ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്ത് വിടാന്‍ സംഘം വിസമ്മതിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം. സാധാരണ ഫുള്‍കൈ ഷര്‍ട്ടാണ് കൊലയാളി ധരിച്ചിരുന്നത്. കൈയില്‍ ഒരു ചരടും, കഴുത്തില്‍ ഒരു ടാഗും തുക്കിയിരുന്നു. വൈസറില്ലാത്ത ഹെല്‍മറ്റ് ധരിച്ചിരുന്നതാണ് മുഖത്തിന്റെ രേഖാ ചിത്രം വരയ്ക്കാന്‍ സഹായകമായത്.
അക്രമികള്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു.
പശ്ചിമഘട്ട രക്ഷായാത്രക്ക് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് സ്വീകരണം നല്‍കും. 21/9/17 വൈകിട്ട് 3 മണിക്ക് എറണാകുളത്തെ മംഗളവനം പ്രദേശത്ത് എത്തിച്ചേരുന്ന യാത്രയെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. 2017 ആഗസ്‌റ് 16 ന് കാസര്‍ഗോഡ് നിന്ന് തുടങ്ങിയ യാത്ര ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് സമാപിക്കും. പ്രകൃതിക്കു വേണ്ടിയുള്ള കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന പോരാട്ടങ്ങളെ കാണാനും ഏകോപിപ്പിക്കുവാനും സംവാദങ്ങള്‍ ഉയര്‍ത്തുവാനും വേണ്ടിയുള്ള ഒരു എളിയ പരിശ്രമത്തിന്റെ ഭാഗമായാണ് ‘പശ്ചിമഘട്ട രക്ഷായാത്ര’ നടക്കുന്നത്.
എറണാകുളം വൈറ്റിലയില്‍ സീരിയല്‍ നടിമാരുടെ വിളയാട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കൊച്ചി വൈറ്റിലയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കരിങ്കല്‍ കക്ഷണമുപയോഗിച്ച് അടികിട്ടിയ ഷെഫീഖ് എന്ന ടാക്‌സി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തത്. ഷെയറിങ് ഓപ്ഷന്‍ നല്‍കിയാണ് ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്തത്. ഇവര്‍ മൂന്നുപേരും സീരിയലില്‍ അഭിനയിക്കുന്നവരാണ്. മൂന്നുപേരും രാവിലെ മദ്യപിച്ചശേഷമാണ് വാഹനത്തില്‍ കയറിയത്. ഈ സമയം കാറില്‍ മറ്റൊരു യാത്രക്കാരനുമുണ്ടായിരുന്നു.
ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ ഇറക്കി വിടണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ ഇതു നിരസിച്ചു. ഇതോടെ മദ്യലഹരിയിലായിരുന്ന യുവതികള്‍ അസഭ്യവര്‍ഷം തുടങ്ങി. ഇതിനിടെ കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ ജീവനുംകൊണ്ട് സ്ഥലംവിട്ടു.
വാക്കുതര്‍ക്കം മൂത്തതോടെ യുവതികള്‍ റോഡരികില്‍ കിടന്ന കരിങ്കല്‍ കഷണങ്ങളുപയോഗിച്ച് ഡ്രൈവറെ നേരിട്ടു. സ്ത്രീകള്‍ ഡ്രൈവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയിലും മുഖത്തും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് സമീപത്തെ പോലീസ് എയ്ഡ് പോസ്റ്റിലെത്തി ഡ്രൈവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പോലീസ് എയിഡ് പോസ്റ്റില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച ഇവരെ മരട് പോലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. ഡ്രൈവറുടെ പരാതിയില്‍ മേല്‍ കേസെടുത്ത പോലീസ് ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്ന് അറിയിച്ചു.
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ യുവതിയുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലാണ് സംഭവം. ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ചൊവ്വാഴ്ചയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.
വേട്ടപാലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബുധനാഴ്ച ഇരുവരുടേയും മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇവര്‍ ചിരളയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ബേട്ടുള മൂന്നാം വര്‍ഷവും ബോഗിറെഡ്ഡി രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. ഇരുവരുടേയും പ്രണയത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ ഇരുവരും വിജയവാഡയിലെത്തി രജിസ്റ്റര്‍ വിവാഹം നടത്തി. രാത്രി സുഹൃത്തുക്കള്‍ക്ക് തങ്ങള്‍ മരിക്കുകയാണെന്നു കാണിച്ച് ഇരുവരും സന്ദേശമയച്ചിരുന്നു.
തുടര്‍ന്ന് വേട്ടപാലം റെയില്‍വേ സ്‌റ്റേഷനിലെത്തി ഇരുവരും ട്രെയിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളെ സമീപിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാകാം ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഒരു വർഷം മുൻപാണ് പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് മുന്നോട്ട് കൊണ്ട് പോകാനാകാതെ അവസാനിപ്പിച്ചത്. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേസിനാസ്പദമായ തുമ്പ് ലഭിക്കുകയും കേസ് അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. ബാംഗളൂരിൽ പഠിക്കുന്ന മകളെ കാണാൻ പോയതിന്റെ പിറ്റേ ദിവസമാണ് പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബംഗ്ലൂരുവില്‍ നഴ്‌സിംങ്ങ് പഠിക്കുന്ന മകളെ കാണാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് പിതാവ് പോയത്. മകളെ കണ്ട പിതാവ് അവളേയും കൂട്ടി ഉച്ച ഭക്ഷണം കഴിച്ച് ഡ്രസ്സും വാങ്ങിക്കൊടുത്ത്, ഹോസ്റ്റലില്‍ കൊണ്ടുവിട്ടു. തുടർന്ന് അദ്ദേഹം സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.
സുഹൃത്തിന്റെ വീട്ടിൽ ഇരുന്ന് ഇരുവരും മദ്യപിക്കുകയും തുടർന്ന് സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ഇരുവരും ബംഗ്ലൂരുവിലെ വേശ്യാലയത്തിലെത്തുകയും ചെയ്തു. സുഹൃത്ത് ഒരു റൂമിലേക്ക് പോയി. മറ്റൊരു മുറിയിലേക്ക് പിതാവും. എന്നാൽ റൂമിലെത്തിയ പിതാവ് പെൺകുട്ടിയെ കണ്ട് ഞെട്ടുകയായിരുന്നു. സ്വന്തം മകളെ ആ രീതിയിൽ കണ്ടത് അയാൾക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു.
ഉടൻ തന്നെ അയാൾ ആ മുറി വിട്ട് പുറത്തിറങ്ങുകയും നന്നായി മദ്യപിക്കുകയും ചെയ്തു. എന്നാൽ മകള്‍ പിതാവിനെ കണ്ടതേയില്ല. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ പിതാവ് രാത്രിയില്‍ വീണ്ടും മദ്യപിച്ചു. രാവിലെ താമസിച്ച് എഴുന്നേറ്റ സുഹൃത്ത് കണ്ടത് അടുത്ത റൂമില്‍ തൂങ്ങിമരിച്ച നിലയിലുള്ള സുഹൃത്തിനെയാണ്.
പൊതുവേ സന്തോഷവാനായിരുന്ന പിതാവ് ആത്മഹത്യ ചെയ്യില്ലെന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും സംശയപ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷിച്ചു. വർഷങ്ങൾക്ക് മുൻപ് അവസാനിപ്പിച്ച കേസ് ഒരു ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഈ ഇടയ്ക്ക് പുനരാരംഭിച്ചു. ബംഗ്ലൂരുവിലെ സുഹൃത്തിന്റെ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിന് മുന്നോടിയായി വീട് ശുചീകരിക്കുന്നതിനിടയിലാണ് ആത്മഹത്യ ചെയ്ത റൂമിലെ ബെര്‍ത്തില്‍ നിന്നും കൃത്യമായി വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചത്.
മകളെ ഉടനെ വിവാഹം കഴിപ്പിക്കണം… അവള്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായമായെന്ന് ഇന്നാണെനിക്ക് മനസ്സിലായത്… ഇതായിരുന്നു കുറിപ്പ്… സുഹൃത്ത് ഉടനെ കേസന്വേഷിച്ച അടുത്ത ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടർന്ന് കത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തില്‍ നിന്ന് അന്നു നടന്ന സംഭവങ്ങള്‍ വീണ്ടും ചോദിച്ചറിഞ്ഞു. വേശ്യാലയത്തില്‍ പോയതടക്കമുള്ള വിവരങ്ങള്‍ സുഹൃത്ത് തുറന്നു പറഞ്ഞു. അവിടെ പോയതിന് ശേഷമാണ് അദ്ദേഹം നന്നായി മദ്യപെച്ചതെന്നും, പിന്നീട് അധികം ഒന്നും മിണ്ടിയിരുന്നില്ലെന്നും..
പോലീസ് പിന്നീട് മലയോര മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്ന മകളെ ചോദ്യം ചെയ്തു. ഒപ്പം പെണ്‍കുട്ടിയുടെ സുഹൃത്തുക്കളേയും. നഴ്‌സിങ്ങ് പഠിക്കാന്‍ പോയ മലയാളികളായ പല പെണ്‍കുട്ടികളും വന്‍ സെക്‌സ് റാക്കറ്റുകളുടെ വലയിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം അപ്പോഴാണ് പോലീസ് അറിയുന്നത്.
പിതാവ് വന്ന ദിവസം വൈകുന്നേരവും ഒരു ആണ്‍ സുഹൃത്തിനൊപ്പം മകള്‍ പോയിരുന്നതായും, തിരിച്ചു വന്നപ്പോള്‍ ഒരു പണിയുമെടുക്കാതെ ഇന്ന് നല്ല പണം കിട്ടിയെന്ന് അവള്‍ പറഞ്ഞതായും പോലീസിന് സുഹൃത്തുക്കള്‍ മൊഴി നല്‍കി. ഇതോടെയാണ് പെണ്‍കുട്ടിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്. താന്‍ റൂമിലിരിക്കുമ്പോള്‍ ഒരു കസ്റ്റമര്‍ വന്നെന്നും, പക്ഷെ വാതിലിനടുത്ത് വന്ന നോക്കിയിട്ട്, പറഞ്ഞ പണം വാതിലിന് ഉള്ളിലേക്ക് ഇട്ട്, വാതില്‍ ശബ്ദമുണ്ടാക്കിയടച്ചിട്ട് പോയെന്നും മകള്‍ ഉദ്യോഗസ്ഥന് രഹസ്യമൊഴി നല്‍കി. പക്ഷെ വന്നയാള്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും മൊഴി നല്‍കിയത്.
സ്‌കൂളിലെ അധ്യാപകനും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മസ്തിഷ്‌ക മരണം. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിന് നൂറ് കിലോമീറ്റര്‍ അകലെ ശിക്കാറിലാണ് സംഭവം. അനാരോഗ്യകരമായ സാഹചര്യത്തില്‍, ആവശ്യമായ മുന്‍കരുതലെടുക്കാതെയുള്ള ഗര്‍ഭഛിത്രത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം തടസപ്പെട്ടതാണ് 18 വയസുകാരിയുടെ തലച്ചോര്‍ തകരാന്‍ കാരണം. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ ഞായറാഴ്ച രാത്രിയോടെ ജെയ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതോടെയാണ് പീഡനവിവരവും ഗര്‍ഭഛിത്രം നടത്തിയ കാര്യവും പുറത്തുവന്നത്. അധ്യാപകന്‍ ജഗത് ഗുജ്ജറും സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവുമാണ് കുട്ടിയെ പീഡിപ്പിച്ചതും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതും. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പഴയനിലയിലാകുവാനുള്ള സാധ്യത കുറവാണെന്ന് ജെയ്പൂര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി കുട്ടി സ്‌കൂളില്‍ പീഡനത്തിനിരയായി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എക്‌സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് അധ്യാപനും സ്‌കൂള്‍ ഡയറക്ടറും കുട്ടിയെ സ്‌കൂള്‍ സമയം കഴിഞ്ഞും സ്‌കൂളില്‍ നിര്‍ത്തിയത്. ഇരുവരുടെയും തുടര്‍ച്ചയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രഹസ്യമായി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ക്ലിനിക്കില്‍ സുരക്ഷിതമല്ലാതെ നടത്തിയ ഗര്‍ഭഛിദ്രത്തിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധചികിത്സയ്ക്കായി ജെയ്പൂരിലെ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ കൊണ്ടുവന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയായ വിവരം മനസിലായത്. വിവരമറിഞ്ഞ് സ്‌കൂളിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സ്‌കൂള്‍ താല്‍ക്കാലികമായി പൊലീസ് അടച്ചുപൂട്ടി. 400 കുട്ടികളാണ് സംഭവം നടന്ന സ്‌കൂളില്‍ പഠിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ ഒളിപ്പിച്ച സാഹചര്യത്തില്‍ മാപ്പുസാക്ഷികള്‍ അനിവാര്യമെന്ന വിലയിരുത്തലിലേക്ക് അന്വേഷണ സംഘം. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരാകണമെന്നതിനെ കുറിച്ചും പൊലീസ് ആലോചന തുടങ്ങി. ആക്രമത്തിന് ഇരയായ നടിയാകും പ്രധാന സാക്ഷി. സിനിമാക്കാരില്‍ പലരേയും സാക്ഷികളാക്കേണ്ടി വരും.മഞ്ജു വാര്യരും സാക്ഷിപ്പട്ടികയില്‍ ഉണ്ടാകണമെന്നാണ് പൊലീസ് ആഗ്രഹിക്കുന്നത്.
കേസില്‍ ഒക്ടോബര്‍ 8ന് കുറ്റപത്രം പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. അതിന് മുമ്പ് സാക്ഷികളില്‍ വ്യക്തത വരുത്തും. കാവ്യാ മാധവനും നാദിര്‍ഷായും പ്രതികളാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം കോടതിയെ ബോധ്യപ്പെടുത്താനാണ് ഇത്. പലരും ചോദ്യം ചെയ്യലില്‍ സത്യം പറഞ്ഞു. എന്നാല്‍ കോടതിയിലെത്തുമ്പോള്‍ ദിലീപിന് അനുകൂലമായി മാറുമെന്ന ആശങ്ക പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ പ്രോസിക്യൂഷന്‍ സാക്ഷികളെ നിശ്ചയിക്കാനാണ് നീക്കം. കേസില്‍ സാക്ഷി പറയണമെന്ന് മഞ്ജുവിനോട് പൊലീസ് ആവശ്യപ്പെടും. ദിലീപിനെതിരെ മൊഴി നല്‍കിയ അനൂപ് ചന്ദ്രനും പ്രധാന സാക്ഷികളില്‍ ഒരാളാകും. ഇതിനപ്പുറത്ത് രമ്യാ നമ്പീശനും സാക്ഷി പട്ടികയിലെത്തും.
സംവിധായകന്‍ ലാലും കോടതിക്ക് മുന്നില്‍ മൊഴി നല്‍കേണ്ടി വരും. പ്രതികള്‍ അനുകൂലമായി മൊഴി നല്‍കിയ ആരും സാക്ഷിപ്പട്ടികയില്‍ ഉണ്ടാകില്ല. ഫോണ്‍ വിളികളില്‍ അടിസ്ഥാനമാക്കിയ തെളിവുകള്‍ തന്നെയാകും ദിലീപിനെതിരെ പൊലീസ് നിരത്തുക. രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ദിലീപ് വിളിച്ചത് നിര്‍ണ്ണായകമാണ്. അതു കൊണ്ടാണ് രമ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മിമിക്രിക്കാരെ വിമര്‍ശിച്ചതിന് തന്നെ സിനിമയില്‍ നിന്ന് ദിലീപ് ഒഴിവാക്കിയെന്നത് അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ പലരോടും ദിലീപ് വൈരാഗ്യം തീര്‍ത്തിന് തെളിവായി ഇതിനേയും ചൂണ്ടിക്കാട്ടും.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി, ഇയാള്‍ ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ് എന്നിവരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നത് പൊലീസ് പരിഗണിക്കും. അതിനിടെ അന്വേഷണ സംഘത്തിന് മാപ്പുസാക്ഷികളെ കിട്ടാതിരിക്കാന്‍ പ്രതിഭാഗവും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, പൊലീസുകാരന്‍ എന്നിവരേയും മാപ്പുസാക്ഷികളാക്കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വക്കീലന്മാരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നതാണ് നല്ലത് എന്ന്
പൊലീസിന് ഉപദേശം ലഭിച്ചു. അതിനിടെ മൊബൈല്‍ ഫോണ്‍ എന്ന നിര്‍ണായക തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനായും പൊലീസ് നിയമോപദേശം തേടി. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പീഡനത്തിന്റെ രണ്ടര മിനിറ്റ് ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. അതിനാല്‍ പീഡനം നടന്നില്ലെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ പ്രധാന തൊണ്ടി മുതല്‍ കിട്ടിയില്ലെങ്കിലും കേസ് ദുര്‍ബ്ബലമാകില്ലെന്നാണ് സൂചന.
കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണ് പൊലീസിന്റെ ശ്രമം. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കില്ല. പള്‍സര്‍ സുനി, ഇയാള്‍ ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ്, ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരും ഒന്നുമിണ്ടിയില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവും. അതിന് വേണ്ടിയാണ് തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്. ദിലീപ് ജയിലില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അതിന് മുന്‍പേ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് വീണ്ടും ജയിലില്‍ തുടരേണ്ടി വരും. പിന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ. നടിയെ ആക്രമിച്ചകേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഇതിനോടകം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
കൃത്യത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച കാര്യങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ ആക്രമണം ആസൂത്രണം ചെയ്തയാളാണ് ദിലീപ് എന്ന് പറയുന്നു. ഇതില്‍ മറ്റുള്ളവര്‍ക്കുള്ള പങ്കാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ദിലീപിനെ കൂടാതെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നവരും ആസൂത്രണത്തില്‍ പങ്കാളികളായിരുന്നവരും ആരൊക്കെയാണ് എന്നാണ് പരിശോധിക്കുന്നത്. കാവ്യയും നാദിര്‍ഷായും അടക്കം 15 പേര്‍ പ്രതികളാകാനാണ് സാധ്യത. മാപ്പുസാക്ഷികളുണ്ടെങ്കില്‍ അതനുസരിച്ച് പ്രതികളുടെ എണ്ണം കുറയും. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സെപ്തംബര്‍ 26ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിട്ടുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചില്‍ തന്നെയാണ് ഇത്തവണയുമെത്തിയത്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകാത്തതിനാല്‍ വീണ്ടും എന്തിനാണ് അപേക്ഷ നല്‍കിയതെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടാനുള്ള ദിലീപിന്റെ അഞ്ചാമത്തെ ശ്രമമാണിത്.
അന്വേഷണം ഏറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കാത്തത് നിയമപരമല്ലെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അടുത്ത ദിവസം റിലീസ് ചെയ്യേണ്ട രാമലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കായി അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. ഇവയുടെ മൊത്തം ചെലവ് 50 കോടിയിലേറെ രൂപ വരും. ഇതുള്‍പ്പെടെയുള്ള പ്രോജക്ടുകളെ ജയില്‍ ജീവിതം ബാധിക്കും. അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപ് തന്നെ കണ്ടിട്ടു പോലുമില്ല. കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാമെന്നും ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ അഭ്യര്‍ത്ഥന. നടിയുടെ അശ്ലീലചിത്രം പകര്‍ത്താന്‍ നിര്‍ദ്ദേശിച്ചെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണമെന്നും 10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപ് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇതു കോടതി തള്ളിയതിനെത്തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ഇതുവരെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്ല. വ്യക്തിവിരോധമുള്ള ചില ഉന്നതര്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് കേസില്‍ കുടുക്കിയത്. തനിക്കെതിരെ വ്യക്തി വിരോധമുള്ളവരാണ് ആരോപണത്തിനു പിന്നില്‍. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തി. തന്റെ വിവാഹമോചന ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വരാന്‍ പ്രയത്‌നിച്ചു.
ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്ന് മുംബൈ ഗ്രൂപ്പ് പിന്മാറിയത് താന്‍ നിമിത്തമാണെന്ന ധാരണയില്‍ അയാള്‍ക്ക് ശത്രുതയുണ്ട്. തന്റെ ആദ്യ ഭാര്യയായ മഞ്ജുവിന് അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ള എഡിജിപിയുമായി അടുപ്പമുണ്ട്. കേസിന്റെ അന്വേഷണച്ചുമതലയുള്ള ദിനേന്ദ്ര കശ്യപിനെ ഒതുക്കിയാണ് അന്വേഷണം നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ വമ്പൻ സ്രാവ് ആരെന്ന് വെളിപ്പെടുത്തി സിനിമ നിരൂപകൻ പല്ലിശേരി. പൾസർ കേസിൽ മുൻപ് ഒരു വമ്പൻ സ്രാവ് ഉണ്ടെന്നു പറഞ്ഞിരുന്നു . പല്ലിശേരി പറയുന്നു ഒക്ടോബറിൽ എന്നെ കൊന്നുകളയും എന്ന് ദിലീപിനോട് അടുത്തവരുടെ ഭീഷണി. മരിക്കുന്നതിന് മുൻപ് ഞാൻ ആ സത്യം വെളിപ്പെടുത്തുന്നു . ഡിജിപിക്കും, ദിലീപിനും, പൾസറിനും അറിയാം ഈ സ്രാവ് ആരെന്ന്. മുഖ്യമന്ത്രിക്ക് അറിയുമോ എന്ന് എനിക്ക് അറിയില്ല . വമ്പൻ സ്രാവിന്റെ ലക്ഷങ്ങൾ ഞാൻ പറയുന്നു എന്ന് പറഞ്ഞാണ് പല്ലിശേരി വെളിപ്പെടുത്തിയത്.ഉത്തര ഇന്ത്യയിൽ സാബ്രാജ്യം ഉള്ള കേരളീയനായ ഒരു എൻജിനിയർ ആണ് ഇയാൾ. ആറടി ഉയരമുള്ള പക്കാ ക്രിമിനൽ ആണെന്നും. 18 ക്രിമിനൽ കേസുകളുള്ള പ്രതിയെന്നു പറയുന്നു. നടിയെ ആക്രമിക്കപ്പെടുന്നതിനു രണ്ടു മണിക്കൂർ മുൻപ് ഇവർ മുന്ന് പേരും ചർച്ച നടത്തിയിരുന്നതായും പല്ലിശേരി ആരോപിക്കുന്നു. പൾസർ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഡൽഹിയിൽ നിന്നും എഞ്ചിനിയർക്കു വേണ്ടി അറസ്റ്റ് ചെയ്യാതിരിക്കാൻ കാൾ വന്നു എന്നും പല്ലിശേരി പറയുന്നു .
കടപ്പാട് : മംഗളം ന്യൂസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം പലരും ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞെങ്കിലും കോടതിയില്‍ എത്തുമ്പോള്‍ ഇതു മാറ്റിപ്പറയാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്കപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് മുന്‍കരുതലുകളോടെ പ്രോസിക്യൂഷന്‍ സാക്ഷികളെ നിശ്ചയിക്കാന്‍ നീക്കം നടക്കുന്നത്. സാക്ഷി പറയാന്‍ മഞ്ജുവില്‍ സമ്മര്‍ദം ചെലുത്തും. അനൂപ് ചന്ദ്രനും രമ്യാ നമ്പീശനും സാക്ഷിപ്പട്ടികയിലുണ്ട്.
സംവിധായകന്‍ ലാലും കോടതിയില്‍ മൊഴി നല്‍കേണ്ടി വരും. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയവരെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഫോണ്‍വിളികള്‍ തന്നെയായിരിക്കും പോലീസിന്റെ തുറുപ്പുചീട്ട്. രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ദിലീപ് വിളിച്ചത് നിര്‍ണ്ണായകമാണ്. അതു കൊണ്ടാണ് രമ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മിമിക്രിക്കാരെ വിമര്‍ശിച്ചതിന് തന്നെ സിനിമയില്‍ നിന്ന് ദിലീപ് ഒഴിവാക്കിയെന്നത് അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ പലരോടും ദിലീപ് വൈരാഗ്യം തീര്‍ത്തിന് തെളിവായി ഇതിനേയും ചൂണ്ടിക്കാട്ടും.
അഡ്വ. പ്രതീക്ഷ് ചാക്കോ അഡ്വ. രാജു ജോസഫ് എന്നിവരില്‍ ഒരാളെ മാപ്പു സാക്ഷിയാക്കുന്നത് പോലീസ് പരിഗണിക്കും. എന്നാല്‍ അന്വേഷണ സംഘത്തിന് മാപ്പു സാക്ഷികളെ കിട്ടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മറുഭാഗവും പയറ്റുന്നുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി,പോലീസുകാരന്‍ എന്നിവരെയും മാപ്പുസാക്ഷിയാക്കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വക്കീലന്മാരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന ഉപദേശം. നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനും പോലീസ് നിയമോപദേശം തേടുന്നുണ്ട്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പീഡനത്തിന്റെ രണ്ടര മിനിറ്റ് ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. അതിനാല്‍ പീഡനം നടന്നില്ലെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ പ്രധാന തൊണ്ടി മുതല്‍ കിട്ടിയില്ലെങ്കിലും കേസ് ദുര്‍ബ്ബലമാകില്ലെന്നാണ് സൂചന.
ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരും ഒന്നുമിണ്ടിയില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവും. അതിന് വേണ്ടിയാണ് തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തി.കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്. ദിലീപ് ജയിലില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനാലാണ് പോലീസിന്റെ തിടുക്കത്തിലുള്ള നടപടി.
കാവ്യയും നാദിര്‍ഷായും അടക്കം 15 പേര്‍ പ്രതികളാകാനാണ് സാധ്യത. മാപ്പുസാക്ഷികളുണ്ടെങ്കില്‍ അതനുസരിച്ച് പ്രതികളുടെ എണ്ണം കുറയും. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സെപ്റ്റംബര്‍ 26ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിട്ടുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചില്‍ തന്നെയാണ് ഇത്തവണയുമെത്തിയത്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകാത്തതിനാല്‍ വീണ്ടും എന്തിനാണ് അപേക്ഷ നല്‍കിയതെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടാനുള്ള ദിലീപിന്റെ അഞ്ചാമത്തെ ശ്രമമാണിത്.
തിരുവനന്തപുരം: മുന്‍ കായിക, വ്യവസായ മന്ത്രി ഇ.പി.ജയരാജനെതിരെയുള്ള ബന്ധു നിയമനക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാകില്ലെന്ന് വിജിലന്‍സിന്റെ നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ബന്ധു നിയമന വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്ത്‌നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു.
ബന്ധുവായിരുന്ന പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ ഇതിനെ ബന്ധുനിയമനമായി കണക്കാക്കാനാകില്ലെന്ന് വിജിലന്‍സ് പറയുന്നു. ഇതിനായുള്ള തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് വിശദീകരണം.
സുധീര്‍ നമ്പ്യാര്‍ ചുമതലയേറ്റെടുത്തിരുന്നുമില്ല. ഈ പശ്ചാത്തലത്തില്‍ കേസുമായി മുന്നോട്ടുപോയാല്‍ നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം. ക്വിക്ക് വേരിഫിക്കേഷനില്‍ തെളിവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ബന്ധുനിയമന വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.