Latest News

ഇന്ത്യയുടെ സബ്മറൈന്‍ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ അദമ്യ പുറത്തിറങ്ങി. പുതിയ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ പ്രതിരോധ രംഗത്തിന് മുതല്‍ക്കുട്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. അദമ്യ എയുവികള്‍ സബ്മറൈന്‍ ടോര്‍പീഡോ ട്യൂബുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കും. അന്തര്‍വാഹിനികളില്‍ നിലവിലുള്ള ടാര്‍പീഡോ ട്യൂബുകളില്‍ ഇതിനായി പുതിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഷിപ്പുകളുടെ മുകളിലെ പ്രതലങ്ങളിലും നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദമ്യ എയുവികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. റിക്കവറി സിസ്റ്റവും ഉള്‍പ്പെടുന്നതാണ് അദമ്യ എയുവി പാക്ക്. അഞ്ച് മീറ്റര്‍ നീളമുള്ള ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ സമുദ്രത്തിനടിയിലുള്ള ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സമുദ്ര നിരപ്പിനുള്ളില്‍ വലിയ ദൗത്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ നേവിയെ സഹായിക്കാന്‍ അദമ്യയ്ക്ക് കഴിയും.

വെള്ളത്തിനടിയില്‍ 8 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷനുകള്‍ നയിക്കാന്‍ അദമ്യക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കളായ എല്‍ ആന്റ് ടി അവകാശപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1500 ഫീറ്റ് ഉള്‍ത്തട്ടിലെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. 4 നോട്ടിക്കല്‍ വേഗതയിലാവും ഇവ സഞ്ചരിക്കുക. അദമ്യയ്ക്ക് സമുദ്രത്തിനുള്ളിലെ നിരവധി ഓപ്പറേഷനുകള്‍ നയിക്കാനുള്ള കഴിവുണ്ട്. ഹൈഡ്രോഗ്രാഫിക് സര്‍വേ, വെള്ളത്തിനടിയിലെ ബോംബുകളെ കണ്ടെത്തുക അവ നിര്‍വീര്യമാക്കുന്നതിനാവിശ്യമായ പ്രവര്‍ത്തനങ്ങള്‍, സമുദ്രാന്തര നിരീക്ഷണങ്ങള്‍, സമുദ്ര തീരങ്ങളുടെ സുരക്ഷ സംബന്ധിച്ച ഓപ്പറേഷനുകള്‍, ആന്റി സബ്മറൈന്‍ ഓപ്പറേഷനുകള്‍ തുടങ്ങി അദമ്യ ഉപയോഗിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യങ്ങള്‍ ഏറെയാണ്.

ഏതാണ്ട് 50 കിലോഗ്രാം വരെയുള്ള സാമഗ്രികള്‍ അദമ്യയില്‍ കയറ്റാന്‍ കഴിയും. മുന്‍ ഭാഗത്ത് സോനാര്‍ യന്ത്രവും അതുപോലെ ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെയും ഉള്‍ക്കൊള്ളാന്‍ ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിളിന് പ്രാപ്തിയുണ്ട്. ദൗത്യങ്ങളുടെ ആവശ്യങ്ങളനുസരിച്ച് സാമഗ്രികള്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് അദമ്യയുടെ നിര്‍മ്മാണം. എയുവികള്‍ എല്‍ ആന്റ് ടിയില്‍ നിന്ന് വാങ്ങിക്കാന്‍ ഇന്ത്യന്‍ നേവിക്ക് ഇതുവരെ സര്‍ക്കാരില്‍ അനുവാദം ലഭിച്ചിട്ടില്ല. പലതരം സമുദ്രാന്തര ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ലോകത്തിലെ എല്ലാ നാവിക സേനയുടെ പക്കലും ഇത്തരം അണ്ടര്‍ വാട്ടര്‍ വെഹിക്കിളുകള്‍ ഉണ്ട്. വൈകാതെ തന്നെ ഇവ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

പ്രണവ് രാജ്

അഗര്‍ത്തല : ത്രിപുരയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ഭരണം നേടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബി ജെ പി ഇതിനോടകം നടത്തി കഴിഞ്ഞു . ഇത് എങ്ങനെയാണെന്ന്  അറിയണമെങ്കില്‍ ആറേഴ് മാസങ്ങള്‍ക്ക് മുന്‍പ് ത്രിപുരയിലെ ബി ജെ പി യുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവ് പറഞ്ഞ ചില കാര്യങ്ങള്‍ കൂടി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

”  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടിയിട്ടാണെങ്കിലും ത്രിപുരയില്‍ ബി ജെ പി ഭരണം പിടിക്കുമെന്നായിരുന്നു ത്രിപുരയിലെ ബി ജെ പിയുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവിന്റെ വെല്ലുവിളി . സി പി എമ്മിന്റെ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സി പി എം ന് വോട്ട് ചെയ്താല്‍ പോലും അതും താമരയ്ക്ക് മാത്രമേ രേഖപ്പെടുത്തുവെന്നും ദേവ് പറഞ്ഞിരുന്നു . മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ചെയ്തതുപോലെ ത്രിപുരയിലും ഞങ്ങള്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ച് ഭരണം നേടുമെന്നും , ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും ബിപ്ലാപ് കുമാര്‍ ദേവ് ത്രിപുരയിലെ സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു  ” .

ഈ വെല്ലുവിളിയെ സാധൂകരിക്കുന്നതായിരുന്നു ഇപ്രാവശ്യത്തെ ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് . കഴിഞ്ഞ ആഴ്ചയില്‍ നടന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നതായി സി പി എം നേതാവ് സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു . പല ബുത്തുകളിലും ഉപയോഗിച്ച ഒട്ടുമിക്ക വോട്ടിംഗ് മെഷീനിലും ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും ബി ജെ പിക്ക് മാത്രം വോട്ട് പോകുന്നുവെന്നാണ് പരാതി ഉയര്‍ന്നത് . ഉത്തര്‍പ്രദേശ് , പഞ്ചാബ് , ഗുജറാത്ത് , ഗോവ , മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു .

ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ എല്ലാം ത്രിപുരയിലെ ബി ജെ പി യുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവ് പറഞ്ഞ രീതിയില്‍ തന്നെ ത്രിപുരയില്‍ ബി ജെ പി ഭരണത്തില്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു . കാരണമെന്തെന്ന് ഭരണം നേടാന്‍ കുറെ നാളുകളായി ബി ജെ പി ഉപയോഗിക്കുന്ന ചില തന്ത്രങ്ങളെ നിങ്ങള്‍ വിലയിരുത്തിയാല്‍ മാത്രം മതി . മറ്റ് സംസ്ഥാനങ്ങളിലെ പോലെ ത്രിപുരയിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ബി ജെ പി എങ്ങനെയാണ് ഭരണം നേടുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയുക.

അതിനുവേണ്ടി ആദ്യമായി അവര്‍ ചെയ്യുന്നത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് . അതിനായി ബി ജെ പി ക്ക് യാതൊരു പ്രയോജനങ്ങളും ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നടക്കുന്ന ബൈ ഇലക്ഷനില്‍ ഒന്നോ , രണ്ടോ സീറ്റുകളില്‍ മനപ്പൂര്‍വം തോറ്റു കൊടുക്കുക എന്നതാണ് . അങ്ങനെ സ്വയം തോറ്റുകൊടുത്തുകൊണ്ട് ഇതേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ബി ജെ പി ക്കും വിശ്വാസമാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ അഗീകരിക്കും .

അതിനുശേഷം നിയമസഭ , ലോകസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി രാജ്യത്തെ ഒട്ടുമിക്ക ദൃശ്യ മാധ്യമങ്ങളിലും , അച്ചടി മാധ്യമങ്ങളിലും ബി ജെ പി യുടെ സ്വാധീനം ഉറപ്പിക്കുക എന്നതാണ് . മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയും , ബി ജെ പി അനുകൂല ബിസ്സിനസ്സുകാരെ കൊണ്ട് ചാനലുകള്‍ വിലയ്ക്ക് വാങ്ങിപ്പിച്ചും , ചാനലുകളിലെ ഓഹരികള്‍ എടുപ്പിച്ചും അവരെ പാട്ടിലാക്കി ബി ജെ പി അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാക്കി നിര്‍ത്തും . അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ബി ജെ പി അനുകൂല പ്രചാരണം നടത്താന്‍ പി ആര്‍ കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കി ആയിരക്കണക്കിന് ഐ റ്റി പ്രൊഫഷണലുകളെ തയ്യാറാക്കി നിര്‍ത്തും .

രണ്ടാമതായി , ചെറുതും വലുതുമായ എല്ലാ കക്ഷികളെയും വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ബി ജെ പി മുന്നണിയിലേക്ക് കൊണ്ട് വരും . ഉദാഹരണത്തിന് കേരളത്തില്‍ ബി ഡി ജെ എസ്സിനെയും , നാഗാലാന്‍ഡില്‍ നാഗാ ലിബറേഷനെയും കൂട്ടിയതുപോലെ . എന്നിട്ട് ഇവര്‍ക്കിടയില്‍ നിന്ന് തീവ്ര സവര്‍ണ്ണഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും , ചുരുക്കം ചില ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കും . മറ്റുള്ളവരെ പണം നല്‍കിയും , സ്ഥാനമാനങ്ങള്‍ നല്‍കിയും ഒതുക്കും . അല്ലാത്തവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും . എന്നിട്ട് ബി ജെ പി ജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരെ മാത്രം ഏറ്റവും കൂടുതല്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഉള്ള സ്ഥലങ്ങളില്‍ മത്സരിപ്പിക്കും . അതായത് ഓ രാജഗോപാലിനും , കെ സുരേന്ദ്രനും സീറ്റ് നല്‍കിയതുപോലെ . മറ്റുള്ളവരെ തോല്‍പ്പിക്കേണ്ട സ്ഥലങ്ങളിലും മത്സരിപ്പിക്കും . ഇവര്‍ പിന്നീട് ബി ജെ പി മുന്നണി വിട്ടുപോയാലും പാര്‍ട്ടിക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇവരെ ജയസാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ മത്സരിപ്പിക്കുന്നത് . ഉദാഹരണം ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികള്‍ .

മൂന്നാമതായി , ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വന്‍ രീതിയില്‍ പണം ചെലവഴിച്ച് പ്രചാരണം തുടങ്ങും . പ്രചാരണം തുടങ്ങുന്ന സമയത്ത് അതാത് സംസ്ഥാനത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് വര്‍ഗ്ഗീയതയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തും . ഉദാഹരണത്തിന് യുപിയില്‍ മുസ്ലീംങ്ങളെ പ്രീണിപ്പെടുത്താന്‍ ‘ മുത്തലാക്ക് ‘ വിഷയവും , നാഗാലാന്‍ഡില്‍ ക്രിസ്ത്യാനികളെ പ്രീണിപ്പെടുത്താന്‍  ‘ ക്രിസ്ത്യാനികള്‍ക്ക് തീര്‍ത്ഥാടനത്തിന് പോകാന്‍ പണം നല്‍കാം ‘ എന്ന വിഷയവും , ഗോവയില്‍ ക്രിസ്ത്യാനികളെ പ്രീണിപ്പെടുത്താന്‍ ‘ ബീഫ് കഴിക്കാന്‍ അനുവാദം നല്‍കും ‘ എന്ന വിഷയവും പറഞ്ഞ് പ്രചാരണം തുടങ്ങും . വോട്ടിംഗ് മെഷിനീലൂടെ ജയിച്ചു കഴിയുമ്പോള്‍ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുവാനുള്ള കാരണങ്ങളായിരിക്കും ഇവയൊക്കെ .

നാലാമതായി , പ്രചാരണത്തിനായി കേന്ദ്ര മന്ത്രിമാരെ എത്തിക്കും . അമിത് ഷായും , മോഡിയുമടക്കമുള്ളവര്‍ ഈ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് എത്തും . ഇവര്‍ എല്ലാം പങ്കെടുക്കുന്ന റാലികളില്‍ പ്രചാരണത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആര്‍ എസ് എസ് പ്രവര്‍ത്തകരെയും , വാടകയ്ക്ക് എടുത്ത അന്യ സംസ്ഥാന തൊഴിലാളികളെയും എത്തിക്കും . ഇവര്‍ക്കൊക്കെ ഓരോ സ്ഥലങ്ങള്‍ക്ക് അനുസരിച്ച് വയര്‍ നിറച്ച് പൊറോട്ടയും , ബിരിയാണിയും , ബൂരിയും മറ്റ് സമ്മാനങ്ങളും , ദിവസ കൂലിയും നല്‍കും . ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഇലക്ഷന്‍ പ്രചാരണത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ട് എന്ന് വരുത്തി തീര്‍ക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത് . ഈ റാലികളിലെ വേദികളില്‍ അതാത് സ്ഥലത്തെ പ്രമുഖരായ വ്യക്തികളെയും , ന്യൂനപക്ഷ സമുദായത്തിലെ നേതാക്കന്മാരെയും കൊണ്ടുവന്ന് ആദരിക്കുകയും , പ്രസംഗിപ്പിക്കുകയും ചെയ്യും . ന്യൂനപക്ഷങ്ങളും , പ്രമുഖരും ബി ജെ പിയോടൊപ്പമാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം . ഈ ഇലക്ഷന്‍ പ്രചാരണങ്ങളുടെ എല്ലാം വാര്‍ത്തകള്‍ മറ്റ് എല്ലാ പരിപാടികളും മാറ്റി വച്ച് വിലുക്കെടുത്ത മാധ്യമങ്ങളിലൂടെ തല്‍സമയ സംപ്രക്ഷേപണം നടത്തിക്കും .

അഞ്ചാമതായി , പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരണത്തില്‍ എത്തും എന്ന് ബി ജെ പി യുടെ മാധ്യമപട നിര്‍ത്താതെ വാര്‍ത്ത കൊടുത്തുകൊണ്ടേയിരിക്കും . ഈ പ്രവശ്യം ബി ജെ പി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി കാര്യങ്ങള്‍ മാറി മറിയുമോ എന്ന് ജനമനസുകളില്‍ സംശയം ഉണ്ടാക്കിയെടുക്കുകയാണ് ഈ അവസാന ഘട്ട മാധ്യമ പ്രചാരണത്തിന്റെ ലക്ഷ്യം . അങ്ങനെ ഇതേ മാധ്യമങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ കലാശക്കൊട്ടിന്റെ അന്ന് ബി ജെ പി യുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തില്‍ മുന്‍തൂക്കമുണ്ടെന്ന് പ്രവചിച്ച് ജനങ്ങളെകൊണ്ട് ഇപ്രാവശ്യം ബി ജെ പിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന മനോഭാവത്തില്‍ കൊണ്ടെത്തിക്കും . എന്തൊക്കെ പ്രചാരണം നടത്തിയാലും ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടത്തിയാല്‍ ബി ജെ പിക്ക് ഭരണം നേടാന്‍ കഴിയില്ല എന്ന് ഇവരുടെ നേതാക്കള്‍ക്ക് വ്യക്തമായി അറിയാം

ഇവിടെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പുകളിലെ യഥാര്‍ത്ഥ വില്ലനും , ജനാധിപത്യത്തിന്റെ കൊലപാതകിയുമായ  ‘ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ‘   എന്ന ആയുധത്തെ ബി ജെ പി പുറത്തെടുക്കുന്നത് . മൂന്നാം തലമുറയില്‍ പെട്ട , അതായത് മോഡി അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മ്മിക്കപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വോട്ടിംഗിനായി എത്തിക്കും . വോട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെയും , ബുത്ത് ഏജന്റുമാരുടെയും മുന്‍പില്‍ വച്ച് വിശ്വാസ യോഗ്യമായ പലതരം നാടകങ്ങളും നടത്തി ഈമെഷീനുകള്‍ കുറ്റമറ്റവയാണെന്ന് അവരെ വിശ്വസിപ്പിക്കും . അങ്ങനെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയ്‌ക്കോ , ശേഷമോ , സൂക്ഷിച്ച് വച്ചിരിക്കുന്ന സമയത്തോ ഇതേ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളെ ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യയിലൂടെയോ , മെഷീനുകളിലെ ബട്ടനുകളെ നിശ്ചിത രീതിയില്‍ ഉപയോഗപ്പെടുത്തിയോ ബി ജെ പി ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭുരിപക്ഷം ലഭിക്കുന്ന രീതിയിലേയ്ക്ക് വോട്ടുകളെ മാറ്റി മറിച്ചിരിക്കും . അതോടൊപ്പം വി വി പാറ്റ്  മെഷീനുകളിലെ പേപ്പര്‍ സ്ലിപ്പുകളും , വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും കൂട്ടി നോക്കില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കൊണ്ട് നേരത്തെ തന്നെ പ്രഖ്യാപിപ്പിക്കുകയും ചെയ്യും . അങ്ങനെ വോട്ട് എണ്ണുന്നതിന് മുന്‍പ് തന്നെ ബി ജെ പി ജയം ഉറപ്പിച്ചിരിക്കും .

ഇനിയാണ് മാധ്യമ സുഹൃത്തുക്കളുടെ യഥാര്‍ത്ഥ ഫലപ്രഖ്യാപനം എക്‌സിറ്റ് പോളുകളുടെ രൂപത്തിലെത്തുന്നത് . വിലയ്ക്ക് എടുത്ത എല്ലാ മാധ്യമങ്ങളും ബി ജെ പി ക്ക് അനുകുലമായി എക്‌സിറ്റ് പോളുകളിലൂടെ ബി ജെ പി ക്ക് ഇത്രയധികം സീറ്റുകള്‍ ലഭിക്കും എന്നും , ഭരണത്തില്‍ എത്തുമെന്നും , ലഭിക്കുന്ന സീറ്റുകളുടെ എണ്ണം നിരത്തി ഫലം പ്രഖ്യാപിക്കും . അങ്ങനെ എതിര്‍ പാര്‍ട്ടിക്കാരെയും , പൊതുജനങ്ങളെയും മാനസികമായി ബി ജെ പി യുടെ വിജയം അംഗികരിക്കാന്‍ തയ്യാറാക്കുന്നു . ഇങ്ങനെ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തി  നേരത്തെ തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ഇലക്ഷന്‍ ഫലം തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട ഇലക്ഷന്‍ കമ്മീഷണറെ കൊണ്ട് പ്രഖ്യാപിപ്പിച്ചുകൊണ്ട് ബി ജെ പി വോട്ടിംഗ് മെഷീനുകളിലൂടെ ഓരോ സംസ്ഥാനങ്ങളും , രാജ്യവും കീഴടക്കികൊണ്ടിരിക്കുന്നു.

ഈ തയ്യാറെടുപ്പുകളെല്ലാം അമിത് ഷായുടെ പദ്ധതികള്‍ പ്രകാരം കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും , നാഗാലാന്‍ഡിലും , മേഘാലയിലും നടന്നു കഴിഞ്ഞു . ഇരുപത്തിയഞ്ച് വര്‍ഷത്തെ സി പി എം ഭരണത്തിന് അവസാനം കുറിച്ച് ത്രിപുര ഇത്തവണ ബി ജെ പി ഭരിക്കുമെന്ന് പതിവുപോലെ ന്യൂസ് എക്സ് , ആക്സിസ് മൈ ഇന്ത്യ എന്നീ ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങളായി പുറത്ത് വിട്ടു കഴിഞ്ഞു . ഇനിയും ഫലപ്രഖ്യാപനം എന്ന നാടകം മാത്രം അവശേഷിക്കുന്നു .

ത്രിപുരയ്ക്ക് പുറമെ നാഗാലാന്‍ഡ് , മേഘാലയ എന്നിവടങ്ങളിലും ബി ജെ പി അധികാരത്തിലെത്തുമെന്ന് ആക്സിസ് ഇന്ത്യയും , ന്യൂസ് എക്സും എക്സിറ്റ് പോളിലൂടെ പ്രവചിച്ചു കഴിഞ്ഞു . മാര്‍ച്ച് മൂന്നിനാണ് ത്രിപുരയിലെ ഫല പ്രഖ്യാപനം. ബാക്കി നമ്മുക്ക് മനസിലാക്കാവുന്നതെ ഉള്ളു . അധികം ഭൂരിപക്ഷം ഒന്നും ഉണ്ടാവില്ല . പക്ഷെ ബി ജെ പി ത്രിപുര ഭരിക്കും എന്നുറപ്പായി കഴിഞ്ഞു . അപ്പോഴും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പ്രഭുക്കന്മാര്‍ ഇതൊന്നും കണ്ടിട്ടില്ല എന്ന ഭാവത്തില്‍ തങ്ങളുടെ അധികാര കസേരകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് . ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കാനും അവര്‍ തയ്യാറല്ല . കാരണം ജനം വോട്ട് ചെയ്ത് തോല്‍പ്പിച്ചാലും , വളഞ്ഞ വഴിയിലൂടെ അധികാരത്തില്‍ എത്തി നാട് കട്ട് മുടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ അവര്‍ കാണുന്നു .

എന്നാല്‍ സ്വന്തം മനസ്സാക്ഷിയെയും , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥകളെയും വിശ്വസിച്ച് ജനാധിപത്യത്തിന് വോട്ട് രേഖപ്പെടുത്തിയ പൊതുജനം വീണ്ടും വിഡ്ഢികളായി തന്നെ തുടരുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം .

കാലടി. അതിദാരുണമായി കൊലചെയ്യപ്പെട്ട ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ദേവാലയത്തില്‍ നടക്കും. കളമശ്ശേരി മെടിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സ്വന്തം വസതിയിലേയ്ക്ക് കൊണ്ടു പോകും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.

റിപ്പോർട്ടർ, ലിങ്കൺ ഷയർ

കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ലിങ്കൺ ഷയറിൽ ജനജീവിതം പൂർണമായി സ്തംഭിച്ചു. നിരവധി വില്ലേജുകൾ ഒറ്റപ്പെട്ടു. റോഡുകൾ ഗതാഗത  യോഗ്യമല്ലാതായി. നൂറു കണക്കിന് അപകടങ്ങളാണ് ലിങ്കൺഷയറിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ലിങ്കണിലെ A46 റോഡ് പൂർണമായും അടഞ്ഞു കിടക്കുകയാണ്. സ്റ്റോം എമ്മ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ കാലാവസ്ഥ തീർത്തും മോശമായി. സ്കൂളുകൾ പൂർണമായും ഇന്ന് അടഞ്ഞുകിടക്കുകയാണ്. നാളെയും നിരവധി സ്കൂളുകൾക്ക് അവധി നല്കിയിട്ടുണ്ട്. ഹോസ്പിറ്റലുകളിൽ സ്റ്റാഫിന് എത്തിച്ചേരാൻ പറ്റാത്തതിനാൽ നിരവധി അപ്പോയിന്റുമെന്റുകളും സർജറികളും റദ്ദാക്കി.

അടിയന്തിര സാഹചര്യങ്ങളെ തുടർന്ന് ലിങ്കൺഷയറിൽ മിലിട്ടറി രംഗത്തിറങ്ങി. റോയൽ എയർ ഫോഴ്സിന്റെ ആർഎഎഫ് വിറ്ററിംഗ് സ്ക്വാഡ്രനാണ് സഹായത്തിനെത്തിയത്. 4×4 വാഹനങ്ങളുമായി 20 അംഗ മിലിട്ടറി സംഘമാണ് അടിയന്തിര പ്രവർത്തനങ്ങളെ സഹായിക്കുന്നത്. ഒറ്റപ്പെട്ട വില്ലേജുകളിലേക്ക് ഹെൽത്ത് വർക്കേഴ്സിനെ എത്തിക്കുന്നതിനും ഹോസ്പിറ്റലുകളിലേയ്ക്ക് സ്റ്റാഫിനെ എത്തിക്കുന്നതിനുമാണ് മിലിട്ടറി പ്രഥമ പരിഗണന നല്കുന്നത്. യുകെയിൽ എവിടെയും രക്ഷാപ്രവർത്തനത്തിനായി മൂന്നു ബറ്റാലിയനുകൾ തയ്യാറായി നിൽക്കുകയാണെന്ന് മിനിസ്ട്രി ഓഫ് ഡിഫൻസ് അറിയിച്ചു.

ന്യൂസ് ബ്യൂറോ എറണാകുളം
കേരളം വീണ്ടും ജനപ്രിയ നായകനിലേയ്ക്ക്. നടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ ഈ മാസം പതിനാലിന് തുടങ്ങും. ജനപ്രിയ നായകന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് കോടതി സമന്‍സ് ആയച്ചു. എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണ് കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.

2017 ഫെബ്രുവരി പതിനേഴിനാണ് കേസിനാധാരമായ സംഭവം നടന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേയ്ക്ക് മടങ്ങി വരികയായിരുന്ന നടിയുടെ ഓടുന്ന വാഹനത്തില്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പുനരന്വേഷണത്തില്‍ ഗൂഡാലോചനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്കെതിരെ കൂട്ട ബലാല്‍സംഗം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെട്ട ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, സുഹൃത്ത് നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ചു വാര്യര്‍ ഉള്‍പ്പെടെ 355 സാക്ഷികളാണ് കേസിനുള്ളത്.

കേസിനാധാരമായ 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ കുറ്റപത്രത്തിനോടൊപ്പമുള്ള 33 പേരുടെ രഹസ്യമൊഴിയും സമര്‍പ്പിച്ചിട്ടുണ്ട്.

കണ്ണൂർ ചെറുപുഴയിൽ വിദ്യാർഥിനികൾക്കിടയിലേക്ക് വാൻ പാഞ്ഞു കയറി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷാണ് മരിച്ചത്. പരുക്കേറ്റ നാല് വിദ്യാർഥിനികളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് നടന്നു വരികയായിരുന്ന ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിനികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറിയത്.

വഴിയരികിൽ നിറുത്തിയിട്ട മറ്റൊരുവാൻ ഇടിച്ച് തെറിപ്പിച്ചശേഷം വിദ്യാർഥിനികളെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർ വളപട്ടണം സ്വദേശി അബ്ദുൾ കരീമിനെ അറസ്റ്റ് ചെയ്തു.

മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊല്ലാൻ കപ്യാർ ജോണിയെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യം. മൂന്നുമാസം മുൻപ് സ്വഭാവ ദ്യൂഷ്യം ആരോപിച്ച് കപ്യാർ ജോണി വട്ടപ്പറമ്പിനെ പളളിയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്ഥിര മദ്യപാനിയായ ഇയാൾ കപ്യാർ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സഭാധികൃതർ വ്യക്തമാക്കി.

വൈദികനെ ആക്രമിച്ചശേഷം കാട്ടിലേക്ക് രക്ഷപെട്ട മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയാറ്റൂർ പളളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദർ സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ വികാരിയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് എത്താന്‍ വൈകിയത് മരണകാരണമായി. ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. രക്തം വാര്‍ന്നാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് മരിച്ചത്.

കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേല‍ക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.

ഹെല്‍മെറ്റ് പരിശോധനക്കിടയില്‍ പോലീസ് യുവാവിന്റെ ബൈക്ക് തള്ളിയിട്ടതായി പരാതി. തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് പോലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ നിഥിന്‍ എന്ന യുവാവിന്റെ സുഹൃത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇരുട്ടില്‍ മറ്റൊരു വാഹനത്തിന്റെ പിറകില്‍ ഒളിച്ചിരുന്ന് ബൈക്കിനു മുന്നിലേക്ക് ചാടി വീണ് ഹാന്‍ഡിലില്‍ പിടിച്ച് തള്ളിയ പോലീസാണ് അപകടമുണ്ടാക്കിയതെന്ന് നിഥിന്റെ സുഹൃത്ത് ശിവ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

അപകടത്തില്‍ സാരമായി പരിക്കേറ്റ നിഥിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. പോലീസിന്റെ അശ്രദ്ധമൂലം സംഭവിച്ച അപകടത്തെ കുറിച്ച് ശിവ പോസ്റ്റ് ചെയ്ത കുറിപ്പ് നവ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് മലയന്‍കീഴ് പോലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ശിവയുടെ പോസ്റ്റിന്റ പൂര്‍ണരൂപം;

ഇത് നമ്മുടെ ഒരു കൂട്ടുകാരൻ ആണ് നിതിൻ രണ്ട് ദിവസം മുന്നേ ഒരു ബൈക്ക് axidant പറ്റി ഇപ്പോ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആണ്. ഇവൻ വെള്ളമടിച്ച് ബൈക്ക് ഓട്ടിച്ചോ, ബൈക്കിൽ പോയപ്പോൾ ഫോണിൽ കളിച്ചോ വീണത് അല്ല മലയിൻകീഴ് police helmets checking ഇട യിൽ പറ്റിയതാണ് അതും ഇരുട്ടത്ത് കണ്ട വണ്ടിയുടെ പിറകിൽ ഒളിച്ചു നിന്നുട്ട്‌ ബൈക്കിൽ വന്നപ്പോൾ ചാടി വീണ് handlil പിടിച്ചു തള്ളി ഇട്ടത് അതും ഒരു നൂറു രൂപക്ക് വേണ്ടി നാണം ഉണ്ടോ പോലീസുകാര. അല്ലാ ഞാൻ ആലോചിക്കുകയാണ് ഇൗ വാർത്ത ഒന്നും share ചെയ്യാൻ ആരും ഇല്ലാ കാരണം ഇത് ചെയ്തത്‌ പൊലീസ് അനല്ലോ. വല്ല സിനിമ നടിമാരുടെയും ഫോട്ടോ എങ്കിൽ അത് share ചെയ്യാൻനൂറ് പേര് ഇത് ഒന്നും ആരും share ചെയ്യണ്ട ഇന്ന് ഇവൻ എങ്കിൽ നാളെ നിങ്ങൾ ഓർത്താൽ നല്ലത്.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യയുടെ മുഖശ്രീയായി അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ ഭൗതികശരീരം ഇന്നലെ മുംബൈയിലെ വിലെപേരന്‍ സേവ സമാജ് ശ്മശാനത്തില്‍ മറവു ചെയ്യപ്പെട്ടതോടുകൂടി ബോളിവുഡില്‍ ഒരു യുഗത്തിന് അന്ത്യമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള മിനാംപ്പെട്ടി എന്ന കുഗ്രാമത്തില്‍ നിന്ന് ജന്മസിദ്ധമായി കിട്ടിയ കഴിവിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയ ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റൊരു പ്രതിഭ ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്തൊന്നും ഉദയം ചെയ്യുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് 2013-ല്‍ സിഎന്‍എന്നും ഐബിഎന്നും ഇന്ത്യന്‍ സിനിമ നൂറ് വര്‍ഷം തികച്ചതു പ്രമാണിച്ച് ദേശീയ തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിയായി ശ്രീദേവിയെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ ചെയ്തിട്ടുള്ള ശ്രീദേവി ഡബിള്‍ റോളുകളുടെ രാജ്ഞിയായി ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ, ലേഡി സൂപ്പര്‍സ്റ്റാര്‍, ഹാവാ – ഹവായി, ചാന്ദിനി തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ അറിയപ്പെടാത്ത കഥകള്‍ നിരവധിയാണ്.

തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശ്രീദേവിയുടെ സിനിമാ അഭിനയം ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. മലയാള സിനിമാ പൂമ്പാറ്റയിലെ ശ്രീദേവിയുടെ അഭിനയം പരക്കെ ശ്രദ്ധിക്കപ്പെടുകയും 1971-ലെ കേരള ഗവണ്‍മെന്റിന്റെ മികച്ച ബാലതാരത്തിന് അര്‍ഹയാക്കപ്പെടുകയും ചെയ്തു. ശ്രീദേവിയുടെ പ്രതിഭ മനസിലാക്കി ആദ്യമായി അവാര്‍ഡ് നല്‍കുന്നത് കേരളമാണ്. ബാലതാരമായി തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന മറ്റൊരു പ്രതിഭ നമുക്ക് ഉണ്ടായിട്ടില്ല. 1985-ല്‍ പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം മിഥുന്‍ ചക്രവര്‍ത്തിയുമായി വിവാഹിതയായ ശ്രീദേവി വിവാഹം തന്റെ അഭിനയ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ദീര്‍ഘകാലം അത് രഹസ്യമായി സൂക്ഷിച്ചു. ഫാന്‍ മാഗസിന്‍ ശ്രീദേവിയുടെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇരുവരുടെയും വിവാഹക്കാര്യം ആരാധകരും പുറംലോകവും അറിയുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

1988-ല്‍ മിഥുനുമായുള്ള ബന്ധം ഉപേക്ഷിച്ച ശ്രീദേവി 1996-ല്‍ പ്രശസ്ത സിനിമാ നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ശ്രീദേവിക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ബോണികപൂറുമായുള്ള വിവാഹശേഷം ഏതാണ്ട് ആറ് വര്‍ഷത്തോളം സിനിമാ അഭിനയം നിര്‍ത്തിവച്ചിരുന്ന ശ്രീദേവി തന്റെ ജീവിതത്തിന്റെ ശിഷ്ടകാലമെല്ലാം വെള്ളിത്തിരയില്‍ സജീവമായിരുന്നു. ഒഴിവുസമയത്ത് പെയിന്റിംഗ് ഹോബിയായി കൊണ്ടു നടന്നിരുന്ന ശ്രീദേവി ഒരു മികച്ച പെയിന്ററാാണെന്ന കാര്യം അധികമാര്‍ക്കും അറിഞ്ഞുകൂടാ. ശ്രീദേവി തന്റെ പെയിന്റിംഗുകള്‍ 2010-ല്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഓക്ഷന്‍ ഹൗസുവഴി വിറ്റ് സമാഹരിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് ഉണ്ടായത്. ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ശ്രീദേവി ജന്മസിദ്ധമായ തന്റെ കഴിവുകൊണ്ട് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഡാന്‍സറായി മാറുകയായിരുന്നു.

ലോകപ്രശസ്ത അമേരിക്കന്‍ ഡയറക്ടര്‍ സ്റ്റീവന്‍ സ്പിന്‍ബര്‍ഗ് തന്റെ പ്രശസ്ത ചലച്ചിത്ര കാവ്യമായ ജുറാസിക് പാര്‍ക്കില്‍ ശ്രീദേവിക്കായി മികച്ചൊരു റോള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നായികാ വേഷമില്ലാതിരുന്നതിനാല്‍ നിരസിച്ചത് ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു. ഹിന്ദി സിനിമയില്‍ സൂപ്പര്‍ഹിറ്റ് ആയ ബാസിഗര്‍ (1993), രംഗീല (1995), മെഹബറ്റീന്‍ (2000), ദഗമ്പാന്‍ (2003) എന്നീ സിനിമകളില്‍ നായികാവേഷം ശ്രീദേവിയെ തേടിയെത്തിയിരുന്നെങ്കിലും താരം സമയക്കുറവും മറ്റുകാരണങ്ങളും കൊണ്ട് ഒഴിവാക്കുകയായിരുന്നു. ജുറാസിക് പാര്‍ക്കിലെയും രംഗീലയിലെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ശ്രീദേവി പിന്നീട് ദുഃഖിച്ചിരുന്നു. വാര്‍ധക്യത്തെയും കാലത്തിന്റെ കടന്നുപോക്കിനെയും എന്നും ഭയപ്പെട്ടിരുന്ന താരം സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളും ലേസര്‍ ചികിത്സയുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു.

ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതിയതായി 56 ഇന്ത്യക്കാര്‍. ഹാറൂണ്‍ ഗോബല്‍ എന്ന സ്ഥാപനമാണ് ലോകത്തിലെ അതി സമ്പന്നരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെ ഇന്ത്യയില്‍ അടുത്തിടെ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കോടിപതികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

292,500 കോടി രൂപയുടെ സമ്പത്തുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും പണക്കാരനായി വ്യവസായി. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്താണ് അംബാനി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ള രാജ്യമെന്ന ബഹുമതി ചൈനയ്ക്കാണ്. ഏതാണ്ട് 819 ശതകോടീശ്വരന്മാര്‍ ചൈനയ്ക്ക് സ്വന്തമായുണ്ട്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ എണ്ണം വെറും 571 മാത്രമാണ്. ചൈനയിലെ ശതകോടീശ്വരന്മാരില്‍ 163 പേര്‍ വനിതകളാണ്.

ലോകത്തിന്റെ മൊത്തം ജിഡിപി യുടെ വളര്‍ച്ചാ ശതമാനത്തിന്റെ നല്ലൊരു പങ്കും അതി സമ്പന്നരുടെ വളര്‍ച്ചാ നിരക്കിന് തുല്ല്യമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്. 2694 ശതകോട്ടീശ്വരന്മാരാണ് ലോകത്തു ആകെയുള്ളത്. ആമസോണ്‍ ഉടമ 54കാരനായ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍. ഇന്ത്യയില്‍ നിന്നുമുള്ള പേടിഎം കമ്പനി ഉടമയായ വിജയ് ശേഖര്‍ ശര്‍മയുടെ വളര്‍ച്ച അതീവ വേഗത്തിലായിരുന്നു. ഇദ്ദേഹവും പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏറ്റവും പണക്കാരായ 10 ഇന്ത്യക്കാര്‍ ഇവരാണ്.

1. മുകേഷ് അംബാനി,
2. ലക്ഷ്മി മിത്തല്‍,
3. ദിലീപ് സാങ്വി,
4. ശിവ് നാടാര്‍,
5. ഗൗതം അദാനി,
6. സൈറസ് പൂനവാല,
7. അസിം പ്രേംജി,
8. ആചാര്യ ബാലകൃഷ്ണ,
9. ഉദയ് കൊടക്,
10. സാവിത്രി ജിന്‍ഡാല്‍.

Copyright © . All rights reserved