Latest News

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം ‘പുതുയുഗ സംഗമം 2026’ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 27-ന് ഓൾഡ്ഹാമിലെ സെന്റ്. ഹെർബർട്ട് പാരിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റിൽ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമ്മകൾക്ക് ആദരമർപ്പിച്ച് ‘ഉമ്മൻ ചാണ്ടി സ്മൃതി നഗർ’ എന്ന പേരിൽ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.

യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. യു ഡി എഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കും ചടങ്ങിൽ ആദരം നൽകും. വ്യക്തികൾക്കുള്ള ‘കർമ്മശ്രേഷ്ഠ പുരസ്കാരം’, മികച്ച യൂണിറ്റുകൾക്കുള്ള ‘സംഘടനാശ്രേഷ്ഠ പുരസ്കാരം’, മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകർക്കുമുള്ള ‘സേവാശ്രേഷ്ഠ പുരസ്കാരം’ എന്നിവ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റുമാരായ ജിതിൻ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി അറിയിച്ചു.

തൃശൂർ വാണിയപ്പാറയിലെ ഇൻഫന്റ് ജീസസ് ദേവാലയത്തിലെ കല്ലറ തുറന്നപ്പോൾ ഒരു കല്ലറയിൽ നിന്ന് രണ്ട് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ദുരൂഹത സൃഷ്ടിച്ചു. അടുത്തിടെ സംസ്കരിച്ച വ്യക്തിയുടെ കല്ലറ തുറക്കുന്നതിനിടെയാണ് പ്രതീക്ഷിക്കാതെ മറ്റൊരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പള്ളി അധികൃതരും ബന്ധുക്കളും ആശങ്ക അറിയിച്ചിട്ടുണ്ട്.

സംഭവ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വർഷങ്ങൾക്കു മുൻപ് സംസ്കരിച്ച മറ്റൊരാളുടെ അവശിഷ്ടങ്ങളാണോ അതോ സംസ്കാര നടപടികളിൽ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

കല്ലറയിൽ രണ്ട് പേരുടെ അവശിഷ്ടങ്ങൾ എങ്ങനെ എത്തിച്ചേർന്നുവെന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. പള്ളി രേഖകൾ, പഴയ സംസ്കാര വിവരങ്ങൾ, കല്ലറകളുടെ ക്രമീകരണം എന്നിവ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മാതാപിതാക്കൾക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ പതിനഞ്ചുകാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 24 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ശാരീരിക മാറ്റങ്ങളിൽ സംശയം തോന്നിയ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയും പെൺകുട്ടിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് യുവാവിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിവരികയാണ്. പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും മെഡിക്കൽ പരിചരണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് ലക്ചററായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് സ്റ്റാൻഡിൽ വച്ച് യുവതിയെ മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് നടപടി. സംഭവത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതോടെ കേസ് ഗൗരവമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു.

യുവതി നേരിടേണ്ടി വന്നിരുന്ന മാനസിക സമ്മർദവും നിരന്തരമായ ഉപദ്രവങ്ങളും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്കെതിരെ പൊതുസ്ഥലത്ത് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കി പരിശോധിക്കുന്നുണ്ട്.

ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. യുവതിയുടെ മരണത്തിൽ വ്യാപക പ്രതിഷേധവും ദുഃഖവും ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സ്കൂളുകളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുമായി 2026-27 ബജറ്റിൽ 1500 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഈ തുക വിനിയോഗിക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈടെക് സൗകര്യങ്ങൾ വിപുലപ്പെടുത്തൽ, സ്കൂൾ കെട്ടിടങ്ങളുടെ നവീകരണം, ലാബുകളും ലൈബ്രറികളും ശക്തിപ്പെടുത്തൽ, പഠന നിലവാരം മെച്ചപ്പെടുത്തുന്ന പ്രത്യേക പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകും. പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ കൂടുതൽ വിപുലീകരിച്ച് സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ ഭാവി തലമുറയുടെ കഴിവുകൾ വികസിപ്പിക്കാനും അറിവ് അധിഷ്ഠിത സമൂഹ നിർമ്മാണം ശക്തിപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ സംസ്ഥാന വികസനത്തിന്റെ പ്രധാന അടിത്തറയായി കണ്ട് കൂടുതൽ പിന്തുണ നൽകുമെന്ന സന്ദേശമാണ് ബജറ്റിലൂടെ സർക്കാർ നൽകുന്നത്.

യുകെയിലെ അറുപതോളം ഗായകർ ചേർന്നൊരുക്കുന്ന യുകെയിലെ ഏറ്റവും വലിയ ‘സംഗീതോൽസവം’
ജൂൺ 20 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മാഞ്ചസ്റ്റർ എയർപോർട്ട് സ്റ്റാൻലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയാണ്.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ടിക്കറ്റ് കരസ്ഥമാക്കാവുന്നതാണ്

https://limeeventz.co.uk/public/e/63/mml-north-fest-2026

യുകെയിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് (MML) ആണ് ഈ സംഗീതോൽസവം സംഘടിപ്പിക്കുന്നത്. 2024 ൽ ലിവർപൂളിലും 2025 ൽ ബ്ലാക്ക്പൂളിലും നടത്തിയ നോർത്ത് ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിനു ശേഷം ഈ വർഷം മാഞ്ചസ്റ്ററാണ് വേദിയാവുന്നത്. സംഗീതത്തോടൊപ്പം വർണാഭമായ നൃത്തനൃത്ത്യങ്ങളും മിമിക്രിയും വാദ്യോപകരണ പ്രകടനങ്ങളും ഇത്തവണത്തെ നോർത്ത് ഫെസ്റ്റിന് മാറ്റേകും.

കോവിഡ് കാലത്ത് ആരംഭിച്ച മലയാളം മ്യൂസിക് ലവേഴ്സ് എന്ന സംഗീത കൂട്ടായ്മ ആയിരക്കണക്കിന് കലാകാരന്മാർക്ക് തങ്ങളുടെ കഴിവു തെളിയിക്കാനും അതുവഴി സമൂഹത്തിൽ ശ്രദ്ധ പിടിച്ചു പറ്റാനും വേദിയായി മാറിയിട്ടുണ്ട്. രണ്ടര ലക്ഷം സംഗീത പ്രേമികളുടെ വലിയ കൂട്ടായ്മയായി MML ഇന്നു മാറിക്കഴിഞ്ഞു. ബ്ലാക്ക്പൂൾ സ്വദേശി ശ്രീ ജയൻ ആമ്പലിയാണ് മലയാളം മ്യൂസിക് ലവേഴ്സ് എന്ന ഈ കൂട്ടായ്മയുടെ അമരക്കാരൻ.

പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിങ്ങർ വിജയിയുമായ അരവിന്ദ് മുഖ്യാഥിതിയായി എത്തുന്നതും ഇത്തവണത്തെ നോർത്ത് ഫെസ്റ്റിന് ഭംഗിയേകും.

സോണി ചാക്കോ, അനൂപ് തോമസ്, ബെൻസൺ ദേവസി, റെക്സ് ജോസ്, സജി സ്കറിയ, ടൈറ്റസ് ജോസഫ്, ആബ്രോ, ടോണി ലൂക്കോസ്, സോണി വർഗ്ഗീസ്, ഷാജു ഉതുപ്പ്, സീമ സൈമൺ, അശ്വതി മിഥുൻ എന്നിവരടങ്ങുന്ന
പതിനാലംഗ കോർ കമ്മിറ്റിയുടെ കൺവീനർ ശ്രീ അജിത് പാലിയത്തും കോർഡിനേറ്റർ ശ്രീ ജയൻ ആമ്പലിയുമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ടാണ് ഇത്തവണ ഈ സംഗീത മാമാങ്കം ഒരുക്കുന്നത്. ഈ പരിപാടിയുടെ മുഴുവൻ വരുമാനവും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കൈമാറുന്നതായിരിക്കും.

കേരള കറി ഹൗസ് ഒരുക്കുന്ന വൈവിധ്യമാർന്ന ഭക്ഷണ ശാലയും സംഗീത പ്രേമികൾക്കായി കാത്തിരിക്കുന്നുണ്ട്.

റേഡിയോ ലൈം ടിക്കറ്റിങ്ങ് പ്ലാറ്റ്ഫോമിലൂടെ നിങ്ങളുടെ ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്

എല്ലാ നല്ലവരായ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു

Venue:
Manchester Airport Stanley Hotel
(Brilliant Venues Collection)
Stanley Road,
Wimslow
Manchester SK9 3LD
Date: Saturday 20 June 2pm

2026 ഫിഫ ലോകകപ്പിൽ കാനഡയും ഖത്തറും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തിനിടെ കാനഡൻ മധ്യനിര താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്കേറ്റത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഖത്തർ താരം അസിം മദീബോ നടത്തിയ ശക്തമായ ടാക്കിളിനെ തുടർന്ന് കോനെ നിലത്തുവീഴുകയായിരുന്നു. താരത്തിന്റെ കാലിന് ഗുരുതരമായ പൊട്ടലുണ്ടായിരിക്കാമെന്ന ആശങ്ക ഉയർന്നതോടെ വൈദ്യസംഘം ഉടൻ തന്നെ മൈതാനത്തിറങ്ങി അദ്ദേഹത്തെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റി.

 

ആദ്യത്തിൽ മഞ്ഞക്കാർഡ് ലഭിച്ച മദീബോയ്ക്ക് വീഡിയോ പരിശോധനയ്ക്ക് (VAR) ശേഷം റഫറി നേരിട്ട് ചുവപ്പ് കാർഡ് കാണിച്ചു. പരിക്കിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഖത്തർ താരം കണ്ണീരോടെ മൈതാനം വിട്ടു. സംഭവത്തെ തുടർന്ന് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലും സാങ്കേതിക സംഘങ്ങൾ തമ്മിലും വാക്കുതർക്കവും സംഘർഷവുമുണ്ടായി. ടെലിവിഷൻ സംപ്രേഷകരും പരിക്കിന്റെ ദൃശ്യങ്ങൾ വീണ്ടും കാണിക്കാൻ തയ്യാറായില്ല.

 

സംഭവത്തിന്റെ നിഴലിലായിരുന്നെങ്കിലും കാനഡ 6-0 എന്ന വമ്പൻ ജയമാണ് സ്വന്തമാക്കിയത്. ജോനാഥൻ ഡേവിഡ് ഹാട്രിക് നേടിയപ്പോൾ സൈൽ ലാറിൻ, നാഥൻ സലിബ എന്നിവർ ഗോൾ പട്ടികയിൽ ഇടം നേടി. പിന്നീട് ഗോൾ നേടിയ സലിബ, കോനെയുടെ ജഴ്‌സി ഉയർത്തിക്കാട്ടി സഹതാരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. കോനെയുടെ പരിക്കിന്റെ കൃത്യമായ സ്വഭാവം സംബന്ധിച്ച ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസനവും ക്ഷേമപദ്ധതികളും മുന്നോട്ടുകൊണ്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനൊപ്പം സ്ത്രീകൾ, യുവാക്കൾ, വിദ്യാർഥികൾ, കർഷകർ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പ്രഖ്യാപനങ്ങൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയതായി സർക്കാർ അറിയിച്ചു.

മുൻ സർക്കാരിന്റെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാന വരുമാനത്തിൽ വലിയ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്ര സഹായത്തിലും നികുതി വിഹിതത്തിലും പ്രതീക്ഷിച്ചതിലും കുറവ് ലഭിച്ചതിനാൽ ധനകാര്യ നിയന്ത്രണവും ചെലവുചുരുക്കലും അനിവാര്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. അതേസമയം ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള അധിക നികുതിഭാരം ഒഴിവാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ശ്രമമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കിഫ്ബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പരിഷ്കാരങ്ങൾ, നിക്ഷേപ സൗഹൃദ അന്തരീക്ഷം, സമയബന്ധിത പദ്ധതി നടത്തിപ്പ് എന്നിവയ്ക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമേ പ്രഖ്യാപിക്കുകയുള്ളുവെന്നും പ്രഖ്യാപനങ്ങൾ വേഗത്തിൽ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കേരളത്തിന്റെ വികസനയാത്രയ്ക്ക് പുതിയ ദിശ നൽകുന്ന ബജറ്റാണിതെന്ന് സർക്കാർ അവകാശപ്പെടുന്നു.

ബെൻസിലാൽ ചെറിയാൻ

ലണ്ടൻ: അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഒമ്പതാമത് സംഗമത്തിന് തിരി തെളിയുവാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം. ജൂൺ 20 ശനിയാഴ്ച ചെൽട്ടൻഹാമിലാണ് ഇത്തവണ വിവിധ കലാ കായിക വിനോദ പരിപാടികളുമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുടുംബാംഗങ്ങൾ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്. ഇത്തവണത്തെ സംഗമവും വേറിട്ടൊരു നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മുൻവർഷങ്ങളിലെ പോലെ സംഗമത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും കൂടാതെ വൈകുന്നേരമുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിൽ നിന്നും യുകെയിൽ വർഷങ്ങൾക്കു മുൻപ് എത്തിയിട്ടുള്ള കുടുംബാംഗങ്ങളോടൊപ്പം പുതുതായി എത്തിച്ചേർന്നിട്ടുള്ള കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി ആളുകളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിലും പങ്കെടുക്കുവാനായി പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് . സംഗമത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുവാൻ ഇനിയും പേരുകൾ നൽകാത്തവർക്ക് പ്രോഗ്രാം  കോർഡിനേറ്റേഴ്‌സ് ആയ  റാണി ജോജി, ടെൽസ്മോൻ തടത്തിൽ എന്നിവരുടെ പക്കൽ പേരുകൾ നൽകാവുന്നതാണ്.

അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്കും വിവാഹബന്ധങ്ങളിലൂടെ ഈ പ്രദേശങ്ങളുമായി ചേർന്നിട്ടുള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന പരമാവധി ആളുകൾ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. യുകെയിലെ സംഗമങ്ങളിൽ അയർക്കുന്നം -മറ്റക്കര സംഗമം എക്കാലവും പ്രവർത്തനങ്ങളിലും ജനപങ്കാളിത്തത്തിലും മികവുറ്റതായിരുന്നുവെന്നും ഇത്തവണത്തെയും സംഗമം വേറിട്ടുനിൽക്കുമെന്നതിന് സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

സംഗമ വേദിയുടെ വിലാസം:
SHURDINGTON COMMUNITY CENTRE,
BISHOP ROAD, CHELTENHAM, GL51 4TB
DATE AND TIME: 20/6/2026, 9AM- 5PM

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
C.A.Joseph: 07846747602
Bencylal Cherian: 07423038160
Thomas Philip: 07445887812
Rani Jogi: 07916332669
Telsmon Thadathil: 07727199884

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മിഥുനമാസ പൂജ 2026 ജൂൺ 20-ാം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത്, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ എന്നിവർ പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

Copyright © . All rights reserved