തിരുവനന്തപുരം: കാലവർഷക്കാറ്റ് ശക്തമായതോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. ഉയർന്ന ലെവലിൽ കാലവർഷ കാറ്റ് സജീവമായ സാഹചര്യത്തിൽ മലയോര മേഖലകൾ ഉൾപ്പെടെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ മുതൽ അതിശക്തമായ മഴവരെ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ-മധ്യ ജില്ലകളിലും മഴ ശക്തമാകുമെന്ന സൂചനയാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മഴയുടെ വ്യാപ്തി കൂടുതൽ വടക്കൻ ജില്ലകളിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ എട്ടിന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വീണ്ടും അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോൾ, മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
ജൂൺ ഒൻപതിന് വടക്കൻ ജില്ലകളിൽ മഴ ശക്തി പ്രാപിക്കുമെന്നും തെക്കൻ ജില്ലകളിൽ മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ജൂൺ പത്ത്, പതിനൊന്ന് തീയതികളോടെ സംസ്ഥാനത്ത് മഴയുടെ തീവ്രത പൊതുവെ കുറയുമെന്നാണ് പ്രതീക്ഷ. കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്.
സലിം കുമാറിനെ നഷ്ടപ്പെട്ടത് ഒരു ചലച്ചിത്ര താരത്തെയല്ല, സ്വന്തം കൂടപ്പിറപ്പിനെയാണെന്ന് വി ഡി സതീശൻ. പറവൂരിന്റെ മണ്ണിനെയും മനുഷ്യരെയും പ്രതിനിധീകരിച്ച പച്ചയായ മനുഷ്യരൂപമായിരുന്നു സലിം കുമാറെന്നും അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്നും സതീശൻ പറഞ്ഞു.
അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന പൊതുപരിപാടിയിലെ ക്ഷീണിച്ച മുഖത്തെ ചിരി ഇപ്പോഴും മനസിലുണ്ടെന്നും, തന്റെ വിജയങ്ങളിലും രാഷ്ട്രീയ യാത്രകളിലും സലിം കുമാർ എന്നും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. കുടുംബാംഗത്തെപ്പോലെ ചേർത്ത് പിടിച്ച ഒരാളെ നഷ്ടപ്പെട്ട വേദന വാക്കുകളിൽ പറയാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
ഹാസ്യം മാത്രമല്ല, കരയിപ്പിക്കുന്ന കഥാപാത്രങ്ങളും അനായാസം അവതരിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ എന്ന് വി ഡി സതീശൻ പറഞ്ഞു. എല്ലാവരെയും ജീവിതം മുഴുവൻ ചിരിപ്പിച്ച കലാകാരൻ ഇപ്പോൾ കണ്ണീരിലാഴ്ത്തിയാണ് യാത്രയായതെന്നും, സലിം കുമാർ എന്ന അതുല്യ കലാകാരൻ ഓർമ്മകളിലൂടെ എന്നും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനമാനങ്ങൾക്കായി നിലപാടുകൾ മറച്ചുവയ്ക്കാതെ, വിശ്വസിച്ച രാഷ്ട്രീയവും അഭിപ്രായങ്ങളും തുറന്ന് പറഞ്ഞ വ്യക്തിയായിരുന്നു സലിം കുമാർ എന്നും വി ഡി സതീശൻ പറഞ്ഞു. ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും നിന്ന് ഉയർന്ന് ദേശീയ പുരസ്കാരങ്ങളിലേക്കും അന്താരാഷ്ട്ര ശ്രദ്ധയിലേക്കും എത്തിയ അദ്ദേഹത്തിന്റെ ജീവിതം പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൊച്ചി: മലയാളികളുടെ പ്രിയ ഹാസ്യതാരവും ദേശീയ പുരസ്കാര ജേതാവുമായ നടൻ സലിം കുമാർ അന്തരിച്ചു. കരൾ രോഗത്തിന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മിമിക്രി വേദികളിൽ നിന്ന് സിനിമാലോകത്തേക്കെത്തി മലയാളികളുടെ മനസിൽ ഇടം നേടിയ അപൂർവ കലാകാരനായിരുന്നു സലിം കുമാർ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവ വേഷങ്ങളിലൂടെ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുകയും ചെയ്ത അദ്ദേഹം മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. ‘തെങ്കാശിപ്പട്ടണം’, ‘മായാവി’, ‘കല്യാണരാമൻ’, ‘ചതിക്കാത്ത ചന്തു’, ‘മീശമാധവൻ’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസുകളിൽ ജീവിക്കുന്നു.
‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും ‘ആദാമിന്റെ മകൻ അബു’ വിലൂടെ ദേശീയ പുരസ്കാരവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയ അദ്ദേഹം സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. കലാഭവൻ വേദികളിൽ നിന്ന് ദേശീയ പുരസ്കാര വേദിവരെ നീണ്ട അദ്ദേഹത്തിന്റെ യാത്ര മലയാള സിനിമയുടെ അധ്വാനത്തിന്റെയും പ്രതിഭയുടെയും വിജയഗാഥയായി ഓർമ്മിക്കപ്പെടും.
ഞായറാഴ്ച രാവിലെ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ സുനിതയും മക്കളായ ചന്തുവും ആരോമലുമാണ് കുടുംബാംഗങ്ങൾ.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യോർക്ഷയർ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമി മെഗാ ലൈവ് ഷോ നാളെ ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും. മലയാളി മനസ്സിൽ സ്നേഹംകൊണ്ടിടം പിടിച്ച ഫാ. ചിറമേൽ യോർക്ഷയറിൽ ആദ്യമായി അരങ്ങേറുന്ന മെഗാഷോയുടെ പ്ലാറ്റ്ഫോമിലെത്തുന്നതും ശ്രദ്ധേയമാണ്.
യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്പന ഓൺലൈനിൽ പുരോഗമിക്കുകയാണ്.
പത്ത് സ്റ്റേജുകളിലായി യുകെയിലുടനീളം ജനമനസ്സുകൾ കീഴടക്കിയ ഷോയുടെ അവസാന കലാശക്കൊട്ടാണ് ബ്രാഡ്ഫോർഡിൽ അരങ്ങേറുന്നത്.
ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.
മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
https://tickets.wizmagic.co.uk/
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനം പല സ്റ്റേജുകൾ പിന്നിട്ടു. പ്രൗഡഗംഭീരമായ വരവേല്പ്പാണ് ഓരോ ഷോയ്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുകെയിലുടനീളം പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുമായി ബന്ധപ്പെട്ട ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ഇടപെട്ടത് എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഗ്രേഡ് എസ്ഐമാർ മൊഴിനൽകി. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് ചോദ്യം ചെയ്യലിനിടെ പിഴവ് പറ്റിയെന്ന് സമ്മതിച്ചതെന്നാണ് വിവരം. ആദ്യം ആരോപണങ്ങൾ നിഷേധിച്ച ഇരുവരും തെളിവുകൾ നിരത്തിയതോടെയാണ് നിലപാട് മാറ്റിയത്.
എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്. 2024 ഓഗസ്റ്റ് നാലിന് പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരായ മർദനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്താൻ ഗിരീഷും ശ്രീകാന്തും ആവശ്യപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴി. അന്ന് എഡിജിപി വയനാട് ദുരന്തബാധിത മേഖലയിൽ ഉണ്ടായിരുന്നെങ്കിലും ഫോണിലൂടെയാണ് നിർദേശങ്ങൾ നൽകിയതെന്നും മൊഴിയിലുണ്ട്.
ഓഗസ്റ്റ് അഞ്ചിന് ഓഫിസിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകിയതായും എന്നാൽ ആദ്യഘട്ടത്തിൽ റിപ്പോർട്ട് തിരുത്താതെ കോടതിയിൽ നൽകിയതായും പറയുന്നു. തുടർന്ന് എഡിജിപിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 13ന് ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചുവരുത്തി ഓഫിസിൽവെച്ച് റിപ്പോർട്ട് തിരുത്തിയെഴുതിയെന്നും 15ന് ഓഫിസിലെത്തിയ എഡിജിപി തിരുത്തിയ റിപ്പോർട്ട് പരിശോധിച്ച് അംഗീകരിച്ചുവെന്നുമാണ് ഗ്രേഡ് എസ്ഐമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ നടപടിക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. എൻ. പ്രശാന്ത് ഏകദേശം രണ്ടുവർഷത്തോളമായി സസ്പെൻഷനിലായിരുന്നപ്പോൾ, ബി. അശോക് ഒന്നര മാസത്തോളമായി സസ്പെൻഷനിലായിരുന്നു. സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവോടെയാണ് ഇരുവരും വീണ്ടും സർവീസിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.
ചീഫ് സെക്രട്ടറിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനെ തുടർന്നാണ് എൻ. പ്രശാന്തിനെതിരെ സർക്കാർ നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന വിലയിരുത്തലിലായിരുന്നു സസ്പെൻഷൻ. തുടർന്ന് ദീർഘകാലമായി സസ്പെൻഷനിൽ തുടരുകയായിരുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ശ്രദ്ധേയ സാന്നിധ്യമായി തുടരുകയും ചെയ്തിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ നടപടി പിൻവലിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനേയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളേയും വിമർശിച്ച അഭിമുഖത്തിന് പിന്നാലെയായിരുന്നു ബി. അശോകിനെ സസ്പെൻഡ് ചെയ്തത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ – ഭരണ തലങ്ങളിൽ ഇത് വലിയ ചർച്ചയ്ക്കും വഴിവെച്ചിരുന്നു. ഇരുവരുടെയും സസ്പെൻഷൻ പിൻവലിച്ചതോടെ ഭരണനിരപ്പിലും രാഷ്ട്രീയ വൃത്തങ്ങളിലും പുതിയ ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. സർക്കാർ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും തുടർ നിയമനങ്ങളും ഇനി ശ്രദ്ധേയമാകും.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യോർക്ഷയർ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമി മെഗാ ലൈവ് ഷോ നാളെ ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും. മലയാളി മനസ്സിൽ സ്നേഹംകൊണ്ടിടം പിടിച്ച ഫാ. ചിറമേൽ യോർക്ഷയറിൽ ആദ്യമായി അരങ്ങേറുന്ന മെഗാഷോയുടെ പ്ലാറ്റ്ഫോമിലെത്തുന്നതും ശ്രദ്ധേയമാണ്.
യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്പന ഓൺലൈനിൽ പുരോഗമിക്കുകയാണ്.
പത്ത് സ്റ്റേജുകളിലായി യുകെയിലുടനീളം ജനമനസ്സുകൾ കീഴടക്കിയ ഷോയുടെ അവസാന കലാശക്കൊട്ടാണ് ബ്രാഡ്ഫോർഡിൽ അരങ്ങേറുന്നത്.
ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.
മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
https://tickets.wizmagic.co.uk/
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനം പല സ്റ്റേജുകൾ പിന്നിട്ടു. പ്രൗഡഗംഭീരമായ വരവേല്പ്പാണ് ഓരോ ഷോയ്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുകെയിലുടനീളം പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ നിർദേശം ഈ വർഷത്തെ ബജറ്റിൽ നടപ്പാക്കില്ലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ശമ്പളവർധനയുടെ അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പകരം, കുടിശ്ശികയായ ക്ഷാമബത്ത ഘട്ടംഘട്ടമായി നൽകുന്നതിനായിരിക്കും മുൻഗണന.
ഈ മാസം 19-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ രണ്ട് ശതമാനം ക്ഷാമബത്ത കുടിശ്ശികയായി തുടരുകയാണ്. ജീവനക്കാർക്ക് 21,670 കോടിയും പെൻഷൻകാർക്ക് 14,387 കോടിയുമാണ് കുടിശ്ശികയായി നൽകാനുള്ളത്. മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശികകൾ ഒരുമിച്ച് നൽകുന്നതിനുപകരം ഘട്ടംഘട്ടമായി തീർപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
അതേസമയം, വൈദ്യുതി മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുന്ന മാർഗരേഖയും ബജറ്റിലുണ്ടാകുമെന്നാണ് വിവരം. കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ തന്നെ നിലനിർത്തിക്കൊണ്ട് ഉത്പാദനരംഗത്ത് സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനാണ് നീക്കം. ശമ്പളപരിഷ്കരണം പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന ധവളപത്ര നിർദേശവും സർക്കാർ അംഗീകരിച്ചേക്കുമെന്ന സൂചനയുണ്ട്.
ബെംഗളൂരു: കർണാടക കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നൽകിയിരിക്കുന്നത്. പ്രതിഷേധ സ്വരം ഉയർത്തുന്ന നേതാക്കളുമായി അനുനയ ചർച്ചകൾ നടത്താനും രാഹുൽ ആവശ്യപ്പെട്ടു.
അതേസമയം, അനുനയ ശ്രമങ്ങൾ ഫലം കാണാത്ത പക്ഷം രാജി സ്വീകരിക്കണമെന്ന നിലപാടും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.
രാജി ഭീഷണി ഉയർത്തിയ മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയുമായി ഡി.കെ. ശിവകുമാർ പ്രത്യേക ചർച്ച നടത്തി. പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും രാജി തീരുമാനം പിൻവലിക്കണമെന്നുമാണ് ഡികെ ആവശ്യപ്പെട്ടത്. അനുനയ ശ്രമങ്ങൾ വിജയിക്കാത്ത പക്ഷം ബെംഗളൂരു നഗര വികസന വകുപ്പ് റെഡ്ഡിക്ക് നൽകുന്ന കാര്യം പരിഗണിക്കാനാണ് നീക്കം. ഹൈക്കമാൻഡുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ വടക്കൻ കേരളത്തിൽ ജാഗ്രത ശക്തമാക്കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമില്ലെന്നും ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത തുടരുന്നതിനാൽ ദുരന്തസാധ്യത കണക്കിലെടുത്താണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയത്.