Latest News

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ .ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജിലും , ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യു കെ യിലേക്ക് കുടിയേറിയ പൂർവ്വ വിദ്യാർഥികളുടെ യു കെ സംഗമം സംഘടിപ്പിക്കുന്നു , മെയ് 2 ശനിയാഴ്ച ബെഡ്ഫോർഡിൽ വച്ച് സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനും എസ് ബി അസംപ്‌ഷൻ കോളേജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും ,യു കെ യുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ്വ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു . മെയ് മാസം രണ്ടാം തീയതി മൂന്നു മണി മുതൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് . എസ് ബി , അസംപ്‌ഷൻ കോളേജുകളിലെ പൂർവ്വ വിദ്യാർഥികളായിരുന്ന യു കെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ , ബാച്ച് ,പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക , പങ്കെക്കുവാൻ സാധിക്കുന്നവർ താഴെയുള്ള ഗൂഗിൾ ഫോമിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://emea01.safelinks.protection.outlook.com/?url=https%3A%2F%2Fdocs.google.com%2Fspreadsheets%2Fd%2F1-gI_9lqdrSXpw-5l-RkQghmpYsP4Gp0awygQqpCLwXM%2Fedit%3Fusp%3Dsharing&data=05%7C02%7C%7Ca71f31d294554f0a845408de968f8897%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C639113740360229949%7CUnknown%7CTWFpbGZsb3d8eyJFbXB0eU1hcGkiOnRydWUsIlYiOiIwLjAuMDAwMCIsIlAiOiJXaW4zMiIsIkFOIjoiTWFpbCIsIldUIjoyfQ%3D%3D%7C0%7C%7C%7C&sdata=UbJaq6klzhN1QPugt3Qel%2FWHtLdBdA9g5zV734fSBnI%3D&reserved=0

തൃശ്ശൂരിലെ വെങ്ങിണിശ്ശേരിയിൽ ഗൾഫിൽ നിന്നെത്തിയ പ്രവാസിയെ സത്‌കാരത്തിനിടെ സുഹൃത്ത് കൊലപ്പെടുത്തി . തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് കൊല്ലപ്പെട്ടത്. ദുബായിൽ ഇലക്ട്രീഷ്യനായിരുന്ന രാജു അവധി കഴിഞ്ഞ് നാട്ടിലെത്തിയതും ഉടൻ തിരികെ പോകാനിരിക്കെയുമായിരുന്നു ഈ ദുരന്തം സംഭവിച്ചത്.

രാജുവിന്റെ വീടിൻ്റെ സമീപമുള്ള ചെറിയ പുരയിലായിരുന്നു സത്‌കാര പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ അഞ്ചു സുഹൃത്തുക്കൾ പങ്കെടുത്തു. പിന്നീട് നാലുപേർ മടങ്ങിയതിനെ തുടർന്ന് പുലർച്ചെയോടെ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറി.

ഈ സംഘർഷത്തിനിടെ അയൽവാസിയും സുഹൃത്തുമായ ഫ്രിന്റോ (42) രാജുവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തു വെച്ചുതന്നെ രാജു മരിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ രാഷ്ട്രീയ കേരളം മുഴുവന്‍ ഫലം പുറത്തു വരുന്ന മെയ് നാലിലേക്കാണ് കണ്ണൂന്നുന്നത്. സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കർശന സുരക്ഷ ഒരുക്കിയിരിക്കെ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ബൂത്തുതല കണക്കുകള്‍ പരിശോധിച്ച് മുന്നേറ്റ-പിന്തുടര്‍ച്ച വിലയിരുത്തുകയാണ്. വോട്ടര്‍പട്ടികയിലെ ശുദ്ധീകരണത്തിന് ശേഷം രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ആര്‍ക്കാണ് കൂടുതല്‍ അനുകൂലമാകുന്നതെന്ന ചര്‍ച്ചയും സജീവമാണ്.

ഇത്തവണ തെക്കന്‍ കേരളത്തില്‍ രേഖപ്പെടുത്തിയ മികച്ച പോളിംഗ് യു.ഡി.എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായി പ്രകടമായതും അത് വോട്ടായി മാറിയതുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. കുറഞ്ഞത് 80 സീറ്റുകള്‍ നേടി ഭരണം തിരിച്ചുപിടിക്കാമെന്ന അവകാശവാദത്തോടൊപ്പം, അടിത്തട്ടിലെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന ഉറച്ച വിശ്വാസവും യു.ഡി.എഫിന് ഉണ്ട്.

അതേസമയം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ലഭിച്ച ജനപിന്തുണ തന്നെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം പറയുന്നു. സി.പി.എം നയിക്കുന്ന ശക്തമായ സംഘടനാ സംവിധാനത്തിലൂടെ ഓരോ വോട്ടും ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞതായും പ്രാദേശിക തലത്തില്‍ നടത്തിയ അവലോകനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.

ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും ഇത്തവണ സംസ്ഥാനത്ത് ശ്രദ്ധേയമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ചില മണ്ഡലങ്ങളില്‍ അതിശക്തമായ പോരാട്ടമാണ് നടന്നതെന്നും നേതാക്കള്‍ പറയുന്നു. വോട്ടുവിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും തൂക്കുസഭയുടെ സാധ്യതയില്‍ നിര്‍ണായക ശക്തിയാകാമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വോട്ടെണ്ണല്‍ ദിനമായ മെയ് 4-ന് മാത്രമേ വ്യക്തമാകൂ.

തൃശൂർ കൂർക്കഞ്ചേരിയിൽ കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയക്കെട്ടുമായി എത്തിയ അക്ഷര എന്ന യുവതിക്ക് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ ആദ്യം അനുമതി നിഷേധിച്ചത് വിവാദമായി. പരിക്കേറ്റ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് തടഞ്ഞത്, ഉച്ചയ്ക്ക് ഒരു മണിമുതൽ കാത്തിരുന്നിട്ടും തീരുമാനത്തിൽ മാറ്റമുണ്ടായില്ല.

സംഭവം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധം ശക്തമാക്കി. പരിക്കുള്ള വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന നിയമം നിലനിൽക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ആരോപണം ഉയർന്നു.

ഒടുവിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടലോടെ പ്രശ്നം പരിഹരിച്ചു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി മറ്റൊരു വിരലിൽ മഷി പുരട്ടി വൈകിട്ട് ആറോടെ വോട്ട് ചെയ്യാൻ അനുവദിച്ചു.

തിരുവനന്തപുരം: കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പകുതിയിലേയ്ക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നഗര–ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഇതേ പ്രവണത തുടരുകയാണെങ്കിൽ ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും ബൂത്തിലെത്തി വോട്ട് ചെയ്തു. തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയപ്പോൾ വടക്കാഞ്ചേരിയിലും പ്രതിഷേധം ശക്തമായി. എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ബഡാജെയിൽ വോട്ടിംഗ് മെഷീനിൽ അധിക വോട്ടുകൾ രേഖപ്പെടുത്തിയതായി പരാതി ഉയർന്നു. ആലുവയിൽ മുഖ്യമന്ത്രിയുടെ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. കാസർകോട് ഉദുമയിൽ ക്യാമറയുള്ള കണ്ണട പിടിച്ചെടുത്ത സംഭവവും റിപ്പോർട്ട് ചെയ്തു. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയ വധൂവരന്മാർ കൗതുകമായി. അതേസമയം, തൃശ്ശൂരിൽ വോട്ട് ചെയ്തതിന് പിന്നാലെ ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയ സംഭവത്തിൽ, ബിജെപി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന സന്ദേശം പുറത്തുവന്നത്. മിനിറ്റുകൾക്കകം പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും, സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

പോസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനെ പിന്തുണയ്ക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, യുഡിഎഫ് മണ്ഡലത്തിൽ തരംതാഴ്ന്ന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കോൺഗ്രസ് നാടകത്തിന് ചിറ്റൂർ ശക്തമായ മറുപടി നൽകുമെന്ന പരാമർശവും ഉണ്ടായിരുന്നു. ഇതോടെ ബിജെപി–എൽഡിഎഫ് രഹസ്യ ധാരണയെന്ന ആരോപണം ശക്തമായി.

സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി, മണ്ഡലത്തിൽ ‘ഡീൽ’ നടക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ചു. വിവാദം ശക്തമായതോടെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വിശദീകരണവുമായി മുന്നോട്ട് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്നും പേജ് ഹാക്ക് ചെയ്‌തതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു.

യുകെയിൽ ജീവിക്കുന്ന പ്രിയപ്പെട്ട ചങ്ങനാശേരി നിവാസികളെ, വീണ്ടും ഒരു വസന്തകാലം വരവായി… പിറന്ന നാടിന്റെ ഓർമ്മകളുമായി മതസൗഹാർദ്ദത്തിന് പേരുകെട്ട അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിക്കാർ വീണ്ടും ഒത്തു ചേരുകയാണ്… സ്‌കൂളിലും കോളേജിലുമൊക്കെ ഒരുമിച്ചു പഠിച്ചു വളർന്ന സൗഹൃദങ്ങൾ ഇന്ന് അന്യനാട്ടിലും അന്യം നിന്ന് പോകാതെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളെ ചേർത്ത് പിടിച്ചു കൊണ്ട്, യുകെയുടെ ഹൃദയ ഭൂമിയായ പീറ്റർബോറോയിൽ ജൂൺ 21 ഞായർ ഉച്ചകഴിഞ്ഞു 3 മണി മുതൽ തിരശീല ഉയരുകയാണ് എന്ന വിവരം സ്നേഹപൂർവ്വം പങ്കുവെച്ച് കൊള്ളട്ടെ! കഴിഞ്ഞ ഏതാനും വർഷങ്ങളായി യു കെയിലേക്ക് നിരവധി ചങ്ങനാശേരി നിവാസികൾ പുതിയതായി എത്തി ചേർന്നിട്ടുണ്ട്. അങ്ങനെ എത്തിച്ചേർന്ന നിരവധി ചങ്ങനാശേരിക്കാരുടെ അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെ ഒരു സംഗമം നടത്തുവാൻ ഇത്തവണ സംഘാടകർ ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യുകെ നിവാസികളെയും സ്നേഹപൂർവ്വം ചങ്ങനാശേരി സംഗമം യുകെ 2026ലേക്ക് ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

ചരിത്ര പ്രസിദ്ധമായ ചങ്ങനാശേരിയുടെ സ്വന്തം എം.എൽ.എ. അഡ്വക്കേറ്റ് ജോബ് മൈക്കിൾ കഴിഞ്ഞവർഷം മുഖ്യാതിഥിയായി പങ്കെടുത്ത സംഗമം വൻ വിജയകരമായിരുന്നു തുടർന്ന് ചങ്ങനാശേരി നിവാസികളായ നിങ്ങളെല്ലാവരും ഈ വർഷവും ഈ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ രജിസ്ട്രേഷൻ ഫോം എത്രയും പെട്ടെന്ന് കംപ്ലീറ്റ് ചെയ്യുകയും, രജിസ്ട്രേഷൻ ഫീസ് അടയ്ക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.

Please complete Google registration form👉 https://forms.gle/68obB9YCsNvoyZ4k6

Please pay registration fee £10/ Family to the account details given below and put your name as reference.

Account details to transfer the registration fee:

Name: Feby Philip
Bank:Nationwide
A/c No: 43728124
Sort code:07-02-46

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Feby Philip: 07597 671197(Peterborough)
Manoj Thomas:07846 475589
Jomon Mammoottil: 07930431445

റോമി കുര്യാക്കോസ്

മിഡ്‌ലാൻഡ്സ്: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചയായി മാറുകയാണ് ഐ ഒ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ‘മാറ്റത്തിനായി ഒരു ഫോൺ കോൾ’ ക്യാമ്പയിൻ.

“ഇത്തവണത്തെ വോട്ട് യു ഡി എഫിന്” എന്ന സന്ദേശവുമായി മുന്നേറുന്ന ഈ പ്രവർത്തനം, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വാർ റൂം സോഷ്യൽ മീഡിയ ടീം അംഗങ്ങളുടെ ഏകോപനത്തിലൂടെയാണ് ശക്തിപ്രാപിക്കുന്നത്. പ്രവാസികളിൽ നിന്നും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു ചെറിയ ഫോൺ കോൾ മുഖേന വോട്ടിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയും, കഴിഞ്ഞ വർഷങ്ങളിലെ ഭരണഫലങ്ങൾ വിലയിരുത്തി ശരിയായ തീരുമാനത്തിലേക്ക് വോട്ടർമാരെ നയിക്കുകയുമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

“വാഗ്ദാനങ്ങൾ മാത്രമോ, യഥാർത്ഥ വികസനമോ?”,
“പ്രവാസികൾക്ക് ലഭിച്ചതെന്ത്?”
എന്നിങ്ങനെ ചോദ്യങ്ങൾ ഉയർത്തി വോട്ടർമാരിൽ ചിന്തയും ചർച്ചയും സൃഷ്ടിക്കുകയാണ് പ്രവർത്തകർ.

പ്രത്യേകിച്ച്, പ്രവാസികൾ സ്വന്തം കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ബോധവൽക്കരണം നടത്തുന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഫോൺ കോളുകളും വഴി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.

“ഒരു ഫോൺ കോൾ… ഒരു വാക്ക്… ഒരു വോട്ട്…” എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ ക്യാമ്പയിൻ, തെരഞ്ഞെടുപ്പ് രംഗത്ത് നിർണായക സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

 

പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ അതിവേഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായ വയോധിക സ്ത്രീ പണം ലഭിച്ചിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. പെരുമാറ്റച്ചട്ട ലംഘനമോ ജനപ്രാതിനിധ്യ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ കേസെടുക്കുന്നതിനായി ജില്ലാ കളക്ടർ പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി തേടി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കാഞ്ഞാറിലെ ഷൈനിക്കും വയനാട്ടിലെ രൂപേഷിനും വേണ്ടി നടത്തിയ ഈസ്റ്റർ ചാരിറ്റിയിലൂടെ ലഭിച്ച 2030പൗണ്ട് (245327 രൂപ ) കാഞ്ഞാറിലെ ഷൈനിയുടെ വീട്ടിൽ എത്തി ഇടുക്കിയുടെ മുൻ എം എൽ എ പി പി സുലൈമാൻ റാവുത്തർ(122663 രൂപ ഷൈനിക്ക് കൈമാറി പൊതുപ്രവർത്തകനായ കാഞ്ഞാർ ജോസ് സന്നിഹിതനായിരുന്നു .ഷൈനിയുടെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന കാഞ്ഞാർ സ്വദേശി ഷിബു കൈതൊലിയിയാണ് ഷിബുവിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

വയനാട് പുൽപ്പള്ളി കുറിച്ചിപ്പാറ സ്വദേശിയായ പെരിഞ്ഞട്ടുമേൽ രൂപേഷിനുവേണ്ടി ഞങ്ങൾ ശേഖരിച്ച പണം സ്വികരിക്കാൻ കഴിയാതെ .രൂപേഷ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു സിസ്‌റ്റർ ലിസ്ബി രൂപേഷിനുവേണ്ടി ശേഖരിച്ച പണം(122663 രൂപ രൂപേഷിന്റെ വീട്ടിൽ എത്തി രൂപേഷിന്റ ഭാര്യ നിഷയ്ക്ക് കൈമാറി .ജോൺസൺ , സജി കെ ഡി എന്നിവർ സന്നിഹിതരായിരുന്നു .രൂപേഷിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി ) അദ്ദേഹത്തെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഈ എളിയ ഉദ്യമത്തിൽ ഞങ്ങളെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,49,50000 (ഒരുകോടി നാൽപ്പത്തി ഒൻപതു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

Copyright © . All rights reserved