നേപ്പാളിലെ വിനോദ യാത്ര ഒരു കുടുംബത്തിലെ മുഴുവന്‍ ജീവനും എടുത്തു. നേപ്പാള്‍ ദമാനിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എട്ട് മലയാളികളാണ് മരിച്ചിരുന്നത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.
കാഠ്മണ്ഡുവില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ഈ ഹോട്ടല്‍. തിരുവനന്തപുരം സ്വദേശികളായ പ്രവീണും കുടുംബവും കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ രഞ്ജിത് കുമാറിന്റെ കുടുംബവുമാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39), വൈഷ്ണവ് രഞ്ജിത്്(2) ഇന്ദു രഞ്ജിത്, ശ്രീഭദ്ര(9), അഭിനവ്(9) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു.മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ഇപ്പോള്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവര്‍ ശ്വാസംമുട്ടി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. മുറിയിലെ ഗ്യാസ് ഹീറ്റര്‍ തകരാറിലായിരുന്നുവെന്നാണ് വിവരം. 15 പേര്‍ ഇവരുടെ സംഘത്തിലുണ്ടായിരുന്നു.നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു.
മലയാളി ആസ്വാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടാ കലാകാരനാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍. അദ്ദേഹം തീര്‍ത്ത സംഗീതം കേള്‍ക്കാത്ത ആരും തന്നെയുണ്ടാവില്ല മറ്റുള്ള കലാകാരന്മാരില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നു ഇദ്ദേഹം മലയാളികള്‍ ഒരുപാട് സ്നേഹിച്ച കലാകാരന്‍ അദ്ദേഹത്തിനും കുടുംബത്തിനും മലയാളികള്‍ അവരുടെ നെഞ്ചില്‍ സ്ഥാനം കൊടുത്തിരുന്നു. ഒരുപാട് പുരസ്കാരങ്ങള്‍ വാങ്ങിയ അദ്ദേഹം വിട വാങ്ങിയത് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ജീവിച്ചു കൊതി തീരും മുന്നേ മകളും പോയി. അന്ന് മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദുഃഖം ഉണ്ടാക്കിയ ദിവസം ആയിരുന്നു.
ഇന്നും ഓര്‍ക്കുന്നു ഒരുപാട് വേദനയോടെ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇന്നും വല്ലാത്ത വേദനയാണ് വളരെ ചെറുപ്പത്തിലെ ജീവിതത്തില്‍ നിന്നും പോകുമെന്ന് ആരും കരുതിയില്ല. ഒട്ടും പ്രതീക്ഷിക്കാതെ നടന്ന സംഭവത്തില്‍ മകളും അച്ഛനും യാത്രയായി. സംഭവം നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളികളെ നടുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. അന്ന് അത് നടന്ന പ്രദേശത്ത് ഒരു മരമുണ്ട് അതില്‍ ആയിരുന്നു ആ വാഹനം ചെന്ന് ഇടിച്ചത് എന്നാല്‍ ഇന്ന് അതില്‍ നാട്ടുകാര്‍ നോക്കുമ്പോള്‍ കാണുന്നത് മറ്റൊരു കാഴ്ചയാണ് എന്നാണു നാട്ടുകാര്‍ പറയുന്നത്.
ആ മരം കരയുകയാണ് മരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്നത് കണ്ണീരു ആണെന്നാണ് അവിടത്തെ നാട്ടുകാര്‍ പറയുന്നത് ഒരു പ്രമുഖ ചാനലില്‍ കൂടി ഇത് സംപ്രേഷണം ചെയ്തു. ആ മരം ഇന്നും വേദനിക്കുകയാണ് എന്നാണു ആളുകളുടെ വിശ്വാസം. എന്തായാലും ഒരു മനുഷ്യായുസ്സ് മുഴുവന്‍ സങ്കടപ്പെടാന്‍ മാത്രം ഉള്ള സംഭവം തന്നെയാണു അദ്ദേഹത്തിന്‍റെ കുടുംബത്തിനു ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായ് അവിടെ ഇപ്പോള്‍ ഒരു സ്മാരകം പണിഞ്ഞിരിക്കുകയാണ്. ഒകടോബര്‍ രണ്ടിന് ആയിരുന്നു ആ സംഭവം അന്ന് പുലര്‍ച്ചെ രണ്ടിന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു ആരോടും ഒന്നും പറയാതെ.
അന്നത്തെ ആ സംഭവത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ആയിരുന്നു ആരും മറക്കാത്ത ആ സംഭവം. എന്തായാലും മലയാളികള്‍ മാത്രമല്ല ലോകത്തെ തന്നെ സംഗീത ആസ്വാദകര്‍ എന്നും ഓര്‍ക്കും അദ്ദേഹത്തേയും അദ്ദേഹത്തിന്‍റെ കഴിവുകളേയും.
നേപ്പാളിൽ വിനോദയാത്രക്കെത്തിയ സംഘത്തിലെ നാലു കുട്ടികളടക്കം എട്ട് മലയാളികൾ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അബിനബ് സൊറായ (ഒമ്പത്), അബി നായർ (ഏഴ്), വൈഷ്ണവ് രഞ്ജിത് (രണ്ട്) എന്നിവരാണ് മരിച്ചത്.
നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 55 കിലോമീറ്റർ അകലെ മാകവൻപുർ ജില്ലയിലെ ദാമനിലെ റിസോർട്ടിലാണ് സംഭവം. ഹോട്ടലിലെ മുറിയിൽവെച്ച് ശ്വാസം മുട്ടിയാണ് മരണമെന്ന് മാകവൻപുർ എസ്.പി സുശീൽ സിങ് രാത്തോർ പറഞ്ഞു. റൂമിലെ ഗ്യാസ് ഹീറ്ററിൽനിന്നുള്ള കാർബൺ മോഡോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവരെ വിമാന മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാഠ്മണ്ഡുവിലെ ദുംബരാഹിയിലെ ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റും.
ബ്രിട്ടീഷുകാരില്‍ നിന്ന് മോചിതരാകുന്നതിനുമുന്‍പ് വരെ ഇന്ത്യയെന്ന ആശയം ഉണ്ടായിരുന്നില്ലെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. അടുത്തിടെ ബോക്‌സോഫീസ് ഹിറ്റായി മാറിയ സെയ്ഫ് അലി ഖാന്റെ ചിത്രം താനാജിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴായിരുന്നു സെയ്ഫിന്റെ പരാമര്‍ശം.
ചിത്രത്തില്‍ വരച്ചുകാട്ടിയ ചരിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യ എന്ന ആശയം എന്നു പറഞ്ഞു കൊണ്ട് സെയ്ഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദങ്ങള്‍ക്ക് ഇടയാക്കി. അഭിമുഖത്തില്‍ അവതാരക ചോദിച്ച ചോദ്യങ്ങളില്‍ നിന്നാണ് ഇങ്ങനെയൊരു പോസ്റ്റ് സെയ്ഫ് ഇടാന്‍ കാരണവും.
താനാജിയിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നതല്ലേ എന്ന് അവതാരക ചോദിച്ചപ്പോള്‍ സെയ്ഫ് പറഞ്ഞ മറുപടി ഇങ്ങനെ.. ഈ ചിത്രത്തിലുള്ള യഥാര്‍ത്ഥ ചരിത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ബ്രിട്ടീഷ് ഇവിടം വിട്ട് പോകുന്നതിനു തൊട്ടുമുന്‍പ് വരെ ഇന്ത്യയെന്ന ആശയം ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ എത്തി.
തനിക്ക് ചരിത്രം നന്നായി അറിയാമെന്ന് പറഞ്ഞ് സെയ്ഫ് ചരിത്ര ഭൂപടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. താനാജി എന്ന ചിത്രത്തില്‍ ചരിത്രത്തെ മാറ്റി കുറിച്ചത് ഞാന്‍ എതിര്‍ത്തിട്ടില്ല. ചില കാരണങ്ങള്‍ കൊണ്ട് അത്തരമൊരു നിലപാട് എടുക്കാന്‍ സാധിച്ചില്ല. അടുത്ത തവണ സാധിച്ചേക്കുമെന്നും സെയ്ഫ് പറയുകയുണ്ടായി.
ഇത് ചരിത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. ചരിത്രത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും താരം പറയുന്നു. ഇന്ത്യയെന്ന സങ്കല്‍പ്പം ബ്രിട്ടീഷുകാര്‍ നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നതുവരെ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതിനെക്കുറിച്ച് ഉറക്കെ തര്‍ക്കിക്കാനൊന്നും താല്‍പര്യമില്ലെന്നും താരം പറഞ്ഞു.
ഈസ്റ്റ് ഇന്ത്യാ കമ്പനി 1600ല്‍ സ്ഥാപിതമായിട്ടുണ്ടെന്നും, കൊളംമ്പസ് ഇന്ത്യ കണ്ടുപിടിക്കാന്‍ 1492ല്‍ പോയിട്ടുണ്ടെന്നും, ഇന്ത്യന്‍ മഹാസമുദ്രം എന്ന പേര് 1515മുതല്‍ ഉണ്ടെന്നും സെയ്ഫിന് അറിയാമല്ലോ എന്ന വിമര്‍ശകന്‍ ചോദിക്കുന്നു. സെയ്ഫ് പറഞ്ഞത് ശരിയാണെന്നും കൊളംമ്പസ് പോകിസ്താന്‍ കണ്ടുപിടിക്കാനാണ് ഇറങ്ങിയതെന്നും, 1400 വര്‍ഷത്തോളം പഴക്കമുണ്ട് പാകിസ്ഥാനെന്നും, ഇന്ത്യ ചരിത്ര പുസ്തകം തിരുത്തിയെന്നുമാണ് മറ്റൊരു പരിഹാസം.
#saifalikhan should look this images long back before freedom(republish 1987) this map was exist so read history before quoting it mr. Saif see the places and their names. We have map which were 1000’s of year back but this is enough for u right now pic.twitter.com/HBCTPVk2rm
— Rahul kumar verma 🇮🇳 🇮 (@Rahul_rkverma) January 19, 2020
സ്നേഹനാഴിക
പ്രപഞ്ചമാകെ പുഞ്ചിരിച്ചു. പക്ഷികൾ ആകാശത്ത് തത്തിക്കളിച്ചു. സിസ്റ്ററും ഷാരോണും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വിജനമായ റോഡിലൂടെ കാർ മുന്നോട്ടു പോയി. കടകളെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകൾക്ക് മുന്നിൽ ആളുകളുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിൽ പ്രതിമകണക്കെ ഇരുനില കെട്ടിടങ്ങൾ ധാരാളമായി കണ്ടു. ഇൗ പണത്തിന്റെ ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് സിസ്റ്റർ കർമേലിന്റെ ചോദ്യത്തിന് മറുപടിയായി ഷാരോൺ പറഞ്ഞു. ആഡംബര കാറുപോലെ ആഡംബര വീടുകൾ വയ്ക്കുന്നതിൽ മലയാളിക്ക് ഭ്രാന്തമായ ഒരു ആവേശമാണ്. സർക്കാർ ബസുകൾ ചീറിപ്പാഞ്ഞുപോകുന്നത് പേടിയോടെയാണ് സിസ്റ്റർ നോക്കിയത്.
കാർ ഡൈ്രവറോട് വാഹനം കുണ്ടിലും കുഴിയിലും വീഴാതെ പോകണമെന്ന് ഒാർമ്മിപ്പിച്ചു. വഴികളുടെ അവസ്ഥ വളരെ ശോചനീയമാണ്. സഞ്ചാരികളുടെ നടുവ് ഒടിക്കുന്ന വഴികൾ.
കൊല്ലം സിറ്റിയിൽ വണ്ടി നിർത്തി. ഒരു കടയിൽ കയറി ചായയും ലഘുഭക്ഷണവും കഴിച്ചു.
സിസ്റ്റർ കാർമേലിന്റെ ഫോൺ ശബ്ദിച്ചു. അത് കോശിയായിരുന്നു. യാത്രയെപ്പറ്റി തിരക്കി. ഷാരോൺ വായനയിൽ മുഴുകി ഇരിക്കയാണ്. ശല്യപ്പെടുത്തണോ? സിസ്റ്റർ സംസാരം അവസാനിപ്പിച്ചു. നഗരത്തിലെത്തിയപ്പോൾ പലഭാഗത്തും സിഗ്നലുകൾ കാണാൻ സാധിച്ചു. ഒരിടത്ത് ഗ്രീൻ സിഗ്നൽ കണ്ട് ഡൈ്രവർ വണ്ടിയെടുത്തപ്പോൾ ഒരുത്തൻ ഒരു കൂസലുമില്ലാതെ കുറുകെ നടക്കുന്നു. കണ്ടിട്ട് മദ്യപാനിയെന്ന് തോന്നി.
സെക്രട്ടറിയേറ്റിൽ എത്തിയപ്പോഴാണ് ഷാരോൺ ബുക്കിൽ നിന്ന് കണ്ണെടുത്തത്. അവർ കാറിൽ നിന്നിറങ്ങി മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക് നടന്നു. ആളുകൾ വരികയും പോകുകയും ചെയ്യുന്നുണ്ട്. തോക്കുധാരികളും മഫ്തിയിലുള്ള പോലീസുകാരുമുണ്ട്. പ്രവേശനകവാടത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ ഉണ്ട്. സംശയമുള്ളവരെ പരിശോധിക്കുന്നു. ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ എങ്ങും കണ്ടില്ല. ഇതിനുള്ളിലും ഒറ്റയ്ക്കു വരാൻ സ്ത്രീകൾക്കു ഭയമാണോ?
ഇൗ തിരക്കിനിടയിലും ഷാരോണിന്റെ ജ്വലിക്കുന്ന സൗന്ദര്യം പലരും ആസ്വദിച്ചു. ഇൗ വശ്യസുന്ദരിയും ദൈവത്തിന്റെ മണവാട്ടിയാകാൻ പോകുകയാണോ?അങ്ങനെയാണെങ്കിലും അഴകും ആകർഷകത്വവുമുള്ള ദൈവത്തിന്റെ കുഞ്ഞാടാണ് അവൾ.
ഒാഫീസിനുള്ളിൽ സെക്രട്ടറിയോട് കാര്യങ്ങൾ സിസ്റ്റർ കാർമേൽ വിവരിച്ചു. അയാൾ കമ്പ്യൂട്ടറിലൂടെ കണ്ണോടിച്ചു. പിന്നെ മുഖ്യമന്ത്രിയെ കാണാനുള്ള കാത്തിരിപ്പ്.
അകത്തേക്കുള്ള ക്ഷണം ലഭിച്ചു.
ജനകീയനായ മുഖ്യൻ സ്വീകരിച്ചിരുത്തി. ലോകത്തിന്റെ പലഭാഗങ്ങളിലും അറിയപ്പെടുന്ന സിസ്റ്ററെ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിസ്റ്റർ കാർമേൽ നന്ദി അറിയിച്ചിട്ട് കയ്യിലിരുന്ന കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയെ ഏല്പിച്ചു.
“”കത്ത് രാവിലെ തന്നെ സെക്രട്ടറി എന്നെ ഏല്പിച്ചു. ഞാനത് വായിക്കുകയും ചെയ്തു. ”
വേശ്യാവൃത്തി സമൂഹത്തിൽ നടക്കുന്നത് നമ്മുടെ സമ്പന്നമായ സംസ്കാരത്തിന് കളങ്കം തന്നെയാണ്. വളർന്നുവരുന്ന പെൺകുട്ടികളുടെ വഴികാട്ടിയാകേണ്ട സ്ത്രീകൾ അവരുടെ ഭാവിയെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇന്ന് കാണുന്നത്. ഇതിനെതിരെ ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യൻ ഉറപ്പു നല്കി.
അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിക്കാമെന്ന് മുഖ്യൻ ഉറപ്പു കൊടുത്തു.
സിസ്റ്റർ കാർമേലിന്റെ കത്ത് മുഖ്യൻ ഫയൽ എന്നെഴുതിയിട്ടു. ഇനി ആ കത്ത് ഫയലിൽ ഉറങ്ങിയാൽ മതി. മുഖ്യൻ അവരെ സന്തോഷത്തോടെ യാത്രയാക്കി. ഒാരോരുത്തർ ആഗ്രഹിക്കുന്നത് അതുപോലെ അംഗീകരിച്ചുകൊടുക്കാൻ പറ്റുമോ? മുഖ്യൻ അടുത്ത ഫയലെടുത്തു നോക്കി.
പുറത്തുവന്ന സിസ്റ്ററെ സ്വീകരിച്ചത് മാധ്യമപ്പട ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച സിസ്റ്റർ കാർമേലിനെ ആശ്ചര്യപ്പെടുത്തി. ഷാരോണും അത്ഭുതത്തോടെ നോക്കി. പോലീസ് അവരെ അകറ്റാൻ ഒത്തിരി ശ്രമിച്ചു.
“” വേശ്യകൾക്കും ഹിജഡകൾക്കുമായി സർക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളുണ്ടാകണം. അതിനായാണ് ഞാൻ പരിശ്രമിക്കുന്നത്. അവർക്ക് ബുദ്ധിമുട്ടില്ലാതെ സമൂഹത്തിൽ ജീവിക്കാൻ കഴിയണം. സ്ത്രീകൾക്ക് നേരെ വീണുകിട്ടുന്ന അവസരങ്ങളൊക്ക പുരുഷൻ മുതൽക്കൂട്ടാക്കുന്നു. തൊഴിൽ രംഗത്തോ സ്വന്തം വീട്ടിലോ ഒരു സ്ത്രീ ഇന്ത്യയിൽ സുരക്ഷിതയാണോ? വീട് വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും തുണികൾ കഴുകാനും ഭർത്താവിന്റെ മറ്റ് കാര്യങ്ങൾ നോക്കാനും മാത്രമാണ് സ്ത്രീകൾ ഇന്ന് സമയം കണ്ടെത്തുന്നത്. വിശപ്പടക്കാനും കുട്ടികളെ പോറ്റാനും സ്ത്രീകൾ വേശ്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും ദൈനംദിനം നടമാടുന്നു. കാമഭ്രാന്തന്മാരുടെ കൂടാരമായി കേരളം, ഇന്ത്യ മാറിയിരിക്കുന്നു.” സിസ്റ്റർ കർമേൽ വളരെവികാരഭരിതയായെന്ന് ഒരു പത്രപ്രവർത്തകയ്ക്ക് തോന്നി.
“”മുഖ്യമന്ത്രിയിൽ നിന്ന് എന്തു മറുപടിയാണ് സിസ്റ്റർ ലഭിച്ചത്?”
“”ഉടൻ തീരുമാനം ഉണ്ടാക്കാം എന്നാണ് മുഖ്യമന്ത്രി തന്നിരിക്കുന്ന ഉറപ്പ്”
ആ ഉറപ്പിന്റെ കാര്യം കേരളത്തിലെ ജനങ്ങൾക്കറിയാം എന്ന് പത്രക്കാർ മനസ്സിൽ ഉരുവിട്ടു.
സിസ്റ്ററുടെ വാക്കുകൾ മാധ്യമപ്രവർത്തകർക്ക് സന്തോഷം നല്കുന്നതായിരുന്നു. അധികാരത്തിലിരിക്കുന്നവർ തന്നെയാണ് വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് മലയാളിക്ക് നാണക്കേടാണ്.
ഹൃത്വിക് റോഷനെയും അമിതാഭ് ബച്ചനെയും വരെ ഞെട്ടിച്ച ചുവടുകളുമായെത്തിയ ആ ഡാന്‍സർ ഒടുവിൽ മിനി സ്ക്രീനിൽ. മുക്കാലാ എന്ന ഗാനത്തിന് അമ്പരപ്പിക്കുന്ന എയർവാക്ക് നടത്തിയത് ബാബ ജാക്സണെന്ന് അറിയപ്പെടുന്ന യുവരാജ് ആയിരുന്നു. ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ ഓഡിഷനിലാണ് യുവരാജ് പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് പാട്ടിന് സാക്ഷാൽ മൈക്കൽ ജാക്സന്റെ ചുവടുകൾ വയ്ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് യുവരാജ് പറയുന്നു.
ടിക്ടോക്കിൽ പത്ത് ലക്ഷത്തിലേറെ ആരാധകരാണ് യുവരാജിനുള്ളത്. അവസാനം വരെ കാണുകയെന്ന കുറിപ്പോടെ യുവരാജിന്റെ ആരാധകരിലൊരാൾ ട്വീറ്റ് ചെയ്ത വിഡിയോയിൽ ഹൃത്വികിനെയും പ്രഭുദേവയയും ടാഗ് ചെയ്തതോടെയാണ് വിഡിയോ വൈറലായത്. വിഡിയോ പിന്നീട് ഹൃത്വികും അമിതാഭ് ബച്ചനും രവീണ ടണ്ടനുമെല്ലാം പങ്കുവച്ചിരുന്നു. യുവരാജിനെ കണ്ടെത്താൻ സഹായിക്കൂ എന്നായിരുന്നു ഹൃത്വികിന്റെ ട്വീറ്റ്. തന്നെ പ്രോത്സാഹിപ്പിച്ച താരങ്ങൾക്കും ആരാധകർക്കും യുവരാജ് നന്ദി അറിയിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചര്‍ച്ചയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിദ്യാർഥികളെ വെറുതെ വിടണമെന്നും പരീക്ഷാക്കാലത്തെ അവരുടെ വിലപ്പെട്ട സമയമാണ് പ്രധാനമന്ത്രി പാഴാക്കുന്നതെന്നുമാണ് കപിൽ സിബൽ ആരോപിക്കുന്നത്.
‘പ്രധാനമന്ത്രി വിദ്യാര്‍ഥികളെ ഒറ്റയ്ക്ക് വിടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതവര്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണ്. അവരുടെ സമയം അദ്ദേഹം പാഴാക്കരുത്’. കപില്‍ സിബല്‍ എ.എന്‍.ഐ യോട് പറഞ്ഞു. ജനങ്ങൾക്ക് അവരുടെ ബിരുദത്തെപ്പറ്റി തുറന്ന് സംസാരിക്കാനുള്ള അവസരമാണ് വേണ്ടത്. ഏത് ബിരുദമാണ് അവര്‍ കരസ്ഥമാക്കിയതെന്ന് അവര്‍ തുറന്ന് പറയട്ടെ അങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് പോലും വ്യാജ ബിരുദമുണ്ടാക്കാന്‍ പറ്റില്ല.’ കപിൽ സിബൽ തുറന്നടിക്കുന്നു.
പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇന്ന് സംവദിച്ചിരുന്നു.
കോയമ്പത്തൂരിൽ ഭർത്താവിന്റെയും കൂട്ടുകാരുടെയും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഗണപതി മാനഗറിൽ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം ‘കീർത്തി’ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ആലത്തൂർ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്.
ഇന്നലെ രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂർ റോഡിലെ പശുമണിയിലെത്തിയപ്പോൾ സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടു. സംഘാംഗങ്ങൾ ചിതറി ഓടിയപ്പോൾ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.
പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടർന്നു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരിയനായ്ക്കൻപാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയിൽ അഡിമിനിസ്ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കൾ: നവനീത്, നവ്യ.
288 കോടി രൂപയുടെ വിേദശനാണയവിനിമയച്ചട്ടം ലംഘിച്ചെന്ന കേസില്‍ പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി.തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറകട്റേറ്റ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലും യു.എ.ഇയിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വന്‍നിക്ഷേപമുള്ള ഹോളിഡേ ഗ്രൂപ്പിന്‍റെ ഉടമയാണ്.
തമ്പിയുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ സിറ്റി സെന്‍റര്‍, ഹോളിഡേ പ്രോപര്‍ട്ടീസ്, ഹോളിേഡ ബേക്കല്‍ റിസോര്‍ട്സ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാധ്‌രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് സി.സി. തമ്പിയെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് ചോദ്യം ചെയ്തിരുന്നു.
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പളളി ആരോപിച്ചു. തന്റെ കളളയൊപ്പിട്ട് 5 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തു.
സുഭാഷ് വാസുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായി. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജിക്ക് തയാറായില്ലെങ്കില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും തുഷാർ പറഞ്ഞു.
കോഴ വാങ്ങി നിയമനങ്ങള്‍ നടത്തിയതിലൂടെ എസ്എൻഡിപിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ സമ്പാദിച്ചെന്ന് സുഭാഷ് വാസു ആരോപിച്ചിരുന്നു. തുഷാർ വെള്ളപ്പള്ളിക്കെതിരെയും സുഭാഷ് വാസു അഴിമതി ആരോപണവുമായി രംഗത്തെത്തിയിരുന്നു.