Latest News

ചുംബിക്കുന്നതിനിടയില്‍ പാലത്തില്‍ നിന്ന് നിലതെറ്റി വീണ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. രാത്രി ഔട്ടിങ്ങിന് പോയ മെയ്ബത്ത്- ഹെക്റ്റര്‍ ദമ്പതികളാണ് ചുംബിക്കുന്നതിനിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പെറുവിലാണ് സംഭവം നടന്നത്.

രാത്രി ഒരുമണിക്കായിരുന്നു ദുരന്തം സംഭിച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈറ്റ് ക്ലബില്‍ നിന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോകുന്ന വഴി വീടിന് സമീപത്തുള്ള പാലത്തില്‍ വണ്ടി നിര്‍ത്തി ഇരുവരും ചുംബിക്കുകയായിരുന്നു. മെയ്ബത്ത് പാലത്തിനു മുകളിലുള്ള കൈവരിയില്‍ കയറി ഇരുന്ന ശേഷം പാലത്തില്‍ നില്‍ക്കുകയായിരുന്ന ഹെക്റ്ററെ ചുംബിച്ചു.

ചുംബിക്കുമ്പോള്‍ ഹെക്റ്ററിനെ കാലുകള്‍ കൊണ്ട് ചുറ്റിപ്പിടിക്കുന്നതിനിടയില്‍ മെയ്ബത്തിന്റെ ബാലന്‍സ്‌ നഷ്ടപ്പെട്ട് അവര്‍ പിറകോട്ട് മറിഞ്ഞു. ഇതോടെ ഹെക്റ്ററിന്റെ കാലുകള്‍ നിലത്തു നിന്ന് ഉയരുകയും ഇരുവരും പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേയ്ക്ക് വീഴുകയുമായിരുന്നു. മെയ്ബത്ത് സംഭവ സ്ഥലത്തു വച്ചു മരിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഹെക്റ്ററും മരിച്ചിരുന്നു. തലയോട് തകര്‍ന്നാണ് ഇരുവരും മരണപ്പെട്ടത്. സി.സി.ടി.വിയില്‍ നിന്നാണ് ഈ ദാരുണ അന്ത്യത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

കനത്ത മഴയെത്തുടർന്ന് നിലമ്പൂരിൽ വെള്ളപ്പൊക്കം. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂരിൽ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലാണ്. രണ്ടാൾപ്പൊക്കത്തിലാണ് ടൗണിൽ വെള്ളം പൊങ്ങിയിരിക്കുന്നത്.

അതേസമയം, മൂന്നാറിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിനു പകരം താൽക്കാലികമായി നിർമ്മിച്ചിരുന്ന പാലം തകർന്നു. മറയൂർ പൂർണമായും ഒറ്റപ്പെട്ടു. മറയൂർ ഭാഗത്ത് വ്യാപക മണ്ണിടിച്ചിലാണ്. ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഫോൺ – വൈദ്യുതി ബന്ധം താറുമാറായി. പന്നിയാർകുട്ടിയിൽ മണ്ണിടിഞ്ഞു. പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളിൽ വെള്ളം കയറി. 3 ദിവസമായി തോരാതെ പെയ്യുന്ന മഴയാണ്. മലയിടിച്ചിലും ശക്തമാണ്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അതേ ഭീതിയിലാണ് ത്രിവേണി.

മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

മലപ്പുറം ജില്ലയുടെ മലയോരമേഖലയിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും വ്യാപനകനാശം. കനത്ത മഴ തുടരുന്നു. കഴിഞ്ഞ പ്രളയകാലത്ത്, നിലമ്പൂർ, കരുവാരകുണ്ട് മേഖലകളിൽ ഉരുൾപൊട്ടലുണ്ടായി 20 പേർ മരിക്കുകയും രണ്ടു കോളനികൾ ഇല്ലാതാവുകയും ചെയ്തതിന്റെ ഒന്നാംവാർഷികമാണ് ഇന്ന്. കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുന്നു.

കനത്ത മഴയെത്തുടർന്ന് കല്ലാർ കൂട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകളും തുറന്നു

മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകളും തുറന്നു

കണ്ണൂർ ജില്ലയിൽ ഇരിട്ടി, കൊട്ടിയൂർ, മയ്യിൽ, ശ്രീകണ്ഠപുരം മേഖലയിൽ കനത്ത മഴയും വെള്ളക്കെട്ടും. കർണാടക വനത്തിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി ഉരുൾപൊട്ടലുണ്ടായതിനാൽ മലയോരത്ത് പുഴകളിൽ ശക്തമായ ഒഴുക്ക്. ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 116 കുടുംബങ്ങളിലെ 443 പേർ ക്യാംപിൽ. ചുഴലിക്കാറ്റിൽ കണിച്ചാർ ടൗണിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കണിച്ചാറിലെ ഡോ. പൽപു മെമ്മോറിയൽ സ്കൂൾ പൂർണമായി തകർന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം ബോട്ടുകൾ ഇറക്കി. കാറ്റിൽ മരവും പോസ്റ്റും ഒടിഞ്ഞ് ഇന്നലെ രാത്രി മുടങ്ങിയ വൈദ്യുതി പലയിടത്തും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

കോട്ടയം ജില്ലയിൽ കനത്ത മഴ. പെരുവന്താനത്തും വാഗമൺ വ്യൂ പോയിന്റിലും ഉരുൾപൊട്ടി. മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിയുന്നു. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കൊക്കയാർ ചപ്പാത്തിലും വെള്ളം കയറി. കെ.കെ. റോഡിൽ ഗതാഗതം മുടങ്ങുമെന്ന് ആശങ്ക. കോരുത്തോട്, കൂട്ടിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.

കല്‍പറ്റയിൽ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റുന്നു. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 35 ആയി. ആകെ 2378 പേര്‍ ക്യാംപുകളില്‍.

വയനാട്ടില്‍ കനത്ത മഴ

വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇന്നു പുലര്‍ച്ചയോടെ ജില്ലയില്‍ 8 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അഞ്ഞൂറോളം പേര്‍ ക്യാംപുകളില്‍. മക്കിയാടും തോണിച്ചാലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ആളപായമില്ല. ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. വയനാട് ചുരത്തില്‍ മരംവീണും ദേശീയപാത 766ല്‍ മുത്തങ്ങയില്‍ വെള്ളം കയറിയും ഗതാഗത തടസ്സം. കബനി നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി.

ഇടുക്കിയിൽ കനത്ത മഴയിൽ വൻ നാശം. ആളപായമില്ല.

ഇടുക്കി അണക്കെട്ടിൽ 8 അടി വെള്ളം ഉയർന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ 2 അടി വെള്ളം കൂടി.
മൂന്നാറിൽ സ്ഥിതി അതീവ ഗുരുതരം. അതിതീവ്രമഴയാണ് മൂന്നാറിൽ. പെരിയവരൈ പാലത്തിൽ വെള്ളം കയറി.
മൂന്നാർ ടൗണിലും വെള്ളം കയറി
ഹൈറേഞ്ചിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കോഴിപ്പള്ളിയിലും കീരിത്തോട്ടിലും ഉരുൾപൊട്ടി
മ്ലാമല പാലത്തിൽ വെള്ളം കയറി
വണ്ടിപ്പെരിയാറിൽ 10 വീടുകളിൽ വെള്ളം കയറി
മലങ്കര അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഉയർത്തി
കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ 2 ഷട്ടറുകൾ കൂടി ഉയർത്തി

മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുമഴ ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു.

ഇടകടത്തി ക്രോസ്‌വേ വെള്ളത്തിൽ മുങ്ങി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു

എരുമേലി ഏയ്ഞ്ചൽ വാലി, അരയാഞ്ഞിലി മണ്ണ് എന്നീ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു

കോട്ടയം – കുമളി റോഡിൽ ബസ് ഗതാഗതം നിർത്തിവച്ചു

മലങ്കര ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു. അപ്പർ കുട്ടനാട്ടിൽ മഴയിലും കാറ്റിലും കനത്ത നാശം

കോതമംഗലം മണികണ്ഠംചാൽ ചപ്പാത്ത് മുങ്ങി. ജവഹർ കോളനിയിൽ വെള്ളപ്പൊക്കം

നിലമ്പൂർ ടൗണിൽ വെള്ളം കയറി. വീടുകളിലും കടകളിലും വെള്ളം. കുടുങ്ങിയവരെ റബർ ബോട്ടുകളിൽ രക്ഷപെടുത്തി.

കനത്ത മഴയിൽ നിലമ്പൂർ ചാലിയാറിൽ കാഞ്ഞിരപ്പുഴ ഗതിമാറി ഒഴുകുന്നു.

മലയോര മേഖലകളിൽനിന്നും നദീതീരങ്ങളിൽനിന്നും മറ്റ് അപകടകരമായ സാഹചര്യങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ആയതിനും ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണ്ണമായും തകരുകയോ അപകടാവസ്ഥയിലാവുകയോ ചെയ്തവർക്ക് ആവശ്യമെങ്കിൽ അടിയന്തിരമായി സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും നിർദേശം.

ഷോളയൂർ – ചുണ്ടകുളം ഊരിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. കാര ആണ് മരിച്ചത്. വീടിനുള്ളിൽ ഉറങ്ങി കിടന്നവരുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. ഭാര്യ രക്ഷപ്പെട്ടു.

മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു ദിവസമായി തോരാത്ത മഴ. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇടിഞ്ഞ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഹെഡ്‌വർക്ക്സ് ഡാമിന് താഴെ വശത്തും ദേവികുളം സർക്കാർ കോളജിന്റെ താഴെ വശത്തും വീണ്ടും മണ്ണിടിഞ്ഞു വീണു. പ്രളയത്തിൽ നഷ്ടമായ പെരിയവര പാലത്തിന് ബദലായി തീർത്ത താൽക്കാലിക റോഡിന്റെ മുകളിൽ കൂടി വെള്ളം ഒഴുകിത്തുടങ്ങി. പെരിയവര മുതുവാപ്പാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി. മൂന്നാർ ടൗണിന്റെ താമസസ്ഥലങ്ങളിൽ ചിലയിടത്ത് മണ്ണിടിച്ചിലുണ്ടായി. ഹെഡ്‌വർക്ക്സ് ഡാം അൽപം തുറന്നു.

കോഴിക്കോട്ടും മലപ്പുറത്തും ഇടുക്കിയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും തിരുവനന്തപുരത്ത് വ്യാപകമായി വൈദ്യുതി മുടങ്ങി. ഞായറാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നിലമ്പൂർ ടൗണിൽ വെള്ളം കയറി. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞു.

പാലക്കാട് അട്ടപ്പാടിയിൽ മരംവീണ് ഒരു മരണം. ഭവാനിപ്പുഴയിൽ ജലനിരപ്പുയർന്നു.

കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി
ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

മാവൂർ – കോഴിക്കോട് പാതയിലും മരം വീണ് ഗതാഗതതടസ്സം

പൊലീസ്, വനം, കെഎസ്ഇബി ജീവനക്കാർ ഒറ്റപ്പെട്ടു

കോഴിക്കോട് – മൈസൂരു ദേശീയപാതയിൽ വെള്ളം കയറി. മുത്തങ്ങയിൽ ഗതാഗത തടസ്സം. കക്കയം സൈറ്റ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അഴുത ചെക്ഡാം നിറഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി

ഇടുക്കിയിൽ പരക്കെ നാശം
∙ മൂന്നാറിൽ വെള്ളപ്പൊക്കം, വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ മുങ്ങി. ∙ ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളിൽ വെള്ളം. ∙ പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

കൊച്ചി: അന്താരാഷ്‌ട്ര, ആഭ്യന്തര വിഷയങ്ങളെത്തുടർന്നു സ്വർണവില പുതിയ ഉയരത്തിൽ. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ സ്വർണത്തിന്‍റെ കുതിപ്പു തുടരും. പവന് 400 രൂപയുടെ വർധനയാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തു സ്വർണവില പവന് 26,600 രൂപയായി. 3,325 രൂപയാണു ഗ്രാമിനു വില. ഒറ്റ ദിവസംകൊണ്ടു ഗ്രാമിനു കൂടിയത് 50 രൂപ.

പശ്ചിമേഷ്യയിലെ യുദ്ധസന്നാഹങ്ങളും ജമ്മു കാഷ്മീരിലെ സംഭവവികാസങ്ങളുമാണു സ്വർണവില പുതിയ ഉയരത്തിലെത്താൻ കാരണമായത്. രൂപയുടെ വിലത്തകർച്ചയും സ്വർണവിലയുടെ കുതിപ്പിനു കാരണമായി.

ഒരു രൂപയിലേറെയാണ് ഇന്നലെ മാത്രം രൂപയ്ക്കുണ്ടായ തകർച്ച. ഡോളർവില 69.69 രൂപ ആയിരുന്നത് 70.73 രൂപ ആയി. സ്വർണത്തിന്‍റെ അന്താരാ‌ഷ്‌ട്ര വില ട്രോയ് ഔണ്‍സിന് 1459 ഡോളറായി. 1450 പിന്നിട്ടതോടെ 1500 ലേക്കുള്ള കുതിപ്പിലാണു മഞ്ഞലോഹം.

അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തു പവന് 920 രൂപയുടെ വർധനയുണ്ടായി. ഈ നിലയ്ക്കു പോയാൽ ഗ്രാമിന് 3,500 രൂപവരെ എത്തിയേക്കാമെന്നാണു കണക്കുകൂട്ടൽ. പണിക്കൂലിയും പണിക്കുറവും സെസും ഉൾപ്പെടെ കണക്കാക്കുന്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഉപയോക്താവ് 30,000 രൂപയ്ക്കു മുകളിൽ നല്കേണ്ട സ്ഥിതിയാണ്. ഒരു ലക്ഷം രൂപയ്ക്കു വാങ്ങാവുന്നതു മൂന്നു പവൻ മാത്രം.

വിലവർധന കേരളത്തിലെ വിപണിയെ സാരമായിതന്നെ ബാധിച്ചിട്ടുണ്ടെന്നും ബുക്കിംഗ് ഉൾപ്പെടെ കുറവാണെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.

സെൻസെക്സ് 37,000നും താഴെ

മുംബൈ: കാഷ്മീർ തീരുമാനങ്ങൾക്കു പിന്നാലെ ഇന്ത്യൻ ഓഹരി   കൂപ്പുകുത്തി. നിക്ഷേപകർ വില്പനയ്ക്ക് ഉത്സാഹിച്ചപ്പോൾ ബോംബെ സെൻസെക്സ് 37,000ലെ പ്രതിരോധവും തകർത്ത് താഴേക്കുപോയി. സെൻസെക്സ് ഇന്നലെ 418.28 പോയിന്‍റ് നഷ്ടത്തിൽ 36,699.84ൽ ക്ലോസ് ചെയ്തു. പവർ, ബാങ്കിംഗ്, ഫിനാൻസ്, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ ഓഹരികൾ ഇടിഞ്ഞു. കാഷ്മീർ പ്രശ്നത്തിനൊപ്പം ആഗോള പ്രശ്നങ്ങളും കന്പോളങ്ങളുടെ തകർച്ചയ്ക്കു കാരണമായി.

എൻഎസ്ഇ നിഫ്റ്റി 134.75 പോയിന്‍റ് നഷ്ടത്തിൽ 10,862.90ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ മാർക്കറ്റുകളും തളർച്ചയിലായിരുന്നു. വ്യാപാരയുദ്ധത്തിന്‍റെ ഭീതിയിൽ ഷാങ്ഹായ്, ഹാങ്സെങ്, നിക്കീ, കോസ്പി സൂചികകൾ ഇന്നലെ താഴ്ന്നു. വിനിമയവിപണിയിൽ ചൈനീസ് കറൻസി യുവാന്‍റെ നിരക്ക് താഴ്ന്നതും കന്പോളങ്ങൾക്ക് ക്ഷീണമായി.

ഫ്‌ളോറിഡ∙ യുഎസിൽ മലയാളിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കോട്ടയം പേരൂർ സ്വദേശി മാത്യു െകാരട്ടിയിലാണ് (68) കൊല്ലപ്പെട്ടത്. ഹൈവേ 60 നു സമീപമുള്ള സെന്റർ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം പുറത്തുവന്ന ജെയ്സൺ ഹനസൻ ജൂനിയർ(36) എന്ന അക്രമിയാണ് മാത്യുവിനെ െകാലപ്പെടുത്തിയത്. ചൊവ്വാഴ്ച യുഎസ് സമയം രാവിലെ 10:30നായിരുന്നു സംഭവം. മോഷണമുതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തോക്കു ചൂണ്ടിയ അക്രമി മാത്യുവിന്റെ എസ്‌യുവി തട്ടിയെടുക്കുകയായിരുന്നു.

മാത്യുവിനെ പാസഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. പ്രതി സഞ്ചരിച്ച വാഹനം പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.

തട്ടിക്കൊണ്ടുപോയ മാത്യുവിനായുള്ള തിരച്ചിൽ ഊർജിതമായി നടക്കുന്നതിനിടെ വൈകിട്ട് നാലു മണിയോടെ വാഷിങ്ടൻ‌ റോഡിൽ കവർച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രട്ട് ഹാർട് ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പിന്നിൽ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെൽഫാസ്റ്റ്: കന്നിയാത്രയിൽ തകർന്നടിഞ്ഞ ആഡംബര കപ്പലായ ടൈറ്റാനിക്കിന്‍റെ നിർമാതാക്കൾ പാപ്പർ അപേക്ഷ സമർപ്പിച്ചു. ടൈറ്റാനിക് നിർമിച്ച ഹർലൻഡ് ആൻഡ് വൂൾഫ് ആണ് പാപ്പർ നടപടികൾക്കുള്ള അപേക്ഷ സമർപ്പിച്ചത്. കന്പനിയുടെ നൊർവീജിയർ ഉടമ വില്പനയ്ക്കു ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനാലാണ് പാപ്പർ നടപടി. വടക്കൻ അയർലൻഡിൽ സ്ഥിതിചെയ്യുന്ന ഷിപ്യാർഡിലെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവനക്കാർ. നൊർവീജിയൻ കന്പനിയായ ഡോൾഫിൻ ഡ്രില്ലിംഗിന്‍റെ ഉടമസ്ഥതയിലാണ് ഹർലൻഡ് ആൻഡ് വൂൾഫ് പ്രവർത്തിക്കുന്നത്. ഡോൾഫിൻ ഡ്രില്ലിംഗ് ജൂണിൽ പാപ്പർ നടപടികൾക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

വിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഹർലൻഡ് ആൻഡ് വൂൾഫും പാപ്പർ നടപടികളിലേക്കു നീക്കിയത്. 1861ൽ പ്രവർത്തനമാരംഭിച്ച ഹർലൻഡ് ആൻഡ് വൂൾഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് 30,000ൽപ്പരം ജീവനക്കാരുണ്ടായിരുന്നു. അര നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ജീനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തി. ഇന്ന് 130 ഫുൾ ടൈം ജീവനക്കാരും നിരവധി കരാർ ജീനക്കാരുമാണ് കന്പനിക്കുള്ളത്. പ്രധാനമായം ഉൗർജ-മറൈൻ എൻജിനിയറിംഗ് പദ്ധതികളിലാണ് കന്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുക.

ബ്രിട്ടീഷ് സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ ലേബർ പാർട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അത് യാർഡിന്‍റെ വിധി എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ വക്താവിന്‍റെ പ്രതികരണം. 1975 മുതൽ 1989 വരെയുള്ള കാലയളവിൽ ഹർലൻഡ് ആൻഡ് വൂൾഫ് സർക്കാർ ഉടമസ്ഥതയിലായിരുന്നു. ടൈറ്റാനിക് മ്യൂസിയം  ജീവനക്കാരുടെ തൊഴിലുകൾ പ്രതിസന്ധിയിലാണെങ്കിലും ഷിപ്യാർഡ് അടച്ചുപൂട്ടാൻ സാധ്യതയില്ല. ഷിപ്യാർഡിലെ ഒരു ഭാഗത്ത് ടൈറ്റാനിക്കിനുവേണ്ടി മാറ്റിവച്ച മ്യൂസിയം സ്ഥിതിചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ എന്ന പേരിൽ 1912 നീറ്റിലിറങ്ങിയ ടൈറ്റാനിക് കന്നിയാത്രയിൽത്തന്നെ തകർന്നപ്പോൾ 1500ൽപ്പരം പേരുടെ ജീവനാണ് പൊലിഞ്ഞത്. ടൈറ്റാനിക് ഡിസൈൻ ചെയ്ത കെട്ടിടത്തിൽ അടുത്തിലെ 4-സ്റ്റാർ ഹോട്ടൽ തുടങ്ങുകയും ചെയ്തു

കൊച്ചി: പാലക്കാട് സ്വദേശിയായ യുവതി അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി നിർദേശമുണ്ടായിട്ടും പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്യാതെ സിബിഐ ഒളിച്ചുകളിക്കുന്നെന്ന ആരോപണവുമായി മാതാപിതാക്കൾ. വയോധിക ദന്പതികളായ പാലക്കാട് കാവിൽപ്പാട് കെ. ഗോപിനാഥ്-ഭദ്ര എന്നിവരാണ് മകൾ അനിതയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.

മകളുടെ മരണത്തിനു കാരണക്കാരനായ അനിതയുടെ ഭർത്താവും പാലക്കാട് സ്വദേശിയുമായ സന്തോഷിനെ നിയമത്തിനു മുന്പിൽ കൊണ്ടുവരാൻ സിബിഐ തയാറാകുന്നില്ലെന്ന് ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.  2000 ഓഗസ്റ്റ് മൂന്നിനായിരുന്നു അമേരിക്കയിൽ എൻജിനിയറായ സന്തോഷുമായുള്ള അനിതയുടെ വിവാഹം. വിവാഹശേഷം അനിത സന്തോഷിനൊപ്പം അമേരിക്കയിലേക്കു പോയി. ബിരുദാനന്തര ബിരുദക്കാരിയായ അനിത അവിടെ ഉന്നതപഠനത്തിനു ചേർന്നു.

തൊടുപുഴ: കന്പകക്കാനം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ തൊടുപുഴ മുട്ടം ഒന്നാംക്ലാസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസാണ് രണ്ടായിരത്തോളം പേജുകൾ വരുന്ന കുറ്റപത്രം സമർപ്പിച്ചത്. വണ്ണപ്പുറം കന്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പിൻഭാഗത്തെ കുഴിയിൽ മൂടിയെന്നാണ് കേസ്.

കൊലപാതകത്തിന്‍റെ ആസൂത്രകനും കൃഷ്ണന്‍റെ ശിഷ്യനുമായിരുന്ന അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ് (30) സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു (28), തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ് (28) , മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് (30) എന്നിവരാണ് ഒന്നു മുതൽ നാലു വരെ പ്രതികൾ. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊലപാതകം, മോഷണം , ഭവനഭേദനം , തെളിവു നശിപ്പിക്കൽ എന്നിവയ്ക്കു പുറമെ സുശീലയുടെയും ആർഷയുടെയും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന പേരിൽ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. സ്വർണാഭരണങ്ങളും പണവും അപഹരിക്കുന്നതോടൊപ്പം മന്ത്രവാദക്രിയകൾ നടത്തിയിരുന്ന കൃഷ്ണന്‍റെ പക്കലുള്ള താളിയോലകൾ സ്വന്തമാക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. തെളിവു നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിയ്ക്കാനും ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരെയുള്ള കുറ്റം. കളവുമുതൽ വിൽക്കാൻ സഹായിച്ചെന്നാണ് നാലാം പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൃഷ്ണനോട് വൈരാഗ്യമുണ്ടായിരുന്ന അനീഷ് മോഷണ മുതൽ വീതിച്ചു നൽകാമെന്ന വാഗ്ദാനം ചെയ്താണ് ലിബീഷിനെ കൃത്യത്തിൽ പങ്കാളിയാക്കിയത്.

പ്യോംഗ്യാംഗ്: ഉത്തരകൊറിയയുടെ അവസാന മിസൈൽ പരീക്ഷണം ദക്ഷിണകൊറിയക്കും യുഎസിനുമുള്ള മുന്നറിയിപ്പാണെന്ന് കിം ജോംഗ് ഉൻ. ആണവനിരായുധീകരണം സംബന്ധിച്ച കാര്യത്തിൽ പുനരാലോചന നടത്തുമെന്നും നേരത്തെ ഉത്തരകൊറിയ അറിയിച്ചിരുന്നു.   യുഎസ്- ഉത്തരകൊറിയ ബന്ധം മോശ മാക്കാൻ സംയുക്ത സൈനികാഭ്യാസം ഇടയാക്കുമെന്നു നിരവധി തവണ മുന്നറിയിപ്പു നൽകിയിരുന്നതാണെന്നു ഉത്തരകൊറിയൻ വിദേശമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. ആണവ പോർമുന ഘടപ്പിക്കാവുന്ന മിസൈലാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ചത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് മിസൈൽ പരീക്ഷിച്ചത്.

അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ സംസ്കാരം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

രാവിലെ 11 മണി വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനം. ശേഷം 12 മുതല്‍ മൂന്നു മണിവരെ ബി.ജെ.പി ആസ്ഥാനത്തേക്ക് പൊതുദര്‍ശനത്തിനായി ഭൗതിക ശരീരം കൊണ്ടു പോകും. തുടര്‍ന്ന് ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ സമ്ബൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.

ANI

@ANI

Delhi: TMC MP Derek O’Brien and Nobel Laureate Kailash Satyarthi pay last respect to former External Affairs Minister & BJP leader , at her residence. She passed away last night due to cardiac arrest.

View image on TwitterView image on TwitterView image on TwitterView image on Twitter
60 people are talking about this
149 people are talking about this

നോബല്‍ സമ്മാന ജേതാവും വിഖ്യാത അമേരിക്കന്‍ എഴുത്തുകാരിയുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. മോറിസണിന്റെ പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

1993 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്സര്‍ പുരസ്‌കാരവും മോറിസണ്‍ നേടിയിട്ടുണ്ട്. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരിയാണ് ടോണി മോറിസണ്‍.

1931ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ നോവലിന് 1988ല്‍ പുലിറ്റ്സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ഇതേ പുസ്തകം നേടി.

ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിന്റെ നോവലുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു. 2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡന്റ് ബരാക്ക് ഒബാമ സമ്മാനിച്ചിരുന്നു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.

മോറിസന്റെ നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ് ബിലൗവ്ഡ്. പിന്നീട് 1992ല്‍ ജാസും 1997ല്‍ പാരഡൈസും പുറത്തിറങ്ങി. 2015ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് ആണ് അവസാന പുസ്തകം. ബിലൗവ്ഡ്, സോങ് ഓഫ് സോളമന്‍, സുല, ബ്ലൂവെസ്റ്റ് ഐ, എ മെഴ്സി, ഹോം, പാരഡൈസ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.

RECENT POSTS
Copyright © . All rights reserved