Latest News

ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ വിനോദിന്റെ മക്കള്‍ക്ക് തലചായ്ക്കാനിടമില്ല : കഴിഞ്ഞിരുന്ന മാരുതിവാനില്‍ നിന്നും ഒഴിപ്പിച്ചു ; വാടകവീട് തപ്പി പോലീസ്

കോട്ടയം: ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ കൊലപാതകക്കേസില്‍ പ്രതികളായ മാതാപിതാക്കള്‍ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാലു കുട്ടികള്‍ക്കു വീടൊരുക്കി പോലീസ്. ഓഗസ്റ്റ് 23നു പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷിനെ കൊന്ന കേസില്‍ പ്രതികളായ വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്38), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരെ വാടക വീട്ടില്‍ നിന്നും വീട്ടുടമ ഇറക്കി വിട്ടതിനെ തുടര്‍ന്ന് മക്കളേയും കൊണ്ട് മുത്തശ്ശി തങ്കമ്മ തെരുവില്‍ ഒരുമാസമായി തെരുവില്‍ അലയുകയായിരുന്നു.

വീട് കിട്ടാതായ സാഹചര്യത്തില്‍ സബ്ജയിലിന് സമീപത്ത് തന്നെ ആക്രിക്കാരനില്‍ നിന്നും 15,000 രൂപയ്ക്ക് വാങ്ങിയ മാരുതിവാനില്‍ താമസിക്കുകയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇവിടെ നിന്നും രാത്രി ഒഴിപ്പിക്കുകയും മൂന്നിടത്തായി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇളയ പെണ്‍കുട്ടിയെ തോട്ടയ്ക്കാട് ഇന്റഫെന്റ് ജീസസ് ശിശുഭവനിലും മൂത്ത മൂന്ന് ആണ്‍കുട്ടികളെ തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമിലും തങ്കമ്മയെ കോട്ടയം സാന്ത്വനത്തിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ ദമ്പതികളും ജയിലിലായതോടെ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഉടമ ഇറക്കിവിട്ടിരുന്നു. വേറെ വീടു തെരഞ്ഞെങ്കിലും ആരും വാടകവീട് കൊടുക്കാനും തയ്യാറല്ല. കുടുംബം ആശ്രയമില്ലാതെ തെരുവിലായ സാഹചര്യത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും 5,000 രൂപ പ്രതിമാസ വാടകവീട് തരപെടുത്തി ആവശ്യമായ സൗകര്യമൊരുക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നല്‍കുന്ന ഉറപ്പില്‍ വാടകവീട് ശരിയാക്കി ഇവരെ താമസിപ്പിക്കും.

കോട്ടയം നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വന്നുപോകുന്നതിന് സൗകര്യപ്രദമായ കോട്ടയം, മണര്‍കാട്, നാട്ടകം, പരിപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ വാടകവീട് കണ്ടെത്താനാണ് ശ്രമം. മാതാപിതാക്കള്‍ അറസ്റ്റിലായതോടെ മുത്തശിയെയും ചെറുമക്കളെയും വാടക വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നു ആക്രിക്കടയില്‍ നിന്നു വാങ്ങിയ മാരുതി വാനിലായിരുന്നു അഞ്ചു പേരുടെയും താമസം. ഇതു ശ്രദ്ധയില്‍പ്പെട്ടാണു പോലീസ് അടിയന്തിര നടപടി സ്വീകരിച്ചത്. അതേസമയം കുട്ടിക ളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജില്ല ശിശുക്ഷേമസമിതി തീരുമാനിച്ചു. ജില്ല െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു.മേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 23 നായിരുന്നു പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് പല കഷ്ണങ്ങളാക്കി പുതുപ്പള്ളിയില്‍ പാടത്ത് ഉപേക്ഷിച്ച കേസില്‍ വിനോദ് കുമാറും കൂട്ടുപ്രതിയായ ഭാര്യ കുഞ്ഞുമോളും ജയിലിലായത്. പിതാവിനെ ചവുട്ടി കൊന്ന കേസില്‍ വിചാരണ നേരിടുന്ന വിനോദ് മീനടത്തെ പീടികപ്പടിയിലെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഇതോടെ കുടുംബത്തെ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടു. രണ്ടു ദിവസം കോട്ടയത്തെ ഒരു അഗതി മന്ദിരത്തില്‍ അഭയം തേടിയെങ്കിലും അവിടെ കഴിയാനാകാതെ വന്നതോടെ തെരുവിലേക്ക തിരിച്ചു പോകുകയായിരുന്നു. ഒരുമാസത്തോളം ഇവര്‍ തെരുവിലായിരുന്നു.

അതിന് ശേഷമാണ് മാരുതി വാനിലേക്ക് താമസം മാറ്റിയത്. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാല വിറ്റായിരുന്നു ഇവര്‍ ഈ മാരുതി വാന്‍ വാങ്ങിയത്. കോട്ടയം സബ്ജയിലിന് മുന്നിലെ ഒഴിഞ്ഞ കോണിലായിരുന്നു ഇട്ടിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞ അധികൃതര്‍ ഞായറാഴ്ച രാത്രി ഇവിടെ നിന്നും ഇവരെ മാറ്റി.

കൊലപാതകവും മറ്റും കണ്ടു വളര്‍ന്ന മൂത്ത ആണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാസം 12,000 രൂപ പെന്‍ഷന്‍ കിട്ടുന്ന താന്‍ ഒരു വീട് വാടകയ്ക്ക് കിട്ടിയാല്‍ കുട്ടികളെ നോക്കിക്കൊള്ളാമെന്നും പറയുന്ന തങ്കമ്മ കുട്ടികളുമായി വേര്‍പിരിയേണ്ടി വന്നതില്‍ അതീവ ദു:ഖത്തിലായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ വിചാരണ നേരിടുന്ന വിനോദ് ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊണ്ടു തന്നെ വീട്ടിലേക്ക് സന്തോഷിനെ വിളിച്ചു വരുത്തിയ ശേഷം കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പല ഭാഗങ്ങളായി മുറിച്ച ശേഷം ചാക്കിലാക്കി പാടത്ത് കൊണ്ടിടുകയായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനം. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ഹൈക്കോടതിയിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മുന്‍പ് രണ്ട് തവണ ഹര്‍ജികള്‍ എത്തിയിരുന്നുവെന്നും തള്ളിക്കളയുകയായിരുന്നു.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ മറ്റു രണ്ട് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് പങ്കില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി.

റിമാന്‍ഡിലായ ദിലീപ് 78 ദിവസമായി ആലുവ സബ് ജയിലിലാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലു വരെ ഹൈക്കോടതി പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. അതുവരെ നാദിര്‍ഷയെ അറസ്റ്റു ചെയ്യ്‌യാനും പോലീസിന് കഴിയില്ല. കേസില്‍ കാവ്യയെ പ്രതിചേര്‍ത്തിട്ടില്ലെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അറസ്റ്റിന് സാധ്യതയില്ലെന്നും പോലീസ് കോടതിയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അത് പരിഗണിച്ച കോടതി കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

കോലഞ്ചേരി: യാക്കോബായ – ഓര്‍ത്തഡോക്‌സ്‌ സഭാ സംഘര്‍ഷത്തെ തുടര്‍ന്നു വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളി പൂട്ടി. ആര്‍ഡി.ഒയുടെ സാന്നിധ്യത്തില്‍ പള്ളിപൂട്ടി പോലീസ്‌ സീല്‍ ചെയ്‌തു. രണ്ട്‌ ദിവസമായി നിലനില്‍ക്കുന്ന തര്‍ക്കമാണ്‌ ഇന്നലെ സംഘര്‍ഷാവസ്‌ഥയിലെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ കുര്‍ബാനയര്‍പ്പിക്കാനെത്തിയ പരിശുദ്ധ കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവക്ക്‌ പള്ളിയില്‍നിന്നു വൈകിട്ട്‌ അഞ്ചരയോടെയാണു പുറത്തേക്കുപോകാന്‍ കഴിഞ്ഞത്‌. പോലീസ്‌ സംയമനം പാലിച്ചതുമൂലമാണു കൂടുതല്‍ സംഘര്‍ഷം ഒഴിവായത്‌. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന അനിശ്‌ചിതാവസ്‌ഥക്കൊടുവിലാണു പള്ളിപൂട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്‌. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ മുഖവാരത്ത്‌ ആലേഖനം ചെയ്‌തിട്ടുള്ള പാത്രിയാര്‍ക്കാ ചിഹ്നം നീക്കം ചെയ്യാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം പള്ളി പെയിന്റിങ്ങിനിടയില്‍ പാത്രിയാര്‍ക്കാ ചിഹ്നം മറച്ചത്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു. പോലീസ്‌ ഇടപെട്ട്‌ പൂര്‍വസ്‌ഥിതിയിലാക്കിയതോടെയാണു പ്രശ്‌നത്തിനു പരിഹാരമായത്‌. ഓര്‍ത്തഡോക്‌സ് വികാരിക്കെതിരേ യാക്കോബായ വിഭാഗത്തി ലെ സ്‌ത്രീകള്‍ ചൂലുമായി പ്രതിഷേധിക്കാനെത്തിയിരുന്നു. പോലീസ്‌ എത്തിയാണു വികാരിയെ പുറത്തെത്തിച്ചത്‌. ബൈക്കില്‍ വീട്ടിലേക്കു പോകുന്നതിനിടെ വെണ്ണിക്കുളത്തുവച്ച്‌ വികാരിക്കുനേരെ കൈയേറ്റം നടന്നതിനുപിന്നില്‍ യാക്കോബായ വിഭാഗമാണെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. വൈദികനുനേരെയുണ്ടായ കൈയേറ്റത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശക്‌തമായ പ്രതിഷേധത്തിനിടെ ഇന്നലെ കാതോലിക്കാ ബാവയാണു പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചത്‌.

കുര്‍ബാനക്കുശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ മുഖവാരത്തെ പാത്രിയാര്‍ക്കാ ചിഹ്നം വീണ്ടും നീക്കിയെന്ന്‌ യാക്കോബായ വിഭാഗം ആരോപിച്ചു. യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരും പള്ളിയുടെ ഗേറ്റിനു മുന്നിലെത്തി. പാത്രിയാര്‍ക്കാ ചിഹ്നം പൂര്‍വ സ്‌ഥിതിയിലാക്കാതെ പിരിഞ്ഞുപോവില്ലെന്ന്‌ യാക്കോബായ വിഭാഗം സ്‌ഥലത്തെത്തിയ പോലീസിനോട്‌ പറഞ്ഞു.

യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ കാതോലിക്കാ ബാവക്കു മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. മൂവാറ്റുപുഴ ആര്‍.ഡി.ഒ: എ. ഷാജഹാന്‍, മൂവാറ്റുപുഴ ഡിവൈ.എസ്‌.പി കെ. ബിജുമോന്‍, പുത്തന്‍കുരിശ്‌ സി.ഐ. എ.എല്‍. യേശുദാസ്‌ എന്നിവര്‍ യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തി പാത്രിയാര്‍ക്കാ ചിഹ്നം പൂര്‍വ സ്‌ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പ്‌ കൊടുത്തു. ഇതിനുശേഷം യാക്കോബായ മെത്രാപ്പോലീത്തമാര്‍ സമീപത്തെ ചാപ്പലിലേക്ക്‌ മടങ്ങി.
ഇതിനുശേഷം കാതോലിക്കാ ബാവക്ക്‌ മടങ്ങിപ്പോകാന്‍ പോലീസ്‌ സംരക്ഷണം നല്‍കാന്‍ തയാറായെങ്കിലും യാക്കോബായ വിശ്വാസികളെ റോഡരികില്‍നിന്നു പൂര്‍ണമായും മാറ്റിയാല്‍ മാത്രമേ പോകാന്‍ കഴിയുകയുള്ളുവെന്ന നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ സംഘര്‍ഷാവസ്‌ഥ നീണ്ടുപോയത്‌. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി കോമ്പൗണ്ടിലും, യാക്കോബായ വിഭാഗം റോഡിലും മുദ്രാവാക്യം വിളിച്ച്‌ നിലയുറപ്പിച്ചു.

ഒടുവില്‍ വൈകിട്ട്‌ അഞ്ചരയോടെയാണു കനത്ത പോലീസ്‌ സംരക്ഷണത്തില്‍ ബാവയും ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുള്‍പ്പടെയുള്ളവര്‍ മടങ്ങിയത്‌. ഇതിനുശേഷം പള്ളി കോമ്പൗണ്ടില്‍നിന്നും യാക്കോബായ വിശ്വാസികള്‍ക്കു നേരെ കല്ലേറ്‌ ഉണ്ടായെന്ന പരാതിയുണ്ടായി. സംഘര്‍ഷാവസ്‌ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ്‌ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പള്ളി പൂട്ടിയത്‌.

തര്‍ക്കത്തിനു കാരണം വിശ്വാസ ധ്വംസനം: യാക്കോബായ സഭ

കൊച്ചി: വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളിയിലുണ്ടായ തര്‍ക്കങ്ങള്‍ക്കു കാരണം ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന ചിലരാണെന്നു യാക്കോബായ സുറിയാനി സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍.
തങ്ങളുടെ വിശ്വാസാചാരങ്ങള്‍ പാലിക്കാത്ത വൈദികരെ ഇടവകക്കാര്‍ സ്വീകരിക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഇനിയെങ്കിലും ഓര്‍ത്തഡോക്‌സ്‌ നേതൃത്വം തയാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കു ഭക്തന്റെ സംഭാവന 8.36 കോടി രൂപ വിലമതിക്കുന്ന മാല. ബ്രഹ്മോത്സവ ആഘോഷങ്ങള്‍ക്കായി ശനിയാഴ്ച ക്ഷേത്രം തുറന്നപ്പോള്‍, വ്യവസായിയായ എം.രാമലിംഗരാജുവാണ് കോടികള്‍ മൂല്യമുള്ള മാല ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മുഖ്യ പുരോഹിതരുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിനായി സമര്‍പ്പിച്ചത്. ഇരുപത്തിയെട്ടു കിലോയോളം തൂക്കം വരുന്ന മാലയിൽ ആയിരത്തിയെട്ടു സഹസ്രനാമത്തിന്റെ പ്രതീകമായി ആയിരത്തിയെട്ടു സ്വര്‍ണനാണയങ്ങളും കോര്‍ത്തിണക്കിയതാണെന്നു ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ആന്ധ്ര പ്രദേശിലെ വിജയവാഡയ്ക്കടുത്തായാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടണിലെ കുപ്രസിദ്ധ ബാലപീഡകന് അവസാനം കിട്ടിയത് ആജീവനാന്ത ജയില്‍ശിക്ഷ. നൂറുകണക്കിന് ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ള റിച്ചാര്‍ഡ് ഹക്കിളിന് കോടതി 22 ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

ബ്രിട്ടീഷ് കൗണ്‍സിലിന്റെ മലേഷ്യയിലെ പ്രചാരകനായിരുന്നു റിച്ചാര്‍ഡ് ഹക്കിള്‍. ഇയാള്‍ ബാലപീഡകനാണെന്ന് പിന്നീടാണ് വെളിപ്പെടുന്നത്. ബിബിസിയിലെ ബ്രോനാഗ് മണ്‍റോ ഇയാളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെട്ടത്.ഗ്യാപ് സ്റ്റുഡന്റ് വേഷത്തില്‍ ഏഷ്യയിലെ പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങിയ ഇയാള്‍ കുട്ടികള ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന്, അറസ്റ്റിന് സാധ്യതയില്ലാത്തിനാൽ മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്കോടതി വ്യക്തമാക്കുകയായിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളേത്തുടർന്ന് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബർ നാലിലേക്ക് മാറ്റി. നാദിർഷ കേസിലെ പ്രതി അല്ലെന്നും അദ്ദേഹത്ത അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.

അതിനിടെ, പോലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പ്രതികൾ പറയുന്നത് കേട്ട് പോലീസ് എടുത്തു ചാടരുതെന്ന് നിർദേശിച്ച കോടതി, കേസ് വഴിതെറ്റിക്കാൻ പ്രതികൾ പലതും പറയുമെന്നും ഇത് പോലീസ് കണക്കിലെടുക്കേണ്ടെന്നും ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പള്‍സര്‍ സുനിക്കൊപ്പം കൂട്ടുപ്രതികളായ ഡ്രൈവര്‍ മാര്‍ട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും കോടതി തള്ളി. പള്‍സര്‍ സുനിയുടെ പശ്ചാത്തലം കുറ്റകൃത്യം നിറഞ്ഞതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സുനി. ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് വിചാരണയെ ദോഷകരമായി ബാധിക്കുമെന്ന് കോടതി അറിയിച്ചു.

വിചാരണയ്ക്ക് തന്നെ സുനിയെ ലഭിക്കുമോ എന്ന സംശയമുണ്ടെന്നും സുനി ഒളിവില്‍ പോകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം ശരിവെച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവെച്ചു. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ട്.നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. പള്‍സര്‍സുനിക്കൊപ്പം ജാമ്യം നിഷേധിക്കപ്പെട്ട മാര്‍ട്ടിന്‍ മുമ്പും ജാമ്യാപേക്ഷയുമായി എത്തിയിരുന്നു. നടിയെ ആക്രമിക്കുമ്പോള്‍ ആദ്യം വാഹനം ഓടിച്ചിരുന്നത് ചാലക്കുടി സ്വദേശി മാര്‍ട്ടിനായിരുന്നു.

കൊലപാതകക്കേസിൽ പ്രതികളായ മാതാപിതാക്കൾ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാല് കുരുന്നുകൾ മുത്തശ്ശിക്കൊപ്പം ജലിലിനുമുന്നിൽ അന്തിയുറങ്ങുന്നു. മാതാപിതാക്കൾ കഴിയുന്ന കോട്ടയം സബ് ജയിലിന് മുൻപിൽ ആക്രിക്കടയിൽനിന്ന് വാങ്ങിയ പഴയ മാരുതി ഒമ്നി വാനിലാണ് അഞ്ചംഗ താമസം. ആഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷിനെ പല കഷണങ്ങളാക്കി വെട്ടിനുറുക്കി കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച കേസിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ട വിനോദ്കുമാർ (കമ്മൽ വിനോദ് -38), ഭാര്യ കുഞ്ഞുമോൾ (34) എന്നിവരുടെ മക്കളാണ് തെരുവിൽ അലയുന്നത്.

കമ്മൽ വിനോദിന്റെ മാതാവും റിട്ട. കോട്ടയം നഗരസഭ ജീവനക്കാരിയുമായ തങ്കമ്മയാണ് (60) ഇവർക്ക് കൂട്ട്. 14 വയസ്സുള്ള ഒമ്പതാം ക്ലാസുകാരനാണ് മൂത്തയാൾ. തൊട്ടുതാഴെയായി എട്ടിലും ആറിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുമുണ്ട്. നാലുവയസ്സുള്ള പെൺകുട്ടിയാണ് ഇളയവൾ. കൊലപാതകത്തെത്തുടർന്ന് രണ്ടുദിവസം കോട്ടയത്തെ തണലിൽ അഭയം തേടിയിരുന്നു. പിന്നീട് മീനടം പീടികപ്പടിയിലെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു. പിന്നെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞുള്ള ജീവിതമായിരുന്നു. ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലുമായിരുന്നു അന്തിയുറക്കം. കറങ്ങിത്തിരിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിലും അഭയം തേടി. ഇതിനിടെ, പ്രായമായ മുത്തശ്ശി വാടകവീട് അന്വേഷിച്ച് പലയിടത്തും നടന്നെങ്കിലും കിട്ടിയില്ല. അന്വേഷണത്തിലും അലച്ചിലിലും മനം മടുത്ത മുത്തശ്ശി കഴുത്തിൽ കിടന്ന സ്വർണമാല പണയപ്പെടുത്തി 14,000 രൂപക്ക് ആക്രിക്കടയിൽനിന്ന് എൻജിൻ ഇല്ലാത്ത പഴയ മാരുതി ഒമ്നി വാൻ സ്വന്തമായി വാങ്ങി. ശനിയാഴ്ച വൈകുന്നേരം മുതൽ സബ് ജയിലിനുസമീപത്തെ റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിലാണ് ഇവരുടെ താമസം.

ആരെങ്കിലും വീട് വാടകക്ക് തന്നാൽ പിള്ളേരെ പൊന്നുപോലെ നോക്കുമെന്ന് തങ്കമ്മ ഞങ്ങളോട് പറഞ്ഞു. പെൻഷൻ ഇനത്തിൽ പ്രതിമാസം 12,000 രൂപ ലഭിക്കുന്നുണ്ട്. കുറഞ്ഞനിരക്കിൽ വാടകക്ക് വീട് തരപ്പെട്ടാൽ കുട്ടികളുടെ പഠനവും ചെലവും എല്ലാം ഭംഗിയായി നടത്താനാകും. എന്നാൽ, ആരും വീട് തരാൻ തയാറാകുന്നില്ല. ഇളയ പെൺകുട്ടിയുടെ കാര്യം ഓർക്കുമ്പോൾ വിഷമം ഇരട്ടിയാകും. അവർ പുറത്തിറങ്ങും വരെ നന്നായി നോക്കി തിരിച്ചേൽപിക്കണം. രാത്രി മുൻസീറ്റിലിരുന്നാണ് മുത്തശ്ശിയുടെ ഉറക്കം. പിന്നിൽ സീറ്റില്ലാത്ത വാഹനത്തിൽ പായ വിരിച്ചാണ് നാലുപേരും കിടക്കുന്നത്. നേരം പുലർന്നാൽ നാഗമ്പടം ആറ്റുതീരത്തേക്ക് എല്ലാവരും നടന്നുപോകും. കുളിച്ചും തുണിയലക്കിയും പകൽ തള്ളിനീക്കും.

വിശന്നുവലയുമ്പോൾ പുറത്തുനിന്ന് ഭക്ഷണം വാങ്ങിനൽകും. നീണ്ട ഇടവേളക്കുശേഷം മൂന്നുകുട്ടികൾ തിങ്കളാഴ്ച കോട്ടയം നഗരത്തിലെ ഗവ. സ്കൂളിലേക്ക് പഠിക്കാൻ പോവുകയാണ്. ഇതിനായി മീനടത്തെ വാടകവീട്ടിൽനിന്ന് ഞായറാഴ്ച പാഠപുസ്തകങ്ങളും ബാഗും യൂനിഫോമും ഉൾപ്പെടെ സാധനങ്ങൾ എടുത്തുകൊണ്ടുവന്നിട്ടുണ്ട്. പഠനത്തിനായി രാത്രി നേരിയവെട്ടം തെളിക്കാൻ ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്.

കുട്ടികൾ സ്കൂളിൽ പോകുന്ന സമയം ഏറെ ആശ്വാസം കിട്ടുമെന്നാണ് തങ്കമ്മയുടെ കണക്കുകൂട്ടൽ. അംഗൻവാടിയിൽ പഠിച്ചിരുന്ന ഇളയകുട്ടിയെ ഒന്നാം ക്ലാസിൽ വിടാനുള്ള ഒരുക്കത്തിലാണ് ഇവർ. തങ്കമ്മയുടെ ഭർത്താവ് രാജപ്പനെ കൊന്ന കേസിലും മകൻ വിനോദ് വിചാരണ നേരിടുകയാണ്.

സയനൈഡ് ഉപയോഗിച്ച് 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന്റെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുന്ന രീതിയാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് ഇയാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കര്‍ണാടകയിലെ പുതൂരില്‍ നടന്ന ഒരു കൊലക്കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കഴിഞ്ഞ ദിവസം ഇയാളെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

കേരള, കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന സ്വദേശിയും കര്‍ണ്ണാടകയിലെ സ്‌കൂളിലെ കായികാധ്യാപകനുമായിരുന്നു അന്‍പതുകാരനായ മോഹന്‍കുമാര്‍. ജീവപര്യന്തം തടവ് ശിക്ഷയോടൊപ്പം 26,000 രൂപ പിഴയും അടയ്ക്കണം.

പുത്തൂര്‍ സ്വദേശിനിയായ 20കാരിയെ മടിക്കേരിയിലെ ലോഡ്ജില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. അധ്യാപകനായിരുന്ന മോഹന്‍ 2003 മുതല്‍ 2009 വരെയുള്ള കാലത്താണു യുവതികളുടെ അന്തകനായത്. മൂന്നു കേസുകളില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച ഇയാള്‍ക്കു അതില്‍ ഒരു കേസില്‍ വധശിക്ഷയും വിധിച്ചിരുന്നു. മോഹനെതിരേ വിധിക്കുന്ന നാലാമത്തെ കേസാണിത്.

പുതൂരിലെ കൊലക്കേസില്‍ 2010 ഫെബ്രുവരി രണ്ടിനാണ് കുറ്റപത്രം നല്‍കിയത്. ആനന്ദ് എന്ന പേരില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ മോഹന്‍ വശീകരിച്ചു മടിക്കേരിയിലെത്തിച്ചു. ഇവിടെ റൂമില്‍ താമസിക്കവേയാണു കൊല നടത്തി കടന്നു കളഞ്ഞത്. പെണ്‍കുട്ടിയുടെ സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു.

ഇയാളുടെ ഇരയായ മറ്റൊരു പെണ്‍കുട്ടിയാണ് കേസിലെ പ്രധാന സാക്ഷി. ശിക്ഷിച്ച മറ്റ് മൂന്നുകേസുകളിലും പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ സാക്ഷിയായതും ഈ പെണ്‍കുട്ടി തന്നെയാണ്. കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയതും കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതും.

മാന്യമായ വേഷത്തില്‍ വിവാഹാന്വേഷണമെന്ന വ്യാജേന വീടുകളില്‍ എത്തും. വീട്ടുകാരുടെ സാന്നിധ്യത്തില്‍ യുവതികളുമായി പരിചയപ്പെടും. ജോലിക്ക് പോകുന്നവരാണെങ്കില്‍ പോകുന്നതും വരുന്നതുമായ വഴികള്‍, ബസ്സ് റൂട്ടുകള്‍, എന്നിവ മനസ്സിലാക്കും. അല്ലാത്തവരോട് സമീപത്തെ പാര്‍ക്കുകളിലും ക്ഷേത്രങ്ങളിലും കാണാന്‍ വേണ്ടി ക്ഷണിക്കും. പിന്നീട് പ്രണയം നടിക്കും.

ഒടുവില്‍ ലോഡ്ജുകളിലോ മറ്റോ കൊണ്ടു പോയി പീഡിപ്പിക്കും. തന്ത്രപൂര്‍വം അവരുടെ ആഭരണങ്ങളും കൈക്കലാക്കും. പിന്നീട് ബസ്സ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടു പോയി ഗര്‍ഭ നിരോധന ഗുളിക എന്നു പറഞ്ഞ് സയനേഡ് ഗുളിക വിഴുങ്ങിപ്പിക്കും. അതോടെ അവരുടെ കഥ കഴിയും. ഇതാണ് മോഹന്റെ കൊലപാതക രീതിയെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 20 യുവതികള്‍.

കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്ന കാര്യത്തില്‍ കേരളവുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറക്കുന്നതുമായിബന്ധപ്പെട്ട് തേക്കടിയിലെത്തിയപ്പോളാണ് പനീര്‍സെല്‍വം ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് 152 അടിയാക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. അണക്കെട്ടില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയതായി അറിയിച്ച കേരളം മേല്‍നോട്ട സമിതി അടിയന്തര പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 127.4 അടിയാണ്. 125 അടിക്കു മേല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ എല്ലാ ആഴ്ചകളിലും മേല്‍നോട്ട സമിതി പരിശോധന നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും പരിശോധനകള്‍ നടത്തിയിട്ടില്ല.

സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയത്. 10, 11 ബ്ലോക്കുകള്‍ക്കിടയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ചോര്‍ച്ച വര്‍ദ്ധിക്കാനാണ് സാധ്യത.

RECENT POSTS
Copyright © . All rights reserved