നോർത്ത് വെയിൽസിലെ റെക്സാമിൽ ക്യാൻസർ രോഗത്തോട് പേരാടി മരണമടഞ ടിന്റു മാത്യുവിന് ഇന്ന് 23 -ാം തീയതി വ്യാഴാഴ്ച റെക്സം കേരളീയർ അന്ത്യയാത്ര നൽകുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ബ്രയിൻ ട്യൂമർ സ്റ്റേജ് ഫോർ തിരിച്ചറിഞ്ഞത്. മറ്റ് ചികിൽസകൾ ഒന്നും നടത്താൻ കഴിയാത്ത അവസ്ഥയിൽ പാലിയേറ്റീവ് കെയറിൽ കഴിയവേയാണ് ഏപ്രിൽ 6 -ാം തീയതി വൈകിട്ട് 7- മണിക്ക് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് റ്റിന്റുയാത്രയായത്.
നാളെ രാവിലെ 10 മണിക്ക് റെക്സം കത്തീഡ്രലിൽ എത്തിക്കുന്ന ഭൗതികശരീരം 10 മുതൽ 11.30 വരെ സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ആദരം അർപ്പിക്കുന്നതിനുള്ള സമയമാണ്. തുടർന്ന് 11.45 – മണിക്ക് നോർത്ത് വെയിൽസ് സീറോ മലബാർ രൂപതാ ഇൻ ചാർജ് റെവ.ഫാദർ സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പിസും അനുസ്മരണവും നടത്തുന്നു. 2 – മണിയോടെ മൃതദേഹം റ്റിൻറുവിന്റെ ആഗ്രഹപ്രകാരം സംസ്കരിക്കുന്നതിനായി റെക്സം പ്ലാസ് ആക്റ്റൺ സെമിത്തേരിയിലേക്ക് കൊണ്ടു പോയി പ്രത്യേക പ്രാർത്ഥനയും സംസ്കാര ശുശ്രൂഷകളും നടത്തപ്പെടുന്നു.
എപ്പോഴും സന്തോഷത്തിലും ചെറു പുഞ്ചിരിയോടെ സംസാരിച്ച്ജീവിച്ച ടിന്റു ഏതു വേദനയും പോസിറ്റീവ് ആയി മാത്രമാണ് കണ്ടിരുന്നത്. ആയതിനാൽ ടിന്റു വിന്റെ ആഗ്രഹം സംസ്കാരത്തിൽ പങ്കെടുക്കുന്നവർ കളർഫുൾ ആയ ഡ്രസ്സുകൾ ധരിച്ചു പോസിറ്റീവ് ആയി സന്തോഷത്തോടെ അവളെ യാത്രയാക്കണമെന്നതാണ്..
സംസ്കാര ചടങ്ങുകൾ ലൈവ് ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം
St. Mary’s Cathedral
Regent Street
Wrexham. LL11 1RB.
Cemetery address.
Plas Acton Cemetery
Plas Acton Road
Wrexham.
LL114 RG.
FUNERAL SERVICE LIVE STREAMING | MRS TINTU MATHEW | 23TH APRIL | 10 AM ONWARDS
ചെന്നൈ/കൊൽക്കത്ത: തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് കടക്കുന്നു. തമിഴ്നാട്ടിലെ മുഴുവൻ 234 മണ്ഡലങ്ങളിലേക്കും ഒരേ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുമ്പോൾ, പശ്ചിമബംഗാളിൽ ഇന്ന് 152 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 294 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാംഘട്ടത്തിന് മുന്നോടിയായി സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച 19 ട്രിബ്യൂണലുകൾ അംഗീകരിച്ച പേരുകൾ ഉൾപ്പെടുത്തിയ പുതുക്കിയ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി.
തമിഴ്നാട്ടിൽ 38 ദിവസം നീണ്ട ശക്തമായ പ്രചാരണത്തിനൊടുവിലാണ് ഇന്ന് വിധിയെഴുത്ത്. 4,023 സ്ഥാനാർഥികളുടെ ഭാവി നിർണയിക്കാൻ 5.73 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തും. ഡി.എം.കെ. മുന്നണിയും അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും, ആദ്യമായി രംഗത്തിറങ്ങുന്ന ടി.വി.കെ.യുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയപ്പോൾ, കുടുംബവാഴ്ച അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി.
ഡി.എം.കെ. 164 സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ്, സി.പി.എം., സി.പി.ഐ. ഉൾപ്പെടെയുള്ള സഖ്യകക്ഷികളും രംഗത്തുണ്ട്. മറുവശത്ത്, അണ്ണാ ഡി.എം.കെ. നേതൃത്വം നൽകുന്ന എൻ.ഡി.എ. സഖ്യം ബി.ജെ.പി. അടക്കമുള്ള കക്ഷികളുമായി മത്സരിക്കുന്നു. ടി.വി.കെ. നേതാവ് വിജയ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ ജനവിധി തേടുമ്പോൾ, നാം തമിഴർ കക്ഷി, ഡി.എം.ഡി.കെ., പി.എം.കെ. തുടങ്ങിയ പാർട്ടികളും ശക്തമായി രംഗത്തുണ്ട്. നിരവധി പ്രമുഖ നേതാക്കളുടെ പോരാട്ടം ഈ തിരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു.
ആഷ്ലി കുര്യൻ
സ്റ്റോക്ക് ഓൺ ട്രെന്റ്: മലങ്കര സിറിയൻ ഓർത്തഡോക്സ് യു.കെ. കൗൺസിലിന് (MSOC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോൾ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.
വളർച്ചയുടെ പുതിയ പടവുകൾ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തിരഞ്ഞെടുത്തു.
ഭരണസമിതി ഭാരവാഹികൾ:
• പ്രസിഡന്റ്: ഫാദർ ഗീവർഗീസ് പാലിക്കുടത്ത് (നാട്ടിൽ: മഞ്ഞപ്ര സെന്റ് ജോർജ് സിറിയൻ പള്ളി)
• പള്ളി രക്ഷാധികാരി: ഫാദർ സിബി വാലയിൽ(നാട്ടിൽ: തൊട്ടിക്കാനം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി)
• സെക്രട്ടറി: എബിൻ ബേബി (നാട്ടിൽ: പിറമാടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി)
• ട്രസ്റ്റി: സജിത്ത് കുര്യാക്കോസ് (നാട്ടിൽ: പേരൂർ മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി)
• കൗൺസിലർ: വിജി കെ.പി. (നാട്ടിൽ: മുളന്തുരുത്തി സെന്റ് തോമസ് കത്തീഡ്രൽ)
• പി.ആർ.ഒ: ആഷ്ലി കുര്യൻ (നാട്ടിൽ: കോതമംഗലം സെന്റ് മേരിസ് കത്തീഡ്രൽ)
കമ്മിറ്റി അംഗങ്ങൾ:
സാലി ബിനോയ്, സാംസൺ ജോസഫ്, ബേസിൽ പി.ഇ, പ്രിൻസ് പീറ്റർ,
വിഭാഗം ഭാരവാഹികൾ:
• സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ: ഷിബു വർഗീസ്
• വനിതാ സമാജം സെക്രട്ടറി: ഷിന്നി നെബു
• യൂത്ത് അസോസിയേഷൻ:അലീന ജിൽസൺ
• വനിതാ സമാജം ട്രസ്റ്റി: ബിന്ദു വിജി
• വനിതാ സമാജം ജോയിന്റ് സെക്രട്ടറി: ഷിബിമോൾ മാത്യു
(Ex-Officio): സാജു ജോസഫ്, ബേസിൽ ജോയി
• ഓഡിറ്റർ: ബിനോയ് കുര്യൻ

കൊല്ലം അഞ്ചൽ സ്വദേശിനിയും ഐടി രംഗത്ത് ജോലി ചെയ്തിരുന്ന 35കാരിയായ കാർത്തിക വി. നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഫെബ്രുവരി 20ന് കാർത്തികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ഇത് ആത്മഹത്യയല്ലെന്ന സംശയമാണ് മാതാപിതാക്കൾ ഉയർത്തുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അവർ മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചു.
മകളുടെ ഉയരവും സംഭവസ്ഥലത്തെ സാഹചര്യങ്ങളും കണക്കിലെടുത്ത് ആത്മഹത്യയെന്ന നിഗമനം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ബാത്ത്റൂമിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു എന്നും, മരണസമയത്ത് ഭർത്താവ് സമീപത്തുണ്ടായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട ചില സിസിടിവി ദൃശ്യങ്ങളും ഇവർ സംശയം ശക്തമാക്കുന്നതായി പറയുന്നു.
വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, ഭർത്താവുമായി ഉണ്ടായ തർക്കങ്ങളെ കുറിച്ച് കാർത്തിക വാട്സാപ്പ് സന്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നുവെന്നും കുടുംബം പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട സന്ദേശങ്ങളും ഇവർ തെളിവായി മുന്നോട്ട് വെച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തുടർനടപടികൾ വ്യാഴാഴ്ച തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 10.30ന് തൃശ്ശൂർ കളക്ടറേറ്റിൽ ബന്ധപ്പെട്ട ദേവസ്വങ്ങൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുമൊപ്പം യോഗം ചേരും. ആ യോഗത്തിൽ പൂരവുമായി ബന്ധപ്പെട്ട സുരക്ഷയും ക്രമീകരണങ്ങളും ഉൾപ്പെടെ തുടർനടപടികൾ എങ്ങനെയാകണമെന്നത് തീരുമാനിക്കുമെന്നും തുടർന്ന് വിശദീകരണം നൽകുമെന്നും മന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ചില മതിലുകൾ പൊളിക്കുകയും കണ്ടം നികത്തുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങൾക്കും സ്ഫോടനത്തിൽ ബാധിതരായവർക്കും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവർക്കുള്ള ചികിത്സ യുദ്ധകാലാടിസ്ഥാനത്തിൽ ഉറപ്പാക്കാൻ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങളെ തൃശ്ശൂരിൽ എത്തിച്ചു. പ്ലാസ്റ്റിക് സർജന്മാരും മറ്റു വിദഗ്ധ ഡോക്ടർമാരും ഉൾപ്പെട്ട സംഘങ്ങൾ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ 14 പേരെയാണ് പ്രവേശിപ്പിച്ചത്, ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ബാക്കി 13 പേരിൽ രണ്ടുമൂന്നു പേർക്ക് ചെറിയ പരിക്കുകളാണുള്ളത്, ശേഷിക്കുന്ന പത്ത് പേരെയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ചിലരെ പിന്നീട് വാർഡുകളിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു. അഞ്ച് പോസ്റ്റ്മോർട്ടങ്ങൾ ഇതിനകം പൂർത്തിയായി, മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി, രണ്ടെണ്ണം സൂക്ഷിച്ചിരിക്കുകയാണ്. തൊഴിലിടത്തിലെ രേഖകൾ കത്തിപ്പോയതിനാൽ സംഭവസമയത്ത് എത്ര പേർ അവിടെ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിൽ ഉണ്ടായ വൻ സ്ഫോടനം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. തൃശ്ശൂർ പൂരം മുന്നോടിയായി വലിയ തോതിൽ വെടിക്കോപ്പുകൾ സംഭരിച്ചിരുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഉച്ചതിരിഞ്ഞ് ഉണ്ടായ ആദ്യ സ്ഫോടനത്തിന് പിന്നാലെ തുടർച്ചയായി നിരവധി പൊട്ടിത്തെറികൾ ഉണ്ടായത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. 14 പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം ഏകദേശം 35ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനങ്ങൾ മണിക്കൂറുകളോളം തുടരുകയും തീ ശക്തമായി പടരുകയും ചെയ്തതോടെ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. അഗ്നിരക്ഷാസേനയ്ക്ക് ഏറെ നേരം സ്ഥലത്തേക്ക് അടുക്കാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനത്തിൽ കുറവ് സൃഷ്ടിച്ചു. ഏകദേശം 5.5 ഏക്കർ വിസ്തൃതിയിലുള്ള പ്രദേശത്ത് പ്രവർത്തിച്ചിരുന്ന 12 ഷെഡ്ഡുകളും പൂർണ്ണമായും കത്തി നശിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ 500 മീറ്റർ വരെ ശരീരഭാഗങ്ങൾ തെറിച്ചുവീണതായി അധികൃതർ പറഞ്ഞു. സമീപത്തെ 50ഓളം വീടുകൾക്കും വലിയ നാശനഷ്ടമുണ്ടായി.
സ്ഫോടനത്തിന്റെ ഭീകരത മൂലം മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പലരുടെയും ശരീരം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ശരീരഭാഗങ്ങൾ ചാക്കുകളിലാക്കി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കേണ്ടിവന്നു. ഡി.എൻ.എ പരിശോധനകൾ വഴിയാണ് മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ആശുപത്രി പരിസരം മുഴുവൻ രക്തക്കറകളാൽ നിറഞ്ഞ ദൃശ്യങ്ങൾ രക്ഷാപ്രവർത്തകരെയും ബന്ധുക്കളെയും ഒരുപോലെ നടുക്കി.
പരിക്കേറ്റവരിൽ പലർക്കും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. 70 ശതമാനത്തിലധികം പൊള്ളലേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സയ്ക്കായി അടിയന്തിര വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ബന്ധുക്കൾക്ക് വിവരങ്ങൾ നൽകുന്നതിനായി ആശുപത്രിയിൽ കൺട്രോൾ റൂം ആരംഭിച്ചു. നിരന്തരമായി ആംബുലൻസുകൾ എത്തിച്ചേരുന്ന സാഹചര്യം ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
സംഭവസ്ഥലത്ത് ആദ്യം ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം സ്ഫോടനങ്ങൾ അവസാനിച്ചതോടെ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് തിരച്ചിൽ ശക്തമാക്കി. രാത്രിയായതോടെ ജനറേറ്ററുകൾ ഉൾപ്പെടെ എത്തിച്ച് രക്ഷാപ്രവർത്തനം തുടർന്നു. സ്ഥലത്ത് കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
വെടിക്കെട്ട് നിർമാണശാലയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നത് പ്രധാന അന്വേഷണ വിഷയമായി മാറിയിട്ടുണ്ട്. ലൈസൻസ് വ്യവസ്ഥകൾ, സംഭരണരീതികൾ, തൊഴിലാളികളുടെ സുരക്ഷ എന്നിവയെക്കുറിച്ച് വിശദമായ പരിശോധന നടത്തുകയാണ് അധികൃതർ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന പൂരം ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഉയർന്നിരിക്കുകയാണ്.
വിവോയും iQOOയും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ‘ഒറിജിൻ ഒ.എസ് അപ്ഡേറ്റ്’ എന്ന പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. അടിയന്തിര സിസ്റ്റം അപ്ഡേറ്റ് ആവശ്യമാണ് എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങൾ വഴി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം ലിങ്കുകൾ വഴി ഔദ്യോഗിക അപ്ഡേറ്റിന് പകരം മാൽവെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു.
മാൽവെയർ ഇൻസ്റ്റാൾ ചെയ്തതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ടുകൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങൾ കൈവശപ്പെടുത്തി അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുകയാണ് ലക്ഷ്യം. “ഫോൺ ബ്ലോക്ക് ചെയ്യും” പോലുള്ള ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ കൂടുതൽ സമ്മർദത്തിലാക്കുന്നതും ശ്രദ്ധിക്കപ്പെടുന്നു.
ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ സെറ്റിംഗ്സിലെ സിസ്റ്റം അപ്ഡേറ്റ് വഴിയല്ലാതെ വരുന്ന ലിങ്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. ‘Install from Unknown Sources’ ഓപ്ഷൻ ഓഫ് ചെയ്തിരിക്കണം. അബദ്ധത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് ഫോൺ സ്കാൻ ചെയ്യുകയും സംശയാസ്പദമായ ആപ്പുകൾ നീക്കം ചെയ്യുകയും വേണം. ബാങ്കിംഗ്, സോഷ്യൽ മീഡിയ പാസ്വേഡുകൾ സുരക്ഷിതമായ മറ്റൊരു ഉപകരണത്തിൽ നിന്ന് മാറ്റുകയും, സാമ്പത്തിക നഷ്ടമുണ്ടായാൽ 1930 ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്നും അധികൃതർ നിർദേശിക്കുന്നു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കുറയുന്നതിനോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വീണ്ടും ശക്തിപ്പെടുത്തുന്നു. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിച്ച് കൂടുതൽ നഗരങ്ങളുമായി കണക്റ്റിവിറ്റി വർധിപ്പിച്ചു. ഈ മാസം ആദ്യം 250 ലക്ഷ്യസ്ഥാനങ്ങളിലേക്കുണ്ടായിരുന്ന സർവീസ് ഇപ്പോൾ 420 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഉയർന്നത്.
അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്സ് ആഫ്രിക്കയിലെ ആറു പുതിയ നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. അക്ര, അസ്മാര, ഹരാരെ, കിൻഷാസ, ലുബുംബാഷി, ലാഗോസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലൂടെ ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ അബുദാബി വഴി ആഫ്രിക്കയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ ആഗോള ഗതാഗത ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.
എമിറേറ്റ്സ് കേരളം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി നഗരങ്ങളിലേക്ക് സർവീസുകൾ തുടരുമ്പോൾ, ഫ്ലൈ ദുബായ് യൂറോപ്പിലെയും സെൻട്രൽ ഏഷ്യയിലെയും പുതിയ നഗരങ്ങളിലേക്ക് സർവീസുകൾ നടത്തി. എയർ അറേബ്യയും ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നീക്കത്തോടെ അന്താരാഷ്ട്ര യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
തൃശ്ശൂരിൽ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പുരയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ ഉയർന്ന് 14 ആയി. അഞ്ച് മൃതദേഹങ്ങളും മൂന്ന് പേരുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്, 70 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ ജീവൻ ഭീഷണിയിലാണ്. പ്രദേശത്ത് ദുഃഖവും ആശങ്കയും നിറഞ്ഞിരിക്കുകയാണ്.
ഉച്ചയ്ക്ക് 3.30ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തുടർന്ന് രണ്ടുമണിക്കൂറോളം ഇടവിട്ട് സ്ഫോടനങ്ങൾ തുടരുകയും തീ വൻതോതിൽ പടരുകയും ചെയ്തു. വൈകിട്ട് ആറോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും സ്ഥലത്ത് നിന്ന് ഇപ്പോഴും കനത്ത പുക ഉയരുന്നു. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികൾ കാരണം പ്രദേശത്ത് അപകടഭീഷണി തുടരുകയാണ്. തൃശൂർ പൂരം ആഘോഷവുമായി ബന്ധപ്പെട്ട സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.
തിരുവമ്പാടി ദേവസ്വം ബോർഡിനുവേണ്ടി പ്രവർത്തിച്ചിരുന്ന ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. സതീഷിനും മറ്റ് തൊഴിലാളികൾക്കും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഇടുങ്ങിയ വഴിയായതിനാൽ ഫയർഫോഴ്സിന് സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിട്ടു, തുടർന്ന് സമീപത്തെ മതിൽ തകർത്താണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്. കിലോമീറ്ററുകൾ അകലെയേയ്ക്ക് പോലും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ശക്തമായി തുടരുകയാണ്.
തൃശ്ശൂരിലെ വെടിക്കെട്ട് സൂക്ഷിച്ചിരുന്ന പുരയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് വിശദമായ മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുക, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ശുപാർശകൾ നൽകുക എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അപകടം നടന്ന സ്ഥലത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കുകയും സമീപ പ്രദേശങ്ങൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
ബ്ലാക്ക്ബേൺ: യുണൈറ്റഡ് മലയാളി അസോസിയേഷൻ (UMA) ബ്ലാക്ക്ബേൺ സംഘടിപ്പിച്ച ഈസ്റ്റർ–വിഷു ആഘോഷം ഏപ്രിൽ 18-ന് ആവേശപൂർവ്വം നടന്നു.
“Magical Musical Night” എന്ന പേരിൽ സംഗീതം, സ്കിറ്റ്, ഈസ്റ്റർ–വിഷു ആഘോഷഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമഗ്രമായ പരിപാടിയാണ് അവതരിപ്പിച്ചത്. അംഗങ്ങൾ ഒന്നിച്ചുകൂടിയ ഈ ആഘോഷം ഒരുമിച്ചുള്ള ഒരു മനോഹര സംഗമമായി മാറി.
വിഷു കൈനീട്ടവും ഈസ്റ്റർ എഗ് വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സർപ്രൈസ് ഭാഗ്യസമ്മാനങ്ങളും പരിപാടിയെ കൂടുതൽ ആകർഷകമാക്കി.
പരിപാടി വിജയകരമാക്കുന്നതിൽ കൾച്ചറൽ കമ്മിറ്റിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.