Latest News

അടൂർ: പോക്‌സോ കേസിൽ പ്രതിയായ യുവാവിന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് വ്ലോഗർമാർ അറസ്റ്റിൽ. കൊല്ലം അഞ്ചൽ സ്വദേശിയായ അഗ്‌നി ജുവൽ (33), തിരുവനന്തപുരം മംഗലപുരം സ്വദേശിയായ അനീഷ് വിജയൻ (35) എന്നിവരെയാണ് അടൂർ പൊലീസ് പിടികൂടിയത്.

പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ മൊബൈൽ ഫോണിലെ സ്വകാര്യ വീഡിയോകൾ തങ്ങളുടെ കൈവശമുണ്ടെന്നും അവ യൂട്യൂബ് ചാനലുകളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് രണ്ടരലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ സമ്മതിക്കുകയായിരുന്നു. തുടർന്ന് വിവരം അടൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പണം കൈപ്പറ്റാനായി അടൂരിലെത്തിയ പ്രതികളെ പൊലീസ് ഒരുക്കിയ കുടുക്കിൽ വീഴ്ത്തി അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അടൂർ ഡിവൈഎസ്‌പി വി.എസ്. പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സിബിഐയ്ക്ക് കൈമാറുന്ന ആദ്യ കേസാണിത്.

കേസിൽ പൊലീസ് നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. എന്നാൽ പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് അറിയിച്ച കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽകണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

അതേസമയം, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയെ തുടർന്ന് കേസിൽ തുടരന്വേഷണം നടത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 13 പുതിയ സാക്ഷിമൊഴികളും മറ്റ് തെളിവുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിനെതിരായ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായി പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.

യോർക്ഷയർ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമി മെഗാ ലൈവ് സംഗീത പരിപാടി ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും. യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്‌പന 15% ഡിസ്‌കൗണ്ടോടെ 21.25 പൗണ്ട് മുതൽ ഓൺലൈനിൽ പുരോഗമിക്കുകയാണ്. ഈ അനുകൂല്യം ജൂൺ ഒന്നിന് അവസാനിക്കും. ഈ സുവർണ്ണാവസരം എത്രയും പെട്ടെന്ന് പ്രയോജനപ്പെടുത്തുക.

മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

https://tickets.wizmagic.co.uk/

ബുക്ക് ചെയ്യുന്ന സമയം FLASH15 എന്ന കോഡ് 15% ഡിസ്‌കൗണ്ടിനായി ഉപയോഗിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

യോർഷയറിലെ മിക്ക സൗത്ത് ഇന്ത്യൻ ഷോപ്പുകളിലും ടിക്കറ്റ് ലഭ്യമാണ്. കൂടാതെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പരിലും ടിക്കറ്റുകൾക്കായി ബന്ധപ്പെടാവുന്നതാണ്.

ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.

വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.

റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനം പല സ്‌റ്റേജുകൾ പിന്നിട്ടു. പ്രൗഡഗംഭീരമായ വരവേല്പ്പാണ് ഓരോ ഷോയ്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുകെയിലുടനീളം
പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ചുവയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. ബിഹാർ മുജഫർപുർ സ്വദേശിയായ നജീർ മിയ (55)യ്ക്കാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് വിധി പ്രസ്താവിച്ചത്.

2025 ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി, അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള മകളെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്നത്തെ കുറുപ്പംപടി സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അഞ്ച് വകുപ്പുകളിലായി ശിക്ഷ വിധിച്ച കോടതി, മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും ചുമത്തി. മറ്റ് രണ്ട് വകുപ്പുകളിൽ അഞ്ച് വർഷവും ഏഴ് വർഷവും തടവും 20,000 രൂപ വീതം പിഴയും വിധിച്ചു. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.

ദുബായ് ∙ നേഴ്സിങ് മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാൻ പുതിയ നടപടികളുമായി യുഎഇ. കൂടുതൽ ആനുകൂല്യങ്ങളും തൊഴിൽ അവസരങ്ങളും ഒരുക്കി സ്വദേശികളെ നേഴ്സിങ് രംഗത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,897 സ്വദേശികൾ നേഴ്സിങ് തൊഴിൽ തിരഞ്ഞെടുത്തതായി അധികൃതർ അറിയിച്ചു.

രാജ്യത്തെ ആകെ നേഴ്സുമാരിൽ സ്വദേശികളുടെ പങ്ക് നിലവിൽ 2.8 ശതമാനം മാത്രമാണ്. ഈ സാഹചര്യം മാറ്റാൻ വിപുലമായ പ്രചാരണ പരിപാടികളും പരിശീലന പദ്ധതികളും നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2,500 സ്വദേശി നേഴ്സിങ് വിദ്യാർഥികൾ പഠനം തുടരുന്നുണ്ട്. നേഴ്സിങ് രംഗത്തേക്ക് കൂടുതൽ പുരുഷ വിദ്യാർഥികൾ കടന്നുവരുന്നതും പ്രതീക്ഷ നൽകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തൊഴിൽ പരിശീലന-നിയമന പദ്ധതിയായ നാഫിസുമായി സഹകരിച്ചാണ് പുതിയ പദ്ധതികൾ നടപ്പാക്കുക. നേഴ്സിങ്, മിഡ്‌വൈഫറി മേഖലകളിലെ വിദേശ പ്രഫഷനലുകളുടെ എണ്ണം നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം, ആശുപത്രികളിലെ കിടക്കകളുടെയും രോഗികളുടെയും എണ്ണത്തിന് അനുസരിച്ച് നേഴ്സിങ് സ്റ്റാഫിനെ നിശ്ചയിക്കുന്ന ദേശീയ മാനദണ്ഡങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള ഏകീകൃത ലൈസൻസിങ് സംവിധാനവും കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ് : ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക – വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻററിൽ നടത്തപ്പെടും.

വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ്ജ് പനക്കലച്ചൻ വീ സി നയിക്കുന്ന ഏകദിന കൺവെൻഷൻ ജൂൺ 7 നു ഞായറാഴ്ചയാണ് കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുക.

രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലു മണിവരെയാണ് മലയാളത്തിലുള്ള ഏകദിന
കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും, പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ്ജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും, രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.

“അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു.” (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവെൻഷൻ നയിക്കപ്പെടുക.രാവിലെ 8:30 നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം 5 മണിയോടെ സമാപിക്കും.

റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും, പ്രാർത്ഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും, രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോർഡിനേറ്റർ അറിയിച്ചു.

For more information:
+44 7474787870
Email: [email protected] Website : www.divineuk.org

Devine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA

പ്രവാസി കേരള കോൺഗ്രസ് യു.കെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികൾക്ക് സ്വീകരണവും 2026 ജൂൺ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കോവെൻട്രിയിലെ സെന്റ് ജോൺ ഫിഷർ കത്തോലിക്കാ ചർച്ച് ഹാളിൽ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും.

കേരള കോൺഗ്രസ് ചെയർമാൻ ശ്രീ പി.ജെ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ്, ശ്രീ കെ. ഫ്രാൻസിസ് ജോർജ് MP, ഗവൺമെന്റ് ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫ് എം.എൽ.എ, ശ്രീ തോമസ് ഉണ്ണിയാടൻ എം.എൽ.എ, ശ്രീ വർഗീസ് മാമ്മൻ എം.എൽ.എ, ശ്രീ റെജി ചെറിയാൻ എം.എൽ.എ, ശ്രീ ഷിബു തെക്കുംപുറം എം.എൽ.എ, ശ്രീ വിനു ജോബ് എം.എൽ.എ എന്നിവരുള്‍പ്പെടെ കേരള കോൺഗ്രസ് നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രവാസി കേരള കോൺഗ്രസ് യു.കെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ, ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ എന്നിവർ സമ്മേളന വിവരം അറിയിച്ചു.

സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായും രജിസ്ട്രേഷൻ നടത്തുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

Registration Link – https://forms.gle/PK8VBqUaFHjSG6Q76

കൂടുതൽ വിവരങ്ങൾക്ക്:

ശ്രീ ബിജു മാത്യു ഇളംതുരുത്തിയിൽ (President)
📞 +44 7846 194373

ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ (General Secretary)
📞 +44 7453 288745

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സി.പി.എം. പ്രവർത്തകരെ കണ്ടെത്താൻ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇരുന്നൂറിലേറെ പേരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. വാഹനങ്ങൾ ആക്രമിച്ച 25-ഓളം പേരെ ഉൾപ്പെടെ ഭൂരിഭാഗം പ്രതികളെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പ്രധാന പ്രതികളായി കണ്ടെത്തിയ എട്ട് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ വൈകിയെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രതികളെ വേഗത്തിൽ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. മ്യൂസിയം പോലീസിനൊപ്പം ഷാഡോ, ഡാൻസാഫ് സംഘങ്ങളും വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ വീടുകൾ, ബന്ധുവീടുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്.

മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെ 18 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും സാമൂഹികമാധ്യമങ്ങളിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൂർണമായി തിരിച്ചറിയാനുള്ള ശ്രമം തുടരുന്നതിനിടെ, ചില രാഷ്ട്രീയ പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലൂടെ വിവരശേഖരണത്തിൽ സജീവമായിട്ടുണ്ട്.

കിഴക്കമ്പലം: വിവാഹത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ. കുന്നത്തുനാട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.

പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിൻ പ്രണയബന്ധത്തിലായിരുന്നു. ഇതിനിടെ നിതിന്റെ വിവാഹം മറ്റൊരിടത്ത് ഉറപ്പിച്ചിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞതോടെ ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് യുവതിയെ മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

മർദ്ദനത്തെ തുടർന്ന് യുവതി മരിച്ചെന്നു കരുതിയ നിതിൻ, കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് കേസ്. പുലർച്ചെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞുനീങ്ങി സമീപ ജംക്‌ഷനിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുകയും, തിങ്കളാഴ്ച നടത്താനിരുന്ന വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

തിരുവനന്തപുരം∙ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇന്ന് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനു ഉൾപ്പെടെ 11 പേരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

പ്രതികൾ കല്ലും ആയുധങ്ങളും ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനും വധിക്കാൻ ശ്രമിക്കാനുമാണ് ശ്രമിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ചില പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പ്രതികളെ എത്തിച്ചപ്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

അതേസമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചതിൽ നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. വട്ടിയൂർക്കാവ് സ്വദേശിയായ ദിനകർ പ്രദേശത്തെ റൗഡി പട്ടികയിലുണ്ടായിരുന്നയാളാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഇനി ചില പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved