മുന്‍ കേന്ദ്രമന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മാഫിയ ഇടപാടുകള്‍ക്ക് ഇടനിലക്കാരിയായി തന്നെ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. സോളാര്‍ കേസില്‍ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍.
ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളില്‍ ഉള്ളവരും ഈ ഇടപാടില്‍ പങ്കാളികളാണ്. ഒരു രാഷ്ട്രീയ നേതാവിന് ചേരാത്ത ഇടപാടുകളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സരിത പറയുന്നു.
സോളാറുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാലാണ് ഇക്കാര്യം സോളാര്‍ അന്വേഷണ കമ്മീഷനില്‍ വെളിപ്പെടുത്താതിരുന്നത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഈ പരാതി വീണ്ടും ചര്‍ച്ചയാക്കുകയാണ് സരിത.
എന്നാല്‍ സരിതയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പില്‍ എത്തി മൊഴി നല്‍കിയത്.
2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറില്‍ പുതിയ ആക്ഷേപങ്ങളുമായി വീണ്ടും സരിത രംഗത്തെത്തുകയായിരുന്നു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്.
ഈ പരാതിയാണ് ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ സരിത കൊണ്ടുവന്നിരിക്കുന്നത്. 2016 നവംബറില്‍ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. എന്നാല്‍ ഇത് പരിശോധിക്കുകയോ തുടര്‍ നടപടികളെടുക്കുകയോ ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല.
അതേസമയം പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ആന്റോസ് ആന്റണിയെന്ന വ്യവസായിക്കെതിരെയും സരിത പരാതി നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഖനന വ്യാപാരിയായ ആന്റോ ആന്റണി സോളാറില്‍ സഹായം ഉറപ്പു നല്‍കാമെന്ന് പറയുകയും കര്‍ണ്ണാടക മഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടു വരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നും സോളാര്‍ പദ്ധതിയില്‍ കുര്യന്റെ സഹായം ഉറപ്പ് നല്‍കുമെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിന് ശേഷമാണ് ആന്റണിയുടെ മകന്‍ ബന്ധപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു.
മകന്റെ ഫോണ്‍ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് ഡീലുകളില്‍ പങ്കാളിയാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കുമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.
സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് സ്വാധീനിച്ചെന്നും അതിന് ശേഷം മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് ബഷീറലി തങ്ങള്‍ക്കെതിരെയുള്ള ആരോപണം.
കോണ്‍ഗ്രസിലെ സമുന്നത നേതാവായ ആന്റണിയേയും മുസ്ലിം ലീഗിനേയും വിവാദത്തില്‍ കൊണ്ടു വരുന്നതാണ് ഈ ആരോപണങ്ങള്‍. ആന്റണിയുടെ മകനെതിരെ ആരോപണമുയര്‍ത്തുന്ന കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും പരാമര്‍ശമുണ്ട്.
ഷെയ്ഖ റഫീഖ് എന്നയാളെ പരിചയപ്പെടുത്താമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നെന്നും ഇയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടികിട്ടാപുള്ളിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും സരിത പറയുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് തന്നെ മുന്‍ മുഖ്യമന്ത്രി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ സരിത വെളിപ്പെടുത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടി മുട്ടുവേദന മൂലം ഒരാഴ്ച വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു സംഭവമെന്നും സരിത പറയുന്നു. ബിജു രമേശുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്‌നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചത്.
ബിജു ബ്ലാക്ക് മെയില്‍ ചെയ്ത കാര്യങ്ങളാണ് അവിടെയെത്തിയപ്പോള്‍ ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പിന്നീട് ഗണേശ് കുമാറിന്റെ പ്രശ്‌നം പറഞ്ഞു. ഈ സംസാരത്തിനിടയിലാണ് അദ്ദേഹം തെറ്റായി പെരുമാറിയത്. അതെനിക്ക് വലിയ ഷോക്കായിരുന്നുവെന്നും സരിത പറയുന്നു.
ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയ നടൻ ദിലീപും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയേക്കും. മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്ന യോഗങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 16 നു ശബരിമലയിൽ എത്തുന്നുണ്ട്. അന്ന് തന്നെയാണ് ജാമ്യം നേടിയ ശേഷം ദിലീപും ശബരിമലയിൽ സന്ദർശനം നടത്തുന്നുണ്ട്. ശബരിമലയിൽ സർക്കാർ വക അതിഥിമന്ദിരം പുണ്യദർശനം കോംപ്‌ളക്‌സിന് തറക്കല്ലിടാനായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. 16~ന് ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി 17ന് അതിഥിമന്ദിരത്തിന് തറക്കല്ലിടും. ഇതിനുശേഷം മണ്ഡല മകരവിളക്ക് തീർഥാട നകാലത്തെ ഒരുക്കങ്ങളും സുരക്ഷാസന്നാഹവുമായും ബന്ധപ്പെട്ട അവലോകയോഗവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.
മുഖ്യമന്ത്രിയെത്തുന്ന ദിവസം തന്നെയാണ് നടൻ ദിലീപും ശബരിമല സന്ദർക്കുകയെന്നാണ് വിവരം. ശബരിമലയിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമം നടത്തുന്നതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് ഒക്ടോബർ 3~നാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിൻറെ ഭാഗമായാണ് നടൻ ശബരിമലയിലെത്തുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
കല്യണത്തിന്റെ ആദ്യനാളുകളിൽ കിടപ്പറയിൽ നവദമ്പതികൾ കാട്ടിക്കൂട്ടിയ വിക്രിയകൾ മുഴുവൻ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ ഞെട്ടിയത് യാതൊന്നും അറിയാത്ത ദമ്പതിമാരായിരുന്നു. തങ്ങളുടെ പ്രണയ ലീലകൾ നാട്ടുകാർ കണ്ടതെങ്ങനെ എന്നറിയാതെ ദമ്പതിമാർ കുഴങ്ങി. സംഭവം വിവാദവും പിന്നീട് പൊലീസ് കേസുമായി. പ്രതിയെ തപ്പിയെത്തിയ ദമ്പതിമാർ ശരിക്കും ഞെട്ടി. വീട് വാടകയ്ക്കു തന്നെ വീട്ടുടമയുടെ മകനായിരുന്നു അപ്പോൾ പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
വാടകക്കാരായ ദമ്പതികളുടെ കിടപ്പറയിൽ ക്യാമറ സ്ഥാപിച്ചാണ് രംഗങ്ങൾ പകർത്തിയത്. ലഭിച്ച ദൃശ്യങ്ങൾ ഇയാൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തു. കെ.ആർ പുരത്തെ ശ്രീരാമ ലേ ഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് ഇരയായത്.
ദമ്പതികളിൽ ഭാര്യ സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റൻറ് പ്രൊഫസറും ഭർത്താവ് മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. ഇരുവരുടേയും കിടപ്പറ രംഗങ്ങൾ വീട്ടുടമയുടെ മകൻ ക്യാമറയിൽ പകർത്തുകയായിരുന്നു. യുവതിയുടെ ഭർത്താവിന് വന്ന അജ്ഞാത ഫോൺ കോളുകളിലൂടെയാണ് ഇവർ വിവരം അറിഞ്ഞത്. തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരാണെന്ന അന്വേഷണം വീട്ടുടമയുടെ മകനിലേക്കാണ് എത്തിയത്. അന്വേഷണത്തിൽ ഇയാളുടെ കൈവശം ഡൂപ്ലിക്കേറ്റ് താക്കോലുണ്ടെന്ന് വ്യക്തമായി. ഇതുപയോഗിച്ച് ദമ്പതികൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിൽ കടന്ന് ക്യാമറ സ്ഥാപിച്ചുവെന്നാണ് കരുതപ്പെടുന്നത്. വീട്ടുടമയുടെ മകനായി പോലീസ് അന്വേഷണം ആരംഭിച്ചു.
സരിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ച ആ വിവാദ കത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയും ആയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്തയും വലിയ വിവാദം സൃഷ്ടിച്ചതായിരുന്നു. ടീം സോളാറിന്റെ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്ന ഒരു ചിത്രവും അക്കാലത്ത് പുറത്ത് വന്നിരുന്നു. എന്താണ് ഇതിലെ യഥാര്‍ത്ഥ്യം? അന്നത്തെ ആ കത്തില്‍ പറഞ്ഞതില്‍ ഏതൊക്കെയാണ് സത്യം? എന്താണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പങ്ക്? അന്ന് പത്രസമ്മേളനത്തില്‍ കൊണ്ടുവന്നത് തന്റെ കത്ത് മാത്രമല്ല എന്നാണ് സരിത പറയുന്നത്.
അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൊടുത്ത മറുപടിയുള്‍പ്പെടെയുള്ള ഒരു കുറിപ്പ് കൂടി ആയിരുന്നു അത് എന്നാണ് സരിത പറയുന്നത്. 47 പേജുള്ളതായിരുന്നു ആ കുറിപ്പ്. അതിന്റെ ഒരു ഭാഗത്ത് മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിരുന്നു എന്ന കാര്യം സരിത അംഗീകരിക്കുന്നുണ്ട്. അതിൽ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു. മോഹന്‍ലാലിനെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കുറച്ച് തവണ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു ഡിവൈഎസ്പി ചോദിച്ചിരുന്നു. അക്കാര്യം ആണ് അതില്‍ എഴുതിയിരുന്നത്. മാധ്യമങ്ങള്‍ അന്ന് സരിതയുടെ കത്തിന്റെ ഫോട്ടോ എടുത്ത് സൂം ചെയ്യുകയായിരുന്നു. അതിലാണ് മോഹന്‍ലാലിന്റെ പേരും കണ്ടത്. അതിന്റെ മറുപുറത്ത് എന്തിനാണ് മോഹന്‍ലാലിനെ കണ്ടത് എന്നതിന്റെ സത്യാവസ്ഥ എഴുതിയിട്ടുണ്ട് എന്നാണ് സരിത പറയുന്നത്.
മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ കൊടുത്തു എന്ന രീതിയില്‍ ആരോപണം ഉണ്ടായിരുന്നു എന്ന് സരിത പറയുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുള്ള മറുപടി ആ കുറിപ്പില്‍ ഉണ്ടായിരുന്നു എന്നാണ് സരിത പറയുന്നത്. എന്നാല്‍ അത് ആരും കാണുന്നില്ല എന്ന പരാതിയും ഉണ്ട് സരിതക്ക്. ടീം സോളാര്‍ കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അക്കാലത്ത് പുറത്ത് വന്നിരുന്നു. അന്ന് കൃഷി മന്ത്രിയായിരുന്ന കെപി മോഹനനും എംഎല്‍എ ഹൈബി ഈഡനും എല്ലാം ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. യഥാര്‍ത്ഥ കത്തിന്റെ പകര്‍പ്പ് ആദ്യം റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്ത് വിട്ടത്. എന്നാല്‍ അന്ന് അത് താന്‍ ശക്തമായി അത് നിഷേധിക്കുകയായിരുന്നു എന്നും സരിത പറഞ്ഞു. അന്ന് തമ്പാനൂര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നായിരുന്നു താന്‍ അന്ന് സംസാരിച്ചത് എന്നും സരിത ഇപ്പോള്‍ വെളിപ്പെടുത്തുന്നുണ്ട്. നിഷേധിക്കാനാണ് അന്ന് അവര്‍ തനിക്ക് തന്ന നിര്‍ദ്ദേശം എന്നും സരിത പറയുന്നു. ഇതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസും കത്ത് പുറത്തുവിട്ടു. എന്നാല്‍ അത് പകര്‍പ്പായിരുന്നില്ല, യഥാര്‍ത്ഥ കത്ത് തന്നെ ആയിരുന്നു.
അതുകൊണ്ട് തനിക്ക് അത് നിഷേധിക്കാന്‍ സാധിച്ചില്ലെന്നും സരിത ഇപ്പോള്‍ പറയുന്നുണ്ട്. തന്റെ കയ്യില്‍ അപ്പോള്‍ കത്തിന്റെ ഫോട്ടോ കോപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സരിത പറയുന്നത്. മോഹന്‍ലാലിന്റെ പേര് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അന്ന് സരിത അതിനോട് പ്രതികരിച്ചിരുന്നു. ടീം സോളാറുമായി ബന്ധപ്പെട്ട് മാത്രമാണ് മോഹന്‍ലാലിനെ സമീപിച്ചത് എന്നും മറ്റ് വിഷയങ്ങള്‍ ഒന്നും മോഹന്‍ലാലുമായി ഉണ്ടായിരുന്നില്ലെന്നും സരിത അന്ന് വ്യക്തമാക്കിയിരുന്നു.
പക്ഷേ, അന്നത്തെ ആ പത്രസമ്മേളനത്തില്‍ സരിത ഉയര്‍ത്തിപ്പിടിച്ച കത്തിന്റെ ഫോട്ടോയില്‍ പറയുന്നത് മറ്റൊന്നാണ്. ‘ബഷീര്‍ തങ്ങള്‍, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എല്ലാവരും എന്നെ യൂസ് ചെയ്തു’ എന്നതായിരുന്നു അതിലെ വാചകം.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഉപവാസ വേദിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു. കൊട്ടാരക്കരയിലെ കൊടിക്കുന്നിലിന്റെ ഉപവാസ വേദിയിലാണ് ചാണക വെള്ളം തളിച്ചത്. റെയില്‍വേയുടെ അവഗണനയ്‌ക്കെതിരെ കൊടിക്കുന്നില്‍ നടത്തിയ ഉപവാസ സമരത്തിന് പിന്നാലെയായിരുന്നു സംഭവം. മഹിളാ മോര്‍ച്ചയുടെ ചാണകം തളിക്കല്‍ പരിപാടിയില്‍ ബി.ജെ.പി ജില്ലാ ജനറല്‍ ജില്ലാ സെക്രട്ടറി ജി. ഗോപകുമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
കൊടിക്കുന്നതില്‍ ദളിതനായതിനാലാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകം തളിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നീക്കത്തിന് പിന്നില്‍ ജാതീയമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യമായിരുന്നു. അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഡി.സി.സി സെക്രട്ടറി പി. ഹരികുമാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പിക്കും മഹിളാ മോര്‍ച്ചയ്ക്കുമെതിരെ പരാതി കൊടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.
സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലസന്ദേശം അയയ്ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സിനിമാതാരങ്ങള്‍ക്ക് നേരെയും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. പലരും ഇതുതുറന്നുപറയാറില്ലെന്ന് മാത്രം. അത്തരത്തിലുള്ള ഒരു അനുഭവം ആരാധകര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടി ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ കൃഷ്ണ. സാമൂഹിക മാധ്യമങ്ങളില്‍ ചില ഞരമ്പുരോഗികള്‍ക്ക് ഒരു ലൈസന്‍സുമില്ലെന്നും അവരെ കാണിച്ചുകൊടുക്കാനാണ് താന്‍ ഇത് പങ്കുവയ്ക്കുന്നതെന്നും ദുര്‍ഗ വ്യക്തമാക്കി.
തന്റെ പേജിലേക്ക് അശ്ലീലസന്ദേശം അയക്കുന്ന യുവാവിന്റെ പ്രൊഫൈല്‍ ചിത്രവും അയാള്‍ അയച്ച മെസേജുമാണ് സ്‌ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്തത്.
ദുര്‍ഗയുടെ പോസ്റ്റ് വായിക്കാം–
ഞാന്‍ ദുര്‍ഗ കൃഷ്ണ. കോഴിക്കോട് ആണ് വീട്. ഞാനും നിങ്ങളില്‍ ഒരാളാണ്. നിങ്ങളുടെ സഹോദരിയാണ്. എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണ് യഥാര്‍ത്ഥ സഹോദരന്മാര്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് പലരും. രാത്രിയാകുമ്പോള്‍ അവരുടെ തനിനിറം പുറത്തുവരും.
ഇവരുടെ ഇരകള്‍ സ്വന്തം അമ്മയാണോ ഭാര്യയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും ഈ ചെന്നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ ലൈംഗിക വൈകൃതങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കുക. വൃത്തികെട്ട ചിത്രങ്ങള്‍, വിഡിയോ, മെസേജ് തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഈ വൈകൃതം പ്രകടിപ്പിക്കുന്നത്. അവര്‍ക്ക് അതില്‍ ഇരയുടെ പ്രായമോ ബന്ധമോ നിറമോ മതമോ ഒന്നും പ്രശ്‌നമില്ല.
കഴിഞ്ഞ രാത്രി നാണംകെട്ടൊരു സംഭവം നടന്നു. സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്ന ഈ യുവാവ് ഇതുപോലുള്ള സന്ദേശങ്ങളും വിഡിയോയും അയച്ചുകൊണ്ടിരുന്നു.
എന്റേതായ ലക്ഷ്യബോധമുള്ള ഒരു സ്ത്രീയാണ് ഞാന്‍. എന്നെ സങ്കടപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു സ്ത്രീപക്ഷവാദിയല്ല. പക്ഷെ എനിക്ക് ഉറപ്പുള്ള ഒരു നട്ടെല്ലുണ്ട്. ഒരു നല്ല കുടുംബവും വിശ്വസ്തരായ ഒരു കൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു.
എന്റെ സഹോദരന്‍മാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ കൗമാര പ്രായത്തില്‍ പല കുസൃതിത്തരങ്ങളിലൂടെയായിരിക്കും കടന്നുപോയിരിക്കുക. പക്ഷേ, ഇത്തരം ഭ്രാന്തന്‍മാരില്‍ നിന്ന് നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കാന്‍ കൂട്ടായി നില്‍ക്കാം. ഇപ്പോള്‍ നമുക്കൊരു മാറ്റം കൊണ്ടുവന്നാല്‍ നാളെ ഈ വൈകൃതക്കാരുടെ ഇര ഉണ്ടാകില്ല.
തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ മകനെതിരെ സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കി. നേരത്തെ ക്രൈംബാഞ്ചിനും സരിത പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടന്നിരുന്നില്ല. ഈ പരാതിയില്‍ പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ആരോപണമുണ്ട്. ബഷീറലി തങ്ങള്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ പകര്‍പ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
സരിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പില്‍ എത്തി മൊഴി നല്‍കി. രണ്ട് പരാതികളും ക്രൈംബ്രാഞ്ചിന് നല്‍കി. 2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറിന് പുതിയ ആക്ഷേപങ്ങളും ഉന്നയിച്ചു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്. ഈ പരാതിയാണ് ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ സരിത കൊണ്ടു രുന്നത്. 2016 നവംബറില്‍ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടിയൊന്നും ക്രൈം ബ്രാഞ്ച് എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണ്ണാടകത്തില്‍ ഖനന വ്യാപാരിയായ ആന്റോ ആന്റണി എന്ന വ്യവസായി സോളാറില്‍ സഹായം ഉറപ്പു നല്‍കാമെന്ന് സരിതയ്ക്ക് ഉറപ്പ് നല്‍കി. ഇതിന് ശേഷമാണ് ആന്റണിയുടെ മകന്‍ ബന്ധപ്പെടുന്നത്. മകന്റെ ഫോണ്‍ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് ഡീലുകളില്‍ പങ്കാളിയക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നാണ് സരിത ആരോപിക്കുന്നത്.
പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ഗുരുതര ആക്ഷേപമാണുള്ളതെന്ന് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് ബഷീറലി തങ്ങള്‍ സ്വാധീനിച്ചെന്നും അതിന് ശേഷം മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം.യുഡിഎഫ് രാഷ്ട്രീയത്തെ ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആരോപങ്ങളില്‍ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും തീരുമാനം.
കോണ്‍ഗ്രസിനെയും, മുസ്ലിലീഗിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതൃപ്തി പുകയുന്ന കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വിഷയം കാരണമായേക്കും. പല നേതാക്കളും പാര്‍ട്ടി വിടാനുള്ള സാധ്യതയും തള്ളികളയാനാവില്ല. എല്‍ഡിഎഫിനെതിരെ പ്രധാന പ്രതിപക്ഷ സ്ഥാനം നേടാനുള്ള നീക്കത്തില്‍ ബിജെപിയ്ക്കും സോളാര്‍ കേസ് ഗുണം ചെയ്യും. ടിപി വധക്കേസ് ഒതുക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിനൊപ്പം സിപിഎമ്മിനെയും പ്രതികൂട്ടിലാക്കുന്നതാണ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം. ഇതും ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കും
വാഷിങ്ടണ്‍: യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) യില്‍നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക. ഇസ്രായേല്‍ വിരുദ്ധ നിലപാട് യുനസ്‌കോ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെനേരത്തെ അവര്‍ പിന്‍വലിച്ചിരുന്നു.
2011 ല്‍ പലസ്തീന് യുനസ്‌കോയില്‍ അംഗത്വം നല്‍കിയതിനെത്തുടര്‍ന്നുണ്ടായ അമേരിക്കയുടെ രോഷമാണ് വര്‍ഷങ്ങള്‍ക്കുശേഷം സംഘടനയില്‍നിന്ന് പിന്മാറുന്നതുവരെ എത്തിയത്. ഇസ്രയേലിന്റെ എതിര്‍പ്പ് അഗവണിച്ചാണ് പലസ്തീന് യുനസ്‌കോയില്‍ അംഗത്വം ലഭിച്ചത്. അമേരിക്കയുടെ തീരുമാനത്തില്‍ യുനസ്‌കോ മേധാവി ഐറിന ബോകോവ ഖേദം പ്രകടിപ്പിച്ചു.
യുനസ്‌കോയിലെ ബഹുസ്വരത നഷ്ടപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ പിന്മാറ്റം യുനസ്‌കോയ്ക്ക് കനത്ത ആഘാതമാകും. യുനസ്‌കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമെ പൂര്‍ണമായ പിന്മാറ്റം സാധ്യമാകൂ. അതുവരെ അമേരിക്കയ്ക്ക് അംഗമായിത്തന്നെ തുടരേണ്ടിവരുമെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊച്ചി: അസുഖ ബാധിതയായ മുന്‍ സിനിമ താരം തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ പൊതുജനങ്ങളോട് അപേക്ഷിച്ച് സ്ത്രീകളുടെ സിനിമ സംഘടന വുമണ്‍ ഇന്‍ കള്കടീവ്. തൊടുപുഴ വാസന്തിയുടെ നിലവിലെ സ്ഥിതി വിവരിച്ച് ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിക്ക് കഴിയുന്ന സഹായങ്ങള്‍ തങ്ങള്‍ ചെയ്ത് നല്‍കുമെന്നും ഒപ്പം സിനിമപ്രേമികളും ഇവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച തൊടുപുഴ വാസന്തി ഇതിനോടകം 20 റേഡീയേഷന്‍ ചികിത്സയ്ക്ക് വിധേയയായി കഴിഞ്ഞു.
വര്‍ഷങ്ങളോളം സിനിമയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിട്ടും തന്നെ സഹായിക്കാന്‍ ഒരു സിനിമ സംഘടനയും മുന്നോട്ട് എത്തിയില്ലെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വാര്‍ത്തയറിഞ്ഞ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി രംഗത്ത് എത്തിയെങ്കിലും ഓപ്പറേഷനുള്ള പണം സമാഹരിക്കാന്‍ സിനിമ പ്രേമികളോട് ആവശ്യപ്പെട്ടത് പ്രതികൂലമായ പ്രതികരണത്തിനാണ് വഴിവെച്ചത്. സിനിമ നടി എന്നതിനപ്പുറം ഒരു രോഗാവസ്ഥയില്‍ കഴിയുന്ന ഒരു സ്ത്രീയെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും, എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് പോലും കോടികള്‍ മേടിക്കുന്ന അഭിനേത്രികള്‍ മുന്‍ കാല നടിയെ സഹായിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് പരിതാപകരമാണെന്നാണ് പോസ്റ്റിന് കീഴെ വരുന്ന അഭിപ്രായങ്ങള്‍.
അഭിനയത്തിലൂടെ നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ഒരുപാട് അഭിനേതാക്കള്‍ ഉണ്ട് എന്നും.. ഇത് പോലെ അവരുടെ ദയനീയാവസ്ഥ മനസിലാക്കി സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിലൂടെയും അവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതിലും WCC സംഘടന മുന്നോട്ടു വരുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് പോലെ മറ്റെല്ലാ സിനിമാ സംഘടനകളും വന്നിരുന്നേല്‍ എന്നാശിച്ചു പോകുന്നു എന്നുമാണ് മറ്റൊരാൾ പ്രതികരിച്ചത്… എങ്കിൽ ഇരുപത് ലക്ഷത്തിന് മുകളിൽ പ്രതിഫലം പറ്റുന്നവർ എന്തിനിങ്ങനെ നാട്ടുകാരോട് യാചിക്കുന്നു എന്ന് മറ്റൊരാൾ…
[ot-video][/ot-video]
പതിനാലാംമൈൽ ചാരുവിള പുത്തൻ വീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയുടെ കൊലപാതകത്തിനു തുമ്പുണ്ടാക്കിയത് കൊലപാതകം നടന്ന വീടിന് എതിർവശത്തായി കൊച്ചി–ധനുഷ്കോടി ദേശീയപാതയോരത്തെ സുഗന്ധവ്യഞ്ജന വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ.
സെലീനയുടെ മത്സ്യവ്യാപാരിയായ ഭർത്താവ് വൈകിട്ട് എട്ടുമണിയോടെ വീട്ടിലെത്തിയപ്പോളാണ് സെലീന കൊലചെയ്യപ്പട്ട നിലയിൽ വീടിനു പുറത്തു കിടക്കുന്നതു കണ്ടത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ വീടിനു മുൻവശത്തെ ദേശീയപാത മുറിച്ചുകടന്ന് യുവാവ് ഇവരുടെ വീട്ടിലേക്കു കയറുന്ന ദൃശ്യം കണ്ടു. എട്ടു മിനിറ്റുകൾക്ക് ശേഷം യുവാവ് വേഗത്തിൽ ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാനായി.
സെലീനയുടെ ഭർത്താവിനെ ദൃശ്യം കാണിച്ചതോടെയാണു വീടുമായി അടുപ്പമുള്ള ഗിരോഷാണിതെന്നു ബോധ്യപ്പെട്ടത്. രണ്ടാഴ്ച മുൻപാണു സുഗന്ധ വ്യഞ്ജന വിൽപനകേന്ദ്രത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. നേരത്തേ അടിമാലിയിൽ നടന്ന രാജധാനി കൂട്ടക്കൊലക്കേസിനും തുമ്പുണ്ടാക്കിയതു നിരീക്ഷണ ക്യാമറകളായിരുന്നു.
കഴുത്തിൽ കത്തി കുത്തിയിറക്കിയ ശേഷം മരണമുറപ്പിക്കാൻ സ്തനങ്ങളിലൊന്ന് അറുത്തുമാറ്റിയ യുവാവ് വീട്ടിലെത്തി ഉറങ്ങുന്നതിനിടെയാണു പിടിയിലായത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്.
സാമ്പത്തിക ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ്. സ്തനം പൊതിഞ്ഞ് ബാഗിലാക്കി വണ്ടമറ്റത്തെ വീട്ടിലെത്തി ഗിരോഷ് ഉറങ്ങി. ഇതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.അടിമാലി പതിനാലാംമൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന (41) ആണ് ചൊവ്വാഴ്ച രാത്രി എട്ടോടെ കഴുത്തിൽ കുത്തേറ്റു മരിച്ചത്.
ഇവരുടെ വീടിനു സമീപമുള്ള സുഗന്ധവ്യഞ്ജന വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ഗിരോഷിനെ വണ്ടമറ്റത്തെ വീട്ടിൽ നിന്ന് അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുപതിലേറെ മുറിവുകളാണു സെലീനയുടെ മൃതദേഹത്തിലുണ്ടായിരുന്നത്.
അടിമാലിയിൽ ഗിരോഷിന്റെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിൽ ജോലിനോക്കിവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഗിരോഷ് അടുപ്പത്തിലായിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയാറാകാത്തതിനെ തുടർന്ന് സെലീന, ഗിരോഷിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിലുള്ള വിരോധവും പിന്നീടുണ്ടായ സാമ്പത്തിക ഇടപാടുകളുമാണു കൊലപാതകത്തിനു പിന്നിലെന്നു ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. സെലീനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മടക്കുകത്തിയും സെലീന അണിഞ്ഞിരുന്ന മുക്കുപണ്ടവും ഗിരോഷിന്റെ വണ്ടമറ്റത്തെ വീട്ടിൽ കണ്ടെടുത്തി.
ചൊവാഴ്ച ഉച്ചയ്ക്കു 2.16ന് ഗിരോഷ് സെലീനയുടെ വീട്ടിലേക്കു കയറിപ്പോകുന്നതും എട്ടു മിനിറ്റിനുള്ളിൽ ഇറങ്ങിവരുന്നതും സെലീനയുടെ വീടിനുമുന്നിലുള്ള സുഗന്ധദ്രവ്യ വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നീട് പാതയോരത്തു വിശ്രമിച്ചശേഷം വീണ്ടും വീട്ടിലെത്തി സ്തനം മുറിച്ചെടുത്ത് ബാഗിലാക്കി വണ്ടമറ്റത്തെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. സിയാദാണു നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നു പ്രതിയെ തിരിച്ചറിഞ്ഞത്.
പൊലീസ് പറയുന്നത്:
സിയാദും സെലീനയും ചേർന്ന് കാർ വാങ്ങിയപ്പോൾ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള സിസി എടുത്തിരുന്നത് ഗിരോഷാണ്. ഗിരോഷിന്റെ ഭാര്യയുടെ പ്രസവാവശ്യത്തിനു പണം കൈവശമില്ലാതെ വന്നതോടെ ഇയാൾ ചൊവ്വാഴ്ച പണം ആവശ്യപ്പെട്ടാണ് സെലീനയുടെ വീട്ടിലെത്തിയത്. ഇതുസംബന്ധിച്ച് ഇരുവരും വാക്കേറ്റമുണ്ടായി. തുടർന്ന് മടക്കുകത്തി ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ ഇയാൾ കുത്തുകയായിരുന്നു. തുടർന്ന് കൈകളിലും മാറിടത്തിലും പലതവണ കുത്തി. ഇതിനുശേഷം മരണം ഉറപ്പിക്കാനാണ് ഇയാൾ സെലീനയുടെ ഇടതുമാറിടം അറുത്തു മാറ്റിയത്.
പതിനാലാം മൈലിലെ സെലീനയുടെ വീട്ടിലും വണ്ടമറ്റത്തെ പ്രതിയുടെ വീട്ടിലും പൊലീസ് ഗിരോഷിനെ എത്തിച്ച് തെളിവെടുപ്പു നടത്തി. കോട്ടയം മൊബൈൽ ഫോറൻസിക് ലാബ് ഓഫിസർ അശ്വതി ടി.ദാസ്, അസി. ശ്രീജിത് ബി.പിള്ള, ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധരായ കെ.ജയൻ, കെ.കെ.സുരേഷ്, ബൈജു സേവ്യർ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.
ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ അടിമാലി ടൗൺ ജുമാ മസ്ജിദിലെ ഖബറിസ്ഥാനിൽ ഖബറടക്കും. മൂന്നാർ ഡിവൈഎസ്പി: എസ്.അഭിലാഷ്, അടിമാലി സിഐ: പി. കെ.സാബു, എസ്ഐ: സന്തോഷ് സജീവ്, എഎസ്ഐ മാരായ സി.ആർ.സന്തോഷ്, അബ്ദുൾ കനി, എസ്‌സിപിഒമാരായ എം. എം.ഷാജു, പി.പി.ഷാജി, ഇ.ബി.ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
തട്ടിയെടുത്ത മാല മുക്കുപണ്ടം
സെലീനയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല, മുക്കുപണ്ടമെന്നു പ്രതി മനസ്സിലാക്കിയതു തെളിവെടുപ്പിനെത്തിച്ചപ്പോൾ. പണത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതോടെ സെലീന കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ചെടുത്ത് ഗിരോഷ് വണ്ടമറ്റത്തെ വീട്ടിലേക്കു പോയി.
10 മാസം 15 കൊലപാതകങ്ങൾ
ജില്ലയെ നടുക്കി കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. പൊലീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ 10 മാസത്തിനുള്ളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തതു 15 കൊലപാതക കേസുകൾ. പിഞ്ചുകുട്ടിയുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങളാണു ജില്ലയിൽ അരങ്ങേറിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ കൊലപാതകങ്ങൾ വർധിച്ചതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ബന്ധുക്കളോ, കൊല്ലപ്പെട്ടവരുമായി ഏതെങ്കിലും തരത്തിൽ അടുപ്പമുള്ളവരോ ആണ് പ്രതിപ്പട്ടികയിൽ ഏറെയുമെന്നു പൊലീസ് പറയുന്നു.
വീട് പുറത്തുനിന്ന് പൂട്ടിയിരുന്നത് മറയാക്കി കൊലപാതകം
സെലീനയുടെ വീട്ടിൽ കൊലപാതകി എത്തുമ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നതു കൊലപാതകം പെട്ടെന്നു പുറത്തറിയാതിരിക്കാൻ പ്രതിയെ സഹായിച്ചെന്നു പൊലീസ്. ഗിരോഷ് എത്തുന്ന നേരത്തു വീടിനു പുറകുവശത്ത് തുണിനനയ്ക്കുകയായിരുന്നു സെലീന. വീടിനു പുറകിലെത്തി ഗിരോഷ് സെലീനയുമായി സംസാരിച്ച് തർക്കത്തിലായി. തർക്കം മൂർച്ഛിച്ചതോടെ അവിടെവച്ചു കൊലപാതകം നടത്തിയശേഷം വീടിന്റെ വരാന്തഭാഗത്തു മൃതദേഹം കിടത്തി ഗിരോഷ് മുങ്ങി.
തൊട്ടടുത്തുള്ള വീടുകളിൽ ഈസമയം ആളുകൾ ഇല്ലാതിരുന്നതു കൊലപാതകം സുഗമമായി നടത്താൻ സാഹചര്യമൊരുക്കി. കൊച്ചി–ധനുഷ്കോടി ദേശീയപാതയോരത്തുള്ള വീട്ടിലാണു കൊലപാതകം നടന്നത്. വീടിന്റെ മുൻവശം പടുത ഉപയോഗിച്ച് മറച്ചിരുന്നതിനാൽ റോഡിൽനിന്നു നോക്കിയാൽ വീടിന്റെ പിൻഭാഗം കാണാൻ കഴിയാത്തതും കൃത്യം നടത്താൻ സാഹയകമായി
അടിമാലി പൊലീസിന് വീണ്ടും മികവിന്റെ പൊൻതൂവൽ
രാജധാനി കൂട്ടക്കൊലക്കേസിന് പിന്നാലെ പതിനാലാം മൈൽ കൊലപാതകം മണിക്കൂറിനുള്ളിൽ തെളിയിച്ച് പ്രതിയെ അറസ്റ്റുചെയ്യാൻ കഴിഞ്ഞതുവഴി കേസ് അന്വേഷണത്തിൽ മികവിന്റെ വഴിയിൽ വീണ്ടും അടിമാലി പൊലീസ്. 2015 ഫെബ്രുവരി 13നാണ് അടിമാലി രാജധാനി കൂട്ടക്കൊലക്കേസ് അരങ്ങേറിയത്.
ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കർണാടക സ്വദേശികളായ മൂന്നംഗസംഘം കൊലപ്പെടുത്തി പതിനേഴ് പവൻ സ്വർണാഭരണങ്ങളും മറ്റും തട്ടിയെടുക്കുകയായിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടന്ന കൊലപാതകത്തിന് തെളിവുണ്ടാക്കി ഒന്നരമാസത്തിനുള്ളിൽ രണ്ട് പ്രതികളെയും ഒരുവർഷത്തിനുള്ളിൽ മൂന്നാം പ്രതിയെയും അറസ്റ്റുചെയ്യാൻ കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ അടിമാലി പൊലീസിനായി.
ഇതിനു പിന്നാലെയാണ് അടിമാലി സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച നടന്ന കൊലപാതകത്തിന് തുമ്പുണ്ടാക്കി പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റുചെയ്ത്