Latest News

തൃശൂരില്‍ നടന്ന പ്രണയപ്പക എരിഞ്ഞടങ്ങിയതിങ്ങനെ. പെണ്‍കുട്ടി നീതുവുമായി ജിതേഷിന് മൂന്നു വര്‍ഷം നീണ്ട പ്രണയമുണ്ടായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

ഒരു ബൈക്ക് പുറത്തിരിക്കുന്നതു കണ്ടാണ് അന്വേഷിക്കുന്നത്. അപ്പോഴാണു വീടിന്റെ അകത്തു നിന്നു നിലവിളി കേള്‍ക്കുന്നത്. ഓടിയെത്തി നോക്കിയപ്പോള്‍ മുറിക്ക് അകത്തു നിറയെ പുക നിറഞ്ഞിരുന്നുവെന്ന് അയല്‍വാസികളുടെ പറയുന്നു.

വിവാഹാഭ്യര്‍ഥന നിരസിച്ചതാണു തിരുവല്ലയിലെയും തൃശൂരിലെയും രണ്ടു പെണ്‍കുട്ടികളുടെയും ജീവനെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. അതേസമയം, നീതുവിന് മറ്റ് പല പ്രയാസങ്ങളും ഉണ്ടായിരുന്നു. അമ്മയുടെ ആത്മഹത്യയും അച്ഛന്‍ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളര്‍ത്തിയിരുന്നു. എങ്കിലും പഠിച്ച് മുന്നേറണമെന്ന സ്വപ്‌നം നീതുവിനുണ്ടായിരുന്നു. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.

ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ യുവതി വഴങ്ങാതെ വന്നതോടെയാണു കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചു വച്ചു. ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.

 

ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ നൃത്തം ചെയ്യാൻ വിസമ്മതിച്ച യുവതിയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം. ജോലിക്കാരുടെ സഹായത്തോടെ ഭർത്താവ് ഇവരെ ക്രൂരമായി മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. അസ്മ അസീസ് എന്ന യുവതിയാണ് തനിക്കേറ്റ പീഡനം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

മാർച്ച് ഇരുപത്തിയാറിനായിരുന്നു സംഭവം. ലഹോർ സ്വദേശികളാണ് അസ്മയും ഭർത്താവ് ഫൈസലും. വീട്ടിലെത്തിയ സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ ഫൈസൽ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ജോലിക്കാരുടെ സഹായത്തോടെ ഇയാൾ അസ്മയുടെ വസ്ത്രങ്ങൾ വലിച്ചുകീറി. അസ്മയെ ബലമായി ഒരു പൈപ്പിൽ ബന്ധിച്ചു. ശേഷം തലമുടി വടിച്ചുകളഞ്ഞ് മുന്നിൽവെച്ച് കത്തിച്ചു. നഗ്നയാക്കിയ അസ്മയെ ഫാനിൽ നിന്ന് തൂക്കിയിട്ട ശേഷം ഈ രീതിയിൽ തന്നെ തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി. രക്തം ഒഴുകുന്ന രീതിയിൽ മർദിച്ചു.

പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്നാണ് ഇവർ സമൂഹമാധ്യമത്തിൽ അവസ്ഥ വിവരിച്ച് രംഗത്ത് എത്തിയത്. വിഡിയോ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ നടപടിയെടുത്തു. ഭർത്താവിനെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

വൈദ്യപരിശോധനയിൽ അസ്മയുടെ ദേഹത്ത് നിറയെ ചതവുകൾ കണ്ടെത്തി. കണ്ണിന് ചുറ്റും അടിയേറ്റ് ചുവന്ന പാടുകളും വ്യക്തമായി കാണാം. ഇവർ സംരക്ഷണവുമായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റ് ഇന്റർനാഷണലും രംഗത്ത് എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കി. കലക്ടറേറ്റില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് പത്രിക നല്‍കിയത്. മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാര്‍, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ടെ രാഹുലും പ്രിയങ്കയും കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിലിറങ്ങി.

ഇരുവരെയും യുഡിഎഫ് നേതാക്കള്‍ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹത്തില്‍ കലക്ടറേറ്റിലേക്ക് തിരിച്ചു. നാലുസെറ്റ് നാമനിര്‍ദേശ പത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകള്‍ വരണാധികാരിയായ കലക്ടര്‍ക്ക് മുന്നില്‍ രാഹുല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാഹുലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടി കൊഴുപ്പിച്ചു.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണു വയനാട്ടില്‍ മല്‍സരിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യ ഒറ്റപ്പെട്ടെന്ന പ്രതീതിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. സിപിഎമ്മിലെ എന്റെ സഹോദരന്മാരും സഹോദരിമാരും ഇനി എനിക്കെതിരെ സംസാരിക്കുമെന്ന് അറിയാം. സിപിഎമ്മിന്റെ വിമര്‍ശനങ്ങളെ താൻ സന്തോഷത്തോടെ നേരിടും. എന്നാല്‍ മറുപടി പറയില്ലെന്നും രാഹുല്‍ പറഞ്ഞു.

സിപിഎമ്മിന്റെ നിരന്തര വിമര്ശനങ്ങശ്ക്ക് മറുപടിയുമായി കോണ്ഗ്രസ് അധ്യക്ഷന്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം പോരാട്ടത്തിലാണ്. അത് തുടര്‍ന്നേ പറ്റൂ. എനിക്ക് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്. സിപിഎം എന്നെ ആക്രമിക്കണം. അത് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ആക്രമണം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. തിരിച്ച് ഒരു വാക്ക് പോലും ഞാന്‍ നിങ്ങള്‍ക്കെതിരെ ഈ പ്രചാരണത്തിനിടെ പറയില്ല– അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലെ തന്റെ മല്‍സരം. ദക്ഷിണ ഇന്ത്യ ഒറ്റപ്പെട്ടെന്ന ഒരു പ്രതീതിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല . എസ്പിജി നിയന്ത്രണത്തിലാണ് കല്പറ്റ നഗരം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) എന്ന പൊതുസംഘടനയെ അപമാനിക്കുന്നതിനായി വാസ്തവവിരുദ്ധമായ പ്രചരണം നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

യുക്മയുടെ ഭരണഘടന അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത് മാമ്മന്‍ ഫിലിപ്പ് (പ്രസിഡന്റ്) റോജിമോന്‍ വര്‍ഗ്ഗീസ് (ജനറല്‍ സെക്രട്ടറി) ആയ മുന്‍ഭരണസമിതിയാണ്. യുക്മ ദേശീയ ജനറല്‍ ബോഡിയിലും അതിനു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍, മീറ്റ് ദി കാന്‍ഡിഡേറ്റ്, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയിലും ഒരേ അവസരമാണ് മത്സരിക്കാനിറങ്ങിയ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭ്യമായിരുന്നത്. പൊതുയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ശ്രീ. തമ്പി ജോസ്(ലിവര്‍പൂള്‍) , ശ്രീ. ജിജോ ജോസഫ് (ബാസില്‍ഡണ്‍) എന്നിവരെ വരണാധികാരികളായി നിശ്ചയിച്ചതും. തുടര്‍ന്ന് ഇവരെ സഹായിക്കുന്നതിന് യുക്മ ചാരിറ്റി ട്രഷറര്‍ ബൈജു തോമസ് (വാല്‍സാള്‍)നെയും നിയോഗിക്കുകയുണ്ടായി.

തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ രണ്ട് പാനലിലായി മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സമ്മതരായ വ്യക്തികള്‍ എന്ന നിലയില്‍ ഇരു വിഭാഗത്തില്‍ നിന്നും പോളിങ് കൗണ്ടിങ് ഏജന്റുമാരായി സുജു ജോസഫ് (സാലിസ്ബറി), ബിനു ജോര്‍ജ് (മെയ്ഡ്‌സ്റ്റോണ്‍) എന്നിവരെയും നിയോഗിക്കുകയുണ്ടായി. വോട്ടെടുപ്പ് യാതൊരു പരാതിയ്ക്കും ഇടയില്ലാതെ സമാധാനപരമായ സാഹചര്യത്തിലാണ് അവസാനിച്ചത്.

വോട്ടെടുപ്പ് നടന്ന ഹാളിന്റെ സ്റ്റേജില്‍ ഹാളിലുണ്ടായിരുന്ന എല്ലാവര്‍ക്കും കാണാനാവുന്ന തരത്തിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം തന്നെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 240 ബാലറ്റ് പേപ്പറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് വരണാധികാരികളും ഇരു വിഭാഗത്തിന്റെ ഏജന്റുമാരും ചേര്‍ന്ന് ഹാളില്‍ ഫലമറിയുന്നതിന് വേണ്ടി നിന്നിരുന്ന ആളുകളെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കുന്നതിനിടെ സ്‌ക്കൂള്‍ അനുവദിച്ചിരിക്കുന്ന സമയം വൈകിയതിനാല്‍ തെരഞ്ഞെടുപ്പ് നടന്ന സ്‌ക്കൂളില്‍ നിന്നും മറ്റൊരു ഹോട്ടലിലേയ്ക്ക് വോട്ടെണ്ണല്‍ മാറ്റുകയുണ്ടായി. എല്ലാവരുടേയും സമ്മതപ്രകാരം മുന്‍പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യുവിന്റെ വാഹനത്തില്‍ വരണാധികാരി ജിജോ ജോസഫിന്റെ നേതൃത്വത്തിലാണ് വോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബോക്‌സ് ഹോട്ടലിലേയ്ക്ക് നീക്കിയത്.

വീണ്ടും ആദ്യം മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചതും 240 ബാലറ്റ് പേപ്പറുകളും കൃത്യത ഉറപ്പാക്കുന്നതിന് മത്സരം നടന്ന ഓരോ സീറ്റിലേയ്ക്കും എണ്ണിയപ്പോള്‍ 8 തവണ 240 വോട്ടുകള്‍ എണ്ണണ്ടതായി വന്നതിന്റെ പശ്ചാത്തലത്തിലാണ് ഫലപ്രഖ്യാപനം വൈകുന്നതിന് ഇടയാക്കിയത്. കൃത്യമായി വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് ജോമോന്‍ കുന്നേല്‍ (സ്ലവ്), ഷാജി തോമസ് (ഡോര്‍സെറ്റ്), എം പി പത്മരാജ് (സാലിസ്ബറി), സുരേഷ് കുമാര്‍ (നോര്‍ത്താംപ്ടണ്‍) വരണാധികാരികള്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കുമൊപ്പം അധികമായി ഉള്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു സീറ്റിലേയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേ വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും വരണാധികാരികള്‍ വിളിപ്പിക്കുകയും രണ്ട് പേരുടേയും സമ്മതപ്രകാരം നറുക്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് കൗണ്ടിങ് ഏജന്റുമാരും വരണാധികാരികളും തെരഞ്ഞെടുപ്പ് ഫലം പരസ്പര സമ്മതപ്രകാരം ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു. അതിനേ തുടര്‍ന്നാണ് ഔദ്യോഗികമായ ഫലപ്രഖ്യാപനം നടന്നത്. ഫലപ്രഖ്യാപനം ഇരു വിഭാഗവും അംഗീകരിക്കുകയും ചെയ്തു. ഇതിനെല്ലാം മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്ന മുന്‍ യുക്മ ഭാരവാഹികള്‍, സജീവ പ്രവര്‍ത്തകര്‍, ലൈവ് റിപ്പോര്‍ട്ടിങ് നടത്തിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും സാക്ഷികളുമാണ്.

യുക്മ ഭരണഘടനപ്രകാരം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും വരണാധികാരികള്‍ ഏല്പിക്കുകയുമുണ്ടായി. യുക്മ എന്ന മഹാപ്രസ്ഥാനത്തിനായി വേണ്ടി നിരവധി വര്‍ഷങ്ങളായി അര്‍പ്പണബോധത്തോടെ, തികഞ്ഞ ഉദ്ദേശശുദ്ധിയോടെ പ്രതിഫലേശ്ച കൂടാതെ സേവനമനുഷ്ഠിച്ചു വന്നിട്ടുള്ള വരണാധികാരികളെ കുറ്റക്കാരായിക്കാണുന്ന നിലയിലുള്ള പെരുമാറ്റമാണ് ഫോണിലൂടെയും ഇമെയിലിലൂടെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. യുക്മ ഭരണഘടന പ്രകാരം മത്സരിച്ചവര്‍ക്കും ഏജന്റുമാര്‍ക്കും യാതൊരു പരാതിയുമില്ലാതിരുന്ന സാഹചര്യത്തില്‍ വോളണ്ടിയറായി ജോലി ചെയ്തിരുന്ന തങ്ങളുടെ ജോലി ഫലപ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈമാറിയതോടെ അവസാനിച്ചുവെന്ന് ശ്രീ തമ്പി ജോസ് വെളിപ്പെടുത്തിയതോടെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയേയും യുക്മ എന്ന മഹാപ്രസ്ഥാനത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ ചിലരും യുക്മയെ വര്‍ഷങ്ങളായി തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരും കൂട്ടുചേര്‍ന്ന് നടത്തുന്ന കുത്സിതപ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.

തെരഞ്ഞെടുപ്പിന് ശേഷം ബാലറ്റ് പേപ്പറുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ചും റീകൗണ്ടിങ് സംബന്ധിച്ചുമൊന്നും യാതൊന്നും യുക്മ ഭരണഘടനയില്‍ സൂചിപ്പിക്കുന്നില്ലാത്തതിനാല്‍ ഇപ്പോള്‍ പുറമേ ഉന്നയിക്കുന്ന ഈ ആവശ്യങ്ങളൊന്നും തന്നെ യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് നടക്കണമെന്ന് ആഗ്രഹമുള്ളതല്ല മറിച്ച് യുക്മയെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്. തെരഞ്ഞെടുപ്പും വോട്ടെണ്ണലും ബാലറ്റ് പേപ്പറുമൊക്കെ സംബന്ധിച്ച് ഏത് വിധത്തിലുള്ള സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണവും നിയമനടപടിയും നേരിടാന്‍ സംഘടന സജ്ജമാണെന്നും എന്നാല്‍ പൊതുജനമധ്യത്തില്‍ സംഘടനയെ അവഹേളിക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവരെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും അടുത്ത പൊതുയോഗത്തിന് മുന്നില്‍ തുറന്ന് കാട്ടുമെന്നും പ്രസിഡന്റ് മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ വിദ്യാർഥിനിയെ തീ കൊളുത്തി കൊന്നതിന്റെ നടുക്കം മാറും മുൻപ് തൃശൂരിൽ നിന്നും സമാനമായ വാര്‍ത്ത. ചിയ്യാരത്ത് വീട്ടിൽക്കയറിയാണ് എൻജിനിയറിങ് വിദ്യാർഥിനി നീതു(22) വിനെ തീ കൊളുത്തി കൊന്നത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) ബന്ധുക്കൾ പിടികൂടി.

നീതുവിന്റെ ഉയിരെടുത്ത് പ്രണയം. നീതുവിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു നിതീഷ്. നന്നായി ചിത്രം വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്ന നീതുവിന്റെ ദുര്‍വിധിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ചിയാരത്ത് ഗ്രാമം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട നീതു അമ്മൂമ്മയുടേയും അമ്മാവന്‍റെയും സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയി. ഏകമകളായിരുന്നു നീതു.

മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് നിതീഷിനെ നേരത്തെ പരിചയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വടക്കേകാട് സ്വദേശി നിതീഷ് പലപ്പോഴും ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടി നീതു പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ വിശദമാക്കി.രാവിലെ 7 മണിക്കാണ് സംഭവം. ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ അടുക്കളഭാഗത്തിലൂടെയാണ് അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.

ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.  മൃതദേഹം കണ്ടെത്തിയപ്പോള്‍ നെഞ്ചില്‍ രക്തമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.  നീതുവിന്റെ വീട്ടില്‍ മുത്തശ്ശി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഏഴിനും ഏഴരയ്ക്കുമിടയിലാണ് കൊലപാതകം സംഭവിച്ചത്.

അടുത്തുള്ള മറ്റൊരു വഴിയില്‍ തന്റെ ബുള്ളറ്റ് വച്ച ശേഷം പ്രതി നിതീഷ് വീടിന് പിന്നിലൂടെയാണ് അകത്തേക്ക് കടന്നത്. പിന്നീട് വാക്ക് തര്‍ക്കമുണ്ടാകുകയും കത്തി ഉപയോഗിച്ച്‌ കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ആളുകള്‍ നിതീഷിനെ പിടികൂടുകയായിരുന്നു. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

തൃശൂര്‍: പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിന് ക്രൂര കൊലപാതകം. തൃശൂരില്‍ 22 കാരിയായ പെണ്‍കുട്ടിയെ യുവാവ് കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുമായി സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ നിതീഷ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

വീട്ടുകാര്‍ തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പോളിടെക്നിക് വിദ്യാര്‍ഥിയാണ് നീതു. നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി പി. രാജീവ് എത്തിയത് ഫഹദ് ഫാസിലിന്റെ സിനിമാ ലൊക്കേഷനില്‍. ലൊക്കേഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ഫഹദ് ഫാസിലിന് പുറമെ രാജീവിന്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമായ അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. കലൂര്‍ എജെ ഹാളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ട്രാന്‍സ് സിനിയുടെ ലൊേക്കേഷനിലേയ്ക്കാണ് തന്റെ സുഹൃത്തുക്കളെ കാണാനായി പ്രചാരണത്തിരക്കിനിടെ പി രാജീവ് എത്തിയത്. സിനിമയിലെ നായകന്‍ ഫഹദ് ഫാസിലും സംവിധായകന്‍ അന്‍വര്‍ റഷീദും ഛായാഗ്രാഹകന്‍ അമല്‍ നീരദും ചേര്‍ന്ന് രാജീവിനെ സ്വീകരിച്ചു.

Image may contain: 5 people, people smiling, people standing and indoor

മൂവര്‍ക്കുമൊപ്പം ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയുമുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം. പിന്നീട് രാജീവിനെ യാത്രയാക്കുന്നതിനു മുന്‍പ് എല്ലാവരുടെയും വക സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ. സുഹൃത്തുക്കളെ കണ്ട സന്തോഷം രാജീവ് പങ്കുവെക്കുന്നതിനിടെ അമല്‍ നീരദിന്റെ കമന്റ് ഇങ്ങനെ.

Image may contain: 10 people, people smiling, people standing

‘പി രാജീവിന്റെ കല്യാണം നടന്നത് ഇതേ ഹാളിലാണ്. അതേ.. അപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പ്രത്യേക സുഖമുണ്ടെന്ന് രാജീവിന്റെ മറുപടി’ കുടുംബാംഗങ്ങളോട് തന്റെ അന്വേഷണം പറയണമെന്നായിരുന്നു യാത്ര പറഞ്ഞിറങ്ങവെ രാജീവിനോട് നസ്രിയക്ക് പറയാനുണ്ടായിരുന്നത്. ഒരു മണിക്കൂറോളം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിട്ട ശേഷമാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അധിക്ഷേപിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍. പൊലീസ് സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന സേനയായി മാറിയെന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നല്ലൊരു ഡിജിപിയെ ലഭിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

“കേരളാ പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശം ഘടകമായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്ക് ബെഹ്‌റയുടെ നല്ല ചായയുണ്ട്. അതുകൊണ്ട്, പാഷാണം ഷാജിയെ ഡിജിപിയാക്കി കൂടെ എന്ന് ഒരാള്‍ ചോദിച്ചു. അപ്പോള്‍, താന്‍ മറുപടി നല്‍കിയത് പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്കൊരു ബെറ്റര്‍ ഡിജിപിയെ കിട്ടുമെന്നാണ്. പൊലീസിനെ ഇത്രയും മോശമായി ഇല്ലാതാക്കിയ സാഹചര്യം അടിയന്തരാവസ്ഥ കാലത്ത് പോലും ഉണ്ടായിട്ടില്ല.” – സെന്‍കുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തിലടക്കം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച വ്യക്തിയാണ് ടി.പി.സെൻകുമാർ. ഡിജിപി ആയിരിക്കെ പിണറായി വിജയൻ സർക്കാരുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ശബരിമല കർമസമിതി നേതാവാണ് സെൻകുമാർ.

മധ്യനിരയുടെ ചെറുത്തു നില്‍പ്പും അവസാന ഓവറുകളിലെ സ്‌ഫോടനാത്മക ബാറ്റിങ്ങും സമ്മാനിച്ച ഭേദപ്പെട്ട സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ. ഒരു ഘട്ടത്തില്‍ തോറ്റെന്ന് കരുതിയ കളയിന്‍ വമ്പന്‍ തിരിച്ചുവരവിലൂടെ സ്വന്തം മണ്ണില്‍ ചെന്നൈയെ തകര്‍ത്ത് മുംബൈയ്ക്ക് 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സീസണിലെ ചെന്നെെയുടെ ആദ്യ തോല്‍വിയാണിത്

മുംബൈ ഉയര്‍ത്തി 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈ ഇന്നിങ്‌സ് 133 റണ്‍സിന് അവസാനിക്കുകയായിരുന്നു. 58 റണ്‍സെടുത്ത കേദാര്‍ ജാദവൊഴികെ ചെന്നൈ നിരയിലാര്‍ക്കും തിളങ്ങാനായില്ല. 54 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് കേദാറിന്റെ ഇന്നിങ്‌സ്. രണ്ടാമതുള്ളത് 16 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ്.

മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് വീതമെടുത്ത ലസിത് മലിംഗയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ്. നേരത്തെ മോശം ടോട്ടലിലേക്ക് നീങ്ങുകയായിരുന്ന മുംബൈയ്ക്ക് അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചതും ഹാര്‍ദ്ദിക് ആയിരുന്നു. എട്ട് പന്തില്‍ നിന്നും മൂന്ന് സിക്‌സടക്കം 25 റണ്‍സാണ് പാണ്ഡ്യ നേടിയത്. രണ്ട് സിക്‌സുമായി ഏഴ് പന്തില്‍ 17 റണ്‍സ് നേടിയ കിറോണ്‍ പൊള്ളാര്‍ഡും അവസാനം തീയായി മാറി.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റേയും 42 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടേയും കൂട്ടുകെട്ടാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു സുര്യകുമാറിന്റെ ഇന്നിങ്‌സ്.

ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19പേര്‍ വഡോദരയില്‍ അറസ്റ്റിലായി. ബറോഡയുടെ മുന്‍ രഞ്ജി താരവും മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനുമായ തുഷാര്‍ അറോത്തയടക്കമുള്ളവരെയാണ് വഡോദര ഡിസിപി ജയ്ദീപ്സിന്‍ ജഡേജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും വാഹനങ്ങളും പിടിച്ചെടുത്തു. വഡോദരയിലെ അല്‍കാപുരിയിലുള്ള ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഘത്തെ പിടികൂടിയത്.

വ്യത്യസ്തമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇവര്‍ ഓണ്‍ലൈന്‍ വഴി വാതുവെയ്പ്പ് നടത്തുകയായിരുന്നുവെന്നും പ്രതികളുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്തിയതായും പൊലീസ് പറയുന്നു. എന്നാല്‍ അറോത്തയുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്താനായിട്ടില്ല. അറോത്തയടക്കമുള്ള പ്രതികളില്‍ കൊളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേര്‍ അജ്മീറില്‍ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 15 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 54,000 രൂപ, 82 മൊബൈല്‍ ഫോണുകള്‍, നാല് ടിവി, ആറ് ലാപ്ടോപ്പുകള്‍, വൈഫൈ ഡോങ്കിള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.

Copyright © . All rights reserved