അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. ഇതില്‍ ഒരു വിടവില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. മുറിവ് കണ്ട സ്കൂള്‍ അധികൃതര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോകുംവഴിയാണ് മരണം. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെൻഷൻ.വയനാട് ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെയാണ് വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തത്.
പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു. ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചു.രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പ് കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.
ചാള മേരി എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടി മോളി കണ്ണമാലി ഹൃദയ സംബന്ധമായ അസുഖം ബാധിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലാണ്. ഹൃദയസംബന്ധമായ അസുഖം കാരണം കുറേ കാലമായി മോളി ചേച്ചി ജോലിക്ക് പോയിട്ട്.
മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്പിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടി ഇപ്പോൾ.
സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണമെന്ന് നിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി രംഗത്ത്. തിരുവനന്തപുരം സിബി ഐ പ്രത്യേക കോടതിയിലാണ് കന്തസ്വാമി മൊഴി നല്‍കിയത്. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് തെളിയിക്കുന്ന മൊഴിയാണ് കന്തസ്വാമി പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികള്‍ കൂറ് മാറിയ സാഹചര്യത്തിലാണ് നിര്‍ണായക സാക്ഷി മൊഴി. അന്ന് നടന്ന പരിശോധനകളിലും അഭയയുടെ തലയ്ക്ക് മാരക ക്ഷതം ഏറ്റതായി കണ്ടെത്തിയിരുന്നു.
കൊച്ചി മേയറും പരിവാരങ്ങളും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കത്ത് നല്‍കി. കോടതിയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും അടിക്കടി വിമര്‍ശനം ഏല്‍ക്കുന്നതിനെ തുടര്‍ന്ന് നഗരസഭാ ഭരണം അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഡി.സി.സി. കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യകഷന്‍മാരായ കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുകയാണെങ്കില്‍ മേയര്‍ സൗമിനി ജെയിനും രാജിവയ്ക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം അവര്‍ നേതൃത്വത്തെ അറിയിച്ചു. മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളോടും മേയറിനോടും 23നകം രാജി വയ്ക്കണമെന്നാണ് കത്തില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. മേയറെ മാറ്റില്ലെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡി.സി.സിയുടെ നീക്കം. ഇത് ഐ ഗ്രൂപ്പ് തന്ത്രമാണെന്നും ആക്ഷേപമുണ്ട്.
സൗമിനിയെ മാറ്റിവയ്ക്കണമെന്ന് , ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തു. സൗമിനിയെ കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചര്‍ച്ചനടത്തിയ ശേഷം പറഞ്ഞയയ്ക്കുകയായിരുന്നു. മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും മാറ്റിയാല്‍ മാറാന്‍ തയാറാണെന്ന് മേയര്‍ സൗമിനി ജയ്ന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിന് ചുവടുവെച്ചാണ് പുതിയനീക്കമെന്ന് അറിയുന്നു. 23വരെ കാത്തു നില്‍ക്കുന്നില്ലെന്നും നാളെ തന്നെ രാജി വയ്ക്കുമെന്നും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യൂ അറിയിച്ചു.
ഐ ഗ്രൂപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ നേരത്തെ രാജിവയ്പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അറിയുന്നു. സൗമിനി ജെയ്ന്‍ രാജി വച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഷൈനിയെ ആണെന്ന് അറിയുന്നു. മേയര്‍ സ്ഥാനം നല്‍കാമെന്ന് നേരത്തെ നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഷൈനി മാത്യു വ്യക്തമാക്കിയിരുന്നു. മേയറടക്കം രാജിവച്ചാല്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എള്‍.ഡി.എഫ്. കേരളത്തിന് പുറത്ത് പോയിരിക്കുന്ന സൗമിനി ജെയ്ന്‍ 24നേ കൊച്ചിയിലെത്തൂ. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷന് കഴിയാതെ വരുകയും സര്‍ക്കാര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകം അതിന് പരിഹാരം കണ്ടെത്തുകകയും ചെയ്തതോടെ ഹൈക്കോടതി മേയര്‍ക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു.
അതിന് പിന്നാലെയാണ് നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മേയര്‍ സൗമിനി ജെയ്‌നെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്. കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന നേതാവ് വി.എം സുധീരനും മേയര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ രംഗം ശാന്തമായിരുന്നു. എന്നാല്‍ ഡി.സി.സി നേതൃത്വം കെ.പി.സി.സി തീരുമാനത്തിന് പുല്ല് വില കല്‍പ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും തിടുക്കപ്പെട്ട് മാറ്റുന്നത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് അധികനാളില്ലതാനും.
തന്റെ ഫോട്ടോ പകര്‍ത്താന്‍ തിരക്ക് പിടിച്ച ഫോട്ടോഗ്രാഫര്‍മാരെ കണ്ട് പൊട്ടിത്തെറിച്ച് ജയ ബച്ചന്‍. ”നിങ്ങള്‍ക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം”- ജയ ബച്ചന്‍ ഫോട്ടോഗ്രാഫര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് ശ്വേതയെയും കൂട്ടി ജയ കാറില്‍ കയറി പോകുകയായിരുന്നു. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അച്ഛന്റെ നിര്യാണത്തെത്തുടര്‍ന്ന് മുംബൈയിലെ അവരുടെ വസതിയില്‍ മകള്‍ ശ്വേത ബച്ചന്‍ നന്ദയ്ക്കൊപ്പം എത്തിയതായിരുന്നു ജയ ബച്ചന്‍. മൃതദേഹം കണ്ടതിനുശേഷം വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങി വരുമ്പോളാണ് കൂടിനിന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടത്.
വാടക വീട്ടിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്‍റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. ഉഴവൂർ കരിനെച്ചി ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മകളെ സ്കൂളിൽ അയക്കാതെ വീട്ടിൽ ഇരുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊല്ലപ്പെട്ട സൂര്യയുടെ സഹോദരന്‍ സ്വരൂപ് സ്കൂളില്‍ നിന്നെത്തിയപ്പോള്‍ അമ്മ സാലി അകത്തു കയറ്റിയില്ല. പലതവണ വീടിനകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും മകനെ സാലി തള്ളി മാറ്റി. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളുടെ സഹായം തേടി. സമീപവാസികള്‍ എത്തി തിരക്കിയപ്പോള്‍ മകള്‍ ഉറങ്ങുന്നുവെന്നാണ് സാലി പറഞ്ഞത്.
സംശയം തോന്നിയ വീട്ടില്‍ കയറി നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടന്നിരുന്ന സൂര്യയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലായിരുന്നു. സാലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരീക്കര എസ്എന്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സൂര്യ ഈരാറ്റുപേട്ട ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സൂര്യയുടെ പിതാവ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സീമ കുളിയ്ക്കാൻ ബാത്ത് റൂമിൽ കയറി വാതിലടച്ചു നൈറ്റി ഊരി മാറ്റി ഷവർ ഓൺ ചെയ്തു.
തന്റെ അർദ്ധനഗ്നമായ ശരീരത്തിലേയ്ക്ക് മഴ പെയ്യും പോലെ വെള്ളം വീണപ്പോൾ ചൂടിൽ നിന്നും തെല്ലൊരു ആശ്വാസം കിട്ടിയത് പോലെ സീമയ്ക്ക് തോന്നി
നനഞ്ഞ മുടി ഒതുക്കി വച്ച് സീമ മുഖം ഷവറിന് നേരെ പിടിച്ചു
കുറച്ച് നേരം വെള്ളം മുഖത്തേക്ക് വീണപ്പോൾ സീമ ഷവർ നിറുത്തി
കൈകൊണ്ട് തുടച്ച് മുഖത്തെ വെള്ളം കളഞ്ഞു
മുഖം തുടച്ച് കഴിഞ്ഞപ്പോൾ ഷവറിനടുത്ത് ചുമരിൽ എന്തോ കറുത്ത ഒരു സാധനം പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ സീമക്ക് തോന്നി
എന്താത് വണ്ടാണോ ?
സീമ കുറച്ച് വെള്ളമെടുത്ത് ആ സാധനത്തിന്റെ മേലെ ഒഴിച്ചു
വണ്ടല്ലല്ലോ
വണ്ടാണങ്കിൽ വെള്ളം ഒഴിക്കുമ്പോൾ പറന്ന് പോകേണ്ടതല്ലേ ?
ചുമരിൽ ഇന്നലെ വരെ ഇല്ലാത്തതാണല്ലോ
ഇന്ന് ഈ സാധനം എവിടന്ന് വന്നു
സീമ ആശങ്കപ്പെട്ടു
ബാത്ത് റൂം കഴുകുന്ന ബ്രഷ് എടുത്ത് സീമ ആ സാധനത്തെ താഴേക്ക് തട്ടിയിട്ടു
അത് എന്താണെന്നറിയാൻ സീമ കയ്യിലെടുത്ത് നോക്കി
അയ്യോ ഒളിക്ക്യാമറ എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ട് സീമ ആ ചെറിയ ക്യാമറയെ ബക്കറ്റിലെ വെള്ളത്തിലേയ്ക്കിട്ടു
വേഗം തുവർത്തെടുത്ത് ശരീരമെല്ലാം തുടച്ച് മുടി
തുവർത്തി കെട്ടിവച്ച്
നൈറ്റി എടുത്ത് ധരിച്ചു
വിറക്കുന്ന കൈ കൊണ്ട് ബക്കറ്റിൽ കിടക്കുന്ന ആ ചെറിയ ക്യാമറ എടുത്തു
ശരിക്കും പരിശോധിച്ചപ്പോൾ ക്യാമറയുടെ പുറകിൽ ഒരു സ്വിച്ച് കണ്ടു
സീമ ആ സ്വിച്ച് ഓഫ് ചെയ്തു
സീമ വേഗം ബാത്ത് റൂമിൽ നിന്ന് പുറത്ത് കടന്ന് തന്റെ മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു
ആ ക്യാമറയിൽ എഴുതിയിരിക്കുന്ന മോഡൽ നമ്പർ ഗൂഗിൾ ക്രോമിൽ അടിച്ചു
പെട്ടന്ന് തന്നെ ആ ക്യാമറയുടെ വിശദ വിവരങ്ങൾ മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു
ഹൊ രക്ഷപ്പെട്ടു
മെമ്മറി കാർഡിൽ സ്‌റ്റോർ ചെയ്യുന്ന ഒപ്ഷൻ മാത്രമേ ഈ ക്യാമറയിൽ ഉള്ളൂ
അതുകൊണ്ട് ആരും ലൈവായി കണ്ടിട്ടുണ്ടാകില്ല
സീമ സമാധാനത്തോടെ കട്ടിലിൽ കയറി കണ്ണുകൾ അടച്ച് കിടന്നു
പെട്ടന്ന് തന്നെ സീമ ചാടി എഴുന്നേറ്റു
ആകെ വിയർത്തൊലിച്ചു
എന്നെക്കാൾ മുമ്പ് നയനമോൾ കുളിക്കാൻ കയറിയതാണല്ലോ
അവൾ ഇത് കണ്ടില്ല
ഈശ്വരാ ആരായിരിയ്ക്കും ഈ ക്യാമറ ബാത്ത് റൂമിൽ വച്ചത് ?
സീമയുടെ ചിന്തകൾ മരവിക്കാൻ തുടങ്ങി
സീമ ഒരു ഗൾഫുകാരന്റെ ഭാര്യയാണ്
പ്ളസ് ടു പഠിയ്ക്കുന്ന നന്ദുവും ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന നയനയുമാണ് അവരുടെ മക്കൾ
ആ വീട്ടിൽ അവർ മൂന്ന് പേരും മാത്രമേയുള്ളൂ
വർഷത്തിൽ രണ്ട് മാസം ഭർത്താവ് ഷാജു നാട്ടിൽ ഉണ്ടാകും
സ്വന്തം അമ്മയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാരെ കാണിച്ച് കൊടുത്ത ഒരു മകനെ കുറിച്ച് എവിടെയോ വായിച്ചത് സീമ ഓർത്തു
സീമക്ക് സങ്കടവും ദേഷ്യവും വന്നു
ഏയ് തന്റെ മകൻ നന്ദു അങ്ങനെ ചെയ്യില്ല
അവൻ ചെറിയ കുട്ടിയാണ് അവന് ഇതൊന്നും അറിയില്ല
സീമ സ്വയം സമാധാനിപ്പിച്ചു
അല്ലങ്കിൽ നന്ദു വരുമ്പോൾ അവനോട് ചോദിച്ചാലോ ?
ഏയ് വേണ്ട
അവനാണെങ്കിലും അല്ലങ്കിലും അവൻ എങ്ങനെ പ്രതികരിയ്ക്കും എന്നറിയില്ല
സീമ ഒരു തീരുമാനമെടുക്കാനാകാതെ വിഷമിച്ചു
എന്നാൽ ഭർത്താവിനെ വിളിച്ച് ഈ കാര്യം പറഞ്ഞാലോ ?
ഏയ് വേണ്ട എന്തിനാ ഷാജുവേട്ടനെ വെറുതെ ടെൻഷനാക്കുന്നത് ?
സീമ കുറേ നേരം എന്ത് ചെയ്യണമെന്ന് ആലോചിച്ചു
അവസാനം ഭർത്താവിനെ വിളിച്ച് പറയുവാൻ തന്നെ തീരുമാനിച്ചു
ഇതൊരു നിസ്സാര കാര്യമല്ല
ഇത് കണ്ട് പിടിച്ചേ പറ്റൂ
നിങ്ങൾ മൂന്നാള് മാത്രം താമസിക്കുന്ന നമ്മുടെ വീട്ടിലെ ബാത്ത് റൂമിൽ ക്യാമറ വച്ചത് ആരെന്ന് കണ്ട് പിടിച്ചേ പറ്റൂ
ഞാൻ എമർജൻസി ലീവെടുത്ത് രണ്ട് ദിവസത്തിനുള്ളിൽ വരാം
ഞാൻ വരുന്നത് വരെ ഇക്കാര്യം ആരോടും പറയരുത്
നന്ദുമോനോട് ഇക്കാര്യത്തെപ്പറ്റി ഒന്നും ചോദിക്കരുത്
നയന മോളോട് കാര്യങ്ങൾ പറയുക
നീയും നയനമോളും കൂടി നന്ദു മോനെ നിരീക്ഷിക്കുക
ഈ ക്യാമറയുമായി ബന്ധപ്പെട്ട് അവന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് മാത്രം നോക്കുക
അങ്ങനെ ഉണ്ടായാലും അവനോട് ദേഷ്യപ്പെടാതിരിക്കുക
ഞാൻ രണ്ട് ദിവസത്തിനുള്ളിൽ എത്താം
ഇത്രയും പറഞ്ഞ് ഷാജു ഫോൺ കട്ട് ചെയ്തു
നയന മോൾ കോളേജിൽ നിന്ന് വന്നപ്പോൾ സീമ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു
ഒരു ഞെട്ടലോടെയാണ് നയനമോൾ സീമ പറഞ്ഞതെല്ലാം കേട്ടത്
ഏയ് നമ്മുടെ നന്ദു മോൻ അങ്ങനെ ചെയ്യില്ലമ്മേ
അവൻ ചെറിയ കുട്ടിയല്ലേ ?
എന്നാലും ഒന്ന് നിരീക്ഷിക്കുന്നത് നല്ലതാണ്
ഇപ്പഴത്തെ കുട്ടികൾക്ക് എന്തൊക്കെ ചെയ്യണമെന്ന് ഒരു ബോധവും ഇല്ലാത്ത കാലമാണ്
എന്തായാലും അച്ഛൻ വരട്ടെ
ഇത് കണ്ട് പിടിച്ചിട്ട് തന്നെ ബാക്കി കാര്യം
അല്പം ഭയത്തോടെ നയന പറഞ്ഞു
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷാജു എത്തി
ഷാജു വന്ന ദിവസം നന്ദുവിനേയും നയനയേയും ക്ലാസ്സിൽ വിട്ടില്ല
വളരെ സമാധാനപരമായി ഷാജുവും സീമയും നയനയും കൂടി നന്ദുവിനോട് കാര്യങ്ങൾ ചോദിച്ചു
ഞാനല്ല അച്ഛാ
ഞാനല്ല അമ്മേ ഇത് ചെയ്തത്
എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ല
നന്ദു കരഞ്ഞ് കൊണ്ട് പറഞ്ഞു
ആദ്യം സമാധാനത്തോടെയും പിന്നെ ദേഷ്യത്തോടെയും തല്ലിയും ചോദിച്ചിട്ടും നന്ദു ഇത് തന്നെയാണ് പറഞ്ഞത്
പിറ്റേ ദിവസം നന്ദു മോൻ ക്ലാസ്സിൽ പോയി
നയനമോൾക്ക് ചെറിയ പനി
ഷാജു മകളേയും കൊണ്ട് ആശുപത്രിയിൽ പോയി
ആശുപത്രിയിൽ നിന്ന് തിരിച്ച് വരും വഴി അവർ ചായ കുടിക്കാൻ ഒരു റെസ്റ്റൊറന്റിൽ കയറി
ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ നയന പറഞ്ഞു
അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്
എന്താ മോളേ പറയൂ
ഞാൻ പറയുന്നത് കേട്ട് അച്ഛൻ വിഷമിക്കരുത്
ദേഷ്യപ്പെടരുത്
വിവേകപരമായി ചിന്തിച്ച് തീരുമാനമെടുക്കണം
മോള് പറഞ്ഞോളൂ
ഞാൻ ദേഷ്യപ്പെടില്ല
വിഷമിക്കില്ല
ഷാജു മകൾക്ക് ഉറപ്പ് കൊടുത്തു
അമ്മയ്ക്ക് ഒരാളുമായി അടുപ്പമുണ്ട് അച്ഛാ
നയനയുടെ ഈ വാക്കുകൾ കേട്ടതും ഷാജുവിന് തല കറങ്ങുന്നത് പോലെ തോന്നി
ഞാൻ കോളേജ് വിട്ട് വരുമ്പോൾ നമ്മുടെ വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നത് പല ദിവസങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്
ആരാണയാൾ എന്ന് ചോദിക്കുമ്പോൾ അമ്മ ഒന്നും പറയാറില്ല
അയാൾ മിക്കവാറും രാത്രിയിൽ മതിൽ ചാടി നമ്മുടെ പറമ്പിൽ കടന്ന് അമ്മയുടെ അടുത്തേക്ക് വരുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്
ഒരുപക്ഷെ ഞാൻ കുളിക്കുന്നത് വീഡിയോ പിടിക്കാൻ അയാളാവും നമ്മുടെ കുളിമുറിയിൽ ക്യാമറ വച്ചത്
നയന ഇത്രയും പറഞ്ഞ് മുഴുമിപ്പിക്കും മുമ്പേ ഷാജു റെസ്റ്റോറന്റിൽ നിന്നും ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു
വീട്ടിലെത്തിയതും ഷാജു ദേഷ്യത്തോടെ ബാഗ് എടുത്ത് അതിൽ കുറച്ച് വസ്ത്രങ്ങൾ എടുത്ത് വച്ചു
ചേട്ടാ എങ്ങോട്ടാ പോകുന്നത് ?
സീമയുടെ ആ ചോദ്യത്തിന് മറുപടിയായി സീമയുടെ ചെകിട്ടത്ത് ഷാജു ആഞ്ഞ് അടിച്ചു
എന്നെ ചതിച്ചു അല്ലേ നീ
ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഷാജു ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി
എന്താ ഉണ്ടായത് എന്ന് സീമയും നന്ദുവും എത്ര ചോദിച്ചിട്ടും നയന ഒന്നും പറഞ്ഞില്ല
അവൾ മുറിയിൽ കയറി വാതിലടച്ചു
സീമയും നന്ദുവും ഒന്നും മനസ്സിലാകാതെ വിഷമിച്ച് നിന്നു
അന്ന് രാത്രി പത്ത് മണി ആയപ്പോൾ ഷാജു വീട്ടിലേക്ക് തിരിച്ച് വന്നു
ആരും അറിയാതെ വിറക് പുരയിൽ പതുങ്ങിയിരുന്നു
എന്തായാലും നയനമോൾ പറഞ്ഞ പോലെ തന്റെ ഭാര്യയുടെ അടുത്തേക്ക് ഒരാൾ വരുന്നുണ്ടെങ്കിൽ അവനെ പിടിക്കണം
ഷാജു തീരുമാനിച്ചു
ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഒരാൾ മതിൽ ചാടുന്നത് ഷാജു കണ്ടു
ഷാജുവിൽ ഭയവും ദേഷ്യവും വർദ്ധിച്ചു
മൊബൈലിന്റെ വെളിച്ചത്തിൽ അയാൾ സീമയുടെ മുറിയുടെ ജനലരികിൽ എത്തി
ചെന്ന് പിടിച്ചാലോ ?
ഏയ് വേണ്ട
ഒച്ചയും ബഹളവുമായാൽ നാണക്കേട് തനിക്ക് തന്നെയാണ്
ഷാജു സ്വയം നിയന്ത്രിച്ച്
അയാളുടെ ചലനങ്ങൾ ശ്രദ്ധിച്ചു
അയാൾ അവിടെ നിന്ന് കുറച്ചൂടെ മുമ്പോട്ട് നടന്ന് അടുത്ത മുറിയുടെ ജനലരികിൽ ചെന്നു
ആ മുറിയുടെ ജനൽ അയാൾക്കായി തുറക്കപ്പെട്ടു
ഷാജു ഞെട്ടിപ്പോയി
തന്റെ മകൾ നയനയാണ് അയാൾക്ക് വേണ്ടി മുറിയുടെ ജനൽ തുറന്നത്
ഒരു മിനിറ്റിനുള്ളിൽ ജനൽ അടഞ്ഞു
അയാൾ മതിൽ ചാടിക്കടന്ന് റോഡിലൂടെ എങ്ങോട്ടോ നടന്ന് പോയി
പിറ്റേ ദിവസം രാവിലെ ഷാജുവിന്റെ വീട്ടിലേക്ക് ഷാജുവിനോടൊപ്പം പോലീസ് വന്നു
പോലീസിനെ കണ്ടതും സീമയും നന്ദുവും നയനയും ഭയന്നു
നയനയോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്
സത്യസന്ധമായി ഉത്തരം പറഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും
എസ് ഐ നയനയോട് പറഞ്ഞു
നയന ഭയന്ന് കരയാൻ തുടങ്ങി
ആർക്കാണ് നയന ഇന്നലെ ജനൽ തുറന്ന് കൊടുത്തത് ?
എസ് ഐ യുടെ ചോദ്യം കേട്ട നയന അമ്പരന്നു
ആർക്ക് വേണ്ടിയും ഞാൻ ജനൽ തുറന്നില്ല സാർ
നയന നുണ പറയരുത്
നയനയുടെ അച്ഛൻ ദൃക്സാക്ഷിയാണ്
പറയൂ കുട്ടീ ആർക്ക് വേണ്ടിയാണ് ?
എന്റെ കാമുകന് വേണ്ടിയാണ്
ഇനി നുണ പറഞ്ഞ് പിടിച്ച് നില്ക്കാൻ പറ്റില്ലന്നറിഞ്ഞ നയന എസ് ഐക്ക് മറുപടി കൊടുത്തു
എന്താണ് അവന്റെ പേര് ?
ശ്യാം
അവന്റെ മൊബൈൽ നമ്പർ തരൂ
നയന മനസ്സില്ലാ മനസ്സോടെ ശ്യാമിന്റെ നമ്പർ എസ് ഐക്ക് കൊടുത്തു
എസ് ഐ ആ നമ്പർ കോൺസ്റ്റബിളിന് കൊടുത്തു
കോൺസ്റ്റബിൾ ആ നമ്പറുമായി വീടിന് പുറത്ത് പോയി
എസ് ഐ : എന്തിനാണ് ശ്യാം നയനയെ കാണാൻ രാത്രി വന്നത് ?
നയന : ക്യാമറ വാങ്ങാൻ
എസ് ഐ : ഏത് ക്യാമറ ?
നയന : ഞങ്ങളുടെ കുളിമുറിയിൽ നിന്ന് അമ്മയ്ക്ക് കിട്ടിയ ക്യാമറ
എസ് ഐ : ആ ക്യാമറ കുളി മുറിയിൽ വച്ചത് നയനയാണോ ?
നയന : അതെ
എസ് ഐ : എന്തിന്
നയന : അമ്മ കുളിക്കുന്നത് പകർത്തി ശ്യാമിന് കൊടുക്കാൻ
എസ് ഐ : ശെ
കുട്ടീ താങ്കൾ ചെയ്തത് എത്ര മോശം കാര്യമാണെന്ന് അറിയുമോ ?
സ്വന്തം അമ്മയുടെ നഗ്ന ശരീരം കാമുകന് വേണ്ടി വീഡിയോയിൽ പകർത്തുക
കഷ്ടം
നയനയുടെ വാക്കുകൾ കേട്ട് ഷാജുവും സീമയും ഷോക്കേറ്റ പോലെയായി
നയന പൊട്ടിക്കരഞ്ഞു
നയന : സാറേ ശ്യാമിനെ പേടിച്ചിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്
എസ് ഐ : എന്തിനാണ് നീ അവനെ പേടിക്കുന്നത് ?
നയന : ഞാനും ശ്യാമും കുറേ സ്ഥലങ്ങളിൽ കറങ്ങാൻ പോയിട്ടുണ്ട്
അപ്പോൾ അവൻ മൊബൈലിൽ എന്റെയും അവന്റെയും പല തരത്തിലുള്ള ഫോട്ടോകൾ എടുത്തിട്ടുണ്ട്
അമ്മയുടെ വീഡിയോ എടുത്ത് കൊടുത്തില്ലങ്കിൽ ആ ഫോട്ടോകൾ വാട്സപ്പിലൂടെ പ്രചരിപ്പിക്കും എന്നവൻ ഭീഷണിപ്പെടുത്തി
അതാണ് ഞാൻ അങ്ങനെ ചെയ്തത്
നയന ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിറുത്തി
എന്തിനാ മോളേ നീ അമ്മക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പറഞ്ഞത് ?
ഷാജുവിന്റെ ഈ ചോദ്യം കേട്ടപ്പോൾ നയന പൊട്ടിക്കരഞ്ഞുകൊണ്ട് ഷാജുവിന്റെ കാൽക്കൽ വീണു
അച്ഛാ എന്നോട് ക്ഷമിക്കണം
എന്റെ തെറ്റുകൾ അച്ഛന്റെ മുമ്പിൽ മറയ്ക്കാൻ ഞാൻ അമ്മയെ അനാവശ്യമായി കുറ്റപ്പെടുത്തിയതാണ്
ഷാജു മകളെ എഴുന്നേല്പിച്ച് മുഖമടച്ച് ഒരു അടി കൊടുത്തു
അപ്പോഴേക്കും സീമ വന്ന് മകളെ പിടിച്ച് മാറ്റി
ഷാജു ഭാര്യയേയും മകളേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു
അപ്പോൾ ആ വീട്ടിലേക്ക് മറ്റൊരു പോലീസ് വാഹനം വന്നു
ആ വാഹനത്തിൽ ശ്യാമിനെ പോലീസ് പിടിച്ച് കൊണ്ടു വന്നതാണ്
ശ്യാമിന്റെ കോളറിൽ പിടിച്ചു കൊണ്ട് എസ് ഐ ചോദിച്ചു
എന്തിനാടാ നീ വീഡിയോ എടുക്കാൻ പറഞ്ഞ് നയനയെ ഭീഷണിപ്പെടുത്തിയത് ?
ഭയന്ന് വിറച്ചുകൊണ്ട് ശ്യാം പറഞ്ഞു
ആ നഗ്ന വീഡിയോ കാണിച്ച് ഇവരുടെ കയ്യിൽ നിന്ന് പണം തട്ടിയെടുക്കാനാണ് സാർ
ഇവനെ വണ്ടിയിൽ കയറ്റ്
എസ് ഐ കോൺസ്റ്റബിൾമാരോട് പറഞ്ഞു
മോളേ
ഇവനെപ്പോലുള്ളവന്മാരെ പ്രണയിച്ച് മാതാപിതാക്കൾ അറിയാതെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും കൂടെ കിടന്നും ഫോട്ടോകളും സെൽഫികളും എടുക്കുമ്പോൾ നിങ്ങളെപ്പോലുള്ളവർ ചെന്ന് പെടുന്നത് ഇതുപോലുള്ള ചതിക്കുഴിയിലാണെന്ന് ഇനിയെങ്കിലും ഓർക്കണം
ഇത്രയും പറഞ്ഞ് എസ് ഐ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നയന വിതുമ്പിക്കരഞ്ഞു
ശ്യാമിനെ കയറ്റിയ പോലീസ് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കാൻ നേരം ശ്യാമിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു
നിമ്മി എന്നാണ് പേര് എഴുതി കാണിച്ചത്
എസ് ഐ ആ കോൾ അറ്റന്റ് ചെയ്ത് സ്പീക്കർ ഫോണിൽ ഇട്ടു
ശ്യാം ഇന്ന് രാത്രി എന്റെ വീട്ടിൽ വരണം
എന്റെ അമ്മ കുളിക്കുന്ന വീഡിയോ ഞാൻ എടുത്തിട്ടുണ്ട്
എവിടെയാടാ നിമ്മിയുടെ വീട് ?
എസ് ഐ അലറിക്കൊണ്ട് ചോദിച്ചു
ശ്യാം ഭയന്ന് വിറച്ച് നിമ്മിയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു
ആ പോലീസ് വാഹനം നിമ്മിയുടെ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു
നിമ്മിയുടെ വീട് എത്തുന്നതിന് മുമ്പേ ശ്യാമിന്റെ ഫോണിലേക്ക് മറ്റ് രണ്ട് പെൺകുട്ടികളുടെ കൂടി കോളുകൾ വന്നിട്ടുണ്ടായിരുന്നു…
കഥ കടപ്പാട് : സജയൻ ഞാറേക്കാട്ടിൽ കൊടകര
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ റീജിയണല്‍ തലവന്‍ കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാറിന്റെ പ്രതികമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
അയോധ്യയിലെ ബാബ്‌റി മസ്ജിദ് പണിതത് ക്ഷേത്രം തകര്‍ത്താണെമന്ന് നിരന്തരം വാദിച്ച വ്യക്തിയാണ് കെ കെ മുഹമ്മദ്. ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥാനായ ഇദ്ദേഹത്തിന്റെ വാദം ആര്‍എസ്എസ് അവരുടെ പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു.
അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പണിഞ്ഞത് കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പണിതതെന്ന കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെതെന്ന നിലപാടിലായിരുന്നു ആര്‍എസ്എസ്സിനെ പോലെ കെ കെ മുഹമ്മദും.
ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയെ അങ്ങേയറ്റം ഉചിതമായ നടപടിയാണെന്നായിരുന്നു നേരത്തെ കെ കെ മുഹമ്മദ് പറഞ്ഞത്. ഇതിനെ ഇക്കാര്യത്തില്‍ താന്‍ എടുത്ത നിലപാടിനുളള അംഗീകാരമായാണ് കെ. കെ മുഹമ്മദ് വ്യാഖ്യാനിച്ചത്.
അയോധ്യകേസില്‍ സാധ്യമായ ഏറ്റവും നല്ല വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇത്രയും ഉചിതമായ തീരുമാനമുണ്ടാകുമെന്ന ഞാന്‍ കരുതിരുന്നില്ല. ഹിന്ദുക്കളെ സംബന്ധിച്ച് അയോധ്യ മുസ്ലീങ്ങള്‍ക്ക് മെക്കപോലെയാണ്. പ്രവാചകനുമായി ബന്ധപ്പെട്ട സ്ഥലമല്ല, മുസ്ലീങ്ങള്‍ക്ക് അയോധ്യ’ കെ കെ മുഹമ്മദ് പറഞ്ഞു
അതേസമയം അയോധ്യയിലെ ഖനനവുമായി ബന്ധപ്പെട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ടീമില്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്ന് ആരോപണവും ഇതോടൊപ്പം പുറത്തുവന്നിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ സുപ്രീം കോടതിയുടെ വിധിയില്‍ നിര്‍ണായകമായിരുന്നു. ഇതോടൊപ്പം പള്ളി പണിയുന്നതിന് മുമ്പ് തന്നെ ഹിന്ദുക്കള്‍ ഈ പ്രദേശത്തെ രാമന്റെ ജന്മസ്ഥലമായി കണക്കാക്കി ആരാധിച്ചിരുന്നുവെന്ന് വിശ്വാസത്തെയും കോടതി പരിഗണിച്ചു
ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതെന്തിനാണെന്ന് കെ കെ മുഹമ്മദ് വിശദീകരിച്ചിട്ടില്ല.
പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ വച്ച് ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായും ലക്ഷണങ്ങൾ പാമ്പുകടിയേറ്റതിന്റെയാണെന്നും പരിശോധിച്ച ഡോ.ജാക്സൺ തോമസ് പറഞ്ഞു. സഹോദരങ്ങൾ:അമിയ ജബിൻ, ആഖിൽ.
കേരളത്തിലേതിന് സമാനമായി യുഎഇയിലും കനത്ത മഴ. എല്ലാ എമിറേറ്റുകളിലും പുലർച്ചെ മുതൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ പ്രവചനം പോലെ അബുദാബിയും ദുബായും ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെത്തുടർന്നു യുഎഇയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതം തടസപ്പെടുത്തി.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നിർദേശം. ഷാർജയിൽ ടാക്സി സർവീസുകളും ഫെറി സർവീസുകളും തടസപ്പെട്ടു. കനത്തമഴയിൽ പെട്ടെന്നു വെള്ളക്കെട്ടുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ വടക്കൻ എമിറേറ്റുകളിലെ മലമ്പ്രദേശങ്ങളിൽ വിനോദസഞ്ചാരം പൊലീസ് നിരുത്സാഹപ്പെടുത്തുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിൻറെ പ്രവചനം.