Latest News

ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി ഡാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. കുടുംബാംഗങ്ങൾ പള്ളിയിൽ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു.

പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടോ ആകാം പൊട്ടിത്തെറിക്കു കാരണം അല്ലെങ്കിൽ മിന്നലേറ്റ് തീപിടുത്തം ഉണ്ടായതെന്ന് അഗ്നി രക്ഷാസേനയുടെ പ്രാഥമിക നിഗമനം.

കോളേജിന്റെ പേരിൽ പ്രചരിക്കുന്ന പ്രണയരംഗം ഉൾപ്പെട്ട അഡ്മിഷൻ പരസ്യ വീഡിയോയെ തള്ളിപ്പറഞ്ഞ് മൂവാറ്റുപുഴ നിർമല കോളേജ്. എഴുപത് വർഷമായി കോളേജ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരാണ് ഈ വീഡിയോയെന്നാണ് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണ് വീഡിയോയെന്നും അത് കോളേജിന്റെ അറിവോടുകൂടിയല്ലെന്നും കുറിപ്പിൽ പറയുന്നു.

1990കളിലിറങ്ങിയ ‘നിറക്കൂട്ട്’ എന്ന സിനിമയിലെ “പൂമാനമേ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പുറത്ത് വന്ന വീഡിയോ. കോളേജ് ലൈബ്രറിയിൽ പ്രണയിക്കുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും രംഗങ്ങളാണ് വീഡിയോയിലുള്ളത്.

ലൈബ്രറിയിൽ പുസ്തകം ആസ്വദിച്ചു വായിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടിയിൽനിന്നാണ് ഹ്രസ്വ വീഡിയോയുടെ തുടക്കം. വായനക്കിടെ ആൺകുട്ടിയുടെ ശ്രദ്ധ ലൈബ്രറിയിൽ പുസ്തകം പരതുന്ന പെൺകുട്ടിയിൽ പതിയുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യുന്നു.

എന്നാൽ വീഡിയോ അവസാനിക്കുന്നത് ആൺകുട്ടി മുട്ടത്ത് വർക്കിയുടെ ‘ഇണപ്രാവുകൾ’ വായിച്ചുകൊണ്ടിരിക്കുന്ന രംഗത്തിലാണ്. ഇതാണ് വീഡിയോയിലെ സസ്പെൻസ്. വായന നിങ്ങളുടെ മനസിനെയും ഭാവനയെയും ഉണർത്തുമെന്ന് എഴുതിക്കാണിക്കുന്നതോടെയാണ് വീഡിയോയിലെ സസ്പെൻസ് മനസിലാവുക. വീഡിയോയിൽ നിന്നുള്ള രംഗം

തുടർന്ന് വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ എന്നും 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നുവെന്നും എഴുതിക്കാണിക്കുന്നു.

കോളേജിൽ വളരെ അലസമായ ചുറ്റുപാടാണന്നു തോന്നിപ്പിക്കുന്ന വീഡിയോ മുന്നോട്ടുവെയ്ക്കുന്ന ആശയം വസ്തുതാപരമായി ശരിയല്ലെന്നും വീഡിയോയിൽ കാണിച്ചിട്ടുള്ള ലൈബ്രറി നിർമല കോളേജിൽ അല്ലെന്നും പ്രിൻസിപ്പൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നു പറയുന്ന കുറിപ്പ്, വീഡിയോ കാരണം മനോവിഷമം നേരിട്ട പൂർവവിദ്യാർഥികളോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്.

വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നൽകി. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിൽ അറിയിച്ചു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.

തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.

വിമാനയാത്രക്കിടെ പ്രശ്നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. പറക്കുന്ന വിമാനത്തില്‍നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തത്.

”കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ മേയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കിടെ മോശമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി ജീവനക്കാര്‍ക്കും സഹയാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കുകയും ചെയ്തു. വിമാനത്തില്‍നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ ഇയാളുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു’ – മുഹമ്മദിന്റെ അറസ്റ്റിനെക്കുറിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി ശൗചാലയത്തിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാള്‍ ജീവനക്കാരോട് തിരക്കി. എന്നാല്‍ ആ പേരിലുള്ള വ്യക്തി യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നില്ല. വിമാന ജീവനക്കാര്‍ സമീപത്തുണ്ടായിരുന്നിട്ടും സഹായത്തിനായി ഇയാള്‍ ബെല്‍ അമര്‍ത്തിക്കൊണ്ടിരുന്നു. പിന്നാലെ ഒരു ലൈഫ് ജാക്കറ്റ് കയ്യിലെടുത്ത് ഒരു ക്രൂ അംഗത്തിന് നല്‍കി വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്ന് പറഞ്ഞു. അനാവശ്യചോദ്യങ്ങളുന്നയിച്ച് ജീവനക്കാരെ ശല്യം ചെയ്തു. അറബിക്കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിനിടെ തനിക്ക് കടലിലേക്ക് ചാടാനാഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു – പോലീസ് പറഞ്ഞു.

വിമാനം മംഗളൂരുവില്‍ എത്തിലെത്തിയ ഉടനേ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരരെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം ഇയാളെ പോലീസിന് കൈമാറി. യാത്രക്കാരനെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു, ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. മേയ് ഒമ്പതിന് രാവിലെ 7.30 നാണ് വിമാനം മംഗളൂരുവിലെത്തിയത്.

റ്റിജി തോമസ്

മോട്ടോർ വേയിൽ നിന്ന് ബാർനെറ്റിലെ താമസസ്ഥലത്ത് എത്തിച്ചേരാൻ ഏകദേശം 20 മിനിറ്റ് യാത്ര ഉണ്ടായിരുന്നു. മോട്ടോർ വേയിൽ നിന്ന് മാറിയുള്ള ആ യാത്ര ഒരു പ്രത്യേക അനുഭവമായിരുന്നു. ഇടതൂർന്ന് നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെയുള്ള വഴി. കാടിൻറെ മധ്യത്തിലൂടെയുള്ള യാത്ര പോലെ. ലണ്ടൻ പോലെ ഒരു സ്ഥലത്ത് ഇത്ര ഹരിതാഭമായ വഴി എനിക്ക് അത്ഭുതമായിരുന്നു. വഴികളായ വഴികളുടെ ഇരുവശത്തും വീടുകളും കടകളും തിങ്ങിനിറഞ്ഞു നിൽക്കുന്ന നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ അത് ഒരു പ്രത്യേകതയായി എനിക്ക് തോന്നി .

ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേ രണ്ട് നില ബിൽഡിംഗ് ആണ്. താഴെയും മുകളിലുമായി രണ്ടുകൂട്ടർക്ക് താമസിക്കാം. മുകളിലെ അപ്പാർട്ട്മെൻറ് ആണ് ഞങ്ങൾക്കായി അനുവദിച്ചിരുന്നത്. വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം കോമ്പൗണ്ടിന് അകത്ത് ഇല്ലാത്തതുകൊണ്ട് റോഡിൽ കാറ് പാർക്ക് ചെയ്യേണ്ടതായി വന്നു. കാർ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനു പകരം വീടിൻറെ മുൻപിലായി സാമാന്യം ഭേദപ്പെട്ട ഒരു പൂന്തോട്ടം ഒരുക്കിയിരുന്നു. ഗ്രേറ്റർ ലണ്ടനിലെ ബാർനെറ്റിലെ കോനാട്ട് റോഡിലാണ് ഞങ്ങൾ താമസിക്കാനായി തിരഞ്ഞെടുത്ത ഹോംസ്റ്റേ.

ഹോംസ്റ്റേയുടെ താക്കോൽ കൈമാറാൻ ഉടമയായ ബെഞ്ചമിൻ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. 2000- ൽ നൈജീരിയയിൽ നിന്ന് കുടുംബസമേതം ലണ്ടനിൽ എത്തിയതാണ് ബെഞ്ചമിൻ. തുടക്കത്തിൽ പല ജോലികളും ചെയ്തെങ്കിലും അധികം താമസിയാതെ ഹോംസ്റ്റേയുടെ ബിസിനസ് ആരംഭിച്ചു. ഒന്നിൽ തുടങ്ങി പലതായി ഇന്ന് ലണ്ടനിൽ പല ഭാഗത്തായി 11 ഓളം ഹോംസ്റ്റേകളാണ് ബെഞ്ചമിൻ നടത്തുന്നത്.

 

കസ്റ്റമറിനെ കണ്ടെത്താൻ സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്യും. ആവശ്യക്കാർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. രണ്ട് ബെഡ്റൂം വിശാലമായ ഹാളും കിച്ചനും ബാത്റൂമും അടങ്ങിയ വീടിന്റെ ഉൾവശം ബെഞ്ചമിൻ ഞങ്ങൾക്കായി കാണിച്ചുതന്നു. വീടിന്റെ ഉള്ളിലെ താപനില ക്രമീകരിക്കാനുള്ള സംവിധാനം ഉൾപ്പെടെ അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തി. താമസക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഹോംസ്റ്റയുടെ എല്ലാ മുറികളിലും പതിപ്പിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ചില നിർദ്ദേശങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. യുകെ സ്മൃതിയിൽ വീടുകളുടെ നിർമ്മാണ രീതിയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നത് പോലെ ബാത്റൂമിലുള്ള കുളിക്കുന്നതിനുള്ള ബാത്ത് ടബ്ബിന് വെളിയിൽ വെള്ളം വീണാൽ അത് താഴത്തെ നിലയിലേയ്ക്ക് പനച്ചിറങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് പല കാര്യങ്ങളിലും താമസക്കാർ നല്ല രീതിയിൽ അച്ചടക്കം പാലിച്ചിരിക്കണം.

20 മിനിറ്റുകൊണ്ട് ബെഞ്ചമിൻ എല്ലാം പറഞ്ഞ് വിടവാങ്ങി. ഇനി ഹോംസ്റ്റേ വെക്കേറ്റ് ചെയ്യുമ്പോൾ ബെഞ്ചമിനെ കാണേണ്ട ആവശ്യമില്ല. രണ്ട് ദിവസം കഴിഞ്ഞ് മടങ്ങുമ്പോൾ താക്കോൽ എവിടെ വെയ്ക്കണമെന്ന് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നു.ഇപ്പോൾ സമയം ഉച്ച കഴിഞ്ഞു .ഒട്ടും സമയം കളയാതെ ഞങ്ങൾ ലണ്ടനിലേക്ക് തിരിച്ചു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

എം. ജി.ബിജുകുമാർ

” കമല നീ എന്തായാലും വരണേ…. മുപ്പത് വർഷത്തിനുശേഷം നമ്മൾ പഴയ ചങ്ങാതിമാർ ഒത്തുകൂടാൻ പോകുന്നു. ആ നല്ല നാളുകളുടെ ഓർമ്മകൾ അയവിറക്കാൻ ഒരു അവസരം. മറക്കണ്ട മെയ് 15ന് നമ്മുടെ പഴയ സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമവുമായി പഴയ സ്വർഗലോകത്തേക്ക് ഒരു മടങ്ങിപ്പോക്ക്…..” വാട്സാപ്പിൽ വന്ന മെസ്സേജും വായിച്ചിരിക്കവേ കമലയുടെ മനസ്സിലൂടെ സ്കൂൾ പഠനകാലത്തെക്കുറിച്ച് ഒരു വെള്ളിവെളിച്ചം പതിയെ കടന്നുപോയി. ശരിയാണ് എത്ര മനോഹരമായിരുന്നു ആ കാലഘട്ടം. ഇനിയൊരു മടങ്ങിപ്പോകില്ലാത്ത സുവർണ്ണകാലം.

ഉച്ചയുടെ നീളുന്ന വെയിൽപ്പടർപ്പുകളിൽ തളർന്ന് മീനച്ചൂടും കഴിഞ്ഞ് കർക്കിടകമാരിയും കാത്തിരിക്കുമ്പോൾ
അടർന്നു വീഴുന്ന മഴയിലും തണുപ്പിലും ഓർമ്മകളുടെ വഞ്ചി പിന്നിലേക്ക് തുഴഞ്ഞ് പോകുവാൻ കൊതിച്ചിരിന്നിട്ടുണ്ട്.
വല്ലപ്പോഴും മാത്രം മിന്നുന്ന, തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന വഴിവിളക്കുകളുള്ള നാട്ടുവഴിയിലൂടെ നടക്കാനും തുറന്നിട്ട ജാലകത്തിനപ്പുറം തെളിയുന്ന തിരിയുടെ വെളിച്ചത്തിൽ
അക്ഷരങ്ങളെ മനസ്സിൽ ചേർത്തു വച്ചിരുന്ന, പുസ്തകങ്ങളെ ചേർത്തു പിടിച്ചുറങ്ങിപ്പോയ കാലത്തിലേക്ക്
ഒന്നു തിരിച്ചു പോകാനും വളരെയേറെ ആഗ്രഹിച്ചിട്ടുണ്ട്. അത്തരം ഓർമ്മകൾ അയവിറക്കാൻ ഒരു അവസരം വന്നുചേർന്നതായി അവൾക്ക് തോന്നി.

കമല അടുക്കളയിലെ ഭിത്തിയിൽ ചാരി നിന്ന് ഓർമ്മകളുടെ പിറകേ പായുമ്പോൾ നിരവധി മുഖങ്ങൾ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. ”കിച്ചു , നന്ദു,മായ, ഹരീഷ് സാർ, സുനന്ദ, രാജശ്രീ, മഹേഷേട്ടൻ, മേഘ…..”
ഇവരുമായിട്ടൊക്കെ ഓർത്തിരിക്കത്തക്കതും അത്ര സുഖകരമല്ലാത്തതുമായ സംഭവങ്ങൾ ഉള്ള ആ പഴയ വിദ്യാലയകാലം അവരുടെയെല്ലാം ഉള്ളിൽ ഉണ്ടാവുമെന്നും അതിൻ്റെയൊക്കെ പ്രതിഫലനം ഒത്തുചേരലിനായി ചെല്ലുമ്പോൾ അവരിൽ നിന്നുണ്ടാകുമെന്ന് കമല ഭയപ്പെട്ടു.

വിവാഹത്തിനുശേഷം മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ടതിൽപ്പിന്നെ ആരെയും കാണുവാനോ ബന്ധം പുതുക്കുവാനോ സാധിച്ചിരുന്നില്ല. ഈ അടുത്തിടെയാണ് പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചതും അതുവഴി സൗഹൃദം പുതുക്കാൻ അവസരം കിട്ടുന്നതും.

അടുക്കളയിലെ അത്യാവശ്യ പണികൾക്ക് ശേഷം കമല ഹാളിലെ ദിവാൻ കോട്ടിൽ ചാരിക്കിടന്നു സ്കൂൾ കാലത്തേക്ക് മനസ്സിനെ പറത്തി വിട്ടു. ബാല്യകാല ഓർമ്മകളുടെ ചിതലരിക്കാത്ത
ചില അദ്ധ്യായങ്ങൾ മനസിനെ കുത്തിനോവിക്കുമ്പോൾ
പടർന്ന അക്ഷരങ്ങളെ മായിച്ചു കളയാൻ കഴിയാതെ നിശബ്ദമായി
ഭൂതകാലം മഷി പടർത്തിയ ഏടുകളിലൂടെ മിഴിനീർ പായിച്ചു കൊണ്ടിരിക്കുന്നതായി കമലയ്ക്ക് തോന്നി.

അഞ്ചാം ക്ലാസ് വരെയും കിച്ചുവിനോടൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് അവൾ ഓർത്തു. അവന്റെ വിരൽത്തുമ്പിൽ പിടിച്ചു പഠിക്കാൻ പോവുകയും വരികയും ചെയ്യുമ്പോൾ അസൂയയോടെ ഞങ്ങളെ നോക്കിയിരുന്നത് കിച്ചുവിന്റെ അടുത്ത ചങ്ങാതിയായ നന്ദുവായിരുന്നു. കിച്ചുവിന്റെ ആത്മാർത്ഥ സുഹൃത്ത് ആയിരുന്നു നന്ദു. പക്ഷേ താൻ നന്ദുവിനോട് നീരസത്തോടെ മാത്രമേ പെരുമാറിയിരുന്നുള്ളുവെന്നും അവനോടൊപ്പം കളിക്കാൻ കൂടുമായിരുന്നില്ലെന്നും അവൾ ഓർത്തു.

പഠനത്തിനു ശേഷം കിച്ചുവിനോടൊപ്പം സ്കൂൾ വിട്ടുപോകുമ്പോൾ ചീനിയിലത്തണ്ട് ഒടിച്ചെടുത്ത് മാലയുണ്ടാക്കി പരസ്പരം അണിയുമായിരുന്നു. അറിവില്ലാത്ത പ്രായത്തിലെ പ്രവർത്തികൾ എന്നും കൗതുകത്തോടെയാണ് താൻ ഓർമ്മിക്കാറുള്ളത്. അടുത്തകാലത്താണ് അറിയുന്നത് കിച്ചുവിനും നന്ദുവിനും ഒരുപോലെ തന്നെ ഇഷ്ടമായിരുന്നുവെന്നും എന്റെ അവഗണന നന്ദുവിനെ വളരെ വിഷമിപ്പിച്ചിട്ടുണ്ടെന്നും.
ഒരിക്കൽ അവൻ്റെ അമ്മ ക്ഷേത്രദർശനത്തിനിടയിൽ ഇക്കാര്യം വെളിപ്പെടുത്തിയത് താനിന്നും ഓർക്കുന്നു. രണ്ടുപേരും ഇപ്പോൾ വിദേശത്താണെന്നും പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് വരുമെന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും അറിഞ്ഞപ്പോൾ മുതൽ ഒരുമിച്ചെത്തുന്ന ഇവരെ എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയും അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

” വാകപ്പൂവോർമ്മകൾ -2024 ” എന്ന പേരിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ പോസ്റ്റർ തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടപ്പോൾ മുതൽ മനസ്സ് തുടിക്കുന്നതിനോടൊപ്പം ചിലരെയൊക്കെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചിന്തയും കമലയെ അലട്ടിക്കൊണ്ടിരുന്നു.

എട്ടാം ക്ലാസിൽ ഓണാഘോഷ പരിപാടികൾക്കിടയിൽ നീഡിൽ സ്പൂൺ മത്സരത്തിൽ തന്നെ തോൽപ്പിച്ച മായയുടെ ചെവിയിൽ കട്ടുറുമ്പിനെ പിടിച്ചിട്ടതും അതിന് കൃഷ്ണകുമാരി സാറിന്റെ കയ്യിൽ നിന്നും ഇഷ്ടം പോലെ അടി കിട്ടിയതും ഇന്നും മറന്നിട്ടില്ല. അന്ന് അടി കിട്ടിയതിന്റെ ചൂട് ഇപ്പോഴും കയ്യിലുള്ളതായി തോന്നാറുണ്ട്. പിന്നെ തമ്മിൽ മിണ്ടിയിട്ടില്ല. ഇനി തന്നെ കാണുമ്പോൾ അവൾ തന്നോട് മിണ്ടുമോയെന്ന് അറിയില്ല.

കുളിരായി പെയ്തിറങ്ങിയ മഴ പകലിനെ നനച്ചു നീങ്ങി. സന്ധ്യയെ വിഴുങ്ങിയ നിലാത്തൂവലില്ലാത്ത രാവിന്റെ കുട നിവരുമ്പോൾ, ശലഭങ്ങളുടെ കൂട്ടിൽ വസന്തം പൂക്കും പോലെയുള്ള ചിറകുകളുടെ നിറങ്ങളാസ്വദിച്ച് ഒരു ചിത്രശലഭമായ് പൂവിന്റെ കാതുകളിൽ കിന്നാരം ചൊല്ലുന്നത്
കനവു കണ്ടുറങ്ങാൻ കൊതിച്ച് കിടക്കയിലേക്ക് വീഴുമ്പോഴും സ്കൂളോർമ്മകൾ അവളിൽ തികട്ടി വന്നുകൊണ്ടേയിരുന്നു..

മായയുടെ അടുത്ത ചങ്ങാതിയായിരുന്നു രാഹുൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് രാഹുലിന് മറക്കാൻ പറ്റാത്ത ഒരു സംഭവം താൻ മൂലമുണ്ടാകുന്നത്. വഴിവക്കിൽ മൈനയെ കണ്ടാൽ പത്ത് മരം വരെ എണ്ണണം എന്നതായിരുന്നു കൂട്ടുകാർക്കിടയിൽ പറഞ്ഞു കേട്ടിരുന്നത്. ഒരു ദിവസം വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽ ഒരു മൈനയെ കാണുകയും പത്ത് വരെ എണ്ണണമെന്ന് രാഹുലിനോട് പറയുകയും ചെയ്തു. അവനത് പറഞ്ഞു കളിയാക്കിക്കൊണ്ട് ഓടിപ്പോവുകയും കൂടെയുള്ള മറ്റു കുട്ടികൾ തന്നെ കളിയാക്കി ചിരിക്കുകയും ചെയ്തപ്പോൾ അന്ന് സങ്കടത്തോടെ താൻ നടന്നു പോയ രംഗം കമലയുടെ ഓർമ്മകളിൽ തെളിഞ്ഞു

തിരി കത്തിത്തീരാറായ റാന്തൽ വിളക്കിന്റെ ചുവട്ടിൽ ഓർമ്മകളുടെ ചുരമിറക്കത്തിൽ
മിഴിയിലും നിഴലിലും മഴത്തുള്ളികൾ ചിതറി വീഴുമ്പോൾ പോയ കാലത്തിന്റെ പോറലുമായി
തുറന്നിരുന്ന പുസ്തകത്തിൽ ചില ചിത്രങ്ങൾ വിശ്രമിക്കുന്നുണ്ടെന്ന് കമല നെടുവീർപ്പോടെ ഓർത്തു.
രാമഴയുടെ സംഗീതം കാതുകളിലേക്ക് ഒഴുകുമ്പോൾ തിരിച്ചു പോക്കില്ലാത്ത കാലത്തിൻ്റെ ഓർമ്മകൾ അയവിറക്കുന്നതിനായി അവളുടെ മനസ് വെമ്പി.

ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ ഒരിക്കൽ കരിമ്പ് ആട്ടിയെടുത്ത് ശർക്കര ഉണ്ടാക്കുന്ന മില്ലിന് അടുത്തുകൂടി പോകുമ്പോൾ ‘നമുക്ക് അല്പം ശർക്കര വാങ്ങാം’ എന്ന് പറഞ്ഞ് രാഹുലും കിച്ചുവും കൂട്ടുകാരുമെല്ലാം മില്ലിലേക്ക് കയറിപ്പോയി. അടുപ്പിനടുത്ത് ആരുമില്ല. ചൂട് ശർക്കര എടുക്കാൻ തവിയോ പാത്രമോ ഉണ്ടായിരുന്നില്ല. അപ്പോഴാണ് രാഹുൽ കാരണം എല്ലാവരും തന്നെ കളിയാക്കിച്ചിരിച്ച മൈനയുടെ സംഭവം മനസ്സിലെത്തിയത്.
എല്ലാവരും തിക്കും പക്കും നോക്കിനിൽക്കെ താൻ അടുപ്പിന്റെ അടുത്തു നിന്ന രാഹുലിന്റെ അടുത്തേക്ക് ചെന്ന് അവൻ്റെ കൈപിടിച്ച് തിളച്ച ശർക്കര കിടന്ന വാർപ്പിന്റെ അരികത്ത് മുക്കി ശർക്കര വടിച്ചെടുത്തു. രാഹുൽ കൈപൊള്ളി വേദനയോടെ നിലവിളിച്ചു. മായയും കിച്ചുവും നന്ദുവും ഒക്കെ ഓടിപ്പോയി.
അന്ന് സന്ധ്യയ്ക്ക് രാഹുലിനെയും കൂട്ടി അവന്റെ അച്ഛൻ വീട്ടിൽ വന്ന് വലിയ വഴക്കുണ്ടാക്കിയതൊന്നും തന്നെപ്പോലെ അവരും മറന്നിട്ടുണ്ടാവില്ല. പഴയ നായർ തറവാട്ടിലെ പ്രമാണിയായി വിലസിയിരുന്ന അച്ഛൻ ആ പ്രശ്നം എങ്ങനെയോ പരിഹരിച്ചു.

രാഹുലിന്റെ അച്ഛൻ രാഘവനായിരുന്നു സ്ഥിരമായി വീട്ടിലെ കൃഷിപ്പണികൾ ചെയ്തിരുന്നത്. കാലങ്ങൾ കടന്നുപോയി രാഹുൽ പട്ടാളത്തിൽ ചേർന്നു. ആദ്യം ലീവിന് എത്തിയപ്പോൾ അവൻ കൊണ്ടുവന്ന മദ്യം ആസ്വദിച്ചു കുടിച്ചിരിക്കുന്നതിനിടയിൽ രാഘവൻ ഒറ്റ ചോദ്യമായിരുന്നു.
“പണ്ട് ശർക്കരയിൽ കൈ മുക്കിയ ഒരു സംഭവമൊക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും ഇപ്പോൾ എന്റെ മകൻ പട്ടാളക്കാരനായി മാറി. ഗോപാലകൃഷ്ണൻ നായരേ.,,, നിങ്ങളുടെ മകളെ അവനു കെട്ടിച്ചു കൊടുക്കരുതോ? ”
ഈ ചോദ്യം കേട്ടതും ദേഷ്യത്തോടെ അച്ഛൻ കൈവീശി ഒറ്റയടിയായിരുന്നു. അടി കൊണ്ട രാഘവൻ ചക്ക വീണത് പോലെ താഴെ കിടക്കുന്നു.
“എന്റെ മകളെ പെണ്ണ് ചോദിക്കാൻ മാത്രം വളർന്നോടാ നീ ??? ”
അത് ഒരു അലർച്ചെയായിരുന്നു അതിനുശേഷം രാഹുലുമായി സംസാരിച്ചിട്ടില്ല. ഒന്ന് രണ്ട് പ്രാവശ്യം എതിരെ വന്നപ്പോഴും പരസ്പരം മുഖം കുനിച്ചു നടന്നിട്ടേയുള്ളൂ.
സൗഹൃദസംഗമത്തിൽ പോയാൽ അവന്റെ പ്രതികരണം എന്താവും എന്നറിയാതെ അവൾ കുഴഞ്ഞു.

താനന്ന് ആൺപിള്ളാരെ പോലെ കുരുത്തക്കേടുകൾ കാണിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. “പൂരം പിറന്ന പുരുഷനാകേണ്ടതായിരുന്നു, പക്ഷേ പെണ്ണായി പോയതാ ” എന്ന് ചിറ്റപ്പൻ എല്ലാവരോടും പറയുമായിരുന്നു.

ഓരോ ദിവസം കഴിയുന്തോറും കമലയുടെ ആശങ്ക കൂടിക്കൂടി വരുന്നുണ്ടായിരുന്നു.
താൻ ദ്രോഹിച്ചിട്ടുള്ള കൂട്ടുകാരൊക്കെ തന്നെ കാണുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക എന്ന് ചിന്തിച്ച് അവൾ കുഴങ്ങി.

വേനൽച്ചൂടിൽ ചുട്ടുപൊള്ളലുകൾക്കിടയിൽ തണൽതേടുന്ന പക്ഷിയുടെ മനസ്സുമായ്
ജാലക വാതിലിൽ മിഴി പാർക്കവേ,  ഇരച്ചെത്തി നിറഞ്ഞു പെയ്ത  മഴയുടെ മടക്കത്തിൽ പൊഴിഞ്ഞ രാജമല്ലിപ്പൂവുകൾ ഒഴുകാൻ മടിച്ച് മുറ്റത്ത് കിടക്കുന്നതും നോക്കി കമല നെടുവീർപ്പിട്ടു.

എല്ലാവരും നീരസം കാണിച്ചാലും ഒരാൾ മാത്രം തന്നോടത് കാണിക്കില്ലെന്ന് കമല ചിന്തിച്ചു. രാജശ്രീ ആയിരുന്നു ആ കൂട്ടുകാരി. അന്നൊക്കെ കൂട്ടുകാർ എല്ലാവരുടെയും ഇൻഷ്യൽ ചേർത്തായിരുന്നു പേര് വിളിക്കാറുണ്ടായിരുന്നത്. രാജശ്രീ.ഒ എന്നായിരുന്നു അവളുടെ പൂർണമായ പേര്. ഞങ്ങളെല്ലാവരും അങ്ങനെ തന്നെയായിരുന്നു വിളിച്ചിരുന്നത്. അഞ്ചാം ക്ലാസിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സമചതുരത്തിന് നാല് മൂലകൾ ഉണ്ട് എന്ന് രാജശ്രീ എഴുതിയതിൽ മൂല എന്നതിനു പകരം മുല എന്ന തെറ്റ് കടന്നു കൂടി. അടുത്തിരുന്ന സുനന്ദ ഇത് കണ്ട് പൊട്ടിച്ചിരിച്ചു. അപ്പോഴാണ് രാജശ്രീയുടെ വലതുവശത്തിരുന്ന ഞാൻ ആ ബുക്കിലേക്ക് നോക്കിയത്. അപ്പോഴേക്കും ടീച്ചർ സുനന്ദയോട് കാര്യം തിരക്കി.
“എന്താ സുനന്ദേ എന്തിനാ ബഹളം വെക്കുന്നത്..?
ടീച്ചറിൻ്റെ ശബ്ദമുയർന്നു.
” രാജശ്രീ ബുക്കിൽ തെറ്റ് എഴുതി വെച്ചിരിക്കുന്നു.. ”
അവൾ ഉറക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു.
എന്നാൽ ഈ തെറ്റ് വന്നത് രാജശ്രീ അറിഞ്ഞിരുന്നില്ല.
രണ്ടുപേരെയും ടീച്ചർ എഴുന്നേൽപ്പിച്ചു നിർത്തി.
”എന്ത് തെറ്റാണ് രാജശ്രീ എഴുതിയത്, ?”
കയ്യിലിരുന്ന് ചൂരൽ ചൂണ്ടി കൊണ്ടാണ് ടീച്ചർ ചോദിച്ചത്.
” സമചതുരത്തിന് നാല് മുലകൾ ഉണ്ട് എന്നാണ് അവൾ എഴുതി വെച്ചിരിക്കുന്നത്..”
ഇതു പറഞ്ഞിട്ട് സുനന്ദ ഉറക്ക ചിരിച്ചു. കുട്ടികൾ എല്ലാവരും ഇത് കേട്ട് ആർത്തു ചിരിച്ചു.
താൻ പെട്ടെന്ന് പേന എടുത്ത് ” മു, ‘ എന്നത് ” മൂ”എന്നു തിരുത്തി.
ടീച്ചർ വന്ന് ബുക്ക് നോക്കിയപ്പോഴേക്കും അതിൽ തെറ്റ് കണ്ടതുമില്ല. സുനന്ദയ്ക്ക് ടീച്ചർ രണ്ട് അടിയും കൊടുത്തു.
തെറ്റ് താനാണ് തിരുത്തിയതെന്ന് മനസ്സിലായ സുനന്ദ അന്നുമുതൽ എപ്പോഴും ശത്രുതയോടെയാണ് തന്നോട് പെരുമാറിയിട്ടുള്ളത്. എന്നാൽ രാജശ്രീ ആകട്ടെ അവളെ നാണക്കേടിൽ നിന്ന് രക്ഷിച്ചതിനാൽ അന്നു മുതൽ കൂടുതൽ സ്നേഹത്തോടെയാണ് തന്നോട് പെരുമാറിയുന്നത്. പക്ഷേ രാജശ്രീ തെറ്റാണ് എഴുതിയതെന്നും കമല തിരുത്തിയതാണെന്നും സുനന്ദ കൂട്ടുകാരെ എല്ലാം ബോധ്യപ്പെടുത്തി. കാര്യം മനസ്സിലാക്കിയ സഹപാഠികൾ എല്ലാം മിക്കപ്പോഴും അവളെ കളിയാക്കുകയും ചെയ്യുമായിരുന്നു.

അന്നൊക്കെ ഫ്രീ പിരീഡിൽ മുഴങ്ങി കേൾക്കുന്ന ഒരു ചോദ്യമായിരുന്നു “രാജശ്രീ.ഓ പറയൂ, സമചതുരത്തിന് എത്ര മൂലകൾ ഉണ്ട് ” എന്നത്.
ഇത് കേട്ട് അവൾ കുനിഞ്ഞിരുന്ന് കരയുമായിരുന്നു.അന്നും അവളെ ആശ്വസിപ്പിച്ചിട്ടുള്ളത് താനാണ്.
പിന്നീട് പറഞ്ഞു പറഞ്ഞ് ഇതിലെ രസം ഇല്ലാതാവുകയും ക്രമേണ ഇത് എല്ലാവരും മറന്നതു പോലെ തങ്ങളുടെ ഇടയിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.

ഉച്ചയൂണ് കഴിഞ്ഞ് ജനാലയ്ക്കരികിൽ ഓരോന്നോർത്തിരുന്ന് ചെറുതായൊന്നു മയങ്ങിയ കമല തുടർച്ചയായി ഹോണടിക്കുന്നത് കേട്ടാണ് ഉണർന്നത്. അവൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. പെട്ടിവണ്ടിയിൽ മീൻ കച്ചവടം ചെയ്യുന്നവരാണ്. അതിലൊരാളെ കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി. പുറത്ത് മങ്ങിയ വെയിലുണ്ട്.
പെട്ടെന്നാണ് അവളുടെ ഉള്ളിൽ ഹരീഷ് സാറിനെപ്പറ്റിയുള്ള ചിന്തയുണ്ടായത്. അപ്പോഴേക്കും അദ്ദേഹത്തിൻ്റെ മുഖസാദൃശ്യമുള്ള മീൻകാരൻ വാഹനവുമായി മുന്നോട്ട് കടന്ന് പോയിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിന് വന്ന ഹരീഷ് സാറിനോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. അദ്ദേഹം തന്നോട് കൂടുതൽ വാത്സല്യം കാണിച്ചതു കൊണ്ടാവും വല്ലാത്ത ആരാധനയായിരുന്നു. എന്നാൽ ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞ് പിന്നീട് അദ്ദേഹത്തെ ഒന്നു രണ്ടു വർഷത്തേക്ക് കണ്ടിരുന്നില്ല. പിന്നീട് പത്താം ക്ലാസിലായപ്പോൾ ട്യൂഷൻ ക്ലാസിൽ പോകവേ ” കുഞ്ഞേ നീ ഇത്ര വളർന്നോ..? ” എന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോഴാണ് തന്റെ ചിന്തകളെല്ലാം തെറ്റായിരുന്നു എന്ന ബോധോദയം ഉണ്ടാകുന്നത്. തന്നോടുള്ളത് വാത്സല്യമായിരുന്നുവെന്നും താനത് പ്രണയമായി കണ്ടത് തെറ്റായിപ്പോയെന്നും മനസ്സിലായപ്പോൾ അത് മായയോട് പറഞ്ഞു. അവൾ മറ്റു കൂട്ടുകാരോട് എല്ലാം പറയുകയും ഹരീഷ് സാറിതറിയുകയും ചെയ്തു. കൂട്ടുകാരെല്ലാവരും തന്നെ കളിയാക്കിയതിന്റെ വിഷമം ഇന്നും മനസ്സിലുണ്ട്. അത് കാരണം പിന്നീട് ട്യൂഷൻ ക്ലാസിൽ പോയിട്ടില്ല. ഹരീഷ് സാർ കുറേക്കാലത്തിനുശേഷം ടീച്ചറായി ഗവൺമെന്റ് സർവീസിൽ കയറി. ഇപ്പോൾ ആ സ്കൂളിൽ തന്നെയാണ് പഠിപ്പിക്കുന്നത്. അപ്പോൾ തീർച്ചയായും സംഗമത്തിന് അദ്ദേഹമുണ്ടാകുമെന്നും എങ്ങനെ സാറിൻ്റെ മുന്നിലേക്ക് ചെല്ലുമെന്നും ചിന്തിച്ച് കമല അസ്വസ്ഥയായി. സംഗമത്തിന് ഹരീഷ് സാറും ഉണ്ടാകുമെന്ന യാഥാർത്ഥ്യം അവളെ മ്ളാനവതിയാക്കി.

പ്രീഡിഗ്രി പഠനത്തിന് ചേർന്നതിനുശേഷമാണ് ബന്ധുവായ മഹേഷേട്ടൻ തന്നോട് പ്രണയമാണെന്ന് എഴുതിയ കത്ത് മേഘയുടെ കയ്യിൽ കൊടുത്തുവിട്ടത്. ആദ്യമൊന്നും തനിക്ക് പ്രണയം തോന്നിയിരുന്നില്ലെങ്കിലും വീണ്ടും വീണ്ടും പ്രണയലേഖനങ്ങൾ കൊടുത്തു വിടുകയും മേഘയോടൊപ്പം അത് വായിക്കുകയും അവൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ അറിയാതെ താനും മഹേഷേട്ടനെ പ്രണയിച്ചു തുടങ്ങി.

നീലാകാശത്തിന്റെ പ്രണയം കുളിർമഴത്തുള്ളികളായ് പൊഴിഞ്ഞ് വരണ്ടമണ്ണിനെ പുൽകിത്തുടങ്ങുന്നതായി തോന്നിയ കാലം. മഞ്ഞിലലിയാനും മഴയിൽ നനഞ്ഞു കുതിരാനും കൊതിക്കുന്ന എന്റെയുള്ളിൽ ആനന്ദം നിറച്ചു കൊണ്ട് ഞങ്ങളുടെ പ്രണയം മുന്നോട്ട് നീങ്ങി. ക്ഷേത്രങ്ങളിൽ, വഴിയരികിൽ, ഉത്സവപ്പറമ്പുകളിൽ വിവാഹ ആഘോഷങ്ങളിൽ.. എന്നുവേണ്ട എവിടെയും തന്റെ നിഴലായി മഹേഷേട്ടൻ ഉണ്ടാകുമായിരുന്നു. ബൈക്കിലെ യാത്രകളിൽ കഥ പറഞ്ഞു നീങ്ങിയ തങ്ങൾക്കിടയിലെ പ്രണയം തകർന്നുവീഴുന്ന സംഭവം ഇന്നും തന്നിൽ അസ്വസ്ഥത നിറയ്ക്കാറുണ്ട്.

ഒരു തണുത്ത പ്രഭാതത്തിൽ മനസ്സിൽ പ്രണയത്തിൻ്റെ ഓർമ്മകൾ അലതല്ലവേ ജാലകത്തിനു വെളിയിൽ അമൃതകണങ്ങൾ പൊഴിച്ച് ചെമ്പകപ്പൂക്കൾ പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. അപ്പോഴാണ് മഹേഷേട്ടൻ അടുത്തു തന്നെ ജോലിക്കായി ഡൽഹിയിലേക്ക് പോകുന്നുവെന്ന വിവരം മേഘ വന്നറിയിച്ചത്. പോകുന്നതിൻ്റെ തലേദിവസം യാത്ര പറയാനായി വീട്ടിലെത്തിയ മഹേഷേട്ടൻ തന്നെ ചേർത്തുപിടിച്ച് ചുംബിക്കുകയും ശരീരഭാഗങ്ങളിൽ അമർത്തുകയും ചെയ്തു പെട്ടെന്ന് താൻ കുതറി മാറി. സിഗരറ്റിൻ്റെ മനംപുരട്ടുന്ന മണം തന്റെ നാസികയിൽ നിറഞ്ഞു അനുവാദമില്ലാതെ തന്നെ കടന്നുപിടിച്ചതിനാൽ വെറുപ്പ് നിറഞ്ഞ മുഖത്തോടെയാണ് താനന്ന് പ്രതികരിച്ചത്. ആ പ്രണയത്തിന് അന്ന് താൻ തിരശ്ശീല ഇടുകയാണുണ്ടായത്.

പിന്നീട് മഹേഷേട്ടൻ കെഞ്ചി പറഞ്ഞിട്ടും തുടർന്നുവന്ന വിവാഹാലോചനയിൽ നിന്ന് താൻ പിന്മാറിയില്ല. തൻ്റെ വിവാഹത്തിന് ശേഷം മഹേഷേട്ടൻ തൻ്റെ ക്ളാസ്മേറ്റായിരുന്ന മായയെ വിവാഹം കഴിച്ചു.

കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരു വിവാഹ സത്കാരത്തിനിടയിൽ മായ കൊത്തും കോളും വെച്ച് ഓരോന്ന് സംസാരിക്കുകയും അതിൻ്റെ പേരിൽ അവളുമായി വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിലെത്തുകയും ആകെ നാണക്കേടുണ്ടാവുകയും ചെയ്തത് ഇന്നലെ നടന്നതു പോലെ മനസ്സിലുണ്ട്. അവൾ എന്തായാലും വരുമെന്ന് ഉറപ്പാണ്. അവളുടെ മുന്നിൽ പോയി നിന്ന് പുഞ്ചിരിക്കാൻ തനിക്കു കഴിയില്ലെന്ന് കമലയ്ക്ക് തോന്നി.

തന്റെ വിവാഹത്തിനുശേഷം പൂർവ്വകാല സംഭവങ്ങളെപ്പറ്റി ഭർത്താവായ മനുവേട്ടനോട് പറഞ്ഞപ്പോൾ കളിയാക്കിപ്പറഞ്ഞ ഒരു ഡയലോഗ് ആണ് ആദ്യം ഓർമ്മ വരിക. “അടി നൽകി വളർത്തേണ്ടതിന് പകരം ആ അവസരങ്ങളിൽ അപ്പം വാങ്ങി നൽകി വളർത്തിയത് കൊണ്ടാണ് ഇങ്ങനെയൊക്കെ കുരുത്തക്കേടുകൾ ഒപ്പിച്ചു കൊണ്ടിരുന്നത് ” എന്നാണ് മനുവേട്ടൻ പറയാറുള്ളത്.

ദിവസങ്ങൾ കഴിയുന്തോറും പഠനകാല ഓർമ്മകളിലെ വ്യത്യസ്തങ്ങളായ സംഭവങ്ങൾ കമലയെ മഥിച്ചു കൊണ്ടിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പോകണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഇതേപോലെ എന്തെങ്കിലും കുഴയ്ക്കുന്ന കാര്യങ്ങളുണ്ടായാൽ സുഹൃത്തായ മണികണ്ഠനോടാണ് അഭിപ്രായമാരായുക. കപ്പലിലെ ജോലിയായതിനാൽ അവനോടെപ്പോഴും സംസാരിക്കാൻ സാധിക്കുകയില്ല. എട്ടും പത്തും ദിവസം കൂടുമ്പോഴാണ് അവൻ കപ്പലിനു വെളിയിൽ വരുന്നതും ഫോണിൽ സംസാരിക്കുന്നതും. എന്തായാലും അത്യാവശ്യമായി വിളിക്കണമെന്ന് അവന് മെസേജിട്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ അവനെന്തായാലും ഒരു നല്ല തീരുമാനമുണ്ടാക്കിത്തരും എന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.

രണ്ടു ദിവസം കടന്നു പോയി.സായാഹ്നത്തിൽ പലവിധ ചിന്തകളുമായി കമല വീട്ടുമുറ്റത്തെ വാകമരച്ചോട്ടിലിരിക്കുകയായിരുന്നു. അപ്പോഴും മണികണ്ഠൻ്റെ മറുപടിയ്ക്കായി അവൾ കാത്തിരിക്കുകയായിരുന്നു. പൊഴിഞ്ഞു കിടക്കുന്ന വാകപ്പൂക്കൾ കണ്ടപ്പോൾ കമലയുടെ ഓർമ്മകൾ കാറ്റിനെക്കാൾ വേഗതയിൽ പുറകിലേക്കോടൻ കൊതിക്കുന്നുണ്ടായിരുന്നു. അതറിഞ്ഞിട്ടെന്നോണം വീശിയെത്തിയ കാറ്റിൽ വാകമരം കമലയുടെ ദേഹത്തേക്ക് പൂക്കൾപൊഴിക്കുന്നുണ്ടായിരുന്നു.

കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

മറ്റു് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ‘പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

നാളെ മുതല്‍ 15-ാം തീയതി വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 13ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി. 14ന് പത്തനംതിട്ട. 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കനത്ത മഴയിൽ മൂവാറ്റുപുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ​ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകൾ ദീക്ഷിത എന്നിവരെയാണ് ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

വാ​ഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവല ഭാ​ഗത്താണ് അപകടം.

വാ​ഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

എഴുമുട്ടം സ്വദേശികളായ നാലം​ഗ കുടുംബം സഞ്ചരിച്ച എതിർ ദിശയിൽ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറിൽ കരുനാ​ഗപ്പള്ളിയിലുള്ള ദമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു.

നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ദേശീയ, അന്തരാഷട്ര ടി.വി ചാനലുകളിൽ തരംഗം സൃഷ്ടിക്കുന്നു. ലോൺലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് നേടിയിതോടെ ദേശീയ അന്തർദേശീയതലത്തിലും ആരാധകർ ഏറെയാണ്.

24 April 2024 ദേശീയ ഇംഗ്ലീഷ് മാധ്യമത്തിൽ നമ്മുടെ മലയാളിയെ കുറിച്ച് വന്ന വാർത്ത ഇവിടെ വായിക്കാം –>> https://www.radioandmusic.com/entertainment/editorial/news/240424-check-out-latest-hindi-music-video-acclaimed

ദേശീയ, അന്തരാഷട്ര ടി.വി ചാനലുകളിൽ മലയാളി ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത “ദീദീ” ഹിന്ദി സോങ്ങ് വൻ ഹിറ്റിലേക്ക്.

“ദീദീ” ഹിന്ദി സംഗീത വീഡിയോ യൂടൂബിൽ കാണാം –>> https://www.youtube.com/watch?v=EfVXGI4rqNg

“ദീദീ” നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങൾക്ക് ഹരമേകുന്ന ട്രെൻഡിങ്ങ് പ്രണയ ഡാൻസ് സോങ്ങ് ആണ്. റൊമാൻ്റിക് വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ. ബോളിവുഡ് ലോകത്തും തരംഗം സൃഷ്ടിക്കുകയാണ് നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത ദീദീ ഹിന്ദി ഗാനം.

“ദീദീ” സംഗീത വീഡിയോ സംവിധാനം ചെയ്യിത്തിരിക്കുന്നതും നവീൻ ജെ. ആൻത്രപ്പേർ. നവീൻ ജെ. ആൻത്രപ്പേർ മുംബൈയിൽ ആണ് സ്ഥിര താമസം. ദീദീ വീഡിയോയുടെ ഭാഗമായി മെഗാ ലൈവ് സ്റ്റേജ് ഷോകൾകായി നവീനും അദ്ദേഹത്തിന്റെ ബാൻഡും തയ്യാർയെടുക്കുകയാണ്
കേരളത്തിലും താരത്തിന്റെ ലൈവ് മെഗാ സ്റ്റേജ് ഷോ ഉണ്ടാകുന്നതാണ്.

നവീൻ ജെ. ആൻത്രപ്പേറിന്റെ അസാധാരണമായ കാൻഡിഡ് – നാച്ചുറൽ അഭിനയ കഴിവും, അദ്ദേഹത്തിന്റെ കഥാപത്രത്തെ ഉൾകൊണ്ട് അഭിനയികാൻ ഉള്ള കഴിവും നവീന് അന്താരാഷ്ട്ര തലത്തിൽ വരെയും ഒരു ആക്ടർ, ഫാഷൻ സൂപ്പർ മോഡൽ എന്നി നിലകളിൽ പ്രശംസ നേടിയിട്ടുള്ളതാണ്. കാൻഡിഡ് സ്‌റ്റയിലിൽ ഉള്ള അദ്ദേഹത്തിന്റെ അഭിനയികാൻ ഉള്ള കഴിവും, അദ്ദേഹത്തിന്റെ ഹോളിവുഡ് ഇന്റർ നാഷണൽ രൂപഭംഗിയും, ശരീരഘടനയും, പെരുമാറ്റവും എല്ലാം കൂടി ചേരുബോൾ സംഗീത വീഡിയോകൾ എല്ലാം വൻ ഹിറ്റ് ആകുകയാണ്.

കഴിവുള്ള നവാഗതകർക്കും, പുതുമുഖങ്ങൾക്കും തന്റെ മ്യൂസിക്കൽ ആൽബങ്ങളിലും, ലൈവ് സ്റ്റേജ് പ്രോഗ്രാമിലും, മറ്റു പ്രോജറ്റുകളിലും അവസരം നൽകുന്നതിൽ നവീൻ ഒരു മിടുക്കൻ തന്നെയാണ്. ഇന്ന് മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അനേകം പ്രതിഭകളൾക്കും അവരുടെ കലാജീവിതം തുടങ്ങുന്നവേളയിൽ നവീൻ ജെ. ആൻത്രപ്പേർ അവസരം നല്കിയിട്ടുണ്ട് .

നവീന്റെ ‘ക്രിസ്മസ് മെലഡിസ്’ എന്ന സംഗീത ആൽബത്തിന്റെ വീഡിയോ ഷൂട്ടിംഗ് സൈറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി എത്തിയ അൻവർ റഷീദ് സംഗീത ആൽബം ചിത്രികരിക്കുന്ന ഇടയിൽ നവീന്റെ പുതുതായി റീലീസ് ചെയ്യാൻ നിൽക്കുന്ന ‘യുവർ ടെൻഡർനസ്’ എന്ന സംഗീത ആൽബം സംവിധാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നവീൻ അൻവർ റഷീദിന് ആഗ്രഹം നിറവേറ്റി കൊടുകയും ചെയ്തു. ഈ ആൽബത്തിന്റെ ചിത്രികരണം കഴിഞ്ഞ് തൊട്ടു പിന്നാലെയാണ് മമ്മൂട്ടിയെ നായകനായ രാജമാണിക്യം സിനിമ അൻവർ റഷീദ് സംവിധാനം ചെയ്തത്. യുവർ ടെൻഡനസ് എന്ന സംഗീത ആൽബം സംവിധാനം ചെയ്യാൻ അവസരം കിട്ടിയതോടെയാണ് ഇന്ന് മലയാളം സിനിമ മേഖലയിൽ അൻവർ റഷീദിന്റെ സ്വപനങ്ങക്ക് തുടക്കമായത്. അതിനു ശേഷം ചോട്ടമുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ, അഞ്ച് സുന്ദരികൾ, ട്രാൻസ്, കേരള കഫേ, എന്നി സിനിമകൾ അൻവർ റഷീദ്സം വിധാനം ചെയ്ത മുന്നേറുക ആയിരുന്നു. അൻവർ റഷീദ് ഭാഗമായ ഏറ്റവും പുതിയ ചിത്രം ഫഹദ് ഫാസിൽ നായകനായ ആവേശം ആണ്.

നവീൻ ജെ. ആൻത്രപ്പേറിന്റെ “യുവർ ടെൻഡനസ്” സംഗീത ആൽബത്തിൽ അൻവർ റഷീദിന് അസിസ്റ്റൻറ് ഡയക്റായി എത്തിയത് ഡിമൽ ഡെന്നിസ് എന്ന യുവ ഡയക്ടർ. യുവർ ടെൻഡനസ് ചിത്രീകരണശേഷം ഡിമൽ ഡെന്നിസു മലയാള സിനിമ രംഗത്തേക് കടക്കുകയും ഷെൻനിംഗത്തെ നായകൻ ആക്കി “വലിയ പെരുന്നാൾ” എന്ന സിനിമ സംവിധാനം ചെയ്ത് മലയാള സിനിമയിൽ ലേക്ക് കടന്നു വരുന്നത്.

നവീൻ ജെ. ആൻത്രപ്പേറിന്റെ “യുവർ ടെൻഡനസ്” എന്ന ആൽബത്തിൽ അൻവർ റഷീദിന് കൂട്ടായി ചായഗ്രഹണം നീർവഹിച്ചത് ഷൈജു ഖാലിദ്. ആൽബത്തിന്റെ ചിത്രരണത്തിനു ശേഷം ഷൈജു ഖാലിദ് ട്രാഫിക്, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ്, മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, ഈ . മ. യൗ . എന്നി മലയാള സിനിമകളുടെ ചായഗ്രഹണം നിർവഹിക്കുകയും ചെയ്തു.

റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ, അൻവർ റഷീദ്, ഡിമൽ ഡെന്നിസ്, ഷൈജു ഖാലിദ് എന്നിവരുടെ കൂട്ടുകെട്ടിൽ ഇറങ്ങിയ യുവർ ടെൻഡനസ് എന്ന ഇംഗ്ലീഷ് ആൽബം വൻ ഹിറ്റ് ആയുകയും ദേശിയ അന്തർദേശീയ ചാനലുകളിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.

റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ, അൻവർ റഷീദ്, ഡിമൽ ഡെന്നിസ്, ഷൈജു ഖാലിദ് എന്നിവർ ചേർന്നു ചിതികരികുന്ന ഫോട്ടോ ആൽബം ഫേസ് ബുക്കിൽ കാണാം –>> https://www.facebook.com/media/set/?set=a.507688685930932&type=3

നവീൻ ജെ. ആൻത്രപ്പേർ മുംബൈയിൽ സ്ഥിരതാമസമാക്കി. അതിനു ശേഷം ബോളിവുഡിലെ ഉന്നതപദവിയിൽ നിൽക്കുന്ന “യാഷ് രാജ് ഫിലിം” സ്റ്റുഡിയോയിൽ വച്ച് റെക്കോർഡിംങ് ആന്റ് മിക്സിംഗ് ചെയുകയും ‘ലോൺ ലി അയാം ക്രയിംങ്ങ്’ എന്ന ആൽബം അനേകം ദേശീയ അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു എന്നിവയിൽ വൻ ഹിറ്റായി മാറുകയും ചെയ്തു .

സിനിമ താരം നിവിൻ പോളിയുടെ രാജഗിരി ഹൈസ്കൂൾ കളമശ്ശേരിയിൽ വച്ച് പഠിക്കുന്ന സമയത്ത് നവീൻ ജെ. ആൻത്രപ്പേർ തനിക്ക് പ്രദോചനം ആയ കാര്യങ്ങൾ പലയിടങ്ങളിലും നിവിൻ പോളി സംസാരിക്ക റുള്ളതാണ് അതിൽ വനിത മാഗസിനിലെ (ജൂൺ 15 – 30), 2015 കവർ സ്റ്റോറി അഭിമുഖത്തിൽ പേജ് 15-ൽ നിവിൻ പോളി നിവിൻ പോളി നവീൻ ജെ. ആൻത്രപ്പേറിനെ ത കുറിച്ച് പങ്കു വച്ച ഓർമ്മകൾ ഇങ്ങനെ

രാജഗിരി സ്കൂളിൽ ഞങ്ങളുടെ ബാച്ചിൽ ഒരു പയ്യനുണ്ടായിരുന്നു. നവീൻ ആൻത്രപ്പേർ ഏതു സമയത്തും അവന്റെ കൈയ്യിൽ ഗിറ്റാറുണ്ടാവും. ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞ് ഫുട്ബോൾ കളിക്കാൻ പോവുബോഴും ഇവൻ ഗിറ്റാറു പിടിച്ചിരിക്കുകയാവും. അന്നു ഞങ്ങൾ വിചാരിച്ചിട്ടുണ്ട്, ഇവൻ മാത്രം എന്താ ഇങ്ങനെയെന്ന് . വർഷങ്ങൾക്കു ശേഷം രാജഗിരി സ്കൂളിലെ ഒരു ചടങ്ങിൽ ഗസ്റ്റായി അവനെ കണ്ടു. ആഗ്രഹിച്ചതു പോലെ ഒരു വലിയ മ്യൂസിഷ്യനായി മാറിയിരിക്കുന്നു നവീൻ ഇപ്പോൾ. അവന്റെ മ്യൂസിക് ഷോ കണ്ട് പണ്ട് കളിയാക്കിവരെല്ലാവരും ഇന്ന് കയ്യടിക്കുന്നു. പൗലോ കൊയ്ലോയുടെ വിഖ്യാത നോവലായ ആൽക്കെമിസ്റ്റിൽ പറയുമ്പോലെ തീവ്രമായി ആഗ്രഹിച്ചിൽ ഏതു സ്വപ്നവും സാക്ഷത്ക്കരിക്കാം.

നിവിൻ പോളി ഭാഗമായ ഏറ്റവും പുതിയ ചിത്രം “മലയാളി ഫ്രം ഇൻഡ്യ’ ആണ്.

Actor Nivin Pauly talks about Naveen J. Anthraper – (Nivin Pauly Vanitha Magazine -June 15-30,2015) link –> https://www.manoramaonline.com/women/interviews/nivin-pauly.html#

Aju Varghese – Facebook link –> https://m.facebook.com/AjuVargheseOfficial/photos/with-naveen-j-anthraper-nivin-rajagiri-old-students-association-meet-dubai-rosa/853815134706224/?_se_imp=0H8LEdpB1cL03X0Ug

Aju Varghese – Vanitha Magazine link –> https://www.manoramaonline.com/movies/interview/interview-with-aju-varghese.html#

കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ 31 ഡിസംബർ 2023 ഞായറാഴ്ച 7 PM അന്താരാഷ്ട്ര റോക്ക്സ്റ്റാറും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോയുലൂടെ ജനലക്ഷങ്ങൾ യായിരുന്നു താരത്തിന്റെ മ്യൂസിക്ക് ഷോ കാണാൻ എത്തിയത്. കൊച്ചി മറൈൻ ഡ്രൈവിലെ പുതുവൽസര പരിപാടിയുടെ വീഡിയോകൾ വൈറൽ –> https://www.youtube.com/watch?v=UenmiYPeJwo ദാ എറന്നാകുളം ആഗ്രി – ഹോർട്ടികൾച്ചർ സൊസൈറ്റിയും, ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ) സംയുക്തമായി ചേർന്നാണ് ‘റോക്ക് സ്റ്റാർ നവീൻ. ജെ. ആന്ത്രപ്പേർ ലൈവ്’ 40- മതെ കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ 31 ഡിസംബർ 2023 ഞായറാഴ്ച നടത്തിയിരുന്നു.

അതുപൊലെ തന്നെ ഫോർട്ടുകൊച്ചി വെള്ളി ഗ്രൗണ്ടിൽ 29 ഡിസംബർ 2023യിലും “നാച്ചുറൽ ക്രിസ്മസ് ട്രീ ഫെസ്റ്റിവലിന്റെ” ഭാഗമായും വൈളി ഗ്രൗണ്ടിലെ പരിപാടിയുടെ സംഘാടകർ റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ മെഗാ ഷോ നടത്തിയിരുന്നു. .അന്നും ഫോർട്ടു കൊച്ചിയിലേക്ക് താരത്തിന്റെ പരിപാടി കാണൻ ലക്ഷങ്ങൾ ആണ് ഒഴുകി എത്തിയത്. താരത്തിന്റെ രണ്ട് പരിപാടിയ്ക്കും ഹൗസ് ഫുൾ ലായിരുന്നു.

രാജഗിരി റോസയുടെ വാർഷികത്തിന്റെ ഭാഗമായും 13 ജനുവരി 2024 കൊച്ചി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ മെഗാ ഷോ സംഘാടകർ നടത്തിയിരുന്നു.

ലേഡി ഒഫ് ഹോപ്പ് ആൻഗ്ലോ- ഇൻഡ്യൻ സ്കൂൾ വൈപ്പിൻ, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി, മഹാരാജാസ് കോളേജ് എറണാകുളം, യൂണിവേർസിറ്റി ഓഫ് മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് നവീൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാരാഷ്ട്ര യുണിവേർസിറ്റി ഓഫ് മുംബൈയിൽ നിന്ന് സൗണ്ട് റെക്കോഡിംങ്ങ് (ഓഡിയോ എൻജിനിയറിംങ്ങ്) പഠനം പൂർത്തികരിച്ചത്.

“ലോൺലി അയാം ക്രയിങ്ങ്”എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. ആൻത്രപ്പേർ. ലോൺലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു. ‘ലോൺലി അയാം ക്രയിംങ്ങ്’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലുടെ ലോക പ്രശ്സ്തി നേടിയ താരമണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബോളിവുഡ് സിനിമ ലോകത്തെ പ്രശ്സ്തമായ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആണ് ഗാനത്തിന്റെ ഒഡിയോ റെക്കോഡിംങ്ങ്, മിക്സിംങ് & മാസ്റ്ററിംങ്ങ് ചെയ്തത്. പ്രശ്സ്തമായ റോത്തങ്ങ് പാസ്സ്, മണ്ണാലി എന്നി സ്ഥലങ്ങളിൽ വച്ചാണ് ലോൺലി അയാം ക്രയിംങ്ങ് എന്ന ഗാനത്തിന്റെ ചിത്രീകരണം.
“ലോൺലി അയാം ക്രയിങ്ങ്” സംഗീത വീഡിയോ യൂടൂബിൽ കാണാം –>> https://www.youtube.com/watch?v=lUIT-cIy394
നവീൻ ജെ. ആൻത്രപ്പേറിന്റെ മഹാരാജാസ് കോളേജിൽ വച്ച് ചിത്രീകരിച്ച സംഗീത വീഡിയോ വർണ്ടർ വാൾ സംഗീത വീഡിയോ യൂടൂബിൽ കാണാം –>> https://www.youtube.com/watch?v=ZtaVKV1VVSU
“നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ വീഡിയോ യൂടൂബിൽ കാണാം –>> https://www.youtube.com/watch?v=KAubC_8RLOo
അന്താരാഷ്ട്രതലത്തിൽ ഏറ്റവു ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയിൽ നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ഉൾപ്പെടുന്നു. “നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ നേരിൽ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തമായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ. നവീൻ ജെ. ആൻത്രപ്പേർ രംഗോലി ഗൾഫ് എന്ന ടി.വി. ഷോയിൽ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യി എന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന “ബാറ്റിൽ ഓഫ് ദ ബാന്റ്സ് ” എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള പ്രോഫണൽ മ്യൂസിക്ക് ബാന്റുകൾ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കർത്താവു ആയിട്ടുണ്ട്.
മുംബൈ – ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷൻ ഷോകളിലും, ഫാഷൻ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, നവീൻ പ്രവർത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റർനാഷണൽ ഫാഷൻ ഫോട്ടോ ഷൂട്ടുകളിലും, ഫാഷൻ ഷോകളിലും – സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റർ, മ്യൂസിക് കംപോസർ,മ്യൂസിക് പ്രൊഡ്യൂസർ, ഡാൻസർ, ഇംഗ്ലീഷ് വോയ്സ് ഓവർ ആർട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീൻ ജെ. ആൻത്രപ്പേർ.

നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീൻൽ നിന്നും പഠിക്കുവാൻ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികൾ അടക്കമാണ് നവീനിൽ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാൻ വരുന്നത്. ഓൺലെൻ ക്ലാസ്സുകൾ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവർക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകർന്നു നൽകുന്നു നവീൻ.

അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആൽബങ്ങൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയിൽ അവരുടെ സ്റ്റുഡിയോ റെക്കോർഡിങ്ങുകളിൽ, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാൻ നവീനെ തേടിയെത്തുന്നത്.

പുകയല്ല പാട്ടാണു ലഹരി – വ്യത്യസ്തമായ സ്വഭാവം

ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ ” ഡ്രഗ്സ്” മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ” എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ . “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്.

അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്.

നവീൻ ജെ. ആൻത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബിൽ ഇ സംഗീത വിഡോയകൾ വൈറൽ ആകുന്നു

നവീൻ ജെ. ആൻത്രപ്പേർ സംഗീത വീഡിയോ ഇവിടെ കാണാം http://www.youtube.com/naveenjanthraper http://www.instagram.com/naveenjanthraper http://www.facebook.com/naveenjanthraper

RECENT POSTS
Copyright © . All rights reserved