Latest News

ബിനോയ് എം. ജെ.

മനുഷ്യരെല്ലാവരും കൊതിക്കുന്നത് മരണമില്ലാത്ത ഒരു ജീവിതത്തെയാണ്. അവന്റെ സർവ്വപ്രയത്നങ്ങളും മരണത്തെ ജയിക്കാൻ വേണ്ടിയുള്ളതാണ്. എന്നാൽ അവനതിൽ പരാജയപ്പെടുന്നു. സഹസ്രാബ്ദങ്ങളിലൂടെ നാം പരിശ്രമിച്ചിട്ടും അതിൽ നാം പരാജയപ്പെട്ടു പോകുന്നു. ഈ പരാജയം മനുഷ്യവംശത്തിന് ലജ്ജാകരമാണ്. എന്താണ് ഈ പരാജയത്തിന്റെ കാരണം? അതിൽ നിന്നും എങ്ങനെ കരകയറാം? നാം ഭൗതികവാദികളായി പോയതാണ് ഈ പരാജയത്തിന്റെ അടിസ്ഥാനപരമായ കാരണം. വാസ്തവത്തിൽ മനുഷ്യന് മരണമില്ല. സദ്ഗുരു ചോദിക്കുന്നു “നിങ്ങൾ മരിച്ച ഒരു മനുഷ്യനെ കണ്ടിട്ടുണ്ടോ?” മരിച്ച ശരീരങ്ങൾ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ മനുഷ്യൻ ശരീരമല്ല. ഭൗതികവാദമാണ് നമ്മെ കുഴിയിൽ

ചാടിച്ചിരിക്കുന്നത്. ഞാൻ ഈ കാണുന്ന ശരീരമാണെന്നും ഈ ശരീരത്തോടൊപ്പം ഞാൻ മരിക്കുമെന്നുമുള്ള മൂഢമായ ചിന്തയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം. ഞാൻ ശരീരമാണെങ്കിൽ പിന്നെ പ്രതീക്ഷയ്ക്ക് വക ഒന്നുമില്ല. എന്നാൽ ഞാൻ ശരീരമാണെന്ന് ആരു പറഞ്ഞു? ഒരുപക്ഷേ കാലക്രമേണ ശരീരത്തിന്റെ പുറകിൽ മറഞ്ഞിരിക്കുന്ന മനസ്സിനെയും അതിന്റെ പുറകിൽ ഉള്ള ബുദ്ധിയെയും അതിന്റെ പിറകിലുള്ള ആത്മാവിനെയും കണ്ടെത്തുന്നതിൽ ശാസ്ത്രം വിജയം കൈവരിച്ചേക്കാം. അതുവരെ നാം കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്നെന്നും ജീവിച്ചിരിക്കുവാനുള്ള അദമ്യമായ ആശ – ഇത് എവിടെ നിന്നും വരുന്നു? ഇത് ആത്മാവിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ശരീരത്തെ

മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയുകയില്ല. എന്നാൽ ഞാൻ എന്ന സത്തയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയും. അത് ചെയ്യുക ഓരോരുത്തരുടെയും കടമയും ആകുന്നു.

അനന്തമായ ജീവിതം -ഇതാകുന്നു ഓരോരുത്തരുടെയും പ്രകൃതം. മനുഷ്യന് മരണമില്ല. വാസ്തവത്തിൽ ശരീരവും ആത്മാവും തമ്മിൽ കൂടിക്കുഴയുന്നതാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനപരമായ കാരണം. നാം ശരീരത്തെയും ആത്മാവിനെയും വേർതിരിച്ചു കാണുവാൻ കഴിവുള്ളവരായി മാറണം. ഈ വിവേചനം നാം നടത്തുമ്പോൾ നാം അടിസ്ഥാനപരമായ ആശയക്കുഴപ്പത്തിൽ നിന്നും കരകയറുന്നു. ആത്മാവ് ശരീരമല്ല

ശരീരം ആത്മാവും അല്ല. ആത്മാവ് നാശം ഇല്ലാത്തതാണ്. മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മനസ്സിൽ ആശയക്കുഴപ്പങ്ങൾ നിറയ്ക്കുന്നു. ഇതിൽ നിന്നും കരകയറുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ പടി. മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം മരണഭയം ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. വാസ്തവത്തിൽ നാം ഒരു ദൂഷിത വലയത്തിൽ പെട്ടു പോയിരിക്കുകയാണ്. താൻ മരിച്ചുപോകും എന്ന ഭയത്താൽ ദുഃഖവും ദുഃഖത്തിന്റെ കാരണത്താൽ താൻ മരിച്ചുപോകും എന്ന ഭയവും മാറിമാറി വന്നുകൊണ്ടേയിരിക്കും. ഇതിന് പ്രതിവിധിയായി താൻ ഒരിക്കലും മരിക്കുകയില്ല എന്ന ദൃഢമായ വിശ്വാസമാണ് വേണ്ടത്. ആ വിശ്വാസത്തിനു മുന്നിൽ എല്ലാം വീഴും.

തനിക്ക് മരണമില്ല എന്ന് പറഞ്ഞുകൊണ്ട് ആവോളം സന്തോഷിക്കുവിൻ. സന്തോഷമാണ് ഇവിടെ നമ്മുടെ ഏക ഉപായം. സന്തോഷം അതിന്റെ അതിർവരമ്പുകൾ ലംഘിച്ചു തുടങ്ങുമ്പോൾ തനിക്ക് മരണം ഇല്ല എന്ന സത്യം നാം മനസ്സിലാക്കുന്നു. മരണമില്ല എന്ന ചിന്ത വന്നു തുടങ്ങുമ്പോൾ നാം കൂടുതൽ കൂടുതൽ ശക്തമായി ആഹ്ലാദിക്കുവാൻ കഴിവുള്ളവരായി മാറുന്നു. ആഹ്ലാദം കൂടുംതോറും മരണമില്ലെന്ന സത്യവും നാം അറിയുന്നു. ഇപ്രകാരം പതിയെ നമുക്കാ ദൂഷിതവരയത്തിൽ നിന്നും കരകയറുവാൻ സാധിക്കും.

ജീവിതത്തിൽ ആവോളം ആഹ്ലാദിക്കുവിൻ. മുമ്പ് സൂചിപ്പിച്ചതുപോലെ മരണമില്ല എന്ന് പറയുമ്പോൾ ആഹ്ലാദിക്കാനുള്ള കഴിവും കൂടിവരുന്നു. മരണമില്ല എന്ന്

എത്ര ശക്തമായി പറയുന്നുവോ അത്ര ശക്തമായി നമുക്ക് ആഹ്ലാദിക്കുവാനും കഴിയും. ഇവിടെ ആകുലചിത്തൻ ആകേണ്ടതില്ല. ധീരമായി മുന്നോട്ടുപോകുവിൻ. ഓരോ ദിവസം കഴിയുംതോറും ആഹ്ലാദം കൂടിക്കൂടി വരട്ടെ. അതോടൊപ്പം മരണവും തിരോഭവിചിച്ചുകൊള്ളും. ഒടുവിൽ നിങ്ങൾ സമാധിയിലേക്ക് വഴുതിവീഴുന്നു. അവിടെ മരണം തിരോഭവിച്ചു കഴിഞ്ഞു.

ഇപ്രകാരം ആഹ്ലാദത്തിലൂടെ നമുക്ക് മരണത്തെ ജയിക്കാൻ കഴിയും. നമ്മുടെ ഓരോ വേവലാതിയുടെയും പുറകിൽ കിടക്കുന്നത് മരണത്തെ കുറിച്ചുള്ള ഭയം മാത്രമാണ്. അത് അനാവശ്യവും ആണ്. പടിപടിയായ പരിശ്രമത്തിലൂടെ നമുക്കതിനെ ജയിക്കുവാനും കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഫാ. ഹാപ്പി ജേക്കബ്ബ്

ഒരു നോമ്പ് കാലം കൂടി ആരംഭിക്കുകയാണ്. ദൈവത്തെ അറിയുന്ന മനുഷ്യൻറെ ലക്ഷണമാണ് ദൈവത്തോട് ഒപ്പം ഉള്ള ജീവിതം. എല്ലാ ദൈവാനുഗ്രഹങ്ങൾ നാം അനുഭവിക്കുമ്പോഴും ദൈവിക ജീവിതങ്ങളെ മറക്കുന്നത് എല്ലാ കാലങ്ങളിലും മനുഷ്യൻ ചെയ്തിട്ടുള്ളതാണ്. എന്നാൽ കാലാകാലങ്ങളിൽ മനുഷ്യനെ തിരിച്ച് വരുവാൻ ദൈവം അവസരങ്ങൾ നൽകിയിട്ടുണ്ട്. ചിലർക്ക് അത് ദൈവത്തെ അറിയുവാനുള്ള കാലമാണ്. എന്നാൽ ചിലർ മറുതലിച്ച് നാശത്തിലേക്ക് പോകുന്നു. ഈ കാലത്തിൽ നാം ഈ അവസ്ഥ പരിശോധിക്കുമ്പോൾ മറുതലിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നതായി കാണുന്നുണ്ട്. കേവലം രൂപത്തിൽ മാത്രമല്ല ഭാവത്തിലും മനുഷ്യത്വം വിളങ്ങുന്നവർ ഉണ്ടായിവരണമെങ്കിൽ ദൈവ ഭയം എന്തെന്ന് അന്വേഷിക്കുകയെങ്കിലും വേണം. അത്തരത്തിലുള്ള അന്വേഷണ കാലം ആണ് നോമ്പ് കാലം. ഭക്ഷണത്തിൽ മാത്രമല്ല പ്രാർത്ഥനയിലും ജാഗരണത്തിലും നോമ്പ് കാരണമാകണം. അതാണ് ശുദ്ധമുള്ള നോമ്പ്.

കർത്താവ് തന്റെ പ്രേഷിത പ്രവർത്തനത്തിന്റെ നന്ദിയായി ചെയ്ത അത്ഭുതമാണ് കാനായിൽ കല്യാണവീട്ടിൽ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയത്. വി. യോഹന്നാൻ 2: 1- 11. ആനന്ദഭരിതമായ അവസ്ഥയാണല്ലോ വിരുന്ന് ഭവനത്തിൽ നാം കാണുന്നത്. അതിനിടയിൽ ഏവരും ലജ്ജിതരായ അനുഭവം ആണ് അവിടെ വീഞ്ഞ് തീർന്നത് ലായനിയിലൂടെ സംഭവിച്ചത് . യഹൂദ ജനനത്തിന് വീഞ്ഞ് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. ഈ കുറവ് മൂലം എല്ലാ ആഘോഷങ്ങളും അതിൻറെ ആനന്ദമോ നഷ്ടപ്പെട്ടു . എന്നാൽ ആ കുറവ് തന്നെയാണ് ആരംഭമായി മാറ്റപ്പെട്ടത്. നോമ്പിൻറെ ആരംഭ ദിനം നമുക്ക് നൽകുന്ന പാഠം ഇതാണ്. മനുഷ്യരുടെ മുൻപിൽ കുറവും ഇല്ലായ്മയും വല്ലായ്മയും നമ്മെ ഭരിച്ചിരിക്കാം. എന്നാൽ ആ കുറവ് ദൈവത്തിന് പ്രവർത്തിക്കുവാനുള്ള അവസരമായി വിട്ട് കൊടുക്കാം.

ഒന്നാമതായി പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യവും പ്രവർത്തനവും ശ്രദ്ധിക്കാം. മറ്റാരെക്കാളും മുൻപേ അവൾ ആവശ്യം തിരിച്ചറിഞ്ഞു. ശാന്തമായും, കരുണയോടും, വിശ്വാസത്തോടും, അവൾ ദൈവപുത്രൻ്റെ സന്നിധിയിലായി ഉണർത്തിച്ചു. അവൻ കരുണ ചെയ്തു. ഇത്രയേ വേണ്ടൂ. എന്തെല്ലാം കുറവും അപമാനവും രോഗവും വന്നോട്ടെ. ദൈവ മുമ്പാകെ സമർപ്പിക്കു. അവൻ നമ്മുടെ വരവിനായി കാത്തിരിക്കുന്നു.

രണ്ടാമതായി യേശു ദാസന്മാരോട് പറയുന്നു, വക്കോളവും കോരി നിറയ്ക്കുവാൻ. അവർ അനുസരിച്ചു. സാധാരണ വെള്ളം മേൽത്തരമായ വീഞ്ഞായി രൂപാന്തരപ്പെട്ടു. ഇത് അനുസരണവും പരിവർത്തനവും പഠിപ്പിക്കുന്നു. നമ്മുടെ സാധാരണ ജീവിതം, പ്രാർത്ഥന, ഉപവാസം, മാനസാന്തരം, ഒരുക്കം ഇതെല്ലാം പൂർണ്ണതയിൽ എത്തണമെങ്കിൽ ദൈവത്തോട് ചേരണം ; അപ്പോൾ അവ കൃപയായി രൂപാന്തരപ്പെടും.

മൂന്നാമതായി വിരുന്ന് വഴി പറയുന്നു ; ഇത്ര മേൽത്തരം വീഞ്ഞ് നീ കരുതിയല്ലോ. ഇതൊരു പാഠം ആണ്. ക്രൈസ്തവ ബലം നൽകുന്നത് ഉള്ള അവസ്ഥയോ സാധാരണ ചിന്തനിയമായ അവസ്ഥയോ അല്ല; അതിലും മേൽത്തരം ആണ് ലഭിക്കുന്നത്. വരൾച്ച ഉള്ളിടത്ത് സമൃദ്ധിയും, ലജ്ജയുള്ളിടത്ത് ബഹുമാനവും, ശൂന്യത ഉള്ളിടത്ത് പൂർണ്ണതയും ദൈവം നമുക്ക് നൽകും.

നോമ്പിന്റെ ഈ ആരംഭ ദിനത്തിൽ ശൂന്യമായ പാത്രവും, അതിൽ പകർന്ന വെള്ളവുമാണ് എന്ന തോന്നൽ നമുക്ക് ഉണ്ടെങ്കിൽ അതിൽ വിശ്വാസവും പ്രാർത്ഥനയും നിറയ്ക്കാം . അവന്റെ കൃപ നമ്മെ ആനന്ദത്തിന്റെ വീഞ്ഞാക്കി മാറ്റും. ഇനി ജീവിതം മേൽത്തരമാവട്ടെ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം കുറിച്ച ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകി.

ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിൻ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. അതിനുശേഷം മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറുന്ന മൃതദേഹം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ആദരവ് പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ ശേഷമേ തുടർനടപടിയിലേക്ക് കടക്കൂവെന്നാണ് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കുന്നത്.

കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണ നടപടികൾ പുരോഗമിക്കുന്നതിനാൽ അറസ്റ്റ് വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനെതിരെയും കേസ് രജിസ്റ്റർ ചെയ്ത നടപടി സേനയ്ക്കുള്ളിൽ വലിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പൊലീസുകാർ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. പൊലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന അസോസിയേഷൻ ജില്ലാ സമ്മേളനത്തിനിടെ വിഷയത്തെ പ്രതിനിധി സമ്മേളനത്തിൽ ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം; കമ്മീഷണറുടെ നിർദേശപ്രകാരമാണ് കേസ് എടുത്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം: കിംസ് ഹെൽത്ത് ആശുപത്രിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് അടിയന്തിര കരൾ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്തിഷ്കമരണം സ്ഥിരീകരിച്ച ഒൻപത് മാസം പ്രായമുള്ള ദാതാവായ ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞിന്റെ കരളാണ് മാറ്റിവെച്ചത്. അമൃത ഹോസ്പിറ്റൽ കൊച്ചിയിൽ നിന്നാണ് അവയവം ലഭിച്ചത്. പ്രൈമറി ബിലിയറി അത്രേസിയ എന്ന ഗുരുതര രോഗത്തെ തുടർന്ന് കുഞ്ഞിന് മുമ്പ് കാസായ് സർജറി നടത്തിയിരുന്നെങ്കിലും പിന്നീട് കരൾ പ്രവർത്തനം മോശമായതോടെ ട്രാൻസ്‌പ്ലാന്റ് നിർബന്ധമായി.

ഫെബ്രുവരി 13 രാത്രി ആരംഭിച്ച സർജറി രാവിലെ വിജയകരമായി പൂർത്തിയാക്കിയതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണുന്നുണ്ടെന്നും അറിയിച്ചു. അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തോടൊപ്പം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ, കേരള ഗവൺമെന്റ്, സിവിൽ-പോലീസ് വിഭാഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്കും ആശുപത്രി അധികൃതർ നന്ദി രേഖപ്പെടുത്തി.

സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന നേട്ടം ഇതോടെ രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരാണ് മകളുടെ കരൾ, രണ്ട് കിഡ്നി, ഹാർട്ട് വാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്തത്. റോഡ് ആക്സിഡന്റിനെ തുടർന്നാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്.

ബെംഗളൂരു സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 7 പേർ മരിച്ച സംഭവത്തിൽ കാർ അമിതവേഗത്തിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഏകദേശം 150–160 കിലോമീറ്റർ വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്ന 6 വിദ്യാർത്ഥികളും ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്.

അപകടം ഹോസ്കോട്ടെ പ്രദേശത്ത് സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിലെ ഹോസ്കോട്ടെ–ദൊബാസ്പേട്ട് ഇടനാഴിയിലായിരുന്നു. ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. ആദ്യം ബൈക്കിൽ ഇടിച്ച കാർ തുടർന്ന് മുന്നിലുണ്ടായിരുന്ന ട്രക്കിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.

അപകടത്തിൽ മരിച്ചവർ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്. പത്താം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചിരുന്ന സുഹൃത്തുക്കളാണ് ഇവർ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ബന്ധപ്പെട്ട സംഘടനകൾ അറിയിച്ചു.

ഹേവാർഡ്സ്ഹീത്ത് ഹിന്ദുസമാജത്തിന്റെ ശിവരാത്രി ആഘോഷം 2026 ഫെബ്രുവരി 15 ആം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിമുതൽ ഹേവാർഡ്സ്ഹീത്തിലുള്ള സ്‌കെയിൻസ് ഹിൽ മില്ലെനിയം ഹാളിൽ വച്ച് നടത്തപ്പെടും.അന്നേ ദിവസം ശിവ അഷ്ടോത്തരാർച്ചന,മഹാ മൃത്യുഞ്ചയ മന്ത്ര അർച്ചന,അഖണ്ടനാമജപം,ഹിന്ദുസമാജത്തിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന, തിരുവാതിര,രമ്യ രഞ്ജിത്ത്, പത്മപ്രിയ എന്നിവർ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്,ഗൗരി ശ്രീകുമാർ, ഹരിഗോവിന്ദ് എന്നീ ഗായകർ പങ്കെടുക്കുന്ന നാമർച്ചന എന്നിവയും ഉണ്ടായിരിക്കും.
അന്വേഷണങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
07466396725, 07838708635, 07425168638.

Address

The Scaynes Hill Millennium Village Centre , Haywards
Heath
RH17 7PG

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ₹1,900 കോടി ചെലവഴിക്കാൻ കിഫ്ബി സി.ഇ.ഒ.യെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡ് നാലുവരിയാക്കാൻ ₹5,217 കോടി ചെലവഴിക്കാനും തത്വത്തിൽ അംഗീകാരം ലഭിച്ചു. വേളിയിൽ കെ-സ്‌പെയ്‌സിന്റെ എയ്റോസ്‌പെയ്‌സ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സ് സ്ഥാപിക്കാൻ ഭൂമിയേറ്റെടുക്കുന്നതിനായി ₹600 കോടിയും അനുവദിച്ചു. ഇതോടെ ആകെ ₹8,081 കോടിയുടെ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകി.

എം.സി. റോഡിലെ പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഏഴ് ബൈപ്പാസുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബൈപ്പാസുകൾ വരിക; മറ്റ് ഭാഗങ്ങളിൽ റോഡ് നാലുവരിയാക്കും. ദേശീയപാതാ അതോറിറ്റി നിർദേശിച്ചതുപോലെ അല്ല പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനുപുറമെ വെള്ളിയാഴ്ച ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം ₹689.45 കോടിയുടെ വിവിധ പദ്ധതികൾക്കും ധനാനുമതി നൽകി. വർക്ക് നിയർ ഹോം പദ്ധതി വിപുലീകരണം, കോഴിക്കോട് പി.യു.കെ.സി റോഡ് വികസനം, തൃശ്ശൂർ ജനറൽ ആശുപത്രി വികസനം, വളപട്ടണം കല്ലൂരിക്കടവ് പാലം, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്ര വികസനം തുടങ്ങിയവയ്ക്ക് അനുമതി നൽകി. ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ, കോഴിക്കോട് കനോലി കനാൽ വികസനം, അയ്യാ വൈകുണ്ഠസ്വാമി സ്മാരകം, ലളിതാംബിക അന്തർജനം സാംസ്കാരിക സമുച്ചയം എന്നിവയ്ക്കും തത്വത്തിൽ അംഗീകാരം ലഭിച്ചു.

വടകര മേപ്പയിലെ ചെത്തിൽ പ്രസീധരന്റെയും ഭാര്യ ബിന്ദുവിന്റെയും ജീവിതം പ്രണയത്തിന്റെ അപൂർവ ഉദാഹരണമായി മാറുകയാണ്. നട്ടെല്ലിൽ ട്യൂമർ ബാധിച്ച ബിന്ദുവിന്റെ രോഗാവസ്ഥ അറിഞ്ഞുതന്നെ പ്രസീധരൻ അവളെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. 15 വർഷം മുമ്പ് ബിന്ദു പൂർണമായി കിടപ്പിലായതോടെ, സ്വന്തം ജീവിതം മുഴുവൻ ഭാര്യയുടെ പരിചരണത്തിനായി മാറ്റിവെച്ചിരിക്കുകയാണ് അദ്ദേഹം.

പുലർച്ചെ നാലരയ്ക്ക് ആരംഭിക്കുന്ന പ്രസീധരന്റെ ദിനചര്യ ബിന്ദുവിനെ ചുറ്റിപ്പറ്റിയാണ്. ഭക്ഷണം തയ്യാറാക്കുന്നതിൽ നിന്ന് ശുചീകരണം, കുളിപ്പിക്കൽ, ഭക്ഷണം വാരിക്കൊടുക്കൽ വരെ എല്ലാ കാര്യങ്ങളിലും അദ്ദേഹം തന്നെ കൈകാര്യം ചെയ്യുന്നു. തുടർന്ന് തേപ്പുപണിക്ക് പോകുകയും വൈകിട്ട് മടങ്ങിയെത്തിയാൽ വീണ്ടും ബിന്ദുവിന്റെ പരിചരണത്തിലേർപ്പെടുകയും ചെയ്യുന്നു. “ഇവളെ വിട്ട് മറ്റൊരു ലോകം എനിക്കില്ല” എന്ന പ്രസീധരന്റെ വാക്കുകളിൽ അവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമാണ്.

1993ൽ രജിസ്റ്റർ വിവാഹം കഴിച്ച ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. രോഗം ആവർത്തിച്ചതോടെ ബിന്ദുവിന്റെ ചലനശേഷി പൂർണമായി നഷ്ടമായി. സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും നേരിടുന്നതിനിടയിലും ഒരുമിച്ച് പോരാടുകയാണ് ഈ കുടുംബം. അടുത്തിടെ നടുവേദന മൂലം പ്രസീധരന് ജോലി ചെയ്യാനാകാത്തതും പ്രതിസന്ധി കൂട്ടിയെങ്കിലും, സുഹൃത്തുക്കളുടെയും സഹപാഠികളുടെയും സഹായം ഇവർക്ക് ആശ്വാസമായി. പ്രണയവും സമർപ്പണവുമാണ് ഇവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തി.

കൊച്ചി: യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്കും ആവശ്യവും കണക്കിലെടുത്ത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർവീസ് സമയം രാത്രി 11 മണിവരെ നീട്ടി. ഫെബ്രുവരി 15 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാത്രി 10.30 വരെയായിരുന്ന സർവീസാണ് ഇനി അരമണിക്കൂർ കൂടി ദൈർഘ്യമാക്കുന്നത്.

പുതിയ ക്രമീകരണമനുസരിച്ച് ആലുവയും തൃപ്പൂണിത്തുറ ടെർമിനലും നിന്നുള്ള അവസാന ട്രെയിൻ രാത്രി 11 മണിക്ക് പുറപ്പെടും. വൈകുന്നേര സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കെഎംആർഎൽ വ്യക്തമാക്കി.

ഇതോടൊപ്പം ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15-ന് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11.30ന് പുറപ്പെടും. ഫെബ്രുവരി 16-ന് ആലുവ സ്റ്റേഷനിൽ നിന്ന് പുലർച്ചെ നാല് മണിക്ക് സർവീസ് ആരംഭിച്ച് രാവിലെ ആറുമണി വരെ 30 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടും; തുടർന്ന് സാധാരണ ഷെഡ്യൂൾ പ്രാബല്യത്തിൽ വരും.

Copyright © . All rights reserved