Latest News

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഇത്തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി.

ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ച അഡ്വ. രാംകുമാറിനെ മാറ്റി മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴിയാണ് ഇത്തവണ ഹൈക്കോടതിയെ ദിലീപ് സമീപിച്ചത്. എന്നാല്‍ ഗുരുതരമായ പരാമര്‍ശങ്ങളോടെ ദിലീപിന്റെ ജാമ്യഹര്‍ജി നേരത്തെ തളളിയ ജസ്റ്റിസ് സുനില്‍ തോമസ് ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് മൂന്നുതവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇനി സുപ്രീംകോടതിയാണ് ദിലീപിന് ആശ്രയിക്കാനുളളത്.

കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി വാദം പൂര്‍ത്തിയായിരുന്നു. തന്റെ പേരിലുളള കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം. അതേസമയം നടി ഉപദ്രവിക്കപ്പെട്ടതിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നതായിട്ടാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു.

ദിലീപിനായി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളളയായിരുന്നു. വാദത്തിനിടെ ദിലീപിനെ കിങ് ലയര്‍ ആയി പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചിരുന്നു. കൂടാതെ ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി മുഖ്യപ്രതി പള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോട് സംസാരിച്ചെന്നും വാദിച്ചിരുന്നു. തെളിവുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ സിംഗിള്‍ ബെഞ്ചിന് പ്രോസിക്യൂഷന്‍ കൈമാറിയിട്ടുണ്ട്.

ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായിരുന്നു. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി. തുടര്‍ന്ന് മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്തും നല്‍കി.

ആദ്യ ജാമ്യാപേക്ഷയില്‍ ഗുരുതര പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്നായിരുന്നു ദിലീപിന് ബി. രാമന്‍ പിള്ള നല്‍കിയ നിയമോപദേശം. തുടര്‍ന്നാണ് 18 ദിവസങ്ങള്‍ക്ക് ശേഷം ദിലീപ് വീണ്ടും ഹൈക്കോടതിയെ രാമന്‍പിളള വഴി സമീപിച്ചത്.

ക്രാഫ്റ്റ് & കാസ്റ്റിന്റെ ബാനറിൽ ചാലി പാല, ഷൈജു ജോസഫ്, രഞ്ജിത് കെ നായർ, രാജേഷ് തോമസ് എന്നിവർ ചേർന്നു നിർമ്മിക്കുകയും നവാഗതനായ അനീഷ്‌ യോഹന്നാൻ രചനയും , സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ്
“ഒരു
റാഡിക്കൽ
ചിന്താഗതി “

അവതരണത്തിന്റെ പുതുമ കൊണ്ടും, ടെക്‌നിക്കൽ കാര്യങ്ങളിൽ ചില
നൂതന ആശയങ്ങൾ കൊണ്ടുവരുന്നത് വഴിയും ഈ സിനിമ വാർത്താ പ്രാധാന്യം നേടും എന്ന കാര്യത്തിൽ സംശയമില്ല. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റ പൂജ ആഗസ്ത് മാസം 27 ന് പാല മരിയ സദനം ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ചും, ഷൂട്ടിംഗ് സെപ്റ്റംബർ 20 മുതൽ പാലാ, വാഗമൺ , കാരകുടി, ഏറണാകുളം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും …

ബാനർ – craft & cast
ഡയറക്ടർ – അനീഷ് യോഹന്നാൻ
പ്രൊഡ്യൂസഴ്സ് – ഷൈജു ജോസഫ് ,ചാലി പാലാ ,രാജേഷ് തോമസ് ,രഞ്ജിത് k നായർ .
ക്യാമറാമാൻ – ശശി രാമകൃഷ്ണ
സ്ക്രിപ്റ്റ് – രാജേഷ് v തോമസ്
മേയ്ക്ക്അപ് മാൻ – സനീഫ് ഇടവ
ആർട് -ഗിരീഷ് മേനോൻ
costume – കുക്കു ജീവൻ
കൊറിയോ ഗ്രാഫർ – കുമാർ ശാന്തി
fight – മാഫിയ ശശി
ആർട്ടിസ്റ്
4 ഹീറോ ( ന്യൂ ഫേസ്‌ )
1 നായിക ( ന്യൂ ഫേസ് )
അലൻസിയർ
നന്ദു
വിജയകുമാർ
ചാലി പാല
രമേഷ് പിഷാരടി
ധർമജൻ
ആശിഷ് വിദ്യാർത്ഥി
സുനിൽ സുഹ്‌ദ
ചെമ്പിൽ അശോകൻ
ജയൻ ചേർത്തല
ഷാജു
വീണ നായർ.

പുതുമുഖങ്ങളെ ആവശ്യമുണ്ട്…

07588501409 …

അടുത്തിടെ വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണു വിതുര കേസില്‍ ജഗതിയെ കുടുക്കിയത് എന്നു ഭാര്യ ശോഭയുടെ വെളിപ്പെടുത്തല്‍. ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ ഒരു വനിത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ സംഭവത്തെക്കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ.

വിതുര കേസിൽ പ്രതിയായപ്പോൾ എന്നോടു പറഞ്ഞു, ‘ഇതു കള്ളക്കേസാണ്.’ അത് എനിക്കു പൂർണ വിശ്വാസമായിരുന്നു. അടുത്തിെട വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയിൽ കുങ്കുമക്കുറി തൊട്ട, അച്ചാർ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാൾ’ എന്ന പെൺകുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാർ എന്ന് പ്രതിപ്പട്ടികയിൽ എഴുതി ചേർത്തത്. മലയാളത്തിലെ സുപ്രസിദ്ധ സിനിമാതാരത്തിന്റെ പേര് ആ പെൺകുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും.

കേസിൽ ഉൾപ്പെടുത്താതിരിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നൽകാൻ തയാറല്ലെന്നു പറഞ്ഞു ചേട്ടൻ. ആദ്യം ഇരുപത്തിമൂന്നാം പ്രതിയായിരുന്നു. പിന്നീടാണ് മുന്നോട്ടു കയറ്റിയത്. കൈക്കൂലി ചോദിച്ചതിനെക്കാൾ പണം കേസു നടത്താൻ ചെലവായി. പക്ഷേ, സത്യം തെളിഞ്ഞ ആശ്വാസമായിരുന്നു എന്നും ശോഭ പറയുന്നു.

നടന്‍ ദീലിപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. അറസ്റ്റിലായി 50 ദിവസം തികയുമ്പോഴാണ്  നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വീണ്ടും ഉത്തരവുണ്ടാകുന്നത്. ജാമ്യം കിട്ടിയാല്‍ റോ‍ഡ് ഷോ അടക്കമുളള വിപുലമായ പരിപാടികളാണ് ദിലീപിന്‍റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

നാളെ രാവിലെ 10.15ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ജാമ്യം കിട്ടിയാല്‍ അറസ്റ്റിലായതിന്റെ അന്‍പതാം ദിവസം പുറത്തിറങ്ങാം. ജാമ്യാപേക്ഷ തള്ളിയാല്‍ റിമാന്‍ഡ് തടവുകാരനായി ആലുവ സബ് ജയിലില്‍ ഇനിയും ആഴ്ചകള്‍ താരത്തിന് തുടരേണ്ടിവരും. രണ്ടാഴ്ചക്കുള്ളില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുളള അതിവേഗ നീക്കങ്ങളാണ് അന്വേഷണസംഘം നടത്തുന്നത്. ജാമ്യം തള്ളുകയും കുറ്റപത്രം വേഗം സമര്‍പ്പിക്കുകയും ചെയ്താല്‍ ജയിലില്‍ കിടന്നുകൊണ്ട്  ദിലീപിന് വിചാരണ നേരിടേണ്ടിവരും.  ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ സുനില്‍കുമാറെന്ന പ്രധാന പ്രതിയുടെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സബ് ജയില്‍ മുതല്‍ ദീലിപിന്റെ ആലുവയിലെ വീട് വരെ റോഡ് ഷോ നടത്താനാണ് ചില ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ തീരുമാനം. ദിലീപ് നായകനായ രാമലീലയുടെ റിലീസിന് മുമ്പ് പ്രമുഖ തിയേറ്ററുകളില്‍ താരത്തെ കൊണ്ടുപോയി നഷ്ടപ്പെട്ട സല്‍പ്പേര് തിരിച്ചുപിടിക്കാനും ആലോചിക്കുന്നുണ്ട്. ഇതൊക്കെ നടക്കുമോയെന്ന് നാളത്തെ ഹൈക്കോടതി ഉത്തരവിലൂടെ അറിയാം.

ബെംഗളൂരുവില്‍ ഏഴ് വയസുകാരി മകളെ അമ്മ നാല് നിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ജെപി നഗറിലെ ജരഗനഹള്ളിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അഷിക സര്‍ക്കാര്‍ എന്ന ശ്രേയയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സ്വാതി സര്‍ക്കാരിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രേയയെ നാട്ടുകാര്‍ ചേര്‍ന്ന് ആസുപത്രിയിലെത്തിച്ചെങ്കിലും കൊല്ലപ്പെട്ടിരുന്നു.

ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. അപ്പോള്‍ തന്നെ താഴെയെത്തി അവളെ എടുത്തുകൊണ്ട് തിരിച്ച് പോവുകയും ചെയ്തു. ശ്രേയയുടെ ശരീരത്തില്‍ നിന്ന് രക്തം പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ കാര്യം അന്വേഷിച്ചെങ്കിലും സ്വാതി അവരോട് തട്ടിക്കയറുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കൂയെന്നു പറഞ്ഞുപോയ അവര്‍ കുഞ്ഞിനെ വീണ്ടും താഴേക്കു വലിച്ചെറിയുകയായിരുന്നു.

ഇതിന് ശേഷം രക്ഷപ്പെടാന്‍ നോക്കിയ സ്വാതിയെ നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ച് കെട്ടിയിട്ട് പൊലീസിനെ ഏല്‍പ്പിച്ചു. തന്റെ മകളെ എന്തും ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നും അതു ചോദ്യം ചെയ്യാന്‍ നിങ്ങളാരാണെന്നു പറഞ്ഞ് പൊലീസിനോട് സ്വാതി തട്ടിക്കറയുകയും ചെയ്തിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. മുതിര്‍ന്ന ബിസിനസ് അനലിസ്റ്റ് കഞ്ചന്‍ സര്‍ക്കാരാണ് സ്വാതിയുടെ ഭര്‍ത്താവ്. ടീച്ചറായിരുന്ന ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. മുന്‍പും സ്വാതി മകളെ കെട്ടിടത്തിനു മുകളില്‍നിന്ന് വലിച്ചെറിയാന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംസാരശേഷിക്കുറവ് പ്രകടിപ്പിച്ചിരുന്ന കുട്ടി പരസ്പരബന്ധമില്ലാതെയാണ് സംസാരിച്ചിരുന്നതെന്നും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

ബലാത്സംഗ കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് പത്തു വര്‍ഷം തടവ് . ബലാത്സംഗക്കേസില്‍ ‘ദേരാ സച്ചാ സൗദാ’ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ചകുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിരുന്നു.

15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് വിധി. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ പീഡിപ്പിച്ചുവെന്നതാണ് കേസ്. എന്നാല്‍ ആശ്രമത്തിലെ 33 സന്യാസിനികളെ ഗുര്‍മീത് പീഡിപ്പിച്ചുവെന്ന് കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ജീവന് ഭീഷണി ഉള്ളത്കൊണ്ടാണ് ഇവര്‍ ഇത് തുറന്ന് പറഞ്ഞ് മുന്നോട്ട് വരാത്തതെന്നും ഇദ്ദേഹം വ്യക്തമാക്കി.

ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് ഗുര്‍മീത്  റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തക്കിലെ ജില്ലാ ജയിലില്‍ തന്നെയാണ് കോടതി പ്രവര്‍ത്തിച്ചത്.ഇവിടുത്തെ വായനാ മുറിയാണ് താത്കാലിക കോടതിയായി ഒരുങ്ങിയത്. വിധി പറഞ്ഞ ജഡ്ജിയെ ഹെലികോപ്റ്ററിലാണ് ഛണ്ഡീഗഡില്‍ നിന്ന് ജയിലിലേക്ക് എത്തിച്ചത്.   കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോടതി നടപടികള്‍ ആരംഭിച്ചത്.ഗുര്‍മീതിന് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും ഇത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും സിബിഐ വാദിച്ചു.  എന്നാല്‍ ശിക്ഷ ഏഴ് വര്‍ഷമാക്കി ചുരുക്കണമെന്നാണ് ഗുര്‍മീതിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഗുര്‍മീതിന്റെ പ്രായം പരിഗണിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.  പത്ത് മിനിട്ട് വീതമാണ് ഇരുവിഭാഗത്തിന്റെയും അഭിഭാഷകര്‍ക്ക് കോടതി അനുവദിച്ചത്. മൂന്നേ കാലോടെ വാദം പൂര്‍ത്തിയായി.

കോടതി മുറിയില്‍ വിധി കേള്‍ക്കാനെത്തിയ ഗുര്‍മീത് പൊട്ടിക്കരഞ്ഞ് മാപ്പ് അപേക്ഷിച്ചിരുന്നു. പതിനയ്യായിരും പോലീസിനെയാണ് വാദം നടക്കുന്ന ജയിലിന് പുറത്തായി വിന്യസിച്ചിരിക്കുന്നത്. അതേസമയം സിര്‍സയില്‍ ഗുര്‍മീതിന്റെ അനുയായികള്‍ രണ്ട് കാറുകള്‍ അഗ്നിയ്ക്ക് ഇരയാക്കി.

ഇന്നലെ രാത്രി ഇന്ത്യന്‍ സമയം എട്ട് മണിയോട് കൂടിയാണ് നടിയും സംവിധായികയുമായ സുഹാസിനി തന്‍റെ ട്വിറ്റെര്‍ ഹാന്‍ഡിലില്‍ അടിയന്തിര സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള SOS പോസ്റ്റ്‌ ചെയ്തത്.

‘വെനീസ് എയര്‍പോര്‍ട്ടിനടുത്ത് ആരെങ്കിലുമുണ്ടോ? ബെലുന്നോ എന്നയിടത്ത് വച്ച് ഞങ്ങളുടെ മകന്‍ മോഷണത്തിരയായി, അവനെ എയര്‍പോര്‍ട്ടിലെക്കെത്തിക്കാന്‍ സഹായിക്കൂ’
സുഹാസിനിയുടെ ഈ അഭ്യര്‍ത്ഥന ട്വിറ്റെറിലെ സുമനസ്സുകള്‍ ഏറ്റെടുക്കുകയും നന്ദന് സഹായം എത്തുകയും ചെയ്തു.

ഇതിനിടയില്‍, ട്വിറ്റെറിലെ സംഭാഷണങ്ങളിലെപ്പോഴോ സുഹാസിനി മകന്‍റെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തിയത് കുറച്ചു നേരം പരിഭ്രാന്തിയുണ്ടാക്കാന്‍ കാരണമായി.

sos anyone near venice airport ? can u help our son who was robbed in Belunno .he needs to reach airport pls help
— Suhasini Maniratnam (@hasinimani) August 27, 2017

‘മകന്‍ ഇപ്പോള്‍ തന്നെ വിഷമത്തിലാണ്. ദയവായി അവനെ വിളിക്കാതിരിക്കൂ. നിങ്ങളുടെ നിരന്തരമായ കോളുകള്‍ കാരണം അവന്‍റെ ഫോണ്‍ ബാറ്ററി തീര്‍ന്നു പോകാനിടയുണ്ട്.’

ഒടുവില്‍ രാത്രി വൈകിയാണ് മകന് സഹായം ലഭിച്ചുവെന്നറിയിച്ച് നന്ദി പറഞ്ഞ് കൊണ്ട് അവര്‍ ഇങ്ങനെ കുറിച്ചത്.

‘മകന്‍ ഒരു ഹോട്ടലില്‍ സുരക്ഷിതനാണ്. ട്വിറ്റെറിലൂടെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച എല്ലവര്‍ക്കും നന്ദി.’
മണിരത്നത്തിന്റേയും സുഹാസിനിയുടെയും ഏക മകന്‍ നന്ദന്‍, യു കെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ ഡി ഫില്‍ വിദ്യാര്‍ഥിയാണ്.

ആലപ്പുഴയിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത 33 കാരിയായ വീട്ടമ്മയേയും 22 കാരന്‍ കാമുകനേയും ചുറ്റിപ്പറ്റി കൂടുതല്‍ കഥകള്‍ പുറത്ത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള ലോഡ്ജില്‍ കൈനകരി കുപ്പപുറം വിഷ്ണുവും അയല്‍വാസിയായ വീട്ടമ്മ മൃദുല എന്നിവര്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു  ഇവര്‍. പട്ടണത്തിലെ പേരുകേട്ട സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വരുന്ന വീട്ടമ്മ പിന്നീട് വൈകുന്നേരമാണ് തിരികെ പോകുന്നത്. അതുവരെ കുട്ടികാമുകനുമായി കറങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് ലോഡ്ജ് മുറിയില്‍ സംഗമിക്കാമെന്ന് തീരുമാനിക്കുന്നത്.

പിന്നീട് പലതവണ ഇവര്‍ ഇതേ ലോഡ്ജില്‍ തങ്ങിയതായി അറിയുന്നു. അതുകൊണ്ട് തന്നെയാണ് ലോഡ്ജ് ഉടമ ഇവര്‍ക്ക് മുറി അനുവദിച്ചതും. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച കമിതാക്കള്‍ ഒന്നിച്ചു മരിക്കാനുള്ള തീരുമാനവുമായിട്ടാണെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലേക്ക് തിരിക്കുന്നതായി മൃദുലയ്ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് പ്രതിമാസം 15,000 രൂപവീതം വീട്ടുചെലവിലേക്ക് അയച്ചു കൊടുക്കുമായിരുന്നു. ഈ പണം കാമുകനുമായി ചുറ്റിയടിക്കാന്‍ വിനിയോഗിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പൊതുവെ ശാന്തസ്വഭാവക്കാരിയായ മൃദുല നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. കാണാന്‍ ചന്തവും ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന സ്വഭാവവും മൃദുലയ്ക്ക് സംശയത്തിന് ഇടംനല്‍കാതെ പ്രണയം തുടങ്ങാന്‍ എളുപ്പവഴിയായി. അയല്‍വാസിയായ പയ്യനും അത്രവലിയ കുഴപ്പക്കാരനല്ലായിരുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മയും പയ്യനും തമ്മിലുള്ള അടുപ്പവും , ഭവന സന്ദര്‍ശനവും അയല്‍ക്കാര്‍ അത്ര സംശയം ഉണ്ടാക്കിയില്ല. ഈ സാഹചര്യം മുതലാക്കിയാണ് ഇരുവരും പ്രണയം തുടങ്ങിയത്.

ഭര്‍ത്താവ് നാട്ടിലെത്തിക്കഴിഞ്ഞാല്‍ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു കരുതിയാണ് ആത്മഹത്യക്ക് തീരുമാനിച്ചതെന്ന് ചിലര്‍ പറയുന്നു. അതേസമയം നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ നാട്ടിലെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും പ്രചരിക്കുന്നുണ്ട്. ഭാര്യ അയല്‍വാസിയായ ചെറുപ്പക്കാരനുമായി ചുറ്റിയടിക്കുന്ന വിവരങ്ങള്‍ സുഹൃത്തുക്കള്‍ വഴി അറിഞ്ഞ ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ചെന്ന വിവരമാണ് മൃദുലയ്ക്കും അവസാനമായി ലഭിച്ചത്. ഇതറിഞ്ഞതോടെയാണ് മരണം മാത്രം വഴിയെന്ന് തീരുമാനിച്ചത്. എന്നാല്‍ മരിച്ച ചെറുപ്പക്കാരന്റെ വീട്ടുകാര്‍ തങ്ങളുടെ മകനെ പ്രണയം നടിച്ച് വീട്ടമ്മ കീഴപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തുണ്ട്. ഇത് ശരിവെക്കുകയാണ് നാട്ടുകാരില്‍ ഭൂരിഭാഗവും.

വീട്ടമ്മയും രണ്ടുകുഞ്ഞുങ്ങളുടെ മാതാവുമായ മൃദുല കാര്യമായ പണിയൊന്നുമില്ലാതെ നടക്കുന്ന പയ്യനെ വശീകരിച്ച് തന്റെ ഇംഗിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതുസംബന്ധിച്ചു പല കിംവദന്തികളും നാട്ടില്‍ പരക്കുന്നുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ അറിയാന്‍ കഴിയുകയുള്ളു.

ചണ്ഡീഗഡ്: പ്രത്യേക സിബിഐ കോടതി ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന്റെ ശിക്ഷ ഇന്ന് വിധിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോഹ്ത്തക് സുനരിയ ജയില്‍ കോടതിയായി മാറ്റിക്കൊണ്ട് ഇവിടെ വെച്ചായിരിക്കും വിധി പ്രസ്താവിക്കുക. ജഡ്ജി ജയിലിലെത്തി ശിക്ഷ പ്രഖ്യാപിക്കും. ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെയുളള ശിക്ഷ ആയിരിക്കാം ഗുര്‍മീതിന് ലഭിക്കുന്നത്.

കുറ്റക്കാരനാണെന്ന വിധി പുറത്തുവന്നതോടെ ഉത്തരേന്ത്യയില്‍ വലിയ കലാപമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. കലാപങ്ങളില്‍ 38 പേര്‍ മരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. റോഹ്ത്തക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്.

സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ വെടിവെക്കുമെന്ന് റോഹ്ത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കലാപമുണ്ടായ ഹരിയാനയിലും പഞ്ചാബിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11.30 വരെ രണ്ടിടത്തെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.

പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ഡയരക്ടര്‍ മീഡിയാവണിനോട് പറഞ്ഞു. പ്രവാസി പെന്‍ഷന്‍ മുവ്വായിരമായി ഉയര്‍ത്തും , ക്ഷേമനിധി അംഗങ്ങള്‍ മരിച്ചാല്‍‍ നല്‍കുന്ന ധനസഹായം അമ്പതിനായിരത്തില്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു.

രണ്ട് വര്‍ഷമെങ്കിലും പ്രവാസിയായി കഴിഞ്ഞവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ക്ഷേമപദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ക്ഷേമേനിധി ബോര്‍ഡ് . നേരത്തെ 500 രൂപയായിരുന്ന പ്രവാസി പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തിയത് അടുത്തിടെയാണ് .പെന്ഷന്‍ തുക ഉടന്‍ തന്നെ മുവ്വായിരം രൂപയാക്കി ഉയര്‍ത്താന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ഡയരക്ടര്‍ കെ കെ ശങ്കരന്‍ മീഡിയവണിനോട് പറഞ്ഞു.

കൂടാതെ കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ 60 വയസ്സ് പിന്നിട്ടവരെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനമെടുത്തു കഴിഞ്ഞു .പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മരിച്ചാല്‍ ഇതുവരെ നല്‍കിവന്നിരുന്ന 50000 രൂപയില്‍ നിന്ന് മരണാനന്തര ധനസഹായം 1 ലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും ബോര്‍ഡ് ഡയരക്ടര്‍ അറിയിച്ചു. തിരിച്ചെത്തിയ പ്രവാസിക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ 20 ലക്ഷം രൂപ വരെ വായ്പ നല്‍കാനും ആലോചനയുണ്ട് . പ്രവാസി വില്ലേജ് ചെറുകിടക്കര്‍ക്കായുള്ള ഭവന പദ്ധതി എന്നിവയും ബോര്‍ഡിന്റെ പരിഗണനയിലാണ് .ഇതുസംബന്ധിച്ച് ഈ മാസം 31 ന് കോഴിക്കോട് നടക്കുന്ന പ്രവാസി പുനരധിവാസ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി സുപ്രധാനമായ ചില പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന .

RECENT POSTS
Copyright © . All rights reserved