യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് കുര്യാക്കോസ് ജാക്കോബൈറ്റ് പള്ളിയുടെ നേതൃത്വത്തിൽ സമാഹരിച്ച 1,68,000 രൂപയുടെ സഹായം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ, എറണാകുളം മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബെത്ലെഹേം വയോജന പരിപാലന കേന്ദ്രമായ ബെത്ലെഹേം ജെരിയാട്രിക് കെയർ ഹോമിലെ അനിൽ അച്ചന് കൈമാറി. കാർഡിയാക് ടേബിൾ വാങ്ങുന്നതിനായാണ് ഈ തുക വിനിയോഗിക്കുന്നത്.
കഷ്ടാനുഭവ ആഴ്ച്ചയോടനുബന്ധിച്ച് നടത്തിയ ചാരിറ്റി പിരിവിലൂടെയാണ് തുക സമാഹരിച്ചത്. പള്ളി വികാരി ഫാദർ ഗീവർഗീസ് പള്ളിക്കൂടത്ത്, ഇടവക അംഗവും മുൻ വികാരിയും ആയ ഫാദർ സിബി വാലായിൽ, പള്ളി സെക്രട്ടറി സാജു ജോസഫ്, ട്രസ്റ്റി ബേസിൽ ജോയി, ഭദ്രാസന കൗൺസിൽ അംഗം വിജി കെ പി എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.
ജെറിൻ ടി ഏലിയാസ്, ജോളി പി തോമസ്, ഷാജി മാധവൻ, രതീഷ് കെ ദിവാകരൻ, മഞ്ചു കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്.
തമിഴ്നാട്ടിലെ വാൽപാറ ചുരത്തിൽ ടൂറിസ്റ്റ് വാൻ അപകടത്തിൽപ്പെട്ടത് ബ്രേക്ക് തകരാറിനെ തുടർന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളിയാർ ചുരത്തിലെ നിരന്തര വളവുകൾ ഇറങ്ങുന്നതിനിടെ ബ്രേക്ക് സംവിധാനം ചൂടായി പ്രവർത്തനം നഷ്ടപ്പെട്ടതോടെ ഡ്രൈവർ നിയന്ത്രണം കൈവിട്ടു. ഗിയറിൽ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട വാഹനം സംരക്ഷണഭിത്തി തകർത്ത് 800 അടി താഴ്ചയിലേക്ക് വീണു, പല തവണ മറിഞ്ഞാണ് താഴേക്ക് പതിച്ചത്.
അപകടത്തിൽ മലപ്പുറം പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. കുടുംബസമേതം വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്, ഇതിൽ അധ്യാപകരും അവരുടെ ബന്ധുക്കളും ഉൾപ്പെടുന്നു. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സംഭവം കേരളത്തെ ആഴത്തിൽ നടുക്കി.
മരിച്ചവർക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂളിൽ അഞ്ച് അധ്യാപകരെ നഷ്ടമായതിനാൽ പകരം നിയമനം അടിയന്തിരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ സ്കൂളിലും നാട്ടിലും വലിയ ജനാവലി കൂടിയിരുന്നു.
ചേർത്തലയിൽ ഒരു ഹോട്ടൽ വിഷു ആശംസയായി പുറത്തിറക്കിയ പോസ്റ്ററിൽ ശ്രീകൃഷ്ണനെ അപകീർത്തികരമായി ചിത്രീകരിച്ചതിനെ തുടർന്ന് വലിയ വിവാദം ഉയർന്നു. കുഴിമന്തി നോക്കി ഇരിക്കുന്ന രീതിയിലുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശ്വാസികളെ വേദനിപ്പിച്ചുവെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. സംഭവത്തിൽ ഹോട്ടൽ ഉടമകളിൽ ഒരാളായ ഷംനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. പോസ്റ്റർ തയ്യാറാക്കിയ വ്യക്തിയുടെ അറിവില്ലായ്മയാണ് പ്രശ്നത്തിന് കാരണമെന്ന് ഉടമ വിശദീകരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞ ഉടമ, മതവിശ്വാസങ്ങളെ വേദനിപ്പിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും വ്യക്തമാക്കി. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം തുടരുകയാണ്.
ഇതിനിടെ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഹോട്ടലിലേക്ക് മാർച്ച് നടത്താനും ലൈസൻസ് റദ്ദാക്കി സ്ഥാപനത്തെ അടച്ചുപൂട്ടാനും ആവശ്യപ്പെട്ട് സംഘടനകൾ രംഗത്തുണ്ട്. വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ജൂൺ 20 ന് ബർമിംഗ് ഹാമിൽ നടക്കും . രൂപത രൂപീകൃതമായി പത്തു വർഷം പൂർത്തിയാകുന്ന ഈ വർഷത്തിൽ ബർമിംഗ് ഹാമിലെ Our # Lady of the Assumption RC Church, Maryvale- നടക്കുന്ന ഈ ഒത്തുചേരൽ ഏറെ പ്രാധാന്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത് .രാവിലെ 9.30-ന് പ്രെയ്സ് ആൻഡ് വർഷിപ്പോടെ ആരംഭിക്കുന്ന പരിപാടി യിൽ തുടർന്ന് കുതാ പ്രാർത്ഥന( യാമ പ്രാർത്ഥന ) നടക്കും. തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും തുടർന്ന് ക്ലാസ്സ്, ഇന്റെറാക്ഷൻ സെഷൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .
രൂപതയിലെ 12 റീജിയനുകളിൽ നിന്നുമായി ഏകദേശം 350-ഓളം കുടുംബ കൂട്ടായ്മ ലീഡേഴ്സ് ഇത്തവണത്തെ കുടുംബ കൂട്ടായ്മാ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്
പരിപാടിയോട് അനുബന്ധിച്ച് റവ. ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്തു നയിക്കുന്ന ലീഡേഴ്സ് സെഷൻ, തുടർന്ന് ചോദ്യോത്തര സെഷനും,തുടർന്ന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന ഡെലിഗേറ്റ്സ് മീറ്റും പിതാവുമായുള്ള പ്രത്യേക സംവാദ സെഷനും ഉണ്ടായിരിക്കും..രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും കുടുംബ കൂട്ടായ്മാ കമ്മീഷൻ രൂപതാ പ്രസിഡന്റ് ഡോ. മാനോ ജോസഫ് സെക്രെട്ടറി ജെയ്നി ചാക്കോച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും .
ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ഡിസ്കഷൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് പിന്നീട് അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം സ്നാക്കുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രേത്യേക പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് ലണ്ടൻ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5.30 PM മുതൽ ലണ്ടനിലെ ക്രോയ്ഡൺ തോണ്ടൺ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.അന്നേ ദിവസം ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന നൃത്തശില്പം ,അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ , ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.

നോർത്ത് വെയിൽസിലെ റെക്സാമിൽ ക്യാൻസർ രോഗത്തോട് പേരാടി മരണമടഞ്ഞ റ്റിന്റു മാത്യു വേങ്ങരയിൽ (35) വയസ് സംസ്കാര ചടങ്ങുകൾ ഏപ്രിൽ 23 -ാം തീയതി വ്യാഴാഴ്ച റെക്സം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തപ്പെടുന്നു. റ്റിന്റു മാത്യു പാലക്കാട് സ്വദേശിയാണ്. അഞ്ചു വയസുള്ള കുട്ടി ഉണ്ട്. റെക്സം മെയിലർ ഹോസ്പിറ്റലിലെ സ്റ്റാഫ്നേഴ്സ് ആയിരുന്നു. റ്റിന്റു യു.കെയിൽ എത്തിയിട്ട് നാലു വർഷത്തോളമായിരുന്നു.
ഒന്നര വർഷം മുൻപ് ബ്രസ്റ്റ് ക്യാൻസർ തിരിച്ചറിഞ്ഞ് ട്രീറ്റ്മെന്റ് പൂർത്തിയാക്കി വളരെ സന്തോഷത്തോടും ആരോഗ്യത്തോടും തിരിച്ച് ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷമാണ് വീണ്ടും കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് ബ്രെയിൻ ട്യൂമർ സ്റ്റേജ് ഫോർ തിരിച്ചറിഞ്ഞത്. മറ്റ് ചികിൽസകൾ ഒന്നും നടത്താൻ കഴിയാത്ത അവസ്ഥയിൽ പാലിയേറ്റീവ് കെയറിൽ കഴിയവേയാണ് ഏപ്രിൽ 6 -ാം തീയതി വൈകിട്ട് 7- മണിക്ക് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് റ്റിന്റു യാത്രയായത്.
26 -ാം തീയതി രാവിലെ 10 മണിക്ക് റെക്സം കത്തീഡ്രലിൽ എത്തിക്കുന്ന ഭൗതികശരീരം 10 മുതൽ 11.30 വരെ സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ആദരം അർപ്പിക്കുന്നതിനുള്ള സമയമാണ്. തുടർന്ന് 11.45 – മണിക്ക് നോർത്ത് വെയിൽസ് സീറോ മലബാർ രൂപതാ ഇൻ ചാർജ് റെവ.ഫാദർ സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പിസും അനുസ്മരണവും നടത്തുന്നു. 2 – മണിയോടെ മൃതദേഹം റ്റിൻറുവിന്റെ ആഗ്രഹപ്രകാരം സംസ്കരിക്കുന്നതിനായി റെക്സം പ്ലാസ് ആക്റ്റൺ സെമിത്തേരിയിലേക്ക് കൊണ്ടു പോയി പ്രത്യേക പ്രാർത്ഥനയും സംസ്കാര ശുശ്രൂഷകളും നടത്തപ്പെടുന്നു.
എപ്പോഴും സന്തോഷത്തിലും ചെറു പുഞ്ചിരിയോടെ സംസാരിച്ച്ജീവിച്ച ടിന്റു ഏതു വേദനയും പോസിറ്റീവ് ആയി മാത്രമാണ് കണ്ടിരുന്നത്. ആയതിനാൽ ടിന്റു വിന്റെ ആഗ്രഹം സംസ്കാരത്തിൽ പങ്കെടുക്കുന്നവർ കളർഫുൾ ആയ ഡ്രസ്സുകൾ ധരിച്ചു പോസിറ്റീവ് ആയി സന്തോഷത്തോടെ അവളെ യാത്രയാക്കണമെന്നതാണ്..
സംസ്കാര ചടങ്ങുകൾ ലൈവ് ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം
St. Mary’s Cathedral
Regent Street
Wrexham. LL11 1RB.
Cemetery address.
Plas Acton Cemetery
Plas Acton Road
Wrexham.
LL114 RG.
FUNERAL SERVICE LIVE STREAMING | MRS TINTU MATHEW | 23TH APRIL | 10 AM ONWARDS

മലപ്പുറം: ഒറ്റദിവസംകൊണ്ട് ഒൻപത് കുടുംബങ്ങൾ മാത്രമല്ല, ഒരു സ്കൂളിന്റെ ഹൃദയവും ശൂന്യമായി. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി ശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. പ്യൂൺ ഗോപാലകൃഷ്ണൻ, അധ്യാപികമാരായ ഹസ്നത്ത്, റസീന, യശോദ എന്നിവർ മാത്രമാണ് ഇനി സ്കൂളിന്റെ താങ്ങായി നിലകൊള്ളുന്നത്. വിനോദയാത്രയ്ക്കായി പോയ അധ്യാപകസംഘത്തിന്റെ വിവരം പലർക്കും അറിയുന്നത് അവരുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകൾ വഴിയായിരുന്നു. യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പങ്കുവെച്ചിരുന്നെങ്കിലും, വൈകിട്ട് അപകടവിവരം എത്തിയതോടെ ആ സന്തോഷം ദുഃഖമായി മാറി.
പാങ്ങ് സ്കൂളിലെ അധ്യാപകർക്ക് പുറമെ സുഹൃത്തുക്കളായ മറ്റ് ചിലരും സംഘത്തിലുണ്ടായിരുന്നു. സ്കൂളിലെ ആയയും ബസ് ഡ്രൈവറും കൂടെയുണ്ടായിരുന്നുവെന്നും ചിലർ കുട്ടികളെയും കൂട്ടിക്കൊണ്ടുപോയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അതിരപ്പിള്ളിയിൽ നിന്നെടുത്ത ചിത്രങ്ങൾ പിന്നീട് ഓർമ്മകളായി മാത്രം അവശേഷിച്ചു. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപ്പിൻ വളവിൽ വാഹനം നിയന്ത്രണം നഷ്ടപ്പെടുത്തി ഒൻപതാം വളവിലേക്ക് പതിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ചിലരുടെ നില അതീവ ഗുരുതരമായി തുടരുമ്പോൾ, പലരെയും കോയമ്പത്തൂരിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിൽ ആകെ 13 പേരുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തമിഴ്നാട് പോലീസിന്റെയും മറ്റ് രക്ഷാസേനകളുടെയും നേതൃത്വത്തിൽ അതിവേഗ രക്ഷാപ്രവർത്തനമാണ് നടന്നത്. ദുരന്തനിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് വിഭാഗം എന്നിവർ സംയുക്തമായി പ്രവർത്തനം ഏകോപിപ്പിച്ചു. അപകടവിവരം കുടുംബാംഗങ്ങളെ അറിയിച്ചതോടെ നാട്ടിലും ദുഃഖം പടർന്നു. കേരള സർക്കാരും ഇടപെട്ട് ചികിത്സയും മറ്റ് സഹായങ്ങളും ഉറപ്പാക്കാൻ നീക്കം തുടങ്ങി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ ഭരണകാലത്തിനിടെ നരേന്ദ്ര മോദി സർക്കാരിന്റെ ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ആദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ ഏകോപിത നീക്കങ്ങൾക്കിടയിൽ ഉണ്ടായ ഈ പരാജയം കേന്ദ്രസർക്കാരിന് രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കാർഷികനിയമങ്ങൾ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നെങ്കിലും, സഭയിലെ വോട്ടെടുപ്പിൽ തന്നെ ഒരു ബിൽ തള്ളപ്പെടുന്നത് മോദി ഭരണത്തിൽ ഇതാദ്യമാണ്.
മുത്തലാഖ് നിയമം, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിവാദ ബില്ലുകൾ പോലും വിജയകരമായി പാസാക്കിയ അനുഭവമുള്ള സർക്കാരിന് ഇത്തവണ കണക്കുകൂട്ടൽ തെറ്റി. പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതും, മണ്ഡല പുനർനിർണയം പോലുള്ള വിഷയങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്ക പ്രാദേശിക കക്ഷികളിൽ ശക്തമായതുമാണ് സാഹചര്യത്തെ മാറ്റിയത്. ഇതുവരെ പ്രതിപക്ഷത്തിലെ വിള്ളലുകളും ചില കക്ഷികളുടെ നിഷ്പക്ഷ നിലപാടുകളും ആശ്രയിച്ചിരുന്ന സർക്കാരിന് ഇത്തവണ ആ പിന്തുണ ലഭിച്ചില്ല.
നിർണായക തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ബിൽ അവതരിപ്പിച്ച അമിത് ഷാക്കും പ്രധാനമന്ത്രിക്കും ഇത് തിരിച്ചടിയായപ്പോൾ, പ്രതിപക്ഷത്തിനിത് കൂട്ടായ്മയുടെ വിജയം ആയി. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി നിർണായക പങ്കുവഹിച്ചു. എന്നാൽ ഈ പരാജയം സർക്കാരിന്റെ നീക്കങ്ങൾക്ക് വിരാമമാകില്ലെന്നാണ് സൂചന. ബിൽ പരാജയപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ട്, വനിതാ സംവരണ നിയമം അടിയന്തിരമായി പ്രാബല്യത്തിൽ കൊണ്ടുവന്നത് അതിന് തെളിവായി വിലയിരുത്തപ്പെടുന്നു.
കുംഭമേളയിൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കർശന നടപടികൾ തുടരുന്നു. പെൺകുട്ടിയെയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തണമെന്ന നിലപാടിലാണ് പൊലീസ്, ഇതിന് വേണ്ടിയാണ് പ്രത്യേക സംഘം കൊച്ചിയിലെത്തിയത്.
മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സംഘമാണ് കൊച്ചിയിൽ അന്വേഷണം ശക്തമാക്കിയത്. വിവാഹത്തിന് സഹായം ചെയ്ത മലയാളി സുഹൃത്തിനെയും ചോദ്യം ചെയ്യാൻ ശ്രമം നടന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല, കൂടാതെ പെൺകുട്ടിയും ഫർമാനും ആലുവ മേഖലയിൽ ഉണ്ടെന്നാണ് വിവരം എങ്കിലും ഇവരുടെ കൃത്യമായ സ്ഥലം ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി തുടരുന്നത്. കേസ് റദ്ദാക്കാൻ ഹൈക്കോടതികളെ സമീപിക്കാനും, മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാനും സാധ്യതയുണ്ടെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തെ തുടർന്ന് കേസ് കൂടുതൽ ഗൗരവമായി മുന്നോട്ട് പോകുന്നതായും റിപ്പോർട്ടുണ്ട്.
പൊള്ളാച്ചി/മലപ്പുറം: വാൽപ്പാറയിൽ നടന്ന ദാരുണ വാഹനാപകടം മലപ്പുറം ജില്ലയിലെ പാങ്ങ് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും പങ്കെടുത്ത വിനോദയാത്ര സംഘം അപകടത്തിൽപ്പെട്ടെന്ന വാർത്ത നാട്ടുകാർ ഞെട്ടലോടെയാണ് അറിഞ്ഞത്. അപകടത്തിൽ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചതോടെ ഗ്രാമമൊട്ടാകെ കണ്ണീർ കയത്തിലായി.
സ്കൂൾ അവധിക്കാലം പ്രയോജനപ്പെടുത്തി 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസ് വാഹനം ഓടിച്ചു. അതിരപ്പിള്ളി സന്ദർശിച്ചതിന് ശേഷം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി, തുടർന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. വൈകിട്ട് അഞ്ചരയോടെ ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചെന്നാണ് പോലീസിന്റെ വിശദീകരണം.
അപകടത്തിൽ ഒരു പുരുഷനും ഏഴ് സ്ത്രീകളും ഉൾപ്പെടെ എട്ടുപേർ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഡ്രൈവർ അടക്കം പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിൽ അധ്യാപകരോടൊപ്പം അവരുടെ സുഹൃത്തുക്കളായ മറ്റു അധ്യാപകരും, സ്കൂൾ ആയയും ബസ് ഡ്രൈവറും ചിലരുടെ കുട്ടികളും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതിരപ്പിള്ളിയിൽ എടുത്ത വിനോദയാത്ര ചിത്രങ്ങൾ നാട്ടുകാർ പിന്നീട് മാധ്യമങ്ങളുമായി പങ്കുവെച്ചത് ദുരന്തത്തിന്റെ വേദന കൂടുതൽ കടുപ്പമാക്കി.