കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. മലയാളികളാണ് കൊളള സംഘത്തിന്റെ ഇരകളായത്. വടിവാള്‍ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം പണവും സ്വർണവും തട്ടിയെടുത്തതെന്ന് യാത്രക്കാര്‍ പറയുന്നു. ബൈക്കിൽ എത്തിയ 8 ഓളം സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.
പുലര്‍ച്ചെ 2.45 നായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് ഛനപട്ടണത്തെത്തിയപ്പോഴാണ് അജ്ഞാത സംഘം അതിക്രമിച്ച് കയറിയത്. വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ബസ് ഛന്നപട്ടണ പൊലീസ് സ്റ്റേഷനിലാണിപ്പോള്‍. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാനായി ബന്ധുക്കള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യം നീണ്ടാല്‍ കാവ്യയുടെ ഗള്‍ഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കാവ്യ താമസം മാറ്റേണ്ടി വരുമെന്നും അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ പോകുന്നത് സംശയം ജനിപ്പിക്കുമെന്ന് ഉപദേശിച്ച് അഭിഭാഷകര്‍ ബന്ധുക്കളെ മടക്കുകയാണ് ഉണ്ടായത്. ജാമ്യം വൈകുന്നതിനെച്ചൊല്ലി അസ്വസ്ഥത പ്രകടിപ്പിച്ച ബന്ധുക്കള്‍ പുതിയ അഭിഭാഷകനെ നിയമിക്കുന്നിടം വരെ കാര്യങ്ങളെത്തി. എന്നാല്‍ പുതിയ അഭിഭാഷകനും ദിലീപിന് ജാമ്യം നേടിക്കൊടുക്കാനായില്ല. ഇനിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നില്ലൊണ് സൂചന. ഇത്തരം കേസുകളില്‍ സുപ്രീകോടതിയുടെ നിലപാട് വളരെ കടുത്തതായിരിക്കുമെന്നും അതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണെന്നുമാണ് ബന്ധുക്കള്‍ക്കു കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിലാണ് കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുഹൃത്തും ഹൈക്കോടതി വിധി വന്നശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം കാവ്യയും പ്രതിയാകും. കാവ്യയെ വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ ഇരിക്കെ ഒരു പൊലീസുകാരന്റെ ഫോണില്‍ നിന്നും കാവ്യാമാധവനെ വിളിച്ചെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇന്നലെ ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രാസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഫോണ്‍ സംഭാഷണം ഹാജരാക്കിയിരുന്നു. ഇക്കാര്യമാണ് പള്‍സര്‍ സുനി ഇന്ന് സ്ഥിരീകരിച്ചത്. സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാനാണ് കോടതിയില്‍ ഈ തെളിവുകള്‍ നിരത്തിയതും.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്. അന്ന് പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മുഖേന ദിലീപിനെയും കാവ്യയെയും വിളിക്കാന്‍ സുനി ശ്രമിച്ചു. പിന്നീട് ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. ഇതിനുശേഷം കാവ്യാമാധവന്റെ ലക്ഷ്യയിലേക്കും സുനി വിളിക്കാന്‍ ശ്രമിച്ചു. പിന്നീട് സ്വന്തം നിലക്കും പൊലീസുകാരന്‍ ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങളുണ്ട്.
തൃശൂരില്‍ നിന്നും പൊലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ പിന്നീട് സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞു. അന്വേഷണം മുന്നോട്ട് പോയ സാഹചര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നിലെത്തി.
മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പൊലീസുകാരന്റെ ഫോണ്‍ രേഖകളും അടക്കം അന്വേഷണ സംഘം നിര്‍ണായക തെളിവായി മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു. തനിക്കെതിരെ കാക്കനാട് ജയിലില്‍ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷന്‍ പൊളിച്ചത് ഈ രേഖകള്‍ ഉപയോഗിച്ചാണെന്നാണ് വിവരം. തെളിവു നശിപ്പിക്കുക, പ്രതിയെ സഹായിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പൊലീസുകാരതിരെ കേസെടുത്തേക്കും.
ശ്രീനഗറിലെ തെംഗ്‌പോറ മേഖലയില്‍ നടന്ന നിര്‍ഭാഗ്യകരമായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഡ്രൈവിംഗിനിടെയുള്ള ഫെയ്‌സ്ബുക്ക് ലൈവ് ചിത്രീകരണമാണ് ഇത്തവണ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നതും.
ഫെയ്‌സ്ബുക്ക് ലൈവ് മുഖേന അപകടത്തിന്റെ നിമിഷങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു. മാരുതി 800 ല്‍ സഞ്ചരിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഫെയ്‌സ് ബുക്ക് ലൈവ് ആരംഭിച്ചത്.
കാറിനുള്ളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ച് ആഘോഷം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഡ്രൈവറും പങ്ക് ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു.
ഒരു ഘട്ടത്തില്‍ റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി കുതിച്ച മാരുതി 800 ന്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് ലൈവ് പകര്‍ത്തി.റോഡിലുപരി, വീഡിയോ ഫ്രെയിമില്‍ ഉള്‍പ്പെടാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.
ബഹളങ്ങള്‍ക്ക് ഇടയില്‍ റോഡില്‍ സഞ്ചരിച്ച ഹ്യുണ്ടായി ക്രെറ്റയെ മറിക്കടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് പിഴച്ചു. അമിത വേഗതയുടെ് പശ്ചാത്തലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മാരുതി 800 ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ മാരുതി 800 പൂര്‍ണമായും തകര്‍ന്നു. രാജ്യത്തെ ആദ്യ ഫെയ്‌സ് ബുക്ക് ലൈവ് അപകടമാണ് ഇതെന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സ്‌കൂള്‍ യൂണിഫോമില്‍ ആര്‍ത്തവരക്തം പറ്റിയതിനെ തുടര്‍ന്ന് അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്തിള്‍ നഗര്‍ സ്വദേശിയായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. മകള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം തങ്ങള്‍ക്ക് അറിയില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തുനിന്നും ലഭിച്ച കത്തിലാണ് മരണകാരണം വ്യക്തമായത്.
ആര്‍ത്തവത്തെ തുടര്‍ന്ന് ബെഞ്ചിലും യൂണിഫോമിലും രക്തം പറ്റിയതായി സഹപാഠികളാണ് വിദ്യാര്‍ത്ഥിനിയോട് പറഞ്ഞത്. തുടര്‍ന്ന് താന്‍ വീട്ടില്‍ പൊയ്ക്കോട്ടെ എന്ന് അധ്യാപികയോട് ചോദിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അധ്യാപിക അധിക്ഷേപിച്ച് സംസാരിക്കുകയും സാനിറ്ററി പാഡ് ശരീയായ രീതിയിലല്ലേ വെച്ചതെന്ന് ചോദിച്ച് ആക്ഷേപിക്കുകയും ചെയ്തതായാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
കൂടാതെ അധ്യാപിക പറഞ്ഞത് അനുസരിച്ച് പ്രിന്‍സിപ്പാളിനെ കാണാന്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാളും തന്നോട് രൂക്ഷമായി സംസാരിച്ചെന്നും കുറിപ്പിലുണ്ട്. സഹപാഠികള്‍ക്ക് ആര്‍ക്കും പരാതി ഇല്ലാത്തപ്പോള്‍ അധ്യാപികയും പ്രിന്‍സിപ്പാളും എന്തിനാണ് തന്നെ ചീത്ത പറഞ്ഞത്, താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും കത്തിലൂടെ വിദ്യാര്‍ത്ഥിനി ചോദിക്കുന്നുണ്ട്. സ്‌കൂളിന് മുമ്പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കറുകച്ചാൽ ട്രഷറിക്ക് സമീപം ടോറസ് കയറി ഇറങ്ങി യുവതി കൊല്ലപ്പെട്ടത്. തെങ്ങണ കുന്നംതാനം സ്വദേശിനി പുത്തൻപുരക്കൽ സോഫി റഹ്മാൻ (45) എന്ന യുവതിക്കാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്. അടുത്തുള്ള കടയിൽ നിന്നും സാധങ്ങൾ വാങ്ങി ടു വീലറിൽ റോഡ് ക്രോസ് ചെയ്യും വഴി, ടോറസ് ടു വീലറിൽ ഇടിക്കുകയായിരുന്നു. ടോറസിന് അടിയിൽപെട്ട യുവതിയെയും വലിച്ചുകൊണ്ട് 100 മീറ്ററോളം വാഹനം മുന്നോട്ടു പോയി എന്നാണ് ദൃസാക്ഷികൾ നൽകിയ വിവരം. ടോറസ് അമിത വേഗതയിലായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. ചക്രങ്ങൾ കയറി ഇറങ്ങിയ യുവതി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.യുവതി ചങ്ങനാശേരിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ്
വിഷം അടങ്ങിയ കോള കൈയ്യിൽ പിടിച്ച് സെൽഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികൾ ആത്മഹത്യ ചെയ്തു. വാടക മുറിയിലാണ് വിഷം കഴിച്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. ഇൻഡോറിലെ വിജയ് നഗറിൽ ഒരു കോൾ സെന്ററിൽ ജോലി ചെയ്യുന്ന രചന, കാറ്ററിംഗ് സെന്ററിൽ ജോലി ചെയ്യുന്ന തൻവി എന്നിവരെയാണ് റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ട് ദിവസമായി രചനയെക്കാണത്തതിനെ തുടർന്ന് വീട്ടിലെത്തിയപ്പോളാണ് മരിച്ച നിലയിൽ യുവതികളുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും മരിച്ച് കിടന്ന സ്ഥലത്തിന് സമീപത്ത് നിന്ന പാതി മുറിച്ച കേക്കും കോള കുപ്പിയും ഇരുവരുടേയും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്. ഇരുവരുടേയും മൊബൈൽ ഫോർമാറ്റ് ചെയ്ത നിലയിലാണ്. വിഷം അടങ്ങിയ കോള കുടിക്കുന്നതിൻ തൊട്ട് മുൻപുള്ള സെൽഫി മാത്രമാണ് ഫോണിൽ നിന്നും കണ്ടെത്താനായത്.
രണ്ട് പേരും തങ്ങളുടെ കുടുംബത്തിനായി വെവ്വേറെ ആത്മഹത്യ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇനി പിടിച്ച് നിൽക്കാൻ പറ്റില്ലെന്നും കത്തുകളിൽ യുവതികൾ വ്യക്തമാക്കുന്നു.
ഹാവെ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ടെക്‌സസ് തടാകത്തില്‍ വീണ് ജയ്പൂര്‍ സ്വദേശി നിഖില്‍ ഭാട്ടിയ ആണ് മരിച്ചത്. ടെക്‌സസ് എആന്റ് എം യൂണിവേഴ്‌സിറ്റിയില്‍ ഗ്രജ്വേറ്റ് റിസേര്‍ച് അസിസ്റ്റന്റ് ആയിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച ബ്രിയന്‍ തടാകത്തില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശാലിനി സിംഗിനിനൊപ്പം നീന്താന്‍ ഇറങ്ങിയതായിരുന്നു നിഖില്‍. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിഖില്‍ ഇന്നു രാവിലെ മരണമടയുകയായിരുന്നു. ഡല്‍ഹി സ്വദേശിയാണ് ശാലിനി. ഇതേയൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ഇവര്‍.
ടെക്‌സസില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും ഇതുവരെ ഒമ്പത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഒറ്റപ്പെട്ട് പോയത്. 1.30 കോടി ജനങ്ങളാണ് ദുരിതത്തില്‍പെട്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി തുറന്നു പറഞ്ഞതോടെ ആശ്വസിക്കുന്നത് റിമി ടോമിയും മൈഥിലിയുമാണ്. കേസിലെ മാഡം റിമി ടോമിയാണെന്ന അഭ്യൂഹം ശക്തമായിരുന്നു.
കേസില്‍ റിമിയെ ചോദ്യം ചെയ്തതോടെ ആരോപണങ്ങള്‍ പുതിയ തലത്തിലെത്തി. ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന റിമിക്ക് എതിരെ സാമ്പത്തിക ആരോപണങ്ങളും വാര്‍ത്തയായി. എന്നാല്‍ തനിക്കെതിരെ മുമ്പ് നടന്ന എന്‍ഫോഴ്‌സ് മെന്റ് റെയ്ഡില്‍ ഇപ്പോള്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ലെന്ന് റിമി പറഞ്ഞു. പക്ഷേ അതൊന്നും പുകമറ മാറ്റാന്‍ പോന്നതയാരുന്നില്ല. പള്‍സര്‍ പറയാന്‍ പോകുന്ന മാഡം റിമിയാകുമെന്ന അഭ്യൂഹം ശക്തമായി. റിമിക്കൊപ്പം നടി മൈഥിലിയുടേയും കാവ്യയുടെ അമ്മ ശ്യാമളയുടെ പേരും മാഡമായി പാറി നടന്നു. ഒടുവില്‍ അവ്യക്തതകള്‍ മാറുകയാണ്.
ഫെനി ബാലകൃഷ്ണനാണ് മാഡത്തെ ആദ്യം ചര്‍ച്ചയാക്കിയത്. പള്‍സറിന് ജാമ്യം എടുക്കാന്‍ തന്റെ അടുത്തു വന്നെന്നും അന്ന് ഒരു മാഡത്തെ കുറിച്ച് പ്രതികള്‍ സൂചന നല്‍കിയെന്നും ഫെനി അറിയിച്ചത് ദിലീപിനെയായിരുന്നു. പൊലീസ് ആദ്യം ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിനിടെ ദിലീപ് മാഡത്തെ കുറിച്ച് പറഞ്ഞു. ഇതോടെ മാഡത്തെ തേടിയുള്ള യാത്ര തുടങ്ങി. കാക്കനാട്ടെ ലക്ഷ്യയിലെ റെയ്‌ഡോടെ മാഡം കാവ്യയോ കാവ്യയുടെ അമ്മ ശ്യാമളയോ ആകാമെന്ന പ്രചരണം ശക്തമായി. അതിനിടെയാണ് ട്വിസ്റ്റുമായി റിമി ടോമിയുടെ രംഗ പ്രവേശം. ആക്രമിക്കപ്പെട്ട നടിയുമായി റിമിക്കുള്ള പ്രശ്‌നങ്ങളും ചര്‍ച്ചയായി. സാമ്പത്തിക ഇടപെടലും വാര്‍ത്തകളില്‍ നിറഞ്ഞതോടെ മാഡം റിമിയാണെന്ന സംശയം ബലപ്പെട്ടു. തുടക്കം മുതല്‍ തന്നെ നടി മൈഥിലിയും പലപ്പോഴായി വന്നു പോയി. കൊച്ചിയില്‍ ഫ്‌ലാറ്റിലെ റെയ്ഡായിരുന്നു ഇതിന് കാരണം. മൈഥിലിയുടെ ഫ്‌ലാറ്റില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്ത എത്തിയപ്പോള്‍ തന്നെ പ്രതികരണവുമായി മൈഥിലി എത്തി. തനിക്ക് ഈ കേസുമായി ബന്ധമില്ലെന്നും പറഞ്ഞു.
അതുകൊണ്ടു തന്നെ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലോടെ മാഡത്തെ കുറിച്ചുള്ള അഭ്യൂഹവും അവസാനിക്കുകയാണ്. പൊലീസിന് റിമി ടോമിക്കെതിരെയോ മൈഥിലിക്കെതിരെയോ ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി അന്വേഷണം കാവ്യയില്‍ മാത്രമായി ഒതുങ്ങും. കാക്കനാട്ടെ ലക്ഷ്യയുടെ ചുമതല കാവ്യയുടെ അമ്മയ്ക്കായിരുന്നു. അതിനാല്‍ ശ്യാമള ഇനിയും സംശയ നിഴലില്‍ തുടരും. പക്ഷേ പള്‍സറിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍ കാവ്യക്ക് മാത്രം എതിരായിരുന്നു.
മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പൊലീസിന്റെ അടുത്ത നീക്കവും ശ്രദ്ധേയമാണ്. കേസില്‍ രണ്ടിലേറെ തവണ പൊലീസ് കാവ്യയെ ചോദ്യം ചെയ്തു. തനിക്ക് പള്‍സറിനെ പോലും അറിയില്ലെന്നായിരുന്നു മൊഴി. ഇത് തെറ്റാണെന്ന് പൊലീസ് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. ലക്ഷ്യയില്‍ പള്‍സര്‍ എത്തിയതിനും തെളിവുണ്ട്. പള്‍സര്‍ സുനി ദീലീപിനയച്ച ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദസന്ദേശമാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രധാന തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ആലുവ പൊലീസ് ക്ലബില്‍ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണില്‍നിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂര്‍വം പൊലീസ് ചെയ്യിച്ചയതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശബ്ദരേഖയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് മുതല്‍ തന്നെ മാഡം കാവ്യയാണെന്ന് താന്‍ പറഞ്ഞതാണെന്ന് നിര്‍മ്മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. ഇപ്പോള്‍ അല്ലേ പള്‍സര്‍ സുനി പറയുന്നത്, ഇത് എത്രയോ മാസങ്ങള്‍ മുമ്പ് താന്‍ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാവ്യയ്ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെടുന്നതാണ്. അപ്പോള്‍ പിന്നെ കാവ്യ എന്നത് നൂറുശതമാനം ഉറപ്പ് തന്നെയാണ്.
മാധ്യമങ്ങള്‍ക്കിത് പുതിയ കാര്യമായിരിക്കുമെന്നും എന്നാല്‍ തനിക്കിത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതാണ്. പൊലീസ് എന്തുകൊണ്ടാണ് അവര്‍ക്ക് ഇളവ് കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല. ദിലീപിനെ കുടുക്കിയതിന് പിന്നില്‍ താനാണെന്ന് അഭിഭാഷകര്‍ പറഞ്ഞതിലുളള പ്രതികാരം അല്ല ഇതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്നാംദിവസം ദിലീപാണ് ഇതിന് കാരണക്കാരനെന്നും മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ അറസ്റ്റ് നടക്കുമെന്നും മമ്മൂട്ടി ഇടപെടുകയാണെങ്കില്‍ അറസ്റ്റ് നടക്കില്ലെന്നും പറഞ്ഞിരുന്നു. തുടക്കത്തില്‍ അറസ്റ്റ് നടക്കാത്തത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്.
ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്. അതില്‍ സംശയമില്ല. ദിലീപിനും കാവ്യയ്ക്കും തുല്യമായ വെറുപ്പാണ് ഈ പറഞ്ഞ കുട്ടിയോടും മഞ്ജുവാര്യരോടുമുളളത്. അതുപോലെ തന്നെ ഗീതുമോഹന്‍ ദാസിനോടും സംയുക്താവര്‍മ്മയോടും വെറുപ്പുണ്ട്. ആദ്യം ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നതാണ്. പിന്നീട് മഞ്ജുവാര്യരുടെ വിവാഹമോചനത്തിന് ശേഷം ആ കൂട്ട് അങ്ങ് പിരിഞ്ഞു. അതോട് കൂടിയിട്ടാണ് ഈ പ്രതികാര നടപടി തുടങ്ങിയത്. ഇതില്‍ കാവ്യയും ദിലീപും തുല്യ കുറ്റക്കാര്‍ തന്നെയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.