നവംബർ 5ന് രാവിലെ 8 മണിക്കും വൈകീട്ട് 5 മണിക്കുമിടെ സൈറൻ കേൾക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇടുക്കി ജില്ലാ കളക്ടർ. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് ഈ സൈറൺ മുഴക്കുന്നത്.
ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിൽ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയൽ റൺ ആണ് നവംബർ 5ന് നടക്കുക. രാവിലെ എട്ട് മണിക്കും വൈകീട്ട് അഞ്ച് മണിക്കും ഇടയിലായിരിക്കും സൈറൺ മുഴക്കുകയെന്ന് വാർത്താ കുറിപ്പിൽ പറയുന്നു.
ബിജോ തോമസ് അടവിച്ചിറ
ഓസ്ട്രേലിയയിലെ സിറ്റി ഓഫ് വിറ്റെൽസിയുടെ മേയറായി മലയാളിയും കുട്ടനാട് സ്വദേശിയുമായ ടോം ജോസഫ് ഏഴാം തീയതി ചുമതലയേൽക്കും. വിറ്റെൽസിയുടെ ഡെപ്യൂട്ടി മേയറായി കഴിഞ്ഞ നവംബറിൽ ടോം ജോസഫിനെ തെരഞ്ഞെടുത്തിരുന്നു. 2006ൽ ഓസ്ട്രേലിയയിലെ മെറൻഡയിലേക്ക് കുടിയേറിയതാണ് ടോം ജോസഫ്. കുട്ടനാട് മണലാടി കാപ്പിൽ പുതുശേരി ജോസഫ്, കുഞ്ഞമ്മ ദന്പതികളുടെ മകനാണ്. രഞ്ജിനി സഖറിയ ആണ് ഭാര്യ. വിദ്യാർഥികളായ മറിയ, അമിഷ്, ആൻ എന്നിവർ മക്കളാണ്.
വിറ്റെൽസി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ കൗണ്‍സിലറും ഓസ്ട്രേലിയയിൽ ഒരു തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ആദ്യ മലയാളിയുമാണ് ടോം ജോസഫ്. പതിനൊന്ന് അംഗ നഗരസഭയിൽ ലേബർ പാർട്ടിക്കും ലിബറൽ പാർട്ടിക്കും അഞ്ച് അംഗങ്ങൾ വീതമാണുള്ളത്. സ്വതന്ത്രനായി ജയിച്ച ടോംമിന്റെ പിന്തുണയോടെ ലേബർ പാർട്ടി ഭരണത്തിലെത്തി. തുടക്കത്തിൽ വൈസ് പ്രസിഡന്റ് പദവിയും ഒരു വർഷം മേയർ സ്ഥാനവും എന്ന ധാരണയിലായിരുന്നു പിന്തുണ. അതനുസരിച്ചാണ് മേയർ സ്ഥാനം ഏറ്റെടുക്കുക.
സ്റ്റാർ വീക്കിലി നടത്തിയ അഭിമുഖം
നിങ്ങൾ മെർണ്ടയിൽ എത്ര കാലം താമസിച്ചു, നിങ്ങളെ ഈ പ്രദേശത്തേക്ക് കൊണ്ടുവന്നത് എന്താണ്?
ഞാൻ നാല് വർഷമായി ഇവിടെ താമസിക്കുന്നു. അതിനുമുമ്പ് ഞാൻ ആറു വർഷത്തോളം സൗത്ത് മൊറാങ്ങിൽ താമസിച്ചു. മെർണ്ടയിലേക്ക് എന്നെ ആകർഷിച്ചത് പ്രാന്തപ്രദേശത്തിന്റെ പുതുമയും എന്റെ യുവകുടുംബത്തിന് അനുയോജ്യമായ നിരവധി തുറന്ന സ്ഥലങ്ങളും പാർക്കുകളുമാണ്.
മെർണ്ട, ഡിസ്ട്രിക്റ്റ് റസിഡന്റ്‌സ് അസോസിയേഷനുമായി നിങ്ങൾ എത്ര കാലമായി ബന്ധപ്പെട്ടിരിക്കുന്നു, എന്തുകൊണ്ട്?
ഞാൻ മെർഡയിലേക്ക് മാറിയ ദിവസം മുതൽ ഞാൻ മദ്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യ രണ്ട് വർഷം ഞാൻ ഒരു കമ്മിറ്റി അംഗമായിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. ഞാൻ താമസിക്കുന്ന കമ്മ്യൂണിറ്റിയിലേക്ക് സംഭാവന ചെയ്യുന്നതിൽ ഞാൻ ശക്തമായ വിശ്വാസിയാണ്, കൂടാതെ ഞങ്ങൾ ഏറ്റെടുക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന കമ്മ്യൂണിറ്റി ബിൽഡിംഗിലുള്ള ഒരു ഓർഗനൈസേഷനാണ് മദ്ര, അത് മെർണ്ട ടൌൺ ഫെയർ, മെർഡ കരോൾസ് അല്ലെങ്കിൽ ദീപാവലി ഫെസ്റ്റിവൽ, കൂടാതെ നിരവധി മറ്റ് കമ്മ്യൂണിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ.
നിങ്ങൾ മറ്റേതെങ്കിലും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ടോ?
മദ്രയ്‌ക്ക് പുറമെ, മറ്റ് നിരവധി കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായി ഞാൻ ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ മെർഡ ആന്റ് ഡോറെൻ മൾട്ടി കൾച്ചറൽ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്, മെർഡ ദീപാവലി ഫെസ്റ്റിവൽ കമ്മിറ്റിയുടെ സ്ഥാപക ചെയർമാനും കത്തോലിക്കാ സ്കൂളുകളുടെയും പാരിഷിന്റെയും സംയുക്ത സോഷ്യൽ കമ്മിറ്റി ചെയർമാനായ വിറ്റ്‌ലീസ അയൽക്കൂട്ട വാച്ചിന്റെ സമിതിയിൽ ഞാനുണ്ട്. മെർഡ, ഡോറീൻ, വിറ്റ്‌ലീസ, കിംഗ്‌ലേക്ക്. മെർഡ ഒരു പോലീസ് സ്റ്റേഷൻ ആവശ്യമുണ്ട്, ബിൽഡ് ഇ 6 – നോർത്ത് ഫ്രീവേ, വൊളർട്ട് ടിപ്പ് വികസിപ്പിക്കുന്നത് നിർത്തുക – ഷുൾട്സ് ഫാം കാമ്പെയ്‌നുകൾ സംരക്ഷിക്കുക തുടങ്ങിയ വക്താവായി ഞാൻ നിരവധി അഭിഭാഷകരുമായി [ഗ്രൂപ്പുകളുമായി] ഏർപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ച് നിങ്ങൾ എന്താണ് ഇഷ്ടപ്പെടുന്നത്?
ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെയും പ്രാന്തപ്രദേശത്തിന്റെയും വിധി നിർണ്ണയിക്കുന്നതിൽ താമസക്കാർക്ക് ഒരു പങ്കുവഹിക്കാൻ അനന്തമായ സാധ്യതകൾ നൽകുന്ന ഒരു പുതിയ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ മാറ്റാൻ താൽപ്പര്യപ്പെടുന്ന മെർഡയെക്കുറിച്ച് എന്തെങ്കിലും ഉണ്ടോ?
മെർഡയിൽ ഞാൻ കാണാൻ താൽപ്പര്യപ്പെടുന്ന മാറ്റങ്ങൾ അടിസ്ഥാനപരമായ മാറ്റങ്ങളാണ്. റോഡുകളില്ലാത്തതും മികച്ച നിലവാരമുള്ളതുമായ ഫുട്പാത്തുകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മെർഡയിലെ അടിസ്ഥാന സ investment കര്യ നിക്ഷേപത്തിന് വിറ്റ്‌ലീസ സിറ്റി മുൻഗണന നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
നിങ്ങളുടെ ഒഴിവു സമയം ചെലവഴിക്കാൻ നിങ്ങൾ എങ്ങനെ ഇഷ്ടപ്പെടുന്നു?
ഒരു മുഴുസമയ ജോലിയും സജീവ കമ്മ്യൂണിറ്റി നേതാവും എന്ന നിലയിൽ എനിക്ക് വളരെ കുറച്ച് ഒഴിവു സമയമുണ്ട്, അതിനാൽ എന്റെ മൂന്ന് സുന്ദരികളായ മക്കളോടും ഭാര്യയോടും ഞാൻ ചെലവഴിക്കുന്ന ഒഴിവു സമയം.
സ്പെയിനിൽ ഫോണില്‍ നോക്കിക്കൊണ്ടു പ്ലാറ്റ്ഫോമിലൂടെ നടന്ന യാത്രക്കാരി റെയിൽവേ ട്രാക്കിലേക്ക് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന വിഡിയോ വൈറൽ. തൊട്ടുമുന്നിൽ ട്രെയിന്‍ എത്തിയപ്പോഴാണ് യാത്രക്കാരി മൊബൈലിൽനോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നത്. ട്രെയിന്‍ തൊട്ടടുത്ത് എത്തുന്നതും പ്ലാറ്റ്ഫോമിലേക്ക് സ്ത്രീ വീഴുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വിഡിയോയില്‍ വ്യക്തമല്ല.
മാഡ്രിഡ് മെട്രോയാണ് ഒക്ടോബർ 24ന് സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിട്ടത്. വടക്കൻ മഡ്രിഡിലെ എസ്ട്രെചോ സ്റ്റേഷനിലാണു സംഭവം നടന്നത്. ട്രാക്കിലേക്കു വീണതിനു പിന്നാലെ ഇവരെ രക്ഷിക്കുന്നതിനു യാത്രക്കാർ ഓടിയെത്തുന്നതും വിഡിയോയിലുണ്ട്. എന്നാൽ കൃത്യ സമയത്തു ട്രെയിൻ നിർത്താൻ സാധിച്ചോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ട്രാക്കിലേക്കു വീണ സ്ത്രീക്കു ഗുരുതരമായ പരുക്കില്ലെന്നാണു മെട്രോ അധികൃതരുടെ പ്രതികരണം. ഈ കേസിൽ പേടിക്കാനൊന്നുമില്ല. യാത്രക്കാരി സുഖമായിരിക്കുന്നു– വിഡിയോ ദൃശ്യത്തോടൊപ്പം മഡ്രിഡ് മെട്രോ ട്വിറ്ററിൽ കുറിപ്പിട്ടു.
യാത്രക്കാർക്കു ജാഗ്രതാ നിര്‍ദേശം നൽകുന്നതിനാണ് മെട്രോ അധികൃതർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ഫോണിൽനിന്നു കണ്ണെടുത്തു സുരക്ഷിതമായി സഞ്ചരിക്കണമെന്നും മെട്രോ വ്യക്തമാക്കി.
⚠ Por tu seguridad, levanta la vista del móvil cuando vayas caminando por el andén.#ViajaSeguro #ViajaEnMetro pic.twitter.com/0XeQHPLbHa
— Metro de Madrid (@metro_madrid) October 24, 2019
തിരുവനന്തപുരം കഴക്കൂട്ടത്തു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ, അഭിലാഷ്, ടോമി നിരഞ്ചൻ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി കെഎ വിദ്യാധരൻ പറഞ്ഞു.
കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി കണ്ടെത്തി.
പിന്നീട് വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ദിവസം പെൺകുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. പീഡനവിവരം പെൺകുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി. പിന്നീട് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവരും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബാബു നമ്പൂതിരി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേൽ മലയാളിയുടെ മനസിൽ പതിഞ്ഞു കഴിഞ്ഞതിന് പിന്നിൽ ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്‌ഠൻ നമ്പൂതിരിയുടെ അഭിനയവഴക്കമാണെന്നതിൽ സംശയമില്ല. തൂവാനത്തുമ്പികൾക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ നിറസാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 38 വർഷം 214 സിനിമ.
സിനിമാനടൻ എന്നതിലുപരി ബാബു നമ്പൂതിരിക്ക് സ്വന്തം നാട്ടുകാർക്കിടയിൽ മറ്റൊരു പരിവേഷം കൂടിയുണ്ട്. വലിയ തിരുമേനി അഥവാ ക്ഷേത്രപൂജാരി എന്ന പരിവേഷം. ഏതെങ്കിലുമൊരു സിനിമയിൽ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രത്തോടുള്ള സ്‌നേഹം കൊണ്ടു വിളിക്കുന്നതല്ല അത്. യഥാർത്ഥത്തിൽ ഒരു ‘വലിയ തിരുമേനി’ തന്നെയാണ് ബാബു നമ്പൂതിരി.കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറയിൽ ഗണപതി ക്ഷേത്രത്തിൽ എത്തിയാൽ പൂജാരിയായ ബാബു നമ്പൂതിരിയെ കാണാം.
എന്നാൽ എന്നും അതിന് കഴിയില്ല കേട്ടോ, 300 വർഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ മാത്രമാണ് ബാബു നമ്പൂതിരി വലിയ തിരുമേനിയാവുക. ഒറ്റയട, ഷോഡശദ്രവ്യഗണപതി ഹോമം, 108 കുടം അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.’സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൂജാ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാൽ ആ നിമിഷം ചുമതല ഏറ്റെടുക്കും.
അതെന്റെ കർമ്മമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്പൂതിരി സമുദായത്തിൽ ശാന്തിപ്പണി അറിയുന്നവർ ഇപ്പോൾ കുറവാണ്. പുതിയ തലമുറയ്‌ക്ക് താൽപര്യവുമില്ല’-ബാബു നമ്പൂതിരി പറയുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയ്‌ക്ക് പുറത്തും അകത്തുമുള്ള തന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവച്ചത്.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ എന്ന സ്ഥലത്താണ് എന്റെ വീട്. ഞാനും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്. ഞാൻ പത്തനാപുരം സെന്റ്. മേരീസ് സ്‌കൂളിൽ ആറാം ക്‌ളാസിലാണ് പഠിക്കുന്നത്. ഷൂട്ടിന്റെ തിരക്കുകാരണം സ്‌കൂളിലെ മാവേലിയാണ് ഞാൻ. എങ്കിലും ടീച്ചേഴ്സും കൂട്ടുകാരുമെല്ലാം നല്ല സപ്പോർട്ടാണ്. നോട്സൊക്കെ വാട്സാപ്പിൽ അയച്ചുതരും.ഷൂട്ടിനൊക്കെ പോകുമ്പോള്‍ വീടു മിസ് ചെയ്യാറുണ്ട്. എവിടെയൊക്കെ താമസിച്ചാലും എന്റെ ബെഡ്റൂമില്‍ കിടക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്.
എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. എന്റെ റൂമിലും കുറെ ഫോട്ടോസും ട്രോഫികളും ഒക്കെ വച്ചിട്ടുണ്ട്. പഠിക്കാന്‍ അധികം സമയം ഇല്ലാത്തതുകൊണ്ട് മുറിയില്‍ സ്റ്റഡി ടേബിള്‍ ഇല്ല. ഊണുമുറിയില്‍ ഇരുന്നാണ് ഞാന്‍ പഠിക്കുന്നത്.എനിക്ക് ചെറുപ്പത്തിൽ പട്ടാളക്കാരൻ ആകാമായിരുന്നു താൽപര്യം. പിന്നെ പൈലറ്റ് ആകാം എന്നായി. ഇപ്പോൾ ഇഷ്ടം, പഠിച്ചു ഒരു ഐഎഎസ്സുകാരൻ ആകണം എന്നാണ്.
അൽസാബിത്തിന്റെ അമ്മ ബീന ബാക്കി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.എന്റെ നാട് കോന്നിയാണ്. വിവാഹശേഷം ഞങ്ങൾ കലഞ്ഞൂരിൽ നാലുസെന്റ് ഭൂമി വാങ്ങി ഒരു ഇരുനില വീട് പണിതു. പക്ഷേ അൽസാബിത്ത് കുഞ്ഞായിരിക്കുമ്പോൾത്തന്നെ ഭർത്താവ് വീടുവിട്ടുപോയി. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. ഭാഗ്യം പോലെയാണ് ആ സമയത്തു കുഞ്ഞിന് മിനിസ്‌ക്രീനിൽ അവസരം കിട്ടുന്നത്. കുഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ടാണ് ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിയത്.
ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ…ഇത്രയും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ചെറിയ പ്ലോട്ടിൽ നിർമിച്ചതുകൊണ്ട് വീടിന്റെ ഭിത്തി തന്നെ മതിലായി വരുന്ന വിധമാണ് ക്രമീകരണം. അടുത്തിടയ്ക്ക് ഞങ്ങൾ ഒരു കാർ മേടിച്ചു. അതിനെ ഉൾക്കൊള്ളിക്കാൻ മുൻവശത്ത് റൂഫിങ് ഷീറ്റ് ഇട്ടു.നഷ്ടമാകുമെന്ന് കരുതിയിടത്തുനിന്നാണ് ദൈവം ഞങ്ങള്‍ക്ക് ഈ വീട് തിരിച്ചുതന്നത്. അതുകൊണ്ടുതന്നെ വീടിനോട് വലിയ സ്നേഹമാണ്. മോന്റെ അധ്വാനമായതുകൊണ്ട് അവനും വീടിനോട് വലിയ ഇഷ്ടമാണ്. ദൈവം ഇനിയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്…
രാജ്യാന്തര ട്വന്റി–20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഇന്ത്യയുടെ രോഹിത് ശര്‍മ. വിരാട് കോലിയെ മറികടന്നാണ് രോഹിത്തിന്റെ നേട്ടം. ബംഗ്ലദേശിനെതിരായ ട്വന്റി–20യിലാണ് നേട്ടം. രോഹിത് ഒൻപത് റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി കൂടുതല്‍ രാജ്യാന്തര ട്വന്റി–20 മല്‍സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ഇനി രോഹിത്തിന് സ്വന്തം. രോഹിത്തിന്റെ 99–ാം രാജ്യാന്തര ട്വന്റി–20 മല്‍സരമാണിത്. 98 മല്‍സരങ്ങള്‍ കളിച്ച എം.എസ്.ധോണിയെയാണ് രോഹിത് മറികടന്നത്.
അതേസമയം മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഇന്ത്യക്കായി ശിവം ഡുബെ അരങ്ങേറ്റം കുറിക്കും. പരിശീലകന്‍ രവി ശാസ്ത്രി ഡുബെയ്ക്ക് ക്യാപ് സമ്മാനിച്ചു. ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വിരാട് കോലിക്ക് പകരം രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്.
ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് വേണ്ടി നിലകൊണ്ട തദ്ദേശീയ നേതാവിനെ വെടിവച്ചുകൊന്നു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അററിബോയയില്‍ വെച്ചാണ് സംഭവം. പൗലോ പൗളിനോ ഗുജജാരയെന്ന നേതാവിനെയും, മറ്റൊരു ഗോത്രക്കാരനായ ലാർസിയോ ഗുജജാരയെയുമാണ് പ്രദേശത്ത് അനധികൃതമായി കടന്നുകയറിയവർ ആക്രമിച്ചതെന്ന് ബ്രസീലിയൻ ഇൻഡിജെനസ് പീപ്പിൾസ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.
കൊലപാതകത്തെക്കുറിച്ച് ബ്രസീലിയന്‍ ഫെഡറൽ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ സർക്കാരിലെ നീതിന്യായ മന്ത്രി സർജിയോ മൊറോ സ്ഥിരീകരിച്ചു. ‘ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ ഫോറസ്റ്റ് ഗാർഡിലെ അംഗങ്ങളാണ് അക്രമിക്കപ്പെട്ട ഗോത്രവർഗക്കാർ. അപൂര്‍വ്വമായ മരങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2012-ല്‍ രൂപീകരിച്ച ഗാര്‍ഡാണത്. സായുധ പട്രോളിംഗും ലോഗിംഗ് പാളയങ്ങൾ നശിപ്പിക്കലുമാണ് അവരുടെ പ്രധാന ജോലി. അതുതന്നെയാണ് അവരുടെ ജീവന്‍ അപകടത്തിലകാന്‍ കാരണമാകുന്നതും. അററിബോയയില്‍ നിന്നുള്ള മൂന്ന്‍ പേർ ഉൾപ്പെടെ മാരൻഹാവോയിലെ നിരവധിപേര്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബ്രസീലിലെ തദ്ദേശീയ മിഷനറി കൗൺസിലിന്റെ മാരൻഹോ റീജിയണൽ കോർഡിനേറ്റർ ഗിൽഡർലാൻ റോഡ്രിഗസ് പറഞ്ഞു. ‘അക്രമികളുടെ ലക്ഷ്യം ഗോത്ര വര്‍ഗ്ഗക്കാരെ തുരത്തി വനം കൊള്ളയടിക്കലാണെന്നും, അവരില്‍ ഭൂരിഭാഗവും അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും’ അദ്ദേഹം പറയുന്നു. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷമാകാതിരിക്കാന്‍ ക്രിമിനലുകല്‍ക്കെതിരെ നടപടി അത്യാവശ്യമാണെന്ന് റോഡ്രിഗസ് ആവശ്യപ്പെടുന്നു.
4,130 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അററിബോയയില്‍ ഗുജജാര, ആവ ഗോത്രങ്ങളില്‍പെട്ട 5,300 പേര്‍ മാത്രമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ഗോത്ര വിഭാഗങ്ങളാണ് അവര്‍. മാരൻഹാവോ സംസ്ഥാനത്ത് അവശേഷിക്കുന്ന അവസാന ആമസോൺ മഴക്കാടുകളിൽ ഭൂരിഭാഗവും അവിടെയാണുള്ളത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സർവൈവൽ ഇന്റർനാഷണലിലെ സീനിയർ റിസർച്ച് ആൻഡ് അഡ്വക്കസി ഓഫീസർ സാറാ ഷെങ്കർ പറയുന്നു. കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ അറിയുന്ന അടുത്തറിയുന്ന ആളാണ് അവര്‍.
വനമേഖല ഔദ്യോഗികമായി ബ്രസീലിലെ സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. പക്ഷെ, കൊള്ള സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. കൊള്ള സംഘങ്ങളും തദ്ദേശീയരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. 2015-ൽ ബ്രസീലിന്റെ പരിസ്ഥിതി ഏജൻസിയായ ഇബാമയുടെ ഓപ്പറേഷൻ കോർഡിനേറ്റർ റോബർട്ടോ കാബ്രലിന് വെടിയേറ്റിരുന്നു. ഈ വർഷം ജൂണിൽ അററിബോയയിലെ ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് ഗാര്‍ഡ് മേധാവി ഒലമ്പിയോ ഗുജജാര അക്രമികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.
അമ്മക്ക് വരനെ തേടി ട്വിറ്ററിൽ ട്രെൻഡിങ്ങായി മകളുടെ പോസ്റ്റ്. ഇതിനുമുമ്പ് പലകാരണങ്ങളാൽ വിവാഹ പരസ്യങ്ങൾ ട്വിറ്ററിൽ ശ്രദ്ദനേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ടതായി മറ്റൊരു വിവാഹ പരസ്യം. വിദ്യാർഥിയായ ആസ്താ വർമയും അമ്മയുമാണ് ഇപ്പോഴത്തെ താരങ്ങൾ. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റ് എഴുതി.
തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകൾ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. “50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്‌ക്കായി തിരയുന്നു! വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,” ഹ്യദയം കവരുമാപോസ്റ്റ്. ഇരുവർക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേർ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പതിവുരീതികളെ പൊളിച്ചെഴുതുകയാണ് ഈ അമ്മയും മകളും.
ഒക്ടോബർ 31 ന് രാത്രി ഷെയർ ചെയ്ത ട്വീറ്റിൽ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഉണ്ട്. ആസ്ത പറഞ്ഞ പറഞ്ഞ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്.
കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ(63) മരണം കൊലപാതകമെന്നു ക്രൈംബ്രാഞ്ച് സംശയിക്കാൻ കാരണം പ്രതിപ്പട്ടികയിലുള്ളവരുടെ മൊഴികളിലെ വൈരുദ്ധ്യം. ഒരു ഓട്ടോറിക്ഷ യാത്രയും അതിനെ സംബന്ധിച്ചുള്ള പരസ്പര വിരുദ്ധമായ മൊഴികളുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിക്കുന്നത്.
കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരെ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനായാണ് തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻനായരും വീട്ടുജോലിക്കാരിയായിരുന്ന ലീലയും ഓട്ടോറിക്ഷ വിളിച്ചത്.
2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രൻനായരുടെ മൊഴി. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയി എന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. ജയമാധവൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് മെഡിക്കൽ കോളേജിൽ നിന്നും ഓട്ടോ വിളിച്ച് നേരെ വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി.
മൊഴികളിലെ ഈ വൈരുദ്ധ്യമാണ് അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചത്. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻനായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയുടെ മൊഴി. പൊലീസ് ചോദ്യം ചെയ്തപ്പോൾ, ഓട്ടോ വിളിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സഹദേവൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വിൽപത്രങ്ങൾ തയാറാക്കിയതു സംബന്ധിച്ചും രവീന്ദ്രൻ നായരുടേയും ലീലയുടേയും സഹദേവന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്.
ലീലയെയും രവീന്ദ്രൻനായരെയും ക്രൈംബ്രാഞ്ച് കൂടത്തിൽ തറവാട്ടിലെത്തിച്ച് ചോദ്യം ചെയ്തു. ഇരുവരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തി. രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട്ടിലെത്തിയത്. തുടര്‍ന്നു മൂന്നു മണിക്കൂറോളം സംഘം സ്ഥലത്തു പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും സഹോദരൻ ജയപ്രകാശ് രക്തം ശര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു.
ഫൊറൻസിക് വിദഗ്ധരുടെ സംഘവും ഒപ്പമുണ്ടായിരുന്നു. ജയമാധവൻനായർ മരിച്ചു കിടന്ന മുറിയിൽനിന്ന് ഫൊറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മരണം നടന്ന സമയത്ത് ഈ മുറി പൊലീസ് പരിശോധിച്ചിരുന്നില്ല. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
ജയമാധവൻ നായർ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്നു ക്രൈംബ്രാഞ്ച് ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു. എന്നാൽ ഇത് ആക്രമണത്തിലൂടെ ഉണ്ടായതാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്നാണ് പരിശോധിക്കുന്നത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യും. കേസിന്റെ കാലപ്പഴക്കം പ്രധാന ഘടകമാണെങ്കിലും തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.