തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ദീർഘകാല രാഷ്ട്രീയ കൂട്ടുകെട്ടിൽ വിള്ളൽ വീണതായി സൂചന. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്ന് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ നടൻ വിജയ്യുടെ ടിവികെയെ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണച്ചതോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. കോൺഗ്രസിന്റെ നിലപാടിനെതിരെ ഡിഎംകെ നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തുകയും ഇത് ‘വഞ്ചന’യാണെന്ന് ആരോപിക്കുകയും ചെയ്തു.
പാർലമെന്റിലും ഈ അകൽച്ചയുടെ പ്രതിഫലനം പ്രകടമായി. കോൺഗ്രസുമായുള്ള രാഷ്ട്രീയ സാഹചര്യം മാറിയതായി ചൂണ്ടിക്കാട്ടി ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി ലോക്സഭാ സ്പീക്കർക്ക് കത്തെഴുതിയത് ശ്രദ്ധേയമായി. അതേസമയം, പശ്ചിമ ബംഗാളിൽ ടിഎംസിയും ആം ആദ്മി പാർട്ടിയും നേരത്തെ തന്നെ സഖ്യത്തിൽനിന്ന് അകലം പാലിക്കുന്ന സാഹചര്യത്തിൽ ഡിഎംകെയുടെ തീരുമാനം പ്രതിപക്ഷ ഐക്യത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിക്കെതിരായ സംയുക്ത തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും സഖ്യത്തിനുള്ളിലെ ആശങ്കകൾ വർധിപ്പിക്കുന്നതിനിടെ പ്രതിപക്ഷ ഏകോപനം ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് തിരിച്ചടി. രാജ്യസഭയിലേക്ക് വീണ്ടും എത്താനുള്ള സാധ്യതകൾ ഉയർന്നിരുന്നെങ്കിലും ബി ജെ പി പ്രഖ്യാപിച്ച പുതിയ സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചില്ല. മധ്യപ്രദേശിൽ നിന്നാണ് കുര്യന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നത്.
പാർലമെന്റ് അംഗത്വം നിലനിർത്താതെ കേന്ദ്ര മന്ത്രിസഭയിൽ തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ജോർജ് കുര്യനെ വീണ്ടും സ്ഥാനാർഥിയാക്കാതിരിക്കാൻ ബി ജെ പി തീരുമാനിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിസഭ പുന:സംഘടനയിൽ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടമാകാൻ സാധ്യത ശക്തമായിരിക്കുകയാണ്. പാർട്ടിയുടെ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്.
രാജ്യസഭ തിരഞ്ഞെടുപ്പ് ജൂൺ പതിനെട്ടിനാണ് നടക്കുന്നത്. പത്ത് സംസ്ഥാനങ്ങളിലായി 24 സീറ്റുകളിലേക്കും രണ്ട് ഉപതിരഞ്ഞെടുപ്പുകളുമാണ് ഒരേ ദിവസം നടക്കുക. വോട്ടെടുപ്പിന് പിന്നാലെ അന്നേ ദിവസം തന്നെ ഫലവും പ്രഖ്യാപിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂൾ വ്യക്തമാക്കുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
ബോൺമൗത്ത്: യുകെയിലെ മലയാളി കലാസ്വാദകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മഴവിൽ സംഗീതം ‘മെഗാ മ്യൂസിക് & ഡാൻസ് ഫെസ്റ്റ്’ ജൂൺ 13ന് ബോൺമൗത്തിൽ അരങ്ങേറും. മഴവിൽ സംഗീതത്തിന്റെ പതിമൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ ‘മെഗാ ഇവന്റ്’ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വർണാഭമായ ആഘോഷവേദിയാകും.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരെ അണിനിരത്തി സംഗീത-നൃത്ത പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ സാംസ്കാരിക സാന്നിധ്യമായി മാറിയിരിക്കുകയാണ് മഴവിൽ സംഗീതം. കലാസ്നേഹികൾക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്ന ഈ വേദി ഇത്തവണയും കൂടുതൽ ഭംഗിയോടും പുതുമകളോടും കൂടിയാണ് ഒരുങ്ങുന്നത്.
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന ‘വോക്സ് ആൻജെല’ ടീമിന്റെ ഗാനമേളയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുടെ മധുരസമ്മിശ്രണത്തിൽ ഒരുക്കുന്ന സംഗീതവിരുന്ന് പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക. അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ നിറപ്പകിട്ടാർന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടും.

യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഏജൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസറാകുന്ന ഈ മെഗാ ഇവന്റിൽ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരും കലാസംഘങ്ങളും പങ്കെടുക്കും. വ്യത്യസ്ത സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും സംഗമത്തിലൂടെ വൈവിധ്യവും ഐക്യവും ആഘോഷിക്കുന്ന ഒരു സാംസ്കാരിക വിരുന്നായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ തനതായ രുചികൾ ആസ്വദിക്കാൻ മട്ടാഞ്ചേരി കാറ്ററേഴ്സ് ഒരുക്കുന്ന ഫുഡ് സ്റ്റാളും പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. മിതമായ നിരക്കിൽ വിവിധ കേരളീയ വിഭവങ്ങൾ ഇവിടെ ലഭ്യമാകും.
ജൂൺ 13 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിപാടി ആരംഭിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സംഗീതവും നൃത്തവും രുചിവിരുന്നും ആസ്വദിക്കാനുള്ള ഈ അപൂർവ അവസരത്തിലേക്ക് എല്ലാ കലാസ്നേഹികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി മുഖ്യ കോർഡിനേറ്റർ അനീഷ് ജോർജ് അറിയിച്ചു.
പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
Aneesh George:
07915 061105
Shinu Cyriac: 07888 659644
Venue : Barrington Theatre, Bournemouth, BH22 9TH
യുകെയിലെ മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും, സംഘടനാ മികവുകൊണ്ടും യുകെയിൽ ഇതിനോടകം ശ്രദ്ധേയമായ വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ 4 -ാം മത് ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 6 -ാം തീയതി ശനിയാഴ്ച വെസ്റ്റ് യോർക്ക് ഷെയറിലെ തന്നെ മികച്ച ഫുട്ബോൾ ഗ്രൗണ്ടിലൊന്നായ വെസ്റ്റ് റൈഡിങ് എഫ് എ ഗ്രൗണ്ടിൽ ആണ് രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കുക. ഈ വർഷത്തെ ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
കപ്പുയർത്തുന്ന ടീമിന് ഒന്നാം സമ്മാനമായ ആയിരത്തി ഒരുന്നൂറ്റി പതിനൊന്ന് പൗണ്ടും , റണ്ണർ അപ്പിന് അഞ്ഞൂറ്റി അമ്പത്തി അഞ്ച് പൗണ്ടും , മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും നൽകും. ഇതുകൂടാതെ മികച്ച ഗോളിക്കും , മികച്ച കളിക്കാരനും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനും ആകർഷകമായ സമ്മാനങ്ങൾ ഉണ്ട്. ടൂർണമെന്റിലെ മത്സരങ്ങൾ കണ്ട് ആസ്വദിക്കാൻ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറടി അറിയിച്ചു.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
venue : West Riding FA
LS 26 8 NX
കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിക്കേറ്റവരിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇവർ ആക്രമണസമയത്ത് ഡ്യൂട്ടിയിലായിരുന്നു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നും ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 12 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നതായാണ് ഏറ്റവും പുതിയ വിവരം. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
യുഎസ് നടത്തിയ സൈനിക നടപടികൾക്കുള്ള തിരിച്ചടിയായാണ് കുവൈത്തിനും ബഹ്റൈനും നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കൂവെന്ന് അധികൃതർ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണി മേഖലയിലെ ഫ്ളറിഷ് സ്റ്റേ ബി ആൻഡ് ബി ഹോട്ടലിലുണ്ടായ വൻ തീപിടിത്തം സുരക്ഷാ മാനദണ്ഡങ്ങളിലെ ഗുരുതര വീഴ്ചകൾ പുറത്തുകൊണ്ടുവന്നു. പാർപ്പിടങ്ങൾ കൂടുതലുള്ള പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിന്റെ നിലവറയുൾപ്പെടെ വിവിധ ഭാഗങ്ങളിൽ ആളുകളെ താമസിപ്പിച്ചിരുന്നതായി കണ്ടെത്തി. തീയും പുകയും ഉയർന്നതോടെ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇടുങ്ങിയ വഴികൾ കാരണം അഗ്നിരക്ഷാസേനയ്ക്കും മറ്റ് അടിയന്തിര സേവന വിഭാഗങ്ങൾക്കും സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിട്ടു.
പ്രദേശത്തെ പ്രധാന ആശുപത്രികളായ മാക്സ്, എയിംസ്, സഫ്ദർജങ് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളും വിദേശികളുമാണ് ഇവിടെ കൂടുതലായി താമസിച്ചിരുന്നത്. കുറഞ്ഞ നിരക്കിൽ മുറികൾ ലഭിച്ചതിനാൽ ഹോട്ടലിന് ആവശ്യക്കാരേറെയായിരുന്നു. എന്നാൽ ആറു മുറികൾക്ക് മാത്രമാണ് ഔദ്യോഗിക അനുമതിയുണ്ടായിരുന്നതെങ്കിലും 25 മുറികൾ പ്രവർത്തിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. അഗ്നിരക്ഷാസേനയുടെ അനുമതിപത്രമോ ആവശ്യമായ സുരക്ഷാ സർട്ടിഫിക്കറ്റുകളോ കെട്ടിടത്തിന് ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഡൽഹി സർക്കാരിന്റെ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതിയുടെ കീഴിലായിരുന്നു ഹോട്ടലിന്റെ പ്രവർത്തനം. താഴത്തെ നിലയിലെ ഭക്ഷണശാലയ്ക്കും ആവശ്യമായ അനുമതികൾ ഇല്ലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. അനധികൃത പ്രവർത്തനങ്ങളും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി. തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിക്ക് തുടക്കമായത്. വിമത വിഭാഗം സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ തൃണമൂൽ കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
58 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെട്ട വിമതസംഘം ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായും അഖ്രുജ്ജമാനെ ചീഫ് വിപ്പായും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് വിമതരുടെ അവകാശവാദം. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്നും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കുമെന്നും വിമതർ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചതോപാധ്യായയെ നിർദേശിച്ച നീക്കം വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം മമത ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ വളരെ കുറച്ച് എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. ദീർഘനാളായി ആസൂത്രണം ചെയ്ത നീക്കത്തിന്റെ ഭാഗമായാണ് വിമതരുടെ ശക്തിപ്രകടനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. യുഎസ് സൈനിക നടപടികൾക്കുള്ള തിരിച്ചടിയായാണ് ഇറാൻ കുവൈത്തിനും ബഹ്റൈനുമെതിരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. നിരവധി വിമാനങ്ങൾ സുരക്ഷിത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രാമധ്യേ തിരിച്ചുവിട്ടു. മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ വിമാന സർവീസുകൾ പുനരാരംഭിക്കൂവെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. കുവൈത്തിലേക്ക് 13 മിസൈലുകളും 17 ഡ്രോണുകളും വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തെ തുടർന്ന് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിൽ തുടരുകയാണ്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യോർക്ഷയർ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമി മെഗാ ലൈവ് ഷോ ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും. മലയാളി മനസ്സിൽ സ്നേഹംകൊണ്ടിടം പിടിച്ച ഫാ. ചിറമേൽ യോർക്ഷയറിൽ ആദ്യമായി അരങ്ങേറുന്ന മെഗാഷോയുടെ പ്ലാറ്റ്ഫോമിലെത്തുന്നതും ശ്രദ്ധേയമാണ്. യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്പന ഓൺലൈനിൽ പുരോഗമിക്കുകയാണ്.

പത്ത് സ്റ്റേജുകളിലായി യുകെയിലുടനീളം ജനമനസ്സുകൾ കീഴടക്കിയ ഷോയുടെ അവസാന കലാശക്കൊട്ടാണ് ബ്രാഡ്ഫോർഡിൽ അരങ്ങേറുന്നത്.
ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.
മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
https://tickets.wizmagic.co.uk/
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനം പല സ്റ്റേജുകൾ പിന്നിട്ടു. പ്രൗഡഗംഭീരമായ വരവേല്പ്പാണ് ഓരോ ഷോയ്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുകെയിലുടനീളം
പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880
View this post on Instagram
View this post on Instagram