ചെന്നൈ, കോയമ്പത്തുര്‍, പുതുച്ചരി എന്നിവിടങ്ങളില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി പേരിലുണ്ടായിരുന്ന സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി എടുത്തത്. ഇത്രയും വസ്തുവകകള്‍ 2016 നവംബറില്‍ നോട്ട് അസാധുവാക്കലിനു ശേഷമാണ് ശശികല വാങ്ങിക്കൂട്ടിയത്.
ചെന്നൈയിലെ മാള്‍, പുതുച്ചേരിയിലെ ജ്വല്ലറി, പേരംമ്പൂരിലെ റിസോര്‍ട്ട്, കോയമ്പത്തൂരിലെ പേപ്പര്‍ മില്‍ ഉള്‍പ്പടെ ഒന്‍പത് വസ്തുവകകളാണ് കണ്ടുകെട്ടിയത്. വീട്ടുജോലിക്കാരി, ഡ്രൈവര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നിവരുടെ പേരിലാണ് ശശികല വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പ അഗ്രഹാര ജയിലിലാണ്. ജയിലിലാണെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പ് ശശികലയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.
വിനയന്റെ സംവിധാനത്തില്‍ പിറന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇരുപത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആകാശഗംഗയുമായി വിനയന്‍ വീണ്ടുമെത്തിയത്. നവംബര്‍ ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.
ഇന്നത്തെ കാലത്തും ഇതുപോലൊരു ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വിനയന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കഴിയുമ്പോഴും കേരളത്തിലെ പല സെന്ററുകളിലും ആകാശഗംഗ 2 ഹൗസ്ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറഞ്ഞിരിക്കുകയാണ്.
‘ആകാശഗംഗ 2’ ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയറ്ററുകളിലും ഇന്നത്തെ ഫസ്റ്റ് ഷോ ഹൗസ്ഫുള്‍ ആണ്. കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചു തന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്. ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം… സപ്പോര്‍ട്ടു തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ…
ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പം ഒന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും… അതു സംഭവിച്ചിരിക്കുന്നു.. കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.
വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ… ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു..
അവരൊന്നും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരായിരിക്കില്ല. പക്ഷേ അവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം വധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം.. അത്രക്കു മോശമായിരിക്കണം. ആകാശഗംഗയുടെ ഈ വിജത്തിനു കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ് ഏതായാലും എല്ലാവര്‍ക്കും നന്ദി.. നന്ദി.. നന്ദി
ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ഇതൊക്കെ സംശയത്തിന് കാരണമാകുന്നു.
ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി.
ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു. പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി.
ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു. വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.
അയോധ്യവിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്. വിധിയെ ഭയന്ന് അയോധ്യ നാടും. ഇതിനിടയിലാണ് അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് വരുന്നത്. ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായിട്ടാണ് സൂചന.
നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ ജോലിചെയ്യുന്ന കെട്ടിടമാണിത്.ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജോലി ചെയ്യുന്നതിങ്ങനെ. ഹെല്‍മറ്റ് ധരിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. കാണുമ്പോള്‍ ചിരി തോന്നാം. എന്നാല്‍,ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ് കെട്ടിടം.
കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിറയെ ദ്വാരങ്ങളാണ്. തേപ്പ് വരെ അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണുന്നുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ തലയില്‍വീണ് പരിക്കേല്‍ക്കാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരോട് നിരവധി തവണ കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
തങ്ങളാരെങ്കിലും കെട്ടിടം തകര്‍ന്നുവീണ് മരിച്ചശേഷമെങ്കിലും അധികൃതര്‍ കെട്ടിടം പൊളിച്ചുപണിയുമായിരിക്കുമെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞു. മഴക്കാലത്ത് കുട പിടിച്ചാണ് ഇവിടെ ഇരിക്കുന്നത്. ഫയലുകളും ഉപകരണങ്ങളും കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനംപോലും ഇവിടെയില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു.
ചലച്ചിത്ര വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കെതിരെ നടന്‍ സിദ്ദിഖ് രംഗത്ത്. നേരത്തെയും വനിതാ കൂട്ടായ്മയ്‌ക്കെതിരെ സിദ്ദിഖ് പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി വനിതാ കൂട്ടായ്മ എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിക്കുന്നു. നടിക്ക് വേണ്ടി ഒരു സഹായവും ഡബ്ല്യൂ.സി.സി ചെയ്തിട്ടില്ല.
നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്റെ പേര് നാല് മാസത്തിന് ശേഷമാണ് പറയുന്നത് ഇതില്‍ ദുരൂഹതയുണ്ട്. നടിക്കു വേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടെയെന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.
അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. തുടര്‍ന്നുള്ള മൂന്നാമത്തെ ദിവസമാണ് പ്രതികളെ പിടികൂടിയത്. നടി ഇവരെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തു. നടിക്കൊപ്പമാണ് ഇപ്പോഴും എല്ലാവരും നില്‍ക്കുന്നത്.
പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് റൂറല്‍ പോലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിദ്ദിഖ് ഇക്കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും സിദ്ദിഖ് പറഞ്ഞു.
ഉന്നത തസ്തികയിലുള്ളവർ ഉൾപ്പെടെ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഫോസിസ്. ഇന്‍ഫോസിസിനൊപ്പം യുഎസ് കമ്പനിയായ കൊഗ്നിസന്റും വൻതോതിൽ ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നതായാണു റിപ്പോർട്ട്.
അടുത്ത സാമ്പത്തിക പാദത്തിനുള്ളില്‍ ഇന്‍ഫോസിസ് പന്ത്രണ്ടായിരത്തോളം പേരെയും കൊഗ്നിസന്റ് ഏഴായിരത്തോളം പേരെയും പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് വിവിധ തട്ടുകളിൽനിന്നായാണ് ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
സീനിയര്‍ മാനേജര്‍ തലത്തിലുള്ള ലെവല്‍ ആറില്‍ (ജെഎല്‍ 6) ഇന്‍ഫോസിസ് പത്ത് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പറയുന്നു. ഇത് ഏകദേശം രണ്ടായിരത്തി ഇരുന്നൂറോളം പേര്‍ വരും.
ജെഎല്‍ മൂന്നിനു താഴെയുള്ള തൊഴിലാളി വിഭാഗത്തില്‍ നിന്നു രണ്ടു മുതല്‍ അഞ്ച് ശതമാനം വരെയും ജെഎല്‍ നാല്, ജെഎല്‍ അഞ്ച് വിഭാഗത്തില്‍ നിന്നായി അതില്‍ കൂടുതലും തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് തലത്തില്‍ നിന്നുമായി 4,000 മുതല്‍ 10,000 തൊഴിലാളികളെ പിരിച്ചുവിട്ടേക്കും.
അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സീനിയർ വൈസ് പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 971 ടൈറ്റിൽ ഹോൾഡർമാരിൽ 50 ഓളം പേർക്ക് ജോലി നഷ്ടപ്പെടും. ജോലിയിലെ പ്രകടനം കണക്കിലെടുത്ത് മുമ്പ് ആളുകളെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഇത്രയും ഉയർന്ന തോതിലുള്ള കൂട്ട പിരിച്ചുവിടൽ സമീപകാലത്തുണ്ടായിട്ടില്ല.
സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്‍മാര്‍ കിണറ്റില്‍ വീണു. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും യുവതി മരിച്ചു. ചെന്നൈയിലെ പട്ടാബിറാമിലുള്ള ഗാന്ധിനഗറിലാണ് സംഭവം.
കിണറിനോടു ചേര്‍ന്ന ഗോവണിയില്‍ നിന്നു ഇവരുവരും സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും കിണറ്റില്‍ വീണു. ഗാന്ധിനഗറിലെ മേഴ്‌സി സ്റ്റെഫി എന്ന പെണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വരന്‍ അപ്പുവിനെ കിണറ്റില്‍ നിന്നു രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്‌ചയാണ് സഭവം നടക്കുന്നത്. മേഴ്‌സിയും അപ്പുവും ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. പട്ടാബിറാമിലുള്ള ഒരു ഫാമില്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് സെല്‍ഫികളെടുക്കാന്‍ തുടങ്ങി. ഫാമില്‍ ഒരു കിണറുണ്ട്. അതിന്റെ ഗോവണിയില്‍ കയറിനിന്ന് സെല്‍ഫിയെടുക്കണമെന്ന് മേഴ്‌സി ആഗ്രഹം പ്രകടിപ്പിച്ചു. വണ്ടാലൂരിലുള്ള ഫാമായിരുന്നു ഇത്.
പിന്നീട് കിണറ്റിലെ ഗോവണിയില്‍ കയറിനിന്ന് ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി. ഇങ്ങനെ സെല്‍ഫിയെടുക്കുന്നതിനിടയില്‍ മേഴ്‌സി കിണറ്റിലേക്കു വീണു. സെല്‍ഫിയെടുക്കുന്നതിനിടെ മേഴ്‌സിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഗോവണിയുടെ ഒരു ഭാഗത്തുനിന്ന് മേഴ്‌സി വഴുതി കിണറ്റിലേക്ക് വീണു. വീഴുന്നതിനിടെ മേഴ്‌സിയുടെ തല കിണറ്റില്‍ ഇടിക്കുകയും ചെയ്തു.
മേഴ്‌സിയെ രക്ഷിക്കാന്‍ അപ്പു ശ്രമങ്ങള്‍ നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ അപ്പുവും കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ അപ്പു ഓളിയിട്ട് കരഞ്ഞു. ശബ്ദം കേട്ട് ഫാമിലെ കര്‍ഷകന്‍ ഓടിയെത്തിയപ്പോഴാണ് കാര്യം അറിയുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഒടുവില്‍ രണ്ടുപേരെയും കിണറ്റില്‍ നിന്നു പുറത്തേക്ക് എത്തിച്ചു. എന്നാല്‍, മേഴ്‌സി മരിച്ച നിലയിലായിരുന്നു. അപ്പുവിന് ജീവനുണ്ടായിരുന്നു. അപ്പുവിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഴ്‌സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരുടെയും കല്യാണം ഉറപ്പിച്ചത്. 2020 ജനുവരിയിലാണ് ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും ചുഴലിക്കാറ്റായി മാറുന്നു. ബുൾബുൾ എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ അന്തമാൻ സമുദ്രത്തോടു ചേർന്നുണ്ടായ ന്യൂനമർദം കാറ്റായി മാറുന്നതാണ് ബുൾബുൾ. പാകിസ്താൻ നിർദേശിച്ച പേരാണിത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഹാ ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരം തൊടും. പോർബന്തറിനും ദിയുവിനും ഇടയിൽ മണിക്കൂർ 80 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കാനാണ് സാധ്യത. തീരദേശ ജില്ലകളായ അഹമ്മദാബാദ്, ഗീർ സോമനാഥ്, അംറേലി, ഭാവനഗർ, സൂറത്ത്, ആനന്ദ് എന്നിവിടങ്ങളിലും ദമാൻ ദിയുവിലെ ദാദ്ര, ഹവേലി എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കും.
മഹാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. അതേസമയം ഡൽഹിക്ക് ചുഴലിക്കാറ്റ് ഗുണകരമാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുകയും പുകമഞ്ഞ് തമിഴ്‌നാട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങലിലേക്ക് നീങ്ങുകയും ചെയ്യും.
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈദ്യുതിയും ആശയവിനിമയ ഉപാധികളും തകരാറിലാകുകകയും, മരങ്ങൾ കടപുഴകി വീഴുകയും, തീരദേശ വിളകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.
ബുൾബുൾ ചുഴലിക്കാറ്റ് ചൊവ്വാഴ്ചയും ബുധനാഴ്ചയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴയ്ക്കും, ഒഡീഷ, പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ മിതമായ മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
മദനപ്പൊയ്കയിലെ താമര
തന്റെ ദൗത്യത്തിന് ചൂണ്ടികാട്ടിയ ഒരു സൂര്യവിരല്‍പോലെ സിസ്റ്റര്‍ കാര്‍മേല്‍ ജെസ്സിക്കായുടെ കദനകഥ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനിരുന്നു.
“”സിസ്റ്റര്‍! ആ സമയം …… ആ സമയം….. ഞാനനുഭവിച്ച വേദന ഹോ………. തോക്കിന്‍ കുഴലിലൂടെ വെടിയുണ്ട ശരീരത്തിലേക്ക് പാഞ്ഞുകയറിയ അനുഭവം. അയാള്‍ അതിരറ്റ ആനന്ദം അനുഭവിച്ചുകൊണ്ടിരിന്നു. അയാളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. എന്നില്‍ ഹൃദയ നൊമ്പരങ്ങളും വിറയലും മാത്രം. എന്റെ ശ്വാസം നിലച്ചപോലെയായിരുന്നു. ഒടുവില്‍ ഒരു മരത്തടിപോലെ അയാള്‍ എന്നെ കട്ടിലിലേക്ക് എറിഞ്ഞു”. കിതച്ചുകൊണ്ടാണെങ്കിലും അയാള്‍ പുലിമ്പികൊണ്ടിരിന്നു.
“”ഇതേ മാതിരി ഇനിയും എന്നോടൊപ്പം കിടന്നാല്‍ നിനക്ക് ബാങ്കില്‍ ഉയര്‍ന്ന പദവികള്‍ കിട്ടും. പദവികള്‍ ആര്‍ക്കും വെറുതെ കിട്ടില്ല. അതിന് ത്യഗാം ചെയ്യണം” ആവശ്യം കഴിഞ്ഞയാള്‍ എന്നെ ഉടുതുണികളണിയാന്‍ അനുവദിച്ചു. ക്ഷീണിതയായി പുറത്തിറങ്ങി. അയാള്‍ കതകടച്ചു.
ലിഫ്റ്റില്‍ കയറാതെ ഗോവണി വഴി സ്വബോധം നഷ്ട്ടപ്പെട്ടവളെപോലെ വേച്ച് വേച്ച് ഗോവണി പടികളില്‍ പിടിച്ച് താഴെയിറങ്ങി.
“” ഹോ! ഹോ! എന്റെ…… എന്റെ…….ജീവിതം……..”
അവള്‍ വിങ്ങിപ്പൊട്ടി കിതപ്പോടെ പറഞ്ഞു.
“” ഒരുനല്ല ജീവിതം ആഗ്രഹിച്ചു ഇവിടെ വന്നിട്ട് ഇതായല്ലോ……. ദൈവമേ…..എന്റെ വിധി…..അല്ലേ സിസ്റ്റര്‍”
ജെസീക്കാ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് സിസ്റ്ററിന്റെ കൈകള്‍ കവര്‍ന്നു. സിസ്റ്റര്‍ കാര്‍മേല്‍ അവളെ ചേര്‍ത്തുപിടിച്ച് തലമുടിയില്‍ തലോടി. വഴിയില്‍ കണ്ട ഒരു വൃദ്ധനോട് അടുത്തുള്ള പോലീസ് സ്റ്റേഷന്‍ ചോദിച്ചു മനസ്സിലാക്കി നടന്നു. അടുത്തുകൂടി ഓടുന്ന വാഹനങ്ങളോ മനുഷ്യരോ ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിലാകെ പ്രതികാരമായിരുന്നു.
കൂടെ പഠിച്ച കൂട്ടുകാരിയുടെ അടുക്കലേക്കാണ് നാട്ടില്‍നിന്നെത്തിയത്. ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന പെണ്‍കുട്ടികള്‍ക്കു ഇതുപോലുള്ള അനുഭവങ്ങളാണോ? നിഷ്കളങ്കരായ മനുഷ്യര്‍ക്ക് ഇതൊന്നുമറിയില്ല. തല്‍ക്കാലം അവളെ കാര്യം അറിയിക്കേണ്ടെന്ന് തീരുമാനിച്ചു. പോലീസ് സ്റ്റേഷന്‍ തൊട്ടടുത്തു തന്നെയായിരുന്നു. ഒന്നു കൂടി മുകളിലേ ബോര്‍ഡിലേക്ക് നോക്കി ഉറപ്പുവരുത്തി.
സ്റ്റേഷനില്‍ കയറി ഓഫീസറോട് പരാതി പറഞ്ഞ് എഴുതികൊടുത്തു.
“” ഞാന്‍ ലൂക്കാസ് ” ഓഫീസര്‍ പരിചയപ്പെടുത്തി.
തന്റെ പരാതി പേപ്പറില്‍ ബാങ്കിന്റെ പേര് വായിച്ചപ്പോള്‍ ഓഫീസ്സര്‍ ഞെട്ടലോടെ തന്നെ നോക്കി ചോദിച്ചു.
“” കാര്‍ലോസ് ആണോ”
“” അതെ ”
“” ഞങ്ങള്‍ക്കറിയാവുന്ന കാര്‍ലോസ് മാന്യനാണ് ഇതെങ്ങനെ വിശ്വസിക്കും. എനിക്ക് അദ്ദേഹത്തെ അറിയാം”
ഓഫീസ്സര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ഗാഡമായ ആലോചനയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പെട്ടന്ന് കസേരയിലിരുന്നു ഞാനേല്‍പ്പിച്ച പരാതി കത്ത് വീണ്ടും സൂക്ഷ്മം വായിച്ചു. എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് അകത്തോ മുറിയിലേക്ക് നടന്നുപോയി. അകത്ത് നിന്നും ആരോടൊ മൊബൈലില്‍ സംസ്സാരിക്കുന്നു. ഫോണ്‍ ശബ്ദം അവ്യക്തമായി കേട്ടു. ഏകദേശം രണ്ട് മിനിറ്റുകള്‍ക്ക് ശേഷം അയാളെത്തി കസേരയിലിരുന്നു. മറ്റൊരു പരാതിക്കാരന്‍ അകത്തേക്ക് ഒരുപരാതി പേപ്പറുമായി വന്നിട്ട് അതേല്‍പ്പിച്ചു. അതിലെന്തോ എഴുതികൊടുത്തിട്ട് അകത്തേക്ക് പറഞ്ഞുവിട്ടു. എന്റെ മുഖത്തേക്ക് മുഖമുയര്‍ത്തി പറഞ്ഞു.
“” നോക്കു ജസീക്കാ! പരാതി സ്വീകരിച്ചില്ലെങ്കില്‍ അതെനിക്ക് കുഴപ്പമാണ്. അധികാര കസേരയിലിരിക്കുന്നവര്‍ ഇത്തരം വിഡ്ഡിത്തരങ്ങള്‍ കാണിക്കരുത്. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ലോകത്തിലെ പല സ്ത്രീകളും ഇത്തരത്തില്‍ ആപത്തില്‍പ്പെടാറുണ്ട്. ആ ബാങ്ക് ഉദ്യോഗസ്ഥന് പരമാവധി ശിക്ഷ ഞാന്‍ വാങ്ങി കൊടുക്കും. ഒരു സ്ത്രീയോടും ഇത്തരത്തില്‍ അപമര്യാദയായി പെരുമാറരുത്. ജസീക്ക ധൈര്യമായിരിക്കു.”
വീണ്ടും ഓഫീസ്സര്‍ ആലോചനയിലാണ്ടിരുന്നു. മൊബൈയില്‍ ശബ്ദിച്ചു. മുക്കിയും മൂളിയും ചുരുക്കത്തില്‍ മറുപടി പറഞ്ഞിട്ട് എന്നോട് പറഞ്ഞു.
“”ജസീക്കാ! ഒന്നുകൂടി ആലോചിച്ചോളു. ഇവിടുത്തെ പോലീസും കോടതിയുമായി നടന്നാല്‍ നാട്ടില്‍ നിന്ന് വന്നത് വെറുതെയാവില്ലേ? ഞാന്‍ നിര്‍ബന്ധിക്കുന്നതല്ല. എന്നാലും ആ ബാങ്കുദ്യോഗസ്ഥനുമായി ഒരു കോബ്രമൈസിന് ശ്രമിച്ചൂടെ? അധികാരത്തിലിരിക്കുന്നവര്‍ ഇതുപോലുള്ള വിഷയങ്ങള്‍ കാബ്രമൈസ് ചെയ്ത് പരിഹരിക്കാറുണ്ട്. എന്ത് പറയുന്നു.” അവളുടെ കണ്ണുകള്‍ വികസിച്ചു. മുഖം ചുവന്നു. ചുണ്ടുകള്‍ വിറച്ചു. “”നോ……നോ…. കോബ്രമൈസ് ചെയ്യാന്‍ എന്നെ കിട്ടില്ല. ആ വൃത്തികെട്ടവന് ശിക്ഷ കിട്ടണം. സര്‍ ഒരു പെണ്ണിനോടും അവനിങ്ങനെ ചെയ്യരുത്” അവള്‍ വിറച്ചുതുള്ളുന്നത് കണ്ട് തലയാട്ടി പറഞ്ഞു
“” ങ്ഹാ! ങ്ഹാ! ശരി…ശരി….
കൂള്‍ഡൗണ്‍…..കൂള്‍ഡൗണ്‍ ലേഡി……..”
അവള്‍ ഒരുതരത്തിലും വഴങ്ങുന്നവളല്ലന്ന് മനസ്സിലാക്കിയട്ട് ഒടുവില്‍ പറഞ്ഞു.
“” നോക്കു ജസീക്കാ!….. ഞാനീ നാട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. ഇത്തരം കേസ്സുകള്‍ ധാരാളം കൈകാര്യം ചെയ്തിട്ടുണ്ട്. സുന്ദരിമാരായ പെണ്‍പിള്ളാര്‍ ഇത്തരക്കാരുടെ ഇരകളാണ്. അവരുടെ ഉപയോഗം കഴിഞ്ഞ് മറിച്ച് വില്പന നടത്തും. അതിനാല്‍ ഒന്നുകൂടി നന്നായി ആലോചിച്ച് ഒരു തീരുമാനമെടുക്കു.”
അത്രയും പറഞ്ഞിട്ട് ഓഫീസര്‍ പുറത്തേക്ക് പോയി. ഞാന്‍ ജനാലയിലൂടെ നോക്കി. അയാള്‍ ആരുമായോ വാട്‌സഅപ്പില്‍ സംസ്സരിക്കുന്നു. ആദ്യം സംസ്സാരിച്ച മൊബൈല്‍ മേശപ്പുറത്തരിപ്പുണ്ട്. അകത്തേക്ക് വന്നിരുന്ന് വീണ്ടും ചോദിച്ചു.
“” എന്തായി തീരുമാനം”
അവള്‍ ദൃഡപ്രതിഞ്ജയെടുത്ത പോലെയറിയിച്ചു. “” എന്റെ തീരുമാനത്തിന് മാറ്റമില്ല സര്‍
ഇവരെപ്പോലുള്ളവര്‍ ശിക്ഷിക്കപ്പെടണം” ഒരു പോലിസുകാരന്‍ ജസീക്കായിക്ക് കാപ്പി മേശപ്പുറത്ത് വെച്ചിട്ട് പോയി. ഓഫീസ്സര്‍ പറഞ്ഞു. “” ജസീക്കാ! കാപ്പികുടിക്ക്. ഞാന്‍ സഹായിക്കാം” ഓഫീസ്സര്‍ തന്റെ പരാതിയില്‍ എന്തോ എഴുതിചേര്‍ത്തു. എനിക്ക് ആശ്വാസം തോന്നിയ നിമിഷങ്ങള്‍. കാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരുന്മേഷം അനുഭവപ്പെട്ടു. പോലീസ് സഹായത്തിനുള്ളത് ആത്മധൈര്യം വര്‍ദ്ധിപ്പിച്ചു.
“”ഉം…ശരി…അപ്പോള്‍ കേസെടുക്കണം. ഇതിപ്പോള്‍ സ്ത്രീപീഡന കേസ്സാണ്. ഇരയുടെ സമ്മതമില്ലാതെയുള്ള വേഴ്ച. അതായത് ബലാല്‍ക്കാരം. അപ്പോള്‍ എല്ലാം നിയമപരമായി തന്നെ പോകണം അല്ലേ? ” “” അതേ സര്‍ എന്റെ കന്യാകത്വം നശിപ്പിച്ചവനെ എനിക്ക് വെറുതെ വിടാന്‍ സാധിക്കില്ല.”
അവള്‍ തറപ്പിച്ചുപറഞ്ഞു.
“” ങ്ഹാ…. ശരി ജസീക്കാ. അപ്പോള്‍ അതിന്റെ ആദ്യപടി മെഡിക്കല്‍ ചെക്കപ്പാണ്. നമുക്ക് ആശുപത്രിയിലേക്ക് പോകാം” ഓഫീസ്സര്‍ ഒരു ഫയലുമായി ജസീക്കപ്പൊമിറങ്ങി.
പോലീസ് കാറിന്റെ താക്കോല്‍ അവിടുത്തെ ഡ്രൈവറില്‍ നിന്ന് ലൂക്കാ വാങ്ങിയപ്പോള്‍ അയാള്‍ക്ക് തെല്ലൊരു സംശയം തോന്നി. നല്ല സുന്ദരികളെ കണ്ടാല്‍ ഇയാള്‍ക്ക് പോലീസ് ഡ്രൈവറുടെ സേവനം ആവശ്യമില്ല. കാറില്‍ കയറിയപ്പോള്‍ ലൂക്ക ജെസീക്കയോട് പറഞ്ഞു.
“” നമ്മള്‍ ആശുപത്രിയില്‍ നിന്ന് എപ്പോള്‍ വരാനാകുമെന്നറിയില്ല കൂട്ടുകാരിയെ വിളിച്ച് പറഞ്ഞേക്കുക. കുറേ താമസിച്ചേ വരുമെന്ന്” ഓഫിസ്സര്‍ പറഞ്ഞത് ജസീക്ക അനുസരിച്ചു. പോലീസ് വാഹനം വളരെ ദൂരം സഞ്ചരിച്ചെത്തിയത് ഒരു ബംഗ്ലാവിന്റെ മുറ്റത്തായിരുന്നു. കാര്‍പോര്‍ച്ചില്‍ ഒരു വെളുത്ത കാര്‍ കിടപ്പുണ്ട്. അതു ആശുപത്രിയല്ലെന്ന് മനസ്സിലാക്കി ചോദിച്ചു.
“” എന്തിനാ സാറെ ഇവിടെ?. ഇത് ആശുപത്രിയല്ലല്ലോ” അതിനയാള്‍ ശാന്തനായി മറുപടി നല്കി “” നമ്മള്‍ പോകുന്ന ഹോസ്പിറ്റലിലെ ലേഡി ഡോക്ടറുടെ വീടാണിത്. ഡോക്ടര്‍ക്ക് ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. ഉടനെ വരും അവിടെ ചെന്നാല്‍ പല പരിശോധനകള്‍ നടത്തണം. തിരക്കാണവിടെ. ജസീക്ക പറഞ്ഞതു ഞാന്‍ വിശ്വസിച്ചു. അതുപോലെ ഡോക്ടര്‍ക്ക് എന്നെയും വിശ്വാസമാണ്. ജസീക്കായോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കിയാല്‍ ഡോക്ടര്‍ മെഡിക്കല്‍ പേപ്പര്‍ ഉടന്‍ തരും”
ഞങ്ങള്‍ കാറില്‍ നിന്നുമിറങ്ങി ചാരിയിട്ടിരുന്ന വാതിലിനെ ലക്ഷ്യമാക്കി നടന്നു. അകത്ത് കയറി എന്നോട് കസേരയിലിരിക്കാന്‍ പറഞ്ഞു. പെട്ടന്നയാള്‍ പോയി കതകിന് കുറ്റിയിട്ടു. ഇരുന്ന കസേരയില്‍ നിന്നും ഞാന്‍ ഞെട്ടലോടെ എഴുന്നേറ്റു.
ചാടിയെഴുന്നേറ്റ തന്നെ കണ്ടയാള്‍ ക്രൂരഭാവത്തില്‍ അലറി “” ഇരിക്ക്. ഇരിക്കടീ………മോളെ” അതൊരു ഗര്‍ജ്ജനമായിരുന്നു.
അയാളുടെ മുഖഭാവം വന്യമൃഗത്തിന്റെതുപോലെയായി. ചോരകണ്ണുകള്‍. ആ കണ്ണുകളില്‍ കാമ വെറികളുടെ ഭീഭത്സകത തുടിച്ചു നിന്നു. അയാള്‍ എന്നെ കടന്നുപിടിച്ചു. സര്‍വ്വശക്തിയുമെടുത്ത് ഞാനയാളെ തട്ടിമാറ്റി. അടുത്ത മേശയില്‍ തട്ടി അയാള്‍ വീഴാനാഞ്ഞു. താന്‍ പുറത്തേക്ക് രക്ഷപെടാനായി ശ്രമിച്ചു. അയാള്‍ പിറകെയെത്തി അട്ടഹാസത്തോടെ കൈപിടിച്ച് ഞെരിച്ചു. അവിടെയുണ്ടായിരുന്ന കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ശരീരം എവിടെയൊക്കയോ തട്ടിമറിഞ്ഞു ചൊര പൊടിച്ചു. കിടന്നയിടത്തില്‍ കൈകള്‍ കൂപ്പി യാചിച്ചു.
“” എന്നെ…യെന്നെ……നശിപ്പിക്കല്ലേ…..നശിപ്പക്കല്ലേ……….”
അയാളില്‍ മനുഷത്വം കണ്ടില്ല. അതീവ ക്രൂദ്ധനായി ആ ചോരകണ്ണുകള്‍ വിടര്‍ന്നു വികസിച്ചു.
“” ഫ! ചൂലെ…..പട്ടി കഴ്‌വേറീടമോളെ… നീ ആരാടി…..പുണ്യാളത്തിയോ……..”
അയാള്‍ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു.
“” എടി……മര്യാദക്ക് കെടക്കടി…….ഇല്ലേല്………………….. വേശ്യപ്പണിക്ക് നിന്നെ അകത്താക്കും…..മോളെ”
പെട്ടന്നയാള്‍ യൂണിഫോമിന്റെ ബട്ടണുകള്‍ ഓരോന്നായി അഴിച്ചുകൊണ്ടറിയിച്ചു. “”ങും! നീയെന്ത് വിചാരിച്ചടി……മോളെ കാര്‍ലോസിനെ ചെരച്ചുകളയാന്നോ…..കാര്‍ലോസ് എന്റെ ചങ്ങാതിയാടി……………എന്റെ ചങ്ങാതി. ഞങ്ങടെ കച്ചോടം നിനക്കറിയില്ല അല്ലേ? അത് നീ പതുക്കെ പഠിക്കും. ഈ മണ്ണിലെ സുന്ദരിമാരെ ഞങ്ങള്‍ക്ക് വേണം. നിന്റെ സൗന്ദ്യര്യത്തിന് പൊന്നുംവില കിട്ടും. അതോടെ നിന്റെ ദാരിദ്ര്യം മാറും. പേരും സമ്പത്തു പ്രശസ്തിയുമുണ്ടാകും. ആരധകരുടെ പ്രിയപ്പട്ടവളായി മാറും”
ശ്രിംഗാരഭാവത്തോടെ എന്നെ കെട്ടിപ്പുണരാന്‍ അടുത്തെത്തി.
“”വാ…..വാ….ചക്കരെ….എന്റെ പൊന്നല്ലേ….വാ………..” ഞാനയാളെ തട്ടിമാറ്റാന്‍ ശ്രമിച്ചു. പെട്ടന്നയാള്‍ എന്റെ കരണത്ത് ആഞ്ഞടിച്ചു. ബോധം മറിഞ്ഞവണ്ണം ഞാന്‍ തളരന്നുവീണു. ഒന്നും ഓര്‍ക്കാന്‍ കഴിയാതെ കണ്ണുകളടഞ്ഞു. ജീവനറ്റ ശരീരവുമായി ശവം പോലെ കിടന്നു. എല്ലാം കഴിഞ്ഞ് യൂണിഫോം ഇട്ടുകൊണ്ടിരിക്കെ അയാള്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു.
“” നീ ഒന്നും ഓര്‍ത്ത് പേടിക്കണ്ട. ഇനി നിന്റെ ജീവിതം ഈ പട്ടണത്തിന് നടുവില്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ്. നിന്റെ സൗന്ദര്യവും ശരീരവും ഞങ്ങളുടെ സ്വന്തമായി കഴിഞ്ഞു. അത് ഞങ്ങള്‍ക്ക് മാത്രമല്ല…………പലര്‍ക്കും. ഇന്നുമുതല്‍ നീ ഞങ്ങളുടെ അടിമ മാത്രം. നീ ചിന്തിക്കേടി ശരീരം വിറ്റു സുഖിക്കണോ അതോ ആത്മഹത്യ ചെയണോ? ” പൊറ്റ പിടിച്ച വൃണം വീണ്ടും മാന്തിപ്പൊളിക്കപ്പെട്ട നിലയില്‍ ഞാന്‍ മയങ്ങികിടന്നു. ആ മയക്കത്തിലും ഞാനറിഞ്ഞു കതകില്‍ ആരൊക്കയോ മുട്ടുന്നു.
ജെസീക്കയുടെ കദനകഥയുടെ ബാക്കി ഭാഗം ഒരു ചലചിത്രം കാണക്കെ സിസ്റ്റര്‍ കാര്‍മേലിന്റെ ഹൃദയഭിത്തികളില്‍ തെളിഞ്ഞു വന്നു.