Latest News

ടീം ഇന്ത്യക്ക് എല്ലാ ഫോര്‍മാറ്റുകളിലും വിജയം നേടി തന്ന ക്യാപ്റ്റനായിരുന്നു എംഎസ് ധോണി. നാട്ടിലും വിദേശത്തും എതിരാളികള്‍ക്കെതിരെ ഏത് ഫോര്‍മാറ്റിലും ജയിക്കാനാകുമെന്ന് ഇന്ത്യയെ ശരിക്കും വിശ്വസിപ്പിച്ചത് ധോണിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത റെക്കോര്‍ഡ് ഇതിന് തെളിവാണ്. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ലോകമെമ്പാടും വലിയ വിജയം നേടി. രാജ്യം കണ്ട ഏറ്റവും മികച്ച നായകനാണ് ധോണി. ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ തുടര്‍ച്ചയായ പരമ്പരകള്‍ നേടി 2009 ല്‍ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി. 2007 ടി 20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കെ കരിയറില്‍ ഒരിക്കലും മറക്കാത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് മനസു തുറന്ന് ഇന്ത്യന്‍ മുന്‍ നായകന്‍. ആദ്യത്തേത് 2007ലെ ടി20 ലോകകപ്പ് വിജയത്തിനുശേഷമായിരുന്നുവെന്ന് ധോണി പറഞ്ഞു. കിരീടവുമായി ഇന്ത്യയിലെത്തിയശേഷം മുംബൈ മറൈന്‍ ഡ്രൈവിലൂടെ ഓപ്പണ്‍ ബസില്‍ കാണികളെ അഭിവാദ്യം ചെയ്ത് യാത്ര ചെയ്ത സംഭവമാണ് ഒന്നാമത്തേത്. റോഡിനിരുവശവും ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.

ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങി ഞങ്ങളെ അഭിവാദ്യം ചെയ്യുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷമുണ്ടായിരുന്നു. ചിരിയുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവില്ല ആ മുഹൂര്‍ത്തമെന്ന് ധോണി പറഞ്ഞു. ‘എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. കാരണം, ജനക്കൂട്ടത്തില്‍ ധാരാളം ആളുകള്‍ ഉണ്ടായിരിക്കാം, അവര്‍ക്ക് അവരുടെ ഫ്‌ലൈറ്റുകള്‍ നഷ്ടമായിരിക്കാം, ഒരുപക്ഷേ അവര്‍ പ്രധാനപ്പെട്ട ജോലികള്‍ക്കായി പോകുന്നുണ്ടാകാം. ഒരു തരത്തിലുള്ള സ്വീകരണം, ഞങ്ങള്‍ക്ക് ലഭിച്ചു, മറൈന്‍ ഡ്രൈവ് മുഴുവന്‍ ഒരു അറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് നിറഞ്ഞിരുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓര്‍മ്മയില്‍ നില്‍ക്കുന്ന രണ്ടാമത്തെ സംഭവമായി ധോണി പറയുന്നത് 2011 ഏകദിന ലോകകപ്പ് ഫൈനല്‍ ആയിരുന്നു. ലോകകപ്പ് ജയത്തിലേക്ക് 15-20 റണ്‍സ് വേണ്ടപ്പോള്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ കാണികള്‍ മുഴുവന്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ ഒരേ സ്വരത്തില്‍ വന്ദേ മാതരം പാടിയതായിരുന്നു. ഇവ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. അതിനാല്‍ തന്നെ ഈ രണ്ട് സംഭവങ്ങളും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ധോണി പറഞ്ഞു.

അവരുടെ സ്വപ്ന ഭവനം പണിയുമ്പോൾ ആളുകൾക്ക് വ്യത്യസ്ത ആശയങ്ങളുണ്ട്. ചിലർ സുഖകരവും ചെറുതുമായ ബംഗ്ലാവുകൾ തിരഞ്ഞെടുക്കുന്നു, മറ്റുള്ളവർ ആഡംബര മാളികകൾ തിരഞ്ഞെടുക്കുന്നു. എന്നിരുന്നാലും, പരമ്പരാഗത വാസ്തുവിദ്യ ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒന്ന് നിർമ്മിക്കാൻ തീരുമാനിക്കുന്ന ചുരുക്കം ചിലരുണ്ട്, ഉദാഹരണത്തിന്, ഒരു കണ്ടെയ്നർ വീട്. അതാണ് ഡിസൈനർ വില്‍ ബ്രൂക്സിവിൽ ചെയ്തത്, ഇപ്പോൾ അദ്ദേഹം ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്ന് മാത്രം നിർമ്മിച്ച ഒരു വീടിന്റെ അഭിമാന ഉടമയാണ്.

ഹ്യൂസ്റ്റണിലെ മക്ഗൊവൻ തെരുവിലാണ് അദ്ദേഹത്തിന്റെ പുതിയ വീട്. ഉടമസ്ഥന്റെ അഭിപ്രായത്തിൽ, അദ്ദേഹത്തിന്റെ 11 കണ്ടെയ്നർ വീട് ഇത്തരത്തിലുള്ള ഏറ്റവും വിപുലമായ ഘടനയാണ്.
മേൽക്കൂരയുള്ള ഒരു ഡെക്ക് ഉപയോഗിച്ച് മൂന്ന് നിലകളുള്ള ഒരു വീട് സൃഷ്ടിക്കാൻ കണ്ടെയ്നറുകൾ പരസ്പരം അടുക്കിയിരിക്കുന്നു.

2000 കളുടെ തുടക്കം മുതൽ സ്വന്തമായി ഒരു വീട് പണിയാൻ ബ്രൂക്സിന് ആഗ്രഹമുണ്ടായിരുന്നു, എന്നിരുന്നാലും, താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വീട് രൂപകൽപ്പന ചെയ്യുന്ന ഒരാളെ കണ്ടെത്താൻ അദ്ദേഹം വളരെക്കാലം പാടുപെട്ടു, അതിനാൽ ബ്രൂക്സ് അത് സ്വയം ചെയ്യാൻ തീരുമാനിച്ചു.

“ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിക്കുന്ന പ്രോജക്ടുകൾ ഞാൻ കണ്ടുതുടങ്ങി. ആത്യന്തികമായി, ഒരു വീട് നിർമ്മിക്കുന്ന കുടുംബമുള്ള ഒരു ഡിസൈനറെ 3 നിലകളുള്ള ഒരു ഷോ ഹോബ്സ് രൂപകൽപ്പന ചെയ്യാൻ നിയോഗിച്ചു. മാസങ്ങളോളം ചുറ്റിക്കറങ്ങിയ ശേഷം, ഒടുവിൽ എനിക്ക് ആ ഗ്രൂപ്പിനെ ഓടിച്ചു വിടേണ്ടി വന്നു , കാരണം അവർ എനിക്ക് ആവശ്യമുള്ളത് നൽകാൻ തയ്യാറായില്ല. അങ്ങനെ, എന്റെ സ്വന്തം വീട് രൂപകൽപ്പന ചെയ്യാനുള്ള യാത്ര 2011 ൽ ആരംഭിച്ചു, ”ആ മനുഷ്യൻ തന്റെ ബ്ലോഗിൽ എഴുതി.

വർഷങ്ങൾക്കു ശേഷം ഒരു കണ്ടെയ്നർ വീട് എന്ന ആശയം ബ്രക്സിന് ലഭിച്ചു.അതിന്റെ പിന്നിലുള്ള ആശയം വളരെ ലളിതമാണ്.

“ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ശക്തവും അഗ്നിരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതും ചുഴലിക്കാറ്റ് പ്രതിരോധശേഷിയുള്ളതും പൊതുവായ സ്വഭാവസവിശേഷതകളുമാണ്,” ബ്രക്സ് വിശദീകരിക്കുന്നു.

എന്നിരുന്നാലും, ഒരു പ്രൊഫഷണൽ ബിൽഡർ അല്ലാത്ത ഈ മനുഷ്യന് തന്റെ സ്വപ്ന ഭവനം പണിയാൻ എന്ത് ചെയ്യുമെന്ന് അറിയില്ലായിരുന്നു. എന്നാൽ എന്ത് വേണമെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

വീടിന്റെ 3 ഡി സ്കെച്ച് സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. ഷിപ്പിംഗ് കണ്ടേനറുകളിൽ നിന്ന് ഒരു വീട് നിർമ്മിക്കുന്നതിനെക്കുറിച്ച് എല്ലാം പഠിക്കാൻ വളരെ മണിക്കൂറുകൾ ചെലവഴിച്ചതിന് ശേഷം, 2,500 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ അഭിമാന ഉടമയാണ് ബ്രക്സ്. ഇപ്പോൾ വീട് ഏതാണ്ട് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു,

സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്.

പ്രശ്നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയിന്‍ ‘അമ്മ’യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും ‘അമ്മ’യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയിനിന്റെ വിഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകും. ഷെയിന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

കണ്ണു നനയിച്ച കലാപ്രകടനം കണ്ടപ്പോൾ അഭിനന്ദനത്തിൽ പ്രതികരണമൊതുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ തയാറായില്ല. കീശയിൽനിന്ന് പഴ്സ് കയ്യിലെടുത്തു. ഉണ്ടായിരുന്ന നോട്ടുകളെല്ലാം എടുത്തു. ഒപ്പമിരുന്ന ഐജി എസ്. ശ്രീജിത്തിനോടും ഡിഐജി എസ്. സുരേന്ദ്രനോടും കയ്യിലുള്ളതു ‘ഷെയർ’ ചെയ്യാമോ എന്നു ചോദിച്ചു. സസന്തോഷം അവർ പണമെടുത്തു നൽകി. മേലുദ്യോഗസ്ഥരുടെ മാതൃക അതേപടി എസ്പി ദിവ്യ വി. ഗോപിനാഥ് അടക്കമുള്ളവർ പകർത്തിയപ്പോൾ നിമിഷങ്ങൾക്കകം പിരിഞ്ഞു കിട്ടിയത് 20,000 രൂപ!
കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് എതിരെ പൊലീസ് സംഘടിപ്പിച്ച ‘കുഞ്ഞേ, നിനക്കായ്’ ബോധവൽക്കരണത്തിന്റെ ഭാഗമായി ശക്തൻ തമ്പുരാൻ കോളജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് നൃത്തശിൽപം അവതരിപ്പിച്ചത്. കലാപ്രകടനം കണ്ടു മനസ്സു നിറഞ്ഞപ്പോഴാണ് ഉടനൊരു പാരിതോഷികം നൽകാമെന്നു ഡിജിപി തീരുമാനിച്ചത്. 10,000 രൂപ വീതം ഇരു സംഘങ്ങൾക്കും സമ്മാനിച്ചു.

ഇടുക്കി കീരിത്തോട്ടിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് സ്വദേശി അജിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുരിക്കാശ്ശേരി മാർ സ്ലീബ കോളേജിലെ വിദ്യാർത്ഥിയായ അജിലിനെ കോപ്പി അടിച്ചെന്ന പേരിൽ കോളേജിൽ നിന്ന് ഡീബാർ ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് അജില്‍ ആത്‍മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

മുംബൈ: മഹാരാഷ്ട്രയുടെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ‍ചെയ്തു. ശിവാജി പാർക്കിൽ വൻ ജനാവലിയെ സാക്ഷിനിർത്തി ഗവ‍ർണ‌ർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ശിവസേന ജന്മംകൊണ്ട ശിവാജി പാർക്കിൽ ബാൽ താക്കറെയുടെ ശവകുടീരത്തെ സാക്ഷിയാക്കിയാണ് മകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തത്. അങ്ങനെ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ഉദ്ധവ്. ത്രികക്ഷി സഖ്യത്തിലെ ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ശരത് പവാറും സുപ്രിയ സുളെക്കുമൊപ്പം അജിത് പവാറും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

സുപ്രധാനമായ ഒരു രാഷ്ട്രീയ വഴിത്തിരിവിലൂടെ ശിവസേന – എൻസിപി – കോൺഗ്രസ് സർക്കാർ മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനത്ത്, അതും ബിജെപിക്ക് തിരിച്ചടി നൽകിക്കൊണ്ട് അധികാരമേൽക്കുമ്പോൾ, അത് കാണാൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയോ രാഹുൽ ഗാന്ധി എംപിയോ എത്തിയില്ല. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജിയും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല.

26കാരിയായ യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു. തെലങ്കാന ഷാദ്ർനഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് പ്രിയങ്ക ജോലി ചെയ്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോരവെ ഷാദ്‍നഗറില്‍ വെച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്‍റെ ടയര്‍ പഞ്ചറായിരുന്നു. ടയര്‍ നന്നാക്കി കൊടുക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തു.

സഹോദരിയായ ഭവ്യക്ക് ഫോണ്‍ ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറയുന്നുണ്ട്. കുറച്ച് ദൂരം പോയാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. എന്നാല്‍, വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പ്രിയങ്ക എത്തിയില്ല.

പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവര്‍ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്കയുടെ വാഹനവും കാണാതായി. കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന 25കാരനായ ഇന്ത്യക്കാരനാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടത്തെക്കുറിച്ച് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍, അഗ്നിശമനസേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് അപകട കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. സ്വന്തം മൈതാനത്ത് നാപ്പോളിക്കെതിരേ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയതോടെ ലിവര്‍പൂളിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടെന്‍സിന്റെ ഗോളില്‍ മുന്നിലെത്തിയ നാപ്പോളിക്കെതിരേ 65-ാം മിനിറ്റില്‍ ഡിയാന്‍ ലോവ്റെനിലൂടെ ചെമ്പട സമനില പിടിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമായി.

നാപ്പോളിയുടെ മൈതാനത്തു നടന്ന ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു. റെഡ്ബുള്‍ സാല്‍സ്ബര്‍ഗുമായി ഡിസംബര്‍ 10-നാണ് ലിവര്‍പൂളിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ഇയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. ഒരു പോയന്റ് മാത്രം പിന്നിലാണ് നാപ്പോളി. റെഡ്ബുള്‍ സാല്‍സ്ബര്‍ഗിന് അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുണ്ട്.

നാല്‍പത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ആധിപത്യത്തിലേക്ക് മനുഷ്യനെ നയിച്ച ഒരു പരോക്ഷയുദ്ധമുണ്ട്. നമ്മുടെ ‘കസിന്‍സ്സു’മായി നടന്ന അതിജീവനത്തിന്‍റെ ഒരു യുദ്ധം! അതില്‍ അവര്‍ പരാജയപ്പെടുകയും നമ്മള്‍ ഹോമോ സാപ്പിയന്‍സ് വിജയിക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നിയാണ്ടർത്താലുകളുടെ അന്ത്യത്തിന് കാരണമായത് ഹോമോ സാപ്പിയൻ‌സ് അല്ല, അവരുടെ നിര്‍ഭാഗ്യമാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ് നരവംശ ശാസ്ത്രജ്ഞർ.

ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം ആയിരക്കണക്കിന് തലമുറകള്‍ കൊണ്ടു സംഭവിച്ചതാണ്. ഇതില്‍ ഒരുഘട്ടത്തില്‍ ലോകത്തിന്‍റെ ഗതിയെതന്നെ നിര്‍ണയിച്ച ഒരു സഹവര്‍ത്തിത്വം (co-existence) നടന്നിരുന്നു എന്നാണ് അനുമാനം. നിയാണ്ടര്‍ത്താല്‍, ഡെനിസോവന്‍ എന്നീ ഹോമിനുകളുമായി ഹോമോസാപ്പിയന്‍സ് ഏതാണ്ട് അയ്യായിരം വര്‍ഷത്തോളം സഹവര്‍ത്തിച്ചിരുന്നു. ആര് ഭൂമി അടക്കിവാഴും എന്ന് നിര്‍ണ്ണയിച്ച നാളുകളായിരുന്നു അത്. അക്കാലത്ത് ഹോമോസാപ്പിയന്‍സുമായി കിടപിടിക്കത്തക്ക അംഗബലം നിയാണ്ടർത്താലുകള്‍ക്ക് ഉണ്ടായിരുന്നില്ല.

ആധുനിക മനുഷ്യർ യൂറോപ്പിലും സമീപ കിഴക്കിലും എത്തുമ്പോൾ നിയാണ്ടർത്താല്‍ വംശത്തിന്‍റെ ജനസംഖ്യ വളരെ കുറവായിരുന്നു. ജനനനിരക്കില്‍ വന്ന സ്വാഭാവിക വ്യതിയാനങ്ങളും, മരണനിരക്ക് ഉയര്‍ന്നതും, ലിംഗാനുപാതത്തില്‍ വലിയ വിടവുണ്ടായതും നിയാണ്ടർത്താലുകള്‍ക്ക് വിനയായി എന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. .

ചിലര്‍ വാദിക്കുന്നത് പോലെ യൂറോപ്പിലെത്തിയ ആദ്യത്തെ ആധുനിക മനുഷ്യർ നിയാണ്ടർത്താലുകളേക്കാൾ കേമന്മാര്‍ ആയിരുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഹോമോ സാപ്പിയൻസ് യൂറോപ്പിലേക്കും നിയാണ്ടർത്താലുകൾ താമസിച്ചിരുന്ന കിഴക്കോട്ടും ഇരച്ചുകയറി പതിയെ അധീശത്വം സ്ഥാപിച്ചു എന്നൊരു അടിസ്ഥാന കഥയുണ്ട്. ‘എന്നാല്‍ നിയാണ്ടർത്താലുകൾക്ക് വംശനാശം സംഭവിക്കാൻ ആധുനിക മനുഷ്യന്‍ ഒരു കാരണമേ അല്ലായിരുന്നുവെന്നും, അവരുടെ നിര്‍ഭാഗ്യമാണ് കാരണമെന്നും’ ഐൻഡ്‌ഹോവൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ ക്രിസ്റ്റ് വാസൻ പറഞ്ഞു.

ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പ് നിയാണ്ടർത്താലുകള്‍ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി ഇല്ലാതായി എന്നും, അതിനും 20,000 വർഷങ്ങൾക്ക് മുമ്പ് ആധുനിക മനുഷ്യര്‍ ആഫ്രിക്കയിൽ നിന്ന് കുടിയേറിത്തുടങ്ങിയെന്നും ശാസ്ത്രജ്ഞർ പൊതുവേ അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ എന്തുകൊണ്ടാണ് നിയാണ്ടര്‍ത്താലുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടതെന്നും, അവരുടെ നാശത്തിന് നേരിട്ടോ പരോക്ഷമായോ ഹോമോ സാപ്പിയന്‍സ് കാരണമായിട്ടുണ്ടോ എന്നും ഇക്കാലമത്രയും തെളിയിക്കപ്പെട്ടിട്ടില്ല.

നരവംശശാസ്‌ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു ഉത്തരമിതാണ്; നിയാണ്ടര്‍ത്താലുകള്‍ ഒറ്റയടിക്ക് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടതല്ല. ശരാശരി കേവലം നാല്‍പതുവര്‍ഷം മാത്രം ആയുസുണ്ടായിരുന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ ഹോമോ സാപ്പിയനില്‍ ലയിച്ചുചേര്‍ന്നു ഇല്ലാതാവുകയായിരുന്നു. അങ്ങനെ നാല്‍പതിനായിരം വര്‍ഷങ്ങള്‍ മുന്‍പ് അവസാന നിയാണ്ടര്‍ത്താലും ഭൂമുഖത്തുനിന്നു വേരറ്റുപോയി. എന്നാലിന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മറ്റൊരു കാരണം കാലാവസ്ഥാമാറ്റത്തോടു അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ്. ഈ വാദങ്ങളെയെല്ലാം ആസ്ഥാനത്താക്കുന്ന നിഗമനങ്ങളിലാണ് ശാസ്ത്രലോകം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved