നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ വെട്ടിലായവര്‍ നിരവധി. എല്ലാവരും ദിലീപിനോട് വ്യക്തിപരമായി അടുപ്പമുള്ളവര്‍ തന്നെ. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, നടന്മാരായ സലീംകുമാര്‍, അജു വര്‍ഗീസ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരാണ് ഇപ്പോള്‍ തങ്ങളുടെ നിലപാടുകള്‍ മൂലം വെട്ടിലായിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം ദിലീപിലേയ്ക്ക് നീങ്ങുമ്പോള്‍ പലരും ഭയന്ന് മാറി നിന്നപ്പോള്‍ പരസ്യമായ നിലപാടുകളുമായി രംഗത്തുവന്നവരാണിവര്‍.താരസംഘടനയായ അമ്മയില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവരുന്നയാളായിരുന്നു ഇന്നസെന്റ്. അമ്മയില്‍ ദിലീപിനെതിരായി എന്തെങ്കിലും തരത്തിലുള്ള പ്രസ്താവനകളോ നിലപാടോ വരാതിരുന്നതും ഇന്നസെന്റ് കാരണമാണെന്നത് സിനിമാലോകത്ത് പരസ്യമായ രഹസ്യമാണ്.
അമ്മയുടെ ജനറല്‍ ബോഡിയോഗത്തിനുശേഷം തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഇന്നസന്റ് ദിലീപിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഞാന്‍ ഇന്നലെ കൂടി ദിലീപിനെ വിളിച്ചു ചോദിച്ചു: മോനേ ഈ കേള്‍ക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? ദിലീപ് പറഞ്ഞത് ഇല്ല ചേട്ടാ… അതില്‍ ഒരു സത്യവുമില്ല എന്നാണ്. ഇതായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍. എന്നാല്‍, ഇപ്പോള്‍ ഈ വാക്കുകള്‍ ഇന്നസെന്റിനെ തിരിഞ്ഞുകുത്തുകയാണ്.
സലീം കുമാറും അജു വര്‍ഗീസുമാണ് ഏറ്റവും ശക്തമായ പ്രതികരണങ്ങള്‍ നടത്തിയത്. ദിലീപിനെതിരെ തിരക്കഥ രചിക്കുന്നത് ആരാണെന്ന് അറിയാമെന്നും. പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു ഫെയ്‌സ്ബുക്കിലൂടെയുള്ള സലീംകുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വിവാദമായതോടെ ഈ അഭിപ്രായം സലീംകുമാര്‍ പിന്നീട് പിന്‍വലിച്ചു. എന്നാല്‍, ഇതിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞതാണ് അജു വര്‍ഗീസിന് വിനയായത്. ദിലീപിനെ നിര്‍ബന്ധിതനായി പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ആരു കരിവാരിത്തേച്ചാലും താന്‍ ദിലീപിന്റെ കൂടെയുണ്ടെന്നായിരുന്നു ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ദിലീപ് കമലിന്റെ സഹസംവിധായകനായ കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചയാളായിരുന്നു ലാല്‍ ജോസ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതരായി ചാടിവീണ മുകേഷ്, ഗണേഷ് കുമാര്‍, ദേവന്‍, സാദിഖ് എന്നിവരും ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
കൊച്ചി: ”സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ…. കേരള പോലീസിനൊരു ബിഗ് സല്യൂട്ട്….” നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത കേരള പോലീസിനെ അഭിനന്ദിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ രമ്യ നമ്പീശന്‍ തന്റെ ഫേസബുക്ക് പേജില്‍ കുറിച്ചു. അതെ സമയം ഈ സംഭവുമായി അമ്മയുടെ യോഗത്തിൽ ഒരു പ്രമേയം നടനെതിരെ കൊണ്ടുവരുമോ എന്ന ഏഷ്യാനെറ്റിലെ വിനുവിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രമ്യക്ക് സാധിച്ചില്ല. ആൺപട നയിക്കുന്ന, പണം കൊണ്ട് അമ്മയെ വിലക്ക് വാങ്ങിയ നാടൻമാർക്കെതിരെ പ്രതികരിക്കാൻ ഉള്ള ഭയം തന്നെ എന്ന് സമാധാനിക്കാം. എന്നാൽ ഇത്രയും പറയാൻ ചങ്കുറപ്പ് കാണിച്ചത് രമ്യ മാത്രം.
ഫിബ്രുവരി 17ന് കാറില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീടിന് മുന്നിലാണ് പള്‍സര്‍ സുനിയും സംഘവും ഇറക്കിവിട്ടത്. അവിടെ വച്ച് പോലീസിന് മൊഴി നല്‍കിയ നടി പിന്നീട് സ്വന്തം വീട്ടിന് പകരം അഭയം പ്രാപിച്ചത് ആത്മമിത്രമായ രമ്യയുടെ വീട്ടിലായിരുന്നു. സംഭവം വന്‍വിവാദവും ചര്‍ച്ചയുമായപ്പോഴും അവര്‍ രമ്യയുടെ വീട്ടില്‍ തുടര്‍ന്നു. നടി ആക്രമിക്കപ്പെട്ട ശേഷം വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് വുമണ്‍ കളക്ടീവ് ഫോറം എന്ന സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ അണിയറയില്‍ സജീവമായി പ്രവര്‍ത്തിച്ചത് അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ രമ്യയായിരുന്നു. അമ്മയുടെ അംഗമായ രമ്യയാണ് ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.
[ot-video][/ot-video]
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കെത്തിച്ചത് നിര്‍ണായകമായ ഒരു ഫോണ്‍ കോളായിരുന്നു. ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവന്ന ശക്തമായ തെളിവുകള്‍ പന്ത്രണ്ട് സെക്കന്‍ഡ് നീണ്ടുനിന്ന ഫോണ്‍കോളായിരുന്നു. ആദ്യം മുതലെ സംശയത്തിന്റെ നിഴലില്‍ നിന്ന സൂപ്പര്‍ താരം പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാത്തതോടെ സംശയം ബലപ്പെടുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം വൈകിട്ട് വന്ന ഫോണ്‍ കോളുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നില്ല. ഇതോടെ ജനപ്രിയ നായകനെന്ന് സ്വയം വിശേഷിപ്പിച്ച താരം പ്രതിക്കൂട്ടിലായി.
നടി ആക്രമിക്കപ്പെട്ടത് ലോകം അന്ന് രാത്രി തന്നെ അറിഞ്ഞിരുന്നു. ലോകം മൊത്തം അറിഞ്ഞിട്ടും താന്‍ മാത്രം പിറ്റേന്ന് രാവിലെയാണ് അറിഞ്ഞതെന്നായിരുന്നു താരത്തിന്റെ നിലപാട്. നടി ആക്രമിക്കപ്പെട്ട കാര്യം സിനിമയിലെ ഒരു സഹപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ വെറും പന്ത്രണ്ട് സെക്കന്‍ഡ് മാത്രമാണ് ദിലീപ് സംസാരിച്ചത്. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമായി. അറിയാവുന്ന ഒരാള്‍ ആക്രമണത്തിനിരയായി എന്ന വാര്‍ത്ത ആരിലും ഞെട്ടലുണ്ടാക്കുമെന്നിരിക്കെ ദിലീപ് എന്തുകൊണ്ടാണ് വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ ഫോണ്‍ വെച്ചത് എന്നതായിരുന്നു അന്വേഷണത്തിന്റെ കാതല്‍.
നടി ആക്രമിക്കപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു എന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചതും ഇതാണ്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ദിലീപിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ കാര്യങ്ങള്‍ ശരിയായ വഴിയിലായി. പിന്നീട് ശക്തമായ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം അറസ്റ്റിലെത്തുകയായിരുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത് പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. തെളിവുകൾ സ്ഥിരീകരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്.
നടിക്കെതിരായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഡാലാചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്‍റെ ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായ പൾസർ സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
ദിലീപിനെ പൊലീസ് ചോദ്യം ചെയ്തെന്നും അറസ്റ്റ് ഉണ്ടാകുമെന്ന് വരെ വാര്‍ത്തകളുടെ മലവെള്ളപ്പാച്ചിലുകളുണ്ടായി. പൊലീസ് ചോദ്യം ചെയ്തെന്ന ആരോപണം നിഷേധിച്ച ദിലീപ് സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പലതവണ ആവര്‍ത്തിച്ചു. അതൊന്നും ദിലീപിനെ രക്ഷിച്ചില്ല. കഥയില്‍ ദിലീപിന്റെ പേര് കൂടുതല്‍ കേട്ടു തുടങ്ങിയതേ ഉളളൂ. സഹപ്രവര്‍ത്തകയായ നടിക്കുണ്ടായ അനുഭവത്തില്‍ നടന്റെ ദുഃഖപ്രകടവും ഐക്യദാര്‍ഢ്യവും പിന്നെ പലതവണ സമൂഹം കണ്ടു. ഇതിനിടയില്‍ കേസിലെ പ്രതി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന ആരോപണവുമായി ദിലീപും സുഹൃത്ത് നാദിര്‍ഷയും രംഗത്തെത്തിയെങ്കിലും ആ പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ സംശയങ്ങള്‍ ഉയരുകയും ചെയ്തു.
ഈ കേസിന്റെ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ കളക്ടീവ് എന്ന പേരില്‍ സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടത്. ഈ സംഘടനയുടെ പ്രവര്‍ത്തനമാണ് കേസിന്റെ അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായത്. ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതകള്‍ ബോധിപ്പിച്ചു. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായി. പോലീസിന്റെ സംശയം ഇയാളെ ചുറ്റിപ്പറ്റി തന്നെയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതിനിടെയിലും സുനി പണത്തിനായും തന്നെ ജയില്‍ മോചിതനാക്കാനായും ദിലീപുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ കേസിന്റെ പേരില്‍ സുനി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്ന് ദിലീപ് പരാതി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.
അപ്പോഴും ദിലീപിനെതിരെ പോലീസിന് തെളിവുകളൊന്നുമില്ലായിരുന്നു. എന്നാല്‍ ജയിലില്‍ നിന്നും സുനി ദിലീപിന് അയച്ച കത്ത് പുറത്താകുകയും പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചതായും തെളിവുകള്‍ ലഭിച്ചതോടെ ദിലീപ് ചോദ്യം ചെയ്യലിന് വിളിപ്പിക്കപ്പെട്ടു. സുനി വിളിച്ചത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുമായും ഇയാള്‍ ബന്ധപ്പെട്ടിരിന്നുവെന്നും വെളിപ്പെടുത്തലുകളുണ്ടായി. നാദിര്‍ഷയും അന്ന് ചോദ്യം ചെയ്യലിന് വിളിക്കപ്പെട്ടു. 12 മണിക്കൂര്‍ തുടര്‍ച്ചയായാണ് ഇവര്‍ ചോദ്യം ചെയ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് ഇയാള്‍ അപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം സംശയം ദിലീപില്‍ തന്നെ നിലനിര്‍ത്താന്‍ പോലീസിനെ സഹായിച്ചു.
സിനിമ മേഖല ഒന്നടങ്കം ഇയാള്‍ക്കൊപ്പം പിന്തുണയായി നില്‍ക്കുകയും ചെയ്തു. ദിലീപിനെ പിന്തുണച്ചവര്‍ക്കെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നു. ഇതിനിടെ നടിയെ ആക്രമിച്ച ശേഷം ബലപ്രയോഗത്തിലൂടെ പകര്‍ത്തിയെടുത്ത അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിച്ചതായും സുനിയുടെ മൊഴി പുറത്തുവന്നു. താന്‍ കൊല്ലപ്പെടുമെന്ന സംശയം പലപ്പോഴും ഉന്നയിച്ച ഇയാള്‍ പറയുന്ന മാഡ്ം കാവ്യയാണെന്നും അവരുടെ അമ്മയാണെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ദിലീപിനെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടയയ്ക്കാന്‍ തിരുവനന്തപുരത്തു നിന്നും സമ്മര്‍ദ്ദമുണ്ടായതായും വാര്‍ത്തകള്‍ പരന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് വിരമിച്ച ഡിജിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയതും വാര്‍ത്തയായി. ഈ കേസില്‍ അദ്ദേഹം അന്വേഷണത്തിന് മേല്‍നോട്ടം കൊടുക്കുന്ന എഡിജിപി ബി സന്ധ്യയെയും വിമര്‍ശിച്ചതോടെ പോലീസിലെ പലരും സംശയത്തിന്റെ നിഴലിലായി.
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി പോലും ഈ വിഷയത്താല്‍ പൊതുജനശ്രദ്ധ നേടി. എന്നാല്‍ മുഖ്യമന്ത്രിയും ഡിജിപി ലോക്‌നാഥ് ബഹ്രയും അന്വേഷണം ശരിയായ വഴിക്കാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ സംഭവത്തിന് പിന്നിലെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പോലീസ് പരിശോധിച്ചു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച ദിലീപിന് വര്‍ഷങ്ങളായി സുനിയുമായി പരിചയമുണ്ടെന്ന് കണ്ടെത്താനായതോടെയാണ് ഇയാളെ കുടുക്കാനുള്ള എല്ലാ തയ്യാറെടുപ്പും പോലീസ് പൂര്‍ത്തിയാക്കിയത്. ഇതേത്തുടര്‍ന്നാണ് ഇന്ന് രാവിലെ വിളിച്ചുവരുത്തി രഹസ്യകേന്ദ്രത്തില്‍ കൊണ്ടു പോയി വീണ്ടും ചോദ്യം ചെയ്തത്. തെളിവുകള്‍ ഉറപ്പാക്കിയതോടെ വൈകിട്ടോടെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
സിനിമയില്‍ മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പള്‍സര്‍ സുനി അറസ്റ്റിലായപ്പോള്‍ ഇയാള്‍ തന്റെ നടിയായ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചതായി ഒരു നിര്‍മ്മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുണ്ടായ ആക്രമണങ്ങളെല്ലാം തന്നെ പുറത്തു വരാതിരിക്കുകയാണ് ഇക്കാലമത്രയും സംഭവിച്ചത്. ഒരു പക്ഷെ ആ രീതിയില്‍ തന്നെ തേഞ്ഞ് മാഞ്ഞ് പോകാമായിരുന്ന ഒരു കേസായിരുന്നു ഇതും. ആക്രമിക്കാന്‍ ഏര്‍പ്പെടുത്തിയവരും ആക്രമിച്ചവരുമെല്ലാം പ്രതീക്ഷിച്ചത് അഭിമാനമോര്‍ത്ത് നടി ഈ വിവരം പുറത്ത് പറയില്ലെന്നാണ്. എന്നാല്‍ ആക്രമണം നടന്ന ദിവസം നടി പോലീസില്‍ പരാതിപ്പെട്ടതോടെ ഇവരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു. ഇതോടെയാണ് സുനിയ്ക്ക് വാഗ്ദാനം ചെയ്ത പണം ദിലീപ് നല്‍കാതെ വന്നത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അല്‍പ്പസമയത്തിനകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. താരത്തെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ ദിലീപിനും പങ്കുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഗൂഡാലോചന കേസിലാണ് അറസ്റ്റ്.
ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച ആലുവ പൊലീസ് ക്ലബില്‍ താരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി. അന്വേഷണ സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്.കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ ദിലീപിനും പങ്കുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗൂഡാലോചന കേസിലാണ് അറസ്റ്റ്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച ആലുവ പൊലീസ് ക്ലബില്‍ താരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേരളം ചര്‍ച്ചചെയ്യുമ്പോള്‍ ബൈജു കൊട്ടാരക്കരയുടെ സംവിധാനത്തില്‍ ഇതേ വിഷയം സിനിമയാകുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നിലെ ഗൂഢാലോചനയും കേസ് അന്വേഷണവുമൊക്കെയാണ് സിനിമയുടെ പ്രമേയം.
‘പ്രമുഖ നടന്‍’ എന്ന പേരില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ പ്രമുഖ നടനായി പുതുമുഖ താരമാവും എത്തുക എന്നാണു റിപ്പോര്‍ട്ടുകള്‍. നിലവില്‍ മലയാള താരങ്ങള്‍ ഒന്നും ഇതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതുമുഖ നടനെ കണ്ടെത്തേണ്ടി വന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്ന നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു താരമാണത്രെ ആക്രമിക്കപ്പെട്ട നടിയുടെ വേഷത്തില്‍ എത്തുക. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ നടനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് തിരക്കഥ എന്നാണ് വിവരം. താരസംഘടനയായ അമ്മയുടെ സഹകരണം അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഒട്ടേറെ നിര്‍മ്മാതാക്കള്‍ സിനിമയ്ക്കായി പണം മുടക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ സിനിമ യിലൂടെ തന്നെ ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
ഒന്നരവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ കലം മലപ്പുറം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുറിച്ചുനീക്കുന്ന വിഡിയോ അഞ്ച് ദിവസത്തിനുള്ളിൽ കണ്ടത് 70 ലക്ഷം ലക്ഷത്തിലേറെ പേർ. സാഹസികമായ പല രക്ഷപ്പെടുത്തലുകൾക്കും നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ‘കലംമുറി’ അപ്രതീക്ഷിതമായി വൈറൽ ആയതിന്റെ ആശ്ചര്യത്തിലാണ് ഫയർഫോഴ്സ്. കേരള ഫയർ ഫോഴ്സ് എന്ന ഫെയ്സ്ബുക് പേജിലാണ് 70 ലക്ഷത്തിലേറെ പേർ വിഡിയോ കണ്ടത്.
മലപ്പുറം പാണായി പെരിമ്പലം കൊടുംപള്ളിക്കൽ ഷുഹൈബ് തങ്ങളും ഭാര്യ ഇസ്രത്ത് ജഹാനും മകൻ അൽസാമുമായി ഫയർ സ്റ്റേഷനിലെത്തിയത്. വീട്ടിനകത്ത് കളിക്കുന്നതിനിടെ കലം അബദ്ധത്തിൽ അൽസാമിന്റെ തലയിൽ കുടുങ്ങുകയായിരുന്നു. കലം മാറ്റാൻ ചെറിയ ശ്രമമൊന്നും മതിയാവില്ലെന്നു മനസ്സിലായതോടെ ഫയർ സ്റ്റേഷനിലേക്കു തിരിച്ചു.
വിവിധതരം കട്ടറുകൾ ഉപയോഗിച്ചു ശ്രദ്ധയോടെ കലം മുറിച്ചുമാറ്റുന്നതും കുട്ടി വാവിട്ടു കരയുന്നതും ഒടുവിൽ മുഖത്ത് ആശ്വാസം തെളിയുന്നതും വിഡിയോയിൽ കാണാം. എസ്ഒ സി.ബാബുരാജന്റെ നേതൃത്വത്തിലാണ് അഞ്ചുമിനിറ്റ് കൊണ്ട് അലുമിനിയകലം മുറിച്ചെടുത്തത്. കുട്ടികൾ കളിക്കുന്നത് വീടിനകത്തായാലും പുറത്തായാലും മുതിർന്നവരുടെ ശ്രദ്ധ വേണമെന്നോർമിക്കാൻ വിഡിയോ സഹായകമാകട്ടെയെന്നു ഷുഹൈബ് തങ്ങൾ പറഞ്ഞു.
ദുബൈയിൽ മലയാളി നഴ്‌സിനെ മരിച്ച സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍, ചങ്ങനാശ്ശേരി പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗവും മുൻ വൈസ് പ്രസിഡൻറുമായ മുണ്ടുകോട്ടാല്‍ കോട്ടപ്പുഴക്കൽ തോമസിെൻറ (രാജു കോട്ടപ്പുഴക്കൽ) മകള്‍ ശാന്തി തോമസിനെ (30) യാണ് ദുബൈ കരാമയിലെ ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ആൻറണി എന്ന ജോബിക്കൊപ്പമായിരുന്നു താമസം. മൂന്ന് വയസുള്ള ഏക മകള്‍ ആൻ മരിയ നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്.
സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ശനിയാഴ്ച രാവിലെയും മകളുമായി ഫോണില്‍ സംസാരിച്ചതായി പിതാവ് രാജു പറഞ്ഞു. ദിവസവും ഡ്യൂട്ടി സമയം കഴിഞ്ഞ് ഫോണിലും സ്‌കൈപ്പില്‍ നേരിട്ട് കണ്ടും സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ശനിയാഴ്ച രാവിലെ പിതാവുമായും ഉച്ചകഴിഞ്ഞ് അനുജത്തിയുമായും ശാന്തി ഫോണില്‍ സംസാരിച്ചിരുന്നു. ശാന്തിയുടെ ഭര്‍ത്താവ് ആലപ്പുഴ തത്തംപള്ളി ആൻറണി ജോസഫിെൻറ (ജോബി) സഹോദരന്‍ ബോബി ആലപ്പുഴയില്‍നിന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ശാന്തി മരണപ്പെട്ട വിവരം പായിപ്പാട്ടെ വീട്ടില്‍ ഫോണില്‍ അറിയിക്കുകയായിരുന്നു. ഫാനില്‍ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ഒരു വര്‍ഷം മുമ്പാണ് ശാന്തി ദുബൈക്ക് പോയത്. മകള്‍ ആന്‍ മരിയ ആലപ്പുഴയിലെ ഭര്‍തൃവീട്ടിലാണ്. പുതിയ ആശുപത്രിയില്‍ ജോലിക്കുകയറിയതിനാല്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞാലെ അവധി ലഭിക്കൂവെന്ന് നേരേത്ത അറിയിച്ചിരുന്നു. ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി മകള്‍ ഫോണില്‍ നിരന്തരം പറയുമായിരുെന്നന്ന് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പിതാവ് രാജു കോട്ടപ്പുഴക്കൽ പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും ചങ്ങനാശ്ശേരി ഡിവൈ.എസ്.പിക്കും പരാതി നല്‍കി. ശാന്തിയുടെ അമ്മ ഗീത പായിപ്പാട് മുന്‍ ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരങ്ങള്‍: നിമ്മി, അലന്‍.
യുവ ദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ എരിഞ്ഞിലംകോട് ഭജനമഠത്തിനു സമീപത്തെ ദിവാകരന്റെ മകന്‍ സുനില്‍ (32), ഭാര്യ ജയലക്ഷ്മി (27) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കാരനാണ് സുനില്‍.
ദമ്പതികള്‍ മരിച്ചുകിടക്കുന്ന വിവരം ഇന്ന് രാവിലെ ആറു വയസുകാരനായ മകന്‍ ദേവാനന്ത് അയല്‍വാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് അയല്‍വാസികളെത്തി പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹത്തിനു സമീപത്തു വെച്ച് വിഷക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. ഒമ്പത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള സുനില്‍കുമാറിന്റെ മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.