Latest News

ഗുണ്ടൽപേട്ട് എന്നത് അതിമനോഹരമായ ഒരു പ്രദേശമാണ്. പ്രകൃതിഭംഗിയിൽ മുങ്ങിയിരിക്കുന്ന ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത് സൂര്യകാന്തികൾ വിരിഞ്ഞ അളവറ്റ പാടങ്ങളും നിലത്തു തൊടുന്ന വേരുകൾ ഉള്ള ആൾ മരങ്ങളുമാണ്. എന്നാൽ ഈ സൗന്ദര്യത്തിനു പുറമെ മറ്റൊരു മുഖം കൂടി ഉണ്ട് ഗുണ്ടൽപേട്ടിന്. ഗുണ്ടല്‍പേട്ടും പരിസര പ്രദേശങ്ങളിലും ശരീരവില്‍പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്.

ഇവിടെയുള്ള റിസോർട്ടുകളിലും ഹോട്ടലുകളിലും ഇത്തരം സാമൂഹ്യ വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നത് ഏവർക്കും അറിയാവുന്ന ഒരു സത്യം മാത്രം. ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തുന്നവരുടെ അടുത്ത് ഗൈഡുകൾ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ പെണ്ണ് വേണോ എന്നാകും. വേണം എന്നാണു ഉത്തരമെങ്കിൽ ചെന്നെത്തിക്കുന്നത് വല്ല റിസോർട്ടിലേക്കോ ഹോട്ടലിലേക്കോ ആയിരിക്കും.

കൂടെ കിടക്കുവാൻ തയ്യാറായ ഒട്ടനവധി പെൺകുട്ടികളെയും സ്ത്രീകളെയും അവിടെ കാണാം. മണിക്കൂറിനോ ദിവസത്തിനോ അതോ ആഴ്ചകൾക്കോ സ്വന്തം ശരീരം വിൽക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ. അവർക്കു പുറമെ കുട്ടികളെ ആണ് വേണ്ടതെങ്കിൽ അവിടെ പഠിക്കാൻ ആയി എത്തിയ കുട്ടികൾ പോലും ലഭ്യമാണ്. പോക്കറ്റ് മണിക്ക് വേണ്ടി ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ. കാലം എത്ര അധഃപതിച്ചെന്നു നോക്കണം. എന്നാൽ വളരെ ഞെട്ടിക്കുന്ന ഒരു വാർത്ത ആണ് ഈ അടുത്ത് പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള സ്ത്രീകളിൽ മിക്ക പേരും എയ്ഡ്സ് ബാധിതരാണ്. അത് അറിഞ്ഞു കൊണ്ടാണ് ഏജന്റുകൾ അവരെ പണം ഉണ്ടാക്കുവാൻ ആയി ഉപയോഗിക്കുന്നത്. കേവലം കുറച്ചു നേരത്തെ ശരീര സുഖത്തിനായി വരുന്ന ഒട്ടനവധി ചെറുപ്പക്കാർ ഉണ്ട് ഇവിടെ. അവർ അറിയുന്നില്ല അൽപ നേരത്തെ സുഖം തേടി വരുന്നത് ജീവിതം നശിപ്പിക്കുന്ന മാറാ രോഗത്തിന് അടിമ ആവാൻ ആണെന്ന്.

രാജ്യത്തെ ദളിതരുടെ ദൈന്യം ലോകം കണ്ടത് ഒഡിഷയില്‍നിന്ന് ധന മാജി യിലൂടെയായിരുന്നു. ആശുപത്രിയില്‍ മരിച്ച ഭാര്യയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി ചുമലില്‍ ഏറ്റി കിലോമീറ്ററുകളോളം നടന്ന ധന മാജിയും ഒപ്പം ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടുള്ള മകളുടെയും ചിത്രം ഇന്ത്യമൊത്തം അലയടിച്ചിരുന്നു.

കരളലയിക്കുന്ന ആ കാഴ്ച മറഞ്ഞുപോയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അയാളുടെ ജീവിതത്തില്‍ നടന്ന മാറ്റങ്ങളും ഏറെ ശ്രദ്ദിക്കപ്പെടുകയാണ്. നൂറുകണക്കിന് കാരുണ്യത്തിന്റെ സഹായ ഹസ്തങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാജിയെ തേടിയെത്തിയത്.

ഇപ്പോഴത്തെ ധനമാജിയുടെ അവസ്ഥയാണ് ലോകത്തെ ഞെട്ടിക്കുന്നത.് ലക്ഷപ്രഭുവാണ് ധന മാജിയിപ്പോള്‍. 37 ലക്ഷത്തില്‍പരം രൂപയാണ് അദ്ദേഹത്തിന് സംഭാവനയായി ലഭിച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ക്കും ഭുവനേശ്വറിലെ ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനവും ലഭിച്ചു.ഒഡീഷ സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഇന്ദിരാ ആവാസ് യോജന പദ്ധതിക്ക് കീഴില്‍ വീടുവെച്ചുനല്‍കി.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ ഒമ്പത് ലക്ഷം രൂപയുടെ ചെക്കാണ് സമ്മാനിച്ചത്. സുലഭ ഇന്റര്‍നാഷനല്‍ വഴി ലഭിച്ചത് അഞ്ച് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമായിരുന്നു. പ്രശസ്തമായ കലിംഗ ഇന്‍സ്റ്റിറ്റിയൂ ട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സ്ഥാപകന്‍ തന്റെ സ്‌കൂളില്‍ മാജിയുടെ മൂന്ന് മക്കള്‍ക്കും പ്രവേശനം നല്‍കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാജി മൂന്നാമതും വിവാഹിതനായി. ക്ഷയരോഗിയായിരുന്ന മാജിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24ന് രാത്രിയാണ് ഭാവനിപാറ്റ്‌നയിലെ ജില്ലാ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. മൃതദേഹം കൊണ്ടുപോകാന്‍ വാഹനം ഒരുക്കിനല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടതോടെ പഴയ ഷീറ്റില്‍ പൊതിഞ്ഞുകെട്ടി ചുമലിലേറ്റുകയായിരുന്നു മാജി. മൃതദേഹവുമായി 60 കിലോമീറ്റര്‍ കാല്‍നടയായി താണ്ടുന്ന മാജിയുടെയും കരഞ്ഞുതളര്‍ന്ന 12കാരി മകളുടെയും ചിത്രമാണ് ആ ജീവിതം മാറ്റിമറിച്ചത്.

മാജിയുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ വന്നെങ്കിലും അയാളുടെ മക്കള്‍ ഇപ്പോഴും തങ്ങളുടെ അമ്മയുടെ നഷ്ടം വരുത്തിയ ദു:ഖത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. മാത്രമല്ല അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അച്ഛന്‍ പുതിയ വിവാഹം കഴിച്ചതോടെ ഇടയ്ക്കിടയ്ക്കു മാത്രമാണ് ഞങ്ങളെ കാണാന്‍ വരുന്നത്. പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ലയെന്നും മാജിയുടെ മൂത്ത മകള്‍ ചാന്ദ്‌നി പറയുന്നു.
അവധിക്ക് വീട്ടില്‍ എത്തിയ മക്കള്‍ക്ക് രണ്ടാനമ്മയുമായി ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ അച്ഛന്‍ അവരെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. അച്ഛന്‍ സന്തോഷമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഞങ്ങളെ കൃത്യമായി കാണാനും വരണമെന്നും ചാന്ദ്‌നി പറയുന്നു.

ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരായ കോടതി വിധിക്ക് പിന്നാലെ അനുയായികള്‍ നടത്തിയ പരാക്രമത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ നടന്ന അസാധാരണമായ ഈ കലാപത്തിന്റെ വാര്‍ത്ത ലോകമാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആള്‍ദൈവങ്ങള്‍ക്ക് എങ്ങനെയാണ് വിഭജിച്ച ഇന്ത്യ വളമാകുന്നത് എന്നായിരുന്നു ബിബിസി റിപ്പോര്‍ട്ടില്‍ പരിശോധിച്ചത്. അനുയായികള്‍ ബഹുമുഖ പ്രതിഭയായി കാണുന്ന റാം റഹീമിനെ പോലെയുളള ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയക്കാരും, സിനിമാക്കാരും, ക്രിക്കറ്റ് താരങ്ങളും, ഉദ്യോഗസ്ഥ മേധാവികളും, സാധാരണക്കാരും ഒരുപോലെ കാല്‍തൊട്ട് വന്ദിക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് ഇന്ത്യ വളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ് ആള്‍ദൈവങ്ങളാണെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘ഇന്ത്യയിലെ ഏറ്റവും സ്വാധീനമുളള വ്യക്തികളില്‍ ഒരാള്‍’ എന്നാണ് റാം റഹീമിനെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചയാളും, മോദി സര്‍ക്കാരിന്റെ വിവാദമായ നോട്ട് നിരോധന തീരുമാനത്തെ പിന്തുണച്ചയാളുമാണ് ഇയാളെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അടക്കമുളള രാഷ്ട്രീയ പ്രമുഖരുടെ ലാളന കിട്ടുന്നയാളാണ് റാം റഹീം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ പദ്ധതിയുടെ പേരില്‍ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആള്‍ദൈവത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തതും റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു.

ബലാത്സംഗക്കേസില്‍ തങ്ങളുടെ ആരാധ്യപുരുഷനെ കോടതിയില്‍ ഹാജരാക്കവെ ആയിരക്കണക്കിന് വരുന്ന ഭക്തന്മാര്‍ കുറുവടികളുമായി റോഡും നഗരവും കീഴടക്കി മാര്‍ച്ച് ചെയ്തും എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും പുരോഗമനം അവകാശപ്പെടുന്ന ഇന്ത്യയില്‍ എത്രമാത്രം സ്വാധിനമാണ് ഒരു ഗുരുവിന് ഉളതെന്നാണ് സംഭവം തെളിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ച്കുലയിലെ സിബിഐ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ദേര സച്ച സൗദയിലെ ഒരു സന്യാസി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അയച്ച കത്താണ് ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയത്. ഗുര്‍മീത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന പരാതിപ്പെട്ടായിരുന്നു സന്യാസിനിയായിരുന്ന പെണ്‍കുട്ടിയുടെ കത്ത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റാം റഹിമിന്റെ ആശ്രമത്തിലെ സന്യാസിനിയാണ് താനെന്നും ഗുര്‍മീത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു കത്ത്. തന്‍റെ കുടുംബം ഗുര്‍മീതിന്‍റെ ഉറ്റ അനുയായികളാണെന്നും അതുകൊണ്ടാണ് താനും സന്യാസിനിയായതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. താൻ മാത്രമല്ല, തന്നെ പോലെ നിരവധി പെണ്‍കുട്ടികളെയും ഗുര്‍മീത് റാം റഹിം ചൂഷണം ചെയ്യുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

‘മഹാരാജിന് ഇതുപോലെ ആകാന്‍ പറ്റുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. മഹാരാജ് എന്നെ അടുത്തിരുത്തി കുടിക്കാന്‍ വെള്ളം തന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സന്യാസിനിയായി എന്നെ തെരഞ്ഞെടുത്തുകൊണ്ട് അദ്ദേഹം എന്നെ അനുഗ്രഹിച്ചിരിക്കുന്നു എന്നും പറഞ്ഞു’ കത്തില്‍ പറയുന്നു.

‘ഇത്എന്റെ ആദ്യ ദിനമായിരുന്നു. എന്നെ കയ്യിലെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു അദ്ദേഹം എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതാണോ ദൈവങ്ങള്‍ ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും വര്‍ഷങ്ങളായി ഇതാണ് നടക്കുന്നതെന്നുമാണ്. ഭഗവാന്‍ കൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. അദ്ദേഹം അവരുമായി സ്‌നേഹം പങ്കിടുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ദൈവമായി ആളുകള്‍ ആരാധിക്കുന്നു.’ കത്തില്‍ വ്യക്തമാക്കുന്നു.

താന്‍ അയാളുടെ സ്വത്താണെന്ന് അയാള്‍ തന്നോട് പറഞ്ഞെന്നാണ് കത്തിന്റെ രണ്ടാം പേജില്‍ യുവതി പറയുന്നത്. തന്നെ കൊല്ലാന്‍ കഴിയുമെന്ന് പറഞ്ഞ് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും യുവതി കത്തില്‍ പറയുന്നുണ്ട്. കൂടാതെ തന്റെ വീട്ടുകാര്‍ക്ക് റാം റഹീമിനില്‍ അമിത വിശ്വാസമുണ്ടെന്നും അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തിനെതിരെ രംഗത്തുവരില്ലെന്നും പറഞ്ഞതായി കത്തില്‍ പറയുന്നു.

ഏതെങ്കിലും ഏജന്‍സികള്‍ വഴി ഇക്കാര്യം അന്വേഷിക്കണമെന്നാണ് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേരയുടെ തടവില്‍ ഭീതിയോടെ കഴിയുന്ന 45 ഓളം പെണ്‍കുട്ടികളെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നും അവരെ രഹസ്യമായി ചോദ്യം ചെയ്താല്‍ അവര്‍ എല്ലാം വെളിപ്പെടുത്തുമെന്നും കത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.

ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന നിരവധിയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്  ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് സൂചന.

ജനപ്രിയ നായകന്റെ ഇത്തവണത്തെ ഓണം ജയിലിനുള്ളിൽ തന്നെ ആകുവാനാണ് സാധ്യത.കാരണം അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയിൽ നിന്നും ഉണ്ടാകുമെന്നും ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ വിലിയുരത്തൽ. ദിലീപിന് അനുകൂലമായ ജനവികാരം ഏറിവരുന്നതായാണു പൊലീസിന്റെ റിപ്പോർട്ട്.ഈ സാഹചര്യത്തിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ബുധനാഴ്ചയാണു വാദം പൂർത്തിയായത്. നടിയും ദിലീപിന്റെ രണ്ടാം ഭാര്യയുമായ കാവ്യാ മാധവനെതിരേയും ചില പരാമർശങ്ങൾ പ്രോസിക്യൂഷൻ നടത്തി. കോടതിയിൽ കൊടുത്ത മൂന്ന് കവറിൽ കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട തെളിവുണ്ടെന്നാണ് സൂചന.ഇത് കോടതി എങ്ങനെ കണക്കിലെടുക്കുമെന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും.

നേരത്തെ ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് സുനിൽ തോമസ് ചില നിർണ്ണായക പരാമർശങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിലെ ഇടപെടൽ ഇപ്പോഴും ഉണ്ടാകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്.കേസിൽ അപ്പുണ്ണിയെയും കാവ്യയെയും ബന്ധപ്പെടുത്താൻ സഹായിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്.അപ്പുണ്ണിയെ പൊലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.. അതേ സമയം അപ്പുണ്ണി മാപ്പു സാക്ഷിയാകുമോ എന്ന് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. കാരണം നാദിര്ഷയും അപ്പുണ്ണിയും മാപ്പു സാക്ഷിയായാൽ കേസിനു ബലം കൂടും.ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് ശക്തമായ വാദങ്ങളായിരുന്നു. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ വാദങ്ങൾ ഖണ്ഢിച്ചായിരുന്നു പ്രതിഭാഗത്തിന്റെ ഓരോദിവസത്തേയും വാദങ്ങൾ. അതേസമയം ദിലീപിനെതിരെ കൂടുതൽ തെളിവുകളും ചോദ്യങ്ങളുമുയർത്തിയാണ് ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തത്. അതേ സമയം 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കോടതി ദിലീപിന് ജാമ്യം അനുവദിക്കും.കാവ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാൽ ജനവികാരം ദിലീപിന് അനുകൂലമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്നാണ് സൂചന.പൾസർ സുനി പണം ആവശ്യപ്പെടുന്ന സന്ദേശം വെണ്ണലയിൽ ലക്ഷ്യയിലെത്തിക്കാൻ ശ്രമം നടന്നതിനെക്കുറിച്ചു മൊഴിയുണ്ടെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

കാവ്യാ മാധവന്റെയും കുടുംബത്തിന്റെയും യാത്രയ്ക്ക് അവരുടെ മുൻ ഡ്രൈവറായ മധു എന്നയാൾ സുനിയെ വിളിച്ച് ഏർപ്പാടാക്കിയതിന്റെ വിവരം ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യാ മാധവന്റെ നിലപാട് നിഷേധിക്കുന്നതാണ് ഈ മൊഴി.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചില രേഖകൾ സീൽ ചെയ്ത കവറിൽ കോടതിയിൽ കഴിഞ്ഞ ബുധനാഴ്ച സമർപ്പിച്ചിരുന്നു. ഇവ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവെച്ചത്.

ദിലീപിന്റെയും പൾസർ സുനിയുടേയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരു ടവറിന്റെ പരിധിയിൽ വരുന്നെന്ന ചോദ്യത്തോടെയായിരുന്നു പ്രോസിക്യൂഷന്റെ വാദം തുടങ്ങിയത്. കാവ്യാമാധവനും കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് സുനിൽകുമാറിന്റെ മൊഴിയും ഉണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യാമാധവൻ 25000 രൂപ കൊടുത്തിട്ടുണ്ട്. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോടാണ് പൾസർ സുനി ആദ്യം ദിലീപിന്റെ പങ്ക് വെളിപ്പെടുത്തിയത്. ദിലീപ് കിങ്ങ് ലയറാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. പൾസർ സുനിയുടെ മൊഴികൾ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.

അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് നിവിന്‍ പോളി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഇപ്പോഴത്തെ താരം നിവിന്‍പോളിയാണ്.തനിക്ക് കിട്ടുന്ന സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന സാധാ ഒരു നടനാണ് താനെന്നാണ് നിവിന്റെ അഭിപ്രായം. താന്‍ തുടങ്ങിയിട്ടേ ഉള്ളു, തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് താരം പറയുന്നു.

അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിസിനസ് തുടങ്ങാന്‍ പോയാല്‍ എല്ലാം പോകും. ഒന്നിനും പിന്നെ നിലനില്‍പ്പുണ്ടാകില്ല. രണ്ട് പടങ്ങള്‍ ഹിറ്റാകുമ്പോഴേക്കും രണ്ട് കോടിയുടെ വണ്ടികള്‍ വാങ്ങുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് ഈ കടം വീട്ടാന്‍ കിട്ടുന്ന പടങ്ങളിലെല്ലാം കയറി അഭിനയിക്കേണ്ടി വരും. അതോടെ നല്ല ചിത്രങ്ങള്‍ കിട്ടാതാകുമെന്നാണ് നിവിന്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് നിവിന്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം നിവിന്‍ പോളിയ്‌ക്കെതിരെ നാന വീക്കിലിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വൈറലായിരുന്നു. ഹേ ജൂഡിന്റെ ലൊക്കേഷന്‍ കവര്‍ ചെയ്യാന്‍ പോയ റിപ്പോര്‍ട്ടറോടും ഫോട്ടോ ഗ്രാഫറോടും നിവിന്‍ പോളി അപര്യാദയായി പെരുമാറി എന്നും, സംവിധായകന്‍ സമ്മതിച്ചിട്ടും നിവിന്‍ ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല എന്നും നിവിന്‍ ഭാവി മലയാള സിനിമയുടെ ശാപമാണ് എന്നുമൊക്കെയായിരുന്നു പോസ്റ്റിലെ ഹൈലൈറ്റ്. എന്നാല്‍ ഇക്കാര്യത്തില്‍ നിവിന്‍ ഒരു പ്രതികരണം പോലും നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്.

Read more.. കാവ്യയുടെയും ദിലീപിന്റെയും ഓണം ജയിലിലാകുമോ?; അതിവേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്; അപ്പുണ്ണിയേയും കാവ്യയേയും കേസുമായി ബന്ധപ്പെടുത്താൻ നിർണ്ണായക തെളിവുകൾ

ന്യൂഡല്‍ഹി: തീകൊളുത്താന്‍ പെട്രോളും കൈയില്‍ ആയുധങ്ങളുമായി ഓടിയെത്തിയ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അനുയായികളില്‍നിന്ന് നൂറ്റമ്പതോളം ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഡ്രൈവറായ രമേഷ് കുമാറും കണ്ടക്ടറായ അനില്‍കുമാറും. ഇന്നലെയാണ് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധി വന്നത്. അതോടെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

സംഭവത്തെ കുറിച്ച് രമേഷ് കുമാര്‍ പറയുന്നത് ഇങ്ങനെ; വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറിലൂടെ എഴുപതോളം യാത്രക്കാരുമായി ബസ് ഓടിച്ചു വരികയായിരുന്നു. അപ്പോള്‍ കറുത്ത നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച നാലു പുരുഷന്മാര്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടു. റോഡ് മുറിച്ചു കടക്കാനായിരിക്കും എന്നു കരുതി ഞാന്‍ ബസിന്റെ വേഗത കുറച്ചു. എന്നാല്‍ അപ്പോഴത്തേക്കും എവിടനിന്ന് എന്നറിയില്ല, നാല്‍പ്പതോളം ആളുകള്‍ റോഡില്‍ നിറഞ്ഞു. അവരെല്ലാവരും കറുത്ത ഹെല്‍മറ്റുകള്‍ ധരിച്ചിരുന്നു.

അവര്‍ ബസ്സിനു നേര്‍ക്ക് കല്ലെറിയുകയും ജനാലകളും വാതിലുകളും തല്ലിപ്പൊട്ടിക്കുകയും ചെയ്യാന്‍ തുടങ്ങി. ഡ്രൈവറുടെ സീറ്റിനടുത്തുള്ള ജനാല തകര്‍ത്ത ശേഷം അവര്‍ എന്റെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ചു. മരണം കണ്‍ മുന്നിലെത്തിയപ്പോഴും ബസ്സിലെ യാത്രക്കാരെ അപകടം കൂടാതെ രക്ഷിക്കണമെന്നായിരുന്നു എന്റെ ചിന്ത- രമേഷ് കുമാര്‍ പറയുന്നു. പെട്രോള്‍ പുരണ്ട ഷര്‍ട്ട് ഞാന്‍ പുറത്തേക്ക് ഊരിയെറിഞ്ഞു. എന്നിട്ട് പിന്നിലെ വാതിലിലൂടെ യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അപ്പോഴത്തേക്കും ചില അക്രമികള്‍ ബസ്സിനുള്ളില്‍ കയറിയിരുന്നു. അവര്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും സീറ്റുകളില്‍ തന്നെയിരിക്കാനും ആവശ്യപ്പെട്ടു. മരണം എനിക്കു നേര്‍ക്കുനേര്‍ കാണാമായിരുന്നു. എങ്കിലും അവരോട് എതിര്‍ത്തുനില്‍ക്കാനും യാത്രക്കാരെ ബസ്സിനു പുറത്തിറക്കാനും സാധിച്ചു. യാത്രക്കാര്‍ പുറത്തിറങ്ങിയ നിമിഷം അക്രമികള്‍ ബസ് അഗ്നിക്കിരയാക്കി.

ഇതേ സമയം അതേ റൂട്ടിലൂടെ മറ്റൊരു ബസ് എത്തി. ആ ബസ്സിലെ കണ്ടക്ടറായിരുന്നു അനില്‍ കുമാര്‍. മുന്നിലെ ബസ് അക്രമികള്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് കണ്ടതോടെ അനില്‍കുമാറിന് കാര്യം മനസ്സിലായി. അദ്ദേഹം ബസ്സ് നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. അതോടെ രമേഷ് കുമാറിന്റെ ബസ്സില്‍നിന്ന് ഇറങ്ങിയ യാത്രക്കാര്‍ അനില്‍കുമാറിന്റെ ബസ്സിനു സമീപത്തേക്ക് ഓടിയെത്തി. എന്നാല്‍ അനില്‍ കുമാര്‍ അദ്ദേഹത്തിന്റെ ബസിലെ യാത്രക്കാരോട് പുറത്തിറങ്ങാനാണ് ആവശ്യപ്പെട്ടത്.

70-80 യാത്രക്കാര്‍ ആ സമയം ബസ്സിലുണ്ടായിരുന്നു. അക്രമികള്‍ അനില്‍കുമാറിന്റെ ബസിനു സമീപത്തേക്ക് ഓടിയെത്തിയപ്പോഴേക്കും യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കാന്‍ സാധിച്ചിരുന്നു. അവര്‍ ബസ്സിനു നേര്‍ക്ക് കല്ലെറിയുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു. പിന്നീട് അക്രമികള്‍ ആ ബസ്സിനും തീയിട്ടു. ബസ്സില്‍നിന്ന് ഏറ്റവും അവസാനം പുറത്തെത്തിയ ആള്‍ ഞാനായിരുന്നു- അനില്‍കുമാര്‍ പറയുന്നു.

ഇരു ബസ്സുകളും അഗ്നിക്കിരയാക്കിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ കടുത്തു. സമീപത്തെ കടകളും പെട്രോള്‍ പമ്പുകളും ഉടന്‍ തന്നെ അടച്ചു. പോലീസുകാരെയും വിന്യസിച്ചു.  ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടേത്തിയ റാം റഹീം സിങ്ങിന്റെ ശിക്ഷ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.

ഗുര്‍മീതിന് എതിരെ ഇപ്പോള്‍ വന്ന കോടതി വിധിയിലേക്ക് എത്തിയ കാര്യങ്ങള്‍ എല്ലാം തുടങ്ങിയത് വാജ്‌പേയിക്ക് അയച്ച ഊമക്കത്തില്‍ നിന്നും.  ഗുര്‍മീതിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ഈ കത്തില്‍ ഉണ്ടായിരുന്നത് ഇരയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

”കൃഷ്ണന് 360 ഗോപികമാരുണ്ട്. അവരുമായി ദിവസേനെ ഭഗവാന്‍ പ്രേമലീലയില്‍ ഏര്‍പ്പെടും. ജനങ്ങള്‍ അദ്ദേഹത്തെ ദൈവമായി ആരാധിക്കുമ്പോള്‍ ഇതൊന്നും ഒരു പുതിയ കാര്യമേയല്ല. ” വിശ്വാസികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ശിക്ഷ കാത്തിരിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം തന്റെ ഇരയുടെ മേല്‍ ലൈംഗിക ചൂഷണം നടത്തുന്നതിനെ ന്യായീകരിച്ച് പറഞ്ഞതായി ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിനെതിരേ വിവാദമുണ്ടാക്കിയ കത്തില്‍ വെളിപ്പെടുത്തിയതാണ് ഇത്.

2002 ല്‍ ദേരാ സച്ചാ സൗദയിലെ ആചാരങ്ങള്‍ സൂചിപ്പിച്ച് യുവതി അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസിനുമായിരുന്നു കത്തയച്ചത്. ഈ കത്തായിരുന്നു പിന്നീട് റാം റഹീമിനെതിരേ നടന്ന സിബിഐ അന്വേഷണത്തിലേക്ക് നയിക്കപ്പെട്ടതും. പഞ്ചാബില്‍ നിന്നായിരുന്നു യുവതി കത്തെഴുതിയത്. ” ദേരാ സച്ചാ സൗദയുടെ കടുത്ത വിശ്വാസികളായ കുടുംബം കാരണമാണ് താനും ആള്‍ ദൈവത്തിന്റെ ‘സാധ്വി’ യായി മാറിയത്. സിര്‍സയിലെ ദേരയിലെ രണ്ടു വര്‍ഷത്തെ വാസമാണ് ലൈംഗിക ചൂഷണത്തിലേക്ക് നയിച്ചത്. താമസിക്കുന്ന കാലത്താണ് മഹാരാജ് ജി ഭൂഗര്‍ഭ താമസസ്ഥലമായ ഗുഫയിലേക്ക് ഇരയെ വിളിച്ചത്.

ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയമാധ്യമമാണ് പെണ്‍കുട്ടിയുടെ കത്തിലെ പരാമര്‍ശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ കത്തില്‍ പെണ്‍കുട്ടി സൂചിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണെന്ന് പറയുന്നു.

” മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ സമയം 10 മണിയായിരുന്നു. മഹാരാജ് അവിടെ അയാളുടെ കിടക്കയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു റിമോട്ടുണ്ടായിരുന്നു. മുന്നിലെ ടെലിവിഷനില്‍ പ്രായ പൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സിനിമ ഓടുന്നു. കിടക്കയുടെ ഒരു വശത്ത് തോക്ക് വെച്ചിരുന്നു. എല്ലാം കണ്ട് ഞാന്‍ ഞെട്ടി. കാരണം മഹാരാജിനെ കുറിച്ച് ഒരിക്കലും ഇങ്ങിനെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ തന്റെ പ്രിയപ്പെട്ട സാധ്വിയായി തെരഞ്ഞെടുക്കപ്പെട്ട് എന്നില്‍ പ്രസാദിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുര്‍മീതിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചപ്പോള്‍ താന്‍ ദൈവമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടെന്നായിരുന്നു മറുപടി. ദൈവം ഇത്തരം മോശം കാര്യം ചെയ്യാറില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ” ഇതൊന്നും ഇവിടെ പുതിയ കാര്യമല്ല. നമ്മള്‍ ഇവിടെ വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിക്കാന്‍ പോകുന്നു. 360 ഗോപികമാരുള്ള കൃഷ്ണഭഗവാന്‍ ദിനംപ്രതി അവരെ മാറിമാറി പ്രണയിച്ചിരുന്നില്ലേ. ” എന്നായിരുന്നു മഹാരാജിന്റെ മറുപടി.

തുടര്‍ന്നു ആഗ്രഹത്തിന് എതിര് നിന്നാല്‍ തന്നെയും കുടുംബത്തെയും ദേരയില്‍ നിന്നും പുറത്തെറിയുമെന്നും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. സഹകരിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ദേരാ തലവന്‍ യുവതിയെ ബലാത്സംഗം ചെയ്തു. അടുത്ത മൂന്ന് വര്‍ഷവും ഇത് തുടര്‍ന്നു. ഇതിനിടയില്‍ മറ്റ് സാധ്വികളെയും ദേരാ തലവന്‍ തന്റെ ഇംഗിതത്തിന് ഇരയാക്കിയിരുന്നു. 35 നും 40 നും ഇടയില്‍ പ്രായക്കാരായ ഗുര്‍മീത് ബലാത്സംഗം ചെയ്ത അനേകം യുവതികളുടെ പേരുകളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നവരായിരുന്നതിനാല്‍ ഇതില്‍ കൂടുതല്‍ അവര്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഗുര്‍പ്രീതിന്റെ ഇംഗിതത്തെ എതിര്‍ത്തിരുന്ന പെണ്‍കുട്ടികള്‍ ദേരയ്ക്കുള്ളില്‍ മര്‍ദ്ദനത്തിനും അപമാനത്തിനും ഇരയായിരുന്നതായും സൂചിപ്പിക്കുന്നുണ്ട്. കൊല്ലുമെന്ന ഭയത്താലാണ് പേരു വെളിപ്പെടുത്താത്തതെന്നും ഈ ഭീതികൊണ്ട് തുടര്‍ച്ചയായ ചൂഷണത്തിനും ബലാത്സംഗത്തിനും ഇരയാകുന്ന ഏകദേശം 30-40 പെണ്‍കുട്ടികളാണ് കഴിയുന്നതെന്നും പറയുന്നുണ്ട്. ധൈര്യം കൊടുത്താല്‍ ഇവര്‍ ഇക്കാര്യം പറയാന്‍ മുമ്പോട്ടു വരുമെന്നും ഒരു വൈദ്യപരിശോധന എല്ലാ സാധ്വികളിലും നടത്തിയാല്‍ ലൈംഗികചൂഷണത്തിന്റെ വിവരം അറിയാമെന്നും വ്യക്തമാക്കുന്നുണ്ട്. ഗുര്‍മീതിനെ അന്ധമായി വിശ്വസിക്കുന്ന മാതാപിതാക്കള്‍ ഇപ്പോഴും പെണ്‍മക്കള്‍ കന്യകകളാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഒരു വൈദ്യ പരിശോധന മഹാരാജ് ഗുര്‍മീത് രാം റഹീം തങ്ങളുടെ ജീവിതം തകര്‍ത്തെന്ന കാര്യം വെളിവാക്കിത്തരുമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

2002 സെപ്തംബര്‍ 3 ന് കിട്ടിയ കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജി ആദര്‍ശ് കുമാര്‍ ഗോയല്‍ സ്വമേധയാ കേസെടുക്കുക ആയിരുന്നു. അതിന് ശേഷം സിര്‍സാ ജഡ്ജിയോട് ദേരാ സന്ദര്‍ശിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2002 സെപ്തംബര്‍ 24 ന് സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇടുകയുമായിരുന്നു.

ടെക്‌സാസ്: കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഹാര്‍വി ചുഴലിക്കാറ്റ് ടെക്‌സാസില്‍ കരതൊട്ടു. 125 മൈല്‍ വേഗതയുള്ള കാറ്റും 12 അടി വരെ ഉയരമുള്ള തിരമാലകളും ഹാര്‍വിയുടെ ഫലമായി അനുഭവപ്പെട്ടു. ഉഗ്രശേഷിയുള്ള കാറ്റഗറി 4 ചുഴലിക്കൊടുങ്കാറ്റായി ഹാര്‍വിയെ ഉയര്‍ത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ടെക്‌സാസിലും ലൂസിയാനയിലും ചില പ്രദേശങ്ങളില്‍ 90 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ പ്രഭാവം കുറച്ചു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. 2005ല്‍ കത്രീന ചുഴലിക്കാറ്റുണ്ടാക്കിയ നാശത്തിനു സമാനമായിരിക്കും ഹാര്‍വിയും സൃഷ്ടിക്കുകയെന്നും പ്രവചനമുണ്ട്. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് ടെക്‌സാസില്‍ നിന്ന് പലായനം ചെയ്തത്. മുന്നറിയിപ്പുകള്‍ നല്‍കുന്നതിനു മുമ്പ് തന്നെ ജനങ്ങള്‍ പലയിടത്തു നിന്നും ഒഴിഞ്ഞു. വീടുകളുടെ സംരക്ഷണത്തിനായി പലരും മണല്‍ച്ചാക്കുകള്‍ അടുക്കിയിട്ടുണ്ട്.

ആരെങ്കിലും ഈ പ്രദേശങ്ങളില്‍ തങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ പേരും സോഷ്യല്‍ സെക്യൂരിറ്റി നമ്പറും കൈത്തണ്ടയില്‍ രേഖപ്പെടുത്തണമെന്ന് റോക്ക്‌പോര്‍ട്ട് മേയര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ പറയുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സാഹചര്യം അതാണ് ആവശ്യപ്പെടുന്നതെന്ന് മേയര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഗുര്‍മീത് റാം റഹീം കേരളത്തിലും തന്റെ വേരുകള്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. മൂന്നാറിലും കുമരകത്തും വാഗമണ്ണിലും കോടികളുടെ ഭൂസ്വത്ത് സ്വന്തമാക്കിയ ആള്‍ദൈവം ബിസിനസ് കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒന്നിലേറെ തവണ കേരളത്തിലെത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ തന്റെ ശിഷ്യഗണത്തില്‍ ചേര്‍ക്കാനും അദേഹം ലക്ഷ്യമിട്ടിരുന്നു.

മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനെ തന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വന്‍തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. സിനിമയിലും ടിവി പരിപാടികളിലും നിറഞ്ഞുനില്ക്കുന്ന ഈ താരത്തെ മുന്‍നിരയില്‍ നിര്‍ത്തി ഒരു മലയാളം ചാനല്‍ ആരംഭിക്കാന്‍ ഗുര്‍മീതിന് പദ്ധതിയുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി മുന്നേറവെയാണ് ആള്‍ദൈവത്തിനെതിരേ ഒരു മലയാളം പത്രത്തില്‍ വാര്‍ത്ത വന്നത്. ഇയാളുടെ വാഗമണ്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതോടെ നടന്‍ പിന്മാറുകയും ചെയ്തു. ഗുര്‍മീത് കേരളത്തില്‍ 6000 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിനു 2015ല്‍ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്നുവര്‍ഷം മുന്‍പ് ഹരിയാന പോലീസ് സേനയുടെ വലയത്തില്‍ അദ്ദേഹം നടത്തിയ കേരള സന്ദര്‍ശനം വിവാദമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന കേരളത്തിന്റെ ചോദ്യത്തിനു ഹരിയാന പോലീസ് മറുപടി നല്‍കിയില്ല. ഇതേക്കുറിച്ചു കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താല്‍പര്യങ്ങള്‍ക്കു വേണ്ടി സന്ദര്‍ശനം നടത്തുന്നവര്‍ക്കു സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പോലീസിനെ നിയോഗിക്കാന്‍ കഴിയില്ലെന്നു കേന്ദ്രത്തെയും കേരള സര്‍ക്കാര്‍ അറിയിച്ചു. ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയോ വലയത്തില്‍ കേരളം സന്ദര്‍ശിച്ചാല്‍ ഗുര്‍മീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും കേരളത്തിനു മുന്‍കൂട്ടി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കൊച്ചിയില്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ‘മ്യൂസിക് ഷോ’ നടത്താനും ഗുര്‍മീതിനു പദ്ധതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മലയാളികള്‍ അസഭ്യവര്‍ഷം നടത്തിയതോടെ ഈ നീക്കവും ഉപേക്ഷിച്ചു.

RECENT POSTS
Copyright © . All rights reserved