Latest News

സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ചടങ്ങിനിടെ ഏറെ വിവാദമുണ്ടാക്കിയതാണ് മോഹന്‍ലാലിന് നേരെ തോക്ക് ചൂണ്ടി വെടിവച്ചത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന മോഹന്‍ലാലിനെ ചടങ്ങില്‍ ക്ഷണിച്ചതിന് പ്രതിഷേധമായിട്ടാണ് അലന്‍സിയറര്‍ കൈചൂണ്ടി മോഹന്‍ലാലിനെ വെടിവച്ചത്.

അലന്‍സിയറിന്റെ ഈ വെടിവയ്പ്പ് ഏറെ വിവാദമായിരുന്നു. അന്ന് തന്നെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ അലന്‍സിയറിനെ നോട്ടമിട്ടിരുന്നു. ഇപ്പോള്‍ സ്ത്രീ വിഷയത്തില്‍പെട്ടുപോയിരിക്കുകയാണ് അലന്‍സിയര്‍. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലാണ് അലന്‍സിയറിനെതിരെ നടി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് വെളിപ്പെടുത്താതെയാണ് നടി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍. നേരിട്ട് അദ്ദേഹത്തെ പരിചയപ്പെടുന്നത് വരെ മാത്രമായിരുന്നു ആ ബഹുമാനം ഉണ്ടായിരുന്നത് എന്ന് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലൂടെ നടി പറഞ്ഞു. ‘ഒരു മനുഷ്യനേക്കാള്‍ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകള്‍ അലന്‍സിയര്‍ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ എന്റെ നെഞ്ചത്തായിരുന്നു. അതോടെ അദ്ദേഹത്തിന് അടുത്ത് നില്‍ക്കുന്നതൊക്കെ കുറച്ച് സേഫ് അല്ലാത്ത കാര്യമാണെന്ന് ബോധ്യമായി.’

‘പീരീഡ്‌സ് ആയിരിക്കുന്ന ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് സംവിധായകന്റെ അനുവാദത്തോടെ എടുത്ത് റൂമില്‍ പോയി ഞാന്‍. കുറച്ച് കഴിഞ്ഞ് ഡോറില്‍ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ ആണെന്ന് കണ്ടതും ഷോക്കായി. ഉടന്‍ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.’

‘അലന്‍സിയര്‍ ഡോര്‍ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഡോര്‍ തുറന്നു. ഉടന്‍ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വന്നതും ഡോറില്‍ ആരോ മുട്ടി. ഇത്തവണ ഞെട്ടിയത് അയാളായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു വന്നത്. അടുത്ത ഷോട്ട് അലന്‍സിയറുടെ ആണെന്ന് പറഞ്ഞ് അയാള്‍ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി’.

‘ഞാന്‍ എതിലെ പോയാലും അയാളുടെ കണ്ണുകള്‍ എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വള്‍ഗറായി ചിത്രീകരിക്കുന്നതില്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ ഏകദേശം 6 മണി ആയിട്ടുണ്ടാകും. അന്ന് എന്റെ കൂടെ എന്റെ ഒരു പെണ്‍സഹപ്രവര്‍ത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെല്‍ കേട്ടപ്പോള്‍ അവള്‍ പോയി തുറന്നു. അലന്‍സിയര്‍ ആയിരുന്നു പുറത്ത്. അവര്‍ തമ്മില്‍ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോര്‍ ലോക്ക് ചെയ്യാന്‍ അവള്‍ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവള്‍ ബാത്ത്‌റൂമില്‍ കയറി.’

‘എന്നെ ഞെട്ടിച്ച് കൊണ്ട് അയാള്‍ അകത്തേക്ക് കയറി വന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാന്‍ നോക്കി. ‘കുറച്ച് നേരം കൂടി കിടക്കൂ’ എന്ന് പറഞ്ഞ് അയാളെന്റെ കൈയ്യില്‍ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്‌നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാള്‍ പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ അവളും ഞെട്ടി.”എനിക്കറിയാം, ഇതുപോലെ ഒരുപാട് പേര്‍ക്ക് അലന്‍സിയറുടെ ശരിക്കുള്ള മുഖം അറിയാം. അയാളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും അറിയാം. പതുക്കെ പറയുമായിരിക്കും’ നടി വ്യക്തമാക്കുന്നു.

കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവർ മല കയറാൻ വന്നാൽ ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം.ഭക്തവത്സലൻ.
ശബരിമല ആചാര അനുഷ്ഠാന സംരക്ഷണ ഓർഡിനൻസ് കൊണ്ടുവരിക, ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, യുവതി പ്രവേശനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരത്തിലാണു ഹനുമാൻ സേനയെന്നും 16 മുതൽ മണ്ഡലകാലം കഴിയുംവരെ ചാവേറുകളെ വിന്യസിക്കുമെന്നും ഭക്തവത്സലൻ പറഞ്ഞു.

ലണ്ടൻ: ഹാരി രാജകുമാരന്‍റെ ഭാര്യ മേഗൻ ഗർഭിണിയാണെന്ന് കെൻസിംഗ്ടൺ പാലസ് അറിയിച്ചു. ഏപ്രിൽ അവസാനം പ്രസവം നടക്കുമെന്നാണു കണക്കാക്കുന്നത്.ഒാസ്ട്രേലിയയിലും ന്യൂസിലൻഡിലും 16 ദിവസത്തെ പര്യടത്തിനായി ദന്പതികൾ ഇന്നലെ സിഡ്നിയിലെത്തി.പുതുതായി പിറക്കുന്ന കുഞ്ഞ് കിരീടാവകാശത്തിൽ ഏഴാം സ്ഥാനത്തായിരിക്കും.
യൂജീൻരാജകുമാരിയുടെ വിവാഹത്തിനായി രാജകുടുംബാംഗങ്ങൾ് വെള്ളിയാഴ്ച വിൻഡ്‌സറിൽ ഒത്തുകൂടിയപ്പോഴാണ് താൻ ഗർഭവതിയാണെന്ന കാര്യം മേഗൻ രാജ്ഞിയെയും മറ്റും അറിയിച്ചത്.
സസക്സ് പ്രഭുവിനെയും(ഹാരി രാജകുമാരൻ) പ്രഭ്വിയെയും( മേഗൻ)പ്രധാനമന്ത്രി തെരേസാ മേ അഭിനന്ദിച്ചു.

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേരളത്തിൽ പ്രവേശിക്കരുത് എന്നീ നിബന്ധനകൾ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

ചൈനയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. ബീജിംഗിലും ഷാന്‍സി മേഖലയിലും രാത്രി ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശം കണ്ടതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പലതരത്തിലുള്ള ഊഹങ്ങള്‍ക്കും പ്രചരണങ്ങള്‍ ആകാശത്തെ വെള്ളിവെളിച്ചം വഴിയൊരുക്കി. ശാസ്ത്രലോകമാകട്ടെ ഉത്തരം കണ്ടെത്താനാകാതെ ഉഴലുകയുമാണ്.

രാത്രി കണ്ടത് അന്യഗ്രഹ ജീവികളുടെ വാഹനമാണെന്നാണ് ഒരു പ്രചരണം. പലരും ഇത്തരത്തില്‍ തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍ ശാസ്ത്രലോകം ഇത് തള്ളിക്കളയുന്നു. അന്യഗ്രഹജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നും ഒരു വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു.

പക്ഷേ ഇത് എന്തു വാഹനമാണെന്ന് പലര്‍ക്കും ഉത്തരമില്ല. അമേരിക്കയില്‍ സ്പെയ്സ് എക്സ്ന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോള്‍ സമാനമായ പ്രകാശ വലയം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. അതിന് സമാനമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.

 

കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന പരാമര്‍ശത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസിക്കെതിരെ അന്വേഷണം തുടങ്ങി. എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്നതരത്തില്‍ പരാമര്‍ശം നടത്തിയതിനുമാണ് കേസ്.

ചവറ പോലീസാണ് അന്വേഷണം നടത്തുന്നത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് പോലീസ് തെളിവു ശേഖരിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ വിധിപറഞ്ഞ ജഡ്ജിമാരെ അവഹേളിച്ചതിന് കേസെടുക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടും. ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്നും തുളസി വിശേഷിപ്പിച്ചിരുന്നു.

സംസ്ഥാന വനിതാ കമ്മിഷന്‍ എടുത്ത കേസിലും കൊല്ലം തുളസിയെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതിനായി ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്നാണ് വിവരം. ചവറ സി.ഐ. ചന്ദ്രദാസിന്റെ നേതൃത്വത്തിലാണ് തുളസിക്കെതിരെ അന്വേഷണം നടക്കുന്നത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നികേഷ പട്ടേല്‍. ബാംഗ്ലൂരില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ചു വര്‍ഷം മുമ്ബ് വരെ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഇപ്പോള്‍ ബ്രേക്ക് അപ്പിനു ശേഷവും താന്‍ അതില്‍ നിന്നും പൂര്‍ണമായും വിമുക്തയായിട്ടില്ലെന്നും നികേഷ പറയുന്നത്.

ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. ബിഗ് ബോസില്‍ ഭാര്യ ഭുവനേശ്വരിയെ കുറിച്ച് പറയവേ 7 വര്‍ഷമായി തങ്ങള്‍ പ്രണയിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞതാണ് നികേഷയെ ചൊടിപ്പിച്ചത്. തനിക്കൊപ്പം കഴിയുമ്‌ബോഴും ശ്രീ മറ്റൊരു പ്രണയത്തിലായിരുന്നു എങ്കില്‍ താന്‍ എന്താണ് മനസിലാക്കേണ്ടത് എന്നാണ് നികേഷ ചോദിക്കുന്നത്.

2012ല്‍ വരദ നായിക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആണ് ശ്രീശാന്തുമായി പിരിഞ്ഞത്. ബിഗ് ബോസ് ഷോയില്‍ ശ്രീ സ്ഥാപിക്കാന്‍ ശ്രമിക്കും പോലെ ആളൊരു മഹാനായ ആളല്ലെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്നും നികേഷ പറയുന്നു.

പിരിഞ്ഞതിനു ശേഷം ശ്രീശാന്തിനെ നേരില്‍ കണ്ടിട്ടില്ലെന്നും നികേഷ കൂട്ടിച്ചേര്‍ത്തു.

ദുബായ് നഗരത്തിൽ ഡ്രൈവറില്ലാത്ത ടാക്സികൾ ഒാടുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ട, അതു യാഥാർഥ്യം തന്നെ. ഗൾഫിലെ ആദ്യത്തെ ഡ്രൈവർരഹിത ടാക്സി നാളെ നിരത്തിലിറങ്ങുമെന്ന് ആർടിഎ അറിയിച്ചു. നാളെ ദുബായ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ജൈറ്റക്സ് ടെക്നോളജി വാരത്തോടനുബന്ധിച്ചാണ് ഇത്തരം ടാക്സികൾ അവതരിപ്പിക്കുക.

ഫെറി ദുബായ് മെട്രോ, ട്രാം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിനാണ് ദുബായ് ഇൗ ടാക്സികൾ സഹായിക്കുക. ദുബായ് സിലിക്കോൺ ഒയാസിസിലെ പ്രത്യേക സ്ഥലങ്ങളിലൂടെയായിരിക്കും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയ ടാക്സി സഞ്ചരിക്കുക. ക്യാമറകൾ, ട്രാഫിക്, റോഡ‍ിന്റെ അവസ്ഥ എന്നിവ കാണാവുന്ന സെൻസർ, മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയാണ് ഡ്രൈവർ രഹിത ടാക്സികൾ നിര്‍മിച്ചിട്ടുള്ളത്.

ദുബായ് മെട്രോ, ട്രാം എന്നിവയിലെ യാത്രക്കാർക്ക് ഇവ ഏറെ പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് സിലിക്കൺ ഒയാസിസ്, ഡിജി വേൾഡ് എന്നിവയുടെ സഹകരണത്തോടെ റോബട്ട്, ആർടിഫിഷ്യൽ ആപ്ലിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർമിച്ചിട്ടുള്ളത്. 2030 നകം ദുബായിലെ ആകെ യാത്രയുടെ 25 ശതമാനം ഇത്തരം ടാക്സികളിലാക്കി മാറ്റുകയാണ് ലക്ഷ്യം. ദുബായ് മെട്രോയിലെ റോബട് ശുചീകരണതൊഴിലാളികൾ, ത്രിഡി പ്രിന്റഡ് മെട്രോ സ്പെയർ പാർ‌ട്സ്, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ് ബോട് സംവിധാനം എന്നിവയും ജൈറ്റക്സിൽ അവതരിപ്പിക്കും.

 

വത്തിക്കാൻ സിറ്റി: പോൾ ആറാമൻ മാർപാപ്പ, ദരിദ്രരോടു പക്ഷം ചേർന്നു പ്രവർത്തിച്ചതിന്‍റെ പേരിൽ സ്വേച്ഛാധിപത്യ ഭരണകൂടം ദേവാലയത്തിൽ വിശുദ്ധ കുർബാനമധ്യേ വധിച്ച ആർച്ച്ബിഷപ് ഓസ്കർ റൊമേറോ എന്നിവരും മറ്റ് അഞ്ചുപേരും ഇന്നു വിശുദ്ധരുടെ പട്ടികയിൽ. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും.
1963 മുതൽ 78 വരെ കത്തോലിക്കാസഭയെ നയിച്ച പോൾ ആറാമൻ മാർപാപ്പയുടെ കാലത്താണു വത്തിക്കാൻ സൂനഹദോസിന്‍റെ പ്രധാന സമ്മേളനങ്ങളെല്ലാം നടന്നത്. പുരോഗമന ചിന്തയെയും യാഥാസ്ഥിതികത്വത്തെയും സംയോജിപ്പിച്ചു സഭയിൽ മാറ്റങ്ങൾ വരുത്തിയ ആളാണ് അദ്ദേഹം. ഇന്ത്യയിൽ ആദ്യം സന്ദർശനം നടത്തിയ (1964 ഡിസംബർ, മുംബൈ) മാർപാപ്പ, സഭൈക്യ നീക്കങ്ങൾക്കു കരുത്തുപകർന്നു മറ്റു ക്രിസ്തീയ സഭാ അധിപന്മാരുമായി കൂടിക്കാഴ്ചകൾ തുടങ്ങിയ മാർപാപ്പ എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. സെപ്റ്റംബർ 26 ആണ് തിരുനാൾ ദിനം.

ലാറ്റിനമേരിക്കയിലെ എൽസാൽവദോറിലായിരുന്നു ആർച്ച്ബിഷപ് ഓസ്കർ റൊമേറോയുടെ (1917-80) ജീവിതം. 1980 മാർച്ച് 24-നാണ് ഭരണകൂടത്തിന്‍റെ വാടകക്കൊലയാളികൾ ദിവ്യബലി മധ്യേ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്. വിമോചന ദൈവശാസ്ത്രത്തിന്‍റെ അനുയായി ആയിരുന്നില്ലെങ്കിലും സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനുമെതിരേ ശക്തമായി പോരാടിയ ആളാണ് അദ്ദേഹം. മറ്റു ക്രൈസ്തവ വിഭാഗങ്ങളും അദ്ദേഹത്തിന്‍റെ തിരുനാൾദിനം (മാർച്ച് 24) തങ്ങളുടെ ആരാധനക്രമ കലണ്ടറിൽ പെടുത്തിയിട്ടുണ്ട്. സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്‍റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇറ്റലിയിലെ നേപ്പിൾസുകാരനായ വൈദികൻ വിൻചെൻസോ റൊമാനോ (1751-1831), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരിയായ മരിയ കാതറീന കാസ്പർ (1820-1898), സ്പെയിനിൽ ജനിച്ച് അർജന്‍റീനയിൽ മരിക്കുകയും മിഷനറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്‌നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധരായി നാമകരണം ചെയ്യപ്പെടുന്ന മറ്റുള്ളവർ.

ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാർ താരസംഘടനയായ “അമ്മ’യ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടന എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തിൽ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ “അമ്മ’ അംഗങ്ങളിൽ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു.

അമ്മ’ എപ്പോഴും ഇരയ്ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടർന്നും നൽകും. തനിക്ക് ഈ നടയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ “അമ്മ’ പ്രസിഡന്‍റ് മോഹൻലാൽ നടിമാർ എന്ന് അഭിസംബോധന ചെയ്തതിൽ എന്താണ് തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങൾക്കും മോഹൻലാലിന്‍റെ മെക്കിട്ട് കേറാമെന്ന ധാരണ ആർക്കും വേണ്ട. അത്തരം നീക്കങ്ങളെ അംഗീകരിക്കില്ല- ബാബുരാജ് പറഞ്ഞു.

ഡബ്ല്യൂസിസി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ താൻ ഇരയെ അപമാനിച്ചു എന്ന് പറഞ്ഞത് ശരില്ലെന്നും ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുക മാത്രമാണെന്ന് ചെയ്തതെന്നും പറഞ്ഞ ബാബുരാജ്, ഇക്കാര്യം ഉന്നയിച്ച പാർവതിക്ക് ആ പഴഞ്ചൊല്ലിന്‍റെ അർഥമറിയാഞ്ഞിട്ടായിരിക്കും തനിക്കെതിരെ പറഞ്ഞതെന്നും വ്യക്തമാക്കി.

അമ്മ’ എല്ലായിപ്പോഴും ബൈലോ അനുസരിച്ച് തന്നെയാണ് പ്രവർത്തിക്കുന്നതെന്നു പറഞ്ഞ ബാബുരാജ് തിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവർത്തിക്കുന്നത് നിർത്തണമെന്നും കൂട്ടിച്ചർത്തു. തിലകനെ പുറത്താക്കുന്നതിന് മുൻപ് “അമ്മ’ തന്നെ പുറത്താക്കിയിരുന്നു. പിന്നീട് ജനറൽബോഡി ചേർന്നാണ് തന്നെ തിരിച്ചെടുത്തത്- നടൻ വിശദീകരിച്ചു.

RECENT POSTS
Copyright © . All rights reserved