Latest News

പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാറിന്റെ മുന്‍ ഡ്രൈവര്‍മാരായ ഷാജി, റിജോ എന്നിവരുടെ മരണത്തില്‍ ദൂരുഹതയുണ്ട് എന്ന് ആക്ഷേപം. ഇതില്‍ സമഗ്രമായ പോലീസ് അന്വേഷണം നടത്തണം എന്ന് കേണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്തനാപുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സരിത എസ് നായര്‍ രണ്ടു മാസത്തോളം താമസിച്ചത് എന്തിനാണ് എന്നും ആരാണു സരിതയെ താമസിപ്പിച്ചത് എന്ന് അന്വേഷിക്കണം എന്നും ഇവര്‍ പറയുന്നു. പത്തനംതിട്ട ജയലില്‍ കഴിഞ്ഞിരുന്ന സമയത്ത് സരിത എഴുതിയത് എന്നു പറയുന്ന കത്ത് ആരാണു വേഷം മാറി ജയിലിലെത്തി പുറത്തു കൊണ്ടു വന്നത് എന്നും ഇവര്‍ ചോദിക്കുന്നു. പ്രമുഖന്മാരുടെ പേരുകൾ ഉൾപ്പെടുത്തി തയാറാക്കിയ വ്യാജ കത്ത് കിട്ടിയ ഉടൻ തന്നെ കത്തിന്‍റെ വിശ്വസ്തത പരിശോധിക്കാതെ സോളാർ കമ്മീഷനിൽ ഉൾപ്പെടുത്തിയ നടപടി നിയമപരമാണോ എന്ന് പരിശോധിക്കണം. പ്രമുഖന്മാരുടെ പേരുകൾ ഉൾപ്പെടുത്തി ഭീഷണി പെടുത്തി കോടികളുടെ തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നു.

 കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് കേസിൽ പെടുത്തി അതു വഴി കോൺഗ്രസിനെ തകർക്കാമെന്ന് വ്യാമോഹിച്ച പത്തനാപുരത്തെയും കൊട്ടാരക്കരയിലെയും ഭരണകക്ഷിയിൽപെട്ട ചിലർ പിണറായി വിജയന്‍റെ അറിവോട് കൂടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ കള്ള കേസ്. കള്ള കേസെടുക്കൽ അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയാറായില്ലെങ്കിൽ നിയമ പരമായും രാഷ്ട്രീയ പരമായും ശക്തമായി അതിനെ നേരിടുമെന്നും ഇതിനെ കുറിച്ചെല്ലാം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും പത്ര സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.

സോളാർ കേസിൽ പത്തനാപുരം എംഎൽഎ  കെ. ബി ഗണേഷ് കുമാറിന്‍റെ പങ്കിനെ കുറിച്ച് ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷണം നടക്കണമെന്നും അവർ ആവശ്യപ്പെട്ടു. കെപിസിസി നിർവാഹക സമിതിയംഗങ്ങളായ സി. ആർ നജീബ്, അലക്സ് മാത്യു, റെജിമോൻ വർഗീസ്, ഡിസിസി ജനറൽ സെക്രട്ടറി നടുക്കുന്നിൽ വിജയൻ, കോൺഗ്രസ് സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ഷിജു പടിഞ്ഞാറ്റിൻകര, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്‍റ് കുളക്കട അനിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

ജീവനുള്ള തീവ്രവാദികളോടാണ് ഇറാഖി സേന പൊരുതിയതെങ്കില്‍ ഇന്ന് അതേ തീവ്രവാദികളുടെ മൃതദേഹങ്ങളോട്‌ പൊരുതുകയാണ് ഇവർ.
രാജ്യത്ത് തീവ്രവാദികളുടെ മൃതദേഹങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സൈന്യവും.
ബാഗ്ദാദില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ധുലിയാഹില്‍ കുഴികുഴിച്ച് കൂട്ടിയിട്ടിരിക്കുകയാണ് ഒരിക്കല്‍ ബാഗ്ദാദ് ജനതയെ വേട്ടയാടിയ ഐഎസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍.
കൊല്ലപ്പെട്ട ആയിരക്കണക്കിന് ഐഎസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഭരണകൂടം.
2014 മുതല്‍ ഇറാഖിലും സിറിയയിലും യുഎസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 80000 ഐഎസ് തീവ്രവാദികളാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.
റഷ്യന്‍ സിറിയന്‍ വ്യോമാക്രമണങ്ങളുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ കൊല്ലപ്പെട്ട ഐഎസ് തീവ്രവാദികളുടെ എണ്ണം ഇരട്ടിയിലേറെ വരും.
അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടി പ്രദേശത്തെ മലിനീകരണത്തില്‍ നിന്ന് മുക്തമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
is
‘തെരുവ് നായ്ക്കളുടെ വയറ്റിലേക്ക് പോവേണ്ടതായിരുന്നു ഈ മൃതദേഹങ്ങള്‍. ആ മൃതദേഹങ്ങളെല്ലാം ഞങ്ങള്‍ കുഴിച്ചു മൂടിയത് അവരോടുള്ള സ്‌നേഹം കൊണ്ടല്ല, പകരം രോഗം പടരാതിരിക്കാനാണ്’, പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ ജുബാരി പറയുന്നു.
ധുലിയാഹിലെ കാര്‍ഷിക മേഖലയിലും ടൈഗ്രിസ് നദിയുടെ പരിസരത്തും കുമിഞ്ഞു കൂടിക്കിടക്കുന്ന ഐഎസ് ഭീകരരുടെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആ പ്രദേശത്തെ ജനങ്ങൾ.

Image result for IS terrorists dead body in baddhad in tigris river
‘ടൈഗ്രിസ് നദിയിലൊഴുക്കിയാലോ എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു. പക്ഷെ ആ നദിയെ ഞങ്ങളത്രമാത്രം സ്‌നേഹിക്കുന്നു, അതിനെ മലിനീകരിക്കനാവുന്നില്ല, പ്രദേശത്തെ ജനങ്ങള്‍ മാത്രമല്ല, മൃഗങ്ങളും ഈ നദിയെയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്’, പോലീസുദ്യോഗസ്ഥന്‍ പറയുന്നു.
‘ഒടുവില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുഴിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങളവരെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് കുഴിച്ചുമൂടിയത്. ഇസ്ലാമിക രീതിയിലുള്ള മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കാതെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്’, കര്‍ഷകനായ ഷാലന്‍ അല്‍ ജുബാരി പറയുന്നു
‘സ്വര്‍ഗ്ഗത്തില്‍ എത്താമെന്ന പ്രതീക്ഷയിലാണ് അവരിതെല്ലാം കാട്ടിക്കൂട്ടിയത്. പക്ഷെ ഇവിടെ ഈ കൂട്ടക്കുഴിമാടങ്ങളില്‍ അവസാനിച്ചിരിക്കുന്നു ഇവര്‍’, അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയില്‍ ഏതാണ്ട് 50,000 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബ്രിട്ടണ്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് .

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിന്റെ ഇടകാലത്ത് ധാരാളം ചിത്രങ്ങള്‍ പരാജയമായിരുന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ കാലം കഴിഞ്ഞെന്നും വിമര്‍ശകര്‍ പറഞ്ഞു.

എന്നാല്‍ പരാജയമായ നടന്‍ മതിയെന്ന് ഉറപ്പിച്ചുകൊണ്ട് കഥാകൃത്ത് ടെന്നീസ് ജോസഫും സംവിധായകന്‍ ജോഷിയും ന്യൂ ഡല്‍ഹി എന്നൊരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നായകന്‍ മമ്മൂട്ടിയാണെന്ന് അറിയുന്ന നിര്‍മാതാക്കള്‍ ആ ചിത്രം ചെയ്യാന്‍ വിസമ്മതിച്ചു. ഒന്‍പത് നിര്‍മാതാക്കളാണ് മമ്മൂട്ടി നായകന്‍ ആണെങ്കില്‍ ന്യൂ ഡല്‍ഹി ചെയ്യാന്‍ തയാറല്ലെന്ന് അറിയിച്ചത്. മോഹന്‍ലാല്‍ നായകനായാല്‍ ചിത്രം ചെയ്യാമെന്നും അവരില്‍ പലരും അറിയിച്ചു.

എന്നാല്‍ ചിത്രം മമ്മൂട്ടിയെ നായകനായി ഒരുക്കണമെന്ന് തന്നെയായിരുന്നു ജോഷിയുടെ തീരുമാനം. ഒടുവില്‍ ദൈവത്തെ പോലെ ഒരു നിര്‍മാതാവിനെ അവര്‍ക്ക് ലഭിച്ചു, ജോയ് തോമസ്. സുരേഷ് ഗോപി, വിജയ രാഘവന്‍, സുമലത എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ വില്ലനാകാന്‍ ടി.ജി രവിയെ ആണ് പരിഗണിച്ചത്.

എന്നാല്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന തീരുമാനത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു രവി. അതുകൊണ്ട് ആ വേഷം ജഗന്നാഥ വര്‍മ്മയെ തേടിയെത്തി. ചിത്രം ആദ്യ ഷോയില്‍ തന്നെ മികച്ച അഭിപ്രായം നേടി. അക്കാലത്തെ ബോക്‌സ് ഓഫീസ് വിജയമായി ചിത്രം മാറുകയും ചെയ്തു.

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണി ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് ഫുട്‌ബോള്‍ താരമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന കഥയാണ്. ഗോള്‍ കീപ്പറായിരുന്ന ധോണിയെ കായിക അധ്യാപകനാണ് ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്.കാലം ഇത്രയും ആയെങ്കിലും ധോണി ഫുട്‌ബോള്‍ മറന്നിട്ടില്ലെന്നാണ് ഇന്ന് നടന്ന സെലിബ്രിറ്റ് ക്ലാസിക്കോ തെളിയിക്കുന്നത്. മത്സരത്തില്‍ വിരാട് നയിച്ച ഓള്‍ ഹാര്‍ട്ട് ഇലവന്‍ ജയിച്ചത് ധോണിയുടെ രണ്ട് ഗോളുകളുടെ കൂടി ബലത്തിലായിരുന്നു.
ഏഴാം മിനുറ്റിലായിരുന്നു ധോണിയുടെ ആദ്യ ഗോള്‍. പോസ്റ്റിലേക്ക് ഡയറക്ട് ഷൂട്ടായിരുന്നു ആ ഗോളെങ്കില്‍ രണ്ടാമത്തെ ഗോള്‍ ഒരൊന്നൊന്നര ഫ്രീകിക്കായിരുന്നു. 38ാം മിനുറ്റിലായിരുന്നു ഗോള്‍ പിറന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ കളികളെ ഓര്‍മ്മപ്പെടുത്ത തരത്തില്‍ വില്ലു പോലെ വളഞ്ഞായിരുന്നു ധോണിയുടെ ഷോട്ട് എതിര്‍ ടീമിന്റെ വലയിലേക്ക് പാഞ്ഞു കയറിയത്.
ക്രിക്കറ്റ് മൈതാനത്ത് ഉയരുന്ന അതേ ആരവത്തോടെ തന്നെയായിരുന്നു ഇന്ന് ഫുട്‌ബോള്‍ മൈതാനത്തും ധോണിയുടെ ഗോള്‍ കാണികള്‍ ഏറ്റെടുത്തത്.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നയിച്ച ടീം ബോളിവുഡ് നായകന്‍ രണ്‍ബീര്‍ കപൂറിന്റെ ടീമിനെ 7-3 ന് പരാജയപ്പെടുത്തി. അമ്പരക്കേണ്ട, ക്രിക്കറ്റല്ല ഫുട്‌ബോളാണ് സംഗതി. മുംബൈയില്‍ നടന്ന ചാരിറ്റി മത്സരമായി സെലിബ്രിറ്റി ക്ലാസിക്കോയിലാണ് വിരാടും സംഘവും രണ്‍ബീറും സംഘത്തേയും പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ മുന്‍ നായകന്‍ എം.എസ് ധോണിയായിരുന്നു. ഏഴാം മിനുറ്റിലായിരുന്നു ഓള്‍ ഹാര്‍ട്ട് ഇലവന് വേണ്ടി ധോണി ഓപ്പണിംഗ് ഗോള്‍ നേടുന്നത്. നിമിഷങ്ങള്‍ക്കകം ഫ്രീകിക്ക് ഗോളാക്കി ധോണി വീണ്ടും ടീമിന്റെ രക്ഷകനായി.
പിന്നാലെ അനിരുദ്ധ് ശ്രീകാന്തിലൂടെ ക്രിക്കറ്റ് പട ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഒന്നാം പകുതി അവസാനിക്കും മുമ്പ് ഷാബിര്‍ ആലുവാലിയയിലൂടെയായിരുന്നു ഓള്‍ സ്റ്റാര്‍ എഫ്.സിയുടെ മറുപടി ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശ്രീകാന്തിലൂടെ വീണ്ടും കോഹ്‌ലിപ്പട ലീഡുയര്‍ത്തി.
ഒടുവില്‍ നായകന്‍ രണ്‍ബീര്‍ തന്നെ രക്ഷകനായി മാറിയതോടെ താരനിര ഒരു ഗോള്‍ കൂടെ അടിച്ച് അകലം കുറച്ചു. എന്നാല്‍ പിന്നാലെ നായകന്‍ വിരാടും ജാദവും ധവാനും കൂടി ഗോളുകള്‍ നേടിയതോടെ രണ്‍ബീറിന്റെ ടീം തവിടു പൊടി. ആദാര്‍ ജെയ്‌നിലൂടെ ഒരിക്കല്‍ കൂടി വല ചലിപ്പിച്ചെങ്കിലും അവര്‍ തോല്‍വി ഉറപ്പിച്ചിരുന്നു.

സാമൂഹിക ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി എം.എം.മണിയും ആദിവാസി ഊരുമൂപ്പനും തമ്മിൽ പൊരിഞ്ഞ വാക്കുതർക്കം. പ്രസംഗത്തിനിടെ സദസിൽ നിന്നെഴുന്നേറ്റ ഊരുമൂപ്പൻ മന്ത്രിയെ ചോദ്യം ചെയ്തു. ഊരുമൂപ്പനെ പുറത്താക്കാനുള്ള പൊലീസുകാരുടെ നീക്കം മന്ത്രി തന്നെ തടഞ്ഞു.

തൊടുപുഴയിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നാടകീയ രംഗങ്ങൾ. ഉദ്ഘാടകനായ മന്ത്രി എം.എം.മണി രാജ്യത്ത് ദലിതർക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് വാചാലനായി. ഗുജറാത്ത്, യുപി സംസ്ഥാനങ്ങളെ പരാമർശിച്ചു. ഇതോടെ പീരുമേട് കൊക്കയാർ പഞ്ചായത്തിലെ മേലോരം സ്വദേശി ഊരുമൂപ്പൻ ചെറിയാൻ നൈനാൻ സദസിൽ നിന്നെഴുനേറ്റു. കേരളത്തിലെ കാര്യം പറയാൻ ആവശ്യപ്പെട്ടു. പ്രസംഗം തുടരുന്നതിനിടെ ഊരുമൂപ്പന്റെ ശബ്ദം വീണ്ടും ഉയർന്നതോടെ മന്ത്രി ക്ഷുഭിതനായി. മന്ത്രിയുടെ പ്രസംഗത്തിൽ ഗുജറാത്തും യുപിയും കയറികൂടിയതോടെ വീണ്ടും ഊരുമൂപ്പൻ രംഗത്ത്. അങ്ങനെ സംഭവബഹുലമായ ചടങ്ങ് കൂട്ടചിരിയിൽ കലാശിച്ചു.

കടപ്പാട് : മനോരമ ന്യൂസ്

സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങാത്തതിനാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില നല്‍കി സംഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തുടങ്ങുകയാണ്. ദേശീയ കര്‍ഷക സമാജവുമായി ഒത്ത് ചേര്‍ന്ന് തുടങ്ങുന്ന ഈ ഇടപെടലിന്റെ ഉല്‍ഘാടനം 16ന് രാവിലെ 11 മണിക്ക് പാലക്കാട് കരുണ മെഡിക്കല്‍ കോളേജിനടുത്തുള്ള മുത്തംതോട് വിജയ റൈസ് മില്ലിന് സമീപം നടക്കുന്നു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍,
കര്‍ഷക സമാജം പ്രസിഡന്റ് മുത്തലംതൊട് മാണി, പാര്‍ലമെന്റ് നിരീക്ഷകന്‍ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ലെഡും ആര്‍സനിക്കും ടോക്‌സിക്ക് കെമിക്കലുകളും കളറുകളും നിറഞ്ഞ അരിക്കു പകരം ഈ കര്‍ഷകരില്‍ നിന്ന് നല്ല ഭക്ഷണം എന്നതാണ് പദ്ധതി.

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ. കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ നേര്‍ക്ക് അതിക്രമം തുടര്‍ന്നാല്‍ സിപിഎംകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് മുന്‍ എംപിയും മഹിളാ മോര്‍ച്ച മുന്‍ ദേശീയാദ്ധ്യക്ഷയുമായ സരോജ് പാണ്ഡെ പറഞ്ഞത്. ഇത് കാണിച്ചുകൊടുക്കാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

രാജ്യത്ത് അധികാരത്തിലിരിക്കുന്നത് 11 കോടിയിലധികം അംഗങ്ങളുള്ള തങ്ങളാണ്. കേരളത്തിലെ സര്‍ക്കാരിനെ വേണമെങ്കില്‍ തങ്ങള്‍ക്ക് പിരിച്ചുവിടാം. കേരളവും ബംഗാളും ജനാധിപത്യമൂല്യങ്ങള്‍ക്ക് അനുസരിച്ച് ഭരണം നടത്തണമെന്നും അവര്‍ പറഞ്ഞു. അതേ സമയം സരോജ് പാണ്ഡെ കലാപത്തിനുള്ള ആഹ്വാനമാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

കിളിരൂര്‍ കേസിലെ പ്രതിയായിരുന്ന ലതാ നായരെ ചോദ്യം ചെയ്യലിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടിച്ചതായി ഡിജിപി ആര്‍.ശ്രീലേഖ. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയത് ശ്രീലേഖയായിരുന്നു. ആശുപത്രിക്കിടക്കയില്‍ വെച്ച് പെണ്‍കുട്ടി ലതായനായരെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും വിറച്ചിരുന്നവത്രേ. ഒരിക്കല്‍ ശ്രീലേഖയുടെ കൈയില്‍ മുറുക്കെ പിടിച്ച് ലതാനായരെ കിട്ടിയാല്‍ തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്നും, ഒരു പാവം പെണ്‍കുട്ടിയോട് എന്തിനിങ്ങനെ ചെയ്തുവെന്ന് ചോദിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.

പിന്നീട് ലതാ നായരെ ചോദ്യം ചെയ്യാന്‍ ശ്രീലേഖക്ക് തന്നെ അവസരം ലഭിച്ചു. സംസാരിക്കുന്നതിനിടയില്‍ അവര്‍ പ്രകോപിതയായപ്പോള്‍ താന്‍ സര്‍വ്വശക്തിയുമെടുത്ത് അടിക്കുകയായിരുന്നുവെന്നും ഒറ്റ അടിയില്‍ അവര്‍ വീണുപോയെന്നും ശ്രീലേഖ പറയുന്നു

കലാഭവൻ മണിയുടെ ദുരൂഹ മരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയെന്നു സൂചന. ഇതു സംബന്ധിച്ചുള്ള നിർണ്ണായക തെളിവുകൾ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിനു ലഭിച്ചതായും നിർണ്ണായക സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസും കലാഭവൻ മണിയുടെ മരണം തമ്മിലുള്ള ബന്ധവും അന്വേഷണ വിധേയമാക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെ സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് കലാഭവൻ മണിയുടെ മരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയണെന്നു വെളിപ്പെടുത്തിയിരുന്നു. ഇത് പിൻതുടർന്ന് സിബിഐ നടത്തിയ അന്വേഷണമാണ് ഇപ്പോൾ നിർണ്ണായക സൂചന ലഭിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ സംവിധായകൻ ബൈജു കൊട്ടാരക്കരയെ കോഴിക്കോട് നിന്ന് ഒരു പെൺകുട്ടി വിളിച്ചിരുന്നു. കലാഭവൻ മണിയുടെ മരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്നു വ്യക്തമാക്കിയാണ് ഈ പെൺകുട്ടി ഫോണിൽ ബന്ധപ്പെട്ടത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബൈജു സിബിഐയ്ക്കു മണിയുടെ മരണത്തിലെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ബന്ധങ്ങൾ സംബന്ധിച്ചു മൊഴി നൽകിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടി ബൈജു കൊട്ടാരക്കരയ്ക്കു വാട്‌സ് അപ്പിൽ അയച്ച ഓഡിയോ സന്ദേശവും തെളിവായി സിബിഐയ്ക്കു മുന്നിൽ ബൈജു കൊട്ടാരക്കര സമർപ്പിച്ചിട്ടുണ്ട്.
ബൈജുകൊട്ടാരക്കരയുടെ ആരോപണങ്ങൾ സിബിഐയ്ക്കു കൈമാറിയത് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനായിരുന്നു. ബൈജു കൊട്ടാരക്കരയിൽ നിന്നു മൊഴിയെടുത്ത സിബിഐ സംഘം, ബൈജുവിനു വിവരങ്ങൾ കൈമാറിയ യുവതിയിൽ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്.

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്‌. നായര്‍ ജയിലില്‍ വച്ചെഴുതിയ 30 പേജുള്ള കത്തില്‍ ഒരിടത്തു പോലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികപീഡന പരാമര്‍ശം ഉണ്ടായിരുന്നില്ലെന്ന്‌ വ്യക്‌തമായ സൂചന. കഴിഞ്ഞ വര്‍ഷം മേയില്‍ സരിത സോളാര്‍ കമ്മിഷനു മുന്നില്‍ താനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന രേഖയും രണ്ടു പെന്‍ഡ്രൈവുകളും മുഖ്യമന്ത്രിയുമായും പ്രമുഖ വ്യവസായിയുമായുമുള്ള ഫോണ്‍ സംഭാഷണം റെക്കോഡ്‌ ചെയ്‌ത രണ്ട്‌ ഓഡിയോ ക്ലിപ്പുകളുമാണ്‌ സമര്‍പ്പിച്ചത്‌.

ജയിലില്‍ വച്ച്‌ എഴുതിയ കത്തും ഇതിലുള്‍പ്പെട്ടിരുന്നു. മന്ത്രിമാരും മന്ത്രിപുത്രന്മാരും നേതാക്കളും ലൈംഗികമായി ചൂഷണം ചെയ്‌തെന്നു പറയുന്ന കത്തില്‍ പേരുകളും സന്ദര്‍ഭങ്ങളും വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞിരുന്നെങ്കിലും ലൈംഗികമായി ഉപയോഗിച്ചുവെന്ന്‌ കത്തില്‍ ഒരിടത്തുപോലും സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍, 30 പേജുള്ള കത്തിലെ രണ്ടു പേജുകള്‍ നേരത്തെ അപ്രത്യക്ഷമായിരുന്നു. ഇതില്‍ അന്നത്തെ മന്ത്രിയും സിനിമാ നടനുമായ കെ.ബി. ഗണേഷ്‌ കുമാറും സരിതയും തമ്മിലുള്ള മാനസിക ബന്ധമാണ്‌ വ്യക്‌തമാക്കിയിരുന്നതെന്നാണു സൂചന. ഗണേഷിനെ രക്ഷിക്കാന്‍ ചിലര്‍ നടത്തിയ നീക്കമാണ്‌ ഈ പേജുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്നു പറയപ്പെടുന്നു.

അപ്രത്യക്ഷമായ ഈ രണ്ടു പേജുകള്‍ക്കു പകരം ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തതാകാനാണു സാധ്യതയെന്നും വിലയിരുത്തലുണ്ട്‌. സരിതയുടെ രഹസ്യ കത്തിനെപ്പറ്റിയുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടത്‌ മംഗളമാണ്‌. മൂന്നു വാര്‍ത്തകളാണ്‌ അന്നു മംഗളം പ്രസിദ്ധീകരിച്ചത്‌. അക്കാലത്ത്‌ കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല മന്ത്രിയാകാന്‍ ഡല്‍ഹിയില്‍ നടത്തുന്ന നീക്കത്തെപ്പറ്റി അറിയുന്നതിന്‌ സരിതയെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയോഗിച്ചതായി പറയുന്നുണ്ട്‌. രമേശ്‌ ചെന്നിത്തലയുടെ ഡല്‍ഹിയിലെ പഴ്‌സണല്‍ അസിസ്‌റ്റന്റ്‌ പ്രതീഷുമായി സരിത പലകുറി ബന്ധപ്പെട്ടിരുന്നു. ഹൈക്കമാന്‍ഡ്‌ തലത്തില്‍ രമേശ്‌ നടത്തുന്ന നീക്കം ചോര്‍ത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രതീഷില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ജോപ്പന്‍ വഴിയായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്‌ കൈമാറിയിരുന്നത്‌.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി ചില ഐ ഗ്രൂപ്പ്‌ നേതാക്കളുമായും പലകുറി ബന്ധപ്പെട്ടു. സോളാര്‍ കേസില്‍ ജോപ്പന്‍ ബലിയാടാകുകയായിരുെന്നന്നും കത്തില്‍ സൂചനയുണ്ട്‌.സോളാറില്‍ സരിതയുമൊന്നിച്ചു വന്‍ സംരംഭത്തിനൊരുങ്ങിയ മല്ലേലില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും സരിത വെളിപ്പെടുത്തുന്നു. തനിക്കൊപ്പമാണ്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്‌. സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്‌ കള്ളമാണെന്നും കത്തില്‍ പറയുന്നു. സോളാര്‍ പദ്ധതിക്കായി ലഭിച്ച പണം ഡല്‍ഹിയില്‍ കൈമാറിയ സംഭവവും വ്യക്‌തമാക്കുന്നുണ്ട്‌.  ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായുള്ള ബന്ധവും കത്തില്‍ സരിത സൂചിപ്പിച്ചിരുന്നു. പല തവണ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ഭാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയെ ആന്റി എന്നാണ്‌ സരിത വിളിച്ചിരുന്നത്‌. കുടുംബ വിശേഷങ്ങള്‍ വരെ പങ്കിട്ടിരുന്നു.മന്ത്രി അടൂര്‍ പ്രകാശുമൊത്ത്‌ ബംഗളുരുവിലെ റെഡ്‌ ചില്ലി ഹോട്ടലില്‍ പോയ കാര്യവും അടൂര്‍ പ്രകാശിന്റെ സുഹൃത്ത്‌ സുരേഷാണ്‌ ഇതിനു സൗകര്യം ഒരുക്കിയതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. മന്ത്രിയായിരുന്ന അനില്‍ കുമാര്‍ പീഡനശ്രമത്തിനിടെ മാറ്‌ കടിച്ചുമുറിച്ചതും തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതും കത്തിലൂടെ പുറത്തുവന്നിരുന്നു. ആര്യാടന്‍ മുഹമ്മദ്‌, ജോസ്‌ കെ. മാണി, മോന്‍സ്‌ ജോസഫ്‌, കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്‌ കത്തില്‍ വ്യക്‌തമാക്കിയ സരിത അന്ന്‌ എന്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞില്ല എന്നത്‌ സംശയത്തിന്‌ ഇടനല്‍കുന്നു.

RECENT POSTS
Copyright © . All rights reserved