ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ അടക്കം മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട വിധി പറഞ്ഞ എന്‍.ഐ.എ ജഡ്ജ് രവീന്ദര്‍ റെഡ്ഡി രാജിവച്ചു. ഏറെ വിവാദമായ കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിട്ട വിധി പറഞ്ഞ് മണിക്കൂറുകള്‍ക്കമാണ് റെഡ്ഡി രാജിവച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസിന് അദ്ദേഹം രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.
2007ലാണ് മക്ക മസ്ജിദ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഏജന്‍സിക്ക് കേസിലെ പ്രതികള്‍ക്കെതിരെ തെളിവുകള്‍ നല്കുന്നതില് പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. സ്വാമി അസീമാനന്ദ ഉള്‍പ്പെടെ പത്തു പ്രതികളായിരുന്നു കേസില്‍ വിചാരണ നേരിട്ടത്. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത മക്ക മസ്ജിദില്‍ 2007 മെയ് 18 നാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിനെതിരെ ആക്ഷേപങ്ങളുയര്‍ന്നപ്പോളാണ് കേസ് അന്ന് സിബിഐക്ക് വിട്ടത്. തുടര്‍ന്ന് 2011 ലാണ് സിബിഐയില്‍ നിന്നും എന്‍ഐഎ കേസ് ഏറ്റെടുത്തത്.
പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി വിധിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയുടെ ദൂരൂഹമായ രാജി. അസീമാനന്ദ അടക്കം പ്രതികളെല്ലാം സംഘപരിവാര്‍ ബന്ധമുള്ളവരാണ്. 10 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അസീമാനന്ദ അടക്കം അഞ്ച് പ്രതികളെ മാത്രമാണ് അന്ന് അറസറ്റ് ചെയ്യാന്‍ സാധിച്ചത്. നാല് പ്രതികള്‍ ഒളിവില്‍ പോയി. സുനില്‍ ജോഷി എന്ന മറ്റൊരു പ്രതി ഇതിനിടെ മരണപ്പെട്ടു.
മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. റിപ്പോര്‍ട്ടുകളില്‍ കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തിമ വിജ്ഞാപനത്തില്‍ നിന്ന് ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കരുത്. അവയെ പൂര്‍ണ്ണമായും ഒഴിവാക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനഭൂമി സംരക്ഷിക്കുന്നതില്‍ ഏറ്റവും അംഗീകാരം നേടിയ സംസ്ഥാനമാണ് കേരളം. നിലവിലെ വിജ്ഞാപനം ദുരുപയോഗപ്പെടാനുള്ള സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ പറയുന്നു.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ റബര്‍ പ്ലാന്റേഷനുകളെ വനമേഖലയായാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം 123 വില്ലേജുകളിലായുള്ള 13,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പാരിസ്ഥിതിക സംരക്ഷണ നിയമത്തിന്റെ 5ാം വകുപ്പ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട വില്ലേജുകളിലെ വനപ്രദേശം തെറ്റായി കണക്കാക്കി ഡോ. ഉമ്മന്‍ വി ഉമ്മന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. അതിനാല്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചത്.
കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ച ബോളിവുഡ് താരം കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല ഐഡികളാണ് ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം മതവിഭാഗത്തില്‍ പെട്ട ഒരാളെ വിവാഹം കഴിച്ച കരീന അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
അസഭ്യവര്‍ഷം നടത്തുകയും കരീനയുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലും ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കത്വ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുന്നതിനെതിരെ ചിലര്‍ രംഗത്ത് വരുകയും ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം കരീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം സ്വര ഭാസ്കറടക്കം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കരീനയ്ക്ക് ഏവരും പിന്തുണ പ്രഖ്യാപിക്കണമെന്നും സംഘപരിവാര്‍ ആക്രമണത്തിന്റെ ലക്ഷ്യം വേറെയാണെന്നും സ്വര പറയുന്നു.
#KareenaKapoorKhan #IndiaAgainstRape #JusticeForOurChild #JusticeforAsifa #JusticeForUnnao pic.twitter.com/NEqPsArNC6
— Swara Bhasker (@ReallySwara) April 14, 2018
ന്യൂ ഡല്‍ഹി:അഞ്ച് മാസമായി ഡല്‍ഹിയിലെ എയിംസില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി ചുറ്റിത്തിരിഞ്ഞ 19കാരന് പോലീസ് പിടിയിലായി. കഴിഞ്ഞ അഞ്ച് മാസത്തോളം ഹോസ്പിറ്റലിന്റെ പരിസരങ്ങളിലും ഡോക്ടര്‍മാര്‍ നടത്തിയ പരിപാടികളിലും ഇയാള്‍ സജീവമായിരുന്നു. വ്യാജ ഡോക്ടറുടെ വേഷം കെട്ടി ഹോസ്പിറ്റല്‍ പരിസരത്ത് എത്തിയത് എന്തിനാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അദ്നാന് ഖുരാം എന്നറിയപ്പെടുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
അതേസമയം മെഡിക്കല്‍ ബിരുദങ്ങളൊന്നും തന്നെയില്ലാത്ത ഇയാള്‍ക്ക് മരുന്നുകളെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും നല്ല അറിവുണ്ടെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ ഡോക്ടമര്‍മാരെക്കുറിച്ചും വൈദ്യശാസ്ത്രത്തിലെ പലകാര്യങ്ങളെക്കുറിച്ചും ഇയാളുടെ അറിവ് അപാരമാണ്. എംയിസില്‍ 2000 ഓളം റെസിഡന്റ് ഡോക്ടര്‍മാരാണ് ഉള്ളത്. ഇവര്‍ക്ക് എല്ലാവര്ക്കും പരസ്പരം അറിയില്ല. ഇത് മുതലാക്കിയാണ് ഇയാള്‍ വ്യാജ വേഷം കെട്ടിയതെന്ന് പോലീസ് പറയുന്നു.
ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തു. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഖുറാമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഡോക്ടേഴ്സ് ഒരുക്കിയ മാരത്തോണില്‍ ഖുറാം പങ്കെടുത്തിരുന്നു. ഇതിനിടെ ചില ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. എന്നാല്‍ ഖുറാമിന് അത് നല്‍കാനായില്ല. തുടര്‍ന്ന് പൊലീസ് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം നിര്‍വഹിച്ച ഈമയൗ എന്ന ചിത്രം മെയ് 4ന് തീയേറ്റരുകളിലെത്തുന്നു. ചിത്രത്തിന്റെ അവകാശങ്ങള്‍ ഏറ്റെടുത്തതായി ആഷിഖ് അബു അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലിജോ ജോസ് പെല്ലിശേരിക്ക് നേടിക്കൊടുത്ത ചിത്രം രണ്ട് തവണ റിലീസ് മാറ്റിവെച്ചതിനു ശേഷമാണ് എത്തുന്നത്.
18 ദിവസംകൊണ്ടാണ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ ജോലികള്‍ കഴിയാത്തതാണ് കാരണമായി പറഞ്ഞത്.
ചിത്രത്തിന്റെ പ്രിവ്യൂവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് ചില ചലച്ചിത്രമേളകളില്‍ ചിത്രത്തിന് ക്ഷണം ലഭിക്കുകയും ചെയ്തു. ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്, വിനായകന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഈശോ മറിയം യൗസോപ്പ് എന്നതിന്റെ ചുരുക്ക രൂപമാണ് ഈമയൗ.
കത്വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ വീഡിയോ കാണാന്‍ ആളുകള്‍ പോണ് സൈറ്റില്‍ സെര്‍ച്ച് ചെയ്യുന്നു. ആസിഫയുടെ പേരാണ് പ്രമുഖ പോണ്‍സൈറ്റായ എക്സ് വീഡിയോസിന്റെ ട്രെന്‍ഡിംഗ് കീവേര്‍ഡുകളിലൊന്ന്. രാജ്യം മുഴുവന്‍ ആസിഫയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ആ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
പോണ് സൈറ്റുകളില്‍ ആളുകള്‍ വ്യാപകമായി സെര്‍ച്ച് ചെയ്താല്‍ മാത്രമാണ് ഒരു കീവേര്‍ഡ് ട്രെന്‍ഡിംഗ് ആവുക. ഇന്ത്യന്‍ പോണ്‍സൈറ്റുകളില്‍ ഏറെ പ്രചാരമുള്ള സൈറ്റാണ് എക്സ്വീഡിയോസ്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റില്‍ കീവേര്‍ഡ് ട്രെന്‍ഡിംഗ് ആയതിന് പിന്നില്‍ ഇന്ത്യക്കാരുടെ ക്രൂരമുഖമാണ് വെളിപ്പെടുന്നത്.
ഞരമ്പുരോഗികളായ ചിലര്‍ കാമപൂര്‍ത്തീകരണത്തിനായി ഇത്തരം ബലാല്‍സംഗ വീഡിയോകള്‍ തെരെഞ്ഞടുക്കുന്നത് വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. പീഡന വീഡിയോകള്‍ വില്‍ക്കുന്നതിനായി ഇന്ത്യയില്‍ പ്രത്യേക സംഘങ്ങള്‍ വരെയുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ന്യൂഡല്‍ഹി: എംജി സര്‍വകലാശാല വിസി സ്ഥാനത്ത് ഡോ.ബാബു സെബാസ്റ്റിയന് മെയ് 4 വരെ തുടരാന്‍ അനുമതി. സുപ്രീം കോടതിയാണ് ഈ അനുമതി നല്‍കിയത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്. വിസിയുടെ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളില്‍ അപാകതകളുണ്ടായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.
മദ്യലഹരിയില്‍ നില്ക്കുന്ന പുരുഷന്മാര്ക്ക് സ്ത്രീകള്‍ ലൈംഗിക വസ്തുക്കളായി തോന്നുന്നുവെന്ന് പഠനം. പുരുഷന്മാര് സ്ത്രീകളെ ലൈംഗികമായി സമീപിക്കുന്ന കാര്യത്തില്‍ മദ്യം നടത്തുന്ന ഇടപെടലിനെക്കുറിച്ചാണ് പഠനം പറയുന്നത്.
പുരുഷന്റെ കാമാസക്തിക്കു തൃപ്തി നല്‍കുകയും പുരുഷനുവേണ്ടി കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഉപകരണമായി സ്ത്രീ മാറ്റപ്പെടുന്നു. ലൈംഗികതയില്‍ സ്ത്രീയുടെ … ഈ ഘട്ടത്തില്‍ സ്ത്രീകള്‍ ആത്മീയതയെ വാരിപ്പുണര്‍ന്നു നിര്‍വൃതി തേടുമ്പോള്‍ പുരുഷന്മാര് മദ്യത്തിലും തത്തുല്യമായ സംതൃപ്തികളിലും അഭയം തേടുന്നു. … അപരനെ സ്വന്തം സുഖത്തിനുള്ള വസ്തുവായി കാണുന്നിടത്തു ലൈംഗികബന്ധം വെറും ശാരീരിക പ്രക്രിയയായി, കാമം മാത്രമായി തീരുന്നു.
20-കളില്‍ പ്രായമുള്ള പുരുഷന്മാരെ ഉള്‍പ്പെടുത്തിയാണ് പഠനം നടന്നത്.ഇവരെ രണ്ട് ഭാഗമായി തിരിച്ച് ഒരു ഭാഗത്തിന് മത്ത് പിടിക്കാന്‍ മാത്രവും, മറുഭാഗത്തുള്ളവര്‍ക്ക് ചുരുങ്ങിയ അളവിലും മദ്യം നല്കി. ഇതിന് ശേഷം 80 സ്ത്രീകളുടെ ചിത്രങ്ങള്‍ നല്കി വിലയിരുത്താന്‍ ആവശ്യപ്പെട്ടു. കാഴ്ചയെ ട്രാക്ക് ചെയ്യുന്ന ടെക്നോളജി കൂടി പ്രയോജനപ്പെടുത്തിയ ശേഷമാണ് പഠനം നടത്തിയത്.
സ്ത്രീകളുടെ ബാഹ്യരൂപം നോക്കിയുള്ള പുരുഷന്മാരുടെ വിലയിരുത്തലില്‍ മുഖത്തേക്കാളേറെ ശരീരഭാഗങ്ങളിലേക്ക് ഇവരുടെ കാഴ്ച എത്തിയത്. താരതമ്യേന ചെറിയ അളവില്‍ കുടിച്ചവരാകട്ടെ സൗഹൃദപരമായാണ് കാര്യങ്ങളെ സമീപിച്ചത്.എത്രത്തോളം മദ്യം അകത്താക്കുന്നു എന്നതിന് പുറമെ സ്ത്രീയുടെ ആകര്‍ഷണീയതയും കൂടി നോക്കിയാണ് ലൈംഗിക മനോഭാവം കൂടുതലായി പ്രകടമാകുന്നത്. മദ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക വസ്തുക്കളായി വിലയിരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഇതോടെ വ്യക്തമായി.
ആവിഷ്കാരം മാത്രം പോര, അത് നടപ്പിലാക്കാനുള്ള ഇഛ ശക്തി കൂടി വേണം. സ്ത്രീത്വത്തെ പറ്റി പുരുഷന്മാരില് അവഭോദം സൃഷ്ട്ടിക്കുക്ക. സ്ത്രീത്വം ബെഹുമാനിക്കപെടെണ്ടതും, ആദരിക്ക പെടെണ്ടതും ആണ് എന്നുള്ള ബോധം പുരുഷന് മാരില്‍ ഉളവക്കണം. അത് പീഡിപ്പിക്കാനും, കാമവെറി പൂണ്ടു നശിപ്പിക്കനുള്ളതും അല്ല എന്നാ ചിന്ത പുരുഷന്മാരില് ഉണ്ടാകണം. ഭുരിഭാഗം പുരുഷന്മാര്ക്കും സ്ത്രീ എന്നാല്‍ വെറും ലൈംഗിക ഉപകരണം മാത്രമാണ്.
കത്വവ പെണ്‍കുട്ടിയുടെ കൊലപാതകം ഭയപ്പാടുണ്ടാക്കുന്നതായും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രശസ്ത മോഡലും തമിഴ് നടിയുമായ നിവേദ പെതുരാജ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിഡിയോയിലാണ് തെന്നിന്ത്യന്‍ നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കത്വവ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതിഷേധത്തിലാണ്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖര്‍ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
അഞ്ചുവയസുളളപ്പോഴാണ് താന്‍ ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും എനിക്ക് മനസിലായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ അധികം നേരിടേണ്ടി വരുന്നത് അപരിചതരില്‍ നിന്നല്ലെന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നുമൊക്കെയാണ് നിവേദ പറയുന്നു.
കുട്ടികളും സ്ത്രീകളും അക്രമിക്കപ്പെടുന്നത് തടയിടാന്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നടി വ്യക്തമാക്കുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യര്‍ഥനയായി കണക്കാക്കണമെന്നും താരം പറഞ്ഞു.
നിവേദ പെതുരാജിന്റെ വാക്കുകള്‍.
നമ്മുടെ രാജ്യത്ത് നിയന്ത്രിക്കാനാകാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാവുന്ന ഒരു പ്രശ്നമാണ് സ്ത്രീകളുടെ സുരക്ഷിതത്വം. ഈ വിഡിയോ കാണുന്ന സ്ത്രീ പുരുഷന്മാരില് വലിയൊരു ശതമാനം ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ടെന്ന് ഉറപ്പുളളതു കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. അഞ്ചുവയസുളളപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും എനിക്ക് മനസിലായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ അധികം നേരിടേണ്ടി വരുന്നത് അപരിചതരില്‍ നിന്നല്ലെന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നുമൊക്കെയാണ്.
തെറ്റായ സംസാരവും തെറ്റായ സ്പര്‍ശനവും എന്താണെന്ന് കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് കടന്നു പോകണ്ടി വരികയെന്ന് നമുക്കറിയില്ല. സ്കൂളിലും ട്യൂഷന് ക്ലാസിലും അയല്‍ വീടുകളിലുമൊക്കെ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കറിയാം. ഒരോ തെരുവിലും എട്ടും പത്തും ആള്ക്കാര് അടങ്ങുന്ന ചെറുസംഘങ്ങള്‍ ഉണ്ടാക്കി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനുളള സംവിധാനങ്ങള്‍ ഉണ്ടാകണം. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ചോദ്യം ചെയ്യണം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്യൂ.
പൊലീസ് സുരക്ഷയൊരുക്കാറുണ്ട്. എപ്പോഴും നമുക്കവരെ ആശ്രയിക്കാനാവില്ല. നമ്മുടെ സുരക്ഷയും സംരക്ഷണവും നമ്മളുടെയും നമുക്കു ചുറ്റുമുള്ളവരുടേയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യര്‍ഥനയായി കണക്കാക്കണം.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച 17.13 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഞായറാഴ്ച ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്.
പുലർച്ചെ എയർ ഇന്ത്യ വിമാനത്തിൽ ജിദ്ദയിൽനിന്നും എത്തിയ യാത്രക്കാരനിൽ നിന്നും അഞ്ചര ലക്ഷത്തിലധികം രൂപ വില വരുന്ന 199.800 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിനകത്താണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.
റിയാദിൽ നിന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും 402.100 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 11.5 ലക്ഷം രൂപ വില വരും. മാല, കമ്മൽ, വള, മോതിരം തുടങ്ങിയ ആഭരണങ്ങളാണ് ഇയാളിൽ നിന്നും പിടികൂടിയത്.