Latest News

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 3 കൂട്ടുകാരിൽ രണ്ടു പേരാണ് ഇന്നലെ മുങ്ങി മരിച്ചത്. മരിച്ച ഒരു കുട്ടിയുടെ അമ്മയുടെ മുന്നിൽ വച്ചായിരുന്നു അപകടം. കരയിൽ നിന്നിരുന്ന പതിനാലുകാരനായ കൂട്ടുകാരനു രക്ഷിക്കാനായത് അമ്മയെയും ഒരു കുട്ടിയെയും മാത്രമാണ്. വീടിനടുത്ത് പതിവായി കുളിക്കാൻ പോകുന്ന കടവിലാണ് അപകടം. മണൽ കുഴിഞ്ഞു രൂപപ്പെട്ട കയത്തിലേക്കു കുട്ടികൾ നീന്തിച്ചെല്ലുകയായിരുന്നു. ദ്രോണ, വിവേക്, ബന്ധുവായ നവനീത് (13), ശ്രീക്കുട്ടൻ എന്നിവരുമായാണ് ദ്രോണയുടെ അമ്മ മഞ്ജു കടവിൽ പോയത്.

മഞ്ജു തുണി അലക്കുന്ന സമയത്ത് വിവേകും ദ്രോണയും നവനീതും വെള്ളത്തിലിറങ്ങി. കയത്തിന്റെ മധ്യഭാഗത്തേക്ക് നീന്തിയ കുട്ടികൾ മുങ്ങിപ്പോകുകയായിരുന്നു. 3 പേരും മുങ്ങുന്നതു കണ്ടു മഞ്ജു വെള്ളത്തിലേക്ക് ചാടി. എന്നാൽ നീന്തലറിയില്ലായിരുന്ന മഞ്ജുവും താഴ്ന്നുപോയി. നീന്തലറിയില്ലാതിരുന്നിട്ടും ശ്രീക്കുട്ടൻ വെള്ളത്തിൽ ചാടി മഞ്ജുവിനെയും നവനീതിനെയും കരയിലേക്ക് വലിച്ചു കയറ്റിയെങ്കിലും മറ്റു 2 പേരും ചെളിയിൽ താഴ്ന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് വിവേക്. കരിമ്പൻ സെന്റ് തോമസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദ്രോണ. മായയാണ് വിവേകിന്റെ അമ്മ. സഹോദരൻ: വിശാൽ. ദ്രോണയുടെ സഹോദരൻ: ദക്ഷിൻ. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ

പതിവായി കുളിക്കാനിറങ്ങുന്ന കടവായിരുന്നെങ്കിലും കുട്ടികളെ മരണം തട്ടിയെടുത്തത് കടവിനു സമീപത്തെ ചെളിക്കയം. പ്രളയത്തിനു ശേഷം രൂപം മാറിയ പെരിയാറ്റിലെ കയങ്ങളുടെ മുകളിലെ മണൽപ്പരപ്പിനു താഴെ ചെളിയും കല്ലും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. ഇന്നലെ അശോക കവല ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട കുട്ടികൾ ചെളിയിൽ പുതഞ്ഞു കിടന്നിരുന്ന കല്ലിൻ കൂട്ടത്തിൽ പെടുകയായിരുന്നുവെന്നു രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ സമീപത്തെ ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.

കൺമുന്നിൽ കളിക്കൂട്ടുകാർ നിലയില്ലാക്കയത്തിലേക്കു മുങ്ങിത്താണതിന്റെ അമ്പരപ്പ് ശ്രീക്കുട്ടന്റെ മുഖത്തുനിന്നു മാഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ചു ചോദിക്കുമ്പോൾ വാക്കുകൾ മുഴുമിപ്പിക്കാതെ വിതുമ്പുകയാണ് ഈ പത്താംക്ലാസുകാരൻ. അപകടത്തിൽപ്പെട്ട കുട്ടികൾ നിർബന്ധിച്ചതിനാലാണ് ഇവർ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമ അശോക കവല കുറവമ്പറമ്പിൽ ശ്രീകുമാറിന്റെ മകൻ ശ്രീക്കുട്ടൻ പെരിയാറിൽ കുളിക്കാൻ പോകുന്നത്. അപകടം കണ്ട് മണൽതിട്ടയിൽ കാലുറപ്പിച്ച് നവനീതിനെ ഒരുതരത്തിൽ കരയിലേക്കു തള്ളിക്കയറ്റി. ഈ സമയം മഞ്ജുവിന്റെ തലമുടിയിൽ പിടിത്തം കിട്ടി . മഞ്ജുവിനെയും കരയിലേക്കു തള്ളിക്കയറ്റിയപ്പോൾ നാട്ടുകാർ ബഹളം കേട്ട് എത്തിയിരുന്നു.

യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് ആറ് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ചത്. ജൂണ്‍ ഏഴിനാണ് അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്നാല്‍ മേയ് 31 വെള്ളിയാഴ്ചയിലെയും ജൂണ്‍ ഒന്ന് ശനിയാഴ്ചയിലെയും വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാണ് പൊതുമേഖലയ്ക്ക് ലഭിക്കുന്നത്.

എന്നാല്‍ ഇത്തവണ സ്വകാര്യ മേഖലയ്ക്കും നീണ്ട പെരുന്നാള്‍ അവധി ലഭിച്ചേക്കുമെന്നാണ് സൂചന. നേരത്തെ യുഎഇ ക്യാബിനറ്റ് അംഗീകരിച്ച തീരുമാനപ്രകാരം ചെറിയ പെരുന്നാളിന് (ഈദുല്‍ ഫിത്വര്‍) അഞ്ച് ദിവസം വരെ അവധി ലഭിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധിയെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. റമദാനില്‍ 30 ദിവസം ലഭിക്കുകയാണെങ്കില്‍ അഞ്ച് ദിവസം അവധി ലഭിക്കും. റമദാനില്‍ 29 ദിവസം മാത്രമേ ഉണ്ടാകുവെങ്കില്‍ അവധി ദിനങ്ങളുടെ എണ്ണം നാലായി കുറയും. മാസപ്പിറവി ദൃശ്യമാവുന്നതിനെ ആശ്രയിച്ചിരിക്കും അവധിയുടെ കാര്യത്തിലും അന്തിമ തീരുമാനമാവുന്നത്.

യുഎഇ ഇസ്ലാമികകാര്യ വകുപ്പിന്റെ അനുമാനപ്രകാരം ഇത്തവണ റമദാനില്‍ 30 ദിനങ്ങളുണ്ടാകും. ജൂണ്‍ നാലായിരിക്കും റമദാനിലെ അവസാന ദിനം. അങ്ങനെയാണെങ്കില്‍ ജൂണ്‍ മൂന്ന് തിങ്കള്‍ മുതല്‍ ജൂണ്‍ ഏഴ് വെള്ളിയാഴ്ച വരെ സ്വകാര്യ മേഖലക്ക് അവധി കിട്ടും. ശനിയാഴ്ചയിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസം അവധി ലഭിച്ചേക്കും. എന്നാല്‍ മാസപ്പിറവി ദൃശ്യമാവുന്നത് അനുസരിച്ചായിരിക്കും ഇതില്‍ അന്തിമ തീരുമാനമാവുന്നത്. സ്വകാര്യ മേഖലയുടെ ഇത്തവണത്തെ അവധി ദിനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

അപായ സൂചന അറിയിച്ചുള്ള ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് 179 യാത്രക്കാരുമായി പോയ വിമാനം അടിയന്തരമായി താഴെയിറക്കി. ബെംഗളൂരു വിമാനത്താവളത്തില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറക്കിയത്.

എയര്‍ ഏഷ്യയുടെ 15-588 വിമാനമാണ് അപകട സൂചന ലഭിച്ചതോടെ നിലത്തിറക്കിയത്. വിദഗ്ധ പരിശോധനകള്‍ക്കായി വിമാനം പിടിച്ചുവെച്ചിരിക്കുകയാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനം പുറപ്പെട്ടതിന് ശേഷമാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതോടെ കൊല്‍ക്കത്ത എടിസിയുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ ഇറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു.

ശ്രീലങ്കയില്‍നിന്ന് ബോട്ടില്‍ 15 ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാൻ കേന്ദ്ര ഇൻ്റലിജൻസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവ നിര്‍ദ്ദേശം നൽകി. 15 പേരടങ്ങുന്ന സംഘം ബോട്ടിലാണ് പുറപ്പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പൊലീസും കടല്‍ പട്രോളിങ് ശക്തമാക്കി. സേനയുടെ എല്ലാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ആഴക്കടലിലും തീരക്കടലിലും പരിശോധന തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വി കെ വര്‍ഗീസ് പറഞ്ഞു. ശ്രീലങ്കയിലെ സമീപകാല സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തീരമേഖലയിൽ കർശനമായ സുരക്ഷാ വേണമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കടലിൽ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതി പ്രവർത്തകർക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നിർദേശം രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കാണപ്പെടുകയാണെങ്കിൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തിനായി തര്‍ക്കം രൂക്ഷമാകുന്നു. പി.ജെ.ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്നും കെ.എം.മാണിയുടെ സീറ്റ് ജോസഫിന് നല്‍കണമെന്നും ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് മാണി വിഭാഗം തള്ളി. ഇക്കാര്യം ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിന്‍ എംഎല്‍എ പുതിയ കത്ത് സ്പീക്കര്‍ക്ക് നല്‍കി. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് പുതിയ കത്ത്.

കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നിയമസഭയില്‍ കക്ഷി നേതാവിന്റെ സീറ്റ് പി.ജെ.ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. പാര്‍ലമെന്ററി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ചര്‍ച്ചകളും കേരളാ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്.

ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ സീ​റ്റി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു പ്ര​കാ​ശ് അ​റി​യി​ച്ചി​രു​ന്നു.

നിയമസഭാ കക്ഷി നേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് അധികാരം നൽകാൻ സാധിക്കില്ലെന്നാണ് കെ.എം.മാണി വിഭാഗം വാദിക്കുന്നത്. നിയമസഭാ കക്ഷി നേതാവിന്റെ വിഷയത്തോടൊപ്പം പാർട്ടി അധ്യക്ഷൻ ആരാകണം എന്നതും കേരളാ കോൺഗ്രസിൽ വലിയ വിവാദ വിഷയമായിട്ടുണ്ട്. പി.ജെ.ജോസഫിനെ പാർട്ടി അധ്യക്ഷനാക്കണം എന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടുന്നു. സംസ്ഥാന കമ്മിറ്റി ചേരാതെ ജോസഫിനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ സംസ്ഥാന കമ്മിറ്റി ചേർന്ന് തന്നെ ആയിരിക്കണം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതെന്ന് ജോസ് കെ.മാണി അടക്കം വാദിക്കുന്നുണ്ട്.

മലയാളികളുടെ മനസില്‍ ഇന്നും മായാത്ത ദുഃഖമാണ് നഴ്‌സ് ലിനി. നിപ കാലത്ത് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുകയും ഒടുവില്‍ പനി ബാധിച്ച് ലോകത്തോട് വിട പറയുകയും നിസ്വാര്‍ത്ഥതയുടെ പര്യായമായി മാറുകയും ചെയ്ത മാലാഖ. ലിനി മരിച്ച് മൂന്നാം ദിവസം നടി പാര്‍വ്വതി തന്നെ വിളിക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ്.

‘ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്. പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി,’ സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിനിയുടെ മരണ ശേഷം ഇതുവരെ താന്‍ സിനിമയൊന്നും കണ്ടിട്ടില്ലെന്നും എന്നാല്‍ ‘ഉയരെ’ എന്ന പാര്‍വ്വതി ചിത്രം എന്തായാലും കാണുമെന്നും സജീഷ് പറയുന്നു. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും പാര്‍വ്വതി എന്ന വ്യക്തിയെ നേരിട്ടറിയാവുന്നതുകൊണ്ടും തീര്‍ച്ചയായും ചിത്രം കാണുമെന്നാണ് സജീഷ് പറയുന്നത്.

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഉയരെ. പല്ലവി എന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായാണ് പാർവ്വതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു.

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി മരിച്ചിട്ട് ഇക്കഴിഞ്ഞ മെയ് 21ന് ഒരു വർഷം കഴിഞ്ഞു. നിപ വൈറസിന് ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചിത്രം ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. പാർവ്വതിയും വൈറസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്. ജൂണ്‍ ഏഴിനായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.

കര്‍ണ്ണാടകയിലെ കല്ലടുക്കയില്‍ രണ്ട് മലയാളികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശി അജിത്ത് കുമാര്‍ (37), മുളിയടുക്കത്തെ 16 വയസുകാരനായ മനീഷ് എന്നിവരാണ് മരിച്ചത്. ബണ്ട്വാള്‍ കല്ലടുക്കയില്‍ ബന്ധുവിന്റെ വിവാഹത്തിന് പോയ ഇവര്‍ പുഴയില്‍ കുളിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

മുങ്ങിപ്പോയ മനീഷിനെയും യക്ഷിതിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അജിത്ത് കുമാറും അപകടത്തില്‍പ്പെട്ടത്. ഡിവൈഎഫ്‌ഐ കുമ്പള ലോക്കല്‍ സെക്രട്ടറിയാണ് അജിത്ത് കുമാര്‍. ബാലസംഘം പ്രവര്‍ത്തകനാണ് മനീഷ്. യക്ഷിത് (13) ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു പത്ര പരസ്യം വൈറലായതിന് പിന്നാലെയാണ് മലയാളിയുടെ സൈബർ വാളുകളിൽ ഇൗ ചിരിക്കാഴ്ച നിറയുന്നത്. പ്രിയപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചും ചരമ വാര്‍ഷികത്തില്‍ അവരുടെ സ്മരണ പുതുക്കിയും പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് സാധാരണയാണ്. എന്നാല്‍ വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം കണ്ണീരോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. പൂച്ച നായരെ സോഷ്യല്‍ മീഡിയ നല്ലവണ്ണം ട്രോളുകയും ചെയ്തു.

chinchu-cat

ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘മോളൂട്ടീ വീ ബാഡ്‌ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യം പക്ഷേ പലരിലും ചിരിയാണുയര്‍ത്തിയത്.

chinchu-cat-troll

പരസ്യം ഹിറ്റായതോടെ ട്രോളന്‍മാരും രംഗത്തെത്തി. ‘ചുഞ്ചു നായര്‍ പൂച്ച’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്റെ ആരാധകര്‍ സ്യഷ്ടിച്ചു. എന്ത് തന്നെയായാലും വീട്ടുകാര്‍ മാത്രം ഓര്‍ത്ത ചുഞ്ചു നായരുടെ ചരമ വാര്‍ഷികം ഇതോടെ തരംഗമായിരിക്കുകയാണ്.

ഇന്ത്യയുടെ 15–ാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് ഏഴിനാണ് ചടങ്ങ്. മന്ത്രിസഭയിലെ മറ്റംഗങ്ങളും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്യത്ത് തുടര്‍ച്ചയായി ഭരണത്തിലെത്തുന്ന ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ എന്ന നേട്ടത്തോടെയാണ് അധികാരക്കയറ്റം. മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ആരെല്ലാമാകും മന്ത്രിമാര്‍ എന്നത് സംബന്ധിച്ച തീരുമാനം പുറത്തുവന്നിട്ടില്ല.

2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. വിവിധ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ ലോകരാജ്യങ്ങളിലെ പ്രമുഖര്‍ ചടങ്ങുകള്‍ക്കെത്തുമെന്നാണ് സൂചന. 2014 ല്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നത്. ലോക നേതാക്കളുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഗ്രഹിക്കുന്നതിനാല്‍ തിരക്കുകൂട്ടേണ്ടതില്ല എന്ന നിലപാടാണ് മോദി സ്വീകരിച്ചത്.

അതേസമയം നരേന്ദ്രമോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലേയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാന്‍ഖാന്‍ വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

 

മകളുടെ വിവാഹാഘോഷത്തിനിടെ പാട്ടുപാടിക്കൊണ്ടിരുന്ന അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പുത്തുൻതുറ താഴത്തുരുത്ത്, ചാമ്പോളിൽ വീട്ടിൽ വിഷ്ണുപ്രസാദാണ് മരിച്ചത്. ഇളയ മകൾ ആർച്ചയുടെ വിവാഹമായിരുന്നു ഇന്ന്. ഇന്നലെ വീട്ടിൽ നടത്തിയ ആഘോഷങ്ങളിൽ പാടാനറിയാവുന്ന വിഷ്ണു പ്രസാദും ഭാഗമായി. അമരം എന്ന സിനിമയിലെ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട രാക്കിളി പൊന്‍മകളെ എന്ന ഗാനം പാടുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അച്ഛൻ മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഇന്ന് പരിമണം ക്ഷേത്രത്തിൽ വച്ച് നടന്നു. മുൻപ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.

RECENT POSTS
Copyright © . All rights reserved