Latest News

കൊച്ചി: ശബരിമലയിലെ സ്വർണക്കവർച്ച കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയതായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവിൽ ഭാഗങ്ങളിലെയും സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളിൽ നിന്ന് സ്വർണ്ണം നഷ്ടമായെന്ന പരാതിയുമായി ബന്ധപ്പെട്ട് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ പ്രതികളുടെ പങ്കും ഉത്തരവാദിത്വവും വ്യക്തമായി നിർണയിക്കാനാകൂവെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.

ഇതിനോടകം 391 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലുമായി വിശദമായ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. സ്വർണപ്പൂശൽ, മിനുക്കുപണികൾ, പായ്ക്കിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെക്കുറിച്ച് വിശദമായ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട 36 സാമ്പിളുകളാണ് ദേശീയ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.

പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതോടെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട അന്വേഷണസംഘത്തിന് ഹൈക്കോടതി അധിക സമയം അനുവദിക്കുകയും കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കുകയും ചെയ്തു.

മുംബൈ: സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിക്കിടെ മെഡിക്കൽ പഠനത്തിനായി ഉപയോഗിക്കുന്ന പുരുഷ മൃതദേഹങ്ങളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കെഇഎം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി സെജൽ പവാറിനെതിരെ അച്ചടക്ക നടപടി. വിദ്യാർഥിനിയെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും കോളേജ്, ആശുപത്രി, ഹോസ്റ്റൽ പരിസരങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയെ തുടർന്നാണ് കെഇഎം ആശുപത്രി ഭരണസമിതി അന്വേഷണം ആരംഭിച്ചത്. മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി ഉപയോഗിക്കുന്ന മൃതദേഹങ്ങളോടുള്ള ആദരവ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത്തരം പരാമർശങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും വിവിധ മെഡിക്കൽ സംഘടനകൾ വിമർശിച്ചു.

വിവാദം ശക്തമായതോടെ സെജൽ പവാർ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞിരുന്നു. അന്വേഷണത്തിനിടെ അവർ വൈകാരികമായി തളർന്നതായും കൗൺസലിങ് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സ്റ്റോക്ക് ലയൺസ്‌ & എസ് എം എ സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ജൂൺ മാസം 20 ന് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റ് വെസ്റ്റേൺ കോയിനി കോ അപ്പ് അക്കാദമി ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 580+5 kg ചലഞ്ചിങ് തൂക്കം ആണ് ടീമിന് വേണ്ട പ്രദാന മാനദണ്ഡം, യു കെ വടംവലി രംഗത്തെ മുടിചൂടാ മന്നൻമാരായ ശ്രീ സജി മോൻ തോമസ് (മാമച്ചൻ) മാനേജർ ആയ സ്റ്റോക്ക് ലയൺസും യു കെയിലെ തന്നെ ഏറ്റവും പഴയതും, പ്രശസ്തി ആർജിച്ചതുമായ ശ്രീ ആന്റണി സെബാസ്ററ്യൻ പ്രസിഡൻറ് ആയ സ്റ്റാഫ്‌ഫോർഡ് ഷെയർ മലയാളി അസ്സോസ്സിയേഷൻ (SMA)ഉം ഒരുമിച്ച് സംഘടിപ്പിക്കുന്ന ഈ വടംവലി മാമാങ്കത്തിന് സ്റ്റോക്ക് ഓൺ ട്രെൻറിൽ നഴ്സിങ് ഹോം രംഗത്തെ സമാനതകൾ ഇല്ലാതെ തലയുയർത്തി നിൽക്കുന്ന പ്രൈമറി മെഡിക്കൽ സൊല്യൂഷൻ ഒന്നാം സമ്മാനം 1250 പൗണ്ട് നൽകുന്നു. രണ്ടാം സമ്മാനം 750 പൗണ്ട് ഇൻഷുറൻസ് രംഗത്തെ വിശ്വസ്ത സ്ഥാപനം ലൈഫ് ലൈൻ നൽകുമ്പോൾ, മൂന്നാം സമ്മാനം 500 പൗണ്ട് മാഞ്ചസ്റ്ററിൽ നേഴ്സിങ് ഹോം രംഗത്തെ പ്രവർത്തിക്കുന്ന ഗാർഡിയൻ കെയർ കമ്പനി നൽകുന്നു, നാലാം സ്ഥാനക്കാർക്ക് 250 പൗണ്ട് മെഡിലാൻഡ് ഫർമസി നൽകുന്നു. കൂടാതെ 5 മുതൽ 8 വരെ ഉള്ള വിജയികൾക്കെ 100 പൗണ്ട് വീതം സമ്മാനം തുക നൽകുന്നു. പങ്ക് എടുക്കുന്ന ടീം രജിസ്റ്ററേഷൻ ഫീസ് 125 പൗണ്ട് നൽകേണ്ടതാണ്.

നിലവിൽ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി യു കെ യിൽ വടംവലിയിൽ ചാമ്പ്യൻമാരായ സ്റ്റോക്ക് ലയൺസ്‌, എസ് എം എ യും നടത്തുന്ന ഈ മത്സരം വൻവിജയം ആക്കാൻ സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങൾ, ലജൻഡ് സോളിസിറ്റർസ്, ഏലൂർ കൺസൽടെൻസി, സീ കോം അക്കൗണ്ടിംഗ്, ആഷ്‌ലി ഓട്ടോസ്, മെട്രോ സ്റ്റോർ എന്നിവർ ആണ്. ഈ മത്സരം വിജയകരമാക്കാൻ മുഴുവൻ വടംവലി പ്രേമികളെയും സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് സ്വാഗതം ചെയ്യുന്നു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗാനരചന നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാരനും ഇടത് അനുകൂല സർവീസ് സംഘടനാ നേതാവുമായ പൂവത്തൂർ ചിത്രസേനന്റെ സേവനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുൻ നേതാവായിരുന്ന ചിത്രസേനൻ സെക്രട്ടേറിയറ്റിലെ സേവനത്തിൽ തുടർന്നിരുന്നതാണ്.

പൊതുഭരണ വകുപ്പിൽ നിന്ന് വിരമിച്ച ശേഷം ധനകാര്യ വകുപ്പിൽ സ്പെഷൽ മെസഞ്ചറായി തുടരുകയായിരുന്ന ചിത്രസേനന്റെ നിയമനം നേരത്തേ തന്നെ വിവാദമായിരുന്നു. മുഖ്യമന്ത്രിയെ സ്തുതിച്ച് എഴുതിയ ഗാനത്തെ തുടർന്നാണ് അദ്ദേഹത്തിന് പ്രത്യേക നിയമനം ലഭിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രസേനൻ രചിച്ച ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി’ എന്ന ഗാനമാണ് ശ്രദ്ധ നേടിയത്. അന്നത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംഘടനാ ഭാരവാഹികൾ ഗാനം ആലപിച്ചതും പിന്നീട് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഫിഫ ലോകകപ്പ് വേദിയിൽ ഖത്തർ ദേശീയ ടീമിന്റെ ഭാഗമായ മലയാളി വംശജനായ തഹ്‌സിൻ മുഹമ്മദ് ജംഷീദ് ശ്രദ്ധാകേന്ദ്രമാകുന്നു. ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയ ആദ്യ മലയാളിയെന്ന നേട്ടവുമായി എത്തിയ തഹ്‌സിന് ഖത്തറിന്റെ ആദ്യ മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

കണ്ണൂർ സ്വദേശികളായ മാതാപിതാക്കളുടെ മകനായ തഹ്‌സിൻ ദോഹയിൽ ജനിച്ച് വളർന്ന താരമാണ്. ഖത്തറിന്റെ പ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെ വളർന്ന അദ്ദേഹം വിവിധ പ്രായവിഭാഗ ദേശീയ ടീമുകളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സീനിയർ ടീമിലേക്കെത്തിയത്. ഖത്തറിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈലിന്റെ താരമായ തഹ്‌സിൻ രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളിലൊരാളായാണ് കണക്കാക്കപ്പെടുന്നത്.

ആദ്യ മത്സരത്തിൽ ബെഞ്ചിലായിരുന്നെങ്കിലും ടൂർണമെന്റ് ഇനിയും മുന്നോട്ടുപോകാനിരിക്കുന്നതിനാൽ യുവതാരത്തിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമാണ്. ലോകകപ്പ് വേദിയിൽ മലയാളി സാന്നിധ്യം ഉറപ്പിച്ച തഹ്‌സിന്റെ യാത്ര ഇതിനോടകം തന്നെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാന നിമിഷമായി മാറിക്കഴിഞ്ഞു.

എബ്രഹാം ലൂക്കോസ്

നോർത്താംപ്ടൺ: യുകെയിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക പിന്തുണയ്ക്കുമായി പ്രവർത്തിക്കുന്ന ജീവൻ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം (AGM) മെയ് 30-ന് നോർത്താംപ്ടണിലെ ഫോസ്റ്റേഴ്സ് ബൂത്തിലെ 16 വാൾട്ടിംഗ് സ്ട്രീറ്റിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടന്നു.

ട്രസ്റ്റ് ചെയർമാൻ സിബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ ഡോ. സോജി അലക്സ്, ട്രഷറർ ആന്റണി എബ്രഹാം എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത സിബി തോമസ്, ജീവൻ ട്രസ്റ്റിന്റെ ആശയവും പ്രവർത്തനങ്ങളും ഓരോ അംഗത്തിന്റെയും ആത്മാർഥതയും പ്രതിബദ്ധതയും മൂലം ശക്തമായി മുന്നേറുകയാണെന്ന് പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തിന് കൂടുതൽ പിന്തുണ നൽകുന്നതിനും വ്യക്തിപരമായ ബന്ധങ്ങളിലൂടെ സമൂഹ ഐക്യം നിലനിർത്തുന്നതിനുമായി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് ഡോ. സോജി അലക്സ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തു. ജീവൻ ട്രസ്റ്റ് പ്രവർത്തനങ്ങളുടെ നാല് പ്രധാന തൂണുകളായ ആദ്യഘട്ട ഇടപെടലും പ്രതിരോധവും (Early Intervention and Prevention), അവബോധ നിർമാണം (Awareness Building), മാർഗനിർദേശം നൽകൽ (Signposting), സ്വതന്ത്ര അഭിഭാഷക പിന്തുണ (Independent Advocacy) എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി പദ്ധതികളും സേവനങ്ങളും വിജയകരമായി നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

യുകെയിൽ സ്ഥിരതാമസമാക്കിയ കേരളീയരുടെ എണ്ണം ആറുലക്ഷത്തോടടുക്കുന്ന സാഹചര്യത്തിൽ അവരുടെ ക്ഷേമം, ആരോഗ്യപരിപാലനം, സാമൂഹിക സുരക്ഷ, തൊഴിൽ, കുടിയേറ്റം, കുടുംബ പിന്തുണ തുടങ്ങിയ മേഖലകളിൽ ജീവൻ ട്രസ്റ്റ് നിർണായക സേവനങ്ങൾ നൽകിവരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രതിവാരം അഞ്ച് മുതൽ ആറ് വരെ സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നതായും അവയ്ക്ക് വിദഗ്ധ പിന്തുണ ഉറപ്പാക്കുന്നതായും യോഗം വിലയിരുത്തി.

അംഗത്വത്തിലും പങ്കാളിത്തത്തിലും ഗണ്യമായ വളർച്ച കൈവരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ജീവൻ ട്രസ്റ്റിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് അംഗങ്ങളുടെ ആവേശവും സമർപ്പണവും സജീവ പങ്കാളിത്തവും നിർണായക പങ്കുവഹിച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിപൂർവ്വം രേഖപ്പെടുത്തി.

പ്രത്യേകിച്ച് സന്നദ്ധ സേവനം നൽകിയവർക്കും, പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബങ്ങളെ പിന്തുണച്ചവർക്കും, യുകെയിലേക്ക് പുതുതായി എത്തിയവരെ മാർഗനിർദേശിച്ചവർക്കും, ജീവൻ ട്രസ്റ്റിനെ സമൂഹത്തിൽ പ്രതിനിധീകരിച്ചവർക്കും, വിവിധ പരിപാടികളും സാമൂഹിക സംരംഭങ്ങളും സംഘടിപ്പിക്കാൻ സഹായിച്ചവർക്കും കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു.

കുട്ടികളുടെയും മുതിർന്നവരുടെയും സേഫ്‌ഗാർഡിംഗ്, മാനസികാരോഗ്യം, ജിപി സേവനങ്ങൾ, ഡെന്റൽ കെയർ, തൊഴിൽ വിഷയങ്ങൾ, നഴ്സിംഗ്, അനുബന്ധ ആരോഗ്യ സേവനങ്ങൾ, ധനകാര്യ കാര്യങ്ങൾ, കുടിയേറ്റം, നിയമസഹായം, യുവജന പിന്തുണ, പൗരത്വം എന്നിവയിൽ വിദഗ്ധ സേവനം നൽകുന്നതിനായി Subject Expert Volunteer Group രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജീവൻ ട്രസ്റ്റ് യുകെ – ഓഫീസ് ബറേഴ്‌സ് (2026–2027)

🔹 ചെയർപേഴ്സൺ – ശ്രീ. സിബി തോമസ് – സണ്ടർലാൻഡ്, അഡൾട് സോഷ്യൽ വർക്കർ.
🔹 വൈസ് ചെയർപേഴ്സൺ – ശ്രീമതി. മനീഷ ജോസഫ് – പീറ്റർബറോ, മെട്രോൺ ഗ്യാസ്‌ട്രോ എൻട്രോളജി ആൻഡ് എൻഡോ ക്രൈനോളജി
🔹 സെക്രട്ടറി – ശ്രീ. എബ്രഹാം ലൂക്കോസ് – കേംബ്രിഡ്‌ജ്, ഇൻഷുറൻസ് അഡ്വൈസർ
🔹 ജോയിന്റ് സെക്രട്ടറി – ഡോ. അജിമോൾ പ്രദീപ് BEM- കെൻറ്, സീനിയർ ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ ആൻഡ് ലെക്ചറ്റെർ.
🔹 ട്രഷറർ – ശ്രീ. ആൻറണി എബ്രഹാം – ഗിൽഫോഡ്, പ്രോഡക്റ്റ് ആൻഡ് പ്രൊപോസിഷൻ മാനേജർ, ബാങ്കിങ്.
🔹 പി.ആർ.ഒ – ഡോ. സോജി അലക്സ് – ലീഡ്‌സ്, ജനറൽ പ്രാക്റ്റീഷനർ
🔹 ജോയിൻറ് പി.ആർ.ഒ – ശ്രീ. ജിജി വരിക്കശ്ശേരിൽ – ബിർമിങ്ങാം, കുക്ക് ചില്ല് ഡിസ്ട്രിബൂഷൻ സൂപ്പർവൈസർ
🔹 റിസർച്ച് & ഡെവലപ്മെൻറ് കോ-ഓർഡിനേറ്റർ – ശ്രീമതി. സൂസൻ ഫിലിപ്പ് – നോർത്താംപ്ടൺ, സീനിയർ ലെക്ടറർ ഇൻ സോഷ്യൽ വർക്ക്.
🔹 ട്രെയിനിംഗ് കോ-ഓർഡിനേറ്റർ – ശ്രീ. ടോമി സെബാസ്റ്റ്യൻ – ചെംസ്ഫോർഡ്, ടീം മാനേജർ ചിൽഡ്രൻസ് സോഷ്യൽ കെയർ.
🔹 പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ. വിമല സെബാസ്റ്റിയൻ – ലീഡ്‌സ്, സീനിയർ ഡെന്റൽ ഓഫീസർ.

എക്സിക്യൂട്ടീവ് മെംബേർസ്.:

ശ്രീ. സോജൻ ജോസഫ് – പാർലമെന്റ് അംഗം (MP)
അഡ്വ. ഫ്രാൻസിസ് മാത്യു – സീനിയർ സോളിസിറ്റർ, ബാസിൽഡൺ
ഡോ. ലിതിൻ സക്കറിയാസ് – ലക്റ്ററെർ റീജന്റ് കോളേജ്, ലണ്ടൻ
ഡോ. ചെറിയാൻ സെബാസ്റ്റ്യൻ – സ്പെഷ്യലിസ്റ് ഡോക്ടർ , ലണ്ടൻ
ശ്രീമതി. ബിജി ജോസ് – പ്രാക്ടീസ് നഴ്സ്, ബെൽഫാസ്റ്റ്, നോർത്ത് അയർലണ്ട്
ശ്രീ. അലക്സാണ്ടർ തോട്ടുവയിൽ – ടീം മാനേജർ, അഡൾട്ട് സോഷ്യൽ സർവീസ്, ബോൺമോത്
ഡോ. മാത്യു ജോസഫ് – സ്പെഷ്യലിസ്റ് സൈക്യാട്രിസ്റ്റ്, ഡെർബി
ശ്രീ. സോയി ജോസഫ് – സോഷ്യൽ വർക്കർ, ഗേറ്റ്സ്ഹെഡ് മെട്രോപൊളിറ്റൻ ബറോ, ന്യൂകാസിൽ
ശ്രീ. സോണി ആന്റണി – സോഷ്യൽ വർക്കർ, കാർഡിഫ് / ന്യൂപോർട്ട്, വെയിൽസ്
ശ്രീ. ബിജു ആന്റണി – സർവീസ് മാനേജർ, NHS മെന്റൽ ഹെൽത്ത് സർവീസസ്, മാഞ്ചസ്റ്റർ
ശ്രീ. സിബി സെബാസ്റ്റ്യൻ – സീനിയർ സോഷ്യൽ വർക്കർ & AMHP, നോർത്ത് ഈസ്റ്റ് ലണ്ടൻ
ശ്രീ. സ്റ്റാനി ജോസഫ് – റോയൽ മെയിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിസ്റ്റൽ
ശ്രീമതി സജി എബ്രഹാം – ന്യൂറോളജി സ്റ്റാഫ് നഴ്സ്, കേംബ്രിഡ്ജ്

കമ്പനി ഡയറക്ടർമാരായി ശ്രീ. എബ്രഹാം ലൂക്കോസ്, ശ്രീമതി. സൂസൻ ഫിലിപ്പ്, ശ്രീ. സിബി തോമസ് എന്നിവരെ നിശ്ചയിച്ചു.

യുകെയിലെ കേരളീയ സമൂഹത്തെ ശക്തിപ്പെടുത്തുകയും ആവശ്യസമയങ്ങളിൽ വിശ്വസനീയമായ പിന്തുണയും മാർഗനിർദേശവും നൽകുകയും ചെയ്യുന്ന ജീവൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെയും കമ്മിറ്റി അംഗങ്ങളുടെയും സമൂഹനേതാക്കളുടെയും നിസ്വാർത്ഥ സേവനമാണ് ജീവൻ ട്രസ്റ്റിനെ യുകെയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്ത വേദിയായി വളർത്തിയെടുത്തതെന്നും യോഗം വിലയിരുത്തി.

യോഗാവസാനത്തിൽ മുൻ സെക്രട്ടറി എബ്രഹാം ലൂക്കോസ് കഴിഞ്ഞ ഒരു വർഷക്കാലം നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും എല്ലാ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് എല്ലാ വിജയാശംസകളും നേർന്നു.

കൊച്ചി: യൂട്യൂബറും തൊപ്പി എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന മുഹമ്മദ് നിഹാദിനെതിരെ നിലവിലുള്ള വിവിധ കേസുകളുടെയും പരാതികളുടെയും പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികൾ കൂടുതൽ വിവരശേഖരണം നടത്തുന്നതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ, പൊതുസ്ഥലങ്ങളിലെ പെരുമാറ്റം, വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിലെ തെളിവുകളും ഡിജിറ്റൽ രേഖകളും വീണ്ടും പരിശോധിക്കുന്നതായും വിവരം.

സമീപകാലത്ത് വടകരയിൽ സ്വകാര്യ ബസ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തിനിടെ എയർ പിസ്റ്റൾ ചൂണ്ടിക്കാട്ടിയെന്ന ആരോപണത്തെ തുടർന്ന് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ആയുധം ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്ണാണെന്നും ബസ് ജീവനക്കാർ ഔദ്യോഗിക പരാതി നൽകിയില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ള ചില ഉള്ളടക്കങ്ങളും പൊതുപരിപാടികളിൽ ഉണ്ടായ വിവാദങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മലപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന കട ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചതിനും പൊതുസ്ഥലങ്ങളിൽ അസഭ്യ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിനും മുൻപ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കൗമാരക്കാർക്കിടയിൽ വലിയ സ്വാധീനമുള്ള സോഷ്യൽ മീഡിയ വ്യക്തിത്വമായതിനാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ഗൗരവത്തോടെയാണ് അധികൃതർ വിലയിരുത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ നിഹാദിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണവും അന്വേഷണ പുരോഗതിയും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയും ഭാര്യ സംഗീത സോർണലിംഗംയും തമ്മിലുള്ള വിവാഹമോചനക്കേസ് പുരോഗമിക്കുന്നതിനിടെ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരു സുപ്രധാന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രചാരണവും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.

ഫെബ്രുവരിയിൽ സമർപ്പിക്കപ്പെട്ട വിവാഹമോചന ഹർജിക്കുശേഷം ദമ്പതികളുടെ ബന്ധത്തെക്കുറിച്ച് വിവിധ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള അനുരഞ്ജനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനാൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, കേസിന്റെ അടുത്ത വാദം ജൂൺ മധ്യത്തിൽ നടക്കാനിരിക്കെയാണ് പുതിയ പ്രചാരണങ്ങൾ ശക്തമായിരിക്കുന്നത്. വിജയിയുടെ ജന്മദിനത്തിന് മുന്നോടിയായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ, ഔദ്യോഗിക പ്രതികരണം വരുന്നതുവരെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കില്ലെന്നാണ് സൂചന.

ടൊറന്റോ: സ്വന്തം നാട്ടിൽ ആദ്യമായി ലോകകപ്പ് മത്സരം കളിച്ച കാനഡയ്ക്ക് വിജയത്തോടെ തുടക്കം കുറിക്കാനായില്ല. ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മത്സരത്തിൽ ബോസ്നിയ–ഹെർസഗോവിനയുമായി 1–1 സമനില വഴങ്ങുകയായിരുന്നു സഹ ആതിഥേയരായ കാനഡ. പിന്നിലായ ശേഷം തിരിച്ചടിച്ചാണ് കാനഡ നിർണായകമായ ഒരു പോയിന്റ് സ്വന്തമാക്കിയത്.

21-ാം മിനിറ്റിൽ ജോവോ ലൂകിചിന്റെ ഹെഡറിലൂടെയാണ് ബോസ്നിയ ലീഡ് നേടിയത്. മത്സരത്തിന്റെ വലിയൊരു ഭാഗത്തും പന്തടക്കത്തിലും ആക്രമണങ്ങളിലും ആധിപത്യം പുലർത്തിയ കാനഡയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. ജോനാഥൻ ഡേവിഡിനും സഹതാരങ്ങൾക്കും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ സാധിക്കാതെ പോയതോടെ ആതിഥേയർ സമ്മർദത്തിലായി.

എന്നാൽ 78-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സൈൽ ലാറിൻ കാനഡയുടെ രക്ഷകനായി. ബോക്സിനുള്ളിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റിയ ലാറിൻ ടീമിന് സമനില സമ്മാനിച്ചു. അവസാന നിമിഷങ്ങളിൽ വിജയഗോളിനായി കാനഡ ശക്തമായി ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം വഴങ്ങിയില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

മുംബൈ: 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ബാങ്കോക്കിൽനിന്ന് എത്തിയ മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. വയനാട് മാനന്തവാടി സ്വദേശിനിയും 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായ ഹർഷ സണ്ണി (28)യെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 11 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

ജൂൺ 10-11 തീയതികളിൽ ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയത്. ട്രോളി ബാഗിനുള്ളിൽ വാക്വം സീൽ ചെയ്ത 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ അത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത ഹർഷ സണ്ണിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത ലഹരിമരുന്ന് മുംബൈയിലേക്കാണോ അതോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കാണോ എത്തിക്കാനിരുന്നതെന്ന് കണ്ടെത്താൻ കസ്റ്റംസ്, പൊലീസ് സംഘങ്ങൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യാത്രാ വിവരങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Copyright © . All rights reserved