Latest News

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി സമുദ്ര സുരക്ഷാ ഏജൻസികൾ അറിയിച്ചു. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് പതാകയുള്ള ഒരു ചരക്ക് കപ്പലിനും ആക്രമണം നേരിട്ടു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. യുഎസുമായും ഇസ്രയേലുമായും സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന ഇറാൻ ഹോർമുസ് മേഖലയിൽ നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ സംഭവമുണ്ടായത്.

തായ് നാവികസേനയുടെ അറിയിപ്പുപ്രകാരം കപ്പലിൽ 23 തായ് ജീവനക്കാർ ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ബാക്കിയുള്ള മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സംഭവത്തെ തുടർന്ന് കടൽ സുരക്ഷാ ഏജൻസികൾ പ്രദേശത്ത് കൂടുതൽ ജാഗ്രത തുടരുന്നുവെന്നും അറിയിച്ചു.

യുഎഇയിലെ ഒരു തുറമുഖത്തിൽ നിന്ന് പുറപ്പെട്ട ഈ ചരക്ക് കപ്പൽ ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്കാണ് ചരക്കുമായി യാത്ര ചെയ്തിരുന്നത്. ഏകദേശം 178 മീറ്റർ നീളമുള്ള കപ്പലിന് 30,000 ടൺ വരെ ചരക്ക് വഹിക്കാനുള്ള ശേഷിയുണ്ടെന്ന് തായ് നാവികസേന വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും പുക ഉയരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. സംഭവത്തെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ബ്രിസ്റ്റോൾ. ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമവും യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും നടത്തി. കേരളത്തിലെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയായി “പുതുയുഗ കേരളം” ക്യാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് കുമാർ, ഐഒസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്ററിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള ഐഒസി പ്രവർത്തകരും സമൂഹത്തിലെ പ്രമുഖരും പരിപാടിയിൽ പങ്കാളികളായി.

ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്റർ പ്രസിഡന്റ് സാനു സാമുവൽ അധ്യക്ഷത വഹിച്ചു. ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്റർ ജനറൽ സെക്രട്ടറി ടിജോ തോമസ് സ്വാഗതം ആശംസിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് കുമാർ പരിപാടി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിൽ ഐഒസി പോലുള്ള സംഘടനകളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ മുഖ്യാതിഥിയായി സംസാരിച്ചു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും സമൂഹസേവന പ്രവർത്തനങ്ങൾക്കും കൂടുതൽ ദിശാബോധം നൽകുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്ററിന്റെ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി വിക്രം ദുഹാൻ എന്നിവരും ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു. സുജു കെ. ഡാനിയേലിന്റെ നേതൃത്വത്തിൽ യുകെയിൽ കേരളീയർക്കിടയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കമൽ ദലിവാൾ പറഞ്ഞു. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി യുകെ മലയാളികൾക്ക് ശക്തമായ പിന്തുണ നൽകാൻ കഴിയുമെന്നും മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടു പോകേണ്ടതുണ്ടെന്നും വിക്രം ദുഹാൻ അഭിപ്രായപ്പെട്ടു.

ബ്രിസ്റ്റോളിൽ ആരംഭിച്ച “പുതുയുഗ കേരളം” ക്യാമ്പയിൻ ഐഒസി യുകെയുടെ വിവിധ യൂണിറ്റുകളിലും ഉടൻ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. യുഡിഎഫ് സ്ഥാനാർഥികളുടെ വികസന കാഴ്ചപ്പാടുകളും ജനാധിപത്യ മൂല്യങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.

ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ഷരീഫ് അബ്ദുള്ള, ഐഒസി യുകെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ് എഫ്രേം സാം, ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്റർ വൈസ് പ്രസിഡന്റ് സജി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.

യോഗത്തിൽ സംസാരിച്ച നേതാക്കൾ കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന നിർണായക ഘട്ടമാണെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയും സമഗ്രമായ വികസനം ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർണായക പങ്ക് വഹിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യ ഭരണ സംവിധാനം എന്നീ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ വിശ്വാസം നേടിയ ഒരു പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹ്യസുരക്ഷ, കർഷക ക്ഷേമം തുടങ്ങിയ മേഖലകളിൽ ജനകീയ നയങ്ങൾ നടപ്പാക്കുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുവെന്നും അവർ പറഞ്ഞു.

കേരളത്തിന്റെ ഭാവി വികസനത്തിനായി യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, കർഷകർക്കും സാധാരണ ജനങ്ങൾക്കും കൂടുതൽ പിന്തുണ ഉറപ്പാക്കുക, സാമൂഹിക സൗഹൃദവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോൺഗ്രസ് മുന്നോട്ട് പോകുന്നുവെന്നും അതിനാൽ ജനങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന ശക്തികൾക്ക് പിന്തുണ നൽകണമെന്നും യോഗത്തിൽ ആഹ്വാനം ചെയ്തു. ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്റർ ട്രഷറർ അലക്സ് എബ്രഹാം നന്ദി രേഖപ്പെടുത്തി. ബ്രിസ്റ്റോൾ മേഖലയിലെ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുകയും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുകയും ചെയ്ത പരിപാടിയായി പൊതുയോഗം മാറി.

പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്ക് അടച്ചതും മൂലം കേരളത്തിലേക്ക് എത്തുന്ന എൽ.പി.ജി. ഇറക്കുമതി കുറഞ്ഞതോടെ സംസ്ഥാനത്ത് വാണിജ്യ പാചകവാതക വിതരണം വലിയ പ്രതിസന്ധിയിലായി. കൊച്ചിക്കടുത്ത അമ്പലമുകളിലെ ബി.പി.സി.എൽ. യൂണിറ്റിൽ ഭാരത് ഗ്യാസ് വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് പൂർണമായും നിർത്തിയതോടെ ഹോട്ടലുകൾക്കും മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും വിതരണം തടസ്സപ്പെട്ടു. ഐ.ഒ.സി.യുടെ ഉദയംപേരൂർ യൂണിറ്റിലും ഇൻഡേൻ വാണിജ്യ സിലിണ്ടറുകളുടെ നിറയ്ക്കൽ നിർത്തിയതായി റിപ്പോർട്ടുണ്ട്.

ഇരുമ്പനത്തെ എച്ച്.പി.സി.എൽ. യൂണിറ്റിൽ എച്ച്.പി. ഗ്യാസിന്റെ വാണിജ്യ സിലിണ്ടറുകൾ ഭാഗികമായി മാത്രമാണ് നിറയ്ക്കുന്നത്. ആശുപത്രികൾ പോലുള്ള അത്യാവശ്യ മേഖലയിലേക്കുള്ള വിതരണം മാത്രം തുടരുകയാണ്. രാജ്യത്ത് ആവശ്യമായ എൽ.പി.ജി.യുടെ ഏകദേശം 60 ശതമാനവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്; ഈ വിതരണം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എൽ.പി.ജി. ബുക്കിങ് ഇടവേള 21 ദിവസത്തിൽനിന്ന് 25 ദിവസമായി നീട്ടിയതും പൂഴ്ത്തിവെപ്പ് തടയാനാണ്. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഉടൻ സാധാരണയാകാത്ത പക്ഷം സംസ്ഥാനത്തെ പല ഹോട്ടലുകളും അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.

പുത്തനങ്ങാടി ക്ഷേത്രത്തിന് സമീപം തെരുവുനായയുടെ ആക്രമണത്തിൽ ലോട്ടറി വിൽപ്പനക്കാരനായ മാത്യു ജോസഫിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പത്തരയോടെ കൂട്ടമായി എത്തിയ നായ്ക്കളിൽ ഒന്നാണ് ഇയാളെ ആക്രമിച്ചത്.

വലത് കാലിലാണ് ഗുരുതരമായി കടിയേറ്റത്. മുമ്പ് വാഹനാപകടത്തെ തുടർന്ന് കാലിന് ബലക്കുറവുണ്ടായതിനാൽ ഇയാൾക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചില്ല.

ബന്ധുക്കൾ എത്തിയാണ് മാത്യു ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് കാരണം നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ലോട്ടറി വിൽപ്പന തടസ്സപ്പെട്ടതായും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നിയന്ത്രണത്തിന് അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കണ്ണൂർ സീറ്റിൽ താൻ മത്സരിക്കുമെന്ന് കെ സുധാകരൻ പ്രഖ്യാപിച്ചതിനെ തുടർന്ന് കോൺഗ്രസിൽ അഭിപ്രായ ഭിന്നത ഉയർന്നു. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതോടെ പാർട്ടിയിൽ അസന്തോഷം ശക്തമായി.

ഇതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താൻ ഒരുങ്ങിയ സുധാകരൻ അനുകൂലികളെ പിന്നീട് അദ്ദേഹം തന്നെ പിന്തിരിപ്പിച്ചു. സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ദില്ലിയിലുള്ള സുധാകരനുമായി സംസാരിച്ചതിനുശേഷമാണ് പ്രതിഷേധം ഒഴിവാക്കിയത്.

കണ്ണൂർ സീറ്റിൽ ആരാണ് സ്ഥാനാർത്ഥിയെന്ന് ഇതുവരെ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. സുധാകരനല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന ഒരാൾക്ക് അവസരം ലഭിക്കാമെന്ന സൂചന ഉണ്ടെങ്കിലും, ചർച്ചകൾക്ക് മുമ്പ് തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതാണ് നേതൃത്വത്തെ ആശങ്കയിലാക്കുന്നത്.

മന്ത്രി കെ ബി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം ഇരുവരോടും പറഞ്ഞതായി വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പരാതി നൽകിയത്.

യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ നൽകിയ പരാതിയിൽ, സംഭവം അറിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം ചോദ്യം ചെയ്ത അദ്ദേഹം, ഗണേഷ് കുമാറിനെതിരെ ഭാര്യ തന്നെ പരാതി നൽകിയിട്ടും സർക്കാർ നടപടി എടുത്തില്ലെന്നും വിമർശിച്ചു.

ഇതിനിടെ, ഭാര്യ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗണേഷ് കുമാർ രാജിവെക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട മന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. കുടുംബ പ്രശ്നമെന്ന നിലയിലാണ് വിഷയം കൈകാര്യം ചെയ്യപ്പെടുന്നതെങ്കിലും, ഇതിനെതിരെ രാഷ്ട്രീയ വിമർശനം ശക്തമാകുകയാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ഏപ്രിൽ മാസം 10 മുതൽ 12 വരെ താമസിച്ചുള്ള ത്രിദിന ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചംകുടിയിലും, ഫാ. ബിജു കൂനനും സംയുക്തമായിട്ടാവും ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം 147:3)

ദൈവീക തിരുസാന്നിദ്ധ്യത്തിലിരുന്ന്, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിലെത്തിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക സൗഖ്യാധ്യാനം, ഏപ്രിൽ 10 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

മാനസിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ ബിജു എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 9 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.

Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: [email protected], Website:www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിക്കായി യുഎസ് ദിവസേന ചെലവഴിക്കുന്നത് ഏകദേശം 891 മില്യൺ ഡോളറാണെന്ന് റിപ്പോർട്ട്. ആദ്യ മാസത്തിൽ മാത്രം ചെലവ് 6 ബില്യൺ സ്ഥിതിയിലെത്തിയതായും ഇത് ഉടൻ തന്നെ 10 ബില്യൺ ആഴ്ചയിൽ അധികമാകാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് പ്രതിരോധ വകുപ്പായ പെൻ്റഗൺ നൽകിയ വിവരങ്ങൾ ന്യൂയോർക്ക് ടൈംസ് ആണ് ഇതു റിപ്പോർട്ട് ചെയ്തത്. വാഷിംഗ്ടൺ ആസ്ഥാനമായ സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ദിവസേനയുള്ള ചെലവിൻ്റെ കണക്ക് പുറത്തുവന്നത്.

യുദ്ധത്തിൻ്റെ ആദ്യ ആഴ്ചയിലെ ചെലവിൽ ഏകദേശം 4 ബില്യൺ ഡോളർ ഇറാനിയൻ മിസൈലുകളെ തടയാനുള്ള പ്രതിരോധ സംവിധാനങ്ങൾ വിനിയോഗിച്ചതായാണ് കണക്ക്. നേരത്തെ ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ആക്രമണത്തേക്കാൾ ഇപ്പോഴത്തെ യുദ്ധച്ചെലവ് വളരെ കൂടുതലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ ‘കോസ്റ്റ് ഓഫ് വാർ’ പഠനപ്രകാരം ആക്രമണങ്ങൾക്ക് 2 ബില്ല്യൺ തുകയിലധികം ചെലവായെങ്കിലും നിലവിലെ യുദ്ധത്തിൻ്റെ ആദ്യ 100 മണിക്കൂറിൽ അതിൻ്റെ മൂന്നിരട്ടി ചെലവഴിച്ചു. വിലയിരുത്തൽ.

ഇതിനിടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം 50,000 കടന്നിട്ടുണ്ട്. രണ്ട് വിമാനവാഹിനിക്കപ്പലുകളും നിരവധി യുദ്ധക്കപ്പലുകളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണ–വാതക ഗതാഗതം ഏറെ മന്ദഗതിയിലായതോടെ ആഗോള എണ്ണവില ഉയരുകയാണ്. യുദ്ധത്തിന്റെ ദൈർഘ്യം കൂട്ടി സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുകയാണ് ഇറാന്റെ തന്ത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ഇതിനിടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം 50,000 കടന്നിട്ടുണ്ട്. രണ്ട് വിമാനവാഹിനിക്കപ്പലുകളും നിരവധി യുദ്ധക്കപ്പലുകളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണ–വാതക ഗതാഗതം ഏറെ മന്ദഗതിയിലായതോടെ ആഗോള എണ്ണവില ഉയരുകയാണ്. യുദ്ധത്തിന്റെ ദൈർഘ്യം കൂട്ടി സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുകയാണ് ഇറാന്റെ തന്ത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ യുദ്ധവുമായി ബന്ധപ്പെട്ട വലിയ അവകാശവാദങ്ങൾ തുടരുകയാണ്.സോഷ്യൽ മീഡിയയിൽ യുദ്ധവുമായി ബന്ധപ്പെട്ട വലിയ അവകാശവാദങ്ങൾ തുടരുകയാണ്.

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണം ഇടതുമുന്നണിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. സംഭവത്തിൽ കടുത്ത നിലപാടാണ് മുന്നണി സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായ പിണറായി വിജയൻ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. ഭാര്യ പരസ്യമായി ഉയർത്തിയ പരാതിയിൽ ഗണേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ മുന്നണി തയ്യാറാകേണ്ടതില്ലെന്നും, അദ്ദേഹത്തെ താൽക്കാലികമായി മാറ്റിനിർത്തുന്നതാണ് നല്ലതെന്നും പല നേതാക്കളും അഭിപ്രായപ്പെട്ടതായി സൂചനയുണ്ട്. മന്ത്രിസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

സംഭവങ്ങൾ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചതായുള്ള ഗണേഷിന്റെ ഭാര്യയുടെ പരാമർശം വിഷയത്തെ കൂടുതൽ ഗൗരവത്തിലാക്കി. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കുമോയെന്നതും അനിശ്ചിതത്വത്തിലാണ്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്, വിഷയത്തിൽ ചൊവ്വാഴ്ച തന്നെ തീരുമാനമുണ്ടാകാമെന്നതാണ്.

ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് ഭാര്യയെ ബലമായി പിടിച്ചുനിർത്തുകയും ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതും വിവാദം ശക്തമാക്കി. രക്ഷിക്കണമെന്ന അപേക്ഷയോടെ ഭാര്യ അടിയന്തിര സഹായ നമ്പറിൽ വിളിച്ചതിനെ തുടർന്ന് എത്തിയ പോലീസ് സംഘം വിശദമായി അന്വേഷിക്കാതെ മടങ്ങിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇവ രണ്ടും മന്ത്രിപദത്തിന്റെ ദുരുപയോഗം നടന്നുവെന്ന ആരോപണത്തെയും വീട്ടിനുള്ളിൽ സ്ത്രീയ്‌ക്കെതിരായ അതിക്രമം നടന്നുവെന്ന വാദത്തെയും ശക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. കേസായി മാറുകയാണെങ്കിൽ ഗണേഷ് കുമാറിന് രാജിവെക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന സൂചനയും രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്നു.

മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തുടർന്ന് പോലീസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഭവസ്ഥലത്തെത്തിയ പോലീസ് പരാതിക്കാരിയെ സഹായിക്കാതെ മടങ്ങിപ്പോയത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷയെ കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാരിന് ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ജനങ്ങളോട് മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഭാര്യയായ ബിന്ദു മേനോനെ മുറിയിൽ അടച്ചുപൂട്ടിയ സംഭവത്തിൽ അവർ പോലീസിനെ വിളിച്ചുവെങ്കിലും, സ്ഥലത്തെത്തിയ പോലീസ് എന്താണ് ചെയ്തത് എന്നതാണ് ചോദ്യം എന്നായിരുന്നു സതീശന്റെ പ്രതികരണം. ബിന്ദു മേനോന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയോ അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. പരാതിക്കാരിയായ സ്ത്രീയെ ഉപേക്ഷിച്ച് മടങ്ങിയ പോലീസിന്റെ നടപടി പരിതാപകരമാണെന്നും ഏത് സ്ത്രീക്കാണ് ഇതിലൂടെ സുരക്ഷ ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ഇത്തരം വിഷയങ്ങളിൽ കേരളത്തിലെ കോൺഗ്രസ് നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നത് യുഡിഎഫിന്റെ രീതിയല്ലെന്നും വ്യക്തമാക്കി. എന്നാൽ ഒരു സ്ത്രീയെ മന്ത്രിയുടെ നിർദേശപ്രകാരം സ്റ്റാഫ് ആക്രമിച്ചുവെന്ന പരാതിയുണ്ടെങ്കിൽ അതിൽ സർക്കാർ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Copyright © . All rights reserved