Latest News

സ്വിമ്മിംഗ് പൂളില്‍ കൃത്രിമമായി ഉണ്ടാക്കിയ സുനാമിത്തിരയിൽപ്പെട്ടാണ് 44 പേർക്ക് പരുക്കേറ്റത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ ഷൂയുന്‍ വാട്ടര്‍ തീം പാര്‍ക്കിലാണ് അപകടം നടന്നത്.

തിരമാലകള്‍ ശക്തമായി അടിച്ചതാണ് അപകടമുണ്ടാക്കിയത്. ഇൗ സമയം കുട്ടികളും മുതിര്‍ന്നവരുമായി ഒട്ടേറെ പേര്‍ പൂളില്‍ ഉണ്ടായിരുന്നു. ശക്തമായ തിരമാലകൾ ആഞ്ഞടിച്ചതോടെ സഞ്ചാരികൾ കരയിലേക്ക് ഒാടി. ഇൗ സമയം പലരും വീഴുകയും പരുക്കേൽക്കുകയും ചെയ്തു. അതിവേഗമാണ് തിരമാലകൾ ആഞ്ഞടിച്ചത്. തിരമാല ഉണ്ടാക്കുന്ന യന്ത്രം തകരാറിലായതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ നൽകുന്ന വിശദീകരണം.അപകടത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണെന്നും ദ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടതിന്‍റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനോ ഇതിനോടു പ്രതികരിച്ചിരുന്നില്ല.

ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്‍റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഹംസ ബിന്‍ ലാദന്‍ ഉണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍.

2011-ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടുതടങ്കലില്‍ ആയിരുന്നെന്നാണു കരുതപ്പെടുന്നത്.

ജന്മദിനാഘോഷങ്ങള്‍ക്കിടെ യുവാവ് കേക്കുമുറിച്ചത് തോക്കുപയോഗിച്ച് . തോക്കുപയോഗിച്ച യുവാവിനായി അന്വേഷണം ആരംഭിച്ച് പൊലീസ്. ഉത്തര്‍പ്രദേശിലെ ബഗ്പടിലാണ്  പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ യുവാവ് തോക്കുപയോഗിച്ച് കേക്കുമുറിച്ചത്. സുഹൃത്തുക്കളിലാരോ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

സരുര്‍പൂര്‍ ഖേര്‍ക്കി ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ആഘോഷത്തിനിടെ പിറന്നാളുകാരനായ യുവാവ് കേക്ക് മുറിക്കുന്നതിന് മുമ്പ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നും യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായും അറിയിച്ചു.

ബിജോ തോമസ് അടവിച്ചിറ

മത സ്വാഹാർദ്ദവും നന്മ്മയും നിറഞ്ഞ പഴമയുടെ ഒരു ബിസിനെസ്സ് വിജയ കഥ, ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. കാലഘട്ടം മാറിക്കൊണ്ടരിക്കുന്നു. സ്വഹൃദം ഇപ്പോൾ ഓർമ്മകളിൽ മാത്രം സൂക്ഷിക്കുന്ന പഴയ തലമുറയും. ഇൻറർനെറ്റിൽ സൂക്ഷിക്കുന്ന പുതുതലമുറയും. മതത്തിന്റെയും ജാതിയുടെയും പേരിൽ വെറിപൂണ്ട് ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും നാട്ടിൽ വര്ഷങ്ങളായി സ്വാഹ്ര്ദം കത്ത് സൂക്ഷിച്ച നൻമ്മനിറഞ്ഞ നമ്മുടെ മുൻതലമുറയും ഇങ്ങനെ ജീവിച്ചിരുന്നു എന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എങ്കിലും ഈ പോസ്റ്റ് സാധിക്കും. നൻമയും നർമ്മവും നട്ടുവർത്തമാനായും നിറഞ്ഞ പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായ ഈ കാലഘട്ടത്തിനു നല്ല കുറച്ചു ഓർമ്മകൾ എങ്കിലും ആകട്ടെ ഈ കഥ

നന്മ്മനിറഞ്ഞ മതസ്വാഹാർദ്ദത്തിന്റെ ആ ബസ് കഥ വായിക്കാം

ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതായിരുന്നു “സെന്റ് ജോർജ്” ഹിന്ദുവായ കെ കേശവൻ നായരുടെയും മുസ്ലിമായ കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ക്രിസ്ത്യാനിയായ ബസ് അതായിരുന്നു സെന്റ് ജോർജ്, ഇന്നത്തെ കാലത്ത് അങ്ങനെയുള്ള ആളുകളെ സങ്കൽപ്പിക്കാൻ പറ്റുമോ? അതെ ഇവർ രണ്ടു പേരും ചങ്ങനാശ്ശേരിയുടെ മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായിരുന്നു, സ്വന്തം മക്കളെക്കാൾ വണ്ടിയിലെ സ്നേഹിച്ചിരുന്നവർ, അന്നത്തെ കാലത്ത് ഒരു ബസ് സർവീസ് എന്നാൽ ബിസിനസ്സ് മാത്രമായിരുന്നില്ല ഒരു ജന സേവനം കൂടിയായിരുന്നു.

പണ്ട് ബസ് ഉടമസ്ഥൻ എന്നാൽ ബസിന്റെയും തൊഴിലാളികളുടേയും കാര്യം മാത്രം നോക്കിയാൽ പോര. വണ്ടികളുടെ യാത്ര സുഗമാക്കുവാൻ ഓഫിസുകൾ കയറി ഇറങ്ങണം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കാനും, റോഡുകൾ വീതി കൂട്ടാനും, പാലങ്ങളും കലുങ്കുകളും നന്നാക്കുവാനും, റോഡിലേക്ക് ചരിഞ്ഞു കിടക്കുന്ന മരങ്ങളുടെ ശാഖകൾ മുറിച്ചു മാറ്റാനും നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം, അന്ന് കിഴക്കൻ മേഖലയിലെ മലയോര കർഷകരെ ചങ്ങനാശ്ശേരിയുമായി അടുപ്പിച്ച കണ്ണിയായിരുന്നു സെന്റ് ജോർജ് ബസ്, ചങ്ങനാശ്ശേരിയിൽ കൂടുതൽ വിദ്യാഭാസ സ്ഥാപനങ്ങൾ തുറന്നതോടു കൂടി ചങ്ങനാശ്ശേരിയിൽ പുതിയ വ്യാപാര സ്ഥാപനങ്ങളും തുറന്നു ടൗണിലെ തിരക്കും വർധിച്ചു,

മത സൗഹാർദ്ദത്തിന്റെ പിള്ള തൊട്ടിലായ ചങ്ങനാശ്ശേരിയുടെ രാജവീഥികളിലൂടെ അതിന്റെ തന്നെ പ്രതീകങ്ങളായ സെന്റ്‌ ജോർജ് ബസുകൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ഒരു കാലത്ത് ചങ്ങനാശ്ശേരിയുടെ ആവിശ്യവും, അഭിമാനവും, അലങ്കാരവുമായിരുന്നു, ഇങ്ങനെ ഒരു സംരംഭം ഇതിനു മുമ്പ് കേരളത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല

ചങ്ങനാശ്ശേരി – ഏലപ്പാറ, ചങ്ങനാശ്ശേരി – വേങ്കോട്ട, കുളത്തൂർ മുഴി, പൊന്തൻപുഴ, ചുങ്കപ്പാറ കോട്ടാങ്ങൽ, ചങ്ങനാശ്ശേരി – മാന്നാർ , മാവേലിക്കര തൃക്കുന്നപ്പുഴ, ചങ്ങനാശ്ശേരി – ശാസ്‌താംകോട്ട അങ്ങനെ നാലഞ്ചു റൂട്ടുകൾ. എല്ലാം ജനകീയം, ബസ്സിലും വർക്ഷോപ്പിലുമായി നാൽപതോളം തൊഴിലാളികൾ,

ഒടുവിൽ അവരുടെ ബിസിനെസ്സ് തകർക്കാനും തൊഴിലാളികളുടെ മനസ്സിൽ വിഷം കുത്തിവച്ചു സ്വാർത്ഥതല്പരകഷികൾ രംഗത്ത് വന്നു തൊഴിലാളി സമരം നടത്തി ബസ് സർവീസ് പൂട്ടിച്ച ഒരു പിനപ്പുറ കഥ കുടി ഉണ്ട്. തൊഴിലാളികളെ കരുവാക്കി ചിലർ കമ്പനി പൊളിക്കാൻ ശ്രമം നടത്തിയത്. ശംബളവും ബോണസ്സും കൂട്ടിത്തരണമെന്ന് ആവിശ്യപ്പെട്ട് ഉടമകളുടെ വീട്ടു പടിക്കൽ സമരം തുടങ്ങിയത്, മാസങ്ങളോളം വണ്ടികൾ ഓടാതെ കിടന്നു, ഈ തൊഴിലാളികളും അതിന്റെ നേതാക്കന്മാരും വർഷങ്ങളോളം തങ്ങളെ തീറ്റി പോറ്റിയ ആ വാഹനങ്ങളെ നിഷ്‌കരുണം തള്ളി അതിന്റെ മുന്നിരുന്നു മുദ്രവാക്യം വിളിക്കാനും കോടി പാറിക്കാനും വീറു കാട്ടി, അവസാനം ആ ബസ്സുകളുടെ ശവക്കുഴി അവർ തന്നെ തോണ്ടി, ആറു മാസം സമരം ചെയ്ത് ആ സ്ഥാപനം പൂട്ടിച്ചു. അങ്ങനെ ഒരു ചരിത്രവും അതിന്റെ കൂടെ അവസാനിച്ചു.

എങ്കിലും നമ്മൾ പറഞ്ഞു വന്നത് ആ സ്വഹൃദത്തിന്റെ കഥ തന്നെ…..

കടപ്പാട് : ചങ്ങനാശേരി ജംഗ്ഷൻ ഫേസ് ബുക്ക് കൂട്ടായ്മ്മ

സണ്ണിലിയോണിനെ അന്വേഷിച്ച് വരുന്ന ഫോൺവിളികളിൽ മനംമടുത്തിരിക്കുകയാണ് ഡൽഹി സ്വദേശി പുനീത് അഗർവാൾ. കഴിഞ്ഞ ദിവസം റിലീസായ സണ്ണി ലിയോണിന്റെ ഒരു പഞ്ചാബി സിനിമയാണ് യുവാവിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്. ഈ നമ്പരിലേക്കാണ് സണ്ണി ലിയോണല്ലേ എന്നു ചോദിച്ചുള്ള വിളികളുടെ പ്രവാഹം.

രാജ്യത്തിനുള്ളില്‍ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഫോണ്‍ വരുന്നുണ്ടെന്നാണ് പുനീത് പറയുന്നത്.ഫോൺവിളികാരണം ഉറങ്ങാനോ ജോലിക്കുപോകാനോ പോലും പറ്റാത്ത അവസ്ഥയിലാണ് പുനീത്. ബിസ്‌നസ്‌കാരനായ പുനീതിന് ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. ഫോണ്‍ വിളി ശല്യമായി മാറിയതോടെ പുനീത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫോണ്‍ വിളികള്‍ക്ക് കുറവില്ല.

2017 ഒക്ടോബറിലാണ് ആദ്യമായി യൂറോപ്പിനു മുകളിലൂടെ റേഡിയോ ആക്ടീവ് ഘടകങ്ങളടങ്ങിയ മേഘങ്ങൾ നീങ്ങുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. റേഡിയോ ആക്ടീവ് ഐസോടോപ്പായ റുഥേനിയം 106 ആയിരുന്നു ആ മേഘപടലങ്ങളിൽ. അണുവിഭജനത്തിലൂടെ (fission) രൂപപ്പെടുന്നതാണിത്. മേഘങ്ങളിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവയുണ്ടായിരുന്നുള്ളൂവെങ്കിലും യൂറോപ്പിനു മുകളിൽ ആശങ്ക പരത്താൻ അതുതന്നെ ധാരാളമായിരുന്നു.

റഷ്യയ്ക്കു കീഴിലുള്ള യൂറൽസ് മേഖലയിൽ നിന്നാണ് ഇതു വരുന്നതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ റേഡിയോ ആക്ടീവ് മേഘങ്ങള്‍ക്കു പിന്നിൽ തങ്ങളല്ലെന്ന് അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് സഹിതം റഷ്യ വാദിച്ചു. പക്ഷേ യൂറോപ്പിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠന റിപ്പോർട്ടില്‍ സംശയത്തിന്റെ വിരൽമുന വീണ്ടും നീളുന്നത് റഷ്യയ്ക്കു നേരെയാണ്. അതിനെയും എതിർക്കുകയാണ് റഷ്യ.

മലിനീകരണം ഉണ്ടായ സ്ഥലം എവിടെയെന്നു കണ്ടെത്താൻ ഉതകുന്ന കാര്യമൊന്നും പുറത്തുവിട്ട വിവരങ്ങളിലില്ലെന്നായിരുന്നു നേരത്തേ റഷ്യൻ സർക്കാരിന്റെ കീഴിലുള്ള ആണവോർജ കമ്പനി റൊസാറ്റത്തിന്റെ വാദം. ഏതെങ്കിലും ക‍ൃത്രിമോപഗ്രഹം പൊട്ടിത്തെറിച്ചതായിരിക്കാം പ്രശ്നങ്ങൾക്കു കാരണമെന്നും റഷ്യൻ ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇത്തരമൊരു പ്രതിഭാസത്തിനു പിന്നിൽ റഷ്യയോ കസഖ്സ്ഥാനോ ആയിരിക്കുമെന്നാണ് ഫ്രഞ്ച് ന്യൂക്ലിയർ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ. കസഖ്സ്‍ഥാൻ അതിർത്തിയിലെ ചെല്യബിൻസ്ക് മേഖലയിലെ മായക് പ്ലാന്റാണ് പുറന്തള്ളലിന്റെ ഉദ്ഭവകേന്ദ്രമാകാന്‍ ഏറ്റവും സാധ്യത. എന്നാൽ ഇവിടെ നിന്നൊന്നും റേഡിയോആക്ടീവ് സാന്നിധ്യമുള്ള മണ്ണിന്റെ സാംപിൾ കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നു റഷ്യ വ്യക്തമാക്കുന്നു.

ഇത്തരം വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ ‘പ്രൊസീഡിങ്സ് ഓഫ് ദ് നാഷനല്‍ അക്കാദമി ഓഫ് സയൻസസിൽ’ പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. അണുമേഘങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടു തെളിവുകളുടെ പ്രശ്നം ഇതോടെ പരിഹരിക്കപ്പെട്ടെന്നാണു വാദം. വിയന്ന യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുപതോളം വിദഗ്ധരും ഉൾപ്പെട്ട സംഘവുമാണ് പഠനത്തിനു പിന്നിൽ. മുപ്പതോളം രാജ്യങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ ശേഖരിച്ച റുഥേനിയം– 106ന്റെ സാംപിളുകളാണ് ഇവർ പരീക്ഷണ വിധേയമാക്കിയത്.

സെപ്റ്റംബർ 25 മുതൽ 26 വരെ 18 മണിക്കൂർ സമയമാണ് അണുമേഘങ്ങൾക്കു കാരണമായ റേഡിയോ ആക്ടീവ് റുഥേനിയം പുറത്തേക്കു പ്രവഹിച്ച സമയമെന്നാണു കണക്കാക്കുന്നത്. എന്നാൽ വളരെ പെട്ടെന്നായിരുന്നു അതു സംഭവിച്ചത്. ചെർണോബിലിലും ഫുകുഷിമയിലും ആണവ ചോർച്ചയുണ്ടായതു ദിവസങ്ങളെടുത്തായിരുന്നു. യൂറോപ്പിലെത്തിയ റേഡിയോ ആക്ടീവ് ഘടകങ്ങളെ ആദ്യം കണ്ടെത്തിയത് 2017 ഒക്ടോബർ രണ്ടിന് ഇറ്റലിയിലെ മിലാനില്‍. ഇതേ ദിവസം തന്നെ ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, നോർവെ തുടങ്ങിയ രാഷ്ട്രങ്ങളിൽനിന്നും സമാനമായ റിപ്പോർട്ടുകളെത്തി.

ഒരു ക്യുബിക് മീറ്റർ വായുവിലെ റേഡിയോ ആക്ടിവിറ്റി ഒന്നു മുതൽ പത്തുവരെ മില്ലിബെക്വറൽസ് ആണെന്നാണു ഗവേഷകർ കണ്ടെത്തിയത്. റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റാണ് ബെക്വറൽസ് എന്നത്. സംഭവത്തിനു പിന്നിൽ റഷ്യയാണെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ടെന്ന് ജർമന്‍ റേഡിയോ– ഇക്കോളജി ഗവേഷകനായ ജോര്‍ജ് സ്റ്റെൻഹോറും പറയുന്നു. ഈ പ്രതിഭാസത്തെക്കുറിച്ചു പഠിച്ച രാജ്യാന്തര സംഘത്തിൽ അംഗമായിരുന്നു സ്റ്റെൻഹോർ.

വ്യവസായശാലകളിലുണ്ടായ അപകടം മൂലമല്ല ഈ റേഡിയോ ആക്ടിവ് ഘടകം പുറത്തുവന്നത്. ഒരു ഘടകത്തിനു പകരം വ്യത്യസ്തമായ പല റേഡിയോ അക്ടിവ് ഘടകങ്ങളാണു പുറന്തള്ളപ്പെട്ടിരിക്കുന്നത്. അതിലൊന്നാണ് റുഥേനിയം– 106. റുഥേനിയം തന്നെയാണ് പ്രതിഭാസത്തിനു പിന്നിൽ ആണവ പ്ലാന്റാണെന്ന സംശയത്തിലേക്കു പ്രധാനമായും നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 250 മുതൽ 400 വരെ ടെറാബെക്വറൽസ് റുഥേനിയം– 106 ഐസോടോപ് ആണ് ആകെ പുറത്തുവന്നത്. 1986ലെ ചെർണോബിൽ ആണവദുരന്തത്തിൽ 52 ലക്ഷവും, 2011 ഫുകുഷിമയിൽ 9 ലക്ഷം ടെറാബെക്വറൽസുമാണു പുറന്തള്ളപ്പെട്ടത്.

സംഭവത്തില്‍ ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളോ, മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതിരുന്നിട്ടും റഷ്യ ഉത്തരവാദിത്തം ഏറ്റെടുക്കാതിരുന്നതാണ് ആശ്ചര്യമുണ്ടാക്കുന്നതെന്നും സ്റ്റെൻഹോർ പറയുന്നു. ഇങ്ങനെയൊരു സംഭവം ഇനി എവിടെയെങ്കിലും ഉണ്ടാകുന്നതു തടയുക കൂടി ലക്ഷ്യമിട്ടാണു സംഭവത്തിന്റെ തെളിവുകൾ ഗവേഷകർ ശേഖരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇത്തരമൊരു സംഭവമുണ്ടായാൽ സമൂഹമാധ്യമങ്ങളിലെല്ലാം കാട്ടുതീ പോലെ പ്രചരിക്കേണ്ടതാണ്. എന്നാൽ‌ ഈ വിഷയത്തിൽ അങ്ങനെയൊന്നും സംഭവിച്ചുമില്ലെന്നും സ്റ്റെൻഹോർ വ്യക്തമാക്കി. ആഴ്ചകളോളം ആണവ മേഘങ്ങൾ യൂറോപ്പിനു മുകളിൽ അലഞ്ഞുനടന്നെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. റേഡിയേഷൻ ലെവലിലും ഈ സമയത്തു വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ഇതിനു പിന്നിൽ റഷ്യയാണെന്നാണ് ഫ്രഞ്ച്, ജർമന്‍ അധികൃതരുടെയും നിലപാട്.

സ്റ്റെൻഹോർ സംശയമുനയിൽ നിർത്തിയ മായക് പ്ലാന്റ് അണുപ്രസരണത്തിന്റെ പേരില്‍ പല തവണ വാർത്തകളിൽ ഇടം പിടിച്ചതാണ്. ആഭ്യന്തര ആവശ്യങ്ങൾക്കും സൈനിക കാര്യങ്ങൾക്കും ഈ പ്ലാന്റ് ഉപയോഗിച്ചിരുന്നു. 1957 ൽ ഇവിടത്തെ ടാങ്ക് പൊട്ടിത്തെറിച്ച് ആയിരങ്ങൾക്കാണ് അണുപ്രസരണമേറ്റത്. ആണവ മാലിന്യങ്ങൾ അടുത്തുള്ള പുഴയിൽ തള്ളിയതിന്റെ പേരിൽ 2004ലും പ്ലാന്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി

2017 ഏപ്രിലിലാണ് മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ ഐഎസില്‍ ചേര്‍ന്നത്. ഈ മാസം പതിനെട്ടിന് അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്സിന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കൊല്ലപ്പെട്ടതായി മലപ്പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിച്ചു.

അഫ്ഗാനിസ്ഥാന്‍ നമ്പറില്‍ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം. ഈ വിവരം പൊലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഐഎസില്‍ ചേര്‍ന്ന 98 മലയാളികളില്‍ 38 പേര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.

ഇന്ത്യൻ ടീമിന്റെ കോച്ചായി രവി ശാസ്ത്രി തന്നെ തുടർന്നും മതിയെന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ അഭിപ്രായപ്രകടനത്തിനെതിരെ ഉപദേശക സമിതി. ക്യാപ്റ്റനെന്ന നിലയിൽ കോലി പറയുന്നത് പരിഗണിക്കേണ്ട ബാധ്യത ബിസിസിഐക്കാണ് ഉള്ളത്. പരിശീലകനെ തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. അതിൽ ക്യാപ്റ്റന് പങ്കില്ലെന്നും കമ്മിറ്റിയംഗം അൻഷുമാൻ ഗെയ്ക്ക് വാദ് പറഞ്ഞു. ഷോർട്ട് ലിസ്റ്റ് ചെയ്ത ആളുകളിൽ നിന്നും കോച്ചിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോച്ചിന്റെ കാര്യത്തിൽ തുറന്ന സമീപനമാകും സമിതി സ്വീകരിക്കുക. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അപേക്ഷകൾ വന്നിട്ടുണ്ട്. വിശദമായ പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗെയ്ക്ക് വാദിനെ കൂടാതെ കപിൽ ദേവ്, വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി എന്നിവരാണ് സമിതിയിൽ ഉള്ളത്.

കോച്ചിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം സമിതി ഇതുവരെയും തേടിയിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ രവി ശാസ്ത്രിയെ പിന്തുണയ്ക്കുമെന്നുമായിരുന്നു കോലി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രവി ശാസ്ത്രി കോച്ചായി തുടരുകയാണെങ്കിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാകും പുതിയ കോച്ച് ടീം ഇന്ത്യയ്ക്കൊപ്പം ചേരുകയെന്നാണ് സമിതി നേരത്തേ വ്യക്തമാക്കിയിരുന്നത്.

പൊള്ളാച്ചി ∙ കിണത്ത്ക്കടവിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെൽവരാജ് (48) ആണ് അറസ്റ്റിലായത്.

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒത്തക്കൽ മണ്ഡപം തൊപ്പം പാളയത്തു വഴിയരികിലെ കുറ്റിക്കാട്ടിൽ നിന്നു പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇയാളുടെ ആദ്യ ഭാര്യയിലെ മകൻ കുമാറിന്റെ ഏക മകൾ ധർഷിനിയാണു കൊല്ലപ്പെട്ടത്.

രണ്ടാം ഭാര്യ പിരിഞ്ഞു പോയതിനു മകനും ഭാര്യയും കാരണമായെന്ന വൈരാഗ്യമാണു കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മകന്റെ വീട്ടിലെത്തിയ ശെൽവരാജ് മരുമകളുടെ കൈവശമുണ്ടായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതായതിനെ തുടർന്നു പൊലീസിൽ പരാതിപ്പെട്ടു. കിണത്ത്ക്കടവ് ഇൻസ്പെക്ടർ മുരളിയുടെ നേതൃത്വത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കിണത്ത്ക്കടവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

വെള്ളം എടുക്കാനായി പൈപ്പ് തുറന്നപ്പോൾ വീട്ടുകാരെ അമ്പരപ്പിച്ച് അപൂർവ ഇനം മൽസ്യം. കിണറ്റിൽ നിന്ന് പമ്പ് ചെയ്ത വെള്ളത്തോടൊപ്പമാണ് മീൻ എത്തിയത് എന്നത് അതിലേറെ കൗതുകമാണ്. ചെറുവാൾ അയ്യഞ്ചിറ ഷാജിയുടെ വീട്ടിലാണ് ഇൗ വിചിത്ര അതിഥി എത്തിയത്.

ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ബ്ലൈൻഡ് ക്യാറ്റ് ഫിഷ് എന്ന മത്സ്യമാണ് ഇവർക്കു ലഭിച്ചത്. പൂച്ചമത്സ്യമെന്നും വിളിക്കും.കിണറ്റിൽ നിന്നും ടാങ്കിലേക്കു വെള്ളം പമ്പ് ചെയ്തശേഷം പൈപ്പിലൂടെയാണു മത്സ്യം പുറത്തെത്തിയത്. ചുവപ്പു നിറവും മീശയും ശരീരത്തിനുചുറ്റിലും മുള്ളുപോലെയുള്ള രോമങ്ങളും മീനിനെ ആകർഷകമാക്കുന്നു.

6 സെന്റീ മീറ്ററോളമാണു നീളം. കഴിഞ്ഞ ദിവസം വാർത്തയായ ഭൂഗർഭ വരാൽ ആണെന്ന സംശയത്തിൽ കൊച്ചിയിലെ നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സസ് അധികൃതരെ വിവരമറിയിച്ചു.ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ടതാണെന്ന് ഇവർ സ്ഥിരീകരിച്ചു. കൂടുതൽ പഠനത്തിനായി മത്സ്യത്തെ ഇവർക്കു കൈമാറി.ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ഇനത്തിൽപ്പെട്ട 3 മത്സ്യം മാത്രമാണ് ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒന്നു കോട്ടയത്തും മറ്റു രണ്ടും തൃശൂർ ജില്ലയിലുമാണ്. ഭൂഗർഭജല മത്സ്യമായ ഇവയെ ചെങ്കല്ലിലെ സുഷിരങ്ങളിലെ ജലത്തിലാണു പ്രധാനമായും കാണുന്നത്. കണ്ണില്ലാത്ത ജീവിയാണ്. തൊലിപ്പുറത്തുകൂടിയാണ് ശ്വസിക്കുന്നത്.

പൂച്ചയുടേതെന്ന പോലെ മീശ രോമങ്ങൾ ഉള്ളതിനാലാണ് ഇവയെ പൂച്ചമത്സ്യം എന്നു വിളിക്കുന്നത്.ചെറുവാളിനു സമീപം പറപ്പൂക്കരയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കൊതുകിന്റെ ലാർവ, ചെറിയ മണ്ണിരകൾ എന്നിവയാണ് ഭക്ഷണം. ഭൂമിക്കടിയിലെ സമ്മർദങ്ങളാകാം ഭൂഗർഭ ജലത്തിൽ നിന്ന് ഇവയെ പുറന്തള്ളുന്നതെന്ന് ഹോറാഗ്ലാനിസ് വർഗത്തിൽപ്പെട്ട മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന കൊച്ചി തേവര കോളജ് സുവോളജി വിഭാഗം അസി. പ്രഫസർ മോൻസി വിൻസന്റ് പറഞ്ഞു.

Copyright © . All rights reserved