Latest News

റ്റിജി തോമസ് 

രണ്ട് ദിനരാത്രങ്ങൾക്ക് ശേഷം ബെഞ്ചമിന്റെ ഹോംസ്റ്റേയോടെ വിട പറഞ്ഞു. ലണ്ടനിൽ നിന്ന് തിരിച്ച് വെയ്ക്ക് ഫീൽഡിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. നേരത്തെ തന്നെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹം ഞാൻ ജോജിയോടും ബിജോയിയോടും പങ്കുവെച്ചിരുന്നു. ലോകപ്രശസ്ത കവിയും നാടകകൃത്തുമായ വില്യം ഷേക്സ്പിയറിന്റെ ഓർമ്മകൾ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലം സന്ദർശിക്കണം. അങ്ങനെയാണ് തിരിച്ചുള്ള യാത്ര സ്ട്രാറ്റ്ഫോർഡ് വഴി ആക്കാൻ ആദ്യം തീരുമാനിച്ചത്.

സ്ട്രാറ്റ്ഫോർഡിലാണ് വില്യം ഷേക്സ്പിയർ ജനിച്ചത്. അവിടെ ഷേക്സ്പിയറിന്റെ വീട് സ്മാരകമായി സംരക്ഷിക്കപ്പെടുന്നുണ്ട് . ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷേക്സ്പിയർ ആരാധകരാണ് ദിനംപ്രതി അവിടം സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതോടൊപ്പം വളരെ നയന മനോഹരവും പ്രകൃതിരമണീയമായ കാഴ്ചകൾക്കും പേരുകേട്ടതാണ് സ്ട്രാറ്റ്ഫോർഡ് .
സ്വിറ്റ്സർലണ്ടിലെ ലോട്ടർബ്രുന്നൻ സന്ദർശിച്ചിട്ട് ഒരു സുഹൃത്ത് പറഞ്ഞതാണ് പെട്ടെന്ന് മനസ്സിലേക്ക് എത്തിയത്. അതുല്യമായ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട ലോട്ടർബ്രുന്നൻ സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊണ്ട് സാഹിത്യ രചനകൾ നടത്താനും ഒട്ടേറെ പേർ അവിടെ എത്താറുണ്ടത്രേ.

പക്ഷേ അവസാനനിമിഷം സ്ട്രാറ്റ്ഫോർഡ് യാത്ര ഞങ്ങൾക്ക് ഒഴിവാക്കേണ്ടിവന്നു. ദൂര കൂടുതലായിരുന്നു പ്രധാനകാരണം. അതു പക്ഷേ കുറച്ചുകൂടി മനോഹരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് അവസരം ഒരുക്കിയത്. മലയാളം യുകെയുടെ ചീഫ് എഡിറ്റർ ബിൻസു ജോണിന്റെ വീട് സന്ദർശിക്കാൻ സാധിച്ചത് അങ്ങനെയാണ്. മറ്റൊരു ദിവസം പദ്ധതിയിട്ടിരുന്ന ആ സന്ദർശനം ഞങ്ങളുടെ മടക്കയാത്ര മധ്യേയാക്കുകയായിരുന്നു. യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ശ്രീ ബിൻസുവിനെ നേരിട്ട് കാണുന്നത് മലയാളം യുകെ അവാർഡ് സ്വീകരിക്കാൻ യുകെയിൽ എത്തിയപ്പോഴാണ്. കേരളത്തിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹവും ഭാര്യ നിധിയും രണ്ടു മക്കളും റഗ്ബിയിലാണ് താമസിക്കുന്നത്.

ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ പട്ടണമാണ് റഗ്ബി . ലോകപ്രശസ്തമായ റഗ്ബി കളിയുടെ ജന്മസ്ഥലം ഇവിടെയാണ്. 1823-ൽ റഗ്ബി സ്കൂളിൽ പഠിച്ചിരുന്ന വില്യം വെബ് എല്ലിസ് എന്ന വിദ്യാർത്ഥി, ഫുട്ബോൾ കളിക്കിടെ പന്ത് കൈയിൽ എടുത്ത് ഓടിയതോടെയാണ് റഗ്ബി എന്ന കളിക്ക് തുടക്കമായതെന്നാണ് കഥ.

മനോഹരമായ വീടും വിശാലമായ കോർട്ടിയാർഡും ചേർന്നതാണ് ബിൻസുവിന്റെ വീട്. ഏറ്റവും ആകർഷിച്ചത് കോർട്ടിയാർഡിൽ കായ്ച്ചു നിൽക്കുന്ന മനോഹരമായ ആപ്പിൾ ചെടിയാണ്.

ബിൻസു ജോൺ നേതൃത്വം നൽകുന്ന മലയാളം യുകെയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്‍തമായി മലയാള സാഹിത്യത്തിന് എഡിറ്റോറിയൽ ബോർഡ് നൽകുന്ന പ്രാധാന്യം കൊണ്ടാണ്. പ്രത്യേകിച്ച് അത്തം മുതൽ തിരുവോണം വരെയും മറ്റ് വിശേഷ അവസരങ്ങളിലും മലയാളം യുകെ പ്രസിദ്ധീകരിച്ചത് മികവുറ്റ രചനകൾ ആണ്. പ്രശസ്ത മലയാളം സാഹിത്യകാരന്മാരായ ശ്രീ ജോർജ് ഓണക്കൂർ, പ്രഭാവർമ്മ തുടങ്ങിയവരുടെ രചനകൾ മറ്റുള്ള ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് മലയാളം യുകെയെ വേറിട്ട വായനാനുഭവം നൽകുന്നതാക്കി. ചീഫ് എഡിറ്റർ ബിൻസു ജോണും അസോസിയേറ്റ് എഡിറ്റർ ഷിബു മാത്യു മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോജി തോമസ് , റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, തോമസ് ചാക്കോ , ബിനു മാത്യു , ബിജു മൂന്നാനംപള്ളി എന്നിവരും ആണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത്.

യുകെയിൽ വെച്ച് പരിചയപ്പെട്ടതിനുശേഷം മലയാളം യുകെ സ്കോട്ട് ലൻഡിൽ വച്ച് നടത്തിയ അവാർഡ് ദാന ചടങ്ങിന്റെ ലോഗോ പ്രകാശനത്തിനായി കേരളത്തിൽ എത്തിയപ്പോൾ ബിൻസു ജോൺ എൻറെ വീട്ടിലും എത്തിച്ചേർന്നിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൻറെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടുന്ന ശ്രീ ബിൻസുവിനും മലയാളം യുകെയുടെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഒരു മാധ്യമം എന്ന നിലയിൽ മലയാളം യുകെയെ കൂടുതൽ ഉന്നതിയിലേയ്ക്ക് എത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് ധാരണ. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഉച്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നാളെ രാവിലെ 10ന് വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കോൺഗ്രസ് പട്ടികയിൽ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ എന്നിവർക്ക് മുൻതൂക്കമുണ്ട്. റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത് തുടങ്ങിയവരും പരിഗണനയിലാണ്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാകുന്നവരിൽ ഒരാൾ സ്പീക്കറായും മറ്റൊരാൾ ഡപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആകാനുമാണ് സാധ്യത. തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾ സ്പീക്കർ സ്ഥാനത്തേക്കും ഉയരുന്നുണ്ട്.

മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, കെ.എം.ഷാജി എന്നിവർ ആദ്യപരിഗണനയിലുണ്ട്. കേരള കോൺഗ്രസ് (ജോസഫ്) റവന്യൂ വകുപ്പ് ആവശ്യപ്പെട്ടപ്പോൾ കൃഷി നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്. മോൻസ് ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. ആർഎസ്പിക്കായി ഷിബു ബേബി ജോണിന്റെ പേരും സജീവ പരിഗണനയിലുണ്ട്.

ഹൈദരാബാദ്∙ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭണ്ടി ഭഗീരത് സായി പോക്സോ കേസിൽ അറസ്റ്റിൽ. 17കാരിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് 25കാരനായ ഭഗീരത് സായിക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അഭിഭാഷകർക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി മകൻ കീഴടങ്ങിയെന്നാണ് ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചത്. എന്നാൽ പ്രതിയെ ഹൈദരാബാദിന് പുറത്തുനിന്ന് പിടികൂടിയതാണെന്ന് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.

മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കേസിന് പിന്നിൽ ‘ഹണിട്രാപ്പ്’ ആണെന്ന ആരോപണമാണ് പ്രതിഭാഗം ഉയർത്തുന്നത്. വിവാഹത്തിനായി സമ്മർദം ചെലുത്തുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി ഭഗീരത് സായി ആരോപിച്ചു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നതെന്നും ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചു.

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറാനാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണെന്നും നാളെ രാവിലെയും കൂടിയാലോചന ഉണ്ടാകുമെന്നും എഐസിസി നിരീക്ഷകൻ ദീപദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.

മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യാനാണ് സാധ്യത. ആഭ്യന്തര വകുപ്പ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെയാണ് ധനവകുപ്പ് മുഖ്യമന്ത്രിക്കൊപ്പം തന്നെ തുടരാനുള്ള നീക്കം ശക്തമായത്. ഇതിനിടെ സതീശൻ മന്ത്രിസഭയിൽ ഇടംനേടുന്ന കോൺഗ്രസ് നേതാക്കളുടെ പട്ടികയും ഏകദേശം വ്യക്തമായി. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്.

അതേസമയം, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകുന്നതിൽ ധാരണയായെന്നാണ് സൂചന. ഇന്ദിരാഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് വിഷയത്തിൽ തീരുമാനം രൂപപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ നാളെയും തുടരുമെന്നും അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം ചേർന്നായിരിക്കും എടുക്കുകയെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ടെൽ അവീവ്: ഹമാസിന്റെ സൈനികവിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഐഡിഎഫിന്റെ അവകാശവാദം. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ നടന്ന ഹമാസ് ആക്രമണത്തിൽ പങ്കെടുത്ത അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളായിരുന്നു ഹദ്ദാദെന്നും ഐഡിഎഫ് വ്യക്തമാക്കി.

മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹദ്ദാദ് ഹമാസിന്റെ സൈനികവിഭാഗം മേധാവിയായത്. ഹമാസിനെ പുനരുജ്ജീവിപ്പിക്കാനും ഇസ്രയേലിനെതിരേ തുടർച്ചയായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഹദ്ദാദ് നേതൃത്വം നൽകിയിരുന്നുവെന്നാണ് ഐഡിഎഫ് ആരോപണം. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും എതിരായ നിരവധി ആക്രമണങ്ങളുടെ പിന്നിലും ഹദ്ദാദ് തന്നെയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

ഇസ്രയേൽ ബന്ദികളാക്കിയവരെ പാർപ്പിച്ചിരുന്ന കേന്ദ്രങ്ങളുടെ നിയന്ത്രണവും ഹദ്ദാദിനായിരുന്നുവെന്ന് ഐഡിഎഫ് ആരോപിച്ചു. ബന്ദികളെ മനുഷ്യ കവചമാക്കി ഉപയോഗിച്ചാണ് ഇയാൾ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടിരുന്നതെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 1980-കളിൽ ഹമാസിൽ ചേർന്ന ഹദ്ദാദ് സംഘടനയുടെ വിവിധ നിർണായക പദവികൾ വഹിച്ചു. ഗാസ സിറ്റി ബ്രിഗേഡിന്റെ കമാൻഡറായും ഹമാസ് മിലിട്ടറി കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്ന ഹദ്ദാദ്, ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു.

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മന്ത്രിസ്ഥാനവും വകുപ്പ് വിഭജനവും ചുറ്റിപ്പറ്റി മുന്നണിക്കുള്ളില്‍ കടുത്ത നീക്കങ്ങളാണ് സജീവമായിരിക്കുന്നത്. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ ആഭ്യന്തരം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ ആര്‍ക്കെല്ലാം ലഭിക്കുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡും സംസ്ഥാന നേതാക്കളും തമ്മില്‍ ശക്തമായ ആലോചന തുടരുകയാണ്.

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ശക്തമായി ഉന്നയിക്കുന്നുണ്ട്. അതേസമയം ആഭ്യന്തരം മുഖ്യമന്ത്രിയുടെ കൈവശം നിലനിര്‍ത്തണമെന്നാണ് സതീശന്‍ പക്ഷത്തിന്റെ നിലപാട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റവന്യൂ അല്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ള സാധ്യതകളാണ് പരിഗണനയില്‍. കെ. മുരളീധരന് ടൂറിസവും ദേവസ്വവും നല്‍കുന്നതിലും ധാരണ രൂപപ്പെട്ടുവരുന്നതായാണ് സൂചന.

മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 22 എംഎല്‍എമാരുള്ള സാഹചര്യത്തില്‍ അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ലീഗ് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്. നാല് മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും നല്‍കുന്ന ഫോര്‍മുലയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം. എന്‍. ഷംസുദ്ദീന് സ്പീക്കര്‍ പദവി ലഭിക്കാനുള്ള സാധ്യതയും ശക്തമാണ്.

ഘടകകക്ഷികള്‍ക്കിടയിലെ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ട് യുവ നേതാക്കള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാനാണ് വി.ഡി. സതീശന്റെ ശ്രമം. പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രിസഭയില്‍ അവസരം ലഭിച്ചേക്കും. ധനകാര്യ വകുപ്പ് ആര്‍ക്കു നല്‍കുമെന്നതും നിര്‍ണായക ചര്‍ച്ചയായി തുടരുകയാണ്. ശനിയാഴ്ചയ്ക്കകം മന്ത്രിമാരുടെ അന്തിമ പട്ടിക പ്രഖ്യാപിക്കാനാണ് യുഡിഎഫ് നേതൃത്വം ലക്ഷ്യമിടുന്നത്.

തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ സി.പി.എമ്മില്‍ പിണറായി വിജയനെതിരായ അതൃപ്തി പരസ്യ വിമര്‍ശനങ്ങളിലേക്ക് കടക്കുന്നു. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രിയാകാനാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയതെന്നും, തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷവും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുമുള്ള പരാമര്‍ശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നതായാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയന്‍ ഒഴിയണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുന്നത് എ.കെ.ജി സെന്ററിനെയും അസ്വസ്ഥമാക്കുന്നുണ്ട്.

പത്തുവര്‍ഷത്തെ ഭരണകാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും താഴെത്തട്ടിലുള്ള നേതാക്കളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അകന്നുപോയെന്ന വിമര്‍ശനവും യോഗത്തില്‍ ശക്തമായി ഉയര്‍ന്നു. ഭരണകൂടത്തിന്റെ ഗര്‍വവും പാര്‍ട്ടി അണികളോടുള്ള അവഗണനയുമാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോള്‍ നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും, വ്യക്തിപരമായ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നുമുള്ള ആരോപണങ്ങളും ചര്‍ച്ചയായി.

പത്തനംതിട്ടയിലെ വിമര്‍ശനം ഒറ്റപ്പെട്ട പ്രതിഷേധമല്ലെന്നും മറ്റ് ജില്ലകളിലും സമാന വികാരം ശക്തമാകുകയാണെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ പുതിയ തലമുറയ്ക്ക് അവസരം നല്‍കേണ്ട സമയമാണിതെന്ന വിലയിരുത്തലും ശക്തമാണ്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ഘട്ടമായാണ് നിലവിലെ സംഭവവികാസങ്ങളെ സി.പി.എം നേതൃത്വം വിലയിരുത്തുന്നത്.

എ.ഐ.സി.സി നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല എത്തുമെന്ന സൂചനകൾ ശക്തമായി. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് അദ്ദേഹം തുടരുന്നതെന്നും, അതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുണ്ടായിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാനായി ഹൈക്കമാൻഡ് പ്രത്യേക അനുനയ നീക്കങ്ങൾ നടത്തിയതായും അറിയുന്നു.

മുതിർന്ന കോൺഗ്രസ് നേതാവായ ചെന്നിത്തലയുമായുണ്ടായിരുന്ന ഭിന്നതകൾ ഹൈക്കമാൻഡ് ചർച്ചകളിലൂടെ ഏറെക്കുറെ പരിഹരിച്ചെന്നാണ് വിവരം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി പ്രതിനിധി ദീപാ ദാസ് മുൻഷിയും നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിൽ അനുകൂല അന്തരീക്ഷം രൂപപ്പെട്ടു. പാർട്ടിയുടെ ഐക്യവും സർക്കാരിന്റെ സ്ഥിരതയും ഉറപ്പാക്കാൻ ചെന്നിത്തലയുടെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് വിജയകരമായി കൈകാര്യം ചെയ്ത അനുഭവം ചെന്നിത്തലയ്ക്ക് അനുകൂല ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ അതേ വകുപ്പ് വീണ്ടും ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യമെന്നാണ് സൂചന. കൂടാതെ, തന്റെ അനുയായികൾക്കും മന്ത്രിസഭയിൽ യോജിച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വം ഇതിൽ എടുക്കുന്ന അന്തിമ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 61,449 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഇത്തവണ അത് 30,514 ആയി കുറഞ്ഞു. പുതിയ കരിക്കുലത്തിന്റെ സ്വാധീനമാണോ ഈ കുറവിന് കാരണമെന്നത് വിശദമായി പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അറിയിച്ചു.

എ ഗ്രേഡും ബി ഗ്രേഡും നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കേരളത്തിലും ഗൾഫ് മേഖലയിലുമായി 3059 സ്കൂളുകളിലാണ് ഇത്തവണ പരീക്ഷ നടന്നത്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ റവന്യൂ ജില്ലയായി കൊല്ലവും വിദ്യാഭ്യാസ ജില്ലയായി കൊട്ടാരക്കരയും മുന്നിലെത്തി. അതേസമയം പാലക്കാടും തിരൂരും ഏറ്റവും പിന്നിലുള്ള ജില്ലകളായി മാറി.

ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഇത്തവണ മികച്ച വിജയം നേടിയത്. 20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും ഫുൾ എ പ്ലസ് കരസ്ഥമാക്കി. സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കുമെന്നും പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമായി ഓൺലൈനായി അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനായി നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശനെ ഗവർണർ രാജേന്ദ്ര അർലേക്കർ ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗവർണറെ കണ്ട സതീശൻ പിന്തുണക്കത്ത് കൈമാറി. മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. 21ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയും നടക്കും.

വൈകിട്ട് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണ് വി ഡി സതീശനെ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മന്ത്രിസഭാംഗങ്ങളുടെ പട്ടിക തിങ്കളാഴ്ചയ്ക്ക് മുമ്പ് അന്തിമമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. യോഗത്തിൽ എഐസിസി തീരുമാനം ദീപദാസ് മുൻഷി അറിയിച്ചു. തുടർന്ന് സതീശൻ, സണ്ണി ജോസഫ്, മുകുൾ വാസ്നിക് എന്നിവർ സംസാരിച്ചു. കെ സി വേണുഗോപാലിന്റെ പ്രവർത്തനങ്ങളെ സതീശൻ പ്രത്യേകം അഭിനന്ദിക്കുകയും മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തിൽ എത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

രമേശ് ചെന്നിത്തല പാർട്ടിയുടെ പ്രധാന നേതാവാണെന്ന് പറഞ്ഞ സതീശൻ നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദി രേഖപ്പെടുത്തി. നല്ല ഭരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ സംഭാവനകളെ മുകുൾ വാസ്നിക് പ്രശംസിച്ചു. കേരളമൊട്ടാകെ സഞ്ചരിച്ച് പ്രവർത്തിച്ച കെ സി വേണുഗോപാലിന് വിജയത്തിൽ വലിയ പങ്കുണ്ടെന്നും രമേശ് ചെന്നിത്തലയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Copyright © . All rights reserved