ആത്മാർത്ഥ സുഹൃത്തിന്റെ മുപ്പത്തിയെട്ട്കാരിയായ അമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . കോന്നി സ്വദേശി സതീഷാണ്(23) എടത്വായിൽ നിന്ന് പൊലീസ് പിടികൂടിയത്. എടത്വയിലെ വർക്ക് ഷോപ്പ് ജീവനക്കാരനാണ് സതീഷ്. യുവതി വിധവയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിലെത്തിയ സതീഷ്, സുഹൃത്ത് ഇല്ലെന്നെറിഞ്ഞിട്ടും തിരിച്ചു പോകാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ കൂട്ടുകാരന്റെ അമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായെത്തിയ സ്ത്രീയെ കയറി പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ സ്ത്രീ ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇതിനിടയിൽ എടത്വായിലെ പാടശേഖരത്തിന് സമീപത്തുള്ള മോട്ടോർ പുരയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിവാദ ഓഡിയോ പരാമർശം മേജർ രവിക്കെതിരെ ആഞ്ഞടിക്കുന്ന വിഭാഗം, പഴയ ഉണ്ണി മുകുന്ദൻ വിഷയം എടുത്തിട്ട് അമ്മാനമാടുകയാണ്…
അന്നത്തെ ആ സംഭവം ഇങ്ങനെ :
സലാം കശ്മീര്‍ എന്ന സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയിട്ട് നാല് വര്‍ഷമാകുന്നു. ഹിന്ദുക്കള്‍ ഉണരേണ്ടതിനെ പറ്റി വളരെ ഗൌരവമായി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി എ.കെ രവീന്ദ്രന്‍ എന്ന മേജര്‍ രവി പറഞ്ഞ സാഹചര്യത്തില്‍ ഈ ദിവസം ആ തല്ലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ . 2013 ഓഗസ്റ്റില്‍ ആണ് ഇതേ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.
ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ വിശാല മനസ്കനായ മേജര്‍ രവി ഉണ്ണിയോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണു പറയുക ഉണ്ടായത്
ഇങ്ങനെ ഒരാളെ തല്ലിയത് ഒരു മഹത്വമായി താന്‍ കാണുന്നില്ലെന്നും തന്റെ പ്രായത്തിന്റെ തിളപ്പു കൊണ്ടാവാം സഹിക്കവയ്യാതെ താന്‍ കൈ വച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. മേജറില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരും തന്നെ അനുകൂലിച്ചെന്നും പ്രേക്ഷകരില്‍ നിന്നു പലരും തന്നെ അനുകൂലിച്ച് പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അന്ന് പറയുക ഉണ്ടായത്.
യാത്രക്കാരനെ ജീവനക്കാരൻ മർദിച്ച സംഭവത്തിൽ ഇൻഡിഗോയെ ട്രോളി എയർ ഇന്ത്യ. ഇൻഡിഗോ ജീവനക്കാരന്റെ കൈയാങ്കളി പരോക്ഷമായി സൂചിപ്പിച്ചാണ് എയർഇന്ത്യ എതിരാളിയെ ചെറുതായൊന്നു കുത്തിയത്. ട്വിറ്ററിലൂടെയാണ് എയർഇന്ത്യയുടെ കളിയാക്കൽ. നമ്മളുടെ കൈകൾ ഉയരുന്നത് നമസ്തേ പറയാൻ മാത്രമാണെന്നാണ് ര ട്വീറ്റ്. തലപ്പാവ് ഏയര്‍ ഇന്ത്യന്‍ സിമ്പല്‍ മഹാരാജയുടെ ചിത്രത്തിനൊപ്പമാണ് കുത്തുവാക്ക് ചേർത്തിരിക്കുന്നത്.
മറ്റൊരു ട്വീറ്റിൽ പരാജയപ്പെടാത്ത സേവനം എന്നായിരുന്നു പരിഹാസം. ഇംഗ്ലീഷിലുള്ള ഒറ്റവരി കുറിപ്പിൽ ബീറ്റ് (അടി) എന്ന ഭാഗം മാത്രം പ്രത്യേക നിറത്തിലാണ് എഴുതിയിരിക്കുന്നത്.
ദൃശ്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് ഇന്‍ഡിഗോ. യാത്രക്കാരനെ മര്‍ദിക്കുന്നത് ഷൂട്ട് ചെയ്ത ജീവനക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരനെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമാനകമ്പനി പറയുന്നത്.
ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം ഡല്‍ഹി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വെച്ചാണ് വിമാനകമ്പനിയിലെ ജീവനക്കാര്‍ യാത്രക്കാരനെ കൈയേറ്റം ചെയ്തത്. യാത്രക്കാരനായ രാജീവ് കട്യാല്‍ ജീവനക്കാരുമായി തര്‍ക്കിക്കുന്നതും അതിന് ശേഷം ജീവനക്കാര്‍ അദ്ദേഹത്തെ ആക്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒക്‌റ്റോബര്‍ 15 ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത് ചൊവ്വാഴ്ചയാണ്.
ചെന്നൈയില്‍ നിന്ന് എത്തിയ കട്യാല്‍ വിമാനത്താവളത്തില്‍ പാസഞ്ചര്‍ ബസിനായി കാത്തുനില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്. ആരാണ് ആദ്യം തര്‍ക്കം ആരംഭിച്ചതെന്ന് വീഡിയോയില്‍ വ്യക്തമല്ല. വിമാനകമ്പനിയുടെ റിപ്പോര്‍ട്ടില്‍ വീഡിയോ എടുക്കുകയും പിന്നീട് ഈ കേസിലെ വിസില്‍ബ്ലോവറുമായി മാറിയ വിമാനകമ്പനിയിലെ മുന്‍ ജീവനക്കാരനായ മന്‍ദു കല്‍റയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിന് ശേഷം കല്‍റയെ ജോലിയില്‍ നിന്ന് പുറത്താക്കി.
സംഭവത്തെ അപലപിക്കുക മാത്രമല്ല, ഇതിനെതിരേ നടപടിയെടുക്കുകയും ചെയ്‌തെന്ന് ഇന്റിഗോ വിമാനകമ്പനിയുടെ പ്രസിഡന്റ് ആദിത്യ ഖോഷ് റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനം നേരിടേണ്ടി വന്ന കട്യാലിനെ മൂന്ന് ആഴ്ചയ്ക്ക് മുന്‍പ് തന്നെ നേരിട്ട് വിളിച്ച് ക്ഷമചോദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട് എല്ലാവരേയും സംഭവം നടന്ന് ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു.
വീഡിയോ എടുത്ത ജീവനക്കാരന് നേരെയാണ് ഏറ്റവും കടുത്ത നടപടി നേരിട്ടത്. വീഡിയോയില്‍ ആക്രോശിക്കുകയും മറ്റ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തത് കല്‍റയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയില്‍ കാണുന്ന മറ്റുള്ള ജീവനക്കാര്‍ കല്‍റയേക്കാള്‍ ജൂനിയര്‍ ആയിരുന്നു. എന്നാല്‍ വീഡിയോ എടുത്തത് കൊണ്ടല്ല കല്‍റയെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നും ആദിത്യ വ്യക്തമാക്കി.
#WATCH: IndiGo staff manhandle a passenger at Delhi’s Indira Gandhi International Airport (Note: Strong language) pic.twitter.com/v2ola0YzqC
— ANI (@ANI) November 7, 2017
ഐശ്വര്യ റായിയുടെ മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ശകാരിച്ച് ഭര്‍ത്താവ് അഭിഷേക് ബച്ചന്‍. യുവാവിനോട് ഫോട്ടോ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും കാറിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും കാറില്‍ കയറുന്നതിനിടെ ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റും കൂടി. ഇതിനിടയ്ക്ക് മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറിനെയാണ് അഭിഷേക് ശകാരിച്ചത്.
നേരത്തെ ഐശ്വര്യയുടെ പേരില്‍ തെറ്റായ വാര്‍ത്ത വന്നതിനെതിരെയും അഭിഷേക് പ്രതികരിച്ചിരുന്നു. എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വവന്നാലും പരാതിപ്പെടുന്ന ശീലം ഐശ്വര്യയ്ക്കില്ലെന്ന് അഭിഷേക് പറഞ്ഞു. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ വെറുതെ വിടാന്‍ ആളുകള്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അഭിഷേക് പറഞ്ഞു.
കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മാർപാപ്പ തന്റെ വേദന പങ്കുവച്ചത്. ‘കുർബാന പ്രാർഥനയ്ക്കായുള്ളതാണ്. അതൊരു കലാപരിപാടിയല്ല. ഞാൻ ഇവിടെയോ ബസിലിക്കയിലോ കുർബാന അർപ്പിക്കുമ്പോൾ വളരെയധികം പേർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതു കാണുന്നു– വിശ്വാസികൾ മാത്രമല്ല, പുരോഹിതരും ബിഷപ്പുമാരും ആ കൂട്ടത്തിലുണ്ട്!’ സങ്കടത്തോടെ പാപ്പ പറഞ്ഞു.
തിരുക്കർമങ്ങൾക്കിടെ, നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്തൂ എന്നു കാർമികൻ പറയുന്ന സന്ദർഭമുണ്ട്. അല്ലാതെ, മൊബൈൽ ഫോൺ ഉയർത്തി ഫോട്ടോ എടുക്കാനല്ല വൈദികൻ പറയുന്നത്. ഇതു വളരെ കഷ്ടമാണ്– അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സക്രിയമാണെങ്കിലും മാർപാപ്പയായശേഷം പൊതുജനമധ്യത്തിൽ മൊബൈലുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. തീർഥാടകരോടൊപ്പം സെൽഫിക്കായി നിൽക്കാറുമുണ്ട്. മൊബൈലിനു പകരം കയ്യിൽ ബൈബിൾ കൊണ്ടുനടക്കാൻ അദ്ദേഹം മുൻപൊരിക്കൽ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്ക് സാധ്യത വര്‍ദ്ധിപ്പിച്ചുകൊണ്ട് സിപിഎം തീരുമാനം. രാജിവെക്കുന്ന കാര്യം സ്വയം തീരുമാനിക്കണമെന്ന് സിപിഎം തോമസ് ചാണ്ടിയെ അറിയിച്ചു. നിലവിലെ സാഹചര്യം ഗൗരമേറിയതാണെന്നും തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടതില്ല എന്നാണ് സിപിഎം തീരുമാനം. സാഹചര്യം മനസിലാക്കി തീരുമാനം എടുക്കണമെന്നാണ് സിപിഎം മന്ത്രിയെ അറിയിച്ചിരിക്കുന്നത്.
വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ എല്‍ഡിഎഫ് യോഗം വിളിക്കും. യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാനാണ് നീക്കം. എന്‍സിപിയുടെ രണ്ടാമത്തെ മന്ത്രിയാണ് ഇതോടെ പുറത്തേക്ക് പോകുന്നത്. ഫോണ്‍കെണിയില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രന്‍ രാജിവവെച്ചതിനു ശേഷമാണ് ഗതാഗതമന്ത്രി സ്ഥാനത്തേക്ക് തോമസ് ചാണ്ടി വന്നത്.
കായല്‍ കയ്യേറ്റത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എല്‍ഡിഎഫി ലെ പ്രമുഖ കക്ഷികളിലൊന്നായ സിപിഐ തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടായിരുന്നു ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയത്. തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.
ബിർമിങ്ഹാം/റെഡിച്ച് : ദീർഘവീക്ഷണത്തോടും അര്‍പ്പണ മനോഭാവത്തോടും സാമൂഹ്യ പ്രതിബദ്ധതയോടും കൂടി സംഘടിപ്പിക്കുന്ന പരിപാടികൾ, അതിലൂടെ റെഡിച്ചിലെ പ്രവാസി മലയാളികൾക്ക് മാത്രമല്ല യുകെ മലയാളികൾക്ക് തന്നെ അവരവരുടെ ജീവിത വഴികളിൽ പ്രത്യേകിച്ച് ജോലികളിൽ അറിവും വിജ്ഞാനവും പകർന്നു നൽകുന്ന പരിപാടികൾ, യുക്മ കലാമേള ആയാലും ബൈബിൾ കലോൽസവം ആയാലും അവർ ഒന്നായി പങ്കെടുത്ത് ഒരുമയുണ്ടെങ്കിൽ ഒലക്കപ്പുറത്തും കിടക്കാം എന്ന ചൊല്ല് അന്വർഥമാക്കി, മാതൃക നൽകുന്ന മലയാളി സമൂഹം… ഇതാണ് കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച് വര്ഷങ്ങളായി റെഡിച്ചിലെ മലയാളി സമൂഹത്തിന് പകർന്ന് നൽകികൊണ്ടിരിക്കുന്നത്.
മലയാളി സമൂഹത്തിനു മാതൃകാപരവും അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു ഉതകുന്ന രീതിയിലുള്ള വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങളിലൂടെ ബ്രിട്ടനിലെ മലയാളി സംഘടനകള്‍ക്കുതന്നെ പ്രചോദനമായ കെ സി എ റെഡിച്ച്, ഞങ്ങൾ ഓണവും ക്രിസ്സ്മസ്സും ആഘോഷിക്കാൻ മാത്രമുള്ള അസോസിയേഷൻ അല്ല എന്ന് തെളിയിച്ചുകൊണ്ട് ഈ വരുന്ന ശനിയാഴ്ച നഴ്‌സിംഗ് സെമിനാര്‍ സംഘടിപ്പിക്കുന്നു. യുകെ മലയാളികൾ കൂടുതലും നേഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കി, സ്വന്തമായി ഒരു നേഴ്‌സിങ് ഫോറം ഉള്ള വിരലിൽ എണ്ണാവുന്ന യുകെ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ കെ സി എ റെഡിച്ച് നേഴ്‌സിങ് സെമിനാറുമായി മുന്നോട്ടുപോകുന്നത്.
ഈ വരുന്ന ശനിയാഴ്ച (11/11/2017) ഈസ്‌മോര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ഈ പരിപാടി കെ സി എ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉത്ഘാടനം നിര്‍വഹിക്കുന്നു. പരിപാടികളുടെ സുഗമമായ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് അസോസിയേഷൻ സെക്രട്ടറി റെജി ജോർജ്, ട്രെഷറർ അഭിലാഷ് സേവ്യർ എന്നിവർ അടങ്ങിയ ടീം മുൻനിരയിൽ നിൽക്കുന്നു. റീവാലിഡേഷന്‍, കരിയർ പ്രോഗ്രഷന്‍, ഇന്റര്‍വ്യൂ ടെക്‌നിക്, കംപ്ലയിന്റ് മാനേജ്‌മെന്റ്, ബ്രേക്കിംഗ് ബാഡ് ന്യൂസ്, സേഫ് ഗാര്‍ഡിങ്, ഡ്യൂട്ടി ഓഫ് ക്യാന്‍ഡോര്‍ എന്നീ വിഷയങ്ങളിൽ ഉള്ള പ്രസൻറ്റേഷൻ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ ഉണ്ടായിരിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിഞ്ചു ജേക്കബ്, മേഴ്‌സി ജോണ്‍സന്‍, ഷൈബി ബിജിമോന്‍ എന്നുവരുടെ നേതൃത്വത്തില്‍ നടക്കുന്നു. നഴ്‌സിംഗ് രംഗത്ത് തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച ഇവര്‍ മൂവരും കെ സി എ അംഗങ്ങള്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. റെഡിച്ച് നാഷണൽ ഹെൽത്ത് സെർവീസിലെ പ്രമുഖ ഡോക്ടര്‍ സിദ്ദിഖി മുഖ്യതിഥി ആയി എത്തുന്നു.
തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ മലയാളം മിഷന്‍, മലയാളം ക്ലാസ്സ് എന്നിവയെപ്പറ്റി സംസാരിക്കുവാന്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉണ്ടായിരിക്കും. ഇതുവരെ മലയാളം മിഷന്‍ പ്രോഗ്രാമിന് പേര് നല്‍കിയിട്ടുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. പ്രസ്‌തുത പരിപാടികളിലേക്ക് എല്ലാ മലയാളികളെയും സാദരം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അറിയിച്ചു.
സമയം: 13.30pm.. 11/11/2017
Address… 103 Easemore road, B97 8EY
Malayalam mission program time… 18.00pm
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ ചാണ്ടിക്ക് എതിരെയുളള തെളിവുകള്‍ ഹാജരാക്കാന്‍ രമേശ് ചെന്നിത്തല തന്നോട് നിര്‍ദേശിച്ചതായി സരിത എസ് നായര്‍. രമേശ് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കോണ്‍ഗ്രസിന്റെ വക്കീലുമായ അഡ്വ ജോയ് മുഖാന്തിരമാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതിന് മുന്‍പ് തെളിവുകള്‍ ഹാജരാക്കാനാണ് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇരുവരും തമ്മിലുളള പടയൊരുക്കത്തില്‍ തനിക്ക് താല്പര്യമില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്റെ മൊഴികള്‍ മാത്രമുളളുവെന്നും തെളിവുകള്‍ ഇല്ലെന്നുമുളള കോണ്‍ഗ്രസിന്റെ ജല്പനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ തെറ്റുകാരിയല്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ തനിക്ക് ഒപ്പം തെറ്റുചെയ്തവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് മാത്രമാണ് ആഗ്രഹിച്ചിരുന്നതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
5 ദിവസം എഴുന്നേറ്റ് നില്‍ക്കാനാവാത്ത വിധം കെസി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് സരിത പറയുന്നത്.
ബിജെപി ഹര്‍ത്താല്‍ ദിവം നാസറുള്ള വിളിച്ച് റോ്‌സ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനാണെന്നായിരുന്നു പറഞ്ഞത്. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെ്ന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു. അവര്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു. അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേക്ക് പോയി. അവിടെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു. കെസി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്‌പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീ്ത്തപേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി
സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ അന്വേഷണഘട്ടത്തില്‍ താന്‍ മൊഴി കൊടുക്കുമെന്നും സരിത എസ് നായര്‍ വ്യക്തമാക്കി. തന്റെ പക്കലുളള മറ്റു തെളിവുകളും അന്വേഷണസംഘത്തിന് കൈമാറുമെന്ന് സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടനകളുടെ . ഇരു കൊടിയ അക്രമം. ഇരു ചക്ര വാഹന യാത്രക്കാരെ അടക്കം തല്ലിചതച്ചും വണ്ടി തല്ലി തകര്‍ത്തും വ്യാപക അക്രമം അഴിച്ചു വിടുകയാണ്.
അക്രമികള്‍ നശിപ്പിച്ച ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവര്‍ ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഉപജീവനമാര്‍ഗ്ഗം തകര്‍ത്തതില്‍ അക്രമികളോട് കരഞ്ഞ് കൊണ്ട് വിഷമങ്ങള്‍ പങ്ക് വയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.
‘ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ… ഇത് കൊണ്ട് നടക്കാനുള്ള പാട് അറിയോ…? എന്ത് കഷ്ടപ്പെട്ടിട്ടാ അറിയോ സാറേ…’ എന്ന് കരഞ്ഞ് കൊണ്ട് ചോദിക്കുന്ന ഡ്രൈവറുടെ വാക്കുകള്‍ ജനങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്.
സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.
2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങി. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നസറുള്ള വഴി 7 ലക്ഷം രൂപ എ.പി. അനില്‍ കുമാര്‍ കൈപ്പറ്റി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.