ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഫിന്‍ലാന്‍ഡിലെ സന്ന മരിൻ. ഇപ്പോള്‍ ഇതാ വിപ്ലവകരമായ ആശയവുമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി വന്നിരിക്കുന്നു. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന ആശയമാണ് ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിൻ നിര്‍ദേശിച്ചിരിക്കുന്നത്. ഫിൻലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉള്ളത്.
അതേസമയം, ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന പ്രവൃത്തിസമയം സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് സന്ന മരിനും അവരുടെ രാഷ്ട്രീയ സഖ്യവും ആറ് മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് നടപ്പിലാക്കി നോക്കും.
34ാം വയസിലാണ് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദത്തില്‍ സന്ന മരിന് എത്തിയത്. ഡിസംബര്‍ 9നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന. വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്ററി റിന്നെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് സന്ന അധികാരത്തിലേറുന്നത്.
തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും സന്ന പറഞ്ഞു. എന്റെ വയസ്സോ ജെന്‍ഡറോ ഞാന്‍ കാര്യമാക്കുന്നില്ലെന്നും സന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉക്രെയിന് പ്രധാനമന്ത്രി ഒലെക്സിയ് ഹൊന്‍ചരുകിന് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് സന്ന അധികാരമേല്‍ക്കുന്നത്.
അധികാരത്തിലേറുമ്പോള്‍ ഒലെക്സിയ് ഹൊന്‍ചരുകിന് 35 വയസ്സായിരുന്നു പ്രായം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയും സന്ന മരിന് തന്നെ. ആറ് മണിക്കൂർ ദൈർഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിൻലാൻഡിന്റെ അയൽരാജ്യമായ സ്വീഡനിൽ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്, ഇത് നടപ്പാക്കി രണ്ട് വർഷത്തിനു ശേഷം, ജീവനക്കാർ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതൽ ഉത്പാദനക്ഷമതയുള്ളവരുമായാണ് കാണപ്പെട്ടിരിന്നു ഇതിന്റെ ബലത്തിലാണ് ഫിന്‍ലാന്‍ഡിലെ പുതിയ ശ്രമം.
ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചെണ്ടുവര എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.
പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശയത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ട്രിനിഡാഡ് ആന്റ് ടുബാഗോ: ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മികച്ച ബാറ്റ്സ്മാനാണെങ്കിലും ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍ അദ്ദേഹത്തിന്റെ പേരിലാകില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നിലവില്‍ ലാറയുടെ പേരിലാണ്.
‘സ്മിത്ത് മികച്ച ബാറ്റ്സ്മാനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നാലാം നമ്പറില്‍ കളിക്കുന്ന സ്മിത്തിന് ചില പരിമിതികളുമുണ്ട്. ‘
ഓസീസിന്റെ തന്നെ ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍ രോഹിത് ശര്‍മ്മ എന്നിവര്‍ക്കാണ് 400 എന്ന നമ്പര്‍ മറികടക്കാന്‍ കഴിയുകയെന്നും ലാറ പറഞ്ഞു.
വാര്‍ണറെ പോലൊരു താരം അത് മറികടക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കോഹ്ലിയെ പോലൊരു താരത്തിന് നേരത്തെ അവസരം കിട്ടുകയാണെങ്കിലും നമുക്ക് ഇത് പ്രതീക്ഷിക്കാം. വളരെ ആക്രമണോത്സുകനായ താരമാണയാള്‍.
സ്വന്തം ദിവസത്തില്‍ രോഹിത് ശര്‍മ്മയിലും എനിക്ക് പ്രതീക്ഷയുണ്ട്.
2004 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ലാറ ടെസ്റ്റില്‍ ആദ്യമായി 400 റണ്‍സ് സ്കോര്‍ ചെയ്തത്. ട്രിപ്പിള്‍ സെഞ്ച്വറികള്‍ അതിന് ശേഷം വീണ്ടും ടെസ്റ്റില്‍ സംഭവിച്ചെങ്കിലും 400 ലേക്കെത്താന്‍ കഴിഞ്ഞ 15 വര്‍ഷമായിട്ടും ആര്‍ക്കും സാധിച്ചിട്ടില്ല.
പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.
മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്‍പ് അനുരാധ പദ്വാളാണ് തന്റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.
എന്നാൽ മരണത്തിനു തൊട്ടു മുന്‍പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്റെയും അരുണിന്റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.
1974ൽ അനുരാധയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാൽ തന്റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്‍പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .
വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്‍പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.
തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി: തീരദേശപരിപാലന നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകൾ 11,12 തീയതികളിലായി പൂർണമായും തകർക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങൾ തകർക്കുന്നത്. ഇതിനായി ഫ്ലാറ്റുകളിൽ വെള്ളിയാഴ്ച മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുമെന്ന് പൊളിക്കൽ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പറഞ്ഞു.
ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിലായിരിക്കും സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച രാവിലെ ഫ്ലാറ്റുകളിലെത്തിക്കും. അതീവ സുരക്ഷ നൽകി സ്ഫോടക വസ്തുക്കൾ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക.
തുടർന്ന് ഫ്ലാറ്റുകളിലെ വിവിധ നിലകളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പെളിക്കാൻ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക. ആറിന് ആൽഫാസെറീൻ ഇരട്ട സമുച്ചയത്തിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കും.
ഹോളി ഫെയ്ത്ത്, ജെയ്ൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് 150 കിലോ സ്ഫോടക വസ്തുക്കളും ആൽഫ സെറീനിലെ രണ്ട് ടവറുകൾക്ക് 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുക. എമൽഷൻ എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട വസ്തുക്കളാണ്
ന്യൂഡൽഹി: മിഷനറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ വിദേശത്തുപോയാൽ ബീഫ് കഴിക്കുമെന്നും അതിനാൽ സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. സ്വന്തം മണ്ഡലമായ ബഗുസരായിയിൽ സ്വകാര്യപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ നമ്മുടെ കുട്ടികളെ മിഷനറി സ്കൂളുകളിൽ അയക്കുന്നു. ഇവർ ഐഐടികളിലൂടെ എൻജിനീയർമാരും കളക്ടർമാരും എസ്പിമാരും ആകുന്നു. അതല്ലെങ്കിൽ വിദേശത്ത് പോകുന്നു. ഇവരിൽ ഭൂരിപക്ഷവും ബീഫ് കഴിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു- മന്ത്രി ആരോപിച്ചു.
നമ്മുടെ സംസ്കാരവും പാരമ്പര്യവും പഠിപ്പിക്കാത്തതു മൂലമാണ് ഇതുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ കുട്ടികൾ ബീഫ് കഴിക്കാൻ തുടങ്ങും. ഇത് വളരെയധികം ആശങ്കാജനകമാണ്. പരമ്പരാഗത മൂല്യങ്ങൾ വളർത്തിയെടുക്കാൻ സ്കൂളുകളിൽ ഹനുമാൻ മന്ത്രം ഉരുവിടണമെന്നും അദ്ദേഹം നിർദേശിച്ചു.
പുതുവര്‍ഷദിനത്തില്‍ ഇന്ത്യയില്‍ പിറന്നത് 67,385 കുട്ടികളെന്ന് റിപ്പോര്‍ട്ട്. ലോകത്തിലാകെ പിറന്ന കുഞ്ഞുങ്ങളില്‍ 17 ശതമാനവും ഇന്ത്യയിലാണ്. യൂണിസെഫ് ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
ആകെ 392,078 കുഞ്ഞുങ്ങളാണ് ഈ ദിനത്തില്‍ ലോകത്തിലാകെ പിറന്നത്. ഇന്ത്യയും മറ്റ് ഏഴ് രാജ്യങ്ങളിലുമായി പിറന്ന കുഞ്ഞുങ്ങളുടെ എണ്ണം ആകെ ജനനങ്ങളുടെ പകുതിയോളം വരും. ചൈനയില്‍ (46,299), നൈജീരിയ (26,039), പാകിസ്താന് (6,787), ഇന്തോനീഷ്യ (13,020), യുഎസ് (10,452), കോംഗോ (10,247), എത്യോപ്യ (8,493) എന്നീ രാജ്യങ്ങളിലാണ് ജനനനിരക്ക് കൂടുതല്‍.
ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടക്കാനൊരുങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം ചൂണ്ടിക്കാട്ടിയിരുന്നു. 2027ാമാണ്ടോടെ ഇന്ത്യ ഈ നിലയിലേക്ക് എത്തിച്ചേരും.
2018ല്‍ 2.5 ദശലക്ഷം നവജാതശിശുക്കള്‍ മരിച്ചിരുന്നു. ജനനത്തിന്റെ ആദ്യമാസത്തില്‍ തന്നെയാണ് ഈ മരണങ്ങളെല്ലാം നടന്നത്. ഇവരില്‍ മൂന്നിലൊന്നുപേരും മരിച്ചത് ജനിച്ച അതേ ദിവസം തന്നെയാണ്. ഇതില്‍ ഭൂരിഭാഗം മരണങ്ങളും ഒഴിവാക്കാനാകുമായിരുന്ന കാരണങ്ങളാലായിരുന്നു. നേരത്തെയുള്ള ജനനം, ഡെലിവറി സമയത്തെ സങ്കീര്‍ണതകള്‍, ഇന്ഫെക്ഷനുകള് തുടങ്ങിയവയാണ് കാരണം. ഓരോ വര്‍ഷവും ശരാശരി 2.5 ദശലക്ഷം കുഞ്ഞുങ്ങള്‍ ചാപിള്ളകളായാണ് പുറത്തുവരുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു.
രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ ആശുപത്രിയിലെ ശിശുമരണനിരക്ക് 100 കടന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാത്രം ഒമ്പത് കുഞ്ഞുങ്ങളാണ് മരിച്ചത്. ജനനസമയത്തെ ഭാരക്കുറവാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ ആശുപത്രപത്രിയിലെ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ രാജ്യവ്യാപകമായ ചര്‍ച്ചയായിട്ടുണ്ട്.
ലോകേത് ചാറ്റര്‍ജി, കാന്ത കര്‍ദാം എന്നീ എംപിമാരടങ്ങുന്ന ബിജെപി പാര്‍ലമെന്ററി സംഘം കഴിഞ്ഞദിവസം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ദയനീയമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു കുട്ടികളെ വരെ ഒരു ബെഡ്ഡിലാണ് കിടത്തിയിരിക്കുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ പന്നികള്‍ അലഞ്ഞുതിരിയുന്ന കാഴ്ചയും തങ്ങള്‍ കണ്ടതായി അവര്‍ പറഞ്ഞു.
നേരത്തെ ശിശു അവകാശസംരക്ഷണ ദേശീയ കമ്മീഷന് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഷോകോസ് നോട്ടീസ് കൊടുത്തിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ പറയുന്നത്.
കോട്ടയിലെ ഏറ്റവും വലിയ സര്‍ക്കാരാശുപത്രിയാണ് ജെകെ ലോണ്‍. ഇവിടെ പീഡിയാട്രിക്സ് വിഭാഗത്തില്‍ നാല്‍പ്പതോളം പേര് ദിവസവും പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. മൂന്നൂറോളം രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സ തേടുന്നു.
ശിശുമരണങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ്വര്ധന് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്‍കുകയും ചെയ്തു.
പുതുവര്‍ഷ ദിനത്തില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹനിശ്ചയ ചത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പാണ്ഡ്യയ്ക്ക് ആശംസകളുമായെത്തിയിരിക്കയാണ് മറ്റ് ക്രിക്കറ്റ് താരങ്ങള്‍.
പാണ്ഡ്യയുടെ വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് താഴെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി കുറിച്ചത്. പാണ്ഡ്യയ്ക്കും പ്രണയിനി നടാഷ സ്റ്റാന്‍കോവിച്ചിനും ശോഭനമായ ഭാവി ആശംസിക്കുന്നു എന്നും, ഇരുവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് കോഹ്ലി കുറിച്ചത്.
കോഹ്ലിക്ക് പിന്നാലെ മോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ആശംസകളുമായെത്തി.
പുതുവര്‍ഷത്തില്‍ നടാഷയുടെ കൈപിടിച്ചു നില്ക്കുന്ന ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം മോതിരമാറ്റ നടന്നതായി പാണ്ഡ്യ പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാണ്ഡ്യ ഇക്കാര്യം അറിയിച്ചത്.

കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോരിറ്റി ഉദ്ഘാടനച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്തുന്നതിനെ ആചാരപരമാക്കാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർത്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നിലവിളക്ക് കൊളുത്തുന്നത് എന്നിരിക്കെ അവതാരക എല്ലാവരോടും എഴുന്നേറ്റു നിൽക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. തിരിഞ്ഞു നിന്ന് ‘അനാവശ്യ അനൗൺസ്മെന്റൊന്നും വേണ്ട’ എന്നദ്ദേഹം അവതാരകയോട് പറഞ്ഞു. തുടർന്ന് സദസ്സിലുള്ളവരോട് എഴുന്നേൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിർവ്വഹിച്ചു.
നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരത്തിന്റെ ഭാഗമാണെന്നും അത് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കരുതെന്നുമുള്ള വാദഗതികൾ നേരത്തെ ഉയർന്നു വന്നിരുന്നതാണ്. എന്നാൽ നിലവിളക്ക് ഏതെങ്കിലും മതത്തിന്റേതല്ലെന്ന നിലപാട് സ്വീകരിച്ചവർ തുടർന്നും ചടങ്ങുകളിൽ അവ കൊളുത്തുന്നതിനോട് വിമുഖത കാട്ടിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും നിലവിളക്ക് കൊളുത്തുന്നതിൽ ഇതുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.
മാഫിയ എന്ന ആക്ഷേപത്തിന് അർഹരാകേണ്ടവരല്ല റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ചിലരുടെ പ്രവർത്തനത്തിന്റെ പേരിലാണ് ഒരു മേഖല ആകമാനം ഈ ആക്ഷേപം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലെ വലിയൊരു വിഭാഗം അനുഭവ സമ്പത്തും വിശ്വാസ്യതയുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.