Latest News

ബ്രിട്ടണിലെ കുപ്രസിദ്ധ ബാലപീഡകന് അവസാനം കിട്ടിയത് ആജീവനാന്ത ജയില്‍ശിക്ഷ. നൂറുകണക്കിന് ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ള റിച്ചാര്‍ഡ് ഹക്കിളിന് കോടതി 22 ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

ബ്രിട്ടീഷ് കൗണ്‍സിലിന്റെ മലേഷ്യയിലെ പ്രചാരകനായിരുന്നു റിച്ചാര്‍ഡ് ഹക്കിള്‍. ഇയാള്‍ ബാലപീഡകനാണെന്ന് പിന്നീടാണ് വെളിപ്പെടുന്നത്. ബിബിസിയിലെ ബ്രോനാഗ് മണ്‍റോ ഇയാളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെട്ടത്.ഗ്യാപ് സ്റ്റുഡന്റ് വേഷത്തില്‍ ഏഷ്യയിലെ പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങിയ ഇയാള്‍ കുട്ടികള ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന്, അറസ്റ്റിന് സാധ്യതയില്ലാത്തിനാൽ മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്കോടതി വ്യക്തമാക്കുകയായിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളേത്തുടർന്ന് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബർ നാലിലേക്ക് മാറ്റി. നാദിർഷ കേസിലെ പ്രതി അല്ലെന്നും അദ്ദേഹത്ത അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.

അതിനിടെ, പോലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പ്രതികൾ പറയുന്നത് കേട്ട് പോലീസ് എടുത്തു ചാടരുതെന്ന് നിർദേശിച്ച കോടതി, കേസ് വഴിതെറ്റിക്കാൻ പ്രതികൾ പലതും പറയുമെന്നും ഇത് പോലീസ് കണക്കിലെടുക്കേണ്ടെന്നും ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പള്‍സര്‍ സുനിക്കൊപ്പം കൂട്ടുപ്രതികളായ ഡ്രൈവര്‍ മാര്‍ട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും കോടതി തള്ളി. പള്‍സര്‍ സുനിയുടെ പശ്ചാത്തലം കുറ്റകൃത്യം നിറഞ്ഞതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സുനി. ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് വിചാരണയെ ദോഷകരമായി ബാധിക്കുമെന്ന് കോടതി അറിയിച്ചു.

വിചാരണയ്ക്ക് തന്നെ സുനിയെ ലഭിക്കുമോ എന്ന സംശയമുണ്ടെന്നും സുനി ഒളിവില്‍ പോകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം ശരിവെച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവെച്ചു. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ട്.നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. പള്‍സര്‍സുനിക്കൊപ്പം ജാമ്യം നിഷേധിക്കപ്പെട്ട മാര്‍ട്ടിന്‍ മുമ്പും ജാമ്യാപേക്ഷയുമായി എത്തിയിരുന്നു. നടിയെ ആക്രമിക്കുമ്പോള്‍ ആദ്യം വാഹനം ഓടിച്ചിരുന്നത് ചാലക്കുടി സ്വദേശി മാര്‍ട്ടിനായിരുന്നു.

കൊലപാതകക്കേസിൽ പ്രതികളായ മാതാപിതാക്കൾ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാല് കുരുന്നുകൾ മുത്തശ്ശിക്കൊപ്പം ജലിലിനുമുന്നിൽ അന്തിയുറങ്ങുന്നു. മാതാപിതാക്കൾ കഴിയുന്ന കോട്ടയം സബ് ജയിലിന് മുൻപിൽ ആക്രിക്കടയിൽനിന്ന് വാങ്ങിയ പഴയ മാരുതി ഒമ്നി വാനിലാണ് അഞ്ചംഗ താമസം. ആഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷിനെ പല കഷണങ്ങളാക്കി വെട്ടിനുറുക്കി കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച കേസിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ട വിനോദ്കുമാർ (കമ്മൽ വിനോദ് -38), ഭാര്യ കുഞ്ഞുമോൾ (34) എന്നിവരുടെ മക്കളാണ് തെരുവിൽ അലയുന്നത്.

കമ്മൽ വിനോദിന്റെ മാതാവും റിട്ട. കോട്ടയം നഗരസഭ ജീവനക്കാരിയുമായ തങ്കമ്മയാണ് (60) ഇവർക്ക് കൂട്ട്. 14 വയസ്സുള്ള ഒമ്പതാം ക്ലാസുകാരനാണ് മൂത്തയാൾ. തൊട്ടുതാഴെയായി എട്ടിലും ആറിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുമുണ്ട്. നാലുവയസ്സുള്ള പെൺകുട്ടിയാണ് ഇളയവൾ. കൊലപാതകത്തെത്തുടർന്ന് രണ്ടുദിവസം കോട്ടയത്തെ തണലിൽ അഭയം തേടിയിരുന്നു. പിന്നീട് മീനടം പീടികപ്പടിയിലെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു. പിന്നെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞുള്ള ജീവിതമായിരുന്നു. ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലുമായിരുന്നു അന്തിയുറക്കം. കറങ്ങിത്തിരിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിലും അഭയം തേടി. ഇതിനിടെ, പ്രായമായ മുത്തശ്ശി വാടകവീട് അന്വേഷിച്ച് പലയിടത്തും നടന്നെങ്കിലും കിട്ടിയില്ല. അന്വേഷണത്തിലും അലച്ചിലിലും മനം മടുത്ത മുത്തശ്ശി കഴുത്തിൽ കിടന്ന സ്വർണമാല പണയപ്പെടുത്തി 14,000 രൂപക്ക് ആക്രിക്കടയിൽനിന്ന് എൻജിൻ ഇല്ലാത്ത പഴയ മാരുതി ഒമ്നി വാൻ സ്വന്തമായി വാങ്ങി. ശനിയാഴ്ച വൈകുന്നേരം മുതൽ സബ് ജയിലിനുസമീപത്തെ റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിലാണ് ഇവരുടെ താമസം.

ആരെങ്കിലും വീട് വാടകക്ക് തന്നാൽ പിള്ളേരെ പൊന്നുപോലെ നോക്കുമെന്ന് തങ്കമ്മ ഞങ്ങളോട് പറഞ്ഞു. പെൻഷൻ ഇനത്തിൽ പ്രതിമാസം 12,000 രൂപ ലഭിക്കുന്നുണ്ട്. കുറഞ്ഞനിരക്കിൽ വാടകക്ക് വീട് തരപ്പെട്ടാൽ കുട്ടികളുടെ പഠനവും ചെലവും എല്ലാം ഭംഗിയായി നടത്താനാകും. എന്നാൽ, ആരും വീട് തരാൻ തയാറാകുന്നില്ല. ഇളയ പെൺകുട്ടിയുടെ കാര്യം ഓർക്കുമ്പോൾ വിഷമം ഇരട്ടിയാകും. അവർ പുറത്തിറങ്ങും വരെ നന്നായി നോക്കി തിരിച്ചേൽപിക്കണം. രാത്രി മുൻസീറ്റിലിരുന്നാണ് മുത്തശ്ശിയുടെ ഉറക്കം. പിന്നിൽ സീറ്റില്ലാത്ത വാഹനത്തിൽ പായ വിരിച്ചാണ് നാലുപേരും കിടക്കുന്നത്. നേരം പുലർന്നാൽ നാഗമ്പടം ആറ്റുതീരത്തേക്ക് എല്ലാവരും നടന്നുപോകും. കുളിച്ചും തുണിയലക്കിയും പകൽ തള്ളിനീക്കും.

വിശന്നുവലയുമ്പോൾ പുറത്തുനിന്ന് ഭക്ഷണം വാങ്ങിനൽകും. നീണ്ട ഇടവേളക്കുശേഷം മൂന്നുകുട്ടികൾ തിങ്കളാഴ്ച കോട്ടയം നഗരത്തിലെ ഗവ. സ്കൂളിലേക്ക് പഠിക്കാൻ പോവുകയാണ്. ഇതിനായി മീനടത്തെ വാടകവീട്ടിൽനിന്ന് ഞായറാഴ്ച പാഠപുസ്തകങ്ങളും ബാഗും യൂനിഫോമും ഉൾപ്പെടെ സാധനങ്ങൾ എടുത്തുകൊണ്ടുവന്നിട്ടുണ്ട്. പഠനത്തിനായി രാത്രി നേരിയവെട്ടം തെളിക്കാൻ ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്.

കുട്ടികൾ സ്കൂളിൽ പോകുന്ന സമയം ഏറെ ആശ്വാസം കിട്ടുമെന്നാണ് തങ്കമ്മയുടെ കണക്കുകൂട്ടൽ. അംഗൻവാടിയിൽ പഠിച്ചിരുന്ന ഇളയകുട്ടിയെ ഒന്നാം ക്ലാസിൽ വിടാനുള്ള ഒരുക്കത്തിലാണ് ഇവർ. തങ്കമ്മയുടെ ഭർത്താവ് രാജപ്പനെ കൊന്ന കേസിലും മകൻ വിനോദ് വിചാരണ നേരിടുകയാണ്.

സയനൈഡ് ഉപയോഗിച്ച് 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന്റെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുന്ന രീതിയാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് ഇയാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കര്‍ണാടകയിലെ പുതൂരില്‍ നടന്ന ഒരു കൊലക്കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കഴിഞ്ഞ ദിവസം ഇയാളെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

കേരള, കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന സ്വദേശിയും കര്‍ണ്ണാടകയിലെ സ്‌കൂളിലെ കായികാധ്യാപകനുമായിരുന്നു അന്‍പതുകാരനായ മോഹന്‍കുമാര്‍. ജീവപര്യന്തം തടവ് ശിക്ഷയോടൊപ്പം 26,000 രൂപ പിഴയും അടയ്ക്കണം.

പുത്തൂര്‍ സ്വദേശിനിയായ 20കാരിയെ മടിക്കേരിയിലെ ലോഡ്ജില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. അധ്യാപകനായിരുന്ന മോഹന്‍ 2003 മുതല്‍ 2009 വരെയുള്ള കാലത്താണു യുവതികളുടെ അന്തകനായത്. മൂന്നു കേസുകളില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച ഇയാള്‍ക്കു അതില്‍ ഒരു കേസില്‍ വധശിക്ഷയും വിധിച്ചിരുന്നു. മോഹനെതിരേ വിധിക്കുന്ന നാലാമത്തെ കേസാണിത്.

പുതൂരിലെ കൊലക്കേസില്‍ 2010 ഫെബ്രുവരി രണ്ടിനാണ് കുറ്റപത്രം നല്‍കിയത്. ആനന്ദ് എന്ന പേരില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ മോഹന്‍ വശീകരിച്ചു മടിക്കേരിയിലെത്തിച്ചു. ഇവിടെ റൂമില്‍ താമസിക്കവേയാണു കൊല നടത്തി കടന്നു കളഞ്ഞത്. പെണ്‍കുട്ടിയുടെ സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു.

ഇയാളുടെ ഇരയായ മറ്റൊരു പെണ്‍കുട്ടിയാണ് കേസിലെ പ്രധാന സാക്ഷി. ശിക്ഷിച്ച മറ്റ് മൂന്നുകേസുകളിലും പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ സാക്ഷിയായതും ഈ പെണ്‍കുട്ടി തന്നെയാണ്. കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയതും കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതും.

മാന്യമായ വേഷത്തില്‍ വിവാഹാന്വേഷണമെന്ന വ്യാജേന വീടുകളില്‍ എത്തും. വീട്ടുകാരുടെ സാന്നിധ്യത്തില്‍ യുവതികളുമായി പരിചയപ്പെടും. ജോലിക്ക് പോകുന്നവരാണെങ്കില്‍ പോകുന്നതും വരുന്നതുമായ വഴികള്‍, ബസ്സ് റൂട്ടുകള്‍, എന്നിവ മനസ്സിലാക്കും. അല്ലാത്തവരോട് സമീപത്തെ പാര്‍ക്കുകളിലും ക്ഷേത്രങ്ങളിലും കാണാന്‍ വേണ്ടി ക്ഷണിക്കും. പിന്നീട് പ്രണയം നടിക്കും.

ഒടുവില്‍ ലോഡ്ജുകളിലോ മറ്റോ കൊണ്ടു പോയി പീഡിപ്പിക്കും. തന്ത്രപൂര്‍വം അവരുടെ ആഭരണങ്ങളും കൈക്കലാക്കും. പിന്നീട് ബസ്സ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടു പോയി ഗര്‍ഭ നിരോധന ഗുളിക എന്നു പറഞ്ഞ് സയനേഡ് ഗുളിക വിഴുങ്ങിപ്പിക്കും. അതോടെ അവരുടെ കഥ കഴിയും. ഇതാണ് മോഹന്റെ കൊലപാതക രീതിയെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 20 യുവതികള്‍.

കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്ന കാര്യത്തില്‍ കേരളവുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറക്കുന്നതുമായിബന്ധപ്പെട്ട് തേക്കടിയിലെത്തിയപ്പോളാണ് പനീര്‍സെല്‍വം ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് 152 അടിയാക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. അണക്കെട്ടില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയതായി അറിയിച്ച കേരളം മേല്‍നോട്ട സമിതി അടിയന്തര പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 127.4 അടിയാണ്. 125 അടിക്കു മേല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ എല്ലാ ആഴ്ചകളിലും മേല്‍നോട്ട സമിതി പരിശോധന നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും പരിശോധനകള്‍ നടത്തിയിട്ടില്ല.

സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയത്. 10, 11 ബ്ലോക്കുകള്‍ക്കിടയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ചോര്‍ച്ച വര്‍ദ്ധിക്കാനാണ് സാധ്യത.

ജര്‍മനിയില്‍ തുടര്‍ച്ചയായി നാലാം തവണയും ആഞ്ചല മെര്‍ക്കല്‍ അധികാരത്തിലെത്തി. മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.5 ശതമാനം വോട്ടുകള്‍ നേടിയാണ് ഭരണത്തിലെത്തിയത്. പ്രധാന എതിരാളിയായ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയ്ക്ക് 20 ശതമാനം നേടാനെ സാധിച്ചുള്ളു.

ആറ് പതിറ്റാണ്ടിനിടെ ആദ്യമായി തീവ്ര വലതുപക്ഷ പാര്‍ട്ടിയും സഭയിലെത്തി. എഎഫ്ഡി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടി പുത്തന്‍ നാസികളെന്നാണ് ജര്‍മ്മനിയില്‍ അറിയപ്പെടുന്നത്. ജര്‍മ്മനിയി്ല്‍ 13.5 ശതമാനം വോട്ട് നേടിയാണ് എഎഫ്ഡി സഭയിലെത്തുന്നത്.. ആര് അധികാരത്തിലെത്തിയാലും തങ്ങള്‍ വേട്ടയാടുമെന്ന പ്രഖ്യാപനവുമായി എഫ്ഡി രംഗത്തെത്തി കഴിഞ്ഞു. വരാനിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ കാലമാണെന്ന് എഎഫ്ഡി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രതികരിച്ചു. എഎഫ്ഡിയ്ക്ക് വോട്ട് നേടിയവരുടെ പ്രശ്നങ്ങള്‍ക്കും ചെവികൊടുക്കുമെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയിലും കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയാകും കോടതി ആദ്യം പരിഗണിക്കുക.
കേസിന്റെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനം കെെക്കൊള്ളുക.
പള്‍സറിന്റെ ജാമ്യ ഹര്‍ജിയ്ക്ക് ശേഷം കാവ്യമാധവന്റെയും നാദിര്‍ഷയുടെയും മൂന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും. കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഇതുവരെ കാവ്യാമാധവനെ പ്രതിചേര്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. പ്രധാനപ്പെട്ട വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്നാണ് നാദിര്‍ഷയെ സംബന്ധിച്ച് പൊലീസിന്റെ പരാതി. നാദിര്‍ഷയെ ചോദ്യം ചെയ്തതിന്റെ വിശദമായ റിപ്പോര്‍ട്ടുകളും പൊലീസ് ഇന്ന് കോടതിയ്ക്ക് കൈമാറും.

ഭാര്യയുടെ അവിഹിതബന്ധം തിരിച്ചറിഞ്ഞ ഭർത്താവ് യുവതിയെയും 23 കാരനായ സുഹൃത്തിനെയും ആസിഡ് ആക്രമണത്തിന് ഇരയാക്കി. ഷാര്‍ജ യിലാണ് സംഭവം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയായ ഭര്‍ത്താവിനെ ഷാർജ എയർപോർട്ടിൽ നിന്ന് അന്വേഷണോദ്യോഗസ്ഥർ പിടികൂടി.ഇയാൾ ശ്രീലങ്കൻ പൗരനാണ്.

ഭാര്യ തന്നെ ചതിച്ചതിനാലാണ് അക്രമം നടത്തിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വദേശമായ ശ്രീലങ്കയിലേക്ക് പോയ തന്നെ ഭാര്യ പറ്റിക്കുകയായിരുന്നുവെന്ന് പ്രതി പറയുന്നു.

ഫെയ്സ്ബുക്കിൽ ഭാര്യ മറ്റൊരു യുവാവിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ കണ്ടതോടെ ഇയാള്‍ ഷാർജയിലേക്ക് തിരിച്ചെത്തുകയായിരുന്നു . ഹോട്ടലിൽ മുറിയെടുത്ത് ഇരുവരുടെയും നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അക്രമം നടത്തുന്നത്. ഒരു അപ്പാർട്ട്മെന്റില്‍ ഭാര്യയെയും സുഹൃത്തിനെയും മോശമായ രീതിയിൽ താൻ നേരിൽ കണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു.

അതേസമയം, യുവതിയും സുഹൃത്തും ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണ്. ഇരുവരുടെയും മുഖത്തും ശരീരഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ദിലീപ് ചിത്രം രാമലീലയെ പിന്തുണച്ച മഞ്ജു വാര്യരുടെ നിലപാടിനെ പിന്തുണച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വ്യക്തിപരമായ നിലപാട് സിനിമയോട് കാണിക്കരുതെന്നും രാമലീല കാണരുതെന്ന ആഹ്വാനത്തോട് വിയോജിപ്പാണെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.

മഞ്ജു നിലപാട് മയപ്പെടുത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ കഥയറിയാതെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാതെ മഞ്ജു സ്വന്തം വഴിയില്‍ സഞ്ചരിക്കുന്നത് തന്നില്‍ സത്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ പോസ്റ്റില്‍ പോലും കുറ്റപ്പെടുത്തിയും സംശയിച്ചും വരുന്ന കമന്റുകള്‍ വായിച്ച് മഞ്ജു ചിരിക്കുന്നത് തനിക്ക് കാണാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

Well said Manju…നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു..

കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്…ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു..

അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്…ഈ ധൈര്യം എന്നുമുണ്ടാവട്ടെ..

RECENT POSTS
Copyright © . All rights reserved