ന്യൂഡല്‍ഹി: പൂനെ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എംപി വന്ദന ചവാന്റെ പരാതിയില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തി.
വന്ദന ചവാന്‍ നല്‍കിയ ഓംലറ്റിലാണ് മുട്ടത്തോട് കണ്ടത്. ഭഷണം മോശമാണെന്ന് കാണിച്ച് വന്ദന ഞായറാഴ്ച എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാറ്ററിംഗ് കമ്പനിക്ക് പിഴ ചുമത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്റെയും തുകയും ഹാന്റ്‌ലിംഗ് ചാര്‍ജുമടക്കമാണ് പിഴ ചുമത്തിയത്.
ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. സംഭവം വന്ദന ട്വീറ്റും ചെയ്തിരുന്നു. ‘ തനിക്ക് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കേടുവന്നിരുന്നു. ബീന്‍സ് വെന്തിരുന്നില്ല” എന്നും വന്ദന കുറിച്ചു.
Travelled Pun-Del on the early morning @airindiain flight few days back. Had ordered an omelette for breakfast. When I finished with 3-4 bites I hit upon shells of the egg in the omelette, @HardeepSPuri @MoCA_GoI @PMOIndia @narendramodi @DGCAIndia #FDA #CMDAirIndia (1/1) pic.twitter.com/QBeEHEus8d
— Vandana Chavan (@MPVandanaChavan) October 5, 2019
കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യ പ്രതി ജോളി പിടിയിലായതോടെ പല സത്യങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുകയാണ്. ആറ് പേരെയും വര്‍ഷങ്ങളുടെയും മാസങ്ങളുടെയും വ്യത്യാസത്തിലാണ് ജോളി കൊലപ്പെടുത്തിയത്. സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തിരുന്നു. അതും ഷാജുവിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമാണ് ജോളി ഷാജുവിനെ വിവാഹം ചെയ്തത്. സിലി മരിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ആ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പരസ്പരം വീഞ്ഞും മധുരവും പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്.
17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച് 2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.
എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.
ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.
ഐ ക്യു ടെസ്റ്റുകളില്‍ വലിയ നേട്ടം സ്വന്തമാക്കുകയെന്നത് ചില്ലറകാര്യമല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും സ്റ്റീഫന്‍ ഹോക്കിംഗുമൊക്കെയുള്ള പട്ടികയില്‍ ഇടംപിടിച്ച് വാര്‍ത്താകോളങ്ങളില്‍ നിറയുകയാണ് നന്ദന പ്രകാശെന്ന പത്താം ക്ലാസുകാരി. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദന കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എന്‍ എസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്. ലോകത്തെ വലിയ ഐക്യ സംഘടനയായ ‘മെന്‍സ’ യുടെ ജീനിയസ് സ്കോറായ 142 സ്വന്തമാക്കിയാണ് നന്ദന അഭിമാനനേട്ടത്തിലെത്തിയത്.
ഐന്‍സ്റ്റിനും ഹോക്കിംഗും 160 പോയിന്‍റാണ് നേടിയിട്ടുള്ളതെന്ന് കൂടി അറിഞ്ഞാലേ നന്ദനയുടെ നേട്ടത്തിന്‍റെ തിളക്കം വ്യക്തമാകു. ലോകത്തില്‍ ഏകദേശം ഇരുപതിനായിരകത്തോളം പേര്‍ മാത്രമാണ് മെന്‍സ ക്ലബില്‍ ഇടം നേടിയിട്ടുള്ളത്.
മെന്‍സ ക്ലബിലെത്താനായതിന്‍റെ സന്തോഷം നന്ദന മറച്ചുവച്ചില്ല. വളരെയധികം സന്തോഷവും ആഹ്ളാദവുമുണ്ടെന്ന് നന്ദന വ്യക്തമാക്കി. പിക്കാസോയുടെ പെയിന്‍റിംഗുകള്‍ വലിയ പ്രചോദനം നല്‍കിയെന്നും നന്ദന കൂട്ടിച്ചേര്‍ത്തു. യുകെയിലെ സ്കൂള്‍ പോരാട്ടങ്ങളിലും നന്ദന പലപ്പോഴും മികവ് കാട്ടിയിട്ടുണ്ട്.
കൂടത്തായി കൂട്ടമരണക്കേസിലെ അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാവുന്നതിനിടെ കൂടുതൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തനിക്കെതിരെ ഉയർന്ന സംശങ്ങൾ നിഷേധിക്കാൻ തയ്യാറായ ഷാജു ആരോപണങ്ങള്‍ ജോളിയിലേക്ക് കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. എഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷാജു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജു മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
സിലിയുടെയും അൽഫൈനിന്റെയും മരണത്തിന് പിന്നാലെ ജോളിയുമായി നടന്ന വിവാഹവും പിന്നീടുള്ള സംഭവങ്ങളുമാണ് ഷാജു വ്യക്തമാക്കാൻ ശ്രമിക്കുന്നത്. ജോളി അധ്യാപിക എന്ന തരത്തില്‍ ജോലിക്ക് പോവുന്നു, എന്നാൽ ഇവരുമായി ബന്ധപ്പെട്ട സൗഹൃദങ്ങൾ ഉൾപ്പെടെ തനിക്ക് അറിയില്ലെന്ന് പറയുന്ന ഷാജു വിവാഹം ഉൾപ്പെടെ നടന്നത് ജോളിയുടെ മുൻകൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്നും പറയുന്നുണ്ട്.
ജോളിയുമായി നടന്നത് പ്രണയ വിവാഹം ആയിരുന്നില്ല, ഭാര്യ മരിച്ചതിന് പിന്നാലെ രണ്ട് മാസത്തിന് ശേഷം ജോളി തന്നെയാണ് വിവാഹത്തിന് മുൻകൈയെടുത്തത്. കുട്ടികളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിലേക്ക് പോകാം എന്ന് ജോളി പറഞ്ഞത്. എന്നാൽ ആദ്യഘട്ടത്തിൽ തനിക്ക് ഇതിനോട് താൽപര്യം ഉണ്ടായിരുന്നില്ല, പിന്നീട് ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ വിവാഹത്തിന് തയ്യാറാവുകയായിരുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രചരിച്ച മുൻ ഭാര്യ സിലിയുടെ മരണാനന്തര ചടങ്ങുകളിലെ ഫോട്ടോ മനപ്പൂർവം ഉണ്ടാക്കിയതാണോ എന്ന് സംശയിക്കുന്നതായും ഷാജു പറയുന്നു. ഷാജുവും ജോളിയും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നൽകുന്നതാണ് ഫോട്ടോ. തങ്ങൾ ഇരുവരും അടുപ്പത്തിലാണെന്ന പ്രതീതി ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ടാക്കാനായിരുന്നു അതിന് പിന്നിലെ ജോളിയുടെ ശ്രമം എന്നാണ് കരുതുന്നത്.
ജോളിയുടെ ജോലിയെകുറിച്ച് അറിഞ്ഞത് കേസ് വന്ന ശേഷമാണന്ന് വ്യക്തമാക്കുന്ന ഷാജു തന്നെയും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നതായും വെളിപ്പെടുത്തുന്നു. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും അറിയില്ല. എന്നാൽ ഒരുപാട് ഫോൺ കോളുകൾ വന്നരുന്ന വ്യക്തിയാണ് ജോളിയെന്നും ഷാജു പറഞ്ഞുവയ്ക്കുന്നു.അതേസമയം, മുഖ്യപ്രതി ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നു റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പ്രതികരിച്ചു. കൃത്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയ റോയിയുടെ സഹോദരന്‍ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസിലാക്കിയതും റോജോയായിരുന്നു. സിലിയുടെ ബന്ധുക്കളടക്കം ആറുപേരുടെ മൊഴിയെടുക്കും. സിലിയുടെ സഹോദരന്‍ സിജോ, ബന്ധു സേവ്യര്‍ എന്നിവര്‍ക്ക് നോട്ടിസ് നൽകി.
അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ഇയാളെ കേന്ദ്രീകരിച്ചും അന്വഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ ജോളിയെ അറിയാമായിരുന്നെന്ന് വ്യക്തമാക്കുന്ന ജോൺസണും നിർണായ വെളിപ്പെടുത്തലുകളാണ് പങ്കുവയ്ക്കുന്നത്. അടുത്ത സുഹൃത്തായിരുന്നു ജോളി. സ്വർണം പണയം വെക്കാൻ പലതവണ വാങ്ങിയിരുന്നു അതല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകൾ ഒന്നും ഇല്ലായിരുന്നെന്നും ജോൺസൺ പറയുന്നു.
ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളും പോലീസ് നീരീക്ഷണത്തിലാണ്. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യും എന്നാണറിയുന്നത്. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.
എന്നാൽ, കൂടത്തായി കേസ് വെല്ലുവിളിയെന്ന് സംസ്ഥാന പോലീസ് മേധാവി പ്രതികരിച്ചു. എന്നാൽ അതിജീവിക്കാൻ കഴിയുമെന്നത് പ്രധാനമാണ്. അന്വേഷണ സംഘം വിഫുലകരിച്ച് നടപടികൾ കൂടുതൽ കാര്യക്ഷമാക്കും. സയനേഡിന്റെ സാന്നിധ്യം കണ്ടെത്താനാവും, എന്നാൽ ഇത് സങ്കീർണമാണ്. അതുകൊണ്ടു തന്നെ വേണ്ടിവന്നാൽ സാംപിളുകൾ വിദേശത്തേക്ക് അയക്കും. ഒരോ കേസും പ്രത്യേക എഫ്ഐആറിട്ട് അന്വേഷിക്കും. സയനേഡ് എങ്ങനെ ലഭ്യമായെന്നത് പ്രധാനമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു.
മറിമായം എന്ന പരമ്പരയിലൂടെ മഞ്ജു മലയാളിയുടെ ശ്രദ്ധ നേടിയ നടിയാണ് മഞ്ജു പത്രോസ്. ഫാമിലി റിയാലിറ്റി ഷോയിൽ കൂടി എത്തിയ താരം തേടിയെത്തുന്ന കഥാപാത്രങ്ങളൊക്കെ ഗംഭീരമായി ചെയ്യുന്ന നടിയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പലരും ദുരുപയോഗം ചെയ്തത് വാർത്തയായിരുന്നു.ചിത്രങ്ങൾ ഉപയോഗിച്ച് മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മഞ്ജു തന്നെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. പരാതിയ്ക്ക് പിന്നാലെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കൊടുങ്ങല്ലൂരില്‍ യുവാവിെന കൊന്ന് പുതപ്പില്‍ പൊതിഞ്ഞ് ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയ ഒഡീഷക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ പൊലീസ് സംഘം ഒഡീഷയിലെ ചേരിയില്‍ നിന്ന് കൊലയാളിയെ കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെവെമ്പല്ലൂര്‍ സ്വദേശി വിജിത്ത് കൊല്ലപ്പെട്ടത് സെപ്തംബര്‍ 26നാണ്. വിജിത്തിനെ അവസാനം കണ്ടത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണെന്ന് നാട്ടുകാര്‍ മൊഴിനല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എസ്.ഐ: പി.എം.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള ഒഡീഷയിലെ സല്യാസാഹി ചേരിയില്‍ നിന്ന് കൊലയാളി ടൊഫാന്‍ മാലിക്കിനെ പിടികൂടി. ടൊഫാന്‍റെ കൂട്ടാളികളായ മൂന്നു പേരും വിവരമറിഞ്ഞ് മുങ്ങി.
വിജിത്തിനെ കാണാതായി മൂന്നാം നാള്‍ മൃതേദഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ദേഹാമാസകലം കയറുകൊണ്ട് വരിഞ്ഞു മുറുക്കി പുതപ്പില്‍ പൊതിഞ്ഞ് തള്ളിയ നിലയിലായിരുന്നു. ഇവരാകട്ടെ, സംഭവത്തിനു ശേഷം ഒഡീഷയിലേക്ക് മുങ്ങിയതായും ബോധ്യപ്പെട്ടു. തൃശൂര്‍ റൂറല്‍ പൊലീസ് ഒഡീഷയിലേക്ക് പുറപ്പെട്ടു.
ടൊഫാനും സുഹൃത്തുക്കളും ഉച്ചഭക്ഷണത്തിനു ശേഷം മുറിയില്‍ വിശ്രമിക്കുന്നതിനിടെ വിജിത്ത് എത്തി. പണം കടം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ച് പ്രതിരോധിച്ചതോടെ വിജിത്ത് കുടങ്ങി. ഇതിനിടെ, ടൊഫാന്‍ അടുക്കളയില്‍ പോയി കത്തിയെടുത്ത് കുത്തി. അടിയും ചവിട്ടുമേറ്റ് തല്‍ക്ഷണം മരിച്ചു. കൈകാലുകള്‍ കഴുത്തിനോട് ചേര്‍ത്ത് ശരീരം പന്തിന്‍റെ ആകൃതിയിലാക്കി പുതപ്പില്‍ പൊതിഞ്ഞ് തള്ളി ഇവര്‍ നാടുവിട്ടു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം വീണ്ടും ഒഡീഷയിലേക്ക് പോകും.
അഞ്ജു റ്റിജി
വെള്ളിമൂങ്ങയ്ക്കും, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ആദ്യരാത്രി.പക്ഷേ, ആദ്യ രണ്ടു സിനിമകളുടെ പ്രതീക്ഷകളുമായി വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണീ സിനിമ. മുല്ലക്കര എന്ന ഗ്രാമത്തിലെ കല്യാണ ബ്രോക്കർ എന്ന് വിശേഷിപ്പിക്കുന്നതിനപ്പുറം വിവാഹങ്ങളുടെ ഇവൻറ് മാനേജറായ മനോഹരനാണ് ബിജു മേനോൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നല്ല രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥ , നായക കഥാപാത്രത്തെ സൂപ്പർ നായകനാക്കാനുള്ള വെമ്പലിൽ പാളിപോയൊരു സിനിമയാണ് ആദ്യരാത്രി .വെള്ളിമൂങ്ങ എഫക്ടിൽ അജു വർഗീസിനെയും കൂട്ടി കുറേ തമാശകൾ കുത്തിനിറച്ച സിനിമ .അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തിത്വമില്ലാത്ത നായികാ കഥാപാത്രത്തെ ആദ്യരാത്രിയിൽ കാണാം. അനശ്വര രാജൻ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം. പലപ്പോഴും അജു വർഗീസിന്റെ തമാശകൾ വിഡ്ഢിവേഷം കെട്ടുന്നതിലേക്ക് തരംതാഴുന്നു .ഇടവേളയ്ക്കു മുൻപ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പിന്നീട് കഥയുടെ പരിണാമഗതിയിൽ യാതൊരു സ്‌ഥാനവുമില്ലാതെ ഏച്ചുകെട്ടിയതുപോലെ മുഴച്ചുനിൽക്കുന്നു.

സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കല്യാണത്തോടെ കഥപറഞ്ഞവസാനിപ്പിക്കുമ്പോൾ വെള്ളിമൂങ്ങയുടെ അനുരണനങ്ങളിൽ കുറേ പ്രേക്ഷകരെ ലഭിയ്ക്കുമെന്നായിരിക്കും അണിയറ പ്രവർത്തകർ കരുതിയിരിക്കുക. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തി . സാദിഖ് കബീറിൻെറ ക്യാമറ കുട്ടനാടിൻെറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചു .ബിജു സോപാനം , മനോജ് ഗിന്നസ് ഉൾപ്പെടെയുള്ള സഹ കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ പലതും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . പല സംഭാഷണങ്ങളും സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിലേയ്ക്ക് എത്തിപ്പെട്ടോ എന്നത് സംശയമാണ് . വിവാഹത്തിനു പെൺകുട്ടിയുടെ സമ്മതം പരമപ്രധാനമാണെന്ന സത്യം എടുത്തുപറയാൻ സംവിധായകൻ പലവട്ടം ശ്രമിക്കുന്നുണ്ട് . പക്ഷേ സിനിമയുടെ കഥ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ .ഒരു ശരാശരി കോമഡി സിനിമയ്ക്കപ്പുറം ആദ്യരാത്രി നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല.
ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മുൻ ഓപ്പണർ ഗൗതം ഗംഭീറിന്റെ ഏകദിന, ട്വന്റി20 കരിയറുകൾക്ക് വിരാമമിട്ടത് താനാണെന്ന അവകാശവാദവുമായി പാക്കിസ്ഥാന്റെ മുൻ താരം മുഹമ്മദ് ഇർഫാൻ രംഗത്ത്. 2012ലെ ഇന്ത്യ–പാക്കിസ്ഥാൻ പരമ്പരയിൽ തന്റെ പന്തുകൾക്കു മുന്നിൽ തുടർച്ചയായി പതറിയതോടെയാണ് ഗംഭീർ ടീമിന് പുറത്തായതെന്നാണ് ഇർഫാന്റെ വാദം. ഇന്ത്യൻ ജഴ്സിയിൽനിന്നുള്ള ഗംഭീറിന്റെ പടിയിറക്കത്തിന്റെ തുടക്കം ആ പരമ്പരയിൽനിന്നാണെന്നും ഇർഫാൻ അവകാശപ്പെടുന്നു.
2012–13 സീസണിലെ ഏകദിന–ട്വന്റി20 പരമ്പരകളിൽ നാലു തവണയാണ് ഇർഫാൻ ഗംഭീറിനെ പുറത്താക്കിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ കൂടി ടീമിൽ നിലനിന്നെങ്കിലും അതോടെ ഗംഭീർ ടീമിനു പുറത്തായി. അതിനു കാരണം താനാണെന്നാണ് ഇർഫാന്റെ വാദം. ഉയരക്കൂടുതൽ കൊണ്ട് ശ്രദ്ധ നേടിയ ഇർഫാൻ ഇപ്പോൾ ക്രിക്കറ്റിൽ സജീവമല്ല. പാക്കിസ്ഥാൻ ജഴ്സിയിൽ നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 20 ട്വന്റി20കളും കളിച്ചിട്ടുണ്ട്.
‘ആ പരമ്പരയ്ക്കിടെ എന്റെ പന്തുകൾ നേരിടാൻ ഗംഭീർ ഇഷ്ടപ്പെട്ടിരുന്നില്ല. കളിയിലായാലും നെറ്റ്സിലായാലും എന്നെ ഒഴിവാക്കാനായിരുന്നു ശ്രമം. ഞാനുമായി നേർക്കുനേർ വരുന്നതുപോലും ഗംഭീർ മനഃപൂർവം ഒഴിവാക്കി. ആ പരമ്പരയിൽ ഏകദിനത്തിലും ട്വന്റി20യിലുമായി നാലുതവണയാണ് ഞാൻ ഗംഭീറിനെ പുറത്താക്കിയത്. അദ്ദേഹത്തിന് എന്റെ പന്തുകൾ ഭയമായിരുന്നു’ – ഇർഫാൻ പറഞ്ഞു.
ആ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരെയും ഗംഭീറിന് അവസരം നൽകിയെങ്കിലും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയില്ലെന്ന് ഇർഫാൻ ചൂണ്ടിക്കാട്ടി. ഗംഭീറിന്റെ കരിയർ അവസാനിപ്പിച്ച ആളെന്ന നിലയിൽ പലരും തന്നെ അഭിനന്ദിച്ചിരുന്നുവെന്നും ഇർഫാൻ അവകാശപ്പെട്ടു.
‘എന്റെ പന്തുകൾ ഫലപ്രദമായി നേരിടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ എറിയുന്ന പന്ത് കാണാൻ പോലും സാധിക്കുന്നില്ലെന്ന് അന്നത്തെ ഇന്ത്യൻ ടീമംഗങ്ങളിൽ ചിലർ എന്നോടു പറഞ്ഞിരുന്നു. ഉയരക്കൂടുതൽ കാരണം പന്തിന്റെ പേസ് വ്യതിയാനം തിരിച്ചറിയാൻ അവർക്കു കഴിഞ്ഞിരുന്നില്ല’ – ഇർഫാൻ പറഞ്ഞു. ആ പരമ്പരയോടെയാണ് ഗംഭീറിന്റെ കരിയറിൽ തിരിച്ചിറക്കം ആരംഭിച്ചതെന്നു പറഞ്ഞ ഇർഫാൻ, താനാണ് അതിനു കാരണക്കാരൻ എന്നും അവകാശപ്പെട്ടു.
തന്റെ പന്ത് കാണാൻ പോലും സാധിക്കുന്നില്ലെന്ന് വിരാട് കോലിയും തുറന്നു പറഞ്ഞിരുന്നുവെന്ന് ഇർഫാൻ പറഞ്ഞു. ‘പന്തിന്റെ വേഗം ഗണിച്ചെടുക്കാനാവുന്നില്ലെന്നായിരുന്നു കോലിയുടെ വാക്കുകൾ. പന്തു വരുമ്പോൾ 130–135 കിലോമീറ്റർ വേഗമാണ് കോലി കണക്കുകൂട്ടുക. എന്നാൽ യഥാർഥ വേഗം 145 കിലോമീറ്ററിന് അടുത്തായിരിക്കും. ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായാണ് കോലി വെളിപ്പെടുത്തിയത്. ഒരിക്കൽ ഞാൻ എറിഞ്ഞ ഗുഡ് ലെങ്ത് ബോൾ പുൾ ചെയ്യാനുള്ള കോലിയുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു. ഈ സമയത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്നത് യുവരാജ് സിങ്ങായിരുന്നു. എന്റെ പന്തുകൾ പുൾ ചെയ്യുന്നതിനു പകരം കട്ട് ചെയ്യാന്‍ ശ്രമിക്കാൻ യുവരാജ് പഞ്ചാബിയിൽ കോലിയോടു പറഞ്ഞു. എന്നാൽ മൂന്നാം പന്തും പുൾ ചെയ്യാൻ ശ്രമിച്ച കോലിയെ വിക്കറ്റ് കീപ്പർ പിടികൂടി.
തിരിച്ചു നടന്നോ എന്ന് യുവരാജ് കോലിയോട് പറഞ്ഞു’ – ഇർഫാൻ വെളിപ്പെടുത്തി.
കൂടത്തായി ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോളി ഒന്നിലേറെ തവണ ഗർഭച്ഛിദ്രം നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം, അതിനെപ്പറ്റി അറിയില്ലെന്ന് ജോളിയുടെ ഭർത്താവ് ഷാജു. ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഷാജു പറഞ്ഞു. ജോളിയെ വിവാഹം ചെയ്യാന്‍ ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നെന്നു ഷാജു വെളിപ്പെടുത്തി.
സിലിയുടെ മരണശേഷം ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. സിലി മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. ജോളി അതിനു നേരത്തേ പദ്ധതിയിട്ടിരുന്നു. അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ അന്ത്യചുംബനഫോട്ടോ. സിലിയുടെ മൃതദേഹത്തിന് ഒരുമിച്ച് അന്ത്യചുംബനം നൽകിയത് ജോളിയുടെ ആസൂത്രണമായിരുന്നു. അന്ത്യചുംബനഫോട്ടോ വിവാഹത്തിലേക്കുള്ള തറക്കല്ലിടലായിരുന്നെന്നും ഷാജു മനോരമ ന്യൂസിനോടു പറഞ്ഞു.
ജോളിക്കു സ്വത്തിലല്ലാതെ മറ്റു താൽപര്യങ്ങളൊന്നും കണ്ടിരുന്നില്ല. ജോളിയുടെ ഉന്നതബന്ധങ്ങളെ കുറിച്ച് പലരിൽ നിന്നായി അറിവു ലഭിച്ചിരുന്നു. എന്നാൽ അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാതിരുന്നത്. പിഞ്ചുകുഞ്ഞായതിനാലാണ് തന്റെ മകൾ ആൽഫൈന്റെ പോസ്റ്റുമോർട്ടത്തിനു വിസമ്മതിച്ചത്.
ജോളി ഗർഭച്ഛിദ്രം നടത്തിയതായി അറിവില്ലെന്നു ഷാജു പറഞ്ഞു. ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. ശാരീരികപ്രശ്നങ്ങള്‍ കാരണമാണെന്നാണ് ജോളി പറഞ്ഞത്. എന്നാൽ ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താൻ പുറത്തിരുന്നെന്നു ഷാജു പറയുന്നു. വ്യക്തഹത്യ നടത്താന്‍ താല്‍പര്യമില്ല. ജോളി പ്രാർഥനകളിലും കുർബാനകളിലും പങ്കെടുക്കുമായിരുന്നു. അപ്പോൾ കൂടെപ്പോകാറുണ്ടായിരുന്നെന്നും ഷാജു വ്യക്തമാക്കി.
എന്നാൽ ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഷാജുവിന്റെ സുഹൃത്ത് ബിജു . ജോളിയുടെ ജീവിതരീതി നേര്‍വഴിക്കായിരുന്നില്ല. ഇക്കാര്യം താനും ഷാജുവും പല തവണ സംസാരിച്ചിരുന്നു. ജോളിയുടെ എൻഐടിയിലെ ജോലിക്കാര്യത്തെ കുറിച്ച് ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നു . ഭാര്യയും മകളും മരിച്ചപ്പോൾ ഷാജുവിന് വലിയ ദുഃഖമുണ്ടായില്ല. ഇതെല്ലാം ഇപ്പോൾ സംശയങ്ങൾ ജനിപ്പിക്കുന്നുവെന്ന് ബിജു വെളിപ്പെടുത്തി
അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് അന്വേഷണ സംഘം. മാതാപിതാക്കളും സഹോദരങ്ങളും കുറ്റകൃത്യത്തിന് സഹായിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. സാമ്പത്തിക ബുദ്ധിമിട്ടിലാണെന്നു മകൾ പറഞ്ഞിരുന്നെന്നു ജോളിയുടെ പിതാവ് പറഞ്ഞു.
ഇടുക്കി കട്ടപ്പന വാഴവരയിലെ ഈ ചോറ്റയിൽ തറവാട്ടുവീട്ടിലാണ് ജോളി വളർന്നത്. നാല് വർഷം മുൻപ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടിൽ നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി. ആറു മക്കളിൽ അഞ്ചാമത്തെ മകളാണ് ജോളി. കേസിൽ ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരങ്ങളുടെയും, ഇടുക്കി രാജകുമാരിയിലുള്ള സഹോദരി ഭർത്താവിന്റെയുമെല്ലാം പങ്കിനെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യും. തുടർ മരണങ്ങളിൽ സംശയം തോന്നിയിട്ടില്ലെന്നും, മകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ്.
രണ്ട് മാസംമുമ്പ് ജോളി അനുജൻ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും സന്ദർശിച്ചിരുന്നു. കട്ടപ്പനയിലെ പ്രബല കുടുംബത്തിലെ അംഗമായ ജോളിക്ക് കുറ്റകൃത്യത്തിന് സ്വന്തം കുടുംബത്തിന്റെയും പിന്തുണ ഉണ്ടായിരുന്നോ എന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.
അടിമുടി ദുരൂഹതകൾ നിറഞ്ഞതായിരുന്നു കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ജീവിതം. എൻഐടി അധ്യാപികയെന്ന പേരിൽ 17 വർഷം ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്നു കണ്ടെത്താൻ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരിൽ ജോളി ഒരു വർഷം വീട്ടിൽ നിന്നു പോയിരുന്നു. മൂത്ത മകൻ ജനിച്ചതിനു ശേഷമായിരുന്നു ഇത്. ഈ സമയത്ത് വീട്ടിലുള്ളവർ ചേർന്നാണു കുട്ടിയെ നോക്കിയിരുന്നത്. എന്നാൽ ജോളിക്ക് ബിഎഡ് ബിരുദം ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
2002 മുതലാണ് ജോളി എൻഐടിയിൽ അധ്യാപികയെന്ന പേരിൽ വീട്ടിൽ നിന്നു പോയിത്തുടങ്ങിയത്. എൻഐടിയിൽ കൊമേഴ്സ് അധ്യാപികയാണെന്നായിരുന്നു ഭർത്താവിനെയും ബന്ധുക്കളെയു ധരിപ്പിച്ചത്. എൻഐടിയുടെ വ്യാജ തിരിച്ചറിയിൽ കാർഡും ഇവർ നിർമിച്ചിരുന്നു. രാവിലെ കാറിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരൻ അമേരിക്കയിൽ നിന്നു നാട്ടിലെത്തിയിരുന്നു.
എൻഐടിയിൽ സമരം നടക്കുകയാണെന്നും താൽക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓർക്കുന്നു. ജോലി കൂടി നഷ്ടമായാൽ ബുദ്ധിമുട്ടാകുമെന്നും അതിനാൽ സ്വത്തുക്കൾ തനിക്കു നൽകണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എൻഐടിയിൽ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരിൽ ഒരാൾ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി. ഈ കാര്യം ജോളിയോടു ചോദിച്ചപ്പോൾ റോജോയോടു ജോളി കയർത്തു.
മരണപരമ്പരകൾക്കു ശേഷം ജോളിയെ പുനർവിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവർ എൻഐടിയിൽ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്ഡി ചെയ്യുന്നതിനാൽ ഇപ്പോൾ എൻഐടിയിൽ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്. ജോളി മുക്കത്തുള്ള ഒരു ബ്യൂട്ടി പാർലറിലാണ് ജോലി ചെയ്തിരുന്നത് എന്നാണ് പൊലീസിനോടു പറഞ്ഞത്. എന്നാൽ എൻഐടി ക്യാംപസിൽ പലരും ജോളിയെ കണ്ടിരുന്നതായി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
താമരശ്ശേരിയിലെ ഒരു വ്യക്തി എൻഐടിയിലെത്തിയപ്പോൾ ജോളിയെ വിളിക്കുകയും 10 മിനിറ്റിനുള്ളിൽ ജോളി അവിടെയത്തുകയും ചെയ്തതായി പൊലീസിനോടു പറഞ്ഞു. എൻഐടിയുമായുള്ള ജോളിയുടെ ബന്ധം എന്താണെന്നു കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം, എൻഐടിയിലെ ലേഡീസ് ഹോസ്റ്റലിൽ ഒരു ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്നുണ്ട്. ജോളി ജോലി ചെയ്തിരുന്നത് ഇവിടെ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
എൻഐടിയിൽ ജോലി ഉണ്ടായിരുന്നതായി പറഞ്ഞതു കള്ളമാണെന്നു പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണു മനസ്സിലായത്. പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പരസ്പര വിരുദ്ധമായാണ് ഉത്തരം പറഞ്ഞത്. നിൽക്കക്കള്ളിയില്ലാതെയാണ് ഒടുവിൽ ജോലിയുണ്ടെന്നു പറഞ്ഞതു തട്ടിപ്പാണെന്നും യഥാർഥത്തിൽ ബ്യൂട്ടി പാർലറായിരുന്നു ജോലിയെന്നും സമ്മതിച്ചത്.