തിരുവനന്തപുരം: കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പകുതിയിലേയ്ക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നഗര–ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഇതേ പ്രവണത തുടരുകയാണെങ്കിൽ ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും ബൂത്തിലെത്തി വോട്ട് ചെയ്തു. തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയപ്പോൾ വടക്കാഞ്ചേരിയിലും പ്രതിഷേധം ശക്തമായി. എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ബഡാജെയിൽ വോട്ടിംഗ് മെഷീനിൽ അധിക വോട്ടുകൾ രേഖപ്പെടുത്തിയതായി പരാതി ഉയർന്നു. ആലുവയിൽ മുഖ്യമന്ത്രിയുടെ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. കാസർകോട് ഉദുമയിൽ ക്യാമറയുള്ള കണ്ണട പിടിച്ചെടുത്ത സംഭവവും റിപ്പോർട്ട് ചെയ്തു. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയ വധൂവരന്മാർ കൗതുകമായി. അതേസമയം, തൃശ്ശൂരിൽ വോട്ട് ചെയ്തതിന് പിന്നാലെ ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയ സംഭവത്തിൽ, ബിജെപി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന സന്ദേശം പുറത്തുവന്നത്. മിനിറ്റുകൾക്കകം പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും, സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പോസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനെ പിന്തുണയ്ക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, യുഡിഎഫ് മണ്ഡലത്തിൽ തരംതാഴ്ന്ന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കോൺഗ്രസ് നാടകത്തിന് ചിറ്റൂർ ശക്തമായ മറുപടി നൽകുമെന്ന പരാമർശവും ഉണ്ടായിരുന്നു. ഇതോടെ ബിജെപി–എൽഡിഎഫ് രഹസ്യ ധാരണയെന്ന ആരോപണം ശക്തമായി.
സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി, മണ്ഡലത്തിൽ ‘ഡീൽ’ നടക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ചു. വിവാദം ശക്തമായതോടെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വിശദീകരണവുമായി മുന്നോട്ട് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്നും പേജ് ഹാക്ക് ചെയ്തതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു.
യുകെയിൽ ജീവിക്കുന്ന പ്രിയപ്പെട്ട ചങ്ങനാശേരി നിവാസികളെ, വീണ്ടും ഒരു വസന്തകാലം വരവായി… പിറന്ന നാടിന്റെ ഓർമ്മകളുമായി മതസൗഹാർദ്ദത്തിന് പേരുകെട്ട അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിക്കാർ വീണ്ടും ഒത്തു ചേരുകയാണ്… സ്കൂളിലും കോളേജിലുമൊക്കെ ഒരുമിച്ചു പഠിച്ചു വളർന്ന സൗഹൃദങ്ങൾ ഇന്ന് അന്യനാട്ടിലും അന്യം നിന്ന് പോകാതെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളെ ചേർത്ത് പിടിച്ചു കൊണ്ട്, യുകെയുടെ ഹൃദയ ഭൂമിയായ പീറ്റർബോറോയിൽ ജൂൺ 21 ഞായർ ഉച്ചകഴിഞ്ഞു 3 മണി മുതൽ തിരശീല ഉയരുകയാണ് എന്ന വിവരം സ്നേഹപൂർവ്വം പങ്കുവെച്ച് കൊള്ളട്ടെ! കഴിഞ്ഞ ഏതാനും വർഷങ്ങളായി യു കെയിലേക്ക് നിരവധി ചങ്ങനാശേരി നിവാസികൾ പുതിയതായി എത്തി ചേർന്നിട്ടുണ്ട്. അങ്ങനെ എത്തിച്ചേർന്ന നിരവധി ചങ്ങനാശേരിക്കാരുടെ അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെ ഒരു സംഗമം നടത്തുവാൻ ഇത്തവണ സംഘാടകർ ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യുകെ നിവാസികളെയും സ്നേഹപൂർവ്വം ചങ്ങനാശേരി സംഗമം യുകെ 2026ലേക്ക് ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
ചരിത്ര പ്രസിദ്ധമായ ചങ്ങനാശേരിയുടെ സ്വന്തം എം.എൽ.എ. അഡ്വക്കേറ്റ് ജോബ് മൈക്കിൾ കഴിഞ്ഞവർഷം മുഖ്യാതിഥിയായി പങ്കെടുത്ത സംഗമം വൻ വിജയകരമായിരുന്നു തുടർന്ന് ചങ്ങനാശേരി നിവാസികളായ നിങ്ങളെല്ലാവരും ഈ വർഷവും ഈ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ രജിസ്ട്രേഷൻ ഫോം എത്രയും പെട്ടെന്ന് കംപ്ലീറ്റ് ചെയ്യുകയും, രജിസ്ട്രേഷൻ ഫീസ് അടയ്ക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.
Please complete Google registration form👉 https://forms.gle/68obB9YCsNvoyZ4k6
Please pay registration fee £10/ Family to the account details given below and put your name as reference.
Account details to transfer the registration fee:
Name: Feby Philip
Bank:Nationwide
A/c No: 43728124
Sort code:07-02-46
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Feby Philip: 07597 671197(Peterborough)
Manoj Thomas:07846 475589
Jomon Mammoottil: 07930431445

റോമി കുര്യാക്കോസ്
മിഡ്ലാൻഡ്സ്: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചയായി മാറുകയാണ് ഐ ഒ സി (യുകെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ‘മാറ്റത്തിനായി ഒരു ഫോൺ കോൾ’ ക്യാമ്പയിൻ.
“ഇത്തവണത്തെ വോട്ട് യു ഡി എഫിന്” എന്ന സന്ദേശവുമായി മുന്നേറുന്ന ഈ പ്രവർത്തനം, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വാർ റൂം സോഷ്യൽ മീഡിയ ടീം അംഗങ്ങളുടെ ഏകോപനത്തിലൂടെയാണ് ശക്തിപ്രാപിക്കുന്നത്. പ്രവാസികളിൽ നിന്നും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഒരു ചെറിയ ഫോൺ കോൾ മുഖേന വോട്ടിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയും, കഴിഞ്ഞ വർഷങ്ങളിലെ ഭരണഫലങ്ങൾ വിലയിരുത്തി ശരിയായ തീരുമാനത്തിലേക്ക് വോട്ടർമാരെ നയിക്കുകയുമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
“വാഗ്ദാനങ്ങൾ മാത്രമോ, യഥാർത്ഥ വികസനമോ?”,
“പ്രവാസികൾക്ക് ലഭിച്ചതെന്ത്?”
എന്നിങ്ങനെ ചോദ്യങ്ങൾ ഉയർത്തി വോട്ടർമാരിൽ ചിന്തയും ചർച്ചയും സൃഷ്ടിക്കുകയാണ് പ്രവർത്തകർ.

പ്രത്യേകിച്ച്, പ്രവാസികൾ സ്വന്തം കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ബോധവൽക്കരണം നടത്തുന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഫോൺ കോളുകളും വഴി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.
“ഒരു ഫോൺ കോൾ… ഒരു വാക്ക്… ഒരു വോട്ട്…” എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ ക്യാമ്പയിൻ, തെരഞ്ഞെടുപ്പ് രംഗത്ത് നിർണായക സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ അതിവേഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായ വയോധിക സ്ത്രീ പണം ലഭിച്ചിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. പെരുമാറ്റച്ചട്ട ലംഘനമോ ജനപ്രാതിനിധ്യ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ കേസെടുക്കുന്നതിനായി ജില്ലാ കളക്ടർ പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി തേടി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കാഞ്ഞാറിലെ ഷൈനിക്കും വയനാട്ടിലെ രൂപേഷിനും വേണ്ടി നടത്തിയ ഈസ്റ്റർ ചാരിറ്റിയിലൂടെ ലഭിച്ച 2030പൗണ്ട് (245327 രൂപ ) കാഞ്ഞാറിലെ ഷൈനിയുടെ വീട്ടിൽ എത്തി ഇടുക്കിയുടെ മുൻ എം എൽ എ പി പി സുലൈമാൻ റാവുത്തർ(122663 രൂപ ഷൈനിക്ക് കൈമാറി പൊതുപ്രവർത്തകനായ കാഞ്ഞാർ ജോസ് സന്നിഹിതനായിരുന്നു .ഷൈനിയുടെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന കാഞ്ഞാർ സ്വദേശി ഷിബു കൈതൊലിയിയാണ് ഷിബുവിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
വയനാട് പുൽപ്പള്ളി കുറിച്ചിപ്പാറ സ്വദേശിയായ പെരിഞ്ഞട്ടുമേൽ രൂപേഷിനുവേണ്ടി ഞങ്ങൾ ശേഖരിച്ച പണം സ്വികരിക്കാൻ കഴിയാതെ .രൂപേഷ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു സിസ്റ്റർ ലിസ്ബി രൂപേഷിനുവേണ്ടി ശേഖരിച്ച പണം(122663 രൂപ രൂപേഷിന്റെ വീട്ടിൽ എത്തി രൂപേഷിന്റ ഭാര്യ നിഷയ്ക്ക് കൈമാറി .ജോൺസൺ , സജി കെ ഡി എന്നിവർ സന്നിഹിതരായിരുന്നു .രൂപേഷിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി ) അദ്ദേഹത്തെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഈ എളിയ ഉദ്യമത്തിൽ ഞങ്ങളെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,49,50000 (ഒരുകോടി നാൽപ്പത്തി ഒൻപതു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””
ഡിനു ഡൊമിനിക് പി.ആർ.ഒ
സാലിസ്ബറി: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷന്റെ (എസ്.എം.എ) ഈസ്റ്റർ,വിഷു, ഈദ് ആഘോഷം ഏപ്രിൽ 11 ശനിയാഴ്ച നടക്കും. സാലിസ്ബറിയിലെ ഡിൻറ്റൻ വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് 3.30 മുതൽ ആരംഭിക്കുന്ന പൊതുയോഗം സാലിസ്ബറിയിൽ നിന്നുമുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ജോണ്‍ ഗ്ലെൻ ഉദ്ഘാടനം ചെയ്യും, ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ അരങ്ങേറും. ആസ്വാദകരെ ആവേശത്തിലാഴ്ത്താൻ പ്രശസ്ത വാട്ടർ ഡ്രം സ്പെഷ്യലിസ്റ്റ് DJ ഹിൽക്കിൻ തോമസ് നയിക്കുന്ന ഡിജെ നൈറ്റ്, “ബ്ലൂം ബാഷ്”.
പ്രസിഡൻറ് എംപി പദ്മരാജിന്റെ അദ്ധ്യക്ഷതയിൽ മാര്‍ച്ച് 14ന് എയിംസ്ബറി ബോമാന്‍ സെന്ററിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് 2026-27 പ്രവർത്തന വർഷത്തെ പ്രധാന ഇവന്റുകൾക്ക് രൂപരേഖ ഉണ്ടാക്കിയത്.
പ്രസിഡൻറ് എംപി പദ്മരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ് തോമസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ഷാൽമോൻ പങ്കേത്ത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് 2026-27 ലെ സാലിസ്ബറി മലയാളി അസോസിയേഷന്റെ രൂപരേഖ അവതരിപ്പിച്ചു.

യോഗത്തിൽ ഏപ്രിൽ 11ന് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം, മെയ് 24ന് സീനാ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് (റോംസി) വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ജൂലൈ മാസം നാലാം തീയതി ബാർബിക്യുവും, സെപ്റ്റംബർ മാസം അഞ്ചാം തീയതി ഓണാഘോഷവും 2027 ജനുവരി മാസം ഒന്‍പതാം തീയതി ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും നടത്താൻ തീരുമാനിച്ച യോഗം, മെയ് 9ന് നടക്കുന്ന UNF നേഴ്സസ് ഡേ സെലിബ്രേഷൻ, ജൂൺ മാസം 14ന് യോവിലിൽ വച്ച് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ്, ഓഗസ്റ്റ് മാസം പതിനഞ്ച് നടക്കുന്ന വള്ളംകളി, സെപ്റ്റംബർ മാസം 27ന് നടക്കുന്ന സൗത്ത് വെസ്റ്റ് റീജ്യൻ ബാഡ്മിൻറൺ ടൂർണമെൻറ്, ഒക്ടോബർ മാസം 17ന് നടക്കുന്ന യുക്മസൗത്ത് വെസ്റ്റ് റീജണൽ കലാമേള, നവംബർ 7ന് നടക്കുന്ന നാഷണൽ കലാമേള എന്നിവയിൽ സജീവ സാന്നിധ്യം ആകുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ രക്ഷാധികാരി ഷിബു ജോൺ, വൈസ് പ്രസിഡൻറ് ലിനി നിനോ, ജോയിൻറ് സെക്രട്ടറി ആൻമേരി സന്ദീപ്, ജോയിൻറ് ട്രഷറർ ബിജു ഏലിയാസ്, പ്രോഗ്രാം കോഡിനേറ്റർമാരായ ജിൻസി അനു, റോഷ്നി വൈശാഖ്, ബിബിൻ ജോർജ്, ഇവന്റ് കോഡിനേറ്റർ അരുൺ കൃഷ്ണൻ, ഫുഡ് കോർഡിനേറ്റർ സാബു ജോസഫ്, സ്പോർട്സ് കോഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ്, യുക്മ പ്രതിനിധി ബിജു മൂന്നാനപ്പിള്ളിൽ, ഡിനു ഡൊമിനിക്, യൂത്ത് കോഡിനേറ്റർ അഖിൽ ജോസഫ്, പ്രശാന്ത് തുടങ്ങിയവർ സജീവമായി സംസാരിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ഏപ്രിൽ മാസം 10 മുതൽ 12 വരെ താമസിച്ചുള്ള ത്രിദിന ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചംകുടിയിലും, ഫാ. ബിജു കൂനനും സംയുക്തമായിട്ടാവും ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.
‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം 147:3)
ദൈവിക തിരുസാന്നിദ്ധ്യത്തിലിരുന്ന്, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിലെത്തിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക സൗഖ്യാധ്യാനം, ഏപ്രിൽ 10 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ ബിജു എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 9 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: [email protected], Website:www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

റോമി കുര്യാക്കോസ്
മിഡ്ലാൻഡ്സ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 – പ്രവാസലോകത്ത് ചർച്ചയാകുമ്പോൾ” എന്ന വിഷയത്തിൽ ശ്രദ്ധേയമായ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിൽ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഉയർന്നുവരുന്ന ആകാംക്ഷയും ആശങ്കകളും പ്രതിഫലിപ്പിച്ച പരിപാടിയായിരുന്നു ഇത്.
കവൻട്രിയിൽ വച്ച് സംഘടിപ്പിച്ച ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോഷി വർഗീസ് , റോയ് ജോസഫ് , സജീഷ് ഫ്രാൻസിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യുകെയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായ ഷൈജുമോൻ ചർച്ചയുടെ മോഡറേറ്ററായി.
ചർച്ചയിൽ കേരളത്തിലെ വോട്ടർമാരുടെ പൊതുവായ രാഷ്ട്രീയ വികാരങ്ങളും ഭരണത്തോടുള്ള സമീപനവും വിശദമായി വിലയിരുത്തപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനുള്ള ആവശ്യം, വികസന പ്രതീക്ഷകൾ, യുവജനങ്ങളും പ്രവാസികളും കൈവരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ എന്നിവയും ആഴത്തിൽ ചർച്ച ചെയ്തു.
പ്രത്യേകിച്ച് ചില നിർണായക മണ്ഡലങ്ങൾ — പുതുപ്പള്ളി, ചേർത്തല , തൃശൂർ , പീരുമേട്,
കടുത്തുരുത്തി — എന്നിവയുടെ രാഷ്ട്രീയ സാഹചര്യവും സാധ്യതകളും പ്രത്യേകം അവലോകനം ചെയ്യപ്പെട്ടു. ഈ മണ്ഡലങ്ങളിലെ വോട്ടർമാരുടെ നിലപാട്, സ്ഥാനാർഥികളുടെ സ്വാധീനം എന്നിവ ചർച്ചയുടെ പ്രധാന ഭാഗങ്ങളായി.
പ്രവാസികളിൽ നിന്നുള്ള സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയായി. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നേരിട്ട് അനുഭവിക്കുന്നവരുടെയും പ്രവാസികളുടെയും കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും ചർച്ചയിൽ തെളിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളും വിശദമായി വിലയിരുത്തപ്പെട്ടു.
കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026നെ മുന്നിൽക്കണ്ട് പ്രവാസികളിൽ രാഷ്ട്രീയ ബോധവൽക്കരണം വർധിപ്പിക്കുന്നതിലും അഭിപ്രായ രൂപീകരണത്തിന് വേദി ഒരുക്കുന്നതിലും ഈ ചർച്ച ശ്രദ്ധേയമായ ഇടപെടലായി വിലയിരുത്തപ്പെടുന്നു.
ജോയൽ സോവിച്ചൻ
തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ ചിത്രം ഏറെക്കുറെ വ്യക്തമാണ് . തീരദേശ മേഖലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുമ്പോള്‍, നഗര മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികളും തമ്മിലുള്ള കടുത്ത മത്സരം ശ്രദ്ധേയമാകുന്നു. യുഡിഎഫ് ചില കേന്ദ്രങ്ങളില്‍ മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍, എന്‍.ഡി.എയും പല മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമായി മാറുന്നുണ്ട്.
തീരദേശ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നേറ്റം
വർക്കല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി. ജോയ് (CPI(M)) 42% വോട്ട് വിഹിതവുമായി മുന്നില്‍ നില്ക്കുന്നു. യുഡിഎഫിന്റെ വർക്കല കഹാര്‍ (INC) 36% പിന്തുടരുമ്പോള്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്. സ്മിത (BJP) 21% വോട്ട് നേടി ഫലത്തെ സ്വാധീനിക്കാവുന്ന നിലയിലാണ്.
ആറ്റിങ്ങല്‍ (എസ്.സി.) മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ. എസ്. അംബിക (CPI(M)) 39% പിന്തുണയോടെ മുന്നിലാണ്. എന്‍.ഡി.എയുടെ പി. സുധീര്‍ (BJP) 34% വോട്ട് വിഹിതത്തോടെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. യുഡിഎഫിന്റെ സന്തോഷ് ഭദ്രന് (RSP) ഇവിടെ പിന്നിലായ നിലയിലാണ്.
ചിറയിങ്കീഴ് (എസ്.സി.) മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനോജ് ഇടമന (CPI) 42% പിന്തുണയോടെ മുന്‍തൂക്കം നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ രമ്യ ഹരിദാസ് (INC) 33% പിന്തുണയോടെ പിന്നിലുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി. എസ്. അനൂപ് (BJP) 23% വോട്ട് വിഹിതത്തോടെ നിര്‍ണായക സാന്നിധ്യമാണ്.
ഗ്രാമ-അര്‍ധനഗര മേഖലകള്‍: എല്‍.ഡി.എഫ് ഉറച്ച പിടി
നെടുമങ്ങാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി.ആര്. അനില്‍ (CPI) 47% വോട്ട് വിഹിതത്തോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ മീനാങ്കല്‍ കുമാര്‍ (INC) 34% പിന്തുണയോടെ പിന്നിലാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി യുവരാജ് ഗോകുല്‍ (BJP) 18% വോട്ട് നേടി മൂന്നാം സ്ഥാനത്ത്.
വാമനപുരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കെ. മുരളി (CPI(M)) 43% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ സുധീര്‍ഷ പാളോട് (INC) 36% പിന്തുണയോടെ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വേണു കരനവര്‍ (BDJS) 19% വോട്ട് വിഹിതത്തോടെ ഫലത്തെ സ്വാധീനിക്കാവുന്ന ഘടകമാണ്.
അരുവിക്കര മണ്ഡലത്തില്‍ ജി. സ്റ്റീഫന്‍ (CPI(M)) 46% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ വി. എസ്. ശിവകുമാര്‍ (INC) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വിവേക് ഗോപന് (BJP) 13% വോട്ട് നേടി പിന്നിലാണ്.
പാറശ്ശാലയില്‍ സി. കെ. ഹരീന്ദ്രന്‍ (CPI(M)) 47% പിന്തുണയോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ നെയ്യാറ്റിന്‍ക്കര സനാല് (INC) 38% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഗിരീഷ് നെയ്യാര്‍ (BJP) 14% വോട്ട് വിഹിതത്തോടെ മൂന്നാം സ്ഥാനത്ത്.
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കെ. അന്‍സലന്‍ (CPI(M)) 46% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ എന്‍. ശക്തന് (INC) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്. രാജശേഖരന് നായര്‍ (BJP) 12% വോട്ട് നേടി പിന്നിലാണ്.
നഗരസഭ മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം
കഴക്കൂട്ടം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. മുരളീധരന് (BJP) 37% പിന്തുണയോടെ നേരിയ മുന്നേറ്റം നേടിയിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ കടകംപള്ളി സുരേന്ദ്രന് (CPI(M)) 36% പിന്തുടരുന്നു. യുഡിഎഫിന്റെ ശരത്ചന്ദ്ര പ്രസാദ് (INC) 26% പിന്തുണയോടെ പിന്നിലാണ്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫിന്റെ കെ. മുരളീധരന് (INC) 34% പിന്തുണയോടെ നേരിയ മുന്‍തൂക്കം നിലനിര്‍ത്തുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ. പ്രശാന്ത് (CPI(M)) 33% പിന്തുടരുമ്പോള്, എന്‍.ഡി.എയുടെ ആര്. ശ്രീലേഖ (BJP) 31% പിന്തുണയോടെ ശക്തമായ മത്സരത്തിലാണ്.
നേമം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ (BJP) 35% പിന്തുണയോടെ മുന്നിലാണ്. എല്‍.ഡി.എഫിന്റെ വി. ശിവന്‍കുട്ടി (CPI(M)) 33% പിന്തുടരുന്നു. യുഡിഎഫിന്റെ കെ. എസ്. ശബരിനാഥന് (INC) 30% പിന്തുണയോടെ അടുത്താണ്.
കാട്ടാക്കട മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ. ബി. സതീഷ് (CPI(M)) 35% പിന്തുണയോടെ നേരിയ മുന്‍തൂക്കം. യുഡിഎഫിന്റെ എം. ആര്. ബൈജു (INC) 34% പിന്തുടരുമ്പോള്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി. കെ. കൃഷ്ണദാസ് (BJP) 30% വോട്ട് വിഹിതത്തോടെ ശക്തമായ സാന്നിധ്യമാണ്.
യുഡിഎഫിന് ആശ്വാസം നല്കുന്ന മണ്ഡലങ്ങള്‍
തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ സി. പി. ജോണ്‍ (CMP) 37% പിന്തുണയോടെ മുന്നിലാണ്. എല്‍.ഡി.എഫിന്റെ സുധീര്‍ കരമന (IND/LDF) 33% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കരമന ജയന് (BJP) 28% വോട്ട് വിഹിതത്തോടെ ഫലം സ്വാധീനിക്കുന്ന ഘടകമാകും.
കോവളം മണ്ഡലത്തില്‍ യുഡിഎഫിന്റെ എം. വിന്‍സന്റ് (INC) 47% പിന്തുണയോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. എല്‍.ഡി.എഫിന്റെ ഭഗത് റൂഫസ് (IND/LDF) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി. എന്‍. സുരേഷ് (BJP) 12% വോട്ട് നേടി പിന്നിലാണ്.
മൊത്തം ചിത്രം: എല്‍.ഡി.എഫ് മുന്‍പന്തിയില്‍, പക്ഷേ പോരാട്ടം തുടരുന്നു
ജില്ലയിലെ മൊത്തം പ്രവണത പ്രകാരം:
എല്‍.ഡി.എഫ്: 7 ഉറച്ച സീറ്റുകള്‍, 11 വരെ ഉയരാനുള്ള സാധ്യത
യുഡിഎഫ്: 2 ഉറച്ച സീറ്റുകള്‍, 6 വരെ സാധ്യത
എന്‍.ഡി.എ: ഉറച്ച സീറ്റ് ഇല്ലെങ്കിലും 4 വരെ നേടാനുള്ള സാധ്യത
കഴക്കൂട്ടം (വി. മുരളീധരന് vs കടകംപള്ളി സുരേന്ദ്രന്), വട്ടിയൂര്‍ക്കാവ് (കെ. മുരളീധരന് vs വി. കെ. പ്രശാന്ത്), നേമം (രാജീവ് ചന്ദ്രശേഖര്‍ vs വി. ശിവന്‍കുട്ടി), കാട്ടാക്കട (ഐ. ബി. സതീഷ് vs എം. ആര്. ബൈജു) എന്നീ മണ്ഡലങ്ങളിലാണ് ഫലം നിര്‍ണയിക്കുന്ന കടുത്ത മത്സരം.
സമാപനം
തിരുവനന്തപുരം ജില്ലയില്‍ 2026 തിരഞ്ഞെടുപ്പ് ചിത്രം എല്‍.ഡി.എഫിന് അനുകൂലമായിരിക്കുമ്പോഴും, നഗര മണ്ഡലങ്ങളിലെ ശക്തമായ ത്രികോണ മത്സരം അന്തിമഫലം അനിശ്ചിതമാക്കുന്നു. ചെറിയ വോട്ട് സ്വിംഗുകളും വോട്ടര്‍മാരുടെ സാന്നിധ്യവും ഫലം പൂര്‍ണമായും മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.