Latest News

പോണ്‍ സിനിമകളുടെ ചിത്രീകരണത്തിലെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ പോണ്‍ നായിക മാഡിസണ്‍ മിസ്സിന്ന. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച്‌ സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിംഗ് നടക്കുക.

അഭിനയിക്കാന്‍ നഗ്‌നയായി വേണം വരേണ്ടത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏതാണ് മികച്ച അനുഭവം സമ്മാനിക്കുക എന്നത് ഇന്നും തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. പുരുഷ പങ്കാളിയുടെ ഉദ്ധാരണം പലപ്പോഴും നഷ്ടമാകുന്ന സമയത്ത് ചിത്രീകരണം നിര്‍ത്തി വെയ്ക്കാറുണ്ട്.

അല്പസമയം കഴിഞ്ഞു വീണ്ടും ചിത്രീകരണം ആരംഭിക്കും. കൂടാതെ ചിത്രീകരണത്തിന്  മുൻപായി  പുരുഷന്‍മാര്‍ ദീര്‍ഘ നേരം ഉദ്ധാരണം നിലനിര്‍ത്തുന്നതിനായുള്ള മരുന്നുകള്‍ കഴിക്കാറുണ്ടെന്നും ശരീരത്തില്‍ പലപ്പോഴും പരിക്കുകള്‍ പറ്റാറുണ്ട്. തിരക്കഥകള്‍ക്ക് അനുസൃതമായി അഭിനയിക്കുന്നതിനാല്‍ ആര്‍ക്കും ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാറില്ല. ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താന്‍ ഒത്തിരി സ്‌നേഹിക്കുന്നുവെന്നും അഭിമുഖത്തില്‍ മാഡിസണ്‍ പറഞ്ഞു.

18 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 വയസ്സുകാരിയായ മാഡിസണ്‍ 200 ലധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച്‌ കഴിഞ്ഞു.

ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്ര മോദിയ്ക്ക് കാണിച്ചു കൊടുക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും അദ്ദേഹം പറഞ്ഞു. ലാഹോറില്‍ പാക് പഞ്ചാബ് സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചുള്ള നസ്റുദ്ദീന്‍ ഷായുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്, പോലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാള്‍ വിലപ്പെട്ടതാണോ പശുവിന്റെ ജീവനെന്ന് നസറുദ്ദീന്‍ ഷാ ചോദിച്ചിരുന്നു. ഇതിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആള്‍ക്കൂട്ട ആക്രമത്തില്‍ ദുഃഖിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ബുലന്ദ്ശഹര്‍ സംഭവത്തില്‍ പ്രതികരിച്ചതെന്നും സ്‌നേഹിക്കുന്ന രാജ്യത്തെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം നസറുദ്ദീന്‍ ഷാ അജ്മീറില്‍ പ്രതികരിച്ചു.

 

അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അൽ ഐൻ എഫ്സിയെ 4-1നു കീഴടക്കിയാണു റയൽ മഡ്രിഡ് ജേതാക്കളായത്. റയലിന്‍റെ തുടര്‍ച്ചയായ മൂന്നാം ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റിക്കോര്‍ഡും റയല്‍ മാഡ്രിഡ് സ്വന്തമാക്കി.  പതിനാലാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചാണ് റയലിന്‍റെ ഗോൾവേട്ട തുടങ്ങിയത്. കരിം ബെൻസിമയുടെ പാസിൽ നിന്നുള്ള ഇടംകാലൻ ഷോട്ട് ഗോൾവലകുലുക്കി.

രണ്ടാംപകുതിയിൽ മാർക്കോസ് ലൊറന്‍റെ (60’), സെർജിയോ റാമോസ് (78’) എന്നിവർ ഒരോഗോളുകൾ നേടി. 91-ാം മിനിറ്റിൽ യാഹിയ നാദെറിന്‍റെ വകം സെൽഫ് ഗോൾകൂടി വീണതോടെ റയൽ പട്ടിക പൂർത്തിയാക്കി. ഷിയോതാനി(80) അൽഐനിന്‍റെ ആശ്വാസഗോൾ നേടി.  നാലാം തവണയാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം നേടുന്നത്. ഇതോടെ ക്ലബ് ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിലും റയല്‍ ഒന്നാമതെത്തി. ഈ നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ക്ലബ് കപ്പ് നേടുന്ന താരമെന്ന റിക്കോര്‍ഡ് ടോണി ക്രൂസ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റിക്കോർഡാണ് ക്രൂസ് സ്വന്തം പേരിലാക്കിയത്.

ഇന്തൊനീഷ്യയെ നടുക്കി വീണ്ടും സുനാമിത്തിരകൾ. ഇന്നലെ രാത്രി 9.30 ഒാടെ തീരത്തേക്ക് ആഞ്ഞടിച്ച സുനാമിത്തിരയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി. 600 ഒാളം പേർക്ക് പരുക്കേറ്റതായും അധികൃതർ‌ പറയുന്നു. സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കുകയാണ്. തെക്കൻ‌ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിൽ ആഞ്ഞടിച്ച സുനാമിത്തിരകളിൽപെട്ടു നിരവധി കെട്ടിടങ്ങളും തകർന്നു.

Image result for tsunami in indonesia

മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് സൂചന. സുനാമിയെ തുടർന്ന് തിരമാലകൾ 65 അടിയോളം ഉയർന്നു. അനക് ക്രാക്കതാവു അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ക്രാക്കത്തോവ അഗ്നിപർവതത്തിനു സമീപത്തായി വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകൾക്കു ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചത്. ബാന്തെൻ പ്രവിശ്യയിലെ പാൻഡെങ്‍ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതൽ ബാധിച്ചത്. 33 പേർ ഇവിടെ മരിച്ചതായാണ് അധികൃതർ നൽ‌കുന്ന വിവരം.

Image result for tsunami in indonesia

സുനാമിയിൽ നിരവധി ഹോട്ടലുകളും വീടുകളും തകർന്നു. അടുത്തിടെ പാലുവിലും സുലവേസി ദ്വീപിലും ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലധികം പേരാണു ഇന്തൊനീഷ്യയിൽ മരിച്ചത്.

കൊച്ചിയിൽ കഴിഞ്ഞ ദിവസം ഐസ് മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റമീൻ പിടിച്ചെടുത്തതോടെയാണ് ഐസ് മെത്ത് എന്ന മയക്കുമരുന്ന് മലയാളിയ്ക്ക് പരിചിതമാകുന്നത്. കൊച്ചി സിറ്റി ഷാഡോ പൊലീസാണ് ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്കായി എത്തിച്ച ഐസ് മെത്ത് പിടികൂടിയത്. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റർ; ഹാഷിഷ് ഓയിൽ എന്ന് സംശയിക്കുന്ന പദാർത്ഥവും കണ്ടെടുത്തിരുന്നു. കേരളത്തിൽ ആദ്യമായാണ് ഐസ് മെത്ത് പിടികൂടുന്നത്.

അതോടെ ഐസ് മെത്ത് എന്തെന്നറിയാൻ ഗൂഗിളിൽ പരതിയവരും നിരവധി. ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.

ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. സ്പീഡ് എന്ന വിളിപ്പേരും ഈ ലഹരി പദാർത്ഥത്തിനുണ്ട്. അതിവേഗത്തിൽ തലച്ചോറിൽ എത്തി നാഡിഞെരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഇവയെ സ്പീഡ് എന്നു വിളിക്കുന്നതും.

പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു. ഒരു ഗ്രാം ഉപയോഗിച്ചാൽ 12 മുതൽ 16 ‌മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താ‌ൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ് മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും എസ് മെത്ത് ഉപയോഗിക്കുന്നു.തുടർച്ചയായി ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും കൂടുതൽ സമയം ലൈംഗിക ബന്ധത്തിനും ഐസ് മെത്ത് ഉപയോഗിക്കുന്നു.

അതിയായ ആഹ്ലാദം, സാഹസിക പ്രവൃത്തികൾ ചെയ്യുന്നതിനുളള അതിയായ ഉത്സാഹം തുടങ്ങിയവയാണ് ഈ ലഹരിമരുന്ന് ഉപയോഗിച്ചവരുടെ ലക്ഷണങ്ങൾ. ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങൾക്കായി ഐസ് മെത്ത് കൊച്ചിയിൽ എത്തിച്ചത്. കൂടുതൽ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും ഐസ് മെത്ത് ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മര്‍ദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത്ത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്.

ചൈന, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഫ്രഡിൻ ഉപയോഗിച്ചാണ് ഐസ് മെത്ത് നിർമ്മിക്കുന്നതെങ്കിൽ ഇന്ത്യയിൽ പൂർണമായും രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. എഫ്രഡിൻ വ്യാപകമായി കായിക താരങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഈ ചെടിയുടെ ഉത്പാദനവും ഉപയോഗവും സർക്കാർ നിയമം മൂലം നിയന്ത്രിച്ചു.

സാമൂതിരിയുടെ തലകൊയ്യാനായി പുറപ്പെട്ട ചാവേറുകൾ. ലക്ഷ്യം പൂർത്തിയാക്കാനായില്ലെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലും പിന്തിരിയാത്ത ധീരയോദ്ധാക്കൾ. പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്കാരമായ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് വൻ താരനിരയെ അണിനിരത്തി വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ക്വീൻ എന്ന സിനിമയിലൂടെ മലയാളത്തിലെ പുത്തൻ താരോദമായി ഉയർന്ന ധ്രുവനും പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകളില്ലാതെ ധ്രുവൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവൻ മറ്റു ചിത്രങ്ങൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവൻ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തത്. എന്നാൽ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോൾ ധ്രുവൻ ഒഴിവാക്കപ്പെടുകയായിരുന്നു.

നാല് അഞ്ച് ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോൾ വിളിച്ചു അറിയിക്കുന്നതെന്നും തന്നെ ചിത്രത്തിൽ നിന്ന് മാറ്റുന്നതിന്റെ കാരണം തനിക്കറിയില്ലെന്നും താൻ ചോദിച്ചിട്ടില്ലെന്നും ധ്രുവൻ പ്രതികരിച്ചു. സജീവ് പിളള എന്ന സംവിധായകന്റെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് മാമാങ്കം. മാമാങ്കത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഞാൻ എടുത്ത എഫർട്ട് വളരെയധികമാണ്. ജിമ്മിൽ നിന്ന് കളരിയിലേയ്ക്ക് നിർത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വർഷം ഞാൻ എടുത്ത എഫർട്ട് വെറുതയായി എന്ന ദുഖം മാത്രം– ധ്രുവൻ പറഞ്ഞു.

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ തമിഴ്നാട്ടില്‍ നിന്നെത്തിയ ‘മനിതി’ വനിതകൾ മലയിലേക്കില്ലന്ന് തീരുമാനം. സുരക്ഷാപ്രശ്നമുണ്ടെന്ന പൊലീസ് നിലപാട് അംഗീകരിച്ചു. മധുരയിലേക്ക് മടങ്ങുന്നു. ആവശ്യമുള്ള സ്ഥലംവരെ പൊലീസ് സുരക്ഷ നല്‍കുമെന്ന് ഉറപ്പ് നല്കിയതായും അവർ പറഞ്ഞു. വിഡിയോ കാണാം

എന്നാൽ പൊലീസ് ബലമായി പിന്തിരിപ്പിച്ചെന്ന് ‘മനിതി’ നേതാവ് സെൽവി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലേക്ക് തിരിച്ചുവരുമെന്നും ‘മനിതി’ അംഗങ്ങള്‍ പറഞ്ഞു. പ്രതിഷേധങ്ങളെ തുടർന്ന് രണ്ടാംസംഘവും പിന്‍മാറിയേക്കുമെന്നാണ് വിവരം. ആദിവാസി നേതാവ് അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘവും എത്താനിടയില്ല.

 

.തമിഴ്നാട്ടില്‍ നിന്നെത്തിയ യുവതികളുടെ സംഘം മലകയറാതെ മടങ്ങി

.പമ്പയില്‍ വന്‍ പ്രതിഷേധം നേരിട്ടതിനെത്തുടര്‍ന്നാണ് തീരുമാനം

.സുരക്ഷാപ്രശ്നമുണ്ടെന്ന പൊലീസ് നിലപാട് ‘മനിതി’ അംഗങ്ങള്‍ അംഗീകരിച്ചു

.മധുരയിലേക്ക് മടങ്ങുന്നു, ആവശ്യമുള്ള സ്ഥലംവരെ പൊലീസ് സുരക്ഷ നല്‍കും

.ബലമായി പിന്തിരിപ്പിച്ചെന്ന് ‘മനിതി’

.പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് സെല്‍വി

. ശബരിമലയില്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍

. മലകയറാനുള്ള ‘മനിതി’ സംഘാംഗങ്ങളുടെ ശ്രമം വീണ്ടും തടഞ്ഞു

.നൂറുകണക്കിനുപേര്‍ ശരണപാതയില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു

. പൊലീസ് നടപടി ആറുമണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍

. അറസ്റ്റിലായവരെ പമ്പയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു

.പമ്പയില്‍ യുവതികളെ തടഞ്ഞവരെ അറസ്റ്റുചെയ്ത് നീക്കുന്നു

.മനിതി’ ആക്ടിവിസ്റ്റുകളുടെ സംഘടനയെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

. യുവതീപ്രവേശം നിരീക്ഷണസമിതി തീരുമാനിക്കട്ടെയെന്ന് സര്‍ക്കാര്‍

. മനിതി സംഘത്തിന് സുരക്ഷയൊരുക്കാന്‍ പ്രയാസമെന്ന് പൊലീസ്

. തമിഴ്നാട്ടില്‍ നിന്നുള്ള ‘മനിതി’ സംഘത്തെ പമ്പയില്‍ തടഞ്ഞു

. യുവതികളും എതിര്‍ക്കുന്നവരും ശരണപാതയില്‍ കുത്തിയിരിക്കുന്നു

.ആക്ടിവിസ്റ്റുകളല്ല, വിശ്വാസികളാണെന്ന് ‘മനിതി’ നേതാവ് സെല്‍വി

.ആദിവാസി നേതാവ് അമ്മിണിയുള്‍പ്പെടെ കൂടുതല്‍ പേരെത്തുമെന്നും വിവ

പമ്പ: അയ്യപ്പനെ കാണാതെ ശബരിമല വിട്ടുപോകില്ലെന്ന് ഉറപ്പിച്ച് തമിഴ് വനിതാ സംഘടന മനിതി. മനിതിയുടെ നേതൃത്വത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയ യുവതികള്‍ ആരും അയ്യപ്പനെ കാണാതെ തിരികെ പോകില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. നിലവില്‍ യുവതികളെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടിയുണ്ടാകും. കൂടുതല്‍ പ്രവര്‍ത്തകരെ പമ്പയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും സൂചനയുണ്ട്.

മനിതി അംഗങ്ങളുമായി പോലീസ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് തിരികെ പോകാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് മനിതി അറിയിക്കുകയായിരുന്നു. ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിനോട് ആലോചിക്കാതെ ഇത്തരമൊരു നടപടി തന്ത്രി സ്വീകരിക്കുകയാണെങ്കില്‍ അത് വലിയ നിയമപ്രശ്‌നമായി മാറിയേക്കും.

നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പലയിടങ്ങളിലായി ബി.ജെ.പി-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ട സംഘം പിന്നീട് പോലീസ് വാഹനത്തിലാണ് പമ്പയിലേക്ക് എത്തിയത്. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികള്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നും രണ്ട് സംഘങ്ങളായി ഇനിയും അയ്യപ്പ ഭക്തരായ യുവതികള്‍ ശബരിമലയിലെത്തും. റോഡ് മാര്‍ഗം വരുന്നവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ വെച്ച് തന്നെ പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ തമിഴ്‌നാട് പോലീസും തീരുമാനിച്ചിട്ടുണ്ട്. കേരള ബോര്‍ഡര്‍ വരെ ഭക്തകളെ എത്തിക്കാന്‍ തമിഴ്‌നാട് പോലീസ് ശ്രമിക്കും.

നടൻ മോഹൻലാലും ശ്രീനിവാസനും തമ്മിൽ പഴയ സൗഹൃദം ഇപ്പോഴില്ലന്നത് മലയാള സിനിമാലോകത്തെ പരസ്യമായ രഹസ്യമാണ്.

2012 -ൽ പുറത്തിറങ്ങിയ ശ്രീനിവാസൻ നായകനായ ‘പത്മശ്രീ സരോജ് കുമാർ’ എന്ന സിനിമയിലൂടെ മോഹൻലാലിന് മന:പൂർവം ‘പണി’ കൊടുക്കാൻ ശ്രീനിവാസൻ ശ്രമിച്ചതാണ് ഉടക്കിന്റെ മൂലകാരണം. ഇതേ തുടർന്ന് മോഹൻലാൽ ഫാൻസിന്റെ കടുത്ത എതിർപ്പ് ശ്രീനിവാസന് നേരിടേണ്ടിയും വന്നിരുന്നു.

എന്നാൽ എതിർപ്പ് വകവയ്ക്കാതെ കിട്ടുന്ന അവസരത്തിലൊക്കെ ലാലിനെ ട്രോളുന്നത് ശ്രീനിവാസൻ തുടർന്നു പോന്നു. മോഹൻലാലിന്റെ ആനക്കൊമ്പ് വിവാദത്തിലും കേണൽ പദവിയിലും ശ്രീനിവാസൻ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നതും അനിഷ്ടം അകത്തുള്ളത് കൊണ്ട് തന്നെ ആയിരുന്നു.

2010-ൽ പുറത്തിറങ്ങിയ ‘ഒരു നാൾ വരും’ എന്ന സിനിമക്കു ശേഷം ലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ മറ്റൊരു സിനിമയും ഇതുവരെ പുറത്ത് വന്നിട്ടില്ല. നാടോടിക്കാറ്റ് മുതൽ മലയാള സിനിമക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത അത്രയും സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്ത കൂട്ടുകെട്ടാണ് ഇതെന്ന് ഓർക്കണം.

പരസ്പരമുള്ള ഉടക്കിന് തന്റെ തൂലികയിലൂടെ ‘പണി’ കൊടുക്കുന്ന ഏർപ്പാടാണ് ഇപ്പോൾ വീണ്ടും ശ്രീനിവാസൻ ചെയ്തിരിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച ‘ഞാൻ പ്രകാശനിൽ’ പരോക്ഷമായാണെങ്കിലും രൂക്ഷമായാണ് മോഹൻലാലിനെ വിമർശിക്കുന്നത്.

നായകനായ പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ അത്യവശ്യമായ ഒരു കാര്യത്തിന് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗോപാൽജി എന്ന കഥാപാത്രത്തോട് ഭാര്യയുടെ ആഭരണം പണയം വയ്ക്കാൻ ചോദിക്കുന്ന ഒരു രംഗമുണ്ട്.ഇതിന് ശ്രീനിവാസൻ നൽകിയ മറുപടിയാണ് ലാലിന് പ്രഹരമേൽപ്പിച്ചിരിക്കുന്നത്.

ആഭരണം കൊടുക്കാൻ വിസമ്മതിക്കുന്ന ശ്രീനിവാസനോട് ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് ‘ എന്ന പരസ്യം നായകൻ ഓർമ്മപ്പെടുത്തുമ്പോൾ അത് ചെയ്തയാളുടെ വീട്ടിൽ പോയി ചോദിക്ക് എന്നാണ് പരിഹാസരൂപത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം മറുപടി നൽകിയത്.

മണപ്പുറം ഫിനാൻസിനു വേണ്ടി ബ്രാൻഡ് അംബാസിഡറായ മോഹൻലാൽ അഭിനയിച്ച പരസ്യചിത്രത്തിലെ ഈ വാചകങ്ങൾ മലയാളിയെ സംബന്ധിച്ച് ഏറെ സുപരിചിതമാണ്. അതു കൊണ്ടു തന്നെ മോഹൻലാലിനെതിരായ വിമർശനമായി തന്നെയാണ് ഈ ദൃശ്യത്തെ പ്രേക്ഷകരും ഇപ്പോൾ നോക്കി കാണുന്നത്.

ഈ ഒരു സീനിലെ കല്ലുകടി മാറ്റി നിർത്തിയാൽ പൊതുവെ ഒരു മികച്ച സിനിമ തന്നെയാണ് ഞാൻ പ്രകാശൻ എന്നത് നിസംശയം പറയാം.

അടുത്ത കാലത്തൊന്നും മലയാള സിനിമ നേടാത്ത തരത്തിലുള്ള വമ്പൻ കളക്ഷനിലേക്കാണ് സിനിമ ഇപ്പോൾ കുതിക്കുന്നത്. ആകാശദൂതിനു ശേഷം കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന സിനിമ കൂടിയാണിത്.

പാടത്ത് പണിയെടുക്കാൻ മലയാളികളെ കിട്ടാത്ത സാഹചര്യത്തിൽ പകരം ബംഗാളികളെ ഇറക്കേണ്ടി വരുന്ന ദയനീയ അവസ്ഥ സിനിമയിൽ അവതരിപ്പിച്ചത് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ബംഗാളിൽ ഇടതു ഭരണം തകർന്നതോടെ ഇപ്പോൾ ബംഗാളികളെ കിട്ടാനില്ലന്ന് പരിഹസിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പേര് അസ്ഥാനത്ത് വലിച്ചിഴച്ചതുമെല്ലാം മന: പൂർവ്വമെന്നതും വ്യക്തമാണ്.

സന്ദേശം എന്ന എക്കാലത്തെയും പ്രസക്തമായ മികച്ച രാഷ്ട്രീയ സിനിമക്ക് തിരക്കഥ എഴുതിയ ശ്രീനിവാസൻ ഈ സിനിമയിലും രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനുള്ള അവസരങ്ങൾ പാഴാക്കിയിട്ടില്ല.

സത്യൻ അന്തിക്കാടിന്റെ സമീപകാല സിനിമകളിൽ സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന സിനിമ കൂടിയാണ് ‘ഞാൻ പ്രകാശൻ’

ഫഹദ് ഫാസിലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാകാൻ പോകുന്നതും ഈ സിനിമ തന്നെ ആയിരിക്കും. അക്കാര്യം ഉറപ്പാണ്.

23 വർഷങ്ങൾക്കു മുൻപ് നടന്ന തണ്ടൂർ െകാലക്കേസ് .ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച ക്രൂര കൊലപാതകമായിരുന്നു ഭാര്യയെ വെടിവച്ചു കൊന്നതിനു ശേഷം ഭാഗങ്ങളായി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ട് കത്തിച്ച സംഭവം ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു. 1995 ൽ നടന്ന അരുംകൊലയിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് സുശീൽ കുമാറായിരുന്നു പ്രതി. ജീവപര്യന്തം ശിക്ഷയിൽ കോടതി ഇളവു നൽകിയതോടെയാണ് സുശീൽ കുമാറിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

ഭാര്യ നൈനയുടെ (26) പാതിവ്രത്യത്തിൽ സംശയം തോന്നിയാണു ശർമ കൊല നടത്തിയതെന്നാണു പൊലീസ് കേസ്. സംഭവം നടന്ന 1995 ജൂലൈ രണ്ടിനു രാത്രി ശർമ മന്ദിർ മാർഗിലെ അവരുടെ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദ്യം കഴിക്കുന്നുമുണ്ട്. ഭർത്താവിനെ കണ്ടയുടൻ നൈന ഫോൺ താഴെവച്ചു. സംശയം തോന്നിയ ശർമ അതേ നമ്പർ വീണ്ടും കറക്കിനോക്കിയപ്പോൾ മറുവശത്ത്, കാമുകനെന്നു നേരത്തേതന്നെ സംശയമുള്ള, മത്‌ലുബ് കരിമിന്റെ ശബ്‌ദം. കോൺഗ്രസ് പ്രവർത്തകനാണു കരിം.

ക്ഷുഭിതനായ ശർമ, കൈത്തോക്കുകൊണ്ടു നൈനയെ മൂന്നു പ്രാവശ്യം വെടിവച്ചു. വെടിയേറ്റ നൈന ഉടൻ മരിച്ചുവീണതായും പൊലീസ് കേസിൽ പറഞ്ഞു. മൃതദേഹം ശർമ കാറിലാക്കി റസ്‌റ്റോറന്റിൽ കൊണ്ടുചെന്നു മാനേജർ കേശവ് കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പിൽ കത്തിച്ചുവെന്നും പൊലീസ് പറയുന്നു. വിചാരണ കോടതി 2003ൽ സുശീലിനു വധ ശിക്ഷയ്ക്കു വിധിച്ചതാണ്. 2007ൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. എന്നാൽ, സുപ്രീംകോടതി വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമായി കുറച്ചു. 23 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം ശിക്ഷ ഇളവ് ചെയ്തുള്ള ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുശീല്‍ പുറംലോകം കണ്ടത്.

തടവില്‍ 23 വര്‍ഷം കഴിഞ്ഞ ശേഷമാണ് സുശീല്‍കുമാര്‍ മോചനത്തിന് ഹര്‍ജി നല്‍കിയത്. താന്‍ തന്റെ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ലെന്നും പരോളിന്റെ പരിധി കഴിഞ്ഞതായും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഒരു കൊലപാതകത്തിന്റെ പേരില്‍ പരമാവധി കാലാവധി പൂര്‍ത്തിയാക്കിയ തടവുപുള്ളിയെ വിട്ടയയ്ക്കാത്തതെന്താണെന്നാണ് കോടതി ചോദിച്ചത്.

വിചാരണക്കോടതി 2003ൽ സുശീൽ ശർമ്മയ്‌ക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി പിന്നീടതു ശരിവച്ചു. അതിനെതിരെ സുശീൽ നൽകിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് പി.സദാശിവം, ജഡ്‌ജിമാരായ രഞ്‌ജന പി.ദേശായി, രഞ്‌ജൻ ഗൊഗോയ് എന്നിവരുടെ ബെഞ്ചിന്റെ വിധി. ജീവപര്യന്തമെന്നാൽ ജീവിതാന്ത്യംവരെയുള്ള തടവാണെന്നും വ്യവസ്‌ഥകൾക്കു വിധേയമായി സർക്കാരിനു ശിക്ഷ ഇളവു ചെയ്യാമെന്നും കോടതി അന്ന് വ്യക്‌തമാക്കിയിരുന്നു.

ദാമ്പത്യബന്ധത്തിലെ താളപ്പിഴയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഭാര്യയ്‌ക്കു മറ്റൊരാളോടുണ്ടായിരുന്ന അടുപ്പമാണ് സുശീലിനെ പ്രകോപിപ്പിച്ചതെന്നും കോടതി വിലയിരുത്തി. സമൂഹത്തിനെതിരെയുള്ള കുറ്റമായി നൈനയുടെ കൊലപാതകത്തെ കാണാനാവില്ലെന്നും പ്രതിക്ക് ക്രിമിനൽ പശ്‌ചാത്തലമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊലപാതകം നിഷ്‌ഠുരമായ രീതിയിലായിരുന്നുവെന്നതിനു സംശയമില്ല. എന്നാൽ, കൃത്യത്തിലെ ക്രൂരത കണക്കിലെടുത്തു മാത്രം വധശിക്ഷ നൽകാനാവില്ല. പ്രതി വീണ്ടും ഇത്തരം കുറ്റങ്ങൾ ചെയ്യുമെന്നു വിലയിരുത്താവുന്ന തെളിവുകളില്ല. പ്രതിക്കു മാനസാന്തരമുണ്ടാവില്ലെന്നു വിലയിരുത്താനാവില്ല. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ ഏക മകനാണു പ്രതി. വധശിക്ഷ ലഭിക്കുന്നവർക്കുള്ള തടവിലാണ് 10 വർഷമായി പ്രതി കഴിഞ്ഞിരുന്നതെന്നും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ശിക്ഷ ഇളവു ചെയ്യുന്നതെന്ന് കോടതി വിശദീകരിച്ചിരുന്നു.

ഡൽഹി യൂത്ത് കോൺഗ്രസ് വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു നൈനസാഹ്നി. ന്യൂഡൽഹി അശോക് യാത്രി നിവാസിലെ ബഗിയ റസ്‌റ്ററന്റിന്റെ തന്തൂരി അടുപ്പിൽ ജഡം പാതികരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഓച്ചിറ സ്വദേശി ഡൽഹി പൊലീസിലെ കോൺസ്‌റ്റബിൾ അബ്‌ദുൽ നസീർ കുഞ്ഞാണ്. നൈന സാഹ്നഹ്നി കൊലക്കേസിൽ ഭർത്താവ് സുശീൽ ശർമ കുറ്റവാളിയാണെന്ന് അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. തന്തൂർ കേസ് എന്ന് അറിയപ്പെടുന്ന ഈ കൊലപാതകക്കേസിലെ കൂട്ടുപ്രതി കേശവിനെ കൊലപാതകക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും അയാൾ തെളിവുകൾ നശിപ്പിച്ചതായി കോടതിക്കു ബോധ്യപ്പെട്ടു.കൊല നടന്ന 1995 ജൂലൈ രണ്ടാം തീയതി രാത്രി, ശർമയെ ഒളിപ്പിച്ചുവച്ചു എന്ന കുറ്റത്തിൽനിന്ന് മറ്റു പ്രതികളായ ജയപ്രകാശ് പഹൽവാൻ, ഋഷിരാജ് റത്തി, റാംപ്രകാശ് സച്ച്‌ദേവ എന്നിവരെ സെഷൻസ് ജഡ്‌ജി ജി. പി. തറേജ ഒഴിവാക്കുകയും ചെയ്‌തു.

 

RECENT POSTS
Copyright © . All rights reserved