Latest News

പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിൾ പണ്ഡിതനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 26മുതൽ 29 വരെ നടക്കുന്നു . യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന ശുഷ്രൂഷകളിൽ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്നി ടീമും പങ്കെടുക്കും.18 വയസ്സുമുതൽ പ്രായക്കാർക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ തുടരുന്നു.

WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

അഡ്രസ്സ്

POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG

കൂടുതൽ വിവരങ്ങൾക്ക്

സാജു വർഗീസ് 07809 827074
മിലി തോമസ് 07877 824673
ബ്രിജിൽ ജോസഫ് 07926912285.

താരസംഘടനയായ അമ്മയിലെ തൊഴിൽ പീഡന പരാതിയിൽ നിർണായക നടപടി സ്വീകരിച്ച് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു. ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ നൽകിയ പരാതിയെ തുടർന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇടപെട്ടത്. ഉണ്ണി ശിവപാലിനെ താൽക്കാലികമായി അവധിയിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചതായി സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലിടത്തിൽ മാനസിക പീഡനം നേരിട്ടുവെന്നാരോപിച്ച് യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും ലേബർ ഓഫീസിനും പരാതി നൽകിയിരുന്നു. വിഷയത്തിൽ സംഘടനയ്ക്കുള്ളിൽ വ്യാപക ചർച്ചകൾ നടന്നതിന് പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.

ഉണ്ണി ശിവപാൽ ജീവനക്കാരോട് അടിമ മനോഭാവത്തോടെയാണ് പെരുമാറിയതെന്നും നിരന്തരം മാനസികമായി തളർത്താൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. സാധാരണ ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യിപ്പിച്ചിരുന്നുവെന്നും വീട്ടിലെത്തിയ ശേഷവും വാട്‌സാപ്പ് സന്ദേശങ്ങളും ഫോൺവിളികളും തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. അർധരാത്രിയിലും സന്ദേശങ്ങൾ അയച്ചതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കി. പ്രശ്നങ്ങൾ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ അറിയിച്ചെങ്കിലും ട്രഷററുമായി സഹകരിക്കാനാണ് നിർദേശിച്ചതെന്നും പരാതി നൽകിയാൽ സംഘടനയിൽ തുടരാനാകില്ലെന്ന മുന്നറിയിപ്പ് ലഭിച്ചതായും അവർ ആരോപിച്ചു. തനിക്കെതിരായ പിരിച്ചുവിടൽ നടപടി ട്രഷറർക്കുവേണ്ടി എടുത്ത തീരുമാനമാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയിൽ നടപടി വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയായി എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിൽ ഉണ്ടായ താമസമാണ് കാരണമെന്ന് ശ്വേത മേനോൻ വിശദീകരിച്ചു. അതേസമയം യുവതി കുക്കു പരമേശ്വരനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നിലവിൽ പ്രശ്നം ഉണ്ണി ശിവപാലും പരാതിക്കാരിയും തമ്മിലുള്ള വിഷയമായിട്ടാണ് കമ്മിറ്റി പരിഗണിച്ചതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇതിനിടെ അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അൻസിബ ഹസ്സന്റെ രാജിയും സംഘടന അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബ രാജിവെച്ചതെന്നും ശ്വേത മേനോൻ അറിയിച്ചു.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദില്ലിയിൽ നിർണായക ഘട്ടത്തിലെത്തി. കെപിസിസി മുൻ അധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളെയും വർ‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രത്യേകം കണ്ടു രാഹുൽ ഗാന്ധി അഭിപ്രായം തേടി. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നോയെന്നും പാർട്ടിക്കുള്ളിലെ ശക്തിപ്രകടനങ്ങൾക്ക് പിന്നിൽ ആരാണെന്നും രാഹുൽ അന്വേഷിച്ചതായാണ് സൂചന. മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം.

സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സുധാകരൻ, എം എം ഹസൻ, കെ മുരളീധരൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എപി അനിൽ കുമാർ എന്നിവർ പങ്കെടുത്തു. പ്രതിഷേധങ്ങൾ ആസൂത്രിതമായിരുന്നോയെന്നും ആരെ പിന്തുണച്ചാണ് മത്സരമെന്നുമുള്ള കാര്യങ്ങൾ രാഹുൽ വിശദമായി ചോദിച്ചറിഞ്ഞതായി നേതാക്കൾ സൂചിപ്പിച്ചു. ചിലർ എംഎൽഎമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനത്തെ പൊതുവികാരവും നിർണായകമാണെന്ന നിലപാടും ഉയർന്നു.

അതേസമയം അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ബംഗളൂരു പരിപാടികൾ റദ്ദാക്കി മല്ലികാർജുൻ ഖർഗെ ദില്ലിയിലെത്തി. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാമ്പുകൾ കടുത്ത ആകാംക്ഷയിലായിരിക്കെ എംഎൽഎമാരുടെ പിന്തുണയോ സംസ്ഥാനത്തെ പൊതുസാഹചര്യമോ ആകുമോ നിർണായകമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

മലപ്പുറം മങ്കടയിലെ നമ്പൂരിക്കാട് വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് നാലു വിദ്യാർഥികൾ മരിച്ചു. റഹീസ് (20), ബഹാസ് (18), സിയാദ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ സംഘത്തിനാണ് അപകടമുണ്ടായത്. റോഷൻ, ഇഷ്ഹാത്ത് ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകട വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പിന്നീട് പാറയിടുക്കിൽ വീണ നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴ ശക്തമായ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

അതേസമയം, പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷനു സമീപം മൺതിട്ട ഇടിഞ്ഞുവീണ് തൊഴിലാളിയായ ഷിജു മരിച്ചു. കനത്ത മഴയിലും കാറ്റിലും സർവീസ് സ്റ്റേഷനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അടുത്ത ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തെ ഞെട്ടിച്ച നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കി. ഇതോടെ 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതേണ്ട സാഹചര്യമാണുണ്ടായത്. പുതിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. രാജസ്ഥാൻ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന വൻ ചോദ്യപേപ്പർ മാഫിയയുടെ വിവരങ്ങൾ പുറത്തുവന്നത്.

മഹാരാഷ്ട്രയിലെ നാസിക്കിലെ ഒരു പ്രിന്റിങ് പ്രസിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ‘മാതൃകാ ചോദ്യപേപ്പർ’ എന്ന പേരിൽ പരീക്ഷയ്ക്ക് ദിവസങ്ങൾ മുൻപേ ഇത് വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. രാജസ്ഥാനിലെ സിക്കാർ കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തതെന്നാണ് റിപ്പോർട്ട്. 30,000 രൂപ മുതൽ 28 ലക്ഷം രൂപ വരെ വാങ്ങിയാണ് ചോദ്യപേപ്പർ കൈമാറിയതെന്നും പോലീസ് കണ്ടെത്തി.

കേരളത്തിലും കേസിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിക്കാറിൽ നിന്ന് ചോദ്യപേപ്പർ ലഭിച്ച ഒരു എംബിബിഎസ് വിദ്യാർഥി അത് തന്റെ പിതാവിന് അയച്ചുനൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ചോദ്യപേപ്പർ കൈമാറിയ പിതാവ് പരീക്ഷ കഴിഞ്ഞ ശേഷം ചോദ്യങ്ങൾ ഒറിജിനൽ പരീക്ഷയിലേതുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി പോലീസിനെയും എൻടിഎയെയും വിവരമറിയിക്കുകയായിരുന്നു. കേസിൽ ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിബിഐ അന്വേഷണം തുടരുന്നതിനിടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഒരാളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

സ്റ്റോക്ക് ഓൺ ട്രെൻറിലെ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് സീറോ മലബാർ പള്ളിയിലെ മെൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ CSMEGB ഇൻ്റർ-യുകെ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് 6-ന്. വടംവലി മത്സരങ്ങൾക്ക് പേരുകേട്ട സ്റ്റോക്ക് ഓൺ ട്രെൻഡിലെ മണ്ണിൽ, ഒരു ചരിത്ര നിയോഗമായി, യുകെയിൽ ആദ്യമായി ഇടവകയുടെ അതിർത്തി വരുമ്പുകൾക്ക് അപ്പുറം, *സഭ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരു കത്തോലിക്കാകൂട്ടായ്മ.

യുകെയിലെ സീറോ മലബാർ രൂപതയുടെ എല്ലാ പാരിഷുകളും,മിഷനുകളും, നിർദ്ദേശിത മിഷനുകളും പ്രതിനിധീകരിച്ച്, അരങ്ങേറുന്ന ഈ മഹാ വടംവലി സംഗമം, വിശ്വാസത്തിൽ വേരൂന്നിയ സഹോദരബന്ധങ്ങളെ ദൃഢമാക്കുക, സീറോ മലബാർ രൂപതയുടെ എല്ലാ മെൻസ് ഫോറം പ്രവർത്തനങ്ങൾക്കും പുതുഊർജവും ഐക്യബലവും പകരാനുള്ള ഒരു വേദിയാണ്. വടംവലി മത്സരങ്ങൾ Stoke-on-Trent ലെ North Wood Stadium , Keeling Road , ST1 6PB ൽ വെച്ച് നടത്തപ്പെടുന്നു.

ലണ്ടൻ മുതൽ ഗ്ലാസ്ഗോ വരെ, ബർമിംഗ്ഹാം മുതൽ മാഞ്ചസ്റ്റർ വരെ ചിതറിക്കിടക്കുന്ന യുകെയിലെ സീറോ മലബാർ ഇടവകകൾ ഈ ജൂൺ ആറിന് ഒരൊറ്റ ലക്ഷ്യത്തിലേക്ക്ഒത്തൊരുമിക്കുന്നു.

കൈകളിലെ കരുത്തും മനസ്സിലെ ആവേശവും നെഞ്ചിലേറ്റി, ഒരേ സഭയുടെ സഹോദരബന്ധത്തിൽ ഒന്നിച്ചുചേരുന്ന കരുത്തരായ മല്ലന്മാർ, സ്വന്തം ഇടവകയുടെ നിറങ്ങളണിഞ്ഞ ജേഴ്സികളിൽ, ഇരുവശവും ഒരേ വടം പിടിച്ച്, ഒരേ ലക്ഷ്യത്തിലേക്കുള്ള ഐക്യത്തിന്റെ ടീം

സമ്മാനങ്ങൾ വെറും പാരിതോഷികങ്ങൾ മാത്രമല്ല ഒരു ഇടവകയുടെ കൂട്ടായ പരിശ്രമത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.

സമ്മാനങ്ങൾ:
ഒന്നാം സമ്മാനം – £2000 പൗണ്ടും OLPH മെൻസ് ഫോറം ട്രോഫിയും
രണ്ടാം സമ്മാനം – £1000 പൗണ്ടും OLPH മെൻസ് ഫോറം ട്രോഫിയും
മൂന്നാം സമ്മാനം – £500 പൗണ്ടും OLPH മെൻസ് ഫോറം ട്രോഫിയും
നാലാം സമ്മാനം – £250 പൗണ്ടും OLPH മെൻസ് ഫോറം ട്രോഫിയും

ഇരുവശത്തും നിൽക്കുന്നത് ഒരേ സഭാസമൂഹത്തിന്റെ ഇടവകകളാണ്. കൈകളിൽ ഐക്യത്തിന്റെ വടം ഓരോ ഞരമ്പിലും ഒരേ ലക്ഷ്യം, ഒരേ ദിശ, ഒരേ മനസ്സ്. *ഒരുമയില്ലെങ്കിൽ കരുത്തില്ല, ഒരുമയുണ്ടെങ്കിൽ മാത്രം വിജയവും

ഇത് വിജയികൾക്കുള്ള വേദി മാത്രം അല്ല, പങ്കാളിത്തത്തെയും ഐക്യത്തെയും ആഘോഷിക്കുന്നൊരു സംഗമമാണ്. നിങ്ങളുടെ സാന്നിധ്യമില്ലാതെ ഈ കൂട്ടായ്മ പൂർണ്ണമാകില്ല. അതിനാൽകുടുംബത്തോടും സുഹൃത്തുക്കളോടും കൂടി എത്തൂ. നിങ്ങളുടെ ഇടവകയുടെ പേരിൽ ആ വടംകൈയേൽക്കൂ , ആർത്തുവിളിക്കൂ… ഒരുമിച്ച് ആഘോഷിക്കൂ.

കുടുംബസമേതം സന്തോഷത്തോടെ ആഘോഷിക്കാനാകുന്ന ഒരു ഫൺ ഡേയായി ഈ ദിനം ഒരുക്കപ്പെട്ടിരിക്കുന്നു. കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, കലാപ്രദർശനങ്ങൾ, പൊതുസമ്മേളനം, സമ്മാനദാനം, റാഫിൾ സമ്മാനങ്ങൾ തുടങ്ങി നിരവധി ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്.

വടംവലി ടീമുമായി എത്തുന്ന ഇടവകകളിലെ മെൻസ് ഫോറം അംഗങ്ങൾക്കും, ഏറ്റവും കൂടുതൽ ഇടവകാംഗങ്ങളുമായി എത്തുന്ന ടീമിനും പ്രത്യേക ആദരവും അംഗീകാരവും നൽകുന്നതായിരിക്കും.

ഭക്ഷണവും ഈ ആഘോഷത്തിന്റെ ആത്മാവാണ്. ഇടിയപ്പം മുതൽ ബിരിയാണി വരെ കേരളത്തിന്റെ വൈവിധ്യമാർന്ന രുചികരമായ നാടൻ വിഭവങ്ങൾ രാവിലെ മുതലേ സ്നേഹത്തോടെ ഒരുക്കിയിരിക്കുന്നു.

വടംവലി എന്ന ഐക്യത്തിന്റെ നൂലിഴയിൽ ബന്ധിപ്പിക്കപ്പെടുന്ന ഈ സൗഹൃദ മത്സരത്തിന് സാക്ഷിയാകാൻ, നിങ്ങളുടെ ഇടവകയെ പ്രതിനിധീകരിക്കുന്ന ശക്തമായ ടീമുമായി എത്തിച്ചേരൂ. ഒരു വലിയ കൂട്ടായ്മയുടെ ആദ്യ നിമിഷങ്ങളെ ആവേശകരമാക്കാൻ ഈ വേദി നിറയ്ക്കൂ. നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ കൂട്ടായ്മയെ സമ്പൂർണ്ണമാക്കൂ.

മെയ് 25-ന് മുമ്പായി തന്നെ നിങ്ങളുടെ ടീമുകൾ രജിസ്റ്റർ ചെയ്യൂ. ഈ ചരിത്ര നിമിഷത്തിന്റെ അഭിമാന ഭാഗമാകൂ.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക

Benny Palatty: 07448 653537,
Sudeep Abraham: 07791508900

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. തിരഞ്ഞെടുപ്പിനെ പാർട്ടി കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടതെന്നും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വവും നേതൃത്വത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം ആവശ്യമെങ്കിൽ തിരുത്തൽ നടപടികളും നേതൃമാറ്റവും പരിഗണിക്കാമെന്നും ബേബി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള തീരുമാനം സംസ്ഥാന ഘടകം ചർച്ച ചെയ്ത് എടുക്കുമെന്നും ഈ വിഷയം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പരിഗണിച്ചിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികളെക്കാൾ പാർട്ടി ഘടകങ്ങൾക്കാണ് ഇത്തരത്തിലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

ഭരണം നഷ്ടമായെങ്കിലും എൽ.ഡി.എഫിന് 37.6 ശതമാനം വോട്ട് ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ ഇപ്പോഴും ശക്തമായ ജനപിന്തുണയുണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ. അതേസമയം ബി.ജെ.പി. ആദ്യമായി മൂന്ന് സീറ്റ് നേടിയതിനെ ഗൗരവകരമായ രാഷ്ട്രീയ ഭീഷണിയായി പാർട്ടി കാണുന്നതായും എം.എ. ബേബി പറഞ്ഞു. തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ. സർക്കാരിൽ നിലവിൽ പങ്കെടുക്കില്ലെന്നും എന്നാൽ സംസ്ഥാന ഘടകം ആവശ്യപ്പെട്ടാൽ പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് മുൻ കെപിസിസി പ്രസിഡന്റുമാരുടേയും വർക്കിങ് പ്രസിഡന്റുമാരുടേയും അഭിപ്രായം തേടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. കെ. സുധാകരൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാംപുകൾ സജീവമാണ്. എംഎൽഎമാരുടെ പിന്തുണയും ജനപിന്തുണയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം വൈകുന്നതെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്.

അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കെ. സുധാകരൻ പക്ഷം രംഗത്തെത്തി. വേണുഗോപാലും സുധാകരനും വീണ്ടും ഒരുമിച്ച് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മറുവശത്ത്, രമേശ് ചെന്നിത്തല ക്യാംപും സജീവ ചർച്ചകളിലാണ്. എല്ലാ പക്ഷങ്ങളെയും വിശ്വാസത്തിലെടുത്ത് സമവായ ഫോർമുല കണ്ടെത്താനാണ് ഹൈക്കമാൻഡിന്റെ ശ്രമം.

കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനത്തിലേക്ക് കോൺഗ്രസ് നീങ്ങുന്ന സാഹചര്യത്തിൽ ആഭ്യന്തര ചർച്ചകൾ കൂടുതൽ സജീവമായി. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് നേരിട്ടു ഇടപെടുകയാണ്, ഇതോടെ നേതൃതലത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാകുകയാണ്.

വി.എം. സുധീരൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി പ്രത്യേക ചർച്ചകൾ നടത്താനാണ് തീരുമാനം. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ഏകോപിതമായ നിലപാടിലേക്ക് എത്തുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം.

എ.കെ. ആന്റണിയുടെ നിർദേശപ്രകാരം മുൻ കെപിസിസി അധ്യക്ഷന്മാരെയും ഉൾപ്പെടുത്തി വിപുലമായ കൂടിയാലോചനകൾ നടത്തുകയാണ്. പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ നേരിട്ടും വിഷയത്തിൽ ഇടപെടുന്നുവെന്നും, ഘടകകക്ഷികളുമായി കൂടിയാലോചനകൾ നടത്താനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

കെ.സി. വേണുഗോപാലിന്റെ പേരിന് മുൻതൂക്കം ലഭിക്കുന്നതിനൊപ്പം വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെയും ശക്തമായ പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഖാർഗെ എന്നിവർ തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാനാണ് സാധ്യത.

കാസർകോട് കുമ്പളയിൽ പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ ദുഃഖത്തിൽ യുവതി ആത്മഹത്യ ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും ഒരു മാസം മുൻപ് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മണി ചികിത്സയ്ക്കിടെ മരിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മണിയുടെ വേർപാട് സഹിക്കാനാകുന്നില്ലെന്നും തന്റെ മൃതദേഹവും അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് തന്നെ സംസ്കരിക്കണമെന്നുമാണ് കുറിപ്പിലുള്ളത്.

RECENT POSTS
Copyright © . All rights reserved