കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തെന്ന പരാതിയിൽ 19-കാരൻ പിടിയിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കെഎംസിടി കോളേജിൽ ഹാർഡ്വെയർ എൻജിനിയറിംഗ് പഠിക്കുന്ന ഇയാൾ പൊക്കുന്ന് സ്വദേശിനിയായ യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും പൊലീസ് വ്യക്തമാക്കി.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള അപ്പാർട്ടുമെന്റിലും പെരിങ്ങളത്തെ സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർച്ചയായ പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായതായും പിന്നീട് ഇത് കുടുംബത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ ഇരയുടെ കുടുംബം പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും വിവാഹം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പ്രതിയും കുടുംബവും വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ ചൂലൂരിൽ നിന്ന് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: യു കെ യിലെ പ്രമുഖ സാംസ്കാരിക-സാമൂഹ്യ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ ബാൺവെൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വർണ്ണാഭവും, സ്നേഹദൂതുമായി.
സർഗ്ഗം സ്റ്റീവനേജിന്റെ നവ സാരഥികൾ തങ്ങളുടെ പ്രഥമ ആഘോഷം സംഘാടക മികവുകൊണ്ടും, അവതരണ കലാ വൈഭവം കൊണ്ടും ശ്രദ്ധേയമാക്കി. അടുത്തിടെ നിര്യാതനായ പ്രിയ സർഗ്ഗം മെംബർ ജേക്കബ് ജോർജ്ജിന്റെ അനുസ്മരണത്തോടെയും, ലോകസമാധാനത്തിനായി നടത്തിയ മൗന പ്രാർത്ഥനയോടെയും ആരംഭിച്ച പരിപാടിയിലേക്ക്, പ്രസിഡണ്ട് മേഴ്സി മാത്യു ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് ഈസ്റ്റർ ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനകർമ്മം സർഗ്ഗം കമ്മിറ്റി ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തിക്കൊണ്ട് നിർവ്വഹിച്ചു.

വെൽക്കം സ്കിറ്റിൽ പുണ്യാഘോഷത്രയങ്ങളുടെ നന്മയും, പ്രതീക്ഷയും, സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും, കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാന മികവുകൊണ്ടും പ്രൗഢഗംഭീരമായി. വെൽക്കം സ്കിറ്റ് ‘ഫെസ്റ്റിവ് ഹാർമണി’ പരിപാടിയിലെ ഹൈലൈറ്റായി.

സ്വരലയ താളമേളങ്ങളോടെ വേദിയിൽ ചെണ്ടകളുടെ പെരുമ്പുറ മുഴക്കി നിറഞ്ഞാടിയ ‘സർഗ്ഗം മേളക്കാർ’ ഒരുക്കിയ ശിങ്കാളി മേളം സദസ്സിൽ ആവേശത്തിരയടിച്ചു.

വിഷുക്കണിയുടെ പ്രമേയവും, പാരമ്പര്യവും, പൈതൃകവും സമന്വയിച്ച സ്കിറ്റിലൂടെ ജോണി കല്ലടാന്തിയിൽ, ലൈസാ ജോണി, ജേഡൻ, ഐഷ എന്നിവർ ചേർന്ന് സദസ്സിൽ അവതരിപ്പിച്ച ‘വിഷുക്കണി’ ഗുഹാതുരത്വമുണത്തി. ലേഖാ സുരേഷാണ് സവിധാനം നിർവ്വഹിച്ചത്.
വിവിധ കാറ്റഗറികളിലായി നടത്തിയ ‘റാംപ് വാക്ക്’ മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പ്രോഗ്രാം സ്പോൺസേർസ് പിന്നീട് വിതരണം ചെയ്തു.

ഹെൻട്രിൻ, ആൻ മേരി ജോൺസൺ , അജേഷ് വാസു, ശ്രീജിത്ത് രവീന്ദ്രൻ, നിയാ ലൈജോൺ, ടാനിയ, നിന ലൈജോൺ , നോവ ലൈജോൺ തുടങ്ങിയവർ തങ്ങളുടെ ആലാപന മികവിലൂടെ സംഗീത സാന്ദ്രമാക്കി.

ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങളിലൂടെ ആൻഡ്രിയ ജെയിംസ്, ക്രിസ്സി ജിസ്റ്റിൻ, ജോസ്ലിൻ ജോബി, ഉമാ സുരേഷ്, മരിറ്റ ഷിജി, നൈനിക ദിലീപ്, മീര കീലോത്ത് , വൈഗാ വിവേക്, വേദാ വിവേക്, പല്ലവി ബിജു, പവിത്ര ബിജു, ടിന തോംപ്സൺ, മരീറ്റ, ഹൃദ്യ, അനിക അനീഷ് എന്നിവർ സദസ്സിൽ മാസ്മരികത വിരിയിച്ചു. ‘ടീം നൃത്യ’ക്കുവേണ്ടി ക്രിസ്റ്റിന, അന്ന, ആദ്യ, അദ്വ്യത എന്നിവർ ചേർന്ന് നടത്തിയ ഗ്രൂപ്പ് ഡാൻസ് വേദി ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഡേവിഡ് ജോർജിന്റെ ഇലക്ട്രിക് ഡ്രം പ്ലേ ആകർഷമായി.

സർഗ്ഗം സെക്രട്ടറി ജിമ്മി തോമസ് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ദിവ്യ രാജ്, ജാസ്മിൻ ചാക്കോ എന്നിവർ അവതാരകരായി തിളങ്ങി.

സമ്പന്നമായ കലാ വിരുന്നും, സ്വാദിഷ്ടമായ ഡിന്നറും, ശിങ്കാരിമേളം അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ ‘ആഘോഷ രാവ്’ സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. മേഴ്സി മാത്യു, ജിമ്മി തോമസ്, സിബി കക്കുഴി, ബിന്ദു ജിസ്റ്റിൻ. റൊമാരിയോ ജെറോൾഡ്, ഹെൻട്രിൻ , സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ് എന്നിവർ ആഘോഷത്തിനു നേതൃത്വം നൽകി.
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ; കേസിന്റെ വാദം നേരത്തെ തന്നെ പൂര്ത്തിയായിട്ടുണ്ട്.
ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാൽ എസ്.സി/എസ്.ടി. അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇത്തരം കേസുകളിൽ ഇരയുടെ ജാതിയാണ് നിർണായകമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഏപ്രിൽ 10-ന് കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന് കുടുംബം ആരോപിക്കുന്നു. മറുവശത്ത്, ലോൺ ആപ്പുകാരുടെ ഭീഷണിയാണ് കാരണം എന്ന നിലപാടിലാണ് കോളജ് മാനേജ്മെന്റ്; വിധി പുറത്ത് വന്നതിന് പിന്നാലെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വ്യക്തത വരും.
കൊളക്കാട് (കണ്ണൂർ) ∙ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം പ്രദേശത്തെ നടുക്കി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) ക്രൂരമായി കൊലപ്പെടുത്തിയത്; മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഗീതമ്മയുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവെച്ചാണ് ക്രിസ്റ്റി ആക്രമണം നടത്തിയത്. ബെംഗളൂരുവിൽ ബിസിഎ പഠനം തുടരുന്നതിനിടെ പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു എന്നാണ് പൊലീസ് സൂചന; സംഭവസമയത്ത് തങ്കച്ചൻ വീട്ടിലില്ലായിരുന്നു.
കൊലപാതകത്തിന് ശേഷം വീട്ടിൽ തന്നെ തുടരുകയായിരുന്ന ക്രിസ്റ്റി, സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് പൊലീസ് ഗീതമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി, ഡിവൈഎസ്പി ചന്ദ്രമോഹൻ, എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
ടോം ജോസ് തടിയംപാട്
ലിവർപൂളിലെ പാവങ്ങളുടെ അമ്മ: കാതെറിൻ വിൽക്കിൻസന്റെ ശവകുടീരം സന്ദർശിച്ചു. കോളറക്കാലത്ത് ജീവൻ പണയം വെച്ച് സേവനം ചെയ്ത വിശുദ്ധജീവിതത്തിന്റെ ഓർമ്മസ്ഥലം ലിവർപൂളിന്റെ മുക്കിലും മൂലയിലും അറിയപ്പെടുന്ന ഒരു സ്ത്രീയുടെ പേരാണ് കാതെറിൻ വിൽക്കിസൻ പാവപ്പെട്ടവരുടെ ‘അമ്മ എന്നറിയപ്പനെടുന്ന അവരുടെ സേവനം ധാരാളം പാവപ്പെട്ട മനുഷ്യരുടെ ജീവൻ രക്ഷിച്ചു .1832 ൽ ലിവർപൂളിൽ കോളറ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് അവൾ തന്റെ ഏറ്റവും വീരോചിതമായ പ്രവൃത്തി ചെയ്യാൻ ആരംഭിച്ചത് .
ഈ ധീരയായ സ്ത്രീ രാവും പകലും രോഗികളുടെയും മരിക്കുന്നവരുടെയും വീടുകളിൽ കയറി ഇറങ്ങി . പകർച്ചവ്യാധിയുടെ ശുശ്രൂഷാ മാലാഖയായി മാറി, രോഗികളെ നിർഭയമായി ശുശ്രൂഷിക്കുകയും അമിത ജോലി ചെയ്യുന്ന ഡോക്ടർമാരെ സഹായിക്കുകയും ചെയ്തതിനു പുറമേ, എല്ലാ ദിവസവും രാവിലെ 60 കുട്ടികൾക്ക് ഭക്ഷണം നൽകാൻ ആവശ്യമായ കഞ്ഞി ഉണ്ടാക്കി വീടുകളിൽ എത്തിച്ചു കൂടാതെ , പനി ബാധിച്ച മാതാപിതാക്കളുടെ 20 കുട്ടികളെ കുളിപ്പിക്കാനും പരിചരിക്കാനും വേണ്ടി തന്റെ കിടപ്പുമുറി പോലും ഉപേക്ഷിച്ചു. തന്റെ കിടക്കകളും ഷീറ്റുകളും പുതപ്പുകളും രോഗികൾക്കായി സംഭാവന ചെയ്തു, ഒരു ബോയിലർ അടങ്ങിയ തന്റെ ചെറിയ അടുക്കള അയൽക്കാർക്ക് വിട്ടുകൊടുത്തു, . ദാരിദ്ര്യത്താൽ വലയം ചെയ്യപ്പെട്ട അവരുടെ ചുറ്റുമുള്ള രോഗബാധിതമായമനുഷ്യരുടെ വസ്ത്രങ്ങളും കിടക്കകളും കുമ്മായത്തിന്റെ ക്ലോറൈഡ് ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കി നൽകി ആളുകളെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചു.ഈ പ്രവർത്തനത്തിലൂടെ വൃത്തിയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ലോകത്തിലെ ആദ്യത്തെ പൊതു കുളിസ്ഥലം (പബ്ലിക് വാഷ്-ഹൗസ്) ലിവർപൂൾ ഫെഡ്ഡറിക് സ്ട്രീറ്റിൽ ആരംഭിച്ചു അത് പിന്നീട് ഇംഗ്ലണ്ട് മുഴുവൻ വ്യാപിക്കുകയും അതിന്റെ നടത്തിപ്പിനായി സർക്കാർ അവരെ നിയമിക്കുകയും ചെയ്തു .
1786 ഒക്ടോബർ 24-ന് അയർലണ്ടിലെ ലണ്ടൻഡെറിയിൽ നിന്നും കാതറിൻ . കുട്ടിയായിരുന്നപ്പോൾ തന്നെ അവളുടെ വിധവയായ അമ്മ കുടുംബത്തോടൊപ്പം ലിവർപൂളിലേക്ക് കപ്പൽ കയറി. എന്നാൽ തുറമുഖത്ത് എത്തുന്നതിനുമുമ്പ് കപ്പൽ തകർന്നു, ജീവനക്കാരും യാത്രക്കാരും ഒരു ചെറിയ ബോട്ടിൽ കയറേണ്ടിവന്നു. കാതറിനും അമ്മയും സഹോദരിയും രക്ഷപ്പെട്ടു, പക്ഷേ ഒരു വലിയ തിരമാലയിൽ അവളുടെ കുഞ്ഞു സഹോദരി അമ്മയുടെ കൈകളിൽ നിന്നും വഴുതിപ്പോയി മുങ്ങിമരിച്ചു. ഈ ദുരന്തത്തിന്റെ ആഘാതത്തിൽ അമ്മയുടെ കാഴ്ചയും ബുദ്ധിയും നഷ്ടപ്പെട്ടു.
1797-ൽ, 11 വയസ്സുള്ളപ്പോൾ, കാതെറിൻ ലങ്കാസ്റ്ററിനടുത്തുള്ള കാറ്റണിലുള്ള ഒരു കോട്ടൺ മില്ലിൽ ജോലിക്കുപോയി ,. ഏഴ് വർഷം കാറ്റണിൽ ജോലി ചെയ്ത ശേഷം അവൾ അമ്മയെ പരിപാലിക്കാൻ ലിവർപൂളിലേക്ക് മടങ്ങി. തുടർന്ന് , ഒരു വർഷം കേണൽ, മിസ്സിസ് മാക്സ്വെൽ എന്നിവരോടൊപ്പവും , മൂന്ന് വർഷം മിസ്സിസ് റിച്ചാർഡ് ഹേവുഡിനൊപ്പവും വീട്ടു ജോലികൾ ചെയ്തു ,. 1811-ൽ അവർ ജോലി ഉപേക്ഷിച്ച് അമ്മയെ സഹായിക്കാൻ പോയി.. , ഫ്രഞ്ച് കത്തോലിക്കാ നാവികനായ ജോൺ ഡി മോണ്ടെയെ അവർ വിവാഹം കഴിച്ചു മൂന്നുവര്ഷങ്ങൾക്കു ശേഷം അദ്ദേഹം ഒരു കപ്പൽ അപകടത്തിൽ മരിക്കുകതയും ചെയ്തു. വിധവയായ വിൽക്കിൻസൻ നടത്തിയ സാമൂഹിക സേവനത്തിന്റെ ഓർമ്മയായി സൈന്റ്റ് ജോർജ് ഹാളിൽ അവരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് കൂടാതെ ഒട്ടേറെ ആദരവുകൾ അവർക്കു ലഭിച്ചിട്ടുണ്ട് .
കാതെറിൻ മറ്റുള്ളവരോട് നിസ്വാർത്ഥമായി ഭക്തിയുള്ള ഒരു യഥാർത്ഥ വിശുദ്ധ ജീവിതം നയിച്ചിരുന്നു എന്നാണ്, ചരിത്രം നമ്മെ പഠിപ്പിക്കുന്നത് .1860 നവംബർ 11 നു കാതെറിൻ വിൽക്കിസൻ ഈ ലോകത്തോട് വിടപറഞ്ഞു. ലിവർപൂൾ ആംഗ്ലിക്കൻ കത്തിഡ്രലിന്റെ ഭാഗമായ സൈന്റ്റ് ജെയിംസ് സിമിത്തേരിയിൽ അവർ അന്ത്യ വിശ്രമം കൊള്ളുന്നു. 1936 നു ശേഷം ഈ സിമിത്തേരി പാർക്ക് ആക്കിമാറ്റിയെങ്കിലും വിൽക്കിൻസൻ ശവകുടിരം അവിടെ നിലനിർത്തിയിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാത്തോലിക്ക് സിറോ-മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, കമ്മീഷൻ ഫോർ ഇവാഞ്ചലൈസേഷൻ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാം ബൈബിൾ കൺവെൻഷൻ ഇന്ന് ഏപ്രിൽ 25 -ാ0 തീയതി ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് സംഗമം. സെൻ്റ് ആൻ്റണി ഓഫ് പാദുവാ ചർച്ച് വോൾവർഹാംപ്ടൺആണ് കൺവെൻഷൻ വേദി.
ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ കൺവെൻഷൻ നയിക്കുന്നത് ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് ആണ് . ജപമാലയോടെ ആരംഭിച്ചു വിശുദ്ധ കുർബാനയെ തുടർന്ന് വചനപ്രഘോഷണശുശ്രൂഷകൾക്കും ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോ മൂലേച്ചേരി വി സി (07796290284), ലിജോ ജോർജ് (07717316176), ജെസ്സി ജോസഫ് (07360093536) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

അമേരിക്കൻ ഐക്യനാടുകൾ ഒരുകാലത്ത് ഇന്ത്യൻ വംശജരുടെ പ്രധാന സ്വപ്നരാജ്യമായിരുന്നെങ്കിലും, ഇപ്പോൾ ആ സ്വപ്നത്തിൽ മങ്ങലേൽക്കുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു.കാർനെഗീ എൻഡോവ്മെൻ്റ് നടത്തിയ പഠനത്തിൽ, ഏകദേശം 40 ശതമാനം ഇന്ത്യൻ വംശജർ അമേരിക്ക വിടാൻ ആലോചിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സർവേ പ്രകാരം, 14 ശതമാനം പേർ സ്ഥിരമായി ഈ ചിന്തയിൽ കഴിയുമ്പോൾ, 26 ശതമാനം പേർ ഇടയ്ക്കിടെ അതിനെക്കുറിച്ച് ചിന്തിക്കുന്നതായി പറയുന്നു. നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ അമേരിക്കയിൽ താമസിക്കുന്ന സാഹചര്യത്തിൽ, ഈ പ്രവണത വലിയ മാറ്റത്തിനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു.
രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അസന്തോഷമാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണം. അമേരിക്ക വിടാൻ ആലോചിക്കുന്നവരിൽ 58 ശതമാനം പേർ രാജ്യത്തെ രാഷ്ട്രീയാവസ്ഥയാണ് കാരണം എന്ന് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട നയങ്ങളോടുള്ള അസ്വസ്ഥതയും അതൃപ്തിയും ശക്തമാണ്. “അമേരിക്ക അമേരിക്കക്കാർക്കായി” എന്ന നിലപാട് കുടിയേറ്റ സമൂഹങ്ങളിൽ അനിശ്ചിതത്വവും ഒറ്റപ്പെട്ടതെന്ന ബോധവും വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സാമൂഹിക ഇടപെടലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ആളുകളിൽ മാനസിക സമ്മർദ്ദം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
സാമ്പത്തിക സമ്മർദ്ദങ്ങളും കുടിയേറ്റ നയങ്ങളിലെ അനിശ്ചിതത്വങ്ങളും ഈ പ്രവണതയെ ശക്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്. ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും മധ്യവർഗ്ഗ കുടുംബങ്ങൾക്ക് സ്ഥിരതയുള്ള ജീവിതം നയിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ, വിസ വൈകല്യങ്ങളും ഗ്രീൻ കാർഡ് ലഭിക്കുന്നതിലെ ദീർഘകാല കാത്തിരിപ്പും പലർക്കും ആശങ്കയായി തുടരുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ വംശജരിൽ രാഷ്ട്രീയപരമായ സമീപനങ്ങളിലും മാറ്റം സംഭവിക്കുന്നതായി സർവേ ചൂണ്ടിക്കാണിക്കുന്നു. പരമ്പരാഗത പാർട്ടി പിന്തുണയിൽ നിന്ന് മാറി, ജോലി സുരക്ഷ, കുടുംബ സുരക്ഷ, ദീർഘകാല സ്ഥിരത തുടങ്ങിയ പ്രായോഗിക വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നീണ്ടൂർ: ബിസിഎംസി മുൻ പ്രസിഡന്റ് ബെന്നി ഓണശ്ശേരിലിന്റെ മാതാവ് ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി. ശനിയാഴ്ച (25-04-26) ഉച്ചയ്ക്ക് 3.30ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടത്തും. ഭർത്താവ് പരേതനായ ഒ.എ. കുര്യൻ.
പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗമാണ്. മക്കൾ: നീണ്ടൂർ ബെന്നി (യുകെ, യൂത്ത് കോൺഗ്രസ് (എസ്) മുൻ കോട്ടയം ജില്ല പ്രസിഡന്റും ഡികെസിസി മുൻ ട്രഷററും), ബിസ്സൻ, ബെറ്റി സാബു (തെക്കേതിൽ, മല്ലുശ്ശേരി), ബീന തോമസ്കുട്ടി (ചുള്ളമ്പേൽ, ഉഴവൂർ – ഇറ്റലി), സിസ്റ്റർ ബിന്ദു (എഫ്.എസ്.എച്ച്.എ കോൺവെന്റ്, ഇറ്റലി).
മരുമക്കൾ: ബീന ബെന്നി (കൊല്ലപ്പള്ളിൽ, കിടങ്ങൂർ – യുകെ), സാബു എബ്രഹാം (ആർ.എം.എസ്, കോട്ടയം), തോമസ്കുട്ടി ചുള്ളമ്പേൽ (ഇറ്റലി).
ബെന്നി ഓണശ്ശേരിലിൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോമി കുര്യാക്കോസ്
ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാൻവർത്തിലെ സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വൈകിട്ട് 6 മണിക്ക് വലിയ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ടാണ് ആഘോഷ സായഹ്നത്തിന്റെ തിരശില ഉയർന്നത്. രാത്രി 11 വരെ നീണ്ടുനിന്ന പരിപാടി കലാപരമായ വൈവിധ്യത്താലും സാംസ്കാരിക ഐക്യത്തിന്റെ സന്ദേശത്താലും ശ്രദ്ധേയമായി.

അസോസിയേഷൻ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളും നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കക്കാളും ചേർന്ന് ഭദ്രദീപത്തിന്റെ തിരി തെളിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് 2025 – 2026 കാലഘട്ടത്തിലെ റിപ്പോർട്ടും ട്രഷറർ ടോം തോമസ് കണക്കും അവതരിപ്പിച്ചു.

പ്രശസ്ത കലാകാരൻ ജോബി പാലയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ഹാസ്യവും സംഗീതവും ഒരുമിച്ച വിരുന്ന് പ്രേക്ഷകരെ ആവേശഭരിതരാക്കി.

ബി എം എയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളുടെ തീം ഡാൻസുകൾ പ്രത്യേകമായി ശ്രദ്ധ നേടി. 29 വനിതകൾ ഒന്നിച്ചണിഞ്ഞ ‘റിതം ഓഫ് യൂണിറ്റി’ എന്ന നൃത്താവിഷ്കാരം വേദിയെ വിസ്മയിപ്പിച്ചു. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച കലാവിരുന്നുകൾ വലിയ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുതിർന്ന അംഗവുമായ ഫിലിപ്പ് കൊച്ചിട്ടി ബി എം എയിലെ കൊച്ചു കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി. വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ശ്രീമതി. സുബി ഷിബു സ്റ്റേജിന്റെ നിയന്ത്രണവും അവതരണവും നിർവഹിച്ചു.
കുടുംബാംഗങ്ങളും സമൂഹാംഗങ്ങളും വലിയ തോതിൽ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കാളിത്തം പരിപാടിയുടെ വലിയ വിജയത്തിന് കാരണമായി എന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി കേരള കോൺഗ്രസ് യു.കെ.യുടെ ഓൺലൈൻ യോഗം ഏപ്രിൽ 22, 2026-ന് ചേർന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലും ഭാവി രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചര്ച്ചയായി. കേരള കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു.
പ്രവാസി കേരളാ കോൺഗ്രസ് യുകെ പ്രസിഡൻറ് ബിജു ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുകയും ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരള ഐ.ടി & പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ ജയ്സൺ ജോസ് ഓലിക്കൽ യോഗത്തിൽ സംസാരിച്ചു.
കേരള കോൺഗ്രസിന്റെ ദൗത്യവും ഭാവി പദ്ധതികളും അപു ജോൺ ജോസഫ് വിശദീകരിച്ചു. മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാര സാധ്യതകൾ വർദ്ധിപ്പിക്കുക വഴി കേരളത്തിൽ നിന്ന് യുവജനങ്ങളുടെ കുടിയേറ്റം കുറയ്ക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പുതുമയാർന്ന ആശയങ്ങളുമായി മുന്നോട്ട് വരുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് കേരള കോൺഗ്രസ് ഉറപ്പുനൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലക്ഷ്യങ്ങൾ സഫലമാക്കാൻ പ്രവാസി കേരള കോൺഗ്രസ് യു.കെ. പ്രവർത്തകർ കേരളത്തിൽ നിക്ഷേപിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അപു ജോൺ ജോസഫ് അഭ്യർത്ഥിച്ചു. കൂടാതെ, യുകെയിലെ വിവിധ കൗൺസിലുകളും കേരളത്തിലെ പഞ്ചായത്തുകളും തമ്മിൽ സഹോദരനഗര (Town Twinning) പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ജോസ് പരപ്പനാട്ട്, ക്രിസ്, ജിൽസൺ ഓലിക്കൽ, ലിട്ടു ടോമി, ജെഫ് താഴത്തെത്ത്, തോമസ് കന്തത്തിങ്കര, ജെറി ഉഴുന്നലിൽ, ജോയാസ് ജോൺ, ജോഷി എടത്തിപ്പറമ്പിൽ, ബേബി ജോൺ, ബിറ്റാജ് ഓഗസ്റ്റിൻ, സിബി കാവുകാട്ട്, തോമസ് ജോണി, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
