Latest News

ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം എംഎസ് ധോണി വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് അറിഞ്ഞത് വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണി കളിക്കുമെന്ന്. എന്നാല്‍, ആരാധകരെ നിരാശയിലാക്കി ധോണി ടീമില്‍ നിന്നും മാറി നില്‍ക്കും. ധോണിയുടെ സാന്നിധ്യം ഉണ്ടാവില്ല.

രണ്ട് മാസം അവധിയെടുക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ധോണി ആവശ്യപ്പെട്ടെന്നാണ് ബിസിസിഐ അറിയിച്ചത്. മൂന്നു കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ എം.എസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ല. അദ്ദേഹം സൈനിക സേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണ്. അത് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സൈന്യത്തില്‍ പാരച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. ഞായറാഴ്ച്ചയാണ് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെയാകും ബി.സി.സി.ഐ പരിഗണിക്കുക. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്

ന്യൂഡല്‍ഹി:  മദ്യത്തിലും ആണ്‍ പെണ്‍ ഭേദമുണ്ടോ എന്ന് ചോദിക്കരുത്. ഇനി ഉണ്ടാകും. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിയര്‍ എന്നാണ് തങ്ങളുടെ ഉത്പന്നത്തെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബിയര്‍ പുറത്തിറക്കിയ വിശേഷം നാട്ടുകാരെ അറിയിക്കാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പബ് ഉടമസ്ഥര്‍ പക്ഷെ വിമര്‍ശന ശരങ്ങള്‍ നേരിടേണ്ടിവന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.

നിലവില്‍ ലഭ്യമായിട്ടുള്ള ബിയര്‍ പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണെന്നും സ്ത്രീകള്‍ ഭൂരിഭാഗവും അത് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് പബ് ഉടമസ്ഥരുടെ കണ്ടെത്തല്‍. അതിനാല്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ മധുരം നിറഞ്ഞ ബിയര്‍ ആണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നതത്രെ.  ന്യൂസ് 18 ആണ് സംഭവം വാര്‍ത്തയാക്കിയിരിക്കുന്നത്.

സംഗതി അവര്‍ ഉദ്ദേശിച്ച തരത്തില്‍ കുപ്രസിദ്ധി നേടി. വിമര്‍ശനങ്ങള്‍ അതിരുകടന്ന് വിദ്വേഷം നിറഞ്ഞ രീതിയിലേക്ക് കടന്നതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവര്‍ പിന്‍വലിച്ചെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് വിമര്‍ശകര്‍ തങ്ങളുടെ ട്വീറ്റുകളില്‍ ഉള്‍പ്പെടുത്തിയതോടെ ചുളുവില്‍ നല്ല പരസ്യമാണ് പുതിയ ബിയറിന് ലഭിച്ചിട്ടുള്ളത്.

സാങ്കേതിക തരാറിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന് തുടക്കം കുറിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് പറന്നുയരുക. വിക്ഷേപണം എട്ടുദിവസം വൈകിയാണെങ്കിലും മുന്‍നിശ്ചയിച്ച സെപ്റ്റംബര്‍ ഏഴിനു തന്നെ പേടകം ചന്ദ്രനിലിറങ്ങും

ഭൂമിയെന്ന വാസസ്ഥലം കഴിഞ്ഞാല്‍ മനുഷ്യനില്‍ ഇത്രയധികം കൗതുകമുയര്‍ത്തിയ മറ്റൊരു ഗ്രഹമില്ല. സാഹിത്യങ്ങളില്‍ ചന്ദ്രക്കല പ്രത്യാശയുടെ പ്രതീകമാണ്.മൂന്നൂലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ അകലയെുള്ള അമ്പിളിമാമന്റെ രഹസ്യങ്ങള്‍ തേടിയുളള യാത്രകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല നീല്‍ ആംസ്ട്രോങും സംഘവും ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ട് രണ്ടുദിവസ,ം കഴിയുമ്പോള്‍ ഭാരതത്തിന്റെ രണ്ടാം ദൗത്യം കുതിച്ചുയരും. കഴിഞ്ഞ ഞായറാഴ്ച പുലര്‍‍ച്ചെ നിശ്ചയിച്ചിരുന്ന വിക്ഷേപണം വിക്ഷേപണ വാഹനമായ ജി.എസ്.എല്‍വി മാര്‍ക്ക് ത്രി റോക്കറ്റില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റിലെ ക്രയോജനിക് എന്‍ജിനിലെ മര്‍ദ്ദം ക്രമീകരിക്കുന്നതിനാണ് ഹീലിയം ഉപയോഗിക്കുന്നത്

പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് എട്ടുദിവസം വൈകിയാണ് വിക്ഷേപണമെങ്കിലും മുന്‍നിശ്ചയിച്ചതനുസരിച്ച് സെപ്റ്റംബര്‍ ഏഴിനു തന്നെ പേടകം ചന്ദ്രനില്‍ ഇറങ്ങും. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യം വച്ചുള്ള ആദ്യ പര്യവേക്ഷണമായതിനാല്‍ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ഒരിക്കല്‍ വിക്ഷേപണം മാറ്റിവെയ്ക്കേണ്ടിവന്നതിനാല്‍ അതീവ ജാഗ്രതയിലാണ് എസ്റോ.

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റിനെ ചൊല്ലി ബിഡിജെഎസിൽ ആശയക്കുഴപ്പം. അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്ന നിലപാടിലാണ് ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കൾ. എന്നാൽ നേരത്തെ മത്സരിച്ച അരൂ‍ർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി.

ബിഡിജെഎസിന് ഭേദപ്പെട്ട സംഘടനാസംവിധാനമുള്ള മണ്ഡലമാണ് അരൂർ. എന്നാൽ മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങൾ പാർട്ടിക്ക് പ്രതികൂലമാണെന്നാണ് ബിഡിജെഎസിന്‍റെ വിലയിരുത്തല്‍. എസ്എൻഡിപിയുടെ പിന്തുണയില്ലാത്തതുതന്നെയാണ് പ്രധാന കാരണം. അങ്ങനെയെങ്കിൽ അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കൗൺസിലിൽ വന്ന നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കോന്നി മണ്ഡലത്തിൽ കാര്യമായി വോട്ട് വ‍ർധിച്ചിരുന്നു. സാമുദായിക ഘടകങ്ങൾ അരൂരിനെക്കാൾ അനുകൂലം കോന്നിയിലാണെന്നും ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ദിവസങ്ങളിൽ ബിജെപിയുമായുള്ള ഉഭയകക്ഷിചർച്ചകളിൽ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാകും. എന്നാൽ അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകാൻ ബിജെപി ഒരുക്കമല്ല. തുഷാർ തന്നെ മത്സരിക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. വട്ടിയൂർക്കാവ് പോലെ മുതിർന്ന നേതാക്കളെ രംഗത്ത് ഇറക്കാൻ ബിജെപി ലക്ഷ്യമിടുന്ന മണ്ഡലം കൂടിയാണ് കോന്നി.

ചിറിപാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കും വിധമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ഈ വീഡിയോ.

മരണം മുന്നില്‍ കണ്ട നിമിഷത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാര്‍ യാത്രികരായ ഈ കുടുംബം.മലപ്പുറം തിരൂര്‍-താനൂര്‍ റോഡില്‍ കാര്‍ യാത്രികരായ കുടുംബം എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമിത വേഗത്തില്‍ വരികയായിരുന്ന ബസ് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റുകയും ഉടന്‍ ബ്രേക്ക് പിടിക്കുകയും ചെയ്ത ബസ് എതിരെ വന്ന കാറിന് തൊട്ടുമുന്നില്‍ റോഡിന് വിലങ്ങനെ നിന്നു. കാറില്‍ ഇടിക്കാതിരുന്നത് തലനാരിഴക്ക് മാത്രമാണ്.

 

വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നു.ജൂലൈ 21 ഞായറാഴ്ച  രാത്രി 7 മണിമുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്. സിപിഎം കേരളയുടെ ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ് വന്നത്.

L

മനുഷ്യന്‍റെ മുഖവുമായി സാദൃശ്യമുള്ള ചിലന്തി സോഷ്യൽമീഡിയയിൽ അമ്പരപ്പ് സൃഷ്ടിക്കുന്നു. ചൈനയിലെ ഹുനാൻ പ്രവശ്യയിലെ യുവവാനിജിയാംഗ് നഗരത്തിലെ ഒരു മരത്തിനു മുകളിൽ നിന്നുമാണ് ഈ ചിലന്തിയെ കണ്ടെത്തിയ ചിലന്തിയുടെ പുറം ഭാഗത്തുള്ള ചില പാടുകളാണ് മനുഷ്യന്‍റെ മുഖം പോലെ തോന്നിക്കുന്നത്. രണ്ട് കണ്ണുകളും വായയും പോലെയുള്ള പാടുകൾ പുറം ഭാഗത്ത് വ്യക്തമാണ്. പീപ്പിൾസ് ഡെയിലിയാണ് ആദ്യം ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

 

ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയിലാണ്. താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ആരാധകരും താരങ്ങളും എല്ലാം സംസാരിക്കുന്നത്. വിരമിക്കാറായെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അടുത്തൊന്നും അങ്ങനെ ഒരു തീരുമാനമുണ്ടാകരുതെന്നാണ് ധോണി ആരാധകരുടെ പ്രാർത്ഥന. ആ പ്രാർത്ഥന ഫലം കാണുന്നു എന്ന സൂചനകളാണ് ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ നൽകുന്നത്

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി വിരമിക്കുമെന്ന വാർത്തകൾ സജീവമായിരുന്നു. എന്നാൽ തൽക്കാലം വിരമിക്കാൻ താരം ഉദ്ദേശിക്കുന്നില്ലെന്നാണ് അരുൺ പാണ്ഡെ പറയുന്നത്

“നിലവിൽ ധോണിക്ക് വിരമിക്കാൻ പദ്ധതിയില്ല. അദ്ദേഹത്തെ പോലൊരു താരത്തിന്റെ ഭാവി സംബന്ധിച്ച് ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ദൗർഭാഗ്യകരമാണ്,” അരുൺ പാണ്ഡെ പറഞ്ഞു.

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് ധോണി ഉണ്ടാകില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ടീം പ്രഖ്യാപനം ഉടൻ ഉണ്ടാകുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് അരുൺ പാണ്ഡെയുടെ പ്രസ്താവന. ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം.

അതേസമയം, ധോണിയെ സെലക്ടർമാർ പറഞ്ഞ് മനസിലാക്കണം എന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് രംഗത്തെത്തിയിരുന്നു. എപ്പോൾ വിരമിക്കണം എന്നത് ധോണിയുടെ തീരുമാനം തന്നെയാണ്. എന്നാൽ സെലക്ടർമാരുടെ പണി ധോണിയെ പറഞ്ഞ് മനസിലാക്കുക എന്നതാണ്. ഇനി മുമ്പോട്ട് ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കാണാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കണമെന്നും സെവാഗ് പറഞ്ഞു.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യുവാക്കൾക്ക് ഇടം നൽകേണ്ട സമയമായെന്ന് മുൻ താരം ഗൗതം ഗംഭീർ പറഞ്ഞിരുന്നു. 2023 ൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഗൗതമിന്റെ അഭിപ്രായം. ധോണി വിരമിക്കുകയാണെങ്കിൽ പകരക്കാരായി മൂന്നുപേരുടെ പേരുകളും 37 കാരനായ ഗംഭീർ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മലയാളി താരമായ സഞ്ജു സാംസണും ഉണ്ട്. ”യുവാക്കളായ കളിക്കാർക്ക് അവസരം നൽകേണ്ട സമയമാണിത്. ഋഷഭ് പന്തോ സഞ്ജു സാംസണോ ഇഷാൻ കിഷനോ അല്ലെങ്കിൽ വിക്കറ്റ് കീപ്പറാകാൻ കഴിവുളള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെ തിരഞ്ഞെടുക്കാം. ഒന്നോ ഒന്നര വർഷത്തേക്കോ ഒരാൾക്ക് അവസരം നൽകുക, അവൻ മികച്ച രീതിയിൽ കളിച്ചില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകുക. അങ്ങനെ അടുത്ത ലോകകപ്പിൽ ആരായിരിക്കണം വിക്കറ്റ് കീപ്പറെന്ന് കണ്ടെത്താനാവും,” ഗംഭീർ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് നടപടി. സംഭവം അസ്വസ്ഥപ്പെടുത്തുന്നതും യോഗി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് നടപടി. തടഞ്ഞു വെച്ചിരിക്കുന്ന ചുനാര്‍ ഗസ്റ്റ് ഹൌസിലും പ്രതിഷേധ ധർണ തുടരുകയാണ് പ്രിയങ്ക ഗാന്ധി. കുടുംബാംഗങ്ങളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക.

ഇതോടെ പ്രിയങ്കയും അനുയായികളും റോഡില്‍ കുത്തിയിരുന്നു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് തടഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ബുധനാഴ്ച്ച സോന്‍ഭദ്രയില്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വത്തുതർക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസ് വിരുതന്റെ ഉത്തരം; ചിരിപടർത്തിയെങ്കിലും ഒടുവിൽ ടീച്ചറും സമ്മതിച്ചു സർവ്വവിജ്ഞാനിയെന്ന്, സോഷ്യൽ മീഡിയയിൽ വൈറൽ അറിയാത്ത ചോദ്യങ്ങൾക്കു ഉത്തരമെഴുതി ചിരിപ്പിച്ച സംഭവം മുൻപും പല പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. അത് വായിച്ചു നമ്മളിൽ പലരും ചിരിച്ചിട്ടും ഉണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.

പശുവിനെക്കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. നാലാം ക്ലാസിലെ വിദ്യാർഥിയുടെ പേര് ബുക്കിൽ കാണാം. പശു ഒരു വളർത്തുമൃഗമാണ് എന്ന വാചകത്തിൽ തുടങ്ങി അമേരിക്കയിലെത്തി നിൽക്കുന്ന ഉത്തരം. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ചും ഈ വിരുതൻ എഴുതിയിട്ടുണ്ട്.

ഉത്തരത്തിനൊടുവിൽ വലിയ ടിക്ക് മാർക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സർവ്വവിജ്ഞാനി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഭാവിയുടെ വാഗ്ദാനം എന്ന ക്യാപ്ഷനോടെ നിരവധി പേർ ഈ ഉത്തരക്കടലാസ് ഷെയർ ചെയ്യുന്നുണ്ട്.

ഉത്തരം ഇങ്ങനെ: പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

RECENT POSTS
Copyright © . All rights reserved