റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി ശനിയാഴ്ച രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുമ്പ പൊലീസാണു കേസെടുത്തത്.
ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു.
ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്.
ഗായകന്‍ യേശുദാസ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററോട് കാണിച്ച അന്യായങ്ങള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍ എസ്. രാജേന്ദ്രബാബു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് യേശുദാസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ ദേവരാജന്‍ മാഷിനെ രോഗശയ്യലില്‍ വരെ കൊണ്ടെത്തിച്ചെന്നാണ് രാജേന്ദ്ര ബാബു സഫാരി ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘ ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ പറയുന്നത്. ദേവരാജന്‍ സിനിമ പിന്നണിഗാനരംഗത്തേക്ക് കൊണ്ടുവന്ന ഗായികയ ലതികയുടെ സഹോദരന്‍ കൂടിയായ രാജേന്ദ്രബാബുവിന് ദേവരാജന്‍ മാഷുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. മാഷ് തന്നെ തന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് പറയുന്നതെന്നും രാജേന്ദ്രബാബു പറയുന്നുണ്ട്.
മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുക എന്നത് ദേവരാജന്‍ മാഷിന്റെ ആഗ്രഹമായിരുന്നു. ആ സമയം സിനിമ സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ആഘോഷത്തിനു പിന്നില്‍ മാഷിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. പരിപാടിയില്‍ നിന്നും കിട്ടുന്ന വരുമാനം അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി രൂപീകരിക്കുക; രാജേന്ദ്ര ബാബു പറയുന്നു.
ഈ സംഗീത പരിപാടിയിലെ പ്രധാനിയായി നിശ്ചയിച്ചിരുന്നത് യേശുദാസിനെയായിരുന്നു. എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ യേശുദാസ് തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു യേശുദാസിന്റെ സന്ദേശം വരുന്നത്. അതേസമയം തന്നെ തനിക്ക് ഗള്‍ഫില്‍ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ പോകേണ്ടതുണ്ടെന്നും ഇവിടുത്തെ പരിപാടി മാറ്റിവയ്ക്കണം എന്നുമായിരുന്നു ആവശ്യം. ഗാനരചിയതാക്കളായ കെ ജയകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി) ബിച്ചു തിരുമല, ദേവരാജന്‍ മാഷ് എന്നിവരൊക്കെ കമ്മിറ്റി യോഗത്തില്‍ ഉണ്ടായിരുന്നു. യേശുദാസിന്റെ സന്ദേശം വായിച്ചതോടെ ദേവരാജന്‍ മാഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചു. ആ വീഴ്ച്ചയില്‍ ഏറെനാള്‍ രോഗശയ്യയില്‍ മാഷിന് കഴിയേണ്ടി വന്നുവെന്നും രാജേന്ദ്ര ബാബു പറയുന്നു.
ആരോഗ്യം വീണ്ടെടുത്ത് ദേവരാജന്‍ മാഷ് തിരിച്ചെത്തിയതിനു പിന്നാലെ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായിരുന്ന നൗഷാദ് അലി ക്യാപ്റ്റനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്ന രീതിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ വരുമാനവുമായി ബന്ധപ്പെട്ടാണ് യേശുദാസില്‍ നിന്നും ദേവരാജന്‍ മാഷിന് അടുത്ത തിരിച്ചടി കിട്ടുന്നതെന്നു രാജേന്ദ്രബാബു. പരിപാടിയില്‍ നിന്നും സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാര്‍ക്കായി ഉപയോഗിക്കാനായിരുന്നു മാഷിന്റെ ലക്ഷ്യം. പരിപാടിയുടെ ഓഡിയോ വീഡിയോ അവകാശം വാങ്ങുന്നതിന്‍ പ്രകാരം ജോണി സാഗരിക 16 ലക്ഷം രൂപ നല്‍കാന്‍ തീരുമാനം ഉണ്ടായിരുന്നതാണ്. എന്നാല്‍ ഓഡിയോ വീഡിയോ അവകാശം തനിക്ക് തന്നെ വേണമെന്ന് യേശുദാസ് നിര്‍ബന്ധം പിടിക്കുകയും തനിക്കത് കിട്ടാത്ത പക്ഷം പരിപാടിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചതോടെ മറ്റൊരു വഴിയില്ലാതായി. ജോണി സാഗരിക 16 ലക്ഷം നല്‍കാമെന്നു സമ്മതിച്ചിടത്ത് യേശുദാസ് അവകാശം വാങ്ങിയെടുത്തത് വെറും എട്ടു ലക്ഷം രൂപയ്ക്കായിരുന്നുവെന്നും രാജേന്ദ്രബാബു പറയുന്നു.
പറഞ്ഞ തുക മുഴുവന്‍ നല്‍കാനും യേശുദാസ് തയ്യാറായില്ലെന്ന വെളിപ്പെടുത്തലും രാജേന്ദ്രബാബു നടത്തുന്നുണ്ട്. ഈ പരിപാടി നടത്തി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് യേശുദാസ് ദേവരാജന്‍ മാഷെ കാണാന്‍ എത്തുന്നത്. അന്ന് പറഞ്ഞതുപോലെയൊന്നും ചെയ്യാന്‍ പറ്റുന്നില്ല മാഷേ, സാമ്പത്തികമായി വല്യ പ്രശ്‌നങ്ങളുണ്ട് ഇത് സ്വീകരിക്കണമെന്നു പറഞ്ഞ് ഒരു കവര്‍ മാഷിനു നേരെ നീട്ടി. ഒന്നും മിണ്ടാതെ കവര്‍ വാങ്ങി തുറന്നു നോക്കുമ്പോള്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക്. യേശുദാസ് മാഷിന്റെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് അദ്ദേഹം യേശുദാസിനെ വിളിച്ചു. പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത്, അത് സാഹായിക്കും എന്നു പറഞ്ഞ് മാഷ് തന്റെ മുറിയിലേക്ക് പോവുകയായിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം ദേവരാജന്‍ മാസ്റ്ററുടെ ഭാര്യക്ക് അറിവുള്ളതാണെന്നും എസ് രാജേന്ദ്ര ബാബു പറയുന്നു.
വനിതാ എസ്ഐയുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു കുഞ്ഞിന് പുനർജന്മം. കർഷകനായ സന്തോഷ് സിങിന്റെ ഗർഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിച്ചെന്ന വിവരത്തെ തുടർന്നാണ് മധ്യപ്രദേശിലെ കഠ്നി ജില്ലയിലെ വനിതാ എസ്ഐ കവിതാ സാഹ്നി എത്തിയത്. കാണാൻ കഴിഞ്ഞത് തൊഴുത്തിൽ തൂങ്ങിനിൽക്കുന്ന ലക്ഷ്മിയെയും പൊക്കിൾക്കൊടിയിൽ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. അമ്മയുടെ മരണത്തിനിടയിൽ ജനിച്ച ആ പെൺകുഞ്ഞിനെ കൊടും തണുപ്പിൽ നിന്നു രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.
തുണികൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവച്ച കവിത 108 ആംബുലൻസ് വിളിച്ചു. തുടർന്ന് ആംബുലൻസിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളർച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടർമാർ അറിയിച്ചു. പല മരണങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിക്കുന്നതായിരുന്നെന്നു കവിത പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ മുപ്പത്തിയൊന്നുകാരി ബേബി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രകാശനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പുലർച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത്. രണ്ടു കുട്ടികളുണ്ട്
കെഎസ്ഇബി കരാർ ജീവനക്കാരൻ മീറ്റർ റീഡിങ് എടുക്കാൻ പോകുന്ന വഴിയിൽ കിണറിൽ വീണു .അഗ്നിശമനവിഭാഗമെത്തി രക്ഷിച്ചു. വെഞ്ഞാറമൂട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ തേക്കട ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 ന് ആലിയാട് ചേലയം ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെ കണറ്റിനുള്ളിലാണ് ഇയാൾ അകപ്പെട്ടത്. ഉപയോഗ ശൂന്യമായതിനാൽ കിണർ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു.
ഇതിനു മുകളിൽ ചവറുമുണ്ടായിരുന്നു. ആൾമറയുമില്ലായിരുന്നു. സമീപത്തെ വീട്ടിലേക്ക് മീറ്റർ റീഡിങിനായി പോകുമ്പോൾ ശ്രീജിത്ത് ശ്രദ്ധിക്കാതെ മൂടിയ കിണറിനു മീതെ നടന്നു.ഇരുമ്പു ഷീറ്റ് പൊട്ടി കിണറിനുള്ളിൽ വീഴുകയായിരുന്നു. അറുപതടി ആഴമുള്ള കിണറിൽ പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
നിലവിളി കേട്ടു നാട്ടുകാർ എത്തി കയർ എറിഞ്ഞു കൊടുത്തു.കയറിൽ പിടിച്ചു തൂങ്ങിക്കിടന്നു. അഗ്നിശമനവിഭാഗമെത്തിയാണ് പുറത്തെടുത്തത്. അവശനായ ആളെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മീറ്റർ റീഡിങിനായി കൊണ്ടുവന്ന പിഡിഎ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിണറ്റിൽ അകപ്പെട്ടു.
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഒരു വര്‍ഷം തുടര്‍ച്ചയായി സസ്‌പെന്‍ഷനിലായ ജേക്കബ് തോമസിനെ കൂടുതല്‍ ദിനങ്ങളില്‍ പുറത്ത് നിര്‍ത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രാനുമതി തേടേണ്ടതുണ്ട്. അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചതായിട്ടാണ് സൂചന.
ഐ.പി.എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതിയില്ല. ജേക്കബ് തോമസിന്റെ കാര്യത്തില്‍ കേന്ദ്രാനുമതിക്കായി സര്‍ക്കാര്‍ കാത്തിരിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരിനെതിരെ അനാരോഗ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും കൂടാതെ അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളും അന്വേഷണക്കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.
നിരവധി തവണയാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ പുറത്ത് നിര്‍ത്താന്‍ തന്നെയാവും കമ്മീഷന്റെ തീരുമാനം. അതേസമയം സസ്‌പെന്‍ഷന്‍ കാലവധിയില്‍ കഴിയുമ്പോള്‍ പോലും സര്‍ക്കാരിനെതിരെ നവമാധ്യമങ്ങളിലൂടെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിന് അകത്തേക്ക് ബലം പ്രയോഗിച്ച് കടന്ന തമിഴ് സൂപ്പർതാരവും നടികർ സംഘം അധ്യക്ഷനുമായ വിശാലിനെ അറസ്റ്റ് ചെയ്തു. നടികർ സംഘത്തിന്റെ അധ്യക്ഷ സ്ഥാനം വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോറോളം നിർമാതാക്കളാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നത്.
വിശാൽ ഒരുപാട് കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും കൗൺസിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്തു പോകണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷസ്ഥാനത്തെത്തുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിക്കാൻ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും നിർമാതാക്കൾ ആരോപിക്കുന്നു.
നിർമ്മാതാവ് എ.എൽ.അഴകപ്പന്റെ നേതൃത്വത്തിലുളള നിർമ്മാതാക്കളുടെ സംഘം ഓഫിസ് പൂട്ടിയതോടെയാണ് സംഭവങ്ങൾ കൈവിട്ടു പോയത്. വിശാൽ പൂട്ട് പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചത് വൻ പ്രതിഷേധങ്ങൾക്കും ബഹളത്തിനും വഴിവച്ചു. വിശാൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും 8 കോടിയോളം രൂപ അക്കൗണ്ടിൽ വരവ് വച്ചിട്ടില്ലെന്നുമാണ് പ്രതിധേഷക്കാരുടെ ആരോപണം. അതേസമയം, കൗൺസിലിന്റെ ഫണ്ട് റൈസിങ്ങിനായി നടത്തുന്ന ഇളയരാജയുടെ പ്രോഗ്രാം തടയാനാണ് പ്രതിഷേധക്കാരുടെ നീക്കമെന്നും അടുത്ത ജനറൽ ബോഡി മീറ്റിങ്ങിൽ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തുമെന്നും വിശാൽ വ്യക്തമാക്കി.
#Vishal #Arrest More details https://t.co/WZxiukzSdn pic.twitter.com/CnoHX9ZFrZ
— IndiaGlitz – Tamil (@igtamil) December 20, 2018
മഞ്ചേരി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേൽ റിയാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർദ്ധിക്കുന്നു എന്ന മാധ്യമ സർവേകൾ പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ അവഹേളിക്കാനായി മാത്രം ഒരുപറ്റം സംഘപരിവാർക്കാർ എത്തിയിരിക്കുന്നു. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി.എസ് സിങ് ഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാല് തൊട്ടുവന്ദിച്ചെന്ന് സംഘപരിവാറിന്റെ വ്യാജ വാര്‍ത്ത. ഒറ്റ നോട്ടത്തില്‍ സിങ് രാഹുലിന്റെ കാല് പിടിക്കുകയാണെന്ന് തന്നെ തോന്നിക്കുന്ന ചിത്രം ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് സംഘപരിവാറുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
’48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ്’ എന്ന തലക്കെട്ടിലായിരുന്നു ചിത്രം സംഘപരിവാറുകാര്‍ വ്യാപകമായി ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ചിത്രം റീ ഷെയര്‍ ചെയ്യുകയും നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരത്തേയും രാഹുല്‍ ഗാന്ധിയേയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസും സംഘപരിവാറും രംഗത്തെത്തിയത്. ‘സോഷ്യല്‍ തമാശ’, ‘ഐ സപ്പോര്‍ട്ട് മോദി ജി ആന്‍ഡ് ബി.ജെ.പി’ എന്നീ ഫേസ്ബുക്ക് പേജുകള്‍ വഴിയും ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
എന്നാള്‍ ഇതിനിടെയും ഫോട്ടോയുടെ വിശ്വാസ്യത ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്തെത്തി. ഇതോടെയാണ് ഇതോടെ ഇന്ത്യാ ടുഡെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ മന്ത്രിയോട് തന്നെ പ്രതികരണമാരാഞ്ഞപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയില്‍ വെച്ച് എല്ലാവരുടെയും കാല് വന്ദിച്ചിരുന്നെന്നും എന്നാല്‍ രാഹുലിന്റെ സമീപമെത്തിയപ്പോള്‍ അദ്ദേഹം തന്നെ കാല് തൊട്ടു വന്ദിക്കാന്‍ അനുവദിക്കാതെ കൈ പിടിച്ച് അഭിനന്ദിക്കുകയായിരുന്നെന്നും മന്ത്രി മറുപടി നല്‍കി. ഇതിന്റെ വീഡിയോകളും പുറുത്തു വന്നിരുന്നു. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ‘പ്രായം നോക്കാതെ എല്ലാവരുടേയും അനുഗ്രഹം വാങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. രാഹുലിന്റെ അനുഗ്രഹം വാങ്ങുന്നതിലും എനിക്ക് ഒരു മടിയുമില്ല.
പക്ഷേ അദ്ദേഹം അതിന് അനുവദിക്കില്ല. ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ അതിനുള്ളില്‍ മറ്റാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ടെന്നും മന്ത്രി പറയുന്നു. ‘മന്‍മോഹന്‍സിങ് ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കെയില്‍ നിന്നും വലിയൊരു നൂല്‍ താഴോട്ട് തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. രാഹുലിന്റെ കാലിനടുത്തേക്ക് കയര്‍ തൂങ്ങി നിന്നു. അത് ശ്രദ്ധയില്‍പ്പെട്ടതോടെ ആ നൂല്‍ നീക്കാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിരുന്നു. ഈ ചിത്രമാവാം അവര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്’ മന്ത്രി പറഞ്ഞു. ഫോട്ടോ കൃത്യമായി നോക്കുന്നവര്‍ക്കും മന്ത്രി പറഞ്ഞത് ശരിയാണെന്ന് വ്യക്തമാകും. രാജസ്ഥാനിലെ തന്നെ രാജസ്ഥാന്‍ പത്രികയെന്ന പ്രാദേശിക പത്രം ഈ വാര്‍ത്ത ഉള്‍പ്പെടെ തന്നെ നല്‍കിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ബൊക്കെയില്‍ നിന്നും താഴേക്ക് തൂങ്ങിയ നൂല്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി എന്ന രീതിയില്‍ തന്നെയായിരുന്നു പത്രം ചിത്രം സഹിതം വാര്‍ത്ത നല്‍കിയത്.
ജന്മനാ മസ്തിഷ്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരൻ അബ്ദുള്ള ഹസനെ കാണാൻ ആ അമ്മ പറന്നെത്തി. യെമനി പൗരയായ ഷൈമയ്ക്ക് മകനേ കാണാൻ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകിയതിനെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് അവർ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ എത്തിയത്.
മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. എന്നാൽ, കാര്യങ്ങൾ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താൻ ഷൈമയ്ക്ക് സാധിച്ചിരുന്നില്ലെ. ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്കായിരുന്നു ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നിൽ മതിലു കെട്ടിയത്.
ഇതുമായി ബന്ധപ്പെട്ട് വാർത്ത പ്രചരിച്ചതു മുതൽ ഈ അമ്മയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷൈമയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് യുഎസിലേക്കുള്ള യാത്രാനുമതി നൽകുകയായിരുന്നു. നിലവിൽ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്.