ഗൗരി ലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പലയിടത്തും # I AM GAURI പ്രതിഷേധ പ്രകടനങ്ങളും ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും പത്രപ്രവര്‍ത്തകനുമായ അശുതോഷ്, ഡല്‍ഹി മുന്‍ മന്ത്രിയും, മാല്‍വിയ നഗര്‍ എം.എല്‍.എ അഡ്വ:സോമനാഥ് ഭാരതി, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രഭാഷണവും സംവാദവും സെപ്തംബര്‍ 15ന് കൊച്ചിയില്‍ അബാദ് പ്ലാസയില്‍ വെച്ചു നടക്കുന്നു.
ജനാധിപത്യതിന്റെ-മതനിരപേക്ഷതയുടെ അടിസ്ഥാന ഘടന പോലും ചോദ്യം ചെയ്യപെടുമ്പോള്‍, അതിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നു. ഈ വിമത ശബ്ദങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യമില്ല. മാധ്യമ പ്രവര്‍ത്തകരും സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുക്കുന്ന ഈ ചര്‍ച്ച, ആശയാവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് അളവുകോലുകള്‍ വെക്കുന്ന, അത് കരിയിച്ചു കളയുന്ന ശക്തികള്‍ക്കെതിരെ ഒന്നിച്ചു നിന്ന് പ്രതിരോധിക്കേണ്ട സാഹചര്യം വിശകലനം ചെയ്യുന്നു. ഏവരെയും ക്ഷണിക്കുന്നു.
Venue : Vantage Point -Abad Plaza, MG Road. Kochi
Date & Time : 2.30 PM. Thursday, September 15, 2017
മുംബൈ സ്ഫോടനപരമ്പര ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകൾ മരവിപ്പിച്ചതായി ബ്രിട്ടൻ.
കഴിഞ്ഞമാസം സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളർ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതർ മരവിപ്പിച്ചത്. ബ്രിട്ടനിലെ ബർമിങ്ങാമിനടുത്ത് മിഡ്‌ലൻഡ്സിൽ വസതികളുണ്ടെന്നും വാർവിക്‌ഷറിൽ ഒരു ഹോട്ടലുമുണ്ടെന്നുമാണ് മാധ്യമറിപ്പോർട്ടുകൾ. ഇവയെല്ലാം പൂട്ടി മുദ്രവച്ചു.
2015ൽ ഇന്ത്യയിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം ദാവൂദിന്റെ സ്വത്തുവകകൾ കണ്ടെത്താനായി ബ്രിട്ടനിലെത്തിയിരുന്നു. മിഡ്‌ലൻഡ്സിലെ സ്വത്തുക്കൾ നിരീക്ഷണത്തിലുമായിരുന്നു. ഡാർട്ഫഡിലും കെന്റിലും എസക്സിലും മധ്യ ലണ്ടനിലും സ്വത്തുക്കളുള്ളതായും സൂചനയുണ്ട്. ഈ വിവരങ്ങളെല്ലാം സ്കോട്‌ലൻഡ് യാർഡിനു കൈമാറിയിരുന്നു. യുകെ ട്രഷറി വകുപ്പ് കഴിഞ്ഞമാസം പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളിൽ, കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണു ദാവൂദിന്.
ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതിൽ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തേ മരവിപ്പിച്ചിരുന്നു. ഇതേസമയം, ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചതുമായി ബന്ധപ്പെട്ടു കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വിസമ്മതിച്ചു.
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന് വധഭീഷണി. ഭീഷണിക്കത്തുകള്‍ തപാലില്‍ ലഭിച്ചു. ഇവയ്‌ക്കൊപ്പം മനുഷ്യവിസര്‍ജ്ജ്യവും ലഭിച്ചതായി ജോസഫൈന്‍ പറഞ്ഞു. പി.സി.ജോര്‍ജിനെതിരെ കേസെടുത്ത ശേഷമാണ് വധഭീഷണി ലഭിച്ചതെന്നും ജോസഫൈന്‍ വ്യക്തമാക്കി. ഇത്തരം ഭീഷണി കൊണ്ട് കര്‍ത്തവ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിനും ആക്രമണത്തിനിരയായ നടിക്കും അനുകൂലമായി കമ്മീഷന്‍ നിലപാട് എടുത്തിരുന്നു. ഇതിനു ശേഷം വധഭീഷണികള്‍ ലഭിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. നടിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പി.സി.ജോര്‍ജിനെതിരെ കമ്മീഷന്‍ കേസെടുത്തത്. കമ്മീഷനെയും പരസ്യമായി അധിക്ഷേപിച്ച് ജോര്‍ജ് രംഗത്തു വന്നിരുന്നു.
പി.സി.ജോര്‍ജിന്റെ നടപടികള്‍ പദവി മറന്നുള്ളതാണെന്നും വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്നും ജോസഫൈന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണ സംഘത്തിന് അതൃപ്തി. ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ ഹൈക്കോടതി കേസ് അന്വേഷണത്തെ പറ്റി വിമര്‍ശിച്ചത് വസ്തുകള്‍ അറിയാത്തതിനാലാണ്. കേസ് അന്വേഷണം രണ്ടാഴ്ചക്കുളളില്‍ തീര്‍ക്കുമെന്ന് ഡിജിപി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത് അന്വേഷണ സംഘവുമായി ആലോചിക്കാതെയാണെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്നും ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം അറിഞ്ഞതിനു ശേഷം മതി ഇനി കോടതിയെ സമീപിക്കല്‍ എന്നാണ് ദിലീപിന്റെ നിലപാടെന്നാണറിയുന്നത്. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാേെണായെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം സിനിമാക്കഥ പോലെയാണോയെന്നും ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ അറസ്റ്റ് ചെയ്യുകയാണോയെന്ന് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു. അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ ക്രിമിനല്‍ ചട്ടപ്രകാരമായിരിക്കണം നടപടി. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേസിലെ ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി അറിയിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
പാലക്കാട് വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെ പോലീസ് വലയിലാക്കിയത് മണിക്കൂറുകള്‍ക്കകം. കൊല്ലപ്പെട്ട വൃദ്ധദമ്പതികളായ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരുടെ മരുമകള്‍ ഷീബയുടെ കാമുകന്‍ സുദര്‍ശനാണ് പിടിയിലായത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് സുദര്‍ശന്‍.
സ്വാമിനാഥനെ വെട്ടിക്കൊന്ന നിലയിലും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്. ഷീജയും സുദർശനനുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നും സംഭവം നടന്ന ദിവസം ഷീജയെ കാണാൻ ഇയാള്‍ എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
ഷീജ വാതിൽ തുറന്നു കൊടുത്തിട്ടാണ് ഇയാള്‍ വീടിനുള്ളിൽ കയറിയത്. ഇവരെ സ്വാമിനാഥന്‍ ഒന്നിച്ചു കണ്ടതോടെയാണ് കൊല നടത്തിയത്. സുദര്‍ശനന്‍ സ്വാമിനാഥനെ ടോർച്ച് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രേമയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.മരുമകൾ ഷീജയെ കണ്ണും വായും മൂടിക്കട്ടിയ നിലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു കൊലപാതകം. എന്നാൽ ഷീജയുടെ മൊഴിയെടുത്ത പൊലീസിന് സംശയം തോന്നിയിരുന്നു. കൂടുതൽ വിശദമായ അന്വേഷണം നടത്തിയതോടയാണ് കേസിൽ വില്ലനായത് അവിഹിത ബന്ധമാണെന്ന് വ്യക്തമായത്.
കൊലപാതകത്തിൽ തെളിവു നശിപ്പിക്കാനായി അക്രമികൾ കൊലപതകം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. ഒരാഴ്ച മുമ്പ് തങ്ങളുടെ ജീവനു ഭീഷണി ഉണ്ടെന്നും, ആരോ പിന്തുടരുന്നുണ്ടെന്നും കാണിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നതായും പരാതി നൽകിയിരുന്നു. ആലത്തൂർ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂർ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ മരുമകൾ കാര്യമായ പരിക്കേറ്റിരുന്നില്ല.
വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷീജ ദമ്പതികൾക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇവരെ കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് യുവതിയെ അടുക്കളയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ മകന്‍ ആര്‍മിയിലും മകള്‍ വിദേശത്തുമാണ്.
ആക്രമിക്കപ്പെട്ട നടി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ നടന്‍ ദിലീപിന്റെ പേര് വ്യക്തമാക്കിയിട്ടുണ്ടെന്നു സൂചന. ദിലീപിനെതിരേ ഏറ്റവും പ്രബലമായ തെളിവായി കോടതി കാണുന്നതും ഇതാണ്.
ദിലീപിന്റെ ജയില്‍ മോചനത്തിനു പ്രധാന തടസവും ഇതുതന്നെയാണെന്നാണു വിലയിരുത്തല്‍. താന്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന്റെ പങ്ക് സംശയിക്കാവുന്നതാണെന്നും തങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും വഴക്കുമുണ്ടായിട്ടുണ്ടെന്നും നടി മൊഴി നല്‍കിയെന്നാണു സൂചന. ഈ സാഹചര്യത്തില്‍ ജാമ്യം കീറാമുട്ടിയാണെന്നാണു ദിലീപിന്റെ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.
പീഡിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കാനാണു പ്രോസിക്യുഷന്‍ നീക്കം. കാര്യങ്ങള്‍ ദിലീപിലേക്കു മാത്രം നീങ്ങുന്ന രീതിയിലാണു കുറ്റപത്രമെന്നാണു വിവരം. നാദിര്‍ഷ, അപ്പുണ്ണി, കാവ്യാ മാധവന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു. ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റമാകും ഇവര്‍ക്കുനേരെ തിരിയുക.
കാവ്യമാധവനു സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നു കാണിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. ദിലീപ് അറസ്റ്റിലായപ്പോള്‍ ദോഷമാകരുതെന്ന ചിന്തയിലും അഭിഭാഷകരുടെ പ്രേരണയാലും ചിലകാര്യങ്ങള്‍ കാവ്യ മറച്ചുവച്ചതാകാമെന്നും പോലീസ് കരുതുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും മറ്റാര്‍ക്കും സൂചന നല്‍കാതെ നടത്തിയ നീക്കമായിരുന്നുവെന്നുമാണു പോലീസിന്റെ നിഗമനം. സംഭവം നടന്നശേഷമാണു മറ്റുള്ളവര്‍ ഇതേപ്പറ്റി അറിയുന്നതും ദിലീപുമായി അടുപ്പമുള്ളവര്‍ എന്ന നിലയില്‍ സംശയത്തിന്റെ നിഴലിലാവുന്നതും.
ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ നാളെയോ മറ്റന്നാളോ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഫയല്‍ ചെയ്യും. അന്വേഷണം അന്തിമഘട്ടത്തിലായതും കുറ്റപത്രം നല്‍കാത്തതും ചൂണ്ടിക്കാട്ടിയാവും പുതിയ അപേക്ഷ നല്‍കുക.
ഹൈദരാബാദിൽ 17കാരി കൊല്ലെപ്പട്ട സംഭവത്തിൽ ഉറ്റസുഹൃത്ത് അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ടോടെ ചന്ദ്നി എന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സിറ്റിയുെട പ്രാന്ത പ്രദേശത്തു നിന്നും പെൺകുട്ടിയുെട മൃതദേഹം കണ്ടെത്തിയത്.
ചാന്ദ്നിയും 17കാരനായ പ്രതിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുന്നെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ആറു മാസമായി ഇൗ ബന്ധം അവസാനിപ്പിക്കാൻ 17 കാരന്‍ ശ്രമിക്കുന്നു. എന്നാല്‍, ചാന്ദ്നി നിരന്തരം ഇയാളെ ഫോൺ ചെയ്യുകയും സന്ദേശങ്ങളയക്കുകയും ചെയ്ത് ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം പെൺകുട്ടിയോട് കാണണമെന്ന് പ്രതി ആവശ്യപ്പെടുകയും ആളൊഴിഞ്ഞ കുന്നിൻപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. അവിടെ വച്ച് വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പ്രതി പെണ്‍കുട്ടിയുടെ തലക്കടിച്ച ശേഷം പത്തടി താഴ്ചയുള്ള പാറമടയിലേക്ക് തള്ളിയിടുകയായിരുന്നു.
മണിക്കൂറുകൾക്കുശേഷം ചാന്ദ്നിയുടെ സഹോദരി പ്രതിെയ വിളിച്ച് അവള്‍ കൂടെയുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞ പ്രതി ഉടന്‍ ചാന്ദ്നിയുെട വീട്ടിെലത്തുകയും അവളെ തിരയാൻ വീട്ടുകരോടൊപ്പം കൂടുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ സുഹൃത്തുക്കളെ എല്ലാം വിളിച്ചന്വേഷിച്ചിരുന്നു. അതിനു ശേഷം പോലീസിൽ പരാതി നൽകി. എല്ലാത്തിനും സഹായിയായി പ്രതിയും വീട്ടുകാരോടോപ്പമുണ്ടായിരുന്നു.
ആദ്യം ബ്ലൂെവയിഗൈയിം കളിച്ചതാണെന്ന് പോലീസ് സംശയിെച്ചങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ചാന്ദ്നി ആൺകുട്ടിയുടെ കൂടെയാണ് പോയതെന്ന് കെണ്ടത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്ന വിവരം അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. ചാന്ദ്നിയുടെ ധാരാളം സുഹൃത്തുക്കൾ വീട്ടൽ വരാറുണ്ട്. അവരോടൊപ്പവും അല്ലാതെയും ധാരാളം തവണ പ്രതി വീട്ടിൽ വന്നിട്ടുെണ്ടന്നും രക്ഷിതാക്കൾ പറയുന്നു.
ഭാര്യ മരിച്ച ശേഷം സിനിമയില്‍ നിന്ന് അകന്ന്, തകര്‍ന്ന് കഴിഞ്ഞ തന്നെ തിരിച്ച് കൊണ്ട് വന്നത് നടന്‍ മോഹന്‍ലാലാണെന്ന് സിദ്ദിഖ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ധിഖിന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ ഭാര്യ സീനയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയുടെ മരണം ദൂരൂഹമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ അന്ന് പരന്നിരുന്നു.
കുടുംബാംഗങ്ങളില്‍ നിന്ന് വരെ കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നുവെന്നും സിദ്ദിഖ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലാണ് എന്നെ അവസ്ഥയില്‍ നിന്ന് കരകയറ്റിയത്. എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് ലാലാണെന്നാണ് സിദ്ദിഖ് പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ഭാര്യയുടെ മരണത്തോടുകൂടി ഞാൻ സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിൻറെ വിളി. ‘കന്മദത്തിൽ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ‘നിങ്ങൾ ഉൾവലിഞ്ഞ് നിൽക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാൻ മുംബയ്യിലെത്തി. അവിടെയാണ് ലൊക്കേഷൻ. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താൻ. ലാലിനോടൊപ്പം അദ്ദേഹത്തിൻറെ വണ്ടിയിലാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങൾ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിൻറെ ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്നങ്ങൾ. ഇതിനെക്കാളും പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ.’ ലാൽ തുടർന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആർക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിൻറെ വാക്കുകൾ എൻറെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാൻ തലയിൽ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്നമുണ്ടായപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാൻ പോലും ഞാൻ ഭയന്നു. പക്ഷേ ഈ മനുഷ്യൻ എൻറെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്തംബർ 18ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും പോലീസിനോട് ആരാഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഈമാസം പതിനെട്ടിലേക്കു മാറ്റിയ കോടതി, കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 10ന് നാദിർഷാ ഹാജരാകണമെന്നും നിർദ്ദേശിച്ചു.
കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഇങ്ങനെ
‘നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥ പോലെ നീളുകയാണല്ലോ? വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ? ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണോ?
ബുദ്ധി ഉപയോഗിച്ചാണോ അതോ ടവർ ലൊക്കേഷൻ നോക്കിയാണോ അന്വേഷണം? ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം നീണ്ടു പോകുന്നത് എന്താണ്? ക്രിമിനൽ ചട്ടപ്രകാരമായിരിക്കണം നടപടികൾ. കുറ്റപത്രം സമർപ്പിച്ച ശേഷം പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണ്? നാദിർഷായെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണ്? നാദിർഷായെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിൽ ജാമ്യാപേക്ഷയെ എതിർക്കുന്നതെന്തിന്? അന്വേഷണം എന്നാണ് തീരുക?
പ്രവാചകനെയും ഇസ്‌ലാമിനെയും അവഹേളിക്കുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായ ആര്‍എസ്എസ് അനുഭാവിയായ മലപ്പുറം എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സജു നല്‍കിയ ഹര്‍ജി ദുബൈ അപ്പീല്‍ കോടതി തള്ളിയതോടെയാണിത്.
കഴിഞ്ഞ നവംബറിലാണ് സംഭവം. മതവിദ്വേഷം പരത്തുന്ന രീതിയിലിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സജുവിനെ ദുബൈയിലെ റാശിദിയ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്‌കോടതി ഒരു വര്‍ഷം തടവും അഞ്ചുലക്ഷം ദിര്‍ഹം പിഴയും വിധിച്ചു.
എന്നാല്‍, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു പ്രതിയുടെ വാദം. ഇത് കള്ളമാണെന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് പോസ്റ്റിട്ടതെന്നും ശാസ്ത്രീയ പരിശോധനയില്‍ കോടതി കണ്ടെത്തി. ഇതോടെ ഇയാള്‍ ജയിലിലായി.
പിന്നീട് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി കേസ് തള്ളിയതോടെ ഇയാള്‍ ജയിലില്‍ തുടരണം. ഈ വിധിക്കെതിരെയും 30 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ട്.