ലോകകപ്പ് കിരീടം നിലനിർത്താമെന്ന പ്രതീക്ഷയുമായി ഫൈനലിൽ ഇറങ്ങിയ അർജന്റീനയ്ക്ക് സ്പെയിനിനോട് അധികസമയത്ത് 1-0ന് തോറ്റ് നിരാശയോടെ മടങ്ങേണ്ടിവന്നു. നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസിന്റെ ഗോളാണ് സ്പെയിനിന് കിരീടം സമ്മാനിച്ചത്. ഇതോടെ 2022ലെ നേട്ടം ആവർത്തിക്കാനെന്ന അർജന്റീനയുടെ സ്വപ്നവും അവസാനിച്ചു.
ടൂർണമെന്റിലുടനീളം ടീമിനെ മുന്നോട്ട് നയിച്ച ലയണൽ മെസിയെ സ്പാനിഷ് പ്രതിരോധം ഫൈനലിൽ ഫലപ്രദമായി തടഞ്ഞു. മത്സരത്തിൽ അർജന്റീനയ്ക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. അധികസമയത്ത് എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതും ടീമിന് തിരിച്ചടിയായി. സ്പെയിൻ തുടർച്ചയായി സമ്മർദം ചെലുത്തിയപ്പോൾ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒടുവിൽ ടോറസിന്റെ ഗോളിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു.
അവസാന വിസിൽ മുഴങ്ങിയതോടെ മെസിയും സഹതാരങ്ങളും നിരാശയിൽ മുങ്ങി. റണ്ണറപ്പ് മെഡൽ ഏറ്റുവാങ്ങിയ ശേഷം കണ്ണീരോടെ നിൽക്കുന്ന മെസിയുടെ ദൃശ്യങ്ങൾ ആരാധകരെ വേദനിപ്പിച്ചു. തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന സൂചന മുമ്പ് നൽകിയിരുന്ന 39-കാരനായ മെസിക്ക് കിരീടത്തോടെ വിടപറയാനുള്ള അവസരമാണ് നഷ്ടമായത്. ബ്യൂണസ് ഐറസിലടക്കം അർജന്റീനയിലുടനീളം ആരാധകർ ദുഃഖത്തോടെ ഫൈനൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ, സ്പെയിൻ പുതിയ ലോകചാമ്പ്യൻമാരായി ആഘോഷത്തിലായി.
ബെന്നി അഗസ്റ്റിൻ കാർഡിഫ്
കാർഡിഫ് സീറോ-മലബാർ വിശ്വാസിസമൂഹത്തിന്റെ ചരിത്രത്തിൽ ജൂലൈ 19 സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനമായി മാറി. സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇന്നലെ കാർഡിഫിൽ നടന്ന അതിവിശിഷ്ടമായ തിരുന്നാൾ തിരുക്കർമ്മത്തിൽ കാർഡിഫ് സീറോ-മലബാർ മിഷൻ ഔദ്യോഗികമായി ഇടവകയായി പ്രഖ്യാപിച്ചു. സെന്റ് തോമസ് മിഷൻ കാർഡിഫ് ഇന്ന് മുതൽ ‘മാർ തോമ സ്ലീവാ പാരീഷ് കാർഡിഫ്’ എന്നറിയപ്പെടും. ഈ പ്രഖ്യാപനം കാർഡിഫിലെ സീറോ-മലബാർ സമൂഹത്തിന്റെ വിശ്വാസയാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. ഫാ. മാത്യു പിണക്കാട്ട് ആണ് ഇതിനോടനുബന്ധിച്ചുള്ള ഡിക്രി വായിച്ചത്. കാർഡിഫ് – മിനീവിയ അതിരൂപത അധ്യക്ഷൻ ആർച്ബിഷപ്പ് മാർക്ക് ഒറ്റൂൾ തിരുകർമ്മങ്ങളിൽ സന്നിഹിതനായിരുന്നു. തിങ്ങി നിറഞ്ഞ ദേവാലയത്തിൽ വിശ്വാസികൾ വളരെ പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകളിൽ ഭക്തിപൂർവ്വം പങ്കെടുത്തു.

ചെറിയ പ്രാർത്ഥനാ കൂട്ടായ്മയായി ആരംഭിച്ച് മാസ് സെന്ററായും പിന്നീട് സുസംഘടിതമായ വിശ്വാസിസമൂഹമായും വളർന്ന കാർഡിഫ് സമൂഹം ഇന്ന് ഇടവക പദവിയിലേക്ക് ഉയർന്നത് വർഷങ്ങളായുള്ള വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
ഇടവക പ്രഖ്യാപനവേളയിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദൈവത്തിന് നന്ദി അർപ്പിക്കുകയും, ഈ വളർച്ചയ്ക്ക് നേതൃത്വം നൽകിയ വൈദികരെയും സന്യസ്തരെയും അൽമായ വിശ്വാസികളെയും അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസം, ഐക്യം, സുവിശേഷപ്രഘോഷണം, കുടുംബമൂല്യങ്ങൾ എന്നിവയിൽ കൂടുതൽ ശക്തിപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ഇടവകയായി വളരുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും, മിഷൻ ഡയറക്ടർ ആയിരുന്ന ഫാ. പ്രജിൽ പണ്ടാരപ്പറമ്പിലിനെ ഇടവകയുടെ ആദ്യ വികാരിയായി നിയമിക്കുകയും ചെയ്തു.

കാർഡിഫിലെ സീറോ-മലബാർ വിശ്വാസികൾ അതിയായ സന്തോഷത്തോടും നന്ദിയോടും കൂടിയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇടവക പദവി ലഭിച്ചതോടെ ആത്മീയ ശുശ്രൂഷകൾ കൂടുതൽ ശക്തിപ്പെടുകയും, പുതിയ തലമുറയുടെ വിശ്വാസപരിശീലനത്തിനും സഭാപ്രവർത്തനങ്ങൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കപ്പെടുകയും ചെയ്യും.

മുഖ്യ തിരുന്നാൾ ദിവസമായ ഇന്നലെ രാവിലെ 8.45 കഴുന്നു വിതരണത്തോടെ തുടങ്ങിയ തിരുന്നാൾ കർമ്മങ്ങൾ പിന്നീട് ഇടവകജനങ്ങൾ പിതാക്കന്മാരെ സ്വീകരിക്കുകയും, കാനൻ നിയമപ്രകാരം മിഷൻ ഡയറക്ടർ ഗ്രേറ്റ് ബ്രിട്ടൺ എപ്പാർക്കി അധ്യക്ഷനെ സ്വീകരിക്കുകയും, ഡിക്രി പ്രഖ്യാപനം, തിരികത്തിക്കൽ, ആഘോഷമായ തിരുന്നാൾ കുർബാന, ലദീഞ്ഞും പ്രദക്ഷണവും അവസാനം സ്നേഹവിരുന്നോടെ പര്യവസാനിച്ചു. ഇടവക ട്രസ്റ്റിമാരായ സിബിച്ചൻ ജോസഫും, സിൽവി സജിയും മറ്റ് കമ്മറ്റിക്കാരും അടങ്ങിയ തിരുന്നാൾ കമ്മറ്റി ഇന്നലെ നടന്ന ഇടവക പ്രഖ്യാപന ദിവസത്തെ ചടങ്ങുകൾ ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി.

കാർഡിഫ് സീറോ-മലബാർ ഇടവകയുടെ ഈ ചരിത്രനേട്ടം ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ സഭയുടെ വളർച്ചയിലും വിശ്വാസവ്യാപനത്തിലും മറ്റൊരു മഹത്തായ അധ്യായമായി മാറുന്നു. “കർത്താവ് ഈ ആലയം അനുഗ്രഹിക്കുകയും, ഈ ഇടവകയിലൂടെ അനേകരെ വിശ്വാസത്തിലും സ്നേഹത്തിലും നയിക്കുകയും ചെയ്യട്ടെ.”
കാർഡിഫ് സീറോ-മലബാർ ഇടവകയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവാനുഗ്രഹത്താലും പരിശുദ്ധാത്മാവിന്റെ നേതൃത്വത്താലും ഈ പുതിയ ഇടവക വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും സമൃദ്ധമായി വളരട്ടെയെന്ന് ന്യൂസ് ടീം ആശംസിക്കുന്നു.
ജോബി തോമസ്
ലണ്ടൻ: കലാ സ്നേഹികൾക്ക് മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച് കലാ വിസ്മയങ്ങളുടെ അപൂർവ സംഗമമായി മാറിയ ബേസിംഗ്സ്റ്റോക്ക് വെളിച്ചം തീയറ്റേഴ്സിന്റെ കൾച്ചറൽ ഫെസ്റ്റ് കാണികളുടെ ഹൃദയം കീഴടക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ബേസിംഗ്സ്റ്റോക്ക് ക്യൂ എം സി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ സംഘടിപ്പിച്ച ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ്, ബേസിംഗ്സ്റ്റോക്കിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിന് കലാസ്നേഹികൾക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂർവ അനുഭവമാണൊരുക്കിയത് .

കേരളീയ കലാരൂപമായ ചെണ്ടമേളം, വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ, മനുഷ്യ മനസ്സിനെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മാജിക്കൽ മെന്റലിസം ഷോ, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ കലാപ്രകടനങ്ങൾ, ബേസിംഗ്സ്റ്റോക്കിൽ ഇതുവരെ അരങ്ങേറാത്ത ഇതിഹാസ സാമൂഹ്യ-സംഗീത ചരിത്രനാടകം എന്നിവ ഒരേ വേദിയിൽ സമന്വയിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആവേശഭരിതരായി.

കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന ഔപചാരിക സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ സജീഷ് ടോം കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെളിച്ചം തിയറ്റേഴ്സ് പ്രസിഡന്റ് ഡോ അജി പീറ്റർ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ശ്രി എസ് ശ്രീകുമാർ എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. വെളിച്ചം തിയറ്റേഴ്സിന്റെ ക്രിയേറ്റീവ് കോര്‍ഡിനേറ്ററും ലോക കേരളസഭാംഗവുമായ ശ്രി സി എ ജോസഫ് സ്വാഗതവും ട്രഷറർ ശ്രി വിൻസെന്റ് പോൾ നന്ദിയും രേഖപ്പെടുത്തി.

വെളിച്ചം തിയറ്റേഴ്സിന്റെ മാർഗ്ഗദർശിയായിരുന്ന അന്തരിച്ച ഫിലിപ്പ്കുട്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് ശ്രി ബിനോ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.
ഫിലിപ്പ്കുട്ടിയുടെ സ്മരണയ്ക്കായി വെളിച്ചം തിയറ്റേഴ്സ് സമർപ്പിച്ച മെമന്റോ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനിൽ നിന്ന് ഫിലിപ്പ്കുട്ടിയുടെ ഭാര്യ ശ്രീമതി സജിനി ഫിലിപ്പ്കുട്ടി ഏറ്റുവാങ്ങി. തുടർന്ന് ശ്രീമതി സജിനി ഫിലിപ്പ്കുട്ടി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.

ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച ‘സൈന്യാധിപൻ’ എന്ന സംഗീത ആൽബത്തിന്റെ ഔപചാരികമായ പ്രകാശനവും വേദിയിൽ ശ്രി എസ് ശ്രീകുമാർ നിവ്വഹിച്ചു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജീഷ് ടോം, യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ലോക കേരള സഭാംഗവുമായ ശ്രി എസ് ശ്രീകുമാർ എന്നിവരെ യഥാക്രമം ഡോ അജി പീറ്റർ, ശ്രി സി എ ജോസഫ് , ശ്രി വിൻസന്റ് പോൾ എന്നിവർ പൊന്നാട അണിയിച്ച് വെളിച്ചം തിയറ്റേഴ്സിന്റെ ആദരവ് നൽകി.

കേരള നഴ്സസ് യു.കെ. സംഘടിപ്പിച്ച മൂന്നാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ റീൽസിന്റെ സംവിധായകൻ ശ്രി ജോജി തോട്ടത്തിൽ ശ്രി എസ്. ശ്രീകുമാറിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങി.

പരിപാടിയുടെ പ്രൈം സ്പോൺസർമാരായ ഇൻഫിനിറ്റി മോർട്ട്ഗേജ്, അക്വാ ഡിജിറ്റൽ സർവീസസ് എന്നിവരെയും മറ്റ് സ്പോൺസർമാരായ ഐഡിയൽ സോളിസിറ്റേഴ്സ്, ബിൽഡ് ബെറ്റർ, സീക്കോ അക്കൗണ്ടൻസി, റിവാ ട്രാവൽസ്, പാൻ ഏഷ്യൻ ഫുഡ്, ജെ.എൻ.ജെ. കാർസ് എന്നിവർക്ക് മെമന്റോകൾ നൽകി ആദരിച്ചു. കൂടാതെ പരിപാടികളിൽ പങ്കെടുത്ത കലാപ്രതിഭകൾ, നാടകത്തിലെ അഭിനേതാക്കൾ, കൾച്ചറൽ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ച കോർഡിനേറ്റേഴ്സ് എന്നിവർക്കും വെളിച്ചം തിയറ്റേഴ്സിന്റെ സ്നേഹോപഹാരമായ മെമന്റോകൾ നൽകി.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാഫിൾ ടിക്കറ്റിന്റെ ഉദ്ഘാടനം ശ്രി സെബിൻ കല്ലറക്കലിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ശ്രി പൗലോസ് പാലാട്ടി നിർവഹിച്ചു.

തുടർന്ന് വേദിയെ കീഴടക്കുന്ന നിരവധി കലാ പരിപാടികളാണ് അരങ്ങേറിയത്. ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തില്‍ രൂപംകൊണ്ട ബേസിംഗ്സ്റ്റോക്ക്, പോര്‍ട്സ്മൗത്ത്, സ്വിണ്ടന്‍ എന്നിവിടങ്ങളിലെ ശിഷ്യര്‍ അവതരിപ്പിച്ച മെഗാ ചെണ്ടമേളം, ഡി3, ഡി4 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്സ് ഓണ്‍ ഡാന്‍സേഴ്സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്കാരങ്ങള്‍, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കല്‍ മെന്റലിസം ഷോ, കൊച്ചിന് കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവന്‍ ദിലീപിന്റെ മിമിക്സ് പരേഡ്, എന്നിവ വേദിയില്‍ ആവേശം നിറച്ചു.

കലാ-സാംസ്കാരിക സായാഹ്നത്തിന്റെ പ്രധാന ആകർഷണമായി വെളിച്ചം തിയറ്റേഴ്സിന്റെ മൂന്നാമത് നാടകം ‘ജീന്വാല്ജീന്’ അരങ്ങേറി. വിശ്വപ്രശസ്ത സാഹിത്യകാരന് വിക്ടര്‍ ഹ്യൂഗോയുടെ ‘ലെസ് മിസറബിള്‍സ് ‘എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ നിരവധി നാടകങ്ങളിലും സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചും സംവിധാനം ചെയ്തും കഴിവ് തെളിയിച്ച ഡോ.അജി പീറ്റര്‍, യുകെയില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളിലും, നാടകങ്ങളിലും മികവാര്‍ന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള സി. എ ജോസഫ്, അഭിനേതാക്കള്‍ എന്ന നിലയില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോണി ജോസഫ്, സാജു സ്റ്റീഫന്‍, ജോബി തോമസ്, സജി കുന്നത്ത്, ദീപ്തി തരംഗ്, ടൈറ്റസ് പുതുശ്ശേരി, ബിനോ ഫിലിപ്പ്, ബിനീഷ് അഗസ്റ്റിന്, ജെസ്വിന് ജോയ്, ജിതിന് ജോസ്, നിദിയാ ആല്‍ബര്‍ട്ട്, ബിന്ദു ബിജു, രാജു തോമസ്, മാസ്റ്റര്‍ ആന്റന്‍ ബിനോ, ബേബി ഹരിയറ്റ് സജി, എന്നിവരാണ് വേഷമിട്ടത്.

നാടകത്തിന്റെ അസോസിയേറ്റ് ഡയറക്ടർ- വിൻസെന്റ് പോൾ, ക്രിയേറ്റീവ് കോർഡിനേറ്റർ- സി. എ. ജോസഫ്, ചമയം & മീഡിയ പ്രമോഷൻ- ജോജി തോട്ടത്തിൽ, രംഗസജ്ജീകരണം- സജി കുന്നത്ത്, റെക്കോർഡിംഗ്-ജെസ്വിൻ ജോയ്, പശ്ചാത്തല സംഗീതം- ആൽബി മഠത്തിൽ എന്നിവരായിരുന്നു.
യുകെയിലെ ചെണ്ടമേളത്തിന്റെ ആശാനായി അറിയപ്പെട്ടിരുന്ന വെളിച്ചം തിയറ്റേഴ്സിന്റെ മാർഗദർശിയും അഭിനേതാവുമായ അന്തരിച്ച ഫിലിപ്പ്കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചാണ് മുഴുവൻ പരിപാടികളും അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന പ്രത്യേക വീഡിയോ പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.

പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ അവതാരകരായ അശ്വതി ഹരീഷും ജോംസി അരുണും തങ്ങളുടെ കുറ്റമറ്റ അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടി.
വിശിഷ്ടാതിഥികൾ, കലാപ്രതിഭകൾ, സ്പോൺസർമാർ, ലൈറ്റ് ആൻഡ് സൗണ്ട്, വീഡിയോ, ഫോട്ടോഗ്രാഫി ടീമുകൾ തുടങ്ങി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അതോടൊപ്പം പരിപാടികളിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വെളിച്ചം തിയറ്റേഴ്സ് സെക്രട്ടറി ശ്രി ജോബി തോമസ് നന്ദി രേഖപ്പെടുത്തി. സംഘാടകരുടെ മികച്ച ആസൂത്രണവും കലാപ്രതിഭകളുടെ മികവാർന്ന പ്രകടനങ്ങളും കൊണ്ട് കാണികളുടെ ഹൃദയം കീഴടക്കിയ ബേസിംഗ്സ്റ്റോക്ക് വെളിച്ചം തിയറ്റേഴ്സിന്റെ കൾച്ചറൽ ഫെസ്റ്റിന് ഇതോടെ തിരശീല വീണു.

ദുബായിൽ മസാജ് സെന്ററിന്റെ മറവിൽ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്ന സംഘത്തെ പിടികൂടിയതായി അധികൃതർ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മലയാളികൾ ഉൾപ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ലഹരിമരുന്നുകളും അനുബന്ധ തെളിവുകളും പിടിച്ചെടുത്തതായാണ് വിവരം. യുഎഇയിൽ ലഹരിമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ തുടരുന്നതിനിടെയാണ് പുതിയ കേസ് പുറത്തുവന്നത്.
അന്വേഷണത്തിന്റെ ഭാഗമായി മസാജ് സെന്ററുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ജീവനക്കാരുടെ പങ്കും പരിശോധിച്ചുവരികയാണ്. ലഹരിമരുന്ന് വിതരണം, കൈവശം വയ്ക്കൽ, ഉപഭോക്താക്കളിലേക്ക് എത്തിക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുഎഇ നിയമപ്രകാരം ഇത്തരം കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. ലഹരിവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മസാജ് സെന്ററുകളുടെയും സ്പാകളുടെയും മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി മുൻപും ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങൾ നൽകി ചിലരെ ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും പിന്നീട് നിയമപ്രശ്നങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രവാസി സമൂഹത്തിൽ ആശങ്ക ഉയരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ജോലി സ്വീകരിക്കുമ്പോൾ ലൈസൻസും പ്രവർത്തനരീതിയും പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരത്ത് ഹണിട്രാപ്പ് വഴി വ്യവസായിയിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിയും സുഹൃത്തുക്കളും ഉൾപ്പെട്ട സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. സൗഹൃദവും വ്യക്തിബന്ധവും സ്ഥാപിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങളും വിവരങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പരാതിക്കാരനുമായി യുവതി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വലിയ തുകകൾ കൈപ്പറ്റിയതായും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയതായുമാണ് അന്വേഷണത്തിൽ പ്രാഥമികമായി ലഭിച്ച വിവരം. പണം നൽകാൻ വിസമ്മതിച്ചപ്പോൾ സ്വകാര്യ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
സോഷ്യൽ മീഡിയയും ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് ആളുകളെ കെണിയിലാക്കി പണം തട്ടുന്ന ഹണിട്രാപ്പ് കേസുകൾ സമീപകാലത്ത് വർധിക്കുന്നതായി അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. സൗഹൃദ അഭ്യർഥനകൾ, വീഡിയോ കോളുകൾ, സ്വകാര്യ ചാറ്റുകൾ എന്നിവയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കേസിൽ കൂടുതൽ പേരുടെ പങ്ക് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമാപ്രേമികളെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ച കാര്യങ്ങളിലൊന്നായിരുന്നു ‘മഞ്ഞുമ്മൽ ബോയ്സ്’ ഒരു പുരസ്കാരവും നേടാതിരുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം ദേശീയതലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ അന്തിമ പട്ടികയിൽ ചിത്രം ഇടംപിടിക്കാതെ പോയപ്പോൾ ആരാധകരിലും സിനിമാ നിരൂപകരിലും ചർച്ചകൾ ശക്തമായി.
ചിദംബരം സംവിധാനം ചെയ്ത ചിത്രം 2024-ലെ ഏറ്റവും വലിയ മലയാള ഹിറ്റുകളിൽ ഒന്നായിരുന്നു. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യത നേടിയ ചിത്രം 200 കോടി ക്ലബ്ബിലെത്തിയിരുന്നു. ദേശീയ പുരസ്കാരത്തിനുള്ള മത്സരത്തിൽ ‘ഭ്രമയുഗം’, ‘കിഷ്കിന്ധ കാണ്ഡം’ എന്നിവയ്ക്കൊപ്പം ശക്തമായ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും, മികച്ച നടനും മികച്ച ഛായാഗ്രഹണത്തിനുമുള്ള പുരസ്കാരങ്ങൾ ‘ഭ്രമയുഗം’ സ്വന്തമാക്കിയപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’ നിരാശയോടെ മടങ്ങുകയായിരുന്നു.
അതേസമയം, ചിത്രത്തിന്റെ നിർമാതാക്കളെ ചുറ്റിപ്പറ്റിയ സാമ്പത്തിക തർക്കങ്ങളും നിയമവിവാദങ്ങളും വീണ്ടും ശ്രദ്ധ നേടുകയാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട പരാതികളും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും സിനിമയെ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ദേശീയ പുരസ്കാര നിർണയത്തിൽ ഇത്തരം വിവാദങ്ങൾ നേരിട്ട് സ്വാധീനിച്ചെന്നതിന് തെളിവില്ലെങ്കിലും, പുരസ്കാരത്തിൽ നിന്ന് ചിത്രം പൂർണമായും ഒഴിവാക്കപ്പെട്ടത് നിരവധി ചോദ്യങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കലാമൂല്യവും ജനപ്രീതിയും ഒരുപോലെ നേടിയ സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിക്കാതിരുന്നത് മലയാള സിനിമാലോകത്തിൽ ഇപ്പോഴും ചർച്ചാവിഷയമായി തുടരുകയാണ്.
കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം പതിനാറുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഇരുപത്തിനാലുകാരൻ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
കുറച്ചുനാളുകൾക്ക് മുൻപാണ് പ്രതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് സൗഹൃദം നടിച്ച് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി നേരിട്ട മാനസികവിഷമം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്.
പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയെ തുടർന്ന് പോക്സോ (POCSO) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റോമി കുര്യാക്കോസ്
മിഡ്ലാൻഡ്സ്: ജനകീയനും ജനപ്രീയനുമായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ ദിനത്തോടനുബന്ധിച്ച് യു കെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്ക് ബാൺസ്ലിയിൽ തുടക്കമായി.
‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന തലക്കെട്ടോടെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികളോടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. യു കെയിലെ വിവിധ ഭാഗങ്ങളിലായി പത്തോളം ഇടങ്ങളിൽ വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്കാണ് വെള്ളിയാഴ്ച ബാൺസ്ലിയിൽ തുടക്കം കുറിച്ചത്.
ബാൺസ്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകൾക്ക് വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ് വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണം സന്ദേശങ്ങൾ നൽകി. പ്രവർത്തകർ ഉമ്മൻ ചാണ്ടി സ്മൃതി ദീപം തെളിച്ചു.
പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ തുടങ്ങിയ ഇടങ്ങളിലും ശനി, ഞായർ ദിവസങ്ങളിലായി ഐ ഓ സിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കും.
ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾ ഏറ്റുമാനൂർ എം എൽ എയും കോട്ടയം ഡി സി സി അധ്യക്ഷനുമായ ശ്രീ. നാട്ടകം സുരേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജ്യൂവൽ കുര്യാക്കോസ് പങ്കെടുക്കും. ലിവർപൂൾ യൂണിറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനനത്തിന്റെ ഉദ്ഘാടനം റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നിർവഹിക്കും. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾക്ക് ബിബിൻ കാലയിൽ, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, മിഥുൻ എം, ഡോ. ജോബിൻ സെബാസ്റ്റ്യൻ, റോയ് ജോസഫ്, ജോർജ് ജോൺ, ടോം, ഐപ്പ് കുര്യൻ എന്നിവർ നേതൃത്വം നൽകും.
പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾക്ക് ബിബിൻ കാലയിൽ, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, മിഥുൻ എം, ഡോ. ജോബിൻ സെബാസ്റ്റ്യൻ, റോയ് ജോസഫ്, ജോർജ് ജോൺ, ടോം, ഐപ്പ് കുര്യൻ എന്നിവർ നേതൃത്വം നൽകും.
റോമി കുര്യാക്കോസ്
യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. ‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി എന്ന തലക്കെട്ടിൽ ജൂലൈ 19 ഞായറാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30PMന് (യു കെ, അയർലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യൻ സമയം രാത്രി 10.00 PM) ഓൺലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും.
സാമൂഹിക – രാഷ്ട്രീയ – സാംസ്കാരിക – മാധ്യമ മേഖലയിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഭാഗമാകുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമ്മനി, യു കെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളിലെ ഐ ഓ സി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
ജനകീയനും ജനപ്രീയനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ രണ്ട് ഓർമ്മ ദിനങ്ങളിലും ഐ ഓ സി – യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജന പങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ ഓ സി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ്, പ്രോഗ്രാം കോർഡിനേറ്ററും ഐ ഓ സി (ജർമ്മനി) – കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് എന്നിവർ അറിയിച്ചു.
Zoom Link:
https://us06web.zoom.us/j/81725624043?pwd=XgYEKaAedXuf0WLXWafETMPM0WG27j.1
Meeting ID: 817 2562 4043
Passcode: OC2026
കൂടുതൽ വിവരങ്ങൾക്ക്:
സിറോഷ് ജോർജ്: +43 69919744443
സണ്ണി ജോസഫ്: +49 1523 6924999
റോമി കുര്യാക്കോസ്: +44 7776646163
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമയ്ക്ക് വലിയ നേട്ടം. ‘ഭ്രമയുഗം’ സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ‘ചന്തു ചാമ്പ്യൻ’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം പുരസ്കാരം പങ്കിട്ടു. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമാണിത്.
മലയാള സിനിമയുടെ മറ്റൊരു അഭിമാന നേട്ടമായി ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 2024-ൽ സെൻസർ സർട്ടിഫിക്കറ്റ് നേടിയ സിനിമകളെ പരിഗണിച്ചാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രാദേശിക ഭാഷാ സിനിമകളുടെ മികവ് വീണ്ടും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതായാണ് വിലയിരുത്തൽ.
ഇന്ത്യൻ സിനിമയിലെ മികച്ച കലാസൃഷ്ടികളെയും സാങ്കേതിക മികവിനെയും ആദരിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും മലയാള സിനിമ ശക്തമായ സാന്നിധ്യം അറിയിച്ചു. മമ്മൂട്ടിയുടെ വ്യക്തിഗത നേട്ടവും ‘ഫെമിനിച്ചി ഫാത്തിമ’യുടെ അംഗീകാരവും ചേർന്ന് മലയാള ചലച്ചിത്ര ലോകത്തിന് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.