Latest News

ടോം ജോസ് തടിയംപാട്

കഴിഞ്ഞ 12-ാം തിയതി കര്‍ത്താവില്‍ നിദ്രപ്രാപിച്ച ഇംഗ്ലണ്ടിലെ റെഡിങ്ങില്‍ താമസിക്കുന്ന തിടനാട് സ്വദേശി പഴയമഠത്തില്‍ ചാക്കോ ജോര്‍ജ്, ലിറ്റി ചാക്കോ ദാമ്പതികളുടെ മകന്‍ ജോവ ചാക്കോയുടെ (8 വയസ്) ശവസംസ്‌കാരചടങ്ങുകള്‍ വരുന്ന ബുധനാഴ്ച (20/9/ 17) 11 മണിക്ക് റെഡിങ്ങിലെ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ നടക്കും. തുടര്‍ന്ന് Pangbourne hill സെമിത്തേരിയില്‍ ശവസംസ്‌കാരവും നടക്കും എന്നറിയിക്കുന്നു. ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു.

ജന്മനാ തന്നെ ഒട്ടേറെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന ജോവകുട്ടന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് മരണത്തിനു കിഴടിങ്ങിയത്. ജോര്‍ജ്., ലിറ്റി ദമ്പതികള്‍ക്ക് ജോവകുട്ടനെകൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് ബാലഗ്രാമില്‍ നിന്നും മുപ്പതു വര്‍ഷംമുന്‍പ് കോട്ടയം തിടനാട്ടിലേക്ക് താമസം മാറിയതാണ് ചാക്കോ ജോര്‍ജിന്റെ കുടുംബം. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യുടെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികള്‍.

സെന്റ് ജോസഫ് കത്തോലിക്ക പള്ളി ബെര്‍ക്ക് ഷെയര്‍ ഡ്രൈവ് പോസ്റ്റ് കോഡ് RG315JJ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 60 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇതേ കോടതിയില്‍ത്തന്നെ ദിലീപ് നേരത്തേ രണ്ട് തവണ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. അതിനു ശേഷമാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച ശേഷമാണ് വീണ്ടും ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചിരിക്കുന്നത്.

റിമാന്‍ഡ് കാലാവധിക്കിടെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപിന് അങ്കമാലി കോടതി ഇളവ് നല്‍കിയിരുന്നു. വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി വിചാരണക്കോടതിയെത്തന്നെ വീണ്ടും സമീപിക്കുകകയായിരുന്നു. നടിയുടെ നഗ്നദൃശ്യം എടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നുത് മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതിനാലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കോടതിയില്‍ ഹാജരാക്കുക. കേസില്‍ നാദിര്‍ഷയെ ഇന്നലെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ആലുവ പോലിസ് ക്ലബ്ബിലേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുകയായിരുന്നു. ശക്തമായ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളിലാണ് പോലീസ്.

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായി ജയിലിൽ കഴിയുന്ന നടൻ  ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിക്കുന്നത്. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണു ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.  ജയില്‍വാസം 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിനു പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ആലുവ പൊലീസ് ക്ലബില്‍ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. നാലാം തവണയുള്ള ജാമ്യാപേക്ഷ ഫലം കാണണമേ എന്ന പ്രാർത്ഥനയുമായാണ് ദിലീപ് ഫാൻസ്‌ പ്രവർത്തകർ ഉള്ളത്.

വിൽസൺ ബെന്നി

ഡെർബി : ഡെർബി മലയാളി അസോസിയേഷൻറെ ‘ഓണം പൊന്നോണം’ സെപ്റ്റംബർ 16 ശനിയാഴ്ച ആഘോഷിക്കും. ഒരുമയുടെയും സ്നേഹത്തിൻറെയും ഉത്സവത്തെ കേരളത്തനിമയിൽ വരവേൽക്കാൻ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഡെർബി മലയാളി അസോസിയേഷൻറെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിൻറെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേരും.

രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകും. ചെണ്ട മേളത്തിൻറെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. ഡെർബി മലയാളി അസോസിയേഷൻറെ ഓണാഘോഷത്തിലേയ്ക്ക് ഡെർബിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ സെപ്റ്റംബർ 10 ന് നടന്നിരുന്നു. ആഘോഷം നടക്കുന്ന ഹാളിൻറെ അഡ്രസ്: Geetha Bhavan Temple, 96-102 Peer Tree Road, Derby, DE23 6QA.

യേശുവിന്റെ ഭൗതീകശരീരം അടക്കം ചെയ്ത ഗോല്‍ഗത്ത മലയിലെ ദേവാലയത്തില്‍ ദിലീപിനു വേണ്ടി കൂട്ട പ്രാര്‍ത്ഥന. കുറ്റവിമുക്തനായി പൂര്‍വ്വാധികം ശക്തിയോടെ ദിലീപ് പുറത്തു വരുന്നതിനു വേണ്ടി മെഴുകുതിരി കത്തിച്ച് നടത്തിയ പ്രാര്‍ത്ഥനയില്‍ നടി രചനാ മാധവന്‍കുട്ടി, കലാഭവന്‍ ഷാജോണ്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിജയ് മാധവ്, ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.  ഇരയായ നടിക്കു വേണ്ടിയും തങ്ങള്‍ പ്രാര്‍ത്ഥിച്ചെന്നും ഇത്തരം സംഭവങ്ങള്‍ മേലില്‍ ഇനി ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും താര ടീം പറഞ്ഞു. ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിനു വേണ്ടി ഇസ്രയേലിലെത്തിയുള്ള പ്രാര്‍ത്ഥന.

 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നില്‍ മഞ്ജു വാര്യരും ലിബര്‍ട്ടി ബഷീറും ഉണ്ടെന്ന് പി.സി പറയുന്നു. വട്ടിളകിയ കുറേ പൊലീസുകാരും ദിലീപിനെ ഉപേക്ഷിച്ച് പോയ മുന്‍ ഭാര്യയായ നടിയുമാണ് ഈ ആക്രമണത്തിന് പിന്നില്‍. വനിത കമ്മിഷന്‍ എനിക്കെതിരെ കേസെടുത്തെന്നാണ് ഞാന്‍ കേട്ടത്. എന്തൊരു അസംബന്ധമാണത്. പി.സി പറഞ്ഞു.

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി.സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഒരു തെളിവും പൊലീസിന്റെ പക്കലില്ല. അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്. വട്ടിളകിയ കുറേ പൊലീസുകാരും. ദിലീപിനെതിരെ സാക്ഷി പറയാന്‍ പൊലീസ് നാദിര്‍ഷയെ നിര്‍ബന്ധിക്കുകയാണ്. വഴങ്ങാതിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. 80 ലധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് കൊടുത്തിട്ടുണ്ട് ദിലീപ്. അദ്ദേഹം ചെയ്ത നന്മയൊന്നും പുറത്തറിഞ്ഞിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. ദിലീപിന് ജാമ്യം നല്‍കേണ്ടതാണ്. ജോര്‍ജ് പറഞ്ഞു.

അഞ്ച് നഴ്സുമാരെ അകാരണമായി പിരിച്ചുവിട്ടതിനെതിരേ സഹപ്രവർത്തകർ സമരം നടത്തിവന്നിരുന്ന കോട്ടയത്തെ ഭാരത് ആശുപത്രിയിൽ സംഘർഷം. സമരം ചെയ്ത നഴ്സുമാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പിരിച്ചുവിടലിനെതിരേ 40 ദിവസമായി നഴ്സുമാർ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു.

യുഎൻഎയുടെ നേതൃത്വത്തിൽ ഇന്ന് നഴ്സുമാർ കളക്‌ട്രേറ്റിലേക്കും ആശുപത്രിയിലേക്കും പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രിയുടെ കവാടം ഉപരോധിച്ച നഴ്സുമാരെ ബലം പ്രയോഗിച്ച് പോലീസ് നീക്കം ചെയ്തു. സമരക്കാൻ പോലീസ് നീക്കം തടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിനിടെ മൂന്നു നഴ്സുമാർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നഴ്സുമാർക്ക് പിന്തുണയുമായി പി.സി. ജോർജ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. രാജാക്കാട് വെള്ളച്ചാലിൽ ലിനു (23) വിനെയാണ് ഇന്നലെ വൈകീട്ട് തമിഴ്‌നാട്ടിലേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ പൂപ്പാറ ഭാഗത്ത് വെച്ച് പോലീസ് പിടികൂടിയത്‌.

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ശേഷമാണ് അശ്ലീല വീഡിയോ ഇന്റർനെറ്റു വഴി പ്രചരിപ്പിച്ചത്. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങളായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ യുവതി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ, പീഡനത്തിനിരയായ യുവതിയുടെ ഇരട്ട സഹോദരിയും മാനഹാനി മൂലം സഹായം അഭ്യർത്ഥിച്ച് പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

തുടർന്ന് ഇന്റർനെറ്റ് അധികൃതരോട് വീഡിയോ പിൻവലിക്കുന്നതിന് അടിയന്തിരനടപടി ആവശ്യപ്പെട്ട് അടിമാലി സി.ഐ: കത്തെഴുതി. നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു. നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് അടിമാലിയിൽ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി ഇവർ അടുക്കുന്നത്.

ഏതാനും ദിവസം മുമ്പ് ആരുമില്ലാത്ത തക്കം നോക്കി രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തുചേർന്ന സമയത്തും അശ്ലീല ദൃശ്യങ്ങൾ പകർത്തിയിരുന്നു.ഇതിനിടെ പല സ്ഥലങ്ങളിലേക്കും ഇവരൊരുമിച്ച്‌ യാത്രയും ചെയ്തു.കഴിഞ്ഞ ചതയദിനത്തിൽ വാടക വീട്ടിലെത്തിയപ്പോഴാണ് ദൃശ്യം പകർത്തിയത്.

തൊട്ടടുത്ത ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായി. ഇതിനെ തുടർന്ന് ഇരയായ യുവതി അടിമാലി സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇരട്ട സഹോദരി പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ഇതോടെ കാര്യ ഗൗരവം പൊലീസിന് പിടികിട്ടി. ആരെയാണ് പീഡനത്തിന് ഇരായാക്കിയതെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമായിരുന്നു കാര്യങ്ങൾ.

അപമാനം ഭയന്ന് ആത്മഹത്യയുടെ വക്കിലാണ് താനെന്ന് ഇരട്ട സഹോദരി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഫേസ്‌ബുക്കിനും വാട്‌സ് ആപ്പിനും പൊലീസ് കത്തെഴുതിയത്. പ്രതിയെ പൊക്കുകയും ചെയ്തു. അടിമാലി സിഐപി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് പൂപ്പാറയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ജോലി നോക്കിയിരുന്ന നെടുങ്കണ്ടത്തെ ഹോട്ടലിൽ പൊലീസ് പരിശോധനക്ക് എത്തിയെങ്കിലും ഇവിടെ നിന്ന് ലിനു രക്ഷപ്പെട്ടിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നില്‍ മഞ്ജു വാര്യരും ലിബര്‍ട്ടി ബഷീറും ഉണ്ടെന്ന് പി.സി പറയുന്നു.

വട്ടിളകിയ കുറേ പൊലീസുകാരും ദിലീപിനെ ഉപേക്ഷിച്ച് പോയ മുന്‍ ഭാര്യയായ നടിയുമാണ് ഈ ആക്രമണത്തിന് പിന്നില്‍. വനിത കമ്മിഷന്‍ എനിക്കെതിരെ കേസെടുത്തെന്നാണ് ഞാന്‍ കേട്ടത്. എന്തൊരു അസംബന്ധമാണത്. പി.സി പറഞ്ഞു.

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി.സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഒരു തെളിവും പൊലീസിന്റെ പക്കലില്ല. അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്. വട്ടിളകിയ കുറേ പൊലീസുകാരും.

ദിലീപിനെതിരെ സാക്ഷി പറയാന്‍ പൊലീസ് നാദിര്‍ഷയെ നിര്‍ബന്ധിക്കുകയാണ്. വഴങ്ങാതിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. 80 ലധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് കൊടുത്തിട്ടുണ്ട് ദിലീപ്. അദ്ദേഹം ചെയ്ത നന്മയൊന്നും പുറത്തറിഞ്ഞിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. ദിലീപിന് ജാമ്യം നല്‍കേണ്ടതാണ്. ജോര്‍ജ് പറഞ്ഞു.
”പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളിലെ വസ്തുത പൊലീസ് അന്വേഷിച്ചിട്ടില്ല. 19 തെളിവുകളാണ് പൊലീസ് നിരത്തുന്നത്. ഇവയൊന്നും വിശ്വാസയോഗ്യമല്ല. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ ജാമ്യം നല്‍കാമെന്ന് സുപ്രീം കോടതി റൂളിംഗുണ്ട്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഫെബ്രുവരിയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കാര്യത്തിന് വേണ്ടി ഇപ്പോള്‍ സെപ്തംബര്‍ ആയില്ലേ. ഇതുവരെ ഒന്നുമില്ലേ? സൂപ്രണ്ടാണ് പള്‍സര്‍ സുനിയുടെ കത്തില്‍ സീല്‍ ചെയ്തത്. അപ്പോള്‍ അയാള്‍ കണ്ടില്ലേ? കത്ത് കയ്യില്‍ കിട്ടി ഉടന്‍ തന്നെ ഇക്കാര്യം ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു.”

”സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കേണ്ടത്. ഇനി ഹൈക്കോടതി ജാമ്യം നല്‍കും. ഈ ഗൂഢാലോചന തെളിയിക്കും. ഈ നിമിഷം വരെ എന്നോട് ഒരാളും ഒന്നും ചോദിച്ചിട്ടില്ല. മൂക്ക് ചെത്തും ചെത്തുമെന്ന് പറയുന്നതല്ലാതെ ചെത്തുന്നില്ലല്ലോ?” ജോര്‍ജ് പറഞ്ഞു.

ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിമിന് ‘ സറ്റിറിയാസിസ്'( അമിത ലൈംഗികാസക്തി) രോഗമെന്ന് ഡോക്ടര്‍മാര്‍. ജയിലില്‍ ചെന്ന അന്നു മുതല്‍ ഗുര്‍മീത് അസ്വസ്ഥനാകാന്‍ കാരണവും ഇതുതന്നെയാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഈ രോഗത്തിന് രണ്ട് തരത്തിലുള്ള ചികിത്സയാണുള്ളത്. അതില്‍ ഒരു ചികിത്സാരീതി ഒരിക്കിലും ഗുര്‍മീതിന് ജയിലില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. ഗുര്‍മീത് റാം റഹീം സിങിന് അമിത ലൈംഗികാസക്തിയാണ് എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും നേരിടുന്ന പ്രശ്‌നം.

ജയിലില്‍ എത്തിയിട്ടും ഗുര്‍മീതിന്റെ ആസക്തികള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലയെന്നും അതിന്റെ ഫലമായാണ് ഇപ്പോഴത്തെ പ്രശ്്‌നങ്ങള്‍ എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിന് അടിയന്തരമായി ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അമിത ലൈംഗികാസക്തി തീര്‍ക്കാനുള്ള വഴികള്‍ എന്തായാലും ഗുര്‍മീതിന് ജയിലില്‍ അനുവദിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് മരുന്നുകൊണ്ട് തന്നെ വേണം ചികിത്സ നടത്താന്‍.

സ്ഥിരമായി ഉപയോഗിച്ചിരുന്ന സെക്‌സ് ടോണിക്കുകളാണ് ഗുര്‍മീതിനെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ഇത്. ഇതു കൂടാതെ എനര്‍ജി ഡ്രിങ്കുകളും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകള്‍ക്ക് മുന്നില്‍ തനിക്ക് അമാനുഷികമായ ലൈംഗിക ശേഷി ഉണ്ടെന്ന് കാണിക്കാന്‍ ആയിരുന്നു ഇതെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

എന്നാല്‍ തനിക്ക് ലൈംഗിക ശേഷി ഇല്ലെന്നായിരുന്നു ഗുര്‍മീത് റാം റഹീം സിങ് കോടതിയില്‍ വാദിച്ചിരുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും വാദിച്ചിരുന്നു. പക്ഷേ ഇത് കോടതി തള്ളിയിരുന്നു

RECENT POSTS
Copyright © . All rights reserved