Latest News

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായി പത്ത് വർഷം പൂർത്തിയാകുമ്പോൾ രൂപതക്കായി പഠിച്ചു ആദ്യ വൈദികനായി ഫാ മൈക്കിൾ കോച്ചേരി( ടോണി ) അഭിഷിക്തനായി. ലണ്ടനടുത്തുള്ള ടോൾവർത്തിലെ ഔർ ലേഡി ഇമ്മാ ക്കുലേറ്റ് കത്തോലിക്കാ പള്ളിയിൽവച്ച്ശനിയാഴ്ച നടന്ന തിരുപ്പട്ട ശുശ്രൂഷക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ, കാഗ്ലിയാരിയിലെ ആർച്ച് ബിഷപ് എമിരിത്തൂസ് കർദിനാൾ അരിഗോ മിലീഗോ ,അൽബാനോ രൂപതാധ്യക്ഷൻ ബിഷപ് മാർ വിൻസെൻസോ വിവാ ,ബെനെഡിക്ടൻ മൊണാസ്ട്രി ഓഫ് സെന്റ് മൈക്കിൾസ് ആബെ അബോട്ട് ഡോം കത്ബർട്ട് ബ്രൊഗാൻ, രൂപതക്ക് അകത്തും പുറത്ത് നിന്നുമുള്ള നിരവധി വൈദികർ സന്യസ്തർ എന്നിവരും തിരുപ്പട്ട ശുശ്രൂഷയിൽ പങ്കെടുത്തു .ഫാമൈക്കിൾ തന്റെ വൈദിക വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏറെ കാലവും ചിലവഴിച്ച റോമിലെ കോളേജിയോ കപ്രാണിക്കാ യിൽ നിന്നുള്ള വൈദികരുടെയും , ഡീക്കന്മാരുടെയും , വിദ്യാർഥികളുടെയും സാനിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു .

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ പ്രഥമ വൈദിക വിദ്യാർഥിയായ ഫാ മൈക്കിൾ , ചങ്ങനാശേരി അതിരൂപതയിലെ കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവക കോച്ചേരിൽ സൈമണിന്റെയും റോസമ്മയുടെയും മകനാണ്. ടോം ഏക സഹോദരനാണ് .ആറാം ക്ലാസ് വരെ നാട്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണു ഫാ മൈക്കിൾ മാതാപിതാക്കളോടൊപ്പം യു കെ യിലേക്ക് കുടിയേറിയത് . ചെറുപ്പത്തിൽ തന്നെ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഫാ മൈക്കിൾ ‘അമ്മ റോസമ്മ യു കെ യിലിലെത്തിയ ശേഷം ഫാ മൈക്കിൾ ഉൾപ്പടെ ഉള്ള കുടുംബാങ്ങങ്ങളെ യു കെ യിലേക്ക് പോരുവാൻ തയ്യാറാകണമെന്നആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയക്കുകയും എന്നാൽ താൻ യു കെ യിലേക്കില്ല എന്നും കാരണം യു കെ യിൽ സീറോ മലബാർ വിശുദ്ധ കുർബാന ഇല്ല എന്നും പറഞ്ഞു മറുപടി അയച്ചതും , പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതും ,എല്ലാ സ്ഥലങ്ങളിലും സീറോ മലബാർ വിശുദ്ധ കുർബാനകൾ തുടങ്ങിയതും , രൂപ തയുടെ ആദ്യ വൈദിക വിദ്യാർഥിയായാകുവാനും , പിന്നീട് വൈദികനായി അഭിഷിക്തനാകുവാനും ഉള്ള ദൈവാനുഗ്രഹം ഉണ്ടായ കാര്യവും ഫാ മൈക്കിൾ തന്റെ നന്ദി പ്രസംഗത്തിൽ അനുസ്മരിച്ചു .

രൂപതയുടെ ബ്രിട്ടണിലെ കാന്റർബറി റീജണിനു കീഴിൽ വരുന്ന സെന്റ് ജോൺ മരിയ വിയാനി മിഷൻ അംഗങ്ങളാണ് ഫാ മൈക്കിളും കുടുംബാംഗങ്ങളും. മുൻ അപ്പസ്തോലിക് നുൻഷ്യോ മാർ ജോർജ് കോച്ചേരി ഉൾപ്പടെയുള്ള നിരവധി വൈദികരെ സഭക്ക് സമ്മാനിച്ച കോച്ചേരി കുടുംബത്തിൽനിന്നുള്ള പുതു തലമുറയിലെ വൈദികനാണ് ഫാ മൈക്കിൾ കോച്ചേരി . ബർമിംങ്ങാം യൂണിവേഴ്സിറ്റിയിൽനിന്നും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയശേഷമാണ് ഫാ മൈക്കിൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെപ്രെസ്റ്റണിലുള്ള സെന്റ് അൽഫോൻസാ എമാക്കുലേറ്റ് ഓഫ് കൺസപ്ഷൻ മൈനർ സെമിനാരിയിൽ ആദ്യ വൈദിക വിദ്യാർഥിയായി ചേർന്നത്. ടോണിയുടെ പിൻഗാമികളായി മറ്റ് അഞ്ചുപേർകൂടി ഇവിടെയും റോമിലുമായി ഇപ്പോൾ വൈദികവൃത്തിയിലേക്കുള്ള പഠനത്തിലും പരിശീലനത്തിലുമുണ്ട്.

വർഷങ്ങൾക്കു മുമ്പ് ടോണിയുടെ മാതാപിതാക്കളുടെ വിവാഹം ചങ്ങനാശ്ശേരി പാറേൽ സെന്റ് മേരീസ് പള്ളിയിൽ ആശീർവദിക്കുമ്പോൾ അവിടെ അസിസ്റ്റന്റ് വികാരിയായിരുന്ന റെവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ഇന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ വികാരി ജനറാളാണ് . അദ്ദേഹമായിരുന്നു ഈ തിരുപ്പട്ട ശുശ്രൂഷയിൽ ആർച്ച് ഡീക്കൻ ആയിരുന്നത് കേരളത്തിൽ വച്ച് മാതാപിതാക്കളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച വൈദികൻ അവരുടെ പുത്രന്റെ തിരുപ്പട്ടത്തിന് ബ്രിട്ടനിൽ ആർച്ച് ഡീക്കനായി കാർമികത്വം വഹിക്കാൻ സാധിച്ചു എന്നതും അപൂർവ ഭാഗ്യമായി .

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗൾഫ് നാടുകളിലേക്കും പ്രവാസികളായെത്തുന്നവരോ അവരുടെ പിൻമുറക്കാരോ ദൈവവിളിയിലൂടെ പൌരോഹിത്യത്തിന്റെയും നിത്യവ്രതത്തിന്റെയും മാർഗത്തിലെത്തുന്നത് വളരെ അപൂർവമായ കാര്യമാണ്. മികച്ച ജീവിത നിലവാരവും ജോലിസാധ്യതകളും മറ്റ് ഭൌതിക സാഹചര്യങ്ങളുമെല്ലാമുള്ള ലോകത്തുനിന്നും ആത്മീയതയുടെ മാർഗത്തിൽ സഞ്ചരിക്കാൻ തീരുമാനമെടുക്കുന്നവർ വളരെ കുറവാണ്, പ്രത്യേകിച്ച് പുതുതലമുറയിൽ നിന്നും. ഇവിടെയാണ് ഫാ മൈക്കിൾ കൊച്ചേരിയുടെ പൌരോഹിത്യത്തിന് സ്വർണത്തിളക്കം ലഭിക്കുന്നത്.

2021ൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത വി.ഡി. സതീശൻ തളർന്നിരുന്ന യുഡിഎഫിൽ ആത്മവിശ്വാസം പകർന്നു. “നമ്മൾ തിരിച്ച് വരും” എന്ന ഉറച്ച സന്ദേശം പ്രവർത്തകരിൽ പുതുജീവൻ നൽകി, സംഘടനയെ പുനഃസംഘടിപ്പിക്കുന്നതിലും ഗ്രൂപ്പ് ഭിന്നതകൾ കുറയ്ക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർച്ചയായ പരാജയങ്ങളാൽ മന്ദഗതിയിലായിരുന്ന കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുകയും ജനങ്ങളോട് കൂടുതൽ അടുത്തുനിൽക്കുന്ന രാഷ്ട്രീയ ശൈലി രൂപപ്പെടുത്തുകയും ചെയ്തത് ഈ തിരിച്ചുവരവിന് അടിത്തറയാക്കി.

100 സീറ്റിലധികം നേടുമെന്ന സതീശന്റെ ആത്മവിശ്വാസം തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഘട്ടങ്ങളിലും പ്രകടമായി. നിർണായക ഘട്ടങ്ങളിൽ എടുത്ത ധൈര്യമായ രാഷ്ട്രീയ നിലപാടുകളും വ്യക്തമായ പ്രചാരണ തന്ത്രങ്ങളും യുഡിഎഫിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടും തന്റെ വാക്കുകളിൽ ഉറച്ചുനിന്നത് നേതൃഗുണം കൂടുതൽ ശക്തമാക്കി, അതിലൂടെ പ്രവർത്തകരിലും വോട്ടർമാരിലും വിശ്വാസം വർധിച്ചു.

ഉപതിരഞ്ഞെടുപ്പുകളിലെ വിജയങ്ങൾക്കും ഏകോപിത പ്രചാരണത്തിനും പിന്നാലെ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിൽ സതീശന്റെ നേതൃത്വത്തിന് നിർണായക പങ്കുണ്ടായി. നിലമ്പൂർ, തൃക്കാക്കര, പുതുപ്പള്ളി പോലുള്ള മണ്ഡലങ്ങളിലെ വിജയങ്ങൾ മുന്നണിക്ക് ആത്മവിശ്വാസം നൽകിയതോടൊപ്പം തിരഞ്ഞെടുപ്പിന് മുമ്പേ വിജയത്തിന്റെ സൂചനകളായി മാറി. പത്ത് വർഷത്തെ ഇടത് ഭരണത്തിന് ശേഷം കേരളം പുതിയൊരു രാഷ്ട്രീയ ദിശയിലേക്ക് കടക്കുന്നതിൽ ഈ വിജയം വഴിത്തിരിവായി, സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തി.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമാതാരം വിജയ് നയിക്കുന്ന ടിവികെ ശക്തമായ മുന്നേറ്റം നടത്തി രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂരിൽ ടിവികെ സ്ഥാനാർഥി വി.എസ് ബാബുവിനോട് പരാജയപ്പെട്ടത് വലിയ രാഷ്ട്രീയ ഞെട്ടലായി. വോട്ടെണ്ണൽ തുടക്കത്തിൽ നിന്ന് തന്നെ ലീഡ് നിലനിർത്തിയ ടിവികെ നൂറിലേറെ സീറ്റുകളുമായി മുന്നേറുമ്പോൾ, ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ശ്രദ്ധേയമായി. എഐഡിഎംകെ രണ്ടാമതും ഡിഎംകെ പിന്നിലുമായി തുടരുന്നു.

അതേസമയം പശ്ചിമ ബംഗാളിൽ ബിജെപി ഇരുന്നൂറിലേറെ സീറ്റുകളിൽ ലീഡ് നേടി ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി, വോട്ടെണ്ണലിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചു. ചില വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും പിന്നീട് പ്രക്രിയ പുനരാരംഭിക്കുകയും ചെയ്തു.

അസമിൽ ബിജെപി ഹാട്രിക് വിജയം ലക്ഷ്യമാക്കി മുന്നേറുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്വന്തം മണ്ഡലത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്. പുതുച്ചേരിയിലും എൻഡിഎ സഖ്യം വിജയിച്ചു; മുഖ്യമന്ത്രി എൻ. രംഗസ്വാമി തന്റെ മണ്ഡലത്തിൽ വിജയം നേടി അധികാരം നിലനിർത്തി.

ബെന്നി അഗസ്റ്റിൻ

ടെൽഫോർഡ്: ടെൽഫോർഡിൽ താമസിക്കുന്ന ആൽബിൻെറ പിതാവ് ശ്രീ ആന്റണി തോമസ് (60) അണുബാധയെ തുടർന്ന് ഇന്ന് രാവിലെ മരണപ്പെട്ടു. മാർച്ച് 22 ന് മകൻ ആൽബിന്റെ അടുത്ത് ഭാര്യ ജോളിയുമായി വന്നതായിരുന്നു. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്‌തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്‌സെസ്സ് എന്നാണെന്ന് കണ്ടുപിടിക്കുകയും ചെയ്‌തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്. പരേതന്റെ മൃതശരീരം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതസംസ്കാരം പിന്നീട്.

ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു ആപ്ലിക്കേഷൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ.

ആൽബിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ മന്ത്രിമാർ കൂട്ടത്തോടെ പിന്നിലാകുന്ന പ്രവണത ശ്രദ്ധേയമാകുന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തന്നെ പത്തു മന്ത്രിമാർ പിന്നിലായെന്നതാണ് പുറത്തുവരുന്ന വിവരം. വിവിധ മണ്ഡലങ്ങളിലെ ലീഡ് നിലകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു.

തൃത്താലയിൽ എം.ബി. രാജേഷ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, ഏറ്റുമാനൂരിൽ വി.എൻ. വാസവൻ, ആറന്മുളയിൽ വീണാ ജോർജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ, നേമത്ത് വി. ശിവൻകുട്ടി, കളമശ്ശേരിയിൽ പി. രാജീവ്, കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ.കെ. ശശീന്ദ്രൻ എന്നിവർ ആദ്യഘട്ടത്തിൽ പിന്നിലായതായി പ്രവണതകൾ സൂചിപ്പിക്കുന്നു.

അതേസമയം നിലവിലെ കണക്കുകൾ പ്രകാരം 97 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. 40 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് നിലനിർത്തുമ്പോൾ എൻഡിഎ മൂന്ന് സീറ്റുകളിൽ മുന്നേറുന്നുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ചിത്രം കൂടുതൽ വ്യക്തമാകുമെന്നാണു വിലയിരുത്തൽ.

ചലച്ചിത്ര നടി ഐശ്വര്യ ലക്ഷ്മി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും കുറച്ചുകാലമായി വിട്ടുനിൽക്കുന്നതിനിടെയാണ് പുതിയൊരു പൊതുപരിപാടിയിൽ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത് ഇപ്പോൾ ചർച്ചയാകുകയാണ് . തിരുവനന്തപുരം നഗരത്തിൽ നടന്ന ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഏറെക്കാലമായി പുതിയ ഫോട്ടോഷൂട്ടുകളോ വ്യക്തിപരമായ അപ്ഡേറ്റുകളോ പുറത്തുവന്നിട്ടില്ലാത്തതിനാൽ, ഈ അവതരണം ആരാധകർക്കിടയിൽ കൂടുതൽ കൗതുകം സൃഷ്ടിക്കുകയും ചർച്ചകൾക്ക് ഇടവരുത്തുകയും ചെയ്തു.

ഓഫ് വൈറ്റ് നിറത്തിലുള്ള ലോംഗ് ടോപ്പും അതിനൊത്ത പാന്റ്സും അണിഞ്ഞായിരുന്നു താരത്തിന്റെ എത്തിച്ചേരൽ. ലളിതത്വവും ഗ്ലാമറും ചേർന്ന വേഷം ശ്രദ്ധേയമായി വിലയിരുത്തപ്പെട്ടു. കല്ലുകൾ പതിച്ച ചോക്കർ ആഭരണമായി ഉപയോഗിച്ചതും സ്റ്റൈലിനെ കൂടുതൽ ഉയർത്തിക്കാട്ടി. പരിപാടി വേദിയിലെ താരത്തിന്റെ സാന്നിധ്യവും ആത്മവിശ്വാസവും ആരാധകർ അഭിനന്ദിച്ചപ്പോൾ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വേഗത്തിൽ വൈറലാകുകയും വിവിധ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തു.

എന്നാൽ, ഈ ലുക്കിനെ ചുറ്റിപ്പറ്റി വിമർശനങ്ങളും ശക്തമായി ഉയർന്നു. വസ്ത്രധാരണത്തെ കുറിച്ച് ചിലർ കടുത്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും, സിനിമയിൽ അവസരങ്ങൾ കുറയുന്നതിനാലാണോ ഇത്തരത്തിലുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന തരത്തിലുള്ള പരാമർശങ്ങളും ഉയരുകയും ചെയ്തു. അതേസമയം, ഇത്തരം വ്യക്തിപരമായ വിമർശനങ്ങൾ അനാവശ്യവും അതിരുകടന്നതുമാണെന്ന നിലപാടും മറ്റൊരു വിഭാഗം പങ്കുവച്ചു. മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സ്വന്തം സ്ഥാനം ഉറപ്പിച്ചിരിക്കുന്ന താരത്തെ ചുറ്റിപ്പറ്റി ഇത്തരം പ്രതികരണങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

കാസ്ഗഞ്ച്: പേരിടൽ ചടങ്ങിന്റെ തിരക്കിനിടയിൽ ഒമ്പത് വയസ്സുകാരന്റെ ജീവനെടുത്ത ക്രൂര സംഭവമാണ് യാകുത്ഗഞ്ച് ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്തത്. മദ്യലഹരിയിലായിരുന്ന ബന്ധു കുട്ടിയോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് ദാരുണ സംഭവത്തിലേക്ക് വഴിവച്ചത്.

കുട്ടി ആവശ്യത്തെ നിരസിച്ചതോടെ പ്രകോപിതനായ പ്രതി പെട്ടെന്ന് തോക്ക് പുറത്തെടുത്ത് വയറ്റിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് ചടങ്ങിൽ ഉണ്ടായ പരിഭ്രാന്തിയിൽ കുട്ടിയെ അടിയന്തിരമായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില ഗുരുതരമായതിനാൽ പിന്നീട് അലിഗഡിലേക്ക് മാറ്റി; ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പോലീസ് തിരച്ചിലിനൊടുവിൽ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് ഉപയോഗിച്ച തോക്കും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി; കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

യു.എ.ഇയിലെ വ്യോമപാത നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ വിമാന സർവീസുകൾ വീണ്ടും സാധാരണ നിലയിലാകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനത്തോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. സർവീസുകൾ വർധിക്കുന്നതിനനുസരിച്ച് നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കേരളത്തിലെ കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഗണ്യമായി വർധിക്കാനാണ് സാധ്യത. ഇതുവരെ നിയന്ത്രണങ്ങൾ കാരണം പല എയർലൈൻസുകൾക്കും സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികൾക്കും കൂടുതൽ സർവീസുകളും കണക്ഷൻ ഫ്‌ളൈറ്റുകളും നടത്താൻ വഴിയൊരുങ്ങും.

സർവീസുകൾ കൂടുന്നതോടെ സീറ്റുകളുടെ ലഭ്യത പത്തിരട്ടിയോളം ഉയരുമെന്ന് യാത്രാ മേഖലയിലുള്ളവർ പറയുന്നു. ഇതോടെ യാത്രക്കാരുടെ തിരക്ക് പല വിമാനങ്ങളിലായി വിഭജിക്കപ്പെടുകയും ഡിമാൻഡ് കുറഞ്ഞ് ടിക്കറ്റ് നിരക്കുകൾ സ്വാഭാവികമായി താഴുകയും ചെയ്യും. ദിവസേന യാത്രക്കാരുടെ എണ്ണം വൻ തോതിൽ വർധിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽമഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പനുസരിച്ച് ഇന്ന് മുതൽ വിവിധ ജില്ലകളിൽ മഴ ശക്തിപ്രാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇടിമിന്നലും ശക്തമായ കാറ്റും അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലെ ബർഗി ഡാമിൽ നടന്ന ബോട്ടപകടത്തിൽ ഒൻപത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 31 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. അമിതമായി ആളുകളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് ദുരന്തത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. രക്ഷാപ്രവർത്തനം മണിക്കൂറുകളോളം നീണ്ടുനിന്നു, പ്രദേശവാസികളും രക്ഷാസേനയും ചേർന്നാണ് പ്രവർത്തനം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഈ ദുരന്തവുമായി ബന്ധപ്പെട്ട് അമ്മയും കുഞ്ഞും ചേർന്ന് കിടക്കുന്ന ഹൃദയഭേദകമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് മരിച്ചുവെന്ന വികാരാഭരിതമായ കുറിപ്പോടെയാണ് ചിത്രം വൈറലായത്, നിരവധി ആളുകൾ ഇത് യഥാർത്ഥ സംഭവദൃശ്യമെന്ന നിലയിൽ പങ്കുവെച്ചു. എന്നാൽ ഈ ചിത്രം സംഭവസ്ഥലത്ത് നിന്നുള്ളതാണെന്ന അവകാശവാദം തെറ്റാണെന്ന് പിന്നീട് വ്യക്തമായി. യഥാർത്ഥ വിവരങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി.

വൈറൽ ചിത്രം വിശദമായി പരിശോധിച്ചപ്പോൾ അതിൽ ചില അസ്വാഭാവിക ഘടകങ്ങൾ കണ്ടെത്തി, ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാകാമെന്ന സംശയം ഉയർത്തി. പിന്നീട് നടത്തിയ സാങ്കേതിക പരിശോധനയിൽ ചിത്രം 98 ശതമാനം സാധ്യതയിൽ എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ ഔദ്യോഗിക വൃത്തങ്ങളും ഭരണകൂട പ്രതിനിധികളും ഈ ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് നൽകി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ജബൽപുർ ബോട്ടപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം തെറ്റായ വിവരമാണെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിക്കുന്നു.

RECENT POSTS
Copyright © . All rights reserved