ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതയ്ക്കുക മാത്രമല്ല വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. അതിൽ ഏറ്റവും പഴികേൾക്കേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്നു സോഷ്യല്‍ മീഡിയയടക്കം വാദിച്ചു കൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍.
‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി. ആര്‍.എസ്.എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പോലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.’ ജയശങ്കര്‍ പറയുന്നു.
ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കില്‍ എന്തായേനെ കഥ? കാറ്റും കോളും അടങ്ങും മുന്‍പേ, കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു. പളളിവികാരിയുടെ കൈമുത്തും, കാണാതായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോടണച്ചു പിടിച്ച് ആശ്വസിപ്പിക്കും, ഇടവകക്കാര്‍ക്കൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കും, കടലില്‍ പോയ അവസാന വളളവും തിരികെ എത്താതെ തനിക്ക് ഉറക്കമില്ല എന്ന് പ്രഖ്യാപിക്കും. അദ്ദേഹം പറയുന്നു.
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഉമ്മന്‍ജിയുടെ സമയോചിത ഇടപെടലിനെ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പാടിപ്പുകഴ്ത്തും, മനോരമയും മാതൃഭൂമിയും ഒന്നിനൊന്നു മികച്ച മുഖപ്രസംഗങ്ങള്‍ അടിച്ചുവിടും. കുഞ്ഞൂഞ്ഞിന്റെ തൊപ്പി തൂവലുകള്‍ കൊണ്ട് നിറയും. രമേശ് ചെന്നിത്തലയ്ക്കു പോലും ആ ലെവലില്‍ എത്താന്‍ കഴിയത്തില്ല. പിന്നെയല്ലേ, പിണറായി വിജയന്‍? എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
പുറത്തിറങ്ങാത്ത ചിത്രത്തിന് റിവ്യൂ എഴുതി ചലച്ചിത്ര മാസിക വെള്ളിനക്ഷത്രം. ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ എന്ന ചിത്രത്തിനാണ് വെള്ളിനക്ഷത്രം റിവ്യൂ എഴുതി തകര്‍ത്തത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതൊന്നും അറിയാതെയാണ് വെള്ളിനക്ഷത്രം നിരൂപണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇനീഷ്യലില്‍ നഗരപ്രദേശങ്ങളിലൊഴികെ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ലെന്നും രണ്ടാം ദിവസം മുതല്‍ മിക്ക തീയേറ്ററുകളും നിറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു എന്നുമാണ് മാസിക തട്ടിവിട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച തെക്കന്‍ കേരളം മഴയുടെ പിടിയിലായതും ചിത്രത്തിന് ദോഷമായെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞിട്ടാകാം റിവ്യൂ എഴുതിയതെന്ന് വിചാരിക്കാമെങ്കിലും തീയേറ്ററുകളിലെ കളക്ഷനെക്കുറിച്ചുള്ള ഭാവന അല്‍പം കടുത്തു പോയെന്നാണ് സിനിമാ പ്രേമികളും സോഷ്യല്‍ മീഡിയയും പറയുന്നത്.
ഒട്ടനവധി മനുഷ്യരുടെ ജീവനും ജീവനോപാധികളും നഷ്ടപ്പെടാനും കോടിക്കണക്കിനു രൂപയുടെ സമ്പത്തിനു നാശം സംഭവിക്കാനും കാരണമായ ഓഖി ദുരന്തത്തെ നേരിടുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സംസ്ഥാന ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു അന്വേഷണം നടത്തണമെന്നു ആം ആദ്മി പാര്‍ട്ടി. ദുരന്തത്തിന്റെ രൂക്ഷത ഇത്രയേറെ വര്‍ധിപ്പിക്കാന്‍ കാരണമായത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നതിനാല്‍ അവരുടെ നഷ്ടങ്ങള്‍ പൂര്‍ണമായി നികത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. മരിച്ചവരെല്ലാം അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയമായുള്ളവരാണ്. ആ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. മരിച്ചവരുടെ കുടുംബങ്ങളിലുള്ള യുവതീയുവാക്കളില്‍ ഒരാള്‍ക്കെങ്കിലും അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു സര്‍ക്കാര്‍ ജോലി നല്‍കുക. മരിച്ച ഒരാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക. മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അത് പരിഹരിക്കാന്‍ ആവശ്യമായ തുക നല്‍കുക.
ദുരന്തനിവാരണവകുപ്പ് തന്നെ ഒരു ദുരന്തമായതിന്റെ ഫലമാണ് ഈ നാശനഷ്ടങ്ങള്‍ എന്ന് ആം ആദ്മി പാര്‍ട്ടി അഭിപ്രായപ്പെടുന്നു. ആയിരക്കണക്കിന് കോടി രൂപ ലഭിച്ചിട്ടും ജനങ്ങള്‍ക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് വ്യക്തമാണ്. ദുരന്തനിവാരണത്തിനായി ലഭിച്ച തുകയുടെ നാമമാത്രമായ പങ്കു മാത്രമാണ് ഇതുവരെ സംസ്ഥാനം ഉപയോഗിച്ചിട്ടുള്ളത്. അതും കെട്ടിടനിര്‍മാണത്തിനു വേണ്ടി മാത്രം. ദുരന്തനിവാരണ അതോറിറ്റിയില്‍ യോഗ്യതയുള്ള ഒരു വിദഗ്ധനെപ്പോലും നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥാമാറ്റമടക്കമുള്ള സത്യങ്ങള്‍ മുന്നിലുണ്ടായിട്ടും കേന്ദ്രനിയമമനുസരിച്ചുള്ള ഹ്രസ്വകാല ദീര്‍ഘകാല ആസൂത്രണം നടത്താണ് വേണ്ട ശേഷി ഈ സ്ഥാപനത്തിന് ഇപ്പോഴില്ല.
ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ തടയാനും അതിന്റെ ആഘാതം പരമാവധി കുറക്കാനും കഴിയും വിധത്തില്‍ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി അതോറിറ്റി ശക്തിപ്പെടുത്തണമെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഒന്നിലേറെ സംസ്ഥാനങ്ങളെ രൂക്ഷമായി ബാധിച്ച ദുരന്തമെന്ന രീതിയില്‍ കണ്ടുകൊണ്ട് നോകിയെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
മെട്രോയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ച കുഞ്ഞന്‍ ആനയ്ക്ക് പരിഹാസപൂര്‍വ്വം കുമ്മനാന എന്ന് പേരിട്ട സംഭവത്തില്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെ.’തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചു പുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്’. മെട്രോയുടെ പേരിലേറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ കുമ്മനത്തിന്റെ പ്രതികരണം ഇതാദ്യമാണ് വരുന്നത്.
‘ആരോടും പ്രയാസമില്ല, സന്തോഷവുമില്ല,എന്ത് ചെയ്താലും എനിക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്.’ എന്നും അദ്ദേഹം പ്രതികരിച്ചു.കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ഉള്ളത്. ലിജോ വര്‍ഗീസ് എന്നൊരാള്‍ പരിഹാസപൂര്‍വ്വം കമന്റ് ചെയ്ത ‘കുമ്മനാന’ എന്ന പേര് വൈറല്‍ ആകുകയായിരുന്നു.
സ്വന്തം ലേഖകന്‍
യുകെകെസിഎ സ്വാന്‍സീ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്‍റ് തങ്കച്ചന്‍ കനകാലയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റ് ആയി സജിമോന്‍ സ്റ്റീഫന്‍ മലയമുണ്ടയ്ക്കലിനെയും സെക്രട്ടറിയായി ജിജു ഫിലിപ്പ് നിരപ്പിലിനെയും ട്രഷറര്‍ ആയി ബൈജു ജേക്കബ് പള്ളിപ്പറമ്പിലിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് ആയി സജി ജോണ്‍ തടത്തില്‍, ജോയിന്‍റ് സെക്രട്ടറി ആയി സജി ജോണ്‍ മലയമുണ്ടയ്ക്കല്‍, ജോയിന്‍റ് ട്രഷറര്‍ ആയി ഷൈനി ബിജു, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി ബിന്ദു ബൈജു, യുകെകെസിഎ വിമന്‍സ് ഫോറം റെപ്രസന്‍റെറ്റീവ്സ് ആയി ആലീസ് ജോസഫ്, ടെസ്സി ജിജോ, കെസിവൈഎല്‍ ഡയറക്ടര്‍മാരായി ജിജോ ജോയ്, ജോര്‍സിയ സജി എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ആയ തങ്കച്ചന്‍ കനകാലയം അഡ്വൈസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
യോഗത്തില്‍ ജിജോ ജോയ് വാര്‍ഷിക റിപ്പോര്‍ട്ടും സജി ജോണ്‍ തടത്തില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. യുകെകെസിവൈഎല്‍ പ്രസിഡന്റ് ജോണ്‍ സജി മലയമുണ്ടയ്ക്കല്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസ അറിയിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍സ് ആയ ഫാ. സിറില്‍ തടത്തിലും ഫാ. സജി അപ്പോഴിപറമ്പിലും പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് കെസിവൈഎല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ ദിലീപിന്റെ നീതിക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയവരില്‍ പ്രധാനിയാണ് സലിം ഇന്ത്യ. ദിലീപ് അനുകൂല തരംഗങ്ങള്‍ക്ക് കാരണമായവരില്‍ സലിം ഇന്ത്യയ്ക്കും വലിയ പങ്കുണ്ട്. സത്യം തെളിയിക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം അനുഷ്ഠിക്കുകയും, പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. പിന്നീട് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപ് കുറ്റവാളിയല്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. പ്രമുഖ സിനിമ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കുടുതല്‍ കാര്യങ്ങളും, നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ കാഴ്ചപ്പാടുകളും സലിം ഇന്ത്യ പങ്കുവെച്ചു.
ഒരേ ജില്ലക്കാർ ആയിരുന്നതുകൊണ്ട് ദിലീപിനെ കാണുകയോ നടിയുമായി സംസാരിക്കുകയോ ചെയ്തിരുന്നോ
കേരള സാഹിത്യ അക്കാദമിയുടെ തിരുമുറ്റത്ത് മലയാളത്തിലെ മഹതികളും മഹാന്മാരുമായ എഴുത്തുകാരുടെ കണ്‍മുന്നില്‍ ഓടിക്കളിച്ചു വളര്‍ന്ന ഒരു ബാല്യം നടിക്കുണ്ട്. കൊച്ചുനാള്‍ തൊട്ടേ പ്രതിഭയുടെ പൊന്‍തിളക്കം നടിയില്‍ പ്രകടമായിരുന്നു. വളര്‍ന്നപ്പോള്‍ അഭിനേത്രി എന്ന നിലയില്‍ നടി ദക്ഷിണേന്ത്യ കീഴടക്കി. ദിലീപിനോടൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിച്ച ഗാനരംഗങ്ങള്‍ ചേതോഹരം, നടിയെ കണ്ടു സംസാരിക്കുന്നതിന് നിയമപരമായ ചില പ്രശ്‌നങ്ങളുണ്ട്. ഞാനിന്ന് പരക്കെ അറിയപ്പെടുന്നത് ഒരു ദിലീപ് ഭക്തനായിട്ടാണ്. സ്‌നേഹപൂര്‍വം സംസാരിക്കാന്‍ അരികിലെത്തുന്ന ഞാന്‍ നടിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചു എന്ന ദുര്‍വ്യാഖ്യാനമുണ്ടായാല്‍ പണിപാളും.
ആദ്യം തൊട്ടേ ദിലീപിന് വേണ്ടി മുറവിളി കൂട്ടിയത് നിങ്ങൾ ആയിരുന്നു ഇതിനു നടിയോട് എന്ത് പ്രായച്ഛിത്തം ചെയ്യും
ഞാന്‍ ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ നടിക്കു സമ്മതമാണെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാം. പ്രായശ്ചിത്തമായിട്ടല്ല, ഒരു ജീവിതപങ്കാളി ആവശ്യമുള്ളതുകൊണ്ട്.
ദിലീപിനെ ഇത്രയും വിശ്വസിക്കാന്‍ കാരണം എന്ത്, കൈയിൽ തെളിവ് ഉണ്ടോ…
കാരണങ്ങള്‍ നിരവധിയാണ്. ഒരു കാരണം ജയില്‍ സന്ദര്‍ശനസമയത്ത് അധികാരികള്‍ കേള്‍ക്കെ ഞാന്‍ ദിലീപിനോടുതന്നെ പറഞ്ഞിരുന്നു. മഞ്ജു വാരിയര്‍ ഒരു മാതൃകാ വനിതയാണ്. കേരളത്തിലെ എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്ന ഉത്തമ വ്യക്തിത്വത്തിനുടമ. മഞ്ജുവില്‍ സ്‌നേഹനിധിയായ ഒരമ്മയുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? മഞ്ജു പാവപ്പെട്ട ഒരു കുട്ടിക്ക് ഒരു വീട് വച്ചുകൊടുക്കുക പോലും ചെയ്തു. അത്രയ്ക്ക് മഹത്വമേറിയതാണ് അവരുടെ വ്യക്തിത്വം. എന്നിട്ടും ആ നല്ല നമ്മയുടെ കൂടെ പോകാതെ മഞ്ജുവും ദിലീപും പിരിഞ്ഞപ്പോള്‍ മീനാക്ഷി ദിലീപിനോടൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. അതിന്റെ അര്‍ത്ഥം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു മാതൃകാ പുരുഷന്‍ ദിലീപില്‍ ഉണ്ടെന്നാണ്. സ്‌നേഹമുള്ള ഒരച്ഛന്‍. സ്‌നേഹമുള്ള ഒരു മകന്‍. സ്‌നേഹമുള്ള ഒരു ഭര്‍ത്താവ്. ഈ വ്യക്തിത്വങ്ങളെല്ലാം സമഞ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്നു ദിലീപില്‍.
ദിലീപ് നിരപരാധിയാണെന്നതിനുള്ള തെളിവുകള്‍. അത് ഞാന്‍ കോടതിയില്‍ വെളിപ്പെടത്തും. ഒടുവിൽ ദിലീപ് ശിക്ഷിക്കപ്പെടില്ല. പെട്ടാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നും സലിം ഇന്ത്യ പറയുന്നു
മലയാള സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ള നടിമാരുടെ അശ്ലീല ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടി അജിന മേനോൻറെതെന്ന പേരിൽ ഒരു അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പല കുപ്രസിദ്ധ അശ്ലീല വെബ്‌സൈറ്റുകളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.ഒടുവിൽ വീഡിയോ തന്റേതു തന്നെയാണെന്നും ഇത് പ്രചരിപ്പിച്ചത് തൻറെ പഴയ രണ്ട് സുഹൃത്തുക്കളാണെന്നും വെളിപ്പെടുത്തി അജിന മേനോൻ തന്നെ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു.
തന്റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേർന്ന് താൻ ഡ്രസ്സ് മാറുന്നതും മറ്റുമായ വീഡിയോ തന്റെ മൊബൈലിൽ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു. താൻ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സുഹൃത്തുക്കൾ പെൺവാണിഭ സംഘമാണെന്നും ഇവർ വെളിപ്പടുത്തിയിരുന്നു.ഇതിനു മുൻപും പല പ്രമഖ സിനിമ സീരിയൽ താരങ്ങളുടെതടക്കം നിരവധി പേരുടെ അശ്ലീല വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ അജിന ഇത്തരത്തിൽ ദുരന്തം നേരിടേണ്ടി വരുന്ന അവസാനത്തെ താരമല്ല.പല പ്രമുഖ നടിമാരുടെയും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പ്രമുഖരുടെയും അശ്ലീല വീഡിയോകളും നഗ്‌ന ചിത്രങ്ങളും ഇനിയും പുറത്ത് വന്നേക്കാം.
ഇത്തരത്തിൽ പ്രമുഖരുടെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അവരുടെ അറിവോടെയും അല്ലാതെയും പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുന്ന സംഘങ്ങൾ സജീവമാനെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിനിടെ കൊച്ചിയിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് പോൺ സിനിമകളുടെ നിർമ്മാണം നടക്കുന്ന തായ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.അജിന മേനോൻ സ്വയം ഭോഗം ചെയ്യുന്നതായി പുറത്ത് വന്ന വീഡിയോയും തുടർന്നുള്ള നടിയുടെ വിശദീകരണ വീഡിയോയും ഇതിനുള്ള തെളിവായി കാണുന്നവരും കുറവല്ല.
സിനിമാ സീരിയൽ മോഹങ്ങളുമായി എത്തി അവസരങ്ങൾക്ക് വേണ്ടി തുടക്കത്തിൽ ചില അട്ജസ്റ്റ്‌മെന്റുകൾക്ക് തയ്യാറായതും പിന്നീട് ഈ രംഗത്ത് പ്രതീക്ഷിച്ചതിലും കൂടുതൽ വളര്ന്നതുമായ ചില താരങ്ങളെ ഇന്നും ഇത്തരം അനുഭവങ്ങൾ വെട്ടയാടുന്നുണ്ടത്രേ.ഉന്നതർക്കോ സിനിമ മേഘലയിലോ മാത്രമല്ല സാധാരണക്കാർക്കിടയിലും ഇത്തരം സംഘങ്ങൾ സജീവമാണെന്നും അശ്ലീല വെബ്‌സൈറ്റ് കൾക്കായി വീഡിയോകളും ചിത്രങ്ങളും കണ്ടെത്താൻ കേരളത്തിലും ബ്ലൂ ക്വട്ടേഷൻ ഉള്ളതായി നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .പ്രശ്സ്തമായ ട്രിപ്പിൾ എക്സ് വീഡിയോ ഗ്രൂപ്പാണ് കേരളത്തിൽ നിന്നും അശ്ലീല വീഡിയോകൾക്കും ചിത്രങ്ങൾക്കുമായി കാശ് മുടക്കുന്നതെന്നാണ് സൂചന.നിത്യവും അശ്ലീല വെബ്‌സൈറ്റുകൽ സന്ദർശിക്കുന്നവരുടെ പ്രിയപ്പെട്ട മല്ലു ആന്റിയെന്ന സെർച്ച് നെയിമിലേയ്ക്കു സ്ത്രീകളെ കണ്ടെത്താൻ വേണ്ടിയാണ് ബ്ലൂ ക്വട്ടേഷൻ.
ഇതിന്റെ ഭാഗമായി അശ്ലീല വീഡിയോ സൈറ്റുകളിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന യുവാക്കളെ പണം നൽകി ആകർഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലേതിനു സമാനമായി അശ്ലീല വീഡിയോ അപ്്ലോഡ് ചെയ്യുന്നവർക്കു നിശ്ചിത തുക വരുമാനം നൽകാനും ഇത്തരം വെബ്‌സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
നൂറിലേറെ വീഡിയോ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കഴിഞ്ഞ മൂന്നു മാസത്തിനിടെ പകർത്തി,
ഇത്തരം വെബ് സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മുൻപ് വിദേശ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ലൈംഗികത്തൊഴിലാളികളെ പണം നൽകി വിളിച്ചു വരുത്തിയ ശേഷം ചിത്രങ്ങൾ പകർത്തിയ വീഡിയോ അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതിനു സമാനമാണ് ഇപ്പോൾ കേരളത്തിലുമുണ്ടായിരിക്കുന്ന സംഭവമെന്നാണ് സൂചന. ഇത്തരത്തിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു പതിനായിരങ്ങളാണ് പോൺ സൈറ്റുകൾ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ഇതൊരു തൊഴിലായി സ്വീകരിച്ചിരിക്കുന്നവർ പോലുമുണ്ടെന്നാണ് വിവരം.
സ്ത്രീകൾ പൊതുനിരത്തിൽ പോലും സുരക്ഷിതരല്ല എന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ റിപ്പോർട്ടുകൾ.അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയുമാണ് സംഘം നോട്ടമിടുന്നത്.ഇവരുടെ പുറകെ കൂടി നടക്കുന്നതും ഇരിക്കുന്നതും നിൽക്കുന്നതുമെല്ലാം വീഡിയോയായി പകർത്തിയ ശേഷം ഇവ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത് കാശുണ്ടാക്കുകയാണ് ഇത്തരത്തിൽ ക്വട്ടേഷൻ എടുക്കുന്നവരുടെ രീതി.സിനിമാ സീരിയൽ താരങ്ങളെ വച്ച് സെക്‌സ് ബിസിനസും പോൺ സിനിമാ ചിത്രീകരണവും തകൃതിയായി നടക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നടിമാരുടെ ചിത്രങ്ങളും രഹസ്യ ഭാഗങ്ങളുടെ വീഡിയോയും കാട്ടി വേശ്യാവൃത്തിക്കായി ആളുകളെ പിടിക്കുന്നതും സജീവമാണത്രെ.
ഒരു രാത്രിക്ക് ലക്ഷങ്ങൾ നല്കുന്ന വൻ ബിസിനസുകാരും, വിദേശ ടൂറിസ്റ്റുകളും, സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പുരുഷന്മാരും ഇതിന്റെ ഭാഗമാണെന്നാണ് സൂചന.സിനിമയ്ക്കും. സീരിയലുകൾക്കും പിന്നിൽ തഴച്ചു വളരുന്ന പോൺ വ്യവസായം കേരളത്തിലും ഒരു പരിധി വരെ വേര് പിടിച്ചതായാണ് സൂചന. ഇത്തരക്കാരുടെ ഉന്നത ബന്ധങ്ങൾ നോക്കാതെയുള്ള പോലീസിൻറെ ഇടപെടലുകളാണ് ഒരു പരിധി വരെ ഇവരുടെ കയ്യിൽപ്പെട്ട് പോകുന്ന പലരുടേയും മാനം കാക്കുന്നത്.ഇത്തരം സംഭവങ്ങളിൽപ്പെട്ടുപോകുന്ന ഒടുവിലത്തേ ഇരയാണ് നടി അജിനാ മേനോൻ പക്ഷെ അവസാനത്തെതല്ല.
ഏഴ് വയസുകാരിയ സ്‌കൂളിലെ ശൗചാലയത്തില്‍ പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിൽ . ജാര്‍ഖണ്ഡിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. പണം നല്‍കിയ ശേഷം ബാത്ത്‌റൂമില്‍ വച്ച് അതിക്രമത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ഉപദ്രവിച്ചതായി കുട്ടി വീട്ടില്‍ അറിയിച്ചതോടെയാണ് പ്രതി പിടിയിലാകുന്നത്.
എന്നാല്‍ സംഭവത്തേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു പീഡനത്തെ ന്യായീകരിച്ച് 67-കാരനായ പ്രിന്‍സിപ്പാള്‍ എസ് സേവിയര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്കുകള്‍. താന്‍ ചെയ്തത് വലിയ തെറ്റല്ലെന്നും അതൊരു കൈയബദ്ധം മാത്രമായിരുന്നെന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. തനിക്ക് പ്രായമായി. മാനസികസംഘര്‍ഷമുണ്ട്. ഹൃദ്‌രോഗിയാണ്. ഇന്‍സോമനിയ ബാധിതനാണ്. ഇതെല്ലാം കാരണം അപ്രതീക്ഷിതമായി സംഭവിച്ച് പോയതാണ് അത്. താന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല- ഇങ്ങനെയായിരുന്നു പ്രിന്‍സിപ്പാളിന്റെ വാദങ്ങള്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂള്‍ ശൗചാലയത്തില്‍ അതിക്രമം നടന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
എത്ര തന്നെ ശ്രമിച്ചിട്ടും ദിലീപില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒന്നും തന്നെ ലഭിക്കുന്നില്ല. തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് ദിലീപിന് കടുത്ത അവജ്ഞതയാണ് പ്രതികരിക്കാന്‍ പോലും ഇപ്പോള്‍ തയ്യാറല്ല. അവരുടെ ചോദ്യങ്ങളോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയാണ് ദിലീപ്റസ്റ്റോറന്റ് ഉദ്ഘാടനത്തിന് ദുബൈയിലേക്ക് പോകുന്ന ദിലീപിനോട് ആവര്‍ത്തിച്ച് പലതും ചോദിച്ചെങ്കിലും നടനില്‍ നിന്ന് ഒന്നു കിട്ടിയില്ല. വീണ്ടും ചൊറിയാന്‍ നിന്ന മാധ്യമപ്രവര്‍ത്തകന് ദിലീപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ദേ പുട്ടിന്റെ ദുബൈയിലെ ശാഖ ഉദ്ഘാടനത്തിനാണ് ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെ പോയത്. കൂടെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ദുബൈ യാത്രയില്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യ് മാധവനും ഉണ്ടാവും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ യാത്രയില്‍ ഇരുവരെയും കാണാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള സംശയമായി.
ദുബൈയിലേക്ക് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, കാവ്യയെയും മകളെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബൈയിലും ഞങ്ങളുടെ ആളുണ്ട്.
ദിലീപ് ഒന്ന് നിന്നു, എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു ‘അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട് ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്’. ഇതും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അമ്മയുടെ കൈയ്യും പിടിച്ച് എയര്‍പോര്‍ട്ടിന് അകത്തേക്ക് കടന്നു.
മാധ്യമപ്രവര്‍ത്തകരോട് ദിലീപ് മാത്രമല്ല, കാവ്യ മാധവനും അകലം പാലിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസ അറിയിക്കാന്‍ വിളിച്ച മാധ്യമപ്രവര്‍ത്തകനോട് കാവ്യ പറഞ്ഞ മറുപടിയും വൈറലായിരുന്നു. എന്നെ കരയിപ്പിച്ച് നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട എന്നായിരുന്നു കാവ്യയുടെ മറുപടി.
കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ കുടുങ്ങിയിരിക്കുകയാണ്. ഭാഗ്യ ചിഹ്നമായ ആനയ്ക്ക് പേര് ചോദിച്ചതാണ് മെട്രോ അധികൃതർ ഇങ്ങനൊരു പണി സ്വപ്നത്തിൽ പോലും പ്രതീഷിച്ചില്ല . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരിടണമെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടതാണ് മെട്രോ അധികൃതരെ കുഴപ്പത്തിലാക്കിയത്. കുമ്മനം രാജശേഖരനെ ആദരിക്കുന്ന രീതിയിലുള്ള ഒരു പേരെന്ന നിലയിലല്ല സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്ന പേര് എന്നതാണ് കുഴപ്പം. യാതൊരു സ്ഥാനവും വഹിക്കാതെ മെട്രോയുടെ ഉദ്ഘാടനത്തിന് നടത്തിയ ആ യാത്രയാണ് കുമ്മനത്തിനെ സോഷ്യല്‍ മീഡിയ ഇത്രത്തോളം ഇഷ്ടപ്പെടാന്‍ കാരണം. മത ഭാഷാ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ട നാമം കുമ്മനാന എന്നതാണ്. നാം നിര്‍ദ്ദേശിക്കുന്ന പേര് കമന്റ് ചെയ്യണം ആദ്യം. പിന്നീട് എല്ലാവരിലേക്കും പങ്കുവയ്ക്കുക. ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ മെട്രോ അധികൃതര്‍ വിലയിരുത്തി പേര് ഉറപ്പിക്കും. ഡിസംബര്‍ നാലാണ് അവസാന തിയതി. കൊച്ചി മെട്രോയുടെ പേര് നിര്‍ദ്ദേശിക്കല്‍ പോസ്റ്റിന് ഇതുവരെ 4300 ലൈക്ക് മാത്രമേയുള്ളൂ. എന്നാല്‍ കുമ്മനാന എന്ന പേര് നിര്‍ദ്ദേശിച്ച കമന്റിന് 11000 ലൈക്ക് കടന്നു. തൊട്ടുപിന്നാലെയുള്ള കുമ്മന്‍ എന്ന പേരിന് 2300 ലൈക്കുകളുണ്ട്. പിന്നാലെ ഫെയ്ക്ക് ഐഡികളുടെ രാജാവ് അശ്വതി അച്ചു എന്ന പേരുമുണ്ട്. കണ്ണന്താനം എന്ന പേരിട്ടാല്‍ ഉഗ്രന്‍ പുള്ളിംഗും സ്പീഡും ലഭിക്കുമെന്നാണ് മറ്റൊരു കമന്റ്. കുമ്മനാന എന്ന പേര് എല്ലാ പേരുകളേയും കവച്ചുവച്ച് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും കുമ്മനത്തിനോടുള്ള സോഷ്യല്‍ മീഡിയയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന കമന്റുകളായതിനാല്‍ കൊച്ചി മെട്രോ ഈ പേര് തെരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല.