Latest News

പത്തനംതിട്ട: റാന്നിയിലെ കീക്കൊഴൂർ സ്വദേശിനി രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി. കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്ന പ്രതിക്ക് വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.

2023 ജൂൺ 24ന് നടന്ന അരുംകൊലയാണ് നാടിനെ നടുക്കിയത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുല്‍ സത്യൻ, മക്കളുടെ മുന്നിൽ വെച്ച് ക്രൂരമായി രഞ്ജിതയെ വെട്ടിക്കൊന്നതായാണ് കേസ്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതുല്‍ സത്യനെതിരെ രഞ്ജിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കിയതായി കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുന്നണിയെ മുന്നോട്ട് നയിക്കാൻ പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നതാണ് സിപിഐയുടെ നിലപാട്. ഇത് സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്ന സൂചനയുണ്ട്. ഇത്ര വലിയ പരാജയം എൽഡിഎഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചാരുന്ന തരത്തിലുള്ള വിലയിരുത്തലുകളും പാർട്ടിക്കുള്ളിൽ ശക്തമാണ്.

പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങളിൽ വിമർശനത്തിന് ഇടയാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ അനിവാര്യമാണെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന സന്ദേശവും അവർ നൽകുന്നു. പ്രതിപക്ഷ നേതൃസ്ഥാനം സിപിഎമ്മിനായിരിക്കുമെങ്കിലും പുതിയ മുഖത്തെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്നതാണ് സിപിഐയുടെ ആവശ്യം.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് ലഭിക്കേണ്ടതുണ്ടെന്നും പാർട്ടി വ്യക്തമാക്കുന്നു. പരാജയത്തിന് പിന്നിലെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും ജനവികാരം മനസ്സിലാക്കുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടുവെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ പിണറായി വിജയനെ മാറ്റി നിർത്തിയുള്ള നേതൃത്വമാണ് മുന്നണിക്ക് ഗുണകരമെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്കും ഭിന്നതകൾക്കും സാധ്യതയുണ്ടെന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റിലെ ഐ ഒ സി യൂണിറ്റ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വീക്ഷിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ സജ്ജമാക്കുകയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉജ്ജ്വലമായ വിജയം ആവേശപൂർവ്വം ആഘോഷിക്കുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെൻ്റിലെ റോയൽ സ്പൈസ് റസ്റ്റോറൻറ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ബിഗ് സ്ക്രീനുകളിൽ തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു രാത്രി 11 മണിയോടെ പ്രവർത്തകർ കോൺഗ്രസിന്റെ കൊടികളുമേന്തി എത്തിചേർന്നു . ഓരോ മണ്ഡലങ്ങളിലും ലീഡ് നില ഉയരുന്നതനുസരിച്ച് ആവേശപൂർവം മുദ്രാവാക്യം വിളികളുമുയർന്നു. ഇതിനിടയിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയെന്നും ഡീൻ കുര്യാക്കോസ് എംപിയും വീഡിയോ കോളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത് ആവേശം വാനോളം ഉയർത്തി.

ഐഒസി. യു.കെ സ്റ്റോക്ക് ഓൺ ട്രെൻ്റ് യൂണിറ്റ് പ്രസിഡൻറ് ശ്രീ. ജോഷി വർഗീസ് സീറ്റുകള്‍ 100 കടന്നത്തോടെ മധുരം വിതരണം ചെയ്തു വിജയം ആഘോഷിച്ചു. വിജി.കെ.പി. സജി മുളയ്ക്കൻ, ജിജോമോൻ ജോർജ് മുളയ്ക്കൽ, ഷിൻ്റോ വർഗീസ്, അനൂജ് തോമസ് പാറക്കാട്ടേൽ,തോമസ് പോൾ, സജിമോൻ, അബിനേഷ് , സിബി സെബാസ്റ്റ്യൻ, നോബിൾ , ജിയോ റാത്തപ്പിള്ളിൽ , ജിബിൻ റോയി താന്നിക്കൽ,സോണി മാളിയേക്കൽ, സജി ജോസഫ്, ജോസ് റോയൽ സ്പൈസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി മൂന്നാം തീയതി രാത്രി 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ രാവു കഴിഞ്ഞ് നേരം പുലർന്ന് നാലാം തീയതി ഉച്ചയോടു കൂടിയാണ് അവസാനിച്ചത്.

സ്വന്തംലേഖകൻ

ലണ്ടൻ/സോമർസെറ്റ്. കേരളം ആരു ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയിൽ നാടിനൊപ്പം യുകെയിലെ മലയാളി സമൂഹവും കാത്തിരുന്നത് വിവിധ ഇടങ്ങളിൽ വേറിട്ട കാഴ്ചയായി. യുകെ സമയം പുലർച്ചെ 3 മുതൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ വിവിധ ഇടങ്ങളിൽ ഒരുമിച്ചിരുന്നു ടി വി സ്ക്രീനുകളിൽ ലൈവ് കണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സീറ്റുകൾ 100 കടന്നത്തോടെ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഐഒസി പ്രവർത്തകർ വിജയം ആഘോഷിച്ചു.

സോമർസെറ്റിലെ ടോണ്ടനിൽ നടന്ന ആഘോഷങ്ങൾ ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര ഉദ്ഘാടനം ചെയ്തു. ടോണ്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ്‌ കെ രാജൻ, ലിന്റോ ജോർജ്, ബിനു സേവ്യർ, നിൻസി ലിനു, റോയി പ്ലാവിള, മോബിൻ മോൻസി, ജിനോ മാത്യു, അനീഷ് തോമസ്, സജിൽ അഗസ്റ്റിൻ, നിസാർ മെൻസിൽ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ സഭയിൽ നിയന്ത്രണം ഏറ്റെടുക്കേണ്ടത് അദ്ദേഹമാണെന്ന നിലപാടാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പങ്കുവെക്കുന്നത്.

പ്രതിപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എമ്മിൽ നിന്നായിരിക്കും പ്രതിപക്ഷനേതാവ് വരിക. പിണറായി മാറിനിൽക്കുകയാണെങ്കിൽ കെ.എൻ. ബാലഗോപാൽ പകരക്കാരനാകാമെന്നും, ഉപനേതാവായി പരിഗണിക്കപ്പെടാനിടെയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തലിനൊപ്പം നേതൃവിഷയവും ചർച്ചയായേക്കും. പരാജയത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കിടെ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ നിലപാടുകളും നിർണായകമാകും.

തൃശൂർ വാടാനപ്പള്ളി തളിക്കുളം സ്വദേശിനിയായ സുനിത (47) ബെംഗളൂരുവിൽ ജോലിക്കിടെ ക്രൂരമായി മർദിക്കപ്പെട്ട് മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ നാട്ടിലെത്തിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷിന്റോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു; പ്രതിയായ ദീപക് കൃഷ്ണൻ ഒളിവിലാണ്.

തെരുവുനായ്ക്കൾക്ക് അഭയം നൽകുന്ന കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്താണ് സുനിതയെ ബെംഗളൂരുവിലേക്കു വിളിച്ചുകൊണ്ടുപോയത്. അവിടെ എത്തിയ ശേഷം ദീപക് മോശമായി പെരുമാറിയതിനെ തുടർന്ന് സുനിതയും കൂടെയുണ്ടായിരുന്ന രണ്ട് യുവതികളും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഈ വിവരം അറിയിച്ചതിനുശേഷമാണ് ദേഹോപദ്രവം ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു.

സുനിതയെ നിലത്തിട്ടു ചവിട്ടിയും തല ഭിത്തിയിൽ ഇടിച്ചും ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. അബോധാവസ്ഥയിലായ സുനിതയെയും മറ്റു രണ്ടുപേരെയും വീട്ടിൽ പൂട്ടിയിട്ട ശേഷം പ്രതി പുറത്തേക്കു പോയി. പൊലീസെത്തി രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലായ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.

സിബി ജോസ്

യുവത്വവും അനുഭവസമ്പത്തും കൈകോർക്കുന്ന നവനേതൃത്വം, 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, വാർഷിക പൊതു യോഗവും കുടുംബ സംഗമവും പ്രസിഡൻ്റ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 25 തീയതി ശനിയാഴ്ച ചെസ്റ്റർ ടെൻ കമ്മ്യൂണിറ്റി സെന്റർവെച്ച് നടന്നു.

യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യപരമായും ക്രമബദ്ധമായും വിജയകരമായി പൂര്‍ത്തിയായി പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. അംഗങ്ങളുടെ സജീവ പങ്കാളിത്തവും സൗഹൃദപൂര്‍ണമായ അന്തരീക്ഷവും യോഗത്തെ ശ്രദ്ധേയമാക്കി.

SMAയുടെ പുതിയ പ്രസിഡന്റായി ശ്രീ. ആൻറണി സെബാസ്റ്റ്യൻ, സെക്രട്ടറിയായി ശ്രീ. സജി ജോർജ് മുളയ്ക്കൽ, ട്രഷററായി ശ്രീ. അനീഷ് സെബാസ്റ്റ്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ്മാരായി ശ്രീ. ഷിൻ്റോ വർഗീസ്, ശ്രീമതി ജിനു അബ്രഹാം. ജോയിൻറ് സെക്രട്ടറിമാരായി ശ്രീ. ആഷ്‌ലി കുര്യൻ, ശ്രീമതി ജോസ്നി ജിനോ, പബ്ലിക് റിലേഷൻസ് ഓഫീസറായി ശ്രീ. സിബി ജോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് കോർഡിനേറ്ററായി കുമാരി അലീന വിജിയും ആർട്സ് കോർഡിനേറ്ററായി , ശ്രീ. സിറിൽ മാഞ്ഞൂരാൻ, ഡാൻസ് ക്ലാസ് കോർഡിനേറ്ററായി ശ്രീമതി രാജലക്ഷ്മി ജയകുമാറിനെയും തിരഞ്ഞെടുത്തു.

സ്പോർട്സ് കോർഡിനേറ്ററായി ശ്രീ. ജോസ് ജോൺ , ശ്രീ. ശ്യാം ശങ്കർ സമ്പാദ്യ പദ്ധതി കോഡിനേറ്ററായി ശ്രീ .ജോബി ജോസഫ്, എന്നിവരെ തിരഞ്ഞെടുത്തു.

എക്സ് ഓഫീസ് കോ അംഗമായി ശ്രീ. ബെന്നി പാലാട്ടിയെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. എബിൻ ബേബി, ശ്രീ. അജി മംഗലത്ത് ശ്രീമതി. ജയാ വിപിൻ, ശ്രീ .ജിൽസൺ കുര്യാക്കോസ്,ശ്രീ. അമൽ ജോസ് ശ്രീമതി. സിനി അകശലയെയും, യുക്മ പ്രതിനിധികളായി ശ്രീ. വിജി.K. P, ശ്രീ. ജിജോമോൻ ജോർജ്, ശ്രീ. ജിജോ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും, സാമ്പത്തിക റിപ്പോർട്ടും, കഴിഞ്ഞ ഒരു വർഷക്കാലത്ത് പ്രവർത്തിച്ച കമ്മിറ്റിയുടെ സേവനങ്ങളെയും പൊതുയോഗം ഹൃദയപൂർവ്വം അഭിനന്ദിച്ചു. അവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ SMAയ്ക്ക് ശക്തമായ അടിസ്ഥാനം ഒരുക്കിയതായും, പുതിയ കമ്മിറ്റിക്ക് അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം നൽകുന്നതായും അംഗങ്ങൾ അഭിപ്രായപ്പെട്ടു, ഭാവി പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമായ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.

യുവത്വത്തിന്റെ ചൈതന്യവും അനുഭവസമ്പത്തിന്റെ സ്ഥിരതയും കൈകോർക്കുന്ന നവനേതൃത്വം, ഐക്യവും സഹകരണവും അടിസ്ഥാനംാക്കി കൂടുതൽ സജീവമായ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങ്ളുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു. യൂത്ത് , ആർട്സ് & ഡാൻസ് കോർഡിനേറ്ററുടെ നിയമനം SMAയുടെ യുവജനങ്ങളെ സംഘടനയുടെ ഹൃദയഭാഗത്തേക്ക് എത്തിക്കുക, അവരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് വേദി ഒരുക്കുക, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരുകയും ചെയ്യുകയാണ് പുതിയ ഭാരവാഹി സംഘം ലക്ഷ്യമിടുന്നത്. യോഗത്തിന് സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതവും ട്രഷറർ അന്റണി സെബാസ്റ്റ്യൻ നന്ദിയും അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി ഭാരതീയ ജനതാ പാർട്ടി. ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ നേടി ശക്തമായ സാന്നിധ്യം ഉറപ്പിച്ച പാർട്ടി, നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലെ വിജയങ്ങളിലൂടെ മുന്നണികൾക്ക് വ്യക്തമായ വെല്ലുവിളി ഉയർത്തി. മുൻ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്ന ഈ മണ്ഡലങ്ങളിൽ ഇത്തവണ വിജയം സ്വന്തമാക്കിയതോടൊപ്പം, നിരവധി മണ്ഡലങ്ങളിൽ വോട്ട് വിഹിതവും ഉയർത്താൻ ബിജെപിക്കായി. ഇതോടെ സംസ്ഥാനത്ത് എൽഡിഎഫ്–യുഡിഎഫ് ഇരട്ടധ്രുവ രാഷ്ട്രീയത്തിന് പുറത്ത് ഒരു മൂന്നാം ശക്തിയുടെ വളർച്ച വ്യക്തമായി പ്രകടമാകുന്നു.

ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും പ്രധാനമായും ക്ഷീണം സംഭവിച്ചത് ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് വോട്ട്ബാങ്കിലാണ്. ഈ മണ്ഡലങ്ങൾ എല്ലാം എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടത്തിലും ചാത്തന്നൂരിലും എൽഡിഎഫിന് വലിയ വോട്ട് ഇടിവ് ഉണ്ടായപ്പോൾ, യുഡിഎഫിന് ചില മണ്ഡലങ്ങളിൽ വോട്ട് വർധനവുണ്ടായി. നേമത്തിൽ മാത്രമാണ് യുഡിഎഫിന് വോട്ട് കുറവ് രേഖപ്പെടുത്തിയത്. ഈ കണക്കുകൾ ബിജെപിയുടെ വളർച്ച പ്രധാനമായും എൽഡിഎഫിനെയാണ് കൂടുതൽ ബാധിച്ചതെന്ന് സൂചിപ്പിക്കുന്നു, എങ്കിലും യുഡിഎഫിനും ചില മണ്ഡലങ്ങളിൽ തിരിച്ചടി ഉണ്ടായിട്ടുണ്ട്.

അതേസമയം, വിജയിച്ച മണ്ഡലങ്ങൾക്കപ്പുറത്തേക്കും ബിജെപി സ്വാധീനം വ്യാപിപ്പിക്കുന്ന ചിത്രം വ്യക്തമാണ്. തിരുവല്ല, പാല, കുണ്ടറ, കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളിൽ വൻ വോട്ട് വർധനവ് രേഖപ്പെടുത്തിയപ്പോൾ, ചില സ്ഥലങ്ങളിൽ വോട്ട് കുറവും നേരിടേണ്ടിവന്നു. ഈ ഇരട്ട പ്രവണത സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നു. ആകെക്കൂടി നോക്കുമ്പോൾ, ബിജെപിയുടെ ഉയർച്ച ഒരേസമയം എൽഡിഎഫിനെയും യുഡിഎഫിനെയും സമ്മർദത്തിലാക്കുന്ന ഘടകമായി മാറുകയും, കേരള രാഷ്ട്രീയത്തിൽ മത്സരത്തിന്റെ സ്വഭാവം മാറ്റുന്ന നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടൊപ്പം സോഷ്യൽ മീഡിയയിലും ട്രോളുകളുടെ വലിയ തിരമാലയാണ് ഉയരുന്നത്. യുഡിഎഫിന് അനുകൂലമായ മുന്നേറ്റം വ്യക്തമായതോടെ രാഷ്ട്രീയ രംഗത്ത് ആവേശം ഉയർന്നപ്പോൾ, അതിന്റെ പ്രതിഫലനം ട്രോൾ പേജുകളിലും പ്രകടമായി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പോലെ തന്നെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും കടുത്ത ‘ട്രോൾ പോരാട്ടം’ അരങ്ങേറുകയാണ്.

ഇത്തവണ ശ്രദ്ധേയമായത് ഇടത് അനുകൂല സൈബർ പേജുകളുടെ സമീപനമാണ്. തിരിച്ചടികൾ വ്യക്തമായ സാഹചര്യത്തിൽ പരാജയത്തെ നർമ്മത്തിൽ അവതരിപ്പിക്കുകയാണ് ഇവർ. എല്ലാ തിരഞ്ഞെടുപ്പുകളിലും വൈറലാകുന്ന ‘കോട്ടപ്പള്ളി’യും ‘കുമാരപിള്ള’യും ഇത്തവണയും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നു. രാഷ്ട്രീയ വിമർശനങ്ങളും സ്വയംപരിഹാസവും ചേർത്ത് പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുകയാണ് സൈബർ സഖാക്കൾ.

ട്രോളുകൾ വിനോദം മാത്രമല്ല, മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ഘടകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നർമ്മബോധം വളർത്താനും സംഭവങ്ങളെ വ്യത്യസ്തമായി കാണാനും ഇത് സഹായിക്കുന്നു. തിരഞ്ഞെടുപ്പ് പോലുള്ള പിരിമുറുക്ക സമയങ്ങളിൽ ട്രോളുകൾ ‘സ്ട്രെസ് റിലീവർ’ ആയി പ്രവർത്തിക്കുന്നു. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട അറിവ് വർധിപ്പിക്കാനും പോസിറ്റീവ് സമീപനം വളർത്താനും ഇതിന് കഴിയും.

പത്തനംതിട്ട ഏനാത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു. അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റു. ചികിത്സയിലിരിക്കെ സന്തോഷ് നായർക്കു ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നായർ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ അദ്ദേഹം ശ്രദ്ധേയനായി. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു.

പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 1960 നവംബർ 12ന് തിരുവനന്തപുരത്ത് ജനിച്ച സന്തോഷ് നായർ, എംജി കോളജിൽ പഠിക്കുമ്പോൾ നടൻ മോഹൻലാലിൻ്റെ ജൂനിയറായിരുന്നു. അഭിനയജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹം പ്രേക്ഷക മനസുകളിൽ സ്ഥിരമായ സ്ഥാനമുറപ്പിച്ചു.

Copyright © . All rights reserved