Latest News

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരേ പ്രമുഖ അഭിഭാഷകയായ അഡ്വ.സംഗീത ലക്ഷ്മണ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസ് ശിവരാജനെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് സംഗീത വിമര്‍ശിച്ചത്. ആദരണീയനായ ജസ്റ്റിസ് ശ്രീ. ശിവരാജനെ സോളാര്‍ കമ്മീഷനായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരിയാണ് വന്നത്. ചേരേണ്ടത് ചേരുംപടി ചേര്‍ന്നല്ലോ ഈശ്വരാ എന്ന് വിചാരിക്കുകയും ചെയ്തു ഞാന്‍.

ഇവിടെ ഹൈക്കോടതിയില്‍ ഞാന്‍ പ്രാക്റ്റീസ് ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഇവിടെ ജഡ്ജിയാണ്. 2004 സെപ്റ്റംബര്‍ മാസത്തിലാണ് അദ്ദേഹം ഇവിടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 8 വര്‍ഷവും 9 മാസവും ഹൈക്കോടതിയില്‍ ജഡ്ജിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പുറപ്പെടുവിച്ച ദൈനംദിന അടിസ്ഥാനത്തിലുള്ള സാദാ ഉത്തരവുകളും സാധാരണവിധികളും എത്രയെങ്കിലും ഉള്ളതാണ്. എന്നാല്‍ ജനനന്മ ലക്ഷ്യമാക്കിയുള്ള, ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന ഒരു വിധിയെങ്കിലും അദ്ദേഹം എഴുതിയുണ്ടാക്കിയിട്ടില്ല തന്നെ. അന്നും പിന്നീടും ഇപ്പോഴും.ഇത്രയേറെ വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ജസ്റ്റിസ് ശിവരാജന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നല്ല ഒരു ജഡ്ജ്‌മെന്റ് എങ്കിലും പുറപ്പെടുവിച്ചതിന്റെ പേരിലല്ല എനിക്ക് അദ്ദേഹത്തെ സ്മരിക്കാന്‍ കഴിയുക. പകരം, തുറന്ന കോടതിയില്‍ അദ്ദേഹം സ്ഥിരമായി നടത്താറുണ്ടായിരുന്ന യാതൊരു ഉളുപ്പുമില്ലാതെയുള്ള ദ്വയാര്‍ത്ഥപ്രയോഗം, എന്തിനും ഏതിനും ലൈംഗിക ചുവയുള്ള ലോ ക്ലാസ് സംസാരം എന്നിവയൊക്കെയാണ്. പ്രാക്ടീസ് ആരംഭിച്ച ആക്കാലത്ത് ചെറുതല്ലാത്ത അറപ്പോടെയാണ് ഇതൊക്കെ ഞാന്‍ കണ്ടതും കേട്ടതും. ആ കോടതിയില്‍ ഹാജരാകുമ്പോഴൊക്കെ മനസ്സറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ പ്രാകി പോയിട്ടുണ്ട്. ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാന്‍ പാടില്ലേ?’ എത്രയോ തവണ ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് ഞാന്‍.അക്കാലത്ത് പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം തുറന്ന കോടതിയില്‍ ഒരു ജഡ്ജി ഇരുന്നുകൊണ്ട് മേല്‍പറഞ്ഞ പോലുള്ള അറപ്പും വെറുപ്പും ഉളവാക്കുന്ന വര്‍ത്തമാനം പറയുമ്പോള്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കാനോ അതോ അത്തരം സംസാരം ആസ്വദിക്കുന്നതു കൊണ്ടോ കോടതിമുറിയിലുള്ള അഭിഭാഷകര്‍ ഉച്ചത്തില്‍ ആര്‍ത്തുചിരിക്കുമായിരുന്നു എന്നതാണ്.അന്നും അതിനു മുന്‍പും അതിനു ശേഷവും ഇവിടെ ഹൈക്കോടതിയില്‍ നിന്ന് ഒരുപാട് ജഡ്ജിമാര്‍ വിരമിച്ചു പോയിട്ടുണ്ട്. എല്ലാവരെയും അല്ലെങ്കിലും ഒട്ടുമിക്ക ജഡ്ജിമാരെയും കുറിച്ച് എനിക്ക് നല്ലത് മാത്രമാണ് ഓര്‍മ്മിക്കാനും പറയാനുമുള്ളത്. അറപ്പോടെ, വെറുപ്പോടെ, അവജ്ഞയോടെയോടെ അല്ലാതെ ജസ്റ്റിസ് ശിവരാജനെ കുറിച്ച് എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായി എന്നെ പല ചാനലുകളില്‍ നിന്ന് വിളിച്ചിരുന്നു. അതാണ് ഇതൊക്കെ ഓര്‍മ്മിച്ചു പോയത്.ഞാന്‍ വായിച്ചിട്ടില്ലാത്ത, വായിക്കാന്‍ ഞാന്‍ ഉദ്ദേശിക്കാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? ഓര്‍മ്മിക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ എഴുതിയ റിപ്പോര്‍ട്ട് ഞാന്‍ എന്തിന് എന്റെ സമയം മിനക്കെടുത്തി വായിക്കണം? എന്ത് സോഷ്യല്‍ ഇംപോര്‍ട്ടന്‍സ് ആണ് അതില്‍ ഉള്ളത്?എന്ത് ലീഗല്‍ വാലിഡിറ്റി ആണ് അതിനുള്ളത് എന്നത് മറ്റൊരു വിഷയം. എന്റെ അറിവിന്റെ വെളിച്ചത്തില്‍, മുന്‍പ് ഒരിക്കല്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് ഇതാ ചുവടെ ചേര്‍ക്കുന്നു.
കേരളാ പൊലീസ് ഇനി കുറച്ച് നാള്‍ നല്ല തിരക്കിലായിരിക്കും. ജനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ ജനം തന്നെ നോക്കുന്നതായിരിക്കും ജനത്തിന് നല്ലത്.
നാട് മുഴുവന്‍ നടന്ന് വഞ്ചന, ചതി എന്നിവ നടത്തി എന്ന ആരോപണം നേരിടുകയും അതിനായി നാട്ടിലെ കോടതികളായ കോടതികള്‍ മുഴുവന്‍ കേസുകള്‍ ഉള്ള ഒരുവന്‍. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് അവന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അവന്‍ പുറത്തുണ്ടായിരുന്ന കാലത്ത് അവന്റെ കൂട്ടാളിയും വെപ്പാട്ടിയുമായിരുന്ന ഒരുത്തി അവളുടെ കിടപ്പറ വീരസാഹസ കൃത്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് നമ്മുടെ പൊലീസിന്.
ലോകം മുഴുവന്‍ കണ്ടതാണ് പട്ടില്‍ പൊതിഞ്ഞു കൊണ്ടു നടക്കുന്ന ആ പൂങ്കാവനം. ഇനി അന്വേഷിക്കേണ്ടത് അവിടെ പൂക്കള്‍ പറിക്കാന്‍ അവസരം കിട്ടിയത് ആര്‍ക്കൊക്കെ, മണപ്പിക്കാന്‍ അടുത്ത് വിളിപ്പിച്ചത് ആരെയൊക്കെ, തേന്‍ തേടി അടുത്തുകൂടിയത് ആരൊക്കെ എന്നിവയാണ്.
ഫീലിങ് അറപ്പ്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരുപാട് തവണ, കുറഞ്ഞത് 25 തവണയെങ്കിലും മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി സാറിനെ കാണാന്‍ സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും ഞാന്‍ പോയിട്ടുണ്ട്. പോയതൊക്കെയും ഞാന്‍ ഒറ്റയ്ക്കാണ്. ഒരു തവണ പോലും ഒറ്റ തവണ പോലും വ്യക്തിപരമായ ഒരു ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒരു നോട്ടം കൊണ്ടു പോലും എന്നെ അപമാനിച്ചിട്ടില്ല. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ തികഞ്ഞ, എറ്റവും തികഞ്ഞ മാന്യത.
ഫീലിങ് ആദരവ്, ബഹുമാനം.
25 തവണകളോളം വരുന്ന എന്റെ സന്ദര്‍ശന അവസരങ്ങളാണ് എന്നത് ഓര്‍ക്കണം! അദ്ദേഹം നേരെ ചൊവ്വെ നിന്ന് മൂത്രമൊഴിക്കുന്നുണ്ടാവുമോ എന്നാണ് സംശയിക്കേണ്ടത്. പിന്നല്ലേ ‘മറ്റേ പണി’ക്കുള്ള സാവകാശവും ഉത്തേജനവും?
40ഡി ബ്രാ സൈസ് ആണ് ഞാന്‍ ഉപയോഗിക്കുന്നത്. വിരൂപയല്ല ഞാന്‍ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ചോദിക്കാനും പറയാനും ആണുങ്ങള്‍ ആരും ഇല്ലതാനും എന്റെ ജീവിതത്തില്‍. എന്നെ അപമാനിച്ചാലും ആക്രമിച്ചാലും ചോദിക്കാനായി ഒരു രാഷ്ര്ടീയ പാര്‍ട്ടിയും കൊടി പൊക്കി പിടിച്ച് ഇറങ്ങില്ല.
എന്റെ പൊന്നു ഉമ്മന്‍ ചാണ്ടി സര്‍, എന്നെ പോലൊരു പാക്കേജിനെ താങ്കളുടെ മുന്നില്‍ ഒത്തു കിട്ടിയിട്ട് എന്നിലെ സ്ത്രീത്വം ഒന്നു തോണ്ടി നോക്കാന്‍ പോലും അങ്ങേയ്ക്ക് തോന്നിയില്ല? ഇല്ല, തോന്നിയില്ല? കഷ്ടം തന്നെ എന്റെ കാര്യം. ആലോചിച്ചിട്ട് സഹിക്കാന്‍ വയ്യ എനിക്ക്.

ഫീലിങ് സോറി

വ്യത്യാസങ്ങളുണ്ട്

1.എന്റെ മാനത്തിന് ഞാന്‍ നല്‍കുന്നതാണ് എന്റെ വില.

2. എന്റെ ശരീരമല്ല എന്റെ ആയുധം. എന്റെ ഉപകരണവുമതല്ല.

സരിത നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജുള്ള കത്തായത് ഗണേഷ് കുമാറിന്റെ വീട്ടില്‍വെച്ചാണ് എന്ന് അന്നത്തെ പ്രധാന സൂത്രധാരകരില്‍ ഒരാളായ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു.
സോളാര്‍ വിവാദത്തില്‍ മുന്‍മന്ത്രി ഗണേഷ് കുമാരിനെതിരെ ആരോപണം തിരിച്ചുവിടുന്ന പ്രധാന വഴിത്തിരിവാണിത്. പുതിയ അന്വേഷണ സംഘത്തിന് ഈ വെളിപ്പെടുത്തല്‍ കൂടി പരിഗണിക്കേണ്ടി വരും. തന്റെ കയ്യില്‍ നിന്ന് കത്ത് വാങ്ങിയത് ഗണേഷിന്റെ പി എ പ്രദീപാണ്.
കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് (ബി) നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേർക്കാനുള്ള നാലു പേജുകൾ എത്തിച്ചു നൽകിയത്. ഗണേഷിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തുന്നതെന്നു ശരണ്യ മനോജ് പറഞ്ഞതായും ഫെനി വാർത്താസമ്മേളനത്തിൽ പറഞ്ഞു

ഫെനി ബാലകൃഷ്ണന്റെ വാർത്താ നടത്തിയ വാർത്ത സമ്മേളനം

2015 മാർച്ച് 13നാണ് സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായത്. രണ്ടുവർഷം മുൻപ് തയാറാക്കിയ കത്താണ് ഇപ്പോൾ സോളർ കമ്മിഷനു മുന്നിൽ ഹാജരാക്കിയത്. ഇതേക്കുറിച്ച് അറിയാവുന്നത് തനിക്കു മാത്രമാണ്. 21 പേജുള്ള കത്ത് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വാങ്ങി വായിച്ചുനോക്കി എഴുതി ഒപ്പിട്ടു നൽകിയതായി മൊഴിയുണ്ടായിരുന്നു. എന്നാൽ അത് കമ്മിഷൻ ശ്രദ്ധിച്ചിരുന്നിരിക്കില്ല. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സാഹചര്യം ഉടലെടുക്കുമായിരുന്നില്ല.
നേതാക്കന്മാരിൽ ചിലരുടെ പേരുകളും ലൈംഗികാരോപണങ്ങളും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്. ശരണ്യ മനോജ് കൊണ്ടുവന്ന പേപ്പറുകളിലെ വിവരങ്ങൾ ‍ഞങ്ങളെ വായിച്ചു കേൾപ്പിച്ചു. താൻ മാത്രമാണ് അന്നതിനെ എതിർത്തത്. സരിത ഒന്നും മിണ്ടിയില്ല. എന്തിനാണ് ലൈംഗികാരോപണം എഴുതിച്ചേർക്കുന്നതെന്നു ചോദിച്ചിരുന്നു.
ഗണേഷിന് ഇനി മന്ത്രിയാകാൻ പറ്റില്ല. അതിനാൽ ആർക്കെങ്കിലും ഒരു പണി കൊടുക്കേണ്ടേയെന്നാണ് ശരണ്യ മനോജ് പറഞ്ഞത്. താൻ തിരിച്ചൊന്നും പറഞ്ഞില്ല. അത് സരിതയുടെ കയ്യിൽ കൊടുത്തു. അവർ അതു വായിച്ചുനോക്കി. അത് അതേപടി കത്തിൽ ചേർക്കുകയായിരുന്നു. അതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സരിതയുടെ കത്തിൽ ആർക്കെതിരെയും ലൈംഗികാരോപണങ്ങൾ ഉണ്ടായിരുന്നില്ല. അത് 2015 മാർച്ച് 13നു കൂട്ടിച്ചേർത്തതാണ്.
കത്തിന്‍റെ ആദ്യപേജിൽ തന്നെ പലരും ദ്രോഹിച്ചിട്ടുണ്ടെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. അല്ലാതെ മറ്റാരോപണങ്ങളുണ്ടായിരുന്നില്ല. രണ്ടാം പേജിലേക്കെത്തുമ്പോഴാണ് ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നത്. അത് ഗണേഷിന്‍റെ നിർദേശപ്രകാരം കൂട്ടിച്ചേർത്തതാണ്.
ജയിലിലായിരിക്കുമ്പോൾ എഴുതിയ കത്ത് ഗണേഷിന്‍റെ പിഎയുടെ കയ്യിൽ മാത്രമേ നൽകാവൂവെന്ന് സരിത നിർദേശിച്ചിരുന്നു. അതുതന്നെയാണ് താൻ ചെയ്തത്. ഗണേഷിന്‍റെ കാറിലെത്തി പ്രദീപ് തന്‍റെ കയ്യിൽനിന്ന് കത്തുവാങ്ങി. കത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ കമ്മിഷനിൽ വിചാരണ ചെയ്തപ്പോൾ പറയാൻ കമ്മിഷൻ തന്നെ അനുവദിച്ചില്ല, വക്കീൽ ചോദിച്ചപ്പോൾ ഫെനി അതുപറയാനല്ല ഇവിടെ ഇരിക്കുന്നതെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. അതിനാലാണ് അതെനിക്ക് പറയാൻ കഴിയാഞ്ഞത്.
കമ്മിഷന്‍റെ നിലപാടുകൾ പക്ഷപാതപരമാണെന്ന് ആദ്യം തന്നെ തനിക്കും സരിതയ്ക്കും മനസിലായിരുന്നു. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. തമ്പാനൂർ രവി പറഞ്ഞിട്ടാണെന്നാണ് അന്നു പറഞ്ഞത്. എന്നാൽ അതായിരുന്നില്ല സത്യാവസ്ഥ. അന്നത്തെ സർക്കാരിനെതിരെ എന്തെങ്കിലും പറയാൻ ജസ്റ്റിസ് ശിവരാജൻ പലതവണ നിർബന്ധിച്ചിരുന്നു.
അന്ന് ശിവരാജൻ സാറിന്‍റെനിലപാട് ശരിയല്ലെന്നും ഹൈക്കോടതിയിൽ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. ബിജു രാധാകൃഷ്ണനും ജസ്റ്റിസ് ശിവരാജനെതിരെയും സെക്രട്ടറി ദിവാകരനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ചില നേതാക്കന്മാരുടെ പേരു പറയണമെന്നു പറഞ്ഞ് ദിവാകരൻ തന്നെ സ്വാധീനിച്ചുവെന്ന് മൊഴി നൽകാൻ ബിജു തയാറായപ്പോൾ അതിന് അനുവദിച്ചിരുന്നില്ലെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
ഇതോടെ സരിതയുടെ രണ്ടാം കത്ത് വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും ജോസ് കെ മാണിയും ഉള്‍പ്പെടെയുള്ളവരുടെ പേര് എഴുതി ചേര്‍ത്തത് ഗണേഷ്കുമാര്‍ പറഞ്ഞ പ്രകാരമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫെനി ബാലകൃഷ്ണന്‍.

ലോക അവസാനം ഉടൻ ഞാൻ യേശുവിന്റെ പുനർജ്ജന്മം, വലിയൊരു പ്രളയത്തോടെ ലോക അവസാനം ഉടനെന്ന വെളിപ്പെടുത്തലുമായി റഷ്യയിലെ സൗത്ത് സൈബറിയിലുള്ള പൈത്തോറിപ്പാവോലോക്  ഗ്രാമവാസിയായ ‘സർഗോയ’ എന്ന യുവാവ് രംഗത്ത്

Russian ex-traffic cop Sergei Torop

അദ്ദേഹത്തെ വിശ്വസമർപ്പിച്ചു നൂറുകണക്കിനാളുകൾ അദ്ദേഹം സ്വന്തമായി നിർമ്മിച്ച പള്ളിക്കടുത്തു വന്നു താമസിക്കുന്നു. വാൻ പ്രളയത്തോടെ  ലോകം അവസാനം ഉടൻ എന്നാണ് സർഗോയ് പ്രവചിച്ചിരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന് പതിനായിരത്തിനടുത്തു അനുയായികൾ ഉണ്ട്.

Image result for mosko men say he is jesus christ

വീടുകളിൽ ഇദ്ദേഹത്തിന്റെ ചിത്രം വച്ച് ആളുകൾ ആരാധനാ നടത്തുന്നത്. രണ്ടു ഭാര്യമാരും അതിൽ ആറു മക്കളുമായി സ്വന്തം പള്ളിയിൽ താമസിക്കുന്ന സർഗോയ് എന്ന അഭിനവ ക്രിസ്തു, ഇപ്പോൾ ജീവിതം പൂർണ്ണമായും സസ്യഭൂക്കായിട്ടാണ്. 1991 സൊവിയേറ്റ് യൂണിയൻ പതനത്തിന് മുൻപ് അദ്ദേഹം റെഡ് ആർമിയിലെ പൊലീസുകാരനായി സേവനം അനുഷ്ഠിച്ചിരുന്നു.

യുവാക്കളെ ലഹരി മുക്തരാക്കാനും സസ്യഭൂക്കുകളാക്കാനും നിരന്തരമുള്ള ഉപദേശത്താൽ യുവാക്കൾ ഉൾപ്പെടെ ധാരാളം പേർ ജോലി പോലും ഉപേക്ഷിച്ചു ഇദ്ദേഹത്തിന്റെ അനുയായികളായി കൂടിയിരിക്കുകയാണ് .

താൻ ക്രിസ്തുവിന്റെ പുനർജൻമ്മം ആന്നെന്നു ഭൂമിയിലെ മനുഷ്യരെ നമ്മയുടെയും അഹിംസയുടെയും പാതയിൽ കൊണ്ടുവരുമെന്നും ഇദ്ദേഹം പറയുന്നു. ഭൂമിയിൽ ജീവന്റെ നിലനിൽപ്പു ആവിശ്യമില്ലാത്തതിനാൽ ദൈവം ഉടൻ പ്രളയം സൃഷ്ഠിക്കാൻ പോകുന്നെന്നും ഈ കൽപ്പന തനിക്കു നേരിട്ട് ദൈവത്തിൽ നിന്നും ശ്രവിച്ചെന്നും ഇയാൾ അവകാശപ്പെടുന്നു. ഒരു മൃഗത്തെയും പക്ഷികളെയും കൊല്ലരുതെന്നും ഭക്ഷിക്കരുതെന്നും സസ്യ ആഹാരം മാത്രം ഭക്ഷിക്കണമെന്നും ദൈവ കൽപ്പന പ്രകാരമാണ് താൻ ജനങ്ങളെ ഉപേദശിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു

Image result for mosko men say he is jesus christ

ഒരുകാര്യം ഉറപ്പായി സൈബീരിയയിൽ 56 കാരനായ സർഗോയിയെ ദൈവപുത്രനായ കാണുന്ന ആളുകളുടെ എണ്ണം നാൾക്കു നാല് വർധിച്ചു വരുകയാണ്. ഇവർ അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നു. അവർ ലഹരി ഉപേക്ഷിച്ചു തികച്ചും സസ്യഭൂക്കുകളായി മാറി.  ക്രിസ്തുവിന്റെ ചിത്രത്തിന്റെ സ്ഥാനത്തു സർഗോയിയുടെ ചിത്രങ്ങൾ വച്ച് പ്രാത്ഥന വരെ തുടങ്ങി പലരും

പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു പതിക്കാൻ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ ടിയാൻഗോംഗ് – 1 കേരളത്തിലും പതിച്ചേക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇ.എസ്.എ വ്യക്തമാക്കി. 2018 ജനുവരിക്കും മാർച്ചിനും ഇടയിൽ നിലയം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നുമെന്ന് ഇ.എസ്.യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. എല്ലാവിധത്തിലും നിയന്ത്രണം നഷ്ടമായതിനാൽ നിലയം എന്ന് ഭൂമിയിൽ പതിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്.

2011ലാണ് ടിയാൻഗോംഗ് -1 ചൈന വിക്ഷേപിച്ചത്. 8500 കിലോ ഭാരമുള്ള ബഹിരാകാശ നിലയത്തിന് 12 മീറ്റർ നീളമാണുള്ളത്.

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി എന്‍സിപി ദേശീയ നേതൃത്വം. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു ശേഷമേ എല്‍ഡിഎഫ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്നാണ് നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം അറിയിച്ചുകൊണ്ട് ദേശീയ നേതൃത്വം എല്‍ഡിഎഫ് നേതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ആശയവിനിമയം നടത്തി.

കായല്‍ കയ്യേറ്റത്തില്‍ എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാണ്. സിപിഐ മന്ത്രിയുടെ രാജി അനിവാര്യമാണെന്ന് നിലപാട് കൂടി സ്വീകരിച്ചതോടെ എല്‍ഡിഎഫിലും മന്ത്രിയുടെ നില പരുങ്ങലിലാണ്. നിയമലംഘനം തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നാണ് സിപിഎം നിലപാട്. ഇന്ന് ചേരുന്ന എല്‍ഡിഎഫ് മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യും.

എന്‍സിപി നേതാക്കളായ മാണി സി കാപ്പനും സുള്‍ഫിക്കര്‍ മയൂരിയും തോമസ് ചാണ്ടിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. തോമസ് ചാണ്ടി രാജിവെച്ചേ മതിയാകൂ എന്ന നിര്‍ദേശം എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ആദ്യം ഉന്നയിക്കില്ലെന്ന് തീരുമാനിച്ചു. യോഗത്തിലുണ്ടാകുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാണ് പാര്‍ട്ടി ധാരണ.

ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ മുംബൈ പൊലീസിന്റെ ശ്രമം. അമ്മ കാറിനുള്ളിൽ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കെയായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ മുംബൈ പൊലീസിന്റെ നടപടി വിവാദമായി.

മുംബൈയിലെ പശ്ചിമ മലാഡിലാണ് മനുഷ്യസ്നേഹികളെ നടുക്കിയ സംഭവമുണ്ടായത്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ പൊലീസ് ശ്രമിക്കുമ്പോൾ, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തിൽ വാഹനം നീക്കാൻ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.

വിഡിയോ പകർത്തുന്ന വഴിയാത്രക്കാരൻ ഉൾപ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ട്. എന്നാൽ, ഇവർക്കും ചെവികൊടുക്കാൻ പൊലീസ് തയാറാകുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാർക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിർദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിക്കുന്നു. ഒടുവിൽ കൂടുതൽ വഴിയാത്രക്കാർ സംഭവത്തിൽ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

വിഡിയോ ശ്രദ്ധയിൽപ്പെട്ട മുംബൈ ജോയിന്റ് കമ്മിഷണർ അമിതേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡപ്യൂട്ടി കമ്മിഷണറാകും ഇതേക്കുറിച്ച് അന്വേഷിക്കുക. റിപ്പോർട്ട് കിട്ടിയശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാർ വ്യക്തമാക്കി. യൂണിഫോമിൽ നെയിം പ്ലേറ്റു പോലുമില്ലാതെയാണ് പൊലീസുകാരൻ നടപടിക്ക് നേതൃത്വം നൽകിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തതായി  റിപ്പോർട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

 

എല്ലാ കയ്യേറ്റക്കാരുടെയും സംരക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് ചാണ്ടി കായല്‍ കയ്യേറുന്നത് കുറച്ചു സെന്റുകള്‍ ആണെങ്കില്‍ ഇതാ നൂറു കണക്കിന് ഏക്കര്‍ കയ്യേറിയ വനം കയ്യേറിയ പൊതു ഭൂമി കയ്യേറിയ ജോയ്‌സ് ജോര്‍ജിനു പിന്തുണയുമായി മുഖ്യമന്ത്രി തന്നെയാണുള്ളത്. കൊട്ടക്കൊമ്പൂര്‍ എന്ന് പറയുന്ന ഇടുക്കി വട്ടവട വില്ലേജിലെ കുറിഞ്ഞി സാന്‍ക്ച്വറിക്കടുത്തുള്ള ആ ഭൂമി നൂറു കണക്കിന് ഏക്കര്‍ പല വിധത്തിലെ തട്ടിപ്പുകള്‍ വഴി ജോയ്‌സ് ജോര്‍ജും മറ്റു കയ്യേറ്റക്കാരും കയ്യടക്കി വച്ചിരിക്കുന്നു എന്ന സത്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. എത്ര തന്നെ മറച്ചു വച്ചാലും ഈ സത്യങ്ങള്‍ കുറേശ്ശെ എങ്കിലും പുറത്തു വരും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നത്.

തന്റെ പിതൃഭൂമിയാണ് ഇത് എന്നും പിതാവ് വീതംവച്ച് തന്നതാണ് എന്നും അതില്‍ ജോയ്‌സ് ജോര്‍ജിന് യാതൊരു കുറ്റവും ഇല്ല എന്ന് ജോയ്‌സ് ജോര്‍ജും അദ്ധേഹത്തെ ന്യായീകരിച്ചുകൊണ്ട് ഇടുക്കി ജില്ലാകമ്മിറ്റിയും എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യും മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവിക്കുന്നത് നാം കേട്ടതാണ്. എന്നാല്‍ ഈ ഭൂമി പാവപെട്ട തമിഴ് ആദിവാസികള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പട്ടയമായി എഴുതി കൊടുത്തതാണ്എന്നും ആ പട്ടയം എഴുതി കിട്ടുന്ന തൊട്ട് അടുത്ത ദിവസം തന്നെ അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി അഥവാ മുക്ത്യാര്‍ ജോയ്‌സ് ജോര്‍ജ് പോലെയുള്ള ഇത്തരം ഭൂമി തട്ടിപ്പുകാര്‍ കൈപ്പറ്റുകയാണ് എന്നും വ്യക്തമായി തെളിയിക്കപെട്ടിരിക്കുന്നു.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ തഹസില്‍ദാര്‍ വരെയുള്ള എല്ലാവരും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളും പലതും നിലവില്‍ ഉണ്ട്. ആദിവാസി സമൂഹം എഴുതി കൊടുത്ത പരാതി കോടതിയില്‍ ഉണ്ടായിരിന്നു. എന്നാല്‍ അവരെയൊക്കെ പണം കൊടുത്തു ഒതുക്കി ആ പരാതി പിന്‍വലിപ്പിക്കുകയാണ്‌ചെയ്തത്. ആ പരാതി പിന്‍വലിച്ചു എങ്കിലും ആ പരാതിയില്‍ പറഞ്ഞ ക്രിമിനല്‍ കുറ്റങ്ങള്‍ ജോയ്‌സ് ജോര്‍ജ് നടത്തി എന്നതിന് ആ പരാതി തന്നെ വ്യക്തമായ തെളിവാണ്. ആ ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ധേഹം നടത്തിയിട്ടില്ല എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

അതിനര്‍ത്ഥം ഭൂമി തട്ടി എടുക്കുന്നതിനു വേണ്ടി ജോയ്‌സ് ജോര്‍ജ് എം. പി. യും അദ്ദേഹത്തിന്റെ കൂട്ടാളികളും പതിറ്റാണ്ടുകളായി നടത്തി വരുന്ന വലിയൊരു വെട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ് 20 ഏക്കര്‍ പട്ടയം റദ്ദാക്കാനുള്ള നടപടിയിലൂടെ പുറത്ത് വന്നിട്ടുള്ളത്. 2 പ്രാവശ്യം ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിനോട് ദേവികുളം സബ്കളക്ടര്‍ ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ രണ്ടു പ്രാവശ്യവും ജോയ്‌സ് ജോര്‍ജോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഇതിനു തയ്യാറായില്ല.

ഏറ്റവും ഒടുവില്‍ പട്ടയം റദ്ദാക്കുന്ന അവസ്ഥ വന്നപ്പോളാണ് ഉള്ള വ്യാജ പട്ടയങ്ങളും ആയി അവര്‍ സമീപിച്ചത്. ഇത് സമ്പൂര്‍ണ്ണമായും വ്യാജപട്ടയങ്ങള്‍ ആണ്എന്ന് സബ് കളക്ടര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഇത്തരത്തില്‍ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ചു ചോദ്യം ചോദിക്കുമ്പോള്‍ അതിനെ നേരിടാന്‍ സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയും കര്‍ഷക സംഘവും എസ്.രാജേന്ദ്രനും എം.എം. മണിയെ പോലെയുള്ള മന്ത്രിമാരും സമരത്തിന്റെ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ‘കര്‍ഷകരുടെ ഭൂമി തട്ടി എടുക്കുന്നു കര്‍ഷകരുടെ പട്ടയം റദ്ദാക്കുന്നു’ എന്ന വാദങ്ങള്‍
ഉന്നയിച്ചു.

ഇപ്പോള്‍ അവിടെ ഭൂവുടമസ്ഥര്‍ എന്ന് പറയുന്ന ആരും തന്നെ കര്‍ഷകരല്ല എന്നും അവരെല്ലാം ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭൂമി ആദിവാസി തോട്ടം തൊഴിലാളികള്‍ വഴി തട്ടിയെടുത്ത് അവിടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന യൂക്കാലിപ്റ്റസും ഗ്രാന്റിസും
നട്ട് വളര്‍ത്തുകയായിരുന്നു എന്നും അത് വെട്ടിപ്പിനപ്പുറം വലിയ ഒരു നാശം കേരളത്തിന്റെ പാരിസ്ഥിതിക ഘടനയ്ക്ക് ഉണ്ടാക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. യൂക്കാലിപ്റ്റസും ഗ്രാന്റീസും നട്ട് വളര്‍ത്തി പരിപാലിച്ച് അത് വെട്ടിവിറ്റ് പണമുണ്ടാക്കുന്നവരെ അതിനായി പൊതുഭൂമി കയ്യേറുന്നവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ മറുവശത്ത് എന്നത് വളരെ വിചിത്രമായ കാര്യമാണ്.

ഇവിടെ ജോയ്‌സ് ജോര്‍ജ് മാത്രമല്ല പ്രതി, ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കുന്ന സി.പി.എമ്മും അതിന് കൂട്ട് നില്‍ക്കുന്ന എം.എല്‍.എയും മന്ത്രിയും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും പ്രതികളാവുന്നു. കായലായാലും മലയായാലും കയ്യേറ്റക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രഖ്യാപിക്കുന്നു. ഇത് കേരളത്തിന്റെ നിലനില്പിന് തന്നെ ഭീഷണായാണെന്ന് തിരിച്ചറിയുക. ഇനി ഒരു നിമിഷം ഭരണഘടനയനുസരിച്ച് ജനപ്രതിനിധിയായിരിക്കാന്‍ ജോയ്‌സ് ജോര്‍ജിന് അര്‍ഹത ഇല്ല.

കൊലപാതകത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞാണ് കൊച്ചി നെട്ടൂരിൽ യുവാവിനെ കായലിൽ തള്ളിയതെന്ന് അന്വേഷണ സംഘം. ആസൂത്രിതമായ കൊലപാതകമാണെന്നും നാലുപേരെങ്കിലും സംഘത്തിലുണ്ടാകാമെന്നുമാണ് നിഗമനം. അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചി നെട്ടൂരിൽ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെയാകും കായലിലേക്ക് ഉപേക്ഷിച്ചതെന്നും വ്യക്തമായി.കായലിൽ അധിക സമയം ഒഴുകിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിലില്ല.എന്നാൽ തേവര ഫെറി കണ്ണങ്ങാട് പാലം എന്നിവിടങ്ങളിൽ നിന്നും മൃതദേഹം കായലിലേക്ക് എറിഞ്ഞാലും ഇതേ അവസ്ഥയിലായിരിക്കും.ഈ മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി.

മൃതദേഹം കായലിൽ താഴ്ത്താൻ ഉപയോഗിച്ച കല്ലിന് നാൽപത്തിയെട്ട് കിലോഗ്രാം ഭാരമുണ്ട്. മൃതദേഹത്തിന് അറുപത് കിലോയും.അതുകൊണ്ട് കൊലയ്ക്ക് പിന്നിൽ നാലു പേരിൽ കുറയാത്ത സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.അയൽ ജില്ലകളിൽ നിന്ന് അടുത്തകാലത്ത് കാണാതായവരെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

സ്കൂൾ പരിസരത്ത് ചൂളമടിച്ചതിന് അധ്യാപകന്റെ മർദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ. ഡൽ‍ഹിയിലെ ഗുരുഗ്രാമിലുള്ള സൂരജ് സ്കൂളിലാണ് സംഭവം. കായികാധ്യാപകനാണ് ചൂളമടികേട്ടുവന്ന് കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഞ്ഞടിച്ചത്.
സ്കൂളിലെ മരബെഞ്ചിൽ ഇടിച്ച് പരുക്കേറ്റ വിദ്യാർഥിയെ ബോധമില്ലാത്ത നിലയിലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 506, 323 വകുപ്പുകൾ ചുമത്തിയാണ് കേസ്.

തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം എല്‍ഡിഎഫിനു വിട്ട് സിപിഎം. സിപിഎം സംസ്ഥാന സമിതിയോഗത്തിലാണ് ധാരണയായത്.

ഉചിതമായ നിലപാടെടുക്കാന്‍ നേതൃത്വത്തെ സിപിഎം ചുമതലപ്പെടുത്തി

ചാണ്ടിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. എ.ജി.യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.സിപിഎം സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ തോമസ് ചാണ്ടി വിഷയം പരാമർശിച്ചിരുന്നില്ല. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ചില അംഗങ്ങൾ രാജി വൈകരുതെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു.

നാളത്തെ എൽഡിഎഫ് യോഗത്തിലും എൻസിപി നിലപാട് ആവർത്തിക്കും. ഹൈക്കോടതിയിലുള്ള കേസിൽ തീരുമാനമാകും വരെ കാക്കണമെന്നും എൻ.സി.പി ആവശ്യപ്പെടും. എന്നാലിത് സി.പി.എമ്മും സി.പി.ഐയും അംഗീകരിക്കാനിടയില്ല.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ സമ്മര്‍ദം ശക്തമാകുമ്പോഴും തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം നീളുന്നു. നിയമോപദേശം പൂര്‍ണമായും എതിരായതോടെ സിപിഎമ്മും സിപിഐയും നിലപാട് ശക്തമാക്കിയെങ്കിലും മന്ത്രിയും എന്‍സിപി നേതൃത്വവും രാജിയില്ലെന്ന നിലപാടില്‍ തന്നെയാണ്.

മന്ത്രിക്ക് കൂടുതല്‍ കുരുക്കായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പുറത്തുവന്നതാണ് സ്ഥിതിഗതികൾ മാറ്റിമറിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്നും കയ്യേറ്റവും നികത്തലും നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകള്‍ തള്ളിക്കളയില്ലെന്നുമാണ് എജിയുടെ നിലപാട്. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരെന്നും നിയമോപദേശം വ്യക്തമാക്കുന്നു.

തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റവും വയൽനികത്തലും സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് തള്ളാനാവില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. കലക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ട്. എന്നാൽ റിപ്പോർട്ടിനെ തന്നെ ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിവിധി വരും വരെ കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.

എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന പുതിയ നിലപാടാണ് എൻസിപി മുന്നോട്ടുവച്ചത്. ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പേരില്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ല. സിപിഎം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. എൻസിപി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുമില്ല. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരന്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved