Latest News

ഐശ്വര്യ റായിയുടെ മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ശകാരിച്ച് ഭര്‍ത്താവ് അഭിഷേക് ബച്ചന്‍. യുവാവിനോട് ഫോട്ടോ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും കാറിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും കാറില്‍ കയറുന്നതിനിടെ ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റും കൂടി. ഇതിനിടയ്ക്ക് മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറിനെയാണ് അഭിഷേക് ശകാരിച്ചത്.
നേരത്തെ ഐശ്വര്യയുടെ പേരില്‍ തെറ്റായ വാര്‍ത്ത വന്നതിനെതിരെയും അഭിഷേക് പ്രതികരിച്ചിരുന്നു. എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വവന്നാലും പരാതിപ്പെടുന്ന ശീലം ഐശ്വര്യയ്ക്കില്ലെന്ന് അഭിഷേക് പറഞ്ഞു. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ വെറുതെ വിടാന്‍ ആളുകള്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അഭിഷേക് പറഞ്ഞു.

കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മാർപാപ്പ തന്റെ വേദന പങ്കുവച്ചത്. ‘കുർബാന പ്രാർഥനയ്ക്കായുള്ളതാണ്. അതൊരു കലാപരിപാടിയല്ല. ഞാൻ ഇവിടെയോ ബസിലിക്കയിലോ കുർബാന അർപ്പിക്കുമ്പോൾ വളരെയധികം പേർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതു കാണുന്നു– വിശ്വാസികൾ മാത്രമല്ല, പുരോഹിതരും ബിഷപ്പുമാരും ആ കൂട്ടത്തിലുണ്ട്!’ സങ്കടത്തോടെ പാപ്പ പറഞ്ഞു.

Image result for pope-against-mobile-phones

തിരുക്കർമങ്ങൾക്കിടെ, നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്തൂ എന്നു കാർമികൻ പറയുന്ന സന്ദർഭമുണ്ട്. അല്ലാതെ, മൊബൈൽ ഫോൺ ഉയർത്തി ഫോട്ടോ എടുക്കാനല്ല വൈദികൻ പറയുന്നത്. ഇതു വളരെ കഷ്ടമാണ്– അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സക്രിയമാണെങ്കിലും മാർപാപ്പയായശേഷം പൊതുജനമധ്യത്തിൽ മൊബൈലുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. തീർഥാടകരോടൊപ്പം സെൽഫിക്കായി നിൽക്കാറുമുണ്ട്. മൊബൈലിനു പകരം കയ്യിൽ ബൈബിൾ കൊണ്ടുനടക്കാൻ അദ്ദേഹം മുൻപൊരിക്കൽ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്ക് സാധ്യത വര്‍ദ്ധിപ്പിച്ചുകൊണ്ട് സിപിഎം തീരുമാനം. രാജിവെക്കുന്ന കാര്യം സ്വയം തീരുമാനിക്കണമെന്ന് സിപിഎം തോമസ് ചാണ്ടിയെ അറിയിച്ചു. നിലവിലെ സാഹചര്യം ഗൗരമേറിയതാണെന്നും തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടതില്ല എന്നാണ് സിപിഎം തീരുമാനം. സാഹചര്യം മനസിലാക്കി തീരുമാനം എടുക്കണമെന്നാണ് സിപിഎം മന്ത്രിയെ അറിയിച്ചിരിക്കുന്നത്.

വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ എല്‍ഡിഎഫ് യോഗം വിളിക്കും. യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാനാണ് നീക്കം. എന്‍സിപിയുടെ രണ്ടാമത്തെ മന്ത്രിയാണ് ഇതോടെ പുറത്തേക്ക് പോകുന്നത്. ഫോണ്‍കെണിയില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രന്‍ രാജിവവെച്ചതിനു ശേഷമാണ് ഗതാഗതമന്ത്രി സ്ഥാനത്തേക്ക് തോമസ് ചാണ്ടി വന്നത്.

കായല്‍ കയ്യേറ്റത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എല്‍ഡിഎഫി ലെ പ്രമുഖ കക്ഷികളിലൊന്നായ സിപിഐ തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടായിരുന്നു ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയത്. തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

ബിർമിങ്ഹാം/റെഡിച്ച് : ദീർഘവീക്ഷണത്തോടും അര്‍പ്പണ മനോഭാവത്തോടും സാമൂഹ്യ പ്രതിബദ്ധതയോടും കൂടി സംഘടിപ്പിക്കുന്ന പരിപാടികൾ, അതിലൂടെ റെഡിച്ചിലെ പ്രവാസി മലയാളികൾക്ക് മാത്രമല്ല യുകെ മലയാളികൾക്ക് തന്നെ  അവരവരുടെ ജീവിത വഴികളിൽ പ്രത്യേകിച്ച് ജോലികളിൽ അറിവും വിജ്ഞാനവും പകർന്നു നൽകുന്ന പരിപാടികൾ, യുക്മ കലാമേള ആയാലും ബൈബിൾ കലോൽസവം ആയാലും അവർ ഒന്നായി പങ്കെടുത്ത്‌  ഒരുമയുണ്ടെങ്കിൽ ഒലക്കപ്പുറത്തും കിടക്കാം എന്ന ചൊല്ല് അന്വർഥമാക്കി, മാതൃക നൽകുന്ന മലയാളി സമൂഹം…  ഇതാണ് കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച് വര്ഷങ്ങളായി റെഡിച്ചിലെ മലയാളി സമൂഹത്തിന് പകർന്ന് നൽകികൊണ്ടിരിക്കുന്നത്.

മലയാളി സമൂഹത്തിനു മാതൃകാപരവും  അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു ഉതകുന്ന രീതിയിലുള്ള വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങളിലൂടെ ബ്രിട്ടനിലെ മലയാളി സംഘടനകള്‍ക്കുതന്നെ പ്രചോദനമായ  കെ സി എ റെഡിച്ച്, ഞങ്ങൾ ഓണവും ക്രിസ്സ്മസ്സും ആഘോഷിക്കാൻ മാത്രമുള്ള അസോസിയേഷൻ അല്ല എന്ന് തെളിയിച്ചുകൊണ്ട് ഈ വരുന്ന ശനിയാഴ്ച നഴ്‌സിംഗ് സെമിനാര്‍ സംഘടിപ്പിക്കുന്നു.  യുകെ മലയാളികൾ കൂടുതലും നേഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കി, സ്വന്തമായി ഒരു നേഴ്‌സിങ് ഫോറം ഉള്ള വിരലിൽ എണ്ണാവുന്ന യുകെ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ കെ സി എ റെഡിച്ച് നേഴ്‌സിങ് സെമിനാറുമായി മുന്നോട്ടുപോകുന്നത്.

ഈ വരുന്ന ശനിയാഴ്ച (11/11/2017) ഈസ്‌മോര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ഈ പരിപാടി കെ സി എ  പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉത്ഘാടനം നിര്‍വഹിക്കുന്നു. പരിപാടികളുടെ സുഗമമായ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് അസോസിയേഷൻ സെക്രട്ടറി റെജി ജോർജ്, ട്രെഷറർ അഭിലാഷ് സേവ്യർ എന്നിവർ അടങ്ങിയ ടീം മുൻനിരയിൽ നിൽക്കുന്നു.  റീവാലിഡേഷന്‍, കരിയർ പ്രോഗ്രഷന്‍, ഇന്റര്‍വ്യൂ ടെക്‌നിക്, കംപ്ലയിന്റ് മാനേജ്‌മെന്റ്, ബ്രേക്കിംഗ് ബാഡ് ന്യൂസ്, സേഫ് ഗാര്‍ഡിങ്, ഡ്യൂട്ടി ഓഫ് ക്യാന്‍ഡോര്‍ എന്നീ വിഷയങ്ങളിൽ ഉള്ള പ്രസൻറ്റേഷൻ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ ഉണ്ടായിരിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിഞ്ചു ജേക്കബ്, മേഴ്‌സി ജോണ്‍സന്‍, ഷൈബി ബിജിമോന്‍ എന്നുവരുടെ നേതൃത്വത്തില്‍ നടക്കുന്നു. നഴ്‌സിംഗ് രംഗത്ത് തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച ഇവര്‍ മൂവരും കെ സി എ അംഗങ്ങള്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. റെഡിച്ച് നാഷണൽ ഹെൽത്ത് സെർവീസിലെ പ്രമുഖ ഡോക്ടര്‍ സിദ്ദിഖി മുഖ്യതിഥി ആയി എത്തുന്നു.

തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ മലയാളം മിഷന്‍, മലയാളം ക്ലാസ്സ് എന്നിവയെപ്പറ്റി സംസാരിക്കുവാന്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉണ്ടായിരിക്കും. ഇതുവരെ മലയാളം മിഷന്‍ പ്രോഗ്രാമിന് പേര് നല്‍കിയിട്ടുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. പ്രസ്‌തുത പരിപാടികളിലേക്ക് എല്ലാ മലയാളികളെയും സാദരം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അറിയിച്ചു.

സമയം: 13.30pm.. 11/11/2017

Address… 103 Easemore road, B97 8EY

Malayalam mission  program time… 18.00pm

 

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ ചാണ്ടിക്ക് എതിരെയുളള തെളിവുകള്‍ ഹാജരാക്കാന്‍ രമേശ് ചെന്നിത്തല തന്നോട് നിര്‍ദേശിച്ചതായി സരിത എസ് നായര്‍. രമേശ് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കോണ്‍ഗ്രസിന്റെ വക്കീലുമായ അഡ്വ ജോയ് മുഖാന്തിരമാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതിന് മുന്‍പ് തെളിവുകള്‍ ഹാജരാക്കാനാണ് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരുവരും തമ്മിലുളള പടയൊരുക്കത്തില്‍ തനിക്ക് താല്പര്യമില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്റെ മൊഴികള്‍ മാത്രമുളളുവെന്നും തെളിവുകള്‍ ഇല്ലെന്നുമുളള കോണ്‍ഗ്രസിന്റെ ജല്പനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ തെറ്റുകാരിയല്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ തനിക്ക് ഒപ്പം തെറ്റുചെയ്തവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് മാത്രമാണ് ആഗ്രഹിച്ചിരുന്നതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

5 ദിവസം എഴുന്നേറ്റ് നില്‍ക്കാനാവാത്ത വിധം കെസി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് സരിത പറയുന്നത്.

ബിജെപി ഹര്‍ത്താല്‍ ദിവം നാസറുള്ള വിളിച്ച് റോ്‌സ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനാണെന്നായിരുന്നു പറഞ്ഞത്. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെ്ന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു. അവര്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു. അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേക്ക് പോയി. അവിടെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു. കെസി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്‌പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീ്ത്തപേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി

സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.  അതിനാല്‍ അന്വേഷണഘട്ടത്തില്‍ താന്‍ മൊഴി കൊടുക്കുമെന്നും സരിത എസ് നായര്‍ വ്യക്തമാക്കി. തന്റെ പക്കലുളള മറ്റു തെളിവുകളും അന്വേഷണസംഘത്തിന് കൈമാറുമെന്ന് സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടനകളുടെ . ഇരു കൊടിയ അക്രമം. ഇരു ചക്ര വാഹന യാത്രക്കാരെ അടക്കം തല്ലിചതച്ചും വണ്ടി തല്ലി തകര്‍ത്തും വ്യാപക അക്രമം അഴിച്ചു വിടുകയാണ്.

അക്രമികള്‍ നശിപ്പിച്ച ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവര്‍ ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഉപജീവനമാര്‍ഗ്ഗം തകര്‍ത്തതില്‍ അക്രമികളോട് കരഞ്ഞ് കൊണ്ട് വിഷമങ്ങള്‍ പങ്ക് വയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.

‘ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ… ഇത് കൊണ്ട് നടക്കാനുള്ള പാട് അറിയോ…? എന്ത് കഷ്ടപ്പെട്ടിട്ടാ അറിയോ സാറേ…’ എന്ന് കരഞ്ഞ് കൊണ്ട് ചോദിക്കുന്ന ഡ്രൈവറുടെ വാക്കുകള്‍ ജനങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്.

 

സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.

2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങി. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നസറുള്ള വഴി 7 ലക്ഷം രൂപ എ.പി. അനില്‍ കുമാര്‍ കൈപ്പറ്റി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വർഗീയ പരാമർശങ്ങളടങ്ങിയ ഓഡിയോ വിവാദം മേജർ രവിയുടെ പ്രതികരണം ഭാരതീയം എന്ന സംഘപരിവാർ അനുകൂല വാട്സാപ്പ് ഗ്രൂപ്പിൽ തന്നോട് പാർത്ഥ സാരഥി ക്ഷേത്രവിഷയത്തിൽ ഹിന്ദുക്കൾക്കു വേണ്ടി മുന്നോട്ട് വരണം എന്ന് പറഞ്ഞവരോട്, ‘താൻ മുന്നോട്ട് വന്നിട്ട് ആരും വളരേണ്ടതില്ലെന്നും നിങ്ങൾക്ക് വളരണമെങ്കിൽ നിങ്ങൾ തന്നെ മുന്നോട്ട് വരണമെന്നും‘ പറഞ്ഞ മറുപടിയാണു ആ ഓഡിയോ എന്നാണു മേജർ രവി വിശദീകരിക്കുന്നത്. എന്നാൽ താൻ ആരെയോ തെറിവിളിക്കുന്നതായോ കൊല്ലാൻ ആഹ്വാനം ചെയ്തതായോ ഒക്കെയാണു ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും മേജർ രവി പറയുന്നു.

“ഒരു ഗ്രൂപ്പിൽ നിന്നും നാലു പ്രാവശ്യം നമ്മൾ തന്നെ എക്സിറ്റ് ചെയ്തിട്ടും പിന്നെയും വലിച്ചു കയറ്റിയിട്ട് അവിടെ നടക്കുന്ന ഡിസ്കഷനിൽ ഒരാൾ ചോദിക്കുന്ന ചോദ്യത്തിനു ഞാൻ നൽകിയ ഉത്തരമാണു ഞാൻ ഓഡിയോയിൽ നൽകിയിരിക്കുന്നത്. എന്നാൽ എന്താണു ചോദിക്കുന്നത് എന്ന് അവർ പുറത്തുവിട്ടിട്ടില്ല. ‘സാറു മുന്നിൽ നിൽക്കണം‘ എന്നു ആവശ്യപ്പെടുന്നയാളോട് ‘ഞാ‍ൻ നിൽക്കില്ല‘ എന്നു വിശദീകരിക്കുന്ന ഓഡിയോ ആണത്. നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾക്ക് തന്നെ നേടിയെടുക്കാൻ അറിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാണു നിൽക്കുന്നത് എന്നാണു എന്റെ ചോദ്യം. അപ്പോഴേയ്ക്കും ഞാൻ സംഘിയായി. ഞാൻ വർഗീയനായി,” മേജർ രവി പറയുന്നു.

ഹിന്ദുവികാരം ഉണരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓഡിയോയിൽ പറഞ്ഞതല്ലേ അത്തരം ട്രോളുകൾ ഉണ്ടാകാൻ കാരണമെന്ന ചോദ്യത്തിനു മേജർ രവിയുടെ മറുപടി ഇങ്ങനെ:

“നിങ്ങളുടെ അമ്പലം കൈവിട്ടുപോകുന്നതിൽ നിങ്ങൾക്ക് വികാരം ഇല്ലെങ്കിൽപ്പിന്നെ നിങ്ങളെന്തിനാണു നിങ്ങൾ എന്നോട് പറയുന്നതെന്നാണു ഞാൻ അതിൽ പറയാൻ ശ്രമിക്കുന്നത്. ഞാനല്ല മുന്നിൽ നിൽക്കേണ്ടത്, നിങ്ങളായിട്ട് ചെയ്യൂ എന്നാണു ഞാൻ പറയുന്നത്. ഞാൻ ആദ്യം ചോദിച്ചത് ഇതാണു. ദേവസ്വം ബോർഡ് അമ്പലം ഏറ്റെടുത്താൽ എന്താണു പ്രശ്നം? അപ്പോൾ അവർ പറയുന്നത് ഈ പൈസ സർക്കാർ എടുക്കുന്നു, അതു ഹജ്ജ് സബ്സിഡി ആയിക്കൊടുക്കുന്നു എന്നൊക്കെയാണു. ഇതൊക്കെ വളരെ ദുർബ്ബലമായ വാദങ്ങൾ ആണു. വിവരാവകാശക്കമ്മീഷനിൽപ്പോലും ചോദിച്ചാൽ അങ്ങനെ ഒന്നിനും ഈ ഫണ്ടിംഗ് ഉപയോഗിക്കുന്നില്ല എന്നാണു അറിയാൻ കഴിയുക. വിവരമുള്ളവർക്ക് അതറിയാം. ഇനി മറ്റൊരു സമുദായക്കാരനു അവന്റെ വിശ്വാസപ്രകാരമുള്ള തീർത്ഥയാത്രയ്ക്ക് ഹിന്ദുമതത്തിന്റെ പൈസ ഉപയോഗിക്കുന്നു എന്നുതന്നെ കരുതുക. അങ്ങനെയാണെങ്കിൽ അതു നല്ലതല്ലേ? അതിനെന്തിനാണു ഈ വലിയ സനാതനധർമ്മവാദം പറയുന്നവർ അസ്വസ്ഥരാകുന്നത്? ഇതൊക്കെയാണു ഞാൻ ആ ഗ്രൂപ്പിൽ ആദ്യം ചോദിച്ചത്. ഇതവർക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാകാം ഇപ്പോൾ എന്റെ ഓഡിയോ ഇത്തരത്തിൽ പുറത്തുവിട്ടത്. അതിൽ ഞാൻ ആദ്യം പറഞ്ഞ ഭാഗങ്ങൾ ഒന്നും അവർ പുറത്തുവിടില്ല.”

ഹിന്ദു ഐക്യത്തിനുവേണ്ടി വാദിക്കുന്നവർ അമ്പലങ്ങളിലും ഭരനസമിതികളിലും ഇപ്പോഴും തുടരുന്ന ജാതീയതയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മേജർ രവി ആരോപിക്കുന്നു.

“അമ്പലങ്ങളിൽ ഇപ്പോഴും അപ്പർ കാസ്റ്റ് , ലോവർ കാ‍സ്റ്റ് എന്നിങ്ങനെയുള്ള വേർതിരിവുണ്ട്. ഇപ്പോ ഞാൻ ഒരു അപ്പർ കാസ്റ്റ് ആയതുകൊണ്ട് എനിക്കത് അനുഭവവേദ്യമാകാത്തതാകാം. എന്റെ എത്രയോ സി പി എം അനുഭാവികളായ സഹോദരന്മാരുണ്ട്. അവർ എന്നോട് പറഞ്ഞിട്ടുണ്ട്. രവിയേട്ടാ അതങ്ങനെയല്ല. അമ്പലങ്ങളിൽ പല പ്രശ്നങ്ങളുമുണ്ട്. അപ്പോ ഹിന്ദുവിന്റെ ഉള്ളിലുള്ള പ്രശ്നങ്ങൾ തീർക്കാനും ഞാൻ പറഞ്ഞു. ഹിന്ദുക്കളിൽത്തന്നെ താഴ്ന്ന ജാതിക്കാരെ അകത്തുകയറ്റാത്ത എത്രയോ അമ്പലങ്ങൾ ഇപ്പോഴും ഉണ്ട്. ഇതൊക്കെ ചോദിക്കുമ്പോൾ അവർക്ക് മറുപടിയില്ല. ഇതൊക്കെ അവർക്ക് അസ്വസ്ഥയുണ്ടാക്കിക്കാണും,” മേജർ രവി പറയുന്നു.

യദുകൃഷ്ണൻ എന്ന ദളിതൻ പൂജാരിയായപ്പോൾ അതിനെതിരെ യോഗക്ഷേമസഭ നിരാഹാരം കിടന്ന സംഭവത്തേയും മേജർ രവി പരാമർശിക്കുന്നു:

“ആ രണ്ടുപേർ പൂജാരിയായ സമയത്ത് ഇനിയെങ്കിലും സമത്വം വരുന്നുണ്ട് എന്നു കാണുന്നതായിരുന്നു സന്തോഷം. പക്ഷെ അവിടേയും ഉള്ളിന്റെയുള്ളിൽ എന്തെല്ലാം പൊളിറ്റിക്സ് നടന്നിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ കമ്യൂണിസ്റ്റെന്നോ ബിജെപിയെന്നോ ഉള്ളതല്ല. ഇതിവിടുത്തെ മാടമ്പി സ്വഭാവമുള്ള കുറച്ച് ആളുകൾ അമ്പലവും പള്ളിയുമൊക്കെ കുത്തകയാക്കി വെയ്ക്കുന്നതിന്റെ പ്രശ്നമാണു,” അദ്ദേഹം പറഞ്ഞു.

‘ഇന്നവർ നിങ്ങളുടെ അമ്പലങ്ങളിൽ കയറി നാളെ നിങ്ങളുടെ വീട്ടിൽക്കയറും’ എന്ന പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ:

“ പാർത്ഥസാരഥി ക്ഷേത്രത്തിൽ പോലീസ് കയറിയതിനെക്കുറിച്ചായിരുന്നു ആ പരാമർശം. പോലീസ് ഒരു ആരാധനാലയത്തിലും കയറാൻ പാടില്ല എന്നാണു എന്റെ നിലപാട്. അതിപ്പോ അമ്പലത്തിലായാലും പള്ളിയിലായാലും മറ്റേതെങ്കിലും ആരാധനാലയത്തിലായാലും പോലീസ് യൂണിഫോമിട്ടവർ കയറുന്നത് ശരിയായ നിലപാടല്ല. ഈയിടെ തൃശൂരിൽ ഒരു പള്ളിയ്ക്കകത്ത് പോലീസ് കയറി. ഞാൻ അന്ന് അതിനെ എതിർത്തിരുന്നു. ഏത് ആരാധനാലയം ആയാലും എന്റെ നിലപാടിതാണു. അതല്ല ഹിന്ദുവിന്റെ മാത്രം വിശ്വാസത്തെക്കുറിച്ച് ഞാൻ പറഞ്ഞാൽ അപ്പോൾ നിങ്ങൾക്ക് എന്നെ വർഗീയൻ എന്നു വിളിക്കാം. അതല്ലാതെ എന്നെ വെറുതേ വർഗീയനെന്നും സംഘിയെന്നും വിളിച്ചുകൊണ്ടിരിക്കുന്നവരോട് ഒന്നും പറയാനില്ല. “

ബിജെപിയോട് അനുഭാവമുണ്ടോ എന്ന ചോദ്യത്തിനു മേജർ രവിയുടെ മറുപടി ഇങ്ങനെയായിരുന്നു:

“ ഈ കഴിഞ്ഞ ഇലക്ഷനു ബിജെപി സ്ഥാനാർത്ഥിയാകാൻ വേണ്ടി പലരും എന്നെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഞാൻ അതിനു നിന്നിട്ടില്ലല്ലോ? ബിജെപിയുടെ മെമ്പർഷിപ്പും എനിക്കില്ല. പിന്നെ അനുഭാവമുണ്ടോ എന്നു ചോദിച്ചാൽ മോദി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് ഞാൻ അവരെ പിന്തുണച്ചിരുന്നു. ഇപ്പൊ പിന്തുണയ്ക്കുന്നുണ്ടോ എന്നു ചോദിച്ചുകഴിഞ്ഞാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ഒട്ടും കണ്വിൻസ്ഡ് അല്ല. എനിക്ക് ഇന്ററസ്റ്റുമില്ല.”

നോട്ട് നിരോധനത്തെയും താൻ ആദ്യം പിന്തുണച്ചിരുന്നുവെന്നും എന്നാൽ അതു നടപ്പാക്കിയത് ഒരു പ്ലാനിംഗുമില്ലാതെയാണെന്ന് പിന്നീട് മനസ്സിലായെന്നും മേജർ രവി പറയുന്നു. ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. അതുകൊണ്ട് ഫലമെന്തെങ്കിലും ഉണ്ടായോ എന്നതിൽ വ്യക്തതയുമില്ല. ഇപ്പോൾ താൻ അങ്ങനെ അന്ധമായി ഒന്നിനേയും പിന്തുണയ്ക്കുന്നില്ലെന്നും ചിന്തിച്ചും അനലൈസ് ചെയ്തും മാത്രമേ അഭിപ്രായങ്ങൾ രൂപീകരിക്കാറുള്ളൂവെന്നും മേജർ രവി പറഞ്ഞു.

താൻ ഒരു വർഗീയവാദിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വേദനയുളവാക്കുന്നുവെന്നും മേജർ രവി പറഞ്ഞു. താൻ എല്ലാമതത്തിലുള്ളയാളുകളുമായും സഹകരിക്കുന്നയാളാണു. നോമ്പ് സമയങ്ങളിൽ യത്തീം ഖാനകളുടെ നോമ്പുതുറയ്ക്ക് താൻ പങ്കെടുക്കാറുണ്ട്. മുസ്ലീം സുഹൃത്തുക്കളോടൊപ്പം ദർഗ്ഗകളിൽപ്പോയി പ്രാർത്ഥിക്കാറുമുണ്ട്.

“ഇപ്പോൾ അറുപത് വയസ്സായി. ജീവിതത്തിന്റെ അസ്തമയമാണു എന്ന ഫീൽ ആണിപ്പോൾ. അതുകൊണ്ട് ആരെന്തുപറഞ്ഞാലും അതിനോട് പ്രതികരിക്കാൻ ഇല്ല” മേജർ രവി പറഞ്ഞു.

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന നിയമസഭയില്‍ വെക്കും. പ്രത്യേക നിയമസഭാ യോഗത്തിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മറുപടിയായാണ് സഭയില്‍ റിപ്പോര്‍ട്ട് വെക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

1073 പേജുകളിലായി ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഈ പരിഭാഷയുടെ കോപ്പി നിയമസഭാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കാനുള്ള തിരക്കിട്ട നടപടികളാണു നടക്കുന്നത്. നിയമസഭാ, സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഈീ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. എന്നാല്‍ സോളാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമസഭാ യോഗം പ്രക്ഷുബ്ധമായേക്കുമെന്നും വിവരമുണ്ട്. പ്രതിരോധത്തിനായി തോമസ് ചാണ്ടി വിഷയം പ്രതിപക്ഷം എടുത്തുയര്‍ത്തിയാല്‍ സഭ ബഹളത്തില്‍ മുങ്ങും.

രാവിലെ എട്ടരയ്ക്കു യുഡിഎഫ് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ആദ്യം വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിംലീഗിന്റെ കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടികള്‍ ആരംഭിക്കുക. തുടര്‍ന്ന് റി്‌പ്പോര്‍ട്ട് സഭയില്‍ വെക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ തിന്മേലുള്ള വിശദീകരണ പ്രസ്താവന നടത്തുകയും ചെയ്യും. വിഷയത്തില്‍ ചര്‍ച്ചയുണ്ടാകില്ല.

ഇന്ത്യൻ ടീമിനോടുളള മലയാളികളുടെ സ്നേഹവും ക്രിക്കറ്റിനോടുളള അവരുടെ ആവേശവും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം നേരിട്ടനുഭവിച്ച് അറിഞ്ഞതാണ്. മലയാളി ക്രിക്കറ്റ് പ്രേമികൾ നൽകിയ ആവേശത്തിനും പിന്തുണയ്ക്കും കളിക്കളത്തിൽവച്ച് നന്ദി പറയാനും കോഹ്‌ലി മറന്നില്ല.

കോഹ്‌ലി കർക്കശക്കാരനാണെന്നാണ് പൊതുവേയുളള ധാരണ. എപ്പോഴും ഗൗരവം നിറഞ്ഞ കോഹ്‌ലിയുടെ മുഖഭാവമാകാം ആരാധകർക്കിടയിൽ ഈ തോന്നലുളവാക്കാൻ കാരണം. എന്നാൽ ഇന്ത്യൻ നായകന് മറ്റൊരു മുഖം കൂടിയുണ്ട്. ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവരിൽ ചിലർക്കെങ്കിലും കോഹ്‌ലിയുടെ മറ്റൊരു മുഖം കാണാൻ സാധിച്ചു.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഇന്ത്യൻ താരങ്ങളുമായി വാഹനം കടന്നുവരികയാണ്. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഇന്ത്യൻ താരങ്ങളെ വരവേൽക്കാനായി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം കാത്തുനിന്നിരുന്നു. ഇന്ത്യൻ ടീം കോച്ച് രവിശാസ്ത്രിയാണ് വാഹനത്തിൽനിന്നും ആദ്യം പുറത്തേക്കെത്തിയത്. അദ്ദേഹം കുട്ടികളെ ശ്രദ്ധിക്കാതെ പെട്ടെന്ന് കടന്നുപോയി.

കോഹ്‌ലിയാണ് അടുത്തതായി എത്തിയത്. പെട്ടെന്നാണ് കോഹ്‌ലിയുടെ കണ്ണുകൾ കുട്ടികളുടെ നേർക്ക് തിരിഞ്ഞത്. അതിൽ ഒരു കുട്ടി കോഹ്‌ലിയുടെ ഓട്ടോഗ്രാഫിനായി കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. കോഹ്‌ലി ഉടൻതന്നെ ഓട്ടോഗ്രാഫ് നൽകി. അതിനുശേഷം മറ്റൊരു കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബ്രൗഷർ വാങ്ങി അതിൽ ഓട്ടോഗ്രാഫ് കൊടുത്തു. അതിനുശേഷം അവിടെയുണ്ടായിരുന്ന കുട്ടികൾക്കെല്ലാം കൈ കൊടുത്തു. കുട്ടികൾ കൈയ്യിൽ പിടിച്ചിരുന്ന ബ്രൗഷർ വാങ്ങി വായിച്ചു. അത് കൈയ്യിൽ പിടിച്ചു. കുട്ടികൾക്കൊപ്പം നിന്ന് സെൽഫിയെടുത്തു. കുട്ടികൾക്കൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് കോഹ്‌ലി അവിടെനിന്നും പോയത്.

കോഹ്‌ലിയുടെ ഈ പ്രവൃത്തി ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. കോഹ്‌ലി മുത്താണെന്നും ഗ്രേറ്റ് ക്യാപ്റ്റനെന്നും പറഞ്ഞ് നിരവധി പേരാണ് വിഡിയോ കണ്ടശേഷം കമന്റ് ചെയ്തിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved