അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ; കേസിന്റെ വാദം നേരത്തെ തന്നെ പൂര്ത്തിയായിട്ടുണ്ട്.
ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാൽ എസ്.സി/എസ്.ടി. അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇത്തരം കേസുകളിൽ ഇരയുടെ ജാതിയാണ് നിർണായകമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഏപ്രിൽ 10-ന് കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന് കുടുംബം ആരോപിക്കുന്നു. മറുവശത്ത്, ലോൺ ആപ്പുകാരുടെ ഭീഷണിയാണ് കാരണം എന്ന നിലപാടിലാണ് കോളജ് മാനേജ്മെന്റ്; വിധി പുറത്ത് വന്നതിന് പിന്നാലെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വ്യക്തത വരും.
കൊളക്കാട് (കണ്ണൂർ) ∙ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം പ്രദേശത്തെ നടുക്കി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) ക്രൂരമായി കൊലപ്പെടുത്തിയത്; മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഗീതമ്മയുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവെച്ചാണ് ക്രിസ്റ്റി ആക്രമണം നടത്തിയത്. ബെംഗളൂരുവിൽ ബിസിഎ പഠനം തുടരുന്നതിനിടെ പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു എന്നാണ് പൊലീസ് സൂചന; സംഭവസമയത്ത് തങ്കച്ചൻ വീട്ടിലില്ലായിരുന്നു.
കൊലപാതകത്തിന് ശേഷം വീട്ടിൽ തന്നെ തുടരുകയായിരുന്ന ക്രിസ്റ്റി, സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് പൊലീസ് ഗീതമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി, ഡിവൈഎസ്പി ചന്ദ്രമോഹൻ, എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
ടോം ജോസ് തടിയംപാട്
ലിവർപൂളിലെ പാവങ്ങളുടെ അമ്മ: കാതെറിൻ വിൽക്കിൻസന്റെ ശവകുടീരം സന്ദർശിച്ചു. കോളറക്കാലത്ത് ജീവൻ പണയം വെച്ച് സേവനം ചെയ്ത വിശുദ്ധജീവിതത്തിന്റെ ഓർമ്മസ്ഥലം ലിവർപൂളിന്റെ മുക്കിലും മൂലയിലും അറിയപ്പെടുന്ന ഒരു സ്ത്രീയുടെ പേരാണ് കാതെറിൻ വിൽക്കിസൻ പാവപ്പെട്ടവരുടെ ‘അമ്മ എന്നറിയപ്പനെടുന്ന അവരുടെ സേവനം ധാരാളം പാവപ്പെട്ട മനുഷ്യരുടെ ജീവൻ രക്ഷിച്ചു .1832 ൽ ലിവർപൂളിൽ കോളറ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് അവൾ തന്റെ ഏറ്റവും വീരോചിതമായ പ്രവൃത്തി ചെയ്യാൻ ആരംഭിച്ചത് .
ഈ ധീരയായ സ്ത്രീ രാവും പകലും രോഗികളുടെയും മരിക്കുന്നവരുടെയും വീടുകളിൽ കയറി ഇറങ്ങി . പകർച്ചവ്യാധിയുടെ ശുശ്രൂഷാ മാലാഖയായി മാറി, രോഗികളെ നിർഭയമായി ശുശ്രൂഷിക്കുകയും അമിത ജോലി ചെയ്യുന്ന ഡോക്ടർമാരെ സഹായിക്കുകയും ചെയ്തതിനു പുറമേ, എല്ലാ ദിവസവും രാവിലെ 60 കുട്ടികൾക്ക് ഭക്ഷണം നൽകാൻ ആവശ്യമായ കഞ്ഞി ഉണ്ടാക്കി വീടുകളിൽ എത്തിച്ചു കൂടാതെ , പനി ബാധിച്ച മാതാപിതാക്കളുടെ 20 കുട്ടികളെ കുളിപ്പിക്കാനും പരിചരിക്കാനും വേണ്ടി തന്റെ കിടപ്പുമുറി പോലും ഉപേക്ഷിച്ചു. തന്റെ കിടക്കകളും ഷീറ്റുകളും പുതപ്പുകളും രോഗികൾക്കായി സംഭാവന ചെയ്തു, ഒരു ബോയിലർ അടങ്ങിയ തന്റെ ചെറിയ അടുക്കള അയൽക്കാർക്ക് വിട്ടുകൊടുത്തു, . ദാരിദ്ര്യത്താൽ വലയം ചെയ്യപ്പെട്ട അവരുടെ ചുറ്റുമുള്ള രോഗബാധിതമായമനുഷ്യരുടെ വസ്ത്രങ്ങളും കിടക്കകളും കുമ്മായത്തിന്റെ ക്ലോറൈഡ് ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കി നൽകി ആളുകളെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചു.ഈ പ്രവർത്തനത്തിലൂടെ വൃത്തിയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ലോകത്തിലെ ആദ്യത്തെ പൊതു കുളിസ്ഥലം (പബ്ലിക് വാഷ്-ഹൗസ്) ലിവർപൂൾ ഫെഡ്ഡറിക് സ്ട്രീറ്റിൽ ആരംഭിച്ചു അത് പിന്നീട് ഇംഗ്ലണ്ട് മുഴുവൻ വ്യാപിക്കുകയും അതിന്റെ നടത്തിപ്പിനായി സർക്കാർ അവരെ നിയമിക്കുകയും ചെയ്തു .
1786 ഒക്ടോബർ 24-ന് അയർലണ്ടിലെ ലണ്ടൻഡെറിയിൽ നിന്നും കാതറിൻ . കുട്ടിയായിരുന്നപ്പോൾ തന്നെ അവളുടെ വിധവയായ അമ്മ കുടുംബത്തോടൊപ്പം ലിവർപൂളിലേക്ക് കപ്പൽ കയറി. എന്നാൽ തുറമുഖത്ത് എത്തുന്നതിനുമുമ്പ് കപ്പൽ തകർന്നു, ജീവനക്കാരും യാത്രക്കാരും ഒരു ചെറിയ ബോട്ടിൽ കയറേണ്ടിവന്നു. കാതറിനും അമ്മയും സഹോദരിയും രക്ഷപ്പെട്ടു, പക്ഷേ ഒരു വലിയ തിരമാലയിൽ അവളുടെ കുഞ്ഞു സഹോദരി അമ്മയുടെ കൈകളിൽ നിന്നും വഴുതിപ്പോയി മുങ്ങിമരിച്ചു. ഈ ദുരന്തത്തിന്റെ ആഘാതത്തിൽ അമ്മയുടെ കാഴ്ചയും ബുദ്ധിയും നഷ്ടപ്പെട്ടു.
1797-ൽ, 11 വയസ്സുള്ളപ്പോൾ, കാതെറിൻ ലങ്കാസ്റ്ററിനടുത്തുള്ള കാറ്റണിലുള്ള ഒരു കോട്ടൺ മില്ലിൽ ജോലിക്കുപോയി ,. ഏഴ് വർഷം കാറ്റണിൽ ജോലി ചെയ്ത ശേഷം അവൾ അമ്മയെ പരിപാലിക്കാൻ ലിവർപൂളിലേക്ക് മടങ്ങി. തുടർന്ന് , ഒരു വർഷം കേണൽ, മിസ്സിസ് മാക്സ്വെൽ എന്നിവരോടൊപ്പവും , മൂന്ന് വർഷം മിസ്സിസ് റിച്ചാർഡ് ഹേവുഡിനൊപ്പവും വീട്ടു ജോലികൾ ചെയ്തു ,. 1811-ൽ അവർ ജോലി ഉപേക്ഷിച്ച് അമ്മയെ സഹായിക്കാൻ പോയി.. , ഫ്രഞ്ച് കത്തോലിക്കാ നാവികനായ ജോൺ ഡി മോണ്ടെയെ അവർ വിവാഹം കഴിച്ചു മൂന്നുവര്ഷങ്ങൾക്കു ശേഷം അദ്ദേഹം ഒരു കപ്പൽ അപകടത്തിൽ മരിക്കുകതയും ചെയ്തു. വിധവയായ വിൽക്കിൻസൻ നടത്തിയ സാമൂഹിക സേവനത്തിന്റെ ഓർമ്മയായി സൈന്റ്റ് ജോർജ് ഹാളിൽ അവരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് കൂടാതെ ഒട്ടേറെ ആദരവുകൾ അവർക്കു ലഭിച്ചിട്ടുണ്ട് .
കാതെറിൻ മറ്റുള്ളവരോട് നിസ്വാർത്ഥമായി ഭക്തിയുള്ള ഒരു യഥാർത്ഥ വിശുദ്ധ ജീവിതം നയിച്ചിരുന്നു എന്നാണ്, ചരിത്രം നമ്മെ പഠിപ്പിക്കുന്നത് .1860 നവംബർ 11 നു കാതെറിൻ വിൽക്കിസൻ ഈ ലോകത്തോട് വിടപറഞ്ഞു. ലിവർപൂൾ ആംഗ്ലിക്കൻ കത്തിഡ്രലിന്റെ ഭാഗമായ സൈന്റ്റ് ജെയിംസ് സിമിത്തേരിയിൽ അവർ അന്ത്യ വിശ്രമം കൊള്ളുന്നു. 1936 നു ശേഷം ഈ സിമിത്തേരി പാർക്ക് ആക്കിമാറ്റിയെങ്കിലും വിൽക്കിൻസൻ ശവകുടിരം അവിടെ നിലനിർത്തിയിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാത്തോലിക്ക് സിറോ-മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, കമ്മീഷൻ ഫോർ ഇവാഞ്ചലൈസേഷൻ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാം ബൈബിൾ കൺവെൻഷൻ ഇന്ന് ഏപ്രിൽ 25 -ാ0 തീയതി ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് സംഗമം. സെൻ്റ് ആൻ്റണി ഓഫ് പാദുവാ ചർച്ച് വോൾവർഹാംപ്ടൺആണ് കൺവെൻഷൻ വേദി.
ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ കൺവെൻഷൻ നയിക്കുന്നത് ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് ആണ് . ജപമാലയോടെ ആരംഭിച്ചു വിശുദ്ധ കുർബാനയെ തുടർന്ന് വചനപ്രഘോഷണശുശ്രൂഷകൾക്കും ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോ മൂലേച്ചേരി വി സി (07796290284), ലിജോ ജോർജ് (07717316176), ജെസ്സി ജോസഫ് (07360093536) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

അമേരിക്കൻ ഐക്യനാടുകൾ ഒരുകാലത്ത് ഇന്ത്യൻ വംശജരുടെ പ്രധാന സ്വപ്നരാജ്യമായിരുന്നെങ്കിലും, ഇപ്പോൾ ആ സ്വപ്നത്തിൽ മങ്ങലേൽക്കുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു.കാർനെഗീ എൻഡോവ്മെൻ്റ് നടത്തിയ പഠനത്തിൽ, ഏകദേശം 40 ശതമാനം ഇന്ത്യൻ വംശജർ അമേരിക്ക വിടാൻ ആലോചിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സർവേ പ്രകാരം, 14 ശതമാനം പേർ സ്ഥിരമായി ഈ ചിന്തയിൽ കഴിയുമ്പോൾ, 26 ശതമാനം പേർ ഇടയ്ക്കിടെ അതിനെക്കുറിച്ച് ചിന്തിക്കുന്നതായി പറയുന്നു. നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ അമേരിക്കയിൽ താമസിക്കുന്ന സാഹചര്യത്തിൽ, ഈ പ്രവണത വലിയ മാറ്റത്തിനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു.
രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അസന്തോഷമാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണം. അമേരിക്ക വിടാൻ ആലോചിക്കുന്നവരിൽ 58 ശതമാനം പേർ രാജ്യത്തെ രാഷ്ട്രീയാവസ്ഥയാണ് കാരണം എന്ന് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട നയങ്ങളോടുള്ള അസ്വസ്ഥതയും അതൃപ്തിയും ശക്തമാണ്. “അമേരിക്ക അമേരിക്കക്കാർക്കായി” എന്ന നിലപാട് കുടിയേറ്റ സമൂഹങ്ങളിൽ അനിശ്ചിതത്വവും ഒറ്റപ്പെട്ടതെന്ന ബോധവും വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സാമൂഹിക ഇടപെടലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ആളുകളിൽ മാനസിക സമ്മർദ്ദം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
സാമ്പത്തിക സമ്മർദ്ദങ്ങളും കുടിയേറ്റ നയങ്ങളിലെ അനിശ്ചിതത്വങ്ങളും ഈ പ്രവണതയെ ശക്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്. ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും മധ്യവർഗ്ഗ കുടുംബങ്ങൾക്ക് സ്ഥിരതയുള്ള ജീവിതം നയിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ, വിസ വൈകല്യങ്ങളും ഗ്രീൻ കാർഡ് ലഭിക്കുന്നതിലെ ദീർഘകാല കാത്തിരിപ്പും പലർക്കും ആശങ്കയായി തുടരുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ വംശജരിൽ രാഷ്ട്രീയപരമായ സമീപനങ്ങളിലും മാറ്റം സംഭവിക്കുന്നതായി സർവേ ചൂണ്ടിക്കാണിക്കുന്നു. പരമ്പരാഗത പാർട്ടി പിന്തുണയിൽ നിന്ന് മാറി, ജോലി സുരക്ഷ, കുടുംബ സുരക്ഷ, ദീർഘകാല സ്ഥിരത തുടങ്ങിയ പ്രായോഗിക വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നീണ്ടൂർ: ബിസിഎംസി മുൻ പ്രസിഡന്റ് ബെന്നി ഓണശ്ശേരിലിന്റെ മാതാവ് ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി. ശനിയാഴ്ച (25-04-26) ഉച്ചയ്ക്ക് 3.30ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടത്തും. ഭർത്താവ് പരേതനായ ഒ.എ. കുര്യൻ.
പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗമാണ്. മക്കൾ: നീണ്ടൂർ ബെന്നി (യുകെ, യൂത്ത് കോൺഗ്രസ് (എസ്) മുൻ കോട്ടയം ജില്ല പ്രസിഡന്റും ഡികെസിസി മുൻ ട്രഷററും), ബിസ്സൻ, ബെറ്റി സാബു (തെക്കേതിൽ, മല്ലുശ്ശേരി), ബീന തോമസ്കുട്ടി (ചുള്ളമ്പേൽ, ഉഴവൂർ – ഇറ്റലി), സിസ്റ്റർ ബിന്ദു (എഫ്.എസ്.എച്ച്.എ കോൺവെന്റ്, ഇറ്റലി).
മരുമക്കൾ: ബീന ബെന്നി (കൊല്ലപ്പള്ളിൽ, കിടങ്ങൂർ – യുകെ), സാബു എബ്രഹാം (ആർ.എം.എസ്, കോട്ടയം), തോമസ്കുട്ടി ചുള്ളമ്പേൽ (ഇറ്റലി).
ബെന്നി ഓണശ്ശേരിലിൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോമി കുര്യാക്കോസ്
ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാൻവർത്തിലെ സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വൈകിട്ട് 6 മണിക്ക് വലിയ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ടാണ് ആഘോഷ സായഹ്നത്തിന്റെ തിരശില ഉയർന്നത്. രാത്രി 11 വരെ നീണ്ടുനിന്ന പരിപാടി കലാപരമായ വൈവിധ്യത്താലും സാംസ്കാരിക ഐക്യത്തിന്റെ സന്ദേശത്താലും ശ്രദ്ധേയമായി.

അസോസിയേഷൻ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളും നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കക്കാളും ചേർന്ന് ഭദ്രദീപത്തിന്റെ തിരി തെളിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് 2025 – 2026 കാലഘട്ടത്തിലെ റിപ്പോർട്ടും ട്രഷറർ ടോം തോമസ് കണക്കും അവതരിപ്പിച്ചു.

പ്രശസ്ത കലാകാരൻ ജോബി പാലയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ഹാസ്യവും സംഗീതവും ഒരുമിച്ച വിരുന്ന് പ്രേക്ഷകരെ ആവേശഭരിതരാക്കി.

ബി എം എയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളുടെ തീം ഡാൻസുകൾ പ്രത്യേകമായി ശ്രദ്ധ നേടി. 29 വനിതകൾ ഒന്നിച്ചണിഞ്ഞ ‘റിതം ഓഫ് യൂണിറ്റി’ എന്ന നൃത്താവിഷ്കാരം വേദിയെ വിസ്മയിപ്പിച്ചു. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച കലാവിരുന്നുകൾ വലിയ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുതിർന്ന അംഗവുമായ ഫിലിപ്പ് കൊച്ചിട്ടി ബി എം എയിലെ കൊച്ചു കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി. വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ശ്രീമതി. സുബി ഷിബു സ്റ്റേജിന്റെ നിയന്ത്രണവും അവതരണവും നിർവഹിച്ചു.
കുടുംബാംഗങ്ങളും സമൂഹാംഗങ്ങളും വലിയ തോതിൽ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കാളിത്തം പരിപാടിയുടെ വലിയ വിജയത്തിന് കാരണമായി എന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി കേരള കോൺഗ്രസ് യു.കെ.യുടെ ഓൺലൈൻ യോഗം ഏപ്രിൽ 22, 2026-ന് ചേർന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലും ഭാവി രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചര്ച്ചയായി. കേരള കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു.
പ്രവാസി കേരളാ കോൺഗ്രസ് യുകെ പ്രസിഡൻറ് ബിജു ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുകയും ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരള ഐ.ടി & പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ ജയ്സൺ ജോസ് ഓലിക്കൽ യോഗത്തിൽ സംസാരിച്ചു.
കേരള കോൺഗ്രസിന്റെ ദൗത്യവും ഭാവി പദ്ധതികളും അപു ജോൺ ജോസഫ് വിശദീകരിച്ചു. മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാര സാധ്യതകൾ വർദ്ധിപ്പിക്കുക വഴി കേരളത്തിൽ നിന്ന് യുവജനങ്ങളുടെ കുടിയേറ്റം കുറയ്ക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പുതുമയാർന്ന ആശയങ്ങളുമായി മുന്നോട്ട് വരുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് കേരള കോൺഗ്രസ് ഉറപ്പുനൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലക്ഷ്യങ്ങൾ സഫലമാക്കാൻ പ്രവാസി കേരള കോൺഗ്രസ് യു.കെ. പ്രവർത്തകർ കേരളത്തിൽ നിക്ഷേപിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അപു ജോൺ ജോസഫ് അഭ്യർത്ഥിച്ചു. കൂടാതെ, യുകെയിലെ വിവിധ കൗൺസിലുകളും കേരളത്തിലെ പഞ്ചായത്തുകളും തമ്മിൽ സഹോദരനഗര (Town Twinning) പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ജോസ് പരപ്പനാട്ട്, ക്രിസ്, ജിൽസൺ ഓലിക്കൽ, ലിട്ടു ടോമി, ജെഫ് താഴത്തെത്ത്, തോമസ് കന്തത്തിങ്കര, ജെറി ഉഴുന്നലിൽ, ജോയാസ് ജോൺ, ജോഷി എടത്തിപ്പറമ്പിൽ, ബേബി ജോൺ, ബിറ്റാജ് ഓഗസ്റ്റിൻ, സിബി കാവുകാട്ട്, തോമസ് ജോണി, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളിൽ ഒന്നായ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ദേവാലയത്തിൽ 2026 മെയ് 1, 2 തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കുന്നു. മെയ് 1 നു (വെള്ളിയാഴ്ച) 6:00PM നു കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 7.00PM മണിക്കു സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും.
മെയ് 2 ശനിയാഴ്ച രാവിലെ 9.00AM മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യു കെ ഭദ്രാസനത്തിലെ സീനിയർ വൈദികനായ വെരി : റെവ ഫാ രാജു എബ്രഹാം ചെറുവിള്ളിൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാദർ സിബി വാലയിൽ അറിയിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ തക്കവണ്ണം വിശ്വാസികൾ ഏവരും ബിർമിങ്ഹാം യാർഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യപ്പെടുവാൻ ആഗ്രഹിക്കുന്നവർ ബഹുമാനപ്പെട്ട ഇടവക വികാരി റെവ ഫാ സിബി വാലയിൽ (+44 7769 390235)
ട്രസ്റ്റി :നിതിൻ ബേബി (07474 544447)
സെക്രട്ടറി എമിൽ ജോർജ് ജോൺ (07440076404)
എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് പ്രത്യേക ജാഗ്രത നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരുമെന്നാണ് അറിയിപ്പ്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും 26 വരെ 12 ജില്ലകളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നും പ്രവചനം പറയുന്നു. കേരളത്തിൽ ഉഷ്ണതരംഗം അപൂർവമാണെങ്കിലും 2016-ലും 2024-ലും ചില ജില്ലകളിൽ ഇത് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഉയർന്ന താപനിലയെ തുടർന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ മുൻകരുതലായി കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ, ജില്ലാ കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഇതിനിടെ, ഏപ്രിൽ 27 മുതൽ സംസ്ഥാനത്ത് വേനൽമഴ ആരംഭിക്കുമെന്ന ആശ്വാസകരമായ പ്രവചനവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ചൂട് കുറയാൻ ഇതു സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. സമതല പ്രദേശങ്ങളിൽ 40 ഡിഗ്രിയോ അതിൽ കൂടുതലോ, തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയോ അതിൽ കൂടുതലോ താപനിലയും സാധാരണയെക്കാൾ 4.5 ഡിഗ്രി വർധനയും തുടർച്ചയായി ഉണ്ടായാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കാനാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.