തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങൾക്കിടെ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം. കെപിസിസി അധ്യക്ഷനും സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ ദീപാദാസ് മുൻഷിയാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിൽ ഹൈക്കമാൻഡ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കാണും. ഔദ്യോഗികമായി മഹാരാഷ്ട്ര സംഘടനാ കാര്യങ്ങളാണ് ചർച്ചയെന്നുവെങ്കിലും കേരളത്തിലെ നേതൃവിഷയവും ഉയർന്നേക്കാമെന്ന സൂചനയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി പാർട്ടിക്കുള്ളിൽ ശക്തമായ നിലപാടുകൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ കെ സി വേണുഗോപാലിനെ മുന്നോട്ട് വെച്ച പരസ്യ പ്രസ്താവനകൾ ഉയർത്തിയപ്പോൾ, അതിനെ തള്ളിക്കളയാതെ കെസി വേണുഗോപാൽ നിലപാട് തുടരുന്നു. മറുവശത്ത് യാതെ കെസി വേണുഗോപാൽ നിലപാട് തുടരുന്നു. മറുവശത്ത് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാക്കി മറ്റൊരു വിഭാഗവും രംഗത്തെത്തി.
കെസി-വിഡി ഗ്രൂപ്പുകൾ തമ്മിലുള്ള ഈ പോരാട്ടത്തിനിടയിൽ വിവാദങ്ങളിൽ നിന്ന് മാറിനിൽക്കുന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. കെ സുധാകരനെ ഒപ്പം ചേർത്ത് കെസി വിഭാഗം നടത്തിയ നീക്കങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ വിഡി അനുകൂലികളുടെ തിരിച്ചടിക്കും ഇടയിൽ നേതൃമത്സരം കടുത്തതായി മാറിയിരിക്കുകയാണ്. മത്സരത്തിൽ നേരിട്ട് ഇല്ലെങ്കിലും മുഖ്യമന്ത്രി പദത്തിനായുള്ള മത്സരരംഗത്ത് താനുമുണ്ടെന്ന സൂചന കെസി വേണുഗോപാൽ ശക്തമാക്കുന്നുവെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് : അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടത്തിൽ കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി മനു (24) ആണ് പിടിയിലായത്. ഏപ്രിൽ 5 രാത്രി നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് മനുവിനെയും മറ്റൊരു പരിക്കേറ്റയാളെയും പുതിയാപ്പ സ്വദേശിയായ പ്രണവ് ആശുപത്രിയിലെത്തിച്ചിരുന്നു.
അപകടവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ മനുവിന്റെ സുഹൃത്തുക്കൾ, സഹായം ചെയ്ത പ്രണവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിച്ചതായി പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. നെഞ്ചിൽ ചവിട്ടേറ്റും നെറ്റിയിൽ ചാവി കൊണ്ട് കുത്തേറ്റും പ്രണവിന് ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്ന് ബോധരഹിതനായതോടെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് സംഭവസ്ഥലം പരിശോധിച്ച പോലീസ് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് എംഡിഎംഎയും ലഹരി ഉപയോഗ ഉപകരണങ്ങളും പിടികൂടി. വിവരം അറിഞ്ഞ മനു ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് എലത്തൂരിൽ നിന്ന് പോലീസ് പിടികൂടി. ലഹരി ഉപയോഗവും പൊതുസ്ഥലത്ത് മദ്യപിച്ചതും ഉൾപ്പെടെ മുൻ കേസുകൾ ഉള്ള മനുവിന്റെ കൂട്ടുപ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബിപിഒ സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തനവും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. അടുത്ത അറിയിപ്പ് വരുന്നതുവരെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്ന് കമ്പനി നിർദ്ദേശിച്ചു. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പുറത്തുനിന്നുള്ളവരുടെ സഹായം ഉണ്ടായിരിക്കാമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. അന്വേഷണ വിവരങ്ങൾ എൻഐഎയും എടിഎസും പോലുള്ള ഏജൻസികൾക്ക് കൈമാറിയതായി നാസിക് എസ്.പി വ്യക്തമാക്കി. ഒളിവിലുള്ള നിദ ഖാനുമായി മറ്റു കേസുകളിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
ഇതിനിടെ കേസിലെ പ്രധാന പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിലിൽ മർദനമേറ്റതായി പരാതി ഉയർന്നു. സഹതടവുകാർ ആക്രമിച്ചെന്നാണ് കോടതിയിൽ അറിയിച്ചത്. പ്രതിയെ ഈ മാസം 18 വരെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.
വർഷം തോറും സ്കോട്ട് ലൻഡിലെ ഏല്ലാ ഗായകരും ഗായക പ്രേമികളും ഒത്തു ചേരുന്ന സിംഫണി 2026 നു ആദ്യമായി അബെർദീൻ വേദി ആകുന്നു ഈ ശനി ആഴ്ച്ച 18/04/26. ഹെത്രിബൺ സ്കൂൾ ഓഡിറ്റോറിയത്തിൽ 3 മണിക്ക് തിരി തെളിയുന്ന കലാ സായാഹ്നത്തിൽ സ്കോട്ട് ലൻഡിലെ വിവിധ ഭാഗത്തു നിന്നും എത്തുന്നവരുടെ ഗാന നൃത്ത പരിപാടികൾ അരങ്ങേറും. കൂടാതെ നാടൻ കേരളീയ വിഭവങ്ങളുടെ നിരവധി സ്റ്റാളുകളും മിതമായ നിരക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു . പ്രവേശന fee 3pound ആണ് . പ്രവേശന പാസ്സുകൾക്കും മറ്റു വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Josy 07846064118
Johny 07718424386
George 07886077191
venue :heathryburn school,hopes road.Aberdeen ab167Rw





നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത സോഷ്യൽ മീഡിയയിൽ തുറന്ന പോരായി മാറിയിരിക്കുകയാണ്. കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ നേതൃചർച്ചകൾ ഇത്തരത്തിൽ പൊതുവേദിയിലേക്ക് വന്നത് പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ആ കുറിപ്പിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിന് ആവശ്യമായ ശക്തമായ നേതൃത്വമാണ് നൽകാനാകുന്നതെന്നും, മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ പാത പിന്തുടർന്ന് അദ്ദേഹം ഉയർന്ന് വരണമെന്നുമായിരുന്നു സൂചന. എന്നാൽ ഈ പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി നിരാകരിക്കുന്നതാണെന്ന ആരോപണവുമായി സതീശൻ അനുകൂലികൾ രംഗത്തെത്തി. ഇതോടെ നേതൃപോരിന്റെ ചൂട് സോഷ്യൽ മീഡിയയിലും പാർട്ടി ഘടകങ്ങളിലുമെല്ലാം വ്യക്തമായി പ്രകടമായി.
മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യൻ സതീശനാണെന്നും, വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ തുടരുമെന്നുമായിരുന്നു കമന്റ് ബോക്സിൽ ഉയർന്ന പ്രധാന പ്രതികരണങ്ങൾ. അണികൾ തമ്മിലുള്ള വാക്കേറ്റം രൂക്ഷമാവുകയും പരസ്പരം വിമർശനങ്ങൾ ശക്തമാകുകയും ചെയ്തതോടെ അന്തരീക്ഷം കൂടുതൽ വഷളായി. ഒടുവിൽ വിവാദം നിയന്ത്രണാതീതമാകാതിരിക്കാൻ സുധാകരന് തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ടിവന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പേ തുടങ്ങിയ ഈ അധികാര വടംവലി യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആശങ്കകൾക്കും ഇടയാക്കുകയാണ്.
വിഴിഞ്ഞത്ത് ബാറിലെ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ 38 കാരനായ സുമൻ കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബാറിൽ ഉണ്ടായ വാക്കേറ്റം പുറത്തേക്ക് നീളുകയും പിന്നീട് ആക്രമണമായി മാറുകയുമായിരുന്നു.
വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി 11ഓടെ സുമനും മറ്റുചിലരും ബാറിലെത്തിയതായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കടുത്തതോടെ പുറത്തേക്ക് ഇറങ്ങിയ സുമനെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ നെഞ്ചിലും മുഖത്തും ശക്തമായി മർദിക്കുകയും ശ്വാസം മുട്ടിക്കുന്ന രീതിയിൽ കഴുത്തിൽ പിടിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കൊല്ലത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ യുവതിക്ക് കോടതി അഞ്ച് വർഷം തടവും പിഴയും വിധിച്ചു. കോയമ്പത്തൂർ സ്വദേശിനിയായ 35കാരിയാണ് കേസിലെ പ്രതി. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് പ്രതി അപഹരിച്ചത്.
സംഭവത്തിന് പിന്നാലെ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ ജാഗ്രതയാണ് കേസിൽ നിർണായകമായത്. കുട്ടിയും പ്രതിയും തമ്മിലുള്ള ഭാഷ വ്യത്യാസവും മറുപടികളിലെ പൊരുത്തക്കേടുകളും കണ്ടതോടെ കണ്ടക്ടർ ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ചത്.
കുട്ടിയെ കാണാതായതായി അമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പിന്നീട് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി രക്ഷപ്പെടുത്തുകയും കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കോടതി വിധിയോടെ കേസിന് അന്തിമ രൂപം ലഭിച്ചിരിക്കുകയാണ്.
വെസ്റ്റ് യോർക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനായ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജോജി തോമസ് (പ്രസിഡൻറ്), മാൻസൺ വർഗീസ് (സെക്രട്ടറി) , ബിജുമോൻ ചാക്കോ (ട്രഷറർ ), രാഖി രാഘവ് (വൈസ് പ്രസിഡൻറ്), അനു സിബി (ജോയിൻറ് സെക്രട്ടറി) തുടങ്ങിയവർ ഭാരവാഹികളായ കമ്മറ്റിയിൽ ജിമ്മി ദേവസ്യക്കുട്ടി സ്പോർട്സ് കോ- ഓർഡിനേറ്ററായും, അനീഷ് ചെറിയാൻ, സൂര്യ രാധാകൃഷ്ണൻ ഷാനു വി ജോസഫ്, മഞ്ജു സജിത്ത് ശ്രീ ലക്ഷ്മി ആദർശ് തുടങ്ങിയവർ കോ – ഓർഡിനേറ്റഴ്സായി പ്രവർത്തിക്കും. ഒലിവിയാണ് യൂത്ത് കോർഡിനേറ്റർ. വരും വർഷത്തെ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പിന്തുണ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് ജോജി തോമസ് അഭ്യർത്ഥിച്ചു .

ഏപ്രിൽ 11 -ാം തീയതി ശനിയാഴ്ച നടന്ന ഈസ്റ്റർ, വിഷു, റംസാൻ ആഘോഷ പരിപാടിയിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റെടുത്തത്. 2025 – 26 ലെ WYMA കമ്മിറ്റിക്കുവേണ്ടി മുൻ പ്രസിഡൻ്റ് സിബി മാത്യു എല്ലാ അംഗങ്ങളോടും സഹകരണത്തിന് നന്ദി അറിയിച്ചു. യുക്മയുടെ നേതൃത്വത്തിൽ നാഷണൽ ലെവലിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുക്കാൻ മുൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷന് സാധിച്ചിരുന്നു. 2025 – 26 കാലഘട്ടത്തെ റിപ്പോർട്ട് സജേഷ് സോമനും, വരവു ചെലവ് കണക്കുകൾ ജിജോ ചുമ്മാറും അവതരിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കൊണ്ട് ആസ്വാദ്യകരമായിരുന്നു ഈസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങൾ .


സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ റിൻസി മുംതാസ് വീണ്ടും എംഡിഎംഎ കേസിൽ അറസ്റ്റിലായി. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള എം ജെ റസിഡൻസിയിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി റൂം എടുത്ത് താമസിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. റിൻസിക്കൊപ്പം വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3.58 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഇതിന് മുമ്പും, 2025 ജൂലൈയിൽ റിൻസി മുംതാസ് എംഡിഎംഎയുമായി പിടിയിലായിരുന്നു. കൊച്ചിയിൽ നടന്ന അന്നത്തെ കേസിൽ, സിനിമ മേഖലയിലുള്ളവർക്കാണ് ലഹരി എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി ഏകദേശം പത്ത് ലക്ഷം രൂപ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കൊക്കെയ്ൻ എത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
ഗൂഗിൾ പേയും ക്രിപ്റ്റോ കറൻസിയും ഉപയോഗിച്ച് നടത്തിയ പണമിടപാടുകളിൽ സിനിമ മേഖലയിലെ നിരവധി ആളുകൾ ഉൾപ്പെട്ടതായി പൊലീസ് സൂചന നൽകി. ലഹരി വിതരണം സംബന്ധിച്ച ശൃംഖലയിൽ റിൻസി പ്രധാന പങ്കുവഹിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി, മലയാള സിനിമയിലെ യുവതാരങ്ങളിൽ പരിചിതയായ വ്യക്തിയാണ്. സിനിമകളുടെ പ്രമോഷൻ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. റിൻസിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന യാസർ അറാഫത്തും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ലഹരി എത്തിക്കുകയും കൈമാറുകയും ചെയ്തതിൽ യാസറിന്റെ പങ്ക് പ്രധാനമാണെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, റിൻസി ബന്ധപ്പെട്ടിരുന്ന സിനിമാ പി.ആർ കമ്പനിയായ ഒബ്സ്ക്യൂറ എൻറർടെയിൻമെന്റ്, കേസിന് പിന്നാലെ അവരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി.