ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഞെട്ടിപ്പിക്കുന്ന ക്രൂരത പരമ്പരയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി 26കാരി. രാജ്യത്ത് നിന്ന് രക്ഷപ്പെട്ട ഹീ യോണ്‍ ലിം എന്ന യുവതിയാണ് കിം ജോങ് ഉന്നിന്റെ ക്രൂരതകളെ കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത്.
2015ല്‍ അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടതാണ് ലിം. 11 സംഗീതജ്ഞരെ പരസ്യമായി വിമാനവേധ തോക്കു കൊണ്ടു വെടിവച്ചു കൊന്നതിനു താന്‍ സാക്ഷിയാണെന്നു ഹീ യോണ്‍ ലിം വെളിപ്പെടുത്തുന്നു.
”സംഗീതജ്ഞരെ കൈകെട്ടി, തുടര്‍ന്ന് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാമൂടിക്കെട്ടി, കറുത്ത തുണി കൊണ്ടു മുഖം മൂടി, ചാട്ടകൊണ്ടടിച്ചാണു തോക്കിനു മുന്നില്‍ കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നതു കാണാന്‍ 10,000 പേരെ വിളിച്ചുകൂട്ടിയിരുന്നു. അക്കൂട്ടത്തിലായിരുന്നു ഞാനും. ഒന്നിനു പുറകെ ഒന്നായി പീരങ്കികള്‍ വെടിയുതിര്‍ത്തു. 11 പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ശരീരഭാഗങ്ങള്‍ക്കു മുകളിലൂടെ പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി. 200 അടി അടുത്തു നിന്നു കാണേണ്ടി വന്ന ആ കാഴ്ച എന്നെ രോഗിയാക്കി” – ലിം പറയുന്നു.
അശ്ലീല ചിത്രം നിര്‍മിച്ചുവെന്നാരോപിച്ചാണു സംഗീതജ്ഞരെ കൊലപ്പെടുത്തിയത്. വധശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ കാണാന്‍ ആളുകളെ വിളിച്ചു ചേര്‍ക്കുന്നതും അതു കഴിഞ്ഞാല്‍ മൃഷ്ടാന്നഭോജനം കഴിക്കുന്നതും കിമ്മിന്റെ വിനോദമാണെന്നും ലിം പറയുന്നു. സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാന്‍ പിടിച്ചുകൊണ്ടു പോയപ്പോഴാണു താന്‍ രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്നും, അമ്മയ്ക്കും സഹോദരനുമൊപ്പം ജീവന്‍ കയ്യിലെടുത്താണു രാജ്യത്തു നിന്നു കടന്നതെന്നും ലിം പറയുന്നു.
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാളെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി. രാജ്യത്തെ പിടിച്ചുലച്ച ബലാത്സംഗകേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇസ്മയില്‍ ജാഫര്‍സദേഹ്നെ ജനമധ്യത്തില്‍ തൂക്കിലേറ്റുന്നതിന്റെ ദൃശ്യം ഇറാന്റെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തുവിട്ടു.
അര്‍ബേദില്‍ പ്രവിശ്യയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ പര്‍സാബാദിലാണ് വധശിക്ഷ നടപ്പാക്കിയത്. ജനങ്ങളുടെ സുരക്ഷിതത്വബോധം തിരിച്ചുപിടിക്കാനാണ് പരസ്യമായി തൂക്കിലേറ്റല്‍ നടപ്പാക്കിയതെന്ന് ഇറാന്‍ നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.ജൂണ്‍ 19നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇസ്മയില്‍ ജാഫര്‍സദേഹിന്റെ വീട്ടില്‍നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. രണ്ടുവര്‍ഷംമുമ്പ് സമാനരീതിയില്‍ ഒരു സ്ത്രീയെ ഇയാള്‍ കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. ആഗസ്ത് അവസാനം ആരംഭിച്ച കുറ്റവിചാരണ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കി. സെപ്തംബര്‍ 11നാണ് പരസ്യവധശിക്ഷയ്ക്ക് ഇറാന്‍ സുപ്രീംകോടതി അംഗീകാരം നല്‍കിയത്.
ഗള്‍ഫില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.തൃത്താല കുമരനെല്ലൂര്‍ തൊഴാമ്ബുറത്ത് സനൂപിനെ(30) ആണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. മൂന്ന് വര്‍ഷം മുൻപ് സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ച് സനൂപ് ഗള്‍ഫിലെത്തിയത്. അവിടെ സ്വന്തം ബിസിനസ് ആരംഭിക്കുകയും ചെയ്തു. ഖത്തറിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ കയറ്റി അയക്കുന്ന കൂട്ടുകച്ചവടമാണ് ഇയാള്‍ തുടങ്ങിയത്. ഇതിനായി പലരില്‍ നിന്നും 20 കോടിയോളം രൂപ വാങ്ങി.എന്നാല്‍ ഈ പണവുമായി ഇടനിലക്കാരനായ ഇറാഖ് സ്വദേശി മുങ്ങിയെന്നാണ് പ്രതി പറയുന്നതെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഇയാള്‍ മറ്റുള്ളവരെ അറിയിക്കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ആഗസ്ത് 23ന് നാട്ടിലെത്തിയ ഇയാള്‍ മൂകാംബികയിലേക്കെന്നും പറഞ്ഞ് ഭാര്യയും മക്കളുമായ് വീടു വിട്ടിറങ്ങി. എന്നാല്‍ പിന്നീട് ഇവരെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഒഫായിരുന്നു. . തുടര്‍ന്ന് ഇയാളുടെ ആധാറുമായി ബന്ധപ്പെടുത്തി നടന്ന അന്വേഷണത്തില്‍ സനൂപിന്റെ പേരില്‍ പുതിയ സിം കാര്‍ഡ് എടുത്തതായി കണ്ടെത്തി. ഇതില്‍ നിന്നും വിളിച്ച ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് ട്രിച്ചിയില്‍ ഇയാള്‍ താമസിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പട്ടാമ്പി പോലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.എടപ്പാള്‍, ചങ്ങരംകുളം, വടകര, കോഴിക്കോട് തുടങ്ങി കേരളത്തിന്റെ വിവിധയിടങ്ങളിലെ ആളുകളില്‍ നിന്നും സനൂപ് പണം വാങ്ങിയിട്ടുണ്ട്. ഇതില്‍ രണ്ടരക്കോടി നല്‍കി കബളിപ്പിക്കപ്പെട്ട ചങ്ങരംകുളം സ്വദേശിയുടെ പരാതിയിലാണ് സനൂപിന്റെ അറസ്റ്റ്. അറസ്റ്റ് വിവരം അറിഞ്ഞു ഏഴോളം പേര്‍ സമാന പരാതിയുമായി ബുധനാഴ്ച പട്ടാമ്പി പോലീസ് സ്റ്റേഷനിലെത്തി.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പെണ്‍കുട്ടി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനു നേരെയാണ് ആക്രമണമുണ്ടായത്. എഴുപത്ത് ശതമാനം മുറിഞ്ഞ യുവാവ് ലോഡ്ജിനു പുറത്തേക്ക് ഓടി.
ആക്രമണത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവർ ഒരുമിച്ചു റൂം എടുത്തതാണെന്ന് പറയുന്നു . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
വാഷിംഗ്ടണ്‍: ഇന്ത്യ നിര്‍മിച്ച ആണവ മിസൈലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍എസ്എയാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സ്‌നോഡന്‍ വെളിപ്പെടുത്തിയത്. 2005ല്‍ വികസിപ്പിച്ച സാഗരിക, ധനുഷ് എന്നിവയുടെ വിവരങ്ങള്‍ അതേ സമയത്തു തന്നെ ചോര്‍ന്നതായാണ് ആരോപണം.
ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ആണവ രഹസ്യങ്ങള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ചോര്‍ത്തിയ വിവരം അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ദി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. 70 കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണ് സാഗരിക. 2008ലായിരുന്നു ഇതിന്റെ പരീക്ഷണം നടന്നത്. ധനുഷ് കഴിഞ്ഞ വര്‍ഷമാണ് പരീക്ഷിച്ചത്.
ആണവ മിസൈല്‍ പരീക്ഷിക്കുന്നതിനു മുമ്പു തന്നെ അതേക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന വിവരമാണ് സ്‌നോഡന്‍ പുറത്തുവിട്ടത്. പതിനാലാം തിയതി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനങ്ങളും സ്‌നോഡന്‍ പുറത്തുവിട്ടു. 2005 കാലയളവില്‍ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ബോംബുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക ചോര്‍ത്തിയെന്നും സ്‌നോഡന്‍ വെളിപ്പെടുത്തി.
ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്ത് വിടാന്‍ സംഘം വിസമ്മതിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം. സാധാരണ ഫുള്‍കൈ ഷര്‍ട്ടാണ് കൊലയാളി ധരിച്ചിരുന്നത്. കൈയില്‍ ഒരു ചരടും, കഴുത്തില്‍ ഒരു ടാഗും തുക്കിയിരുന്നു. വൈസറില്ലാത്ത ഹെല്‍മറ്റ് ധരിച്ചിരുന്നതാണ് മുഖത്തിന്റെ രേഖാ ചിത്രം വരയ്ക്കാന്‍ സഹായകമായത്.
അക്രമികള്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു.
പശ്ചിമഘട്ട രക്ഷായാത്രക്ക് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് സ്വീകരണം നല്‍കും. 21/9/17 വൈകിട്ട് 3 മണിക്ക് എറണാകുളത്തെ മംഗളവനം പ്രദേശത്ത് എത്തിച്ചേരുന്ന യാത്രയെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. 2017 ആഗസ്‌റ് 16 ന് കാസര്‍ഗോഡ് നിന്ന് തുടങ്ങിയ യാത്ര ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് സമാപിക്കും. പ്രകൃതിക്കു വേണ്ടിയുള്ള കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന പോരാട്ടങ്ങളെ കാണാനും ഏകോപിപ്പിക്കുവാനും സംവാദങ്ങള്‍ ഉയര്‍ത്തുവാനും വേണ്ടിയുള്ള ഒരു എളിയ പരിശ്രമത്തിന്റെ ഭാഗമായാണ് ‘പശ്ചിമഘട്ട രക്ഷായാത്ര’ നടക്കുന്നത്.
എറണാകുളം വൈറ്റിലയില്‍ സീരിയല്‍ നടിമാരുടെ വിളയാട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കൊച്ചി വൈറ്റിലയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കരിങ്കല്‍ കക്ഷണമുപയോഗിച്ച് അടികിട്ടിയ ഷെഫീഖ് എന്ന ടാക്‌സി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തത്. ഷെയറിങ് ഓപ്ഷന്‍ നല്‍കിയാണ് ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്തത്. ഇവര്‍ മൂന്നുപേരും സീരിയലില്‍ അഭിനയിക്കുന്നവരാണ്. മൂന്നുപേരും രാവിലെ മദ്യപിച്ചശേഷമാണ് വാഹനത്തില്‍ കയറിയത്. ഈ സമയം കാറില്‍ മറ്റൊരു യാത്രക്കാരനുമുണ്ടായിരുന്നു.
ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ ഇറക്കി വിടണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ ഇതു നിരസിച്ചു. ഇതോടെ മദ്യലഹരിയിലായിരുന്ന യുവതികള്‍ അസഭ്യവര്‍ഷം തുടങ്ങി. ഇതിനിടെ കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ ജീവനുംകൊണ്ട് സ്ഥലംവിട്ടു.
വാക്കുതര്‍ക്കം മൂത്തതോടെ യുവതികള്‍ റോഡരികില്‍ കിടന്ന കരിങ്കല്‍ കഷണങ്ങളുപയോഗിച്ച് ഡ്രൈവറെ നേരിട്ടു. സ്ത്രീകള്‍ ഡ്രൈവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയിലും മുഖത്തും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് സമീപത്തെ പോലീസ് എയ്ഡ് പോസ്റ്റിലെത്തി ഡ്രൈവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പോലീസ് എയിഡ് പോസ്റ്റില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച ഇവരെ മരട് പോലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. ഡ്രൈവറുടെ പരാതിയില്‍ മേല്‍ കേസെടുത്ത പോലീസ് ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്ന് അറിയിച്ചു.
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ യുവതിയുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലാണ് സംഭവം. ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ചൊവ്വാഴ്ചയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.
വേട്ടപാലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബുധനാഴ്ച ഇരുവരുടേയും മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇവര്‍ ചിരളയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ബേട്ടുള മൂന്നാം വര്‍ഷവും ബോഗിറെഡ്ഡി രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. ഇരുവരുടേയും പ്രണയത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ ഇരുവരും വിജയവാഡയിലെത്തി രജിസ്റ്റര്‍ വിവാഹം നടത്തി. രാത്രി സുഹൃത്തുക്കള്‍ക്ക് തങ്ങള്‍ മരിക്കുകയാണെന്നു കാണിച്ച് ഇരുവരും സന്ദേശമയച്ചിരുന്നു.
തുടര്‍ന്ന് വേട്ടപാലം റെയില്‍വേ സ്‌റ്റേഷനിലെത്തി ഇരുവരും ട്രെയിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളെ സമീപിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാകാം ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഒരു വർഷം മുൻപാണ് പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് മുന്നോട്ട് കൊണ്ട് പോകാനാകാതെ അവസാനിപ്പിച്ചത്. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേസിനാസ്പദമായ തുമ്പ് ലഭിക്കുകയും കേസ് അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. ബാംഗളൂരിൽ പഠിക്കുന്ന മകളെ കാണാൻ പോയതിന്റെ പിറ്റേ ദിവസമാണ് പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബംഗ്ലൂരുവില്‍ നഴ്‌സിംങ്ങ് പഠിക്കുന്ന മകളെ കാണാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് പിതാവ് പോയത്. മകളെ കണ്ട പിതാവ് അവളേയും കൂട്ടി ഉച്ച ഭക്ഷണം കഴിച്ച് ഡ്രസ്സും വാങ്ങിക്കൊടുത്ത്, ഹോസ്റ്റലില്‍ കൊണ്ടുവിട്ടു. തുടർന്ന് അദ്ദേഹം സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.
സുഹൃത്തിന്റെ വീട്ടിൽ ഇരുന്ന് ഇരുവരും മദ്യപിക്കുകയും തുടർന്ന് സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ഇരുവരും ബംഗ്ലൂരുവിലെ വേശ്യാലയത്തിലെത്തുകയും ചെയ്തു. സുഹൃത്ത് ഒരു റൂമിലേക്ക് പോയി. മറ്റൊരു മുറിയിലേക്ക് പിതാവും. എന്നാൽ റൂമിലെത്തിയ പിതാവ് പെൺകുട്ടിയെ കണ്ട് ഞെട്ടുകയായിരുന്നു. സ്വന്തം മകളെ ആ രീതിയിൽ കണ്ടത് അയാൾക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു.
ഉടൻ തന്നെ അയാൾ ആ മുറി വിട്ട് പുറത്തിറങ്ങുകയും നന്നായി മദ്യപിക്കുകയും ചെയ്തു. എന്നാൽ മകള്‍ പിതാവിനെ കണ്ടതേയില്ല. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ പിതാവ് രാത്രിയില്‍ വീണ്ടും മദ്യപിച്ചു. രാവിലെ താമസിച്ച് എഴുന്നേറ്റ സുഹൃത്ത് കണ്ടത് അടുത്ത റൂമില്‍ തൂങ്ങിമരിച്ച നിലയിലുള്ള സുഹൃത്തിനെയാണ്.
പൊതുവേ സന്തോഷവാനായിരുന്ന പിതാവ് ആത്മഹത്യ ചെയ്യില്ലെന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും സംശയപ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷിച്ചു. വർഷങ്ങൾക്ക് മുൻപ് അവസാനിപ്പിച്ച കേസ് ഒരു ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഈ ഇടയ്ക്ക് പുനരാരംഭിച്ചു. ബംഗ്ലൂരുവിലെ സുഹൃത്തിന്റെ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിന് മുന്നോടിയായി വീട് ശുചീകരിക്കുന്നതിനിടയിലാണ് ആത്മഹത്യ ചെയ്ത റൂമിലെ ബെര്‍ത്തില്‍ നിന്നും കൃത്യമായി വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചത്.
മകളെ ഉടനെ വിവാഹം കഴിപ്പിക്കണം… അവള്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായമായെന്ന് ഇന്നാണെനിക്ക് മനസ്സിലായത്… ഇതായിരുന്നു കുറിപ്പ്… സുഹൃത്ത് ഉടനെ കേസന്വേഷിച്ച അടുത്ത ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടർന്ന് കത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തില്‍ നിന്ന് അന്നു നടന്ന സംഭവങ്ങള്‍ വീണ്ടും ചോദിച്ചറിഞ്ഞു. വേശ്യാലയത്തില്‍ പോയതടക്കമുള്ള വിവരങ്ങള്‍ സുഹൃത്ത് തുറന്നു പറഞ്ഞു. അവിടെ പോയതിന് ശേഷമാണ് അദ്ദേഹം നന്നായി മദ്യപെച്ചതെന്നും, പിന്നീട് അധികം ഒന്നും മിണ്ടിയിരുന്നില്ലെന്നും..
പോലീസ് പിന്നീട് മലയോര മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്ന മകളെ ചോദ്യം ചെയ്തു. ഒപ്പം പെണ്‍കുട്ടിയുടെ സുഹൃത്തുക്കളേയും. നഴ്‌സിങ്ങ് പഠിക്കാന്‍ പോയ മലയാളികളായ പല പെണ്‍കുട്ടികളും വന്‍ സെക്‌സ് റാക്കറ്റുകളുടെ വലയിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം അപ്പോഴാണ് പോലീസ് അറിയുന്നത്.
പിതാവ് വന്ന ദിവസം വൈകുന്നേരവും ഒരു ആണ്‍ സുഹൃത്തിനൊപ്പം മകള്‍ പോയിരുന്നതായും, തിരിച്ചു വന്നപ്പോള്‍ ഒരു പണിയുമെടുക്കാതെ ഇന്ന് നല്ല പണം കിട്ടിയെന്ന് അവള്‍ പറഞ്ഞതായും പോലീസിന് സുഹൃത്തുക്കള്‍ മൊഴി നല്‍കി. ഇതോടെയാണ് പെണ്‍കുട്ടിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്. താന്‍ റൂമിലിരിക്കുമ്പോള്‍ ഒരു കസ്റ്റമര്‍ വന്നെന്നും, പക്ഷെ വാതിലിനടുത്ത് വന്ന നോക്കിയിട്ട്, പറഞ്ഞ പണം വാതിലിന് ഉള്ളിലേക്ക് ഇട്ട്, വാതില്‍ ശബ്ദമുണ്ടാക്കിയടച്ചിട്ട് പോയെന്നും മകള്‍ ഉദ്യോഗസ്ഥന് രഹസ്യമൊഴി നല്‍കി. പക്ഷെ വന്നയാള്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും മൊഴി നല്‍കിയത്.