പാബുക്’ എന്ന ചുഴലിയെ കൂടി ചേർത്താണ് ഈ റെക്കോർഡ്. ഇതിൽ ആറെണ്ണവും സൂപ്പർ സൈക്ലോണായി എന്നത് കാലാവസ്‌ഥ മാറിമറിയുന്നതിന്റെ വ്യക്‌തമായ സൂചന.
പവൻ ചുഴലി സൊമാലിയയിലേക്കു നീങ്ങുന്നതിനാൽ ഇന്ത്യൻ തീരത്തെ ബാധിക്കില്ല. ഗോവ തീരത്താണു ഇരട്ടകളിലെ രണ്ടാമൻ രൂപപ്പെട്ടിരിക്കുന്നത്. ശനിയാഴ്‌ചയോടെ കന്യാകുമാരി തീരത്തു മൂന്നാം ന്യൂനമർദത്തിനു സാധ്യതയുണ്ട്. ഇതൊന്നും കേരളത്തെ അധികം ബാധിക്കാൻ സാധ്യതയില്ലെന്നു കാലാവസ്‌ഥാ കേന്ദ്രം പറയുന്നു.
കോപം കൂടുതൽ അറബിക്കടലിന്
ഈ വർഷം അറബിക്കടലിൽ രൂപമെടുത്ത കാറ്റുകൾ ഇവയാണ്: വായു, ഹിക്ക, ക്യാർ, മഹ, പവൻ, ടിസി 07എ.
ബംഗാൾ ഉൾക്കടൽ: പാബുക്, ഫോണി, ബുൾബുൾ.
1975, 1987: കാറ്റുകളുടെ വർഷം
ഇതിനു മുമ്പ് 1975, 1987 വർഷങ്ങളിലാണ് 8 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിട്ടുള്ളതെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റ് വിശദീകരിച്ചു. 1976, 1992, 2018 വർഷങ്ങളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി 7 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടു. ഇന്ത്യൻ സമുദ്രങ്ങളിൽ രൂപപ്പെടുന്ന ചുഴലികളുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർധനയാണ് അനുഭവപ്പെടുന്നതെന്ന് ഗവേഷകർ പറയുന്നു.
ഒക്‌ടോബർ നവംബർ മാസങ്ങളിൽ അറബിക്കടലിൽ ചുഴലിക്കാറ്റുകൾ പതിവുള്ളതല്ല. എന്നാൽ സമുദ്രതാപനിലയിലുണ്ടായ അസാധാരണ വർധന (30 ഡിഗ്രി സെൽഷ്യസ് വരെ) ആണ് കൂടുതൽ ചുഴലികൾ രൂപപ്പെടാൻ കാരണം. സമുദ്രതാപനിലയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) എന്ന പ്രതിഭാസം ഇക്കുറി ശക്‌തമായതാണ് അറബിക്കടൽ തിളയ്‌ക്കാനും ചുഴലികൾ അധികമായി രൂപപ്പെടാനും കാരണം.
വിശാലമായ ഇന്ത്യൻ മഹാ സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗമായ സൊമാലിയ തീരം കിഴക്ക് ഇന്തൊനീഷ്യ തീരത്തെ അപേക്ഷിച്ച് കൂടുതൽ ചൂടായി കിടക്കുകയാണ്. ഇത് അറബിക്കടലിൽ താപം ഉയർത്തി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടുതൽ ന്യൂനമർദ പ്രേരിത മഴയെത്തിക്കും. ഐഒഡി ഇല്ലാത്ത വർഷങ്ങളിൽ ഇന്ത്യയിൽ മഴ കുറയുകയും ചെയ്യും. എന്നാൽ പസഫിക് സമുദ്ര താപനില ഉയർന്നിരിക്കുമ്പോൾ ഇന്ത്യയിൽ മഴ കുറയുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതിനെ പിടിച്ചു കെട്ടാൻ ഇന്ത്യൻ സമുദ്രത്തിലെ താപദ്വന്ദത്തിന് (ഐഒഡി) കഴിഞ്ഞു. ആഗോള തലത്തിൽ മഴയെ നിയന്ത്രിക്കുന്ന മഴപ്പാത്തികളായ ഇന്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോൺ, മാഡൻ ജൂലിയൻ ഓസിലേഷൻ എന്നീ പ്രതിഭാസങ്ങളും ഇക്കുറി 2 മൺസൂണുകളെയും ഇന്ത്യയ്‌ക്ക് അനുകൂലമാക്കി.
കാറ്റു തീർന്ന് ചുഴലിപ്പേരുപട്ടിക
2004 ൽ പ്രഖ്യാപിച 64 കാറ്റുകളുടെ പേരടങ്ങുന്ന ആദ്യപട്ടികയിൽ ഇനി ഒരു കാറ്റുകൂടി മാത്രമാണ് ബാക്കിയുള്ളത്. ‘ഉംഫൻ’ എന്നാണ് ഈ കാറ്റിന്റെ പേര്. ഈ കാറ്റുകൂടി ഈ മാസം രൂപപ്പെട്ടാൽ ഈ വർഷത്തെ ആകെ കാറ്റുകളുടെ എണ്ണം 10 എന്ന സർവകാല റെക്കോർഡ് ആകും. കാറ്റുകളുടെ പുതിയ പട്ടിക വൈകാതെ പ്രഖ്യാപിക്കും.
ഷെയ്ന്‍ നിഗം വിവാദത്തില്‍ അനുനയ ശ്രമങ്ങള്‍ വൈകുകയായണ്. ചര്‍ച്ചകള്‍ക്കായി ബുധനാഴ്ചയോ വ്യാഴാഴ്ചയോ കൊച്ചിയില്‍ എത്തണമെന്നാണ് ഷെയിനിനോട് താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ താരം നാട്ടില്‍ മടങ്ങിയെത്തിയിട്ടില്ല. അതിനിടെ താരസംഘടനയിലും ഷെയ്നനിനെതിരെ താരങ്ങള്‍ രംഗത്തെത്തി തുടങ്ങി.
അമ്മ ജനറല്‍ സെക്രട്ടറി ഇളവേള ബാബു ഉള്‍പ്പെടെയുള്ളവര്‍ ഷെയ്നിനിനെ പിന്തുണച്ചിരുന്നെങ്കിലും ചില മുതിര്‍ന്ന താരങ്ങള്‍ നടനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഷെയിനിന്‍റെ സംസാര രീതി ശരിയല്ലെന്നാണ് നടന്‍ ദേവന്‍ പ്രതികരിച്ചത്. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടന്‍ ദേവന്‍ തുറന്നടിച്ചു.
ഷെയ്ന്‍ നിഗം വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ താരസംഘടന രണ്ട് തട്ടിലായിരുന്നു. അച്ചടക്കലംഘനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ചില നടന്‍മാര്‍ സ്വീകരിച്ചത്. സമാന പ്രതികരണമാണ് നടന്‍ ദേവനും ഷെയിനിനെതിരെ നടത്തിയത്.
ഷെയിന് വിജയം കൈകാര്യം ചെയ്യാനുള്ള പക്വത കൈവന്നിട്ടില്ലെന്ന് ദേവന്‍ പറഞ്ഞു. പരാജയത്തെ കൈകാര്യം ചെയ്യാന്‍ നമ്മുക്ക് എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ വിജയത്തെ കൈകാര്യം ചെയ്യുന്നതാണ് ശ്രദ്ധിക്കേണ്ടത്. വിജയത്തെ കൈകാര്യം ചെയ്യുന്നതില്‍ ഷെയിന്‍ പരാജയപ്പെട്ടു. അതിനുള്ള പക്വത ഷെയിനിന് ഇല്ല, ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് കൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഈ നിലയില്‍ എത്തിയത്. ഒരുപാട് വിട്ട് വീഴ്ചകള്‍ ചെയ്യാന്‍ നടന്‍മാര്‍ തയ്യാറാകണം. മുതിര്‍ന്ന നടന്‍മാര്‍ എല്ലാം അത്തരത്തില്‍ വളര്‍ന്ന് വന്നതാണ്.എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പക്വത ഇല്ലാതെ പ്രതികരിക്കാന്‍ പോകരുത്.
തന്‍റെ സമകാലീനാണ് ലാലും മമ്മൂട്ടിയും. അവര്‍ എന്തൊക്കെ സഹിച്ചുവെന്നത് എനിക്ക് അറിയാം. അവര്‍ അനാവശ്യ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. ചെറിയ കാര്യങ്ങളില്‍ പിടിവാശി കാണിക്കുന്നത് നല്ല കാര്യമായിട്ട് തോന്നുന്നില്ലെന്നും ദേവന്‍ പറഞ്ഞു.
അബിയുടെ മകനാണ്. അബിക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഇടത്താണ് ഈ ചെറിയ പ്രായത്തില്‍ ഷെയിന്‍ എത്തിയിരിക്കുന്നത്. ഷെയിനിന്‍റെ കഴിവ് കൊണ്ട് തന്നെയാണ് അയാള്‍ ഇത് നേടിയത്. സാമാര്‍ത്ഥ്യം കൊണ്ടാണെന്ന് വിചാരിക്കരുത്.
നല്ല ഭാവിയുള്ള നടനാണ് ഷെയിന്‍. എന്നാല്‍ അവന് അച്ചടക്കമല്ല, സംസാരിക്കുന്ന രീതി ശരിയല്ല. അവന്‍ എന്തൊക്കെ പറഞ്ഞാലും ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന രീതിയെല്ലാം വേദദനിപ്പിക്കുന്നത്. ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് സിനിമയെ മാറ്റാന്‍ സാധിക്കില്ല.
സിനിമാ മേഖലയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്നുണ്ടെന്നും ദേവന്‍ പറഞ്ഞു.ലഹരിയുടെ ഉപയോഗം കൂടി വരുന്നുണ്ടുവെന്നത് വിഷമിപ്പിക്കുന്നതാണെന്നും ദേവന്‍ പറഞ്ഞു. ഷെയ്ന്‍ തല മൊട്ടയടിച്ചത് തോന്നിയവാസം ആണെന്നായിരുന്നു നേരത്തേ നടന്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചത്. അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്നും ഗണേഷ് പറഞ്ഞിരുന്നു.
കാശ് എണ്ണി വാങ്ങിയതിന് ശേഷം അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല, മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നായിരു്നനു നടന്‍ മഹേഷ് തുറന്നടിച്ചത്. ചില നടന്മാരുടെ കാരവനിൽ കയറിയാൽ ലഹരി വസ്തുക്കളുടെ മണമാണെന്നും മഹേഷ് പറഞ്ഞിരുന്നു.
അതേസമയം ഷെയിനിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി. ഒരു നിര്‍മ്മാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയെങ്കില്‍ അത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. എന്നാല്‍ വളരെ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും ആഷിഖ് പറഞ്ഞു.
വധഭീഷണി ഉണ്ടെന്ന ഷെയിന്‍ നിഗത്തിന്‍റെ ആരോപണം ഗൗരവുള്ളതാണെന്നും ആഷിഖ് അബു വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഷിഖ് പറഞ്ഞു.
അതേസമയം വിവാദം സങ്കീര്‍ണമായതോടെ ദില്ലിയിലേക്ക് തിരിച്ച ഷെയ്ന്‍ ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ദില്ലിയിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം അജ്മീറിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ മടങ്ങിയെത്തണമെന്നായിരുന്നു ഷെയിനിനോട് താരസംഘടന ഷെയിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇനിയും ഹിമാചല്‍ പോലുള്ള സ്ഥലങ്ങളില്‍ കൂടി ഷെയ്ന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലെ വാഹനപാർക്കിങ് മേഖലയിൽ സംശയാസ്പദമായനിലയിൽ കണ്ടെത്തിയ യാത്രക്കാരായ എട്ടുപേരിൽ മൂന്നുപേരെ സി.ഐ.എസ്.എഫ് പിടികൂടി. ചെന്നൈ സ്വദേശികളായ അബ്ദുൽ ബാസിദ്, സെയ്യദ് അബുതാഹിർ, മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവർ. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പിടികൂടിയവരിൽനിന്ന് പ്രോട്ടീൻ പൗഡറും പ്ലാസ്റ്റിക് ടേപ്പുപയോഗിച്ചു പൊതിഞ്ഞ ടോർച്ച്‌ലൈറ്റിൽ ഉപയോഗിക്കുന്ന ആറ് ബാറ്ററികളും ബാഗും പിടിച്ചെടുത്തു. സുരക്ഷാസേനയെക്കണ്ട് ഓടിമറഞ്ഞ ഒരാൾ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ തറയിൽ എറിഞ്ഞുതകർത്തു. ഇത് പിന്നീട് കണ്ടെടുത്തു.
പുലർച്ചെ എട്ട് യുവാക്കളും അവർക്ക് ചുറ്റും മറ്റുള്ളവരും കൂടിനിന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ അടുത്തേക്ക് എത്തിയപ്പോൾത്തന്നെ യുവാക്കൾ ചിതറിയോടി. മുന്നുപേരെ സേനാംഗങ്ങൾ പിടികൂടി വലിയതുറ പോലീസിനു കൈമാറുകയായിരുന്നു.
മൂന്നുപേരെയും റോ, കേന്ദ്ര-സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റിലജൻസ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് ഡി.സി.പി.ആർ. ആദിത്യ, ശംഖുംമുഖം എ.സി. ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും ചോദ്യം ചെയ്തു.
നവജാത ശിശുവിനെ വന്‍നില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. മുംബൈയിലെ കാണ്ഡിവാലിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 21 നില കെട്ടിടത്തില്‍ നിന്നാണ് ബാത്ത് റൂം വിന്‍ഷോയിലൂടെ കുട്ടിയെ അജ്ഞാത വ്യക്തി പുറത്തേക്ക് എറിഞ്ഞത്. താമസക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യവും പരിശോധിച്ചു. കാണ്ഡിവാലി സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ലാല്‍ജി പഡ മേഖലയില്‍ ചേരി നിര്‍മ്മാര്‍ജന അതോറിറ്റി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ജനിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ കുട്ടിയെ പുറത്തേക്ക് എറിഞ്ഞത്. നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു ശരീരം. കെട്ടിടത്തിലെ ഏതു നിലയിലെ ഏത് ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് ഇട്ടതെന്ന് വ്യക്തമല്ല. കെട്ടിടത്തിലെ വാച്ച്‌മാനാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം താമസക്കാരെ വിളിച്ചു കാണിക്കുകായിരുന്നു.
കേരളാ ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത ഉടുമ്പന്‍ചോല പാമ്പാടുംപാറ പാറപ്പുഴ മഠത്തില്‍ രാജേഷ് പൈ (46) ഏറെ നാളായി കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് ഇയാളുടെ ഡയറിക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു.
അവിവാഹിതനായ രാജേഷ് അമ്മയോടൊപ്പം കൊച്ചി എളംകുളത്തെ ഫ്‌ലാറ്റിലാണു താമസിച്ചിരുന്നത്. 12 വര്‍ഷം മുന്‍പ് ഉടുമ്പന്‍ചോലയില്‍നിന്നു കായംകുളത്തേക്കു താമസം മാറ്റിയ കുടുംബം പിന്നീട് എളംകുളത്തേക്കു മാറുകയായിരുന്നു. വോളിബോള്‍ താരമായിരുന്ന രാജേഷ് ഇടുക്കി ജില്ല, എംജി സര്‍വകലാശാല ടീമുകളില്‍ കളിച്ചിട്ടുണ്ട്.
രാജേഷ് പൈ എളംകുളത്ത് കാറുകള്‍ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു. രാജേഷ് പൈയുടെ പിതൃസഹോദരന്‍ സച്ചിദാനന്ദ പൈ ഹൈക്കോടതി അഭിഭാഷകനാണ്. ഇദേഹത്തെ കാണാന്‍ രാജേഷ് മൂന്ന് ദിവസം മുന്‍പും കോടതിയില്‍ എത്തിയിരുന്നു. അസ്വസ്ഥനായി കണ്ടതിനെത്തുടര്‍ന്ന് കാരണം തിരക്കിയെങ്കിലും കാരണം പറയാതെ മടങ്ങുകയായിരുന്നു.
ഏറെ നാളായി ഗുവാഹട്ടിയിലുള്ള ഒരു സ്ത്രീയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. നിരന്തരം ഈ സ്ത്രീയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതോട് കൂടി തന്റെ സ്വത്തുക്കള്‍ ഈ സ്ത്രീ തട്ടിയെടുക്കുമോയെന്ന ഭയം ഇയാള്‍ക്കുണ്ടായി. ഇതേ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു രാജേഷ്. അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്.
ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതി വരാന്തയിലേക്ക് ഒരു ഡയറി വലിച്ചെറിഞ്ഞ ശേഷം നടുമുറ്റത്തേക്കു ചാടി ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് രാജേഷ് ആത്മഹത്യ ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.